Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പ്രവാസലോക വാര്‍ത്തകള്‍ | |
|
+22Parthan Greeeeeshma sErI Neelu Laila N ROHITH NAMBIAR Sheeja balamuralee ranjith gani sandeep vipinraj unnikmp Binu Abhijit sunder Michael Jacob Minnoos Usha Venugopal Ammu shamsheershah parutty 26 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Feb 01, 2016 11:25 am | |
| | |
| | | sunder Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Feb 01, 2016 11:27 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Feb 01, 2016 11:27 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Feb 01, 2016 12:42 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Thu Mar 10, 2016 8:30 am | |
| യു.എ.ഇയില്‍ കനത്ത മഴ; സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി
അബൂദബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി
ദുബൈ/അബൂദബി: യു.എ.ഇയില്‍ രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴ ജനജീവിതം അവതാളത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അബൂദബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. സ്കൂളുകളും ഓഫിസുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളും നടക്കും.[You must be registered and logged in to see this image.]കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍, പരസ്യ ബോര്‍ഡുകള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ നിലംപൊത്തി. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി തുടരുന്ന ഒറ്റപ്പെട്ട മഴ ബുധനാഴ്ച വ്യാപകമാവുകയായിരുന്നു. ഏഴ് എമിറേറ്റുകളിലും കനത്ത മഴ ലഭിച്ചു.
അബൂദബിയിലാണ് മഴ ഏറ്റവും ശക്തമായത്. റോഡുകളില്‍ വെള്ളം പൊങ്ങുകയും മരങ്ങള്‍ കടപുഴകി പാതകളിലേക്ക് വീഴുകയും ചെയ്തതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കാറ്റില്‍ ബോര്‍ഡുകളും മറ്റും പറന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. അബൂദബിയിലെയും ദുബൈയിലെയും നിരവധി പരിപാടികള്‍ റദ്ദാക്കി. അബൂദബി എയര്‍ എക്സ്പോ രണ്ടാം ദിവസവും നിര്‍ത്തിവെച്ചു. ദുബൈ ഗ്ളോബല്‍ വില്ളേജ് പ്രദര്‍ശന നഗരി അടച്ചിട്ടു. കനത്തമഴ ദൂരക്കാഴ്ച കുറച്ചതിനാല്‍ 253 വാഹനാപകടങ്ങളാണ് ദുബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആളപായമില്ല. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ റോഡിലിറക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി. പല റോഡുകളും വെള്ളക്കെട്ടിന്‍െറ പിടിയിലാണ്. വടക്കന്‍ എമിറേറ്റുകളില്‍ നദികള്‍ നിറഞ്ഞൊഴുകി.
അബൂദബി വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പുനഃസ്ഥാപിച്ചു. ദുബൈ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തെ മഴ ബാധിച്ചില്ല. മെട്രോ, ട്രാം സര്‍വീസുകള്‍ക്കും മുടക്കമുണ്ടായില്ല. അബൂദബി സ്റ്റോക്ക് എക്സ്ചേഞ്ചിന്‍െറ പ്രവര്‍ത്തനവും ബുധനാഴ്ച നിര്‍ത്തിവെച്ചിരുന്നു. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നേരത്തേ അവസാനിപ്പിക്കുകയും ജീവനക്കാര്‍ക്ക് നേരത്തേ പോകുന്നതിന് അവസരം ഒരുക്കുകയും ചെയ്തു. ശക്തമായ മഴയും കാറ്റുമുള്ളതിനാല്‍ ജനങ്ങള്‍ താമസ സ്ഥലത്ത് തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Thu Mar 10, 2016 8:33 am | |
| എണ്ണ ലോക രാഷ്ട്രീയത്തിന്റെ തന്നെ ഭൂപടം മാറ്റി വരച്ച ദശകങ്ങളാണ് കടന്നു പോയത്. ഒന്നര നൂറ്റാണ്ട് മുമ്പ് മാത്രമാണ് ഭൂമിക്കടിയില്‍ എണ്ണയുടെ നിക്ഷേപം കണ്ടത്തെിയത്. എന്നാല്‍ മൂന്നു ലക്ഷം വര്‍ഷമാണ് ഫോസിലുകളില്‍ നിന്ന് എണ്ണ രൂപം കൊള്ളുന്നതിന് വേണ്ട കാലയളവ്. ലക്ഷക്കണക്കിന് വര്‍ഷം എടുത്ത് ഭൂമിയില്‍ അടിഞ്ഞൂറിയ എണ്ണയുടെ പാതി ശേഖരവും കേവലം ഒന്നര നൂറ്റാണ്ടു കൊണ്ട് മനുഷ്യന് ഉപയോഗിച്ചു തീര്‍ത്തിരിക്കുന്നു !! അഥവാ ഉപയോഗിച്ചു തീര്‍ത്ത അത്രയും എണ്ണ ഇനി ഉണ്ടാവണമെങ്കില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെന്ന് സാരം. സാമ്പത്തിക വിശാരദര്‍ ‘പീക്ക് ഓയില്‍’ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ പരമാവധി എണ്ണയാണ് ഊറ്റിക്കൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിലധിഷ്ഠിതമായി ഉരുവം കൊണ്ട വ്യാവസായിക ലോകത്തിന്റെ ആര്‍ത്തിയും അനിയന്ത്രിതമായ ഉപഭോഗവും എണ്ണയെ പ്രകൃതിയുടെ സൂക്ഷിച്ചുപയോഗിക്കേണ്ട കനി എന്നതില്‍ കവിഞ്ഞ് വാഹനങ്ങളിലും മറ്റും കത്തിച്ചു തീര്‍ക്കാനുള്ള ഇന്ധനം എന്നതിലേക്ക് മാത്രം ചുരുക്കിക്കളഞ്ഞു. എണ്ണയുടെ പവറിലും പത്രാസിലും തിളങ്ങുന്ന രാജ്യങ്ങള്‍ പിറവി കൊണ്ടു. അവിടെ ചൂഷകരും ചൂഷിതരും എന്ന രണ്ട് വര്‍ഗ രാഷ്ട്രങ്ങളെ പുതിയ കാലം സംഭാവന ചെയ്തു. എണ്ണയുടെ മേലുള്ള ആധിപത്യത്തിനു വേണ്ടി യുദ്ധങ്ങളും കലാപങ്ങളും സൃഷ്ടിക്കപ്പെട്ടു. ഒരു ഭൂഖണ്ഡത്തിലെ തന്നെ എണ്ണയാല്‍ സമൃദ്ധമായ സിംഹ ദേശങ്ങളും (മറ്റു പല കാരണങ്ങളും പറഞ്ഞ്) ചവിട്ടിയരയ്ക്കപ്പെട്ടു. എണ്ണയാല്‍ കൈവരിച്ച അമിത വേഗതയുടെ പാരമ്യതയില്‍ ആണ് ഇന്ന് മനുഷ്യലോകം. സെക്കന്റുകളെയും മിനിട്ടുകളെയും മണിക്കൂറുകളെയും കീഴടക്കി ചക്രത്തിലൂടെയും അല്ലാതെയും അവന് കുതിച്ചുകൊണ്ടിരിക്കുന്നു. കയ്യും കണക്കുമില്ലാതെ വാഹനങ്ങള്‍ നിരത്തുകളിലൂടെ ചീറിപ്പായുന്നു. എണ്ണയില്ലാതാവുകയും പകരം ഇന്ധനങ്ങളോ സാങ്കേതിക സംവിധാനങ്ങളോ കണ്ടു പിടിക്കാതെ വരികയും ചെയ്താലുള്ള അവസ്ഥ എങ്ങനെയായിരിക്കും എന്നാലോചിച്ചിട്ടുണ്ടോ? വേഗത്തിന്റെ ഉത്തുംഗതയില്‍ നിന്ന് താഴോട്ട് ഒരു കുതിപ്പായിരിക്കും പിന്നീട് സംഭവിക്കുക. എണ്ണയിതര ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും വൈകിയിട്ടാണെങ്കിലും ആരംഭിച്ചിരിക്കുന്നു എന്നത് നേരു തന്നെ. എങ്കില്‍ പോലും പ്രകൃതി പഥങ്ങളില്‍ നിന്നും ഏറെ അകലങ്ങളിലേക്ക് തെന്നിപ്പോയ ആധുനിക മനുഷ്യന്, കാലത്തിന്റെ ആ വീഴ്ച പഴയ കാളവണ്ടി യുഗത്തിലേക്കല്ളെങ്കില്‍ കൂടി അത് ഏല്പിക്കുന്ന ആഘാതം അത്ര നിസാരമായിരിക്കില്ല.
എണ്ണ ആയുധമായി മാറിയത് എങ്ങനെ? അമേരിക്കന്‍ സാമ്യാജ്യത്വത്തിന്റെ ഉദയവും വളര്‍ച്ചയും അധിനിവേശങ്ങളുമാണ് പോയ നൂറ്റാണ്ടിലെ ലോക രാഷ്ട്രീയത്തിന്‍്റെ മര്‍മ ബിന്ദു. എണ്ണയൂറ്റിക്കൊണ്ടായിരുന്നു ആ സാമ്രാജ്യത്വ വികാസത്തിന്‍്റെ ഓരോ ചുവടും. 1900കളുടെ ആദ്യകാലത്ത് അമേരിക്ക ദിനംപ്രതി 90 ലക്ഷം ബാരല്‍ എണ്ണ ഉല്പാദിപ്പിച്ചപ്പോള് റഷ്യയുടെ ഉല്പാദനം 120 ലക്ഷം ബാരല്‍ എണ്ണ ആയിരുന്നു. അത് അങ്ങനെ തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അമേരിക്കയേക്കാളും വലിയ സാമ്പത്തിക ശക്തിയായി റഷ്യ മാറിയിട്ടുണ്ടാവുമായിരുന്നു. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിലനിന്നിരുന്നതാണ് റഷ്യന്‍ വിപ്ളവത്തിലേക്ക് നയിച്ചത് എന്നത് കെട്ടുകഥയാണെന്നും എണ്ണയുടെയും ബാങ്കിംങ്ങിന്റെയും കുത്തക കയ്യടക്കാന്‍ സാര്‍ ചക്രവര്‍ത്തിമാരെ ഭരണത്തില്‍ നിന്ന് ആട്ടിപ്പായിക്കുന്നതിന് ബോള്‍ഷെവിക് വിപ്ളവത്തിന് അമേരിക്ക സാമ്പത്തിക സഹായം നല്‍കിയെന്നും ചരിത്രത്തിന് ഒരു മറു വായനയുണ്ട്. അമേരിക്കന്‍ എണ്ണയുല്പാദക ഭീമനായ റോക്കഫെല്ലര്‍ ആയിരുന്നു ഇതിന്റെ പിന്നിലെന്നും റോക്കഫെല്ലറിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ റഷ്യന്‍ വിപ്ളവകാരികള്‍ക്ക് സാമ്പത്തിക സഹായത്തിനു പുറമെ വിപ്ളവത്തിനുള്ള സൈനിക പരിശീലനവും നല്‍കിയതായും പറയുന്നു. എണ്ണയുടെ ആധിപത്യത്തിനുവേണ്ടി എന്തു കളികള്‍ക്കും അക്കാലത്ത് അമേരിക്ക ഒരുക്കമായിരുന്നു. 1934ല്‍ ജര്‍മനിയുടെ എണ്ണ ഉല്പാദനം മൂന്ന് ലക്ഷം ടണ്‍ സ്വാഭാവിക പെ¤്രടാളിയം ഉല്പന്നങ്ങളും എട്ടു ലക്ഷം ടണ്‍ കൃത്രിമ ഗാസൊലിനും ആയിരുന്നു. ന്യൂജേഴ്സിയിലെ സ്റ്റാന്റേര്‍ഡ് ഓയില്‍ കമ്പനി, കല്‍ക്കരിയില്‍ നിന്നും കൃത്രിമ ഗാസൊലില്‍ നിര്‍മിക്കുന്നതിനുള്ള ഹൈ¥്രഡാജനൈസേഷന്‍ സാങ്കേതികവിദ്യ ബെര്‍ലിനിലെ ഐ ജി ഫാര്ബന് എന്ന കമ്പനിക്കു കൈമാറിയ ശേഷം ജര്‍മ്മനിയുടെ ഉല്പാദനം 65ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ കമ്പനിയായിരുന്നു ഐ.ജി ഫാര്ബന്. നാസി ചാരവൃത്തിയുടെ കേന്ദ്രവും കൂടിയായിരുന്നു അത്. അമേരിക്കന്‍ ബിസിനസ് ഭീമന്മാര് അവര്‍ക്ക് നേട്ടമുള്ളിടത്തെല്ലാം നാസിസത്തെ സഹായിച്ചു എന്നതിന്റെ ഉദാഹരണമാണ് ഇത്.
വ്യാവസായിക ലോകത്തിന്റെ കുതിപ്പിനൊപ്പം എണ്ണയുടെ ആവശ്യകത ദിനംപ്രതി വര്‍ധിച്ചു. അതിനനുസരിച്ച് ഡോളറിന്റെ ആവശ്യകതയും. അമേരിക്കന്‍ സാമാജ്യത്വം അതിന്റെ തനി രൂപം പുറത്തെടുത്ത നാളുകള്‍ ആയിരുന്നു അത്. 2000-ാം ആണ്ടില്‍ സദ്ദാം ഹുസൈന് എണ്ണയുടെ വില യൂറോയില്‍ നിശ്ചയിക്കാന്‍ തീരുമാനമെടുത്തതോടെ, ഇറാനും യൂറോയോട് ചായ്വ് കാട്ടിത്തുടങ്ങിയതോടെ വലിയൊരു അപകടം ആസന്നമായെന്ന് അമേരിക്കക്ക് മനസ്സിലായി. മനുഷ്യാവകാശ സംരക്ഷണമോ ആറ്റം ബോംബോ ഒന്നുമായിരുന്നില്ല അവിടെ പ്രശ്നം. ഡോളറിന്റെ സംരക്ഷണം മാത്രം ആയിരുന്നു. അതായത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സംരക്ഷണം. ഇതോടൊപ്പം രാജ്യത്തെ എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള സദ്ദാമിന്റെ നീക്കവും കൂടി ആയപ്പോള്‍ അവര്‍ ഇറാഖിനു മേല്‍ ആക്രമണമഴിച്ചുവിട്ടു. മറ്റു രാഷ്ട്രങ്ങള്‍ക്കുള്ള താക്കീതു കൂടിയായിരുന്നു അത്. ഇറാന് ഗവണ്മെന്റ് എണ്ണയുടെ വില യൂറോ അടിസ്ഥാനമാക്കുമെന്നത്, അവരുടെ കയ്യിലെ ന്യൂക്ളിയര്‍ ആയുധം എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു. അത് സദ്ദാം ചെലുത്തിയതിനേക്കാളും യു.എസിനുമേല്‍ ഭീതിയുളവാക്കി. റഷ്യ, ചൈന, ജപ്പാന് എല്ലാം യൂറോ അടിസ്ഥാന വാണിജ്യത്തിലേക്കുള്ള ചുവട് മാറ്റം നടത്തുമോ എന്ന സംശയവും ബലപ്പെട്ടു. ഇതേഭയം മറ്റുള്ള അറബ് രാഷ്ട്രങ്ങളുടെ കാര്യത്തിലും അവര്‍ പുലര്‍ത്തി. അതുകൊണ്ട്തന്നെ പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഇടപെടലിന്റെ അടിസ്ഥാന കാരണം എണ്ണക്കുമേലുള്ള കണ്ണായി മാറി. സാമ്പത്തിക വിദഗ്ധനായ ക്രാസിമിര്‍ പെട്രോവിന്റെ വാക്കുകള്‍ ഇതിന് കൂടുതല്‍ സാധുത നല്കുന്നു - ‘‘ഇറാനിലെ എണ്ണയുല്പാദനം അഭിവൃദ്ധി പ്രാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യം തകര്‍ന്നുവെന്നു വരാം. വാള്‍സ്ട്രീറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഏതൊരു മനുഷ്യനും ശരീരമനങ്ങാതെ ധനികനാകാം എന്നത് തികച്ചും തെറ്റിദ്ധാരണയാണ്. ഡോളറിന്റെ മൂല്യം ദിനംപ്രതി കുറഞ്ഞു വരുന്നു. പ്രമുഖ രാഷ്ട്രങ്ങളില്‍ യൂറോയിലേക്കു മാറിയാല്‍ ഡോളര്‍ തകരുക തന്നെ ചെയ്യും. നികുതി ഈടാക്കുന്നതിനുള്ള സാമ്രാജ്യത്വത്തിന്റെ ശക്തി അതിന്റെ സമ്പദ് വ്യവസ്ഥയെയും സൈനിക ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ശക്തി പ്രാപിക്കണമെങ്കില്‍ ലോക രാഷ്ട്രങ്ങളെ കൊണ്ട് അധികം ഡോളര്‍ അമേരിക്കക്ക് പുറത്തു സൂക്ഷിക്കുന്നതിന് നിര്‍ബന്ധമാക്കണം. അതിനുള്ള സാമ്പത്തിക കാരണമായി അവര്‍ എണ്ണയെ മാറ്റി. എണ്ണ വ്യാപാരത്തിന് അടിസ്ഥാന നാണയമായി ഡോളര്‍ ഉപയോഗിക്കുന്നതിന് വേണ്ടി OPEC സ്ഥാപിക്കുന്നതിന് അമേരിക്ക സഹായിച്ചു. ഡോളറിന്റെ നിലനില്പിന് ,അമേരിക്ക ലോകത്തെ മുഴുവന്‍ അതിന്റെ കീഴില്‍ നിര്‍ത്തുന്നതിന് നിര്‍ബന്ധിതമായി. എണ്ണ ഉദ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നതിനു വേണ്ടി വിദേശ രാഷ്ട്രങ്ങള്‍ ഡോളര്‍ കൈവശം സൂക്ഷിക്കേണ്ടതായി വന്നു.’’ ഡോളറിനെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി അമേരിക്ക കളികള്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഇപ്പുറത്ത് എണ്ണയുടെ ‘അക്ഷയയഖനികള്‍’ വറ്റിത്തുടങ്ങുകയായിരുന്നു.
തകരുന്ന ഗള്‍ഫ്... ലോക എണ്ണ വിപണിക്ക് വന്‍ തിരിച്ചടിയേകി 2014 മുതല്‍ ക്രൂഡോയില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അമിതോല്പാദനവും അമിത വിതരണവും ആഗോള വിപണിയിലെ വിലത്തകര്‍ച്ചക്ക് ആക്കം കൂട്ടി. ഇതുവരെയായി 70 ശതമാനം വിലയിടിവ് സംഭവിച്ചുകഴിഞ്ഞു. 2014ല്‍ ബാരലിന് 100 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 30ഡോളറില്‍ എത്തി നില്ക്കുന്നു. എണ്ണയുല്‍പാദകര്‍ ഒന്നും തന്നെ നിലവിലെ വിലയില്‍ സംതൃപ്തരല്ല. ദീര്‍ഘ കാലത്തേക്ക് ഇത് അവരെ ദോഷകരമായി ബാധിക്കുമെന്നതിനാലാണത്. എന്നിട്ടും ആഗോള വിപണിയിലെ കടുത്ത സമ്മര്‍ദ്ദം മൂലം ‘ഒപക്’ രാജ്യങ്ങള്‍ എണ്ണ കൂടുതലായി ഉല്പാദിപ്പിക്കാന് നിര്‍ബന്ധിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ എണ്ണ വിലത്തകര്‍ച്ച അതിന്റെ നെല്ലിപ്പടി കണ്ടിട്ടും ഉല്പാദനം കുറച്ച് വില സ്ഥിരത കൈവരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഉല്പാദനത്തിലെ വേലിയേറ്റത്തിനിടയില്‍ അത് കുറച്ച് വിപണിക്കു വഴങ്ങാന്‍ ഒപക് രാജ്യങ്ങള്‍ കൂട്ടാക്കുന്നില്ളെന്ന ആക്ഷേപവും നിലനില്ക്കുന്നു. മൂന്നു കോടി ബാരല്‍ എണ്ണയാണ് ഒപക് രാജ്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്. എണ്ണയുടെ പകിട്ടില്‍ തിളങ്ങി നില്ക്കുന്ന സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ അറബ് രാജ്യങ്ങളുടെ നില ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ബഹ്റൈന്‍,ഖത്തര്‍,യു.എ.ഇ,സൗദി അറേബ്യ,ഒമാന്‍,കുവൈത്ത് രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് 2020ത്തോടെ ഈ രാജ്യങ്ങളുടെ പൊതു കടം ഇരട്ടിയായി വര്‍ധിക്കുമെന്നും ആസ്തി മൂന്നില്‍ ഒന്നായി ചുരുങ്ങുമെന്നുമാണ്. ഇതോടെ ഇവര്‍ ധനക്കമ്മിയെ അഭിമുഖീകരിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞു എന്ന് കാണിക്കുന്നതാണ് കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്റര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട റിപോര്‍ട്ടും. 2012ല്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് 220 ബില്യണ്‍ ഡോളര്‍ മിച്ചമുണ്ടായിരുന്നിടത്ത് 2016ഓടെ 159 ബില്യണ്‍ ഡോളര്‍ കമ്മിയായി മാറുമെന്ന് ഇത് പറയുന്നു. എണ്ണവിലത്തകര്‍ച്ചയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളില്‍ ആദ്യത്തേത് കണ്മുന്നില് വന്നുകഴിഞ്ഞു. ഒമാനാണ് ഇതു സംബന്ധിച്ച കടുത്ത നടപടികള്‍ ആരംഭിച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നായ ഒമാന്‍ കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ ആണ് കൈകൊള്ളുന്നത്. 50 ശതമാനത്തിലധികം സര്‍ക്കാര്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് അലവന്‍സ്, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ ഇന്‍ഷുറന്‍സ് അലവന്‍സ്, വായ്പകള്‍, ബോണസ്, റമദാന്, ഈദ് വേളകളില്‍ ലഭിക്കുന്ന ഇന്‍സെന്റിവുകള്‍ തുടങ്ങിയവ ഇനിയുണ്ടാവില്ല. ജീവനക്കാരുടെ മക്കളുടെ സ്കൂള്‍ ഫീസുകള്‍, മൊബൈല്‍, ഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്കുന്ന സ്വകാര്യ വാഹനങ്ങള്‍, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വാര്‍ഷിക ടിക്കറ്റുകള്‍, വീട്ടുവേലക്കാരികളുടെ അലവന്‍സ്, വീട്ടുവാടക, ഫര്‍ണിച്ചര്‍ അലവന്‍സ്, കമ്പനിയുടെ സി.ഇ.ഒ മാര്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നീ ആനുകൂല്യങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കും. സ്വകാര്യ കമ്പനികളിലും ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നുണ്ട് ഒമാന്‍. വിവിധ കമ്പനികളില്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ദീര്‍ഘകാല അവധി നല്കല് തുടങ്ങിയവയും കമ്പനികള്‍ നടപ്പാക്കുന്നുണ്ട്. വിദേശികളടക്കം പലര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചു. ഒമാനില്‍ തുടങ്ങിയ അച്ചടക്ക നടപടികള്‍ മറ്റു അറബ് രാജ്യങ്ങളിലേക്കും വരും നാളുകളില്‍ പടരും. ഗള്‍ഫ് നാടുകള്‍ ഉപജീവനം തേടുന്നവര്‍ക്ക് അധിക നാള് അവിടെ പിടിച്ചു നില്‍ക്കാനാവില്ളെന്നത് തിരിച്ചറിഞ്ഞ് സ്വന്തം ദേശങ്ങളിലെ ഭരണകൂടങ്ങള്‍ അവര്‍ക്ക് വേണ്ടി എന്തു ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങള്‍. എണ്ണവില സ്ഥിരതക്ക് പരിശ്രമിക്കുമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇനിയും ഊറ്റാനുള്ള എണ്ണ ഭൂമിക്കടിയില്‍ ഉണ്ടോ എന്ന ചോദ്യമാണ് പരമമായത്. 15 വര്‍ഷത്തേക്കുള്ള എണ്ണ ശേഖരം മാത്രമാണ് ഒമാനിന്റെയും ബഹ്റൈനിന്റെയും കയ്യില്‍ ഇനി ഉള്ളത്. സൗദി, കുവൈത്ത്,ഖത്തര്‍ എന്നിവര്‍ ഈ രാജ്യങ്ങളേക്കാള്‍ മെച്ചമാണെങ്കിലും അധികമായ ഉല്പാദനത്തിനോ വിപണനത്തിനോ ഉള്ള ശേഖരം ഇവരുടെയും പക്കല്‍ ഇല്ല. ഇറാന്റെ കടന്നു വരവ് ഈ ഘട്ടത്തിലാണ് എണ്ണയുല്പാദന രംഗത്തേക്ക് ഇറാന് കടന്നു വരുന്നത്. യൂറോപ്യന്‍ യൂണിയന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ ഈ മേഖലയിലേക്ക് വീണ്ടും ഇറങ്ങിയത്. ഉപരോധകാലത്ത് ഇറാന് അതിന്റെ എണ്ണ ശേഖരത്തില്‍ കൈവെച്ചില്ളെന്ന് മാത്രമല്ല, അവര്‍ മറ്റു പല മേഖലകളിലേക്ക് രാജ്യത്തിന്‍്റെ വ്യവസായത്തെ പറിച്ചു നടുകയും ചെയ്തു. ഉപരോധം കൊണ്ട് ഈ രാജ്യത്തെ മുട്ടുകുത്തിക്കാന്‍ സാധിക്കില്ളെന്ന തിരിച്ചറിവ് തന്നെയാണ് മേഖലയിലെ ഇനിയുള്ള ഏക എണ്ണ സമ്പന്ന രാജ്യമായ ഇറാനുമേലുള്ള ഉപരോധം ഇ.യു പിന്‍വലിച്ചതിന്‍്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇനി വരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഗള്‍ഫ് രാജ്യങ്ങളുടെ അത്ര ഇറാനെ ബാധിച്ചേക്കില്ല. മാത്രമല്ല, ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്നം മേഖലയിലെ എണ്ണയുല്‍പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന് എണ്ണ മന്ത്രി ബൈജാന് സനഗെ പ്രഖ്യാപിക്കുകയും ചെയ്തു. ചര്‍ച്ചക്ക് മാത്രമല്ല, സഹകരണത്തിനും തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണയുല്‍പാദനത്തിനാണ് ഇറാന് ഒരുങ്ങുന്നത്. റഷ്യ, ഫ്രാന്‍സ്,സ്പെയ്ന്‍ അടക്കമുള്ള വിശാലമായ വിപണിയാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ മേഖലയില്‍ പുതിയ സഹകരണത്തിന്റെ വാതിലുകളും തുറന്നുവരുന്നതായി കാണം. ഒമാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നോട്ടുവന്നത്. സാമ്പത്തിക-വ്യാപാര മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയിലത്തെുകയും ചെയ്തു. ചില രാജ്യങ്ങളുടെ അമിത എണ്ണ ഉല്പാദനം രാഷ്ട്രീയ താല്പര്യങ്ങള് മുന്‍ നിര്‍ത്തിയുള്ളതാണെന്നും കരുത്തുറ്റ രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചക്കകം എണ്ണ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നും ഇറാന് മന്ത്രിയുടെ വാക്കുകള്‍ ഈ സാഹചര്യത്തില്‍ അത്ര നിസ്സാരമായി തള്ളാനാവില്ല. രാജ്യത്തിന്‍െറ പുതിയ രഷ്ട്രീയ കാലാവസ്ഥയില്‍ മേഖലയിലെ എന്നല്ല, ലോക രാഷ്ട്രീയത്തിന്റെ തന്നെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ തക്കവണ്ണം ഇറാന്റെ സ്ഥാനം (എണ്ണയിതര ഊര്‍ജ്ജ ഉറവിടങ്ങള്‍ സജീവമാവുന്നതു വരെയെങ്കിലും) മാറിയേക്കും എന്നുള്ളതിന്റെ സൂചനകള്‍ കൂടി ആണിത്. | |
| | | shamsheershah Forum Boss
Location : Thrissur
| | | | Paandyettan Forum Member
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Thu Mar 10, 2016 1:54 pm | |
| good information, thanks ammu | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Thu Mar 10, 2016 2:08 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Mar 14, 2016 12:29 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Mar 14, 2016 2:57 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Mar 14, 2016 4:25 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Mar 15, 2016 10:45 am | |
| മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി ഗള്‍ഫ്രാഷ്ട്രങ്ങളിലെ തൊഴിലവസരങ്ങളെയും വേതനവര്ധനവിനെയും ബാധിക്കുമെന്ന് പഠനം. സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് ജീവിതച്ചെലവ് ഉയരുന്ന ജി.സി.സി രാഷ്ട്രങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും കുറവ് ശമ്പളവര്‍ധന മാത്രം ഈവര്‍ഷം പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പോര്‍ട്ടലായ ഗള്‍ഫ്ടാലന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ 5.7 ശതമാനത്തിന് പകരം ഈ വര്‍ഷം 5.2 ശതമാനം ശമ്പളവര്‍ധനവാകും ഉണ്ടാവുകയെന്ന് സര്‍വേ പറയുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന പ്രതീക്ഷിക്കപ്പെടുന്നത്, 5.9 ശതമാനം. എന്നാല്‍, ഈ വര്‍ഷം 4.7 ശതമാനം പണപെരുപ്പമാണ് സൗദിയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ശമ്പളവര്‍ധന യഥാര്‍ഥത്തില്‍ 1.2 ശതമാനം മാത്രമായി ചുരുങ്ങും. 5.3 ശതമാനം ശമ്പളവര്‍ധനവുമായി യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. ഖത്തറില്‍ 4.7 ശതമാനവും കുവൈത്തില്‍ 4.6 ശതമാനവും ഒമാനില്‍ 4.4 ശതമാനവുമാകും വേതനവര്‍ധന. ബഹ്റൈനാണ് ഏറ്റവും പിന്നില്‍-3.7 ശതമാനം. ഏതാണ്ട് തത്തുല്യമായ നിരക്കില്‍ ബഹ്റൈനില്‍ പണപെരുപ്പവും ഉണ്ടാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നതിനാല്‍ ഫലത്തില്‍ ഒന്നും മിച്ചംവെക്കാന്‍ കഴിയാത്ത സ്ഥിതിയാകും. ഭൂരിപക്ഷം പ്രഫഷനലുകളെയും ഉയരുന്ന ജീവിതച്ചെലവുകള്‍ക്ക് ഒപ്പം കുറഞ്ഞ ശമ്പളവര്‍ധനയും ഏറെ ബുദ്ധിമുട്ടിക്കും. പണപ്പെരുപ്പവും ജി.സി.സി രാഷ്ട്രങ്ങളില്‍ വര്‍ധിക്കുകയാണ്. പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ ശമ്പളവര്‍ധന വളരെ കുറഞ്ഞതോതില്‍ മാത്രമായി ചുരുങ്ങും. മേഖലയില്‍ പലയിടത്തുമായി വാടകനിരക്കുകള്‍ കുറയുന്നുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസമെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ തൊഴിലുടമകള്‍ കൂടുതല്‍ കണിശത പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശമ്പളയിനത്തില്‍ അധികബാധ്യത വരുത്തിവെക്കാന്‍ പലരും തയാറല്ല. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കമ്പനികളും ജോലിയൊഴിഞ്ഞുപോകുന്നവര്ക്ക് പകരം ആളെയെടുക്കുക എന്ന നയത്തിലേക്ക് മാറിയിട്ടുണ്ട്. സര്‍ക്കാര്‍ നിക്ഷേപത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന എണ്ണ, പ്രകൃതിവാതക മേഖലയിലെ തൊഴിലവസരങ്ങളെയാണ് എണ്ണവിലയിടിവ് ഏറ്റവുമധികം ബാധിച്ചത്. റീട്ടെയ്ല്‍ മേഖലയെ ചെറിയതോതില്‍ മാത്രമാണ് ബാധിച്ചത്. ആരോഗ്യപരിരക്ഷാ മേഖലയിലാകട്ടെ അവസരങ്ങള്‍ കൂടുതലായി ഉണ്ടാകുന്നുണ്ടെന്നും സര്‍വേ പറയുന്നു. വര്‍ധിക്കുന്ന ജനസംഖ്യക്കൊപ്പം തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടികളുമാണ് ഈ മേഖലക്ക് തുണയായത്. സര്‍വേയുടെ ഭാഗമായി സമീപിച്ച 68 ശതമാനം ഹെല്‍ത്ത് കെയര്‍ കമ്പനികളിലും കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് വിപണിയിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍സ്ഥിരത ആവശ്യപ്പെടുമ്പോള്‍ ഭൂഭിഭാഗം മേഖലകളിലും കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടായതായും സര്‍വേ കാണിക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍-പൊതുമേഖലയില്‍ തൊഴിലവസരങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. അതിനാല്‍ ചില കമ്പനികള്‍ സ്വദേശികളെ കൂടുതലായി റിക്രൂട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ കമ്പനികള്‍ ഈവര്‍ഷം ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഊര്‍ജ, നിര്‍മാണമേഖലയിലെ കമ്പനികളാണ് ഇവയില്‍ കൂടുതലും. സൗദിയില്‍ 14 ശതമാനവും യു.എ.ഇയില്‍ ഒമ്പതു ശതമാനവും കമ്പനികള്‍ ഈവര്‍ഷം തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ഇടിവുണ്ടെങ്കിലും മറ്റ് എണ്ണയധിഷ്ഠിത സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങളെക്കാള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്ഥിതി മെച്ചമാണ്. ജി.സി.സി രാഷ്ട്രങ്ങളെല്ലാം ഈവര്‍ഷം വ്യക്തമായ സാമ്പത്തികവളര്‍ച്ച നേടുമെന്നും കറന്‍സികളുടെ മൂല്യങ്ങള്‍ ഭദ്രമായിരിക്കുമെന്നും ഇക്കണോമിക് ഇന്റലിജന്‍സ് യൂനിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. കരുതല്‍ ധനശേഖരമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് തുണയായത്. അതേസമയം, എണ്ണവിലയിലെ ഇടിവിന്‍െറ ഫലമായി റഷ്യയില്‍ രൂക്ഷമായ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. റഷ്യന്‍ കറന്‍സിയുടെ മൂല്യമാകട്ടെ 2014നെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറയുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ കാലയളവില്‍ ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലെ എഴുനൂറോളം തൊഴിലുടമകളില്‍നിന്നും 25,000 പ്രഫഷനലുകളില്നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Apr 26, 2016 4:12 pm | |
| സൗദി : സൗയദിയില് ടെലികോം മേഖലയിലേക്കും നിതാഖത് നടപ്പാക്കുന്നുന്നതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കിയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത് നടപ്പാക്കിയിനെ തുടര്‍ന്ന് അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇതിനിടെ, ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ നടന്ന യോഗത്തില്‍ സൗദി തൊഴില്‍ മന്ത്രി മുഫ്രജ് അല്‍ ഹഖബാനിയാണ് മുന്നാം നിതാഖതിനെക്കുറിച്ച് അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ സൗദികളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സൗദി നിതാഖത്ത് തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിടുന്നത്. ഉല്‍പ്പാദനക്ഷമമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉല്‍പ്പാദനക്ഷമമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അല്‍ ഹഖ്ബാനി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ തൊഴില്‍, മനുഷ്യ വിഭവശേഷി വിഭാഗങ്ങളില്‍ സൗദികളാല്ലാത്തവരെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമവും പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ സൗദികളല്ലാത്തവരെ നിയമിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്ന നിയമത്തിന്റെ കരട് തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ജീവനക്കാര്‍ക്ക് 20,000 റിയാല്‍ പിഴയടക്കേണ്ടിവരുമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ സൗദി സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തുമെന്നും സൗദി പ്രഖ്യാപിക്കുന്നു. - | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Apr 27, 2016 2:25 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Apr 27, 2016 3:11 pm | |
| haaaiiiii....dhe minnoos vanneee | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Apr 27, 2016 4:22 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Sun May 22, 2016 4:16 pm | |
| റിയാദ്: വീട്ടുവേലക്കാരെ വില്പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ അതിന് മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കി. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്‘ സംവിധാനത്തിലൂടെയല്ലാതെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലിക കാലത്തേക്ക് വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഫാലിഹ് പറഞ്ഞു. റമദാന് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തൊഴില്‍ വിപണിയില്‍ വീട്ടുവേലക്കാര്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും പരസ്യം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളുടെ സ്രോതസുകളും നിയമസാധുതയും അന്വേഷിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യമായും മൂന്ന് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് അനധികൃത വേലക്കാരുടെ കാര്യത്തില്‍ വിധി കല്പിക്കുക. വേലക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ വേലക്കാരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യക്കടത്തിന്‍െറയും കച്ചവടത്തിന്‍െറ ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കും. 15 വര്‍ഷം തടവും പത്ത് ലക്ഷം റിയാലും പിഴയുമാണ് ഇതിന് ശിക്ഷ. തൊഴിലുടമ തൊഴിലാളിയെ ചൂഷണം ചെയ്യാത്ത സാഹചര്യത്തിലും തൊഴിലാളി ഒളിച്ചോടിയതല്ലാത്ത അവസ്ഥയിലും വീട്ടുവേലക്കാരുടെ നിയമാവലയില്‍ പറഞ്ഞ നിയമലംഘനത്തിനാണ് കേസ് എടുക്കുക. ഒളിച്ചോടിയ തൊഴിലാളി സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്ത് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇഖാമ നിയമലംഘനമനുസരിച്ചാണ് കേസ് എടുക്കുക എന്നും ഡോ. അല്‍ഫാലിഹ് വിശദീകരിച്ചു. വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനോ താല്കാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനം വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. വിശദീകരണം ആവശ്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്‍െറ 19911 എന്ന നമ്പര്‍ വഴിയോ [You must be registered and logged in to see this link.] എന്ന വെബ്സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 989 എന്ന നമ്പറിലും ബന്ധപ്പെടാം. | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon May 23, 2016 1:57 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Jul 19, 2016 11:21 am | |
| ഷാര്‍ജയിലെ വൈദ്യുത ഉപനിലയത്തില്‍ തീപിടിത്തം ഷാര്‍ജ: അല്‍ മജാസ് രണ്ടിലെ കിങ് ഫൈസല്‍ റോഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ജല-വൈദ്യുത വിഭാഗത്തിന്‍െറ (സേവ) ഉപനിലയത്തില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കാരണം അറിവായിട്ടില്ല. ആളപായമില്ല എന്ന് സേവ അധികൃതര്‍ പറഞ്ഞു. സിവില്‍ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. പുകപടലങ്ങള്‍ ഏറെ നേരമുണ്ടായിരുന്നെങ്കിലും തീ ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. കറുത്ത കട്ടിപ്പുക ആകാശത്തേക്ക് തീതുപ്പി ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെ തുടര്‍ന്ന് സമീപത്തെ റോഡുകളില്‍ അനുഭവപ്പെട്ട തിരക്ക് പൊലീസത്തെി പരിഹരിച്ചു. തീ കത്തുന്നത് കാണാന്‍ ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തിയതാണ് തിരക്കിന് കാരണമായത്. ഉപനിലയത്തിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളും സുരക്ഷിതമാണ്. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം രണ്ട് മണിക്കൂറിലേറെ നിലച്ചത് സമീപവാസികളെയും കച്ചവടക്കാരെയും പ്രയാസത്തിലാക്കി. കടുത്ത ചൂടാണ് വില്ലനായത്. ബഹുനില കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ താമസിക്കുന്നവര്‍ താഴെ ഇറങ്ങാന്‍ ഏറെ പ്രയാസപ്പെട്ടു. എന്നാല്‍ വന്‍ അപകടം ഒഴിഞ്ഞുപോയ സമാധാനത്തിലാണ് ഇവിടെയുള്ളവര്‍. രണ്ട് മണിക്കൂറിന് ശേഷം ഉപനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനരാരംഭിച്ചതായി സേവ വൃത്തങ്ങളഅ് പറഞ്ഞു. തീപിടിച്ച ഉപനിലയത്തിന് സമീപം നിരവധി കെട്ടിടങ്ങളുണ്ട്. തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് ഇവിടെ കെട്ടിടങ്ങള്‍ നില്‍ക്കുന്നത്. എന്നാല്‍ തീയണക്കാനത്തെിയ സിവില്‍ഡിഫന്‍സ് ഈ ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രതയാണ് പ്രദേശത്തെ സമാധാനപ്പെടുത്തിയത്. തീ കണ്ട ഉടനെ തന്നെ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ താഴെ ഇറങ്ങി സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. പ്രദേശത്തെ അപകട സാധ്യത കണക്കിലെടുത്ത് ആംബുലന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങളും എത്തിയിരുന്നു. പ്രദേശത്ത് ഷാര്‍ജ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Jul 19, 2016 1:09 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Jul 25, 2016 10:53 am | |
| ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് അധിക ഫീസ് ഈടാക്കിയാല്‍ ലക്ഷം ദിര്‍ഹം പിഴ
അബൂദബി: അബൂദബി എമിറേറ്റില്‍ സാധനങ്ങള്‍ വാങ്ങാനും സേവനങ്ങള്‍ നേടാനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കിയാല്‍ ലക്ഷം ദിര്‍ഹം വരെ പിഴ വിധിക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍നിന്ന് അധിക ഫീസ് ഈടാക്കുന്നിനെതിരെ എമിറേറ്റിലെ വ്യാപാരികള്‍ക്കെല്ലാം സര്‍ക്കുലര്‍ അയച്ചതായും ഞായറാഴ്ച പ്രസ്താവനയില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. വാണിജ്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കുന്നതിനെതിരെ ഉപഭോക്തൃ സംരക്ഷണ പരമോന്നത കമ്മിറ്റി ഈയിടെ പ്രമേയം പ്രഖ്യാപിച്ചിരുന്നു. ഈ പ്രമേയത്തെ ബലപ്പെടുത്തുന്നതാണ് സാമ്പത്തിക വികസന വകുപ്പിന്‍െറ സര്‍ക്കുലര്‍. ഇതു സംബന്ധിച്ച പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 800555ല്‍ അറിയിക്കാവുന്നതാണ്. നിയമലംഘനം കണ്ടുപിടിക്കാന്‍ സാമ്പത്തിക മന്ത്രാലയത്തിന്‍െറയും സാമ്പത്തിക വികസന വകുപ്പിന്‍െറയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. സേവനങ്ങള്‍, പണവിനിമയം, ചരക്കുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, വിമാനയാത്ര തുടങ്ങിയ മേഖലകളിലൊന്നും അധിക ഫീസ് ഈടാക്കാന്‍ പാടില്ല. നേരത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് രണ്ട് മുതല്‍ അഞ്ച് ദിര്‍ഹം വരെ ഫീസ് ഈടാക്കിയിരുന്നു.
| |
| | | Minnoos Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Jul 25, 2016 4:34 pm | |
| അബുദാബി: അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കുന്നു. വാഹന നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന പിഴത്തുകയുടെ അന്‍പത് ശതമാനം ഇളവെന്ന നിയമം കഴിഞ്ഞ മാസങ്ങളില്‍ അബുദാബിയില്‍ നടപ്പായിരുന്നു. എന്നാല്‍, ആഗസ്ത് ഒന്നുമുതല്‍ മുഴുവന്‍ പിഴയും ഈടാക്കുമെന്ന് പോലീസ് അറിയിച്ചു. ആഗസ്ത് ഒന്നിനുശേഷം നടക്കുന്ന അപകടങ്ങള്ക്കുമാത്രമാണ് പുതിയ നിയമം ബാധകം.
ആഗസ്ത് ഒന്നിന് മുന്‍പ് ലഭിച്ച ഗതാഗത പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് ലഭിക്കും. അബുദാബിയിലെ റോഡ് സുരക്ഷിതത്വം വര്‍ധിപ്പിക്കുക, അപകടങ്ങളുടെ തോത് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇളവുകള്‍ നിര്‍ത്തലാക്കുന്നത്. 2016-ലെ ആദ്യ നാലുമാസങ്ങള്‍ പിന്നിടുമ്പോള്‍ 77 പേരാണ് വിവിധ വാഹനാപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം, മരണം 54 എണ്ണം മാത്രമായിരുന്നു. റോഡപകടങ്ങളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 477 അപകടങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 489 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 88 അപകടങ്ങളും നല്ല കാലാവസ്ഥയുള്ള സമയങ്ങളിലായിരുവെന്നതും പിഴയിനത്തിലെ ഇളവുകള്‍ നിര്‍ത്തലാക്കുന്നതിന് പോലീസിനെ പ്രേരിപ്പിക്കുന്നതായി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹുസൈന് അല്‍ ഹര്‍ത്തി പറഞ്ഞു. വാഹനങ്ങളുടെ പെട്ടെന്നുള്ള മറികടക്കലാണ് 15 ശതമാനം അപകടങ്ങള്‍ക്ക് കാരണം. വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തതാണ് 13 ശതമാനം അപകടങ്ങള്‍ക്ക് കാരണം. ചുവന്ന സിഗ്നല്‍ മറികടക്കുക, അതിവേഗമെടുക്കുക എന്നിവയെല്ലാം അപകടങ്ങള്‍ക്ക് നയിക്കുന്ന കാരണങ്ങളായി കണക്കാക്കുന്നു. 44 ശതമാനം അപകടങ്ങളും സംഭവിച്ചിട്ടുള്ളത് 18-നും 33-നും ഇടയില്‍ പ്രായമുള്ളവര്‍ ഓടിച്ച വണ്ടികള്‍ക്കാണ്. 31 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ ഓടിച്ച വാഹനങ്ങള്‍ 38 ശതമാനം അപകടങ്ങള്‍ക്കും കാരണമായി. 18 വയസ്സിന് താഴെ പ്രായമായവര്‍ ഓടിച്ച വാഹനം 15 ശതമാനം അപകടങ്ങള്‍ക്ക് വഴിതെളിച്ചു. പിഴയിനങ്ങള് ഇങ്ങനെ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതിനും റോഡില്‍ റേസിങ് നടത്തുന്നതിനും രണ്ടായിരം ദിര്‍ഹവും 12 ബ്ളാക്ക് പോയന്റും നമ്പര്‍ പ്ളേറ്റില്ലാതെ വാഹനമോടിച്ചാല്‍ ആയിരം ദിര്‍ഹം പിഴയും 24 ബ്ളാക്ക് പോയന്റും നിരോധിത മേഖലയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിലധികം വേഗമെടുത്താല്‍ ആയിരം ദിര്‍ഹവും 12 ബ്ളാക്ക് പോയന്റും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം വാഹനമോടിച്ചാല്‍ ആയിരം ദിര്‍ഹവും 12 ബ്ളാക്ക് പോയന്റും ഭിന്നശേഷിക്കാരുടെയും അത്യാഹിത ആവശ്യങ്ങള്‍ക്കുമുള്ള വാഹനങ്ങള്‍ക്കായി ഒഴിച്ചിട്ടയിടങ്ങളില് പാര്‍ക്ക് ചെയ്താല്‍ ആയിരം ദിര്‍ഹവും നാല് ബ്ളാക്ക് പോയന്റും ട്രാഫിക് ലൈറ്റ് മറികടന്നാല്‍ എണ്ണൂറ് ദിര്‍ഹവും എട്ട് ബ്ളാക്ക് പോയന്റും പോലീസുകാരെ കബളിപ്പിച്ച് കടന്ന് കളയാന്‍ ശ്രമിച്ചാല്‍ 800 ദിര്‍ഹവും 12 ബ്ളാക്ക് പോയന്റും ട്രക്കുകള്‍ അപകടകരമാംവിധം മറ്റ് വാഹനങ്ങളെ മറികടന്നാല്‍ 800 ദിര്‍ഹവും 24 ബ്ളാക്ക് പോയന്റും ഹാര്‍ഡ് ഷോള്ഡറില് മറികടന്നാല്‍ 600 ദിര്‍ഹവും 6 ബ്ളാക്ക് പോയന്റും അപകടം നടന്ന് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചാല്‍ 500 ദിര്‍ഹവും 6 ബ്ളാക്ക് പോയന്റും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 400 ദിര്‍ഹവും 4 ബ്ളാക്ക് പോയന്റും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാതിരുന്നാല്‍ 400 ദിര്‍ഹവും 4 ബ്ളാക്ക് പോയന്റും | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Jul 25, 2016 6:06 pm | |
| | |
| | | Sponsored content
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ | |
| |
| | | | പ്രവാസലോക വാര്‍ത്തകള്‍ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |