Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | മുറ്റത്തെ പച്ചക്കറികൃഷി | |
|
+15Parthan balamuralee Marcell sandeep gauri Abhijit Minnoos shamsheershah vipinraj sunder ROHITH NAMBIAR Binu Greeeeeshma midhun Ammu 19 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Sep 07, 2015 9:00 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Sep 07, 2015 9:06 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Sep 22, 2015 8:41 am | |
| ഗ്രോബാഗ് പച്ചക്കറിക്കൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടിലേക്കാവശ്യമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രോബാഗ് കൃഷിയില്‍ കയ്പ്പേറിയ അനുഭവമുള്ളവര്‍ ധാരാളം. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത്ത ലൈനിങ്ങും ടെറസ്സിലും മുറ്റത്തും മാറ്റിവെക്കാമെന്നതുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാലും ഈ കൃഷി പലപ്പോഴും ഫലവത്താകുന്നില്ല. മണ്ണും വിത്തും വിളയും വിളവും അറിഞ്ഞുവേണം ഗ്രോബാഗ് പച്ചക്കറിക്കൃഷിയില്‍ കാലെടുത്തുവെക്കാന്‍.
രണ്ട് സീസണ് തുടര്‍ച്ചയായി കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം. സൂര്യതാപീകരണംചെയ്ത മണ്ണും മണലും ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസ്റ്റോ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്. വിത്തുഗുണമാണ് പത്തുഗുണം. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനായി സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. തക്കംപാര്‍ത്തിരിക്കുന്ന അവയെ പ്രതിരോധിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഒരു ഗ്ളാസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം. ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്. വിത്തിന്റെ വലിപ്പംതന്നെയാണ് വിത്താഴം. പറിച്ചുനടുന്ന ചെടിയുടെ വേര് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെച്ച് നടാം. രണ്ടാഴ്ചയിെലാരിക്കല്‍ മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കോഴിവളമോ ചാണകപ്പൊടിയോ പുളിച്ച പിണ്ണാക്കോ ചേര്‍ക്കണം. കീടബാധ ഒഴിവാക്കുന്നതിനായി വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം.
ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം. രാസകീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഓരോ വിളയുടെയും ആവശ്യമായ സമയത്തും ആവശ്യമായ രീതിയിലും വളപ്രയോഗം നടത്തിയാല്‍ ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയം സുനിശ്ചിതം. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Sep 22, 2015 9:42 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Sep 22, 2015 3:18 pm | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Wed Nov 18, 2015 11:48 am | |
| ഈഡന് ഗാര്ഡന് പച്ചക്കറി സ്വയം പര്യാപ്തം 'ഇപ്പോള്‍ സവാളയും ഉള്ളിയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നത്. പച്ചക്കറിയെല്ലാം ഞങ്ങള്‍ക്ക് ഈ മുറ്റത്ത് നിന്നുതന്നെ കിട്ടും' അന്നയുടെ പച്ചക്കറിത്തോട്ടത്തിന് ഭര്‍ത്താവ് ഹൈബി ഈഡന് എം.എല്‍.എ.യുടെ സര്‍ട്ടിഫിക്കറ്റ്.
കലൂരിലെ ഈഡന് ഗാര്‍ഡന്‍സിന്റെ അടുക്കളയില്‍ കുറേ നാളായി പുറത്തുനിന്നുള്ള പച്ചക്കറികള്‍ക്ക് പ്രവേശനമില്ല. മുറ്റത്തിന്റെ ചെറിയ ചുറ്റളവില്‍ വീട്ടമ്മ അന്ന ഈഡന് നട്ടുനനച്ച് വളര്‍ത്തുന്നുണ്ട് ഒട്ടുമിക്ക പച്ചക്കറികളും. 'ഇപ്പോള്‍ സവാളയും ഉള്ളിയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നത്. പച്ചക്കറിയെല്ലാം ഞങ്ങള്‍ക്ക് ഈ മുറ്റത്ത് നിന്നുതന്നെ കിട്ടും' അന്നയുടെ പച്ചക്കറിത്തോട്ടത്തിന് ഭര്‍ത്താവ് ഹൈബി ഈഡന് എം.എല്‍.എ.യുടെ സര്‍ട്ടിഫിക്കറ്റ്. പച്ചക്കറി കൃഷി തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായെങ്കിലും വിളവെടുപ്പൊക്കെ ഗംഭീരമാകുന്നത് ഇപ്പോഴാണ്. വീടിനരികിലെ സ്ഥലത്ത് നൂറ് ബാഗുകളിലായി വളര്‍ത്തിയിരുന്ന കൂര്‍ക്ക വിളവെടുത്തത് കഴിഞ്ഞ ദിവസമാണ്. 64 കിലോ കിട്ടി. പയറും പാവയ്ക്കുമെല്ലാം ഇക്കുറി നല്ല വിളവുതന്നെ നല്കി. കാന്താരി, വഴുതന, കാബേജ്, മത്തങ്ങ, വെള്ളരി, മുരിങ്ങാക്കായ, തക്കാളി, പച്ചമുളക്, േചമ്പ്, പപ്പായ, കപ്പ, ചീര എന്നിങ്ങനെ പച്ചക്കറികളുടെ നിര നീളും. ഏറെയും ഗ്രോബാഗില്‍ തന്നെയാണ് വളരുന്നത്. അഞ്ചേമുക്കാല്‍ സെന്റ് സ്ഥലത്താണ് വീട്. വീടുകഴിഞ്ഞുള്ള ഓരോ ഇഞ്ച് സ്ഥലവും കൃഷിക്കായി ഉപയോഗിക്കുന്നു. ഒപ്പം നാടന്‍ കോഴികളെയും അലങ്കാര കോഴികളെയും വളര്‍ത്തുന്നുണ്ട്. കോഴിക്കാഷ്ഠവും ചെടികള്‍ക്ക് വളമാകുന്നു. ചുവന്ന മണ്ണും ഗ്രാവലും കുമ്മായവും ചകിരിച്ചോറും കപ്പലണ്ടിപ്പിണ്ണാക്കും വേപ്പിന് പിണ്ണാക്കുമെല്ലാം നിശ്ചിത അനുപാതത്തില്‍ യോജിപ്പിച്ചാണ് ഗ്രോബാഗില്‍ നിറയ്ക്കുന്നത്. മുളപ്പിച്ച ചെടികള്‍ പിന്നീട് ഇതിലേക്ക് നടും. കീട നിയന്ത്രണത്തിന് കപ്പലണ്ടി പിണ്ണാക്കും വേപ്പെണ്ണയും തുടങ്ങി ഗോമൂത്രം വരെ ഉപയോഗിക്കുന്നുണ്ട്. കപ്പലണ്ടി പിണ്ണാക്ക് കലക്കിയതിന്റെ തെളിവെള്ളത്തില്‍ ഗോമൂത്രം ചേര്‍ത്ത് ഒഴിക്കുന്നത് െചടികള്‍ക്ക് നല്ലതാണെന്ന് അന്ന പറയുന്നു. വേപ്പെണ്ണ എല്ലാ ആഴ്ചയിലും ചെടികള്‍ക്ക് തളിക്കും. വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തില്‍ കലക്കി തളിക്കുന്നതും ചെടികളുടെ വളര്‍ച്ചയ്ക്കും കീടനിയന്ത്രണത്തിനും ഗുണം ചെയ്യും. കാന്താരിമുളകും വെളുത്തുള്ളിയും അരച്ച് കഞ്ഞിവെള്ളത്തില്‍ ചേര്‍ത്തും ചെടികള്‍ക്ക് തളിക്കാറുണ്ട്. പൂര്‍ണമായും ജൈവവളങ്ങളും കീടനിയന്ത്രണ മാര്‍ഗങ്ങളുമാണ് ഉപയോഗിക്കുന്നത്. എറണാകുളം ഗവ. ലോ കോളേജില്‍ എല്‍.എല്‍.ബി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അന്ന. മൂന്നുവയസ്സുകാരി മകള്‍ ക്ലാരയ്ക്കും പഠനത്തിനുമിടയിലുള്ള സമയമാണ് കൃഷിയ്ക്കായി അന്ന മാറ്റിവയ്ക്കുന്നത്. തിരക്കുകള്‍ക്കിടയിലാണെങ്കിലും ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് അന്നയുടെ വാക്കുകള്‍. | |
| | | Usha Venugopal Active Member
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Wed Nov 18, 2015 11:52 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Nov 24, 2015 12:56 pm | |
| കണ്ടിട്ടുണ്ടോ കാട്ടുകോവല്‍
നിരവധി രോഗങ്ങള്‍ക്ക് ഒറ്റമൂലിയായ കാട്ടുകോവല്‍ ചാലക്കുടിക്കടുത്ത് കണ്ടത്തെി
അപൂര്‍വ ഒൗഷധസസ്യമായ കാട്ടുകോവല്പണ്ട് നിരവധി രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിച്ചിരുന്ന അപൂര്‍വയിനം ഒൗഷധസസ്യമായ കാട്ടുകോവല്‍ ചാലക്കുടിക്കടുത്ത കോടശേരിയിലെ സെറ്റില്‍മെന്റ് കുന്നില്‍നിന്നും കണ്ടത്തെി. വനാന്തരങ്ങളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. കാരക്കായ എന്നും ഇതിനെ പറയാറുണ്ട്. അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ സസ്യം പണ്ട് വീട്ടുപറമ്പുകളില്‍ സുലഭമായിരുന്നു. വള്ളിപോലെ നിലത്ത് പടര്‍ന്ന് പന്തലിക്കുന്ന ഈ സസ്യത്തിന്‍െറ എല്ലാ ഭാഗങ്ങളും ഒൗഷധമായി ഉപയോഗിക്കാം. ഇതിന്‍െറ കിഴങ്ങാണ് അത്യുത്തമം. മധുരക്കിഴങ്ങിന്െറ രൂപമുള്ള ഇത് മൂത്രത്തില്‍ പഴുപ്പിന് ഇത് അത്യുത്തമമാണ്. നാടന്‍ കുത്തരിക്കഞ്ഞിയില് ഈ കിഴങ്ങ് ജീരകം ചേര്‍ത്ത് കഴിച്ചാല്‍ എത്രകാലപ്പഴക്കമുള്ള മൂത്രത്തില്‍ പഴുപ്പും ഇല്ലാതാകുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.
| |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Sun Dec 06, 2015 8:55 am | |
| മഡ്രോണോ’യെ വെല്ലാന്‍ സുന്ദരന്മാരുണ്ടോ.... മാങ്കോസ്റ്റിന്‍ കുടുംബത്തിലെ നവാഗത അതിഥിയായ മഡ്രോണോയെക്കുറിച്ചറിയാം മാങ്കോസ്റ്റിന്‍ കുടുംബത്തിലെ നവാഗത അതിഥിയാണ് മഡ്രോണോ അഥവാ Garcinia madruno. പഴം വിദേശി തന്നെ. ആമസോണ്‍- അമേരിക്കന്‍ മേഖലകളില്‍ സുലഭമായ ഫലം നമ്മുടെ നാട്ടിലും സുലഭമായി വരുന്നു. മാങ്കോസ്റ്റിന്‍ ഇനങ്ങളോടുള്ള നാട്ടുകാരുടെ അഭിനിവേശം നമ്മുടെ നാട്ടിലും പഴത്തെ സുപരിചിതനാക്കി.കാഴ്ചക്ക് ഇത്ര മനോഹരി ആയ മറ്റൊരു പഴം ഇല്ല എന്ന് തന്നെ പറയാം . ഇടതൂര്‍ന്നു വളരുന്ന ഒരു നിത്യ ഹരിത വൃക്ഷമായ മ¤്രഡാണോ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമാണ് . നല്ല തുടുതുടുത്ത വെല്‍വറ്റ് മഞ്ഞ നിറത്തിലുള്ള പഴം. ഉള്ളില്‍ മിനുസമുള്ള വെള്ള തോടിനുള്ളില്‍ പഴം. പുറം കണ്ടാല്‍ ചെറുനാരങ്ങ പോലെ . മിനുസമുള്ള പുറംതോടല്ല. മധുരവും ചെറിയ പുളിയും ചേര്‍ന്ന രുചി. Garcinia കുടുംബത്തില്‍പെട്ട മറ്റു ചെടികളെപോലെ ഇവയുടെയും വളര്‍ച്ച സാവധാനത്തിലാണ്. വിത്ത് പാകി മുളക്കുന്ന തൈകള്‍ കായ്ക്കാന്‍ അഞ്ചു മുതല്‍ ആറു വര്‍ഷം വരെ എടുക്കും. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Fri Dec 11, 2015 3:57 pm | |
| കുറച്ചുമാസങ്ങള്‍ക്കു മുമ്പുവരെ കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാര്‍ താമസിക്കുന്ന കോളനിക്ക് സമീപം മാലിന്യക്കൂമ്പാരമായിരുന്നു. പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള പലവിധ മാലിന്യങ്ങളുടെമാത്രം കേന്ദ്രം. എന്നാല്‍ ഇന്നിപ്പോള്‍ സ്ഥിതി മാറി. പടര്‍ന്നുപന്തലിച്ച് നില്ക്കുന്ന പയറും കോവലും കുമ്പളവും വെള്ളരിയുമൊക്കെയാണ് നിങ്ങളെ സ്വാഗതം ചെയ്യുക. വിമാനത്താവള ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശം പച്ചപുതച്ചു. വേങ്ങേരി നിറവിന്റെ സഹകരണത്തോടെയാണ് കൃഷി. മാലിന്യ സംസ്കരണത്തില്‍നിന്ന് ജൈവകൃഷി മാലിന്യ സംസ്കരണയൂണിറ്റ് എങ്ങനെ ഫലപ്രദമായി ജൈവകൃഷിക്ക് പ്രയോജനപ്പെടുത്താമെന്നതിനുള്ള തെളിവാണ് വിമാനത്താവളത്തില്‍ കായ്ച്ചു നില്ക്കുന്ന പച്ചക്കറികള്‍. സംസ്കരണ യൂണിറ്റിന് ചുറ്റുമുള്ള വിശാലമായ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിട്ടുള്ളത്. നിറവിനാണ് മാലിന്യസംസ്കരണ യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. വിമാനത്താവള ടെര്‍മിനല്‍, വിമാനങ്ങള്‍, ഹൗസിങ് കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള ജൈവഅജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് ജീവനക്കാര്‍ താമസിക്കുന്ന കോളനിക്കടുത്താണ്. ഇത്തരം സംസ്കരണത്തിലൂടെ ജൈവവളം ഉണ്ടാക്കാമെന്നും അതുവഴി കൃഷി നടത്താമെന്നുമാണ് ജീവനക്കാര്‍ കാണിച്ചുതരുന്നത്. ഓരോ മാലിന്യവും ഇനമനുസരിച്ച് വേര്‍തിരിക്കും. പ്ലാസ്റ്റിക് പോലുള്ളവ പുനരുപയോഗത്തിനും ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് കുഴിയിലേക്കും മാറ്റും. കടലാസ്, പാക്കറ്റുകള്‍ തുടങ്ങിയവ കത്തിക്കും. മാലിന്യ സംസ്കരണ യൂണിറ്റുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയേ ഇവിടെയില്ല. പകരം ഈ യൂണിറ്റിനെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. ഇന്‍സിനറേറ്ററില്‍ നിന്നുള്ള ചാരമാണ് കൃഷിക്കുള്ള അടിസ്ഥാന വളം. കമ്പോസ്റ്റുകളില്‍ നിന്നാണ് ജൈവവളം ലഭിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സീനിയര്‍ സൂപ്രണ്ട് വി.വി. ചന്ദ്രന് പറഞ്ഞു. വിഷമില്ലാത്ത പച്ചക്കറി എയര്‍പോര്‍ട്ട് കോളനിയിലെ മുപ്പതോളം പേരാണ് ആറുമാസമായി ഇവിടെ കൃഷി നടത്തുന്നത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. ഹരിദാസിനാണ് ജൈവകൃഷിയുടെയും സംസ്കരണ പ്ലാന്റിന്റെയും മുഖ്യചുമതല. പലതരം വാഴകള്‍, വഴുതിന, വെണ്ട, പയര്‍, ചീര, പപ്പായ, കരിമ്പ്, പടവലം, മത്തന്‍, ചേമ്പ്, ചേന, മുളക്, കറിവേപ്പില...ഈ തോട്ടത്തില്‍ ഇല്ലാത്ത പച്ചക്കറികളൊന്നും ഇല്ലെന്നുതന്നെ പറയാം. സ്വയംപര്യാപ്തമായ ഒരു കോളനി ഉണ്ടായിരിക്കുകയാണ് ഇവിടെ. പലവിധ വിളകള്‍ ഉള്ളതിനാല്‍ തോട്ടം ഒരിക്കലും ഒഴിഞ്ഞുകിടക്കില്ല. മിക്കപ്പോഴും വിളവെടുക്കാനും കഴിയുന്നു. കോളനിയിലുള്ള സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെല്ലാം ദിവസം രണ്ടുമണിക്കൂറോളം കൃഷി പരിപാലനത്തിനായി മാറ്റിവെക്കുന്നു. തടമെടുത്തും വിത്തും വളവുമിട്ടും നനച്ചുമെല്ലാം ഇവര്‍ തോട്ടത്തില്‍ സജീവമാണ്. ജീവനക്കാരനായ സി. നാരായണനാണ് കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഓഫീസിലെ ഒഴിവുവേളകള്‍ വെറുതെ കളയാതെ ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കുന്ന കൃഷിക്കായി വിനിയോഗിക്കാമെന്നാണ് ജീവനക്കാര്‍ നമ്മെ പഠിപ്പിക്കുന്നത്. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Apr 19, 2016 5:31 pm | |
| തിരിനനയിലൂടെ വേനലിലും മട്ടുപ്പാവ് പച്ചക്കറിയില്‍ നൂറുമേനി തിരിനന സംവിധാനമൊരുക്കിയ മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്കരികില് പി. സതീഷ്കുമാര്കോഴിക്കോട്: കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന വേനല്‍ക്കാലത്ത് കൃഷിക്കായി വെള്ളം കണ്ടത്തെുക അതിലേറെ പ്രയാസം. എന്നാല്‍, ജലവിനിയോഗം പരമാവധി കുറക്കുന്ന തിരിനനയിലൂടെ വേനലിലും മട്ടുപ്പാവിലെ കൃഷിയെ മികച്ച രീതിയില്‍ പരിപാലിക്കാം. ജലദുര്വിനിയോഗത്തിനും പ്ളാസ്റ്റിക് മാലിന്യത്തിനും പരിഹാരമാകുന്ന തിരിനന കൃഷി കേരളം മുഴുവന്‍ വ്യാപിക്കുകയാണ്. തിരിനനയുടെ സംരംഭകനായ കോഴിക്കോട് എടച്ചേരി താഴം വീട്ടില്‍ പി. സതീഷ്കുമാര്‍ ഇതിനകം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 40,000ത്തിലധികം തിരികള്‍ നല്‍കിക്കഴിഞ്ഞു. ജില്ലയില്‍ മാത്രം 25,000 തിരികള്‍ മട്ടുപ്പാവ് കൃഷിക്കായി നല്‍കിയിട്ടുണ്ട്. തിരിനനയിലൂടെ ഗ്രോബാഗില്‍ ദിവസവും ഒരു ലിറ്റര്‍ വെള്ളം ലാഭിക്കാം. നാലു ദിവസത്തോളം വെള്ളം നനക്കാതെതന്നെ ഗ്രോ ബാഗിലെ ചെടിയില്‍ ഈര്‍പ്പം നിലനില്ക്കുകയും ചെയ്യും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി വിവിധ ജില്ലകളിലുള്ള ജലവിനിയോഗ കര്മസേനയിലൂടെയാണ് എല്ലാവര്ക്കും മാതൃകയാക്കാവുന്ന തിരിനന കൃഷി പ്രചരിക്കുന്നത്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.ഡബ്ള്യു.ആര്.ഡി.എം) ആണ് തിരിനന ജലസേചന രീതി പരിചയപ്പെടുത്തുന്നത്. നേരിട്ടുള്ള നനയിലും തുള്ളിനനയിലും ജലം ഒരുപാട് പാഴായിപ്പോകാറുണ്ട്. ഇത്തരത്തില്‍ നനക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് തിരിനന. മട്ടുപ്പാവ് കൃഷിക്കാണ് തിരിനന ഏറ്റവും ഫലപ്രദം. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ ഉല്പാദനം ലക്ഷ്യമിട്ടുള്ള തിരിനന ഇന്ന് ഭൂരിപക്ഷം വീടുകളിലും വ്യാപകമാണ്. 11 നിലകളിലുള്ള കെട്ടിടത്തിനു മുകളിലെ ടെറസില്‍പോലും വിജയകരമായി തിരിനന കൃഷി ഒരുക്കിയിട്ടുണ്ട് സതീഷ്കുമാര്‍. ചെടികള്‍ക്കാവശ്യമായ വെള്ളം നേരിട്ട് ചെടിയുടെ വേരിലേക്കത്തെിച്ചുള്ള കൃഷിരീതിയാണിത്. ഇതിലൂടെ ആവശ്യമുള്ളത്ര വെള്ളം ചെടിതന്നെ വലിച്ചെടുക്കും. ഗ്ളാസ് വൂള്‍, നൈലോണ്‍ വല എന്നിവ ഉപയോഗിച്ച് 30 സെന്റിമീറ്റര്‍ നീളം വരുന്ന തിരി ആദ്യം നിര്‍മിക്കും. ഗ്രോബാഗിന്‍െറ അടിഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി ഒരു തിരി ഉപയോഗിച്ച് താഴെയുള്ള പ്ളാസ്റ്റിക് കുപ്പിയിലേക്ക് ഇറക്കിവെക്കും. ബാഗിന്‍െറ പകുതിയോളം ഭാഗത്തേക്ക് തിരി ഇറങ്ങണം. രണ്ടു ലിറ്ററിന്‍െറ ശീതളപാനീയത്തിന്െറ കുപ്പി ഇതിനായി ഉപയോഗിക്കാം. പി.വി.സി പൈപ്പും ഇതിനായി ഉപയോഗിക്കാം. കുപ്പിയുടെ മുകള്‍ഭാഗത്ത് വെള്ളം നിറക്കാന്‍ ദ്വാരമിടണം. ചെടി വേണ്ടത്ര വെള്ളം വലിച്ചെടുക്കും. ഇതിലൂടെ വെള്ളം ബാഗിലെ മണ്ണിലത്തെുന്നതിനാല് മണ്ണില്‍ എപ്പോഴും ഈര്‍പ്പമുണ്ടായിരിക്കും. ചന്തയില്‍നിന്ന് ലഭിക്കുന്ന വിഷം തളിച്ച കറിവേപ്പിലയും മല്ലിച്ചപ്പുമെല്ലാം തിരിനനയിലൂടെ എളുപ്പത്തില്‍ കൃഷിചെയ്യാം. ഗ്രോ ബാഗിന് പകരം പ്ളാസ്റ്റിക് കുപ്പിയില്‍ തന്നെ ചെടി വളര്‍ത്തുന്നതാണ് തിരിനനയിലൂടെ ഏറ്റവും പുതിയ രീതി. ചെലവും അധ്വാനവും കുറവും ഒപ്പം പ്ളാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ സാധ്യതയും തിരിനനയിലൂടെ വര്‍ധിക്കുന്നു. ജലവിനിയോഗ കര്‍മസേനയുടെ സേവനമാവശ്യമുള്ളവര്ക്ക് 9446695744 നമ്പറില്‍ ബന്ധപ്പെടാം. | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jul 19, 2016 11:32 am | |
| ഗിരീശന് തോട്ടത്തില്വിശാലമായ തോട്ടം നിറയെ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍. ആവശ്യക്കാര്‍ കുടുംബവുമൊത്ത് രാവിലെ മുതല്‍ എത്തുന്നു. അവരെ കാത്ത് കത്രികയുമായി ഗിരീശന്. അതുമായി തോട്ടത്തിലത്തെി പച്ചക്കറി പറിച്ചെടുത്തും മുറിച്ചും കൊട്ടയിലാക്കാം. അവിടെവെച്ച് തന്നെ തൂക്കിനോക്കി പണം നല്കി മടങ്ങാം. എന്നും ഉല്‍സവമാണ് ഇവിടെ. മണ്ണിലിറങ്ങാനും പറിച്ചെടുക്കാനുമുള്ള ആവേശം കാണേണ്ടതുതന്നെ. മണ്ണില്‍തെടുന്ന ‘ഗ്രീന്‍ മാള്‍ ’ എന്നത് ഇവിടെ , കല്യാശേരിയിലെ ഗിരീശന്‍െറ പച്ചക്കറിത്തോട്ടത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഒരുപക്ഷേ രാജ്യത്തുതന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമാകാം. ഒരേക്കറില്‍ തുടക്കം അഛനും ഭാര്യയും ഗിരീശനും ഒത്തുചേര്‍ന്ന് വീടിനോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലം വാടകക്കെടുത്താണ് തുടക്കം കുറിച്ചത്. ഗിരീശന്‍െറ പ്രായമായ അച്ചന്‍്റെ ഉപദേശവും നിര്‍ദേശവുമായിരുന്നു തുണ. ഗിരീശന്‍്റെ അച്ഛന് ഗോവിന്ദന് നിലം കൊത്തി പാകപ്പെടുത്തും. മുളപ്പിച്ച വിത്തുകള്‍ പറിച്ചു നടുന്നു. വീട്ടിലെ കിണറ്റില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ചാണ് നന. നനക്കാനാവശ്യമായ സൗകര്യം കണ്ട് പാകപ്പെടുത്തിയ സ്ഥലത്ത് വിത്തിറക്കുന്നതിനാല്‍ ഇരുഭാഗത്തും ഒരുമിച്ച് എളുപ്പം 20 മിനിറ്റുകൊണ്ട് തോട്ടം മുഴുവന്‍ നനക്കാനാകും.വെണ്ട, മത്തന്‍, കയ്പ, പടവലം, പയര്‍, ചീര, വഴുതന എല്ലനാമുണ്ട്.
പറിച്ചെടുത്ത വിളവുകള്‍ തൂക്കി വാങ്ങാനായി നില്ക്കുന്നവര് രാസവളമില്ല. വിഷമില്ല രാസവളങ്ങളൊ കീടനാശിനികളൊ ഈ കൃഷിയിടത്തിന് അന്യം. പിതാവ് ഗോവിന്ദന്‍െറ നേതൃത്വത്തിലാണ് പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം. വേപ്പിന് പിണ്ണാക്ക് , കടല പിണ്ണാക്ക്, ചാണകം, മണ്ണിര കംപോസ്റ്റ് എന്നിവ വഴിയാണ് കീടപ്രതിരോധം. കീടനാശിനികളൊ രാസവളങ്ങളൊ ഇതേവരെ ഉപയോഗിച്ചിട്ടില്ല. എങ്കിലും കുറച്ച് കീടങ്ങള്‍ ബാക്കിയുണ്ടാകും. അവ തെരഞ്ഞുപിടിച്ച് പറിച്ചുമാറ്റും. എന്തുതന്നെയായാലും രാസവളം ഉപയോഗിക്കില്ളെന്ന ശാഠ്യമാണ് ഗിരീശന്‍െറ കുടുംബത്തിന്. കുടുംബം കൂട്ടുണ്ട് പിതാവിന് പുറമെ വിളപരിപാലനത്തിന് ഭാര്യയും മുഴുവന്‍ സമയ കൂട്ടുണ്ട്. ഇപ്പോള്‍ കൃഷി നടന്നുവരുന്ന ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം 20000 രൂപയോളം ചിലവ വരുന്നു. വിളവുകളില്‍ നിന്ന് ഏകദേശ 80000 രൂപയില്‍ അധികം ലഭിക്കുന്നതായി ഗിരീശന് അവകാശപ്പെടുന്നു. കല്യാശ്ശേരി കൃഷി ഭവനിലെ കൃഷി ഓഫീസും പഞ്ചായത്തധികൃതരും ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്കി വരുന്നു. കൃഷിഭവനിലൂടെയുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നു. കേബിള്‍ ടിവി ടെക്നീഷന്‍ കുടിയായ ഗിരീശനെ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ഏറ്റവും നല്ല കര്‍ഷകനായി തിരഞ്ഞെടുത്തിരുന്നു.
ഗിരീശന്‍െറ പിതാവ് തോട്ടത്തില്‍ ഇതൊരു മാതൃകാ തോട്ടം നാട്ടുകാര്‍ മാത്രമല്ല ഗിരീശന്‍െറ തോട്ടത്തിലത്തെുന്നത്. കേട്ടറിഞ്ഞ് അയല്‍ ഗ്രാമക്കാരും ഗള്‍ഫില്‍ നിന്നത്തെിയവരും വരെ എത്തുന്നുണ്ട് ഇവിടെ. സാധാരണ ജനങ്ങള്‍ക്ക് മണ്ണിന്‍്റെ മണം അറിയാനും മണ്ണിലിറങ്ങാനുമുള്ള മടി അകറ്റാന്‍ തന്‍െറ കൃഷിത്തോട്ടം കൊണ്ടാകുന്നുവെന്ന സംതൃപ്തിയാണ് ഇദ്ദേഹത്തിന്. കുടുംബസമേതമത്തെി ആളുകള്‍ തോട്ടത്തില്‍ നിന്ന് വിളകള്‍ പറിക്കുമ്പോള്‍ ഗിരീശനുണ്ടാകുന്ന സന്തോഷത്തിന് കാരണം ഇതാണ്. ധാരാളം വിദ്യാര്‍ഥികളും തോട്ടം കാണാന്‍ എത്തുന്നുണ്ട്. അവര്‍ക്ക് കൃഷിരീതി പറഞ്ഞുകൊടുക്കുന്നതിലൂടെ സന്ദര്‍ശനം ഉപകാരപ്പെടുന്നുവെന്ന് അധ്യാപകര്‍ വിലയിരുത്തുന്നു. ചെറിയ തോതില്‍ അടുക്കള കൃഷി ചെയ്യുന്നതില്‍ ആരും മടികാണിക്കരുതൊണ് ഗിരീശന് നല്‍കാനുള്ള ഉപദേശം. ഭാര്യ കെ. സൂര്യ, മക്കള്‍ അനാമിക ഗിരീശന്‍െറ ഫോണ്‍ : 9847719598
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Tue Jul 19, 2016 1:07 pm | |
| vayikumbo thanne enthoru kulirma | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 10:45 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 10:58 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:05 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:07 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:09 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:10 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:12 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:14 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:15 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:16 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:17 am | |
| | |
| | | Ammu Forum Boss
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി Mon Jul 25, 2016 11:19 am | |
| | |
| | | Sponsored content
| Subject: Re: മുറ്റത്തെ പച്ചക്കറികൃഷി | |
| |
| | | | മുറ്റത്തെ പച്ചക്കറികൃഷി | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |