ഹമേ തുംസെ പ്യാര് കിത് നാ..
ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ ഗായകരായിരുന്നു മുഹമ്മദ് റഫിയും കിഷോര്‍ കുമാറും. ഹിന്ദി സിനിമയാണ് എക്കാലത്തും ഇന്ത്യന്‍ സിനിമയുടെ നെടുംതൂണ്. പാട്ട് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും അങ്ങനെതന്നെ. അതുകൊണ്ട് ഇന്ത്യന്‍ സിനിമാഗാന ചരിത്രത്തിലെ പ്രധാന രണ്ടധ്യായങ്ങളാണ് റഫി കാലവും കിഷോര്‍ കാലവും. റഫി കാലത്തെ കൃത്യമായും കിഷോര്‍ കാലം വേറിട്ട് നിര്‍ത്തുന്നു. അല്ളെങ്കില്‍ മഹാരഥനായ റഫിയെ കീഴടക്കിയാണ് കിഷോര്‍ തന്‍െറ ആധിപത്യം സ്ഥാപിച്ചത്.
റഫിയെപ്പോലെ പാട്ടുകാരനാകാനായി ജനിക്കുകയും ജീവിക്കുകയും ചെയ്തയാളല്ല കിഷോര്‍കുമാര്‍. അദ്ദേഹം നടനായി സിനിമയിലെത്തുകയും പിന്നീട് ഗായകനായി ലബ്ധപ്രതിഷ്ഠ നേടുകയുമായിരുന്നു. തനിക്ക് കിട്ടിയ പാട്ടുകള്‍ അനായായസമായി പാടി ആസ്വാദകരെ വളരെ വേഗം കൈയിലെടുത്ത കിഷോര്‍ തന്‍െറ അനായാസമായ ആലാപനശൈലി ഹിന്ദി സിനിമയുടെ മുഖമുദ്രയാക്കിയാണ് കടന്നുപോകുന്നത്. താന്‍ വന്നത്തെിയിരിക്കുന്നത് റഫി അലങ്കരിച്ച സംഗീത സാമ്രാജ്യത്തിലേക്കാണെന്ന കൃത്യമായ സ്ട്രാറ്റജിയോടെയിരുന്നില്ല കിഷോര്‍ വന്നത്തെിയത്. എന്നാല്‍ എല്ലാം തന്‍്റെ വരുതിയിലാകുകയായിരുന്നു. ഏതുതരം പാട്ടും എത്ര അനായാസവും പാടാനുള്ള പകൃത്യാ ഉള്ള കഴിവാണ് കിഷോറിനെ വ്യത്യസ്തനാക്കിയത്. ഹിന്ദി സിനിമാലോകം ദേശീയ അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്ന ഫിലിംഫെയര്‍ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ ഗായകനാണ് കിഷോര്‍. എട്ടു തവണയവണ് ഇത് ലഭിച്ചത്.
1969ലാണ് പുതുമുഖ നടനായ രാജേഷ് ഖന്നയെ വെച്ച് ശക്തിസാമന്ത ‘ആരാധന’എന്ന സിനിമ നിര്‍മിക്കുന്നത്. എസ്.ഡി ബര്‍മനായിരുന്നു സംഗീത സംവിധായകന്‍. മുഹമ്മദ് റഫി, ലതാ മങ്കേഷ്കര്‍, കിഷോര്‍കുമാര്‍ എിവര്‍ക്കായി അദ്ദേഹം പാട്ടുകള്‍ വിഭജിച്ച് നല്‍കി. ചിത്രത്തിലെ പാട്ടുകള്‍ മുഴുവന്‍ പൂര്‍ത്തിയാകുതിനു മുമ്പ് അദ്ദേഹം രോഗശയ്യയിലായി. ബാക്കി പാട്ടുകള്‍ ചെയ്യുക എന്ന ജോലി എസ്.ഡി ബര്‍മന്‍്റെ മകനായ ആര്‍.ഡി ബര്‍മന്‍ ഏറ്റെടുത്തു. അവശേഷിച്ച രണ്ട് പാട്ടുകള്‍ ‘മേരേ സപ്നോം കി റാണി',‘രൂപ് തെരാ മസ്താനാ’ എന്നിവ ആര്‍.ഡി ബര്‍മന്‍ കിഷോറിന് നല്‍കി. ആ പാട്ടുകള്‍ വമ്പിച്ച ഹിറ്റായി. കിഷോറിന്‍്റെ ഇരുപത് വര്‍ഷത്തെ കരിയറിലെ ആദ്യത്തെ വഴിത്തിരിവ്. 1948ല്‍ ‘സിദ്ദി' എന്ന ചിത്രത്തില്‍ ഗായകജീവിതം ആരംഭിച്ച കിഷോര്‍ അംഗീകരിക്കപ്പെടുത് ഈ ഗാനങ്ങളോടെ രണ്ട് പതിറ്റാണ്ടിനുശേഷം 1969ല്‍.
മധ്യപ്രദേശിലെ ഖാണ്ഡ് വയില്‍ 1929 ആഗസ്ത് നാലിന് ജനിച്ച അബാസ് കുമാര്‍ ഗാംഗുലിയാണ്, കിഷോര്‍കുമാര്‍ എന്ന പേര്‍ സ്വീകരിച്ച് 1940കളുടെ അവസാനം ബോളിവുഡിലെ ത്തുന്നത്. കിഷോറിന്‍്റെ മൂത്ത സഹോദരനായ അശോക് കുമാര്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന കാലം. അറിയപ്പെടുന്ന ഒരു ഗായകനാവണമൊയിരുന്നു കിഷോറിന്‍്റെ ആഗ്രഹം. പക്ഷേ തലത്ത് മഹമൂദും മുഹമ്മദ് റഫിയും മുകേഷും രംഗം അടക്കിവാഴുമ്പോള്‍ കിഷോര്‍കുമാറിന്‍്റെ സാധ്യത വളരെ വിരളമായിരുന്നു. അശോക് കുമാറിന്‍്റെ സ്വാധീനംകൊണ്ട് കിഷോറിന് ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. പക്ഷേ അവയില്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. എങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കാരണം ആ സിനിമകളിലൊക്കെ പാടാനും അവസരം ലഭിച്ചിരുന്നു.
കിഷോറിന്‍്റെ ആദ്യകാല ഗാനങ്ങള്‍ കെ.എല്‍ സൈഗളിനെ അനുകരിച്ചു കൊണ്ടുള്ളതായിരുന്നു. ഒരിക്കല്‍ അശോക് കുമാറിനെ കാണാന്‍ വീട്ടില്‍വന്ന സംഗീത സംവിധായകന്‍ എസ്.ഡി ബര്‍മ്മന്‍ കിഷോര്‍ സൈഗളിനെ അനുകരിച്ച് പാടുന്നതു കേട്ടു. അദ്ദേഹം കിഷോറിനെ ഉപദേശിച്ചു. ‘സൈഗളിനെ അനുകരിക്കുത് ഒഴിവാക്കണം. അനുകര്‍ത്താക്കള്‍ നല്ല ഗായകരല്ല. നീ സ്വന്തം ശൈലി ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.' അതിനുശേഷം കിഷോര്‍ സ്വപ്രയത്നത്തിലൂടെ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു. റഫി, തലത്ത്, മുകേഷ് എന്നിവരില്‍നിന്ന് ഏറെ വ്യത്യസ്തമായ ആ ശൈലി ഒന്നര പതിറ്റാണ്ടോളം ബോളിവുഡില്‍ ആധിപത്യം പുലര്‍ത്തി.
1950കളുടെ തുടക്കത്തില്‍ അഭിനയരംഗത്ത് സജീവമായിരുന്നു കിഷോര്‍. ജ്യേഷ്ഠനായ അശോക്കുമാര്‍ കിഷോര്‍ അഭിനയരംഗത്ത് തുടരണം എന്നാഗ്രഹിച്ചപ്പോള്‍ വലിയൊരു പാട്ടുകാരനാവുക എതായിരുന്നു കിഷോറിന്‍്റെ സ്വപ്നം. ന്യൂഡല്‍ഹി (1957), ആശ (1957), ചല്‍ത്തിക നാം ഗാടി (1958), ജുംരു (1961), ഹാഫ് ടിക്കറ്റ് (1962), പഡോസന്‍ (1968) എന്നീ സിനിമകള്‍ കോമിക് ഹീറോ എന്ന രീതിയിലുള്ള പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു.
ബോളിവുഡിലെ തന്‍്റെ സമകാലികരായ മറ്റ് പിണി ഗായകരില്‍ നിന്നും കിഷോറിനെ വ്യത്യസ്തനാക്കുത് അദ്ദേഹം സിനിമയുടെ എല്ലാ തലങ്ങളിലും വ്യാപരിച്ചു എതാണ്. അഭിനേതാവിനു പുറമേ നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എീ രംഗങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടു. 1961ല്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ജൂം രൂഹ് എ സിനിമയിലെ പാട്ടുകള്‍ എഴുതി സംഗീതം നല്‍കി പാടിയത് കിഷോറാണ്.
എഴുപതുകള്‍ കിഷോറിന്‍്റെ യുഗമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ആര്‍.ഡി ബര്‍മന്‍ ഇക്കാലത്ത് സൃഷ്ടിച്ച ഈണങ്ങളൊക്കെ കിഷോറിന് വേണ്ടിയായിരുുന്ന. രാജേഷ് ഖന്ന, അമിതാബ് ബച്ചന്‍, രധീര്‍ കപൂര്‍, ഋഷികപൂര്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍ എന്നീ ബോളിവുഡിലെ ഹീറോകള്‍ക്ക് വേണ്ടിയെല്ലാം അദ്ദേഹം പാടി.
ആര്‍.ഡി ബര്‍മന്‍്റെ മികച്ച ഗാനങ്ങളൊക്കെയും കിഷോറിന് വേണ്ടി കരുതിവെച്ചവ ആയിരുന്നു. കാന്തി പതംഗിലെ ‘യേശ്യാം മസ്താനി’, അമര്‍ പ്രേമിലെ ‘കച്ച്തോ ലോഗ് കഹേംഗേ’, അനാമികയിലെ മേരി ബീഗി ബീഗീസി, നമക് ഹറാമിലെ ദിയ ജല്‍തേക്ക, ഖുദ്റത്തിലെ ഹമേ തും സെ പ്യാര്‍ കിത്തനാ, ഖാമോശിയിലെ വോ ശ്യാം കുച്ച് അജീബ് ഥി, മെഹബൂബയിലെ മേരേ നൈനാ സാവന്‍ ഭാദോം, ഫന്‍തൂമ് ലെ ദു:ഖിമന്‍മേനു, കോറാകാഗസിലെ മേരാ ജീവന്‍ കോറാ കാഗസ്, അമാനുഷിലെ ദില്‍ ഐസാ കിസിനേ മേരാ തോഡാ എിങ്ങനെ ആര്‍ ഡി ബര്‍മന്‍ കിഷോറിന് നല്‍കിയ ഗാനങ്ങള്‍ എത്രയെത്ര! ആര്‍.ഡി ബര്‍മനെ കൂടാതെ ലക്ഷ്മീകാന്ത് പ്യാരേലാലും കല്യാജി ആനന്ദ്ജിയും കിഷോറിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മേരെ ദില്‍മേം ആജ് ക്യാഹെ (ദാഗ്-1973), യേ ജീവന്‍ ഹേ (പ്യാര്‍ കാ ഗര്‍-1972), ആപ്കി അനുരോധ് പേ (അനുരോധ്-1977) എിവ ലക്ഷ്മീകാന്ത് പ്യാരേലാലും ഓ സാത്തിരേ (മുഖന്തര്‍ കാ സിക്കന്ദര്‍), കേക്കേ പാന്‍ബനാറസ് വാല (ഡോ) എിവ കല്യാജി ആനന്ദ്ജിയും നല്‍കിയ മികച്ച ഗാനങ്ങളാണ്.
പതിനായിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുള്ള കിഷോറിന്‍െറ പാട്ടുകളില്‍ പ്രിയ ഗാനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആരും പരതും. കോറാ കാഗസ് ധാ...,മേരേ നൈനാ.., ഹമേ തുംസെ പ്യാര് കിത്നാ, മേരാ ജീവന്‍ കോറാ കാഗസ്, പല്‍പല്‍ ദില്‍കേ പാസ്, സിന്ദഗി ഏക് സഫര്‍, അജ്നബി ഹസീനാ സേ, മേരീ സപ്നോം കീ, ഛുകര്‍ മേരേ മന്‍, ഫൂലോം കേ രംഗ്സേ, ഓ സാതിരേ, ചല്‍ുത ചല്‍ുത, ഫൂലോം കാ താരോം കാ, രൂപ് തേരാ മസ്താനാ, ദല്‍ ക്യാകരേ ഇങ്ങനെ നീളുന്ന വിവിധ സ്വഭാവത്തിലുള്ള ഏതു ഗാനത്തിനും ലക്ഷക്കണക്കിന് ആരാധകരുണ്ട്.