Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Health - Fitness - Beauty | |
|
+24Laila N Deva Naadam Admin issac k.j Greeeeeshma sandeep Jemma sunder balamuralee unnikmp അനു Michael Jacob Neelu kaaat shamsheershah bhama ROHITH NAMBIAR Binu vipinraj umbidivava Minnoos Abhijit Ammu parutty 28 posters | |
Author | Message |
---|
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: Health - Fitness - Beauty Wed Sep 25, 2013 5:28 pm | |
| - Ammu wrote:
- ഒരുങ്ങാം കുഞ്ഞുവാവയ്‌ക്കായ് അമ്മയായി
ഗര്‍ഭധാരണത്തിനു മുന്നോടിയായി എന്താണ് ഗര്‍ഭധാരണമെന്നും എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത് പിന്നീടുണ്ടാകുന്ന പല സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. വിവാഹ ശേഷം എണ്ണിപ്പറഞ്ഞ് പത്താം മാസം നോക്കിയിരിക്കുന്ന ദമ്പതികളാണ് അധികവും. ഇങ്ങനെ യാതൊരു നിര്‍ബന്ധവുമില്ല. ഇവിടെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം. ആദ്യത്തെ കുഞ്ഞ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ്. അതിനായി പ്ലാനിംഗ് നടത്താം. എന്നാല്‍ പ്ലാനിംഗ് അതിരു കടക്കാതെയും നോക്കണം. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതുവരെ മധുവിധു ആഘോഷത്തിനുള്ള സമയമായി മാറ്റിവയ്‌ക്കുക. ഈ സമയത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ യാദൃച്‌ഛികമായി ഭാര്യ ഗര്‍ഭിണിയായാല്‍ ഒരുകാരണവശാലും അബോര്‍ഷനെക്കുറിച്ച് ചിന്തിക്കരുത്. അനാവശ്യചിന്തകള്‍ അരുത് പ്ലാനിംഗിന്റെ സമയത്ത് ഗര്‍ഭം ധരിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും മാനസികമായി തയാറാകണം. അത് അനാവശ്യ ഗര്‍ഭമായി ചിന്തിക്കരുത്. അനാവശ്യ ഗര്‍ഭമാണെന്ന അമ്മയുടെ ചിന്ത കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അനാരോഗ്യരായി കാണാറുണ്ട്. വിവാഹം കഴിഞ്ഞ് ആദമായി ഗര്‍ഭംധരിക്കാന്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കുന്നത് നല്ലതല്ല. സ്‌ത്രീകളില്‍ ആദ്യപ്രസവം മുപ്പത്തിയഞ്ച് വയസ് കഴിയുന്നതിനുമുമ്പ് നടക്കുന്നതാണ് നല്ലത്. ടൈം ടേബിള്‍ വച്ച് ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന് കണക്കു കൂട്ടുന്നവരുണ്ട്. മറ്റ് ശാരീരിക പ്രശ്‌നമൊന്നുമില്ലെങ്കില്‍ കുട്ടി ഏതു സമയത്തും ജനിക്കട്ടെ. വളരെ നേരത്തേയും താമസിച്ുചമുള്ള ഗര്‍ഭധാരണം അനുവദനീയമാണെങ്കിലും 20-30 വയസിനിടയ്‌ക്കുള്ള പ്രായമാണ് ഒരു സ്‌ത്രീയെ സംബന്ധിച്ച് ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. 20 വയസിനു മുമ്പ് അമ്മയാകാന്‍ തയാറെടുക്കുമ്പോള്‍ അവള്‍ക്കു പലപ്പോഴും വൈകാരികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അമ്മയാവാന്‍ അവള്‍ മനസുകൊണ്ടു തയാറായിരിക്കില്ല. നേരത്തെയുള്ള പ്രസവം അമ്മയേയും കുഞ്ഞിനേയും അപകടകരമാംവിധം ബാധിചേ്േക്കാം. വിറ്റാമിന്‍െറ കുറവ്, ഭാരം കുറവുള്ള കുഞ്ഞ്, മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കും കുഞ്ഞിനും പ്രസവസമയത്തുണ്ടാകുന്ന അപകടങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന്‍െറ ഫലമായി ഉണ്ടാകാം. മറ്റൊരു പ്രശ്‌നം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ അമ്മയായി പരിഗണിക്കാന്‍ സമൂഹം മടി കാണിചേ്േക്കാം, ഒരു കൊച്ചു കുട്ടിയോടുള്ള സമീപനം സമൂഹം ഇവരോടുവച്ചു പുലര്‍ത്തുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തെ ആ ധാരണ തകര്‍ത്തേക്കാം. താമസിച്ചുള്ള ഗര്‍ഭധാരണം വിവാഹപ്രായം മുപ്പതു കഴിയുന്നതും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ബുദ്ധിമുട്ടുകള്‍ സഷ്‌ടിക്കുന്നു. താമസിച്ചുള്ള വിവാഹം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണം താമസിക്കുന്നതിനു കാരണമാകാം. ഇത്തരം സന്ദര്‍ഭത്തില്‍ വൈകാരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള (മെഡിക്കല്‍ കോപ്ലിക്കേഷന്‍) സാധ്യത വര്‍ധിക്കുന്നു. ഗര്‍ഭം അലസല്‍, കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുക, മാനസിക പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ക്രോമസോമില്‍ വരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനു സംഭവിക്കാം. 35 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഇതു കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭധാരണം വൈകുന്നതു കുഞ്ഞില്‍ മനോവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ ഇവ പ്രകടമാകുന്നതിനും കാരണമാകാം. പ്രായം കൂടി ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒറ്റക്കുട്ടിയില്‍ എത്തുന്നു. പ്രായം പിന്നീടുള്ള ഗര്‍ഭധാരണത്തിന് തടസം നില്‌ക്കുമ്പോള്‍ മിക്കവരും ആദ്യ കുട്ടിയുടെ ജനനത്തോടെ പ്രസവം നിര്‍ത്താം. ഒറ്റ കുട്ടിയായി വളരേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതാണ്. 20-നും 30-നും ഇടയ്‌ക്കുള്ള പ്രായമാണു ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നു പറഞ്ഞുവലേ്ലാ. ഒരുകാര്യം ഓര്‍ക്കുക. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിനുള്ള സ്വീകാര്യമായ ഇടവേള മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്. എന്നാല്‍, ഇതിനു പ്രത്യേകിച്ചു നിയമമൊന്നുമില്ല. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്നുമാസം ഗര്‍ഭിണിക്കു നിരവധി അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരാം. വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്‍െറ സ്‌നേഹവും പരിചരണവും ഗര്‍ഭിണിക്ക് ആശ്വാസം നല്‍കും. ഗര്‍ഭിണികളിലെ അണുബാധ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്‍െറ അംഗവൈകല്യത്തിനു കാരണമാകാം. റൂബെല്ല വൈറല്‍ അവസ്‌ഥ ഗര്‍ഭിണികള്‍ക്കുണ്ടായാല്‍ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും കേള്‍വിക്കുറവ്. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വൈറല്‍ വാക്‌സിന്‍ എടുക്കുക. പ്രകൃതി ഒരു പെണ്‍കുട്ടിയെ അമ്മയാക്കാന്‍ ഒരുക്കുന്നത് ആര്‍ത്തവത്തോടെയാണ്. ഏകദേശം 12, 14 വയസാകുന്നതോടെ ഈ തയാറെടുപ്പു തുടങ്ങുന്നു. ഗര്‍ഭിണിയായി കഴിഞ്ഞുള്ള ശ്രദ്ധയും പരിചരണവും പോലെതന്നെ പ്രധാനമാണ് അമ്മയാകാന്‍ ഒരുങ്ങുക എന്നുള്ളതും. മുന്‍കരുതലുകളോടെയുള്ള ഗര്‍ഭധാരണം ആകുലതകളെ അകറ്റിനിര്‍ത്തുന്നു. നല്ല അച്‌ഛനാവാം അമ്മയാവാന്‍ ഒരുങ്ങുന്നതുപോലെതന്നെ പ്രധാനമാണ് അച്‌ഛനാവാനുള്ള തയാറെടുപ്പും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ അച്‌ഛനാകാനും മാനസിക സന്നദ്ധത കൈവരിക്കുക. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞാവും. കുഞ്ഞിനെയും ഭാര്യയേയും പോറ്റാന്‍തക്ക സാമ്പത്തികസ്‌ഥിതി ഉറപ്പായ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ദാരിദ്ര്യത്തിലേക്കും കഷ്‌ടപ്പാടിലേക്കും ഒരു കുഞ്ഞു പിറന്നുവീഴുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കണം. എന്നുകരുതി ധനാഢ്യനായ ശേഷം വിവാഹം എന്നല്ല. ഭാര്യ ഗര്‍ഭിണിയായാല്‍ അതില്‍ അങ്ങേയറ്റം അഭിമാനിക്കാനും സന്തോഷിക്കാനും തയാറാവുക. ആ സന്തോഷം ഭാര്യയുമായി പങ്കുവയ്‌ക്കുക. തന്റെ രക്‌തത്തില്‍ പിറന്ന കുഞ്ഞിനെ തരാനൊരുങ്ങുന്ന ഭാര്യയെ സ്‌നേഹംകൊണ്ട് പൊതിയാന്‍ ഭര്‍ത്താവിനാവണം. ആ സ്‌നേഹവും സന്തോഷവും ഗര്‍ഭസ്‌ഥശിശു തിരിച്ചറിയും. കുഞ്ഞു പിറക്കുമ്പോള്‍ ആ സ്‌നേഹം അവന്‍ തിരിച്ചും നല്‍കും. ഗര്‍ഭിണിയാകുന്നതോടെ സ്‌ത്രീയില്‍ ശാരീരീക വ്യതിയാനം കണ്ടുതുടങ്ങും. അവരുടെ ജീവിതരീതിയില്‍ പോലും അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടാകും. ഭര്‍ത്താവിന്റെ കരുതല്‍ പിറക്കാന്‍പോകുന്ന കുഞ്ഞില്‍ മാത്രമാവും സ്‌ത്രിയുടെ ശ്രദ്ധ. അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യയ്‌ക്ക് മുമ്പത്തേപ്പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭാര്യയുടെ ഈ മാറ്റം ഭര്‍ത്താവ് തിരിച്ചറിയണം. വിട്ടുവീഴ്‌ചകള്‍ക്കായി പുരുഷന്‍ ഒരുങ്ങണം. എല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതുക. ഭാര്യയുടെ അവസ്‌ഥ തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനും പുരുഷന്‍ സന്നദ്ധനാവണം. അങ്ങനെ പുരുഷനും അച്‌ഛനാവാനൊരുങ്ങാം. കുഞ്ഞുവാവയ്‌ക്കായി തയാറെടുക്കുമ്പോള്‍ ഇനിയൊരു കുഞ്ഞാവാം എന്നു തീരുമാനിച്ചാല്‍ അടുത്ത മൂന്നു മാസം അതിനുള്ള തയാറെടുപ്പിനായി മാറ്റിവയ്‌ക്കാം. ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ച് ഫിസിക്കല്‍ െചക്കപ്പ് നടത്തുകയാണ് ആദ്യം വേണ്ടത്. രക്‌തം, പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നീ പരിശോധന നടത്തണം. ഹീമോഗ്ലോബിന്‍, ക്രോമസോം, ബ്ലഡ് ഗ്രൂപ്പിംഗ്, ബ്ലഡ് ടൈപ്പിംഗ് എന്നീ പരിശോധനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്‌്. തകരാറുകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ അതിനു പരിഹാരം കാണണം. ഗര്‍ഭധാരണത്തിനു ശേഷം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനാണിത്. കുടുബത്തില്‍ മറ്റാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യമുണ്ടെങ്കില്‍ അക്കാര്യം ഡോക്‌ടറെ അറിയിക്കാന്‍ മടിക്കരുത്. ഇങ്ങനെയുണ്ടെങ്കില്‍ ഒരു ജനറ്റിക് കൗണ്‍സിലിംഗും ആവശ്യമായി വരും. ജനറ്റിക് കൗണ്‍സിലിംഗിലൂടെ ജനിതകവൈകല്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. ഗര്‍ഭം ധരിക്കുംമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവരെ ഹൈറിസ്‌ക് ഗ്രൂപ്പില്‍ പെടുത്തുകയും തുടര്‍ന്നങ്ങോട്ട് ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടി നടത്തുന്ന പരിശോധനകളൊന്നും ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടിയാവരുത്.
Ee paranja onnum njangal cheythillennaanu thonnunnath.....daivame...nee thanne thuna... | |
| | | Ammu Forum Boss
| Subject: Re: Health - Fitness - Beauty Wed Sep 25, 2013 5:30 pm | |
| - umbidivava wrote:
- Ammu wrote:
- ഒരുങ്ങാം കുഞ്ഞുവാവയ്‌ക്കായ് അമ്മയായി
ഗര്‍ഭധാരണത്തിനു മുന്നോടിയായി എന്താണ് ഗര്‍ഭധാരണമെന്നും എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത് പിന്നീടുണ്ടാകുന്ന പല സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. വിവാഹ ശേഷം എണ്ണിപ്പറഞ്ഞ് പത്താം മാസം നോക്കിയിരിക്കുന്ന ദമ്പതികളാണ് അധികവും. ഇങ്ങനെ യാതൊരു നിര്‍ബന്ധവുമില്ല. ഇവിടെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം. ആദ്യത്തെ കുഞ്ഞ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ്. അതിനായി പ്ലാനിംഗ് നടത്താം. എന്നാല്‍ പ്ലാനിംഗ് അതിരു കടക്കാതെയും നോക്കണം. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതുവരെ മധുവിധു ആഘോഷത്തിനുള്ള സമയമായി മാറ്റിവയ്‌ക്കുക. ഈ സമയത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ യാദൃച്‌ഛികമായി ഭാര്യ ഗര്‍ഭിണിയായാല്‍ ഒരുകാരണവശാലും അബോര്‍ഷനെക്കുറിച്ച് ചിന്തിക്കരുത്. അനാവശ്യചിന്തകള്‍ അരുത് പ്ലാനിംഗിന്റെ സമയത്ത് ഗര്‍ഭം ധരിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും മാനസികമായി തയാറാകണം. അത് അനാവശ്യ ഗര്‍ഭമായി ചിന്തിക്കരുത്. അനാവശ്യ ഗര്‍ഭമാണെന്ന അമ്മയുടെ ചിന്ത കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അനാരോഗ്യരായി കാണാറുണ്ട്. വിവാഹം കഴിഞ്ഞ് ആദമായി ഗര്‍ഭംധരിക്കാന്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കുന്നത് നല്ലതല്ല. സ്‌ത്രീകളില്‍ ആദ്യപ്രസവം മുപ്പത്തിയഞ്ച് വയസ് കഴിയുന്നതിനുമുമ്പ് നടക്കുന്നതാണ് നല്ലത്. ടൈം ടേബിള്‍ വച്ച് ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന് കണക്കു കൂട്ടുന്നവരുണ്ട്. മറ്റ് ശാരീരിക പ്രശ്‌നമൊന്നുമില്ലെങ്കില്‍ കുട്ടി ഏതു സമയത്തും ജനിക്കട്ടെ. വളരെ നേരത്തേയും താമസിച്ുചമുള്ള ഗര്‍ഭധാരണം അനുവദനീയമാണെങ്കിലും 20-30 വയസിനിടയ്‌ക്കുള്ള പ്രായമാണ് ഒരു സ്‌ത്രീയെ സംബന്ധിച്ച് ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. 20 വയസിനു മുമ്പ് അമ്മയാകാന്‍ തയാറെടുക്കുമ്പോള്‍ അവള്‍ക്കു പലപ്പോഴും വൈകാരികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അമ്മയാവാന്‍ അവള്‍ മനസുകൊണ്ടു തയാറായിരിക്കില്ല. നേരത്തെയുള്ള പ്രസവം അമ്മയേയും കുഞ്ഞിനേയും അപകടകരമാംവിധം ബാധിചേ്േക്കാം. വിറ്റാമിന്‍െറ കുറവ്, ഭാരം കുറവുള്ള കുഞ്ഞ്, മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കും കുഞ്ഞിനും പ്രസവസമയത്തുണ്ടാകുന്ന അപകടങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന്‍െറ ഫലമായി ഉണ്ടാകാം. മറ്റൊരു പ്രശ്‌നം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ അമ്മയായി പരിഗണിക്കാന്‍ സമൂഹം മടി കാണിചേ്േക്കാം, ഒരു കൊച്ചു കുട്ടിയോടുള്ള സമീപനം സമൂഹം ഇവരോടുവച്ചു പുലര്‍ത്തുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തെ ആ ധാരണ തകര്‍ത്തേക്കാം. താമസിച്ചുള്ള ഗര്‍ഭധാരണം വിവാഹപ്രായം മുപ്പതു കഴിയുന്നതും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ബുദ്ധിമുട്ടുകള്‍ സഷ്‌ടിക്കുന്നു. താമസിച്ചുള്ള വിവാഹം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണം താമസിക്കുന്നതിനു കാരണമാകാം. ഇത്തരം സന്ദര്‍ഭത്തില്‍ വൈകാരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള (മെഡിക്കല്‍ കോപ്ലിക്കേഷന്‍) സാധ്യത വര്‍ധിക്കുന്നു. ഗര്‍ഭം അലസല്‍, കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുക, മാനസിക പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ക്രോമസോമില്‍ വരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനു സംഭവിക്കാം. 35 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഇതു കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭധാരണം വൈകുന്നതു കുഞ്ഞില്‍ മനോവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ ഇവ പ്രകടമാകുന്നതിനും കാരണമാകാം. പ്രായം കൂടി ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒറ്റക്കുട്ടിയില്‍ എത്തുന്നു. പ്രായം പിന്നീടുള്ള ഗര്‍ഭധാരണത്തിന് തടസം നില്‌ക്കുമ്പോള്‍ മിക്കവരും ആദ്യ കുട്ടിയുടെ ജനനത്തോടെ പ്രസവം നിര്‍ത്താം. ഒറ്റ കുട്ടിയായി വളരേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതാണ്. 20-നും 30-നും ഇടയ്‌ക്കുള്ള പ്രായമാണു ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നു പറഞ്ഞുവലേ്ലാ. ഒരുകാര്യം ഓര്‍ക്കുക. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിനുള്ള സ്വീകാര്യമായ ഇടവേള മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്. എന്നാല്‍, ഇതിനു പ്രത്യേകിച്ചു നിയമമൊന്നുമില്ല. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്നുമാസം ഗര്‍ഭിണിക്കു നിരവധി അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരാം. വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്‍െറ സ്‌നേഹവും പരിചരണവും ഗര്‍ഭിണിക്ക് ആശ്വാസം നല്‍കും. ഗര്‍ഭിണികളിലെ അണുബാധ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്‍െറ അംഗവൈകല്യത്തിനു കാരണമാകാം. റൂബെല്ല വൈറല്‍ അവസ്‌ഥ ഗര്‍ഭിണികള്‍ക്കുണ്ടായാല്‍ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും കേള്‍വിക്കുറവ്. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വൈറല്‍ വാക്‌സിന്‍ എടുക്കുക. പ്രകൃതി ഒരു പെണ്‍കുട്ടിയെ അമ്മയാക്കാന്‍ ഒരുക്കുന്നത് ആര്‍ത്തവത്തോടെയാണ്. ഏകദേശം 12, 14 വയസാകുന്നതോടെ ഈ തയാറെടുപ്പു തുടങ്ങുന്നു. ഗര്‍ഭിണിയായി കഴിഞ്ഞുള്ള ശ്രദ്ധയും പരിചരണവും പോലെതന്നെ പ്രധാനമാണ് അമ്മയാകാന്‍ ഒരുങ്ങുക എന്നുള്ളതും. മുന്‍കരുതലുകളോടെയുള്ള ഗര്‍ഭധാരണം ആകുലതകളെ അകറ്റിനിര്‍ത്തുന്നു. നല്ല അച്‌ഛനാവാം അമ്മയാവാന്‍ ഒരുങ്ങുന്നതുപോലെതന്നെ പ്രധാനമാണ് അച്‌ഛനാവാനുള്ള തയാറെടുപ്പും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ അച്‌ഛനാകാനും മാനസിക സന്നദ്ധത കൈവരിക്കുക. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞാവും. കുഞ്ഞിനെയും ഭാര്യയേയും പോറ്റാന്‍തക്ക സാമ്പത്തികസ്‌ഥിതി ഉറപ്പായ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ദാരിദ്ര്യത്തിലേക്കും കഷ്‌ടപ്പാടിലേക്കും ഒരു കുഞ്ഞു പിറന്നുവീഴുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കണം. എന്നുകരുതി ധനാഢ്യനായ ശേഷം വിവാഹം എന്നല്ല. ഭാര്യ ഗര്‍ഭിണിയായാല്‍ അതില്‍ അങ്ങേയറ്റം അഭിമാനിക്കാനും സന്തോഷിക്കാനും തയാറാവുക. ആ സന്തോഷം ഭാര്യയുമായി പങ്കുവയ്‌ക്കുക. തന്റെ രക്‌തത്തില്‍ പിറന്ന കുഞ്ഞിനെ തരാനൊരുങ്ങുന്ന ഭാര്യയെ സ്‌നേഹംകൊണ്ട് പൊതിയാന്‍ ഭര്‍ത്താവിനാവണം. ആ സ്‌നേഹവും സന്തോഷവും ഗര്‍ഭസ്‌ഥശിശു തിരിച്ചറിയും. കുഞ്ഞു പിറക്കുമ്പോള്‍ ആ സ്‌നേഹം അവന്‍ തിരിച്ചും നല്‍കും. ഗര്‍ഭിണിയാകുന്നതോടെ സ്‌ത്രീയില്‍ ശാരീരീക വ്യതിയാനം കണ്ടുതുടങ്ങും. അവരുടെ ജീവിതരീതിയില്‍ പോലും അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടാകും. ഭര്‍ത്താവിന്റെ കരുതല്‍ പിറക്കാന്‍പോകുന്ന കുഞ്ഞില്‍ മാത്രമാവും സ്‌ത്രിയുടെ ശ്രദ്ധ. അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യയ്‌ക്ക് മുമ്പത്തേപ്പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭാര്യയുടെ ഈ മാറ്റം ഭര്‍ത്താവ് തിരിച്ചറിയണം. വിട്ടുവീഴ്‌ചകള്‍ക്കായി പുരുഷന്‍ ഒരുങ്ങണം. എല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതുക. ഭാര്യയുടെ അവസ്‌ഥ തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനും പുരുഷന്‍ സന്നദ്ധനാവണം. അങ്ങനെ പുരുഷനും അച്‌ഛനാവാനൊരുങ്ങാം. കുഞ്ഞുവാവയ്‌ക്കായി തയാറെടുക്കുമ്പോള്‍ ഇനിയൊരു കുഞ്ഞാവാം എന്നു തീരുമാനിച്ചാല്‍ അടുത്ത മൂന്നു മാസം അതിനുള്ള തയാറെടുപ്പിനായി മാറ്റിവയ്‌ക്കാം. ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ച് ഫിസിക്കല്‍ െചക്കപ്പ് നടത്തുകയാണ് ആദ്യം വേണ്ടത്. രക്‌തം, പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നീ പരിശോധന നടത്തണം. ഹീമോഗ്ലോബിന്‍, ക്രോമസോം, ബ്ലഡ് ഗ്രൂപ്പിംഗ്, ബ്ലഡ് ടൈപ്പിംഗ് എന്നീ പരിശോധനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്‌്. തകരാറുകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ അതിനു പരിഹാരം കാണണം. ഗര്‍ഭധാരണത്തിനു ശേഷം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനാണിത്. കുടുബത്തില്‍ മറ്റാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യമുണ്ടെങ്കില്‍ അക്കാര്യം ഡോക്‌ടറെ അറിയിക്കാന്‍ മടിക്കരുത്. ഇങ്ങനെയുണ്ടെങ്കില്‍ ഒരു ജനറ്റിക് കൗണ്‍സിലിംഗും ആവശ്യമായി വരും. ജനറ്റിക് കൗണ്‍സിലിംഗിലൂടെ ജനിതകവൈകല്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. ഗര്‍ഭം ധരിക്കുംമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവരെ ഹൈറിസ്‌ക് ഗ്രൂപ്പില്‍ പെടുത്തുകയും തുടര്‍ന്നങ്ങോട്ട് ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടി നടത്തുന്ന പരിശോധനകളൊന്നും ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടിയാവരുത്.
Ee paranja onnum njangal cheythillennaanu thonnunnath.....daivame...nee thanne thuna... | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 3:53 am | |
| ഒരാഴ്‌ചകൊണ്ട് എട്ടുകിലോ കുറയ്‌ക്കാം തിരക്കേറുന്ന ജീവിതചര്യകളില്‍ നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും സമയം ലഭിക്കാറില്ല. ഡയറ്റിലൂടെ ഒരു പരിധിവരെ നമുക്ക് നമ്മുടെ ശരീരം സംരക്ഷിക്കാം. ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ഡയറ്റാണ് ജി.എം. ഡയറ്റ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനറല്‍ മോട്ടോര്‍ കമ്പനി തങ്ങളുടെ തൊഴിലാളികളെ അമിത വണ്ണത്തില്‍നിന്നും മോചിപ്പിക്കാനും ആരോഗ്യദൃഢരാക്കാനും കണ്ടെത്തിയ ഡയറ്റാണിത്.ഏഴു ദിവസത്തെ ഭക്ഷണ ക്രമീകരണത്തിലൂടെ ഈ ഡയറ്റിലൂടെ ശരീരഭാരം കുറയ്‌ക്കാന്‍ സാധിക്കും. അഞ്ചുകിലോ ഭാരംവരെ ഈ ഡയറ്റിലൂടെ കുറയ്‌ക്കാം. ക്രമമായി ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം മാത്രമേ ഉപയോഗിക്കാവൂവെന്ന് മാത്രം. പച്ചക്കറികളും പഴങ്ങളും പ്രധാനമായി ഉള്‍പ്പെടുത്തുന്ന ഡയറ്റ് വ്യായാമം ചെയ്‌ത് ശരീരഭാഗം കുറയ്‌ക്കുന്നതിനു തുല്യമാണ്. ഇന്ത്യയിലും ജനകീയമായ ഡയറ്റാണിത്. ഒന്നാം ദിവസം: നേന്ത്രപ്പഴം ഒഴികെയുള്ള എല്ലാ പഴങ്ങളും കഴിക്കാം. ജലാംശം കൂടുതലുള്ള തണ്ണിമത്തനും പൈനാപ്പിളും കൂടുതല്‍ ഉപയോഗിക്കാം. രണ്ടാം ദിവസം: പച്ചക്കറികള്‍ മാത്രം ഈ ദിവസം ഉപയോഗിക്കാവൂ. വേവിച്ചതും അല്ലാതെയുള്ളതുമായ പച്ചക്കറികള്‍ ആവശ്യാനുസരണം കഴിക്കാം. അന്നജത്തിന്റെ കുറവുണ്ടാകാതിരിക്കാന്‍ കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മൂന്നാം ദിവസം: പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് ഈ ദിവസം കഴിക്കാം. എന്നാല്‍ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും കഴിക്കരുത്. നാലാം ദിവസം: നേന്ത്രപ്പഴവും പാലും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. എട്ടു നേന്ത്രപ്പഴവും മൂന്നു ഗ്ലാസ് പാലുമാണ് ഈ ദിവസം കഴിക്കേണ്ടത്. ചെറിയ അളവില്‍ പച്ചക്കറി സൂപ്പും ഉപയോഗിക്കാം. അഞ്ചാം ദിവസം: ബീഫ്, ചിക്കന്‍, മീന്‍ തുടങ്ങിയ മത്സ്യ മാംസാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതോടൊപ്പം തക്കാളിയും ഉപയോഗിക്കാം. ആറാം ദിവസം: ആവശ്യാനുസരണം പച്ചക്കറികളും മത്സ്യ-മാംസാഹരങ്ങളും കഴിക്കാം. ഈ സമയം ധാരാളം വെള്ളവും കുടിക്കണം. ഏഴാം ദിവസം: നല്ല ചമ്പാവരി ചോറ്, പച്ചക്കറികള്‍, പഴച്ചാറുകള്‍ തുടങ്ങിയവ ആവശ്യാനുസരണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പിറ്റേ ദിവസംതന്നെ നമുക്ക് ഈ ഡയറ്റിന്റെ ഫലം ശരീരത്തില്‍ കണ്ടു തുടങ്ങും. 5-8 കിലോവരെ ഭാരം ഉറപ്പായും കുറഞ്ഞിരിക്കും.കുറച്ചു നാളുകള്‍ മാത്രമേ ഈ ഡയറ്റ് തുടരാവൂ. ചെറിയ സമയംകൊണ്ടും കുറഞ്ഞ ചെലവിലും ഇതിലെ ഭക്ഷണക്രമീകരണങ്ങള്‍ പാലിക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ ക്രമീകരണാനുസരണം നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ദിവസേന ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഇത് തുടരെ ചെയ്യരുത്. ജി.എം. ഡയറ്റ് ജനറല്‍ മോട്ടോര്‍ ഡയറ്റ് | |
| | | Abhijit Forum Boss
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 9:01 am | |
| വാഹനാപകടത്തിൽ മൂക്കു തകർന്ന യുവാവിന് താത്കാലികമായി നെറ്റിയിൽ പുതിയ മൂക്ക് 'വളർത്തിയെടുക്കുന്നു' ചൈനയിലെ ഡോക്ടർമാർ. അത് പൂർണവളർച്ചയെത്തിയാൽ മുഖത്ത് പഴയ മൂക്കിന്റെ സ്ഥാനത്ത് വച്ചുപിടിപ്പിക്കാനാണ് ശ്രമം. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ ഫുഷുവിലുള്ള ആശുപത്രിയിലാണ് 22 കാരനായ ഷിയാവൊ ലിയൻ ഇപ്പോൾ നെറ്റിയിൽ മൂക്കുമായി കഴിയുന്നത്. കഴിഞ്ഞകൊല്ലം ആഗസ്റ്റിൽ വാഹനാപകടത്തിൽ അയാളുടെ മൂക്കു തകർന്നു. യഥാസമയം ചികിത്സ തേടാതിരുന്നതിനാൽ അണുബാധമൂലം മൂക്കിന്റെ തരുണാസ്ഥി (കാർട്ടിലേജ്) ജീർണിച്ചു. അപ്പോഴാണ് ഷിയാവൊ ലിയൻ ആശുപത്രിയിലെത്തിയത്. വായിൽക്കൂടിയായിരുന്നു ആ യുവാവ് ശ്വാസോച്ഛ്വാസം ചെയ്തുവന്നത്. പഴയ മൂക്ക് ചികിത്സിച്ചു ഭേദമാക്കിയെടുക്കുക അസാദ്ധ്യമെന്ന് ഡോക്ടർമാർ വിധിച്ചു. പുതുതായി മൂക്ക് 'പണിതെടുക്കാൻ' അവർ തീരുമാനിച്ചു. രോഗിയെ വിശദാംശങ്ങൾ ധരിപ്പിച്ചു. അയാൾ സമ്മതിച്ചു. ഷിയാവൊ ലിയന്റെ നെറ്റിയിൽ ഇടതുഭാഗത്തായി പുതിയ മൂക്ക് വളർത്താനാണ് തീരുമാനിച്ചത്. അയാളുടെ നെഞ്ചിൻകൂടിൽനിന്ന് തരുണാസ്ഥിഭാഗം അതിനായി മുറിച്ചെടുത്തു. നെറ്റിയിലെ ചർമ്മത്തിൽ സുഷിരമിട്ട് കോശവികസന സാമഗ്രികൾ കൊണ്ട് അവിടം വികസിപ്പിച്ച തരുണാസ്ഥി അതിൽ കടത്തി. മൂക്കിന്റെ രൂപത്തിൽ അവിടം വികസിപ്പിച്ചുവളർത്തി. അതിൽ നാസാദ്വാരങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ നെറ്റിയിൽ യഥാർത്ഥരൂപത്തിലുള്ള മൂക്കുമായി കഴിയുകയാണ് യുവാവ്. താമസിയാതെ അത് വെട്ടിയെടുത്ത് യഥാർത്ഥ മൂക്കിന്റെ സ്ഥാനത്ത് വച്ചുപിടിപ്പിക്കാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. | |
| | | Abhijit Forum Boss
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 9:06 am | |
| Woman's eye 'lives' on a branch for 15 hours A human eyeball has survived for over 15 hours after being wrenched from its socket, and is now ready to be replanted in the human body.
The astonishing case — described as very rare by the doctor who dealt with it — came about after a woman out to collect firewood in Mt Abu was attacked by a bear who gouged out one of her eyes on Friday. The woman, 51-year-old Santosh Kanwar, was found screaming in agony by her son Kishore Singh, who rushed her to hospital.
Over 15 hours later, Singh went back to the spot to look for her mother's mobile phone, which she had dropped when the bear attacked. There, he made an unexpected discovery: propped on a branch, Santosh's clawed-out eyeball. Singh picked it up and took it to the hospital where Santosh was admitted.
Surprised doctors found the eye perfectly well-preserved, and ready for a transplant. It could not, however, be returned to Santosh, who has suffered extensive damage to tissues in the eye socket, and would be ready for a possible transplant only after her wounds heal.
Doctors then persuaded the family to donate the eye.
Dr Sudhir Singh, ophthalmologist, Global Hospital and Research Centre, told The Indian Express, "This is a very rare case where the eyeball was miraculously well preserved. It was gouged out with perfect surgical precision and what is more surprising is that it was lodged on a twig and survived in open air conditions."
According to Dr Singh, "Temperatures in Mount Abu are low and there was slight rain, which helped wash the eye kept it moist. The moist chamber needed for eye preservation was provided naturally in this case. Also, because it came out of a live person, the eye was in a healthy condition, unlike in the case of dead donors."
Dr Singh said the eyeball has been treated further and sent to an eye bank in Ahmedabad. "We convinced the family that though it could not be used on the victim any longer, it was fit for a transplant."
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 2:45 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 2:49 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 2:51 pm | |
| | |
| | | parutty Forum Boss
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 2:52 pm | |
| | |
| | | parutty Forum Boss
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 2:53 pm | |
| - Abhijit wrote:
-
വാഹനാപകടത്തിൽ മൂക്കു തകർന്ന യുവാവിന് താത്കാലികമായി നെറ്റിയിൽ പുതിയ മൂക്ക് 'വളർത്തിയെടുക്കുന്നു' ചൈനയിലെ ഡോക്ടർമാർ. അത് പൂർണവളർച്ചയെത്തിയാൽ മുഖത്ത് പഴയ മൂക്കിന്റെ സ്ഥാനത്ത് വച്ചുപിടിപ്പിക്കാനാണ് ശ്രമം. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ ഫുഷുവിലുള്ള ആശുപത്രിയിലാണ് 22 കാരനായ ഷിയാവൊ ലിയൻ ഇപ്പോൾ നെറ്റിയിൽ മൂക്കുമായി കഴിയുന്നത്. കഴിഞ്ഞകൊല്ലം ആഗസ്റ്റിൽ വാഹനാപകടത്തിൽ അയാളുടെ മൂക്കു തകർന്നു. യഥാസമയം ചികിത്സ തേടാതിരുന്നതിനാൽ അണുബാധമൂലം മൂക്കിന്റെ തരുണാസ്ഥി (കാർട്ടിലേജ്) ജീർണിച്ചു. അപ്പോഴാണ് ഷിയാവൊ ലിയൻ ആശുപത്രിയിലെത്തിയത്. വായിൽക്കൂടിയായിരുന്നു ആ യുവാവ് ശ്വാസോച്ഛ്വാസം ചെയ്തുവന്നത്. പഴയ മൂക്ക് ചികിത്സിച്ചു ഭേദമാക്കിയെടുക്കുക അസാദ്ധ്യമെന്ന് ഡോക്ടർമാർ വിധിച്ചു. പുതുതായി മൂക്ക് 'പണിതെടുക്കാൻ' അവർ തീരുമാനിച്ചു. രോഗിയെ വിശദാംശങ്ങൾ ധരിപ്പിച്ചു. അയാൾ സമ്മതിച്ചു. ഷിയാവൊ ലിയന്റെ നെറ്റിയിൽ ഇടതുഭാഗത്തായി പുതിയ മൂക്ക് വളർത്താനാണ് തീരുമാനിച്ചത്. അയാളുടെ നെഞ്ചിൻകൂടിൽനിന്ന് തരുണാസ്ഥിഭാഗം അതിനായി മുറിച്ചെടുത്തു. നെറ്റിയിലെ ചർമ്മത്തിൽ സുഷിരമിട്ട് കോശവികസന സാമഗ്രികൾ കൊണ്ട് അവിടം വികസിപ്പിച്ച തരുണാസ്ഥി അതിൽ കടത്തി. മൂക്കിന്റെ രൂപത്തിൽ അവിടം വികസിപ്പിച്ചുവളർത്തി. അതിൽ നാസാദ്വാരങ്ങൾ സൃഷ്ടിച്ചു. ഇപ്പോൾ നെറ്റിയിൽ യഥാർത്ഥരൂപത്തിലുള്ള മൂക്കുമായി കഴിയുകയാണ് യുവാവ്. താമസിയാതെ അത് വെട്ടിയെടുത്ത് യഥാർത്ഥ മൂക്കിന്റെ സ്ഥാനത്ത് വച്ചുപിടിപ്പിക്കാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. ethu kollammalo | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| | | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 8:03 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Health - Fitness - Beauty Thu Sep 26, 2013 8:44 pm | |
| | |
| | | bhama Active Member
| | | | Ammu Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:13 pm | |
| അമ്മേ എനിക്കിത് വേണ്ട.... കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന കാര്യം അമ്മമാര്‍ക്ക് ഒരു തലവേദനയാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാതെ ഇരിക്കുന്നു. എന്തുകൊണ്ടായിരിക്കാം ഈ പ്രവണത? എന്താ മോളെ, നീ സ്‌കൂളില്‍ കൊണ്ടുപോകുന്ന ചോറ് തിരിച്ചുകൊണ്ടുവന്നത്. കഴിക്കാന്‍ തന്നുവിട്ടതല്ലേ. ഇത്തരം ചോദ്യങ്ങള്‍ നിങ്ങളില്‍ പല അമ്മമാരും ചോദിക്കാറുള്ളതല്ലേ. പല കുട്ടികളും ടീച്ചര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കുന്നതു കാണാം. കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിന്റെ കാരണമെന്തായിരിക്കും. മിക്കവാറും കുട്ടികള്‍ ഉത്തരം പറയുക ആ ചോറിന്റെ കറി എനിക്കിഷ്‌ടമല്ല, എനിക്കു ചോറു വേണ്ട, പലഹാരം കഴിച്ചാല്‍ മതി എന്നൊക്കെയായിരിക്കാം. അതുകൊണ്ട് തന്നെ കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്. ലഞ്ച്‌ബോക്‌സ് തിരഞ്ഞെടുക്കാം കുട്ടികളുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള ലഞ്ച്‌ബോക്‌സ് തിരഞ്ഞെടുക്കുക. പല ആകൃതിയിലും വലിപ്പത്തിലുമുള്ള ലഞ്ച്‌ബോക്‌സ് വിപണിയില്‍ ലഭ്യമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചും പെട്ടെന്ന് തുറക്കാന്‍ കഴിയുന്നതുമായ ലഞ്ച്‌ബോക്‌സുകള്‍ തിരഞ്ഞെടുക്കണം. അഭിപ്രായം അറിയാം കുട്ടികള്‍ക്ക് ലഞ്ച് കൊടുത്തുവിടുമ്പോള്‍ അവരുടെ ഇഷ്‌ടമറിഞ്ഞുള്ള ഭക്ഷണം ക്രമീകരിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ചോറ് ഇഷ്‌ടമില്ലാത്തവര്‍ക്ക് എന്തെങ്കിലും പോഷകഗുണമുള്ള പലഹാരങ്ങള്‍ ലഞ്ച്‌ബോക്‌സില്‍ വച്ചുകൊടുക്കാം. കുട്ടികള്‍ എത്ര ഭക്ഷണം കഴിക്കുന്നുണ്ടന്നുള്ള ഒരളവ് അമ്മമാര്‍ക്ക് അറിയാം. ലഞ്ച്‌ബോക്‌സില്‍ കുത്തിനിറച്ച് ഭക്ഷണം വയ്‌ക്കരുത്. നിശ്‌ചിതചൂട് ക്രമീകരിക്കാം ഉച്ചഭക്ഷണം ചെറിയ ചൂടുള്ളതായാല്‍ നന്ന്. ചൂട് ക്രമീകരിക്കുന്ന കാസറോളുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. തണുത്തിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ കുട്ടികള്‍ക്ക് ഇഷ്‌ടമാകില്ല. കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ള മാതാപിതാക്കള്‍ ഇത്തരത്തിലുള്ള പാത്രങ്ങളില്‍ ചെറുചൂടോടെ ഭക്ഷണം കുട്ടികള്‍ക്കു കൊടുത്തുവിടും. സ്വാദേറും വിഭവങ്ങള്‍ സ്വാദുള്ള വിഭവങ്ങളാണ് കുട്ടികള്‍ക്ക് ഏറെയിഷ്‌ടം. എന്നാല്‍ അതില്‍ എരിവും പുളിയും ആവശ്യത്തിനു മാത്രം മതി. അധികം മധുരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ദോഷകരമായിരിക്കും. മിക്ക കുട്ടികളും പാല്‍ ഇഷ്‌ടപ്പെടാത്തവരാണ്. എന്നാല്‍ പാലില്‍ പോഷകഗുണമേറെയുള്ളതിനാല്‍ അത് ഒഴിവാക്കാനും പാടില്ല. ഭക്ഷണത്തില്‍ മറ്റ് പാലുല്‌പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഐസ്‌ക്രീം കുട്ടികളുടെ ഇഷ്‌ടവിഭവമാണ്. എന്നാല്‍ അധികം കഴിച്ചാല്‍ അത് ദോഷകരമാകും. മഴക്കാലമായാല്‍ ഐസ്‌ക്രീം ഒഴിവാക്കുക. വേനല്‍ക്കാലത്ത് ഐസ്‌ക്രീം പാകംചെയ്‌ത് നല്‍കാം. ന്യൂഡില്‍സ്‌പോലുള്ള ആഹാരം കുട്ടികളുടെ ലഞ്ച്‌ബോക്‌സില്‍ നിറയ്‌ക്കരുത്. ഇതിലെ കൃത്രിമ നിറങ്ങള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുമെങ്കിലും ഇതിന്റെ ഫലം ദോഷകരമായിരിക്കും. വഴക്കുവേണ്ട കുട്ടികള്‍ക്ക് കൊടുത്തുവിട്ട ഭക്ഷണം അവര്‍ കഴിക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ ദേഷ്യപ്പെടാറുണ്ട്. അതുവേണ്ട. ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ചില്ലായെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കണം. കുഞ്ഞുങ്ങളെ അടികൊടുത്ത് ഭക്ഷണം കഴിപ്പിക്കണ്ടാ. മോന്‍/ മോള്‍ക്ക് എന്താ ഭക്ഷണം വേണ്ടാത്തത് എന്നതിന്റെ കാരണം ചോദിച്ചു മനസിലാക്കുക. ഇതിനുശേഷം അവരുടെ ഇഷ്‌ടങ്ങളെ അറിഞ്ഞു ഭക്ഷണം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം കൊടുത്തുവിട്ട ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഒപ്പം എന്തെങ്കിലും ഒരു പഴവര്‍ഗം ലഞ്ച്‌ബോക്‌സില്‍ കൊടുത്തുവിടുക. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കും. ബുദ്ധിശക്‌തിയും കായികശക്‌തിയും വര്‍ധിക്കുന്നതിന് ഇത് കാരണമാകും. ആപ്പിള്‍, പേരയ്‌ക്ക തുടങ്ങിയ വിഭവങ്ങളായിരിക്കും ഉചിതം. ഇത്തരത്തിലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ കുഞ്ഞുങ്ങളും താല്‍പ്പര്യപ്പെടുമെന്നതില്‍ സംശയം വേണ്ട. ശ്രദ്ധിക്കാം കുട്ടികളുടെ ലഞ്ച്‌ബോക്‌സില്‍ വേഗം ദഹിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. കടിച്ചാല്‍പ്പൊട്ടുന്ന ഭക്ഷണം ഉള്‍പ്പെടുത്തുക. ചില അമ്മമാര്‍ എളുപ്പത്തിനായി ബ്രഡ് കൊടുത്തുവിടാറുണ്ട്. അതിനൊപ്പം ബട്ടറോ ചീസോ കൊടുത്തുവിടുക. ചോറു കൊടുത്തുവിടുമ്പോള്‍ ചെറുചൂടോടെ കൊടുത്തുവിടുക. പച്ചക്കറികള്‍ കറികളായി കൊടുത്തുവിടുന്നതായിരിക്കും നല്ലത്. മീന്‍, മുട്ട, ഇറച്ചി തുടങ്ങിയ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതെയിരിക്കുന്നതായിരിക്കും നല്ലത്. കുട്ടികള്‍ക്ക് ഏറെയിഷ്‌ടമാണെങ്കില്‍ മാത്രം കൊടുത്തുവിടുക. Variety Diet ലഞ്ച്‌ബോക്‌സില്‍ വ്യത്യസ്‌തവിഭങ്ങള്‍ ഓരോ ദിവസവും കൊടുത്തുവിടാം. ഇത് കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും. ഇന്ന് ചോറ് നല്‍കുകയാണെങ്കില്‍ നാളെ ഇഡ്‌ഡലിയോ ദോശയോ പോലെയുള്ള വിഭവങ്ങള്‍ നല്‍കാം. ഭക്ഷണം ആകെ ഇളക്കിയതാകരുത്. ചാറുകറി എന്തെങ്കിലുമുണ്ടെങ്കില്‍ അത് മറ്റൊരു പാത്രത്തില്‍ നല്‍കാം. ലഞ്ച്‌ബോക്‌സ് വാങ്ങുമ്പോള്‍ തന്നെ അതിലെ ക്രമീകരണത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. കറികള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചു നല്‍കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ ഉച്ചഭക്ഷണം കളയാതെ കഴിക്കുമെന്നതില്‍ സംശയം വേണ്ട. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:14 pm | |
| | |
| | | Ammu Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:24 pm | |
| ഡങ്കിപ്പനിയോ..പേടിക്കണ്ട. ഒരു കാലത്ത് വീട്ടു വളപ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു പപ്പായ മരം. പപ്പായ മരത്തിന്റെ ഗുണഗണങ്ങൾ തിരിച്ചറിയാതെ മലയാളികൾ നിഷ്കരുണം അതിനെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണു. ഡങ്കി പനി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തയാണു പപ്പായയിൽ നിന്നു രോഗമുക്തി എന്നത്. ഡങ്കി പനി പിടിപെട്ടവർക്ക് പപ്പായ ഇല വൃത്തിയായി കഴുകി അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കി ദിവസം മൂന്ന് ഗ്ലാസ് വീതം കൊടുത്താൽ വളരെ പെട്ടെന്ന് രോഗ ശാന്തി കിട്ടും. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:27 pm | |
| | |
| | | Ammu Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:29 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:29 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:30 pm | |
| | |
| | | Ammu Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 4:31 pm | |
| | |
| | | parutty Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 5:47 pm | |
| | |
| | | parutty Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 5:48 pm | |
| | |
| | | parutty Forum Boss
| Subject: Re: Health - Fitness - Beauty Tue Oct 01, 2013 5:49 pm | |
| | |
| | | Sponsored content
| Subject: Re: Health - Fitness - Beauty | |
| |
| | | | Health - Fitness - Beauty | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |