Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Athumithum, FB PO | |
|
+10Usha Venugopal shamsheershah balamuralee Ammu Paandyettan midhun Minnoos Parthan sunder Binu 14 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: Athumithum, FB PO Tue May 10, 2016 3:27 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| | | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Jul 26, 2016 11:40 am | |
| "ചേട്ടാ, എന്‍റെ ലാപ്ടോപ് വർക്ക് ആവുന്നില്ല. നീല കളറില്‍ എന്തോ എറര്‍ മെസ്സേജ് വരുന്നു സ്‌ക്രീനിൽ. ഒന്ന് ഫോൺ വിളിച്ചു ശരിയാക്കി തരാമോ? " "ഞാന്‍ ചെറിയ ഒരു തിരക്കിലാണ്. ഉച്ചക്ക് ശേഷം വിളിക്കാം" ഞാന്‍ പറഞ്ഞു. "അത് പറ്റില്ല ചേട്ടാ, പെട്ടെന്ന് വേണം. ഇന്നും നാളേം അവധിയാണ്. ലാപ്ടോപ് ശരിയാക്കിയാല്‍ മോന്‍ അതില്‍ ഗെയിം കളിച്ചു ഇരുന്നോളും. ആ സമയം എനിക്ക് ഫേസ് ബുക്കും നോക്കാം ടി വി യും കാണാം. വൈഫ് അടുക്കളയില്‍ തിരക്കിലാ" "ഓഹോ. തല്‍ക്കാലം ഞാന്‍ ലാപ്ടോപ് ശരിയാക്കാന്‍ വേണ്ടി നിങ്ങളെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാമോ" എന്‍റെ ഒരു പഴയ സുഹൃത്താണ് അയാള്‍. പറയുന്നത് പോലെ ചെയ്യാമെന്ന് അയാള്‍ ഏറ്റു. ഞാന്‍ പറഞ്ഞു തുടങ്ങി. "നല്ല കാലാവസ്ഥയല്ലേ നാട്ടില്‍. വീട്ടില്‍ നിങ്ങളും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മോനും ഭാര്യയും മാത്രമല്ലെ ഉള്ളൂ. വലിയ ഒരു പറമ്പിലല്ലേ നിങ്ങളുടെ വീടുള്ളത്. നിങ്ങള്‍ ടി വി ഓഫ് ചെയ്തു മൊബൈല്‍ അലമാരിയില്‍ വെച്ച് പൂട്ടി മോനെയും കൂട്ടി ഒന്ന് പുറത്തിറങ്ങ്" "എന്നിട്ട്?" അയാള്‍ ചോദിച്ചു. "വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി കുറെ ചപ്പു ചവറുകള്‍ കാണും. അതൊക്കെ മോനെയും കൂട്ടി വൃത്തിയാക്കുക. പിന്നെ മഴ കാരണം പല സ്ഥലത്തും വെള്ളം കെട്ടി കിടന്നിട്ടുണ്ടാവും. ഒരു പിക്കാസ് എടുത്തു കൊണ്ടു പോയി അതൊക്കെ ശരിയാക്കുക. അത് കഴിഞ്ഞു നിങ്ങളുടെ രണ്ടുനില വീടിന്റെ അകം മുഴുവൻ ബക്കറ്റില്‍ വെള്ളം എടുത്തു മൊത്തം കഴുകി തുടക്കുക. മോനെ എപ്പോഴും അരികില്‍ നിര്‍ത്തുക. അവനോടു അതെടുക്ക് ഇതെടുക്ക് എന്നൊക്കെ പറഞ്ഞു ഓരോരോ കൊച്ചുജോലികള്‍ അവനു കൊടുക്കുക. അവന്‍ കൌതുകത്തോടെ പലതും ചോദിക്കും. അതിനൊക്കെ മറുപടി കൊടുക്കുക. അതൊക്കെ കഴിയുമ്പോള്‍ ചോറും കറികളും റെഡിയാവും. അത് കഴിച്ച ശേഷം കുറച്ചു നേരം റസ്റ്റ് എടുക്കുക. "എന്നിട്ട്" "ഒരു ഗ്രാമപ്രദേശത്തല്ലേ നിങ്ങളുടെ വീട്. വീടിനടുത്ത് ഒരു പുഴ ഉണ്ടെന്നും നിങ്ങള്‍ പറഞ്ഞിരുന്നില്ലേ. ഒരു നാല് മണിയായാല്‍ മോനെയും കൂട്ടി തൊട്ടടുത്ത കടയില്‍ നിന്നും ഒരു ചൂണ്ട വാങ്ങി അതിലൊരു മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കാന്‍ പോവുക. കൂടെ വരാന്‍ തയ്യാറെങ്കില്‍ ഭാര്യയെയും കൂട്ടിക്കോളൂ. ഒരു കാരണവശാലും പോവുമ്പോള്‍ രണ്ടാളും മൊബൈല്‍ എടുക്കരുത്. മീന്‍ പിടിക്കുമ്പോള്‍ പണ്ട് ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്ത കുസൃതികളൊക്കെ അവരോടു രണ്ടു പേരോടും പറയുക. ഇടയ്ക്കു ലേശം തള്ളിക്കോ. അപ്പോള്‍ അവര്‍ കളിയാക്കി ചിരിക്കും. അതും ഒരു രസമല്ലേ. നിങ്ങള്‍ എത്ര മണിക്കൂര്‍ ചൂണ്ട ഇട്ടാലും മീനോന്നും കിട്ടിയെന്നു വരില്ല. അപ്പോഴും നിങ്ങളുടെ മകന്‍ സംശയങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കും. ഭാര്യ പല കഥകളും പറഞ്ഞു കൊണ്ടിരിക്കും. അത് കഴിഞ്ഞു അവരേം കൂട്ടി ബീച്ചിലേക്ക് പോവുക. അവിടെ പപ്പായയും മാങ്ങയും മറ്റും മുളകിട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടാവും. മകനും വാങ്ങിക്കൊടുക്കുക. ഉപ്പും മുളകും പുളിയും രുചികളും അവനും അറിയട്ടെ. ഐസോ ഐസ്ക്രീമോ വാങ്ങികൊടുക്കരുത്. ഒരു പട്ടം വില്‍പ്പനക്കാരന്‍ ഉണ്ടാവും അവിടെ ചിലപ്പോൾ. ഒരു പട്ടം വാങ്ങി മോന് കൊടുക്കുക. അവന്‍ പറത്തിക്കളിക്കട്ടെ. അപ്പോഴും ചോദിക്കും അവന്‍ ഒരു കൂട്ടം സംശയങ്ങള്‍. നിങ്ങള്‍ ഇത് വരെ കേള്‍ക്കാത്ത, ഉത്തരം പറഞ്ഞു കൊടുക്കാത്ത സംശയങ്ങള്‍. പിന്നീട് ബീച്ചില്‍ വെള്ളത്തില്‍ ഇറങ്ങുക. കുറച്ചു നനയട്ടെ എല്ലാവരും. എല്ലാം കഴിഞ്ഞു രാത്രിയായാൽ ഒരു നല്ല തട്ടുകടയിൽ നിന്നും ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് മടങ്ങുക. ഇതൊക്കെ പറഞ്ഞു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞിട്ടും വാട്ട്സ്അപ്പിലോ ഫേസ്ബൂക്കിലോ അയാളെ ഓണ്‍ലൈന്‍ കാണുന്നില്ല. ഇനി ബീച്ചിലെങ്ങാന്‍ മുങ്ങിയോ ദൈവമേ. ഫോണെടുത്തു അയാളെ വിളിച്ചു. ഓ അതും എടുക്കുന്നില്ലല്ലോ. എവിടെ പോയിക്കാണും. അടുത്ത ദിവസം അയാളുടെ മെസ്സേജ് വന്നു. "ചേട്ടാ, ആ യാത്ര ഞങ്ങള്‍ അന്ന് രാത്രി അവസാനിപ്പിച്ചില്ല. അതിലും വലിയ പുഴയും പ്ലാവും മാവും പുളിമരവും ഉള്ള എന്‍റെ അമ്മയുടെ വീട്ടിലേക്കു ഞങ്ങള്‍ ബസ് കയറി അന്ന് വൈകുന്നേരം തന്നെ. അവര്‍ക്കൊക്കെ ഭയങ്കര സന്തോഷം. വീട്ടില്‍ കൃഷി ചെയ്തെടുത്ത സാധനങ്ങള്‍ കൊണ്ട് മൂന്നു നേരം ഭക്ഷണം. പിറ്റേന്നു വൈകുന്നേരം അവിടെ അടുത്തുള്ള കാവില്‍ ഉത്സവം കാണാന്‍ പോയി മോന് ആനയെയും മറ്റും കാണിച്ചു കൊടുത്തു. അവള്‍ക്കു വളകളും വാങ്ങി. എന്‍റെ അമ്മയും അച്ഛനും മോന് ഒരു പാട് കഥകള്‍ പറഞ്ഞു കൊടുത്തു. അവന്‍ അവരുടെ കൂടെയാണ് ഉറങ്ങിയത്. രണ്ടു ദിവസം അടിച്ചു പൊളിച്ചു എല്ലാം കഴിഞ്ഞു ഇപ്പൊ എത്തിയതെ ഉള്ളൂ വീട്ടില്‍. ഓഫീസ് ഒരു ദിവസം അധികം ലീവെടുത്തു. അവന്‍റെ സ്കൂളും ഒരു ദിവസം മുടങ്ങി. എന്നാലും സാരമില്ല. ഇത് പോലൊരു സംഗമം ഞങ്ങള്‍ തമ്മില്‍ കുറെ കാലം കൂടിയിട്ടാ. "അപ്പൊ ഇനി തന്‍റെ ലാപ്ടോപ് ശരിയാക്കണ്ടേ" ഞാന്‍ ചോദിച്ചു. "ഓ വേണ്ടെന്നേ. എനിക്കത് വലിയ ഉപയോഗം ഇല്ല. ഞാന്‍ അതങ്ങു വില്‍ക്കാന്‍ തീരുമാനിച്ചു. ഇനി അടുത്ത ആഴ്ച ഭാര്യയുടെ അമ്മയുടെ അടുത്തേക്ക്". അയാൾ ആവേശത്തോടെ പറഞ്ഞു നിർത്തി. നോക്കൂ. എത്ര മനോഹരമാണീ ഭൂമി. എന്തൊക്കെ കാഴ്ചകളാണ് ഇവിടെ ഉള്ളത്. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഭാര്യയെ അടുക്കളയില്‍ ജോലിക്ക് വിട്ടിട്ട് മക്കള്‍ക്ക് ലാപ്‌ടോപും ടാബും കൊടുത്തു റിമോട്ടും പിടിച്ചു ചാനല്‍ മാറ്റിക്കളിക്കുന്നവരെ. ഒരിക്കലും തിരിച്ചു കിട്ടാത്ത സമയങ്ങളിലെ അനർഘ നിമിഷങ്ങൾ നഷ്ട്ടപ്പെടുത്തരുതേ.
| |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Tue Jul 26, 2016 11:44 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Jul 26, 2016 11:45 am | |
| | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Tue Jul 26, 2016 11:47 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Tue Jul 26, 2016 12:06 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Tue Jul 26, 2016 2:12 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Jul 26, 2016 5:23 pm | |
| വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം. വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച് കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു... രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു! നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ് ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു."ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്, ഇലക്ഷൻ റിസൾട്ട്, ലൈക്, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി. ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക് ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?! കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം. ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ് മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ് നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ. ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ് ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട് യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം! ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ് സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട് സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്. നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും! സെക്രട്ടേറിയറ്റിൽ സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ് ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ് നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്. ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ? പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ് ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ് ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ് ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി! പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക. ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ് തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?! തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച് ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ. എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?! | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Jul 26, 2016 5:30 pm | |
| ഇംഗ്ലണ്ടിലെ ശൈത്യകാലമായിരുന്നു അത്. സൂര്യൻ വൈകി ഉദിക്കുകയും ഏറെ നേരത്തെ അസ്തമിക്കുകയും ചെയ്യുന്ന പകലുകൾ. വൈകുന്നേരം നാലുമണി ആകുന്പോൾ ഇരുട്ടുപരന്നു തുടങ്ങും. എട്ടുമണിയാകുന്പോൾ രാത്രിക്കു വല്ലാതെ കനംവയ്‌ക്കും. കുത്തിത്തുളക്കുന്ന തണുപ്പാണ് ആ കാലങ്ങളിൽ. ശരീരം ആകെ മൂടിപ്പൊതിഞ്ഞുവേണം വഴിയിലിറങ്ങാൻ. കന്പിളിക്കുപ്പായത്തിനു പുറത്ത് കൈവിരൽ പോലും കാണിക്കാൻ പ്രയാസമാണ് ശൈത്യകാലത്ത്. ചിലനേരങ്ങളിൽ വല്ലാതെ ചന്നംപിന്നം മഴയും പെയ്യും. ശൈത്യകാലത്തെ രാത്രിയിൽ നിരത്തുകളിൽ ആളനക്കം നന്നേ കുറവായിരിക്കും. കാൽനടക്കാർ വിരളമായിരിക്കും.
അങ്ങനെയൊരു ശൈത്യകാലരാത്രിയിലാണ് അദ്ദേഹം റാംസ്‌ഗേറ്റ് റയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയത്. ഇംഗ്ലണ്ടിന്റെ വടക്കേക്കോണിലുള്ള ഡാർലിംഗ്ടനിൽ നിന്നുള്ള വരവാണ്. ആറുമണിക്കൂറുണ്ട് യാത്രാദൂരം. പലവട്ടം ട്രെയിൻ മാറിക്കയറണം. ആരോഗ്യമുള്ള ചെറുപ്പക്കാർ പോലും ക്ഷീണിച്ചുപോകുന്ന യാത്ര. ഇംഗ്ളീഷ് പഠിച്ചവർക്കുപോലും ഇംഗ്ലണ്ടിൽ വന്ന ആദ്യകാലങ്ങളിൽ ഒരക്ഷരം മനസിലാവില്ല; മറ്റേതോ വിചിത്രഭാഷയിലാണ് ഇംഗ്ളീഷുകാരുടെ സംസാരമെന്നു തോന്നും നമുക്ക്! കുറേക്കാലം കഴിയണം ഭാഷയുടെ വളവും തിരിവും തിരിച്ചറിയാൻ.
പനക്കലച്ചന്റെ ഇംഗ്ലണ്ടിലെ ആദ്യകാലമാണ് അത്. റാംസ്‌ഗേറ്റ് റയിൽവേ സ്‌റ്റേഷനിൽ രാത്രിവണ്ടിയിൽ വന്നിറങ്ങിയ അച്ചനൊന്നു പരുങ്ങി. തന്റെ വാസസ്ഥാനമായ സെന്റ് അഗസ്റ്റിൻസ് ആബിയിലെത്താനുള്ള വഴി അത്രക്കങ്ങു നിശ്ചയം പോരാ. പകലാണെങ്കിൽ എങ്ങനെയെങ്കിലും നോക്കിയും കണ്ടും നടന്നുപോകാം. ഈ രാത്രിയിൽ ഇതെന്തുചെയ്യാൻ? അവിടെനിന്നു ടാക്സി കിട്ടും; അഞ്ചോ ആറോ പൗണ്ട് മതി കൂലി. പക്ഷേ, ആ രീതി പനക്കലച്ചന് ഇല്ല. ടാക്സി ഒരു ആഡംബരമാണെന്ന് ഉള്ളിലെവിടെയോ ഒരു ധാരണയുണ്ട്; ഒരിക്കൽ ഡാർലിംഗ്ടനിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിയതാണ് അച്ചൻ. ആരെങ്കിലും വണ്ടിയുമായി കാത്തുനിൽക്കാറാണ് പതിവ്. അന്ന് ആരുമുണ്ടായിരുന്നില്ല. ഊഹമുള്ള വഴിയേ ബാഗും തൂക്കി പനക്കൽ അച്ചൻ നടന്നു; എത്രയൊക്കെ നടന്നിട്ടും വഴി അവസാനിക്കുന്നേയില്ല. നടന്നുനടന്നു ക്ഷീണിച്ചപ്പോൾ ഒരു ടാക്സിക്കാറിനു കൈകാണിച്ചു അച്ചൻ. അഡ്രസ് പറഞ്ഞപ്പോൾ ഡ്രൈവർ അദ്ദേഹത്തെ ഡാർലിംഗ്ധ്യാടൺ ധ്യാനകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി; ടാക്സിക്കൂലി പത്തു പൗണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നേരിട്ടുള്ള ടാക്സിക്കൂലി അഞ്ചു പൗണ്ട് മാത്രം.
ഈ രാത്രിയും ഒരു ടാക്സി വിളിച്ചാൽ മതി. അതിനു മനസാക്ഷി സമ്മതിക്കുന്നില്ല.
റാംസ്‌ഗേറ്റ് സ്‌റ്റേഷനിൽ നിന്നിറങ്ങി അല്പദൂരം നടന്നപ്പോൾ അച്ചന് മനസിലായി വഴിതെറ്റിയിരിക്കുന്നു. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാൽ വഴി വിജനം. അവിടവിടെ പ്രകാശിക്കുന്ന തെരുവുവിളക്കുകൾ മാത്രമാണ് വഴികാട്ടി. തണുപ്പിൽ വിറക്കുന്നുണ്ട് ആ മെല്ലിച്ച ശരീരം. എവിടെപ്പോയാലും കേരളത്തിലേതുപോലെ ആ വെളുത്ത ളോഹയാണ് വേഷം. അതിനുള്ളിൽ ഒരു സ്വെറ്റർ മാത്രമാണുള്ളത്. യൂറോപ്പിൽ ഇത്തരം ളോഹ ധരിക്കുന്ന വൈദീകർ ഇല്ലെന്നുതന്നെ പറയാം. ചില മുസ്ളീം പുരോഹിതർ ഇതുപോലുള്ള വസ്ത്രം ധരിക്കാറുമുണ്ട്! നരച്ചമുടിയും താടിയും നീണ്ട വെളുത്ത കുപ്പായവും ചേർന്ന് അച്ചനു നൽകുന്നതും ഇപ്പോൾ അത്തരമൊരു പ്രതിശ്ചായ!
കുറേദൂരം നടന്നുകഴിഞ്ഞപ്പോൾ അച്ചൻ കണ്ടു, വഴിയോരത്ത് ആരെയോ കാത്തുനിൽക്കുന്ന ഒരു ഇംഗ്ളീഷുകാരി. അച്ചൻ മെല്ലെ അടുത്തെത്തി ഒന്നു ചിരിച്ചു. മറുപടിയായി അവളും ചിരിച്ചു.
“സെന്റ് അഗസ്റ്റിൻസ് ആബി?”-അച്ചൻ ചോദിച്ചു.
അവൾ എന്തോ പറഞ്ഞു. അച്ചനൊന്നും മനസിലായില്ല. ‘സോറി’ പറഞ്ഞു വീണ്ടും ചോദ്യം ആവർത്തിച്ചു അച്ചൻ. കൂടുതൽ പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നിയിരിക്കണം അവൾക്ക്.
ഒടുക്കം അവൾ പറഞ്ഞു: “പ്ലീസ് കം വിത്ത് മീ”.
അനുസരണയോടെ അവളുടെ പിന്നാലെ അദ്ദേഹം നടന്നു. ഒടുവിൽ സെന്റ് അഗസ്റ്റിൻസ് ദേവാലയം ദൂരെ കാണാമെന്നായി. ഇതിനിടയിൽ അവളുടെ ഉച്ചാരണം അച്ചനും അദ്ദേഹത്തിന്റെ ഭാഷ അവൾക്കും മനസിലായിത്തുടങ്ങിയിരുന്നു.
അച്ചൻ അവളുടെ പേര് ചോദിച്ചു. അവൾ പേരുപറഞ്ഞു.
തൊഴിൽ ചോദിച്ചപ്പോൾ യാതൊരു ജാള്യതയും കൂടാതെ അവൾ പറഞ്ഞു: “സെക്സ് വർക്കർ!”
അതെന്തെന്നു മനസിലാക്കാൻ ഒരിക്കൽക്കൂടി ആവർത്തിച്ചു ചോദിച്ചു അച്ചൻ. മലയാളത്തിലെ അഴുക്കുപുരണ്ട ആ വാക്ക് അച്ചന്റെ തലച്ചോറിൽ മിന്നി: ‘വേശ്യ’.
പെട്ടെന്ന് ക്രിസ്തുവിന്റെ മുഖം അച്ചനു മുന്നിൽ തെളിഞ്ഞു; നിലത്തു വിരൽ കൊണ്ട് എന്തോ കുറിക്കുന്ന യേശു. അവനുമുന്നിൽ പിടിക്കപ്പെട്ട ഒരു പെണ്ണ്. അവൾക്കുപിന്നിൽ കല്ലുകളും വടികളുമായി ഇരന്പിയാർക്കുന്ന ഒരു ജനക്കൂട്ടം! ക്രിസ്തു മെല്ലെ തലയുയർത്തി പറഞ്ഞു: “നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ ആദ്യം എറിയട്ടെ”. കല്ലുകൾ അവിടെയുപേക്ഷിച്ചു ജനം തിരിഞ്ഞുനടന്നു.
അഗാധമായ കാരുണ്യത്തോടെ ആ രാത്രിയിൽ പനക്കൽ അച്ചൻ ആ ലൈംഗീകതൊഴിലാളിയോടു പറഞ്ഞു: “നന്ദി, എന്നെ ഇവിടെകൊണ്ടുവന്നു വിട്ടതിന്. ഒരു ചൂടുകാപ്പി കുടിച്ചാലോ?”
ആവാമെന്ന് അവൾ തലയാട്ടി. അച്ചൻ ഡോർബെൽ അടിച്ചു; ജോയൽ വന്നു കതകുതുറന്നു. യാതൊരു പ്രതിഫലവും കൂടാതെ അവിടെ സേവനം ചെയ്യുകയാണ് ജോയൽ. കണ്ണുനനയിക്കുന്ന ഒരു സഹനസാക്ഷ്യമുണ്ട് ആ ജീവിതത്തിനും.
സെന്റ് അഗസ്റ്റിൻസ് ആബിയുടെ ആവൃതിക്കുള്ളിലേക്ക് അച്ചൻ നടന്നു; വിറക്കുന്ന പാദങ്ങളോടെ അവളും. അനേകം വിശുദ്ധർ ജീവിച്ചുമരിച്ച ഇടമാണ് ഇതെന്ന് അവൾക്കറിയാം.
ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു: “നമുക്കൊന്നു പ്രാർത്ഥിച്ചാലോ?”
അവൾ ഒന്നു ഞെട്ടി; പ്രാർത്ഥനയുടെ ശാന്തതയിൽ നിന്നു പണ്ടേ പടികടന്നു പോയതാണ് അവളുടെ ജീവിതം. ലഹരിയിൽനിന്നു ലഹരികളിലേക്ക് ഊർന്നുപോയ ഒരു ജീവിതം. ഈ വൈകിയ രാത്രിയിൽ ഇനി ആരും തന്നെത്തേടി വരാനില്ലെന്ന് അവൾക്കറിയാം. അല്പം വൈമനസ്യത്തോടെയെങ്കിലും അവൾ പറഞ്ഞു: “ആവാം”.
അച്ചൻ അൽപ്പനേരം പ്രാർത്ഥിച്ചു. അവളുടെ ഉള്ളുലഞ്ഞു. ദൈവം തന്നെ വിരൽതൊട്ടതുപോലെ അവൾ പിടഞ്ഞു. പിന്നെ, ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു.
അച്ചൻ പറഞ്ഞുകൊണ്ടിരുന്നു, ഉപാധികളില്ലാത്ത യേശുവിന്റെ സ്നേഹത്തെപ്പറ്റി; മഗ്ദലേനയിലെ പിഴച്ചപെണ്ണിന്റെ ഹൃദയംതൊട്ട ആ നസ്രായനെപ്പറ്റി…രാത്രി ഏറെ കനംവച്ച ആ തണുപ്പിലേക്ക് അവൾ ഇറങ്ങി. അവളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിന്നു: “നന്ദി, ജീവിതം തിരികെതന്നതിന്…”
പിറ്റേന്ന് പ്രഭാതത്തിൽ കൊടുങ്കാറ്റുപോലെ ഒരാൾ ആശ്രമകവാടം കടന്നെത്തി. പുലരിയിൽത്തന്നെ ലഹരി മണക്കുന്ന ഒരാൾ. പനക്കൽ അച്ചനെ കാണാനാണ് വരവ്. ചാപ്പലിനു സമീപത്തെ കൺഫെഷൻ മുറി’യിൽ അച്ചൻ അയാളെ സ്വീകരിച്ചു; നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയൊരു മുറിയാണ് അത്. ഒരു സ്വീകരണമുറിയുടെ രൂപവും ഭാവവും ആണ് അതിനുള്ളത്. പക്ഷെ, പണ്ടുമുതൽ അതിനു കുന്പസാരക്കൂടിന്റെ പേരാണെന്നുമാത്രം.
“എന്തുവേണം?” സൗമ്യതയോടെ തിരക്കി അച്ചൻ.
“ഞാൻ അവളുടെ ഭർത്താവാണ്”
അച്ചൻ പുഞ്ചിരിച്ചു.
“നിങ്ങൾ എന്റെ ജീവിതമാർഗം തുലച്ചുകളഞ്ഞു” നാവിൽ നിരന്തരം വിളയുന്ന ഒരു തെറിവാക്കിന്റെ അകന്പടിയോടെ അയാൾ തിളച്ചു.
തലേന്നുവന്ന ആ രാത്രിസഞ്ചാരിണിയുടെ ഭർത്താവാണ് അയാൾ; അവളെ വിൽപ്പനയ്‌ക്ക് കൊണ്ടുപോകുന്ന ഇടനിലക്കാരനും അവൻ തന്നെ.
സെന്റ് അഗസ്റ്റിൻസ് ആബിയിൽ നിന്ന് മടങ്ങിയെത്തിയ അവൾ ഉറച്ചൊരു തീരുമാനം പറഞ്ഞു: “ഇനി എന്റെ ശരീരം ഏതാനും കറൻസി നോട്ടുകൾക്ക് വിൽക്കാനില്ല”
അച്ചൻ അവനോടും പറഞ്ഞു; ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച്. ജോർജ് പനക്കൽ എന്ന വൈദീകനു മുന്നിലിരുന്ന് അവനും വിതുന്പി.
ആ ദിവസങ്ങളിൽ റാംസ്‌ഗേറ്റിൽ ഒരു തെരുവുപെണ്ണിന്റെ എണ്ണം കുറഞ്ഞു; മയക്കുമരുന്നിൽ തളച്ചിട്ടിരുന്ന മറ്റൊരുവനും സുബോധത്തിലേക്ക് നടന്നു. പിന്നീട് അവർ ദൈവത്തോട് കൂടുതൽ അടുത്തു.
ധ്യാനകേന്ദ്രത്തിലെ സ്തുതിഗീതങ്ങളിൽ അവരുടെ സ്വരവും ഇടകലരുന്നു.
ഏതോ മലയാളി ഉച്ചത്തിൽ പാടുന്നതു കേൾക്കുന്നു: “അത്ഭുതങ്ങൾ തീർന്നിട്ടില്ല; അടയാളങ്ങൾ തോർന്നിട്ടില്ല…”
ശാന്തിമോന്‍ ജേക്കബ് | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Aug 16, 2016 2:54 pm | |
| മരണം... ദുർബലം അല്ലറ ചില്ലറ അസുഖങ്ങൾ ഒഴിവാക്കിയാൽ മറ്റു പറയത്തക്ക അസ്ക്യതകളൊന്നും തൽക്കാലം അയാളെ അലട്ടിയില്ല.. എന്നിട്ടും ഭാര്യയുടെ ദേഹ വിയോഗത്തിന് ശേഷം അകാരണമായ ഒരു മരണ ഭയം അയാളെ സദാ അലട്ടിക്കൊണ്ടിരുന്നു .. മരിക്കാനുള്ള പ്രായം ഒന്നും ആയിട്ടില്ല .. അല്ലെങ്കിൽ തന്നെ മരണത്തിന് ഒരു പ്രായം ഉണ്ടോ ? തന്നെക്കാൾ പ്രായം കുറഞ്ഞ എത്രയോ ആളുകൾ മരിക്കുന്നു .. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ .. ഒരു കൃത്യമായ സമയം മരണത്തിന് ഉണ്ടായിരുന്നെങ്കിൽ ആളുകൾ ആയുസ് തീരും മുൻപ് ആധി കയറി മരിച്ചേക്കും ... ഓർത്തപ്പോൾ അയാൾക്ക് ചിരി വന്നു .. മരണം ഒരു അനിവാര്യത തന്നെയാണ് . എന്നാലും മരിക്കാൻ ആരും അത്ര ഇഷ്ടം കാണിക്കാറില്ല . ജീവിതത്തോടുള്ള ആർത്തിയാണോ ? മരണത്തിലുള്ള ഭയം ആണോ ? മരണത്തെ ഇത്ര ഭയക്കാനും വെറുക്കാനും കാരണം ?. രസമുണ്ട് വെറുതെ ഇങ്ങനെ ചിന്തിക്കാൻ . മരിച്ചു കഴിഞ്ഞ് കണ്ണുകൾ തുറന്നിരുന്നാൽ , കാതുകൾ തുറന്നിരുന്നാൽ ചുറ്റുപാടും നടക്കുന്നതൊക്കെ കാണാനും കേൾക്കാനും കഴിയുമോ ? എന്തിനാണ് ആളുകൾ മരിച്ചയാളുടെ കണ്ണുകൾ തിരുമ്മി അടയ്ക്കുന്നത് , അടയ്ക്കുന്നതാണ് നല്ലത് . അല്ലെങ്കിൽ കാണുന്നവർക്കു് ഭയം തോന്നും .. ബന്ധുക്കൾ മരിച്ചയാളുടെ മഹത്വങ്ങൾ പറയുന്നതും ഓരോ പുതിയ ബന്ധു എത്തുമ്പോഴും , കരഞ്ഞു തളർന്നവർ ശബ്ദം എടുത്ത് ഒന്നു കൂടി കരഞ്ഞിട്ട് , കരച്ചിൽ പുതിയ ബന്ധുവിനെ ഏൽപിച്ച് തുള്ളി വെള്ളം കുടിക്കാൻ തെക്കിനിയിലേക്ക് പോകുന്നതും അടുക്കള പുറത്തെ കൊച്ചു വർത്തമാനവും , ആകെ കൂടി മരണവീട് ഒരു രസമുള്ള കാഴ്ചയാണ് .. അയാൾക്ക് ചിരി പൊട്ടി , കോലായിൽ വേറെ ആരുമില്ല .. അത് കൊണ്ട് അയാളുടെ ചിരി ആരും കേട്ടില്ല .... എല്ലാവരെയും വിട്ടു പോകുന്നത് സങ്കടം തന്നെയാണ് , ശരീരം ദഹിപ്പിച്ചാലും അടക്കം ചെയ്താലും .. ഓർത്താൽ ഭയം തോന്നുന്നു .. അടക്കം ചെയ്ത് പെട്ടിയിൽ കിടക്കുന്നതും പിന്നെ പെട്ടി കുഴിയിൽ വെച്ച് മണ്ണിടുന്നതും ഓർത്തപ്പോൾ അയാൾക്ക് ശ്വാസം മുട്ടും പോലെ തോന്നി .. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭയന്നത് പോലെ അയാൾ മരിച്ചു ..... അടക്കം ചെയ്തതും ബന്ധുക്കൾ വന്നതും കരഞ്ഞതും കടും ചായ കുടിച്ചതും അടുക്കള പുറത്തെ കൊച്ചുവർത്തമാനവും കുഴിമാടത്തിലെ ഇരുട്ടും ശാസം മുട്ടലും ഒന്നും അയാൾ അറിഞ്ഞില്ല ... അവസാന ശ്വാസം വലിക്കുന്നതിന് മുൻപ് അയാൾ ഒന്നു മാത്രം മറന്നില്ല ... ആ സമയം അയാൾ ദൈവത്തോട് നെഞ്ചുരുകി പ്രാർത്ഥിച്ചു .. ആ പ്രാർത്ഥന ദൈവം കേട്ടു .. ഉത്തരവും കൊടുത്തു .... അങ്ങനെ അയാൾ പതിനാറാം ദിവസം ആത്മാവായി പുനർജനിച്ചു .... തിടുക്കപ്പെട്ട് അയാൾ പരലോകത്ത് നിന്നും പുറപ്പെട്ട് വീട്ടുപടിക്കൽ എത്തി .. മുറ്റത്തും പറമ്പിലും വലിയ ജനകൂട്ടം .. വലിയ ശബ്ദവും പരക്കം പാച്ചിലും .. അയാൾ വീടിനുള്ളിൽ കടന്നു , മക്കളും മരുമക്കളും എല്ലാം ചേർന്ന് കഴിക്കുന്നത് മദ്യം ആണെന്ന് അയാൾ അറിഞ്ഞു ... അടുക്കള ഭാഗത്ത് പെൺമക്കളും പേരക്കുട്ടികളും ചേർന്ന് കളി പറഞ്ഞും ചിരിച്ചും രസിക്കുന്നു ... അലങ്കരിച്ച പന്തലിൽ ജനം സദ്യ ഉണ്ണാൻ ഊഴം കാത്ത് നിൽക്കുന്നു .... കലവറയിൽ പായസത്തിന്റെ മധുരഗന്ധം മൂക്കിൽ തുളച്ചു കയറി .... അയാൾ മെല്ലെ പടിയിറങ്ങി ദൈവത്തെ വിളിച്ചു കൊണ്ടയാൾ മേൽപോട്ട് നോക്കി ... വെള്ളി മേഘങ്ങൾക്കിടയിൽ അയാളുടെ ഭാര്യയുണ്ട് കൈകാട്ടി ചിരിച്ചു കൊണ്ട് അങ്ങോട്ട് വിളിക്കുന്നു ... നിമിഷ നേരം കൊണ്ടയാൾ ആകാശം പൂകി .... ഭാര്യാ സമീപം എത്തി .. ചേർത്ത് പിടിച്ച് അവൾ ചെവിയിൽ പറഞ്ഞു "പോകണ്ട എന്ന് പറയാൻ ഞാൻ പിന്നാലെ വന്നതാ , പിന്നെ ഓർത്തു , പോയി എല്ലാം കണ്ടിട്ട് വരട്ടെ എന്ന് ...വിഷമിക്കണ്ട , ഞാൻ പറഞ്ഞിട്ടില്ലേ , ജീവിതത്തിൽ ആയാലും മരണത്തിൽ ആയാലും സ്വർഗത്തിൽ ആയാലും നരകത്തിൽ ആയാലും ഞാൻ കൂടെ ഉണ്ടാകും എന്ന് , വാ ഞാൻ വാക്ക് പാലിച്ചു ...... പിന്നെ ഒരിക്കലും അയാൾ ജീവിതത്തെ ആഗ്രഹിച്ചിട്ടില്ല ഇബ്രാഹിം കുട്ടി പാണപറമ്പ്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Tue Aug 16, 2016 3:52 pm | |
| | |
| | | Sponsored content
| Subject: Re: Athumithum, FB PO | |
| |
| | | | Athumithum, FB PO | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |