Subject: Re: news from music world Sat Oct 10, 2015 7:28 pm
കാഴ്ച കിട്ടിയാലെന്തു ചെയ്യും എന്ന ചോദ്യത്തിന്, യേശുദാസിനെക്കാണും എന്നു മറുപടി പറഞ്ഞ സംഗീതജ്ഞനയിരുന്നു, ഇന്നലെ അന്തരിച്ച, രവീന്ദ്ര ജെയിന്‍. കാരണം, അദ്ദേഹം സംഗീതം അലിഞ്ഞ ശബ്ദത്തെ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നു. സംഗീതത്തിന്റെ രൂപത്തെ കാണാതെ ആ സംഗീതജ്ഞന്‍, വിടപറഞ്ഞു. ജന്മനാ അന്ധനായിരുന്ന രവീന്ദ്ര ജെയിന്‍ ഈണമിട്ട ഗാനങ്ങള്‍ ജനം നെഞ്ചേറ്റുമ്പോള്‍, ആ ഗാനങ്ങളെല്ലാം പിറവികൊണ്ടത് അകക്കണ്ണില്‍ നിറഞ്ഞ പ്രകാശത്താലായിരുന്നു. അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ആസ്വാദകരെ ഭാവനയുടെ ചിറകിലേറ്റി. വളരെ ചെറുപ്പത്തിലേ തന്നെ സംഗീതത്തോട് അഭിനിവേശം കാട്ടിയ ആ ബാലനെ സംസ്‌കൃത പണ്ഡിതന്‍ കൂടിയായ അച്ഛനാണ് സംഗീത പഠനത്തിന് അവസരമൊരുക്കിയത്. പണ്ഡിറ്റ് ജെ. എല്‍. ജെയിന്‍, പണ്ഡിറ്റ് ജനാര്‍ദ്ദന്‍ ശര്‍മ, പണ്ഡിറ്റ് നാഥുറാം തുടങ്ങിയവരായിരുന്നു ഗുരുക്കന്മാര്‍. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള അന്ധവിദ്യാലയത്തിലായിരുന്നു പഠനം. തുടര്‍ന്ന് സംഗീത പഠനത്തിനായി കല്‍ക്കട്ടയ്ക്കു വണ്ടി കയറി. രാധേശ്യാം ജുന്‍ജുന്‍വാലയെ ഗുരുവായി കിട്ടി. ജീവിതത്തിന് വഴിത്തിരിവാകുന്നതും ഈ കണ്ടുമുട്ടലോടുകൂടിയാണ്. 1969 ലാണ് ജുന്‍ജുന്‍വാല ഒരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുന്നതും ഇരുവരും മുംബൈയ്ക്ക് തിരിക്കുന്നതും. 1971 ജനുവരി 14 നാണ് രവീന്ദ്ര ജെയിന്‍ തന്റെ ആദ്യഗാനം റെക്കോഡ് ചെയ്യുന്നത്. പാടിയതാകട്ടെ മുഹമ്മദ് റാഫിയും. ഒരു പുതുമുഖ സംഗീത സംവിധായകന് അതില്‍കൂടുതല്‍ എന്തുവേണം. ജുന്‍ജുന്‍വാല നിര്‍മിച്ച ലോറി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഗാനങ്ങള്‍ റെക്കോഡ് ചെയ്തതെങ്കിലും നിര്‍ഭാഗ്യവശാല്‍ അതു റിലീസായില്ല. തൊട്ടടുത്ത വര്‍ഷം കാഞ്ച് ഔര്‍ ഹീര എന്ന ചിത്രമാണ് ആദ്യമായി റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ നസര്‍ ആത്തി നഹീന്‍ മന്‍സില്‍ എന്ന ഗാനം അക്കാലത്തെ ഹിറ്റുപാട്ടുകളില്‍ ഒന്നായിരുന്നു. ചോര്‍ മഛായെ ഷോര്‍, ഗീത് ഗാഥ ചല്‍, ചിറ്റ്‌ചോര്‍, സൗദാഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ രവീന്ദ്രജയിന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. സൗദാഗറിന് വേണ്ടി ഗാനങ്ങള്‍ റെക്കോഡ് ചെയ്യുന്ന സമയത്തായിരുന്നു അച്ഛന്റെ നിര്യാണം. പക്ഷേ അദ്ദേഹം റെക്കോഡിങ് അവസാനിക്കുന്നതുവരെ സ്റ്റുഡിയോ വിട്ടുപോയില്ല. തന്റെ കര്‍മമണ്ഡലത്തിന് രവീന്ദ്ര ജെയിന്‍ അത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു. മലയാള ചലച്ചിത്ര ശാഖയ്ക്കും രവീന്ദ്ര ജെയിന്റെ സംഭാവനയുണ്ട്. സുജാത, സുഖം സുഖകരം, ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. യേശുദാസുമായി വളരെയടുത്ത ആത്മബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. യേശുദാസിനെ ഭാരതത്തിന്റെ ശബ്ദം എന്ന് വിശേഷിപ്പിച്ചത് ജെയിന്‍ ആയിരുന്നു. ചലച്ചിത്ര സംഗീതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കര്‍മമേഖല. ആ പ്രതിഭയുടെ മനസ്സില്‍ നിന്നുതിര്‍ന്ന ഈണങ്ങള്‍ ഭജനുകളായും ഗസലുകളായും ആല്‍ബങ്ങളായുമെല്ലാം പുറത്തിറങ്ങി. ഭഗവാന്‍ ശിവനെ ആധാരമാക്കിയുള്ള എട്ടു ഭജനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഓം നമ ശിവായ് എന്ന പേരില്‍ 1980 ല്‍ ആല്‍ബം ഇറക്കിയിരുന്നു. ആശ ഭോസ്ലെക്കുവേണ്ടിയായാരുന്നു ഇത്. നിരവധി ഭജനുകള്‍ എഴുതി ചിട്ടപ്പെടുത്തി. രാമാനന്ദ സാഗറിന്റെ പ്രശസ്തമായ പുരാണ സീരിയല്‍ രാമായണത്തിനുവേണ്ടിയും മറ്റനവധി സീരിയലുകള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് രവീന്ദ്ര ജെയിനായിരുന്നു. സംഗീതത്തിന്റെ ശാലീനസൗന്ദര്യമായിരുന്നു രവീന്ദ്ര ജെയിനിന്റെ ഈണങ്ങളിലും നിറഞ്ഞിരുന്നത്. കുടുംബത്തിനുവേണ്ടിയും സംഗീതത്തിനുവേണ്ടിയുമായിരുന്നു ആ ജീവിതം സമര്‍പ്പിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അന്ധതയെ വകവയ്ക്കാതെ, വിവാഹം കഴിക്കുന്നെങ്കില്‍ അത് രവീന്ദ്ര ജെയിനെ ആയിരിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന ദിവ്യയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയതും. സംഗീതം മാത്രം നിറഞ്ഞുനിന്ന ജീവിതത്തില്‍ നിന്നും അദ്ദേഹം വിടവാങ്ങുന്നതും സംഗീതം നിറഞ്ഞ വേദിയില്‍ നിന്നാണെന്നതും ഈശ്വര നിശ്ചയം. സംഗീതലോകത്തിന് ആ പ്രതിഭാശാലിയുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെങ്കിലും ഒരിക്കലും നിലയ്ക്കുന്നില്ല രവീന്ദ്ര സംഗീതം….
balamuralee Forum Owner
Subject: Re: news from music world Mon Oct 12, 2015 12:00 pm
മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ഒരു അനുഗ്രഹീത ഗായിക കൂടി കടന്നു വരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ കലാ തിലകം കൂടിയായ അപര്‍ണ്ണ ഷെബീര്‍ ആണ് നമുക്കൊരേ ആകാശം എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കാലെടുത്തു വെയ്ക്കുന്നത് .’കണ്ണാരം പൊത്തി പൊത്തി ‘എന്ന് തുടങ്ങുന്ന ഫോക്കും മെലഡിയും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഗാനാലാപനത്തില്‍ അപര്‍ണ്ണക്കൊപ്പം സനലും പാടുന്നു. കവികൂടിയായ ഗാനരചയിതാവ് ഡോ .രാവുണ്ണിയുടെ വരികള്‍ക്ക് നവാഗതനായ സംഗീത സംവിധായകന്‍ രാജേഷ് ദാസ് ആണ് ഈണം നല്‍കിയിരിക്കുന്നത് .
മോഹിനിയാട്ട നൃത്ത രംഗത്ത് ദേശീയ സ്‌കോളര്‍ഷിപ്പ് ,ദേശീയ സര്‍വ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തില്‍ ജേതാവ് ,രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലകം ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ഷിപ്പിന്റെ എമ്പാനല്‍ട് ആര്‍ട്ടിസ്റ്റ്,സംഗീത നാടക അകാദമി യുവ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അപര്‍ണ്ണ കലയോടൊപ്പം പഠന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .
എം ടെക്കില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്ക് ഹോള്‍ഡര്‍ കൂടിയായ അപര്‍ണ്ണ നിലവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനി കൂടിയാണ്. കേരളത്തിലെ തന്നെ ശാസ്ത്രീയ സംഗീത രംഗത്തെ കുലപതികളില്‍ ഒരാളായ വൈദ്യ നാഥ ഭാഗവതരുടെ അടുത്ത് ശാസ്ത്രീയ സംഗീതവും, ഹിന്ദു സ്ഥാനി സംഗീതം വിജയ് സൂര്‍സെന്‍,ലളിത സംഗീതം സണ്ണി പി സോണറ്റ് എന്നിവരാണ് സംഗീത രംഗത്തെ അപര്‍ണ്ണയുടെ ഗുരുക്കന്മാര്‍ .
ഗസലുകളും ഹിന്ദുസ്ഥാനി കര്‍ണാടിക്ക് സംഗീത കച്ചേരികളും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള അപര്‍ണ്ണ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായികയാവുന്നത് .യൂ ടൂബില്‍ പാട്ട് റിലീസ് ചെയ്ത് ഒരു ദിവസം ആകുമ്പോഴേക്കും അപര്‍ണ്ണയുടെ വേറിട്ട ആലാപന ശൈലി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 9 നു ആണ് നിരവധി നവാഗതര്‍ ഒരുമിക്കുന്ന, ചെറുപ്പത്തിന്റെ കൂട്ടായ്മയായ ‘നമുക്ക് ഒരേ ആകാശം’ തിയ്യറ്ററുകളില്‍ എത്തുക.
courtesy: Bignewslive
Ammu Forum Boss
Subject: Re: news from music world Mon Oct 12, 2015 3:03 pm
മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ഒരു അനുഗ്രഹീത ഗായിക കൂടി കടന്നു വരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ കലാ തിലകം കൂടിയായ അപര്‍ണ്ണ ഷെബീര്‍ ആണ് നമുക്കൊരേ ആകാശം എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കാലെടുത്തു വെയ്ക്കുന്നത് .’കണ്ണാരം പൊത്തി പൊത്തി ‘എന്ന് തുടങ്ങുന്ന ഫോക്കും മെലഡിയും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഗാനാലാപനത്തില്‍ അപര്‍ണ്ണക്കൊപ്പം സനലും പാടുന്നു. കവികൂടിയായ ഗാനരചയിതാവ് ഡോ .രാവുണ്ണിയുടെ വരികള്‍ക്ക് നവാഗതനായ സംഗീത സംവിധായകന്‍ രാജേഷ് ദാസ് ആണ് ഈണം നല്‍കിയിരിക്കുന്നത് .
മോഹിനിയാട്ട നൃത്ത രംഗത്ത് ദേശീയ സ്‌കോളര്‍ഷിപ്പ് ,ദേശീയ സര്‍വ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തില്‍ ജേതാവ് ,രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലകം ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ഷിപ്പിന്റെ എമ്പാനല്‍ട് ആര്‍ട്ടിസ്റ്റ്,സംഗീത നാടക അകാദമി യുവ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അപര്‍ണ്ണ കലയോടൊപ്പം പഠന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് .
എം ടെക്കില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്ക് ഹോള്‍ഡര്‍ കൂടിയായ അപര്‍ണ്ണ നിലവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനി കൂടിയാണ്. കേരളത്തിലെ തന്നെ ശാസ്ത്രീയ സംഗീത രംഗത്തെ കുലപതികളില്‍ ഒരാളായ വൈദ്യ നാഥ ഭാഗവതരുടെ അടുത്ത് ശാസ്ത്രീയ സംഗീതവും, ഹിന്ദു സ്ഥാനി സംഗീതം വിജയ് സൂര്‍സെന്‍,ലളിത സംഗീതം സണ്ണി പി സോണറ്റ് എന്നിവരാണ് സംഗീത രംഗത്തെ അപര്‍ണ്ണയുടെ ഗുരുക്കന്മാര്‍ .
ഗസലുകളും ഹിന്ദുസ്ഥാനി കര്‍ണാടിക്ക് സംഗീത കച്ചേരികളും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള അപര്‍ണ്ണ ആദ്യമായാണ് ചലച്ചിത്ര പിന്നണി ഗായികയാവുന്നത് .യൂ ടൂബില്‍ പാട്ട് റിലീസ് ചെയ്ത് ഒരു ദിവസം ആകുമ്പോഴേക്കും അപര്‍ണ്ണയുടെ വേറിട്ട ആലാപന ശൈലി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 9 നു ആണ് നിരവധി നവാഗതര്‍ ഒരുമിക്കുന്ന, ചെറുപ്പത്തിന്റെ കൂട്ടായ്മയായ ‘നമുക്ക് ഒരേ ആകാശം’ തിയ്യറ്ററുകളില്‍ എത്തുക.
courtesy: Bignewslive
midhun Forum Boss
Location : ktm
Subject: Re: news from music world Tue Oct 13, 2015 5:41 pm
തലസ്ഥാനനഗരിയിൽ ശ്രേയാ ഘോഷല്‍ പാടും
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത ശ്രേയാ ഘോഷൽ മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന 'ജയരാഗങ്ങള്‍' എന്ന സംഗീത രാവില്‍ ഗാനമാലപിക്കാന്‍ എത്തുന്നു. തിരുവനന്തപുരത്ത് ഇതാദ്യമായാണ് ശ്രേയ ഒരു ചടങ്ങില്‍ പെര്‍ഫോം ചെയ്യാനെത്തുന്നത്.
ശ്രേയയുടെ ശബ്‌ദത്തില്‍ നിരവധി ഹിറ്റുഗാനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള എം. ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ശ്രേയ ഗാനമാലപിക്കുക.
നവംബര്‍ 28ന് നിശാഗന്ധിയില്‍ നടക്കുന്ന സംഗീത നൃത്ത രാവില്‍ മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഗാനങ്ങള്‍ ആലപിക്കാന്‍ നിലവില്‍ സംഗീത രംഗത്തു തിളങ്ങി നില്‍ക്കുന്ന യുവഗായകരടക്കമുള്ളവര്‍ ഉണ്ടാകും. സൂപ്പര്‍ സ്റ്റാറുകള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങിലാകും ശ്രേയയുടെയും പെർഫോമൻസ്.
ദേവദാസി എന്ന ഹിന്ദിചിത്രത്തിലെ ആലാപനത്തിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച ശ്രേയാ മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, അസാമീസ്, ബംഗാളി, പഞ്ചാബി, ഭോജ്‌പുരി, ഒറിയ, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളില്‍ തന്റെ ശബ്‌ദ സൗകുമാര്യം കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ്. നാലുതവണ ദേശീയ പുരസ്‌കാരം നേടിയ ശ്രേയയ്ക്ക് കേരള സർക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങളടക്കം വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ബിഗ് ബിയിലെ വിടപറയുകയാണോ എന്ന മനോഹര മെലഡിയിലൂടെ മലയാളക്കരയുടെ പ്രിയ ഗായികയായി മാറിയ ആളാണ് ശ്രേയ.
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ എം ജയചന്ദ്രന്‍ ശ്രേയ ഘോഷാൽ കൂട്ടുക്കെട്ടില്‍ പിറന്ന ഗാനങ്ങള്‍ മലയാളത്തില്‍ എന്നും ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്‌തീനിലെ കാത്തിരുന്നു കാത്തിരുന്നു. എന്ന ഗാനവും കണ്ണോട് ചൊല്ലണ് എന്ന ഗാനവും ഹിറ്റ് ലിസ്റ്റില്‍ ഇപ്പോഴും തുടരുകയാണ്. ബനാറസ്, രതിനിര്‍വേദം, പ്രണയം, മാണിക്യകല്ല്, ചട്ടക്കാരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രേയയും എം ജയചന്ദ്രനും മുന്‍പ് ഒന്നിച്ചിരുന്നു.
ശുദ്ധ സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ദക്ഷിണേന്ത്യൻ ഭാഷകളിലാണെന്നും അതിനാല്‍ തന്നെ മലയാളത്തില്‍ പാടാന്‍ കിട്ടുന്ന അവസരങ്ങള്‍ താന്‍ പാഴാക്കാറില്ലെന്നും ശ്രേയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും മറുനാടന്‍ ഭാഷകളുടെ ചുവയില്ലാതെ മലയാള സിനിമാ ഗാനങ്ങള്‍ ആലപിക്കുന്ന ഗായികയാണ് ശ്രേയ.
midhun Forum Boss
Location : ktm
Subject: Re: news from music world Tue Oct 13, 2015 5:45 pm
സൈഗാളിലെ പാട്ട് അവിസ്മരണീയമാക്കി അജൽ
ഷൈൻ ടോം ചാക്കോ, രമ്യാ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ ഒരുക്കുന്ന ചിത്രം സൈഗാൾ പാടുകയാണിലെ എന്റെ ചുണ്ടിലെ എന്ന ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോ പുറത്തിറങ്ങി. പ്ലസ് വൺ വിദ്യാർഥിയായ അജൽ ഉദയൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.
നേരത്തെ ചിത്രത്തിന് വേണ്ടി കുട്ടിപാട്ടുകാരുടെ ഓഡിഷൻ നടത്തിയിരുന്നു, അതിൽ നിന്ന് തിരഞ്ഞെടുത്ത പാട്ടുകാരനാണ് അജൽ ഉദയ്. കൊല്ലം സ്വദേശിയായ അജൽ ഇതിന് മുമ്പ് വല്ലാത്തൊരു പഹയൻ എന്ന ചിത്രത്തിന് വേണ്ടി കോറസ് പാടിയിട്ടുണ്ട്. മലയാള സിനിമയെ മെലഡിയുടെ ഈണത്താൽ മനോഹരമാക്കുന്ന എം ജയചന്ദ്രന്റെ ഈണത്തിൽ അജൽ ഗാനം മനോഹരമായി പാടി. പാട്ട് പൂര്‍ണമാകുമ്പോള്‍ എം ജയചന്ദ്രന്‍ അജലിന് ഒരു ചുംബനവും സമ്മാനിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി മറ്റൊരു ഗാനവും അജൽ പാടിയിട്ടുണ്ട്.
അന്യദേശത്ത് പോയി സംഗീതം പഠിച്ചുവന്ന ആളിന്റെ വിളിപ്പേരാണ് സൈഗാൾ. സൈഗാൾ യൂസഫ് ഭായി സംഗീതത്തെ ഉപാസിച്ച കലാകാരൻ. തന്റെ പിൻതലമുറക്കാരനെയും സംഗീതലോകത്ത് വളർത്തണമെന്നതായിരുന്നു ആഗ്രഹം. മകൻ ചന്ദ്രബാബുവിനെ ആ പരിഗണനയിൽതന്നെയാണ് വളർത്തിയതും വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും അവനിൽ അർപ്പിച്ചു. എന്നാൽ അവരുടെ സ്വപ്‌നങ്ങളെ പൂവണിയിക്കാൻ അവർക്കു കഴിഞ്ഞില്ല.
മധുപാലാണ് സൈഗാൾ യൂസഫ് ഭായിയെ അവതരിപ്പിക്കുന്നത്. മുൻകാല നായിക സുജാത സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ഹരീഷ് പെരടിയിൽ, മാസ്റ്റർ ഗൗരീശങ്കർ, സന്തോഷ് കീഴാറ്റൂർ, മുരുകേഷ്, മീനാ ഗണേഷ്, രാജേഷ് ശർമ്മ, ബാസിദ്, നൈഷ് എന്നിവരും പ്രധാന താരങ്ങളാണ്.ഷൈൻ ടോം ചാക്കോയേയും രമ്യാ നമ്പീശനേയും കൂടാതെ മധുപാൽ, സിദ്ദീഖ്, സുധീർ കരമന, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി.എ റസാഖാണ് തിരക്കഥ.
Ammu Forum Boss
Subject: Re: news from music world Wed Oct 14, 2015 8:45 am
midhun wrote:
തലസ്ഥാനനഗരിയിൽ ശ്രേയാ ഘോഷല്‍ പാടും
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌ത ശ്രേയാ ഘോഷൽ മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന 'ജയരാഗങ്ങള്‍' എന്ന സംഗീത രാവില്‍ ഗാനമാലപിക്കാന്‍ എത്തുന്നു. തിരുവനന്തപുരത്ത് ഇതാദ്യമായാണ് ശ്രേയ ഒരു ചടങ്ങില്‍ പെര്‍ഫോം ചെയ്യാനെത്തുന്നത്.
ശ്രേയയുടെ ശബ്‌ദത്തില്‍ നിരവധി ഹിറ്റുഗാനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള എം. ജയചന്ദ്രന്‍ തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ശ്രേയ ഗാനമാലപിക്കുക.
നവംബര്‍ 28ന് നിശാഗന്ധിയില്‍ നടക്കുന്ന സംഗീത നൃത്ത രാവില്‍ മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഗാനങ്ങള്‍ ആലപിക്കാന്‍ നിലവില്‍ സംഗീത രംഗത്തു തിളങ്ങി നില്‍ക്കുന്ന യുവഗായകരടക്കമുള്ളവര്‍ ഉണ്ടാകും. സൂപ്പര്‍ സ്റ്റാറുകള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങിലാകും ശ്രേയയുടെയും പെർഫോമൻസ്.
ദേവദാസി എന്ന ഹിന്ദിചിത്രത്തിലെ ആലാപനത്തിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച ശ്രേയാ മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, അസാമീസ്, ബംഗാളി, പഞ്ചാബി, ഭോജ്‌പുരി, ഒറിയ, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളില്‍ തന്റെ ശബ്‌ദ സൗകുമാര്യം കൊണ്ട് ശ്രദ്ധ നേടിയ ഗായികയാണ്. നാലുതവണ ദേശീയ പുരസ്‌കാരം നേടിയ ശ്രേയയ്ക്ക് കേരള സർക്കാറിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരങ്ങളടക്കം വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ബിഗ് ബിയിലെ വിടപറയുകയാണോ എന്ന മനോഹര മെലഡിയിലൂടെ മലയാളക്കരയുടെ പ്രിയ ഗായികയായി മാറിയ ആളാണ് ശ്രേയ.
മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ എം ജയചന്ദ്രന്‍ ശ്രേയ ഘോഷാൽ കൂട്ടുക്കെട്ടില്‍ പിറന്ന ഗാനങ്ങള്‍ മലയാളത്തില്‍ എന്നും ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്‌തീനിലെ കാത്തിരുന്നു കാത്തിരുന്നു. എന്ന ഗാനവും കണ്ണോട് ചൊല്ലണ് എന്ന ഗാനവും ഹിറ്റ് ലിസ്റ്റില്‍ ഇപ്പോഴും തുടരുകയാണ്. ബനാറസ്, രതിനിര്‍വേദം, പ്രണയം, മാണിക്യകല്ല്, ചട്ടക്കാരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രേയയും എം ജയചന്ദ്രനും മുന്‍പ് ഒന്നിച്ചിരുന്നു.
ശുദ്ധ സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ദക്ഷിണേന്ത്യൻ ഭാഷകളിലാണെന്നും അതിനാല്‍ തന്നെ മലയാളത്തില്‍ പാടാന്‍ കിട്ടുന്ന അവസരങ്ങള്‍ താന്‍ പാഴാക്കാറില്ലെന്നും ശ്രേയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ അറിയില്ലെങ്കിലും മറുനാടന്‍ ഭാഷകളുടെ ചുവയില്ലാതെ മലയാള സിനിമാ ഗാനങ്ങള്‍ ആലപിക്കുന്ന ഗായികയാണ് ശ്രേയ.
Ammu Forum Boss
Subject: Re: news from music world Thu Oct 15, 2015 11:10 am
കടമ്മനിട്ടയില്‍ നിന്ന് ഗാനലോകത്ത്
ലോകാരാധ്യനായ സംഗീതജ്ഞന്‍ എല്‍.സുബ്രഹ്മണ്യത്തിന്‍െറ സംഗീതസംവിധാനത്തില്‍ ഒരു പാട്ട് സിനിമയില്‍ പാടുക എന്നത് ഒരു മലയാളി ഗായകനെ സംബന്ധിച്ച് വലിയ അനുഗ്രഹങ്ങളിലൊന്നാണ്. സുബ്രഹ്മണ്യത്തിന്‍െറ വലിപ്പംപോലും അറിയാത്ത കാലത്ത് അനു വി.കടമ്മനിട്ട എന്ന യുവ ഗായകന് ലഭിച്ചത് അങ്ങനെയൊരു ഭാഗ്യമായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണന്‍െറ അനന്തരവനും പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ മകനുമാണ് അനു. ‘ഈ സ്നേഹതീരത്ത്’ എന്ന ചിത്ത്രിനുവേണ്ടിയായിരുന്നു പാട്ട് ‘പകലിന്‍ ചിതയെരിയും’ എന്ന ഗാനം ബംഗളൂരുവില്‍ പോയി എല്‍.സുബ്രഹ്മണ്യത്തിന്‍െറ വീട്ടില്‍ താമസിച്ചാണ് പഠിച്ചത്. ‘അന്നദ്ദേഹത്തിന്‍െറ വലിപ്പമറിയാമായിരുന്നെങ്കില്‍ എനിക്ക് ഒന്നും പാടാന്‍ കഴിയുമായിരുന്നില്ല’ - അനു പറയുന്നു. അദ്ദേഹം ഒരു സാധാരണക്കാരനെപ്പോലെയാണ് പെരുമാറിയത്. പാട്ട ്പഠിപ്പിച്ചു. വീട്ടില്‍ തന്നെയായിരുന്നു റെക്കോഡിംഗ്. അദേഹത്തിന്‍െറ ഭാര്യ പത്മാ സുബ്രഹ്മണ്യവും അവിടെ ഉണ്ടായിരുന്നതായി അനു ഓര്‍ക്കുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ പാട്ട് മറ്റൊരു ഗായകന്‍െറ ശബ്ദത്തിലായിരുന്നു പുറത്തു വന്നത്.
എന്നാല്‍ അങ്ങനെയൊരവസരം കിട്ടിയതിലുള്ള സന്തോഷമായിരുന്നു ഗായകന് വലുത്. അതിന് മുമ്പും ചില പാട്ടുകള്‍ പാടിയെങ്കിലും സിനിമകള്‍ പുറത്തിറങ്ങാത്തതിനാല്‍ പാട്ടുകളും പുറത്തിറങ്ങിയിരുന്നില്ല. 2001ലാണ് ആദ്യമായി അനു സിനിമക്കുവേണ്ടി പാടുന്നത്. അനില്‍ പനച്ചൂരാന്‍ ആദ്യമായി രചന നിര്‍വഹിച്ച ഗാനം ‘ആകാശങ്ങളില്‍ പറന്ന് പറന്ന്’ എന്ന സിനിമക്കുവേണ്ടിയായിരുന്നു. അനില്‍ ഗോപാലിന്‍െറ സംഗീതം. എന്നാല്‍ സിനിമയും പാട്ടും വെളിച്ചം കണ്ടില്ല. എന്നാല്‍ അത് മറ്റൊരു സിനിമക്ക് അവസരം നല്‍കി. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. പാട്ടുപാടാന്‍ ക്ഷണിച്ചത് മോഹന്‍ സിതാര. അദ്ദേഹം കത്തിനില്‍ക്കുന്ന സമയമാണന്ന്. കുഞ്ചന്‍നമ്പ്യാര്‍ കടമ്മനിട്ടയില്‍ വന്ന് പടയണി കണ്ടതായി ചരിത്രം. ആ സന്ദര്‍ഭത്തിന് ഫോക് ടച്ചുള്ള ഗാനമായിരുന്നു വേണ്ടത്. സിനിമയുടെ സംവിധായകന്‍ അനുവിന്‍െറ പിതാവ് കടമ്മനിട്ട വാസുദേവന്‍ പിള്ളയുമായി ചര്‍ച്ചക്ക് വന്നപ്പോഴാണ് പാട്ടിലേക്കുള്ള വഴി തുറന്നത്. അങ്ങനെ മോഹന്‍ സിതാരയുടെ സംഗീതത്തില്‍ പാടിയെങ്കിലും അതും പുറത്തിറങ്ങിയില്ല. പിന്നീട് അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2006ല്‍ മമ്മൂട്ടി ചിത്രമായ ബ്ളെസിയുടെ പളുങ്കിലൂടെയാണ് അനുവിന്‍െറ സ്വപ്നം പൂവണിയുന്നത്. അതും മമ്മൂട്ടിക്കുവേണ്ടി പാടാനുള്ള അവസരം. അന്തരിച്ച കവി വിനയചന്ദ്രന്‍െറ കവിത, ‘നേരു പറയണം നേരെ പറയണം നേരും നെറിയുമില്ലാത്ത കാലം.. ’ മോഹന്‍ സിതാരയുടേതായിരുന്നു സംഗീതം. കുറെ കാലത്തിന് ശേഷം വെറുതെ വിളിച്ചപ്പോഴാണ് മോഹന്‍ സിതാര ഒരു പാട്ട് തരാം എന്നും പിറ്റേന്ന് രാവിലെ വിളിക്കണമെന്നും പറഞ്ഞത്. പിറ്റേന്ന് രാവിലെ 10 മണിക്ക് വിളിച്ചപ്പോള്‍ ഉച്ചക്ക് 2 മണിക്ക് എറണാകുളത്തത്തൊന്‍ പറഞ്ഞു. അങ്ങനെ പാടിയ പാട്ടാണ് അനുവിന് ബ്രേക്ക ് ആയത്. ആ ഗാനത്തിന് മമ്മൂട്ടി ലിപ് കൊടുത്തു എന്നതും അഭിമാനാര്‍ഹമായിരുന്നു. ദൂരദര്‍ശനില്‍ ‘ചാരുത’ എന്ന ഒരു സംഗീത പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അതു കണ്ടിട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിളിച്ചു. അദ്ദേഹത്തിന്‍െറ കോഴിക്കോട്ടെ സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ളാസെടുക്കാനാണ് വിളിച്ചത്. അദ്ദേഹം ഒരു മകനെപ്പോലെ സ്നേഹിച്ചു. അദ്ദേഹവും സഹോദരന്‍ കൈതപ്രം വിശ്വനാഥനും ചേര്‍ന്നുള്ള കൂട്ടുകെട്ടിലെ ചില സിനിമകളിലും പാടാന്‍ അത് അവസരമൊരുക്കി. ‘നീലാംബരി’ എന്ന ചിത്രത്തിലെ ‘ആമ്പലിനോടോ താമരയോടോ’ എന്ന ഗാനം ശ്രദ്ധേയമായി. ‘രാമരാവണന്‍’ എന്ന ചിത്രത്തിലെ ‘ഹേസൂര്യാ.. സാരനാഥം നിന്‍െറ സൗരയൂഥം’ എന്ന ക്ളാസിക്കല്‍ ഗാനം ട്രാക്ക് പാടാനാണ് പോയത്. എന്നാല്‍ പാട്ടിഷ്ടപ്പെട്ട സംവിധായകന്‍ അത് ഓക്കെയാക്കി. പാട്ടിന്‍െറ ട്രെന്‍റ് മാറിയപ്പോഴും നല്ല പാട്ടുകള്‍ അനുവിനെ തേടിവന്നു. ബിജിബാലിന്‍െറ സംഗീതത്തില്‍ ‘ഐസക്ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്’ എന്ന ചിത്രത്തിലും എം.ജയചന്ദ്രന്‍െറ സംഗീതത്തില്‍ ‘ലിവിംഗ് ടുഗതര്‍’ എന്ന ചിത്രത്തിലും പാടി. ‘വസുധ’, ‘സ്ട്രീറ്റ്ലൈറ്റ്’, ‘ഒരുനുണക്കഥ’ തുടങ്ങിയ ചിത്രങ്ങളിലും പാടാന്‍ കഴിഞ്ഞു. നാടകഗാനങ്ങള്‍ പാടിത്തെളിഞ്ഞാണ് അനു സിനിമയില്‍ എത്തുന്നത്. പത്തു വര്‍ഷത്തോളം നിരവധി നാടകങ്ങള്‍ക്കു വേണ്ടി 300 ഓളം ഗാനങ്ങള്‍ പാടി. നാടകത്തില്‍ ഗായകനുള്ള സംസ്ഥാന അവാര്‍ഡ് 2004ലും 2008ലും ലഭിച്ചു. നിരവധി ആല്‍ബങ്ങളിലും ഭക്തിഗാന മേഖലയിലും അനു വി. തന്‍െറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീതത്തെ സീരിയസായി സമീപിക്കുന്ന ഇദ്ദേഹം ഇപ്പോഴും ക്ളാസിക്കല്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്നു.
Ammu Forum Boss
Subject: Re: news from music world Fri Oct 23, 2015 10:40 am
FIR filed against singer Abhijeet for molestation:
A woman has accused controversial singer Abhijeet Bhattacharya of abusing and molesting her following which an FIR was slapped against him late Thursday night at the Oshiwara police station.
The incident happened at Mumbai's Lokhandwala Durga Puja pandal of which Abhijeet was one of the organisers and the victim had come there to watch singer Kailash Kher's performance.
Due to overcrowding she had to leave her seat and stand up to watch the show, which is when she felt Abhijeet touching her inappropriately. After she vociferously objected to his misconduct and asked to be taken to the officials to complaint, the singer threatened her of consequences.
Meanwhile, an FIR has been lodged against Abhijeet under Section 354 A (Molestation) 506 & 34 of the IPC.
sandeep Forum Boss
Location : Dubai
Subject: Re: news from music world Tue Oct 27, 2015 11:59 am
സിനിമയ്ക്കായി അക്കിത്തം പാട്ടെഴുതുന്നു
മഹാകവി അക്കിത്തത്തെക്കൂടാതെ പ്രൊഫ. വി. മധുസൂദനന്‍ നായരും ഗാനരചന നിര്‍വഹിക്കുന്നു
പാലക്കാട് : മഹാകവി അക്കിത്തം സിനിമയ്ക്കുവേണ്ടി ആദ്യമായി പാട്ടെഴുതി. സംസ്‌കൃതത്തിലെ പ്രഥമ സ്ത്രീപക്ഷ കഥാചിത്രമായ 'ഇഷ്ടിഃ'ക്കുവേണ്ടിയാണ് അക്കിത്തം സംസ്‌കൃതഗാനമൊരുക്കിയത്. അരനൂറ്റാണ്ട് മുന്പുവരെ കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളുടെ വിമര്‍ശനാത്മകമായ അന്വേഷണമാണ് ഇഷ്ടിഃ. ഡോ. ജി. പ്രഭയാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ചെന്നൈ ലയോള കോളേജിലെ പൗരസ്ത്യഭാഷാവിഭാഗം മേധാവിയും സംസ്‌കൃത പ്രൊഫസറുമായിരുന്നു പ്രഭ. നെടുമുടി വേണുവും ആതിരപട്ടേലുമാണ് മുഖ്യ വേഷങ്ങളില്‍. സംസ്‌കൃത സാമൂഹിക സിനിമയായ ഇഷ്ടിഃയുടെ ചിത്രീകരണം പിറവത്തെ പടുതോള്‍മനയില്‍ പുരോഗമിക്കയാണ്. ആത്മത്തെ അന്വേഷിക്കുകയെന്നതാണ് ഇഷ്ടിഃ എന്ന സംസ്‌കൃതവാക്കിന്റെ അര്‍ഥം. ഒന്നിലധികം വേളിയിലൂടെ സ്ത്രീജീവിതം ദുരിതമാക്കിയ അനുഭവങ്ങളുടെ അന്വേഷണമാണ് ഇഷ്ടിഃ. പുരുഷ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന സ്ത്രീയെയാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്. മഹാകവി അക്കിത്തത്തെക്കൂടാതെ പ്രൊഫ. വി. മധുസൂദനന്‍ നായരും ഗാനരചന നിര്‍വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംഗീതം. മഹാകവി അക്കിത്തത്തെക്കുറിച്ചും പാഞ്ഞാള്‍ അതിരാത്രത്തെ ക്കുറിച്ചും ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഡോ. ജി. പ്രഭ.
Ammu Forum Boss
Subject: Re: news from music world Tue Oct 27, 2015 4:08 pm
sandeep wrote:
സിനിമയ്ക്കായി അക്കിത്തം പാട്ടെഴുതുന്നു
മഹാകവി അക്കിത്തത്തെക്കൂടാതെ പ്രൊഫ. വി. മധുസൂദനന്‍ നായരും ഗാനരചന നിര്‍വഹിക്കുന്നു
പാലക്കാട് : മഹാകവി അക്കിത്തം സിനിമയ്ക്കുവേണ്ടി ആദ്യമായി പാട്ടെഴുതി. സംസ്‌കൃതത്തിലെ പ്രഥമ സ്ത്രീപക്ഷ കഥാചിത്രമായ 'ഇഷ്ടിഃ'ക്കുവേണ്ടിയാണ് അക്കിത്തം സംസ്‌കൃതഗാനമൊരുക്കിയത്. അരനൂറ്റാണ്ട് മുന്പുവരെ കേരളത്തിലെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളുടെ വിമര്‍ശനാത്മകമായ അന്വേഷണമാണ് ഇഷ്ടിഃ. ഡോ. ജി. പ്രഭയാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ചെന്നൈ ലയോള കോളേജിലെ പൗരസ്ത്യഭാഷാവിഭാഗം മേധാവിയും സംസ്‌കൃത പ്രൊഫസറുമായിരുന്നു പ്രഭ. നെടുമുടി വേണുവും ആതിരപട്ടേലുമാണ് മുഖ്യ വേഷങ്ങളില്‍. സംസ്‌കൃത സാമൂഹിക സിനിമയായ ഇഷ്ടിഃയുടെ ചിത്രീകരണം പിറവത്തെ പടുതോള്‍മനയില്‍ പുരോഗമിക്കയാണ്. ആത്മത്തെ അന്വേഷിക്കുകയെന്നതാണ് ഇഷ്ടിഃ എന്ന സംസ്‌കൃതവാക്കിന്റെ അര്‍ഥം. ഒന്നിലധികം വേളിയിലൂടെ സ്ത്രീജീവിതം ദുരിതമാക്കിയ അനുഭവങ്ങളുടെ അന്വേഷണമാണ് ഇഷ്ടിഃ. പുരുഷ മേധാവിത്വത്തെ ചോദ്യംചെയ്യുന്ന സ്ത്രീയെയാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്. മഹാകവി അക്കിത്തത്തെക്കൂടാതെ പ്രൊഫ. വി. മധുസൂദനന്‍ നായരും ഗാനരചന നിര്‍വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംഗീതം. മഹാകവി അക്കിത്തത്തെക്കുറിച്ചും പാഞ്ഞാള്‍ അതിരാത്രത്തെ ക്കുറിച്ചും ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഡോ. ജി. പ്രഭ.
Ammu Forum Boss
Subject: Re: news from music world Sat Oct 31, 2015 12:12 pm
പാടിമറഞ്ഞ പൂങ്കുയില്‍
പി ലീലയെന്ന പേര് ആദരവോടെ മാത്രമെ നമുക്ക് ഓര്‍ക്കാനാവൂ. നാരായണീയത്തിലെ ശ്ലോകപ്രവാഹത്തില്‍ ഗുരുവായൂരമ്പലത്തെ പാടിയുണര്‍ത്തിയ പാട്ടുകാരി, ഭക്തിയുടെ കുമ്പിളില്‍ പൂന്താനം നിവേദിച്ചുതന്ന ജ്ഞാനപ്പാനയെ ഗാനമാധുരിയാക്കി പകര്‍ന്നുതന്നെ ഗായിക, തെന്നിന്ത്യന്‍ സിനിമയില്‍ സകല ഭാഷാ ചിത്രങ്ങളിലും പറന്നു പാടിയ പൂങ്കുയില്‍- ഇങ്ങനെ ഈശ്വരകടാക്ഷമായി ലഭിച്ച സ്വരഭംഗികൊണ്ട് താന്‍ കടന്നുപോയ കാലത്തെ ധന്യമാക്കിയാണ് അവര്‍ കടന്നുപോയത്. സിനിമയില്‍ പിന്നണി പാടുന്ന സമ്പ്രദായം തുടങ്ങും മുമ്പ് നടീനടന്മാര്‍ അഭിനയിച്ചുപാടുന്ന രീതിയാണ്. ഈ കാലത്ത് 1946 ലാണ് 'കങ്കണം' എന്ന തമിഴ് ചിത്രത്തിലൂടെ അവര്‍ സിനിമയിലെത്തിയത്. ബേഗഡ രാഗത്തിലുള്ള 'ശ്രീവരലക്ഷ്മീം' എന്ന സ്തുതിയോടെയാണ് തുടക്കം. അതു കഴിഞ്ഞ് ഭക്തകബീര്‍ എന്ന കന്നഡ ചിത്രം. പിന്നീടാണ് മലയാളത്തിലെ 'നിര്‍മ്മല' (1948) യില്‍ പാടുന്നത്. മലയാളത്തില്‍ പ്ലേ ബാക്ക് പാട്ടുകള്‍ക്ക് തുടക്കമിട്ട ആ ചിത്രത്തില്‍ സി സരോജിനി മേനോന്‍, ടി കെ ഗോവിന്ദറാവു, ചേര്‍ത്തല വാസുദേവകുറുപ്പ് എന്നിവരോടൊപ്പം പാടിയ ആദ്യ പിന്നണിപാട്ടുകാരില്‍ ഒരാള്‍. 'കേരളമേ ലോകനന്ദനം, പാടുക പൂങ്കുയിലേ കാവു തോറും' എന്നീ പാട്ടുകളിലൂടെ മലയാള സിനിമയിലെ ഗാന'ശാഖ'യിലും ആ പുങ്കുയില്‍ വന്നിരുന്നു പാടിത്തുടങ്ങി. മനദേശം എന്ന ചിത്രത്തിലൂടെ 1949 ല്‍ തെലുങ്കിലും പാടി. അടുത്ത രണ്ടു പതിറ്റാണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള ഗായികയായി അവര്‍. തെലുങ്കിലും തമിഴിലുമായിരുന്നു കൂടുല്‍ പാട്ടുകള്‍. വിശ്രമമില്ലാത്ത യാത്രകളും റിക്കോര്‍ഡിംഗും. പ്രതിഭാവിലാസവും കഠിനാധ്വാനവും ഒത്തുചേര്‍ന്ന ആ പാട്ടുകാരിക്ക് അവസരങ്ങള്‍ നിറയെ കിട്ടി. കൂടെ പാടേണ്ടവര്‍ റെക്കോര്‍ഡിംഗിനായി ലീലയെ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥ. മലയാളത്തില്‍ വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളെ അന്ന് ഇറങ്ങിയിരുന്നുള്ളു. എന്നിട്ടും 130 ല്‍ പരം പാട്ടുകള്‍ ആമ്പതുകളില്‍ അവര്‍ മലയാളത്തില്‍ മാത്രം പാടിയിട്ടുണ്ട്. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയ്ക്കു ദക്ഷിണമൂര്‍ത്തി ചിട്ടപ്പെടുത്തി ലീല പാടിയ 'കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍' എന്ന താരാട്ട് പാട്ട് പല തലമുറകളിലെ അമ്മമാര്‍ മക്കളെ ഉറക്കാന്‍ പാടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാമൂര്‍ത്തി അരങ്ങേറ്റം കുറിച്ച നല്ല തങ്ക എന്ന ചിത്രത്തിലും 'അമ്മ തന്‍ പ്രേമ സൗഭാഗ്യത്തിടമ്പേ' എന്ന താരാട്ടുപാട്ടു പാടിയത് ലീലയായിരുന്നു. 1950 ല്‍ സ്ത്രീ എന്ന ചിത്രത്തില്‍ ചിദംബരനാഥിന്റെ ഈണം നല്‍കി ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍കിടാവോ എന്ന താരാട്ടുപാട്ടും ലീലയാണ് പാടിയത്. പി ലീലയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് കുറേ ഭക്തിഗാനങ്ങളായിരിക്കാം ഓര്‍മ്മയിലെത്തുക. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിലെ ഏതു ഭാവവും വിദഗ്ധമായി പാടാനുള്ള കഴിവാണ് പി ലീലയെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ പാട്ടുകാരിയാക്കിയത്. ചിലമ്പൊലിയിലെ 'പ്രിയമാനസാ നീ വാ വാ' എന്ന ദേവഗാന്ധാരി രാഗത്തിലുള്ള പാട്ട് മാത്രം അത് തെളിയിക്കാന്‍. പാടുന്ന പുഴയിലെ 'സിന്ധു ഭൈരവി രാഗരസം' ഉള്‍പ്പെടെ ലീലയുടെ പല പാട്ടുകളും രാഗമാലികയിലാണ്. P Leela വിധി തന്ന വിളക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ യേശുദാസിനൊപ്പം പാടിത്തുടങ്ങുന്നത്. പിന്നീട് ഇവരുടെ യുഗ്മഗാനങ്ങള്‍ പലതുണ്ടായി. സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ (കാവ്യമേള), ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക), അഷ്ടമുടിക്കായലിലെ (മണവാട്ടി), സ്വര്‍ണചാമരം വീശിയെത്തുന്ന (യക്ഷി), അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (സ്ഥാനാര്‍ഥി സാറാമ്മ) തുടങ്ങിയവയൊക്കെ യേശുദാസ് - പി ലീല ജോടികള്‍ പാടിയ അനശ്വര ഗാനങ്ങളില്‍ ചിലതാണ്. വാടരുതീ മലരീനി, കാനനഛായയിലാടു മേയ്ക്കാന്‍, താരമേ താരമേ, താമരത്തുമ്പി വാ (കെ പി ഉദയഭാനു), പടിഞ്ഞാറെ മാനത്തുള്ള (പി ബി ശ്രീനിവാസ്), കണ്ണാരം പൊത്തി പൊത്തി (കമുകറ), കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ (എ എം രാജ) എന്നിവയൊക്കെ അക്കാലത്തെ മറ്റു പ്രസിദ്ധ ഗായകര്‍ക്കൊപ്പം പാടി യുഗ്മഗാനങ്ങളാണ്. ആദ്യതലമുറയില്‍പെട്ട ഘണ്ടശാല, പി ബി ശ്രീനിവാസ്, ടി എം സൗന്ദരരാജന്‍, നടന്‍ ജോസ്പ്രകാശ്, കെ വി മഹാദേവന്‍, മെഹബൂബ്, ഗോകുലപാലന്‍ എന്നിവര്‍ക്കും സംഗീതജ്ഞ എം എല്‍ വസന്തകുമാരിക്കുമൊപ്പം നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട് ലീല. ആശാദീപത്തില്‍ വസന്തകുമാരിക്കൊപ്പം പാടിയ 'ജനനീ ജയിക്ക നീണാള്‍...മലയാളമേ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
വി ദക്ഷിണാമൂര്‍ത്തിയുടെ ഗാനങ്ങളിലൂടെയാണ് പി ലീല തുടക്കത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കണ്ണനെ കണ്ടേന്‍ സഖി, സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, സ്വര്‍ഗവാതിലേകാദശി, ദേവി ശ്രീദേവി തേടി വരുന്നൂ ഞാന്‍, തമസാ നദിയുടെ എന്നിവയൊക്കെ സ്വാമി ഊണം പകര്‍ന്ന ലീല പാടി അനശ്വരമാക്കിയ ഗാനങ്ങളാണ്. കഥകഥപ്പൈങ്കിളിയും പൊന്നണിഞ്ഞിട്ടില്ല ഞാന്‍, കല്യാണ മോതിരം, ഊഞ്ഞാല് പൊന്നൂഞ്ഞാല് (കെ രാഘവന്‍), പെണ്ണാളെ പെണ്ണാള (സലില്‍ ചൗധരി), കൊട്ടും ഞാന്‍ കേട്ടില്ല, ആദ്യത്തെ കണ്‍മണി ആണായിരിക്കണം, കന്നി നിലാവത്ത്, ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു (ബാബുരാജ്) തുടങ്ങി മറ്റു സംഗീത സംവിധായകര്‍ക്കൊപ്പവും അനവധി നിത്യസുന്ദരഗാനങ്ങള്‍. പി സുശീലയും മാധുരിയുമായിരുന്നു ജി ദേവരാജന്റെ പാട്ടുകളില്‍ മുന്‍ഗണന ലഭിച്ചവരെന്ന് പറയാറുണ്ട്. അത് ശരിയായിരിക്കാം. പക്ഷെ ലീലയും കുറേ മികച്ച ഗാനങ്ങങ്ങള്‍ ദേവരാജന്‍ മാഷിന്റെ ശിക്ഷണത്തില്‍ പാടിയിട്ടുണ്ട്. സ്വര്‍ണച്ചാമരം വീശിയെത്തുന്ന, ആരുടെ മനസ്സിലെ ഗാനമായി, അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍, താലിക്കുരുത്തോല പീലിക്കുരുത്തോല... തുടങ്ങിയവ അവയില്‍ ചിലതാണ്. കേരളസര്‍ക്കാര്‍ സിനിമാപുരസ്‌കാരം നല്‍കിത്തുടങ്ങിയ 1969 ലെ മികച്ച ഗായകയായി പി ലീലയെ തിരഞ്ഞെടുത്തതും ജി ദേവരാജന്‍ ഈണമിട്ട ഗാനത്തിലൂടെ. കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഉജ്ജയിനിയിലെ ഗായിക' എന്ന പാട്ടിനായിരുന്നു പുരസ്‌കാരം. അറുപതുകളില്‍ തമിഴില്‍ പി ലീലയ്ക്ക് തിരക്കു കുറഞ്ഞുതുടങ്ങി. പി സുശീല, എസ് ജാനകി തുടങ്ങിയ ഗായകരുടെ വരവോടെയായിരുന്നു അത്. പക്ഷെ മലയാളത്തിലും തമിഴിലും തിരക്കുള്ള ഗായികയായി അവര്‍ തുടര്‍ന്നു. 1968 ല്‍ ചിന്നരിപാപ്പുലു എന്ന തെലുങ്കു ചിത്രത്തിന് സംഗീതം നല്‍കിയതും പി ലീലയായിരുന്നു. പ്രസിദ്ധ നടി സാവിത്രി നിര്‍മ്മിച്ച ആ ചിത്രത്തിനു അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ ഏറെയും സ്ത്രീകളായിരുന്നു. പുതിയ ഗായകര്‍ വന്നതോടെ എഴുപതുകളില്‍ ലീലയ്ക്ക് അവിടെയും പാട്ടുകള്‍ കുറഞ്ഞു തുടങ്ങി. മലയാളത്തില്‍ എന്റെ സൂര്യപുത്രിക്ക് (1991), തിരകള്‍ക്കപ്പുറം (1998) എന്നീ സിനിമകള്‍ക്കു വേണ്ടിയാണ് അവസാനം പാടിയത്. P Leelaഭക്തി ഗാനങ്ങളെ മാറ്റി നിര്‍ത്തി പി ലീലയെന്ന ഗായികയെ കുറിച്ച് പറയാനാവില്ല. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ കേട്ടുതുടങ്ങി പിന്നീട് കാസറ്റുകളിലൂടെ, ഇപ്പോള്‍ സി ഡികളിലുടെ ആ ഭക്തിഗാനധാര ഇന്നും നമ്മുടെ വീട്ടകങ്ങളിലേക്ക് പ്രവഹിക്കുന്നു. 1961 ലാണ് ഗുരുവായൂര്‍ ദേവസ്വത്തിനു വേണ്ടി നാരായണീയം റെക്കോര്‍ഡ് ചെയ്തുതുടങ്ങുന്നത്. എം എസ് സുബ്ബലക്ഷ്മി, എം എല്‍ വസന്തകുമാരി, ഡി കെ പട്ടമ്മാള്‍ തുടങ്ങിയ സംഗീതവിദുഷികളെയൊക്കെ പരിഗണിച്ചിരുന്നുവെങ്കിലും നാരായണീയം ഗുരുവായൂരപ്പനു വേണ്ടി പാടാനുള്ള ഭാഗ്യം പി ലീലയ്ക്കായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വിറ്റുപോയ ഓഡിയോ കാസറ്റുകളിലൊന്നാണ് ദക്ഷിണമൂര്‍ത്തിയുടെ ഈണത്തില്‍ ലീല പാടിയ നാരായണീയം. പില്‍ക്കാലത്ത് മറ്റുപലരും നാരായണീയം പാടിയിട്ടുണ്ടെങ്കിലും കാസറ്റ് വാങ്ങാന്‍ വരുന്നവരൊക്കെ പി ലീല പാടിയതു തന്നെ ചോദിച്ചുവാങ്ങുമായിരുന്നു. ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, ഗുരുവായൂര്‍ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, പാറമേക്കാവ് സ്തുതികള്‍, ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ ലീലയുടെ സ്വരത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെയെല്ലാം പുലര്‍കാലങ്ങളെ ഭക്തിസാന്ദ്രമാക്കുന്നത് പി ലീലയുടെ സ്വരവീചികളാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സിനിമയിലും ഭക്തിഗാനങ്ങള്‍ വേണ്ടിവന്നപ്പോള്‍ സംഗീത സംവിധായകര്‍ ആദ്യം പറയുക പി ലീല യുടെ പേരു തന്നെ. നാരായണായ നമ (ചട്ടക്കാരി), കണി കാണും നേരം (ഓമനക്കുട്ടന്‍), ഗോകുലപാല ഗോപകുമാര (പോസ്റ്റ്മാനെ കാണ്മാനില്ല), കൈ തൊഴാം കണ്ണാ (ശ്യാമളച്ചേച്ചി), ഹേമാംബരാഢംബരി (ശ്രീധര്‍മ്മശാസ്ത), കന്യാതനയാ (നിണമണിഞ്ഞ കാല്‍പ്പാടുകള്‍) തുടങ്ങി ലീല പാടിയി ഭക്തിപ്രധാനമായ സിനിമാഗാനങ്ങള്‍ പലതുമുണ്ട്. ഭരതന്റെ ഗുരുവായൂര്‍ കേശവനില്‍ പി ഭാസ്‌കരന്‍ എഴുതി ജി ദേവരാജന്‍ ഈണം നല്‍കിയ ''സുന്ദരസ്വപ്നമേ നീയെനിക്കേകിയ വര്‍ണച്ചിറകുകള്‍ വീശി പ്രത്യൂഷ നിദ്രയിലിന്നലെ ഞാനൊരു ചിത്രപദംഗമായ് മാറി''- എന്ന പല്ലവിയില്‍ തുടങ്ങുന്ന ഒരു മനോഹരഗാനമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രാങ്കണമാണ് ഗാന പശ്ചാത്തലം. ''എന്നെ മറന്നു ഞാന്‍- എല്ലാ മറന്നു ഞാന്‍- എന്തിനു ചുറ്റിപ്പറന്നു'' എന്ന് ആ പാട്ടിലെ ചരണം ലീല പാടി തീരുമ്പോഴേക്കും പടം ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ സ്വയം മറന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മനസ്സുകൊണ്ട് പ്രദക്ഷിണം വെച്ചിട്ടുണ്ടാവും. ഭാവം അത്രയ്ക്ക് നിറഞ്ഞുനില്‍ക്കുന്നു ലീലയുടെ സ്വരത്തില്‍. പാലക്കാട്ടെ ചിറ്റൂരിലാണ് പി ലീലയുടെ ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ സംഗീതമത്സരങ്ങളില്‍ സമ്മാനം നേടിത്തുടങ്ങി. സംഗീതത്തിന്റെ പടവുകളിലെല്ലാം കയറിപ്പോയത് അച്ഛന്‍ കുഞ്ഞന്‍ മേനോന്റെ കൈ പിടിച്ചായിരുന്നു. മകളുടെ കൂടെ സംഗീതവഴിയില്‍ കൂട്ടുനടക്കാന്‍ വേണ്ടി മാത്രം അധ്യാപക ജോലി ഉപേക്ഷിക്കുകയായിരുന്നു കുഞ്ഞന്‍മേനോന്‍. തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അച്ഛനാണെന്ന് ലീല എപ്പോഴും ഓര്‍ത്തുപറയാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് നന്മ മാത്രം വരട്ടെ എന്നാഗ്രഹിച്ചു ജീവിച്ച ഒരു സാധുസ്ത്രീയായിരുന്നു ലീലയെന്ന് അവരെ അറിയാവുന്നവരെല്ലാം പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ആരും തനിക്കു കിട്ടിയ അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാറില്ല. കാരണം അവസരം കൊടുത്താല്‍ അവര്‍ തന്റെ സ്ഥാനത്തേക്കു കയറിവരുമെന്ന് അറിയാവുന്നതുകൊണ്ടാണിത്. എന്നാല്‍ ലീല അവിടെയും വ്യത്യസ്തയായിരുന്നു. തനിക്കു ലഭിച്ച അവസരങ്ങളില്‍ മറ്റു ഗായികമാരുടെ പേര് ലീല നിര്‍ദേശിക്കുമായിരുന്നു. തന്റെ നേട്ടത്തേക്കാള്‍ വലുതായിരുന്നു അവര്‍ക്ക് ഗുരുജനങ്ങളോടുള്ള ബഹുമാനവും സ്‌നേഹിക്കുന്നവരോടുള്ള കടപ്പാടും. എല്ലാവര്‍ക്കും നന്മ വരണമെന്നാഗ്രഹിച്ചു ജീവിച്ച ലീലയ്ക്ക് പക്ഷെ നല്ലൊരു കുടുംബജീവിതം പോലും ലഭിച്ചില്ല. കയ്ക്കുന്ന അനുഭവങ്ങളായിരുന്നു ഏറെയും. വിവാഹിതയായെങ്കിലും അധികകാലം എത്തും മുമ്പ് ദാമ്പത്യം വേര്‍പിരിയേണ്ടിവന്നു. അതാണ് തന്നെ ഗുരുവായൂരപ്പനിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഭക്തിയും വാത്സല്യവുമായിരുന്നല്ലോ പി ലീലയുടെ ഗാനഭാവങ്ങളില്‍ മികച്ചു നിന്നത്. കണ്ണും പൂട്ടി ഉറങ്ങുക പോലെ പല തലമുറകള്‍ പാടിയ താരാട്ടുപാട്ടുകള്‍ അവര്‍ പാടിയിട്ടുമുണ്ട്. പക്ഷെ വാത്സല്യം പകര്‍ന്നുനല്‍കാന്‍ ലീലയ്ക്ക് മക്കളുണ്ടായിരുന്നില്ല. ആസ്തമാ രോഗവും കൂടെക്കൂടെ അലട്ടിയിരുന്നു അവരെ. സഹോദരിയുടെ കൂടെയായിരുന്നു താമസം. 2005 സെപ്റ്റബറില്‍ കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് പരിക്കേറ്റ ലീല തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലയില്‍ രക്തസ്രാവുമുണ്ടായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയയായി. പക്ഷെ പിന്നീട് ന്യൂമോണിയയും ബാധിച്ചു. ഒക്‌ടോബര്‍ 31 ന് ആ പൂങ്കുയില്‍ എന്നെന്നേക്കുമായി പാട്ടുനിര്‍ത്തി പറന്നുപോയി.
sandeep Forum Boss
Location : Dubai
Subject: Re: news from music world Sat Oct 31, 2015 12:14 pm
chandikayilaliyunna chandrakantham....pranaamam
Ammu Forum Boss
Subject: Re: news from music world Thu Nov 12, 2015 5:17 pm
ദ്യശ്യങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട ഗാനങ്ങള്‍ മാത്രം ആസ്വദിക്കുന്നവരാണ് പുതിയ തലമുറ. സിനിമയാണ് ഗാനങ്ങളെ ചിത്രങ്ങളിലേക്ക് പറിച്ചു നടാന്‍ വഴിയൊരുക്കിയത്. മലയാളഗാനങ്ങള്‍ക്കും ദ്യശ്യവല്‍ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ രണ്ട് ചരിത്ര ഘട്ടങ്ങളുണ്ട്. ഈ രണ്ട് കാലഘട്ടങ്ങളെയും സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിന്‍റെ ആദ്യത്തെ പാട്ട് സംഗീതം ചെയ്തത് തൃശൂരിലെ പഴയ പാട്ടുകാരന്‍ പി.എം. മൂസ. മാസികകളില്‍ പ്രസിദ്ധീകരിക്കുന്ന ഗാനങ്ങളും കവിതകളുംസ്വയം ട്യൂണ്‍ ചെയ്ത് പാടിയിരുന്ന ഒരാളായിരുന്നു മൂസ. ‘അഴകിലുറങ്ങും കാവുകളില്‍ വസന്ത ഗായകര്‍ പാടുമ്പോള്‍’ എന്ന ഗാനം പാട്ടിന്‍്റെ ലോകത്തേക്കുള്ള ഹരിശ്രീയായി പൂവച്ചലിന്. പിന്നീട് നാട്ടിന്‍പുറത്തെ ചില നാടകങ്ങളിലും പൂവച്ചലിന്‍്റെ ഗാനങ്ങള്‍ നിര്‍വൃതിപ്പൂക്കള്‍ വിടര്‍ത്തി.
സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി കോഴിക്കോട്ടത്തെിയ പൂവച്ചല്‍ ഖാദര്‍ മലയാളഗാന ശാഖയെ രൂപകല്‍പ്പന ചെയ്യുന്നതാണ് പിന്നീട് കേരളം കണ്ടത്. കാനേഷ് പൂനൂര്‍, എം.എന്‍ കാരശ്ശേരി, അബ്ദുല്ല നന്‍മണ്ട, സുരാസു, ഐ.വി ശശി തുടങ്ങിയവരുടെ സൗഹൃദം ഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിന് നിമിത്തമായി. 70 കളില്‍ ലളിതസംഗീതരചനയിലൂടെ കോഴിക്കോട് ആകാശവാണിയെ മധുരവാണിയാക്കുന്നതില്‍ ഖാദറിന്‍്റെ പങ്ക് ചെറുതല്ല. ‘തുറന്ന് നോക്കുക ഹൃദയ കവാടങ്ങള്‍ തുടച്ചുമാറ്റുക നിങ്ങള്‍ വരയ്ക്കും കറുത്തരൂപങ്ങള്‍’ എന്ന കണ്ണൂര്‍ വത്സരാജ് പാടിയ ഗാനമാണ് പൂവച്ചലിന്‍്റെ കോഴിക്കോട് ആകാശവാണിയിലെ ആദ്യഗാനം. രാഘവന്‍മാസ്റ്റര്‍ സംഗീതം ചെയ്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ അവതരിപ്പിച്ച ഓണപ്പാട്ടിലെ ‘നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി’ എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. ഗായകന്‍ ബ്രഹ്മാനന്ദനായിരുന്നു ഈ ഗാനം ആലപിച്ചത്. രാഘവന്‍ മാസ്റ്റര്‍ തന്നെ ഈണം നല്‍കിയ ‘പാടാത്ത പാട്ടിന്‍ മധുരം എന്‍്റെ മാനസമിന്നു നുകര്‍ന്നു’, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടിയ ‘ഈതമോവീഥിയില്‍ ഈ വഴിത്താരയില്‍ നീറുന്ന ചിന്തകള്‍’, എ.കെ സുകുമാരന്‍ പാടിയ ‘ പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു’, ‘പലരും പാടിയ പഴയൊരു പല്ലവി, ‘അകലത്തെ പെണ്ണിന്‍്റെ കല്യാണം പറയുവാന്‍’, എം.ജി.രാധാകൃഷ്ണന്‍ ഇണം നല്‍കിയ രാമായണക്കിളീ ശാരികപ്പൈങ്കിളീ, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്‍െറ.. തുടങ്ങിയ ഗാനങ്ങള്‍ അക്കാലത്ത് ഏറെ ആസ്വദിക്കപ്പെട്ടവയാണ് .എസ്. ശ്രീകൃഷ്ണന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു മറ്റ് സംഗീത സംവിധായകര്‍. കേരളത്തിലെ നാടകപ്രസ്ഥാനത്തിനും മറക്കാനാവാത്ത എഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. എഴുതിയ ഗാനങ്ങളിലേറെയും മലബാറിലെ നാടക തിയേറ്ററുകള്‍ക്ക് വേദിയായിരുന്നു. സുന്ദരന്‍ കല്ലായിയുടെ പത്മശ്രീ, രാമായണത്തിലെ സീത എന്നീ നാടകങ്ങള്‍ക്ക് ബാബുരാജ് ആയിരുന്നു സംഗീതം നല്‍കിയത്.‘പഞ്ചമി പോലൊരു സുന്ദരിപക്ഷി ചന്ദനക്കാവില്‍ വളര്‍ന്നു’, ‘ഈശ്വരനുണ്ടോ ഈ ധരണിക്കൊരു ശാശ്വതമുണ്ടോ വാനില്‍’ തുടങ്ങിയ ഗാനങ്ങള്‍ കെ.ആര്‍ വേണുവാണ് ആലപിച്ചത്. കൊട്ടിയത്തെ സംഗം തിയേറ്ററിനു പാട്ടൊരുക്കിയതും ബാബുക്ക-പൂവച്ചല്‍ കൂട്ടുകെട്ടായിരുന്നു. ഉപാസന തിയറ്ററിന്‍്റെ ചാണക്യന്‍ എന്ന നാടകത്തിന് പൂവച്ചലിന്‍്റെ പാട്ടിന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ ആണ് സംഗീതം ഒരുക്കിയത്. കൊച്ചിന്‍ സംഗമിത്രയുടെ അദ്ധ്യായം എന്ന നാടകത്തിലെ ‘കര തേടി ഒഴുകുന്നു കളിയോടവും തുഴയേകി അണയുന്നു മിഴിഓടവും’ എന്ന കണ്ണൂര്‍ രാജന്‍ ഈണമിട്ട ഗാനം ശ്രോതാക്കളുടെ മനം കവര്‍ന്ന ഗാനമായിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി മദ്രാസിലെ മലയാളി ക്ളബ് അവതരിപ്പിച്ച അഗ്നിവലയം എന്ന നാടകത്തിലെ ‘ആയില്യം കിളിയേ വാവാവോ’, ‘ദുഖങ്ങളെ നിങ്ങളുറങ്ങൂ’ എന്നീ ഗാനങ്ങളും പൂവച്ചല്‍ ഖാദറിന്‍്റെ നാടകഗാനങ്ങളില്‍ മികച്ചവയാണ്.
കെ.വി അബൂട്ടി വി.എം കുട്ടി എന്നിവര്‍ക്കുവേണ്ടി മാപ്പിളപ്പാട്ടും എഴുതിയിരുന്നു അക്കാലത്ത് ഖാദര്‍. അബൂട്ടി തന്നെ ഈണമിട്ടു പാടിയ ‘തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ് വളയിട്ട് കിലുക്കണ വെളുത്ത പെണ്ണെ’അന്ന് മാപ്പിളപ്പാട്ടിലെ ഹിറ്റായിരുന്നു. കൂടാതെ ‘കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി’, ‘കിനാവിന്‍്റെ നാട്ടിലെ കിളുന്നു പെണ്ണ് തുടങ്ങിയ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളായിരുന്നു. കാലത്തിന്‍്റെ കയത്തിലേക്ക് താഴന്ന്ിറങ്ങിപ്പോയ ഇത്തരം ഗാനങ്ങളെ വീണ്ടെടുത്ത് പുതിയ തലമുറക്ക് അനുഭവവേദ്യമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മലയാള ഗാനസംസ്ക്യതിയെ പരിപോഷിപ്പിച്ച ആകാശവാണിക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ആസ്വാദകന്‍്റെ മനസ്സില്‍ കാവ്യബിംബങ്ങള്‍ കൊണ്ട് മാത്രം സ്യഷ്ടിക്കപ്പെട്ട ദ്യശ്യങ്ങളായിരുന്നു പഴയ ആ ഗാനങ്ങള്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ ബിംബങ്ങള്‍.
Anoop Mukundan Forum Member
Subject: Re: news from music world Sat Nov 14, 2015 8:55 pm
അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങിയാടുന്ന, അച്ഛന്റെ ചെറുവിരലിൽ പിടിച്ചു നടന്ന് മഞ്ചാടി പെറുക്കുന്ന പ്രായം....
പതിനായിരത്തോളം പാട്ടുകള്‍ സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത് നവംബര്‍ 30ന് ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അവസാനത്തെ സ്റ്ററാഫ് മ്യൂസിക് കംപോസറായ മുരളി സിതാര പടിയിറങ്ങുന്നതോടെ കേരള നിലയങ്ങളില്‍ അവശേഷിക്കുന്ന സ്റ്റാഫ് കംപോസര്‍ എന്ന തസ്തിക ഇനി ഒഴിഞ്ഞു കിടക്കും. ‘ഒരുകോടി സ്വപ്നങ്ങളാല്‍ തീര്‍ത്തൊരഴകിന്‍െറ മണിമഞ്ചലില്‍..’ എന്ന യേശുദാസ് പാടിയ പ്രശസ്തമായ ഗാനം (ചിത്രം: തീക്കാറ്റ്) 30 വര്‍ഷം മുമ്പ് ചെയ്യുമ്പോള്‍ മുരളി സിതാര ആകാശവാണിയില്‍ സ്റ്റാഫ് ആയിട്ടില്ല. 1991ലാണ് ആകാശവാണിയില്‍ കംപോസറാകുന്നത്. 24 വര്‍ഷത്തെ സേവനത്തിനിടെയാണ് ഇത്രയധികം പാട്ടുകള്‍ കംപോസ് ചെയ്തത്. ആകാശവാണിയില്‍ സ്റ്റാഫ് കംപോസര്‍മാരായിരുന്ന എം.ജി രാധാകൃഷ്ണനെക്കാളും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെക്കാളും കൂടുതല്‍ പാട്ടുകള്‍ ഇദ്ദേഹത്തിന്‍െറ ക്രെഡിറ്റിലുണ്ട്. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയാണ് മുരളി സിതാര. സംഗീതത്തിനായി ജീവിച്ച് അവസാനകാലം വരെ ദരിദ്രനായിത്തുടര്‍ന്ന മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്‍െറ മകനാണ് മുരളി സിതാര. വളരെ ദരിദ്രമായ ജീവിത ചുറ്റുപാടില്‍ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തത്തെുന്നത്. കൊല്ലം പട്ടത്താനത്ത് കഴിയുന്ന കാലത്ത് യേശുദാസിന്‍െറ തിരുവനന്തപുരത്തെ ‘തരംഗനിസരി’ സംഗീതസ്കൂളില്‍ നിന്നാണ് കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ വയലിനും പഠിച്ചത്. ഫീസ് കൊടുക്കാനില്ലാത്തതിനാലും വണ്ടിക്കൂലി ഇല്ലാത്തതിനാലും അവിടെ താമസിച്ചായിരുന്നു പഠനം. പണമുണ്ടാക്കാനായി പള്ളികളിലെ ക്വയറില്‍ പ്രവര്‍ത്തിച്ചു. 16 മണിക്കൂര്‍വരെയായിരുന്നു അക്കാലത്ത് പ്രാക്ടീസ് എന്ന് അദ്ദേഹം പറയുന്നു. പകല്‍ ത്യാഗരാജസ്വാമിയുടെയും ദീക്ഷിതരുടെയും കൃതികളാണെങ്കില്‍ രാത്രിയില്‍ ബിഥോവന്‍െറയും മൊസാര്‍ട്ടിന്‍െറയുമൊക്കെ സംഗീതരചനകളുടെ പ്രാക്ടീസിംഗ്. തുടര്‍ന്ന് ഗാനമേളകളിലൂടെ ശ്രദ്ധേയനായി. സിതാര ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്. ഗാനങ്ങളുടെ റെക്കോഡിംഗിനായി ചിത്രാജ്ഞലിയിലും തുടര്‍ന്ന് തിരുവനന്തപുരത്ത് തരംഗിണി തുടങ്ങിയപ്പോള്‍ അവിടെയും റെക്കോഡിംഗുകള്‍ക്ക് വയലിന്‍ വായിച്ചു. രവീന്ദ്രജയിന്‍, ഉഷാഖന്ന, എം.എസ്.വി, ദേവരാജന്‍ മാസ്സ്റ്റര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട്. ജെറി അമല്‍ദേവിന്‍െറ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് 1980ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനാകുന്നത്. ആകാശവാണിയിലത്തെിയതോടെ സിനിമയുമായുള്ള ബന്ധം നിലച്ചു. പിന്നെ ഇവിടമായിരന്നു ലോകം. ദിവസവും ഒന്നിലേറെ കംപോസിംഗുകള്‍. മാസം 25 ഗാനങ്ങള്‍ വരെ ചെയ്തു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ ‘എഴുതിരി കത്തും നാളങ്ങളില്‍’, കെ.ജയകുമാറിന്‍െറ ‘കളഭമഴയില്‍ ഉയിരുമുടലും’, ശരത് വയലാറിന്‍െറ ‘അംഗനേ ഉദയാംഗനേ’ തുടങ്ങിയ ശ്രദ്ധേയമായ ഗാനങ്ങള്‍ ആകാശവാണി ശ്രോതക്കള്‍ക്ക് മറക്കാനാവാത്തതാണ്. തന്‍െറ ലളിതഗാനം കേട്ട് വയലാറിന്‍െറ ഭാര്യ ഭാരതിതമ്പുരാട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ജീവിതത്തിലെ വലിയ അംഗീകാരമായി കാണുന്നു ഇദ്ദേഹം. ഒ.എന്‍.വി, മുല്ലനേഴി, ശ്രീകുമാരന്‍ തമ്പി, രമേശന്‍ നായര്‍, കൈതപ്രം തുടങ്ങി 500ലേറെ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ കംപോസ് ചെയ്തു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ബ്രഹ്മാനന്ദന്‍,എം.ജി. ശ്രീകുമാര്‍, അരുന്ധതി, ലതിക തുടങ്ങി ആയിരത്തോളം ഗായകരെക്കൊണ്ട് പാട്ടുകള്‍ പാടിച്ചിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളിലും പാട്ടുകള്‍ കംപോസ് ചെയ്ത അപുര്‍വ നേട്ടവും മുരളി സിതാരക്കുണ്ട്. തീക്കാറ്റ്, മാന്‍മിഴയാള്‍, വംശാന്തരം, ഓലപ്പീലി തുടങ്ങിയ ചിത്രങ്ങളിലും നിരവധി നാടകങ്ങളിലും സംഗീതസംവിധായകനായിരുന്ന മുരളി സിതാര ഇന്നും ഗാനമേളകളില്‍ സജീവമാണ്. ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ താമസിക്കുന്ന മുരളിയുടെ മകന്‍ മിഥുന്‍ മുരളി ലണ്ടനില്‍ പഠിച്ച കീബോര്‍ഡ് പ്രോഗ്രാമറാണ്. സംഗീത ലോകത്ത് തുടരാനും സിനിമാ ബന്ധം തുടരാനുമാണ് അദ്ദേഹത്തിന്‍െറ തീരുമാനം.
Ammu Forum Boss
Subject: Re: news from music world Wed Jan 20, 2016 9:52 am
റിപ്പബ്ളിക് ദിന സമ്മാനമായി പ്രസാര്‍ഭാരതിയുടെ ക്ളാസിക്കല്‍ ചാനല്‍ ‘രാഗം’ ഫുള്‍ടൈം ചാനലുകള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ സിനിമക്കും പാട്ടിനുമൊക്കെ ചാനലുകള്‍ ഉണ്ടെങ്കിലും ശുദ്ധസംഗീതത്തിന് മാത്രമായി ഒരു ചാനലില്ലാത്തത് സംഗീതപ്രേമികളെ ദു:ഖിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ആശ്വാസമായി എന്നും ക്ളാസിക്കല്‍ സംഗീതത്തെ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള ആകാശവാണി 24 മണിക്കൂറും ക്ളാസിക്കല്‍ സംഗീതമൊഴുകുന്ന ചാനല്‍ ഈ റിപ്പബ്ളിക്ദിന സമ്മാനമായി നമുക്ക് നല്‍കുന്നു. ആകാശവാണിയിലൂടെയും ടെലിവിഷനിലൂടെയും മൊബൈല്‍ വഴിയും ലഭിക്കുന്ന ‘രാഗം’ എന്ന സാറ്റലൈറ്റ് ചാനലാണ് പ്രസാര്‍ഭാരതിയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്നത്. ബംഗളൂരുവില്‍ 26ാം തീയതിയാണ് ചാനലിന്‍െറ ഉദ്ഘാടനം. [You must be registered and logged in to see this image.]
രാജ്യത്ത് ക്ളാസിക്കല്‍ സംഗീതത്തിന്‍െറ ഏറ്റവും വിപുലവും വൈവിധ്യമാര്‍ന്നതുമായ ശേഖരം ആകാശവാണിക്കാണുള്ളത്. ഇടക്ക് ഗവേഷണാത്മക പരിപാടികളും പ്രമുഖരുമായുള്ള ഫോണ്‍ ഇന്‍ പരിപാടികളും ചാനലിന് ജനകീയ പരിവേഷം നല്‍കും. ടെക്നിക്കല്‍ ബ്രോഡ്കാസ്റ്റിന്‍െറ ചുമതല ബംഗളുരു ആകാശവാണി സ്റ്റേഷനാണെങ്കിലും മറ്റ് നിലയങ്ങള്‍ പ്രോഗ്രാമുകള്‍ നല്‍കും. ആകാശവാണിയിലൂടെയാണ് കഴിഞ്ഞ രണ്ടുമൂന്ന് തലമുറകള്‍ ക്ളാസിക്കല്‍ സംഗീതം ആസ്വദിച്ചിട്ടുള്ളത്. എന്നാല്‍ മീഡിയം വേവിലെ ശബ്ദത്തിന്‍െറ നിലവാരമില്ലായ്മ പരിഹരിച്ച് ഡി.ടി.എച്ച് സംവിധാനത്തിലാണ് പുതിയ ചാനല്‍. ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പുണെ, ധാര്‍വാഡ്, ഭോപ്പാല്‍, ലക്നൗ എന്നീ സ്റ്റേഷനുകള്‍ ഹിന്ദുസ്ഥാനി സംഗീതവും ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, തിരുച്ചി, തൃശൂര്‍, ഹൈദരാബാദ്, വിജയവാഡ സ്റ്റേഷനുകള്‍ കര്‍ണാടക സംഗീതവും നല്‍കും. ഒരു പരസ്യവും സ്വീകരിക്കാതെയാണ് പ്രസാര്‍ ഭാരതി ചാനല്‍ ആരംഭിക്കുന്നത്.
Anoop Mukundan Forum Member
Subject: Re: news from music world Wed Jan 20, 2016 10:16 am
Nalla karyamaa...
Minnoos Forum Boss
Location : Dubai
Subject: Re: news from music world Wed Jan 20, 2016 5:59 pm
പതിനായിരത്തോളം പാട്ടുകള്‍ സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത് നവംബര്‍ 30ന് ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അവസാനത്തെ സ്റ്ററാഫ് മ്യൂസിക് കംപോസറായ മുരളി സിതാര പടിയിറങ്ങുന്നതോടെ കേരള നിലയങ്ങളില്‍ അവശേഷിക്കുന്ന സ്റ്റാഫ് കംപോസര്‍ എന്ന തസ്തിക ഇനി ഒഴിഞ്ഞു കിടക്കും. ‘ഒരുകോടി സ്വപ്നങ്ങളാല്‍ തീര്‍ത്തൊരഴകിന്‍െറ മണിമഞ്ചലില്‍..’ എന്ന യേശുദാസ് പാടിയ പ്രശസ്തമായ ഗാനം (ചിത്രം: തീക്കാറ്റ്) 30 വര്‍ഷം മുമ്പ് ചെയ്യുമ്പോള്‍ മുരളി സിതാര ആകാശവാണിയില്‍ സ്റ്റാഫ് ആയിട്ടില്ല. 1991ലാണ് ആകാശവാണിയില്‍ കംപോസറാകുന്നത്. 24 വര്‍ഷത്തെ സേവനത്തിനിടെയാണ് ഇത്രയധികം പാട്ടുകള്‍ കംപോസ് ചെയ്തത്. ആകാശവാണിയില്‍ സ്റ്റാഫ് കംപോസര്‍മാരായിരുന്ന എം.ജി രാധാകൃഷ്ണനെക്കാളും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെക്കാളും കൂടുതല്‍ പാട്ടുകള്‍ ഇദ്ദേഹത്തിന്‍െറ ക്രെഡിറ്റിലുണ്ട്. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയാണ് മുരളി സിതാര. സംഗീതത്തിനായി ജീവിച്ച് അവസാനകാലം വരെ ദരിദ്രനായിത്തുടര്‍ന്ന മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്‍െറ മകനാണ് മുരളി സിതാര. വളരെ ദരിദ്രമായ ജീവിത ചുറ്റുപാടില്‍ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തത്തെുന്നത്. കൊല്ലം പട്ടത്താനത്ത് കഴിയുന്ന കാലത്ത് യേശുദാസിന്‍െറ തിരുവനന്തപുരത്തെ ‘തരംഗനിസരി’ സംഗീതസ്കൂളില്‍ നിന്നാണ് കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ വയലിനും പഠിച്ചത്. ഫീസ് കൊടുക്കാനില്ലാത്തതിനാലും വണ്ടിക്കൂലി ഇല്ലാത്തതിനാലും അവിടെ താമസിച്ചായിരുന്നു പഠനം. പണമുണ്ടാക്കാനായി പള്ളികളിലെ ക്വയറില്‍ പ്രവര്‍ത്തിച്ചു. 16 മണിക്കൂര്‍വരെയായിരുന്നു അക്കാലത്ത് പ്രാക്ടീസ് എന്ന് അദ്ദേഹം പറയുന്നു. പകല്‍ ത്യാഗരാജസ്വാമിയുടെയും ദീക്ഷിതരുടെയും കൃതികളാണെങ്കില്‍ രാത്രിയില്‍ ബിഥോവന്‍െറയും മൊസാര്‍ട്ടിന്‍െറയുമൊക്കെ സംഗീതരചനകളുടെ പ്രാക്ടീസിംഗ്. തുടര്‍ന്ന് ഗാനമേളകളിലൂടെ ശ്രദ്ധേയനായി. സിതാര ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്. ഗാനങ്ങളുടെ റെക്കോഡിംഗിനായി ചിത്രാജ്ഞലിയിലും തുടര്‍ന്ന് തിരുവനന്തപുരത്ത് തരംഗിണി തുടങ്ങിയപ്പോള്‍ അവിടെയും റെക്കോഡിംഗുകള്‍ക്ക് വയലിന്‍ വായിച്ചു. രവീന്ദ്രജയിന്‍, ഉഷാഖന്ന, എം.എസ്.വി, ദേവരാജന്‍ മാസ്സ്റ്റര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട്. ജെറി അമല്‍ദേവിന്‍െറ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് 1980ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനാകുന്നത്. ആകാശവാണിയിലത്തെിയതോടെ സിനിമയുമായുള്ള ബന്ധം നിലച്ചു. പിന്നെ ഇവിടമായിരന്നു ലോകം. ദിവസവും ഒന്നിലേറെ കംപോസിംഗുകള്‍. മാസം 25 ഗാനങ്ങള്‍ വരെ ചെയ്തു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ ‘എഴുതിരി കത്തും നാളങ്ങളില്‍’, കെ.ജയകുമാറിന്‍െറ ‘കളഭമഴയില്‍ ഉയിരുമുടലും’, ശരത് വയലാറിന്‍െറ ‘അംഗനേ ഉദയാംഗനേ’ തുടങ്ങിയ ശ്രദ്ധേയമായ ഗാനങ്ങള്‍ ആകാശവാണി ശ്രോതക്കള്‍ക്ക് മറക്കാനാവാത്തതാണ്. തന്‍െറ ലളിതഗാനം കേട്ട് വയലാറിന്‍െറ ഭാര്യ ഭാരതിതമ്പുരാട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ജീവിതത്തിലെ വലിയ അംഗീകാരമായി കാണുന്നു ഇദ്ദേഹം. ഒ.എന്‍.വി, മുല്ലനേഴി, ശ്രീകുമാരന്‍ തമ്പി, രമേശന്‍ നായര്‍, കൈതപ്രം തുടങ്ങി 500ലേറെ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ കംപോസ് ചെയ്തു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ബ്രഹ്മാനന്ദന്‍,എം.ജി. ശ്രീകുമാര്‍, അരുന്ധതി, ലതിക തുടങ്ങി ആയിരത്തോളം ഗായകരെക്കൊണ്ട് പാട്ടുകള്‍ പാടിച്ചിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളിലും പാട്ടുകള്‍ കംപോസ് ചെയ്ത അപുര്‍വ നേട്ടവും മുരളി സിതാരക്കുണ്ട്. തീക്കാറ്റ്, മാന്‍മിഴയാള്‍, വംശാന്തരം, ഓലപ്പീലി തുടങ്ങിയ ചിത്രങ്ങളിലും നിരവധി നാടകങ്ങളിലും സംഗീതസംവിധായകനായിരുന്ന മുരളി സിതാര ഇന്നും ഗാനമേളകളില്‍ സജീവമാണ്. ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ താമസിക്കുന്ന മുരളിയുടെ മകന്‍ മിഥുന്‍ മുരളി ലണ്ടനില്‍ പഠിച്ച കീബോര്‍ഡ് പ്രോഗ്രാമറാണ്. സംഗീത ലോകത്ത് തുടരാനും സിനിമാ ബന്ധം തുടരാനുമാണ് അദ്ദേഹത്തിന്‍െറ തീരുമാനം.
Ammu Forum Boss
Subject: Re: news from music world Sun Jan 31, 2016 1:08 pm
കഭി കഭി മേരെ ദില്‍മേം.... അര നൂറ്റാണ്ടിന്‍െറ അഭിനിവേശം
തലമുറകള്‍ കടന്നുവന്ന് ഇന്നും നിത്യഹരിതങ്ങളായ നിരവധി ഗാനങ്ങള്‍ ഹിന്ദി സിനിമയിലുണ്ട്. അതില്‍ പ്രണയികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന അപൂര്‍വ സുന്ദരങ്ങളായ ഗാനങ്ങളിലൊന്നാണ് ‘കഭി കഭി മേരെ ദില്‍മേം...’ എന്ന മുകേഷും ലതാ മംഗേഷ്കറും ചേര്‍ന്ന് പാടിയ ഗാനം. മുകേഷ് എന്ന ഭാവഗായകനെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം നമ്മുടെ മനസ്സില്‍ ആദ്യം ഓടിയത്തെുന്നത് അദ്ദേഹത്തിന്‍െറ സോളോ ഗാനങ്ങളെക്കാളുപരി ഈ ഡ്യൂയറ്റാണ്. എത്ര ആയിരം ഗാനങ്ങള്‍ ബോളിവുഡില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കഭി കഭിയുടെ മാസ്മരികത ഒന്നുവേറെയാണ്. ‘കഭി കഭി’ എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിലെ ഈ ഗാനമിറങ്ങിയിട്ട് നാല്‍പതുവര്‍ഷം തികയുന്നു. 1976ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ബച്ചനും ലതാ മങ്കേഷ്കറും ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുകേഷ് നമ്മെ വിട്ടു പിരിഞ്ഞു. ഗാനം അനശ്വരമായി നിലനില്‍ക്കുന്നു. രചനയും സംഗീതവും ആലാപനവും ഒരുപോലെ മഹത്തരമാവുകയും അതിന്‍െറ പ്രണയാതുരതഭാവം എക്കാലവും നിലനില്‍ക്കുന്ന തരത്തില്‍ സംവേദിക്കപ്പെടുകയും ചെയ്തതോടെയാണ് ഒരു വികാരമായി ഈ ഗാനം മാറിയത്. അമിതാഭ് ബച്ചന്‍െറ ട്വിറ്റര്‍ സന്ദേശത്തോടെയാണ് സിനിമാ ആസ്വാദനലോകം സിനിമയുടെയും ഗാനത്തിന്‍െറയും 40ാം വര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്നത്. മനോഹരമായ വരിയും സംഗീതവുമാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കിയത്. യഥാര്‍ഥത്തില്‍ റിലീസാകുന്നതിന് ഒന്നര പതിറ്റാണ്ടിനു മുന്നേ എഴുതപ്പെട്ട ഗാനമായിരുന്നു ഇത്. ഗാനമല്ല, കവിതയായിരുന്നു. ഉര്‍ദുവില്‍ കവി സാഹിര്‍ ലുധിയാനവി എഴുതിയ കവിതയായിരുന്നു ഇത്. പിന്നീട് അദ്ദേഹംതന്നെ ഹിന്ദിയില്‍ ഗാനമായി എഴുതുകയായിരുന്നു. ഖയാം എന്ന സംഗീതസംവിധായകനാണ് ഇതിന് ഈണം പകര്‍ന്നത്. 1950ല്‍ ഒരു സിനിമക്കുവേണ്ടി ഈ ഗാനം റെക്കോഡ് ചെയ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ആ ചിത്രം റിലീസ് ചെയ്യുകയുണ്ടായില്ല. അതിനാല്‍ പാട്ടും പുറത്തിറങ്ങിയില്ല. ഈ ഗാനത്തിന്് അമിതാഭ് ബച്ചന്‍െറയും രാഖിയുടെയും ചിത്രത്തിലൂടെ അവതരിക്കാനായിരുന്നു യോഗം. അങ്ങനെ നോക്കുമ്പോള്‍ യഥാര്‍ഥത്തില്‍ 50 വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ ഗാനം പിറന്നിട്ട്. ‘എന്‍െറ മനസില്‍ ചിലപ്പോള്‍ തോന്നാറുണ്ട് നിന്നെ എനിക്കുവേണ്ടി സൃഷ്ടിച്ചതാണെന്ന്.. ഒരിക്കല്‍ നീ ആകാശത്ത് താരകങ്ങള്‍ക്കിടയിലെവിടെയോ ആയിരുന്നു.. നിന്നെ അവിടെനിന്ന് എനിക്കുവേണ്ടി വിളിച്ചിറക്കിയതാണെന്ന്.. ഇതാണ് ഗാനത്തിന്‍െറ പല്ലവിയുടെ അര്‍ഥം. അര്‍ഥസമ്പുഷ്ടവും മനസിനെ മഥിക്കുന്നതുമാണ് ഈ ഗാനത്തിന്‍െറ വരികള്‍. അതുതന്നെയാണ് അതിന്‍െറ ആകര്‍ഷണവും. ഈ ഗാനം 23 വര്‍ഷം മുമ്പ് ഒരു മലയാള സിനിമയില്‍ പുനരാവര്‍ത്തിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മോഹന്‍ലാലും രേവതിയും അഭിനയിച്ച സിബി മലയിലിന്‍െറ മായാമയൂരത്തില്‍ ഈ ഗാനം ചിത്രയുടെ ശബ്ദത്തില്‍ വീണ്ടും കേട്ടത് മലയാളിക്ക് പുതുമയായി. റൊമാന്‍റിക് ചിത്രത്തിന്് മാറ്റുകൂട്ടുന്നതായിരുന്നു ഗാനം. സിനിമയുടെ കഥയില്‍ വളരെ പ്രാധാന്യമുള്ളതുമായിരുന്നു ഈ ഗാനം. മായാമയൂരത്തിന്‍െറ 23ാം വാര്‍ഷികമായും ഈ ഗാനത്തെ നമുക്ക് ഓര്‍മിക്കാന്‍ കഴിയും.