മരണതീരത്തൊരു കായല്‍...
''കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികള്‍...കച്ചവടത്തിന് കച്ചമുറുക്കി കനത്തു നില്‍ക്കും കമ്പനികള്‍...''
കൊച്ചി കായലിന്‍റെ അനുപമമായ സൗന്ദര്യത്തോടൊപ്പം പഴയ കാലത്തു പോലും സജീവമായിരുന്ന കായല്‍ കേന്ദ്രിത തുറമുഖ വ്യാപാരത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഈ പാട്ടിലെ വരികള്‍. എന്നാല്‍, കേരളത്തിന്‍റെ ഏറ്റവും വലിയ വ്യാവസായിക തലസ്ഥാനമായി കൊച്ചിയെ മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കൊച്ചി കായല്‍ എല്ലാ അര്‍ഥത്തിലും ഇന്ന് മരണത്തെ മുഖാമുഖം കാണുകയാണ്.
എന്തുകൊണ്ടാണ് സായാഹ്നങ്ങളില്‍ കാറ്റുകൊള്ളാന്‍ മറൈന്‍ ഡ്രൈവില്‍ ഇരിക്കുമ്പോള്‍ മൂക്കിലേക്ക് രുക്ഷമായ ഗന്ധം തുളച്ചുകയറുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? കണ്‍കുളിര്‍മയേകുന്ന കായലിന്‍െറ ആരോഗ്യം ഒരോ ദിവസവും നശിക്കുന്നതിന്‍റെ തെളിവാണ് ഈ ദുര്‍ഗന്ധം. കായലിനു ആരോഗ്യമുണ്ടെങ്കില്‍ മാത്രമെ സുന്ദര ദൃശ്യങ്ങള്‍ നമ്മുടെ കണ്ണുകളെ കുളിരണിയിക്കൂ. ചീനവലകളും വള്ളക്കാരുമില്ലാത്ത കൊച്ചിക്കായലിനെ ആര്‍ക്കാണിഷ്ടമാവുക.
അമിതമായ മലിനീകരം മൂലം ബംഗളൂരുവിലെ തടാകം കത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കിയിരുന്നു. എന്നാല്‍, സമീപ ഭാവിയില്‍ കൊച്ചി കായല്‍ കത്തുന്നു എന്ന വാര്‍ത്തയും നമ്മെ തേടിയത്തെിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ളെന്ന നിലയില്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍. മാലിന്യങ്ങള്‍ തള്ളാനുള്ള ചവറ്റുകുട്ടയായി മാറിയ കൊച്ചി കായലില്‍ പ്രാണവായുവിന്‍റെ അളവ് പൂജ്യമാണെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷിയനോഗ്രാഫിയിലെയും കുസാറ്റിലെയും ഗവേഷകര്‍ പുറത്തുവിട്ട കണ്ടത്തെല്‍ നടുക്കുന്നതാണ്. ഓക്സിജന്‍റെ അളവു കുറയുന്ന പ്രതിഭാസം ആദ്യമായാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള കായലുകളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. അഴീക്കോട് മുതല്‍ വേമ്പനാട് വരെ നീളുന്ന വേമ്പനാട്ടു കായലിന്‍റെ 80 കിലോമീറ്റര്‍ ദൂരമാണ് സംഘം പഠന വിധേയമാക്കിയത്. ഇതില്‍ കൊച്ചി നഗരത്തോട് ചേര്‍ന്നുള്ള കായല്‍ ഭാഗങ്ങളിലാണ് ഓക്സിജനില്ലാത്ത അവസ്ഥ കണ്ടത്തെിയിരിക്കുന്നത്.
കേരളത്തിലെ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കൊച്ചി കായല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ കായലാണ്. വ്യവസായിക തലസ്ഥാനം ആയ കൊച്ചിയുടെയും നെല്ലറയായ കുട്ടനാടിന്‍റെയും ലക്ഷക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍ കെട്ടുകളുടെയും പൊക്കാളി പാടങ്ങളുടെയും എല്ലാം ജീവവായുവാണ് ഈ കായല്‍. ഏഴോളം നദികള്‍ വന്ന് ചേരുന്ന അതി സമ്പന്നമായ ഈ ജൈവിക മേഖല നൂറ് കണക്കിന് തൊഴില്‍ മേഖലകളെ ആണ് പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളും ഈ കായലിന്‍റെ തീരത്ത് ആണ്. കൊച്ചി നഗരത്തില്‍ കായലിനോട് ചേര്‍ന്ന് സ്ഥിരമായി താമസിക്കാന്‍ മൂന്ന് കോടിയോളം രൂപ വില നല്‍കേണ്ടി വരും. നീണ്ടുപരന്നു കിടക്കുന്ന കായലിന്‍റെ പച്ചപ്പാര്‍ന്ന സൗന്ദര്യവും നല്ല വായുവും ഒക്കെ ആണ് ആളുകളെ അവിടേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനമായിട്ടുള്ളത്. എന്നാല്‍, ചീന വലകളും മത്സ്യ ബന്ധനം നടത്തുന്ന ചെറുവഞ്ചികളും ഇല്ലാത്ത, ദുര്‍ഗന്ധം വമിക്കുന്ന കാറ്റും ഉള്ള കായല്‍ ആര്‍ക്കാണ് ഇഷ്ടമാവുക? വരും കാലങ്ങളില്‍ കൊച്ചിയെ കാത്തിരിക്കുന്നത് അതാണ്.
കൊച്ചിയിലേക്ക് പുതുതായി കടന്ന് വരുന്ന മൂലധന നിക്ഷേപങ്ങളില്‍ വലിയ പങ്കും ഈ കായലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. പുതിയ തുറമുഖവും, എല്‍.എന്‍.ജി ടെര്‍മിനലും പുതിയ വ്യവസായ ശാലകളും ടൂറിസം ആയി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തങ്ങളും ഇതിനു മികച്ച ഉദാഹരണങ്ങള്‍ ആണ്. പുതുതായി വന്ന ഈ മേഖലകള്‍ കൊച്ചി കായലിന്‍റെ രൂപഘടനയിലും ആഴത്തിലും വലിയ രീതിയില്‍ വ്യതിയാനം വരുത്തിയിട്ടുണ്ട്. തുറമുഖത്തിന് വേണ്ടി കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന കായലിന്‍റെ ആഴംകൂട്ടല്‍ പ്രവൃത്തിയും വിവിധ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി കായല്‍ വലിയ തോതില്‍ നികത്തുന്നതും ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്‍സൂണില്‍ ഓരുവെള്ളം കയറിയിരുന്നത് മൂന്ന് കിലോമീറ്റര്‍ മാത്രം ആയിരുന്നെങ്കില്‍ ഇന്ന് 30 കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളില്‍ മഴക്കാലത്ത് പോലും ശക്തമായി ഓരുകയറ്റം ഉണ്ടാവുന്നു!
ഒഴുക്ക് കുറവ്, കപ്പല്‍ ചാലുകളുടെ ആഴക്കൂടുതല്‍, ഓക്സിജന്‍റെ അളവു കുറയുന്ന സ്ഥിതി (അനോക്സിയ), നൈട്രജന്‍റെ അളവു കുറയല്‍ എന്നിവയാണു കായലിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഹൈഡ്രജന്‍ സള്‍ഫൈഡിന്‍റെയും നൈട്രസ് ഓക്ഡൈിന്‍റെയും അളവു ക്രമാതീതമായി കൂടിയിരിക്കുകയാണെന്ന് ഗവേഷക സംഘം കണ്ടത്തെി. ഇവ കായലിനടിയിലെ ജീവജാലങ്ങളുടെ നിലനില്‍പ് പോലും അപകടത്തിലാക്കുന്നു. ഒഴുക്ക് കുറഞ്ഞതോടെ കായലില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ ഏറുകയും വെള്ളത്തില്‍ ഉള്ള ഒക്സിജന്‍റെ അളവ് ഗണ്യമായി കുറയാന്‍ ഇടയാവുകയും ചെയ്തു. ഓക്സിജന്‍റെ അഭാവം മൂലം ഉണ്ടാകുന്ന ഹൈഡ്രജന്‍ സള്‍ഫൈഡിന്‍റെ സാന്നിധ്യം ആണ് ദുര്‍ഗന്ധം ഉണ്ടാക്കുന്നത്. ഓരു കയറ്റത്തിലൂടെ ഇത്തരത്തിലുള്ള ഓക്സിജന്‍റെ കുറയലും തുടര്‍ന്നുള്ള നൈട്രേറ്റ് വിഘടനവും ഇന്ത്യയുടെ തീരദേശ കായല്‍ സമൂഹങ്ങളില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്. ഇത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ കായലിലെ മത്സ്യ സമ്പത്തിന് വന്‍ ഭീഷണിയായി മാറുമെന്നതില്‍ സംശയമില്ല.
വ്യാവസായിക മാലിന്യങ്ങളേക്കാള്‍ ഗാര്‍ഹിക മാലിന്യങ്ങളാണു കായലില്‍ ഇപ്പോള്‍ കൂടുതലായി കാണുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും മാലിന്യം തള്ളുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷക സംഘം വ്യക്തമാക്കുന്നു. തേവര മുതല്‍ വടുതല വരെ പണ്ട് കായലില്‍ ഉണ്ടായിരുന്നത്ര മല്‍സ്യ സമ്പത്ത് ഇപ്പോളില്ല. കായലിനെ ആശ്രയിക്കുന്ന മല്‍സ്യതൊഴിലാളികളുടെ നിലനില്‍പും അപകടത്തിലാണ്. അവര്‍ക്ക് പഴയ പോലെ മല്‍സ്യങ്ങള്‍ ലഭിക്കുന്നില്ല. തിരുത,കാളാഞ്ചി, എന്നിവ കുറഞ്ഞപ്പോള്‍ കക്ക ഈ മേഖലയില്‍ പൂര്‍ണമായും ഇല്ലാതായി.
കായലിന്‍െറ അടിത്തട്ടില്‍ ഓക്സിജനില്ലാത്ത അവസ്ഥക്ക് ഒരു കാരണം അശാസ്ത്രീയമായ ഡ്രെഡ്ജിങ്ങാണ്. ഉപ്പിന്‍റെ അംശം കൂടിയ സമുദ്രജലം മഴക്കാലത്ത് അകത്തേക്ക് പ്രവേശിക്കുന്നതോടെ ഓക്സിജന്‍ അളവ് വീണ്ടും കുറയുന്നു. വര്‍ഷകാലത്ത് കായലിലേക്ക് സമുദ്രജല പ്രവാഹം വലിയ തോതിലുണ്ടാകാറില്ല. എന്നാല്‍, കൊച്ചിയില്‍ സ്ഥിതി വ്യത്യസ്തമാണ്. ആദ്യം മൂന്നു കിലോമീറ്ററും ഇപ്പോള്‍ 18 കിലോമീറ്ററും കടല്‍വെള്ളം ഉള്ളിലേക്കു കയറിവരുന്നു. അനിയന്ത്രിതമായ കായല്‍ നികത്തലും നാശത്തിന്‍റെ കാരണമാണ്. ജനസംഖ്യ വര്‍ധിക്കുന്നതോടെ കായല്‍ മലിനീകരണം കൂടുമെന്നും മാലിന്യത്തിന്‍റെ അളവു കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരമാവധി മാലിന്യം ഒഴിവാക്കുക, അശാസ്ത്രീയമായ ഡ്രഡ്ജിങ് നിയന്ത്രിക്കുക എന്നിവയാണ് കായലിനെ മരണമുഖത്ത്നിന്ന് രക്ഷിക്കാന്‍ അവര്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. കായലിനെ രക്ഷിക്കാന്‍ ഇനിയും കൈകോര്‍ത്തില്ളെങ്കില്‍ ദുരന്തം ആസന്നഭാവിയില്‍ കൊച്ചിയെ വിഴുങ്ങുമെന്ന മുന്നറിയിപ്പാണ് ഈ പഠനസംഘം നല്‍കുന്നത്.