Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | യാത്രാവിവരണങ്ങള്‍ | |
|
+21sErI Neelu unnikmp Mansoor sandeep Michael Jacob binjo Abhijit balamuralee Greeeeeshma issac k.j Binu sunder shamsheershah vipinraj ROHITH NAMBIAR midhun parutty Ammu Minnoos Usha Venugopal 25 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: യാത്രാവിവരണങ്ങള്‍ Sat Nov 21, 2015 1:30 pm | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Thu Mar 10, 2016 8:23 am | |
| കുട്ടവഞ്ചി, ഏറുമാടം, ആനസവാരി , കോന്നിയിലേക്ക് പോരൂ.. പത്തനംതിട്ടയിലെ കോന്നിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. കണ്ണിനും കരളിനും ഹൃദ്യമായ ഈ അനുഭവം ആസ്വാദിച്ച് നുകരാന്‍ കുടുംബങ്ങളുമായത്തെുന്ന യാത്രികര്‍ക്ക് സന്തോഷിക്കാനുള്ള കാരണങ്ങള്‍ നിരവധിയുണ്ട്. കോന്നി, അടവി ഇക്കോ ടൂറിസം പദ്ധതികളും ഇപ്പോള്‍ ഏറെ ’ആകര്‍ഷകമായിരിക്കുകയാണ്. [You must be registered and logged in to see this image.][You must be registered and logged in to see this image.] കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നി ആന റൂട്ടില്‍ ആനസവാരി, കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ്, 61 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ എട്ട് മണിക്കൂര്‍ വനയാത്ര തുടങ്ങിയവ സഞ്ചാരികളെ ആവേശപ്പെടുത്തുകയും ആഹ്ളാദിപ്പിക്കുകയും ചെയ്യും എന്നുറപ്പാണ്. തണ്ണിത്തോട്ടിലെ കുട്ടസാവാരിയാണ് എടുത്ത് പറയേണ്ടത്. നല്ല തണുത്ത പുഴവെള്ളത്തില്‍ സ്പര്‍ശിച്ച് കുട്ടസവാരി നടത്താം. വെള്ളം ഉള്ളപ്പോള്‍ പുഴയുടെ ഉള്ളിലൂടെയുള്ള ദീര്‍ഘയാത്രകള്‍ക്ക് മണിക്കൂറിന് 800 രൂപയാണ്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറവായതിനാല്‍ കുറച്ച് ഭാഗങ്ങളിലാണ് കുട്ടവഞ്ചി യാത്ര. അതിനായി മണിക്കൂറിന് 400 രൂപയാണ് ഈടാക്കുന്നത്.[You must be registered and logged in to see this image.]അതിനൊപ്പം കാനന ഭംഗിയും കല്ലാറിന്‍െറ സൗന്ദര്യവും വന്യമൃഗങ്ങളെ നേരിട്ട് കാണുന്നതിനും ഒക്കെയായി മരത്തിന്‍െറ മുകളില്‍ ബാംബു ടോപ്പ് ട്രീ ഹട്ടും ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. ആറ് ബാംബു ഹട്ടുകളില്‍ ഒരെണ്ണം ഹണിമൂണ്‍ കോട്ടേജാണ്. എല്ലാ ഹട്ടുകളിലും ഒരുമുറി, വാരന്ത,അടുക്കള, അറ്റാച്ചിഡ് ബാത്ത് റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ബാംബു ഹട്ടുകളുടെ വാടക നിരക്ക് നിശ്ചയിച്ചിട്ടില്ല. കോന്നിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് അടവിയിലേക്കുള്ളത്. കോന്നി-പയ്യനാമണ്‍-തേക്കുംതോട് റൂട്ടിയിലാണ് അടവി. കോന്നി ഇക്കോ ടൂറിസം നമ്പര്‍: 0468 2247 645[You must be registered and logged in to see this image.] | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Thu Mar 10, 2016 8:24 am | |
| നിങ്ങള്‍ കുടുംബത്തോടൊപ്പം യാത്ര പോകാറുണ്ടോ..... [You must be registered and logged in to see this image.][You must be registered and logged in to see this image.]കുടുംബത്തോടൊപ്പം യാത്ര പോകുന്ന നല്ളൊരു ശതമാനം ആളുകളുണ്ട്. യാത്ര എന്നതുതന്നെ ഒരാള്‍ക്ക് വ്യക്തിപരമായി ഊര്‍ജവും ആഹ്ളാദവും ഒക്കെ നല്‍കുന്നതാണ്. അപ്പോള്‍ കുടുംബത്തോടൊപ്പമുള്ള യാത്ര എന്നത് കുടുംബാംഗങ്ങള്‍ക്കെല്ലാം ഉന്‍മേഷവും പുതുമയും ഒക്കെ നല്‍കുന്നതായിരിക്കും എന്നതില്‍ തര്‍ക്കമില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുടുംബത്തോടൊപ്പം യാത്ര പോകുക തന്നെ വേണം. കാരണം ഗൃഹനാഥന്‍മാര്‍ക്ക് കൂടുതല്‍ യാത്രകള്‍ ചെയ്യുന്നവരായിരിക്കും. അവര്‍ക്ക് അതിനുള്ള സാധ്യതകള്‍ നിരവധിയുമാണ്. എന്നാല്‍ ഗൃഹനാഥക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഈ അവസരങ്ങള്‍ ലഭിക്കണമെന്നില്ല. കുടുംബത്തെയും കൂട്ടിയുള്ള യാത്രയില്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളം ആകും എന്നത് മാത്രമല്ല പുതിയ കാഴ്ചകളും അനുഭവങ്ങളും കൂട്ടായി ലഭിക്കുമ്പോള്‍ അതിന്‍െറ അളവ് പറഞ്ഞറയിക്കാനും കഴിയില്ല. അതുക്കും മേലെ ആയിരിക്കും ആ ആനന്ദം.യാത്രക്ക് ഒരുങ്ങുന്നതിന് മുമ്പ് കുടുംബത്തെയും കൂട്ടിയുള്ള യാത്രക്ക് ഒരുങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ദിവസങ്ങളുടെ തെരഞ്ഞെടുപ്പാണ്. കുട്ടികളുടെ സ്കൂള്‍\കോളേജ് അധ്യായന ദിവസങ്ങള്‍, ക്ഷണിക്കപ്പെട്ട വിവാഹം പോലെയുള്ള ചടങ്ങുകള്‍ എന്നിവ ഒക്കെ കണക്കിലെടുക്കണം. യാത്രക്കിടയില്‍ ‘അയ്യോ.. നാളെ നാട്ടിലെ സുഹൃത്തിന്‍െറ അനുജന്‍െറ വിവാഹമാണ്. എനിക്ക് പങ്കെടുക്കേണ്ടതായിരുന്നു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നാല്‍ യാത്രയുടെതന്നെ നിറംകെടുത്തും. അതുകൊണ്ട് എല്ലാവര്‍ക്കും ഫ്രീയായ ദിവസങ്ങള്‍ തെരഞ്ഞെടുക്കുക. മുമ്പെ പ്ളാന്‍ ചെയ്താല്‍ കൂടുതല്‍ ഉചിതമാകും. ഇങ്ങനെ ഒക്കെ ആണങ്കിലും പെട്ടെന്ന് ഒരാവശ്യം വന്നാലോ എന്ന് ചോദ്യം വന്നേക്കാം. അതൊക്കെ ആ സമയത്ത് നേരിണ്ടവയാണ് എന്നേ ഉത്തരവും പറയാനുള്ളൂ. യാത്രക്കൊരുങ്ങിയെങ്കില്‍ നമ്മുടെ ബജറ്റാണ് ഇനി തയ്യാറാക്കേണ്ടത്. വലിയ ആര്‍ഭാടം ഒന്നുമില്ളെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ക്ക് ഒക്കെ തുക നീക്കിവെച്ചുള്ള ബജറ്റാണ് വേണ്ടത്. ഇനി ബജറ്റ് തുകയെക്കാള്‍ പത്ത് ശതമാനം കൈയില്‍ കരുതുകയുംവേണം. ശ്രദ്ധയോടെയും പ്ളാനിംഗോടെയും മുന്നോട്ട് പോയാല്‍ അനാവശ്യ ചെലവുകള്‍ ഒക്കെ ഒഴിവാക്കാം. അതിനുള്ള ചില വിദ്യകള്‍ ഉണ്ട്. അതെല്ലാം പിന്നാലെ വിവരിക്കുന്നുണ്ട്. പോകേണ്ട ദിവസവും പണവും ഒക്കെ ശരിയായാല്‍ എവിടേക്കാണ് പോകേണ്ടത് എന്ന് ചിന്തിക്കാം. കുറച്ച് ദിവസവും കുറച്ച് പണവും മാത്രമെ ഉള്ളൂവെങ്കില്‍ വിഷമിക്കേണ്ട, അത്തരത്തിലൊരു യാത്ര പ്ളാന്‍ ചെയ്താല്‍ മതി. പക്ഷെ പെട്ടെന്ന് പോയി വരാനും പുതുമ ആസ്വാദിക്കാനും പറ്റിയ സ്ഥലം ഏതെന്ന് യാത്രാപ്രിയരായ സുഹൃത്തുക്കളോട് ചോദിക്കണം. അല്ളെങ്കില്‍ ഗൂഗിളിലോ യാത്രാസംബന്ധമായ സൈറ്റുകളിലോ തെരയണം. പക്ഷെ ശ്രദ്ധിക്കേണ്ടത് കുടുംബത്തോടൊപ്പം താമസിക്കാന്‍ സുരക്ഷിതവും വിശ്വസിക്കാന്‍ പറ്റുന്നതുമായ ഇടംവേണം എന്നതും പ്രധാനമാണ്. [You must be registered and logged in to see this image.]യാത്ര എങ്ങനെ, എന്തെല്ലാം ശ്രദ്ധിക്കണംയാത്രക്ക് വാഹനസൗകര്യം എങ്ങനെവേണം എന്ന് തീരുമാനിക്കണം. സ്വന്തം വാഹനം ഉണ്ടെങ്കില്‍ അത് നല്ലതാണ്. പക്ഷെ വളരെ ദൂരയാണങ്കില്‍ അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഫൈ്ളയിറ്റ്, ട്രയിന്‍, ബസ്, ടാക്സി എന്നിങ്ങനെ ഏത് വേണം എന്നത് സാഹചര്യം അനുസരിച്ച് തെരഞ്ഞെടുക്കാം. ഫൈ്ളയിറ്റ് ആണങ്കില്‍ മുന്‍കുര്‍ ബുക്ക് ചെയ്താല്‍ ഓഫറുകള്‍ ലഭിച്ചേക്കാം. തീവണ്ടിയിലാണങ്കില്‍ Indian Railway Catering And Tourism Corporation Limited യാത്രകളെ കുറിച്ചും അന്വേഷിക്കുക. കഴിഞ്ഞ ഓണക്കാലത്ത് IRCTC മലയാളികള്‍ക്കായി ഉത്തരേന്ത്യന്‍ യാത്ര സംഘടിപ്പിച്ചിരുന്നു. ബസ് യാത്രയാണങ്കിലും എപ്പോഴാണ് സമയം എന്നൊക്കെ അന്വേഷിച്ച് വെക്കണം. ടൂറിസ്റ്റ് കേന്ദ്രത്തിലത്തെിയാല്‍ അന്ന് തങ്ങാനുള്ള ഹോട്ടലോ ലോഡ്ജോ മുന്‍കുര്‍ ബുക്ക് ചെയ്തിരിക്കുന്നതും നല്ലതായിരിക്കണം. അവിടെ ചെന്ന് ബുക്ക് ചെയ്താല്‍ ചിലപ്പോള്‍ അധികം പണം കൊടുക്കേണ്ടി വരും. ഇനി പണം കൊടുത്താല്‍തന്നെ ചിലപ്പോള്‍ റൂം കിട്ടിയെന്നും വരില്ല. മുന്‍കൂര്‍ ബുക്കിംഗിന് മുമ്പ് ഹോട്ടലിനെ കുറിച്ച് അനുഭവസ്ഥരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടണം. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളോ ഇടത്തരം വാടകയില്‍ ലഭിക്കുന്ന റസ്റ്റ് ഹൗസുകളോ കിട്ടുമോയെന്നും അന്വേഷിക്കുക. യാത്ര പോകുമ്പോള്‍ മരുന്ന്, മുറിവോ പൊള്ളലോ എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് പ്രാഥമികമായി ചെയ്യാനുള്ള ബാന്‍ഡേജ്, ഓയില്‍മെന്‍റ് എന്നിവയും കരുതണം. കുട്ടികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഉള്ള സാഹചര്യം കൂടുതലായിരിക്കാം. അത് കൂടി കണക്കിലെടുക്കണം. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. നോണ്‍ വെജിറ്റേറിയന്‍, വിലക്കുറവുള്ള ഐസ്ക്രീം, വഴിയോരത്ത് കാണുന്നതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണങ്ങള്‍, വൃത്തിരഹിതമായ വെള്ളം എന്നിവയും ഒഴിവാക്കണം. നിങ്ങള്‍ക്കും കുടുംബത്തിനും യാത്രാമംഗളങ്ങള്യാത്ര പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പരസ്പരമുള്ള പെരുമാറ്റത്തിനും വലിയ പങ്കുണ്ട്. മാതാപിതാക്കളുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പാലിക്കാനുള്ള ഉത്തരവാദിത്തം കുട്ടികളും അവരെ സ്നേഹപൂര്‍വം നയിക്കാനുള്ള ശ്രദ്ധ മാതാപിതാക്കള്‍ക്കും ഉണ്ടാകണം. പുതിയ സ്ഥലങ്ങളിലേക്കാണ് പോകുന്നതെന്നും കരുതലും ജാഗ്രതയും ഉണ്ടാകണമെന്നും പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. ചിലപ്പോള്‍ ദേഷ്യപ്പെടുന്നതോ ശകാരിക്കുന്നതോ ഒരു യാത്രയുടെ മൊത്തത്തിലുള്ള രസച്ചരടിനെ ബാധിച്ചെന്നും വന്നേക്കാം. അല്ളെങ്കില്‍ സൂക്ഷ്മക്കുറവുള്ള പ്രവൃത്തിമൂലം ദു:ഖം ഉണ്ടായെന്നും വരാം. ഇതൊന്നും പറഞ്ഞത് യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കാനല്ല. മറിച്ച് സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടന്നും നല്ളൊരു യാത്രയെ അതിന്‍െറ ലക്ഷ്യത്തില്‍ എത്തിക്കാമെന്നും മാത്രമാണ്. അപ്പോള്‍ ഇതൊക്കെ വായിച്ച് കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും കുടുംബത്തോടൊപ്പമുള്ള ഒരു യാത്ര പോയാല്‍ കൊള്ളാമൊന്ന് തോന്നുന്നുണ്ടോ.. എങ്കില്‍ താമസിക്കേണ്ട. മറ്റ് കാര്യങ്ങളെല്ലാം ഒ.കെ യാണങ്കില്‍ യാത്ര പ്ളാന്‍ ചെയ്യൂ..നിങ്ങള്‍ക്കും കുടുംബത്തിനും യാത്രാമംഗളങ്ങള്‍. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Thu Mar 10, 2016 1:45 pm | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Mar 15, 2016 10:38 am | |
| അതിരപ്പിള്ളി വാല്‍പ്പാറ വഴി പൊള്ളാച്ചിയിലേക്കൊരു വണ്‍ ഡേ....... [You must be registered and logged in to see this image.]അതിരപ്പിള്ളി വാല്‍പ്പാറ വഴി പൊള്ളാച്ചിയിലേക്കൊരു വണ്‍ ഡേ ടൂര്‍ പോയാലോ എന്നചോദ്യത്തില്‍ നിന്നാണ് അതിരപ്പിള്ളി, വാല്‍പ്പാറ, പൊള്ളാച്ചി ട്രിപ്പിന്‍െറ ഉടലെടുപ്പ്. രാവിലെ 6.45 ന് എറണാകുളത്ത് നിന്ന് ട്രിപ്പായി. എന്‍ഫീല്‍ഡ് ക്ളാസിക് 350 ലാണെപോക്ക്. 35- 45 കി.മീ സ്പീഡില്‍. 8.40 ആയപ്പോഴേക്കും അതിരപ്പിള്ളി, വാഴച്ചാല്‍ എത്തി. ചെക്ക്പോസ്റ്റിലെ പോസ്റ്റിങ് കഴിഞ്ഞ് നേരെവിട്ടു. ഇരുവശവും കാടാണ്. മൃഗങ്ങള്‍ക്ക് ക്രോസ് ചെയ്യാന്‍ പറ്റിയ റോഡ്. ആനയെകാണുന്നുണ്ടോ... കാണുന്നുണ്ടോ... എന്നും നോക്കി . അങ്ങിങ്ങ് കടകളും നമ്മുടെ ആനവണ്ടിയും സ്ഥലത്തുണ്ട്. വയറ്റില്‍ നിന്ന് ആരുടേയോ നിലവിളികേട്ടാണ് അടുത്തുകണ്ട കടയില്‍ കയറിയത്. അവിടുന്ന് ഫുഡ് അടിച്ച്നേരെവിട്ടു, വാല്‍പ്പാറ ലക്ഷ്യമാക്കി.[You must be registered and logged in to see this image.] ആനയുടെ ‘കലിപ്പ്സീനാണോ’ അതോകാറ്റിന്‍െറ ‘കലിപ്പാണോ’ പോകുന്നവഴി അവിടെ ഇവിടെ മരങ്ങളുടെ ശിഖിരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞ് കിടപ്പുണ്ട്. ഒരു വളവ് തിരിഞ്ഞപ്പഴതാ തേടിയവള്ളികാലില്‍. ദേ നില്‍ക്കുന്നു നമ്മുടെ സംസ്ഥാന മൃഗം ആന... വഴിയില്‍ നിന്ന് മാറി കാടിനുള്ളിലായിട്ടാണ് നില്‍പ്പ്. ഞങ്ങള്‍ വണ്ടിനിറുത്തിയില്ല. കുളിരുകോരുന്ന തണുപ്പിലൂടെ ഇല്ലിയും ഈറ്റയും ഇടതൂര്‍ന്ന് നില്‍ക്കുന്ന കാടിനുള്ളിലൂടെ ഞങ്ങള്‍ റോയലായി പോകുമ്പോ ദാണ്ടേ... മൃഗങ്ങളൊക്കെവന്ന് കുടിയും കുളിയും നടത്തുന്ന ഒരുതടാകം. അവിടെ കുറച്ച് സമയം ചെലവഴിച്ചു. മൃഗങ്ങളൊന്നുംവരാത്തതുകൊണ്ട് ‘പട’മായില്ല. വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ കാടുകളൊക്കെ കണ്ട് പോകുമ്പോഴാണ് , മുന്നില്‍ ആരൊക്കെയോ നടന്നുപോകുന്നു. ഫാമിലിയായിട്ടാണ്പോക്ക്. ഇവരെന്ത നടന്നുപോകുന്നത് വല്ല കാറൊക്കെ വിളിച്ച് പോകാമായിരുന്നില്ളേ.... അടുത്തത്തെിയപ്പോഴാണ് മനസിലായത് അവര്‍ കാടിന്‍െറ മക്കളാണെന്ന്. രണ്ട് ആണും രണ്ട് പെണ്ണും കൂടെ ഒരുചെറിയ കുട്ടിയും രണ്ട് പട്ടിയും. അവരും യാത്രയിലാണെന്ന് തോന്നുന്നു. വീണ്ടും കാടിനുള്ളിലൂടെ കുന്നും വളവുകളും വകഞ്ഞ്മാറ്റി മുന്നോട്ടുതന്നെ.[You must be registered and logged in to see this image.] കിടിലന്‍ കാലാവസ്ഥ. അങ്ങിങ്ങ് മലമടക്കുകള്‍ കാണാം. നട്ടുച്ചയാണെന്നുപോലും തോന്നുന്നില്ല. നല്ലതണുപ്പ്. അങ്ങനെ മലക്കപ്പാറ എത്തിയപ്പോ നമ്മുടെ പ്രകൃതിഭംഗിക്ക് ഒരുമാറ്റം. ഇത്രയും നേരംകണ്ട ‘ഘോരഘോര’ വനാന്തരങ്ങള്‍ മാറി പച്ചപ്പുള്ള തേയില തോട്ടങ്ങളും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും ടീ ഫാക്ടറികളും കണ്ടുതുടങ്ങി. കിടിലം സ്ഥലം ‘അളിയാ... ഇത് തകര്‍ത്തു’ ഞാന്‍ പറഞ്ഞു. തേയിലതോട്ടങ്ങളും സില്‍വര്‍ ഓക്ക്മരങ്ങളും ഓറഞ്ച്മരങ്ങളും അവിടിവിടെ കാണുന്ന ചെറിയ വീടുകളും അമ്പലങ്ങളും കടന്ന് ഞങ്ങള്‍ എത്തിയത് ഷോളയാര്‍ ഡാമിലാണ്. സമയം ഒരുമണി. കാലാവസ്ഥ വ്യതിയാനം മൂലമാണോ അതോ ഞങ്ങള്‍ വരുന്നത് അറിഞ്ഞിട്ടാണോ എന്നറിയില്ല. ഡാമില്‍ പകുതിയില്‍ അധികം വെള്ളം ഉണ്ടായിരുന്നില്ല. ഡാമില്‍ നിന്ന് നോക്കിയാല്‍ താഴെ തേയില തോട്ടങ്ങളും മുകളില്‍ പാറമടക്കുകളും. അവിടുന്ന് നേരെ വാല്‍പാറക്ക്. വാല്‍പാറക്ക് ഞങ്ങള്‍ പോകുമ്പോഴും നമ്മുടെ കൂടെ ഒരാളുകൂടി ഉണ്ടായിരുന്നു, നമ്മുടെ ഷോളയാര്‍ ഡാം. അതിങ്ങനെ വാല്‍പ്പാറ പോകുന്നവഴിയുടെ പകുതിയില്‍ കൂടുതലുണ്ട്. അത്രക്കുണ്ട് ഡാം. വാല്‍പാറയത്തെി അവിടുത്തെ മാര്‍ക്കറ്റും പ്രദേശങ്ങളും നടന്നുകണ്ട്. നേരെ ഞങ്ങള്‍ പൊള്ളാച്ചിക്ക് പിടിപ്പിച്ചു. കയറ്റവും ഇറക്കവും ആയി വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡുകള്‍. റോഡിന്‍െറ കാര്യംപറയണ്ട ‘കിടിലം’. കുറച്ചങ്ങ് പോയപ്പോള്‍ ഹെയര്‍ പിന്നുകളുടെ പെരുന്നാള്‍. 40 ഹെയര്‍ പിന്‍ വളവുകള്‍. അതില്‍ കുറച്ച് കയറ്റവും പകുതിയില്‍ കൂടുതല്‍ ഇറക്കവുമാണ്. [You must be registered and logged in to see this image.]പാറക്കെട്ടുകള്‍ക്കിടയിലൂടെ കൊത്തിയെടുത്ത റോഡുകള്‍. ഇതിന് കൂട്ടായി വലതും ഇടതും ഭാഗത്തായി കുറേ ബോഡി ഗാര്‍ഡ് പാറകുന്നുകളും. മുകളില്‍ നിന്ന് വരുമ്പോള്‍ തന്നെ ആളിയാര്‍ ഡാം കാണാം. ഹെയര്‍ പിന്‍ റോഡുകളും ആളിയാര്‍ ഡാമിന്‍െറ വശ്യതയും മനംകുളിര്‍പ്പിക്കും. ശ്രദ്ധിച്ച് വണ്ടിയോടിക്കേണ്ട സ്ഥലങ്ങളാണ്. ശ്രദ്ധ ഒന്ന് തെറ്റിയാല്‍ പിന്നെ നാളത്തെ ചരമകോളത്തിലേകാണൂ..... വൈകുന്നേരത്തോടെ ഹൈറേഞ്ച് പകുതിയും ഇറങ്ങിയിരുന്നു. ആളിയാര്‍ ഡാം എത്തുന്നതിന് തൊട്ട്മുമ്പായി ‘മങ്കി ഫാള്‍സ്’ ഉണ്ട്. അവിടെ കയറി കുറച്ചുനേരം വിശ്രമിച്ചു. പാറകെട്ടുകളില്‍ നിന്ന് ചാടുന്ന വെള്ളത്തില്‍ കുളിക്കാനുള്ളവരുടെ തിരക്കാണ്. ചിലരുടെ കാണിക്കല്‍ കാണുമ്പോള്‍ തോന്നും ആദ്യമായിട്ടാവും വെള്ളം കാണുന്നതെന്ന്. ഇവിടെ കുരങ്ങന്മാരുടെ സംസ്ഥാന സമ്മേളനമാണ്. നോക്കീം കണ്ടും നിന്നില്ളെങ്കില്‍ കൈയിലുള്ളതെല്ലാം അടിച്ചോണ്ടുപോകും. നേരെ ആളിയാര്‍ ഡാം ലക്ഷ്യമാക്കി ബുള്ളറ്റ് കുതിച്ചു. ആളിയാര്‍ ഡാം തമിഴ്നാട്ടിലെ ഒരുപ്രധാന ടൂറിസം കേന്ദ്രമാണെന്ന് തോന്നുന്നു. നല്ല ജനത്തിരക്കുണ്ട്. കുട്ടികളുടെ പാര്‍ക്കും ഉണ്ട് അവിടെ. ഡാമിന്‍െറ മുകളില്‍ നിന്ന് നോക്കിയാല്‍ നമ്മള്‍ ഇറങ്ങിവന്ന മലകളും നീണ്ട് നിവര്‍ന്ന കുന്നുകളും കാണാം. മുകളില്‍ നിന്ന് കണ്ടപോലെയല്ല കണ്ണെത്താ ദൂരം പടര്‍ന്ന് കിടക്കുകയാണ് ഡാം. അവിടെ 40 രൂപക്ക് ഓരുബോട്ട് സവാരിയും നടത്തി യാത്ര തുടര്‍ന്നു. പൊള്ളാച്ചിയിലേക്ക്. ആളിയാറില്‍ നിന്ന്പൊള്ളാച്ചിക്ക് പോകുമ്പോള്‍ റോഡിന്‍െറ മേല്‍ക്കൂരയെന്നോണം പൂക്കള്‍ നിറഞ്ഞമരങ്ങളും തെങ്ങിന്‍ തോപ്പുകളും. തിരിഞ്ഞ് നോക്കിയാല്‍ മലനിരകള്‍ നമ്മേവിട്ട് അകന്നുപോകുന്നതും കാണാം. 6.30 ഓടെ പൊള്ളാച്ചി എത്തി. അവിടുന്ന് നേരെ എറണാകുളത്തേക്ക്. 60- 80 കി.മീ സ്പീഡില്‍ പിടിപ്പിച്ചു. ഒരു സ്ഥലത്തും നിറുത്തിയില്ല. മൂന്നരമണിക്കൂര്‍ ഒറ്റയിരിപ്പ്. എറണാകുളം പിടിച്ചു. നടുവിന് ഒരുപിടുത്തം ഉണ്ടോയെന്നൊരുസംശയം. | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Mar 15, 2016 10:40 am | |
| കൊട്ടാരങ്ങളുടെ നാട്ടിലേക്ക് ഹില്‍സ്റ്റേഷനുകള്‍ വേണ്ടെന്ന ഭാര്യയുടെ നിര്‍ദേശമാണ് ഇത്തവണ കുന്നും മലകളും ഒഴിവാക്കിയുള്ള യാത്രക്ക് പ്രേരിപ്പിച്ചത്. പട്ടിനും ചന്ദനത്തിനും പേരുകേട്ട കൊട്ടാരങ്ങളുടെ നഗരമായ മൈസൂരാണ് (മൈസൂരു) ലക്ഷ്യം. കുടുംബവുമൊത്തുള്ള യാത്രയായതിനാല്‍ തയാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്തു. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കി യാത്രാ പ്ളാന്‍ തയാറാക്കി. സര്‍വിസ് സെന്‍ററില്‍ കൊണ്ടുപോയി വാഹനവും ഉഷാറാക്കിയെടുത്തു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച യാത്ര നാടുകാണി ചുരം കയറി മുതുമലയും ബന്ദിപൂരും പിന്നിട്ട് 12 മണിയോടെ ഗുണ്ടല്‍പേട്ടയിലത്തെി. റോഡിന് ഇരുവശവും ഇളനീരും തണ്ണിമത്തനും വില്‍ക്കുന്നവര്‍ ഇടംപിടിച്ചിരിക്കുന്നു. വാഹനങ്ങളില്‍ പോകുന്നവരെ കൈ കാണിച്ച് വിളിക്കുന്ന തിരക്കിലാണ് അവര്‍.[You must be registered and logged in to see this image.] [You must be registered and logged in to see this image.]നല്ല ദാഹമുള്ളതിനാല്‍ ഞങ്ങളും ഇളനീര്‍ കുടിക്കാന്‍ തീരുമാനിച്ചു. 30 രൂപയാണ് ഒരു ഇളനീരിന്. ദാഹമകറ്റി സമീപത്തെ കൃഷിയിടം കാണാനിറങ്ങി. അവിടെ മഞ്ഞള്‍ കൃഷിക്കുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് ഗുണ്ടല്‍പേട്ടയിലെ കൃഷിയിടങ്ങള്‍. സീസണല്ലാത്തതിനാല്‍ സൂര്യകാന്തിയടക്കമുള്ള പൂകൃഷി കാണാന്‍ സാധിക്കില്ളെന്ന് കര്‍ഷകര്‍ പറഞ്ഞത് ഞങ്ങളെ അല്‍പ്പം നിരാശരാക്കി. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയും ദൂരമുള്ളതിനാല്‍ തിരിച്ച് വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.[You must be registered and logged in to see this image.]കാഴ്ചകള്‍ പിന്നിലേക്ക് ഓടിമറഞ്ഞുകൊണ്ടിരുന്നു. നഞ്ചന്‍ഗുഡ് കഴിഞ്ഞതോടെ പലയിടത്തും വാഹനത്തിന്‍െറ വേഗത കുറക്കാന്‍ നിര്‍ബന്ധിതരായി. റോഡ് നാലുവരി പാതയാക്കുന്നതിന്‍െറ പണി നടന്നുകൊണ്ടിരിക്കുകയാണ്. മൈസൂര്‍ അടുക്കുന്തോറും കരിമ്പ് കൃഷിയിടങ്ങള്‍ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. മൈസൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപമാണ് റൂം ബുക്ക് ചെയ്തിരുന്നത്. മൂന്ന് മണിയോടെ റൂമിലത്തെി. ഗുണ്ടല്‍പേട്ടയില്‍നിന്ന് അകത്താക്കിയ ഇളനീരിന്‍െറ ഊര്‍ജമെല്ലാം തീര്‍ന്നതിനാല്‍ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി. സമീപത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മൈസൂര്‍ കൊട്ടാരം ലക്ഷ്യമാക്കി വാഹനത്തില്‍ കയറി. ഞങ്ങളത്തെിയ ദിവസം സ്വഛ് അഭിയാന്‍ പദ്ധതിയില്‍ വീണ്ടും രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ ആഘോഷത്തിലായിരുന്നു മൈസൂര്‍. 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈസൂരിന്‍െറ നേട്ടം. മാലിന്യ നിര്‍മാര്‍ജനത്തിലെ ശ്രദ്ധേയ നേട്ടമാണ് രാജ്യത്തെ ശുചിത്വ നഗരമായി നിലനിര്‍ത്തിയത്. 14 ലക്ഷം പേര്‍ താമസിക്കുന്ന ഈ പൈതൃക നഗരത്തില്‍ ദിവസേനെ പുറംതള്ളുന്ന 405 ടണ്‍ മാലിന്യം ചീഞ്ഞുനാറാതെ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനമുണ്ട്. 2008ല്‍ ആരംഭിച്ച ‘ലെറ്റ്സ് ഡു ഇറ്റ് മൈസൂര്‍’ കാമ്പയിനായിരുന്നു ശുചിത്വത്തിലേക്കുള്ള പ്രധാന ചുവടുവെപ്പ്. ശരാശരി ഒരു ലക്ഷത്തിനടുത്ത് വിദേശികളും 20 ലക്ഷം ഇന്ത്യക്കാരും വര്‍ഷത്തില്‍ മൈസൂര്‍ സന്ദര്‍ശിക്കുന്നു.[You must be registered and logged in to see this image.]നഗരത്തിലെ നാലുവരി പാതകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്നു. ഓരോ ജംഗ്ഷനിലും റൗണ്ടുകളുമുണ്ട്. ഇതില്‍ മിക്കവയിലും ചരിത്ര നായകരുടെ പ്രതിമകള്‍ ഇടംപിടിച്ചിരിക്കുന്നു. കൊട്ടാരങ്ങളുടെ നഗരമായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും ആശുപത്രികളുടെയും മാളുകളുടെയും നിര്‍മാണം ഇവക്ക് സമാനമാണ്. രാവിലെ നടക്കാനും വൈകുന്നേരങ്ങളില്‍ സല്ലപിച്ചിരിക്കാനുമുള്ള ചെറിയ ഉദ്യാനങ്ങള്‍ പലയിടത്തായി കാണാം. നാല് മണിയോടെ മൈസൂര്‍ പാലസിന് മുന്നിലത്തെി. വാഹനം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോഴേക്കും തെരുവ് കച്ചവടക്കാര്‍ സാധനങ്ങളുമായി പിന്നാലെ കൂടി. വളകളും മാലകളും വിറ്റിരുന്ന അവരുടെ കൈകളില്‍ ഇന്ന് സെല്‍ഫി സ്റ്റിക്കുകളും കുത്തക കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഇടംപിടിച്ചിരിക്കുന്നു. അവരെ അവഗണിച്ച് ഞങ്ങള്‍ ടിക്കറ്റെടുത്ത് കൊട്ടാര മുറ്റത്തേക്ക് കടന്നു. കൊട്ടാരത്തിന്‍െറ പുറത്തുനിന്ന് ഫോട്ടോയെല്ലാം എടുത്ത് ക്യാമറ ലോക്കര്‍ റൂമില്‍ ഏല്‍പ്പിച്ചു. കൊട്ടാരത്തിനകത്ത് ഫോട്ടോയെടുക്കല്‍ നിരോധിച്ചിട്ടുണ്ട്. എന്നാലും ചില വിദ്വാന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇതിനിടയില്‍ പിടിക്കപ്പെടുന്നവരുടെ ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ പിടിച്ചെടുത്ത് ചിത്രം ഡിലീറ്റ് ചെയ്യുന്നു.[You must be registered and logged in to see this image.]മൈസൂരു ഭരിച്ചിരുന്ന വാഡിയാര്‍ രാജവംശത്തിന്‍െറ ഒൗദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. മൈസൂരിലെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും അംബാ വിലാസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഇതുതന്നെയാണ്. വാഡിയാര്‍ രാജാക്കന്മാര്‍ 14ാം നൂറ്റാണ്ടിലാണ് ആദ്യമായി കൊട്ടാരം നിര്‍മിക്കുന്നത്. എന്നാല്‍, ഇത് പില്‍കാലത്ത് പലവട്ടം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയുമുണ്ടായി. ഇന്നുകാണുന്ന കൊട്ടാരത്തിന്‍െറ നിര്‍മണം 1897ലാണ് ആരംഭിക്കുന്നത്. 1912ല്‍ പണി പൂര്‍ത്തിയായി. 1940കളില്‍ ഈ കൊട്ടാരം വീണ്ടും വിപുലീകരിച്ചു. ഇന്‍ഡോ സാര്‍സനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയിലാണ് മൈസൂര്‍ കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണിത്. മാര്‍ബിളില്‍ തീര്‍ത്ത അര്‍ധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താല്‍ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനകത്ത് 12ഓളം ക്ഷേത്രങ്ങളുമുണ്ട്. ഹെണ്‍ട്രി ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്‍െറ വാസ്തുശില്പി. എല്ലാ വര്‍ഷവും ശരത്കാലത്ത് നടക്കുന്ന ദസറ മഹോത്സവത്തിന്‍െറ പ്രധാന വേദി ഈ കൊട്ടാരമാണ്. ഇതുകൂടാതെ മറ്റു ആറു കൊട്ടാരങ്ങളും മൈസൂരിലുണ്ട്.[You must be registered and logged in to see this image.]ജഗന്‍മോഹന്‍ പാലസ്, ജയലക്ഷ്മി വിലാസ്, ലളിത മഹല്‍, രാജേന്ദ്ര വിലാസ്, ചെലുവമ്പ, കരഞ്ചി വിലാസ് എന്നിവയാണ് വാഡിയാര്‍ രാജാക്കന്‍മാര്‍ വിവിധ കാലങ്ങളിലായി പണികഴിപ്പിച്ച കൊട്ടാരങ്ങള്‍. ഇതില്‍ പലതും ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളായി മാറി. പാദരക്ഷകള്‍ പുറത്ത് അഴിച്ചുവെച്ചിട്ടു വേണം കൊട്ടാരത്തിനകത്ത് കയറാന്‍. കൊട്ടാരത്തിലെ വാസ്തുശില്‍പങ്ങളും ചിത്രങ്ങളും രാജാക്കാന്‍മാര്‍ ഉപയോഗിച്ച വസ്തുക്കളും വിവരിച്ചുതരുന്ന ഓഡിയോ സംവിധനം ഇതിനകത്തുനിന്ന് ലഭിക്കും. വിദേശികളാണ് ഈ സംവിധാനം കൂടുതലായും ഉപയോഗിക്കുന്നത്. കൊട്ടാരത്തിന്‍െറ ചുമരുകളെല്ലാം ചിത്രപ്പണികളാല്‍ സമ്പന്നമാണ്. രണ്ട് ദര്‍ബാര്‍ ഹാളുകളും നടുമുറ്റവുമുണ്ട് അകത്ത്. ഇവ കണ്ടിറങ്ങി പിന്നിലോട്ട് നടന്നാല്‍ പഴയ കൊട്ടാരം കാണാം. ഇന്ന് മ്യൂസിയമായാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനകത്തേക്ക് കയറാന്‍ വീണ്ടും ടിക്കറ്റെടുക്കണം. രാജഭരണ കാലത്തെ ആയുധങ്ങള്‍, പല്ലക്കുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇതിനകത്തുള്ളത്. [You must be registered and logged in to see this image.]അടുത്ത ലക്ഷ്യസ്ഥാനം കൃഷ്ണരാജ സാഗര ഡാമും ബൃദ്ധാവന്‍ ഗാര്‍ഡനുമാണ്. മൈസൂര്‍ ടൗണില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഈ പൂന്തോട്ടവും ഡാമും. ഗൂഗിള്‍ മാപ്പിന്‍െറ സഹായത്തോടെയാണ് യാത്ര. ദൂരം കുറഞ്ഞ റൂട്ടിലൂടെ പോയതിനാല്‍ ഹെബ്ബാള്‍ ഇന്‍റസ്ട്രിയല്‍ ഏരിയയിലെ ഇന്‍ഫോസിസിന്‍െറ ഓഫിസും പിന്നിട്ട് വൈകീട്ട് ആറ് മണിയോടെ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തത്തെി. കാവേരി നദിയില്‍ 1924ലാണ് കൃഷ്ണരാജ സാഗര ഡാമിന്‍െറ നിര്‍മാണം ആരംഭിക്കുന്നത്. മൈസൂരിവിലെയും മാണ്ഡ്യയിലെയും കൃഷിക്ക് ആവശ്യമായ വെള്ളം ഈ ഡാമില്‍നിന്ന് ലഭിക്കുന്നു. കൂടാതെ ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവിന്‍െറ കുടിവെള്ള സ്രോതസ്സും ഈ ഡാം തന്നെ. ഇതിനോട് ചേര്‍ന്ന് 1932ലാണ് ബൃദ്ധാവന്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. 60 ഏക്കറുകളിലായി പരന്നുകിടക്കുകയാണ് ഉദ്യാനം. രാത്രിയുള്ള മ്യൂസിക്കല്‍ ഫൗണ്ടയിനാണ് (ജലനൃത്തം) ഇവിടത്തെ പ്രധാന ആകര്‍ഷകങ്ങളിലൊന്ന്. ഉദ്യാനത്തിനകത്തുള്ള ചെറിയ തടാകം കഴിഞ്ഞുവേണം ഇവിടെയത്തൊന്‍. 500 മീറ്ററിനടുത്ത് നീളമുള്ള പാലത്തിലൂടെയും തടാകത്തിലൂടെയുള്ള ബോട്ട് സര്‍വിസ് വഴിയും മ്യൂസിക്കല്‍ ഫൗണ്ടയിന് അടുത്തത്തൊം. ഞങ്ങള്‍ എത്തിയപ്പോഴേക്കും സിനിമാ ഗാനങ്ങള്‍ക്കനുസരിച്ചുള്ള ജലനൃത്തം ആരംഭിച്ച് കഴിഞ്ഞിരുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ആളുകള്‍ മൊബൈല്‍ ഫോണുകളില്‍ ഈ മനോഹര ദൃശ്യം പകര്‍ത്തുന്ന തിരക്കിലാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ബൃദ്ധാവന്‍ ഗാര്‍ഡനിലെ ജലനൃത്തം കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന അതേ പാട്ടുകള്‍ക്കൊത്ത് തന്നെയാണ് ഇന്നും ഇവിടെത്തെ വെള്ളം നൃത്തം ചെയ്യുന്നത്. ഗ്യാലറിയിലിരുന്ന് കാഴ്ച ആസ്വദിക്കുന്നതിനിടെ അറിയാതെ പഴയ സ്കൂള്‍ കാലത്തേക്ക് മനസ്സ് ഓടിപ്പോയി. ജലനൃത്തം അവസാനിച്ചതോടെ ഉദ്യാനത്തില്‍നിന്ന് ഇറങ്ങി ചാമുണ്ടി ഹില്‍സിലോട്ട് യാത്രതിരിച്ചു. മൈസൂര്‍ നഗരത്തില്‍നിന്ന് 13 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വളവുകള്‍ നിറഞ്ഞ റോഡിലൂടെ മുകളിലോട്ട് കയറുമ്പോള്‍ താഴെ മൈസൂര്‍ നഗരം വെട്ടിത്തിളങ്ങി നില്‍ക്കുന്നത് കാണാം. ഈ മലയുടെ മുകളിലാണ് പ്രസിദ്ധമായ ചാമുണ്ടേഷ്വരി ക്ഷേത്രം നിലകൊള്ളുന്നത്. മൈസൂര്‍ രാജാക്കന്‍മാരുടെ കുലദേവതയായ ചാമുണ്ടേഷ്വരിയാണ് ഇവിടെത്തെ പ്രതിഷ്ഠ. രാത്രി വൈകിയും ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ തിരക്കാണ്. മൈസൂര്‍ കൊട്ടാരം, കാരഞ്ചി തടാകം എന്നിവയെല്ലാം ഇവിടെനിന്ന് കാണാം. രാത്രിയിലെ തണുത്ത കാറ്റ് ശരീരത്തിനുള്ളിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. മൈസൂരു മൃഗശാലയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ലക്ഷ്യം. [You must be registered and logged in to see this image.]രാവിലെ ഒമ്പത് മണിക്ക് തന്നെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുമ്പില്‍ ആളുകള്‍ നിറഞ്ഞിരുന്നു. കൂടുതലും സ്കൂളുകളില്‍നിന്ന് വിനോദയാത്ര വന്ന വിദ്യാര്‍ഥികള്‍. നഗരമധ്യത്തില്‍ 157 ഏക്കറുകളിലായി പരന്നുകിടക്കുയാണ് മൃഗശാല. മൈസൂര്‍ രാജാവിന്‍െറ സഹായത്തോടെ 1892ല്‍ പത്ത് ഏക്കറിലായിട്ടാണ് ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങുന്നത്. ശ്രീ ചാമരാജേന്ദ്ര സുവേളജിക്കല്‍ ഗാര്‍ഡന്‍ എന്നതാണ് ഒൗദ്യോഗിക പേര്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരത്തിലധികം പക്ഷിമൃഗാദികളും ഇഴജീവികളും ഇന്നിവിടെയുണ്ട്. വിവിധ മരങ്ങളും നട്ടുവളര്‍ത്തിയിട്ടുണ്ട്. പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഈ മരങ്ങള്‍ തണലേകുന്നതിനാല്‍ ഏത് സമയത്തും മൃഗശാല ചുറ്റിക്കാണാമെന്നത് ആശ്വാസകരമാണ്.[You must be registered and logged in to see this image.]മൂന്ന് കിലോമീറ്ററിലേറെ ദൂരം വരുന്ന പാതക്ക് ഇരുവശവുമാണ് മൃഗങ്ങളുടെ കൂടുകളും വാസസ്ഥലവും ഒരുക്കിയിട്ടുള്ളത്. പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമൊക്കെ സഹായകരമാകുന്ന വിധത്തില്‍ പ്രത്യേക ഇലക്ട്രിക് വാഹനവും ഇവിടെയുണ്ട്. ഏകദേശം രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്തു മൃഗശാല മൊത്തമായും ചുറ്റിക്കാണാന്‍. അടുത്ത യാത്ര സെന്‍റ് ഫിലോമിനാസ് ചര്‍ച്ചിലോട്ടായിരുന്നു. നഗര മധ്യത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമാണിത്. കല്ലില്‍ തീര്‍ത്ത ചര്‍ച്ചിന്‍െറ അംബര ചുംബികളായ ഗോപുരങ്ങള്‍ നഗരത്തിന്‍െറ ദൂരപ്രദേശങ്ങളില്‍നിന്ന് തന്നെ ദൃശ്യമാകും. 1936ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ചര്‍ച്ച് നിര്‍മിച്ചത്.[You must be registered and logged in to see this image.]ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രലിന്‍െറ മാതൃകയാണ് നിര്‍മാണത്തില്‍ പിന്‍പറ്റിയിട്ടുള്ളത്. പള്ളിക്കകം പ്രാര്‍ഥനയില്‍ മുഴുകിയ വിശ്വാസികളാലും സഞ്ചാരികളാലും നിറഞ്ഞിട്ടുണ്ട്. പെയിന്‍റ് ചെയ്ത ഗ്ളാസുകളാലും വര്‍ണദീപങ്ങളാലും ആള്‍ത്താര മനോഹരമാക്കപ്പെട്ടിരിക്കുന്നു. ഇതിന് നടുവിലൂടെയുള്ള പടികള്‍ ഇറങ്ങിച്ചെന്നാല്‍ ബേസ്മെന്‍റിലത്തൊം. അവിടെ രണ്ട് വശത്തേക്കും വഴികള്‍. ചുമരുകളില്‍ കുമ്പസാരങ്ങളും പ്രാര്‍ഥനകളും എഴുതിവെച്ചിരിക്കുന്നു. വഴികളിലൂടെ നടത്തം തുടര്‍ന്ന് ചര്‍ച്ചിന് പിന്നില്‍ പുറത്തേക്കത്തെി. സമയം ഉച്ചയായിട്ടുണ്ട്. ചര്‍ച്ചിന് സമീപത്തെ മലയാളി ഹോട്ടലില്‍നിന്ന് ഉച്ചയൂണും അകത്താക്കി ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന കാലത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.[You must be registered and logged in to see this image.]മൈസൂരില്‍നിന്ന് 16 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീരംഗപട്ടണത്തിലേക്ക്. കാവേരി നദിയുടെ തീരത്താണീ പൈതൃക നഗരം. ആദ്യം സന്ദര്‍ശിച്ചത് ടിപ്പുസുല്‍ത്താന്‍െറ വേനല്‍ക്കാല കൊട്ടാരമായ ദരിയ ദൗലത്ത് പാലസാണ്. 1784ലാണ് കൊട്ടാരം നിര്‍മിക്കുന്നത്. നാലുഭാഗത്തും പരന്നുകടക്കുന്ന പൂന്തോട്ടത്തിന് നടുവിലാണ് ഈ ചെറിയ കൊട്ടാരം. തേക്ക് മരമാണ് നിര്‍മാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചിട്ടുള്ളത്. ഇന്നിത് ടിപ്പുസുല്‍ത്താന്‍െറ ജീവിതം പറയുന്ന മ്യൂസിയമാണ്. ചുമരുകളില്‍ യുദ്ധ രംഗങ്ങളും മറ്റും വിവരിക്കുന്ന മനോഹര ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. പലതിനും മങ്ങലേറ്റിട്ടുള്ളതിനാല്‍ എല്ലാം പോളിഷ് ചെയ്യുന്ന തിരക്കിലാണ് ജീവനക്കാര്‍. അകത്ത് ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ആയുധങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങി പ്രധാന കവാടത്തിലത്തെിയപ്പോള്‍ സവാരിക്കായി കുതിരകള്‍ നില്‍ക്കുന്നു. പണ്ട് ടിപ്പു സുല്‍ത്താനും അനുയായികളും കുതിരപ്പുറത്ത് പിന്നിട്ട വഴികളിലൂടെ ഞങ്ങളും അല്‍പനേരം സഞ്ചരിച്ചു. [You must be registered and logged in to see this image.]കൊട്ടാരത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെയാണ് ടിപ്പു സുല്‍ത്താന്‍െറയും പിതാവ് ഹൈദരലിയുടെയും ഖബറുകളുള്ള ഗുംബസ് സ്ഥിതി ചെയ്യുന്നത്. പിതാവിന്‍െറ മരണ ശേഷം 1782ലാണ് ടിപ്പു സുല്‍ത്താന്‍ ഈ ശവകുടീരം നിര്‍മിക്കുന്നത്. മനോഹരമായ പൂന്തോട്ടത്തിന് നടുവിലൂടെ നടന്നുവേണം ഇങ്ങോട്ടത്തൊന്‍. ബിജാപൂര്‍ രീതിയില്‍ നിര്‍മിച്ച ഗുംബസിന് ചുറ്റും കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത 36 തൂണുകളുണ്ട്. ഉള്‍വശത്തെ ചുമരുകളില്‍ കടുവയുടെ നിറത്തിലെ പെയിന്‍റിങ്ങ് നിറഞ്ഞിരിക്കുന്നു. ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദരലി, മാതാവ് ഫക്രുന്നീസ എന്നിവരുടെ ഖബറുകള്‍ ഒരുമിച്ചാണ്. ഇതിന് തൊട്ടടുത്ത് തന്നെയാണ് മസ്ജിദ് അഖ്സ. പള്ളിക്ക് ചുറ്റും ടിപ്പുവിന്‍െറ കുടുംബത്തിന്‍െറയും സൈന്യാധിപതികളുടെയും ഖബറുകള്‍ കാണാം. ഖുംബസില്‍നിന്നുള്ള റോഡ് നേരെ എത്തിച്ചേരുന്നത് ലോകപവാനി, ഹേമാവതി, കാവേരി എന്നീ നദികള്‍ ഒരുമിച്ചുചേരുന്ന സംഗമത്തിലേക്കാണ്. സഞ്ചാരികളേക്കാള്‍ കൂടുതല്‍ ബലിതര്‍പ്പണത്തിന് എത്തിയവരായിരുന്നു ഞങ്ങളത്തെുമ്പോള്‍ അവിടെയുണ്ടായിരുന്നത്. ഇവര്‍ നല്‍കുന്ന ബലിച്ചോര്‍ തിന്നാന്‍ മത്സരിക്കുന്ന കാക്കളുടെ ബഹളം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു. [You must be registered and logged in to see this image.]യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം 1799ലെ യുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ വാളാല്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ട സ്ഥലത്തേക്കാണ്. മൈസൂരു-ബംഗളൂരു നാലുവരിപ്പാത മുറിച്ചുകടന്നാല്‍ ശ്രീരംഗപട്ടണത്തിലെ പഴയ കോട്ട കാണം. രണ്ട് നിരയായുള്ള കോട്ടയിലൂടെ ഒരു വാഹനത്തിന് കഷ്ടിച്ച് പോകാം. കോട്ട കഴിഞ്ഞാല്‍ എത്തുന്നത് ജുമാമസ്ജിദിലോട്ടാണ്. അവിടെനിന്ന് 100 മീറ്റര്‍ ദൂരമുണ്ട് ടിപ്പു മരിച്ചുകിടന്ന സ്ഥലത്തേക്ക്. ഒരു സ്ത്രീ ജീവനക്കാരിയല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. ചെരുപ്പ് പുറത്ത് അഴിച്ചുവെച്ചിട്ടു വേണം അകത്തുകടക്കാന്‍. നടുവിലുള്ള ശിലാഫലകത്തില്‍ ടിപ്പു സുല്‍ത്താന്‍െറ മൃതദേഹം ഇവിടെനിന്നാണ് ലഭിച്ചതെന്ന് എഴുതിവെച്ചിട്ടുണ്ട്. ഇതിന് അടുത്ത് തന്നെയാണ് ക്യാപ്റ്റന്‍ ബെയിലീസ് ഡങ്കന്‍ എന്നറിയപ്പെടുന്ന ഭൂഗര്‍ഭ ജയിലുള്ളത്. കാവേരി നദിയുടെ തീരത്തുള്ള ഈ ജയിലിലായിരുന്നു ടിപ്പുസുല്‍ത്താന്‍െറ ഭരണകാലത്ത് തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നത്. [You must be registered and logged in to see this image.]സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബന്ദിപ്പൂരിലെ ചെക്ക് പോസ്റ്റുകള്‍ രാത്രി ഒമ്പത് മണിക്ക് അടക്കുന്നതിനാല്‍ പെട്ടെന്നുതന്നെ മടക്കയാത്ര ആരംഭിച്ചു. ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു രണ്ട് ദിവസത്തെ യാത്ര. ഒരുപാട് അറിവുകളും അനുഭവങ്ങളും മൈസൂര്‍ പകര്‍ന്നേകി. എന്നാല്‍, തിരിച്ചുമടങ്ങുമ്പോള്‍ ബ്രിട്ടീഷ് സാമ്രജ്യത്വത്തിനെതിരെ പൊരുതിയ ടിപ്പുസുല്‍ത്താന്‍െറ ജന്മദിനാഘോഷത്തിന്‍െറ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Mar 15, 2016 1:52 pm | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:22 am | |
| നെല്ലിയാമ്പതിയിന്‍െറ കുളിര് തേടി... (ഒരു ഒമ്പതാം ക്ലാസുകാരന്‍െറ യാത്രാകുറിപ്പ്) എറണാകുളത്തുനിന്ന് ജനുവരി ആദ്യവാരമാണ് നെല്ലിയാമ്പതിയിലേക്ക് യാത്ര പോയത്. നെന്മാറ പോത്തുണ്ടി ഡാമിലേക്കാണ് ആദ്യം പോയത്. അവിടെയുള്ള പ്രതിമകളും പൂന്തോട്ടവും ഡാമിന്‍െറ പടിക്കെട്ടുകളും ഡാമിനകത്തെ വലിയ പാറക്കെട്ടുകളും പാറക്കെട്ടിന് താഴെയുള്ള ജലാശയവും ചുറ്റും കോട്ടപോലെ നില്‍ക്കുന്ന മലനിരകളും രാവിലെയുള്ള സൂര്യപ്രകാശവുമൊക്കെ വരച്ചിട്ട ചിത്രംപോലെ തോന്നിച്ചു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറല്‍ രസമായിരുന്നു. റോഡിന്‍െറ ഒരു വശം കരിമ്പാറക്കെട്ടുകളും, മറുവശം കാടുകള്‍ നിറഞ്ഞ കൊക്കയുമാണ്. ചില സ്ഥലത്ത് പാറക്കെട്ടിന് മുകളില്‍നിന്ന് ജലം ഒഴുകുന്നുണ്ട്. അകലെ കുന്നിന്‍െറ ചരിവില്‍ തേയിലത്തോട്ടങ്ങളും ഓടിട്ട വീടുകളും നെന്മാറ ഡാമും -ഒക്കെ ചുരത്തില്‍നിന്നു കാണാം. ചുരം കാണാന്‍ വ്യൂപോയന്‍റ് ഉണ്ട്. നെല്ലിയാമ്പതി ഓറഞ്ചുതോട്ടം വളരെ വലുതാണ്. എന്നാല്‍, സീസണ്‍ അല്ലാത്തതിനാല്‍ ഓറഞ്ച് വിളഞ്ഞുനില്‍ക്കുന്നത് കണ്ടില്ല. തോട്ടത്തില്‍ കൃഷിപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം തോട്ടത്തില്‍ നടന്നു. ശേഷം ജീപ്പില്‍ കാട് കാണാന്‍ പോയി. പാറക്കല്ലുകളും കുണ്ടും കുഴിയുമുള്ള മണ്‍പാതയിലൂടെ ജീപ്പില്‍ കാടിന്‍െറ ഉള്ളിലേക്കുള്ള യാത്രയാണ്. നല്ല തണുപ്പ്. കാട് കാണാനും നടക്കാനും പ്രത്യേക സ്ഥലങ്ങളുണ്ട്. തേയിലത്തോട്ടങ്ങളുള്ള സീതാര്‍കുണ്ടിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. പോകുന്ന വഴിക്കുതന്നെ ചെറുതും വലുതുമായ തേയിലത്തോട്ടങ്ങള്‍ കാണാം. മലയുടെ ചരിവുകളില്‍ തട്ടുതട്ടായിട്ട് തേയില കൃഷിചെയ്തിട്ടുണ്ട്. സീതാര്‍കുണ്ടിലത്തെിയപ്പോള്‍ റോഡില്‍ ഒരു മ്ളാവിനെ കണ്ടു. തോട്ടത്തിന്‍െറ ഒരു വശം കണ്ണെത്താ ദൂരത്തോളം അഗാധമായ കൊക്കയാണ്. നാടന്‍പക്ഷികളെയും നാടന്‍മൃഗങ്ങളെയും വളര്‍ത്തുന്ന സ്ഥലം അടുത്തുണ്ട്. അവിടെയും ഞങ്ങള്‍ പോയി. കുട്ടികളും മുതിര്‍ന്നവരുമായി ഞങ്ങള്‍ 24 പേര്‍, പാട്ടുപാടിയും അന്താക്ഷരികളിച്ചും യാത്ര രസമാക്കി. ഇരുട്ടും തണുപ്പും കൂടിവന്നു. സന്തോഷത്തോടെ ഞങ്ങളുടെ വാഹനം ചുരമിറങ്ങി. മുഹമ്മദ് ഹാഫിസ് ഇ.എ, IV E, എ.ജെ.പി.എസ്, ആലങ്ങാട്, എറണാകുളം | |
| | | nettooraan Super Member
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:26 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:30 am | |
| | |
| | | nettooraan Super Member
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:33 am | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:35 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:36 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:36 am | |
| | |
| | | nettooraan Super Member
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:39 am | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 11:41 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 12:10 pm | |
| | |
| | | Usha Venugopal Active Member
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 1:42 pm | |
| Ishtapettu - oru naalamclassukarante nishkalangatha bhashayil undu. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 2:48 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 3:28 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue May 17, 2016 3:31 pm | |
| | |
| | | Ammu Forum Boss
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Aug 02, 2016 9:31 am | |
| പച്ചപ്പുല്‍മത്തെയുടെ വിശാലതയിലൊരിടത്ത് കാല്‍മുട്ടുകള്‍ മടക്കിയിരിക്കുമ്പോള്‍ എന്‍റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യത്തിലേക്കുതന്നെ ഞാന്‍ ഉറ്റുനോക്കുകയായിരുന്നു. അതിനുള്ളിലെ പ്രശാന്തതയില്‍ ഉറങ്ങുന്നവരുടെ എണ്ണമെത്രയെന്ന് ഇപ്പോഴുമെനിക്കറിയില്ല. പക്ഷെ, ആരുടെ മുന്നിലാണ്, ആരുടെ സ്മൃതിയിലാണ് ആദ്യം തല കുനിക്കേണ്ടതെന്നതില്‍ സംശയമേയില്ല. ക്ഷമകൊണ്ടും സമാധാനകാംക്ഷകൊണ്ടും അതിരുകള്‍ ലംഘിക്കാത്ത സംസാരം കൊണ്ടും ഇന്‍സാന്‍ ഇ കാമില്‍ എന്ന വിശേഷണം നേടിയ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനു മുന്നില്‍ത്തന്നെ. അവിടെയാണ് നൂറ്റാണ്ടുകളായി അദ്ദേഹമുറങ്ങുന്നത്. ഒരു ഞായറാഴ്ച്ചയുടെ ഉച്ചതിരിഞ്ഞ നേരത്തില്‍ സുഹൃത്തിന്‍െറ ജങ്പുരയിലെ വീട്ടിലിരിക്കുമ്പോള്‍ ഞങ്ങളുടെ സൊറ വട്ടത്തിലേക്ക് വളരെ പെട്ടന്ന് കടന്നു വന്ന ഒരാശയമായിരുന്നു ഹുമയൂണിന്‍െറ ശവകുടീരം (Humayun's Tomb) സന്ദര്‍ശിക്കുകയെന്നത്. ചാഞ്ഞു വീഴാന്‍ തുടങ്ങുന്ന വെയിലിനെ കൂട്ടുപിടിച്ച് വളരെ ചെറിയൊരു ഡ്രൈവ് മാത്രം ചെയ്ത് ഞങ്ങളവിടെയത്തെി. ഡല്‍ഹിയിലെ മഥുര റോഡില്‍ നിസാമുദ്ദീന്‍ ഭാഗത്താണ് ആ സ്മാരകമുള്ളത്. പാസ്സെടുത്തു കയറുമ്പോഴും കണ്‍മുന്നിലത്തൊന്‍ പോകുന്ന കാഴ്ചകളെക്കുറിച്ച് യാതൊരു മുന്നറിവുമുണ്ടായിരുന്നില്ല. ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ വിശാലമായ സ്ഥല വിസ്തൃതിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഓരോ കാഴ്ചകളുടെയും ചരിത്രത്തെ ഞാനിന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിന്‍റെ ഏടുകളില്‍ ഇടയ്ക്കു പിടിതന്നും ഇടയ്ക്കു തെന്നിമാറിയും കുസൃതി കാട്ടുന്ന ആ കാഴ്ചകള്‍ പറഞ്ഞുപറഞ്ഞുതന്നെ നമുക്ക് ഹുമയൂണിന്‍െറ കല്ലറയിലത്തൊം. അകക്കാഴ്ചകളിലാദ്യം ബുഹാലിമയുടെ തോട്ടവും ശവകുടീരവുമാണ്. ആരാണ് ബുഹാലിമ എന്ന അന്വേഷണം എന്നെ എത്തിച്ചത് മുഗള്‍ വംശത്തിനടിത്തറ പാകിയ ബാബറിന്‍റെ കാലത്തിലേക്ക്. രാജകുലത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്ന സ്ത്രീയായിരുന്നുവത്രേ ബുഹാലിമ. അറബ് സരായിയും അഫ്സര്‍വാല മോസ്കും അഫ്സര്‍വാല കുടീരവും പിന്നെ കാഴ്ചകളായി. ഹുമയൂണിന്‍െറ ശവകുടീരത്തിന്‍െറ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ താമസിപ്പിക്കാന്‍ ഉണ്ടാക്കിയ ഇടമാണത്രെ അറബ് സരായ്. അത് വിശ്വസിച്ചു തുടങ്ങുമ്പോഴേക്കും മറ്റൊരഭിപ്രായം കേട്ടു. ഹുമയൂണിന്‍െറ പത്നി ബേഗാ ബീഗം മക്കയില്‍ ഹജ്ജിനു പോയി തിരികെ വരുമ്പോള്‍ കൊണ്ടുവന്ന മുന്നൂറോളം മുസലിയാര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തയിടമാണ് അറബ് സരായ് എന്ന്. അഫ്സര്‍വാല മോസ്കും കുടീരവും അക്ബറിന്‍െറ കാലത്തെ പ്രധാനിയായൊരാള്‍ക്കു വേണ്ടി പണികഴിപ്പിച്ചതാണത്രെ. കൂടുതല്‍ വിശദീകരണങ്ങള്‍ക്കുവേണ്ടി ഞാനിപ്പോഴും തെരയുകയാണ്. ആദ്യമേ പറഞ്ഞില്ളേ...ഇടക്കു പിടിതന്നും ഇടയ്ക്കു തെന്നിമാറിയും കുസൃതി കാട്ടും അവിടത്തെ കാഴ്ചകളെന്ന്. എങ്കിലും മുന്നോട്ടുതന്നെ നടക്കാം. ഇനി ഹുമയൂണിന്‍െറ കുടീരം. വിശാലമായ പച്ചപ്പുല്‍ത്തകിടിയും കണ്ണാടി പോലുള്ള വെള്ളമൊഴുകുന്ന ചാലുകളും ചാലുകള്‍ കൂടിച്ചേരുന്നയിടത്തെ ജലധാരായിടങ്ങളും ഭംഗിയായി നട്ടുപിടിപ്പിച്ച മരങ്ങളുമുള്ള തോട്ടത്തിനു നടുവില്‍ ചുവന്ന മണല്‍ക്കല്ലുകളും വെള്ള മാര്‍ബിളും വെള്ളങ്കല്ല് പാറയും കൊണ്ടുണ്ടാക്കിയ കുടീരം. നീലാകാശപ്പരപ്പിലേക്ക് അത് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ചക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു ഗാംഭീര്യമുണ്ടായിരുന്നു. ഉദ്യാനം പ്രധാനമായും നാല് സമചതുരങ്ങള്‍ ഒന്നുചേര്‍ന്നതാണ്. അവ വീണ്ടും പല സമചതുര ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. മുഗള്‍ ചാര്‍ ഭാഗിന്‍െറ ഉത്തമ മാതൃക. ചുറ്റുമുള്ള ഉയരം കൂടിയ മതില്‍ക്കെട്ടില്‍ രണ്ടു ദിക്കുകളിലായി പ്രവേശന കവാടങ്ങള്‍. ഒന്ന് തെക്കും മറ്റൊന്ന് പടിഞ്ഞാറും. ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന തെക്കേ കവാടത്തെക്കാള്‍ ചെറുതെങ്കിലും രണ്ടു നിലകളുള്ള പടിഞ്ഞാറന്‍ കവാടം സന്ദര്‍ശകരെ യാതൊരു മടിയും കൂടാതെ കടത്തി വിട്ടുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ മുന്നിലേക്ക് ഉസ്മാന്‍ ഖാന്‍ എത്തിച്ച അതി സുന്ദരിയായ ഒരു ഹൈന്ദവ യുവതിയുടെ മുഖം എന്‍െറ മനക്കണ്ണില്‍ തെളിഞ്ഞു വരുന്നത് ഞാനറിഞ്ഞു. പത്താം ക്ളാസ്സിലെ മലയാള പാഠപുസ്തകത്തിലാണ് അവളെ പരിചയപ്പെട്ടത്. സുമംഗലിയായ തന്നെ ഭര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചയക്കാന്‍ ദയവുണ്ടാകണമെന്ന അവളുടെ അപേക്ഷയെ മാനിച്ച, അവളോട് അപരാധം പ്രവര്‍ത്തിച്ച സ്വന്തം ഭൃത്യനു ശിക്ഷ വിധിച്ച ഹുമയൂണ്‍ ചക്രവര്‍ത്തിയേയും ആദ്യമായി ഉള്ളുകൊണ്ടറിഞ്ഞത് അന്നാണ്. പടിക്കെട്ടുകളിറങ്ങി ഉദ്യാനത്തിലെ നടവഴിയിലൂടെ കുടീരത്തിലേക്കു നടക്കുമ്പോള്‍ കൈയില്‍ നിറയെ പുസ്തകങ്ങളുമായി സ്വന്തം പുസ്തകശാലയില്‍ നിന്നും ഇറങ്ങി വരുന്ന ഹുമയൂണിന്‍െറ ചിത്രം മനസ്സിലത്തെി. ആ ഇറങ്ങി വരവില്‍ പറ്റിയ വീഴ്ചയിലാണ് നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ സംഭവ ബഹുലമായ സ്വന്തം ജീവിതത്തില്‍ നിന്നുതന്നെ എന്നെന്നേക്കുമായി അദ്ദേഹം തെറിച്ചു പോയത്. ജീവിതത്തിലും സ്ഥിരമായി ഒരിടത്തിരുന്ന് സ്വസ്ഥമായി ഭരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഭൗതിക ശരീരത്തിനും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പലപ്പോഴും യാത്രയാകേണ്ടി വന്നു. ആദ്യം പുരാണകിലയിലും പിന്നീട് പഞ്ചാബിലെ സിര്‍ഹിന്ദിലും അദ്ദേഹം അടക്കപ്പെട്ടു. അക്ബര്‍ ഹേമുവിനെ തോല്‍പ്പിച്ച് ഡല്‍ഹി വീണ്ടെടുത്തപ്പോള്‍ ഹുമയൂണിന്‍െറ ശരീരം തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് ഷേര്‍ മണ്ടലില്‍ അടക്കി. പില്‍ക്കാലത്ത് ഹാജി ബീഗം എന്നറിയപ്പെട്ട അദ്ദേഹത്തിന്‍െറ പത്നി ബേഗ ബീഗം രാജോചിതമായ രീതിയില്‍ ഒരു കുടീരം നിര്‍മ്മിച്ച് ഹുമയൂണിന്‍റെ ശരീരം അവിടെയടക്കി. 1569 മുതല്‍ ഹുമയൂണ്‍ ചക്രവര്‍ത്തി അവിടെയുണ്ട്; 'ഹുമയൂണ്സ്വ ടോമ്പി'ല്‍. [You must be registered and logged in to see this image.]ഹുമയൂണ്സ് ടോമ്പിന്‍െറ മുകള്‍ നിലയില്‍ നിന്നും പടിഞ്ഞാറന്‍ കവാടത്തിന്‍റെ കാഴ്ച ഹുമയൂണിന്‍െറ കുടീരം താജ് മഹലിനെ ഓര്‍മിപ്പിക്കുന്നു. ബേഗ ബീഗം മിറാക് മിര്‍സ ഗിയാത്ത് എന്ന പേര്‍ഷ്യന്‍ ശില്‍പ്പിയെ ആണത്രേ ഈ നിര്‍മാണത്തിന്‍റെ ചുമതലയേല്‍പ്പിച്ചത്. താജ് മഹലിന്‍െറ രൂപത്തിനു പ്രചോദനമായത് ഈ കുടീരമാണെന്ന് പിന്നീടാണറിഞ്ഞത്. ആരാണ് ഓരോ കല്ലറക്കുള്ളിലുമെന്ന സത്യം വെളിപ്പെടുത്തപ്പെടുന്നേയില്ല. ഹുമയൂണിന്‍െറ പത്നിമാരായ ബേഗ ബീഗവും ഹമീദ ബാനു ബീഗവും അവരുടെ മരണ ശേഷം അവിടെയാണ് അടക്കപ്പെട്ടിരിക്കുന്നതെന്നറിയാം. ഷാജഹാന്‍െറ പുത്രന്‍ ദാരയുടെ തലയില്ലാത്ത ശരീരവും അവിടെയാണുള്ളത്. പക്ഷെ, അതിനുള്ളിലെവിടെ? ഏതേതു കല്ലറകളില്‍? അത്ഭുതങ്ങളും പുത്തനറിവുകളും അവ്യക്തതകളും ഒരുപാടൊരുപാടായി. രണ്ടു നിലകളുള്ള കുടീരത്തിന്‍െറ മുകള്‍ നിലയിലേക്ക് കയറിയപ്പോള്‍ വസ്ത്രങ്ങളില്‍ കാറ്റ് പിടിച്ചു. ജാലിയിലൂടെ അരിച്ചത്തെുന്ന ചാഞ്ഞ വെയില്‍ പ്രകാശമാനമാക്കിയ മുകള്‍ നിലയിലെ വലിയ ഹാളില്‍ നിരന്നു കിടന്ന മൂന്നു കല്ലറകള്‍ക്കു മുന്നില്‍ ഞാന്‍ കാല്‍മുട്ടുകളൂന്നി വെറുതെ ഒന്നിരുന്നു. തലയുയര്‍ത്തി മുകളിലേക്കു നോക്കിയപ്പോള്‍ ഉയരം കൂടുന്തോറും ഒരു ബിന്ദുവിലേക്ക് ചുരുങ്ങിക്കൂടി വരുന്ന അലങ്കാരപ്പണികളുള്ള ചുവരുകളുടെ കാഴ്ച കണ്ണില്‍. മനുഷ്യരെല്ലാം ഓടിയോടി അവസാനമത്തെിച്ചേരുന്നത് ഒരൊറ്റ ബിന്ദുവില്‍. ഒരു കുടുംബത്തില്‍ പല കാലങ്ങളില്‍ ജനിച്ചു ജീവിച്ചവര്‍ മരണത്തില്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒന്നുചേര്‍ന്നിരിക്കുകയാണെന്ന കാര്യം മനസുള്‍ക്കൊണ്ടപ്പോള്‍ കല്ലറകളോരോന്നും ആരുടെതാണെന്ന തേടല്‍ ഇല്ലാതായി. മുഗള്‍ പേര്‍ഷ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത കുടീരത്തിന്‍െറ ചുറ്റിലും ഉള്ളിലും നിറഞ്ഞു നിന്ന നിശ്ശബ്ദതയിലും തണുപ്പിലും ഞാനുമലിഞ്ഞു. [You must be registered and logged in to see this image.]ഹുമയൂണ്‍സ് ടോമ്പിന്‍െറ മുകള്‍ നിലയും ടെറസ്സും 'ഹുമയൂണ്‍സ് ടോമ്പി'ലെ മുകള്‍ നിലയില്‍ നിന്നുകൊണ്ടാണ് ചുറ്റുമുള്ള ഉദ്യാനത്തിന്‍റെ തെക്ക് കിഴക്കേ മൂലയില്‍നില്ക്കുന്ന ബാബറുടെ കുടീരം ഞാന്‍ കണ്ടത്. ചുറ്റിലും കണ്ണോടിക്കുമ്പോള്‍ കാഴ്ചകള്‍ ഇനിയുമുണ്ട്. ബരാദാരി (baradari), ഹമാം(hammam), നില ഗുംബാദ് (nila gumbad ), ഇസാ ഖാന്‍സ് ടോമ്പ്, ഇസാ ഖാന്‍സ് മോസ്ക് അങ്ങനെ വിശദീകരണങ്ങള്‍ തന്നും തരാതെയുമിരിക്കുന്ന പലതും. എല്ലാ ചരിത്രങ്ങളും അതതു കാലങ്ങളില്‍ സത്യസന്ധമായി എഴുതി വെക്കപ്പെട്ടിരുന്നുവെങ്കില്‍ കണ്ടത്തെലുകള്‍ എത്ര എളുപ്പമാവുമായിരുന്നു.
വെയില്‍ മങ്ങിത്തുടങ്ങിയിട്ടും അവിടത്തെ ഉദ്യാനപ്പരപ്പില്‍ ഞങ്ങളെപ്പോലെ പലരുമുണ്ടായിരുന്നു. ഡല്‍ഹിയുടെ തിരക്കുകള്‍ക്കു നടുവില്‍ കിട്ടിയ ശാന്തമായ, ഭംഗിയുള്ള ആ ഇടം വിട്ടുപോകാന്‍ വയ്യാതെ വര്‍ത്തമാനം പറഞ്ഞും കുടീരത്തിന്‍റെ ഭംഗിയാസ്വദിച്ചും ഏറെ നേരം ഞങ്ങളിരുന്നു; അന്നേ ദിവസത്തെ അവസാനത്തെ സൂര്യ കിരണത്തേയും പിടിച്ചെടുക്കാന്‍ കുടീരത്തിനു മുകളിലെ വെള്ളക്കല്‍ കുംഭഗോപുരം ആകാശത്തേയ്ക്ക് ചെമ്പിന്‍ കൂര്‍പ്പ് നീട്ടിനില്‍ക്കുന്നത് നോക്കിക്കൊണ്ട്. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Aug 02, 2016 9:34 am | |
| | |
| | | Minnoos Forum Boss
Location : Dubai
| | | | midhun Forum Boss
Location : ktm
| Subject: Re: യാത്രാവിവരണങ്ങള്‍ Tue Aug 02, 2016 3:56 pm | |
| ithu tajmahal pole undello | |
| | | Sponsored content
| Subject: Re: യാത്രാവിവരണങ്ങള്‍ | |
| |
| | | | യാത്രാവിവരണങ്ങള്‍ | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |