കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, വളപട്ടണം,കണ്ണൂർ. ഈ തിരുമുടി അഴിക്കുന്നതോടെ ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്കു സമാപനം കുറിക്കും
Parthan Forum Owner
Location : sangeethasangamam
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Jun 08, 2015 3:24 am
[You must be registered and logged in to see this image.] കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍ക്കു സമാനമാണ് ഇവിടുത്തെ ഗുഹകള്‍. ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നു. ഇവയില്‍ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്.
അഗസ്ത്യമുനിയുടെ ഓര്‍മ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീര്‍ഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകള്‍ നിലകൊള്ളുന്നു. ഈ കുന്നിന്‍ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയര്‍ത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീര്‍ഥത്തിന്റെ കരയില്‍ ഉണ്ട്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങള്‍ നിലകൊള്ളുന്നത്.
വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങള്‍ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഏ.ഡി. 543 മുതല്‍ 757 വരെയുള്ള കാലഘട്ടങ്ങളില്‍ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിര്‍മ്മിതികള്‍ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകള്‍ തുരന്ന് ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.
തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങള്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൂര്‍ണ്ണകായ പ്രതിമകള്‍ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീര്‍ഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തില്‍ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകള്‍ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ നിന്നും കുറച്ചു ദൂരെയായി ദുര്‍ഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേര്‍ന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.
Ammu Forum Boss
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Jun 08, 2015 9:08 am
കളരിവാതുക്കൽ ഭഗവതി ക്ഷേത്രം, വളപട്ടണം,കണ്ണൂർ. ഈ തിരുമുടി അഴിക്കുന്നതോടെ ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്കു സമാപനം കുറിക്കും
ആഹാ....ഇങ്ങിനെ ഒക്കെ ആണോ ?
Ammu Forum Boss
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Mon Jun 08, 2015 9:10 am
Parthan wrote:
[You must be registered and logged in to see this image.] കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍ക്കു സമാനമാണ് ഇവിടുത്തെ ഗുഹകള്‍. ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നു. ഇവയില്‍ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്.
അഗസ്ത്യമുനിയുടെ ഓര്‍മ്മയ്ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീര്‍ഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകള്‍ നിലകൊള്ളുന്നു. ഈ കുന്നിന്‍ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയര്‍ത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീര്‍ഥത്തിന്റെ കരയില്‍ ഉണ്ട്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങള്‍ നിലകൊള്ളുന്നത്.
വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങള്‍ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഏ.ഡി. 543 മുതല്‍ 757 വരെയുള്ള കാലഘട്ടങ്ങളില്‍ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിര്‍മ്മിതികള്‍ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകള്‍ തുരന്ന് ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.
തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങള്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൂര്‍ണ്ണകായ പ്രതിമകള്‍ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീര്‍ഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തില്‍ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകള്‍ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ നിന്നും കുറച്ചു ദൂരെയായി ദുര്‍ഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഒരു സൂഫിയുടെ ഖബറിനോട് ചേര്‍ന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.
പാര്താ
Parthan Forum Owner
Location : sangeethasangamam
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Jun 11, 2015 4:25 am
മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദന്‍ എന്നപേരില്‍ ഈ ക്ഷേത്രേശന്‍ അറിയപ്പെടുന്നു. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. ‘തിരുനവയോഗി’ എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് ‘തിരുനാവായ’ എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം. ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്‌നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു. ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോട് ഉണര്‍ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസ്സിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുര്‍വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി. തന്റെ പ്രിയപത്‌നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്‌നേഹവാത്സല്യങ്ങള്‍ കണ്ട്, അതില്‍ അസൂയ പൂണ്ട്, അത്രയും സ്‌നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്‌നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.
തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിക്കാത്ത ലക്ഷ്മീദേവി ഇവിടെ മലര്‍ മങ്കൈ നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്. അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നവയോഗികള്‍ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്യാസിമാര്‍ (കവി, ഹരി, അംബരീഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, ആവിര്‍ഭൂത്രന്‍, ഭൂമിളന്‍, ചമസ്സന്‍, കരഭാജന്‍) ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവര്‍ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തര്‍ദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതുകാരണമാണ് അവ അന്തര്‍ദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജന്‍ മനസ്സിലാക്കി. അതായത് അഭിഷേകം, അര്‍ച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകര്‍മ്മത്തിന് നിര്‍ബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തര്‍ദ്ധാനത്തിന് കാരണം. തുടര്‍ന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോള്‍ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കള്‍ കൊണ്ട് അര്‍ച്ചനയും നടത്തി പാല്‍പായസം നേദിച്ച് നെയ്യവിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകര്‍മ്മം നടത്തിയത്.
ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തില്‍ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാല്‍ ക്ഷേത്രത്തില്‍ കുളവും കിണറുമില്ല.
താമരമാലയും നെയ്യ് വിളക്കും പാല്‍പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു. നാലമ്പലത്തിനകത്ത് കന്നിമൂലയില്‍ (തെക്കുപടിഞ്ഞാറുഭാഗം) ഒരു ചെറിയ മുറിയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ഗണപതിപ്രതിഷ്ഠ. ചുറ്റും പ്രദക്ഷിണത്തിന് സൗകര്യവുമുണ്ട്. ആദിഗണേശസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. അഗസ്ത്യമുനിയുടെ ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്‌നന്‍ എന്ന പാണ്ഡ്യരാജാവാണ് ആദിഗണേശന്‍ എന്ന് വിശ്വസിക്കപ്പെടുന്നു.
മലയാദ്രിയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നനെ കാണാന്‍ ഒരു ദിവസം അഗസ്ത്യമുനി വന്നു. എന്നാല്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നന്‍ അഗസ്ത്യമുനിയെ കണ്ടഭാവം നടിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് അഗസ്ത്യമുനി അദ്ദേഹത്തെ ശപിച്ചത്. ഇന്ദ്രദ്യുമ്‌നന്‍ ശാപമോക്ഷത്തിനായി യാചിച്ചപ്പോള്‍ മഹാവിഷ്ണുവിനാല്‍ ശാപമോക്ഷം കിട്ടും എന്ന് അഗസ്ത്യമുനി പറഞ്ഞു. അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് ഇന്ദ്രദ്യുമ്‌നന്‍ ഗജേന്ദ്രനായ ആദിഗണേശനായി ജനിച്ചു. വിഷ്ണുഭക്തനായ ആദിഗണേശന്‍ എല്ലാ ദിവസവും നേരം പുലരും മുമ്പ് നിളയില്‍ സ്‌നാനം ചെയ്ത് ഭഗവാന് ചാര്‍ത്താന്‍ താമരപ്പൂക്കള്‍ കൊണ്ടുവരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രനായ ആദിഗണേശന്റെ കാലില്‍ ഒരു മുതല കടിച്ചു. മുനിശാപം മൂലം മുതലയായിത്തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനായിരുന്നു അത്. വേദന താങ്ങാനാവാതെ നിലവിളിച്ച ഗജേന്ദ്രന്റെ നിലവിളി കേട്ടപ്പോള്‍ ഭഗവാന്‍ ഗരുഡാരൂഢനായി വന്ന് സുദര്‍ശനചക്രമുപയോഗിച്ച് മുതലയെ വധിച്ചു. അങ്ങനെ ഇരുവര്‍ക്കും ശാപമോക്ഷം ലഭിച്ചു. കരുണാമയനായ ഭഗവാന്‍ ആദിഗണേശനെ തന്റെ വലതുഭാഗത്തിരുത്തി. പിന്നീട് ഈ പ്രതിഷ്ഠയെ ഗണപതിയാക്കി സങ്കല്പിച്ച് പൂജകള്‍ തുടങ്ങി.
ലക്ഷ്മീസമേതനായ നാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വായുകോണില്‍ (വടക്കുപടിഞ്ഞാറുഭാഗം) കിഴക്കോട്ട് ദര്‍ശനമായാണ് ദേവീപ്രതിഷ്ഠ. ഭഗവാന്റെ വാമഭാഗത്താണ് ദേവി വാഴുന്നത്. രണ്ടു കൈകളേയുള്ളൂ. വരദാഭയമുദ്രകളാണ് രണ്ടിലും. ഒരു അക്ഷയതൃതീയ ദിവസം പതിവുപോലെ സ്‌നാനം ചെയ്യാനും താമരപ്പൂക്കള്‍ പറിക്കാനുമായി നിളയിലിറങ്ങിയ ആദിഗണേശന്‍ ഒറ്റ താമരപ്പൂപോലും കണ്ടില്ല. ഇതില്‍ വിഷണ്ണനായ ആദിഗണേശനെ ഭഗവാന്‍ ആശ്വസിപ്പിച്ചു. തന്റെ പത്‌നിയായ മഹാലക്ഷ്മി നേരത്തെത്തന്നെ അവ പറിച്ച് തനിക്ക് സമര്‍പ്പിച്ചു എന്നതായിരുന്നു ഭഗവാന്റെ വാക്കുകള്‍. തുടര്‍ന്ന് ഇവിടെ ദേവിക്കും ശ്രീകോവിലായി.
ഞങ്ങളുടെ നാട്ടില്‍ ബലി ഇടാന്‍ പ്രധാനമായും പോകുന്ന ഒരു സ്ഥലമാണ് തിരുന്നാവായ. ഇവിടെ ബലി ഇടുന്നതില്‍ ഒരു വിശ്വാസമുണ്ട് ത്രിമൂര്‍ത്തി സംഗമം കൂടിയാണ് ഇവിടം. എന്‍റെ നാട്ടിലെ ആയത് കൊണ്ട് ഒത്തിരി തവണ പോയിട്ടുണ്ട് ഈ ക്ഷേത്രത്തില്‍. ഇപ്പോള്‍ കുറെ മാറ്റങ്ങള്‍ ഒക്കെ വരുത്തിയിട്ടുണ്ട്. പുതിയ നടപ്പന്തലോക്കെ ഉണ്ടാക്കി. ഈ ക്ഷേത്രത്തിലാണ് മാമാങ്ക സ്മാരകങ്ങളില്‍ ഒന്നായ പഴുക്കാ മണ്ഡപം.
sandeep Forum Boss
Location : Dubai
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Jun 11, 2015 8:54 am
മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദന്‍ എന്നപേരില്‍ ഈ ക്ഷേത്രേശന്‍ അറിയപ്പെടുന്നു. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. ‘തിരുനവയോഗി’ എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് ‘തിരുനാവായ’ എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം. ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്‌നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു. ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോട് ഉണര്‍ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസ്സിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുര്‍വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി. തന്റെ പ്രിയപത്‌നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്‌നേഹവാത്സല്യങ്ങള്‍ കണ്ട്, അതില്‍ അസൂയ പൂണ്ട്, അത്രയും സ്‌നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്‌നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.
തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിക്കാത്ത ലക്ഷ്മീദേവി ഇവിടെ മലര്‍ മങ്കൈ നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്. അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നവയോഗികള്‍ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്യാസിമാര്‍ (കവി, ഹരി, അംബരീഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, ആവിര്‍ഭൂത്രന്‍, ഭൂമിളന്‍, ചമസ്സന്‍, കരഭാജന്‍) ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവര്‍ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തര്‍ദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതുകാരണമാണ് അവ അന്തര്‍ദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജന്‍ മനസ്സിലാക്കി. അതായത് അഭിഷേകം, അര്‍ച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകര്‍മ്മത്തിന് നിര്‍ബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തര്‍ദ്ധാനത്തിന് കാരണം. തുടര്‍ന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോള്‍ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കള്‍ കൊണ്ട് അര്‍ച്ചനയും നടത്തി പാല്‍പായസം നേദിച്ച് നെയ്യവിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകര്‍മ്മം നടത്തിയത്.
ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തില്‍ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാല്‍ ക്ഷേത്രത്തില്‍ കുളവും കിണറുമില്ല.
താമരമാലയും നെയ്യ് വിളക്കും പാല്‍പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു. നാലമ്പലത്തിനകത്ത് കന്നിമൂലയില്‍ (തെക്കുപടിഞ്ഞാറുഭാഗം) ഒരു ചെറിയ മുറിയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ഗണപതിപ്രതിഷ്ഠ. ചുറ്റും പ്രദക്ഷിണത്തിന് സൗകര്യവുമുണ്ട്. ആദിഗണേശസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. അഗസ്ത്യമുനിയുടെ ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്‌നന്‍ എന്ന പാണ്ഡ്യരാജാവാണ് ആദിഗണേശന്‍ എന്ന് വിശ്വസിക്കപ്പെടുന്നു.
മലയാദ്രിയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നനെ കാണാന്‍ ഒരു ദിവസം അഗസ്ത്യമുനി വന്നു. എന്നാല്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നന്‍ അഗസ്ത്യമുനിയെ കണ്ടഭാവം നടിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് അഗസ്ത്യമുനി അദ്ദേഹത്തെ ശപിച്ചത്. ഇന്ദ്രദ്യുമ്‌നന്‍ ശാപമോക്ഷത്തിനായി യാചിച്ചപ്പോള്‍ മഹാവിഷ്ണുവിനാല്‍ ശാപമോക്ഷം കിട്ടും എന്ന് അഗസ്ത്യമുനി പറഞ്ഞു. അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് ഇന്ദ്രദ്യുമ്‌നന്‍ ഗജേന്ദ്രനായ ആദിഗണേശനായി ജനിച്ചു. വിഷ്ണുഭക്തനായ ആദിഗണേശന്‍ എല്ലാ ദിവസവും നേരം പുലരും മുമ്പ് നിളയില്‍ സ്‌നാനം ചെയ്ത് ഭഗവാന് ചാര്‍ത്താന്‍ താമരപ്പൂക്കള്‍ കൊണ്ടുവരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രനായ ആദിഗണേശന്റെ കാലില്‍ ഒരു മുതല കടിച്ചു. മുനിശാപം മൂലം മുതലയായിത്തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനായിരുന്നു അത്. വേദന താങ്ങാനാവാതെ നിലവിളിച്ച ഗജേന്ദ്രന്റെ നിലവിളി കേട്ടപ്പോള്‍ ഭഗവാന്‍ ഗരുഡാരൂഢനായി വന്ന് സുദര്‍ശനചക്രമുപയോഗിച്ച് മുതലയെ വധിച്ചു. അങ്ങനെ ഇരുവര്‍ക്കും ശാപമോക്ഷം ലഭിച്ചു. കരുണാമയനായ ഭഗവാന്‍ ആദിഗണേശനെ തന്റെ വലതുഭാഗത്തിരുത്തി. പിന്നീട് ഈ പ്രതിഷ്ഠയെ ഗണപതിയാക്കി സങ്കല്പിച്ച് പൂജകള്‍ തുടങ്ങി.
ലക്ഷ്മീസമേതനായ നാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വായുകോണില്‍ (വടക്കുപടിഞ്ഞാറുഭാഗം) കിഴക്കോട്ട് ദര്‍ശനമായാണ് ദേവീപ്രതിഷ്ഠ. ഭഗവാന്റെ വാമഭാഗത്താണ് ദേവി വാഴുന്നത്. രണ്ടു കൈകളേയുള്ളൂ. വരദാഭയമുദ്രകളാണ് രണ്ടിലും. ഒരു അക്ഷയതൃതീയ ദിവസം പതിവുപോലെ സ്‌നാനം ചെയ്യാനും താമരപ്പൂക്കള്‍ പറിക്കാനുമായി നിളയിലിറങ്ങിയ ആദിഗണേശന്‍ ഒറ്റ താമരപ്പൂപോലും കണ്ടില്ല. ഇതില്‍ വിഷണ്ണനായ ആദിഗണേശനെ ഭഗവാന്‍ ആശ്വസിപ്പിച്ചു. തന്റെ പത്‌നിയായ മഹാലക്ഷ്മി നേരത്തെത്തന്നെ അവ പറിച്ച് തനിക്ക് സമര്‍പ്പിച്ചു എന്നതായിരുന്നു ഭഗവാന്റെ വാക്കുകള്‍. തുടര്‍ന്ന് ഇവിടെ ദേവിക്കും ശ്രീകോവിലായി.
ഞങ്ങളുടെ നാട്ടില്‍ ബലി ഇടാന്‍ പ്രധാനമായും പോകുന്ന ഒരു സ്ഥലമാണ് തിരുന്നാവായ. ഇവിടെ ബലി ഇടുന്നതില്‍ ഒരു വിശ്വാസമുണ്ട് ത്രിമൂര്‍ത്തി സംഗമം കൂടിയാണ് ഇവിടം. എന്‍റെ നാട്ടിലെ ആയത് കൊണ്ട് ഒത്തിരി തവണ പോയിട്ടുണ്ട് ഈ ക്ഷേത്രത്തില്‍. ഇപ്പോള്‍ കുറെ മാറ്റങ്ങള്‍ ഒക്കെ വരുത്തിയിട്ടുണ്ട്. പുതിയ നടപ്പന്തലോക്കെ ഉണ്ടാക്കി. ഈ ക്ഷേത്രത്തിലാണ് മാമാങ്ക സ്മാരകങ്ങളില്‍ ഒന്നായ പഴുക്കാ മണ്ഡപം.
ambu
sandeep Forum Boss
Location : Dubai
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Sat Aug 08, 2015 8:52 am
മാടായിക്കാവില്‍മാരിത്തെയ്യങ്ങള്‍
മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ് ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ് മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ് ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന് പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ് ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ് ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.
Parthan Forum Owner
Location : sangeethasangamam
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Sun Aug 09, 2015 2:31 am
sandeep wrote:
മാടായിക്കാവില്‍മാരിത്തെയ്യങ്ങള്‍
മഹാമാരികളെ ആട്ടിയകറ്റാന്‍ കര്‍ക്കിടകം പതിനാറാം നാള്‍ മാടായിക്കാവിന്റെ പരിസരങ്ങളില്‍ മാരിത്തെയ്യങ്ങളെത്തുന്നു. മാടായിക്കാവ് പരിസരത്തെ വീടുകള്‍ കയറിയിറങ്ങുന്ന തെയ്യങ്ങള്‍ ദുരിതങ്ങള്‍ ഉഴിഞ്ഞുമാറ്റി ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. വിദേശത്തുനിന്നെത്തി നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ് ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ചു കടലിലൊഴുക്കുകയെന്നതാണ് മാരിത്തെയങ്ങളുടെ ദൌത്യം. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങൾ .തുടിതാളത്തിന്റെ അകമ്പടിയോടെ വീടുകളിലെത്തുന്ന മാരിത്തെയ്യങ്ങളുടെ കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളും ഭാവപ്രകടനങ്ങളും ആരിലും കൌതുകമുണര്‍ത്തുന്നതാണ്. കർക്കടകമാസം 16-ം തീയ്യതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ് മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ് ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന് പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നത്. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ് ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ് ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ സംപ്രീതരാക്കി പറഞ്ഞയക്കുക വഴി മനുഷ്യര്‍ തങ്ങളുടെ ഭീതിയകറ്റി ഭയവിമുക്തരാകുകയാണ് ചെയ്യുന്നത്.
Minnoos Forum Boss
Location : Dubai
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Sun Aug 09, 2015 4:27 pm
Ammu Forum Boss
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Sun Aug 09, 2015 4:29 pm
Ammu Forum Boss
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Nov 12, 2015 11:22 am
Karumady Village കരുമാടി ഗ്രാമം
Last edited by Ammu on Thu Nov 12, 2015 11:28 am; edited 1 time in total
Ammu Forum Boss
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Nov 12, 2015 11:22 am
ബാലൂ...
balamuralee Forum Owner
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Nov 12, 2015 11:29 am
balamuralee Forum Owner
Subject: Re: അമ്പലങ്ങളും ആചാരങ്ങളും ! Thu Nov 12, 2015 11:36 am
first videoil kelkkunna sopan sangeetham ' amabalapuzha maruvum thampurane jaya jaya' amabala nadayil ninnu athu kelkkubol ulla sukham . full song juke box kettu nokku