Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പെണ്‍ പെരുമ !!! | |
|
+11sandeep Laila N Binu vipinraj Greeeeeshma Abhijit Minnoos shamsheershah sunder Neelu Ammu 15 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Mon Aug 24, 2015 8:50 am | |
| | |
| | | sandeep Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Tue Sep 22, 2015 9:27 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Tue Oct 06, 2015 9:33 am | |
| സ്നേഹത്തിന്റെ പെൺവീട്
സജിനി സ്നേഹിഭവനിലെ കുട്ടികൾക്കൊപ്പം
കൂലിവേല ചെയ്ത് പതിമൂന്ന് പെൺകുട്ടികൾക്ക് അഭയമായി മാറിയ തൊടുപുഴ മേലുകാവ്മറ്റം സജിനിയുടെ ജീവിത കഥ. മഴ സജിനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ച് മുന്‍ൈവരാഗ്യമൊന്നും ഉണ്ടായിട്ടല്ല. മഴക്കാലത്താണ് പനി കൂടുതൽ വരുന്നത്. ഒരു കുട്ടിക്ക് പനി വന്നാൽ പിന്നെ, കൂടെയുളളവർക്കും വരില്ലേ? കൂടെയുളളവർ എന്ന് സജിനി പറയുമ്പോൾ അത് ഒന്നോ രണ്ടോ പേരല്ല. തൊടുപുഴ മേലുകാവ് മറ്റം സ്നേഹിഭവനിലെ സജിനിക്ക് പെൺമക്കൾ പതിമൂന്ന്. അച്ഛനും അമ്മയും ഉപേ ക്ഷിച്ചവർ. അച്ഛൻ ഉപേക്ഷിച്ചപ്പോൾ നോക്കാൻ നിവൃത്തിയില്ലാതായിപ്പോയ അമ്മമാരുടെ മക്കൾ.
കൂലിപ്പണിയെടുത്തു സ്വന്തം മക്കളെ വളർത്തി വലുതാക്കിയവരുടെ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, റബർ വെട്ടിയും പാലെടുക്കാൻ പോയും അധ്വാനിച്ചാണ് സജിനിയും ഭർത്താവു മാത്യൂസും ഈ മക്കളെ പൊന്നു പോലെ വളർത്തുന്നത്, സ്വന്തം മക്കളായ അതുലിനും കൃപയ്ക്കും ഒപ്പം തന്നെ.
ഇടയ്ക്കൊക്കെ പലചരക്ക് കടക്കാരോട് കടം പറഞ്ഞു. നിവൃത്തിയില്ലാതെ വന്നപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും നൽകുന്ന സംഭാവനകൾ സ്വീകരിച്ചു. മുണ്ടു മുറുക്കിയുടുത്ത് ജീവിച്ച് അവർ മക്കളെ പട്ടിണി അറിയിക്കാതെ വളർത്തി. എംജി യൂണി വേഴ്സിറ്റിയിലെ അധ്യാപകർ, തൊടുപുഴ മുട്ടം എൻജിനീയറിങ് കോളജിലെ അധ്യാപകരും വിദ്യാർഥികളും നാട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ അങ്ങനെ ചെറിയ സഹായങ്ങൾ സ്വരുക്കൂട്ടി ഇവരിൽ മൂന്നു പെണ്‍മക്കളുടെ വിവാഹവും നടത്തി.
‘ആദ്യമൊക്കെ ആൺകുട്ടികളെയും സ്വീകരിക്കുമായിരുന്നു. പക്ഷേ, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു പോലെ നോക്കാനുളള സൗകര്യം ഇല്ലാത്തതുകൊണ്ട് പെൺമക്കളെ മാത്രമാക്കി.’ സ്നേഹിഭവൻ എന്ന പെണ്‍വീടിന്റെ ഉമ്മറത്തിരുന്ന് സജിനി ജീവിതം പറഞ്ഞു തുടങ്ങി.
പാത്രം കമിഴ്ത്തി പ്രതിഷേധം
‘ഇടുക്കി വാഴത്തോപ്പിലെ മണിയാറൻ കുടിയിലാണ് ഞാൻ ജനിച്ചു വളർന്നത്. അന്നൊക്കെ ഓരോ ആദിവാസിവിഭാഗക്കാർ ഓരോ പ്രദേശത്ത് ഒരുമിച്ചാണ് താമസിക്കുന്നത്. പത്താം ക്ലാസ് പാസായവർ തന്നെ ഒന്നോ രണ്ടോ പേർ മാത്രം. ഞാനൊക്കെ ഏഴാം ക്ലാസു മുതൽ കൂലിപ്പണിക്കു പോയി തുടങ്ങിയതാണ്. കുട്ടികളാണെന്നു കരുതി ജോലിക്കു കുറവൊന്നുമില്ല. കൂലിയില്‍ കുറവുണ്ട് താനും. ഭക്ഷണം തരുന്ന രീതിയോടാണ് എനിക്കു കൂടുതൽ വിയോജിപ്പു തോന്നിയത്. ജന്മിയുടെ വീട്ടിൽ ഒരു മരച്ചുവട്ടിലാണ് പണിക്കാര്‍ക്കു ഭക്ഷണം. നെല്ല് കറ്റ ചുമന്ന് അടുക്കി കഴിയുമ്പോള്‍ വിശന്നു കത്തും. പക്ഷേ, ഞങ്ങൾ ചെല്ലു മ്പോള്‍ കുറച്ചു ചക്കപ്പുഴുക്കും കഞ്ഞിവെളളത്തിൽ അൽപം വറ്റു മായിട്ടായിരിക്കും പാത്രം. എനിക്ക് ആ വിവേചനം തീരെ സഹിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം ഞാൻ പാത്രം അവരുടെ തിണ്ണയിൽ തന്നെ കമിഴ്ത്തിവച്ചിട്ട് ഇറങ്ങിപ്പോന്നു.
ജന്മിയുടെ വീട്ടുകാര്‍ എന്റെ വല്യപ്പച്ചനെ കണ്ടു. ‘മൂപ്പന്റെ കൊച്ചുമോൾ മഹാ അഹങ്കാരിയാണ് ’ എന്നൊക്കെ പറഞ്ഞു. വല്യപ്പച്ചന് അവരോടൊക്കെ വളരെ ബഹുമാനമാണ്. അദ്ദേഹം എന്നെ വഴക്കു പറഞ്ഞു. ഞങ്ങള്‍ കുടിവെളളം എടുക്കുന്നത് അവരുടെ ഓലിയിൽ നിന്നാണ്. പിന്നീട് അതിനു വിലക്ക് വന്നു. കുളിക്കടവിൽ മേൽജാതിക്കാർ പെണ്ണുങ്ങൾ കുളിക്കാൻ വരുമ്പോൾ ആദിവാസിക്കുട്ടികൾ അവിടെ ചെല്ലാൻ പാടില്ല. ഞാൻ വീട്ടിലെയും അയലത്തെയും കുട്ടികളെ കൂട്ടി അവർ കുളിക്കുന്ന സമയത്തിനു മുമ്പ് തോട്ടിലിറങ്ങി നിൽക്കും. ഞങ്ങളെ കണ്ടാൽ അവർ ഇറങ്ങില്ല തിരിച്ചു പോകും. അതിനപ്പുറത്ത് ആരെങ്കിലും പശുവിനെയും പട്ടിയെയും കുളിപ്പിച്ചാലും അവർക്ക് പരാതിയൊന്നുമില്ല. അപ്പോളെന്താണ് മനസ്സിലാക്കേണ്ടത്? സജിനി ക്ഷോഭത്തോടെ ചോദിക്കുന്നു.
ഇന്നിപ്പോള്‍ സ്ഥിതി ഒരു പാട് മാറുന്നുണ്ട്. വിദ്യാഭ്യാസമാണ് പുരോഗതിക്കുളള ഏറ്റവും നല്ലആയുധം. എനിക്ക് പ്രീഡിഗ്രി വരെയേ പഠിക്കാൻ കഴിഞ്ഞുളളൂ. ഇപ്പോൾ ഇവിടെ നിന്ന് ഡിഗ്രിയും ബിഫാമും ഒക്കെ പഠിക്കുന്ന കുട്ടികളുണ്ട്. എന്റെ മക്കളിൽ നിന്ന് ഡോക്ടർമാരും എൻജിനീയര്‍മാരും ഒക്കെ ഉണ്ടാകും.’ ഇതു പറഞ്ഞു സജിനി പ്രതീക്ഷയോടെ പുഞ്ചിരിക്കുന്നു.
കുട്ടികളെല്ലാം വൈകുന്നേരം സ്കൂൾ വിട്ടു വന്ന തിരക്കിലാണ് ഇപ്പോൾ സ്നേഹിഭവൻ. മേലുകാവ് സിഎംഎസ് സ്കൂളിലെ വിദ്യാർഥിനികളാണ് പത്താം ക്ലാസ് വരെയുളള എല്ലാവരും. ബാഗ് കൊണ്ട് അകത്തുവച്ച് കാലും മുഖവും കഴുകി കാപ്പി കുടിയും കഴിഞ്ഞ് കുട്ടികൾ സജിനിക്ക് അരികിലെത്തി. അന്നത്തെ വിശേഷങ്ങൾ പറയാൻ. ‘എല്ലാ ചുമതലകളും വീതിച്ചു നൽകിയിട്ടുണ്ട്. മുതിർന്ന കുട്ടികൾ അവരുടെ പഠനകാര്യം ശ്രദ്ധിക്കുന്നതിനൊപ്പം താഴെയുളള കുട്ടികളെ പഠിപ്പിക്കുകയും വേണം.’
കുട്ടികളുടെ പേരുകളും അവർ സ്നേഹിഭവനത്തിലെത്തിയത് എങ്ങനെയെന്നും ചോദിച്ചപ്പോൾ സജിനിയുടെ മറുപടി വ്യക്തമായിരുന്നു.‘‘നാളെ ഈ കുട്ടികൾ സമൂഹത്തിലേക്ക് നല്ല നിലയിൽ ഇറങ്ങിച്ചെല്ലേണ്ടവരാണ്. പറയാൻ നിറമുളള കഥകളൊന്നും ഇവരുടെ ജീവിതത്തിലില്ല.’ വിനയം തൊട്ട സ്വരത്തോടെ സജിനി പറയുന്നു.
‘ഞങ്ങൾ സെന്റർ ഫോർ ട്രൈബ്സ് ആന്‍ഡ് ദളിത് സ്റ്റഡി സെന്റർ തുടങ്ങിയിട്ട് വർഷം പതിനഞ്ച് പിന്നിടുന്നു. അങ്ങനെ മുന്‍കൂട്ടി നിശ്ചയിച്ചൊന്നും തുടങ്ങിയ സംഘടന അല്ല ഇത്. യാദൃച്ഛികമായി സംഭവിച്ചത് എന്ന് വേണമെങ്കിൽ കരുതാം.’
അതുൽ, സജിനി, കൃപ, മാത്യൂസ്
‘പ്രീഡിഗ്രിക്കു പഠിക്കാനാണു ഞാൻ വാഴത്തോപ്പിൽ നിന്ന് തൊടുപുഴയിൽ എത്തിയത്. സിഎസ് ഐ യൂത്തിന്റെ പ്രവർത്തകർ ചേർന്നുളള സെന്റ് ആൻസ് എന്ന സംഘടന ആദിവാസികൾക്കിടയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഠനത്തിനു ശേഷം ഞാൻ അതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി. മാത്യൂസ് ചിത്രകാരനാണ്. സെന്റ് ആൻസിന്റെ സജീവപ്രവർത്തകനും. സൗഹൃദം ഗാഢമായപ്പോൾ വിവാഹി തരാകാൻ തീരുമാനിച്ചു. എനിക്ക് പണ്ടും കൃഷി വളരെ ഇഷ്‍ടമാണ്. മാത്യൂസിനു വീട്ടിൽ നിന്ന് കിട്ടിയ ഓഹരി കൊണ്ട് ഹൈറേഞ്ചിൽ വാങ്ങുന്നതാണ് നല്ലതെന്ന് ഞങ്ങൾക്കു തോന്നി. കൂടുതൽ സ്ഥലം കിട്ടും.കൃഷി ചെയ്തു ജീവിക്കുകയും ചെയ്യാം.
സ്ഥലം വാങ്ങാന്‍ പോയ യാത്ര
സ്ഥലം വാങ്ങാൻ ഞങ്ങള്‍ തൊടുപുഴയില്‍ നിന്ന് ബസ് കയറി. ബസ്സിൽ കയറിയപ്പോൾ മുതൽ രണ്ടു കുട്ടികളും അമ്മയും ഇരുന്ന് കരയുന്നു. ചോദിച്ചപ്പോള്‍ കുളമാവിൽ നിന്നുളളവരാണ്. അമ്മയ്ക്ക് ഏകദേശം ഇരുപത്തിയാറു വയസ്സുണ്ടാകും. ഭർത്താവ് മറ്റൊരു സ്ത്രീയെയും കൊണ്ട് വീട്ടിൽ താമസമാക്കി. അവരുടെ കഥ കേട്ട് ഞാനും കരഞ്ഞുപോയി. കുഞ്ഞുങ്ങൾ നേരാം വണ്ണം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി.
അവർക്കൊപ്പം ബസിൽ നിന്നിറങ്ങി ഭക്ഷണം വാങ്ങിക്കൊടുത്തു. അവളുടെ അമ്മ അടിമാലിയിൽ ഏതോ ഒരു വീട്ടിലുണ്ട് എന്നറിയാം. ഞങ്ങള്‍ അവരെയും കൊണ്ട് അടിമാലിയില്‍ ഇറങ്ങുമ്പോൾ നാട്ടുകാർ കൂടി. മുതിർന്നവർ പലരും ചോദിച്ചു. ‘മോളെ, ഇവരെ ഇവിടെ വിട്ടിട്ടു പോയാൽ രാത്രിയിൽ ഇവർ എവിടെ പോകാനാണ്? ഞങ്ങൾക്കു പിന്നെ, വേറൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. സ്ഥലം വാങ്ങൽ മാറ്റി വച്ചു. അവരെ ഏതെങ്കിലും ശരണ കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു ശ്രമം. പക്ഷേ, ആദിവാസി ആയതുകൊണ്ട് നിയമത്തിന്റെ നൂലാമാലകൾ ഏറെ.
ഒടുവിൽ ഞങ്ങൾ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് അവരെ സെന്റ് ആൻസിന്റെ ഓഫിസിലേക്കു കൊണ്ടു പോന്നു. അവൾക്കു വേണ്ടി കേസ് നടത്തി. അവളുടെ പേരിലുളള വീട്ടിൽ നിന്നാണ് അവളെ അടിച്ചിറക്കിയത്. കോടതി വിധിയുടെ കാരു ണ്യത്തിൽ അവൾക്കും മക്കൾക്കും വീട് തിരികെ കിട്ടി. ഇപ്പോൾ മൂത്തയാൾ പ്ലസ്ടുവിൽ പഠിക്കുന്നു. രണ്ടാമത്തെ കുട്ടി പത്താം ക്ലാസിൽ. അവരാണ് സ്നേഹിഭവന്‍ എന്ന ആശയത്തിനു ഞങ്ങളുടെ മനസ്സിൽ വിത്തിട്ടത്.
ശരണമില്ലാത്ത അമ്മമാരെയും കുട്ടികളെയും സഹായിക്കാൻ ഒരു സംഘടന വേണം അങ്ങനെയാണ് സെന്റർ ഫോർ ട്രൈബ്സ് ആൻഡ് ദളിത് സ്റ്റഡി സെന്റർ എന്ന സ്ഥാപനം രജിസ്റ്റർ ചെയ്യുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങൾക്കായി സെന്റ് ആൻസിന്റെ കെട്ടിടം വാടകയ്ക്കു കിട്ടിയതോടെ പ്രവർത്തനത്തിനു എളുപ്പത്തിൽ തുടക്കമായി. പത്രത്തിൽ വാർത്ത വന്നതോടെ അന്വേഷണങ്ങൾ ധാരാളം വന്നു. ഇത്രയും പേരെ പോറ്റാൻ എവിടെ നിന്ന് പണം കണ്ടെത്തു മെന്നതും പ്രശ്നമായി വന്നു. ആദ്യവർഷം തന്നെ പതിനൊന്ന് പേർ വന്നു. മാത്യൂസ് ചിത്രരചന നിർത്തി, ഞങ്ങൾ രണ്ടു പേരും കൂലിപ്പ ണിക്കു പോയിതുടങ്ങി. ഞങ്ങൾ പണിക്കു പോകുമ്പോൾ മുതിർന്ന കുട്ടികൾ ചെറുപ്രായക്കാരെ നോക്കും. എല്ലാവരും സ്കൂളിൽ പോകുന്നുണ്ട്.
സ്നേഹിഭവന്‍ ഇപ്പോൾ മറ്റൊരു സ്വപ്നത്തിന്റെ പണിപ്പുരയി ലാണ്. ഇപ്പോൾ നില്ക്കുന്ന വാടകക്കെട്ടിടത്തിനരുകില്‍ പതിനഞ്ചു സെന്റ് സ്ഥലത്ത് സ്നേഹിഭവനു പുതിയ കെട്ടിടം ഉയരുകയാണ്.
സ്വപ്നത്തിലെ വീട് ഉയരുമ്പോൾ
സജിനി സ്നേഹിഭവനിലെ കുട്ടികൾക്കൊപ്പം
‘ഇത് പൂര്‍ത്തിയാകുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയിലെ അധ്യാപകരാണ് വിസിറ്റിനെത്തിയ അമേരിക്കൻ പ്രഫസർ പൗളാ ക്ലോസൺബക്കിനെ പരിചയപ്പെടുത്തിയത്. അവർ ഇവിടെ വന്നു. ഞങ്ങളുടെ പ്രവർ ത്തനങ്ങളൊക്കെ കണ്ടു പോയി. കുറച്ചു വർഷങ്ങൾക്കു ശേഷം അവർ വിളിച്ചു. ‘സര്‍വീസിൽ നിന്നു വിരമിച്ചു. അപ്പോള്‍ കിട്ടിയ തിൽ നിന്നു കുറച്ചു പണം തരാം.’ കുട്ടികൾക്കെല്ലാവർക്കും സുഖമായി താമസിച്ചു കൊണ്ടു പഠിക്കാനുളള കെട്ടിടം പണിയ ണം. ഈ പണം കൊണ്ട് ആദ്യം സ്ഥലം വാങ്ങണം. ’പൗളാ നിർദേശിച്ചു.
അതനുസരിച്ച് പതിനഞ്ച് സെന്റ് സ്ഥലം വാങ്ങി. ‘സ്ഥലം വാങ്ങിയതിനു ശേഷം ഒന്നര ലക്ഷം ബാക്കിയുണ്ട്. എന്തു ചെയ്യണം’ എന്ന് അവരോട് ചോദിച്ചു. ‘ഒരു കാർ വാങ്ങ. കുട്ടികളെ സ്കൂളിൽ കൊണ്ടു വരാൻ അത് ഉപയോഗിക്കാമല്ലോ’ പൗളോ പറഞ്ഞു.
ആ പണവും ലോണും കൂടി ചേർത്ത് കാർ വാങ്ങി. അതൊരു നല്ല തീരുമാനമായിരുന്നു. കാരണം സ്കൂളിൽ പോയിവരുന്നതിനേക്കാൾ ബുദ്ധിമുട്ടിയിരുന്നത് കുട്ടികൾക്കു ഒരേ സമയത്ത് അസുഖം വരുമ്പോഴാണ്. വീട് പൂർത്തിയാക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ നാട്ടിലുളള ഒരാൾ പില്ലര്‍ വരെ എത്തിക്കാനുളള പണം തന്നു.
മതത്തിന്റെയോ ജാതിയുടെയോ ഭാഗമാകാൻ തയാറായാൽ കെട്ടിടം ഒരു മാസം കൊണ്ടു പൂർത്തിയാക്കുമെന്ന് അറിയാം. പക്ഷേ, എനിക്കത് വേണ്ട്. ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും എല്ലാമുണ്ട്. ഓരോരുത്തരും അവരുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥിക്കുന്നു.
മകൻ അതുൽ മുതിർന്നപ്പോൾ ഞങ്ങൾ തൊട്ടടുത്ത് തന്നെ വേറൊരു വാടകവീട് എടുത്തു. അതുൽ ഒമ്പതാം ക്ലാസിലാണ്. മകൾ കൃപ, യു.കെ.ജിയിൽ. രണ്ടു കെട്ടിടങ്ങളുടെ വാടക, വീട്ടു ചെലവ് ഇതെല്ലാം ഓരോ മാസത്തെയും ടെൻഷനാണ്. ഒരുവഴിയും ഇല്ലാതിരിക്കുമ്പോഴായിരിക്കും ഏതെങ്കിലും സുഹൃത്ത് ഒരു ചാക്ക് അരി എത്തിച്ചു തരുന്നത്. ഇതുവരെ അങ്ങനെയാണ് കാര്യങ്ങൾ നടന്നിട്ടുളളത്. ഇതുവരെ നടത്തിയ ദൈവം ഇനി അങ്ങോട്ടും വഴിവിളക്കാകും.’ പ്രകാശം തിളങ്ങുന്ന പ്രതീക്ഷയോടെ സജിനി കാത്തിരിക്കുന്നു. | |
| | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Tue Oct 06, 2015 10:40 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Tue Oct 06, 2015 3:26 pm | |
| | |
| | | Paandyettan Forum Member
| Subject: Re: പെണ്‍ പെരുമ !!! Wed Oct 07, 2015 5:01 pm | |
| anybody support smt.Deepa Nishant? | |
| | | sandeep Forum Boss
Location : Dubai
| | | | Binu Forum Boss
Location : Kuwait
| Subject: Re: പെണ്‍ പെരുമ !!! Wed Oct 07, 2015 6:29 pm | |
| | |
| | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Fri Jan 15, 2016 6:36 pm | |
| ഒരു വര്‍ഷം കൂടി കലണ്ടര്‍ താളിലേക്കു മറിയുമ്പോള്‍ പൊയ്‌പ്പോയ വര്‍ഷം കേരളത്തില്‍ പല കാരണങ്ങളാല്‍ വാര്‍ത്തയില്‍ നിറഞ്ഞ 5 പെണ്‍വ്യക്‌തിത്വങ്ങളെ ഓര്‍ത്തെടുക്കുകയാണു
വിശുദ്ധ പ്രണയത്തിന്റെ പ്രതീകം - കാഞ്ചനമാല കടുത്ത ജീവിതസന്ധികളെ അതിജീവിച്ച് പ്രണയത്തിനായി സ്വജീവിതമുഴിഞ്ഞുവച്ച് ലോകത്തിനു മാതൃകയായ ഇതിഹാസനായിക. കാഞ്ചനമാലയുടെ പ്രണയവും ജീവിതവും സാഹിത്യത്തിനും സിനിമയ്‌ക്കും വിഷയമായത് ത്യാഗസുരഭിലമായ അവരുടെ പ്രണയത്തിന്റെ വിശുദ്ധികൊണ്ടാണ്. ന്യൂജനറേഷന്‍ ക്യാമ്പസ് പ്രണയങ്ങളിലെ പ്രാക്‌ടിക്കല്‍ ചിന്തയ്‌ക്കപ്പുറം ജാതി, മത, വര്‍ണ വ്യത്യാസമില്ലാതെ തീവ്രപ്രണയത്തിന്റെ ജീവിക്കുന്ന സ്‌മാരകമാണ് കാഞ്ചനമാല. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രാണനായകനെ ഓര്‍ത്ത് കാഞ്ചനമാല കോഴിക്കോട് നഗരത്തില്‍നിന്ന് കിഴക്ക് കുഗ്രാമമായ മുക്കത്ത് ജീവിക്കുന്നു. എഴുപതുവര്‍ഷം മുമ്പാണ് എസ്.കെ. പൊറ്റക്കാട് കോഴിക്കോട് മുക്കത്തിന്റെ പശ്‌ചാത്തലത്തില്‍ നാടന്‍ പ്രേമകഥ പറഞ്ഞത്. ഏഴു പതിറ്റാണ്ടിനിപ്പുറം ഒരു സുന്ദര പ്രണയസിനിമയ്‌ക്ക് മുക്കം പാശ്‌ചാത്തലമായി. പ്രണയിനിയുടെ കാല്‍പ്പാദം പതിഞ്ഞ മണല്‍ കോരിയെടുക്കുന്ന, പ്രണയിക്കാന്‍ അവരുടേതായ ലിപിയുണ്ടാക്കിയ, മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും അപൂര്‍വ പ്രണയകഥ സംവിധായകന്‍ ആര്‍.എസ്. വിമല്‍ സിനിമയാക്കിയപ്പോള്‍ മലയാളക്കര ഒന്നടങ്കം അത് നെഞ്ചോട് ചേര്‍ത്തു. 'ഇങ്ങനെയും പ്രണയിക്കാന്‍ പറ്റുമോ?'' 1962-ല്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ വള്ളം മറിഞ്ഞ് മരിച്ച കാമുകന്‍ മൊയ്‌തീന്റെ വിവാഹം കഴിക്കാത്ത വിധവയായി കാഞ്ചനമാല ജീവിക്കുന്നു. മൊയ്‌തീന്റെ ഓര്‍മയ്‌ക്കായി പ്രണയത്തിന്റെ താജ്‌മഹലുകള്‍ പണിതു അവര്‍. അതു പക്ഷേ മാര്‍ബിള്‍ കല്ലുകള്‍ കൊണ്ടായിരുന്നില്ല. മറിച്ച്, മൊയ്‌തീന്‍ ബാക്കിവച്ച ജീവകാരുണ്യപ്രവര്‍ത്തനം നിറവേറ്റിക്കൊണ്ടിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു മൊയ്‌തീന്‍. രാഷ്‌ട്രീയം, സാഹിത്യം, കല, നാടകം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ടു. നല്ലൊരു മനുഷ്യസ്‌നേഹിയായിരുന്ന മൊയ്‌തീന്‍ ജാതി, മത, മതില്‍ക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് മനുഷ്യത്വമാണ് പ്രധാനമെന്ന് മറ്റുള്ളവരെ പഠിപ്പിച്ചു. നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമാവരുത്. അത് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്രദമാവണം എന്നതായിരുന്നു മൊയ്‌തീന്റെ കാഴ്‌ചപ്പാടുകള്‍. ഈ ആശയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് 'മക്കള്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്കും, ഭര്‍ത്താവിന്റെ ഉപദ്രവം താങ്ങാനാവാത്ത സ്‌ത്രീകള്‍ക്കും ആരുമില്ലാത്ത കുട്ടികള്‍ക്കും സംരക്ഷണം നല്‍കി കാഞ്ചനമാല ജീവിക്കുന്നു. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും സ്വപ്‌നങ്ങള്‍ തകര്‍ത്ത ആ തോണി അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. മൊയ്‌തീനും അംജദ്‌മോനും കൂടാതെ മൊയ്‌തീന്റെ മച്ചുനന്‍ ഉസ്സല്‍കുട്ടിയും. അംജദ്‌മോന്റെ മൃതദേഹം മാത്രം കിട്ടിയില്ല. മൊയ്‌തീന്റെ മൃതദേഹത്തില്‍ ഒരു പരുക്കുമുണ്ടായിരുന്നില്ല. ആ വെള്ളാരംകണ്ണുകള്‍ മാത്രം മീന്‍ കൊത്തിയതുപോലെ.... മൊയ്‌തീന്‍ കാഞ്ചനമാല പ്രണയം പ്രമേയമാക്കി എന്ന് നിന്റെ മൊയ്‌തീന്‍ എന്നൊരു ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിലെ ഓരോ ഗാനവും ജനലക്ഷങ്ങളുടെ മനസ് കവര്‍ന്നു. 'എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലേ റൂഹിന്റെ പകുതിയല്ലെ... എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ...' ഈ ഗാനം കേള്‍ക്കുമ്പോള്‍ കാഞ്ചനമാലയുടെ ഉള്ളില്‍ മാത്രമല്ല മലയാളികളുടെ മനസില്‍ പ്രണയത്തിന്റെ കുളിര്‍മഴ പെയ്‌തിറങ്ങുന്നു.
പുതിയ ജീവിതസ്വപ്‌നങ്ങളുമായി - അമ്പിളി ഫാത്തിമവഴിമുടക്കി നില്ക്കുന്ന തടസങ്ങളെ പുഞ്ചിരിയുടെ മഴ നനയിച്ചു തോല്‍പ്പിക്കുന്ന കൊച്ചു സുന്ദരി അമ്പിളി ഫാത്തിമ. കോട്ടയം സി.എം.എസ്. കോളജില്‍ എം.കോം. വിദ്യാര്‍ഥിനിയാണ്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ് 22 വയസുകാരിയായ അമ്പിളി ഫാത്തിമ. ജന്മനാ ഹൃദയത്തില്‍ സുഷിരമായി ജനിച്ച അമ്പിളിക്കു ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കണം. പല്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗമായിരുന്നു അമ്പിളിയുടേത്. രണ്ടാം വയസില്‍ ബോധംകെട്ടു വീണപ്പോഴാണ് അമ്പിളിയുടെ ഹൃദയത്തിലൊരു സുഷിരമുള്ളത് കണ്ടെത്തിയത്. ഹൃദയത്തിന്റെ മുകളിലെ അറയിലെ ഈ സുഷിരംവഴി ശുദ്ധരക്‌തവും അശുദ്ധരക്‌തവും കൂടിച്ചേര്‍ന്നു. അങ്ങനെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും പതിയെ നിലയ്‌ക്കുമ്പോള്‍ ബോധക്ഷയം ഉണ്ടാകുന്ന രോഗാവസ്‌ഥയായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും ഐ.എ.എസ്. എന്ന സ്വപ്‌നവുമായി നടക്കുന്നു. ചെന്നൈയിലേക്ക് ചികിത്സയ്‌ക്കു പോകുന്നതിന്റെ തലേദിവസം എഴുതിയ എം.കോം മൂന്നാം സെമസ്‌റ്റര്‍ പരീക്ഷയില്‍ 85% മാര്‍ക്കാണ് ഈ കൊച്ചുസുന്ദരി കരസ്‌ഥമാക്കിയത്. കോളജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവര്‍. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അമ്പിളി ഫാത്തിമ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. അധികനാള്‍ ജീവിതമില്ലായെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ അമ്പിളി ഫാത്തിമയ്‌ക്ക് തന്റെ ഇരുപത്തിരണ്ടാം വയസില്‍ പുതുജീവന്‍ ലഭിച്ചപ്പോള്‍ അമ്പിളിയുടെ ലക്ഷ്യം സിവില്‍ സര്‍വീസ് കരസ്‌ഥമാക്കുക എന്നതാണ്.
പ്രേമ നായിക - അനുപമ പരമേശ്വരന്‍ ഒരൊറ്റ സിനിമയിലൂടെ മലയാളി മനസ് കീഴടക്കിയ യുവതാരം അനുപമ പരമേശ്വരന്‍ 'പ്രേമം' എന്ന ഹിറ്റ് സിനിമയിലൂടെ നിവിന്‍പോളിയുടെ നായികയായാണ് അനുപമയുടെ ചുവടുവയ്‌പ്. കോട്ടയം സി.എം.എസ്. കോളജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് ഈ യുവ നായിക. യുവാക്കളുടെ മനസ് കവര്‍ന്ന വളരെ ഹിറ്റായ പ്രേമം എന്ന സിനിമയിലൂടെ വളരെ വ്യത്യസ്‌തമായ മുടി അഴകിലൂടെയാണ് അനുപമയുടെ കടന്നുവരവ്. ന്യൂജനറേഷന്‍ മുടി അഴക് വര്‍ണിക്കുന്ന യുവാക്കള്‍ ഇപ്പോള്‍ അനുപമയുടെ മുടി അഴകിനെക്കുറിച്ചാണ് വര്‍ണിക്കുന്നത്. 2015 അനുപമയുടെ ജീവിതത്തിലെ ഒരു ഭാഗ്യവര്‍ഷമായാണ് അനുപമ പറയുന്നത്. പ്രേമം സിനിമയുടെ ഭാഗം ആകാന്‍ കഴിഞ്ഞതിന് വളരെയധികം സന്തോഷം ഉണ്ടെന്നും അനുപമ പറയുന്നു. ആലുവാപ്പുഴയുടെ തീരത്ത്... എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് അനുപമയുടെ മുടിയാണ്. അഭിനയത്തിനും അപ്പുറത്ത് നാടകം, പാട്ട്, ഡാന്‍സ് തുടങ്ങിയ മേഖലകളിലും അനുപമ കഴിവ് തെളിയിച്ചിട്ടുണ്ട്. സി.എം.എസ്. കോളജിന്റെ അങ്കണത്തിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചപ്പോഴാണ് നിവിന്‍പോളി പുതിയ നായികയെ തേടുന്നു എന്ന വിവരം അറിഞ്ഞത്. ഹോസ്‌റ്റലില്‍ അനുവദിച്ച അരമണിക്കൂര്‍ ഫോണില്‍ അനുപമ എഫ്.ബി.യില്‍ തലകുത്തി മറിഞ്ഞിട്ടും കണ്ടെത്താനായില്ല. പക്ഷേ അനുപമയുടെ സുഹൃത്തായ അര്‍ച്ചന അതു കണ്ടു. കൂട്ടുകാരിയുടെ നിര്‍ബന്ധെത്ത തുടര്‍ന്ന് ഫോട്ടോ അയച്ചുകൊടുത്തു. ഫോട്ടോ അയച്ച് ഒരാഴ്‌ചകഴിഞ്ഞ് ഓഡീഷനു ചെല്ലാന്‍ വിളിക്കുകയും ഭാഗ്യത്തിന് അതില്‍ സെലക്‌ട് ആകുകയും അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും അനുപമ പറയുന്നു. അച്‌ഛന്‍ പരമേശ്വരന്‍ ഖത്തറിലാണ്. അമ്മ സുനുത, അനിയന്‍ അക്ഷയ്.
പെണ്‍കരുത്തിന്റെ പ്രതീകം - ശ്രീദേവി എസ്. കര്ത്തമുന് രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍കലാമിന്റെ ട്രാന്‍സെന്‍ഡന്‍സ് എന്ന പുസ്‌തക വിവര്‍ത്തനത്തിലൂടെ മാധ്യമ ശ്രദ്ധപിടിച്ചുപറ്റിയ വിവര്‍ത്തക ശ്രീദേവി എസ്. കര്‍ത്ത. കലാമിന്റെ ട്രാന്‍സെന്‍ഡന്‍സ് എന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അതിഥിയായി എത്തുന്ന സന്യാസി സ്‌ത്രീകള്‍ക്കൊപ്പം സദസു പങ്കിടില്ലെന്നതിന്റെ വിവര്‍ത്തകയായ ശ്രീദേവി എസ്. കര്‍ത്തയ്‌ക്ക് വിലക്ക് കല്‍പ്പിച്ചെന്നാരോപിച്ച് ശ്രീദേവി തന്നെ ഫെയിസ് ബുക്കിലൂടെ പോസ്‌റ്റ് ചെയ്‌തത് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചത്. ഒരു സമൂഹത്തിന്റെ യഥാര്‍ഥ ശില്‍പ്പി സ്‌ത്രീയാണെന്നും പുരുഷന്മാരെപ്പോലെ തന്നെ സ്‌ത്രീകള്‍ക്കും തുല്യസ്‌ഥാനമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടതെന്നും പെണ്‍കരുത്തിന്റെ പ്രതീകമായ ശ്രീദേവി പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ സ്‌ത്രീക്കും പുരുഷനും തുല്യാവകാശം പറയുന്നുണ്ടെങ്കിലും പലപ്പോഴും പല പുരുഷന്മാരും അത് അവഗണിക്കുന്നുണ്ട്. ഇന്ത്യയില്‍ അല്ലാതെ മറ്റെവിടെയും ഇത്രയും സ്‌ത്രീവിവേചനം കണ്ടിട്ടില്ലായെന്നും ശ്രീദേവി ആരോപിച്ചു. വിവര്‍ത്തക എന്ന നിലയ്‌ക്ക് സംസ്‌ഥാന ബാലസാഹിത്യപുരസ്‌കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരിയാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീദേവി എസ്. കര്‍ത്ത. മിലാല്‍ കുന്ദേരയുടെ ഉയിരടയാളങ്ങള്‍, വിരൂപി- ലോകോത്തര അതീത കഥകള്‍, ചിത്രഗ്രീവന്‍ ഒരു പ്രാവിന്റെ കഥ, കാവേരി നമ്പീശന്റെ കുരുമുളകിന്റെ സുഗന്ധം, യനുസാരി കാവാബത്തയുടെ ആയിരം കൊടികള്‍ പറക്കുന്നു, സില്‍വിയ, ചിത്രശലഭങ്ങളുടെ വീട്, ബനാനയൊ കോമോട്ടോയുടെ കിച്ചന്‍ തുടങ്ങി ഒട്ടേറെ അന്യഭാഷാകൃതികള്‍ വിവര്‍ത്തനം ചെയ്‌തിട്ടുള്ള ആളാണ് ശ്രീദേവി എസ്. കര്‍ത്ത. ചിത്രകാരനായ സജിത്താണ് ഭര്‍ത്താവ്.
തീരാനഷ്‌ടവുമായി - സുമിത വിജയന്‍ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ് ബാച്ച് അംഗവും ആദ്യ മലയാളി വനിതാ ഹെലികോപ്‌റ്റര്‍ പൈലറ്റുമായിരുന്ന സുമിത വിജയന്‍ ഇന്ത്യയുടെ തന്നെ ഒരു തീരാനഷ്‌ടമായി. തിരുവനന്തപുരം കടയ്‌ക്കാവൂര്‍ തേവരുടെ ക്ഷേത്രത്തിനു സമീപം പരേതനായ വിജയന്റെയും രോഹിണിയുടെയും മകളായ സുമിത പഠനത്തില്‍ മിടുക്കിയായിരുന്നു. സാഹസികതയിലും മുന്‍പന്തിയില്‍, കൂട്ടുകാര്‍ക്കു മുന്നില്‍ മാന്യയായിരുന്നു സുമിത. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബിരുദമെടുത്ത സുമിത ഹൈദ്രാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് ഹെലികോപ്‌റ്റര്‍ പറത്താനുള്ള പ്രത്യേക പരിശീലനം നേടിയശേഷം വ്യോമസേനയില്‍ ചേര്‍ന്നു. ഹെലികോപ്‌റ്റര്‍ പറത്തുന്നതില്‍ സുമിത അതിവിദഗ്‌ദ്ധയായിരുന്നു. രണ്ടുവര്‍ഷത്തെ പരിശീലനമടക്കം 12 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനമനുഷ്‌ഠിച്ചു. എണ്ണായിരത്തിലധികം മണിക്കൂര്‍ ഹെലികോപ്‌റ്റര്‍ പറത്തി ക്യാപ്‌റ്റന്‍ പദവിയിലിരിക്കുകയാണ് സുമിത വിരമിച്ചത്. തുടര്‍ന്നാണ് ഹിമാലയന്‍ ഹെലി സര്‍വീസില്‍ ചീഫ് പൈലറ്റായി ചേര്‍ന്നത്. അവിവാഹിതയായിരുന്ന സുമിത ഹൈദരാബാദിലായിരുന്നു സ്‌ഥിരതാമസം. കേരളത്തിന്റെ അഭിമാനതാരമായിരുന്ന സുമിത വ്യോമസേനയില്‍ നിന്ന് ക്യാപ്‌റ്റനായി വിരമിച്ച ശേഷം എട്ടുവര്‍ഷമായി ഹിമാലയന്‍ ഹെലി സര്‍വീസില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ അവധിയില്‍ കഴിയവേ വൈഷ്‌ണേവാദേവീക്ഷേത്രത്തിലെ തീര്‍ഥാടകരുടെ തിരക്കുകാരണം ആവശ്യത്തിന് പൈലറ്റുമാരില്ലാത്തതിനാല്‍ അവധി ഉപേക്ഷിച്ച് ജോലിക്കെത്തിയ സുമിത വിജയന്‍ നവംബര്‍ 23-ന് ജമ്മുവില്‍ ഹെലികോപ്‌ടര്‍ തകര്‍ന്നു മരിച്ചു. കേരളത്തിന്റെ അഭിമാന താരവും ഇന്ത്യയുടെ വന്‍പ്രതീക്ഷയുമായിരുന്ന സുമിതയുടെ വേര്‍പാട് ഇന്ത്യയുടെ തീരാനഷ്‌ടമായി. | |
| | | deepthi New Member
| | | | shamsheershah Forum Boss
Location : Thrissur
| Subject: Re: പെണ്‍ പെരുമ !!! Mon Jan 18, 2016 5:39 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പെണ്‍ പെരുമ !!! Mon Jan 18, 2016 5:39 pm | |
| | |
| | | deepthi New Member
| Subject: Re: പെണ്‍ പെരുമ !!! Tue Jan 19, 2016 8:45 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പെണ്‍ പെരുമ !!! Tue Jan 19, 2016 9:22 am | |
| | |
| | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Wed Jan 27, 2016 1:52 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Wed Jan 27, 2016 2:11 pm | |
| | |
| | | Laila N Super Member
| Subject: Re: പെണ്‍ പെരുമ !!! Thu Jan 28, 2016 10:31 am | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: പെണ്‍ പെരുമ !!! Fri Jan 29, 2016 3:25 am | |
| | |
| | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Thu Feb 11, 2016 9:05 am | |
| സാഹിത്യകാരന്‍റെ മോശം പെരുമാറ്റത്തിനെതിരെ ഇന്ദു മേനോൻ കോഴിക്കോട്: കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിനിടെ മോശമായി പെരുമാറിയ സാഹിത്യകാരനെതിരെ എഴുത്തുകാരി ഇന്ദു മേനോൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ദു മേനോൻ സാഹിത്യകാരനെ നിശിതമായി വിമർശിക്കുന്നത്. കോഴിക്കോട് ബീച്ചിൽ ഫെബ്രുവരി നാലിന് ആരംഭിച്ച കേരള സാഹിത്യോത്സവം ഏഴിനാണ് സമാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
താൻ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്. ജീവിതത്തിൽ ഒരു യഥാർഥ ആണിനെ കാണാത്തതു കൊണ്ടായിരിക്കാം സ്വയം അവനൊക്കെ ആൽഫാമെയിലെന്ന് കരുതും. പെരുമാറ്റവും രീതിയും കണ്ടാലറിയാം ഇവന്റെയൊക്കെ തലയപ്പൻദൈവം മംഗലശ്ശേരി നീലകുണ്ടനെന്ന കഥാപാത്രമാണെന്ന്. പെർവേർഷൻ , ഫെറ്റിഷ് എന്നിവയിലൂടെ നിവർന്നു വരുന്ന സ്ത്രീ വിരുദ്ധതയും സംഘപരിവാർ പൊതുബോധവും വേണ്ടതിലുമധികം ചേർത്ത് കാച്ചിയപരമാവധി 30 ചെറുകഥകൾ മലയാള സാഹിത്യത്തിനു ടിയാൻ സംഭാവന ചെയ്തിട്ടുണ്ടാകും. പോരാഞ്ഞ് അവനവന്റെ സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി അനുഭവമെഴുതിക്കളയും. രാജാപ്പാർട്ട് കൌബോയ് ഷർട്ടും കറുത്ത വട്ടക്കൂളിങ്ങഗ്ലാസ്സും പ്ലാവിലക്കിരീടം പോൽ ഒരു കറുത്ത തൊപ്പിയും കഴുത്തിലെ ചരടിൽ കെട്ടിത്തൂക്കിയ സംഘിത്തവുമായി ഒരു നാണവുമില്ലാതെ കോമാളികൾക്ക് കോമ്പറ്റീഷനായ് നടക്കും. പത്രത്തിൽ ഒരു വരി വാർത്തവരാൻ അവാർഡുകൾ വാന്ങിച്ചെടുക്കാൻ ഒക്കെ നാണം കെട്ട് നടന്ന പഴയ കഥകളും പുസ്തകം ഒന്നാം പതിപ്പ് വിറ്റുതീരാതെ അലമാരിയിൽ ഇരിക്കുമ്പോ പിന്വാതിലിലൂടെ ചെന്ന് താണ് കേണ് രണ്ടാം പതിപ്പ് അച്ചടിപ്പിച്ച പുസ്തകത്തിന്റെ പേരു മാറ്റിya കാര്യങ്ങളും ഈ രൂപഭാവാദികളും കാണുമ്പോൾ തെലുങ്ക് സിനിമയിലെ കോസ്റ്റ്യൂംസും രംഗവും ഓർമ്മവന്നുപോകും.. ഭരണം മാറുമ്പോ ഉള്ളിലെ സംഘി രക്തം ഡയാലിസ്സിസ് ചെയ്ത് ഇടതാണെന്നു വ്യാജ പ്രസ്ഥാവനകൾ നടത്തും . രണ്ട് ലക്ഷം രൂപ ഒരുമിച്ച് കിട്ടി പറട്ട കൂതറ 'ചളി'പ്പടങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ്തോടെ ലവൻ സ്നോബെറിപുഷ്പകവിമാനത്തിലേറി വാനത്തോട്ടൊരുസ്വയം കുതിപ്പാണ്. മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി. ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കണം. "ലവളെ കണ്ടായിരുന്നു. ഞാൻ നന്നായിട്ട് തന്നെ കൊടുത്തു". എന്തിനു എന്ന ചോദ്യം ഇവന്റെയൊക്കെ ജീവിതത്തിൽ അപ്രസക്തമാണ്. ഇത്തരത്തിലൊരു ജീവിച്ചിരിക്കുന്ന ജന്തു കേരളാ ലിറ്റെററി ഫെസ്റ്റിവലിൽ വെച്ച് എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ മുൻശീലങ്ങളും അതാണു. മനുഷ്യരെ അവഹേളിക്കുക. ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലാത്തതിനാലായിരിക്കണം ഞാൻ അമ്പരക്കയും ഭയക്കയും ചെയ്തു. മദ്യമോ മയക്ക് മരുന്നോ ഉപയോഗിച്ച ലഹരിയിലാണു അയാൾ എന്ന് പൊടുന്നനെ സംശയിച്ചെങ്കിലും ലക്ഷണം പച്ചമനുഷ്യന്റേതായിരുന്നു എന്നത് എന്നെ കൂടുതൽ അന്ധാളിപ്പിച്ചു മന:പ്പൂർവ്വമായി നമുക്ക് നേരെ നടപ്പിലാക്കുന്ന അനീതി നമ്മളെ കടുത്ത അപമാനത്തിലും ദു:ഖത്തിലുമാഴ്ത്തും. എന്റെ വായ കയ്ച്ചു. ഓക്കാനം വന്ന് തൊണ്ടയിൽ മുട്ടി. എന്നെ സ്ത്രീയെന്ന രീതിയിൽ അപമാനിക്കാൻ ശ്രമിച്ച, ചില ക്രിമിനൽ മനുഷ്യരുടേയും കലുങ്ക് പൂവാലരുടേയും തുണിപൊക്കിക്കാട്ടിയിട്ടുള്ള മാനസിക രോഗികളുടെയും ആ ചെറിയനിരയുടെ അറ്റത്ത് കറുത്ത കണ്ണടധരിച്ച അവന്റെ 'ണ്ണ' മുഖം എന്നെന്നേക്കുമായി നിന്നു. ഞാനോർത്തു. ഇവനെഴുതിയ എതെങ്കിലുമൊരു വരി പോലും ഓർമ്മ വരുന്നില്ല. ഓർമ്മിക്കത്തക്ക ഒരു കോപ്പും അതിലില്ല. എന്തെങ്കിലും തരത്തിൽ നിലപാടുള്ളതായോ ധാർമ്മികമൂല്യമുള്ളതായോ ക്രിയാത്മകമായോ എന്തെങ്കിലും സംഭാവന സാഹിത്യത്തിനു നൽകാത്തതിനാൽ ജീവിതത്തിന്റെ ഒരു സന്ദർഭത്തിലും അവനെ പറ്റി ഞാൻ ഓർത്തതുപോലുമില്ല. ജീവിതത്തിൽ ഇത്തരം പട്ടിക്കാട്ടങ്ങളുടെ പേര് എവിടെയും ഉച്ഛരിക്കാറു പോലുമില്ല. അവനെപറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. എന്റെ ആത്മാഭിമാനം വൃണപ്പെട്ടു. അത് സമൂഹത്തിൽ തികഞ്ഞ നൈതിക ബോധത്തോടും നിലപാടുകളോടും ക്രെഡിബിലിറ്റിയോടും ജീവിക്കുന്ന ഏതൊരു സാധാരണക്കാരിക്കും അപമാനം തോന്നും. തീർത്തും അയോഗ്യനായ ഒരുത്തനിൽ നിന്നും മോശമായ അനുഭവം ഉണ്ടാകുമ്പോൾ നമ്മുടെ സെൽഫ് എസ്റ്റീം തകർന്നു പോകും. മാത്രമല്ല ഈ സംഭവം ഇവന്റെ തനിസ്വഭാവവും ചേർത്ത് ആരെങ്കിലും വായിച്ചാൽ ചീത്തപ്പേരു കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. "ഞാനൊരുത്തിയുടെ ചാരിത്ര്യഭംഗം വരുത്തിയെന്നും അതിനു ശേഷം ലവൾ 'സോർബ ദി ഗ്രീക്ക്' എനിക്ക് വായിക്കാൻ തന്ന് എന്നുമെഴുതിയ ഒരു കക്ഷി നൈതികതയോടെ അഭിമാനത്തോടെ ജീവിക്കുന്ന ഏത് സ്ത്രീയേയും ആ മോശം കണ്ണുകൊണ്ടേ കാണു. ആ തോന്നലിന്റെ അറപ്പിൽ എനിക്കുമേൽ നടപ്പിലാക്കപ്പെട്ട അനീതിയെ ഞാൻ പരസ്യമായി ചോദ്യം ചെയ്തു. "എനിക്ക് നിങ്ങളോടൊന്നും പറയാനില്ല" എന്നൊരു പിറുപിറുപ്പ് മാത്രം അവന്റെ വായിൽ നിന്നും തൊഴിഞ്ഞു കൊണ്ടിരുന്നു. മോശമായി പെരുമാറാൻ ഒരു കാരണവും വേണ്ടാത്ത അവനിൽ നിന്നും എന്തുത്തരം കിട്ടാൻ? സ്ത്രീകളുടെ മേൽ അനീതി കാണിച്ചിട്ട്, സ്ത്രീകളോടും സാധാരണ മനുഷ്യരോടും അപമര്യാദയിൽ പെരുമാറിയിട്ട്, സഹജീവികളെ അവഹേളിച്ചിട്ട് സ്വയം നീലകുണ്ടനായി കരുതുന്ന ഇവനൊക്കെ ഏത് കോത്താഴത്ത് നിന്നാണാവോ വരുന്നത്. സാംസ്കാരികമായി താണ നിലവാരത്തിലുള്ള ഈ ആല്ഫാ മയിലമാർ എഴുതുന്ന അതേ കൾച്ചരൽ സ്പെസ്സിൽ നിന്ന് എഴുതേണ്ടി വരുമ്പോ ആത്മനിന്ദയും ജുഗുപ്സയും പെരുകുന്നു.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Thu Feb 11, 2016 5:47 pm | |
| | |
| | | Ammu Forum Boss
| Subject: Re: പെണ്‍ പെരുമ !!! Tue Jun 14, 2016 11:54 am | |
| Did you know that beer was created by women almost 7000 years ago?In fact, many inventions, most of which have made our modern lives simpler have been conceptualised and patented by women.[size=36]Imagine inventing something that could change the way the world functions and not having the money or power to patent it. This was the ordeal most women inventors faced back then.[/size] In 1980, only 1.7 percent of all the patent filings were filed by women.By 1910, the number of women patents were still only 8,596, just 0.8 percent of the total patents issued in the United States.But all the troubles and challenges could not stop them from fighting all odds and changing the lives of generations to come.Here are 10 inventions by women we cannot imagine life without: 1. The folding cabinet bedInventor and entrepreneur Sarah E Goode was born into slavery in 1850.She was also the first African-American woman to be granted a patent by the US Patent and Trademark Office, for her invention of a folding cabinet bed in 1885.Sarah moved to Chicago at the end of civil war to eventually become an entrepreneur and owned a furniture along with her husband Archibald.Her customers were mostly working-class and lived in cramped apartments and didn't have much space for furniture, including beds.In order to solve that problem, Goode invented a cabinet bed, which she described as a "folding bed".When the bed was not being used, it could also serve as a roll-top desk, complete with compartments for stationery and other writing supplies.2. The car heater
Margaret A Wilcox invented the car heater in 1893.The car heater directed air from over the engine to warm the chilly toes of noble's in 19th-century motorists. This great inventor also invented a combined clothes and dish washer.3. MonopolyElizabeth Magie invented The Landlord's Game in 1904, a leftwing teaching tool that came to be known by millions as the board game Monopoly.Her game was a critique of the injustices of unchecked capitalism. However, Elizabeth reportedly received a mere $500 for her creation, no royalties, and, until recently, little credit.Her game was completely ripped off by Charles Darrow 30 years later, who sold it to Parker Brothers.4. The Life Raft/BoatMaria Beasley of Philadelphia wanted a better life raft, one that was "fire-proof, compact, safe, and readily-launched" when needed. According to the patent, she invented a new design in 1880.Her life raft had guard railings and rectangular metal floats, which differentiated them from typical rafts with hollow tube floats and zero safety railings.By changing the style of the floats, Maria's raft folded and unfolded more easily for use and storage, even with the added guard rails.Beasley of Philadelphia was one of the rare women who made fortunes from their inventions in the late 1800's.Her barrel-hooping machine, an automated process to manufacture wooden barrels used for food preservation and wine-making, earned nearly $20,000 a year in a time when most women, if allowed to work at all, made less than $3 a day.Maria is considered one of the most successful female inventors of all time. She won at least 15 patents between 1878 and 1898.5. The Fire staircaseThe first steel exterior staircase, a predecessor of the modern fire escape, was patented by an American inventor named Anna Connelly.At a time before women were allowed to vote or even work outside the home, Anna Connelly was one of the first women to submit an idea to the patent office.The cost-effective design was a revolutionary way to make buildings safer by adding an exterior staircase with platforms between levels that prevented people from falling several stories down a flight of stairs in the panic of an emergency.Anna is directly responsible for saving the lives of thousands of people for nearly 150 years.6. BeerNearly 7,000 years ago in Mesopotamia and Sumeria, it was women who created beer. And for thousands of years it was only they who were allowed to operate breweries and drink beer.They were the only ones allowed to brew the drink or run any taverns because of their exceptional skills. Beer was also considered to be a gift from a goddess, never a male God in most ancient societies.An author by name Jane Peyton who conducted extensive research into the origins of beer for a new book reports that a woman's touch was found on beer throughout the ages.Between the eighth and tenth centuries AD the Vikings spread terror by rampaging through Europe, fuelled by women-made ale. Women were the exclusive brewers in Norse society and all equipment by law remained their property.Ancient Finland also credits the creation of beer to the women, with three women, a bear's saliva and wild honey the apparent first ingredients.The English ale was traditionally made at home by women. They were known as brewsters or ale-wives and the sale of the drink also provided a valuable income for many households.By the start of the late 18th century and the Industrial Revolution, new methods of making beer led to the decline of women's contribution and subsequently forgotten.7. CCTV Security SystemMarie Van Brittan Brown invented the first CCTV security system. She noticed that law enforcement officers always took a while to respond to calls, and hence she decided to find a way to secure homes more effectively.She used cameras and a TV to help solve the problem. In the mid-1960's, when Marie invented the CCTV security system, television sets in homes were a luxury and the possibilities for their use had only just begun.While early TV stations had filled their schedules with professional wrestling, Marie created a feed of her own with her husband that monitored the entrance to her home.The system had a motor on the cameras to adjust and capture anyone who entered her house. The couple then connected the cameras to a TV screen.They could now see who came into the house without having to be physically present in the front room. They also built a special mechanism for the door that allowed them to open it remotely.After realising that her idea for the first CCTV system worked, Marie patented it, and soon the idea spread and continues to expand into new industries and applications each day.8. Wireless Transmissions TechnologyHedy Lamarr (pictured above), an Austrian and American film actress, along with composer George Antheil invented the wireless transmissions technology.Her invention of secret communications system during World War II for radio-controlled torpedoes, employing "frequency hopping" technology. The US Navy did not adopt this technology until the 1960s, the principles of their work are the technological backbone for the modern Wi-Fi, GPS, CDMA and Bluetooth technology.Both Hedy and George were also inducted into the National Inventors Hall of Fame in 2014 for their work.9. The Ice Cream MakerNancy Johnson, a housewife from England, invented the small-scale hand-cranked ice cream maker in 1843. She received the first patent for the machine on September 9, 1843, in Philadelphia.However, she did not have enough finances to produce her invention, so she later sold her rights to the patent to William Young, a kitchen wholesaler, for $200, who began producing and selling the churn publicly.10. The Medical SyringeLetitia Geer of New York invented the medical syringe in 1899. She was granted a patent for "in a hand-syringe".The combination of a cylinder, a piston and an operating-rod which is bent upon itself to form a smooth and rigid arm terminating in a handle, which, in extreme positions, is located within reach of the fingers of the hand which holds the cylinder, thus permitting one hand to hold and operate the syringe.So every time you are navigating through tricky bylanes in a faraway land, enjoying a glass of cool refreshing beer or feeling safe with the CCTV cameras around, don't forget to acknowledge the efforts of these great women inventors! | |
| | | Greeeeeshma Forum Boss
| Subject: Re: പെണ്‍ പെരുമ !!! Tue Jun 14, 2016 1:24 pm | |
|
Amoose - how are u?? after a long time back??
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Wed Aug 03, 2016 10:28 am | |
| "നൃത്തത്തെ ജീവിതമായി കണ്ട പെൺകുട്ടി, ഒരപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റി. രണ്ടുകാലുമില്ലാത്ത പെൺകുട്ടി നൃത്തം ചെയ്യുന്നതെങ്ങനെ?" തോറ്റു പിന്മാറിയില്ല.
തന്നെ തോൽപ്പിച്ച വിധിയെ തിരിച്ചു തോൽപ്പിക്കാൻ മനസുറച്ചു പോരാടിയ ആ പെൺകുട്ടിയാണ് ഇന്നത്തെ പേരുകേട്ട നർത്തകി സുധാ ചന്ദ്രൻ. മയൂരി എന്ന ഒരൊറ്റ ചിത്രത്തിലൂടെ സ്വന്തം കഥ അവതരിപ്പിച്ചു കൊണ്ടുതന്നെ സിനിമാലോകത്തേക്കു കടന്ന ധീരയായ വനിത. നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ജീവിതകഥ. . തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ കെ. ഡി ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ തങ്കത്തിന്റെയും മകളായി 1965 സെപ്റ്റംബര്‍ 29ന് ജനിച്ചു. സുധാദൊരൈസാമി എന്ന പ്രശസ്ത നര്‍ത്തകിയുടെ വീട്ടില്‍ ജോലി ചെയ്ത ചന്ദ്രന്‍, സുധാ ദൊരൈസാമിയുമായുള്ള പരിചയം നൃത്തത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു. തനിക്കൊരു മകളുണ്ടായാല്‍ അവള്‍ക്ക് സുധയെന്നു പേരിടണമെന്നും അവളെ ഡാന്‍സ് പഠിപ്പിക്കണമെന്നും അച്ഛന്‍ മനസില്‍ കുറിച്ചിട്ടത് അവരോടുള്ള ആദരവു കൊണ്ടാണ്. . പിറന്നപ്പോള്‍ സുധയെന്നു പേരിട്ടു. പാലക്കാട് കുഴല്‍മന്ദത്തെ അയ്യര്‍ കുടുംബത്തില്‍പെട്ട അമ്മ ക്ലാസിക്കല്‍ സിംഗറായിരുന്നു. എന്നെ പേരുകേട്ട നര്‍ത്തകിയാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എനിക്ക് മൂന്നു വയസുള്ളപ്പോള്‍ അമ്മ എന്നെ ഡാന്‍സ് സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി.''ഇവള്‍ കൊച്ചുകുട്ടിയല്ലേ. മിനിമം അഞ്ചുവയസെങ്കിലും വേണ്ടേ ഡാന്‍സ് പഠിക്കാന്‍?''ഗുരു പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ല. എന്തെങ്കിലും ചെറിയൊരു സ്‌റ്റെപ്പ് കാണിച്ചുകൊടുക്കണമെന്നായി അമ്മ. ഒടുവില്‍ അവരുടെ നിര്‍ബന്ധത്താല്‍ എന്നെ ഡാന്‍സ് സ്‌കൂളില്‍ ചേര്‍ത്തു. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. സ്കൂളും ഡാൻസ് പഠനവുമൊക്കെ കഴിഞ്ഞ് 9.30യോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. അങ്ങനെയായിരുന്നു എന്റെ ആദ്യകാലജീവിതം. . പത്താംക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് ഉണ്ടായിരുന്നെങ്കിലും ഉപരിപഠനത്തിനു സയൻസ് തിരഞ്ഞെടുക്കുന്നതിനു പകരം ആർട്സ് ആണ് ഞാൻ തിരഞ്ഞെടുത്തത്, എന്നാൽ മാത്രമേ എനിക്കു ഡാന്‍സ് പരിശീലനം നടക്കുമായിരുന്നുള്ളു. ഇക്കാലത്ത് ഞാൻ ചില പരിപാടികളിലും നൂറോളം സ്റ്റേജ് ഷോകളുമൊക്കെ ചെയ്തുവന്നു. 1981 മെയ് രണ്ട്. അന്നായിരുന്നു സുധയുടെ ജീവിതത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. അച്ഛന്റെ പൂര്‍വികന്മാര്‍ ട്രിച്ചിയിലായിരുന്നു. കുടുംബത്തില്‍ തുടരെത്തുടരെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഒരു ജോത്സ്യനെ സമീപിച്ചു. കുടുംബക്ഷേത്രത്തില്‍ മുടങ്ങിക്കിടന്ന പൂജകള്‍ ചെയ്യണമെന്നായിരുന്നു പ്രശ്‌നവശാല്‍ കണ്ടത്. വയലൂരിലാണ് ആ ക്ഷേത്രം. അവിടെയിപ്പോഴും കുടുംബക്കാര്‍ താമസിക്കുന്നുണ്ട്. അവിടെപ്പോയി പൂജ ചെയ്യാന്‍ തീരുമാനിച്ചു. ട്രിച്ചിയില്‍ നിന്നും മദ്രാസിലേക്കു പോയത് ബസിലായിരുന്നു. സമയപുരം ക്ഷേത്രത്തിനടുത്തുവച്ച് ഞങ്ങള്‍ സഞ്ചരിച്ച ബസ് എതിരേവന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്റെ വലതുകാലിന് ചെറിയൊരു ഫ്രാക്ചര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ത്തന്നെ ട്രിച്ചി ഗവ. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഫ്രാക്ചര്‍ ക്ലീന്‍ ചെയ്യാതെ ഡോക്ടര്‍മാര്‍ പ്ലാസ്റ്ററിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും മുറിവ് പഴുത്തു. ഇക്കാര്യം സൂചിപ്പിച്ചിട്ടും ഡോക്ടര്‍മാര്‍ ആദ്യം വകവച്ചില്ല. പിന്നീട് അച്ഛന്റെ നിര്‍ബന്ധത്താല്‍ പരിശോധിച്ചപ്പോഴേക്കും സീരിയസായി. കാല്‍ മുറിച്ചുമാറ്റാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. രണ്ടുകാലുമായി ക്ഷേത്രത്തിലേക്കു ബസ് കയറിയ ഞാന്‍ ഒന്നരക്കാലുമായി തിരിച്ച് കാറില്‍ വന്നിറങ്ങി. കാല്‍ മുറിച്ചുമാറ്റിയതിലായിരുന്നില്ല, ഇനിയൊരിക്കലും നൃത്തം ചെയ്യാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തായിരുന്നു സങ്കടപ്പെട്ടത്. . വിതുമ്പിക്കരഞ്ഞുകൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കിയത്. എന്റെ സങ്കടം കണ്ടപ്പോള്‍ ഒരു ദിവസം അച്ഛന്‍ പറഞ്ഞു.''നിന്റെ പ്രശ്‌നത്തിന് എന്നെങ്കിലും ഒരുത്തരം കിട്ടും.''ആ ഉത്തരമായിരുന്നു ഡോ.പി.കെ.സേത്തി. മാഗ്‌സസെ അവാര്‍ഡ് ജേതാവായഅദ്ദേഹമാണ് ജെയ്പൂര്‍ ഫൂട്ട് വച്ചുതന്നത്. ''എനിക്കു പഴയതുപോലെ നൃത്തം ചെയ്യാന്‍ പറ്റുമോ, ഡോക്ടര്‍?''
കഴിയുമെന്ന ഉറച്ച മറുപടിയായിരുന്നു ഡോക്ടറുടേത്. അതെനിക്ക് വലിയ ആശ്വാസമാണ് പകര്‍ന്നുതന്നത്. വീട്ടില്‍പോയി പ്രാക്ടീസ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. പക്ഷേ ജെയ്പൂര്‍ ഫൂട്ടിട്ട് നൃത്തം ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ പിന്മാറിയില്ല. വീട്ടില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങിയാലും സഹതാപത്തോടെ ആളുകള്‍ നോക്കുന്നതും സംസാരിക്കുന്നതും എന്നെ അസ്വസ്ഥപ്പെടുത്തി. . ''പാവം, ആ ചന്ദ്രന്റെ മകളെ കണ്ടോ. നല്ല നര്‍ത്തകിയായിരുന്നു. പക്ഷേ എന്തുചെയ്യാം. ഒരു വലതുകാല്‍ മുറിക്കേണ്ടിവന്നു. കഷ്ടം.'' വേദനിപ്പിക്കുന്നതായിരുന്നു പലരുടെയും വാക്കുകള്‍. വിവാഹച്ചടങ്ങുകളില്‍ മാത്രമല്ല, മാര്‍ക്കറ്റില്‍ പോയാലും വിചിത്രജീവിയെപ്പോലെയാണ് നോക്കുക. ഇതൊക്കെ കാണുമ്പോള്‍ അച്ഛനും അമ്മയും എന്തുമാത്രം വേദനിച്ചിരിക്കും എന്നാണ് ഞാന്‍ ആലോചിച്ചത്. ഏക മകളായതിനാല്‍ അവരുടെ പ്രതീക്ഷ മുഴുവനും എന്നിലായിരുന്നു. അതുകൊണ്ടുതന്നെ എത്ര കഷ്ടപ്പെട്ടാലും ഡാന്‍സ് ചെയ്യണമെന്ന് ഞാനുറപ്പിച്ചു. . രാവിലെ മുതല്‍ രാത്രി വരെ വീടിനുള്ളില്‍ വച്ച് രഹസ്യമായിട്ടായിരുന്നു പരിശീലനം. കാണാനും നിര്‍ദേശം നല്‍കാനും അമ്മയുണ്ടാവും. പരിശീലനം കഴിയുമ്പോഴേക്കും ക്ഷീണിച്ചു തളരും. ചിലപ്പോള്‍ വേദന കൊണ്ട് കാല്‍ ചലിപ്പിക്കാന്‍ പോലും കഴിയില്ല. പിടയുന്ന വേദനയില്‍ കണ്ണടയ്ക്കാന്‍ പോലും പറ്റാത്ത എത്രയോ രാത്രികള്‍. എല്ലാം സഹിച്ചു കിടന്നു. മിക്ക ദിവസവും ഡോക്ടറെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കും. ഇടയ്ക്ക് കാലിന് ഫ്രാക്ചര്‍ വന്നപ്പോള്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായംതേടി. രണ്ടര വര്‍ഷം നന്നായി കഷ്ടപ്പെട്ടപ്പോള്‍ ആത്മവിശ്വാസം കൂടി. . കാല്‍ വഴങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനുറപ്പിച്ചു, ചിലങ്കയണിയാന്‍ സമയമായിരിക്കുന്നു. അമ്മയോടും അച്ഛനോടും ഡോക്ടറോടും പറഞ്ഞപ്പോള്‍ പൂര്‍ണസമ്മതം. ചെറിയൊരു ചടങ്ങായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ അപ്പോഴേക്കും ഒരുപാടുപേര്‍ അറിഞ്ഞു. വേദിക്കരികിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. മനസില്‍ ഭയം നിറഞ്ഞു. എല്ലാവരും അറിഞ്ഞിട്ട് ഇനി ഡാന്‍സ് ചെയ്യാന്‍ കഴിയാതായാലോ? അവിടെയും അമ്മ ധൈര്യം പകര്‍ന്നു. മൂന്നര മണിക്കൂര്‍ നേരത്തെ ഡാന്‍സിനിടയില്‍ കൈയടിയല്ലാതെ മറ്റൊന്നും കേട്ടില്ല. എങ്ങനെയതിന് കഴിഞ്ഞു എന്നാലോചിച്ചാല്‍ ഇപ്പോഴും അദ്ഭുതമാണ്. . വീട്ടിലേക്ക് യാദൃച്ഛികമായി തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവ് രാമോജിറാവുവിന്റെ കോള്‍. ''ഞാനൊരു സിനിമ നിര്‍മ്മിക്കാന്‍ പോകുന്നു. മയൂരി. ആരും പറയാത്തൊരു കഥയാണ്. സുധ നായികയാവണമെന്നാണ് ആഗ്രഹം.'' ഞാന്‍ കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് സംവിധായകന്‍ സിങ്കിതം ശ്രീനിവാസറാവു വന്നു കണ്ടു. പറ്റില്ലെന്നു പറഞ്ഞ് ഞാന്‍ മടക്കിയയച്ചു. ''സുധ സമ്മതിച്ചാലേ ഞാനീ സിനിമ ചെയ്യുന്നുള്ളൂ.'' സംവിധായകന്‍ വാശി പിടിച്ചതോടെ ഞാനാകെ ആശങ്കയിലായി. സിനിമയേക്കാളും ഡാന്‍സിനോടായിരുന്നു എനിക്കു താല്‍പര്യം. അച്ഛനിലും അവര്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു ദിവസം അച്ഛന്‍ എന്നോടു പറഞ്ഞു. ''ഈയൊരു സിനിമ മാത്രം ചെയ്തിട്ട് ഫീല്‍ഡ് ഉപേക്ഷിച്ചോളൂ.'' . അച്ഛന്റെ വാക്കുകള്‍ അനുസരിച്ചു. മയൂരി തെലുങ്കില്‍ വമ്പന്‍ ഹിറ്റായി. മറ്റു ഭാഷകളിലേക്കും അതു പറിച്ചുനടപ്പെട്ടു. അഭിനയം കൊണ്ടുവന്നത് ഡാന്‍സിനേക്കാളും പ്രശസ്തിയായിരുന്നു. മാത്രമല്ല, മയൂരിയിലെ വേഷത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. പിന്നീട് മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകള്‍. സീരിയലുകള്‍. ചാനല്‍ പരിപാടികള്‍. അതിനിടയിലും സ്‌റ്റേജ്‌ഷോകള്‍. മലയാളത്തില്‍ നാലഞ്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. മലരും കിളിയും. കാലം മാറി കഥ മാറി,അവന്‍ അനന്തപത്നാഭന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്. . 1995ലായിരുന്നു വിവാഹം. പഞ്ചാബി സ്വദേശിയായ രവി ഡാംഗ്. സിനിമാ-സീരിയല്‍ സംവിധായകനാണ്. എല്ലാം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം എന്നെ വിവാഹം ചെയ്തത്. കുറച്ചുകാലം കാനഡയിലായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ഡാന്‍സ് അക്കാഡമിയുടെ ഡയറക്ടറാണ്. എന്റെ ശക്തിയുടെ നെടുംതൂണ്‍ രവിയാണ്. അച്ഛനുശേഷം എന്നെ സ്വാധീനിച്ച വ്യക്തി. എന്‍റെ പോസിറ്റീവ് എനര്‍ജിക്ക് എന്നും പിന്തുണ നല്‍കിയത് അമ്മയായിരുന്നു. തമിഴ്-മലയാളം സീരിയലുകളും റിയാലിറ്റി ഷോകളുമായി ജീവിതം കഴിയുന്നു. ഇത്രയും മനോഹരമായ ജന്മം തന്നതില്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. കുട്ടികളില്ലെങ്കിലും അതെക്കുറിച്ച് ഇന്നുവരെ സങ്കടപ്പെട്ടിട്ടില്ല. ഈ ഫീല്‍ഡില്‍ നിന്ന് ഒരിക്കലും പുറത്തുപോകാന്‍ മോഹമില്ല. മേക്കപ്പിട്ടുകൊണ്ടുതന്നെ മരിച്ചുവീഴണം എന്നാണ് എന്റെ ആഗ്രഹം. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പെണ്‍ പെരുമ !!! Wed Aug 03, 2016 4:02 pm | |
| | |
| | | Sponsored content
| Subject: Re: പെണ്‍ പെരുമ !!! | |
| |
| | | | പെണ്‍ പെരുമ !!! | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |