Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Modiyum Velluvilikalum(7) | |
|
+11Greeeeeshma Binu midhun shamsheershah sandeep unnikmp Sheeja parutty Abhijit ROHITH NAMBIAR Ammu 15 posters | |
Author | Message |
---|
Ammu Forum Boss
| Subject: Modiyum Velluvilikalum(7) Sat Jan 17, 2015 3:33 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(7) Sat Jan 17, 2015 3:35 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sat Jan 17, 2015 3:36 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sat Jan 17, 2015 3:37 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(7) Sat Jan 17, 2015 3:38 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sat Jan 17, 2015 5:11 pm | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 9:22 am | |
| രാഷ്‌ട്രീയക്കാരെ അടിക്കാന്‍ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുന്നു: സുരേഷ്‌ഗോപി
രാഷ്‌ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണെന്ന് സൂപ്പര്‍താരം സുരേഷ്‌ഗോപി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും ഇത്തരം കാര്യത്തെ ഗൗരവമായി എടുക്കുന്നില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു എക്‌സിബിഷന്‍ പരിപാടിക്കിടെയായിരുന്നു കഴിഞ്ഞ ദിവസത്തെ വിവാദങ്ങളോട് താരത്തിന്റെ പ്രതികരണം. ഈ പരിതസ്‌ഥിതിയില്‍ രാഷ്‌ട്രീയത്തിലേക്ക് ക്ഷണം കിട്ടിയാല്‍ നോ പറയില്ലെന്നും താരം പറഞ്ഞു.
രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതാക്കളാണെന്നായിരുന്നു താരത്തിന്റെ മറുപടി. തുടര്‍ച്ചയായി വിവാദ പ്രസ്‌താവനകള്‍ പുറത്ത് വിടുന്നതിനിടയിലാണ് തന്റെ രാഷ്‌ട്രീയ പ്രവേശം സംബന്ധിച്ച നിലപാടുകള്‍ താരം വ്യക്‌തമാക്കിയത്. സിനിമയ്‌ക്കുള്ളിലും പുറത്തുമെല്ലാം പറയുന്നതെല്ലാം വിവാദമാകുന്ന സാഹചര്യത്തില്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സിനിമാനടനപ്പുറത്ത് വ്യക്‌തി എന്ന നിലയിലുള്ള ആഗ്രഹം മാത്രമാണ് ചെയ്‌തത്. ഇതൊരിക്കലും വ്യക്‌തിപരമായ നേട്ടം ഉണ്ടാക്കാനല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 ന് മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയപ്പോഴും വിഴിഞ്ഞം പദ്ധതി ഒരു ആവശ്യകതയായി പറഞ്ഞിരുന്നു. അന്ന് മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു പോലുമില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കു വിവാദങ്ങളെ ഗൗരവമായി എടുക്കുന്നില്ലെന്നും താരം വ്യക്‌തമാക്കി. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദു സമൂഹം കൈകോര്‍ക്കണം എന്ന താരത്തിന്റെ പ്രസ്‌താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിനെതിരേ വീക്ഷണം എഡിറ്റോറിയല്‍ എഴൂതുകയും ചെയ്‌തു.
| |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 11:25 am | |
| പെട്രോളല്ലേ പൊന്നേ.... അനിലൻ Posted on: Sunday, 18 January 2015
കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി മുന്നണി സർക്കാരിന്റെ മിടുക്ക് സമ്മതിച്ചുകൊടുക്കണം. ലോകവിപണിയിൽ എണ്ണവില ഇടിഞ്ഞ് തറപറ്റിയിട്ടും ഇന്ത്യയിൽ വില പിടിച്ചുനിറുത്തിയിരിക്കുകയല്ലേ? എണ്ണവില ഇടിഞ്ഞിടിഞ്ഞ് ഏതാണ്ട് പച്ചവെള്ളത്തിന്റെ വിലയോടടുത്തെത്തിയിട്ടുണ്ട്. ഒരു ലിറ്റർ ക്രൂഡോയിലിന്റെ ലോക വിപണിയിലെ വില ഇപ്പോൾ പതിനേഴര രൂപയേ ഉള്ളൂ. ശുദ്ധീകരിച്ച് വരുമ്പോൾ വില 22 അല്ലെങ്കിൽ 23 രൂപ വരും. ഒരുലിറ്റർ മിനറൽ വാട്ടറിന് ഇപ്പോൾ 20 രൂപയുണ്ട്. പച്ചവെള്ളവും പെട്രോളും തമ്മിലുള്ള വില വ്യത്യാസം രണ്ടോ മൂന്നോ രൂപ മാത്രമാണ്. ആ സാധനത്തെ 63 രൂപയ്ക്ക്, അതായത് മൂന്നിരട്ടി വിലയ്ക്ക് വിൽക്കണമെങ്കിൽ നരേന്ദ്രമോദി സർക്കാരിന്റെ കഴിവ് ചില്ലറയല്ല. പാവങ്ങളെ പറ്റിക്കുന്ന സാമ്പത്തിക ശാസ്ത്ര ശാഖയിൽ ആഗോള പ്രശസ്തി നേടിയ ഡോ. മൻമോഹൻ സിംഗിനുപോലും ഇത്രയും പ്രതിഭ ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. ക്രൂഡോയിൽ വില ആഗോളതലത്തിൽ ഉയരുന്നതിന്റെ പേരിൽ അതിന്റെ മൂന്നുംനാലും മടങ്ങ് വച്ച് പെട്രോളിയത്തിന്റെ വില കയറ്റിവിടുന്ന കലാപരിപാടിയിലായിരുന്നു മൻമോഹൻജി സ്പെഷ്യലൈസ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു പെട്രോൾ വില കൂടിക്കൂടി ലോകറെക്കോർഡിലെത്തിയത്. മൻമോഹൻജിയുടെ ഒന്നാം യു.പി.എ സർക്കാർ അധികാരമേൽക്കുമ്പോൾ 23 രൂപ 71 പൈസയായിരുന്നു പെട്രോളിന്റെ വില. പത്തുവർഷം കൊണ്ട് അദ്ദേഹമത് 73 രൂപ കടത്തിവിട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്.
എന്നാൽ നരേന്ദ്രമോദിയുടെ മിടുക്ക് അതല്ല. അന്താരാഷ്ട്ര മാർക്കറ്റിൽ വിലകൂടുന്ന സാധനത്തിന് ഇവിടെയും വിലകൂട്ടുന്നത് സാമ്പത്തിക ശാസ്ത്രത്തിന് നിരക്കുന്ന പണിയാണ്. എന്നാൽ അന്താരാഷ്ട്രമാർക്കിറ്റിൽ വില തകർന്ന് മൂക്കുകുത്തി വീണ സാധനം ഇവിടെ തീവിലയ്ക്ക് വിൽക്കുന്നത്, നേരത്തെ പറഞ്ഞല്ലോ അസാധാരണ കഴിവാണ്. സാമ്പത്തിക ശാസ്ത്രത്തിന് എതിരായ വിദ്യയാണത്. നാളികേരത്തിന് റബ്ബറിനുമൊക്കെ വിലയിടിയുമ്പോൾ സർക്കാർ താങ്ങുവില പ്രഖ്യാപിക്കാറുണ്ടല്ലോ. അതുപോലെ പെട്രോൾ വില ഇടിഞ്ഞുപോകാതിരിക്കാൻ സർക്കാർ താങ്ങുനികുതി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പെട്രോളിന് ലിറ്ററിന് ഏഴര രൂപയാണ് കേന്ദ്ര സർക്കാർ നികുതികൂട്ടിയത്. കേന്ദ്രം കൂട്ടുന്നത് കണ്ടപ്പോൾ ഞങ്ങളും വെറുതെ ഇരിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി സംസ്ഥാന സർക്കാരും കൂട്ടി.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുതുടങ്ങിയതെന്ന് കരുതരുത്. മൻമോഹൻജിയുടെ കാലത്തുതന്നെ വില കുത്തനെ താഴേക്ക് പോന്നുതുടങ്ങിയിരുന്നു. വീപ്പയ്ക്ക് നൂറ്റിപതിനഞ്ച് ഡോളർ വരെ ഉണ്ടായിരുന്ന ക്രൂഡ് വില നൂറ് ഡോളറിന് അടുപ്പിച്ചാണ് അന്ന് താണത്. പക്ഷേ, അന്നും മൻമോഹൻജി എണ്ണ വില കൂട്ടുകയാണ് ചെയ്തത്. രൂപയുടെ മൂല്യമിടിഞ്ഞെന്നോ മറ്റോ സൂത്രം പറഞ്ഞായിരുന്നു അത്. അക്കാലത്ത് മൻമോഹൻജി കൊച്ചിയിൽ ഏതോ ചടങ്ങിന് വന്നത് ഓർക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില കുറവായതാണ് രാഷ്ട്രത്തിന്റെ പുരോഗതിക്ക് തടസമായി നിൽക്കുന്നതെന്ന സിദ്ധാന്തം അദ്ദേഹം കൊച്ചിയിൽ അവതരിപ്പിച്ചു. മാത്രമല്ല, അക്കാര്യം ജനങ്ങളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണമെന്ന് വേദിയിൽ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉപദേശിക്കുകയും ചെയ്തു. ഏതായാലും ഉമ്മൻചാണ്ടി അത്രയും സാഹസത്തിന് മുതിർന്നില്ല.
വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ പറയുന്നത്. തിരഞ്ഞെടുപ്പ് തലയിൽ വന്ന് കയറി എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിട്ടും പെട്രോൾ വില കൂട്ടുന്നതിൽനിന്ന് മൻമോഹൻജിയെ പിന്തിരിപ്പിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി ആയിരുന്നു. പെട്രോൾ വില കുറച്ചുകൂടെ എന്ന് ആരെങ്കിലും പറയുന്നത് കേട്ടാൽ തന്നെ പുള്ളിക്കാരന് കലികയറുമായിരുന്നു. തറവാട് സ്വത്തിന്റെ കാര്യം പോലെയാണ് മൊയ്‌ലി പൊട്ടിത്തെറിച്ചിരുന്നുത്. ഒടുവിൽ സഹികെട്ട് പൊതുതിരഞ്ഞെടുപ്പിൽ ജനം പോളിംഗ് ബൂത്തിൽ കയറി പെരുമാറി. തരിപോലുമില്ല, കണ്ടു പിടിക്കാൻ എന്ന മട്ടിലാണ് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടത്. പെട്രോൾ വിലയുടെ പേരിൽ കലി തുള്ളിനിന്ന വീരപ്പമൊയ്‌ലി പോയവഴിക്ക് പുല്ല് മുളച്ചില്ല. കോൺഗ്രസിന്റെ ഈ വീരചരിതമൊന്നും ബി.ജെ.പിയെ ബാധിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ വിശേഷം. കോൺഗ്രസിനെക്കാൾ കേമമായിട്ടാണ് അവർ ഇപ്പോൾ കാര്യങ്ങൾ നടത്തുന്നത്. മൻമോഹൻജിയുടെ കാലത്ത് ഒരുലിറ്റർ പെട്രോൾ സംസ്കരിച്ചുവരുമ്പോൾ വില 35 രൂപയ്ക്ക് അടുപ്പിച്ചാകുമായിരുന്നു. അതാണ് അദ്ദേഹം 70 രൂപയ്ക്ക് വിറ്റത്. അതായത് ഇരട്ടിവില. ആ മഹാപാതകം ചെയ്ത മൻമോഹനെ തൂത്തെറിഞ്ഞ് ജനം പകരം കൊണ്ടുവന്ന നരേന്ദ്രമോദിയാകട്ടെ 22 രൂപയ്ക്കുള്ള പെട്രോൾ 64രൂപയ്ക്കും വിലക്കുന്നു. മൂന്നിരട്ടി വിലയ്ക്ക്.
പെട്രോൾ വില കുറയ്ക്കണമെന്ന് പ്രതിപക്ഷത്തിരിക്കുമ്പോൾ പറയാൻ കൊള്ളാം. ഭരണത്തിൽ കയറിയാൽ കടമ അതല്ല. അല്ലെങ്കിലും ഭരണത്തിൽ കയറിക്കഴിഞ്ഞാൽ ഒരുപടി മുന്നിലായിരുന്നല്ലോ എന്നും ബി.ജെ.പിക്കാർ. കഴിഞ്ഞ വാജ്പേയി സർക്കാരിന്റെ ഭരണകാലം ഓർക്കുന്നില്ലേ? സാമ്പത്തിക പരിഷ്കരണം തുടങ്ങുകയും സർവ്വതും വിദേശികൾക്കും നാട്ടിലെ മുതലാളിമാർക്കും തുറന്നുകൊടുക്കുകയും ചെയ്ത മൻമോഹൻജി പോലും അറച്ചുനിന്ന മേഖലകളിലേക്ക് കടന്നുകയറിയത് ബി.ജെ.പിക്കാരാണ്. ഇൻഷ്വറൻസ് മേഖലയിലും മറ്റും വിദേശ നിക്ഷേപത്തിന് അനുമതി നൽകാൻ മൻമോഹൻജിക്ക് ധൈര്യമില്ലായിരുന്നു. എന്നാൽ വാജ്പേയി സർക്കാരിന് അത്തരം ഭയമൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ കാതലായ പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം എന്നതും വാജ്പേയി സർക്കാരിന്റെ ആശയമായിരുന്നു. വാജ്പേയി പോയിട്ടും കോൺഗ്രസുകാർക്ക് പ്രതിരോധത്തിൽ തൊട്ടുകളിക്കാൻ ഭയമായിരുന്നു. എന്നാൽ ഇത്തവണ ബി.ജെ.പി സർക്കാർ അത് പൂർത്തീകരിച്ചു.
നല്ല ലാഭം കിട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ആദായവിലയ്ക്ക് വില്ക്കുന്ന വിപ്ളവ പരിപാടി നടപ്പാക്കിയതും കഴിഞ്ഞ ബി.ജെ.പി സർക്കാരായിരുന്നു. അന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് ചില്ലറയാക്കാൻ ഒരു മന്ത്രി പോലും ഉണ്ടായിരുന്നു, 1500കോടി വർഷത്തിൽ ലാഭമുണ്ടാക്കിയിരുന്ന വി.എസ്. എൻ.എല്ലിനെ 2500 കോടിക്കാണ് അന്ന് കച്ചവടമാക്കിയത്. പെട്രോളിന്റെ വില കുറച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. പെട്രോളിന്റെ വില കുറയുമ്പോൾ ആനുപാതികമായി സാധനങ്ങളുടെ വില കുറയും. ജനത്തിന്റെ കൈയിൽ കൂടുതൽ പണം മിച്ചം വരും. അത് സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തും. ജനങ്ങൾക്ക് അങ്ങനെ ഗുണമുണ്ടാവുമെങ്കിലും സർക്കാരിന്റെ കാര്യം വെള്ളത്തിലാവും.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയുന്നതനുസരിച്ച് സർക്കാരിനുള്ള നികുതിയും കുറയും. വർഷാവർഷം ഏതാണ്ട് 2 ലക്ഷം കോടിരൂപയാണ് പെട്രോളിൽനിന്നുള്ള നികുതിയായി സർക്കാരിന് ലഭിക്കുന്നത്. സർക്കാരിന്റെ ഇപ്പോൾ കാണുന്ന ഈ പകിട്ടെല്ലാം ഈ കാശിന്റെ പുറത്താണ്. അത് ഇല്ലാതായാൽ സർക്കാർ എന്തുചെയ്യും? കോൺഗ്രസ് മാറി ബി.ജെ.പി അല്ല, ഇനി കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ കയറിയാലും സർക്കാർ എന്നാൽ സർക്കാർ തന്നെയാണ്. സർക്കാരിന് പണം വേണം. ജനത്തെ പിഴിഞ്ഞ് അത് ഉണ്ടാക്കിക്കൊടുക്കേണ്ട ജോലിയാണ് ഭരണത്തിൽ കയറുന്ന പാർട്ടികൾക്ക്. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 11:43 am | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 12:01 pm | |
| Delhi polls: BJP top brass divided over naming Kiran Bedi as CM candidate, say sources | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 2:44 pm | |
| By 2016, construction work of Ram Mandir in Ayodhya will begin: Subramanian Swamy | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 2:49 pm | |
| Colombo: Sri Lanka expelled the Colombo station chief of India's spy agency in the run-up to this month's presidential election, political and intelligence sources said, accusing him of helping the Opposition oust President Mahinda Rajapaksa.
A Foreign Ministry spokesman denied any expulsion and said transfers were routine decisions.
Rajapaksa, voted out of office in the January 8 election, told Reuters he did not know all the facts while the new government in Colombo has said it was aware of the reports but could not confirm them.
But sources in both Colombo and New Delhi said India was asked to recall the agent in December for helping gather support for joint Opposition candidate Maithripala Sirisena after persuading him to ditch Rajapaksa's cabinet.
A sketchy report in Sri Lanka's Sunday Times newspaper on December 28 said that "links with the common Opposition" had cost India's Research and Analysis Wing (RAW) station chief his job in Colombo.
Rajapaksa's unexpected defeat after two terms in office coincided with growing concern in India that it was losing influence in Sri Lanka because of the former president's tilt toward regional rival China.
The concern turned to alarm late last year when Rajapaksa allowed two Chinese submarines to dock in Sri Lanka without warning New Delhi as he should have under a standing agreement, the sources said.
Sirisena, the new president, has said he will visit New Delhi on his first foreign trip next month and has said India is the "first, main concern" of his foreign policy.
An Indian official said the RAW agent was recalled after complaints that he had worked with Sri Lanka's usually fractious Opposition parties to agree on a joint contender for the election. Then, he was accused of facilitating meetings to encourage several lawmakers, among them Sirisena, to defect from Rajapaksa's party, the official said.
The agent was accused of playing a role in convincing the main leader of the Opposition Ranil Wickremasinghe not to contest against Rajapaksa in the election and stand aside for someone who could be sure of winning, said the officer and a Sri Lankan lawmaker who also maintains close contacts with India.
The agent was also in touch with former president Chandrika Kumaratunga, who was a key player in convincing Sirisena to stand, said the officer and the lawmaker, who also confirmed that the agent had been asked to leave.
"They actively were involved, talking to Ranil, getting those things organised, talking to Chandrika," the lawmaker told Reuters.
"CERTAIN THINGS YOU DON'T TALK ABOUT"
Wickremasinghe, who is now prime minister again in Sirisena's government, met "two or three times" with the man identified as the agent in the months before the vote, as well as with the Indian high commissioner, or ambassador, the prime minister's spokesman said.
"They discussed the current political situation," Wickremasinghe's spokesman said, but he denied that the Indians had advised him. "He does not know if he advised other politicians. "It was not clear if Wickremasinghe was aware at the time that he was meeting with an intelligence official. India's RAW officers are usually given diplomatic posts when assigned to foreign missions.
Former president Kumaratunga did not respond to requests for comment.
Rajapaksa declined to confirm the involvement of India in the campaign against him.
"I don't know, I won't suspect anybody until I get my real facts," he said at his party headquarters.
"There are certain things you don't talk about," a close associate of the Rajapaksa family said, but added that "there were clear signs of a deep campaign by foreign elements."
Sri Lanka's then defence secretary Gotabaya Rajapaksa - a brother of the former president - complained about the agent's activities to Indian National Security Adviser Ajit Doval in November when Doval was visiting the island nation for a defence seminar, the Indian official said.
Another Indian official, who monitors the region for security threats, said New Delhi had been watching Beijing's growing influence and heavy investments in Sri Lanka under Rajapaksa, who visited China seven times since becoming president in 2005.
But India was stunned and angry last year when the Chinese submarines docked in Sri Lanka on two separate occasions, a step New Delhi saw as part of Beijing's "string of pearls" strategy to secure a foothold in South Asia and maritime access through the Indian Ocean.
"The turning point in the relationship was the submarines. There was real anger," the Indian security official said.
Indian military officials said that New Delhi reminded Sri Lanka it was obliged to inform its neighbours about such port calls under a maritime pact, and Indian Prime Minister Narendra Modi raised the issue with Rajapaksa at a meeting in New York.
In a possible sign of shifting allegiances, India's top envoy in Colombo, High Commissioner Y K Sinha, presented Sirisena with a large bouquet of flowers just hours after the results were announced on Jan 9. China's ambassador was only able to meet the new president six days later.
© Thomson Reuters 2015
Last edited by Abhijit on Sun Jan 18, 2015 2:50 pm; edited 1 time in total | |
| | | Sheeja Active Member
Location : DxB
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 2:49 pm | |
| - Abhijit wrote:
- Delhi polls: BJP top brass divided over naming Kiran Bedi as CM candidate, say sources
Bedi arkkethireya malasarikunne? | |
| | | Abhijit Forum Boss
| | | | Sheeja Active Member
Location : DxB
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 2:53 pm | |
| - Abhijit wrote:
- Sheeja wrote:
Bedi arkkethireya malasarikunne? official aayittillenkilum bjpyude Cm candidate aanu kiran bedi Not against Kejrival na?If so she will loose sure | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:24 pm | |
| Shankaracharya Vasudevanand Saraswati of Badrikashram has gone a step ahead of controversial BJP lawmaker Sakshi Maharaj and leader Shymal Goswami, asking Hindus to produce 10 children each. Saraswati claims only this would enable Narendra Modi to come to power again. 3 1/2 vaysuulorkku votavakasam kittuvo swamy | |
| | | unnikmp Forum Boss
| | | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:28 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:41 pm | |
| അച്ചേ ദിന്‍...’ ആര്‍ക്ക്? കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ച പ്രചാരണങ്ങളില്‍ ഒന്നായിരുന്നു ‘അച്ചേ ദിന്‍ ആനേവാലാ ഹെ’ എന്നത്. ഇതിന് ചുവടുപിടിച്ച് വാഗ്ദാനങ്ങള്‍ ഒഴുക്കുക കൂടി ചെയ്തത് മോദി പ്രഭാവത്തിനൊപ്പം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്തു. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഭരണം ഏഴുമാസം പിന്നിടുമ്പോള്‍ സംശയം അവശേഷിക്കുന്നു, ആര്‍ക്കാണ് നല്ലകാലം വന്നിരിക്കുന്നത്? ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്നതായിരുന്നു എന്‍.ഡി.എയുടെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. കനത്ത വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞിരുന്ന പൊതുജനത്തെ ഈ വാഗ്ദാനം ഏറെ സ്വാധീനിക്കുകയും ചെയ്തു. എന്നാല്‍, ഏറെ അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിട്ടും സര്‍ക്കാറിന്‍െറ പണപ്പെരുപ്പ നിരക്കുകളിലല്ലാതെ അവശ്യവസ്തുക്കളുടെ വില ഒട്ടും താഴേക്ക് വന്നിട്ടില്ല. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കനത്ത വരള്‍ച്ചയും ഉയര്‍ന്ന ഇന്ധനനിരക്കുമായിരുന്നു അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമായത്. എന്നാല്‍, ഇപ്പോള്‍ എണ്ണവില പതിറ്റാണ്ടിലെതന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങുകയാണ്. ആവശ്യത്തിന് മഴ ലഭിച്ചതോടെ ഇക്കുറി വിളവും നിരാശപ്പെടുത്തിയിട്ടില്ല. എന്നിട്ടുകൂടിയാണ് അവശ്യവസ്തുക്കളുടെ വിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്തത്. കര്‍ഷകരുടെ കാര്യവും പരിതാപകരംതന്നെ. ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഉയര്‍ന്ന വില പ്രതീക്ഷിച്ചിരുന്നവരും ഇപ്പോള്‍ കനത്ത നിരാശയിലാണ്. ഉയര്‍ന്ന വിളവുമൂലം ഡിമാന്‍ഡ് കുറവാണെന്ന പേരില്‍ കഴിഞ്ഞ വര്‍ഷത്തേതിലും കുറഞ്ഞവിലക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഫലത്തില്‍ ഉപഭോക്താക്കളും കര്‍ഷകരും ഒരുപോലെ കൂടുതല്‍ ചൂഷണത്തിന് വിധേയരാകുമ്പോള്‍ കൂടുതല്‍ കൊഴുത്തത് ബി.ജെ.പി ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇടനിലക്കാരാണ്. എണ്ണവിലയുടെ കാര്യത്തിലും ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം മോദിസര്‍ക്കാറിന്‍െറ കോര്‍പറേറ്റ് പ്രീണനവും വ്യക്തമാണ്. കഴിഞ്ഞ ജൂണില്‍ വീപ്പക്ക് 120 ഡോളര്‍വരെ ഉയര്‍ന്ന അസംസ്കൃത എണ്ണവില നിലവില്‍ 45 ഡോളറോളം മാത്രമാണ്. വില ഇത്ര കുത്തനെ ഇടിഞ്ഞിട്ടും സാധാരണ ഉപഭോക്താക്കള്‍ പെട്രോളിനും ഡീസലിനും നല്‍കുന്ന വിലയില്‍ ഉണ്ടായിരിക്കുന്ന കുറവ് നാമമാത്രമാണ്. അസംസ്കൃത എണ്ണവിലയില്‍ ഉണ്ടായ കുറവിന്‍െറ ഏറിയപങ്ക് നികുതികള്‍ കൂട്ടി ഖജനാവിലേക്ക് ഒഴുക്കാനാണ് മോദിസര്‍ക്കാര്‍ തിടുക്കം കാട്ടുന്നത്. ജനങ്ങളെ പിഴിഞ്ഞ് നേടുന്ന ഈ പണം വിനിയോഗിക്കുന്നതോ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും. രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് വഴി റിലയന്‍സിനെയും എസ്സാറിനെയും പോലുള്ള സ്വകാര്യ പെട്രോളിയം ഭീമന്മാരെ സാഹായിക്കുന്നതിലും മോദിസര്‍ക്കാര്‍ തിടുക്കം കാണിച്ചു. അതിനായാണ് ഡീസല്‍ വിലയില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞത്. എണ്ണവിലയിലുണ്ടായ വന്‍ കുറവിന്‍െറ ആനുകൂല്യം പൊതുജനത്തിന് നിഷേധിക്കുമ്പോഴും അതിന്‍െറ പൂര്‍ണ ഗുണം വിമാനക്കമ്പനികള്‍ക്ക് കിട്ടുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തി. എണ്ണവില ഇടിവിന് ചുവടുപിടിച്ച് വിമാന ഇന്ധനത്തിന്‍െറ വിലയില്‍ വന്‍ കുറവാണ് സമീപകാലത്ത് വരുത്തിയത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്‍െറ വിലയിലും വന്‍കുറവ് ഉണ്ടായിട്ടുണ്ട്. ഇവയുടെയൊന്നും നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് താല്‍പര്യവുമില്ല. സാമ്പത്തികനയങ്ങളുടെ കാര്യത്തിലും സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന നയങ്ങളാണ് രൂപവത്കരിക്കപ്പെടുന്നത്. പാര്‍ലമെന്‍റില്‍ പ്രതിപക്ഷം തീരെ ദുര്‍ബലമായതിനാലും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഇത്തരം നയങ്ങളോട് എതിര്‍പ്പില്ലാത്തതുംമൂലം പുത്തന്‍ സാമ്പത്തികനിയമങ്ങള്‍ കാര്യമായി എതിര്‍ക്കപ്പെടുന്നുമില്ല. തൊഴില്‍ നിയമങ്ങളിലാണ് ഇതിന്‍െറ ഭീകരമായ പ്രതിഫലനം പ്രകടമായിട്ടുള്ളത്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലത്തെി ആദ്യം ചെയ്ത കാര്യങ്ങളില്‍ ഒന്ന് സുപ്രധാന തൊഴില്‍നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയെന്നതാണ്. പി.എഫ്, ഇ.എസ്.ഐ നിയമങ്ങളില്‍ സമീപകാലത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ വഴി ഇത്തരം നടപടികള്‍ ഇനിയും തുടരുമെന്ന വ്യക്തമായ സൂചനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. പി.എഫും ഇ.എസ്.ഐയും നിര്‍ബന്ധമായും നടപ്പാക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങളുടെ കുറഞ്ഞ തൊഴിലാളി പരിധി ഇരട്ടിയാക്കുകവഴി വാണിജ്യ സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. ഈ നടപടി വഴി രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ എണ്ണം ഉയരുന്നതിനൊപ്പം കൂടുതല്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യും. മോദിസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ ഭാവിയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പ്രകടമായ തെളിവുകളാണ് സമീപകാലത്ത് പ്രമുഖ ഐ.ടി കമ്പനിയില്‍ ഉണ്ടായ ചില സംഭവവികാസങ്ങള്‍. ഐ.ടി രംഗത്തെ ഇന്ത്യയിലെ ഏറ്റവുംവലിയ സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വിസസില്‍ (ടി.സി.എസ്) ഒരു കാരണവുമില്ലാതെ 5000ത്തോളം ജീവനക്കാരെയാണ് പൊടുന്നനെ പിരിച്ചുവിട്ടത്. ഇവര്‍ കേന്ദ്രസര്‍ക്കാറിനുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. അതേസമയം, 2009ല്‍ സാമ്പത്തികമാന്ദ്യം ശക്തമായതോടെ ജെറ്റ് എയര്‍വേസ് 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ഈ ജീവനക്കാരെ കമ്പനി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഐ.ടി ജീവനക്കാര്‍ വ്യവസായ തൊഴിലാളി നിയമത്തിന്‍െറ പരിധിയില്‍ വരാത്ത കരാര്‍ തൊഴിലാളികളാണെന്നതാണ് ഒരു കാര്യവുമില്ലാതെ പിരിച്ചുവിടാന്‍ കാരണം.
ഇത്തരം കരാര്‍നിയമനം സര്‍വമേഖലയിലും വ്യാപിപ്പിക്കാനാണ് പുതിയ തൊഴില്‍നിയമങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാലെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വെമ്പല്‍കൊള്ളുന്ന വിദേശനിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അടിമത്തൊഴിലാളികളെ ലഭിക്കുകയുള്ളൂ. ഇത്തരം അടിമത്തൊഴിലാളികളെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിയാലെ ‘മേക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വിജയിക്കുകയുള്ളൂ. അതിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും. ഫലത്തില്‍ മോദിസര്‍ക്കാറിന്‍െറ ഭരണം ഏഴുമാസം പിന്നിടുമ്പോള്‍ ‘അച്ചേ ദിന്‍’ വളരെ ചുരുക്കംപേര്‍ക്ക് മാത്രമാണ്. ഇടനിലക്കാരും വ്യവസായികളും വിദേശ നിക്ഷേപകരും മാത്രം അടങ്ങിയ ചുരുക്കംപേര്‍ക്ക് മാത്രം. | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:44 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:47 pm | |
| നമോ ബേദി താമരക്കാലത്ത് സ്വയം ഒരു താമരയായി വിടര്‍ന്നുനിന്നില്ളെങ്കിലെങ്ങനെ. താമരയാകാന്‍ കൊതിക്കുന്നവരുടെ കാലമാണിത്. ഉശിരന്‍ ഡയലോഗുകളുമായി മലയാളികളെയൊക്കെ ത്രസിപ്പിച്ച സുരേഷ് ഗോപിയെന്ന ഡ്യൂപ്ളിക്കറ്റ് പൊലീസ് നേരത്തേതന്നെ താമരയോട് തനിക്ക് പെരുത്തിഷ്ടമാണെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ കിരണ്‍ ബേദിയെന്ന ഒറിജിനല്‍ പൊലീസും താമരത്തണലിലത്തെി. രാഷ്ട്രീയക്കാരെയും രാഷ്ട്രീയ പാര്‍ട്ടികളെയുമൊക്കെ എതിര്‍ത്തിരുന്ന ആളാണ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഊര്‍ജമായി ഓടിനടന്നു. സഹപ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മിയുമായി പുതിയ വേഷത്തിലത്തെിയപ്പോള്‍ ചേരാതെ വിട്ടുനിന്നു. രാഷ്ട്രീയക്കാര്‍ക്ക് അഴിമതിക്കെതിരെ പോരാടാനാകില്ളെന്നായിരുന്നു വാദം. അങ്ങനെയുള്ളൊരാള്‍ പെട്ടെന്നൊരു ദിവസം കളംമാറിച്ചവിട്ടിയതുകണ്ടപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഇന്‍റര്‍നെറ്റ് കാലമാണ്. പറഞ്ഞതൊക്കെ അവിടെക്കിടക്കും. എത്ര മായ്ച്ചാലുമത് മാഞ്ഞുപോകില്ല. കിരണ്‍ ബേദിക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. എന്നാലും താമര വന്നു വിളിച്ചപ്പോള്‍ കൂടെ പോകാതിരിക്കാനായില്ല. പറഞ്ഞതൊക്കെ കിരണ്‍ ബേദി വിഴുങ്ങിയെങ്കിലും ഇന്‍റര്‍നെറ്റ് വിഴുങ്ങിയില്ല. പഴയ ട്വീറ്റുകളൊക്കെയെടുത്ത് പുറത്തിട്ടു വിരുതന്മാര്‍. കോടതി വെറുതെവിട്ടാലും ഗുജറാത്ത് കലാപത്തെക്കുറിച്ച് നരേന്ദ്ര മോദി വിശദീകരിക്കേണ്ടി വരുമെന്നൊക്കെ ചങ്കൂറ്റത്തോടെ പണ്ട് പറഞ്ഞതൊക്കെ വീണ്ടും നാട്ടുകാരുടെ ഓര്‍മയിലത്തെി. പൊലീസുകാരിയായിരിക്കെ കുലുങ്ങാത്ത കിരണ്‍ ബേദി ഇവിടെയും കുലുങ്ങിയില്ല. മോദിയുടെ പ്രചോദനാത്മക നേതൃത്വത്തില്‍ മതിമറന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നതത്രെ. അഴിമതിക്കെതിരെ പടവെട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇനി അങ്കം. അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാനും തയാറെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വപ്നം കാണുന്നത് അടുത്ത ഡല്‍ഹി മുഖ്യമന്ത്രിപദംതന്നെ. തനിക്കെന്താണൊരു കുറവ് എന്നുചോദിച്ചാണ് പഴയ ഐ.പി.എസുകാരിയുടെ വരവ്. കാക്കിക്കുള്ളിലെ ഉരുക്കുവനിതയായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ നിലപാടുകളെല്ലാം ഉരുകാന്‍ തുടങ്ങി. പലതവണ മലക്കം മറിഞ്ഞാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസുകാരിയെന്ന ഖ്യാതിയോടെയാണ് കാക്കിയണിഞ്ഞത്. ധീരതയുടെ പെണ്‍രൂപം, കാക്കിയിട്ട പെണ്‍സിംഹം, പുരുഷന്മാരുടെ ലോകം വെട്ടിപ്പിടിച്ച തന്‍േറടി. വിശേഷണങ്ങള്‍ ഏറെ അലങ്കാരമായിട്ടുണ്ട്. രാഷ്ട്രീയത്തോട് പണ്ടേ ഒരു ബന്ധമുണ്ട്. 1972 ജൂലൈയില്‍ കാക്കിയണിയുന്നതിന് മുമ്പ് രണ്ടുവര്‍ഷത്തോളം അമൃത്സറിലെ ഖല്‍സ വനിതാകോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായിരുന്നു. 1949 ജൂണ്‍ ഒമ്പതിന് അമൃത്സറിലാണ് ജനനം. പ്രകാശ് പേഷാവാരിയയുടെയും പ്രേമലതയുടെയും രണ്ടാമത്തെ മകള്‍. അമൃത്സറിലെ സേക്രഡ് ഹാര്‍ട്ട് സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പാഠ്യേതര വിഷയങ്ങളില്‍ സ്വര്‍ണപ്പതക്കം നേടിയാണ് ഓരോ ക്ളാസിലും വിജയിച്ചത്. ഗവ. വനിതാ കോളജില്‍നിന്ന് ഇംഗ്ളീഷില്‍ ഓണേഴ്സ് ബിരുദം നേടി. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. ടെന്നിസിലും മികവ് തെളിയിച്ചു. ദേശീയ ജൂനിയര്‍ ടെന്നിസിലും ദേശീയ സീനിയര്‍ ടെന്നിസിലും ഏഷ്യന്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലും ജേതാവായി. ടെന്നിസ് കോര്‍ട്ടില്‍നിന്നാണ് ടെക്സ്റ്റൈല്‍ എന്‍ജിനീയറായ ബ്രിജ് ബേദിയെ കണ്ടുമുട്ടിയത്. സമാന ചിന്താഗതിക്കാര്‍. ഒടുവില്‍, വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കിരണ്‍, കിരണ്‍ ബേദിയായി. എ.എസ്.പിയായിട്ടാണ് പൊലീസില്‍ തുടക്കം. നമ്മുടെ സുരേഷ് ഗോപി സ്റ്റൈലില്‍ അക്രമികളെ മുന്നില്‍നിന്ന് നേരിട്ട് ചങ്കൂറ്റം തെളിയിച്ചു. 1979ല്‍ രാഷ്ട്രപതിഭവനുനേരെ വാളും മാരകായുധങ്ങളുമായി പാഞ്ഞടുത്ത കലാപകാരികളെ മുന്‍നിരയില്‍നിന്ന് അടിച്ചോടിച്ചു. ഏഷ്യാഡിന് മുന്നോടിയായി നഗരത്തിലെ ട്രാഫിക്കിന്‍െറ ചുമതലയിലിരിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുമാറ്റി ക്രെയിന്‍ ബേദിയെന്ന വിളിപ്പേര് സ്വന്തമാക്കി. ഗോവയിലേക്ക് സ്ഥലം മാറ്റിയെങ്കിലും പോരാട്ടത്തിന് കുറവുണ്ടായില്ല. ഗോവയില്‍ ട്രാഫിക്കിന്‍െറ ചുമതലയുള്ള അസി. കമീഷണറായിരിക്കെ ഒരു പാലം തുറന്നുകൊടുത്തത് രസകരമാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍, കുറേനാള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ ഒരുദിവസം കിരണ്‍ പാലമങ്ങ് തുറന്നുകൊടുത്തു. നാട്ടുകാര്‍ക്ക് സന്തോഷമായി. ഏഷ്യയിലെ ഏറ്റവുംവലിയ ജയില്‍ സമുച്ചയമായ തിഹാര്‍ ജയിലിലെ പരിഷ്കാരങ്ങളാണ് കിരണിനെ അതിപ്രശസ്തയാക്കിയത്. തിഹാര്‍ ജയിലില്‍ ഇന്‍സ്പെക്ടര്‍ ജനറലായിരുന്നു അവര്‍. എന്നാല്‍, ജയിലിലെ സുരക്ഷാസംവിധാനത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നാരോപിച്ച് സ്ഥാനത്തുനിന്ന് നീക്കി. ‘ശിക്ഷാ നിയമനം’ എന്നറിയപ്പെടുന്ന തിഹാര്‍ ജയിലിന്‍െറ ചുമതലയില്‍നിന്ന് നീക്കിയതിന്‍െറ പേരില്‍ പ്രതിഷേധിച്ച ആദ്യ ഓഫിസറുമായിരിക്കും അവര്‍. ഡല്‍ഹി പൊലീസ് കമീഷണര്‍ സ്ഥാനത്ത് തന്നേക്കാള്‍ ജൂനിയറായ ആളെ നിയമിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് രണ്ടുവര്‍ഷം ബാക്കിയിരിക്കെ 2007ല്‍ സര്‍വിസില്‍നിന്ന് സ്വയം വിരമിച്ചു. 2003ല്‍ ഐക്യരാഷ്ട്രസഭ സിവിലിയന്‍ പൊലീസ് ഉപദേശകയായി നിയമിച്ചു. ഇന്ത്യന്‍ പൊലീസിലെ ഗ്ളാമര്‍ഗേള്‍ ആയാണ് അറിയപ്പെട്ടത്. ഡല്‍ഹിയിലെ സാമൂഹികവിരുദ്ധരുടെ കണ്ണിലെ കരടാകാനും അധികം വേണ്ടിവന്നില്ല. ദേശീയോദ്ഗ്രഥന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ‘ദ റിയല്‍ സല്യൂട്ട്’ എന്ന ഡോക്യുമെന്‍ററി ചിത്രത്തില്‍ അഭിനയിച്ചു. ‘ഐ ഡെയര്‍’ എന്ന പേരില്‍ ആത്മകഥയുമെഴുതി. മഗ്സസെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. പ്രഭാഷണത്തിന് വിളിക്കുമ്പോള്‍ വിമാനയാത്രക്ക് സംഘാടകരില്‍നിന്ന് നാലിരട്ടി തുക ഈടാക്കിയത് വിവാദമായി. ധീരതാ അവാര്‍ഡ് ജേതാവായ ബേദിക്ക് നാലിലൊന്ന് ചാര്‍ജ് നല്‍കിയാല്‍ മതി. എന്നാല്‍, മുഴുവന്‍ തുകയും ഈടാക്കിയതാണ് കുഴപ്പമായത്. തന്‍െറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നോക്കി. എന്നാലും നാട്ടുകാര്‍ വിട്ടില്ല. ഒടുവില്‍, അധികം വാങ്ങിയ തുക തിരിച്ചുനല്‍കിയാണ് തടിയൂരിയത്. | |
| | | unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:48 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:49 pm | |
| തനിക്കെന്താണൊരു കുറവ് എന്നുചോദിച്ചാണ് പഴയ ഐ.പി.എസുകാരിയുടെ വരവ് ellaam kooduthale ulloo | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Sun Jan 18, 2015 3:51 pm | |
| | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(7) | |
| |
| | | | Modiyum Velluvilikalum(7) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |