Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | അമ്പലങ്ങളും ആചാരങ്ങളും ! | |
|
+14Mansoor Binu Minnoos sandeep unnikmp mazhaYe_sneHiccha_munna balamuralee ranjith parutty gauri The Sorcerer nettooraan Neelu Reshmi 18 posters | |
Author | Message |
---|
Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Wed Mar 14, 2012 6:19 pm | |
| 4 Ambalathil pedunnathalle neeluchechi...thriprayar...?? | |
| | | Neelu Forum Boss
Location : Dubai
| | | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Wed Mar 14, 2012 6:23 pm | |
| Malliyur temple ....Ganapathy kshethram.... | |
| | | unnikmp Forum Boss
| | | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Wed Mar 14, 2012 10:31 pm | |
| | |
| | | Reshmi Forum Boss
| | | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 7:41 pm | |
| thriprayar-Guruvayoor routil.....oru Tirupathi temple undennu kettu...is true...Thirumeni's from Andhra pradesh....??? | |
| | | parutty Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 7:55 pm | |
| ethu njagalude veetinte aduthu ulla krishana mandir [You must be registered and logged in to see this image.] | |
| | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 7:58 pm | |
| parutty...fully marble aanalle ? carving and painting ...superb | |
| | | parutty Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 8:00 pm | |
| | |
| | | parutty Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 8:01 pm | |
| | |
| | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 8:05 pm | |
| | |
| | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Mar 15, 2012 8:10 pm | |
| | |
| | | parutty Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Fri Mar 16, 2012 8:37 am | |
| | |
| | | Reshmi Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Fri Mar 16, 2012 1:28 pm | |
| Ellam posh ambalangal aanallo...parutty ..... | |
| | | Ammu Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Wed Apr 15, 2015 4:52 pm | |
| അമ്പലപുഴ പാല്‍പായസം" അമ്പലപുഴ ക്ഷേത്രം കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും രുചിയുള്ള പ്രസാദം ഏതാ എന്നു ചോദിച്ചാല്‍ ,ഉത്തരം പറയാന്‍ ഏറെഒന്നും ആലോചികേണ്ടതില്ല. "അമ്പലപുഴ പാല്‍പായസം" തന്നെ.പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസം വീടുകളില്‍ ഉണ്ടാക്കാന്‍ പാടില്ലത്രേ . ഐതിഹ്യം ഇപ്രകാരമാണ്. ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി. കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ .... അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു. ചേരുവകൾ വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്. പാല് - 71 ലി. വെള്ളം - 284 ലി. അരി - 8.91 ലി. പഞ്ചസാര - 15.84 കി.ഗ്രാ തയ്യാറാക്കുന്ന വിധം രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. പ്രത്യേകതകൾ കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല. | |
| | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:20 pm | |
| ദക്ഷയാഗ ഭൂമിയിലേക്ക്എഴുത്ത്: കെ. സജീവന്‍, ഫോട്ടോ: സി. സുനില്‍കുമാര്‍ [You must be registered and logged in to see this link.]
ദക്ഷയാഗഭൂമിയാണ് കൊട്ടിയൂര്‍. ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ്. യാഗം മുടങ്ങിയ മണ്ണില്‍ സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുവെന്നും അത് ശിവസാന്നിദ്ധ്യമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. മഴയുടെ വരവിനൊപ്പം വൈശാഖമഹോത്സവത്തിനായി ലക്ഷങ്ങള്‍ വര്‍ഷം തോറും കൊട്ടിയൂരില്‍ എത്തുന്നു. ശബരിമല കഴിഞ്ഞാല്‍ ഒരു ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടിയൂര്‍.
കണ്ണൂര്‍ ജില്ലയുടെ കിഴക്കു ഭാഗത്ത് വയനാട് ജില്ലയോട് അതിരിട്ടു കിടക്കുന്ന ഗ്രാമമാണ് കൊട്ടിയൂര്‍. വയനാട് പേര്യയില്‍ നിന്നും ഉത്ഭവിക്കുന്ന ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി പകുക്കുന്നു. വളപട്ടണം പുഴയുടെ കൈവഴിയാണ് ബാവലിപ്പുഴ. പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. പുഴയുടെ വടക്കു ഭാഗത്താണ് വൈശാഖമഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഉത്സവകാലത്തേക്കുമാത്രമായി താല്ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖമഹോത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ നിലയ്ക്കും. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് വിലക്കില്ല.
[You must be registered and logged in to see this link.]
പ്രകൃതിയുടെ ഉത്സവം
പ്രകൃതിയുടെ ഉത്സവമാണ് വൈശാഖമഹോത്സവം. മണ്ണുമായി ഇത്രയേറെ ഇഴുകിച്ചേരുന്ന മറ്റൊരുത്സവം വേറെവിടെയുമുണ്ടാകില്ല. മഴയും പുഴയും മലയും കാടും ഇല്ലാതെ കൊട്ടിയൂര്‍ ഉത്സവം ഇല്ല. താത്ക്കാലികമായി കെട്ടിയുയര്‍ത്തുന്ന ക്ഷേത്രം പര്‍ണശാലകളെ അനുസ്മരിപ്പിക്കും. അതിനുവേണ്ട കമ്പും കോലും നാരും എല്ലാം കൊട്ടിയൂരിലെ കാട് നല്‍കുന്നു. നെയ്യും ഇളനീരുമാണ് ഭഗവാന് പ്രിയപ്പെട്ട കാഴ്ചവസ്തുക്കള്‍. നാട്ടില്‍ വിളയുന്ന ചക്കയും വെള്ളരിയും മാങ്ങയുമാണ് വ്രതക്കാരുടെ ഇഷ്ടഭക്ഷണം. കുംഭാരന്മാര്‍ പ്രത്യേകം തീര്‍ക്കുന്ന മണ്‍കലങ്ങള്‍ വേണം ഉത്സവത്തിന് സമാപനം കുറിക്കാന്‍. ഉത്സവം കൂടി തിരിച്ചുപോരുന്ന ഭക്തന്റെ കൈയില്‍ വെള്ളനിറത്തിലുള്ള ഒരു പൂവുണ്ടാകും.-ഓടപ്പൂവ്. കൊട്ടിയൂര്‍ കാട് നല്‍കുന്ന മുളകള്‍ ചീകിയെടുത്ത് നിര്‍മ്മിക്കുന്ന മനോഹരമായ പൂവുകള്‍. വീരഭദ്രന്‍ പിഴുതെറിഞ്ഞ ദക്ഷന്റെ വെള്ളത്താടിയാണ് വിശ്വാസികള്‍ക്ക് ഈ ഒാടപ്പൂവ്.
വെള്ളത്താല്‍ ചുറ്റപ്പെട്ട മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിപ്പൊക്കിയ പര്‍ണശാലകളും ചേര്‍ന്നാല്‍ അക്കരെകൊട്ടിയൂര്‍ ക്ഷേത്രമായി. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിയെത്തുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവന്‍ചിറയെ വലംവെച്ച് പടിഞ്ഞാറുഭാഗത്തുകൂടി ബാവലിയിലേക്കു തന്നെ തിരിച്ചുപോകുന്നു. ബാവലിയിലെ ഉരുളന്‍കല്ലുകളും ചെളിയുമാണ് മണിത്തറയുടെ നിര്‍മാണവസ്തുക്കള്‍. പര്‍ണശാലകളുണ്ടാക്കാന്‍ കൊട്ടിയൂര്‍ വനത്തിലെ ഓടകളും ഞെട്ടിപ്പനയോലയും കാട്ടുമരങ്ങളുടെ കമ്പുകളും കവൂള്‍ ചെടിയുടെ നാരും ഉപയോഗിക്കുന്നു. തെങ്ങോലയും വാഴപ്പോളയും കൊണ്ടാണ് കയ്യാലയുടെ നിര്‍മാണം. മണിത്തറയുടെ മുകളിലെ കുട നിര്‍മാണത്തിന് ഞെട്ടിപ്പനയോലയും ഓടക്കമ്പും. പ്രസാദം നല്‍കുന്നത് കൂവയുടെയും മലവാഴയുടെയും ഇലകളില്‍.
[You must be registered and logged in to see this link.]
ഉത്സവത്തിന്റെ ആദ്യചടങ്ങായ നീരെഴുന്നള്ളത്തിന് ക്ഷേത്രത്തിലേക്ക് ജലം കൊണ്ടുവരുന്നത് കൂവയിലയില്‍. നെയ്യാട്ടക്കിണ്ടിയുടെ പിടി നിര്‍മ്മിക്കുന്നത് സ്വന്തമായി പിരിച്ചുണ്ടാക്കിയ ചകിരിനാരും കൈതനാരും കവുള്‍നാരും കൊണ്ട്. മുളന്തണ്ടിലാണ് പഞ്ചഗവ്യത്തിന്റെ സൂക്ഷിപ്പ്. തൃക്കലശാട്ടിനുള്ള കലങ്ങള്‍ പൊതിയുന്നത് പനയോലയില്‍. കലവുമായി വരുന്ന വ്രതക്കാര്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കും മുമ്പ് ആലത്തുംപടിയില്‍ വെച്ച് വസ്ത്രമുപേക്ഷിക്കുന്നു. പിന്നെ ഇലകള്‍കൊണ്ടുള്ള വസ്ത്രം ധരിക്കുന്നു. ചൂരല്‍ വടിയും ചൂരല്‍ വളയവുമാണ് സ്ഥാനികരുടെ അധികാരചിഹ്നങ്ങള്‍. കൊട്ടിയൂരിലെ ഓരോ ചടങ്ങും ഹിന്ദുമതത്തിലെ ഓരോരോ ജാതിക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. കൊട്ടിയൂര്‍ ഉത്സവം പൂര്‍ത്തിയാകണമെങ്കില്‍ അവിടെ ബ്രാഹ്മണര്‍ തൊട്ട് പട്ടികവിഭാഗക്കാര്‍ വരെ വേണം.
ഒടുവില്‍ ഉത്സവം കഴിയുമ്പോള്‍ പര്‍ണശാലകളെയും ഉത്സവത്തിന്റെ ശേഷിപ്പുകളെയും മഴയുടെ നിറവില്‍ കരകവിയുന്ന ബാവലി ഒഴുക്കിക്കൊണ്ടുപോകുന്നു. അടുത്ത വര്‍ഷത്തെ ഉത്സവത്തിനായി മഴയും പുഴയും വീണ്ടും കൊട്ടിയൂരിനെ ശുദ്ധിയാക്കി അണിയിച്ചൊരുക്കുന്നു. അടുത്ത പ്രക്കൂഴ നാള്‍വരെ അക്കരെ കൊട്ടിയൂരില്‍ ആളനക്കമുണ്ടാകില്ല. കാടിന്റെ ശാന്തതയില്‍ ഓരാണ്ടുകാലം ഭഗവാന് പള്ളിയുറക്കം. പിന്നെ എല്ലാം ഒന്നുമുതല്‍ വീണ്ടും തുടങ്ങുന്നു...
[You must be registered and logged in to see this link.]
പ്രകൃതിയോട് സംവദിക്കാതെ, പ്രകൃതിയില്‍ ലയിക്കാതെ കൊട്ടിയൂര്‍ ഉത്സവം കൂടാനാവില്ല. മഴയുടെ, പുഴയുടെ, കാടിന്റെ, കാഴ്ചകളുടെ ഉത്സവമാണ് വൈശാഖമഹോത്സവം. ആചാരങ്ങളും ആഘോഷങ്ങളും പരിസ്ഥിതിയുമായി എങ്ങിനെ ഒത്തുപോകണം എന്ന വലിയ പാഠം കൂടിയാണ് ഈ വനോത്സവം.
ഐതീഹ്യം, ചരിത്രം
പ്രജാപതിമാരില്‍ ഒരാളായ ദക്ഷന്റെ മകള്‍ സതീദേവി അച്ഛന്റെ ഇഷ്ടത്തിനെതിരായി ഭഗവാന്‍ പരമശിവനെ വിവാഹം ചെയ്തു. കുപിതനായ ദക്ഷന്‍ പരമശിവനെ അപമാനിക്കാനായി ഈരേഴു പതിനാലു ലോകങ്ങളെയും അറിയിച്ചുകൊണ്ട് യാഗം നടത്താന്‍ തീരുമാനിച്ചു. സൃഷ്ടി, സഥിതി മൂര്‍ത്തികളായ വിഷ്ണുവും ബ്രഹ്മാവും ഒത്തുചേരുന്നിടത്ത് സംഹാരമൂര്‍ത്തിയായ പരമശിവനെമാത്രം ക്ഷണിച്ചില്ല. എന്നാല്‍ അച്ഛന്‍ നടത്തുന്ന യാഗം കാണാന്‍ സതീദേവിക്ക് അതിയായ മോഹമുദിച്ചു. പരമശിവന്‍ ആദ്യമെതിര്‍ത്തെങ്കിലും സതിയുടെ സ്‌നേഹപൂര്‍ണയായ നിര്‍ബന്ധത്തിനു വഴങ്ങി പോകാനനുവദിച്ചു. യാഗവേദിയിലെത്തിയ സതീദേവിയുടെ മുന്നില്‍വെച്ച് ദക്ഷന്‍ പരമശിവനെ മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ചു. അപമാനിതയായ സതീദേവി യാഗകുണ്ഡത്തില്‍ ചാടി ആത്മഹത്യ ചെയ്തു. കോപാകുലനായ പരമശിവന്‍ മൂന്നാം കണ്ണ് തുറന്നു. അതില്‍ നിന്ന് വീരഭദ്രന്‍ ഉണ്ടായി. യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രന്‍ കുതിച്ചു. കൂടെ ഭൂതഗണങ്ങളും. യാഗഭൂമിയിലെ സകലതും വീരഭദ്രന്റെ കോപത്തീയില്‍ വെന്തെരിഞ്ഞു. ദക്ഷന്റെ വെള്ളത്താടി പിഴുതെറിഞ്ഞു. ശേഷം തലയറുത്ത് ദൂരെയെറിഞ്ഞു. യാഗശാലകള്‍ അഗ്നി വിഴുങ്ങി.
[You must be registered and logged in to see this link.]
പരമശിവന്റെ കോപം തണുപ്പിക്കാന്‍ ദേവഗണങ്ങള്‍ കൈലാസം ലക്ഷ്യമാക്കി നീങ്ങി. വിഷ്ണുവും ബ്രഹ്മാവും ശിവനെകണ്ട് കോപമകറ്റാന്‍ അഭ്യര്‍ത്ഥിച്ചു. ഭഗവാന്റെ കോപം തണുത്തതോടെ വീരഭദ്രന്‍ സംഹാരതാണ്ഡവം നിര്‍ത്തി. യാഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കല്ലാം ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ ദക്ഷന്റെ തല അപ്പോഴേക്കും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരുന്നു. പകരം ദക്ഷന്റെ കഴുത്തില്‍ ഒരു ആടിന്റെ തല വെച്ചുകൊടുത്തു.
തെറ്റ് തിരുത്തിയ പ്രജാപതി ഭഗവാനോട് മാപ്പപേക്ഷിച്ചു. സംപ്രീതനായ പരമശിവന്‍ യാഗം തുടരാന്‍ അനുമതി നല്‍കി. തുടര്‍ന്ന് ശിവസാന്നിദ്ധ്യമായി സ്വയംഭൂവായി അവിടെ ശിവലിംഗം ഉയര്‍ന്നു വന്നു. ശിവനും വിഷ്ണുവും ബ്രഹ്മാവും ഒത്തുകൂടിയ സ്ഥലം എന്ന നിലയില്‍ 'കൂടിയ ഊര്‍' എന്നും പിന്നീടത് ലോപിച്ച് കൊട്ടിയൂര്‍ ആയി എന്നുമാണ് ഐതീഹ്യം. 28 ദിവസം നീണ്ട യാഗത്തിന്റെ ഓര്‍മ്മ പുതുക്കലാണ് വൈശാഖമഹോത്സവം. ദക്ഷിണകാശിയെന്നും ദക്ഷിണവാരണാസിയെന്നും കൊട്ടിയൂര്‍ അറിയപ്പെടുന്നു.
[You must be registered and logged in to see this link.]
ഉത്സവത്തിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പഴംതമിഴ്പാട്ടുകളിലും ടോളമിയുടെ സഞ്ചാരകൃതികളിലും കൊട്ടിയൂര്‍ എന്ന ദേശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കുരുമുളകിനു പേരുകേട്ട കൊട്ടോനാരിയെപ്പറ്റിയുള്ള ഈ വിവരണങ്ങളില്‍ ഉത്സവത്തെപ്പറ്റിയുള്ള സൂചനകളുണ്ടെന്ന് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു. വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ മലബാറിന്റെ കിഴക്ക് കാട്ടില്‍ ആളുകള്‍ കൂടുന്ന ഒരു ഉത്സവം നടക്കുന്നതിനെപ്പറ്റി പറയുന്നു. ഗുണ്ടര്‍ട്ടിന്റെ മലയാളരാജ്യചരിത്രത്തില്‍(1844) തൃച്ചെറുകുന്ന് കൊട്ടൂര എന്ന ദേശത്ത് കൊല്ലത്തില്‍ നാലാഴ്ച കഠിനവ്രതത്തോടെയും ഭയപ്പാടോടെയും ആളുകള്‍ ഉത്സവം കൂടുന്നതായി പറയുന്നുണ്ട്. (തൃച്ചെറുമന്ന എന്ന പേരുകൂടിയുണ്ട് കൊട്ടിയൂരിന്) ചിറക്കല്‍ ഗ്രന്ഥങ്ങളിലും കൊട്ടിയൂരിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.
വൈശാഖമഹോത്സവം
28 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വൈശാഖമഹോത്സവം. പ്രാക്കൂഴം എന്ന ചടങ്ങോടെയാണ് ഉത്സവത്തിന്റെ നടപടികള്‍ തുടങ്ങുന്നത്. ഉത്സവനടത്തിപ്പിനെക്കുറിച്ചുള്ള കൂടിയാലോചനയാണ് ഇത്. നീരെഴുന്നള്ളത്തോടെ ഉത്സവത്തിന് ആരംഭമാവും. നെയ്യാട്ടം. ഭണ്ഡാരം എഴുന്നള്ളത്ത് ,തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, അഷ്ടമി ആരാധന, ഇളനീരാട്ടം, രേവതി ആരാധന, രോഹിണി ആരാധന, കലം വരവ്, തൃക്കലശാട്ട് എന്നിവയാണ് വൈശാഖമഹോത്സവത്തിന്റെ പ്രധാനചടങ്ങുകള്‍. ഇതിനു പുറമെ വേറെയും ചടങ്ങുകളുണ്ട്.
[You must be registered and logged in to see this link.]
കൊട്ടിയൂരിലേക്ക്
കണ്ണൂരില്‍നിന്നും തലശ്ശേരിയില്‍ നിന്നും റോഡുമാര്‍ഗ്ഗം കൊട്ടിയൂരിലെത്താം. കോഴിക്കോട്ടുനിന്ന് തലശ്ശേരി വഴിയല്ലാതെ കല്പറ്റ- മാനന്തവാടി - ബോയ്‌സ് ടൗണ്‍ റോഡ് വഴിയും കൊട്ടിയൂരിലെത്താം. തലശ്ശേരിയില്‍ നിന്ന് 64 കിലോമീറ്ററാണ് ദൂരം. തലശ്ശേരിയില്‍ നിന്ന് മൈസൂര്‍ റോഡിലേക്ക് തിരിഞ്ഞ് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കീലോമീറ്റര്‍ പിന്നിട്ടാല്‍ തൊക്കിലങ്ങാടി ആയി. തൊക്കിലങ്ങാടിയില്‍ നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കിലോമീറ്റര്‍ പോയാല്‍ നിടുംപൊയില്‍ എത്തും. ഇവിടെനിന്ന് റോഡ് രണ്ടാവും. വലത്തോട്ടേക്കുള്ളത് മാനന്തവാടിയിലേക്ക്. നേരെയുള്ളത് പേരാവൂര്‍ റോഡ്. പേരാവൂര്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ പോയാല്‍ വാരപ്പീടിക എന്ന കവലയിലെത്തും. ഇവിടെനിന്നും വലത്തോട്ടേക്ക് തിരിയുക.. കൊളക്കാട്- കേളകം വഴി കൊട്ടിയൂരിലേക്ക് ഈ റോഡ് എത്തുന്നു.
വാരപ്പീടികയില്‍ നിന്നും നേരെപോയാല്‍ തെറ്റുവഴി -തുണ്ടി -മണത്തണ -കേളകം വഴിയും കൊട്ടിയൂരിലെത്താം. ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ എല്ലാ വഴികളും മനസ്സിലാക്കിയിരിക്കുന്നത് നന്നാവും. ഇപ്പോള്‍ റോഡുകളെല്ലാം വീതി കൂട്ടി ടാര്‍ ചെയ്തിട്ടുണ്ട് . കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ -ഇരിട്ടി -പേരാവൂര്‍- മണത്തണ -കേളകം വഴി കൊട്ടിയൂരിലെത്താം. 74 കിലോമീറ്റര്‍ ദൂരമുണ്ട്.
[You must be registered and logged in to see this link.]
മാനന്തവാടി ബോയ്‌സ് ടൗണ്‍ റോഡ് വഴി വരുന്നവര്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. ബോയ്‌സ് ടൗണ്‍ മുതല്‍ കൊട്ടിയൂര്‍ വരെയുള്ള 10 കിലോമീറ്റര്‍ ചുരം റോഡിന് വീതി നന്നെ കുറവാണ്. പരിചിതമല്ലാത്ത വഴിയില്‍ ഉത്സവകാലത്തെ വാഹനത്തിരക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ പോലീസ് ഇതുവഴി വണ്‍വെ ട്രാഫിക്ക് മാത്രമേ അനുവദിക്കാറുള്ളൂ. ഇളനീരാട്ടം, രേവതി ആരാധന തുടങ്ങി കൊട്ടിയൂരില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ദിവസങ്ങളില്‍ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇനി, തിരക്കുള്ള ദിവസം ബോയ്‌സ് ടൗണിലെത്തി എന്നുവെച്ച് നിരാശപ്പെടുകയൊന്നും വേണ്ട. നേരെ നിടുംപൊയിലിലേക്ക് വണ്ടി വിടുക. 30 കിലോമീറ്റര്‍ ദൂരമുണ്ട്. അവിടെയെത്തി കേളകം റോഡിലേക്ക് കയറുക.
കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കും പ്രകൃതിയുടെ മണമുണ്ട്. കൂത്തുപറമ്പ് കഴിഞ്ഞാല്‍ കണ്ണവം കാടും വയനാടന്‍ മലകളുടെ ചാരുതയും തോടുകളും പുഴകളും കണ്ടാസ്വദിച്ചാവാം യാത്ര. മഴ നന്നായി അനുഗ്രഹിക്കുകയാണെങ്കില്‍ വയനാടന്‍കുന്നുകളില്‍ കൊച്ചുവെള്ളച്ചാട്ടങ്ങള്‍ ദൃശ്യമാകും. ചായത്തോട്ടങ്ങളും കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും ബോയ്‌സ് ടൗണ്‍ വഴിയുള്ള യാത്രയെ നയനാനന്ദകരമാക്കുന്നു.
[You must be registered and logged in to see this link.]
ചുറ്റുവട്ടം
പാലുകാച്ചിമല, ആറളം വന്യജീവിസങ്കേതം, തിരുനെല്ലി ക്ഷേത്രം എന്നിവ കൊട്ടിയൂരിന്റെ ചുറ്റുവട്ടത്താണ്. പാലുകാച്ചി മലയിലേക്ക് ട്രക്കിങ്ങ് ആവാമെങ്കിലും മഴ കനക്കുന്ന അവസരത്തിലാണെങ്കില്‍ യാത്ര ദുഷ്‌കരമാവും. കൊട്ടിയൂരില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ചുങ്കക്കുന്ന് വഴി പാലുകാച്ചിയിലേക്ക് ട്രക്കിങ്ങ് ആവാം.
ആറളം വന്യജീവിസങ്കേതത്തിലേക്ക് കൊട്ടിയൂരില്‍ നിന്നും 13 കിലോമീറ്റര്‍ പോകണം. പേരാവൂര്‍ റോഡിലൂടെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കണിച്ചാറിലെത്തും ഇവിടെനിന്നും ഓടന്‍തോട് റോഡിലേക്കു തിരിഞ്ഞ് മൂന്ന് കിലോമീറ്റര്‍ പോയാല്‍ ആറളം വന്യജീവികേന്ദ്രത്തിനടുത്തെത്താം. പുഴ മുറിച്ചു കടന്നാല്‍ വന്യജീവി ഓഫീസായി. വാഹനം ഇക്കരെ നിര്‍ത്തിയിടേണ്ടിവരും. വാഹനവുമായി അവിടെയെത്താന്‍ പേരാവൂര്‍-പാലപ്പുഴ വഴി 15 കിലോമീറ്റര്‍ ചുറ്റിസഞ്ചരിക്കണം. ബോയ്‌സ് ടൗണ്‍ -മാനന്തവാടി വഴിവേണം കൊട്ടിയൂരില്‍ നിന്നും തിരുനെല്ലിയിലെത്താന്‍. 48 കിലോമീറ്റര്‍ യാത്ര ചെയ്യണം.
[You must be registered and logged in to see this link.]
മണത്തണ
കൊട്ടിയൂരുമായി ബന്ധപ്പെട്ട മിക്ക ചടങ്ങുകളും മണത്തണ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 14 ക്ഷേത്രങ്ങള്‍ ഉള്ള ക്ഷേത്രഗ്രാമമാണിത്. കൊട്ടിയൂര്‍ എത്തുന്നതിന് 14 കിലോമീറ്റര്‍ ഇപ്പുറത്താണ് ഈ ഗ്രാമം. ഇവിടുത്തെ നഗരേശ്വരംക്ഷേത്രത്തിനടുത്തുള്ള ഗോപുരത്തില്‍ നിന്നാണ് കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനചടങ്ങായ ഭണ്ഡാരംഎഴുന്നള്ളത്ത് പുറപ്പെടുന്നത്. ഉത്സവശേഷം ഭണ്ഡാരങ്ങള്‍ ഇവിടേക്ക് തിരിച്ചെഴുന്നള്ളിക്കും.
നെയ്യമൃത് സംഘങ്ങളും ഇളനീര്‍ സംഘങ്ങളും മണത്തണ കേന്ദ്രീകരിച്ച് കൊട്ടിയൂരിലേക്ക് കാല്‍ നടയായി നീങ്ങുന്നു. മണത്തണയിലെ പ്രധാനക്ഷേത്രങ്ങളായ ചപ്പാരം ദുര്‍ഗ്ഗാക്ഷേത്രം. ശ്രീ കുണ്‌ഠേന്‍ ക്ഷേത്രം, കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രം, നഗരേശ്വരം എന്നീ ക്ഷേത്രദര്‍ശനങ്ങള്‍ കൂടി കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഒരേക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പുതിയകുളം ആണ് മണത്തണയുടെ മറ്റൊരാകര്‍ഷണം. ഈ കുളക്കരയില്‍ ഒരു ഗണപതി ക്ഷേത്രമുണ്ട്. കുളത്തിന്റെ കിഴക്കേ കരയിലാണ് കുളങ്ങരയത്ത് ക്ഷേത്രം. കൊട്ടിയൂരിലേക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് ഈ കുളത്തിലെ സ്‌നാനം തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. കൊട്ടിയൂര്‍ ക്ഷേത്ര ഐതീഹ്യവുമായി ഈ കുളം ബന്ധപ്പെട്ടിരിക്കുന്നു. പഴശ്ശിരാജാവിന്റെ ഒളിവുജീവിതത്തിനും ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിനും സാക്ഷിയായ ഗ്രാമമാണിത്. | |
| | | Ammu Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:29 pm | |
| | |
| | | parutty Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:37 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:38 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:39 pm | |
| What about Chettikulangara Kurathiyottam?? | |
| | | Binu Forum Boss
Location : Kuwait
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:39 pm | |
| Chettikulangara Bharani nalil | |
| | | Ammu Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:48 pm | |
| | |
| | | Ammu Forum Boss
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Apr 27, 2015 12:50 pm | |
| | |
| | | Sponsored content
| Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! | |
| |
| | | | അമ്പലങ്ങളും ആചാരങ്ങളും ! | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |