സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു ഗൗരിയുടേത്. പാട്ടുകേട്ട് വളര്‍ന്ന ബാല്യം. അതുകൊണ്ടുതന്നെ ഹരിശ്രീ കുറിച്ച നാള്‍ മുതല്‍ സംഗീതത്തിന്റെ ഏഴുസ്വരങ്ങളേയും ഗൗരി കൂടെക്കൂട്ടി. ഗൗരിയോടൊപ്പം, ഒരുപക്ഷേ അവളേക്കാള്‍ മുമ്പേ അവളിലെ സംഗീതവും വളര്‍ന്നു. സ്‌കൂള്‍ വെക്കേഷനില്‍ കൂട്ടുകാര്‍ തിമിര്‍ത്തുകളിക്കുമ്പോള്‍ അവള്‍ വരികളെഴുതി അവയ്ക്ക് മനസ്സില്‍ തോന്നുന്ന ഈണങ്ങള്‍ മെനഞ്ഞു. കുട്ടിപ്പാട്ടുകളിലായിരുന്നു തുടക്കം.
മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഗൗരിയുടെ ഈണത്തില്‍ ആദ്യപാട്ട് പിറക്കുന്നത്. പഠനത്തിനിടയില്‍ വീണുകിട്ടുന്ന ഇടവേളകള്‍ സംഗീതസാന്ദ്രമായപ്പോള്‍ തുറന്നത് മലയാള ചലച്ചിത്രസംഗീതലോകത്തേക്കുള്ള വാതിലായിരുന്നു. അതും 16ാമത്തെ വയസ്സില്‍. ഗൗരി സംഗീതമൊരുക്കി വിജയ് യേശുദാസും ശ്വേതമോഹനും ചേര്‍ന്നുപാടിയ കാസനോവയിലെ സഖിയേ എന്ന ഗാനം അങ്ങനെ മലയാളി യുവത്വമേറ്റെടുത്തു. പിന്നേയും കുറച്ച് ചിത്രങ്ങള്‍. മകനുപിറകേ ഗാനഗന്ധര്‍വന്‍ യേശുദാസും ഗൗരിയുടെ സംഗീതത്തിന് ശബ്ദമേകി.
വേറിട്ട സംഗീത ശൈലിയാണെന്നും വളര്‍ന്നുവരുന്ന സംഗീതസംവിധായകരില്‍ പ്രതീക്ഷ നല്‍കുന്ന ഒരു മ്യൂസിക് കമ്പോസറാണെന്നും ഗൗരിയെക്കുറിച്ച് വിജയ് യേശുദാസ് അഭിപ്രായപ്പെട്ടപ്പോള്‍ നന്നായിവരുമെന്ന് പറഞ്ഞ് തലയില്‍ കൈവെച്ചനുഗ്രഹിച്ചു ഗാനഗന്ധര്‍വ്വന്‍. ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷമായാണ് ഗൗരി അതിനെ നെഞ്ചോട് ചേര്‍ക്കുന്നത്.
പിന്നീട് സിനിമാസംഗീതമായിരുന്നു മനസ്സ് നിറയെ. പല നാടുകളില്‍ നിന്നുള്ള സംഗീതജ്ഞന്മാര്‍ പങ്കെടുത്ത ഊട്ടിയിലെ ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയതോടെയാണ് സംഗീതത്തെ കുറിച്ചുള്ള ഗൗരിയുടെ കാഴ്ച്ചപ്പാടുകള്‍ മാറിയത്. സംഗീതം എന്നുപറയുന്നത് സിനിമക്ക് സംഗീതം നല്‍കുന്നത് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞ ഗൗരി സംഗീതത്തിന്റെ നൂതനശാഖകള്‍ തിരഞ്ഞു. കര്‍ണാടിക് സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനുമൊപ്പം പാശ്ചാത്യസംഗീതത്തേയും പഠിക്കാന്‍ ശ്രമിച്ചു. അതോടെ ചലച്ചിത്രസംഗീതത്തേക്കാള്‍ വലിയ സംഗീതലോകത്തായി അവളുടെ ശ്രദ്ധ.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ സംഗീതമൊരുക്കണം. ബീഥോവനെപ്പോലെ, മൊസാര്‍ട്ടിനെ പോലെ തനിക്കും സിംഫണി രചിക്കണം അങ്ങനെ വലിയ വലിയ സ്വപ്‌നങ്ങളാണ് ഇപ്പോള്‍ ഗൗരിക്കുള്ളത്. ആല്‍ബങ്ങള്‍ക്കു വേണ്ടിയും ബാന്‍ഡിനുവേണ്ടിയും സംഗീതമൊരുക്കാറുള്ള ഗൗരി ചില തമിഴ്‌സിനിമകള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്. ബാന്‍ഡുകളിലും ടിവി പ്രോഗ്രാമുകളിലും പാടുന്നുണ്ട്.
മൂന്നുവയസ്സ് മുതല്‍ സംഗീതം പഠിച്ചുതുടങ്ങിയ ഗൗരിലക്ഷ്മിയുടെ ആദ്യ ഗുരു വൈക്കം സ്വദേശിയായ എസ്.കെ.സുമയാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും എന്‍ജിനീയറിങ്ങിന്റേയും മെഡിസിന്റേയും പാത തിരഞ്ഞെടുക്കാതെ ആര്‍.എല്‍.വി കോളേജില്‍ ചേര്‍ന്ന് സംഗീതത്തില്‍ ബിരുദമെടുക്കുകയാണ് ചെയ്തത്. പാട്ടെഴുതുകയും സംഗീതം നല്‍കുകയും പാടുകയും ചെയ്യുന്ന ഗൗരി ഗിറ്റാറും കീബോഡും ഉള്‍പ്പടെയുള്ള സംഗീതോപകരണങ്ങള്‍ വായിക്കാറുമുണ്ട്. നാടക ഗാനരംഗത്ത് പ്രശസ്തനായ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജോതാവ് പരികൃഷ്ണന്റെ മകളാണ് ഗൗരിലക്ഷ്മി.
sandeep Forum Boss
Location : Dubai
Subject: Re: രാഗമാലികയായ് ഗൗരിലക്ഷ്മി Wed May 20, 2015 9:51 am
ഗൗരിലക്ഷ്മി രചിച്ച് ഗൗരി തന്നെ ചിട്ടപ്പെടുത്തിയ കാസനോവയിലെ ഗാനം സ്വന്തം ശബ്ദത്തില്‍
sandeep Forum Boss
Location : Dubai
Subject: Re: രാഗമാലികയായ് ഗൗരിലക്ഷ്മി Wed May 20, 2015 9:52 am
Gauri Lakshmi about her music album 'Thonni'
sandeep Forum Boss
Location : Dubai
Subject: Re: രാഗമാലികയായ് ഗൗരിലക്ഷ്മി Wed May 20, 2015 9:53 am
sandeep Forum Boss
Location : Dubai
Subject: Re: രാഗമാലികയായ് ഗൗരിലക്ഷ്മി Wed May 20, 2015 9:54 am
Ammu Forum Boss
Subject: Re: രാഗമാലികയായ് ഗൗരിലക്ഷ്മി Wed May 20, 2015 10:00 am
sandeep wrote:
ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക, പാട്ടെഴുത്തുകാരി, ഗായിക അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഗൗരിലക്ഷ്മിക്ക്
കാസനോവയിലെ "സഖിയെ " പാട്ട് ഇറങ്ങിയപ്പോള്‍ ടീവിയില്‍ ഒരു അഭിമുഖം കണ്ടിരുന്നു ഗൌരിയുടെ
ചിത്രം:കാസനോവ സംഗീതം : ഗൗരിലക്ഷ്മി രചന : ഗൗരിലക്ഷ്മി ആലാപനം:വിജയ് യേശുദാസ് ,ശ്വേത
സഖിയേ നിൻ കണ്മുനകളിൽ നിൻ പാൽ പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം സ്നേഹം... പ്രിയനേ നിൻ ഹൃദയ താളത്തിൽ നിൻ പൊൻ വാക്കുകളിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം സ്നേഹം...