Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പ്രവാസലോക വാര്‍ത്തകള്‍ | |
|
+22Parthan Greeeeeshma sErI Neelu Laila N ROHITH NAMBIAR Sheeja balamuralee ranjith gani sandeep vipinraj unnikmp Binu Abhijit sunder Michael Jacob Minnoos Usha Venugopal Ammu shamsheershah parutty 26 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 01, 2016 11:41 am | |
| ഗതാഗത പിഴയടച്ചില്ളെങ്കില്‍ രാജ്യം വിടാനാകില്ല
ദുബൈ: ഗതാഗത പിഴകള്‍ അടക്കാതെ മുങ്ങുന്നവരെ കുടുക്കാന്‍ രാജ്യത്ത് പുതിയ നിയമനിര്‍മാണത്തിന് ആലോചന. ഗതാഗത പിഴകള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധിപ്പിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. സ്ഥിരമായോ അവധിക്കായോ രാജ്യം വിടുന്നവര്‍ മുഴുവന്‍ ഗതാഗത പിഴകളും അടച്ചുതീര്‍ത്തുവെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. പിഴ അടക്കാത്തവര്‍ക്ക് യാത്ര നിഷേധിക്കും. ഗതാഗത പിഴകള്‍ അടക്കാതെ രാജ്യം വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് ശിപാര്‍ശ നല്‍കിയിരിക്കുന്നതെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്കുകയാണെങ്കില് കര, കടല്‍, വായു മാര്‍ഗം രാജ്യം വിടുന്ന വിദേശികള്‍ മുഴുവന്‍ ഗതാഗത പിഴയും അടച്ചുതീര്‍ക്കേണ്ടിവരും. പിഴ കുടിശ്ശികയുള്ള സ്വദേശികളുടെ എല്ലാ ഗതാഗത ഫയലുകള്‍ തടഞ്ഞുവെക്കും. ഗതാഗത പിഴകള്‍ അടക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലും സ്മാര്‍ട്ട് ഉപകരണങ്ങളും എ.ടി.എമ്മുകളും സ്ഥാപിക്കും. ഇതോടെ പിഴ അടക്കല്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കാനും ശിപാര്‍ശയുണ്ട്. ഗുരുതര രോഗമുള്ളവരുടെ വിശദാംശങ്ങള്‍ ആശുപത്രികള്‍ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപസ്മാരം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് രോഗത്തിന്‍െറ തീവ്രത അനുസരിച്ച് മാത്രമേ ലൈസന്‍സ് അനുവദിക്കൂ. ലൈസന്‍സ് നല്കിയ വ്യക്തിക്ക് രോഗം മൂലം അപകടം ഉണ്ടാകുകയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ക്കായിരിക്കും അതിന്‍െറ ഉത്തരവാദിത്തം. എന്നാല്‍ ലൈസന്‍സ് അനുവദിച്ചതിന് ശേഷമാണ് രോഗബാധിതനാകുന്നതെങ്കില് ഡ്രൈവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം. അമിതവേഗക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ശിപാര്‍ശയുണ്ട്. നിശ്ചിത വേഗപരിധിയിലും 50 ശതമാനം കൂടുതല്‍ വേഗത്തില്‍ ഓടിക്കുകയാണെങ്കില്‍ വാഹനം പിടിച്ചെടുക്കും. രാജ്യത്തിലെ ഹൈവേകളില്‍ ഏറ്റവും കുറഞ്ഞ വേഗപരിധി നിശ്ചയിക്കും. സൗദി അതിര്‍ത്തി മുതല്‍ ഫുജൈറ വരെ ഹെവി ട്രക്കുകള്‍ക്ക് മാത്രമായി പ്രത്യേക ഹൈവേ നിര്‍മിക്കും. ഡ്രൈവര്‍മാരുടെ ട്രാഫിക് ഫയലുകള്‍ എമിറേറ്റ്സ് ഐ.ഡി അടിസ്ഥാനമാക്കി ഏകീകരിക്കും. 200 സി.സിക്ക് താഴെയുള്ള ബൈക്കുകള്‍ക്കും അതിന് മുകളിലുള്ളവക്കുമായി പ്രത്യേകം ലൈസന്‍സിങ് സമ്പ്രദായം ആവിഷ്കരിക്കും. 200 സി.സിക്ക് താഴെയുള്ള ബൈക്കുകള്‍ ഓടിക്കാന്‍ 18 വയസ്സും അതിന് മുകളിലുള്ളവക്ക് 21 വയസ്സും പ്രായപരിധി നിശ്ചയിക്കും. ലൈസന്‍സിന്‍െറ കാലാവധി 10 വര്‍ഷത്തില്‍ നിന്ന് അഞ്ചായി കുറക്കാനും ശിപാര്‍ശയുണ്ട്. യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല് നഹ്യാന് അധ്യക്ഷത വഹിച്ചു. | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 01, 2016 11:51 am | |
| ദുബൈ: ഷാര്‍ജ കുവൈത്ത് ആസ്പത്രിയില്‍ അഞ്ചു മാസമായി ചികിത്സയിലുള്ള എഴുന്നേല്ക്കാന് പോലും കഴിയാത്ത മുറിഞ്ഞുപോകുന്ന സംസാരമുളള തൃത്താല സ്വദേശി മൂസക്കുട്ടി പുഴക്കരയെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച് തൃത്താല എം.എല്‍.എ അഡ്വ. വി.ടി.ബല്‍റാം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി.
20 വര്‍ഷമായി യു.എ.ഇയിലുളള മൂസക്കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളും ഉമ്മയും അടങ്ങുന്ന കുടുംബമാണ് ഉള്ളത്. വാടക വീട്ടിലാണ് ഇപ്പോഴും കുടുംബം. 2004ല്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അവസാനമായി നാട്ടില്‍ പോയത്. റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ് നടത്തിയതിന്‍െറ ഭാഗമായി സാമ്പത്തിക ബാധ്യതയിലും നിയമക്കുരുക്കിലുംപെടുകയായിരുന്നു. സ്പോണ്സര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ കോടതി 15 ലക്ഷം ദിര്‍ഹം സ്പോണ്സര്ക്ക് നല്കാന് വിധി പുറപ്പെടുവിച്ചു. എന്നാല്‍ തുക അടക്കാന്‍ വഴിയില്ലാതായ മൂസക്കുട്ടി ജയിലിലായി. നാലു വര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങി 10 ദിവസം കഴിഞ്ഞപ്പോഴാണ് പക്ഷാഘാതത്തത്തെുടര്‍ന്ന് ആശുപത്രിയിലായത്. റാസല്‍ഖൈമ എമിഗ്രേഷന്‍ വകുപ്പിന്‍െറ യാത്രാ നിരോധം നീക്കിക്കിട്ടണമെങ്കില് ചുരുങ്ങിയത് 10 ലക്ഷം ദിര്‍ഹമെങ്കിലും വേണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ആക്ടിങ് കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരനുമായി എം.എല്‍.എ ആശയവിനിമയം നടത്തുകയും സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 01, 2016 11:53 am | |
| ദുബൈ സഫാരി പാര്‍ക്ക്: പ്രധാന കെട്ടിട നിര്‍മാണത്തിന് അനുമതി ദുബൈ: ദുബൈ നഗരസഭയുടെ വന്യജീവി സങ്കേത പദ്ധതിയായ ദുബൈ സഫാരി പാര്‍ക്കിന്‍െറ പ്രധാന കെട്ടിട നിര്‍മാണത്തിന് ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയും നഗരസഭ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല് മക്തൂം അംഗീകാരം നല്കി. 151 ദശലക്ഷം ദിര്‍ഹം ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടത്തിന്‍െറ രൂപരേഖയും നഗരസഭ പുറത്തുവിട്ടു. [You must be registered and logged in to see this image.]100 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ദുബൈ സഫാരി പാര്‍ക്ക് ഈ വര്‍ഷാവസാനം തുറക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അല്‍ വര്‍ഖ അഞ്ചിലെ 119 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പാര്‍ക്കിന്‍െറ 75 ശതമാനം പണികള്‍ പൂര്‍ത്തിയായെന്ന് നഗരസഭ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. 3.7 കിലോമീറ്റര്‍ ചുറ്റുമതിലും നിര്‍മിക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് 10,500ഓളം മൃഗങ്ങളെ ഇവിടെയത്തെിക്കും. ഇതില്‍ 350 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയായിരിക്കും. പാര്‍ക്കിലേക്കുള്ള നിരവധി മൃഗങ്ങളെ ഇതിനകം ദുബൈയില്‍ എത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ദുബൈയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണിത്. പ്രധാന കെട്ടിടത്തില്‍ വിവിധ പ്രദര്‍ശനങ്ങള്‍ക്ക് ഉപകരിക്കുന്ന തിയറ്റര്‍ ഉണ്ടാകും. 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കും തിയറ്റര്‍. പുനരുപയോഗ ഊര്‍ജ പാര്‍ക്ക്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും ഇതോടനുബന്ധിച്ച് നിര്‍മിക്കും. കെട്ടിടം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. നിരീക്ഷണ കാമറകളും സൗജന്യ വൈഫൈയും ലഭ്യമായിരിക്കും. സൗരോര്‍ജത്തിന്‍െറ സഹായത്തോടെയായിരിക്കും വൈദ്യുതി ഉല്പാദനം. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കും. പാര്‍ക്കിനുള്ളിലെ ആളുകളുടെ സഞ്ചാരത്തിന് ട്രാമുകള്‍, കേബ്ള്‍ കാറുകള്‍, സൈക്കിളുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിവയായിരിക്കും ഉപയോഗിക്കുക. 3600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. അറബ് വില്ളേജ്, ആഫ്രിക്കന്‍ വില്ളേജ്, ഓപണ്‍ സഫാരി വില്ളേജ് എന്നിങ്ങനെ മൂന്ന് പ്രധാന വില്ളേജുകളാണ് ദുബൈ സഫാരിയിലുണ്ടാവുക. ഇതിന് പുറമെ താഴ്വാരവും വാദിയും ഒരുക്കും. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 01, 2016 3:18 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 01, 2016 4:45 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Aug 02, 2016 9:19 am | |
| സ്വദേശിവത്കരണം: ഒമാനില്‍ 300 നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി
പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസിന്‍െറ കാലാവധി ജൂലൈ 31ന് അവസാനിച്ചു
മസ്കത്ത്: ഒമാനില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന 300 വിദേശി നഴ്സുമാര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴില്‍ കരാറിന്‍െറ കാലാവധി അവസാനിക്കുമെന്ന് മൂന്നുമാസം മുമ്പ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ കാലാവധി ജൂലൈ 31ന് അവസാനിച്ചു. ജോലി നഷ്ടമായവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്നാണ് അറിഞ്ഞതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു. അതേസമയം, കൂട്ടപിരിച്ചുവിടലിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വടക്കന്‍ ബാത്തിന പ്രവിശ്യയില്‍ 94 പേരും ശര്‍ഖിയ പ്രവിശ്യയില്‍ അമ്പത് പേരും 31ന് ജോലിയില്‍നിന്ന് പിരിഞ്ഞു. മസ്കത്ത് അടക്കം രാജ്യത്തിന്‍െറ മറ്റ് മേഖലകളില്‍നിന്നുള്ളവരാണ് മറ്റുള്ളവര്‍. 2015ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരാണ് ഇതില്‍ കൂടുതലുമെന്ന് നടപടിക്ക് ഇരയായ മലപ്പുറം സ്വദേശി പറഞ്ഞു. സഹം ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ മലയാളികളടക്കമുള്ള 25 ജോലിക്കാരില്‍ 21 പേരും പിരിഞ്ഞുപോയി. മറ്റ് വാര്‍ഡുകളില്‍നിന്ന് ഇതിന് ആനുപാതികമായി വിദേശികള്‍ നടപടിക്ക് ഇരയായിട്ടുണ്ട്. എന്നാല്‍, പരിചയസമ്പന്നത അനിവാര്യമായ ലേബര്‍ റൂമില്‍നിന്ന് ഒരാളെ മാത്രമാണ് പിരിച്ചുവിട്ടത്. നാട്ടിലേക്ക് പോകാന്‍ താല്പര്യമുള്ളവര്ക്ക് തീയതി അറിയിച്ചാല്‍ ടിക്കറ്റും വിസ കാന്സലേഷന് അടക്കം നടപടികളും ചെയ്തുനല്‍കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ മറ്റ് ജോലികള്‍ നോക്കുന്നവര്‍ക്ക് എന്‍.ഒ.സിയും നല്‍കും. മറ്റ് ജോലികള്‍ നോക്കുന്നതിനും നാട്ടിലേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കുമായി കൂടുതല്‍ സമയം വേണ്ടവര്‍ക്ക് ആവശ്യപ്പെട്ടാല്‍ ഒന്നു മുതല്‍ രണ്ടുമാസം വരെ നിലവിലെ വിസയില്‍ രാജ്യത്ത് തങ്ങാനും അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ അധികസമയത്ത് ശമ്പളം നല്‍കില്ല. കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്ക് പോകാതെ മറ്റ് സ്വകാര്യ ആശുപത്രികളിലും മറ്റും ജോലി കണ്ടത്തെുന്നതിനുള്ള ശ്രമത്തിലാണ്. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Aug 02, 2016 9:21 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Tue Aug 02, 2016 1:43 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Thu Aug 25, 2016 4:35 pm | |
| ഷാര്‍ജ: തുറസായി കിടക്കുന്നതും മലയാളികള്‍ കച്ചപാര്ക്കിങുകള് എന്ന് വിളിക്കുന്നതുമായ വാഹന നിറുത്തല്‍ കേന്ദ്രങ്ങള്‍ ഓര്‍മയാകുന്നു. നഗരസഭയുടെ അഅംഗീകാരമില്ലാതെ ഇത്തരം ഇടങ്ങളില്‍ വാഹനങ്ങള്‍ നിറുത്തിയിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പാര്‍ക്കിങുകളില്‍ നിറുത്തിയിടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പടങ്ങിയ ലഘുലേഖകള്‍ അധികൃതര്‍ വെച്ചിരുന്നു. ലഭ്യമായ വാഹന ഉടമകള്‍ക്ക് അവ നേരിട്ട് നല്‍കുകയും ചെയ്തു. വ്യാഴാഴ്ച മുതല്‍ ഇത്തരം ഇടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങുമെന്നാണ് അറിയുന്നത്. പലതരത്തിലുള്ള നിയമലംഘനങ്ങളും ഇത്തരം പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ച് നടക്കുന്നതായും അധികൃതര്‍ ചൂണ്ടി കാട്ടുന്നു. ഇപ്പോള്‍ കച്ച പാര്ക്കിങുകളായി ഉപയോഗിക്കുന്ന ഇടങ്ങളെല്ലാം വൈകാതെ പണമടച്ചുള്ള പാര്ക്കിങുകളായി മാറും. നഗരസഭയുടെ അനുമതിയുള്ള കമ്പനികളാണ് ഇത് ഏറ്റെടുക്കുക. സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റ് ഇത് താളം തെറ്റിക്കും എന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മണിക്കൂര്‍ വെച്ചായിരിക്കും ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വാടക പിടിക്കുക. വാര, മാസ, വാര്‍ഷിക നിരക്കുകളും ഉണ്ടാകും. ഷാര്‍ജ പട്ടണങ്ങളില്‍ ഇപ്പോള്‍ കച്ച പാര്‍ക്കിങുകള്‍ അപൂര്‍വ്വമാണ്. എന്നാല്‍ മറ്റിടങ്ങളില്‍ ഇത് വേണ്ടുവോളമുണ്ട്. ഷാര്‍ജ ഓള്ഡ്സൂക്ക് ഭാഗത്ത് അടുത്ത കാലത്താണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലാക്കിയത്. വാഹനങ്ങളുടെ നിരന്തരമായ നിയമലംഘനമാണ് ഇതിന് പ്രധാന കാരണമായത്. അനിശ്ചിതമായി വാഹനങ്ങള്‍ നിറുത്തിയിടുക, വാഹനങ്ങള്‍ വൃത്തിയാക്കാതെയിടുക, രണ്ട് വാഹനത്തിന്‍െറ ഇടം ഒരു വാഹനം കൈയേറുക തുടങ്ങിയ നിയമലംഘനങ്ങളെ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ പെയ്ഡ് പാര്‍ക്കിങ് കൊണ്ട് വന്നത്. കച്ച പാര്ക്കിങുകളുടെ കളം മാറ്റത്തിനും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പ്രധാന കാരണം. വാടക പാര്‍ക്കിങ് സംവിധാനം വരുമ്പോള്‍ അവിടെ കാവല്ക്കാരന് ഉണ്ടാകും. കച്ച പാര്‍ക്കിങുകള്‍ കേന്ദ്രികരിച്ചുള്ള മദ്യ വില്‍പ്പന, പിടിച്ച്പ്പറി, യാചന എന്നിവയെല്ലാം ഇതോടെ നില്ക്കും. എന്നാല്‍ മര്യാദക്കാരായ സാധാരണക്കാര്‍ക്ക് ഇത് വലിയ അടിയാകും. എന്നാല്‍ വാഹന മോഷണം പോകല്‍, വാഹനങ്ങളുടെ ചില്ല് തകര്‍ത്തുള്ള മോഷണം എന്നിവ വാടക സംവിധാനം നിലവില്‍ വരുന്നതോടെ നിലക്കുകയും ചെയ്യും. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Sun Aug 28, 2016 11:57 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Sun Aug 28, 2016 3:00 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Sun Aug 28, 2016 5:15 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Mon Aug 29, 2016 3:04 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Oct 26, 2016 9:56 am | |
|
ദുബായ് ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്ന് മുതല്‍
വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും
ദുബായ്: ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. 21-ാമത് ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്നിന് ആരംഭിക്കും. 2017 ഏപ്രില്‍ എട്ട് വരെയായി 159 ദിവസമാണ് വിവിധ സാംസ്കാരിക പരിപാടികളും പ്രദര്‍ശനങ്ങളും ഉള്‍പ്പെടുന്ന മേള തുടരുക. ചൊവ്വാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്ണപ്പകിട്ടാര്ന്ന ചടങ്ങിലാണ് 21-ാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്.
1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ പ്രദേശത്തായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉത്പന്നങ്ങളും അണിനിരക്കും. ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 12,000ത്തിലേറെ കലാ സാംസ്കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശനങ്ങളില്‍ പതിവായി പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് പുറമെ, അള്‍ജീരിയ, യുക്രെയിന്, ജപ്പാന്, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, റുമാനിയ, സെര്‍ബിയ എന്നീരാജ്യങ്ങളുടെ പവലിയനുകളും പുതുതായുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോര്‍ദാനും പുതിയ പവലിയനുമായി എത്തും.
എല്ലാ ദിവസവും പവലിയനുകളിലെ മികച്ച കലാരിപാടികള്ക്കൊപ്പം, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍ക്കും സംവിധാനം ആയിട്ടുണ്ട്. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്. 65 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും. എല്ലാ ദിവസവും നടക്കുന്ന വിദേശ സംഗീതജ്ഞരുടെ പ്രകടനം ഗ്ലോബല്‍ വില്ലേജിലെ സവിശേഷതയായിരിക്കും. 19 റെസ്റ്റോറന്റുകളും 35,000ത്തിലേറെ ഷോപ്പിംഗ് ഔട്ലെറ്റുകളും മേളയുടെ ഭാഗമാകും.
ഒരേസമയം 18,000ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ. അഹമ്മദ് ഹുസ്സൈന്‍ ബിന്‍ ഈസയാണ് പ്രഖ്യാപനം നടത്തിയത്. കമേഴ്ഷ്യല്‍ ഡയരക്ടര്‍ അഹമ്മദ് അല്‍ റഈസ്, ഓപറേഷന്‍സ് ഡയരക്ടര്‍ അഹമ്മദ് അബ്ദുല്‍ റഹീം ്അല്‍ മര്‍റി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Oct 26, 2016 2:57 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ Wed Oct 26, 2016 4:32 pm | |
| | |
| | | Sponsored content
| Subject: Re: പ്രവാസലോക വാര്‍ത്തകള്‍ | |
| |
| | | | പ്രവാസലോക വാര്‍ത്തകള്‍ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |