തൊഴുതുമടങ്ങാത്ത സന്ധ്യ...
.. മലയാളികളുടെ ഗാനലോകത്ത് ഉണ്ണിമേനോന്‍െറ ശബ്ദസൗകുമാര്യത്തിന് വേറിട്ട ഒരു സ്ഥാനംതന്നെയുണ്ട്. മമ്മൂട്ടിയുടെ തിരശ്ശീലയിലത്തെിയ ആദ്യത്തെ ഗാനരംഗത്തിനുവേണ്ടി പാടിയത് ഉണ്ണിമേനോനാണ്. ‘മുന്നേറ്റം’ എന്ന സിനിമയിലെ ‘വളകിലുക്കം...’ എന്ന ഗാനമായിരുന്നു അത്. ആ ഗാന യാത്ര 33 വര്‍ഷം പിന്നിട്ടു. ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ...’ എന്ന ഒ.എന്‍.വി ഗാനം മലയാളി എക്കാലവും ഓര്‍ക്കുന്ന പാട്ടുകളിലൊന്നാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ‘സ്ഥിതി’എന്ന സിനിമ തിരിച്ചറിഞ്ഞത് ഉണ്ണിമേനോന്‍െറ ഒരു ഗാനത്തിലൂടെ മാത്രമാണ്. ഉണ്ണിമേനോന്‍െറ 33 വര്‍ഷത്തെ ഗാനസപര്യയെ ആദരിക്കാന്‍ ‘സ്വരലയ’യുടെ ആഭിമുഖ്യത്തില്‍ ‘ഒരു ചെമ്പനീര്‍ പൂപോലെ’ എന്ന പേരില്‍ പാലക്കാട് രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍നിന്നൊരു പാട്ട്
ചെന്നൈ ആവടിയിലെ ഹെവിവെഹിക്ക്ള്‍ ഫാക്ടറിയില്‍ ആര്‍മിയുടെ പാറ്റണ്‍ ടാങ്കുകള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്തിരുന്നയാള്‍ എങ്ങനെ ഗായകനായി.
ചെന്നൈയിലെ ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍ ഒന്നര വര്‍ഷമാണ് ഉണ്ണിമേനോന്‍ ജോലിചെയ്തത്. ‘അപ്പോഴേ മനസ്സിലായി ഇതെനിക്ക് പറ്റിയ പണിയല്ളെന്ന്. ചെന്നൈയിലെ ഓരോ സ്റ്റുഡിയോയിലും പോകും റെക്കോഡിങ് കാണാന്‍. പോയിപ്പോയി പരിചിതരായ സംഗീതസംവിധായകരോടൊപ്പമിരുന്ന് പാടും. അങ്ങനെ തുടരുന്ന ബന്ധത്തിനിടക്കാണ് കുഞ്ഞുണ്ണി എന്ന വയലിനിസ്റ്റ് വഴി പാടാന്‍ അവസരം ലഭിക്കുന്നത്. ആദ്യമായി പാടുന്നത് ബി.എ. ചിദംബരനാഥന്‍ സംവിധാനം നിര്‍വഹിച്ച ‘അമുതും തേനും’ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ, ആ സിനിമ റിലീസായില്ല. പിന്നീട് നിരവധി സംഗീതസംവിധായകര്‍ ട്രാക്ക് പാടാന്‍വേണ്ടി വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം ഇളയരാജയുടെയടുത്ത് പാടാന്‍പോയി; ‘ഒരു കൈതിയിന്‍ ഡയറി’ എന്ന സിനിമക്കുവേണ്ടി.
‘തൊഴുതു മടങ്ങും’ എന്ന ഹിറ്റ് ഗാനം പാടാനുണ്ടായ സാഹചര്യം എന്തായിരുന്നു?
അക്ഷരങ്ങളിലെ ഗാനങ്ങളെല്ലാം ട്രാക്ക് പാടിക്കഴിഞ്ഞപ്പോഴാണ് ശ്യാം സാറ് പറയുന്നത് ഇതിലെ ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്. ഈ പാട്ടിന്‍െറ ക്രെഡിറ്റ് സ്വന്തം പേരിലാക്കിത്തരാന്‍ ഐ.വി. ശശിയെ ചെന്നുകാണാന്‍ പറഞ്ഞു. പക്ഷേ, അത്തരത്തില്‍ ഒരു സമീപനം എന്നില്‍നിന്ന് ഉണ്ടായിട്ടില്ലാത്തതിനാല്‍ മടിയുണ്ടായെങ്കിലും ശ്യാം സാറ് ഒരുപാട് നിര്‍ബന്ധിക്കുകയായിരുന്നു. നിര്‍ബന്ധത്തിനുവഴങ്ങി ഐ.വി. ശശി സാറിനെ കണ്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ, ഗാനം പുറത്തുവന്നപ്പോള്‍ അതിലെ പേര് എന്‍േറതായിരുന്നു.
എ.ആര്‍. റഹ്മാനിലൂടെയാണ് ഉണ്ണിമേനോന് തമിഴില്‍ ഒരു ബ്രേക്ക് ലഭിക്കുന്നത്. അല്ളേ?
അതെ. എനിക്ക് തോന്നുന്നത് അദ്ദേഹം അന്ന് എനിക്കുതന്ന ബ്രേക്കാണ് ഇന്നും എന്നെ ഈ ഇന്‍ഡസ്ട്രിയലില്‍ പിടിച്ചുനിര്‍ത്തുന്നത് എന്നാണ്. അദ്ദേഹത്തിന്‍െറ 28 ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. നല്ല ക്വാളിറ്റി ട്യൂണും വരികളുമായിരുന്നു ലഭിച്ചവയെല്ലാം. എന്‍െറ പാട്ടുകളുടെ വിജയത്തിന്‍െറ കാരണംകൂടിയാണിത്. ആയിരക്കണക്കിന് ഗാനങ്ങള്‍ പാടിക്കൂട്ടുന്നയാളല്ല ഞാന്‍. പാടുന്നത് കുറച്ചാണെങ്കിലും സംഗീതംകൊണ്ടും വരികള്‍കൊണ്ടും മികച്ചതായിരിക്കണമെന്നാഗ്രഹിക്കുന്നയൊരാളാണ്. ഞാന്‍ ചോദിക്കാതെയാണ് റഹ്മാന്‍ എനിക്ക് ഈഗാനങ്ങളെല്ലാം തന്നത്. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ഇനിയും തേടിയത്തെുമെന്നുതന്നെയാണ് പ്രതീക്ഷ. മാത്രമല്ല, മലയാളികളായ നിരവധിപേര്‍ക്ക് ഒരു ബ്രേക്ക് നല്‍കിയ ആളാണ് റഹ്മാന്‍.
എ.ആര്‍. റഹ്മാന്‍െറ ഗാനങ്ങളെക്കുറിച്ച് പറയുമ്പോഴും സംഗീതോപകരണങ്ങളുടെ അമിതപ്രയോഗങ്ങളെക്കുറിച്ച് എന്തുപറയുന്നു?
ടെക്നിക്കല്‍ കാര്യങ്ങള്‍ ഇംപ്രൊവൈസ് ചെയ്യാനുള്ള റഹ്മാന്‍െറ കഴിവ് 91ല്‍ തന്നെ അദ്ദേഹം തെളിയിച്ചു. അന്ന് അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ നമ്മള്‍ക്കൊരു പുതുമ അനുഭവപ്പെടും.10 കൊല്ലത്തേക്കപ്പുറത്ത് ചിന്തിച്ചുചെയ്യാന്‍ അദ്ദേഹത്തിനുള്ള കഴിവ് വലുതാണ്.
ഗായിക സ്വര്‍ണലത അസുഖം ബാധിച്ച് മരിച്ചപ്പോള്‍ താങ്കള്‍ പ്രതികരിച്ചിരുന്നല്ളോ?
പാട്ടിനല്ലാതെ വാതുറക്കാത്ത ഒരു പാവമായിരുന്നു അവര്‍. വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ, അവര്‍ക്ക് വേണ്ടപരിഗണന നല്‍കിയില്ളെന്ന അഭിപ്രായക്കാരനാണ് ഞാന്‍.
‘സ്ഥിതി‘ എന്ന സിനിമയിലൂടെ സംഗീത സംവിധാനരംഗത്തേക്കും നടനിലേക്കും മാറിയല്ളോ?
സംവിധായകന്‍ ശരത് എന്നെ കുറെ പ്രാവശ്യം അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടുള്ള അഭിനയം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അങ്ങനെ സമ്മതിക്കുകയായിരുന്നു.
മൂന്നു ഗാനങ്ങളാണ് സംഗീത സംവിധാനം ചെയ്തത്. 10 ദിവസംകൊണ്ട് ഷൂട്ടിങ് തീര്‍ന്നെങ്കിലും ഗാനങ്ങളൊന്നും തന്നെ ചിത്രീകരിക്കുകയുണ്ടായില്ല. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് സാമ്പത്തികപ്രയാസമാണെന്ന്. കാശ് മുടക്കുകയാണെങ്കില്‍ ഗാനങ്ങള്‍ ചിത്രീകരിക്കാമെന്നാണ് ശരത് പറഞ്ഞത്. പക്ഷേ, അത്തരത്തിലുള്ള ഒരു നീക്കത്തിന് ഞാന്‍ തയാറായില്ല. മാത്രമല്ല, ഒരു നടനെന്ന നിലയില്‍ ഡബ്ബിങ്ങിന് ഞാന്‍ വരണമെങ്കില്‍ ഒരു ഗാനമെങ്കിലും ചിത്രീകരിക്കണമെന്ന് അവരോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചിത്രീകരിച്ച് പുറത്തുവന്ന ആ ഗാനം ഹിറ്റാവുകയും ചെയ്തു.
മലയാളം താങ്കളോട് പലപ്പോഴു ഒരു താല്‍പര്യക്കുറവ് കാണിക്കുന്ന പോലെ?
അങ്ങനെ പറയാന്‍ കഴിയില്ല. മലയാളത്തില്‍ ഞാന്‍ ഒരുപാട് പാടിയിരുന്ന സമയം ഉണ്ടായിരുന്നുവല്ളോ. ആ സമയത്ത് എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ പാടിയിരുന്നു. തമിഴില്‍ കിട്ടിയ നല്ളൊരു അംഗീകാരം മലയാളത്തില്‍ കിട്ടിയിട്ടില്ല. മലയാളത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ പാടിയിരുന്നിട്ടും. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ എന്‍െറ ഭാഗത്തുനിന്നുള്ള ഒരു ശ്രമം ഉണ്ടായിട്ടില്ല.
സിനിമയുടെ ഒരു രീതി അങ്ങനെയാണല്ളോ. നമ്മള്‍ അവരുടെ ഒരു ഭാഗമായി മാറണം. പ്രൊഡ്യൂസറോടും സംവിധായകരോടും പ്രത്യേക ബന്ധം പുലര്‍ത്തേണ്ടിവരും പാട്ടുകള്‍ക്കുവേണ്ടി. ആദ്യകാലത്തും എന്‍െറ ഭാഗത്തുനിന്ന് അങ്ങനെയുണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. അതുകൊണ്ടായിരിക്കും ഒരു പക്ഷേ...
ഇഷ്ട ഗായകനെക്കുറിച്ച്
ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിയാണ്. കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. പാട്ടിന്‍െറ വിശുദ്ധി ജീവിതത്തിലും സൂക്ഷിച്ചയാളാണ് റഫി. മുംബൈയിലെ സുഹൃത്തുക്കളില്‍നിന്നാണറിഞ്ഞത് ഒരു തകര്‍ച്ചയുണ്ടായാല്‍ റഫി സാഹിബ് പിന്നീട് സൗജന്യമായി പാടിക്കൊടുത്തു സഹായിക്കും എന്നൊക്കെ.
‘ഒരുപാട് തകര്‍ച്ചകള്‍ സംഗീത ജീവിതത്തിലുണ്ടായി. പക്ഷേ, ഒന്നും തളര്‍ത്തിയില്ല. കാരണം, ഒന്നും പ്രതീക്ഷിച്ച് ഇതിലേക്കു വന്നവനല്ല ഞാന്‍’- ഉണ്ണി പറഞ്ഞു നിര്‍ത്തി. തൊഴുതുമടങ്ങിയ സന്ധ്യ ഏതോ വിഥീയില്‍ മറഞ്ഞപോലെ പലപ്പോഴും ഉണ്ണിമേനോന്‍ മലയാളത്തില്‍ ഇടക്കിടെ അസ്തമിക്കുകയും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉദിക്കുകയും ചെയ്യുന്നു.