Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Athumithum, FB PO | |
|
+10Usha Venugopal shamsheershah balamuralee Ammu Paandyettan midhun Minnoos Parthan sunder Binu 14 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Sat Oct 17, 2015 2:41 pm | |
| [You must be registered and logged in to see this link.][You must be registered and logged in to see this link.]6 hrs · Shared post ..... കഴിഞ്ഞ ഒരു വര്‍ഷമായ് പാലക്കാട് ജില്ലയിലെ കൂനത്തറ സ്കൂളിലെ ബില്‍ഡിംഗ് പ്രൊജക്റ്റാണ് എന്റെ സൈറ്റ്..സൈറ്റില്‍ നിന്നും വീട്ടിലേക്ക് ദൂരം ഉള്ളത് കൊണ്ട് ദിനവും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിക്കല്‍ വലിയ പ്രയാസമാണ്...അത് കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ തേടി അലയാന്‍ തുടങ്ങിയിട്ട കുറച്ചു കാലമായ്.. അലച്ചിലിന് ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ കുഞ്ഞു ഓല മേഞ്ഞ ഹോട്ടല്‍ കാണാനിടയായത്...പരീക്ഷണാടിസ്ഥാനത്തില്‍ അവിടെയും കയറി ഒരു ദിവസം...പഴമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മരം കൊണ്ടുള്ള കുറച്ചു പഴയ ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്നത് അവിടെ... ബഞ്ചിന്റെ ഒരു സൈഡിലായ് ഞാന്‍ ഇരുന്നു..അമ്പതും അമ്പത്തഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയും ചേട്ടനുമായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍..ആദ്യം എന്റെ മുന്‍പില്‍ ഒരു വാഴ ഇല ഇട്ടു..അതിലേക്ക് ആവി പറക്കുന്ന പാലക്കാടന്‍ മട്ട അരി ചോര്‍ വിളമ്പി..പിന്നെ പയര്‍ ഉപ്പേരിയും തോരനും മസാല ഉപ്പേരിയും വിളമ്പി..ശേഷം പുളി ഇഞ്ചിയും മാങ്ങ അച്ചാറും അവസാനം പപ്പടവും ആയില വറുത്തതും സാംബാര്‍ കറിയും കൂടി ആയപ്പോള്‍ വിശപ്പ് ഇരട്ടിയായി..ശരിക്കും വീട്ടിലെ ഭക്ഷണത്തിന്റെ രുചിയായിരുന്നു..പിന്നെ ഞാന്‍ അവിടത്തെ സ്ഥിരം കസ്റ്റമാറായി.. രണ്ട് ദിവസം മുന്പ് ..അവിടെന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്..കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു..അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു..അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു? ചേട്ടന്‍ മറുപടി പറഞ്ഞു..മീന്‍ അടക്കം 50 രൂപ മീന്‍ ഇല്ലാതെ 30 രൂപ.. അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..ഇതേ ഉള്ളു എന്റ കയ്യില്‍..അതിനുള്ളത് തന്നാല്‍ മതീ..വെറും ചോറായാലും കുഴപ്പമില്ല..വിശപ്പ് മാറിയാല്‍ മതീ ..ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല...അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു.. ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു...അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്? അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ...എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ..മൂന്നു മക്കളാ എനിക്ക് 2 ആണും 1 പെണ്ണും..മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്..എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി...അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റെ യൌവനമായിരുന്നു...28 വര്‍ഷത്തെ പ്രവാസ ജീവിതം..എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്....വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും..ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ..തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും..ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ? തന്നില്ല അവര്‍... എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും..ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പു രസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍..പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല..കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും..എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്..മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ..അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്..ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല..പക്ഷെ ഇന്നലെ ഇറങ്ങി പോന്നു..മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി..തല്ലിയില്ല എന്നെ ഉള്ളു..പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും.. അച്ഛനെ തല്ലിയ മകന്‍ എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ...മരിക്കാന്‍ ഭയമില്ല..അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്?? അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു..തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടിയപ്പോള്‍ ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു..എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം..നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും.. പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു ..നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്..വെറുതെ കഴിച്ചു പരിചയമില്ല ഒന്നും കരുതരുത്....വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്.. അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല..എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരും ചിന്തിക്കാത്തത്???????????? | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Sat Oct 17, 2015 4:06 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Mon Oct 26, 2015 6:14 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Mon Oct 26, 2015 6:14 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Mon Oct 26, 2015 8:00 pm | |
| - Binu wrote:
- [You must be registered and logged in to see this link.]
[You must be registered and logged in to see this link.]6 hrs ·
Shared post ..... കഴിഞ്ഞ ഒരു വര്‍ഷമായ് പാലക്കാട് ജില്ലയിലെ കൂനത്തറ സ്കൂളിലെ ബില്‍ഡിംഗ് പ്രൊജക്റ്റാണ് എന്റെ സൈറ്റ്..സൈറ്റില്‍ നിന്നും വീട്ടിലേക്ക് ദൂരം ഉള്ളത് കൊണ്ട് ദിനവും ഉച്ചക്ക് വീട്ടില്‍ പോയി ഭക്ഷണം കഴിക്കല്‍ വലിയ പ്രയാസമാണ്...അത് കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ തേടി അലയാന്‍ തുടങ്ങിയിട്ട കുറച്ചു കാലമായ്.. അലച്ചിലിന് ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ കുഞ്ഞു ഓല മേഞ്ഞ ഹോട്ടല്‍ കാണാനിടയായത്...പരീക്ഷണാടിസ്ഥാനത്തില്‍ അവിടെയും കയറി ഒരു ദിവസം...പഴമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മരം കൊണ്ടുള്ള കുറച്ചു പഴയ ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്നത് അവിടെ... ബഞ്ചിന്റെ ഒരു സൈഡിലായ് ഞാന്‍ ഇരുന്നു..അമ്പതും അമ്പത്തഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയും ചേട്ടനുമായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍..ആദ്യം എന്റെ മുന്‍പില്‍ ഒരു വാഴ ഇല ഇട്ടു..അതിലേക്ക് ആവി പറക്കുന്ന പാലക്കാടന്‍ മട്ട അരി ചോര്‍ വിളമ്പി..പിന്നെ പയര്‍ ഉപ്പേരിയും തോരനും മസാല ഉപ്പേരിയും വിളമ്പി..ശേഷം പുളി ഇഞ്ചിയും മാങ്ങ അച്ചാറും അവസാനം പപ്പടവും ആയില വറുത്തതും സാംബാര്‍ കറിയും കൂടി ആയപ്പോള്‍ വിശപ്പ് ഇരട്ടിയായി..ശരിക്കും വീട്ടിലെ ഭക്ഷണത്തിന്റെ രുചിയായിരുന്നു..പിന്നെ ഞാന്‍ അവിടത്തെ സ്ഥിരം കസ്റ്റമാറായി.. രണ്ട് ദിവസം മുന്പ് ..അവിടെന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു..അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്..കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു..അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു..അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു? ചേട്ടന്‍ മറുപടി പറഞ്ഞു..മീന്‍ അടക്കം 50 രൂപ മീന്‍ ഇല്ലാതെ 30 രൂപ.. അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..ഇതേ ഉള്ളു എന്റ കയ്യില്‍..അതിനുള്ളത് തന്നാല്‍ മതീ..വെറും ചോറായാലും കുഴപ്പമില്ല..വിശപ്പ് മാറിയാല്‍ മതീ ..ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല...അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു.. ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു...അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്? അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ...എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ..മൂന്നു മക്കളാ എനിക്ക് 2 ആണും 1 പെണ്ണും..മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്..എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി...അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റെ യൌവനമായിരുന്നു...28 വര്‍ഷത്തെ പ്രവാസ ജീവിതം..എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്....വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും..ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ..തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും..ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ? തന്നില്ല അവര്‍... എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും..ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പു രസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍..പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല..കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും..എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്..മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ..അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്..ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല..പക്ഷെ ഇന്നലെ ഇറങ്ങി പോന്നു..മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി..തല്ലിയില്ല എന്നെ ഉള്ളു..പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും.. അച്ഛനെ തല്ലിയ മകന്‍ എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ...മരിക്കാന്‍ ഭയമില്ല..അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്?? അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു..തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടിയപ്പോള്‍ ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു..എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം..നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും.. പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു ..നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്..വെറുതെ കഴിച്ചു പരിചയമില്ല ഒന്നും കരുതരുത്....വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്.. അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല..എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരും ചിന്തിക്കാത്തത്???????????? swayam jeevikkan marannu makkalkku vendi jeevikunnathinte prashnamanu.. | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Mon Oct 26, 2015 8:05 pm | |
| [You must be registered and logged in to see this link.]Kiran Gopi : കഴിഞ്ഞ ദിവസം കുമിളിക്ക് പോയി മടങ്ങി വരവേ ,ഞങ്ങള് വഴിയരികില് നാടന് ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലില് ഉച്ച ഭക്ഷണം കഴിക്കാന് കയറി , സാമാന്യം തിരക്കുണ്ട് .ഞങ്ങള് ഇരുന്ന മേശക്കു സമീപം മധ്യ വയസ്സ് കഴിഞ്ഞ മാന്യനായ ഒരു മനുഷ്യനും പ്രൌഡ ആയ ഒരു സ്ത്രീയും ഭക്ഷണം കഴിച്ച ശേഷം ബില്ല് കാത്തിരിക്കുന്നു , ഈ സമയം മേശ ക്ലീനാക്കാന് ഒരു പയ്യനെത്തി , അവനു അവരുടെ മേശ പുറത്തു നിന്നും പാത്രങ്ങള് എടുത്തു മാറ്റുന്നതിനിടയില് കൈ തട്ടി ഗ്ലാസ്സിളിരുന്ന വെള്ളം അവരുടെ സാരിയില് വീണു . അവര് ദേഷ്യത്തോടെ അലറി ആ പയ്യനെ ചീത്ത വിളിച്ചു , പയ്യന് കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു , അവന് യാചനാ സ്വരത്തില് പറഞ്ഞു " ക്ഷമിക്കണം അമ്മാ , ഒരു അബദ്ധം പറ്റിയതാ മാപ്പ് " അത് അവര്ക്ക് തീരെ പിടിച്ചില്ല അതോടെ അവര് ഹോടലിന്റെ മനജരോടായി കയര്പ്പു .. അവരുടെ ഭര്ത്താവ് സമാധാനിപ്പിക്കാന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല അവര് ആക്രോശിക്കുകയാണ് " ഇതുപോലുള്ള ജന്തുക്കളെ ഇവിടെ നിരുതിയിരിക്കുന്നതിനു , നിങ്ങളുടെ പേരില് നടപടി ഞാനെടുപ്പിക്കും ബാലവേല നിരോധിച്ചിരിക്കുക ആണന്നു അറിയാമല്ലോ " തുടങ്ങി ആയമ്മ കത്തി കയറി എനിക്ക് കലിപ്പ് അടക്കാന് പറ്റുന്നില്ല സാരിയില് അല്പ്പം വെള്ളം വീണു . അതിനിത്ര ബഹളം വെക്കണോ ഞാന് പ്രതികരിക്കും എന്ന് അറിഞ്ഞു എന്റെ കൂടെ ഉള്ള ആള് എന്റെ കൈയില് പിടിച്ചു വേണ്ടാ എന്ന് സൂചിപ്പിച്ചു . കുറെ നേരം ബഹളം വെച്ചിട്ട് ,ബില്ലും കൊടുത്തു അവരുപോയി ആ പയ്യന്റെ മുഖം വിളറി ,അവനു ദയനീയമായി ഞങ്ങളെ നോക്കി , ഞാന് അവനെ ആാസ്വസിപ്പിചു " സാരമില്ല നീ ഇതൊന്നും കാര്യമാക്കണ്ടാ " ഞങ്ങള് ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുക്കുമ്പോ ഹോടലിന്റെ മാനേജര് പറഞ്ഞു "സാറെ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് അതെനിക്കും അറിയാം ആ പയ്യനെ ഞാനിവിടെ നിറുത്തിയിരിക്കുന്നത് എനിക്ക് ലാഭാതിനല്ല ...അവന്റെ അവസ്ഥ അറിഞ്ഞിട്ടാ .." ആ മനുഷ്യന് പറഞ്ഞത് മുഴുവനും കേട്ടപ്പോ കണ്ണുനിറഞ്ഞു . അവന്റെ അച്ഛന് തമിഴ് വംശജനാണ് , അമ്മ ഇവിടുത് കാരിയും , അച്ഛന് ലോറിയില് പണിക്കുപോയി ഒരു അപകടത്തില് പെട്ട് , നാല് വര്ഷങ്ങളായി കിടപ്പിലാ , തോട്ടത്തില് പണിക്കുപോകുമായിരുന്നു അമ്മ ഇപ്പൊ ആസ്മായുടെ ശല്യം കാരണം പണി ചെയ്യാന് വയ്യ , അവന്റെ മൂത്തത് ഒരു പെന്കുട്ട്യാണ് അത് പന്ത്രണ്ടാം ക്ലാസ്സില് പഠിക്കുന്നു കുടുംബം പുലര്താന് വേണ്ടി ആ പാവം രാവിലെ ഇറങ്ങുന്നതാ രാവിലെ ഒരു ചായ പീടികയില് ചായകൊടുക്കാന് നിക്കും 1 0 0 രൂപ അവരുകൊടുക്കും , ഉച്ചക്ക് ഇവിടെ തിരക്കുള്ള സമയമാ ആ സമയം ഇവിടെ നിക്കും അതിനു 2 0 0 രൂപ കൊടുക്കും വൈകിട്ടവന് അങ്ങാടിയില് ലോട്ടറി വിക്കാന് പോകും അവിടെ ഞാന് കണ്ട രണ്ടു മുഖങ്ങള് ! പെങ്ങള് കുട്ടിയുടെ പഠനം ,അച്ഛനമ്മമാരുടെ ചികിത്സ , ഇതിനൊക്കെ വേണ്ടി സ്വന്തം ബാല്യം ഉപേക്ഷിച്ച ആ കുട്ടി ! സാരിയില് അല്പ്പം വെള്ളം വീണതിനു ഇത്രമേല് ബഹളം ഉണ്ടാക്കിയ , ബാലാ വേല നിരോധനം പൊക്കി പിടിച്ച ആ സ്ത്രീ !! തിരികെ ഒന്നും പ്രതികരിക്കാത്ത , നിസ്സഹായരോട് കയര്ക്കുന്ന സ്വഭാവം പലര്ക്കുമുണ്ട് , ഒന്നോര്ക്കണം പ്രതികരിക്കാനാവാത്ത അവന്റെ കണ്ണില് നിറയുന്ന കണ്ണ് നീരിനു നിങ്ങളുടെ എല്ലാ സവ്ഭാഗ്യങ്ങളും തകര്ത് കളയാനുള്ള ശക്തി ഉണ്ട് ! ബാലവേല നിയമം കൊണ്ട് നിരോധിക്കാം പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമൊ ? | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Tue Oct 27, 2015 8:37 am | |
| ബാലവേല നിയമം കൊണ്ട് നിരോധിക്കാം പട്ടിണിയും ,രോഗവും നിയമം കൊണ്ട് നിരൊധിക്കാമൊ . വിശപ്പിനെ നിയമം കൊണ്ട് നിരോധിക്കാമൊ ? | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Wed Oct 28, 2015 1:13 pm | |
| തുടക്കം.....ഒടുക്കം ●●●●●●●●●●●●●●●
ദാമ്പത്യം ആദ്യ വർഷം ....
"കഴിക്കാൻ വാ ചേട്ടാ..ചേട്ടന് ഇഷ്ടമുള്ളതൊക്കെ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്.."
"ഞാൻ വരുന്നു മോളേ.....എന്തിനാ എന്റെ മോള് ഇങ്ങിനെ എനിക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെടുന്നത്.."
"എന്റെ ചേട്ടന്റെ ഇഷ്ടങ്ങൾ ഞാൻ അല്ലാതെ പിന്നാരാ നിറവേറ്റി തരുക.. ചേട്ടൻ കഴിക്ക്... ഞാൻ കണ്ടിരിക്കാം.."
"മോള് വാ തുറന്നേ.. ഞാൻ തരാം... നമുക്ക് ഒരുമിച്ച് കഴിക്കാം..."
അഞ്ചാം വർഷം •••••••••••••••••••••••••
"കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്.."
"ഇതെന്താ കറി ഒന്നുമില്ലേ.."
എനിക്ക് നടുവിന് നല്ല വേദന.. പിന്നെ ഈ പിള്ളേരുടെ കൂടെ വായലച്ചു ആകെ തലവേദനയും.."
"നീ കഴിച്ചില്ലേ.."
"നിങ്ങൾ കഴിക്കൂ.. ഞാൻ നേരത്തെ വിശന്നപ്പോൾ ഇച്ചിരി കഴിച്ചു... ഇനി പിന്നെ കഴിച്ചോളാം .."
പത്താം വർഷം.. ••••••••••••••••••••••••
"മേശപ്പുറത്ത് എടുത്ത് വച്ചത് നിങ്ങള് കണ്ടില്ലേ....ഞാൻ ഇല്ലെങ്കിലും അതെടുത്ത് കഴിക്കാൻ പാടില്ലായിരുന്നോ..."
"എനിക്കെങ്ങിനെ അറിയാം മേശപ്പുറത്ത് വച്ചത് എനിക്കായിരുന്നെന്ന്... നിനക്കൊന്ന് പറയാരുന്നില്ലേ..."
"ഓ... ഉണ്ടാക്കണം... വിളമ്പി തരണം... ഇനി ഞാൻ വിളിച്ചിരുത്തി തീറ്റിക്കയും ചെയ്യണോ... ഞാൻ എന്തൊക്കെ പണി നോക്കണം.."
"കറി ഇതേ ഉള്ളൂ?"
"ഇഷ്ടത്തിന് വല്ലതും കഴിക്കണേൽ ഹോട്ടലിൽ പോയി കഴിക്കുന്നതാ നല്ലത്..... ഇവിടെ ഉള്ളത് വച്ച് ഒരു കറി ഉണ്ടാക്കാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ.."
പത്തിന് ശേഷം ഇരുപത് വരെ... ••••••••••••••••••••••••••••••••••••••••••••••
"വിശക്കുന്നു..... ഒന്നും ആയില്ലേ ഇത് വരെ..."
"എനിക്ക് രണ്ട് കയ്യേ ഉള്ളൂ..പോയിട്ട് അത് റെഡി ആവുമ്പോൾ വാ..."
"എന്താ ഒരു ഭിക്ഷക്കാരനോട് പറയുന്ന ട്യൂണ്‍.."
"അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ.... ഇനി അത് കേട്ടിട്ട് വേണം ഭിക്ഷക്കാരുടെ സംഘടന അവരെ തരാം താഴ്ത്തി എന്ന് പറഞ്ഞ് വീടിന് മുന്നിൽ ധർണ നടത്താൻ..
ഇരുപത് വർഷം കഴിഞ്ഞാൽ... •••••••••••••••••••••••••••••••••••••••••••••
"നീ വല്ലതും കഴിച്ചോ?"
"ഇല്ല.... നിങ്ങൾക്ക് വല്ലതും കിട്ടിയോ??"
"ഇല്ല.... മോൻ ഓഫീസിൽ പോയി... മരുമോള് ഒന്നും ഉണ്ടാക്കുന്ന ലക്ഷണം കാണുന്നില്ല.."
"നിങ്ങളൊന്നു പതുക്കെ പറ..ഇനി അത് കേട്ടിട്ട് വേണം നമ്മളെ കൊണ്ട് പോയി വല്ല വൃദ്ധ സദനത്തിലും ആക്കാൻ..."
"അതായിരുന്നു ഇതിലും ഭേദം..മൂന്നു നേരം ഭക്ഷണമെങ്കിലും കിട്ടിയേനെ.."
"വിഷമിക്കണ്ട ...നിങ്ങൾ ഇവിടെ ഇരിക്ക് നമുക്ക് പഴയ വല്ല കാര്യങ്ങളും സംസാരിച്ച് ഇരിക്കാം..."
"ഉം...അതാ നല്ലത് എനിക്ക് നീയും... നിനക്ക് ഞാനും..."
"ഉം..ദൈവമേ രണ്ട് പേരെയും ഒരുമിച്ചു അങ്ങ് വിളിച്ചേക്കണേ.." | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Wed Oct 28, 2015 1:59 pm | |
| വളരെ സത്യം | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Thu Oct 29, 2015 11:53 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Fri Oct 30, 2015 1:14 am | |
| ഞായറാഴ്ചകളെ എനിയ്ക്ക് ഭയമായി തുടങ്ങി..
കാരണം ,
പള്ളിയിലൊന്നു പോകണമെങ്കിൽ കേശവൻ നായരുടെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ബസിൽ കയറണം . പള്ളി മുക്കിൽ ഇറങ്ങിയാൽ ആദ്യം ചെയ്യുന്നത് ജാനകി ഏടത്തിയുടെ കടയില് നിന്നും രണ്ടു ചെറിയ മെഴുകുതിരി വാങ്ങി കുരിശു പള്ളിയില് കത്തിയ്ക്കുകയാണ് . കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ മമ്മദ് കാക്കയുടെ കടയില് നിന്നും രണ്ടു കിലോ പോത്തിറച്ചി പതിവാണ് .ഇനി ഇതൊക്കെ നടക്കുമോ എന്നൊരു പേടി .കഴുത്തില് കുരിശു മാല ഉള്ളത് കൊണ്ട് ആ ബസിൽ എന്നെ കയറ്റാതിരിയ്ക്കുമോ ? പേരിൽ ഒരു നസ്രാണി ഉള്ളത് കൊണ്ട് ജാനകിയേടത്തി മെഴുകുതിരി തരാതിരിയ്ക്കുമോ ? മമ്മദ് കാക്കയുടെ കടയിലെ ഇറച്ചി പോത്ത് തന്നെ ആകുമോ ? ഇനി അഥവാ ലാബിലെ പരിശോധനയിൽ പശു ഇറച്ചി ആണെന്ന് തെളിഞ്ഞാലോ ? ആരെങ്കിലും എന്നെ തല്ലിക്കൊല്ലുമൊ ?
പമ്പാക്കരയെ പാവനമാക്കുന്ന പരുമലപ്പള്ളിയും , പമ്പയിലെ കുഞ്ഞോളങ്ങളെപ്പോലും ആത്മീയ സന്തോഷത്തില് ആറാടിയ്ക്കുന്ന വചനങ്ങളുടെ ഉത്സവമായ മാരാമണ്‍ കണ്‍വൻഷനും , വാവര് സ്വാമികളുടെ അപദാനങ്ങളും , എരുമേലി പേട്ടതുള്ളലും , ചന്ദന പള്ളിയിലെ ചന്ദന കുട മഹോത്സവവും , പൊന്നു പതിനെട്ടാൻ പടിയും , ശബരിമലയിലെ തങ്ക സൂര്യോദയവും കൊണ്ട് അനുഗ്രഹീതമായ പത്തനംതിട്ട ജില്ലയിൽ ജനിച്ച് വളർന്ന ഞാൻ കുരിശു മാലയിട്ടവരും , നിസ്കാര തഴമ്പുള്ളവരും , ഭസ്മക്കുറി തൊട്ടവരും ഒരേ മനസോടെ സഹോദരങ്ങളായി ജീവിയ്ക്കുന്ന കാഴ്ച മാത്രമേ കണ്ടിട്ടുള്ളു .
പണ്ടൊക്കെ വൃശ്ചിക പുലരികളിൽ ഉയർന്നു കേട്ടിരുന്ന അയ്യപ്പ സ്തുതികൾ ആർക്കും അലോസരമായി തോന്നിയിട്ടില്ല .ബാങ്കിൻറെ വശ്യമായ സ്വരം കേട്ട് ആരും കാത് പൊത്തിയിട്ടില്ല .പള്ളി മണികളുടെ നാദം ആരുടെയും സ്വസ്ഥത കെടുത്തിയിട്ടുമില്ല .
പക്ഷെ ഇന്നോ ? കൃഷ്ണനില് നിന്നും ക്രിസ്തുവിലേക്കും , ആദി പരാശക്തിയില് നിന്നും അള്ളാഹുവിലേക്കും ഉള്ള അകലം വർദ്ധിച്ചിരിയ്ക്കുന്നു .ഒന്നിച്ചു പഠിച്ചവനും , ഒരുമിച്ച് കളിച്ചവനും വരെ രക്തത്തിലെ മതത്തിന്റെ നിറം അന്വേഷിച്ചു തുടങ്ങിയിരിയ്ക്കുന്നു . ഇത് അപകടം ആണ് . ഈ പോക്ക് നാശത്തിലേക്ക് ആണ് .മതം ഉള്ളവനും ഇല്ലാത്തവനും , വിശ്വാസിയും അവിശ്വാസിയും , കറുത്തവനും വെളുത്തവനും, ധനികനും ദരിദ്രനും, രാഷ്ട്രീയക്കാരനും രാഷ്ട്രീയം ഇല്ലാത്തവനും എല്ലാം ഈ നാടിൻറെ മക്കളാണ് .
പരസ്പരം സ്നേഹിയ്ക്കുക ..ബഹുമാനിയ്ക്കുക ...നാലു വോട്ടിനു വേണ്ടി ഭിന്നിപ്പിന്റെ രാഷ്ട്രീയം പറയുന്നവരെ ആട്ടി ഓടിയ്ക്കുക... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Fri Nov 06, 2015 11:17 am | |
| Anoop Gangadharan with Arm of Joy November 2 at 8:30am · ഒരു 120 രൂപയുടെ കഥയാണിത്... സമൂഹത്തിൻറെ രണ്ടറ്റത്തുള്ളവർ പണത്തെ എങ്ങനെ നോക്കികാണുന്നു എന്ന കൌതുകമുള്ള കഥ... ആതിഥ്യമര്യാദരാമൻമാരെന്നും പിടിച്ചുപറി ഭീകരൻമാർ എന്നും നാം പൊതുവെ മുൻവിധിയോടെ കാണാറുള്ള രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ പ്രതിനിധികളിൽ നിന്നും, എനിക്കുണ്ടായ രണ്ട് വ്യത്യസ്താനുഭവങ്ങളുടെ കഥ... ജീവിതത്തിൻറെ അത്ഭുതകരമായ വകഭേദങ്ങളെക്കുറിച്ചുള്ള നൂറുനൂറ് പാഠങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചുതരുന്ന Arm of Joy ( [You must be registered and logged in to see this link.] എന്ന സംരംഭത്തിലൂടെ തന്നെ അനുഭവിച്ചറിഞ്ഞ ഒരു ടോട്ടൽ കോണ്‍ട്രാസ്റ്റ് കഥ... ഒന്നാമത്തെ സംഭവം നടക്കുന്നത് കോഴിക്കോട്ടെ ബേപ്പൂരിലുള്ള ഒരു ബീച്ച് റിസോർട്ടിൽ... ലുക്കീമിയ ബാധിതരായി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുറെ പിഞ്ചുകുട്ടികളെയും, എപ്പോഴും കണ്ണ് നനഞ്ഞ് കിടക്കുന്ന അവരുടെ അമ്മമാരെയും കൂട്ടിയാണ് ഒരിക്കൽ ഞങ്ങൾ പ്രസ്തുത റിസോർട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനും, ശേഷം കുറച്ച് സമയം കുട്ടികൾക്ക് ഓടികളിക്കാനും മറ്റുമുള്ള സൗകര്യത്തിനുമായാണ് ഈ റിസോർട്ട് തന്നെ തിരഞ്ഞെടുത്തിരുന്നത്. റിസോർട്ട് ഉടമയായ സ്ത്രീരത്നത്തിനെ ആദ്യമേ ഫോണിൽ ബന്ധപ്പെട്ടപ്പോഴേ 'തലയൊന്നിന് 200 രൂപ' എന്ന് പറഞ്ഞിരുന്നു. ചില തലകൾ വെജ് മാത്രമേ കഴിക്കൂ എന്ന് പറഞ്ഞപ്പോൾ, "നോ പ്രോബ്ലം സർ... അറേഞ്ച് ചെയ്യാം..." എന്ന് കോർപ്പറേറ്റ് സ്ലാങ്ങിലുള്ള മറുപടി... അണുബാധയുണ്ടാവാതിരിക്കാനുള്ള മാസ്ക്കും കെട്ടി ആരുടേയും കരളലിയിക്കുന്ന ആ കുട്ടികളും അമ്മമാരും, പിന്നെ ഞങ്ങൾ കുറച്ച് സംഘാടകരും റിസോർട്ടിൽ വെച്ച് ഭക്ഷണം കഴിക്കുന്നു... നോണ്‍ വെജ് ബിരിയാണിയിലെ കുറച്ച് റൈസ് എടുത്ത് വേറെ പാത്രത്തിലാക്കി, വെറും അച്ചാറ് മാത്രം കൂടെ തന്ന്, വെജിറ്റേറിയൻകാരെ വേണ്ടുവോളം പരീക്ഷിച്ചപ്പോൾ തന്നെ റിസോർട്ട് ഉടമയുടെ ക്ലാസ് എത്രത്തോളം ഉണ്ടെന്ന് ഏകദേശം ബോധ്യപ്പെട്ടിരുന്നു... 75 പേർക്കായി പറഞ്ഞുവെച്ച ഭക്ഷണത്തിനുള്ള 15,000 രൂപയുടെ ചെക്ക് നേരത്തെ എഴുതാതെ, ഉടമയുടെ അടുത്തേക്ക് ഞാൻ ചെന്നത്, ഒരൽപ്പം സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ എന്തെങ്കിലും ഡിസ്ക്കൗണ്ട് ചെയ്ത് തരുമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു... എന്നാൽ ഉടമയായ സ്ത്രീരത്നം മൊഴിഞ്ഞത് ഇങ്ങനെ, "സർ, പറഞ്ഞതിലും 15 പ്ലേറ്റുകൾ അധികം വന്നിട്ടുണ്ട്... ഒരു ത്രീ തൗസന്റ് റുപ്പീസ് കൂടെ അധികം ആവും..." "എൻറെ ചേച്ചീ... ഈ എട്ടും പത്തും വയസ്സുള്ള പാവം പിള്ളേർക്കായി വെച്ച ബിരിയാണിയുടെ അളവൊന്നും കൂടി കാണില്ലല്ലോ, ഇങ്ങനെ പെർ ഹെഡ് നോക്കി, കൊന്ന് കൊല വിളിക്കാൻ..." എന്ന് ചോദിക്കാൻ നാവ് ചൊറിഞ്ഞെങ്കിലും, മിണ്ടിയില്ല... 18,000 രൂപ തന്നെ തികച്ച് കൊടുത്തു... കൈപ്പടയിൽ എഴുതിയ ഒരു മൂന്നാംകിട ബില്ലും തന്ന് ചേച്ചി വേഗം പോയി. കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരാഴ്ച കഴിഞ്ഞുണ്ട് ചേച്ചി പിന്നേയും വിളിക്കുന്നു. 'ഞങ്ങളുടെ സർവീസ് എങ്ങനെ ഉണ്ടായിരുന്നു' എന്ന് ചോദിക്കാനുള്ള Courtesy Call ആയിരിക്കും എന്ന് കരുതിയ എന്നെ, ഇത്തവണ ചേച്ചി ശരിക്കും ഞെട്ടിച്ച് കളഞ്ഞു. "അതേ... സർ... അന്ന് ആ കുട്ടികൾ നാല് മിനറൽ വാട്ടർ ബോട്ടിൽസ് എടുത്തിരുന്നു.. അതിൻറെ ഒരു 120 റുപ്പീസ് കൂടെ പെന്റിങ്ങ് ഉണ്ട്..." സാമൂഹിക പ്രതിബദ്ധതയും മണ്ണാങ്കട്ടയുമൊക്കെ അവിടെ നിക്കട്ടെ... ബിസിനസ് ടേംസിൽ സംസാരിച്ചാൽ തന്നെ, 18,000 രൂപയുടെ ബിൽ എമൌണ്ട് നെഗോസിയേഷൻ പോലുമില്ലാതെ സെറ്റിൽ ചെയ്ത ഒരു ക്ലൈന്റിനോടാണ്, ഇച്ചേച്ചി ഒരാഴ്ച കഴിഞ്ഞ് 120 രൂപ ചോദിക്കാൻ പിന്നേയും വിളിക്കുന്നത്.... പിറ്റേന്ന് തന്നെ അവരുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുത്തു, റിസോർട്ടിന് ഔട്ട്സ്റ്റാന്റിങ്ങ് ആയിപ്പോയ ആ 120 ഉലുവ... രണ്ടാമത്തെ സംഭവം നടക്കുന്നത് കണ്ണൂർ നഗരത്തിലെ ബസ് സ്റ്റാന്റിലാണ്... നഗരത്തിൽ നിന്നും ഏകദേശം അമ്പത് കിലോമീറ്റർ അകലെ, മാനസിക അസ്വാസ്ഥ്യത്തോടെ അലഞ്ഞുതിരിയുന്നവർക്കായി നടത്തുന്ന ഒരു ആശ്രമത്തിലേക്ക്, അവർക്ക് കിടക്കാനുള്ള 20,000 രൂപ വില വരുന്ന 16 ബെഡുകൾ എത്തിക്കേണ്ടതുണ്ടായിരുന്നു... കോഴിക്കോട് നിന്നും തലേ ദിവസം പോട്ടർട്ടർമാരോട് പറഞ്ഞ് ഏർപ്പാടാക്കി, പുലർച്ചയ്ക്കുള്ള ബസ്സിൽ കണ്ണൂരിലെത്തിച്ച റെക്സിൻ ബെഡുകൾ... ഇനി അത് ബസ്സിൻറെ മേലെ നിന്നുമിറക്കി, ട്രോളിയിൽ ബസ് സ്റ്റാന്റിന് പുറത്തെത്തിച്ച്, ജീപ്പിൽ കയറ്റി കൊണ്ടുപോവണം... കയറ്റിറക്ക് തൊഴിലാളികൾ എന്ന് കേൾക്കുമ്പോഴേ നമുക്കൊക്കെ ഒരുതരം വൈക്ലബ്യം ആണല്ലോ... അണ്‍ലോഡിങ്ങും ലോഡിങ്ങും ഒക്കെ കഴിഞ്ഞ്, 'എത്രയായി ഏട്ടാ' എന്ന് കഴിയാവുന്നത്ര വിനയത്തിൽ ചോദിച്ചപ്പോൾ, പോർട്ടർമാരുടെ നേതാവായ ചേട്ടൻ സാമാന്യം സ്ട്രോങ്ങായി തന്നെ പറഞ്ഞു, "120 രൂപ". പേഴ്സിൽ നിന്നും പണമെടുക്കുമ്പോൾ ചേട്ടൻറെ ചോദ്യം, "ഏടേക്കാ?". പണം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു, "ആലക്കോടിനടുത്ത് മാനസികരോഗികൾക്കുള്ള ഒരു ആശ്രമത്തിലേക്കാ...". കൊടുത്ത നോട്ടുകളിൽ നിന്നും 20 രൂപ മടക്കി തന്ന് പോർട്ടർ ചേട്ടൻ അപ്പോൾ പറയുകയാണ്, "ഇതാടെ വെച്ചോ... ഒര് നല്ല കാര്യത്തിനല്ലേ..." ഞാൻ പറഞ്ഞ ആശ്രമത്തിൻറെ കാര്യമൊക്കെ സത്യമാണോ എന്നുപോലും ഉറപ്പിക്കാൻ കഴിയുമായിരുന്നില്ല ആ പോർട്ടർ ചേട്ടന്... എന്നിട്ടും മറ്റൊന്നും ചിന്തിക്കാതെ ആ ചേട്ടൻ മടക്കി തന്ന 20 രൂപയുണ്ടല്ലോ... അതിൻറെ വിലയറിയാൻ, കാൻസർ ബാധിതരായ മാസ്ക്കിട്ട കുഞ്ഞുങ്ങൾ കുടിച്ചു പോയ വെള്ളത്തിൻറെ നാല് ബോട്ടലിന് കണക്ക് പറഞ്ഞ റിസോർട്ട് ചേച്ചിക്ക്, ഈ ജന്മം മുഴുവൻ മെനക്കെട്ടാലും കഴിയും എന്ന് തോന്നുന്നില്ല... പ്രിയ സുഹൃത്തുക്കളെ, ഒരാൾ സമ്പന്നൻ ആവുന്നത്, കൈയ്യിലുള്ള പണത്തിൻറെയോ പേരിലുള്ള സ്വത്തിൻറെയോ വലിപ്പത്തിലല്ല... എത്ര ചെറുതാണെങ്കിൽ പോലും, തന്നെ കൊണ്ടാവുന്ന ഒരു നന്മ ചെയ്യാനുള്ള മനസ്സിൻറെ വലിപ്പത്തിലാണ് ഒരു മനുഷ്യൻറെ സമ്പന്നത... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Thu Nov 19, 2015 3:23 pm | |
| ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്... ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു..... അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് പോവാന്നേരം ഡോക്ടർ ചോദിച്ചു എന്തേ പോവൻ ഇത്ര തിടുക്കം?? ഭാര്യയ്ക്ക് സുഖമില്ല അവളോടൊത്ത് ദക്ഷണം കഴിക്കാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് വൃദ്ധൻ പറഞ്ഞു... " എന്താ ഭാര്യയുടെ അസുഖം" അൽഷിമേഴ്സ് ആണ്... ഒരൽപം സംശയത്തോടെ ഡോക്ടർ ചോദിച്ചു അൽഷിമേഴ്സ് ആണെങ്കിൽ നിങ്ങൾ ചെല്ലാഠ എന്നുളളകാര്യം അവരെങ്ങിനെ ഓർക്കും .... അപ്പോൾ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ മറുപടി...... വാക്ക് കൊടുത്തത് ഞാനല്ലെ അതു ഓർക്കേണ്ടതും പാലിക്കേണ്ടത് ഞാനല്ലെ.... അവൾക്ക് അസുഖമില്ലാത്ത സമയത്തും വാക്ക് കൊടുത്തത് പാലിക്കാൻ അവൾ എൻ്റെ പുറകെ നSക്കേണ്ട ആവശ്യം വന്നിട്ടില്ല ..... പിന്നെ ഓർമ്മയുടെ കാര്യം ചോദിച്ചില്ലെ കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിടില്ല: പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന് അത് കൊണ്ട് എനിക്ക് പോയാലെ പറ്റു. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Apr 05, 2016 6:05 pm | |
| പണ്ട് വീട്ടിലെ ഗ്ലാമര്‍ ഐറ്റം ഒരു വലിയ മീല്‍ സേഫ് ആയിരുന്നു ,കൊല്ലത്ത് നിന്നും അച്ഛന്‍റെ ഒരു സുഹൃത്ത് ഇബ്രാഹിം കുട്ടി മാമൻ കൊടുത്തയച്ച ,തേക്കില്‍ പണിഞ്ഞ ,രണ്ടു കതകുകളും മുകള്‍ ഭാഗം കണ്ണാടിയും ഒക്കെയായി ഉള്ള ഒരു നല്ല അലമാര,കഷ്ട്ടിച്ചു അഞ്ചടി പൊക്കമുണ്ടായിരുന്ന അതിനു മുകളില്‍ മുട്ടായി ഇട്ടു വെച്ച പാത്രം അമ്മ ധൈര്യമായി വെച്ചിട്ട് പോകും, എനിക്കത് എത്തിയെടുക്കാൻ ആവില്ല എന്ന അഹങ്കാരം,കാലം കുറെ പോയപ്പോള്‍ എനിക്ക് ഒരിക്കല്‍ അതിന്‍റെ മുകള്‍ വശം കാണാന്‍ പറ്റി , അയ്യോ രവിക്കുട്ടൻ പൊക്കം വെച്ചു എന്ന് അമ്മൂമ്മ അന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട് ,
പറയാന്‍ വന്നത് ആ അലമാരയുടെ മുകളിലെ കണ്ണാടിയറകളെപ്പറ്റിയാണ് .അറയില്‍ നിരവധി പച്ച നിറമുള്ള പളുങ്ക് പത്രങ്ങള്‍ അമ്മ നിരത്തി വെച്ചിരുന്നു ,അച്ഛന്‍ എവിടെ നിന്നോ വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടു വന്നവ .വിഷിഷ്ട്ടാതിഥികൾ വരുമ്പോള്‍ മാത്രം അവ പുറത്തു വരും ,പായസം ,അമ്മ ഉണ്ടാക്കുന്ന ഐസ് ക്രീം എന്നിവ വഹിച്ച് അവ അതിഥികളുടെ അടുത്തേക്ക് പോകും,എല്ലാരും പോയ ശേഷം രാത്രി വസന്ത ചേച്ചി അവ കഴുകുമ്പോള്‍ ഒരു പ്രത്യേക ശബ്ദം ആണ്,
പതുക്കെ പെണ്ണെ, പൊട്ടിക്കാതെ എന്നും പറഞ്ഞ് അമ്മയോ അമ്മൂമ്മയോ അടുത്ത് നില്ക്കും .
ഹും ഞാന്‍ ഇതെത്ര കണ്ടതാണ് എന്ന മുഖഭാവത്തോടെ വസന്ത ചേച്ചി ഓരോന്നായി കഴുകി അടുക്കും,വസന്ത ചേച്ചി പാത്രം കഴുകുന്ന സ്ഥലത്തിനടുത്ത് തന്നെ ഒരു പാവം വെളുത്ത പാത്രം ഒറ്റയ്ക്ക് ഇരിപ്പുണ്ടാവും,പിഞ്ഞാണി എന്നോ മറ്റോ ആണ് അതിനെ വിളിച്ചിരുന്നത്,
അത് വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അമ്മൂമ്മയുടെ ഒരു അകന്ന ബന്ധുവായ പങ്കജാക്ഷി എന്ന അമ്മൂമ്മ,മുഷിഞ്ഞ ഒരു വെളുത്ത വേഷം ഇട്ട് ഇടക്കൊക്കെ ,അതായതു മാസത്തില്‍ രണ്ടു തവണയെങ്കിലും ,പങ്കജാക്ഷി അമ്മൂമ്മ വീട്ടില്‍ വരും,നെറ്റിയില്‍ വലിയ ഒരു ചന്ദനക്കുറിയിട്ട് ചെവിയില്‍ തുളസിക്കതിരും വെച്ച് മോണ കാണിച്ചുള്ള ഒരു പ്രത്യേക ചിരിയോടെ അടുത്ത് വന്നിട്ട് മക്കളെ എന്ന് വിളിച്ച് എന്നെ ചേര്‍ത്ത് പിടിക്കും,
എനിക്കും അവരെ ഇഷ്ട്ടമായിരുന്നു, പക്ഷെ അമ്മൂമ്മ എന്നെ അധിക നേരം എന്നെ അവിടെ നില്ക്കാന്‍ സമ്മതിക്കില്ല, പോയി പഠിക്ക്, പോയി കുളിക്ക് എന്നെല്ലാം പറഞ്ഞ് അമ്മൂമ്മ ഓടിച്ചു വിടും,പങ്കജാക്ഷി പോയിക്കഴിഞ്ഞു അമ്മൂമ്മ പറയും അവരോടൊന്നും അത്ര അടുപ്പം ഒന്നും കാണിക്കണ്ട ,പങ്കജാക്ഷി വീട്ടിലെ കസേരയില്‍ ഒന്നും ഇരിക്കില്ല ,കസേര ഒഴിവുണ്ടെങ്കിലും അവര്‍ അവിടെ നിലത്ത് വാതില്‍പ്പടിയില്‍ ഇരുന്ന് അമ്മൂമ്മയോടു സംസാരിക്കും,അല്പം കഴിയുമ്പോള്‍ നേരത്തെ പറഞ്ഞ പിഞ്ഞാണി പാത്രത്തില്‍ ചായയോ മറ്റോ വസന്തച്ചേച്ചി കൊണ്ട് കൊടുക്കും,
പഴയ ആഹാരമൊക്കെ ചിലവാക്കാനുള്ള അവസരമായിരുന്നു അത് ,കുറെ കഴിച്ചിട്ട് വയർ നിറയുമ്പോള്‍ പങ്കജാക്ഷി സന്തോഷത്തോടെ ബാക്കി ഒരു പേപ്പറിൽ പൊതിഞ്ഞു കൊണ്ട് പോകും,വീട്ടിലുള്ള കൊച്ചു മക്കള്‍ക്ക് കൊടുക്കാന്‍,പോകാന്‍ നേരം അമ്മൂമ്മ പൈസ വല്ലതും കൊടുത്താല്‍ അതും വാങ്ങും,ഒരിക്കല്‍ പങ്കജാക്ഷി വന്ന ഉടനെ മക്കളെ എന്ന് എന്നെ വിളിച്ചു ,ചെന്നപ്പോള്‍ ഇതാ മക്കള്‍ക്ക് തിന്നാന്‍ എന്ന് പറഞ്ഞു ഒരു ചെറിയ ന്യൂസ് പേപ്പര്‍ പൊതി തന്നു, തുറന്നു നോക്കിയപ്പോള്‍ ഈച്ച മുട്ടായി എന്നു പറയുന്ന ജീരക മുട്ടായി, എനിക്ക് അത് ഇഷ്ട്ടമേ അല്ലായിരുന്നു ,
ഇതെനിക്ക് വേണ്ട എന്ന് പറഞ്ഞു ഞാനത് തിരികെ കൊടുത്തു, പങ്കജാക്ഷി അപ്പോള്‍ വളരെ വിഷമത്തില്‍ നിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.
അമ്മൂമ്മ അത് നന്നായി എന്ന രീതിയില്‍ സന്തോഷിച്ചു തലയാട്ടുന്നത് ഞാന്‍ കണ്ടു, അന്ന് പോകാന്‍ നേരം പങ്കജാക്ഷി അമ്മൂമ്മ എന്‍റെയടുത്ത് വന്നു എന്നിട്ട് ചോദിച്ചു,
മോന് ആ മുട്ടായി ഇഷ്ട്ടമല്ലേ,
ഞാന്‍ പറഞ്ഞു അല്ല,
പിന്നെ എന്താണ് ഇഷ്ട്ടം ?
ഞാന്‍ പറഞ്ഞു എനിക്ക് പോപ്പിന്‍സാണ് ഇഷ്ട്ടം.,ഒന്നും മനസിലാകാതെ ചിരിച്ചിട്ട് പങ്കജാക്ഷി പോയി,
ഏകദേശം ഒരു മാസം കഴിഞ്ഞ് പങ്കജാക്ഷി അമ്മൂമ്മ വന്നപ്പോള്‍ വീണ്ടും എന്നെ വിളിച്ചു ,അടുത്ത് ചെന്നപ്പോള്‍ ഒരു പകുതി പോപ്പിന്‍സ് റോള്‍ ,ഇതാ മക്കളെ, പകുതി എന്‍റെ കൊച്ചു മോന് കൊടുത്തു,ഇത് മക്കള്‍ തിന്നോ എന്ന് പറഞ്ഞ് എന്‍റെ കയ്യില്‍ വെച്ച് തന്നു, മനസ്സിലായില്ലെങ്കിലും ആ പേര് ഓര്‍മയില്‍ വെച്ച് അവര്‍ അത് വാങ്ങിച്ചിരിക്കുന്നു ,അമ്മൂമ്മ ഉടനെ പറഞ്ഞു
പങ്കജാക്ഷീ അതൊന്നും അവന്‍ തിന്നൂല,
ഞാന്‍ പറഞ്ഞു ,ഇത് ഞാന്‍ തിന്നും,
അപ്പൊ അമ്മൂമ്മയുടെ മുഖം കാണണമായിരുന്നു,അല്‍പം കഴിഞ്ഞ് .അന്ന് എന്തോ വിശേഷത്തിന് വീട്ടില്‍ വെച്ച അട പായസം വസന്ത ചേച്ചി ആ വെളുത്ത പാത്രത്തില്‍ കൊണ്ട് പങ്കജാക്ഷിക്ക് കൊടുക്കുന്നത് കണ്ടപ്പോഴാണ് ഞാനാദ്യമായി അമ്മൂമ്മയോടു ചോദിച്ചത് ,
ആ പച്ച പളുങ്ക് പാത്രത്തില്‍ പങ്കജാക്ഷിക്ക് പായസം കൊടുത്തൂടെ
അപ്പോള്‍ അമ്മൂമ്മ പറഞ്ഞു. ഹേ നീ എന്താ ഇങ്ങനെ ? അത് വലിയ അതിഥികള്‍ വരുമ്പോള്‍ കൊടുക്കാന്‍ ഉള്ളതല്ലേ, ഇങ്ങനെ ഉള്ളവര്‍ക്കൊന്നും അതില്‍ കൊടുക്കാന്‍ പാടില്ല,
സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല, എന്നിട്ടും ഞാന്‍ എല്ലാം മനസിലായത് പോലെ വെറുതെ തലയാട്ടി.അമ്മൂമ്മ പറഞ്ഞത് കേട്ടിട്ടാണോ എന്തോ വെളുത്ത പിഞ്ഞാണി പാത്രത്തില്‍ പായസം കുടിച്ചു കൊണ്ട് പങ്കജാക്ഷി എന്നെ നോക്കി മോണ കാണിച്ചു ചിരിച്ചു,
അന്നാണ് ഞാന്‍ അവസാനമായി പങ്കജാക്ഷിയെ കണ്ടത്,ഇവിടെ ഉണ്ടായിരുന്ന ഒരു കൊച്ചു വീട് വിറ്റിട്ട് പങ്കജാക്ഷി മകനോടൊപ്പം തൂത്തുക്കുടി എന്ന സ്ഥലത്തേക്ക് പോയി , .അവസാനമായി എല്ലാരേയും കണ്ട് യാത്ര പറയാനാണ് പങ്കജാക്ഷി വന്നത് , അമ്മൂമ്മ അവര്‍ക്ക് ഒരു മുണ്ടും കൊടുത്തു പത്തു രൂപയും കൊടുത്തു ,രണ്ടും പങ്കജാക്ഷി കണ്ണില്‍ ചേർത്ത് പിടിച്ച് അല്പനേരം നിന്നു,ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചു, മക്കളെ എന്ന് വിളിച്ച് എന്നെ പിടിച്ചു ചേര്‍ത്ത് നിറുത്തി .നെറ്റിയില്‍ അമര്‍ത്തി ഉമ്മ വെച്ചു, പിന്നെ തിരിഞ്ഞു വേഗം നടന്നു പോയി . പിന്നെ ഇന്ന് വരെ പങ്കജാക്ഷിയെ ഞാന്‍ കണ്ടിട്ടില്ല, വീട്ടില്‍ ആരും തന്നെ അവരെപ്പറ്റി പിന്നീട് സംസാരിച്ചിട്ടുമില്ല.
ഒരാഴ്ച മുന്‍പ് വീട്ടില്‍ പോയപ്പോള്‍. ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ പുറത്തു തള്ളിയിരിക്കുന്ന ആ മീല്‍ സേഫ് ഞാന്‍ കണ്ടു, അതിന്‍റെ പുറത്തും അകത്തും ഒക്കെ ഞാന്‍ വെറുതെ തപ്പി നോക്കി, പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി വിട്ടു കൊണ്ട് കുറെയേറെ സാധനങ്ങള്‍, അനിയത്തിയോട് അടി ഉണ്ടാക്കി ഞാന്‍ പണ്ട് ഒളിച്ചു വെച്ച് പിന്നീട് എടുക്കാന്‍ മറന്നു പോയ ഒരു പമ്പരം,മഞ്ചാടിക്കുരുകള്‍, ആദ്യമായി കിട്ടിയ മഷി പേന , അച്ഛന്‍ ഷോലെ സിനിമ കണ്ടിട്ട് വാങ്ങിച്ചു തന്ന ഒരു മൌത്ത് ഓര്‍ഗന്‍.. ,അങ്ങനെ അങ്ങനെ ,നോക്കിയപ്പോള്‍ ഇതിനെല്ലാമിടയില്‍ ഒളിച്ചിരിക്കുന്നു നിറം പോയ ഒരു പച്ചപ്പളുങ്ക് പാത്രം,വക്ക് പൊട്ടിയ ആ പഴയ വിശിഷ്ട വസ്തു ഇന്ന് ആര്‍ക്കും വേണ്ട ,അന്നത്തെ വെള്ള പിഞ്ഞാണിയും ഇതിന്‍റെ കൂടെ ഉണ്ടായിരുന്ന ബാക്കി പളുങ്ക് പാത്രങ്ങളും എല്ലാം എന്നേ ഉടഞ്ഞു പോയിക്കാണും,അഥവാ അതെല്ലാം ഉണ്ടെങ്കിലും ഇന്ന് അങ്ങനെ രണ്ടു തരം വിളമ്പല്‍ ആരും സഹിക്കും എന്ന് തോന്നുന്നില്ല,
പക്ഷെ പലരുടെയും മനസ്സില്‍ ഇന്നും ഒരു പളുങ്ക് പാത്രവും വെള്ള പിഞ്ഞാണിയും പൊട്ടാതെ അവശേഷിക്കുന്നില്ലേ എന്ന് ഞാന്‍ സംശയിക്കാറുണ്ട് ? പദവിയും പണവും ഉള്ളവര്‍ വരുമ്പോഴും അല്ലാത്തവര്‍ വരുമ്പോഴും ഉള്ള പെരുമാറ്റത്തിലെ വ്യത്യാസം ,പ്രകടിപ്പിക്കുന്ന സ്നേഹത്തിലെ വ്യത്യാസം ,അതെല്ലാം പലയിടത്തും പലരിലും പ്രകടമായി തന്നെ ഞാന്‍ കണ്ടിട്ടുണ്ട് ,അത് വീട്ടിലായാലും ഓഫീസില്‍ ആയാലും, രണ്ടു തരം വിളമ്പല്‍ ,ഈ സമൂഹത്തില്‍ ഒരിക്കലും അത് അവസാനിക്കും എന്നും ഞാന്‍ കരുതുന്നില്ല. അത്തരം അനുഭവങ്ങള്‍ വരുമ്പോഴൊക്കെ അറിയാതെ ഞാന്‍ പാവം പങ്കജാക്ഷിയെയും അമ്മൂമ്മയെയും പിന്നെ ആ പാത്രങ്ങളെയും ഓര്‍ത്ത് പോകും,
Kadappadu Ajayakumar FB | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Sun Apr 24, 2016 6:15 pm | |
| രാവിലെ എഴുന്നേറ്റപ്പോൾത്തന്നെ നല്ല ദാഹം. കട്ടിലിനരികിൽ വെച്ചിരുന്ന കുപ്പിവെള്ളം കാലിയാക്കിയിരിക്കുന്നു, സഹമുറിയൻ. പക്ഷേ .. എന്നെ അത്ഭുതപ്പെടുത്തിയത് വെള്ളം നിറച്ചു വെച്ച പ്ലാസ്റ്റിക് ബോട്ടിൽ എങ്ങിനെ ചുക്കി ചുളിഞ്ഞു പോയി എന്നതാണ് . അയാൾ ഉറക്കച്ചടവോടെ ഫ്രിഡ്ജ് തുറന്നു നോക്കി. വീണ്ടും അത്ഭുതപ്പെടുത്തിയത് എല്ലാ വെള്ളക്കുപ്പികളും ആരോ പിടിച്ചു ചളുക്കിയത് പോലെയിരുന്നു . ദാഹത്തിന്റെ തീവ്രതയിൽ അയാൾ അതിനു വലിയ പ്രാധാന്യം കൊടുത്തില്ല . ഫിൽറ്റർ പൈപ്പ് തുറന്നു.. അതിലും വെള്ളമില്ല. ആ കാഴ്ച അയാളെ സത്യത്തിൽ ഞെട്ടിച്ചു . മിനറൽ വാട്ടർ വാങ്ങാമെന്ന് കരുതി ഇറങ്ങാൻ തുനിഞ്ഞതും ആരോ എടുത്തു എറിഞ്ഞപോലെ സുഹൃത്ത് അകത്തേക്ക് വന്നു. ''നീ എങ്ങോട്ടാ .. വെള്ളത്തിനാണേല് കടയിൽ പോവണ്ട . അവിടെ ഉള്ളത് മുഴുവൻ ആരോ കട്ടോണ്ടുപോയി ." അതും പറഞ്ഞു അവൻ ഓടി കക്കൂസിൽ കയറി. 'ബാത്ത്റൂമിലും വെള്ളമില്ല ." " എനിക്കറിയാം പക്ഷെ ...... " " ആരാ രാവിലെ തന്നെ വെള്ളം കട്ടോണ്ട് പോയത്?? " അയാൾ ബാത്ത്റൂമിന്റെ വാതിലിനടുത്ത് പോയി ചോദിച്ചു . "ആാ ... അത് അറിയില്ല . പക്ഷെ ബോട്ടിലോക്കെ ചളുക്കികളഞ്ഞു " പെട്ടന്ന് അയാളുടെയുള്ളിൽ ഒരു മിന്നൽ പിണർ കത്തി . വേഗം ചെന്ന് റൂമിലെ ബോട്ടിൽ പരിശോധിച്ചു . അത് ശരിക്കും ചുക്കിച്ചുളിഞ്ഞിരുന്നു . മനസിലേക്ക് വല്ലാത്തൊരു ഭീതി അരിച്ചു കയറുന്നതയാൾ അറിഞ്ഞു . ബാൽക്കണിയിൽ നിന്നു പുറത്തേക്ക് നോക്കി. ഒരു ഇല പോലും ഇളകുന്നില്ല. ഒരു ജീവി പോലും പുറത്തില്ല . പ്രകൃതിക്ക് മൊത്തത്തിൽ എന്തോ അപാകത ഉള്ളതായി തോന്നി. ഓടിച്ചെന്നു ടി വി ഓണ് ചെയ്തു. ശരിക്കും ഞെട്ടി.. !!!! കിണറും, പുഴയും, സർവ്വ ജലാശയങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. പകരം അവ ഒഴുകിയ വഴികൾ കൂട്ട മരണത്തിലേക്കുള്ള പാത പോലെ നീണ്ടു കിടക്കുന്നു . ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കടലും മരുഭൂമിയാവും. വെറും ചളിമണൽ മൂടിയ മരുഭൂമി. അതോടെ ഭൂമിയിലെ അവസാന ജലകണം പോലും അപ്രത്യക്ഷമാവും . നമ്മൾ വെട്ടിക്കീറിയ ഓസോൺ പാളിയുടെ വിടവിലൂടെ നാവു നീട്ടിയ പേരറിയാത്ത ഏതോ വാതകം നക്കിത്തുടക്കുകയാണ് നമ്മുടെ ദാഹജലം മുഴുവനും. മനുഷ്യനും മൃഗങ്ങളും തൊണ്ട വരണ്ടു നാവ് നീട്ടാൻ തുടങ്ങിയിരിക്കുന്നു . ഇനി കണ്ണുകൾ തുറിച്ചുവരും. സ്വന്തം തുടകൾ പറിച്ചു കീറി ഒരു തുള്ളി രക്തം കൊണ്ട് ചുണ്ട് നനയക്കാൻ ശ്രമിക്കും . രക്തത്തെക്കാൾ വില ഒരു തുള്ളി വെള്ളത്തിനാവുന്ന കാഴ്ച്ച...!!! അയാളുടെ തൊണ്ടയിലും വായിലും ഒരു തരം കൊഴുപ്പ് കട്ടി കൂടി കൂടി വന്നു . നാവു തൊണ്ടയിലേക്ക് വലിഞ്ഞു താഴുന്നു . ഒരു തുള്ളി വെള്ളത്തിനായി അയlൾ അവിടം മുഴുവൻ ഭ്രാന്തമായി പരതി . അയാൾ ബാത്ത്റൂമിന്റെ വാതിലിൽ സർവശക്തിയിലും മുട്ടി വിളിച്ചു. അപ്പോൾ ഉള്ളിൽ നിന്നും മരണത്തിന്റെ മുരൾച്ച ഞാൻ കേട്ടു . ആവശ്യത്തിനും അനാവശ്യത്തിനും ഒഴുക്കിക്കളഞ്ഞ വെള്ളമെല്ലാം എവിടെ ? അയാൾനാവു നീട്ടി തറയിൽ നക്കാൻ തുടങ്ങി. അയാളുടെ തൊണ്ടയും കവിളും വിണ്ടു കീറാൻ തുടങ്ങിയിരുന്നു. ആ വിള്ളലിലൂടേ ജീവശ്വാസവും രക്തവും പുറത്തേക്ക് കടന്നു രക്ഷപ്പെടാൻ വ്യഗ്രത കൂട്ടുന്നു . അയാൾ സർവ്വ ശക്തിയുമെടുത്ത ലറി. അവസാനത്തെ കരച്ചിൽ. ആ അലർച്ചക്കൊപ്പം ഒരു പിടച്ചിലോടെ യയാൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു . ആകെ വിയർപ്പിൽ കുളിച്ചിരുന്നു . അടങ്ങാത്ത കിതപ്പോടെ വേച്ചു... വേച്ചു അടുക്കളയിലെ പൈപ്പിനരുകിൽ എങ്ങിനെയോ എത്തി. ആർത്തിയോടെ ടാപ്പ് തുറന്നു . അന്ന് വരെ കാണാൻ കഴിയാതിരുന്ന മനോഹാരിതയുണ്ടായിരുന്നു ഓരോ ജലകണത്തിനും...ജീവന്റെ കുഞ്ഞു മാലാഖമാരെ പോലെ. ആവശ്യത്തിന് വെള്ളം കുടിച്ച് സൃഷ്ടാവിന് നന്ദി പറഞ്ഞ് പൈപ്പ് പൂട്ടി തിരിച്ചു നടന്ന അയാൾ, കുറച്ചു ദൂരം നടന്നു സംശയം തീരാതെ തിരിച്ചു ചെന്ന് പൈപ്പ് നന്നായി അടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു ഒരു തുള്ളി പോലും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പ് വരുത്തി. കാരണം രക്തത്തെക്കാൾ വില വെള്ളത്തിനാണെന്നയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു . ************** (കടപ്പാട്: ഈ കഥയുടെ അജ്ഞാതനായ രചയിതാവിനോട്.) | |
| | | Paandyettan Forum Member
| Subject: Re: Athumithum, FB PO Sun Apr 24, 2016 6:20 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: Athumithum, FB PO Sun Apr 24, 2016 11:51 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Apr 26, 2016 3:19 pm | |
| എന്‍റെ ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ദാമ്പത്യ വിജയത്തിന് നിരന്തരമായ പരീക്ഷണ നിരീക്ഷണ ഗവേഷണ ഫലമായി ഉരുത്തിരിഞ്ഞു വന്ന ചില ഉപദേശങ്ങള്‍ തികച്ചും സൗജന്യമായി തരാം. 01. ഭാര്യയെ ഒരിക്കലും പേര് വിളിക്കരുത്. സര്‍വ്വനാമങ്ങള്‍ (pronouns) ഉപയോഗിക്കുക.., ചക്കരേ, കരളേ, മുത്തേ, പൊന്നേ, മോളൂ എന്നിങ്ങനെ.. ഒന്നും വായില്‍ വന്നില്ലെങ്കില്‍ ചക്കേ, മാങ്ങേ, തേങ്ങേ, ഓലമടലേ എന്നായാലും അങ്ങ് കാച്ചിയേക്കുക. പക്ഷെ ഇത്തരം സര്‍വ്വ നാമങ്ങള്‍ ഉപയോഗിക്കും മുന്‍പ് പ്രിയതമയുടെ ബോഡി ഷേപ്പ് ഒന്ന് അനലൈസ് ചെയ്യുന്നത് നന്നായിരിക്കും. തടിച്ച് അരിച്ചാക്കു പോലെയിരിക്കുന്ന ഭാര്യയെ നോക്കി എന്റെ ചക്കേ എന്ന് വിളിച്ചാല്‍ കര്‍ത്താവിന്റെ അനുഭവമായിരിക്കും ഉണ്ടാവുക ... മൂന്നിന്റെയന്നേ കണ്ണ് തുറക്കൂ.. 02. അയല്‍വക്കത്ത് ഓമന, പ്രിയ എന്ന് പേരുള്ള സ്ത്രീകള്‍ ഉണ്ടെങ്കില്‍ ഒരിക്കലും ഭാര്യയെ ഓമനേ, പ്രിയേ എന്നൊക്കെ സംബോധന ചെയ്യരുത്. പ്രത്യേകിച്ചും ബെഡ് റൂമിൽ... കുടുംബകലഹം ഒഴിഞ്ഞ നേരമുണ്ടാവില്ല... 03. ഭാര്യ എന്തുണ്ടാക്കി തന്നാലും നാവില്‍ വച്ച് ടേസ്റ്റ് ചെയ്യുമ്പോള്‍ അമ്പരന്നു കണ്ണുകള്‍ മിഴിക്കണം... എന്നിട്ട് പറഞ്ഞേക്കണം "എന്റെ മുത്തേ സത്യം പറ.. ഇത് നീ തന്നെ ഉണ്ടാക്കിയതാണോ? എന്‍റെ ജീവിതത്തില്‍ ഇത്രയും രുചിയുള്ള ഫുഡ് ഞാന്‍ കഴിച്ചിട്ടില്ല...!!" 04. അഥവാ ഉപ്പു കുറഞ്ഞും എരിവ് കൂടിയും പോയാൽ പുകഞ്ഞ കണ്ണിലൂടെ വെള്ളം ഊറിയിറങ്ങുമ്പോഴും ഭാര്യ കാണാതെ കണ്ണുകൾ തുടച്ച് "വൗ !! ഇടിവെട്ട് മീന്‍ കറി! എരിവ് ഇല്ലെങ്കില്‍ മീന്‍ കറി എന്തിനു കൊള്ളാം?" എന്ന് പറഞ്ഞാല്‍ ഭാവിയിലും അടുക്കളയില്‍ കയറാതെ മൂന്നു നേരം ഭക്ഷണം ഞം.. ഞമ്മെന്നു വെട്ടി വിഴുങ്ങാം... . 05. എളിമ, വിനയം, അച്ചടക്കം, അനുസരണാശീലം എന്നിവ കുലീനതയുടെ ലക്ഷണം ആണെന്ന് കുറഞ്ഞപക്ഷം വിവാഹശേഷമെങ്കിലും മനസ്സിലാക്കി വയ്ക്കുക. 06. കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ഒരു നല്ല ശീലം; ഒലിപ്പീര്, ദാമ്പത്യ ജീവിതത്തിനു ഉപ്പ്‌നീര് പോലെ അത്യന്താപേക്ഷിതമാണ് ... 07. ഇടയ്ക്കിടെ അവളുടെ അമ്മ, അപ്പൻ, അമ്മച്ചി, അമ്മാച്ചൻ, അമ്മായി, കുഞ്ഞമ്മ, കുഞ്ഞപ്പൻ, ആങ്ങളമാര്‍, നാത്തൂന്മാര്‍ തുടങ്ങി അവരുടെ നാട്ടിലെ വാര്‍ഡ് മെമ്പറെയും പഞ്ചായത്തു പ്രസിഡന്റിനെയും വരെ ഒരു കാര്യവുമില്ലെങ്കിലും വെറുതെയങ്ങു പുകഴ്ത്തിയേക്കണം. ഓരോ പുകഴ്ത്തല്‍ പുകഴ്ത്തുമ്പോഴും ഒന്നോര്‍ത്താല്‍ മതി, ഈ പരിപാടി DSLR ക്യാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കും പോലെയേ ഉള്ളൂ, നമുക്ക് അഞ്ചു പൈസയുടെ ചെലവില്ല. 08. വാലിനു തീ പിടിച്ചു നില്‍ക്കുന്ന സമയത്ത് അവള്‍ എന്തെങ്കിലും കൊണഞ്ഞ നിര്‍ദ്ദേശം തരുമ്പോള്‍ "ഹോ ! എന്റെ പൊന്നേ നീയിതു പറഞ്ഞില്ലായിരുന്നെകില്‍ ആകെ തെണ്ടിപ്പോയേനെ, നിന്നെ കിട്ടിയത് എന്‍റെ ഭാഗ്യമാണ് മോളെ" എന്ന് കാച്ചുന്നതിനു നമുക്ക് ഒരു ചെലവുമില്ല... (DSLR ഫോട്ടോഗ്രാഫി...ചെലവില്ല...ചെലവില്ല....) 09. എവിടെയെങ്കിലും അടിച്ചു പൊളി ട്രിപ്പിനു പോകാൻ പരിപാടിയിടുമ്പോൾ ഭാര്യ "ഞാൻ വരുന്നില്ല ഡ്യൂട്ടി ഉണ്ട്" എന്ന് പറഞ്ഞാൽ ഫയങ്കരമായി ഒന്ന് ഞെട്ടണം..! നീയില്ലെങ്കിൽ ഞാനുമില്ല എന്ന് തട്ടി വിട്ടേക്കണം... ദേഷ്യത്തിൽ കാറിന്റെ കീയെടുത്ത് മൂലയ്ക്കെറിയണം.. ഓവറാക്കി ചളമാക്കരുത്... അങ്ങനെ ചെയ്‌താൽ 'എന്നാപ്പിന്നെ നിങ്ങളും പോകണ്ടാ' എന്ന് പറഞ്ഞാ നമ്മുടെ അജണ്ട കീറിപ്പോകും... 10. ഭാര്യയുമൊത്ത് ഷോപ്പിംഗ് മോളുകളിൽ പോകുമ്പോൾ നല്ല 'കിണ്ണൻ മൊതലുകളെ' കണ്ടാൽ ഒരിക്കലും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ വായി നോക്കരുത്. കണ്ടു വെള്ളം ഇറക്കിയിട്ട് ഒരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല ഇത്തരം സംഗതികൾ ഇവളുമാരുടെ ഹാർഡ് ഡ്രൈവിൽ ഒരിക്കലും ഡിലീറ്റ് ആകാത്ത വിധം സേവ് ചെയ്യപ്പെടുന്നു. അത് പിന്നീട് ഒരു വൈറസ് ആയി മാറി നമുക്കിട്ടു പണി തുടങ്ങാൻ അധികം സമയം വേണ്ടാ. 11. എന്നു കരുതി ഒട്ടും മൈൻഡ് ചെയ്യാതിരുന്നാലും കള്ളത്തരം എന്ന് മനസ്സിലാക്കി പിടിവീഴും. കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടികളെ ആണുങ്ങൾ ഉറപ്പായും വായിനോക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം നമ്മുടെ ഭാര്യമാർക്കുണ്ട്... അത്തരം 'പീസുകളെ' കാണുമ്പോൾ ജസ്റ്റ് ഒന്ന് നോക്കിയിട്ട് മുൻപോട്ടു തന്നെ പോകുക. (ആ വായിനോട്ടം മാക്സിമം രണ്ടു സെക്കൻഡിൽ ഒട്ടും കൂടാനും പാടില്ല.) 12. ഭാര്യയുടെ മുഖത്തു നോക്കി സുരേഷ് ഗോപി ചമഞ്ഞവന്മാർ അവസാന തുള്ളി വെള്ളം കിട്ടാതെ മൃതിയടഞ്ഞ കഥകളേ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നോര്‍മ്മിച്ചാല്‍ ഈ ലിസ്റ്റില്‍ നമ്മുടെ പേരും ഇടം പിടിക്കാതെയിരിക്കും. 13. അവള്‍ടെ മോന്തയ്ക്ക് നോക്കി നാലു വര്‍ത്തമാനം പറയണം എന്ന് തോന്നുമ്പോള്‍ ബാത്ത് റൂമിലേക്ക് കയറുക,... ഷവര്‍ ഫുള്‍ ഓണ്‍ ചെയ്യുക. എന്നിട്ട് കണ്ണാടിയില്‍ നോക്കി പറയാനുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ത്തു നല്ലൊരു കുളിയും പാസ്സാക്കി ഇറങ്ങി വന്നാല്‍ ശരീരസുഖവും മനസുഖവും ഒരുമിച്ച് അനുഭവപ്പെടും.. 14. നാട്ടുകാര് പോലും ഇവളുമാരുടെ സൈഡേ നിൽക്കൂ.. "പാവം റ്റിനു..!" എന്ന പ്രയോഗം ഒരു ഭാഷയിലുമില്ല.... അതെ സമയം പാവം ഭാര്യ എന്ന് പറഞ്ഞാണ് നാട്ടുകാർക്ക് ശീലം... അതൊക്കെ കണ്ടറിഞ്ഞു നിന്നാൽ "കഥയല്ലിതു ജീവിതം" കണ്ടു നേരം പോക്കുന്ന നാട്ടുകാരുടെ ചളുക്ക് കൂടി കിട്ടാതിരിക്കും. 15. ഇടയ്ക്കിടെ യൂ ട്യൂബില്‍ കയറി Buffalo vs Lion തുടങ്ങി വീഡിയോ സേര്‍ച്ച് ചെയ്തു കാണുക... 'appearance doesnt matter' എന്നു ബോധ്യപ്പെടാന്‍ അതുപകരിക്കും... ഇന്നാ പിടിച്ചോ ഒരു സാമ്പിള്‍ വീഡിയോ... [You must be registered and logged in to see this link.]16. ഫൈനല്‍ അഡ്വൈസ്: കട്ട കലിപ്പ് അങ്ങേയറ്റം പറ്റി നില്‍ക്കുമ്പോള്‍ ഇവളുമാരോട് ഫൈറ്റ് ചെയ്യാന്‍ നില്‍ക്കാതെ നേരെ ഫേസ് ബുക്കില്‍ കയറി സോളാര്‍ ചാണ്ടിയുടെയോ മണ്ടൻ സിദ്ദിഖിന്റെയോ പ്രൊഫൈല്‍ എടുക്കുക, കലിപ്പ് അങ്ങോട്ടങ്ങു തീര്‍ത്തേക്കുക.. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന സമയം ആയതു കൊണ്ട് പച്ചയ്ക്കു തള്ളയ്ക്കു വിളിച്ചാലും അവന്മാര്‍ ലൈക്ക് അടിക്കുകയേ ഉള്ളൂ...... ഹല്ലാ പിന്നേ... എല്ലാത്തിനുമുപരി നല്ല ഫോട്ടോഗ്രാഫി പോലെയാണ് ദാമ്പത്യ ജീവിതം. നമ്മൾ ഉപയോഗിക്കുന്ന സെറ്റിംഗ്സ് പോലെയിരിക്കും നല്ല തെളിമയുള്ള, കളർ ഫുൾ ആയ ചിത്രം ലഭിക്കുന്നത്... NB: ഷെയറുകയോ സെൽഫ് ടാഗ് ചെയ്യുകയോ ചെയ്യേണ്ടവർ ഇൻ ബോക്സിൽ വന്നു 'അണ്ണാ ഷെയറിക്കൊട്ടെ? ടാഗിക്കോട്ടേ?' എന്നൊന്നും ചോദിച്ചു സമയം കളയാൻ നിൽക്കേണ്ട... ധൈര്യമായി ചെയ്തോ.. ഉപദേശം കേട്ട് ഒരുത്തനെങ്കിലും പച്ച പിടിക്കുന്നെങ്കിൽ പിടിച്ചോട്ടെ... tongue emoticon wink emoticon By Tinu N Simi | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Tue Apr 26, 2016 4:26 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Wed Apr 27, 2016 2:09 pm | |
| ethilum bedam jailil kidakunnathu aanallo | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue May 03, 2016 11:40 am | |
| ഒരു പെണ്ണ് കാണൽ
വൈകുന്നേരം 5.00 മണിയായിട്ടുണ്ടാകും. ഞാൻ ആകെ വിയർക്കുകയാണ്.ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണുകാണൽ. "എന്താ മോന്റെ പേര്?'' നിശബ്ധതയെ കീറി മുറിച്ചു കൊണ്ട് പെണ്ണിന്റെ ഉപ്പയുടെ ചോദ്യം! റിയാസ്... ഞാൻ പറഞ്ഞു. "വിദേശത്താണ് ജോലി അല്ലെ?" വീണ്ടും ചോദ്യം പെണ്ണിന്റെ ഉപ്പയുടെ വക തന്നെ. എനിക്ക് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുൻപേ മറുപടി അമ്മാവൻ പറഞ്ഞു "അവന് അവിടെ സ്വകാര്യ കമ്പനിയില് മാനേജറാ. ജീവിച്ച് പോകാനുള്ള വരുമാനം ഒക്കെ ഉണ്ട്. ഇവന്റെ മൂത്തത് ഒരു പെണ്ണാ. അവളുടെ കല്യാണത്തിന് വന്നതാ. രണ്ടാഴ്ച്ച മുൻപേ ആയിരുന്നു കല്യാണം. അമ്പതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്താ കെട്ടിച്ചത്." ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്തതു പോലെ എന്നെ നോക്കി. ഞാൻ ആകെ ചമ്മി. ഇതൊന്നും പറയേണ്ടിയിരുന്നില്ല. സ്ത്രീധനമായിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് സഹോദരിയുടെ കല്യാണം കഴിഞ്ഞപ്പോഴെ തീരുമാനിച്ചിരിന്നു. സഹോദരി അണിഞ്ഞിട്ട് പോയ പൊന്നിലും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്.. അവളുടെ സന്തോഷമായിരുന്നു വലുത് .അതുകൊണ്ടാണ് അവര് ഡിമാന്റ് ചെയ്ത പണം അതേപോലെ കൊടുത്തത്, ഒരേ സമയം ഉപ്പയും അനിയനുമെല്ലാം ഞാൻ തന്നെ ആയിരുന്നു. അമ്മാവന്റെ ഈ മറുപടി ഒരു കറുത്ത പുകപടലം പോലെ ആ വീടിനുള്ളിൽ ഉള്ളവരുടെ മുഖത്ത് പതിച്ചു. ചിരിച്ചു കൊണ്ടിരുന്ന മുഖങ്ങൾ എല്ലാം കറുത്തു. പെണ്ണിന്റെ അച്ഛന്റെ മുഖത്ത് ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ട്. അത് മറച്ചുവെക്കാനായി അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു... രണ്ടു സെക്കന്റിനു ശേഷം വാതിൽപടിമറികടന്ന്, ചായ പാത്രവും ആയി അവൾ എത്തി. എന്റെ മുഖത്തൊന്നു ശരിക്കു നോക്കാതെ ചായ തന്ന് അവൾ തിരിഞ്ഞു നടന്നു.അവളുടെ ഉപ്പാന്റെ മുഖത്ത് കണ്ട അതേ വിഷാദ ഭാവം ഞാൻ അവളിലും കണ്ടു.... "എന്നാ പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ " എന്റെ കൂട്ടുകാരനാണ് പറഞ്ഞത്. "നമുക്ക് എന്നാ അപ്പുറത്തേക്ക് ഇരിക്കാം" പെണ്ണിന്റെ അച്ഛൻ പറഞ്ഞു... തുടർന്ന് എല്ലാവരും മുറിയിൽ നിന്ന് പുറത്തേക്ക് പോയി. വലിയ വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത മുറിയിൽ ഞാനും അവളും ഒറ്റയ്ക്കായി.. വീടിന്റെ സ്ഥിതിയും ചുറ്റുപാടും കണ്ടപ്പോഴെ, വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്ത വീടാണെന്നെനിക്ക് മനസിലായിരുന്നു. നാണത്താൽ ചുവന്ന് തുടക്കേണ്ട മുഖത്ത് വിഷാദ ഭാവം മിന്നിമറയുന്നതിന്റെ കാരണവും അതു തന്നെ ആവാം "എന്നെ ഇഷ്ടം ആവാത്തത് കൊണ്ടാണോ മുഖം ഇങ്ങനെ വല്ലാണ്ടിരിക്കുന്നത്?" ഞാൻ ചോദിച്ചു. "ഹേയ് അതുകൊണ്ടല്ല." പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. "എന്നു വച്ചാൽ ഇഷ്ടം ആയി എന്നാണോ?"വിടാൻ ഞാൻ തയ്യാറല്ലായിരുന്നു. അതിനവൾ മറുപടി പറഞ്ഞില്ല. പകരം മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി..... "എനിക്കെന്തായാലും തന്നെ ഇഷ്ടായി.. ഇനിയെല്ലാം താൻ തീരുമാനിക്ക് " എവിടന്നോ വീണു കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു. "എനിക്ക് ഇഷടമായിട്ട് എന്തു കാര്യം. ഇവിടെ എല്ലാം തീരുമാനിക്കുന്നത് പൊന്നും പണവുമല്ലെ. നിങ്ങൾ വിചാരിക്കുന്നതു പോലെ സത്രീധനം തന്ന് എന്നെ ഇറക്കി വിടാൻ എന്റെ ഉപ്പാക്ക് നിവർത്തി ഇല്ല. ഈ വീട് ശ്രദ്ധിച്ചോ ഇത് ഉപ്പ, എനിക്ക് പത്തു വയസുള്ളപ്പോൾ പണിതതാ. ഈ വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുരക്ഷിതത്വം ഉണ്ട്.ആ സുരക്ഷിതത്വം മാത്രമേ ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുള്ളു. ഉപ്പാന്റെ കണ്ണീരു വീണിട്ട് എനിക്ക് ഇങ്ങനൊരു കല്യാണം വേണ്ട! എന്റെ കൈയിൽ തരാൻ പരിശുദ്ധമായൊരു മനസും പവിത്രമായൊരു ശരീരവും മാത്രേ ഉള്ളു." ഇത്രയും പറഞ്ഞിട്ട് കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കളഞ്ഞ് അവൾ താഴേക്ക് നോക്കി നിന്നു... അവളുടെ വാക്കുകൾ അത്ഭുതത്തോടും ഒരൽപം ആവേശത്തോടു കൂടിയുമാണ് ഞാൻ കേട്ടു നിന്നത്. അതിരു കടന്ന സന്തോഷമാവാം ഒന്നും പറയാനാവാതെ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. പുറത്ത് എന്റെ വരവും കാത്ത് പെണ്ണിന്റെ ഉപ്പ നിൽക്കുന്നുണ്ട്. ഞാൻ പതിയെ പുള്ളിയെ അടുത്തു വിളിച്ചു. എന്നിട്ട് പറഞ്ഞു " ആ മുറിക്ക് അകത്തൊരു നിധി ഉണ്ട്,ഒരു വീട് പണിഞ്ഞ് നിങ്ങൾ പൊന്നുപോലെ സൂക്ഷിച്ച നിധി. പൊന്നും പണവും തൂക്കി ഇനി ആരും അതിന്റെ മാറ്റു കുറക്കില്ല. അതിനി എന്റേതു മാത്രമാണ്. ഇത്രയും പറഞ്ഞ് ഞാൻ കാറിലേക്ക് കയറുമ്പോൾ ജനൽ പാളിക്കിടയിലൂടെ ഒരു മുഖം കണ്ടു, നിറഞ്ഞൊഴുകുന്ന കണ്ണുമായി പുഞ്ചിരിക്കുന്ന മുഖം.... വണ്ടി മെയിൻ റോഡിലേക്ക് കയറി. ഞാനും അമ്മാവനും എന്റെ കൂട്ടുകാരനും ആണ് വണ്ടിയിൽ. "എടാ ഈ ബന്ധം ശരിയാവും എന്നെനിക്ക് തോന്നണില്ല. വലിയ സ്ഥിതി ഒന്നുമുള്ള വീടൊന്നുമല്ല. കാര്യം ആയിട്ട് നിനക്കൊന്നും ലഭിക്കില്ല. ഒന്നാമത് ഇപ്പോ നിന്റെ പെങ്ങട കല്യാണം,വീട് വെപ്പ് എല്ലാം കൂടെ നീ ആകെ ഞരുക്കത്തിലാ". വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ കൂട്ടുകാരൻ പറഞ്ഞു നിർത്തി. "എനിക്കും അങ്ങനാ തോന്നണത്. "അമ്മാവന്റെ വക കൂട്ടുകാരന് സപ്പോർട്ട്... പോക്കറ്റിൽ കൈയിട്ട് ഞാൻ എന്റെ പേഴ്സ് വലിച്ചെടുത്തു തുറന്ന് കൂട്ടുകാരനെ കാണിച്ചിട്ട് പറഞ്ഞു "നീ ഇത് കണ്ടോ ഈ മൂവായിരം രൂപ കൂടി കഴിഞ്ഞാൽ പിന്നെ എന്റെ കൈയിൽ ഒന്നുമില്ല.. പോരാത്തതിന് കുറച്ച് കടവുo ഉണ്ട്. എന്നു കരുതി, നമുക്ക് ഒരാപത്ത് വരുമ്പോകൂടെ ഇരുന്ന് കരയുകേം വയ്യാണ്ടാകുമ്പോ അറപ്പും വെറുപ്പം ഇല്ലാതെ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കുകേം ചെയ്യണ പെണ്ണിനാണോ നീ വില ഇടുന്നത്. ഞാൻ ഒരു ആണായിട്ടാ ജനിച്ചത് ആണായിട്ട് തന്നെ മരിക്കുകയും ചെയ്യും. എന്റെ വിയർപ്പു മണമുള്ള ഈ നോട്ടിന്റെ ഇടയിൽ ആരുടേം കണ്ണീരു വീണ നോട്ടു ഞാൻ വെക്കില്ല. സ്വന്തം ശരീരം വിറ്റ് പണമുണ്ടാക്കുന്ന വേശ്യകളുടെ കൈയ്യിലെ പണത്തിന് ചിലപ്പോൾ സത്രീധനായി കിട്ടണ പണത്തിനേക്കാം മഹത്വം ഉണ്ടാകും. കണക്കു പറഞ്ഞ് സ്ത്രീധനം വാങ്ങി കെട്ടിയ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല." ഞാൻ പറഞ്ഞു നിർത്തി. കുറച്ച് നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല. പക്ഷെ അവന്റെ മുഖം ആകെ ചുവന്നു തുടുത്തു. വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു. വലത്തേക്ക് തിരിയണ്ട വണ്ടി ദിശ മാറി ഇടത്തേക്ക് തിരിഞ്ഞ് ഒരു വീടിനു മുന്നിൽ നിന്നു.. എന്താടാ ഇവിടെ? ഞാൻ ചോദിച്ചു. "നീ ഇതിനു മുൻപ് ഇവടെ വന്നിട്ടില്ലല്ലോ.ഇതെന്റെ ഭാര്യ വീടാ.. ഇത്രയും പറഞ്ഞ് എന്നെ ഒന്ന് വിഷമത്തോടെ നോക്കിയിട്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്കു പോയി. ഞങ്ങളുടെ വണ്ടി കണ്ട് തൊടിയിലെങ്ങോ നിന്നിരുന്ന ഒരു വയസൻ കാറിനു സമീപത്തേക്കു പരിഭ്രമത്തോടെ വന്ന് എന്നോടായി പറഞ്ഞു." ഒരു നിവർത്തിം ഇല്ലാഞ്ഞിട്ടാ മോനേ അല്ലെങ്കിൽ ഞാൻ, ബാക്കി കൊടുക്കാനുള്ള സ്ത്രീധനം കൊടുക്കാൻ എന്തെങ്കിലും മാർഗം ചെയ്തേനെ. അവനെ പറഞ്ഞിട്ട് കാര്യം ഇല്ല ഇതിപ്പോ കുറേ തവണ ആയി.അവനും പ്രശ്നങ്ങൾ കാണില്ലെ.പക്ഷെ ഇതിപ്പോ ആദ്യാ,അവളെ ഇവിടെ കൊണ്ട് നിർത്തിട്ട് പോണത് ". ഇത്രയും പറഞ്ഞ് തീരുമ്പോഴേക്കും ആ വ്യദ്ധൻ ശരിക്കും കരഞ്ഞു പോയി. വിറയാർന്ന ചുണ്ടുകൾ കടിച്ച് തൊഴുകൈയ്യോടെ എന്റെ നേർക്കു നിന്നു. ഒരു വലിയ കത്തി എന്റെ വാരിയെല്ല് ചികഞ്ഞ് ഹൃദയത്തിലാഴ്ന്നു.. അപ്പോഴേക്കും കൂട്ടുകാരനും,ഒരു പെട്ടിയുമായി അവന്റെ ഭാര്യയും എത്തി. രണ്ടു പേരുടേയും കണ്ണു നിറഞ്ഞൊഴുക്കുന്നുണ്ട്. തൊഴുകൈയ്യുമായി നിക്കണ വൃദ്ധന്റെ കാലിൽ വീണവൻ മാപ്പു ചോദിച്ചു... ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലന്നവൻ ഉറപ്പ് കൊടുത്ത് അവളുമായി കാറിനകത്തു കയറുമ്പോഴേക്കും ഞാൻ കണ്ടു, നിറകണ്ണുമായി ചിരിക്കുന്ന മറ്റൊരു പെൺകുട്ടിയെ. സുഹൃത്തുക്കളേ ഓർക്കുക. ദുനിയാവ് മുഴുവനും പലവിധ വിഭവങ്ങളാണ്.അതിൽ ഏറ്റവും ഉത്തമമായ വിഭവം എന്താണെന്നറിയുമോ? സദ് വൃത്തയായ പെണ്ണാണ്. സദ് വൃത്തയായ പെണ്ണിനേക്കാൾ ഖൈറായതായി ഒന്നുമില്ല കേട്ടോ. പെണ്ണിന്റെ വീട്ടുകാരുടെ കണ്ണീരിൽ മുങ്ങിയ ചില്ലിക്കാശ് മോഹിച്ച് നടക്കുന്ന യുവ സമൂഹമേ, നിങ്ങൾ പെണ്ണിന് ഇട്ടിരിക്കുന്ന വിലയെന്താണ്?
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക . ആര്‍ക്കെങ്കിലും ഇവ ഉപകാരപ്പെടട്ടെ....
kadappad:പേരറിയാത്ത സുഹുര്‍ത്ത്. | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Wed May 04, 2016 12:04 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Wed May 04, 2016 12:05 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Wed May 04, 2016 12:05 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue May 10, 2016 3:25 pm | |
| | |
| | | Sponsored content
| Subject: Re: Athumithum, FB PO | |
| |
| | | | Athumithum, FB PO | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |