Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | ShyamaSangeetham.! | |
|
+10parutty kaaat Minnoos midhun Greeeeeshma Michael Jacob Ammu sunder shamsheershah Binu 14 posters | |
Author | Message |
---|
Parthan Forum Owner
Location : sangeethasangamam
| Subject: Re: ShyamaSangeetham.! Mon Dec 21, 2015 11:32 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: ShyamaSangeetham.! Sun Jan 03, 2016 3:48 pm | |
| - Ammu wrote:
- ശ്രുതിയില്‍ നിന്നുയരും
ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ. രാഘവന്‍ എന്നിവര്‍ സൃഷ്ടിച്ച ക്ളാസിക് കാലഘട്ടത്തിനുശേഷം വന്ന സംഗീതസംവിധായകര്‍ പശ്ചാത്തല സംഗീതത്തില്‍ ഇലക്ട്രോണിക് ഓര്‍ഗന്‍, സിന്തസൈസര്‍, ജാസ് എന്നീ ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചു. ശ്യാം, കെ ജെ ജോയ്, രഘുകുമാര്‍, ജോണ്‍സണ്‍ എന്നീ രണ്ടാം തലമുറക്കാരുടെ സംഗീതത്തില്‍ ഇതിന്‍്റെ മാറ്റവും ഉയര്‍ച്ചയും കണ്ടു തുടങ്ങി. ഈ മാറ്റങ്ങള്‍ക്കു മുഖ്യ പങ്കുവഹിച്ചത് ശ്യാമായിരുന്നു. മലയാള സിനിമാസംഗീതത്തിന്‍്റെ ആചാര്യനായ ദേവരാജന്‍മാസ്റ്ററുടെ പേരിലുള്ള അവാര്‍ഡ് ഇപ്പോള്‍ ശ്യാമിനാണ് ലഭിച്ചത്. വിവിധ സംഗീത ശാഖകള്‍, ശൈലികള്‍ എന്നിവ ശ്യാം സംഗീതത്തില്‍ പ്രയോഗിച്ചു. ലോക സംഗീതത്തിന്‍്റെ സ്വാധീനം മലയാള ചലച്ചിത്രസംഗീതത്തിലേക്ക് കൊണ്ടുവന്നത് ശ്യാമാണ്. ഓര്‍മതന്‍ വാസന്ത നന്ദനത്തോപ്പില്‍... എന്ന ഗാനത്തിന്‍്റെ പശ്ചാത്തലം ശ്യാമിന്‍്റെ ലോകസംഗീതത്തെക്കുറിച്ചുള്ള അറിവ് തുറന്നു കാട്ടുന്നു. ശ്യാം ഒരു സമ്പൂര്‍ണ മ്യുസീഷ്യനായിരുന്നു. വരികളുടെ ഈണവും ഗാനത്തിന്‍്റെ പശ്ചാത്തസംഗീതവും സ്വയം നിര്‍മിക്കാന്‍ തുടങ്ങിയത് മറ്റുള്ളവര്‍ക്ക് പ്രേരണയായി. തുടര്‍ന്ന് വൈവിധ്യങ്ങളുടെ ഗാനശേഖരം തന്നെ ശ്യാമില്‍നിന്ന് പിറന്നു. പ്രണയം, ശോകം, ഭക്തി, കോമഡി തുടങ്ങി റോക്കന്‍ റോള്‍ ശൈലി വരെ കൊണ്ടുവന്ന ശ്യാമിന്‍്റെ റേഞ്ച് അപാരമാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയ ഗാനങ്ങള്‍ സൃഷ്ടിച്ച ഹിറ്റ് മേക്കറെന്ന പേരും ശ്യാം സ്വന്തമാക്കി. ശ്യാം എന്ന സാമുവേല്‍ ജോസഫ് ജനിച്ചത് തമിഴ്നാട്ടിലാണ്. എം എസ് വിശ്വനാഥനാണ് ശ്യാം എന്ന പേര് ആദ്യമായി വിളിക്കുന്നത്. നല്ല ഒരു സംഗീതജ്ഞനെപ്പോലെ തന്നെ നല്ല ഒരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആദ്യകാലത്ത് ചെന്നൈയില്‍ എത്തുന്ന മലയാളികള്‍ക്ക് ശ്യാമിന്‍്റെ വീട് ഒരു അഭയകേന്ദ്രമായിരുന്നു. മലയാളികളോട് ഒരു പ്രത്യേക സ്നേഹവാത്സല്യമുണ്ടായിരുന്നു. ചിത്ര, ഉണ്ണിമേനോന്‍ എന്നിവരെ ശ്യാം ഉയര്‍ത്തിക്കൊണ്ടുവന്നു. ഒരു വയലിനിസ്റ്റായാണ് ശ്യാം ജീവിതം ആരംഭിക്കുന്നത്. ആര്‍ ഡി ബര്‍മ്മന്‍, സി രാമചന്ദ്ര തുടങ്ങി മിക്ക സംവിധായകര്‍ക്കും വേണ്ടി ഹിന്ദിസിനിമാഗാനങ്ങള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്. ചെമ്മീനിനുശേഷം സലില്‍ ചൗധരിക്ക് അസിസ്റ്റ് ചെയ്യാന്‍ ആര്‍ കെ ശേഖറിന് പകരക്കാരനായി അദ്ദേഹം തന്നെ സലില്‍ദാക്ക് ശ്യാമിനെ പരിചയപ്പെടുത്തുകയായിരന്നു. സ്വപ്നം എന്ന ചിത്രം മുതല്‍ ഇങ്ങോട്ടുള്ള സലില്‍ ഗാനങ്ങളില്‍ ശ്യാമിന്‍്റെ സോളോ വയലിന്‍ പീസുകള്‍ ആസ്വദിക്കാന്‍ കഴിയും. മധുവാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകാനുള്ള അവസരം നല്‍കിയത്. 1974 ല്‍ പുറത്തിറങ്ങിയ മാന്യശ്രീ വിശ്വാമിത്രനായിരുന്നു ആദ്യ ചിത്രം. ഇതിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. ഹാ സംഗീത മധുരമീനാദം എന്ന ഗാനത്തില്‍ പുതിയ രീതി അവലംബിക്കുകയായിരുന്നു. പണ്ടൊരു നാളില്‍ എന്ന ശോകഗാനവും കേട്ടില്ളേ കോട്ടയത്തൊരു മൂത്തപിള്ളേച്ചന്‍ എന്ന കോമഡി ഗാനവും വര്‍ഷങ്ങളോളം ഹിറ്റുകളായി നിലനിന്നു. പിന്നീടു വന്ന രാഗാര്‍ദ്ര ഹംസങ്ങളോ എന്ന യേശുദാസ്-എസ് ജാനകി ഡ്യൂയിറ്റും ഹിറ്റായി. 1976 ല്‍ വാണിജയറാമിന്‍്റെ മുഴങ്ങുന്ന ശബ്ദത്തില്‍ നായകാ... പാലകാ... , മാനത്തു താരങ്ങള്‍, പകലിന്‍്റെ വിരിമാറില്‍, രാവുറങ്ങി താഴെ.... മുല്ലനേഴി എഴുതിയ ഞാവല്‍പഴങ്ങള്‍ എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണ്.... എന്ന ഗാനം ഇപ്പോഴും ഗാനമേളകളില്‍ നിരവധിപേര്‍ ആവശ്യപ്പെടുന്നു. ഇതേ പാറ്റേണില്‍ ചെയ്ത മറ്റൊരു ഗാനമാണ് രാധ എന്ന പെണ്‍കുട്ടിയിലെ കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന ഗാനവും. 1977ല്‍ വീണ്ടും മധുവിന്‍്റെ കൂടെ ധീരസമീരേ യമുനാ തീരേയും ജാനകിയുടെ ശബ്ദത്തില്‍ സരിത എന്ന ചിത്രത്തില്‍ മനസിന്‍്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍ പീലിയൊളിച്ചുവച്ചു...., മഴതുള്ളി തുള്ളി ,..ഓര്‍മയുണ്ടോ അമ്പലനടയില്‍...പിന്നീട് ഐ വി ശശിയുടെ സിനിമകളിലെ നിത്യ സാന്നിധ്യമായി. അഭിനിവേശം എന്ന ചിത്രത്തിലെ പാത്തോസ് മരീചികേ എന്ന ഗാനം ശ്രദ്ധേയമായി. 1978 ല്‍ രതിലയം, മഞ്ഞിന്‍ തേരേറി എന്നീ യുഗ്മഗാനങ്ങള്‍ നവീനത കൊണ്ടുവന്നു ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. പൂ വിരിഞ്ഞല്ളോ ഇന്നെന്‍്റെ മുറ്റത്ത്, ജയചന്ദ്രന്‍്റെ ശബ്ദത്തില്‍ മേളം ഉന്മാദതാളം, നളദമയന്തിക്കഥയിലെ അരയന്നം പോലെ, തേന്മുല്ലപ്പൂവേ, എസ് ജാനകിയുടെ നിഴലായ് ഒഴുകിവരും എന്നീ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. അങ്ങാടി എന്ന ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനത്തിന്‍്റെ ഹമ്മിംഗ് അതുവരെ കേള്‍ക്കാത്ത നവ്യാനുഭൂതിയാണ് നല്‍കിയത്. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഈ ഗാനം വീണ്ടും റീ മേക് ചെയ്യുന്നുണ്ട്. 1981 ലെ തുഷാരം എന്ന ചിത്രം അന്നത്തെ വന്‍ വിജയമായിരുന്നു. കാശ്മീരിലെ ദൃശ്യങ്ങളും ശ്യാമിന്‍്റെ സംഗീതവും ആ സിനിമയുടെ വിജയമുദ്രകളായിരുന്നു. മഞ്ഞേ വാ മധുവിധുവേള, യൗവ്വനം പൂവനം എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. കടത്ത് എന്ന ചിത്രത്തിലെ ഓളങ്ങള്‍ താളം തല്ലുമ്പോള്‍, പുന്നാരേ പൂന്തിങ്കളേ, ഉണ്ണിമേനോനെ പരിചയപ്പെടുത്തിയ ഗാനങ്ങളാണ്. തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു എന്ന ബിച്ചു തിരുമലയുടെ ഗാനവും നല്ല കോംപോസിഷനാണ്. വളകിലുക്കം കേള്‍ക്കണല്ളോ ആരാരോ...ജയചന്ദ്രന് ചലച്ചിത്രസംഗീതത്തില്‍ കൂടുതല്‍ ഇടം നല്‍കി. ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായ തൃഷ്ണയിലെ എല്ലാ ഗാനങ്ങളും ഇന്നും നിലനില്‍ക്കുന്നു. ശ്രുതിയില്‍ നിന്നുയരും, മൈനാകം എന്നിവ മലയാളത്തിലെ ക്ളാസിക്കുകളാണ്. 1982 ല്‍ ഈനാട് എന്ന ഹിറ്റ് ചിത്രത്തിലെ എല്ലാ പാട്ടുകളും വിജയം നേടിയവയായിരുന്നു. അമ്പിളി മണവാട്ടി, മാനത്തെ ഹൂറിപോലെ പെരുന്നാള്‍ പിറ പോലെ, ഈദ് മുബാറക്ക് എന്നീ ഗാനങ്ങള്‍ മാപ്പിള ഈണത്തിന് ഉദാഹരണമാണ്. 1983ല്‍ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ചുനക്കരയെഴുതിയ ദേവതാരു പൂത്തു, ശരത്കാല സന്ധ്യ, ആര്‍ ഡി ബര്‍മ്മന്‍ സ്റ്റൈലില്‍ ചെയ്ത വെള്ളിത്തേരില്‍ ഇവയും ഹിറ്റുകളായിരുന്നു. അടിപൊളി പാട്ടുകളോടൊപ്പം തന്നെ നല്ല മെലഡികളും എന്‍്റെ ജീവിതം, പൂക്കുല ചൂടിയ, മലവാകപ്പൂവേ, ഓരോ നിമിഷവും ഓരോ നിമിഷവുമോര്‍മ്മയില്‍, എക്കാലത്തേയും ഹിറ്റായ സിന്ദൂര തിലകവുമായ്, ഒരു മധുരക്കിനാവിന്‍, ഒരു മലര്‍ത്തോപ്പിലെ, എന്നിവയും ആരൂഢത്തിലെ കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ഒരു ഇളയരാജ സ്റ്റൈലിലുള്ള മെലഡിയാണ്. ഡെയ്സിയിലെ രാപ്പാടിതന്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ കാമ്പസുകളെ ഇളക്കി മറിച്ചു. കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി, കറുത്ത തോണിക്കാരാ, കസ്തൂരി മാന്‍കുരുന്നേ, ധനുമാസക്കാറ്റേ, കണ്ണാന്തളിയും, ചന്ദനക്കുറിയുമായ്, ചിന്നുക്കുട്ടീ ഉറങ്ങീലേ, കരകാണാക്കടലല മേലേ, വൈശാഖ സന്ധേ, മേലേ വീട്ടിലെ വെണ്ണിലാവ്, ഒരുകിളി ഇരുകിളി, ശിശരമേ എന്നീ ഗാനങ്ങള്‍ എല്ലാവരും മൂളി നടക്കുന്നു. 1988ലെ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മൂസിക് പുതു തലമുറയുടെ മൊബൈലുകളില്‍ റിംഗ്ടോണായി. 1989ല്‍ ഹൃദയം കൊണ്ടെഴുതുന്ന കവിത, മഞ്ഞണിഞ്ഞ മാമലകള്‍, ഒരിക്കല്‍ നിറഞ്ഞും എന്നീ ഗാനങ്ങള്‍ ഈണങ്ങളുടെ വശ്യതകൊണ്ട് പുതു അനുഭവം നല്‍കുന്നു. ഗാനമേളകളിലെ മലയാളം അടിപൊളിപ്പാട്ടുകളില്‍പോലും ശ്യാമിന്‍്റെ പാട്ടുകള്‍ മുന്‍നിരയിലാണ്.
| |
| | | | ShyamaSangeetham.! | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |