Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പ്രശസ്തരുടെ മനസിലൂടെ | |
|
+28sunder umbidivava Abhijit kaaat shamsheershah Sheeja Ratheesh0072 Michael Jacob Parthan midhun Anjaly Mansoor jaykvjay Binu suhailanew Greeeeeshma gauri unnikmp nettooraan jenny sandeep balamuralee Minnoos kiran Neelu vipinraj parutty Ammu 32 posters | |
Author | Message |
---|
Ammu Forum Boss
| Subject: പ്രശസ്തരുടെ മനസിലൂടെ Fri May 04, 2012 3:06 pm | |
| കൂട്ടുകാരെ , സിനിമാ ...രാഷ്ട്രീയ ....സാംസ്കാരിക രംഗത്ത് പ്രശോഭിച്ചവരും ഇപ്പോള്‍ പ്രശോഭിക്കുന്നവരുമായുള്ള അഭിമുഖങ്ങള്‍ ,വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ചീന്തിയെടുത്തു നമുക്കിവിടെ വായനക്കായി സമര്‍പ്പിക്കാം ....(അനേകം ത്രെടുകള്‍ ഒഴിവാക്കി ...അഭിമുഖങ്ങളെ ഒരു ത്രെടിന്റെ കീഴില്‍ അണിചേര്‍ക്കാം ) ആദ്യ അഭിമുഖം താഴെ കൊടുക്കുന്നു ....
നമ്മള്‍ കാത്തിരുന്ന നാദിയാ മൊയ്‌തു
മലയാളി എന്നും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്ന നമ്മുടെ സ്വന്തം നാദിയാ മൊയ്‌തുവിന്റെ ജീവിതം.
ഷീലയും സീമയും ഉര്‍വശിയും ശോഭനയും നൂറ്‌കണക്കിന് കഥാപാത്രങ്ങളിലൂടെയാണ് നമ്മുടെ മനസില്‍ സ്‌ഥാനം പിടിച്ചത്. നദിയാ മൊയ്‌തു അതല്ല. നോക്കെത്താദൂരത്തിലെ ഗേളി എന്ന ഒറ്റ കഥാപാത്രത്തിലൂടെ അവര്‍ മലയാളിയുടെ നിത്യനൊമ്പരമായി.നിതാന്ത സ്‌നേഹമായി. ജീവിതം തിരികെ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച രോഗവുമായി ഒരു ശസ്‌ത്രക്രിയക്ക് പുറപ്പെടുകയാണ് ഗേളി.പിന്നീട് എന്ത് സംഭവിച്ചുവെന്ന് സിനിമ നമ്മോട് പറയുന്നില്ല.പക്ഷെ നമ്മള്‍ പ്രാര്‍ത്ഥനാപൂര്‍വം പ്രതീക്ഷിക്കുന്നു, പാവം ഗേളിക്ക് ഒന്നും സംഭവിക്കരുതേ, അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരണേ...അവളുടെ കുസൃതിയും തമാശയും എന്നും നമ്മുടെ മനസില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിയിക്കണേ...28 വര്‍ഷമായി നമ്മള്‍ അങ്ങനെ ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. അത്രയും ആഴത്തില്‍ ആ കഥാപാത്രം നമ്മുടെ മനസില്‍ പതിപ്പിച്ചാണ് നാദിയാ കുടുംബജീവിതത്തിലേക്ക് നടന്നു പോയത്. ഇടയ്‌ക്ക് ഒരു വിരുന്നുകാരിയെപ്പോലെ അവര്‍ നമ്മുടെ ഇടയിലേക്ക് വീണ്ടും വന്നു കയറി.മമ്മൂട്ടിയുടെ ഇരട്ടസഹോദരിയായി ഡബിള്‍സ് എന്ന ചിത്രം. ഇപ്പോള്‍ വീണ്ടും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍. അഭിമുഖത്തിനായി സമീപിക്കുമ്പോള്‍ ബാന്ദ്രയിലെ ഒരു സുഹൃത് ഗൃഹത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കായി പുറപ്പെടുകയായിരുന്നു നാദിയാ. കാറിലിരുന്ന് അവര്‍ സംസാരിച്ചു. ജീവിതം കൈപിടിച്ചു നടത്തിയ വഴികളെക്കുറിച്ച് ഉത്സാഹപൂര്‍വം പലതും പറഞ്ഞു. അതിന്റെ ഹൈലൈറ്റ്‌സ്.
28 വര്‍ഷം മുന്‍പ് കണ്ട നദിയയും ഇന്നത്തെ നദിയയും തമ്മില്‍ രൂപപരമായി കാര്യമായ മാറ്റങ്ങളില്ല?
(സന്തോഷം തുളുമ്പുന്ന ചിരി)സത്യത്തില്‍ എന്നില്‍ പല മാറ്റങ്ങളും ഞാന്‍ കാണുന്നു. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് മാത്രം. ഒരു കണക്കിന് അത് എന്റെ ഭാഗ്യം. ബാഹ്യമായി പഴയ നദിയയില്‍ നിന്ന് വലിയ മാറ്റങ്ങളില്ല. അതിന് കാരണം ചിട്ടയായ ജീവിതമാണ്. നല്ല അച്ചടക്കം പാലിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ ജീവിതാന്തരീക്ഷത്തില്‍ സന്തോഷവും സമാധാനവും ഉണ്ടെങ്കില്‍ പ്രായം അകലെ നില്‍ക്കും. കടന്നു പോകുന്ന വര്‍ഷങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം നമ്മുടെ യൗവ്വനത്തെയോ രൂപഭംഗിയെയോ തൊടാനാവില്ല.പിന്നെ അടിസ്‌ഥാനപരമായി ഇതൊക്കെ ജനിതകമാണ്.എന്റെ മാതാപിതാക്കള്‍ ഈ പ്രായത്തിലും കാഴ്‌ചയില്‍ ചെറുപ്പമാണ്.ജീവിതത്തെക്കുറിച്ച് നല്ലത് എന്ന ഫീല്‍ മനസിലുണ്ടാവുക. അങ്ങനെ ജീവിക്കാന്‍ കഴിയുക എന്നതൊക്കെ പ്രധാനമാണ്. പിന്നെ ചുറ്റും നില്‍ക്കുന്ന ആള്‍ക്കാരുടെ സ്‌നേഹം.എന്റെ ഭര്‍ത്താവ്,കുട്ടികള്‍,അച്‌ഛന്‍, അമ്മ,സഹോദരി..ഇവരൊക്കെ തരുന്ന കലവറയില്ലാത്ത സ്‌നേഹം കൂടിയാണ് എന്നെ ഈ രൂപത്തില്‍ നിലനിര്‍ത്തുന്നത്.
ഭക്ഷണനിയന്ത്രണങ്ങള്‍ പോലുള്ള ചിട്ടകള്‍?
ഇല്ല. ഇഷ്‌ടം തോന്നുന്ന എല്ലാം ഞാന്‍ കഴിക്കും. ഡാര്‍ക്ക് ചോക്ക്‌ലറ്റാണ് ഏറ്റവും ഇഷ്‌ടം. നന്നായി വ്യായാമം ചെയ്യും.ഇതെല്ലാം നമുക്ക് അധികഊര്‍ജ്‌ജം നല്‍കും.മാനസിക സന്തോഷവും സൗന്ദര്യവും തരും.
സങ്കടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നദിയയുടെ ജീവിതത്തില്‍ സ്‌ഥാനമില്ലെന്നാണോ?
എല്ലാവരെയും പോലെ ടെന്‍ഷനും ഉയര്‍ച്ചതാഴ്‌ചകളും എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. മൂഡ് ചേഞ്ചസും ഉണ്ട്.എപ്പോഴും പ്രസന്നവദനയായി നടക്കുന്ന ആളൊന്നുമല്ല ഞാന്‍. എന്തും നെഗറ്റീവ് ആയി കാണാതെ പോസിറ്റീവ് ഫീല്‍ മനസില്‍ കൊണ്ടു നടക്കാനാണ് എന്റെ ശ്രമം. എന്തെങ്കിലും പ്രയാസം നിറഞ്ഞ സാഹചര്യം വരുമ്പോഴും ഞാന്‍ ദുഖിക്കാറില്ല. പകരം മനസില്‍ ഇങ്ങനെ വിചാരിക്കും.എന്തോ നല്ല കാര്യം സംഭവിക്കുന്നതിന് മുന്നോടിയാണ് ഇത്. പലപ്പോഴും അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും.
എത്രയോ ഓഫറുകള്‍ തളളിക്കളഞ്ഞാണ് നാദിയ വീട്ടില്‍ ഒതുങ്ങിക്കൂടുന്നത്?
ഞാനൊരു സ്‌റ്റാര്‍ മാത്രമല്ല.സാധാരണ മനുഷ്യസ്‌ത്രീ കൂടിയാണ്. ഇന്നത്തെ ഒരു ദിവസം നന്നായി കഴിഞ്ഞാല്‍ അത്രയും നല്ലത് എന്ന് ചിന്തിക്കുന്ന വ്യക്‌തി. എന്നെ സംബന്ധിച്ച് കുടുംബത്തിനാണ് ഏറ്റവും പ്രാധാന്യം. അപ്പോള്‍ പല വലിയ നേട്ടങ്ങളും ത്യജിക്കേണ്ടതായി വരും. ഞാന്‍ സിനിമ എന്നു പറഞ്ഞ് എപ്പോഴും നടന്നാല്‍ ശരിയാവില്ല.കാരണം കുട്ടികള്‍ ചെറുപ്രായമാണ്. പലരും നല്ലപ്രായം മുഴുവന്‍ തൊഴിലിനു വേണ്ടി നീക്കി വച്ച് ഒടുവില്‍ പരിതപിക്കുന്നത് കേട്ടിട്ടുണ്ട്. കുട്ടികള്‍ വളരുന്ന പ്രായത്തില്‍ അവര്‍ക്ക് സ്‌നേഹം കൊടുക്കാന്‍ പറ്റിയില്ല എന്നൊക്കെ. എനിക്ക് അങ്ങനെയൊരു കുറ്റബോധം തോന്നാന്‍ പാടില്ലെന്ന് നിര്‍ബന്ധമുണ്ട്. ഇടയ്‌ക്ക് ചില പടങ്ങള്‍ ചെയ്യുന്നതു പോലും ഭര്‍ത്താവ് തുറന്ന മനസുള്ളയാളായതു കൊണ്ടാണ്. ഭര്‍ത്താവിന്റെ പ്രോത്സാഹനമില്ലെങ്കില്‍ ഒരു സ്‌ത്രീക്കും പുറത്തു പോയി ജോലി ചെയ്യാന്‍ പറ്റില്ല.
കുട്ടികള്‍?
മൂത്തമകള്‍ സനം 9-ാം ക്‌ളാസില്‍. അവള്‍ക്ക് 15 വയസായി. ഇളയമകള്‍ ജാന അഞ്ചില്‍. ഭര്‍ത്താവ് ശിരിശിന് മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയിലാണ് ജോലി.
എന്താണ് നദിയയെ ത്രില്ലടിപ്പിക്കുന്നത്?
വര്‍ഷങ്ങള്‍ വേഗം പോകും. കുടുംബത്തിന് ഒപ്പം പരമാവധി സമയം ചിലവഴിക്കുന്നതിലാണ് എന്റെ ത്രില്‍. എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും എനിക്ക് നേരില്‍ കാണണം. എന്റെ മാതാപിതാക്കള്‍ അങ്ങനെയായിരുന്നു.രണ്ടു പേരും ഉദ്യോഗസ്‌ഥരായിട്ടും കുട്ടികളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. പഠനത്തിനൊപ്പം ഡാന്‍സും പാട്ടും പഠിക്കാന്‍ അയച്ചു.ശനി,ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം ഡാന്‍സ് ക്‌ളാസിന് വന്നു.എന്റെ മമ്മി നല്ലൊരു ഡാന്‍സര്‍ കൂടിയായിരുന്നു.
അപ്പോള്‍ സ്‌ത്രീ ജോലി ചെയ്‌താലും കുട്ടികളുടെ കാര്യം നോക്കാമെന്ന് വ്യക്‌തമല്ലേ?
എന്റെ അമ്മ ടാറ്റയിലായിരുന്നു. ഒരു സ്‌ഥാപനത്തില്‍ ജോലി ചെയ്യും പോലെയല്ലല്ലോ സിനിമാഭിനയം. ദൂരയാത്രകള്‍. മാസങ്ങളോളം വീട്ടില്‍ നിന്ന് അകന്നുനില്‍ക്കണം.10 ടു
5 ജോലി പറ്റില്ല. അങ്ങനെ പല കടമ്പകള്‍.
ജീവിതത്തില്‍ ഏറ്റവും പ്രധാനം?
ബന്ധങ്ങളുടെ ശക്‌തിയിലും ഇഴയടുപ്പത്തിലും വല്ലാതെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇന്ന് ഞാന്‍ പ്രായമായി മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി. പക്ഷെ ഇന്നും മാതാപിതാക്കള്‍ എനിക്ക് വളരെ പ്രധാനമാണ്. എന്റെ ഭര്‍ത്താവും അവരോട് ഒത്തിരി ക്‌ളോസ് ആണ്.ജീവിതത്തില്‍ എനിക്ക് ധൈര്യം തന്നത് പപ്പയുടെയും മമ്മിയുടെയും സ്‌നേഹവും കരുതലുമാണ്.എപ്പോഴും അവര്‍ കൂടെയുണ്ട്. നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല എന്ന വിശ്വാസം തന്ന ധൈര്യം അപാരമാണ്.
സിനിമയിലുള്ള കാലം എന്റെ ഏറ്റവും യൗവ്വനയുക്‌തമായ പ്രായമാണ്. കൃത്യമായി പറഞ്ഞാല്‍ 17 വയസ്.അന്നും ഒരു ഗോസിപ്പ് കോളത്തിലും ഞാന്‍ പെട്ടിട്ടില്ല. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മാതാപിതാക്കള്‍ക്കാണ്.
ഒരു ഗോസിപ്പുകളിലും പേര് വന്നിട്ടില്ല. അത്ര പെര്‍ഫക്‌ടാണോ?
സിനിമയില്‍ വരും മുന്‍പേ ശിശിരുമായി പരിചയമുണ്ട്.പപ്പ എപ്പോഴും ഗൈഡായി കൂടെയുണ്ട്.പിന്നെ കുറച്ചുകാലമേ ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നുള്ളു.അപ്പഴേക്കും വിവാഹം കഴിഞ്ഞു. നോക്കെത്താദൂരത്തില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്തും ഞാനും ശിശിരും തമ്മില്‍ മാനസിക അടുപ്പമുണ്ടായിരുന്നു.പക്ഷെ ആര്‍ക്കും അറിയില്ലെന്നു മാത്രം. പ്രണയം ഒരു സുരക്ഷാ കവചമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത്രയും ആരാധകരുണ്ടായിട്ടും നമ്മള്‍ നല്ലപേര് നിലനിര്‍ത്തിയത് സ്‌നേഹിക്കാനും കാത്തിരിക്കാനും ഒരാള്‍ ഉണ്ടെന്ന വിശ്വാസം കൊണ്ട് കുടിയാവാം.
സിനിമ എങ്ങനെയാണ് ഇടയ്‌ക്ക് കയറി വന്നത്?
വലുതാകുമ്പോള്‍ ചിത്രകാരിയാവണം എന്നായിരുന്നു മോഹം. അത്യാവശ്യം വരയ്‌ക്കാന്‍ കഴിവുണ്ടായിരുന്നു.ജെജെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കൂറെക്കാലം പഠിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പാതിവഴിയില്‍ പഠനം നിര്‍ത്തി.ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മകന്‍ ഉദ്ധവ് എന്റെ ക്‌ളാസ്‌മേറ്റായിരുന്നു.
സിനിമയില്‍ വരണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സ്‌കൂളിലും കോളജിലും ഒരു തമാശയ്‌ക്ക് നാടകങ്ങള്‍ ചെയ്‌തിരുന്നു.കഥയോടുള്ള ഇഷ്‌ടം കൊണ്ടാണ് നോക്കെത്താദൂരത്ത് ചെയ്‌തത്.ഗേളി എന്ന കഥാപാത്രം അക്കാലത്ത് വളരെ പുതുമയുള്ളതായി തോന്നി.അവളുടെ രുപഭാവങ്ങള്‍ പോലും അന്ന് നമ്മള്‍ കാണുന്ന മലയാളി കുട്ടികളില്‍ നിന്നും വിഭിന്നമായിരുന്നു. ഒരു പക്കാ സിറ്റിഗേള്‍.
ഗേളിയുടെ ഹെയര്‍ സ്‌റ്റൈല്‍ അന്ന് വളരെ പോപ്പുലറായി. അത് ഒരു ട്രെന്‍ഡായി മാറി.അക്കാലത്ത് മിക്കവാറും പെണ്‍കുട്ടികള്‍ ആ സ്‌റ്റൈലില്‍ മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടാന്‍ തുടങ്ങി.നദിയാ മൊയ്‌തു സ്‌റ്റൈല്‍ എന്ന് പേരും വന്നു.
ഫാസിലായിരുന്നോ ആ സ്‌റ്റൈലിന്റെ ഉപജ്‌ഞാതാവ്?
അല്ല. ഗേളിയുടെ വേഷം ജീന്‍സും ടോപ്പും ആയിരുന്നല്ലോ, ഞാന്‍ നോക്കിയപ്പോള്‍ അതിന് യോജിക്കുന്ന ഒരു ഹെയര്‍സ്‌റ്റൈല്‍ വേണം. അപ്പഴത്തെ സൗകര്യത്തിന് മുടി മുകളിലേക്ക് കെട്ടി. ഫാസില്‍ സാര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.ഏതായാലും ഞങ്ങള്‍ ആരും പ്രതീക്ഷിക്കാത്ത വിധം മുടിക്കെട്ട് വലിയ ഹിറ്റായി. പലപ്പോഴും ജീവിതത്തില്‍ നമ്മള്‍ പ്‌ളാന്‍ ചെയ്യുന്നതാവില്ല സംഭവിക്കുക.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന കുട്ടി.മലയാളം അക്കാലത്ത് ഫ്‌ളുവന്റായിരുന്നോ?
കഷ്‌ടി. സിനിമയില്‍ ഭാഷ അറിയാവുന്നവര്‍ക്ക് പോലും അഭിനയിക്കുമ്പോള്‍ സഹസംവിധായകര്‍ പിന്നില്‍ നിന്ന് ഡയലോഗ് പറഞ്ഞുകൊടുക്കും.പക്ഷെ എനിക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. ഏത് കാര്യവും തനിയെ ചെയ്യണം. എത്ര നീളമേറിയ സംഭാഷണവും സ്വയം പഠിച്ച് ചെയ്യുമെന്ന് വാശി. കുത്തിയിരുന്ന് പഠിച്ചു.ഇതുപോലെ സ്‌കൂളിലും കോളജിലും പഠിച്ചിരുന്നെങ്കില്‍ എവിടെ എത്തുമായരുന്നെന്ന് ഞാന്‍ തന്നെ ആലോചിച്ചു.ഇന്നത്തെ ഡയറക്‌ടര്‍ സിദ്ദിക്കാണ് എന്നെ ഡയലോഗ് പഠിപ്പിച്ചത്. അദ്ദേഹം അന്ന് ഫാസില്‍ സാറിന്റെ അസിസ്‌റ്റന്റാണ്. നല്ല ക്ഷമയുള്ള മനുഷ്യന്‍.
ദീര്‍ഘകാലം തനി വീട്ടമ്മയായി ഒതുങ്ങിയപ്പോള്‍ മടുപ്പ് തോന്നിയില്ലേ?
15 വര്‍ഷം. പക്ഷെ എനിക്ക് തീരെ ബോറടിച്ചില്ല. വിവാഹം കഴിഞ്ഞ് കുറെക്കാലം വിദേശത്തായിരുന്നു. ഒരു നേരമ്പോക്കിന് ടിവി ഏഷ്യയില്‍ വീഡിയോ ജോക്കിയായി . പാട്ടുകള്‍ക്കിടയില്‍ കമന്റുകള്‍ പറയുന്നതാണ് പണി. മൂത്തമകള്‍ ജനിച്ചതോടെ അവള്‍ മാത്രമായി എന്റെ ലോകം. ഇടയ്‌ക്ക് കുക്കിംഗ് പഠിച്ചു.കല്യാണത്തിന് മുന്‍പ് ചായ തിളപ്പിക്കാന്‍ പോലും അറിയില്ലായിരുന്നു. അമ്മായിയമ്മയായിരുന്നു എന്റെ ട്യൂട്ടര്‍.പുള്ളിക്കാരി പറയുന്ന റസീപ്പി എഴുതി എടുക്കാനായി മാത്രം ഒരു നോട്ട്‌ബുക്ക് വച്ചു.
അമ്മയും അമ്മായിയമ്മയും ഒപ്പമാണോ താമസം?
അല്ല. ശിരിശിന്റെ അമ്മ നാഗ്‌പൂരിലാണ്. ഇടയ്‌ക്ക് ഞങ്ങള്‍ക്കൊപ്പം വന്നു നില്‍ക്കും.
എന്റെ അച്‌ഛനും അമ്മയും മുംബൈയിലുണ്ടെങ്കിലും ഞങ്ങള്‍ക്കൊപ്പമല്ല താമസം.
നദിയയുടെ അച്‌ഛന്‍ മുസ്‌ളിം,അമ്മ ഹിന്ദു.ഭര്‍ത്താവ് ശിരിശും ഹിന്ദു. വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും വ്യത്യാസങ്ങള്‍ ജീവിതത്തെ ബാധിക്കാറുണ്ടോ?
ഞാന്‍ ചെറുപ്പം മുതലേ ഒരു മിക്‌സഡ് കള്‍ച്ചറിലാണ് വളര്‍ന്നത്. നമ്മള്‍ മതപരമായ നിര്‍ബന്ധങ്ങളില്ലാത്തവരാണെങ്കില്‍ വളരെ സ്‌നേഹമായി ജീവിച്ചു പോകാം എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. മതത്തിന്റെയോ ആചാരങ്ങളുടെയോ പേരില്‍ പപ്പയും മമ്മിയും തമ്മില്‍ വഴക്കിട്ട് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട്. ശിരിശിനൊപ്പം ജീവിച്ചുതുടങ്ങിയപ്പോഴും അങ്ങനെ തന്നെ.വീട്ടില്‍ ഞങ്ങള്‍ ഗണപതി വിഗ്രഹം വയ്‌ക്കും. ഒപ്പം ഈദ് നോയമ്പും നോക്കും. ബ്രാഹ്‌മണനായ ശിശിര് എന്നെയും മക്കളെയുംകാള്‍ ശുഷ്‌കാന്തിയോടെ വ്രതം എടുക്കും. രണ്ട് സംസ്‌കാരങ്ങള്‍ മനസിലാക്കാന്‍ കഴിയുക എന്നത് ഒരനുഭവം തന്നെയാണ്. ഞാന്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നയാളാണ്. ജാതി ഒരു കാര്യമായി ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ജിമ്മില്‍ പോകുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കും. ഞാന്‍ മുസ്‌ളിം.ശിരിശ് ഹിന്ദു.പള്ളി ക്രിസ്‌ത്യന്‍സിന്റെ. എല്ലാം സ്വന്തമെന്നാണ് എനിക്ക് തോന്നാറ്. നാളെ എന്റെ കുട്ടികള്‍ ഏത് മതക്കാരനെ വിവാഹം കഴിക്കുമെന്ന് എനിക്ക് ഉറപ്പില്ല.
ദൈവത്തേക്കാള്‍ മുകളില്‍ നില്‍ക്കുന്ന വിശ്വാസം?
അത് കര്‍മ്മത്തിലാണ്. നമ്മള്‍ ആരെയെങ്കിലും ഉപദ്രവിച്ചാല്‍ ഇരട്ടി ശക്‌തിയോടെ തിരിച്ചു വരും. നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കും. ആരെയും നമ്മള്‍ പുച്‌ഛിക്കാന്‍ പാടില്ല. ഏതെങ്കിലും തരത്തില്‍ എല്ലാവരിലും മഹത്വമുണ്ടെന്നാണ് എന്റെ വിശ്വാസം.
ഒരു സഹോദരിയില്ലേ?
ഹസീന. അവള്‍ വിവാഹം കഴിഞ്ഞ് ദോഹയിലാണ്. എന്നെപ്പോലെയല്ല, ഉദ്യോഗസ്‌ഥയാണ്.
നദിയയുടെ യഥാര്‍ത്ഥപേര്?
സെറീന. അത് പറഞ്ഞാല്‍ ആരും എന്നെ അറിയില്ല.
നദിയയുടെ പഠനം പാതിവഴിയില്‍ സിനിമ കവര്‍ന്നെടുത്തതായി അറിയാം?
പ്‌ളസ്‌ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് നോക്കെത്താദൂരത്ത് ചെയ്യുന്നത്. പിന്നെ രണ്ട് വര്‍ഷത്തെ ഒരു അസേസിയറ്റ് ഡിഗ്രിക്ക് ശ്രമിച്ചു.ഹോളിഡേ ടൈമില്‍ പടങ്ങള്‍ ചെയ്യാം എന്നായിരുന്നു കണക്ക്‌കൂട്ടല്‍. പക്ഷെ തുടര്‍ച്ചയായി കുറെ പടങ്ങള്‍ വന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ദൈവത്തിന് ഇതായിരിക്കാം ഇഷ്‌ടം.
നദിയയുടെ കഴിവുകള്‍ മക്കള്‍ക്കുമുണ്ടോ?
മൂത്തയാള്‍ പാടും,ഡാന്‍സ് ചെയ്യും.സ്‌പോര്‍ട്‌സിലും താത്‌പര്യമുണ്ട്. രണ്ടാമത്തവള്‍ ഡാന്‍സ് ചെയ്യും, പാടില്ല.അഭിനയത്തോട് താത്‌പര്യമുള്ളതായി തോന്നിയിട്ടില്ല.ഞങ്ങളുടെ ഫ്‌ളാറ്റിനടുത്താണ് സഞ്‌ജയ്‌ദത്ത് താമസിക്കുന്നത്.അദ്ദേഹത്തെ കാണാന്‍ സല്‍മാന്‍ഖാന്‍ ഇടയ്‌ക്കിടെ വരും. സല്‍മാനെ കാണാന്‍ കുട്ടികള്‍ കാത്തിരിക്കും. അത് കാണുമ്പോള്‍ ഞാന്‍ ആ പഴയ സംഭവം ഓര്‍ക്കും.ശിരിശുമായുള്ള വിവാഹം ഉറപ്പിച്ച സമയത്ത് ബോളിവുഡില്‍ നിന്നും എനിക്ക് ഒരു കിടിലന്‍ ഓഫര്‍. സല്‍മാന്‍ നായകനാവുന്ന മേനെപ്യാര്‍കിയ എന്ന ചിത്രത്തിലെ നായികവേഷം. എനിക്ക് അതിനേക്കാള്‍ കൗതുകം ശിശിരിന്റെ ഭാര്യാപദത്തിലെത്താനായിരുന്നു. അങ്ങനെ ഓഫര്‍ നിരസിച്ചു.പപ്പയ്‌ക്കു വേണ്ടി സല്‍മാനെ ഉപേക്ഷിച്ചത് കഷ്‌ടമായി എന്ന് പറഞ്ഞ് കുട്ടികള്‍ ഇപ്പോഴും എന്നെ കളിയാക്കാറുണ്ട്. ആ പടം ടിവിയില്‍ വരുമ്പോഴെല്ലാം മമ്മി നേ ക്യാ കിയാ (മമ്മി എന്താ ചെയ്‌തത്) എന്നു പറഞ്ഞ് അവര്‍ എന്നെ വാരും.മേനെ പ്യാര്‍ കിയാ ചരിത്രവിജയം നേടിയപ്പോഴും എനിക്ക് നഷ്‌ടബോധം ഒട്ടും തോന്നിയില്ല.ശിരിശിനൊപ്പം ജീവിക്കാന്‍ ഞാന്‍ അത്രമേല്‍ കൊതിച്ചിരുന്നു.
എങ്ങനെയായിരുന്നു പ്രണയം നിങ്ങള്‍ തിരിച്ചറിഞ്ഞത്?
ഞങ്ങള്‍ അയല്‍ക്കാരായിരുന്നല്ലോ? രണ്ടുപേരും സ്‌പോര്‍ട്‌സ് പ്രേമികള്‍. ഞാന്‍ വോളിബോള്‍ പ്‌ളെയര്‍.ശിരിശ് ക്രിക്കറ്റും വോളിബോളും കളിക്കും. എങ്ങനെയോ ഒരിഷ്‌ടം മനസില്‍ കയറിക്കൂടി.സിനിമ വരുന്നത് ആ സമയത്താണ്. ശിരിശിന്റെ ഫാമിലി ഇടയ്‌ക്ക് കുറച്ചു നാള്‍ റോമിലേക്ക് പോയി. ഞങ്ങള്‍ രണ്ടാള്‍ക്കും ഭയങ്കര പ്രയാസമായി.ഞാന്‍ അന്ന് കേരളത്തിലോ ചെന്നെയിലോ ഷൂട്ടിംഗിലാവും. ഇന്നത്തെപ്പോലെ സെല്‍ഫോണോ ചാറ്റിംഗോ ഒന്നുമില്ലാത്ത കാലം. പപ്പയുടെ കണ്ണുവെട്ടിച്ച് ഐ.സ്.ഡി വിളിക്കാമെന്ന് വിചാരിക്കും.പക്ഷെ അപ്പോള്‍ റോമില്‍ രാത്രിയാവും. അവിടെ പകലാവുമ്പോള്‍ ഇവിടെ നൈറ്റ് ഷൂട്ടിംഗ്. ശരിക്കും പെട്ടുപോയി.ഞാന്‍ ഏത് സ്‌ഥലത്തു ചെന്നാലും അവിടത്തെ അഡ്രസ് ശിരിശിന് അയച്ചു കൊടുക്കും. ഞങ്ങള്‍ പരസ്‌പരം എസ്സേ പോലെ സുദീര്‍ഘമായ കത്തുകള്‍ അയക്കും. കാണുന്നത് ആണ്ടിലൊരിക്കല്‍. ഞാന്‍ ഷൂട്ടിംഗ് ഒഴിവാക്കി നില്‍ക്കും.കാത്തുകാത്തിരുന്നുള്ള ആ കൂടിക്കാഴ്‌ചയുടെ ത്രില്‍..ഹോ.. വാക്കുകളിലൊതുക്കാന്‍ വയ്യ. അക്കാലത്തെ പ്രണയത്തിന് വല്ലാത്ത സത്യസന്ധതയുണ്ടായിരുന്നു.
എങ്ങനെയുള്ള അമ്മയാണ് നദിയ?
കുട്ടികള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം നല്‍കുന്ന അമ്മ. നമ്മള്‍ 24 മണിക്കൂറും മക്കളെക്കുറിച്ച് ഉത്‌കണ്‌ഠപ്പെട്ട് അവരുടെ പിന്നാലെ നടന്നാല്‍ അവര്‍ക്ക് അസ്വസ്‌ഥത തോന്നും.കുറച്ചൊക്കെ അവരുടെ ഇഷ്‌ടത്തിന് വിടണം.
സിനിമയില്‍ സജീവമാകാന്‍ കഴിയാത്തതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ലേ?
ചില പടങ്ങള്‍, ചില നല്ല കഥാപാത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ തോന്നും ആ വേഷം ഞാന്‍ ചെയ്‌തിരുന്നെങ്കില്‍....അത് ഒരു ആര്‍ട്ടിസ്‌റ്റിന്റെ ഫീലാണ്. പെട്ടെന്നു തന്നെ അത് മറക്കുകയും ചെയ്യും. അല്ലാതെ നഷ്‌ടമബോധമോ ഇച്‌ഛാഭംഗമോ തോന്നിയിട്ടില്ല. ഞങ്ങള്‍ ഒരു അപ്പര്‍മിഡില്‍ക്‌ളാസ് ഫാമിലിയില്‍ നിന്നും വരുന്നവരാണ്. പണത്തോടോ പ്രശസ്‌തിയോടോ അമിതമോഹമില്ല. നല്ലകാശ് കിട്ടും സിനിമ ചെയ്‌തോ എന്ന് എന്റെ രക്ഷിതാക്കള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. കുടുംബമാണ് പ്രധാനം എന്നാണ് അവര്‍ എന്നെ പഠിപ്പിച്ചത്. ഇന്നും ആ ചിന്താഗതി എന്നെ സ്വാധീനിക്കുന്നു. ഭര്‍ത്താവും അതുപോലെ. നീ പോയി കുറെ കാശുണ്ടാക്കി വാ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എനിക്ക് വേണമെങ്കില്‍ അഭിനയിക്കാം, വേണ്ടെങ്കില്‍ വേണ്ട. എന്റെ സന്തോഷമാണ് അദ്ദേഹത്തിന്റെ സന്തോഷം. ഇത് സ്വയം വെള്ളപൂശാന്‍ ഒരു അച്ചടി മാധ്യമത്തോട് പറയുന്ന പൊള്ളവാക്കല്ല. ഇതാണ് സത്യം.
ശിരിശില്‍ ഒരു 17 വയസുകാരി കണ്ട പ്രത്യേകത എന്തായിരുന്നു?
ഞങ്ങള്‍ അടുത്തടുത്ത ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു. പരസ്‌പരം പരിചയപ്പെട്ട് കുറെ അടുപ്പമായപ്പോള്‍ എനിക്ക് തോന്നി. പുള്ളിക്കാരന്‍ എനിക്ക് പറ്റിയ ആളാണെന്ന്. കുടുംബമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളായതു കൊണ്ട് കൂടിയാവാം ഞാന്‍ ശിരിശിനെ അത്രയ്‌ക്ക് ഇഷ്‌ടപ്പെട്ടത്. മൂന്ന് നാല് വര്‍ഷം പ്രണയിച്ചു. കല്യാണം നടക്കുമോ എന്നൊന്നും അപ്പോള്‍ ഉറപ്പില്ല. 20 -ാം വയസില്‍ ഞങ്ങള്‍ വിവാഹിതരായി. കത്തിനില്‍ക്കുന്ന കാലത്ത് സന്തോഷത്തോടെ ഞാന്‍ സിനിമ ഉപേക്ഷിച്ചു. ശിശിര് അതിനേക്കാള്‍ എത്രയോ പ്രിയപ്പെട്ടതായിരുന്നു എനിക്ക്.
വിവാഹജീവിതത്തിന്റെ പുതുമ കെട്ടടങ്ങുമ്പോള്‍ പലരും സിനിമയിലേക്ക് മടങ്ങുന്നതാണ് പതിവ്. എനിക്ക് ഇന്നും പഴയകാമുകനാണ് ശിശിര്.വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരു പടം ചെയ്യുന്നത് പരിചയക്കാരുടെ നിര്‍ബന്ധം കൊണ്ടാണ്. അതും അത്ര നല്ല ക്യാരക്‌ടറാണെങ്കില്‍ മാത്രം.
ഒന്നിങ്ങുവന്നെങ്കില്‍, ശ്യാമ,കണ്ടു കണ്ടറിഞ്ഞു,പൂവിന് പുതിയ പൂന്തെന്നല്‍...മമ്മൂട്ടിക്കൊപ്പം ആദ്യവരവില്‍ നദിയ 4 പടം ചെയ്‌തു. രണ്ടാം വരവില്‍ ഡബിള്‍സ് എന്ന ചിത്രം. വര്‍ഷങ്ങള്‍ക്കിടയില്‍ മമ്മൂട്ടിക്ക് വന്ന മാറ്റം?
മമ്മൂക്ക ഇപ്പഴും അന്നത്തെപ്പോലെ യംഗ് ആണ്. ഇടയ്‌ക്ക് മകളുടെ കല്യാണത്തിന് ക്ഷണിച്ചിരുന്നു. ഞാന്‍ പങ്കെടുക്കുകയും ചെയ്‌തു. എനിക്ക് അദ്ദേഹത്തോട് തോന്നിയ ഏറ്റവും വലിയ ഇഷ്‌ടം ഒരു ഫാമിലിമാന്‍ എന്നതാണ്. എത്ര തിരക്കിലും കുടുംബത്തെ കെയര്‍ ചെയ്യുന്ന മനുഷ്യന്‍. പണ്ട് ഒട്ടും വര്‍ത്തമാനം പറയില്ലായിരുന്നു. ഇപ്പോള്‍ നന്നായി സംസാരിക്കും. തമാശ പറയും.എന്നെ കളിയാക്കും.പറയുന്നത് മുഴുവന്‍ ഭാര്യ,മക്കള്‍...അവരെക്കുറിച്ചാണ്. എന്റെ കുടുംബത്തെക്കുറിച്ചും തിരക്കും.
മോഹന്‍ലാല്‍?
ലാലേട്ടനെ ചില ചടങ്ങുകളില്‍ വച്ച് കാണും. ഒടുവില്‍ കണ്ടത് താരങ്ങളുടെ ഒരു റീയൂണിയന്‍ നടന്ന സമയത്താണ്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ അത് നടക്കാറുണ്ട്.
ആലപ്പുഴക്കാരന്‍ ഫാസില്‍ എങ്ങനെയാണ് മുംബൈയില്‍ വളര്‍ന്ന നദിയയെ കണ്ടെത്തുന്നത്?
അന്ന് ഗള്‍ഫില്‍ പോകണമെങ്കില്‍ മൂംബൈയില്‍ വരണം. പപ്പയുടെ പരിചയക്കാരും നാട്ടുകാരും ഗള്‍ഫില്‍ പോകുന്നുണ്ടെങ്കില്‍ ഇവിടെ ഞങ്ങളുടെ വീട്ടിലാണ് താമസം.
ഫാസില്‍ സാറിന്റെ അനുജന്‍ നാസര്‍ ഇതേ ആവശ്യത്തിനായി വീട്ടില്‍ വന്ന് താമസിച്ചു.ഫാസില്‍ സാറിന്റെ പുതിയ സിനിമയെക്കുറിച്ച് അന്ന് നാസര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. പിന്നീട് നാസര്‍ വിളിച്ചു ചോദിച്ചു.സെറീന നാട്ടില്‍ ഒരു കല്യാണത്തിന് വന്നതിന്റെ വീഡിയോ കാസറ്റ് ഒന്ന് കിട്ടുമോ?
അത് കണ്ടശേഷം ഫാസില്‍ സര്‍ മൂംബൈയിലെ ഫ്‌ളാറ്റില്‍ എത്തി.ഞാന്‍ കോളജില്‍ നിന്ന് വന്ന സമയത്താണ്.ചെമ്പൂരിലെ സ്‌ഥലങ്ങളൊക്കെ ഒന്ന് കാണിച്ചു തരുമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ സായാഹ്നസവാരിക്ക് ഒപ്പം കൂടി. നടപ്പാതയില്‍ വച്ച് ഒരു യുവാവ് എന്നെ കമന്റടിച്ചു. ഞാന്‍ തിരിഞ്ഞു നിന്ന് അവനെ രൂക്ഷമായി ഒന്നു നോക്കി. ദഹിപ്പിക്കുന്ന നോട്ടം എന്ന് ഫാസില്‍ സാര്‍ പറയും. പിന്നീട് നോക്കെത്താദൂരത്തിന്റെ സെറ്റില്‍ വച്ച് അദ്ദേഹം ലാലേട്ടനോട് പറഞ്ഞു.
അന്നത്തെ ആ നോട്ടം കണ്ടപ്പഴേ ഞാന്‍ തീരുമാനിച്ചു ഇതാണ് എന്റെ ഗേളി.
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അഭിനയിക്കുന്നത്?
സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഞാന്‍ സിനിമ ഉപേക്ഷിക്കുന്നത്. ലണ്ടനില്‍ മലയാളി സുഹൃത്തുക്കളുടെ വീട്ടില്‍ ഡിന്നറിന് പോകുമ്പോള്‍ അവര്‍ പറയും. നദിയ നല്ല നടിയായിരുന്നു. വീണ്ടും അഭിനയിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് വാസ്‌തവത്തില്‍ ശിരിശാണ്.നാട്ടില്‍ വന്ന സമയത്താണ് എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്‌മിയിലേക്ക് ക്ഷണിക്കുന്നത്.മലയാളത്തില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു അക്കാലത്ത്.
നദിയ എടുത്താല്‍ പൊങ്ങാത്ത പ്രതിഫലം ചോദിക്കുന്നു എന്നാണ് പരാതി?
താത്‌കാലികമായാണെങ്കിലും ഞാന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമ ചെയ്യാന്‍ വരുമ്പോള്‍ ആവശ്യപ്പെടുന്ന പ്രതിഫലം തരാനുള്ള ബാധ്യതയില്ലേ? വലിയ പ്രതിഫലം നടന്‍മാരുടെ മാത്രം കുത്തകയാണോ? നടികള്‍ ചെയ്യുന്ന ജോലിയും ജോലിയല്ലേ?
Last edited by Ammu on Wed Feb 25, 2015 10:07 am; edited 1 time in total | |
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Fri May 04, 2012 3:07 pm | |
| pinne ethu onum vayikan enne kondu pattilla | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Fri May 04, 2012 3:08 pm | |
| | |
| | | Guest Guest
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Fri May 04, 2012 5:11 pm | |
| |
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Fri May 04, 2012 5:34 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:36 am | |
| തടവറയിലെ പൊട്ടിച്ചിരികള്‍..K.G .Markose
ഗാനമേളയ്‌ക്ക് ചെന്നിട്ട് അറബിനാട്ടിലെ തടവറയില്‍ രണ്ടുദിവസം ചെലവിടേണ്ട ദുര്‍വിധിയെ തടവറയിലെ പൊട്ടിച്ചിരികള്‍കൊണ്ട് മറികടന്ന അനുഭവം ഗായകന്‍ കെ.ജി. മാര്‍ക്കോസ് ഓര്‍ത്തെടുക്കുമ്പോള്‍...
വൈകുന്നേരം അഞ്ചുമണിക്ക് പരിപാടി തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. ഇത്രയും സമയം കഴിഞ്ഞിട്ടും പരിപാടി തുടങ്ങാത്തതെന്താണെന്ന് ഇടയ്‌ക്കിടെ ഞാന്‍ വിജയനോട് ചോദിക്കുന്നുണ്ടായിരുന്നു. വിജയന് ദമാം നല്ല പരിചയമാണ്. ദേശീയ അവാര്‍ഡ് നേടിയെടുത്ത പ്രിയനന്ദന്റെ പുലിജന്മം നിര്‍മ്മിക്കുന്നതിന് മുന്‍പും പിമ്പും വിജയന്‍ തനി ദമാം നിവാസിയാണ്. ഉടനെ തുടങ്ങും എന്ന മറുപടിയാണ് വിജയന്‍ ആവര്‍ത്തിച്ചത്. സമയം കഴിയുന്തോറും ഞാന്‍ ഇരിക്കുന്ന മുറിയിലെ ഇരുട്ട് എന്റെ മനസിനെയും ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
മുറിയില്‍നിന്ന് പരിപാടി നടക്കുന്ന ഹാളിലേക്ക് ഞാനൊന്നു പാളിനോക്കി. സ്‌റ്റേജിലേക്ക് കയറുമ്പോള്‍ സ്വീകരിക്കാനായി 12 വയസോളം പ്രായമുള്ള പത്തുപതിനഞ്ചു പെണ്‍കുട്ടികള്‍ വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഏറെ നേരത്തെ കാത്തിരുപ്പില്‍ അവരുടെ മുഖത്തും അക്ഷമ പ്രകടമാണ്. വിജയനെന്നെ നിര്‍ബന്ധിച്ച് വീണ്ടും കസേരയില്‍ ഇരുത്തി. അപ്പോഴേക്കും പുറത്ത് എന്തൊക്കെയോ ബഹളങ്ങള്‍. കാര്യമന്വേഷിച്ചപ്പോള്‍ ഗാനമേളയ്‌ക്ക് മുന്‍പായുള്ള പതിവ് 'കലപില' എന്ന് വിജയന്‍ മറുപടി നല്‍കി.
കുറച്ചുനേരത്തെ കാത്തിരിപ്പുകൂടി അവസാനിച്ചപ്പോള്‍; നീളന്‍ കുപ്പായധാരികളായ നാലഞ്ചുപേര്‍ മുറിയിലേക്ക് പ്രവേശിച്ചു. അവര്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു. അറബിഭാഷ മനസിലാകാത്ത ഞാന്‍ അവരുടെ മുന്നില്‍ പൊട്ടന്‍ കണക്കെ നിന്നു. പ്രശ്‌നത്തില്‍ ഇടപെട്ട വിജയന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിത്തുടങ്ങി, സംസാരം അവസാനിപ്പിച്ച വിജയന്റെ മുഖത്ത് പരിഭ്രാന്തിയുടെ വേലിയേറ്റം പ്രകടമായിരുന്നു. ആരാണിവരെന്നുള്ള എന്റെ ചോദ്യത്തിന് 'സൗദിയിലെ മതപോലീസ്' എന്ന് വിജയന്‍ ഉത്തരം നല്‍കി. വിജയനുമായുള്ള സംഭാഷണം അവസാനിപ്പിച്ച അവര്‍ എന്റെ നേര്‍ക്ക് നീങ്ങി. അടുത്തതായി അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ വിജയന്റെ പരിഭാഷ എനിക്ക് വേണ്ടിവന്നില്ല. ഭീതിയോടെ നടുക്കുന്ന ആ യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കി. ''മതപോലീസ് എന്നെ അറസ്‌റ്റുചെയ്‌തിരിക്കുന്നു.'' കുറ്റം അതീവ ഗുരുതരം. സൗദിയില്‍ നിലവിലുള്ള മതനിയമങ്ങളെല്ലാം ഞാന്‍ ലംഘിച്ചിരിക്കുന്നു. അവരുടെ ഭാഷയില്‍ ക്രിസ്‌ത്യാനിയായ ഞാന്‍ മുസ്ലിം രാഷ്‌ട്രത്തില്‍ നടത്തിയിരിക്കുന്ന അതീവ ഗുരുതരമായ 'മതനിന്ദ.'
നേരത്തെയുള്ള 'കലപില' അവിടെ കൂടിയിരുന്നവരെ വീട്ടിലേക്ക് പറഞ്ഞയച്ച ബഹളമാണെന്ന് ഒഴിഞ്ഞ കസേരകള്‍ എന്നെ ബോധ്യപ്പെടുത്തി. വിജയനോടൊപ്പം പോലീസ് വാഹനത്തില്‍ കയറുമ്പോള്‍ എന്റെ ശരീരം മുഴുവന്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ഒരായുസ്സിലെ ഭയം മുഴുവന്‍ ഒരൊറ്റ നിമിഷംകൊണ്ട് ഞാന്‍ ഏറ്റുവാങ്ങുകയായിരുന്നു. മഞ്‌ജുവിന്റെ അരികിലേക്ക് ഓടിയെത്താന്‍ മനസ്സ് വല്ലാതെ കൊതിച്ചു. മക്കളായ നിധിനേയും, നിഖിലിനേയും, നമിതയേയും വീണ്ടും കാണുവാന്‍ കഴിയുമോ എന്നോര്‍ത്ത് ഹൃദയം വല്ലാതെ തേങ്ങി. നിറഞ്ഞ കണ്ണുകള്‍ വിജയനും മറ്റുള്ളവരും കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു.
സിയാത്ത് പോലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രയില്‍ പേടിച്ചുവിറച്ച ഞാന്‍ ഒരു നിമിഷം മരിച്ചുപോകുമോ എന്നുപോലും ശങ്കിച്ചു. സ്‌റ്റേഷനില്‍ എത്തിച്ച എന്നെ താടിയും മുടിയും നീട്ടി വളര്‍ത്തിയ മതപോലീസ്, ഔദ്യോഗിക പോലീസിന് കൈമാറി. കുടിക്കാന്‍ തന്ന ദാഹജലം കൈയിലെ വിറയല്‍മൂലം തൊണ്ടയിലേക്ക് എത്തിക്കാന്‍പോലും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് മുന്‍പായി അവര്‍ ചൂണ്ടിക്കാട്ടിയ കസേരയിലേക്ക് ഇരിക്കുമ്പോള്‍ ഞാന്‍ സ്വയം ശപിക്കുകയായിരുന്നു. സൗദിയിലേക്കുള്ള ഈ യാത്രയെ, സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വെമ്പിനിന്ന എന്റെ മനസിനെ... യാത്രയ്‌ക്ക് മുന്‍പുള്ള ദൃശ്യങ്ങള്‍ ഒരു ചിത്രകഥ എന്നപോലെ എന്റെ ഭീതിയാര്‍ന്ന മനസിലേക്ക് ഇരമ്പിയെത്തി.
ഫ്‌ളാഷ ്‌ബാക്ക്
കഴിഞ്ഞ 31 വര്‍ഷമായി പിന്നണി ഗാനരംഗത്ത് സജീവമായ ഞാന്‍ 27 വര്‍ഷമായി പല വിദേശരാജ്യങ്ങളിലും സ്‌റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാറുണ്ട്. ദുബായ്, ഖത്തര്‍, ഒമാന്‍ തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിലേറെത്തവണ ഗാനമേളകള്‍ നടത്തിയിട്ടുള്ള എനിക്ക് സൗദി അറേബ്യ എന്നത് ഒരു സ്വപ്‌നമായി അവശേഷിച്ചു. 15 വര്‍ഷമായി സൗദിയില്‍നിന്ന് പരിപാടിക്കായി വിളി വരുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് പോലുള്ള വിഷയങ്ങളില്‍ അത് നടക്കാതെ പോകയാണ് പതിവ്.
അങ്ങനെയിരിക്കെ രണ്ട് വര്‍ഷം മുന്‍പ് സൗദി, ദമാമില്‍നിന്നും എന്നെത്തേടി ഒരു ഫോണ്‍കോളെത്തി. ബിന്‍സ്‌മാത്യു എന്ന് പരിചയപ്പെടുത്തിയ വ്യക്‌തി സൗദിയില്‍ വിവിധ സ്‌ഥലങ്ങളില്‍ ഗാനമേള അവതരിപ്പിക്കാനായി എന്നെ ക്ഷണിച്ചു. എന്നാല്‍ അറിയിച്ചതുപോലെ കാര്യങ്ങള്‍ ശരിയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അതിനിടയില്‍ ബിന്‍സിനെ കൂടാതെ പലരും വിളിച്ചെങ്കിലും സൗദി എന്നത് വലിയൊരു മോഹമായി എന്റെ മനസില്‍ അവശേഷിച്ചു.
കഴിഞ്ഞ ഡിസംബറില്‍ പാലക്കാട്ടുകാരനായ മുത്തലിബ്ബ് എന്നയാള്‍ വിളിച്ച് വീട്ടില്‍ വന്നു കാണുന്നതിനായി അനുവാദം ചോദിച്ചു. റിയാദില്‍ നിന്ന് വിളിച്ച അയാളുടെ ലക്ഷ്യവും സൗദി അറേബ്യയിലെ പ്രോഗ്രാമുകളായിരുന്നു. വിളിച്ചതിന്റെ പിറ്റേദിവസം തന്നെ റിയാദില്‍നിന്നു കൊച്ചിയിലെത്തുമെന്ന് പറഞ്ഞ അയാളുടെ വാക്കു വിശ്വസിച്ച് വീണ്ടും എന്റെ മനസിനെ മോഹിപ്പിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ ആ വാക്കുകള്‍ ഞാന്‍ കാര്യമാക്കിയില്ല. എന്നാല്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് പറഞ്ഞ സമയത്ത് തന്നെ അയാള്‍ എന്റെ വീട്ടില്‍ എത്തി. തുടര്‍നടപടികള്‍ വളരെ പെട്ടെന്നായിരുന്നു. സൗദിയിലേക്കുള്ള യാത്രയുടെ എല്ലാ ക്രമീകരണങ്ങളും അയാള്‍ പെട്ടെന്ന് തന്നെ തീര്‍ത്തു. ഈ സമയത്ത് ബിന്‍സും മറ്റു പലരും വിളിച്ചുവെങ്കിലും അവരോടെല്ലാം മുത്തലിബ്ബുമൊന്നിച്ചുള്ള സൗദി സന്ദര്‍ശനം ഞാന്‍ വെളിപ്പെടുത്തി.
യാത്രയ്‌ക്ക് മുന്‍പുതന്നെ സൗദിയിലെ ഒട്ടുമിക്ക കാര്യങ്ങളും മുത്തലിബ്ബി ല്‍നിന്നു ഞാന്‍ മനസിലാക്കി. കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റാരെയും കൂടെ കൊണ്ടുപോകാനുള്ള അനുവാദം ഇല്ലായിരുന്നു. പാട്ടു പാടാനുള്ള ട്രാക്കുകളെല്ലാം 'കരാക്കെ'യാക്കിയിരുന്നു. യാത്ര, കൂടെ പാടാനുള്ള പെണ്‍കുട്ടികളെയെല്ലാം സൗദിയില്‍നിന്ന് കണ്ടെത്താമെന്ന് മുത്തലിബ്ബ് വാക്കു തന്നു.
അങ്ങനെ,ഇക്കഴിഞ്ഞ ജനുവരി എട്ടിന് ഉച്ചയ്‌ക്ക് യാത്ര തിരിച്ച ഞാന്‍ വൈകുന്നേരം ആറുമണിയോടെ റിയാദില്‍ എത്തി. ആദ്യമായി പട്ടം പറത്തിക്കളിക്കുന്ന കൊച്ചുകുട്ടിയുടെ സന്തോഷമായിരുന്നു യാത്രയിലുടനീളം എന്റെ മനസില്‍. കാരണം പലവട്ടം മുടങ്ങിയ സൗദിയാത്ര സാക്ഷാത്‌കരിക്കാന്‍ എന്റെ മനസ് അത്രയേറെ കൊതിച്ചിരുന്നു.
നിയമപരമായ നൂലാമാലകള്‍ ഒന്നുമില്ലാതെ എയര്‍പോര്‍ട്ടിനു പുറത്തുകടന്ന ഞാന്‍ ഹോട്ടലിലേക്ക് യാത്രയായി. റിയാദിലെ പ്രശസ്‌തമായ സഫാ മെക്ക ഹോസ്‌പിറ്റല്‍ ആയിരുന്നു സൗദിയില്‍ എന്റെ സ്‌പോണ്‍സര്‍.
താമസത്തിനായി ഹോട്ടല്‍ റമാദിലേക്കുള്ള യാത്രയില്‍ ഒരു കുട്ടിയുടെ കൗതുകത്തോടെ സൗദിയുടെ വഴിയോരക്കാഴ്‌ചകള്‍ ഞാന്‍ ആസ്വദിച്ചു. അന്നു രാത്രി ഹോസ്‌പിറ്റലില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഞാനായിരുന്നു മുഖ്യാതിഥി. എല്ലാവരേയും പരിചയപ്പെട്ട് നിറമനസ്സുമായി മുറിയില്‍ എത്തി യാത്രാക്ഷീണവുമായി ഉറക്കത്തിലേക്ക്.
പിറ്റേദിവസമായിരുന്നു റിയാദിലെ ആദ്യ പ്രോഗ്രാം. പറഞ്ഞ സമയത്ത് തന്നെ മുത്തലിബ്ബ് എത്തി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രോഗ്രാം. സൗദിയിലെ ആദ്യ പരിപാടി നല്ല അഭിപ്രായം നേടിത്തന്നു. ആദ്യ വേദി സമ്മാനിച്ച കുളിരുമായി അടുത്തവേദിയില്‍ പാടുവാന്‍ ഞാന്‍ കാത്തിരുന്നു.
എന്നാല്‍ റിയാദിലെ അടുത്ത പരിപാടി റദ്ദാക്കിയെന്ന വാര്‍ത്തയാണ് എന്നെ കാത്തിരുന്നത്. അതെന്നെ ഒരുപാട് നിരാശപ്പെടുത്തി. ഇതിനിടെ പരിപാടി സംഘടിപ്പിക്കാനാവാതെ നിരാശനായ ബിന്‍സ്‌മാത്യു മുത്തുലിബ്ബമായി ബന്ധപ്പെട്ടിരുന്നു. പ്രോഗ്രാം ക്യാന്‍സലായ വിവരം അറിഞ്ഞ ബിന്‍സ് ഉടന്‍തന്നെ ദമാമില്‍ പരിപാടി സംഘടിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി.
മുത്തലിബ്ബുവഴി ഞാനുമായി ദമാമിലെ പരിപാടി സംസാരിച്ചുറപ്പിച്ച ബിന്‍സിനെ നിരാശപ്പെടുത്താതെ പ്രോഗ്രാം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം സൗദി പിന്നെയും പിന്നെയും എന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു.
റിയാദില്‍നിന്നും ആയിരം കിലോമീറ്റര്‍ സഞ്ചരിച്ച ഞാന്‍ ഉച്ചയോടുകൂടി ദമാമില്‍ എത്തി. വൈകുന്നേരം അഞ്ചുമണിയോടെ പരിപാടി തുടങ്ങുമെന്നറിയിച്ച എന്നെ ഹോട്ടലില്‍നിന്നു കൂട്ടിക്കൊണ്ടുപോകാനായി വിജയന്‍ എത്തി.
വിജയനോടൊപ്പം ഒരുപാട് തളങ്ങള്‍ നിറഞ്ഞ ഒരു ഓഡിറ്റോറിയത്തിലേക്കാണ് പരിപാടി അവതരിപ്പിക്കാനായി ഞാന്‍ ചെന്നെത്തിയത്. ഓഡിറ്റോറിയത്തിന്റെ ചുറ്റുപാടുകള്‍ എന്റെ മനസിനെ അലോസരപ്പെടുത്തി. റിയാദിലെ പരിപാടി സമ്മാനിച്ച സന്തോഷം ദമാം നല്‍കില്ലെന്ന് മനസുകൊണ്ട് ഇതിനോടകം ഞാന്‍ ഉറപ്പിച്ചിരുന്നു.
മനസില്‍ നിറഞ്ഞുനിന്ന ദുരൂഹത ആദ്യഭാഗവുമായി സമരസപ്പെട്ടപ്പോഴേക്കും സിയാത്ത് പോലീസ് സ്‌റ്റേഷന്‍ മേധാവി ചോദ്യം ചെയ്യലിനായി അവിടേക്ക് എത്തിച്ചേര്‍ന്നു.
കഥ തുടരുന്നു
സിയാത്ത് പോലീസ് സ്‌റ്റേഷന്‍: ചോദ്യം ചെയ്യാന്‍ മുന്നിലേക്കെത്തിയ ഉദ്യോഗസ്‌ഥന്‍ പ്രോഗ്രാം കാര്‍ഡില്‍ അച്ചടിച്ച പടം നോക്കി ഞാന്‍ മാര്‍ക്കോസ് തന്നെയെന്ന് ഉറപ്പിച്ചു. പേടിച്ചരണ്ട എന്നെ കുറ്റവിചാരണ ആരംഭിച്ചു. പത്തുവയസിന് മുകളിലുള്ള പെണ്‍കുട്ടികളെ പര്‍ദ്ദ ധരിക്കാതെ വരിവരിയായി നിര്‍ത്തിയതായിരുന്നു ആദ്യ കുറ്റം. ആണും പെണ്ണും ഒരുമിച്ച് ഒരുവശത്ത് പരിപാടി കാണാനിരുന്നതാണ് അടുത്ത കുറ്റം എന്ന് മനസിലാക്കിയ ഞാന്‍ എന്റെ മനസിനെ റിയാദിലേക്ക് റിവൈന്‍ഡ് ചെയ്യിച്ചു.
അവര്‍ പറഞ്ഞത് ശരിയായിരുന്നു. പര്‍ദ്ദ അണിഞ്ഞ് താലപ്പൊലി എടുക്കുന്നതിലെ അനൗചിത്യം മനസിലാക്കിയ സംഘാടകര്‍ റിയാദില്‍ അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നില്ല. രണ്ടാമതായി അവിടെ പരിപാടി നടക്കുമ്പോള്‍ ആണും പെണ്ണും രണ്ട് വശങ്ങളില്‍ മാറിയാണിരുന്നത്. കൂടാതെ അവരെ വേര്‍തിരിക്കാനായി നടുക്കു വലിയൊരു കര്‍ട്ടനുണ്ടായിരുന്നു.
ഓര്‍മ്മകളില്‍നിന്നു തിരിച്ചിറങ്ങിയ എന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി. മതാചാരങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു രാഷ്‌ട്രത്തിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. ഇസ്ലാം രാഷ്‌ട്രങ്ങളില്‍ ഏറ്റവും കടുത്ത ശിക്ഷ നല്‍കുന്ന സൗദിയുടെ പല ചിത്രങ്ങളും യുട്യൂബ് വീഡിയോയായി എന്റെ ഓര്‍മ്മകളില്‍ സംഹാരനൃത്തം കളിച്ചു.
പരിപാടിയുടെ സംഘാടകത്വം നിഷേധിച്ച ഞാന്‍, ഗായകന്‍ മാത്രമാണെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്താനായി അടുത്ത ശ്രമം. തെളിവ് ചോദിച്ച അവരെ ഇന്റര്‍നെറ്റില്‍ പരതി ഞാന്‍ പാടിയ ഗാനങ്ങളുടെ വീഡിയോ കാണിച്ചുകൊടുത്തു. അതില്‍ വിജയിച്ച എന്നോട് സംശയനിവാരണത്തിനായി ഒരു പാട്ടുപാടാന്‍ അവര്‍ ആവശ്യപ്പെട്ടു. മനസില്‍ സൂക്ഷിച്ചൊരു അറബ്‌ഗാനം അവര്‍ക്കുവേണ്ടി ഞാന്‍ ആലപിച്ചു. എന്റെ നിരപരാധിത്വം ബോധ്യപ്പെടാന്‍ പോലീസ് മേധാവികള്‍ക്ക് മറ്റൊന്നും വേണ്ടിവന്നില്ല. തുടര്‍ന്ന് ഓരോ പോലീസുകാരും അവര്‍ക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങള്‍ എന്നെക്കൊണ്ട് പാടിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിയാത്ത് പോലീസ് സ്‌റ്റേഷന്‍ ദമാമിലെ എന്റെ വേദിയായി മാറുകയായിരുന്നു.
ഇതിനിടെ എന്നെ അറസ്‌റ്റ് ചെയ്‌ത വിവരം അറിഞ്ഞ ദമാമിലെ പൊതുപ്രവര്‍ത്തകനായ വക്കംനാസ് സിയാത്തിലെ രാജകുടുംബവുമായി ബന്ധപ്പെട്ടു. വക്കംനാസിന്റെ ഇടപെടലും പോലീസിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടുമൂലം എന്നെ സന്ദര്‍ശിക്കാന്‍ സിയാത്ത് രാജകുമാരന്‍ തയ്യാറായി.
സ്‌റ്റേഷനിലെത്തിയ രാജകുമാരനും പാട്ടുകള്‍ വലിയ ഹരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടിയായി അടുത്ത ഗാനങ്ങള്‍. എന്റെ മനസിലെ ഭീതി വിട്ടൊഴിഞ്ഞു. ഞാന്‍ പൂര്‍വാശ്രമത്തിലേക്ക് തിരിഞ്ഞുനടന്നു.
നിയമങ്ങള്‍ കര്‍ക്കശമായതുകൊണ്ട് തന്നെ കുറ്റവാളികളെ വിചാരണയ്‌ക്ക് കാത്തുനില്‍ക്കാതെ ജയിലില്‍ അടയ്‌ക്കുന്നതാണ് സൗദിയിലെ പതിവ്. പിന്നീടു പുറംകാഴ്‌ചകള്‍ക്ക് ഒരു പക്ഷേ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം.
എന്നാല്‍ എന്റെ മോചനത്തിന് വേണ്ടി സിയാത്ത് രാജകുമാരന്റെ ഇടപെടല്‍ വളരെ വേഗത്തിലായിരുന്നു. രണ്ടുദിവസത്തെ പോലീസ് സ്‌റ്റേഷന്‍ വാസം ഞാന്‍ ശരിക്കും ആസ്വദിച്ചു. ബെന്യാമിന്റെ ആടുജീവിതത്തിലെ കല്‍ത്തുറുങ്ക് സ്വപ്‌നം കണ്ട എനിക്ക് സിയാത്ത് സ്‌റ്റേഷനിലെ പോലീസ് മേധാവിയുടെ മുന്തിയ മുറിയാണ് വിശ്രമത്തിനായി ഒരുക്കിത്തന്നത്. ഒരു പാട്ടുകാരന് ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ അംഗീകാരമായാണ് എനിക്കത് അനുഭവപ്പെട്ടത്. അറേബ്യന്‍ ഭക്ഷണവും ഇടയ്‌ക്കിടെയുള്ള പാട്ടുകളും അക്ഷരാര്‍ത്ഥത്തില്‍ സിയാത്ത് പോലീസ് സ്‌റ്റേഷന്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വേദിയായി മാറുകയായിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എന്നെ കുറ്റവിമുക്‌തനാക്കിയുള്ള കടലാസ് സിയാത്ത് സ്‌റ്റേഷനില്‍ എത്തി. എന്നാല്‍ എന്റെ മനസ് തേങ്ങുകയായിരുന്നു. അവിടം വിട്ടുപോരാന്‍ എന്റെ മനസിനെ എനിക്ക് ഒരുപാട് പാകപ്പെടുത്തേണ്ടിവന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴും എന്റെ മനസ് വെമ്പുകയാണ്... അടുത്ത സൗദി യാത്രയ്‌ക്കായി.
| |
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:37 am | |
| ye pinneyum njan ethu onum vayikumenu vijarikanda ketto. enne kondu onum pattilla | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:39 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:40 am | |
| ammuzzz music related celebritiesinte interviews avarude threadil thanne postunnathalle nallath...(avark thread undenkil) oruu suggestion aane | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:42 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:45 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:47 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Sat May 05, 2012 11:49 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 7:32 am | |
| കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പീ... Rimi Tomy
പാട്ടുകള്‍, തമാശകള്‍, ചാനല്‍ ഷോ... പ്രേക്ഷകരുടെ പ്രിയം നേടിയ റിമി ടോമിയെ സാക്ഷാല്‍ ഷാറൂഖ് ഖാന്‍ വേദിയില്‍ എടുത്തുപൊക്കുകയും ചെയ്തു. പോരെ പൂരം!
ഇഷ്ടമുള്ള വിഷയം കിട്ടിയാല്‍ എത്ര വേണമെങ്കിലും മടുപ്പിക്കാതെ സംസാരിക്കും റിമി ടോമി. കേട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപോലെ രസം.
എങ്ങനെ എപ്പോഴും ലൈവാകുന്നു?
അതങ്ങനെ മന:പൂര്‍വ്വം പെരുമാറുന്നതൊന്നുമല്ല. ആദ്യമേ ഞാന്‍ ഇങ്ങനെയൊക്കെയാണ്. അധികം ടെന്‍ഷന്‍ കൊണ്ടുനടക്കില്ല ഞാന്‍. എപ്പോഴും സന്തോഷത്തിലിരിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും മൂഡോഫാകാതെ നോക്കാലോ...
റിമിയുടെ രൂപഭാവങ്ങളില്‍ കുറേ മാറ്റം വന്നല്ലോ?
മുടി പൊക്കി കെട്ടിയില്ലെങ്കില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടാവില്ല എന്നായിരുന്നു പണ്ട് എന്റെ വിചാരം. ഒരു ദിവസം മുടി താഴ്ത്തികെട്ടേണ്ടി വന്നാല്‍, അല്ലെങ്കില്‍ പതിവായിടുന്ന വേഷം പാവാടയും ബഌസും കിട്ടാതെ വന്നാല്‍, അന്നെന്റെ കോണ്‍ഫിഡന്‍സ് മൊത്തം പോവുമായിരുന്നു. ഈയടുത്താ മുടി സ്‌ട്രെയിറ്റന്‍ ചെയ്തത്. അപ്പോഴും ആദ്യം ടെന്‍ഷനായി. ഇനി പഴയ പോലെ മുടി പൊക്കിക്കെട്ടാന്‍ പറ്റത്തില്ലല്ലോ എന്ന്. അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്ക്വോ എന്നൊക്കെ.പക്ഷെ മേക്കോവര്‍ എനിക്ക് യൂസ്ഡായി.
ഗായികമാര്‍ക്കിടയില്‍ മേക്കോവര്‍ ചെയ്ത ഏക ഗായിക...
(പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു) ആ... എന്റെ സ്റ്റൈലൊത്തിരി മാറി. തടി കൂടിയാല്‍ ടെന്‍ഷനാണ്...( തറയില്‍ കിടക്കുന്ന വെയിങ്ങ് മെഷീനെ ദയനീയമായി നോക്കുന്നു റിമി ) ഞാന്‍ സിനിമാനടിയൊന്നുമല്ലെങ്കിലും തടി ശ്രദ്ധിക്കണമല്ലോ... ഇപ്പൊ ഒരു സ്‌പെഷല്‍ ഡയറ്റിങ്ങ് തുടങ്ങിയിട്ടുണ്ട്. ഡയറ്റീഷ്യന്‍ പറഞ്ഞത് രണ്ട് മണിക്കൂര്‍ ഇടവിട്ട് എന്തെങ്കിലും കഴിച്ചോണ്ടിരിക്കണമെന്നാണ്. വറുത്തോം പൊരിച്ചോം ഒന്നും പാടില്ല കേട്ടോ.
പക്ഷെ പാട്ടുകാരി എന്ന നിലയില്‍ പതിയെയായിരുന്നല്ലേ വളര്‍ച്ച?
(റിമിയുടെ മുഖത്ത് കൗതുകം മിന്നി. ഒന്നാലോചിച്ച് മറുപടിയെത്തി) ഒരു റിയാലിറ്റിഷോയിലൂടെ വന്നിരുന്നെങ്കില്‍ വെറും ഒരു കൊല്ലം കൊണ്ട് ഞാന്‍ രംഗത്ത്് സജീവമായിരുന്നേനെ. ഞാന്‍ 2000-ല്‍ പാടാന്‍ തുടങ്ങിയതാണ്. ഏഞ്ചല്‍ വോയിസില്‍. 'ചിങ്ങമാസം...' പാടി ഹിറ്റായിക്കഴിഞ്ഞിട്ടാണ് ഞാന്‍ നേരെ അവതാരകയാവുന്നത്. ദൂരദര്‍ശനില്‍ ഉദയഭാനുസാറുമായി ഒരു സല്ലാപം. അതിന് ശേഷം കൈരളിയില്‍ നാദിര്‍ഷഇക്കയുടെ കൂടെ 'ഡുഡുഡും പിപ്പിപ്പി' ' യുടെ അവതാരകയായി. നാദിര്‍ഷ ഇക്കയുടെ ടീമില്‍ എത്രയോ പരിപാടികള്‍ ചെയ്തിരിക്കുന്നു കേട്ടോ. അടുത്ത് തന്നെ ദിലീപ്, നാദിര്‍ഷ,ഭാവന എന്നിവര്‍ക്കൊപ്പം ഒരു യുകെ പരിപാടിക്ക് പോവുന്നു.
തിരക്കിനിടയില്‍ കുടുംബജീവിതം...
വീട്ടില്‍ ഉള്ളപ്പോള്‍ പാചകമൊക്കെ ചെയ്യും ഞാന്‍. ( ഇപ്പോള്‍ പാചകമൊക്കെ ചെയ്തിട്ടെത്ര നാളായി എന്ന് ഉറക്കെ ആത്മഗതം ). റോയിസിന് ഒരേയൊരു വാശിയേയുള്ളൂ. എല്ലാ ബന്ധുക്കാരുടേയും കൂട്ടുകാരുടേയും വിവാഹത്തിനും മാമോദീസായ്ക്കും പോവാന്‍ ഞാനും കൂടെ വേണം. ഒത്തിരി ഫ്രണ്ട്‌സുള്ള ആളാ. ഞാന്‍ പരിപാടി കഴിഞ്ഞിട്ട് ടയേഡായി രാത്രി വന്ന് കിടന്നതാവും. എന്നാലും പിറ്റേ ദിവസം രാവിലെ ഒരുങ്ങി പോവാനുണ്ടാവും. അത് പുള്ളിക്ക് നിര്‍ബന്ധാ. അതിന് ഞങ്ങള് തമ്മില് സ്ഥിരം തല്ലുകൂടാറുണ്ട്. കൊച്ചിലേ തൊട്ട് ഈ സ്റ്റേജ് പരിപാടികളുടെ നടുവിലല്ലേ ഞാന്‍. അതോണ്ടാവും, പല സ്ഥലത്തും പോവാനെനിക്ക് മടിയാ... ആലോചിച്ചിട്ടുണ്ട്, ഞാനെന്താ ഇങ്ങനെ എന്ന്. എപ്പോഴും ആള്‍ക്കൂട്ടത്തിന്നിടയില്‍ നില്‍ക്കുന്നതുകൊണ്ടാണത്. അപ്പൊ ഇടയ്ക്ക് വെറുതെ വീട്ടില്‍ത്തന്നെ ഇരിക്കാന്‍ കൊതിതോന്നും. ഈ ഒരുക്കോം മേക്കപ്പും സ്‌റ്റേജില്‍ നില്‍ക്കലും നമ്മുടെ ജോലിയായതോണ്ടാവാം. മേക്കപ്പ് ചെയ്യല്‍ മടുത്തെനിക്ക്.
കൂട്ടുകാര്‍ കുറേയുണ്ടോ?
ഭാവന,കാവ്യ,സയനോര...നല്ല ഫ്രണ്ട്‌സാ എല്ലാരും. പക്ഷെ ഇവരൊക്കെയും തിരക്കുള്ളവര്‍ തന്നെയാണല്ലോ. ഓരോ പരിപാടിക്കാ ഞങ്ങള്‍ പരസ്പ്പരം കാണുക. പിന്നെ, തൃശൂര് പോവുമ്പൊ ഭാവനയുണ്ടാവും.കാവ്യ എറണാകുളത്ത് തന്നെയുണ്ട്. കണ്ണൂര് പോയാ സയനോര ഉണ്ട്. അതിലപ്പുറം എപ്പോഴും കൂട്ടായി നടക്കാനൊന്നും ഞങ്ങള്‍ക്ക് പറ്റില്ലെന്നതാണ് സത്യം. പക്ഷെ അങ്ങനെ ഒരു ഫ്രണ്ടുണ്ട് എനിക്ക്. അവളുടെ പേര് ജംഷി. ഞാന്‍ ചിങ്ങമാസം പാടിയ കാലത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെട്ടതാണ്. ഇത്ര വര്‍ഷമായിട്ടും ഞങ്ങളുടെ സൗഹൃദം നിലനില്‍ക്കുന്നു.അവളുടെ വീട്ടില്‍ പോവാറുണ്ട് ഞാന്‍. വീട്ടുകാര്‍ തമ്മിലും ഇപ്പോള്‍ അടുപ്പമായി.
സ്റ്റേജ് ഷോയാണല്ലോ തട്ടകം?
എനിക്കല്ലേലും ദൈവം സഹായിച്ച് സ്‌റ്റേജ്‌ഷോയ്ക്ക് ഇതുവരേയും പഞ്ഞം വന്നിട്ടില്ല. എങ്ങനെയാണ് എന്നെത്തേടി 'ചിങ്ങമാസം...' എന്ന പാട്ട് വന്നത് എന്നോര്‍ക്കും ഞാന്‍. ഈ പാലായീ കിടക്കുന്ന ഞാന്‍, ഈ നാദിര്‍ഷാ എന്ന വ്യക്തിയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ പരിപാടിക്ക് പോയതും അവരുടെ വീട് അടുത്തായതിനാല്‍ അവിടെ ചെന്നതും പിന്നെ പുള്ളി എന്നെ ലാല്‍ജോസിന് പരിചയപ്പെടുത്തിയതും...
എന്നാലും ഒരേ ടൈപ്പ് പാട്ടുകള്‍ പാടുമ്പോള്‍ മടുക്കില്ലേ?
എന്നെ ഒരു അടിച്ചുപൊളിപ്പാട്ടുകാരി ആയാണ് കാണുന്നത്. പക്ഷെ ഇപ്പോഴത് മാറിയെന്നാ തോന്നുന്നേ. എന്റെ പ്രോഗ്രാമില്‍, റിമിടോമിഷോയില്‍, പന്ത്രണ്ട് പാട്ടുണ്ടെങ്കില്‍ ആറ് പാട്ട് മെലഡിയായിരിക്കും. ഓഡിയന്‍സിനും പത്ത് പാട്ടും അടിപൊളിയായാല്‍ കേള്‍ക്കാന്‍ പറ്റില്ല. ഇപ്പൊ, ശിങ്കാരവേലനെ... പാടുകയാണെങ്കില്‍ അത് കഴിഞ്ഞാല്‍ വാടാ വാടാ പയ്യ... പാടും. ധിങ്ക ചിക്ക... പാടുമ്പോള്‍ കൂട്ടത്തില്‍ പഴയ, നിഴലായ്...പാടും. ഈ അവാര്‍ഡ് നൈറ്റൊക്കെ വരുമ്പോഴാണ് എനിക്ക് അടിച്ചുപൊളിപ്പാട്ടുകള്‍ മാത്രം കിട്ടുക. മെലഡി പാടുന്നവര്‍ വേറെ കാണും. എനിക്കതില്‍ വിഷമമില്ല. ഇപ്പൊ ശ്രേയാഘോഷാല്‍ മലയാളത്തിലേക്ക് വന്നപ്പൊ ഇവിടെ മെലഡി പാടിയിരുന്ന പലര്‍ക്കും കുറേ അവസരങ്ങള്‍ നഷ്ടമായി.പക്ഷെ ഭാഗ്യം കൊണ്ട്, ഞാന്‍ ഒരു അടിപൊളി പാട്ട് പാടുന്ന ആളാണല്ലോ എന്ന് വിചാരിച്ചിട്ട് , ആ വഴിക്ക് എനിക്ക്് അത്തരം പാട്ടുകള്‍ മുടങ്ങാതെ കിട്ടി. അറബിയും ഒട്ടകവും, കുഞ്ഞളിയന്‍ എന്നീ പടങ്ങളിലാണ് അടുത്ത് പാടിയത്. എന്റെ പാട്ടുള്ള കോബ്ര,തിരുവമ്പാടി തമ്പ്രാന്‍, മായാമോഹിനി, പേരിനൊരു മകന്‍ എന്നീ പടങ്ങള്‍ ഇറങ്ങാനുമുണ്ട്.
ഏത് പാട്ട് പാടാനും പേടിയില്ല റിമിക്ക്. ശ്രേയയുടെ പാട്ടുകളടക്കം...
എന്നെക്കൊണ്ടാവും പോലെ ഞാന്‍ ശ്രമിച്ച് പാടാറുണ്ട്. ശ്രേയയുടെ മേരേ ഡോല്‍നാ... പാടി. അതുപോലെ പ്രണയത്തിലെ പാട്ടും. ശ്രേയയുടെ തരംഗമാണല്ലോ ഇപ്പോള്‍ മലയാളത്തില്‍. അവരുടെ പാട്ടേ കേള്‍ക്കാനുള്ളു.
'കരളേ കരളിന്റെ കരളേ...' റിമി പാടിയപ്പോള്‍ ചിത്ര പാടും പോലെ എന്ന് പറഞ്ഞവരുണ്ട്...
അയ്യോ...അതിനോട് എനിക്ക് യോജിപ്പില്ല. അതില്‍ എന്റെ ശബ്ദവും ചിത്രേച്ചിയുടെ ശബ്ദവും ആനയും ആടും പോലയാ നില്‍ക്കുന്നേ. ചിത്രേച്ചി കേള്‍ക്കണ്ടാട്ടോ.
ചിത്രയ്ക്ക് റിമിയെ ഇഷ്ടമാണല്ലോ...
ആ...ചിത്രേച്ചിക്ക് എന്നെ ഇഷ്ടാ. എനിക്കെന്തേലും വിഷമമുണ്ടെങ്കില്‍ ഞാന്‍ ചിത്രേച്ചിയോടാ പറഞ്ഞിരുന്നേ. മദ്രാസില്‍ പോയാല്‍ ചേച്ചിയുടെ അടുത്ത് പോയി സംസാരിക്കും. ചേച്ചിയുടെ ജീവിതത്തില്‍ ഒരു വിഷമം വന്നതില്‍പ്പിന്നെ ഞാനവിടെ പോയി നിന്നിട്ടുണ്ട്.
റിമിയെ ഷാരൂഖാന്‍ എടുത്ത് പൊക്കിയത് യൂട്യൂബ് ഹിറ്റാണല്ലോ. അറിഞ്ഞില്ലേ?
പെമ്പിള്ളാരും അമ്മമാരും എല്ലാം പറഞ്ഞത്, അയ്യോ, റിമീ, ഞങ്ങള്‍ക്കസൂയ തോന്നുന്നുട്ടോ എന്നാണ്. എന്നെ സംബന്ധിച്ച് ഷാരൂഖ്ഖാന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ഒരു കലാകാരനാണ്. കൊച്ചിലേ ഞാന്‍ പുള്ളിയുടെ കട്ട ഫാനാണ്.മുമ്പ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരിപാടിക്ക് ഷാരൂഖ് വന്നപ്പൊ, പരിപാടിയുമായി ബന്ധപ്പെട്ട ഒരു ചേട്ടനോട് റോയിസ് പറഞ്ഞു, ചേട്ടാ, അവള്‍ക്ക് ഭയങ്കര ഇഷ്ടാണ് ഷാരൂഖിനെ. ഷാരുഖിനൊപ്പം നിന്ന് അവള്‍ക്കൊരു ഫോട്ടോ എടുക്കാനാഗ്രഹമുണ്ട് എന്നൊക്കെ. അത് ഞങ്ങളുടെ ചില അസൗകര്യത്താല്‍ നടന്നില്ല. അങ്ങനെയാണ് ദുബായിയില്‍ ഏഷ്യാനെറ്റ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ഈ അവസരം വന്നത്. ഷാരൂഖിനെ അടുത്ത് കാണാനായി ഞാനും റോയിസും മുന്‍നിരയില്‍ത്തന്നെ സീറ്റ് പിടിച്ചു. രഞ്ജിനി പറഞ്ഞു, ഷാരൂഖാന്‍ വരാന്‍ വൈകിയാല്‍ ഫില്ലറായി റിമി ഒരു പാട്ട് പാടണമെന്ന്. ഷാരൂഖ് വരുമ്പൊ പാട്ടോ എന്നും ചോദിച്ച് ഞാനപ്പൊ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.
ഷാരൂഖ് വന്നപ്പൊ എല്ലാവര്‍ക്കുമൊപ്പം എനിക്കും സ്‌റ്റേജിലേക്ക് ക്ഷണം കിട്ടി. ഞങ്ങളെല്ലാം സ്‌റ്റേജില്‍ നില്‍ക്കയായിരുന്നല്ലോ. അപ്പൊ രഞ്ജിനിയുടെ കൈയ്യില്‍ നിന്ന് ഞാനിങ്ങനെ മൈക്ക് പിടിച്ചുവാങ്ങിയിട്ട് ഡയലോഗടിച്ചു. ' ഷാരൂഖ്ജി, ഐ ലവ് യു ' എന്ന്. അറിയാവുന്ന ഹിന്ദിയില്‍ പിന്നെയും ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പൊ ഞാന്‍ പറേണ ഹിന്ദി പുള്ളിക്ക് മനസ്സിലാവ്വോ , ഗ്രാമര്‍ ശരിയാവ്വോ, ഇത്രം ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ എന്നൊന്നും ഓര്‍ത്തില്ല. എനിക്കറിയത്തില്ല, ആ സമയത്ത് എന്താണ് എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചതെന്ന്. അറിയാതെ പാടുകയും ചെയ്തു. ' അബ് തോ മേരാ ദില്‍...' എന്ന പാട്ട്. പുള്ളി ചിലപ്പൊ എന്നെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്താവുമായിരുന്നു എന്റെ സ്ഥിതി? ഞാനാകെ നാണം കെട്ടുപോയേനെ...പക്ഷെ എനിക്ക് പുള്ളിയെ അറിയാം. ചാനലിലൊക്കെ പുള്ളി ഭയങ്കര ലൈവായി റസ്‌പോണ്ട് ചെയ്യുന്ന ആളാണ്. ആ ധൈര്യത്തിലാണ് ഞാനും സംസാരിച്ചത്. ഷാരൂഖ് എടുത്തപ്പോഴും ഞാന്‍ പാട്ട് തുടര്‍ന്നു. ചിലര്‍ പിന്നെ തമാശയാക്കി, ഷാരൂഖ് കമ്പിയിട്ട് പൊക്കിയാണോ എടുത്തതെന്ന്...
എന്താ ഷാരൂഖാന്‍ അന്ന് പറഞ്ഞത് ?
(കള്ളച്ചിരിയോടെ ) ആ...അതോ... പുള്ളി പറഞ്ഞു, ഞാനിതുവരെ പൊക്കിയതില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്ത്രീയാണ് റിമി. പിന്നെ ഈ പാട്ട് എനിക്ക് വേണ്ടി പാടിയേക്കുന്നതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്...(റിമിയുടെ മുഖത്ത് പറ്റിച്ചേ എന്ന ഭാവം...) ഇല്ലാട്ടോ. അങ്ങനെ പറഞ്ഞില്ലാട്ടോ. അല്ലാ, അതെന്താ ആരും എഴുതാതിരുന്നത് ? വണ്ണം കൂടിയ സ്ത്രീ ആണെന്ന് പറഞ്ഞത് മാത്രമേ എഴുതിക്കണ്ടുള്ളൂ.എന്തായാലും 2012-ലെ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്.
ഈ സംഭവത്തിന് ശേഷം ഒരു തമാശകൂടിയുണ്ടായി. കഴിഞ്ഞ മാസം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ ധനുഷും വിജയ് യേശുദാസും കൂടെ എന്നെ സ്റ്റേജിലോട്ട് വിളിച്ചു. ഒരാവശ്യവുമില്ലാതെ എന്നെ സ്‌റ്റേജിലോട്ട് വിളിച്ചതെന്തെന്ന് ആലോചിച്ച് നില്‍ക്കയാ ഞാന്‍. അപ്പൊ ധനുഷ് ചോദിക്കുന്നു, 'അപ്പാ, എന്നാ എനര്‍ജി. ഇന്ത എനര്‍ജിയെല്ലാം എവിടെ സേവ് പണ്ണിവെച്ചത് ' എന്ന്. തോന്നിയപോലെ ഞാനും മറുപടി പറഞ്ഞു, 'നീങ്കെ എപ്പടി മെലിഞ്ചിരുന്നാലും നീങ്കെ എന്നാ സ്റ്റണ്ട്, എന്നാ ഡാന്‍സ് ' എന്ന്. അപ്പൊ വിണ്ടും ധനുഷിന്റെ വാചകമടി, 'നാന്‍ കൊള്ളിയായിരുന്നാലും നാന്‍ ഗില്ലി' എന്ന്. അപ്പൊ ഞാന്‍ പുള്ളിയോടും പറഞ്ഞു, 'നാന്‍ നിങ്കള്‍ടെ പെരിയ ഫാന്‍' എന്ന്. അപ്പൊ എല്ലാരും പേടിച്ചു, അവിടേയും ഒരു എടുത്ത് പൊക്കല്‍ നടക്കുമോ എന്ന്. അങ്ങനെയൊന്നും സംഭവിച്ചില്ലാ...പുള്ളി തോളത്തിങ്ങനെ കൈയ്യൊന്നു വെച്ചു...
ഇത്തരം ചില തമാശകളൊപ്പിക്കാന്‍ മിടുക്കിയാണല്ലേ...
യേശുദാസിന്റെ അന്‍പതാം വാര്‍ഷികത്തിന് പോയിരുന്നു ഞാന്‍. ദാസേട്ടനോട് നമസ്‌ക്കാരം പറഞ്ഞ് ഞാന്‍ തിരിഞ്ഞുനടന്നു. അപ്പോഴുണ്ട് ദാസേട്ടന്‍ വിളിക്കുന്നു, എന്നിട്ട് പറയുകയാണ്, 'എന്നേക്കൊണ്ടൊന്നും നിന്നെ എടുക്കാനൊന്നും പറ്റുകേല.' എം.ജി. ശ്രീകുമാര്‍ അടുത്തുണ്ടായിരുന്നു. ഇവര് രണ്ടുപേരും കൂടി എന്നെ കളിയാക്കുവാണേ...''നീ രാത്രീല് റോയിസിന്റൂടെ കിടക്കുമ്പൊ 'ഷാരൂഖാന്‍...ഷാരൂഖാന്‍' എന്ന് പറയുന്നുണ്ടെന്നൊക്കെ കേള്‍ക്ക്ണു...'' അപ്പൊ ദാസേട്ടന്‍ വീണ്ടും, ''നീ ഇവരുടെ അടുത്തൊക്കെ പോയി ഫാനാന്നൊക്കെ പറയുമ്പൊ സൂക്ഷിക്കണം, ഹിന്ദിക്കാരാ...'' അന്ന് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ല.
അതങ്ങനെ മന:പൂര്‍വ്വം പെരുമാറുന്നതൊന്നുമല്ല. ആദ്യമേ ഞാന്‍ ഇങ്ങനെയൊക്കെയാണ്. അധികം ടെന്‍ഷന്‍ കൊണ്ടുനടക്കില്ല ഞാന്‍. എപ്പോഴും സന്തോഷത്തിലിരിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും മൂഡോഫാകാതെ നോക്കാലോ...
| |
| | | Guest Guest
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 11:54 am | |
| - Ammu wrote:
- കണ്ണാടിച്ചിറകുള്ള കാട്ടുതുമ്പീ... Rimi Tomy
പാട്ടുകള്‍, തമാശകള്‍, ചാനല്‍ ഷോ... പ്രേക്ഷകരുടെ പ്രിയം നേടിയ റിമി ടോമിയെ സാക്ഷാല്‍ ഷാറൂഖ് ഖാന്‍ വേദിയില്‍ എടുത്തുപൊക്കുകയും ചെയ്തു. പോരെ പൂരം!
ഇഷ്ടമുള്ള വിഷയം കിട്ടിയാല്‍ എത്ര വേണമെങ്കിലും മടുപ്പിക്കാതെ സംസാരിക്കും റിമി ടോമി. കേട്ടിരിക്കാനും കണ്ടിരിക്കാനും ഒരുപോലെ രസം.
എങ്ങനെ എപ്പോഴും ലൈവാകുന്നു?
അതങ്ങനെ മന:പൂര്‍വ്വം പെരുമാറുന്നതൊന്നുമല്ല. ആദ്യമേ ഞാന്‍ ഇങ്ങനെയൊക്കെയാണ്. അധികം ടെന്‍ഷന്‍ കൊണ്ടുനടക്കില്ല ഞാന്‍. എപ്പോഴും സന്തോഷത്തിലിരിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും മൂഡോഫാകാതെ നോക്കാലോ...
റിമിയുടെ രൂപഭാവങ്ങളില്‍ കുറേ മാറ്റം വന്നല്ലോ?
മുടി പൊക്കി കെട്ടിയില്ലെങ്കില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടാവില്ല എന്നായിരുന്നു പണ്ട് എന്റെ വിചാരം. ഒരു ദിവസം മുടി താഴ്ത്തികെട്ടേണ്ടി വന്നാല്‍, അല്ലെങ്കില്‍ പതിവായിടുന്ന വേഷം പാവാടയും ബഌസും കിട്ടാതെ വന്നാല്‍, അന്നെന്റെ കോണ്‍ഫിഡന്‍സ് മൊത്തം പോവുമായിരുന്നു. ഈയടുത്താ മുടി സ്‌ട്രെയിറ്റന്‍ ചെയ്തത്. അപ്പോഴും ആദ്യം ടെന്‍ഷനായി. ഇനി പഴയ പോലെ മുടി പൊക്കിക്കെട്ടാന്‍ പറ്റത്തില്ലല്ലോ എന്ന്. അതെന്റെ പെര്‍ഫോമന്‍സിനെ ബാധിക്ക്വോ എന്നൊക്കെ.പക്ഷെ മേക്കോവര്‍ എനിക്ക് യൂസ്ഡായി.
ഗായികമാര്‍ക്കിടയില്‍ മേക്കോവര്‍ ചെയ്ത ഏക ഗായിക...
(പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു) ആ... എന്റെ സ്റ്റൈലൊത്തിരി മാറി. തടി കൂടിയാല്‍ ടെന്‍ഷനാണ്...( തറയില്‍ കിടക്കുന്ന വെയിങ്ങ് മെഷീനെ ദയനീയമായി നോക്കുന്നു റിമി ) ഞാന്‍ സിനിമാനടിയൊന്നുമല്ലെങ്കിലും തടി ശ്രദ്ധിക്കണമല്ലോ... ഇപ്പൊ ഒരു സ്‌പെഷല്‍ ഡയറ്റിങ്ങ് തുടങ്ങിയിട്ടുണ്ട്. ഡയറ്റീഷ്യന്‍ പറഞ്ഞത് രണ്ട് മണിക്കൂര്‍ ഇടവിട്ട് എന്തെങ്കിലും കഴിച്ചോണ്ടിരിക്കണമെന്നാണ്. വറുത്തോം പൊരിച്ചോം ഒന്നും പാടില്ല കേട്ടോ.
പക്ഷെ പാട്ടുകാരി എന്ന നിലയില്‍ പതിയെയായിരുന്നല്ലേ വളര്‍ച്ച?
(റിമിയുടെ മുഖത്ത് കൗതുകം മിന്നി. ഒന്നാലോചിച്ച് മറുപടിയെത്തി) ഒരു റിയാലിറ്റിഷോയിലൂടെ വന്നിരുന്നെങ്കില്‍ വെറും ഒരു കൊല്ലം കൊണ്ട് ഞാന്‍ രംഗത്ത്് സജീവമായിരുന്നേനെ. ഞാന്‍ 2000-ല്‍ പാടാന്‍ തുടങ്ങിയതാണ്. ഏഞ്ചല്‍ വോയിസില്‍. 'ചിങ്ങമാസം...' പാടി ഹിറ്റായിക്കഴിഞ്ഞിട്ടാണ് ഞാന്‍ നേരെ അവതാരകയാവുന്നത്. ദൂരദര്‍ശനില്‍ ഉദയഭാനുസാറുമായി ഒരു സല്ലാപം. അതിന് ശേഷം കൈരളിയില്‍ നാദിര്‍ഷഇക്കയുടെ കൂടെ 'ഡുഡുഡും പിപ്പിപ്പി' ' യുടെ അവതാരകയായി. നാദിര്‍ഷ ഇക്കയുടെ ടീമില്‍ എത്രയോ പരിപാടികള്‍ ചെയ്തിരിക്കുന്നു കേട്ടോ. അടുത്ത് തന്നെ ദിലീപ്, നാദിര്‍ഷ,ഭാവന എന്നിവര്‍ക്കൊപ്പം ഒരു യുകെ പരിപാടിക്ക് പോവുന്നു.
തിരക്കിനിടയില്‍ കുടുംബജീവിതം...
വീട്ടില്‍ ഉള്ളപ്പോള്‍ പാചകമൊക്കെ ചെയ്യും ഞാന്‍. ( ഇപ്പോള്‍ പാചകമൊക്കെ ചെയ്തിട്ടെത്ര നാളായി എന്ന് ഉറക്കെ ആത്മഗതം ). റോയിസിന് ഒരേയൊരു വാശിയേയുള്ളൂ. എല്ലാ ബന്ധുക്കാരുടേയും കൂട്ടുകാരുടേയും വിവാഹത്തിനും മാമോദീസായ്ക്കും പോവാന്‍ ഞാനും കൂടെ വേണം. ഒത്തിരി ഫ്രണ്ട്‌സുള്ള ആളാ. ഞാന്‍ പരിപാടി കഴിഞ്ഞിട്ട് ടയേഡായി രാത്രി വന്ന് കിടന്നതാവും. എന്നാലും പിറ്റേ ദിവസം രാവിലെ ഒരുങ്ങി പോവാനുണ്ടാവും. അത് പുള്ളിക്ക് നിര്‍ബന്ധാ. അതിന് ഞങ്ങള് തമ്മില് സ്ഥിരം തല്ലുകൂടാറുണ്ട്. കൊച്ചിലേ തൊട്ട് ഈ സ്റ്റേജ് പരിപാടികളുടെ നടുവിലല്ലേ ഞാന്‍. അതോണ്ടാവും, പല സ്ഥലത്തും പോവാനെനിക്ക് മടിയാ... ആലോചിച്ചിട്ടുണ്ട്, ഞാനെന്താ ഇങ്ങനെ എന്ന്. എപ്പോഴും ആള്‍ക്കൂട്ടത്തിന്നിടയില്‍ നില്‍ക്കുന്നതുകൊണ്ടാണത്. അപ്പൊ ഇടയ്ക്ക് വെറുതെ വീട്ടില്‍ത്തന്നെ ഇരിക്കാന്‍ കൊതിതോന്നും. ഈ ഒരുക്കോം മേക്കപ്പും സ്‌റ്റേജില്‍ നില്‍ക്കലും നമ്മുടെ ജോലിയായതോണ്ടാവാം. മേക്കപ്പ് ചെയ്യല്‍ മടുത്തെനിക്ക്.
കൂട്ടുകാര്‍ കുറേയുണ്ടോ?
ഭാവന,കാവ്യ,സയനോര...നല്ല ഫ്രണ്ട്‌സാ എല്ലാരും. പക്ഷെ ഇവരൊക്കെയും തിരക്കുള്ളവര്‍ തന്നെയാണല്ലോ. ഓരോ പരിപാടിക്കാ ഞങ്ങള്‍ പരസ്പ്പരം കാണുക. പിന്നെ, തൃശൂര് പോവുമ്പൊ ഭാവനയുണ്ടാവും.കാവ്യ എറണാകുളത്ത് തന്നെയുണ്ട്. കണ്ണൂര് പോയാ സയനോര ഉണ്ട്. അതിലപ്പുറം എപ്പോഴും കൂട്ടായി നടക്കാനൊന്നും ഞങ്ങള്‍ക്ക് പറ്റില്ലെന്നതാണ് സത്യം. പക്ഷെ അങ്ങനെ ഒരു ഫ്രണ്ടുണ്ട് എനിക്ക്. അവളുടെ പേര് ജംഷി. ഞാന്‍ ചിങ്ങമാസം പാടിയ കാലത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെട്ടതാണ്. ഇത്ര വര്‍ഷമായിട്ടും ഞങ്ങളുടെ സൗഹൃദം നിലനില്‍ക്കുന്നു.അവളുടെ വീട്ടില്‍ പോവാറുണ്ട് ഞാന്‍. വീട്ടുകാര്‍ തമ്മിലും ഇപ്പോള്‍ അടുപ്പമായി.
സ്റ്റേജ് ഷോയാണല്ലോ തട്ടകം?
എനിക്കല്ലേലും ദൈവം സഹായിച്ച് സ്‌റ്റേജ്‌ഷോയ്ക്ക് ഇതുവരേയും പഞ്ഞം വന്നിട്ടില്ല. എങ്ങനെയാണ് എന്നെത്തേടി 'ചിങ്ങമാസം...' എന്ന പാട്ട് വന്നത് എന്നോര്‍ക്കും ഞാന്‍. ഈ പാലായീ കിടക്കുന്ന ഞാന്‍, ഈ നാദിര്‍ഷാ എന്ന വ്യക്തിയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ പരിപാടിക്ക് പോയതും അവരുടെ വീട് അടുത്തായതിനാല്‍ അവിടെ ചെന്നതും പിന്നെ പുള്ളി എന്നെ ലാല്‍ജോസിന് പരിചയപ്പെടുത്തിയതും...
എന്നാലും ഒരേ ടൈപ്പ് പാട്ടുകള്‍ പാടുമ്പോള്‍ മടുക്കില്ലേ?
എന്നെ ഒരു അടിച്ചുപൊളിപ്പാട്ടുകാരി ആയാണ് കാണുന്നത്. പക്ഷെ ഇപ്പോഴത് മാറിയെന്നാ തോന്നുന്നേ. എന്റെ പ്രോഗ്രാമില്‍, റിമിടോമിഷോയില്‍, പന്ത്രണ്ട് പാട്ടുണ്ടെങ്കില്‍ ആറ് പാട്ട് മെലഡിയായിരിക്കും. ഓഡിയന്‍സിനും പത്ത് പാട്ടും അടിപൊളിയായാല്‍ കേള്‍ക്കാന്‍ പറ്റില്ല. ഇപ്പൊ, ശിങ്കാരവേലനെ... പാടുകയാണെങ്കില്‍ അത് കഴിഞ്ഞാല്‍ വാടാ വാടാ പയ്യ... പാടും. ധിങ്ക ചിക്ക... പാടുമ്പോള്‍ കൂട്ടത്തില്‍ പഴയ, നിഴലായ്...പാടും. ഈ അവാര്‍ഡ് നൈറ്റൊക്കെ വരുമ്പോഴാണ് എനിക്ക് അടിച്ചുപൊളിപ്പാട്ടുകള്‍ മാത്രം കിട്ടുക. മെലഡി പാടുന്നവര്‍ വേറെ കാണും. എനിക്കതില്‍ വിഷമമില്ല. ഇപ്പൊ ശ്രേയാഘോഷാല്‍ മലയാളത്തിലേക്ക് വന്നപ്പൊ ഇവിടെ മെലഡി പാടിയിരുന്ന പലര്‍ക്കും കുറേ അവസരങ്ങള്‍ നഷ്ടമായി.പക്ഷെ ഭാഗ്യം കൊണ്ട്, ഞാന്‍ ഒരു അടിപൊളി പാട്ട് പാടുന്ന ആളാണല്ലോ എന്ന് വിചാരിച്ചിട്ട് , ആ വഴിക്ക് എനിക്ക്് അത്തരം പാട്ടുകള്‍ മുടങ്ങാതെ കിട്ടി. അറബിയും ഒട്ടകവും, കുഞ്ഞളിയന്‍ എന്നീ പടങ്ങളിലാണ് അടുത്ത് പാടിയത്. എന്റെ പാട്ടുള്ള കോബ്ര,തിരുവമ്പാടി തമ്പ്രാന്‍, മായാമോഹിനി, പേരിനൊരു മകന്‍ എന്നീ പടങ്ങള്‍ ഇറങ്ങാനുമുണ്ട്.
ഏത് പാട്ട് പാടാനും പേടിയില്ല റിമിക്ക്. ശ്രേയയുടെ പാട്ടുകളടക്കം...
എന്നെക്കൊണ്ടാവും പോലെ ഞാന്‍ ശ്രമിച്ച് പാടാറുണ്ട്. ശ്രേയയുടെ മേരേ ഡോല്‍നാ... പാടി. അതുപോലെ പ്രണയത്തിലെ പാട്ടും. ശ്രേയയുടെ തരംഗമാണല്ലോ ഇപ്പോള്‍ മലയാളത്തില്‍. അവരുടെ പാട്ടേ കേള്‍ക്കാനുള്ളു.
'കരളേ കരളിന്റെ കരളേ...' റിമി പാടിയപ്പോള്‍ ചിത്ര പാടും പോലെ എന്ന് പറഞ്ഞവരുണ്ട്...
അയ്യോ...അതിനോട് എനിക്ക് യോജിപ്പില്ല. അതില്‍ എന്റെ ശബ്ദവും ചിത്രേച്ചിയുടെ ശബ്ദവും ആനയും ആടും പോലയാ നില്‍ക്കുന്നേ. ചിത്രേച്ചി കേള്‍ക്കണ്ടാട്ടോ.
ചിത്രയ്ക്ക് റിമിയെ ഇഷ്ടമാണല്ലോ...
ആ...ചിത്രേച്ചിക്ക് എന്നെ ഇഷ്ടാ. എനിക്കെന്തേലും വിഷമമുണ്ടെങ്കില്‍ ഞാന്‍ ചിത്രേച്ചിയോടാ പറഞ്ഞിരുന്നേ. മദ്രാസില്‍ പോയാല്‍ ചേച്ചിയുടെ അടുത്ത് പോയി സംസാരിക്കും. ചേച്ചിയുടെ ജീവിതത്തില്‍ ഒരു വിഷമം വന്നതില്‍പ്പിന്നെ ഞാനവിടെ പോയി നിന്നിട്ടുണ്ട്.
റിമിയെ ഷാരൂഖാന്‍ എടുത്ത് പൊക്കിയത് യൂട്യൂബ് ഹിറ്റാണല്ലോ. അറിഞ്ഞില്ലേ?
പെമ്പിള്ളാരും അമ്മമാരും എല്ലാം പറഞ്ഞത്, അയ്യോ, റിമീ, ഞങ്ങള്‍ക്കസൂയ തോന്നുന്നുട്ടോ എന്നാണ്. എന്നെ സംബന്ധിച്ച് ഷാരൂഖ്ഖാന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ ഒരു കലാകാരനാണ്. കൊച്ചിലേ ഞാന്‍ പുള്ളിയുടെ കട്ട ഫാനാണ്.മുമ്പ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരിപാടിക്ക് ഷാരൂഖ് വന്നപ്പൊ, പരിപാടിയുമായി ബന്ധപ്പെട്ട ഒരു ചേട്ടനോട് റോയിസ് പറഞ്ഞു, ചേട്ടാ, അവള്‍ക്ക് ഭയങ്കര ഇഷ്ടാണ് ഷാരൂഖിനെ. ഷാരുഖിനൊപ്പം നിന്ന് അവള്‍ക്കൊരു ഫോട്ടോ എടുക്കാനാഗ്രഹമുണ്ട് എന്നൊക്കെ. അത് ഞങ്ങളുടെ ചില അസൗകര്യത്താല്‍ നടന്നില്ല. അങ്ങനെയാണ് ദുബായിയില്‍ ഏഷ്യാനെറ്റ് അവാര്‍ഡ്ദാനച്ചടങ്ങില്‍ ഈ അവസരം വന്നത്. ഷാരൂഖിനെ അടുത്ത് കാണാനായി ഞാനും റോയിസും മുന്‍നിരയില്‍ത്തന്നെ സീറ്റ് പിടിച്ചു. രഞ്ജിനി പറഞ്ഞു, ഷാരൂഖാന്‍ വരാന്‍ വൈകിയാല്‍ ഫില്ലറായി റിമി ഒരു പാട്ട് പാടണമെന്ന്. ഷാരൂഖ് വരുമ്പൊ പാട്ടോ എന്നും ചോദിച്ച് ഞാനപ്പൊ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.
ഷാരൂഖ് വന്നപ്പൊ എല്ലാവര്‍ക്കുമൊപ്പം എനിക്കും സ്‌റ്റേജിലേക്ക് ക്ഷണം കിട്ടി. ഞങ്ങളെല്ലാം സ്‌റ്റേജില്‍ നില്‍ക്കയായിരുന്നല്ലോ. അപ്പൊ രഞ്ജിനിയുടെ കൈയ്യില്‍ നിന്ന് ഞാനിങ്ങനെ മൈക്ക് പിടിച്ചുവാങ്ങിയിട്ട് ഡയലോഗടിച്ചു. ' ഷാരൂഖ്ജി, ഐ ലവ് യു ' എന്ന്. അറിയാവുന്ന ഹിന്ദിയില്‍ പിന്നെയും ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പൊ ഞാന്‍ പറേണ ഹിന്ദി പുള്ളിക്ക് മനസ്സിലാവ്വോ , ഗ്രാമര്‍ ശരിയാവ്വോ, ഇത്രം ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ എന്നൊന്നും ഓര്‍ത്തില്ല. എനിക്കറിയത്തില്ല, ആ സമയത്ത് എന്താണ് എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചതെന്ന്. അറിയാതെ പാടുകയും ചെയ്തു. ' അബ് തോ മേരാ ദില്‍...' എന്ന പാട്ട്. പുള്ളി ചിലപ്പൊ എന്നെ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്താവുമായിരുന്നു എന്റെ സ്ഥിതി? ഞാനാകെ നാണം കെട്ടുപോയേനെ...പക്ഷെ എനിക്ക് പുള്ളിയെ അറിയാം. ചാനലിലൊക്കെ പുള്ളി ഭയങ്കര ലൈവായി റസ്‌പോണ്ട് ചെയ്യുന്ന ആളാണ്. ആ ധൈര്യത്തിലാണ് ഞാനും സംസാരിച്ചത്. ഷാരൂഖ് എടുത്തപ്പോഴും ഞാന്‍ പാട്ട് തുടര്‍ന്നു. ചിലര്‍ പിന്നെ തമാശയാക്കി, ഷാരൂഖ് കമ്പിയിട്ട് പൊക്കിയാണോ എടുത്തതെന്ന്...
എന്താ ഷാരൂഖാന്‍ അന്ന് പറഞ്ഞത് ?
(കള്ളച്ചിരിയോടെ ) ആ...അതോ... പുള്ളി പറഞ്ഞു, ഞാനിതുവരെ പൊക്കിയതില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്ത്രീയാണ് റിമി. പിന്നെ ഈ പാട്ട് എനിക്ക് വേണ്ടി പാടിയേക്കുന്നതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്...(റിമിയുടെ മുഖത്ത് പറ്റിച്ചേ എന്ന ഭാവം...) ഇല്ലാട്ടോ. അങ്ങനെ പറഞ്ഞില്ലാട്ടോ. അല്ലാ, അതെന്താ ആരും എഴുതാതിരുന്നത് ? വണ്ണം കൂടിയ സ്ത്രീ ആണെന്ന് പറഞ്ഞത് മാത്രമേ എഴുതിക്കണ്ടുള്ളൂ.എന്തായാലും 2012-ലെ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്.
ഈ സംഭവത്തിന് ശേഷം ഒരു തമാശകൂടിയുണ്ടായി. കഴിഞ്ഞ മാസം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ ധനുഷും വിജയ് യേശുദാസും കൂടെ എന്നെ സ്റ്റേജിലോട്ട് വിളിച്ചു. ഒരാവശ്യവുമില്ലാതെ എന്നെ സ്‌റ്റേജിലോട്ട് വിളിച്ചതെന്തെന്ന് ആലോചിച്ച് നില്‍ക്കയാ ഞാന്‍. അപ്പൊ ധനുഷ് ചോദിക്കുന്നു, 'അപ്പാ, എന്നാ എനര്‍ജി. ഇന്ത എനര്‍ജിയെല്ലാം എവിടെ സേവ് പണ്ണിവെച്ചത് ' എന്ന്. തോന്നിയപോലെ ഞാനും മറുപടി പറഞ്ഞു, 'നീങ്കെ എപ്പടി മെലിഞ്ചിരുന്നാലും നീങ്കെ എന്നാ സ്റ്റണ്ട്, എന്നാ ഡാന്‍സ് ' എന്ന്. അപ്പൊ വിണ്ടും ധനുഷിന്റെ വാചകമടി, 'നാന്‍ കൊള്ളിയായിരുന്നാലും നാന്‍ ഗില്ലി' എന്ന്. അപ്പൊ ഞാന്‍ പുള്ളിയോടും പറഞ്ഞു, 'നാന്‍ നിങ്കള്‍ടെ പെരിയ ഫാന്‍' എന്ന്. അപ്പൊ എല്ലാരും പേടിച്ചു, അവിടേയും ഒരു എടുത്ത് പൊക്കല്‍ നടക്കുമോ എന്ന്. അങ്ങനെയൊന്നും സംഭവിച്ചില്ലാ...പുള്ളി തോളത്തിങ്ങനെ കൈയ്യൊന്നു വെച്ചു...
ഇത്തരം ചില തമാശകളൊപ്പിക്കാന്‍ മിടുക്കിയാണല്ലേ...
യേശുദാസിന്റെ അന്‍പതാം വാര്‍ഷികത്തിന് പോയിരുന്നു ഞാന്‍. ദാസേട്ടനോട് നമസ്‌ക്കാരം പറഞ്ഞ് ഞാന്‍ തിരിഞ്ഞുനടന്നു. അപ്പോഴുണ്ട് ദാസേട്ടന്‍ വിളിക്കുന്നു, എന്നിട്ട് പറയുകയാണ്, 'എന്നേക്കൊണ്ടൊന്നും നിന്നെ എടുക്കാനൊന്നും പറ്റുകേല.' എം.ജി. ശ്രീകുമാര്‍ അടുത്തുണ്ടായിരുന്നു. ഇവര് രണ്ടുപേരും കൂടി എന്നെ കളിയാക്കുവാണേ...''നീ രാത്രീല് റോയിസിന്റൂടെ കിടക്കുമ്പൊ 'ഷാരൂഖാന്‍...ഷാരൂഖാന്‍' എന്ന് പറയുന്നുണ്ടെന്നൊക്കെ കേള്‍ക്ക്ണു...'' അപ്പൊ ദാസേട്ടന്‍ വീണ്ടും, ''നീ ഇവരുടെ അടുത്തൊക്കെ പോയി ഫാനാന്നൊക്കെ പറയുമ്പൊ സൂക്ഷിക്കണം, ഹിന്ദിക്കാരാ...'' അന്ന് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ല.
അതങ്ങനെ മന:പൂര്‍വ്വം പെരുമാറുന്നതൊന്നുമല്ല. ആദ്യമേ ഞാന്‍ ഇങ്ങനെയൊക്കെയാണ്. അധികം ടെന്‍ഷന്‍ കൊണ്ടുനടക്കില്ല ഞാന്‍. എപ്പോഴും സന്തോഷത്തിലിരിക്കാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും മൂഡോഫാകാതെ നോക്കാലോ...
|
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 11:56 am | |
| alla yettan ethu vayichu theernna. ethra pettanu | |
| | | Guest Guest
| | | | Neelu Forum Boss
Location : Dubai
| | | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 12:00 pm | |
| | |
| | | kiran Active Member
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 12:35 pm | |
| cool rimi | |
| | | Guest Guest
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 1:33 pm | |
| |
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 2:08 pm | |
| | |
| | | Guest Guest
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 2:31 pm | |
| |
| | | parutty Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 2:35 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രശസ്തരുടെ മനസിലൂടെ Mon May 07, 2012 3:01 pm | |
| | |
| | | Sponsored content
| Subject: Re: പ്രശസ്തരുടെ മനസിലൂടെ | |
| |
| | | | പ്രശസ്തരുടെ മനസിലൂടെ | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |