ഒരേയൊരു ശ്രീനിവാസന്
ശ്രീനിവാസന് എല്ലാം തുറന്നുപറയുകയാണ്. തന്റെ വ്യക്‌തിജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും...
തന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ ശ്രീനിവാസന്‍. ക്യാന്‍സര്‍ ചികിത്സയ്‌ക്കെതിരെയും രാസവളകൃഷിക്കുമെതിരെ പല സത്യങ്ങളും വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹത്തെ കളിയാക്കിയവരാണധികം.
പരിസ്‌ഥിതി തീവ്രവാദിയെന്നും മണ്ടനെന്നും വിളിച്ചവര്‍ക്ക് ശ്രീനിവസന്‍ ചുട്ട മറുപടി കൊടുക്കുകയാണിവിടെ. താന്‍ കണ്ട സത്യങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും വെറും വീരവാദങ്ങളുടെ പുകമറയല്ല ഉള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
സാമൂഹിക ജീവി എന്ന നിലയില്‍ ചുറ്റുപാടിനോടും സഹജീവികളോടും കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്യാനുള്ളതു ചെയ്യുകയും ചെയ്യുന്ന ഇദ്ദേഹം നമുക്കെല്ലാം മാതൃക തന്നെയാണ്.
അടുത്തറിയുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അദ്ദേഹം വെറും സിനിമാ പ്രവര്‍ത്തകന്‍ മാത്രമല്ല തങ്ങളുടെ വിഷമങ്ങളേയും സന്തോഷങ്ങളേയും തന്റേതെന്നുകരുതി സ്വീകരിക്കുന്ന വ്യക്‌തി കൂടിയാണ്.
നല്ലതിനും സമൂഹ നന്‍മയ്‌ക്കുവേണ്ടിയും പോരാടുന്ന ശ്രീനിവാസന്റെ ജീവിതത്തിലൂടെ ഒരു യാത്ര..അല്‍പ്പം നര്‍മ്മവും ഒരുപാട് ഗൗരവകരവുമായ വിഷയങ്ങളെ ഇടകലര്‍ത്തി അദ്ദേഹം സംസാരിക്കുന്നു....
ശ്രീനിവാസന്‍ ഒന്നാം കാണ്ഡം - സമൂഹംരാസകൃഷിയും ക്യാന്‍സറുമായി ബന്ധപ്പെടുത്തി ഒരു രചനയിലാണെന്നും ആ സിനിമയിലൂടെ പലതും വെട്ടിത്തുറന്ന് കാട്ടുമെന്നും പറഞ്ഞല്ലോ?
ക്യാന്‍സര്‍-ഹാര്‍ട്ട് ഇന്‍ഡസ്‌ട്രി, അതൊരു മാഫിയയാണ്. ജനങ്ങളുടെ കയില്‍നിന്ന് പണം തട്ടാനുള്ള മാര്‍ഗം. ഒരാള്‍ക്ക് ക്യാന്‍സര്‍ വന്നാല്‍ അവന്റെ രണ്ട് തലമുറയെ കുളംതോണ്ടുന്ന ക്രൂരമായ ധനാപഹരണമാണിവിടെ നടക്കുന്നത്. പണത്തിലധിഷ്‌ഠിതമായ ഏര്‍പ്പാടണത്. അല്ലാതെ ചികിത്സയല്ല.
എന്നോടു പലരും പറഞ്ഞത് അലോപ്പതിയില്‍ അര്‍ബുദത്തിന് ചികിത്സയേ ഇല്ലെന്നാണ്. ആളുകള്‍ അവരുടെ അനുഭവത്തി ല്‍ പറഞ്ഞതാണ്. എന്റെ െകെയില്‍ അതിന് തെളിവൊന്നുമില്ല.
ഞാനീ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത്, അര്‍ബുദത്തെ യഥാര്‍ഥത്തില്‍ എങ്ങനെയൊക്കെ ചികിത്സിക്കാം എന്നാണ്. സത്യത്തില്‍ ക്യാന്‍സര്‍ ഒരു രോഗമല്ല, ശരീരത്തിന്റെ അതിജീവനതന്ത്രമാണ്. അതിനെ അതിക്രൂരമായ രോഗമാക്കി മാറ്റുകയാണ്.
എത്രയോ വര്‍ഷം അമേരിക്കയില്‍ ക്യാ ന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ജോലിചെയ്‌ത എറണാകുളംകാരിയായൊരു ഡോ. മോളി, ക്യാന്‍സര്‍ ഇന്‍സിസ്‌റ്റ്യൂട്ടിനെതിരായി ഞാ ന്‍ സംസാരിച്ചതറിഞ്ഞ് എന്നെ ഫോണില്‍ വിളിച്ചു: "ഒരാളെങ്കിലും വാസ്‌തവം പറഞ്ഞല്ലോ.
ഇത്രയും കാലം ആശുപത്രിയില്‍ ജോലി ചെയ്‌ത ആളാണ് ഞാന്‍. എനിക്ക് മടുത്തു, മതിയായി. വെറും തട്ടിപ്പാണീ ചികിത്സ. ഇപ്പോള്‍ ഞാനതെല്ലാം വിട്ട് ജൈവ കൃഷിയുമായി കൂടിയിരിക്കുകയാണ്.
ക്യാന്‍സര്‍ സെന്ററില്‍ ഞാന്‍ കാണുന്നത് കീമോ തെറാപ്പിക്ക് ഒരാള്‍ ആരോഗ്യത്തോടെ നടന്നുവരുന്നതും വീല്‍ചെയറില്‍ തിരിച്ചുപോകുന്നതുമാണ്. ഒരു രോഗത്തിന് ചികിത്സിക്കുമ്പോള്‍ രോഗാവസ്‌ഥയെക്കാള്‍ മോശമവസ്‌ഥയില്‍ എത്തിക്കുന്ന ചികിത്സ എന്ത് ചികിത്സയാണ്?"
ക്യാന്‍സര്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചപ്പോള്‍ ചാനലുകള്‍ ഞാന്‍ വിഡ്‌ഢിയാണ്, എനിക്ക് വിവരമില്ല എന്നൊക്കെ പറഞ്ഞു. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല.
കേരളത്തിലെ ഏറ്റവും ബുദ്ധിമാനായിട്ടറിയപ്പെടാനോ അതിന് പുരസ്‌കാരം വാങ്ങാനോ അല്ലല്ലോ ഞാനങ്ങനെ പറയുന്നത്. എന്നെക്കാള്‍ ബുദ്ധിമാന്മാരാണ് ചുറ്റുമുളളവര്‍. എനിക്കത് നന്നായറിയാം.
ഞാനാകെ ചെയ്‌തത് ഇതേ പ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. ലോകത്തെ നൊബേല്‍പ്രൈസടക്കം കിട്ടിയ മഹാന്മാരുടെ ഗവേഷണഫലം മുന്നില്‍വച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അവരൊന്നും മണ്ടന്മാരല്ല. അതെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് നാവേ ഉള്ളൂ. ബുദ്ധിയുടെ ആവശ്യമില്ല.
രോഗം വന്നാല്‍ ചികിത്സിക്കേണ്ടെന്നാണോ ?
മരുന്നു മാഫിയയും മറ്റും ചേര്‍ന്ന് ശാസ്‌ത്രീയ സത്യങ്ങള്‍ മൂടിവച്ചിരിക്കുകയാണ്. അവ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. അതിനുവേണ്ടിയുള്ള ചെറിയ ശ്രമങ്ങളാണെന്റേത്. അലോപ്പതിയില്‍ ക്യാന്‍സറിനു മരുന്നിെല്ലന്നാണ് അനുഭവസ്‌ഥര്‍ പറയുന്നത്.
ഇതിനെ എതിര്‍ത്ത് ഡോക്‌ടര്‍മാര്‍ എഴുതി,മാഗസിനുകളില്‍ ലേഖനങ്ങള്‍ വന്നു. ഞാനതിനോടൊന്നും പ്രതികരിച്ചിട്ടില്ല. സിനിമ പുറത്തുവരുമ്പോള്‍ കാര്യങ്ങള്‍ പിടികിട്ടുമല്ലോ. എനിക്കത്ര ധൃതി ഇല്ല. പക്ഷേ എന്നെ എതിര്‍ത്തവരും പരിഹസിച്ചവരും, ടിവിയില്‍ വിമര്‍ശിച്ചവരും അലോപ്പതിയില്‍ അര്‍ബുദം പൂര്‍ണമായും മാറ്റുന്ന മരുന്നുണ്ടെന്നു പറഞ്ഞിട്ടില്ല.
എന്തുകൊണ്ട്? ഏതെങ്കിലുമൊരു രോഗിക്കും ബന്ധുക്കള്‍ക്കുമവര്‍ ഉറപ്പുകൊടുക്കട്ടെ, ക്യാന്‍സര്‍ ഇന്ന ചികിത്സകൊണ്ട്, ഇത്ര ദിവസംകൊണ്ട് മാറുമെന്ന്. ബുദ്ധിമാന്‍മാരല്ലേ, ഗണിച്ചിട്ട് പറഞ്ഞുകൂടെ?
കേരളത്തിലെ പ്രശസ്‌തമായ ഒരാശുപത്രിയില്‍ നടന്ന സംഭവം പറയാം. ഏത് ആശുപത്രിയാണെന്ന് സ്വകാര്യമായി പറയാനും മടിയില്ല. വളരെ സൗമ്യനായി സംസാരിക്കുന്ന ഡോക്‌ടര്‍ രോഗിയോടും ബന്ധുക്കളോടും പറഞ്ഞു:"ഒന്നും പേടിക്കേണ്ട ചെറിയൊരു ഓപ്പറേഷന്‍ മാത്രം, അതോ ടെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറും."
ഭയങ്കര സൈക്കോളജിക്കലായ സമീപനമാണ്. വളരെ സൗമ്യനായ ഒരാളെക്കൊണ്ട് പറയിപ്പിക്കുക. അപ്പോള്‍ രോഗിക്കും ബന്ധുക്കള്‍ക്കും വിശ്വാസം വരികയാണ്. ഓപ്പറേഷന്‍ കഴിഞ്ഞു കുറച്ചുദിവസം മരുന്നോ മറ്റോ കഴിച്ചാല്‍ മതി എന്നാണ് ഡോക്‌ടര്‍ കൊടുത്ത വാക്ക്.
പിറ്റേന്നുതന്നെ ഓപ്പറേഷന്‍ നടത്തി. രോഗിയെ പുറംലോകവുമായി ഒരു ബന്ധമില്ലാതെ ഐ.സി.യു.വിലുമാക്കി. ഒരു മനുഷ്യനെ അങ്ങോട്ട് കയറ്റിവിടില്ല. മോഹന വാഗ്‌ദാനം നല്‍കിയ ഡോക്‌ടറെ പിന്നെ ആ പ്രദേശത്തു കണ്ടിട്ടേയില്ല. കുറേ ദിവസം കഴിഞ്ഞ ശേഷം പറഞ്ഞു.
"ഓപ്പറേഷനൊക്കെ വിജയകരമാണ് കിഡ്‌നിക്കു ചെറിയൊരു പ്രോബ്ലം. ഡയാലിസിസ് ചെയ്യു ന്നുണ്ട്." ദിവസങ്ങള്‍ കഴിഞ്ഞു. ഒന്നര മാസമായി. അപ്പോള്‍ പറഞ്ഞു "ലിവറിന് ചെറിയൊരു പ്രശ്‌നം. പക്ഷേ ഓപ്പറേഷന്‍ വിജയമാണ്." മൂന്ന് മാസം കിടന്ന് ആള്‍ മരിച്ചു. ലക്ഷക്കണക്കിന് രൂപ ബില്ലുമായി.
മറ്റൊരാള്‍ പറഞ്ഞതോര്‍ക്കുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ക്യാന്‍സര്‍ രോഗിയെ കൊണ്ടുവന്നു. കാനഡയില്‍നിന്ന് 80,000 രൂപ വരുന്ന മരുന്ന് ഉടന്‍ കുത്തിവയ്‌ക്കണം. അതോെട അസുഖം ഭേദമാകു മെന്നു ഡോക്‌ടര്‍മാര്‍.
രോഗിയുടെ സാമ്പത്തിക ശേഷിയൊക്കെ അനേ്വഷിപ്പിച്ച ശേഷമാണ് കൂടിയ മരുന്ന് നിശ്‌ചയിക്കുന്നത്. ഏതെങ്കിലും രോഗിയുടെ ബന്ധുക്കള്‍ പറയുമോ അത്ര കൂടിയ മരുന്ന് വേണ്ടെന്ന്?
മരുന്ന് കൊടുക്കുന്ന മുറിയിലേക്ക് ആരെയും കടത്തി വിടില്ല. എന്ത് മരുന്നാണ് കൊടുക്കുന്നതെന്നാര്‍ക്കുമറിയില്ല. എന്നോടിതു പറഞ്ഞയാള്‍ക്ക് ഇതിലെന്തോ പന്തികേട് തോന്നി. നഴ്‌സ് മാറിയ സമയത്ത് പതുക്കെ രോഗി കിടന്ന മുറിയില്‍ കയറി.
ഡ്രിപ്പിട്ട മരുന്നിന്റെ കവറിലുള്ളത് ഹൈദരാബാദിലെ വിലാസം! ഉടനയാള്‍ ചീഫിനെ പോയി കണ്ടു. കാനഡയില്‍ നിന്നുള്ള മരുന്നാണെന്ന് പറഞ്ഞിട്ട് ഹൈദരാബാദില്‍ നിന്നുള്ളതാണല്ലോ എന്നു ചോദിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞു: "കാനഡയിലുള്ളതിനേക്കാള്‍ കുറേക്കൂടി ഭേദം ഈ മരുന്നാണ്. മാത്രമല്ല 10,000 രൂപ കുറവുമാണ്.നിങ്ങളുടെ ബില്ലില്‍ അത്രയും കുറയും!"
രണ്ടാമത്തെ ഡോസ് കൊടുത്തപ്പോള്‍ രോഗിയുടെ വായില്‍നിന്ന് നുരയും പതയും വന്നു, ഐ.സിയുവിലേക്ക് മാറ്റി. ഈ ഒരു ദിവസത്തിനകം അഞ്ച് ലക്ഷത്തോളം രൂപ കൊടുത്തു, പിറ്റേന്ന് ആളു മരിച്ചു.
ഒരു ദിവസംകൊണ്ട് മരിക്കാന്‍ പോകുന്ന രോഗിയെ മനസിലാക്കാന്‍ പറ്റാത്ത ഡോക്‌ടര്‍മാരാണോ ഇവര്‍. അതുകൊണ്ടാണ് ഇതിനെ ക്യാന്‍സര്‍ ഇന്‍ഡസ്‌ട്രി എന്ന് പറയുന്നത്. നമുക്കു രോഗം വന്നാല്‍ അവര്‍ക്കെന്ത് വിഷമം. അവരുടെ നോട്ടം അവര്‍ക്കെത്ര ലക്ഷം കിട്ടും എന്നാണ്.
ശാസ്‌ത്രവിരുദ്ധനാണോ? മനുഷ്യ ശരീരംതന്നെ രാസസംയുക്‌തമാണന്നും രാസവളമായാലും കീടനാശിനിയായാലും നിശ്‌ചിത അളവില്‍ ഹാനികരമല്ലെന്നും ഒരു വാദമുണ്ട്. കീടനാശിനിക്കും രാസവളങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തുന്ന താങ്കളടക്കമുള്ളവര്‍ പരിസ്‌ഥിതി തീവ്രവാദികളും അന്ധവിശ്വാസികളുണെന്നമാണെന്നാണാരോപണം?
അങ്ങനെ പറയുന്നവര്‍ ഭൂമി വിരുദ്ധരാണ്. ഞാന്‍ പരിസ്‌ഥിതിയുടെ ആളാണോ അല്ലയോ എന്നതല്ല വിഷയം. സുഭാഷ് പലേക്ക ര്‍ കൃഷിയില്‍ ഒരുപാട് പരീക്ഷണങ്ങളും ഗ വേഷണങ്ങളും നടത്തിയ ആളാണ്.
മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍ സീറോ ബജറ്റ് ഫാമിങ് എന്ന ജൈവകൃഷി ചെയ്യുന്നു. നാ ട്ടുകൃഷിയില്‍ ഉളളതിനേക്കാള്‍ വലിയ മരങ്ങളും ചെടികളും ജൈവവൈവിധ്യ സമ്പത്തും കാട്ടില്‍ ഉണ്ടാകുന്നുണ്ട്. അതാണ് പലേക്കര്‍ ചിന്തിച്ചത്. ആ ചോദ്യമാണ് കീടനാശിനി മണ്ടന്‍മാരോട് എനിക്ക് ചോദിക്കാനുള്ളത്.
കീടനാശിനിയും രാസവളവും പ്രകൃതിയെ നശിപ്പിക്കുകയാണെന്നതില്‍ യാതൊരു സംശയവുമില്ല. പരിസ്‌ഥിതിയേയും മനുഷ്യനെയും കൊല്ലുന്ന കൊലപാതകികളാണ് കീടനാശിനി ഉണ്ടാക്കുന്നവരും വില്‍ക്കുന്നവരും.
രാസകീടനാശിനിയും വളവു മിടാതെ തന്നെ ഗുണമേന്‍മ നെല്ലിലും പച്ചക്കറിയിലും നേടിയ ശേഷമാണ് ഞാന്‍ സംസാരിക്കുന്നത്. രാസവളങ്ങളും കീടനാശിനിയും അതുണ്ടാക്കുന്നവരുടെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണ്.
ബ്രട്ടീഷുകാര്‍ ഇന്ത്യവിട്ടശേഷം അമേരിക്കക്കാര്‍ പതുക്കെ വന്നു. ഭരിക്കാനല്ല, പല ഉദ്ദേശങ്ങളും കൊണ്ടാണ്. അമേരിക്കന്‍ മാവ് ഇന്ത്യ ഇറക്കുമതി ചെയ്‌തതു നമുക്കറിയാം. ഗോതമ്പിന്റെ വേസ്‌റ്റാണത്.
രോഗമുണ്ടാക്കുന്ന ഈ സാധനമാണ് സ്‌കൂള്‍ കുട്ടികള്‍ക്കുപോലും കൊടുത്തിരുന്നത്. രോഗം വരുമ്പോള്‍ വന്‍ മരുന്നുകമ്പനികള്‍ക്ക് മരുന്നു വില്‍ക്കാം.
മരുന്നുവിറ്റു ലാഭമുണ്ടാക്കി ജീവിക്കുന്ന ആരെങ്കിലും മനുഷ്യര്‍ക്ക് രോഗം വരരുതെന്ന് തീരുമാനിക്കുമോ? സിമ്പിള്‍ ലോജിക് അല്ലേ? അമേരിക്കക്കാര്‍ അവിടുള്ള മരുന്നുകമ്പനികള്‍ക്കുവേണ്ടിയാണിത് ചെയ്‌തത്.
മരുന്നുകമ്പനി എന്നുപറഞ്ഞാല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ. പിന്നെ അമേരിക്ക റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന ഇവിടെ ഉണ്ടാക്കി.
ഒരുപാടുപേരെ അവിടെ കൊണ്ടുപോയി രാസവളവും കീടനാശിനിയും ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം എന്നു പഠിപ്പിച്ചു. അമേരിക്കയില്‍ നിന്നായതുകൊണ്ട് എല്ലാ അര്‍ഥത്തിലും വിശ്വസ്‌തം ആയിരിക്കുമല്ലോ?
ഭരണകൂടത്തിനടക്കം എന്താണ് സംഭവിക്കുന്നതെന്നറിയില്ലായിരുന്നു. അവര്‍ പ്രചരിപ്പിച്ച കൃഷിരീതിയാണ് പിന്നീടിവിടെ പ്രചരിച്ചത്. പക്ഷേ, ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും മിടുക്കനായ പ്രധാനമന്ത്രി എന്ന് തെളിയിച്ച ലാല്‍ ബഹദൂര്‍ ശാസ്‌ത്രിക്ക് അമേരിക്കന്‍മാവിന്റെ രാഷ്‌ട്രീയം പിടികിട്ടി.
ബുദ്ധിമാനും ഗാന്ധിയനുമായിരുന്ന അദ്ദേഹം പറഞ്ഞു:"ഈ വ്യത്തികെട്ട സാധനം ഇന്ത്യയ്‌ക്ക് വേണ്ട. അതിനി ഇറക്കുമതി ചെയ്യേണ്ട."പക്ഷേ ഭക്ഷ്യക്ഷാമം രൂക്ഷമായ അക്കാലത്ത് കുട്ടികള്‍ക്ക് കൊടുക്കാന്‍ വേറെ ആഹാരം എവിടുന്ന്? ഇവിടുത്തെ കൃഷിയില്‍ നിന്നത്രയും ആഹാരമുണ്ടാക്കാന്‍ സാധ്യമായിരുന്നില്ല.
അതിനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയില്‍ പോംവഴി. എ ല്ലാവരും ഒരു നേരം ആഹാരം ഉപേക്ഷിക്കുക. അദ്ദേഹമതുപേക്ഷിച്ച് മാതൃകയുംകാട്ടി.
അക്കാലത്താണ് പാക്കിസ്‌ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്. അതിനു പിന്നില്‍ അമേരിക്കയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ നശിപ്പിച്ചു കളയാമെന്ന മണ്ടത്തരമൊന്നും പാക്കിസ്‌ഥാനില്ല.
അമേരിക്കയുടെ പ്രേരണമൂലമുണ്ടായ ഗൂഢാലോചനയായിരുന്നു യുദ്ധം. ശാസ്‌ത്രിയുടെ പ്രതിഷേധം കൊണ്ട് രാജ്യവ്യാപകമായി ഉണ്ടേയേക്കാവുന്ന മുന്നേറ്റത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍. അതിലവര്‍ വിജയിച്ചു. സമാധാന ചര്‍ച്ചയ്‌ക്ക് വിളിച്ചത് താഷ്‌കന്റിലേക്കാണ്.
അവിടെ പോയ ശാസ്‌ത്രി പിന്നെ തിരിച്ചുവന്നില്ല. അദ്ദേഹം എങ്ങനെ മരിച്ചു എന്നത് ഇന്നും ദുരൂഹതയാണ്. അത്ര വലിയൊരു പ്രശ്‌നമാണിതെന്ന് ആലോചിക്കണം. അത് ഈ കീടനാശിനി മണ്ടന്‍മാര്‍ക്ക് അറിയില്ല.
മനുഷ്യനു വേണ്ടി വന്‍തോതില്‍ കൃഷി എന്നതുതന്നെ പ്രകൃതി വിരുദ്ധമാണെന്നും ജൈവ കൃഷിയും വന്‍തോതില്‍ ചെയ്യുന്നത് മണ്ണിന്റെ ഗുണങ്ങള്‍ ചോര്‍ത്തുകയാണെന്നുമാണ് വാദം?
ഇവര്‍ മണ്ണിന്റെ ഗുണത്തില്‍ ഇത്ര ദു:ഖിക്കുന്നവരാണോ? എങ്കില്‍ എനിക്കവരോട് ബഹുമാനം തോന്നുന്നു. മണ്ണിനെപ്പറ്റി അവര്‍ ആദ്യം പഠിക്കട്ടെ, എന്നിട്ട് സംസാരിക്കട്ടെ.
സുഭാഷ് പലേക്കറുടെ രീതിക്ക,് ഒരു പശുവുണ്ടെങ്കില്‍ 30 ഏക്കറില്‍ കൃഷി ചെയ്യാം. പശു ചാണകവും മൂത്രവും യോജിപ്പിച്ചാല്‍ നല്ല വളമായി. ശരിയാണ്, മണ്ണിന്റെ പോഷക മൂല്യങ്ങളും മറ്റും കുറയും.
അതു നികത്താന്‍ ചാണകം, ഗോമൂത്രം, പയറുപൊടി, ശര്‍ക്കര, കൃഷി സ്‌ഥലത്തെ ഒരുപിടി മണ്ണ്, പച്ചിലകള്‍.. ഇവ പ്രത്യേകാനുപാതത്തില്‍ യോജിപ്പിച്ച് മൂന്നുനാല് ദിവസംകൊണ്ട് ഫെര്‍മെന്റേഷനിലൂടെ ജീവാമൃതം ഉണ്ടാക്കിയെടുക്കാം.
ഒരു ഗ്രാം ചാണകത്തില്‍ കോടിക്കണക്കിന് സൂക്ഷ്‌മാണുക്കളുണ്ട്. അതാണ് വളം. ശരിക്കും ഒരു ഏജന്റാണിത്. വിളവെടുത്ത മണ്ണില്‍ ഇതുചേര്‍ത്താല്‍ മണ്ണ് പൂര്‍വ്വാധികം വളക്കൂറുള്ളതാവും.
ഡെഡ്‌സോയിലിനെ നല്ലപോലെ മാറ്റി എടുക്കാനുള്ള ഒരുപിടി വിദ്യകളുണ്ട്. ഇലകള്‍ ഏറ്റവും നല്ല ഉപാധിയാണ്. കാരണം സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് ചെടികള്‍ക്ക് ഭക്ഷണം പാചകം ചെയ്‌തുകൊടുക്കുന്ന ജോലിയാണ് ഇലകളുടേത്.
ഈ ഇലകള്‍ ഇടുമ്പോള്‍ മണ്ണിനാവശ്യമായ എല്ലാ ഘടകങ്ങളുമായി. ചെടിയിലുള്ള കായ കഴിക്കുക വഴിയാണല്ലോ നമുക്കാ പോഷകങ്ങള്‍ കിട്ടുക? അല്ലാതെ മണ്ണ് വാരിതിന്നാന്‍ പറ്റില്ലല്ലോ? ബാഹ്യ ഇടപെടല്‍ ആവശ്യമില്ലാത്ത ഒരു സൈക്കിളാണിത്.
മണ്ണില്‍നിന്ന് ചെടി എടുക്കുന്നു, ചെടി മണ്ണിലേക്ക് തിരിച്ചുകൊടുക്കുന്നു. ഇത് പ്രകൃതിയുടെ സിസ്‌റ്റമാണ്. അതിനെ തകര്‍ക്കുകയാണ് രാസവളങ്ങളും കീടനാശിനികളും. ഞാന്‍ വീണ്ടും ചോദിക്കുന്നു, കാട്ടില്‍ ആരാണ് വളമിടുന്നത്? രാസവളങ്ങളും കീടനാശിനികളും ഉണ്ടാകുംമുന്‍പും മനുഷ്യന്‍ കൃഷിചെയ്‌താണല്ലോ ആഹാരമുണ്ടാക്കിയിരുന്നത്? അല്ലാതെ മണ്ണു വാരിത്തിന്നുകയായിരുന്നില്ലല്ലോ!
ശ്രീനിവാസന്‍ രണ്ടാം കാണ്ഡം - കുടുംബം
ഇതിനോടൊക്കെഭാര്യയുടെയും മക്കളുടേയും പ്രതികരണം?
ഇതിനൊന്നും പോവണ്ടെന്നാണ് ഭാര്യ പറയുന്നത്. അപ്പോള്‍ ഞാനവളോട് പറയും: "എന്തായാലും നമ്മളാരും രണ്ട് പ്രാവശ്യം മരിക്കില്ല. ഒരു പ്രാവശ്യം മരിക്കുെമന്നുറപ്പാണുതാനും. ഇതുവരെയുള്ള ചരിത്രം വച്ച് അങ്ങനെയാണ്.
ഇനി ഒരു പ്രാവശ്യവും മരിക്കാത്ത രീതിയില്‍ ഞാന്‍ മുന്നോട്ടുപോകുമോ എന്നറിയില്ല. അതല്ല, രണ്ട് പ്രാവശ്യം മരണമുണ്ടെങ്കില്‍ നമ്മള്‍ ഭയപ്പെടണം. കുറച്ചു കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കുറഞ്ഞത് മനസമാധാനത്തോടെ മരിക്കുകയെങ്കിലും ചെയ്യാം.
അല്ലാതെ ഇതുകൊണ്ടെനിക്ക് സാമ്പത്തിക നേട്ടമൊന്നുമില്ലല്ലോ? ക്യാന്‍സര്‍ ഡോക്‌ടര്‍മാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിലോ എന്നോര്‍ത്താണ് എന്റെ വാദത്തില്‍ അവര്‍ പ്രകോപിതരാവുന്നത്.
സമൂഹ ജീവി എന്ന നിലയില്‍ സഹജീവികളോട് പറയേണ്ട കാര്യങ്ങളേ ഞാന്‍ പറയുന്നുളളൂ. മനുഷ്യത്വത്തിന്റെ ചെറിയൊരംശം ഉണ്ടായിപ്പോയി എന്നതാണ് എന്റെ കുഴപ്പം. ഒരാള്‍ക്കെങ്കിലും നന്മയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ? ഒരു പദവിയോ ബിരുദമോ എനിക്കില്ല.
ഇത്രയും കാലം സമൂഹത്തില്‍ ജീവിച്ച ഒരാള്‍ വെറുതേ മണ്ടത്തരം പറയുമോ എന്ന് കരുതണം. മറ്റുള്ളവരുടെ മുന്നില്‍ വിഡ്‌ഢിയാകണ്ട കാര്യമുണ്ടോ? ഇത് പറയേണ്ട കടമ എനിക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
മക്കള്‍വാഴ്‌ചയെ ഒരഭിമുഖത്തില്‍ കൊന്നുകൊലവിളിച്ചതോര്‍ക്കുന്നു. രണ്ടു മക്കളും സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ എന്ത് പറയുന്നു?
മക്കള്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. ഞാനതി നെ കാണുന്നതിങ്ങനെയാണ്. നമുക്കിഷ്‌ടപ്പെടുന്നൊരു ജോലിയാണെങ്കില്‍ അതൊരു ജോലിയായിട്ടേ നമുക്ക് തോന്നില്ല. എല്ലാവരും അവരവര്‍ക്കിഷ്‌ടപ്പെട്ട ജോലിയാണോ ചെയ്യുന്നതെന്ന് സ്വയം ചോദിക്കണം.
മക്കളുടെ കാര്യത്തില്‍ അവര്‍ സ്വയം അങ്ങനെ ചോദിച്ചിട്ടുണ്ടാവാം. അവരെ ഞാന്‍ ഒരു വിധത്തിലും സപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതുകൊണ്ട് കാര്യമില്ല. ഒന്നോ രണ്ടോ സിനിമയില്‍ സപ്പോര്‍ട്ട് ചെയ്‌താലും അവര്‍ക്ക് സ്വന്തമായി ടാലന്റില്ലെങ്കില്‍ പിടിച്ചുനില്‌ക്കാനാവില്ല.
ആ ഒരു തിയറി വച്ചാണ് ഞാന്‍ ഒരു സപ്പോര്‍ട്ടിനും ഇല്ലെന്ന് തീരുമാനിച്ചത്. അതുകൊണ്ട്, അവരതില്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ സന്തോഷിക്കട്ടെ. അതില്‍ കവിഞ്ഞ് എനിക്കതില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല.
നാളെ ഒരാള്‍ താങ്കളെ "വിനീത് ശ്രീനിവാസന്റെ അച്‌ഛന്‍" എന്ന് മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തിയാല്‍? ശ്രീനിവാസന്റെ ഉള്ളിന്റെയുള്ളില്‍ ഒരു പെരുംതച്ചനുണ്ടോ?
ഇതിന് മറുപടിയായി ഇങ്ങനെയൊരു ചോദ്യം ചോദിക്കാം. വിനീതിന്റെയടുത്ത് ഒരാള്‍ ചോദിക്കുകയാണ്. ആ ശ്രീനിവാസന്റെ മകനാണല്ലേ? അപ്പോള്‍ അവന്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അറിഞ്ഞതിന് ശേഷം ഞാനിതിന് മറുപടി പറയാം.
എഴുത്തുകാരന്‍ സംവിധായകന്‍, നടന്‍, ഗായക ന്‍.. ഏതു നിലയ്‌ക്കാണ് ശ്രീനിവാസന് വിനീത് ശ്രീനിവാസനോട് ആരാധന? ഇതില്‍ ഏതിലാണ് മകന്‍ ഏറെ തിളങ്ങുന്നത്‌്?
അതൊക്കെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
ശ്രീനിവാസന്‍ മൂന്നാം കാണ്ഡം - സിനിമ
മലയാളത്തില്‍ മാറ്റങ്ങളുണ്ടാക്കിയ കെ.ജി ജോര്‍ജിന്റേയും അരവിന്ദിന്റേയും ബക്കറിന്റേയും സിനിമകളില്‍ താങ്കളുണ്ടായിരുന്നു. ഇപ്പോള്‍ ന്യൂജനറേഷന്‍ ഇളമുറ സിനിമകളിലും?
നമ്മള്‍ എപ്പോഴും അപ്‌ഡേറ്റഡായിരിക്കണം. കലാരംഗത്ത് അപ്‌ഡേറ്റ് ചെയ്യാത്തവ ര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. കാരണം ഇന്നലെ ചെയ്‌ത കാര്യം ഇന്ന് ചെയ്യാന്‍ പറ്റില്ല.എന്നും പുതിയത് ചെയ്‌തുകൊണ്ടിരി ക്കുക എന്നതാണ് ഇതിന്റെ മര്‍മ്മം. ഞാനതു നേരത്തെ മനസിലാക്കിയിട്ടുണ്ട്.
സബ്‌ജക്‌ടില്‍ വൈവിധ്യമുണ്ടാവണം. അതില്ലെങ്കില്‍ സമാന വിഷയവുമായി മുന്നോട്ടു വരാതിരിക്കാന്‍ ശ്രമിക്കണം. അപ്പോഴേ പുതുമ ഉണ്ടാവൂ. അത് ബോധപൂര്‍വ്വം ചെയ്യുന്നതാണ്. അല്ലെങ്കില്‍ നമ്മള്‍ പഴഞ്ചനാക്കപ്പെടും.
എത്ര ഗംഭീര സംവിധായകനായാലും കാലത്തിനിണങ്ങുന്ന സിനിമ എടുത്തില്ലെങ്കില്‍ ഞാന്‍ അവിടെ പോവില്ല. അതേ സമയം പുതിയൊരാളുടെ ആദ്യ സിനിമയായാലും പുതിയ ആശയം പറയുന്നുണ്ടെങ്കില്‍ അയാളുടെ കൂടെ ഞാന്‍ പോകും. സിനിമയുടെ കഥയാണ് നമ്മെ ആകര്‍ഷിക്കുന്നത്, വ്യക്‌തികള്‍ക്കവിടെ പ്രസക്‌തിയില്ല.
നടന്മാര്‍ സംവിധായകരായാല്‍ പിന്നെ മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാതിരിക്കാറാണ് പതിവ്. പക്ഷേ താങ്കള്‍ സംവിധായകനായശേഷവും എഴുത്തും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്നു?
ഞാന്‍ രണ്ടു സിനിമ സ്വന്തമായി ചെയ്‌തപ്പോള്‍ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്ന അവസ്‌ഥ വന്നു. ഒരു സിനിമ എഴുതി, ഷൂട്ട് ചെയ്‌ത് പുറത്തുവരാന്‍ ഒരു വര്‍ഷം വേണം.
സംവിധായകവേഷം കെട്ടുമ്പോള്‍ പരസ്യവാചകമടക്കം നമ്മള്‍ എഴുതണം.മാര്‍ക്കറ്റിംഗ് വരെ നമ്മുടെ ഉത്തരവാദിത്തമാണ്. ഇതു വിരസമാണ്. അതുകൊണ്ട് പിന്നീടധികം സിനിമ ചെയ്‌തിട്ടില്ല .
ഇപ്പോള്‍ ഇടയ്‌ക്ക് ആരുടെയെങ്കിലും സിനിമയില്‍ അഭിനയിക്കും, അല്ലെങ്കില്‍ കഥകള്‍ ആലോചിക്കും. അതുകൊണ്ട് എല്ലാംകൂടി ചെയ്യുന്നുണ്ടെന്ന് തോന്നുമെങ്കിലും ഒന്നു ചെയ്‌തിട്ടേ മറ്റോന്നിലേക്കുളളൂ, കൂടിക്കുഴയല്‍ പ്രശ്‌നമില്ല.
താങ്കളഭിനയിച്ചാല്‍ ആ സിനിമയ്‌ക്കെന്തെങ്കിലും പ്രത്യേകത കാണുമെന്നൊരു മുന്‍ധാരണയുണ്ട്. ശ്രീനിവാസന്‍ ഒരു ബ്രാന്‍ഡായോ ?
മുന്‍കാല സിനിമകളുടെ സ്വഭാവം വച്ച് എല്ലാവര്‍ക്കും അത്തരമനുഭവം ഉണ്ടാവും. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം ഹിറ്റായി. അതിനേക്കാള്‍ ഹിറ്റായ ചിത്രം അടുത്ത തവണ സമ്മാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രേക്ഷകര്‍ നിരാശരാകും.
എല്ലാവര്‍ക്കും ആ പ്രശ്‌നമുണ്ട്. നിവിന്‍പോളി ഇപ്പോള്‍ ചെയ്യുന്നതില്‍നിന്ന് മോശമായഭിനയിച്ചാല്‍ പ്രശ്‌നമാകും. എന്റെ കാര്യത്തിലുമങ്ങനെയായിരിക്കും.
ഇല്ലാത്ത ഒരു ബുദ്ധിജീവിത്വം ചാര്‍ത്തികിട്ടിയിട്ടുണ്ടെന്ന് വിചാരിക്കുന്നുണ്ടോ?
അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. എനിക്ക് ബുദ്ധിയുണ്ടോ എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ല. ബുദ്ധിയില്ലന്ന് എനിക്കറിയാവുന്നതുകൊണ്ട് ആ കുഴപ്പമില്ല!
തിരക്കഥയെഴുതിയ സിനിമകളില്‍ ബുദ്ധിപൂര്‍വം സുന്ദരിമാരുടെ നായകനായഭിനയിച്ചെന്നും ആളുടെ ടൈം ബെസ്‌റ്റ് ടൈം എന്നുമെല്ലാമാണ് കേട്ടുകേള്‍വി?
അഭിനയിക്കുന്ന നായികമാരെയൊക്കെ ഞാന്‍ കല്യാണം കഴിക്കുകയാണെന്നാണോ അത്തരക്കാരുടെ വിചാരം? ഒരു നടി സുന്ദരിയായാല്‍ ഉടനെ "എന്റെ ടൈം ബസ്‌റ്റ് ടൈം" ആണെന്ന് പറയുന്നതിന്റെ അര്‍ഥം അതല്ലേ? ഒരുപാട് മണ്ടശിരോമണികള്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടാവാം!
യുക്‌തിക്കു നിരക്കാത്ത വേഷം കെട്ടേണ്ടിവരാറില്ലേ? അപ്പോള്‍ താങ്കളിലെ എഴുത്തുകാരനെ നടന്‍ മറികടക്കുന്നതെങ്ങനെ?
എഴുത്തുകാരനെന്ന നിലയിലും നടനെന്ന നിലയിലുമല്ല, പ്രേക്ഷകന്‍ എന്ന നിലയിലാണ് ഞാന്‍ കഥ കേള്‍ക്കുന്നതും കഥാപാത്രത്തെ വിലയിരുത്തുന്നതും. എനിക്കങ്ങനെയേ സാധിക്കൂ.
പ്രേക്ഷകരെ തീരെ ആകര്‍ഷിക്കാനിടയില്ലെന്ന് തോന്നുന്ന സിനിമകള്‍ ഞാന്‍ ചെയ്യാറില്ല. അല്ലാതെ എഴുത്തുകാരനെന്ന ഞാനും നടനെന്ന ഞാനും കോംപ്രമൈസ് ചെയ്യുന്ന പ്രശ്‌നമില്ല.
പണത്തിനുവേണ്ടിയുളള കോംപ്രമൈസ് ആദ്യകാലംമുതലേയില്ല. ഒരു പണവും ഇല്ലാത്ത കാലത്തും ഇല്ല, ജീവിത സാഹചര്യം വന്നപ്പോഴും ഇല്ല, ഇനി അങ്ങനെ ഉണ്ടാവുകയുമില്ല.
എഴുതിവച്ചത് മണ്ടത്തരമാണെന്ന് തോന്നിയാല്‍ തിരുത്തണമെന്ന് തിരക്കഥാകൃത്തിനോട് ആവശ്യപ്പെടാറുണ്ടോ?
ഒന്നാമത്, ഒരു സിനിമയിലഭിനയിക്കുന്നത് സമഗ്രമായ ചര്‍ച്ചയ്‌ക്കു ശേഷമാണ്. സംവിധായകനുമായി നല്ല ബന്ധമുണ്ടാവും. സ്വാഭാവികമായും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ എഴുതും മുമ്പേ, തിരക്കഥ വായിച്ചുകഴിഞ്ഞുതന്നെ പറയും. പിന്നീടാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കുന്നത്. അപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ വരുന്നതേയില്ല.
ചിറകൊടിഞ്ഞ കിനാക്കളിലൂടെ, താന്‍ ജന്‍മം ന ല്‍കിയ ഒരു കഥാസന്ദര്‍ഭത്തെ വികസിപ്പിച്ച് മറ്റൊരാളെഴുതിയ കഥയില്‍ അഭിനയിക്കുക. അങ്ങനെ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ആളാണല്ലോ?
ഒരു സിനിമയെപ്പറ്റി കൂടുതല്‍ സംസാരിക്കാനുണ്ടാവുക ആ പടം കൂടുതല്‍ പേര്‍ സ്വീകരിക്കുമ്പോഴാണ്. പക്ഷേ ഈ സിനിമയുടെ കാര്യത്തില്‍ ഒരു വിഭാഗത്തിനേ അതിഷ്‌ടപ്പെട്ടുള്ളൂ. പലര്‍ക്കും മനസിലായതുമില്ല.
മലയാളത്തിലെ എല്ലാ സിനിമകളും കണ്ടിഷ്‌ടപ്പെട്ട പ്രേക്ഷകര്‍ക്കേ ഈ ചിത്രം ഇഷ്‌ടപ്പെടൂ. ഇക്കാര്യം ഷൂട്ടിംഗിനു മുന്‍പേ രചയിതാവിനോടും സംവിധായകനോടും ചര്‍ച്ചചെയ്‌തതാണ്. പുതുമകളുള്ളൊരു സിനിമയാണതെന്ന് സംശയമില്ല.
എനിക്ക് കിട്ടിയ ആ അവസരം അപൂര്‍വ്വമാണ്. ഞാന്‍ ഒരു ക്യാരക്‌ടര്‍ ഉണ്ടാക്കുക, അതിന് ബേസ് ചെയ്‌ത് മറ്റൊരാള്‍ വേറൊരു തിരക്കഥ ഉണ്ടാക്കുക.
ആ കഥാപാത്രം ജനിച്ചത് അഴകിയ രാവണന്‍ എന്ന സിനിമയിലാണ്. ആ സിനിമയുമായി ബന്ധമില്ലാത്ത സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ഇപ്പോഴും ആ സിനിമ ഞാന്‍ കണ്ടിട്ടില്ല.
ഒരുകഥ ഒരു നുണക്കഥ എഴുതിക്കഴിഞ്ഞ് ഒരഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞു:"സുഹൃത്തുക്കളുടെ സമ്മര്‍ദ്ദംകൊണ്ട് നിവൃത്തിയില്ലാതെ എഴുതിയെന്നേയുള്ളൂ, ഞാനൊരു എഴുത്തുകാരനല്ല, നടനാണ്, അഭിനയമാണ് എന്റെ തൊഴില്‍." പക്ഷേ പിന്നീട് ശ്രദ്ധിക്കപ്പെട്ടത് തിരക്കഥകളുടെ പേരിലും. പിന്നൊരിക്കല്‍ പറഞ്ഞു: "അടിസ്‌ഥാനപരമായി ഒരു എഴുത്തുകാരനാണ്"എന്ന്..?
തൊഴില്‍ എന്ന വാക്ക് ഞാനുപയോഗിക്കാറില്ല...അടിസ്‌ഥാനപരമായി എഴുത്തുകാരനാണന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഉത്തരവാദിത്തമുള്ള ഒരു ജോലിയായി ഞാന്‍ കാണുന്നത് എഴുത്തിനെയാണെന്ന് പറഞ്ഞിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെ ഉരുത്തിരിഞ്ഞ അഭിപ്രായമാണ്.
അടിസ്‌ഥാനപരമായി എഴുത്തുകാരനാണെന്നും, അതല്ല നടനാണെന്നുമുള്ള അഭിപ്രായം വിരുദ്ധമാണ്. അങ്ങനെ പറഞ്ഞിട്ടുമില്ല. ആരെങ്കിലും തെറ്റായി വ്യാഖ്യാനിച്ച് എഴുതിയിട്ടുണ്ടാവാം. പറഞ്ഞത് ഇങ്ങനെയാണ്, മൂന്ന് നാല് പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്‌തു. അതില്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ടതു സ്വാഭാവികമായും എഴുത്താണ്.
ഒരു നടനെ സംബന്ധിച്ച് ചില കാര്യങ്ങ ള്‍ മാത്രമേ ചെയ്യാനുള്ളൂ. ട്രാക്കിലായാല്‍ പിന്നെ എളുപ്പമാണത്. പക്ഷേ എഴുത്ത് വെല്ലുവിളിയാണ്. പുതിയ ഒരു ആശയം അവതരിപ്പിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങള്‍ സ്വീകരിക്കുക.. എന്ന ആശങ്ക സിനിമ ഇറങ്ങുംവരെ ഉണ്ടാവും. നടനെ സംബന്ധിച്ച് അത്തരം ആശങ്കകള്‍ക്ക് പ്രസക്‌തിയില്ല.
നടന് പുതിയ ആശയം അവതരിപ്പിക്കാനുളള ഉത്തരവാദിത്തം ഇല്ല. അതുകൊണ്ട് സംവിധാനം, അഭിനയം, നിര്‍മ്മാണം, എഴുത്ത് അങ്ങനെ പല കാര്യങ്ങള്‍ ചെയ്‌ത കൂട്ടത്തില്‍ ഏറ്റവും ഉത്തരവാദപ്പെട്ടതും ചലഞ്ചിങ്ങ് ആയതും ഏറ്റവും ഭംഗിയായി ചെയ്യാന്‍ പറ്റിയാല്‍ സന്തോഷം തരുന്നതുമായ ജോലി എഴുത്താണ് എന്നാണ് ഞാന്‍ പറഞ്ഞത്.
പരസ്യചിത്രങ്ങളിലൊന്നും അധികമഭിനയിക്കാത്തയാളാണ്. തീര്‍ച്ചയായും ഓഫറുകള്‍ വന്നിട്ടുണ്ടാവണം. പക്ഷേ അടുത്തിടെ ഒരു പരസ്യചിത്രത്തില്‍ കണാനിടയായി?
ആംകോസ് എന്നൊരു പെയിന്റിന്റെ പരസ്യമാണത്. രണ്ടുവര്‍ഷം മുന്‍പ് അതിന്റെ ഒരു ഭാഗം ചെയ്‌തിരുന്നു. അതിന്റെ ബാക്കിയാണ് ഈയിടെ ചെയ്‌തത്.
ഇതിനെക്കുറിച്ചൊന്നും ധാരണയില്ലാതിരുന്ന കാലത്ത് ഞാനൊരു ജുവലറിയുടെ പരസ്യം ചെയ്‌തിരുന്നു. ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പിന്നീടാണ് മനസിലായത്.
ഞാനൊരു പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ എത്രത്തോളം മനുഷ്യന് അത് ആവശ്യമുണ്ട്, തട്ടിപ്പാണോ എന്നൊക്കെ അനേ്വഷിക്കാറുണ്ട്. ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ അതില്‍ സത്യസന്ധത വേണം.
ഒരു കറി പൗഡറിന്റെ ആളുകള്‍ ഈയിടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. നിങ്ങളുടെ ഈ കറി പൗഡര്‍ ഓര്‍ഗാനിക് ആണോ, കവറിന് പുറത്ത് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ അച്ചടിച്ചിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. "അതെ സാര്‍ ഇത് ഓര്‍ഗാനിക് ആണ്."എന്നു മറുപടി.
"അങ്ങനെങ്കില്‍ ആ കവറിന്റെ പുറത്ത് ഒന്നുകൂടി നോക്കിയിട്ട് എന്നെ വിളിക്കൂ." എന്നു പറഞ്ഞു.ഈ നിമിഷം വരെ പിന്നീടയാള്‍ എന്നെ വിളിച്ചിട്ടില്ല!
ശ്രീനിവാസന്‍ ചിരിക്കുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള ആ ടിപ്പിക്കല്‍ ശ്രീനിവാസന്‍ സന്‍ ചിരിതന്നെ.