| KOUTHUKA VARTHAKAL/CHITHRANGAL | |
|
+17Mansoor sandeep Laila N Greeeeeshma gani sunder nettooraan Binu vipinraj midhun shamsheershah Minnoos unnikmp Ammu parutty ROHITH NAMBIAR Abhijit 21 posters |
|
Author | Message |
---|
Abhijit Forum Boss
| Subject: KOUTHUKA VARTHAKAL/CHITHRANGAL Sun Dec 15, 2013 9:29 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Sun Dec 15, 2013 9:32 am | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Sun Dec 15, 2013 9:34 am | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 7:49 am | |
| ദേശങ്ങള്‍ താണ്ടി അപൂര്‍വ പ്രാപ്പിടിയന്‍ കേരളത്തില്‍ [You must be registered and logged in to see this link.]കോട്ടയ്ക്കല്‍ : കോടമഞ്ഞ് വീഴുന്ന ആ രാത്രിയില്‍ നെല്ലിയാമ്പതിയിലെത്തുമ്പോള്‍ അവരുടെ മനസ്സില്‍ വേഗത്തില്‍ ആ പക്ഷി പറക്കുന്നുണ്ടായിരുന്നു. തണുത്തുവിറച്ച് ആരാത്രി അടിവാരത്തില്‍ കഴിച്ചുകൂട്ടി പുലര്‍ച്ചെ മലകയറുമ്പോള്‍ അവരുടെ കണ്ണും കാതും തേടിക്കൊണ്ടിരുന്നതും അതിനെത്തന്നെയായിരുന്നു. ഒടുവില്‍ സീതാര്‍ഗുണ്ട് മലയിലെ ഇലകൊഴിഞ്ഞ മരത്തില്‍ അവര്‍ ആ പക്ഷിയെ കണ്ടെത്തി...ഷഹീന്‍ അഥവാ പെരിഗ്രീന്‍ ഫാല്‍ക്കണ്‍.... നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വ പ്രാപ്പിടിയന്‍.... കാമറക്കണ്ണുകള്‍ പല തവണ അടഞ്ഞുതുറന്നു... ഷഹീന്റെ ഉഗ്രരൂപം അങ്ങനെ മലയാളക്കരയിലും പതിഞ്ഞു. മലപ്പുറത്തുകാരായ രണ്ടുപേരുടെ കാടിനോടും പക്ഷികളോടുമുള്ള സ്‌നേഹമാണ് ഷഹീനെ വീണ്ടും നമ്മുടെ മുന്നിലെത്തിച്ചത്. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം തലവനും ഫാല്‍ക്കണ്‍ ഗവേഷകനുമായ ഡോ. സുബൈര്‍ മേടമ്മലും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ മഞ്ചേരിക്കാരന്‍ ശബരി ജാനകിയുമാണ് ഈ യാത്രയിലെ നായകര്‍. ഒരു ദശാബ്ദത്തിന് ശേഷമാണ് കേരളത്തില്‍ ഈ അപൂര്‍വ ഫാല്‍ക്കണെ കണ്ടെത്തുന്നത്. ഒരുപാട് ദുരിതങ്ങള്‍ താണ്ടിയായിരുന്നു ഫാല്‍ക്കണെ തേടിയുള്ള ഇവരുടെ സീതാര്‍ഗുണ്ട് യാത്ര.'' മഞ്ഞ് പെയ്യുന്ന രാത്രിയിലാണ് ഞങ്ങള്‍ അവിടെയെത്തിയത്. അടിവാരത്ത് വാഹനത്തില്‍ തന്നെ കിടക്കാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ആന ഇറങ്ങുന്ന വഴിയായതിനാല്‍ അത് അപകടകരമാണെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. താമസിക്കാന്‍ പറ്റിയ ഒരുസ്ഥലവും അവിടെയില്ല. ഒടുവില്‍ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരുടെ ഒറ്റ മുറിയില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് തന്നെ മലകയറാന്‍ തുടങ്ങി. ശബ്ദം പിന്തുടര്‍ന്നുള്ള ആ യാത്രക്കൊടുവില്‍ അവനെ ഞങ്ങള്‍ കണ്ടെത്തി...'' ഫാല്‍ക്കണ്‍ യാത്രയുടെ കഥ ഡോ. സുബൈര്‍ പറഞ്ഞു. നെല്ലിയാമ്പതിയില്‍ കണ്ടെത്തിയ ആണ്‍പക്ഷിക്ക് ഒരു കിലോയിലേറെ തൂക്കംവരുമെന്നാണ് ഡോ. സുബൈര്‍ പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ട് നടത്തിയ യാത്രയ്ക്ക് ലഭിച്ച പ്രതിഫലമാണ് ഈ ദൃശ്യമെന്ന് ശബരി ജാനകി പറയുന്നു. രാജസ്ഥാനിലും ജൈസാല്‍മീറിലുമാണ് ഇന്ത്യയില്‍ ഫാല്‍ക്കണുകളെ കാണാറുള്ളത്. ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായാണ് ഫാല്‍ക്കണുകള്‍ എത്താറുള്ളത്. യു.എ.ഇയുടെ ദേശീയചിഹ്നവും ദേശീയപക്ഷിയുമായ ഫാല്‍ക്കണ്‍ അറബികള്‍ ഇണക്കിവളര്‍ത്തുന്ന പക്ഷിയാണ്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഷഹീന്‍ ഫാല്‍ക്കണുകള്‍ വേട്ടയാടലില്‍ അതിസമര്‍ത്ഥരാണ്. മണിക്കൂറില്‍ 350 കി.മീ വരെ കുത്തനെ പറക്കാന്‍ കഴിയുന്ന ഫാല്‍ക്കണുകള്‍ ഇരയെ അതിവേഗം കാലിലൊതുക്കും. തല കഴുത്തിന് ചുറ്റും പൂര്‍ണമായും തിരിക്കാന്‍ കഴിയും. ഏതുദിശയിലും ദൂരത്തുമുള്ള ഇരകളെ കണ്ടെത്താനുള്ള കാഴ്ചശക്തിയും പ്രത്യേകതയാണ്. ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ച് ഇന്ത്യയിലെ പത്ത് വിമാനത്താവളങ്ങളില്‍ പക്ഷികളുടെയും ചെറുമൃഗങ്ങളുടെയും ശല്യം ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ഡോ. സുബൈറിനെ ചുമതലപ്പെടുത്തിയിരുന്നു. വനയാത്രകള്‍ ഇനിയും ഒരുപാട് നടത്തണമെന്നാണ് ഡോ. സുബൈറിന്റെ ആഗ്രഹം... കാരണം കാണാത്ത പക്ഷികള്‍ ഇനിയുമേറെയുണ്ട്... കേള്‍ക്കാത്ത കിളിപ്പാട്ടുകളും... | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 11:59 am | |
| അത്ഭുതപ്പെടുത്തുന്ന ആചാരങ്ങളുമായി മാഡിബയുടെ അന്ത്യയാത്ര ക്വുനു: മണ്ടേലയുടെ സംസ്‌കാരച്ചടങ്ങ് പുറംലോകത്തിന് ആദ്യന്തം അത്ഭുതമുളവാക്കുന്നതായിരുന്നു. ചാള്‍സ് രാജകുമാരന്‍ അടക്കമുള്ള വിശിഷ്‌ടാതിഥികള്‍ ആഫ്രിക്കന്‍ ആചാരങ്ങള്‍ കണ്ട് അമ്പരന്നു. കോസെ ഗോത്രക്കാരുടെ ആചാരങ്ങള്‍ അനുസരിച്ചായിരുന്നു സംസ്‌കാരം. മൃതദേഹം കബറിലേക്ക് എടുക്കുന്നതുവരെ ബന്ധുക്കള്‍ മണ്ടേലയോടു സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് എല്ലാം അറിയുന്നുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അത്. അവസാനം ഏവരും ചേര്‍ന്നുള്ള യാത്രാമൊഴി ഇങ്ങനെ: "മാഡിബ അങ്ങയെ ഞങ്ങള്‍ സംസ്‌കരിക്കുകയാണ്". കുടുംബ എസ്‌റ്റേറ്റില്‍ പ്രത്യേകം തയാറാക്കിയ കബറിലായിരുന്നു സംസ്‌കാരം. മണ്ടേല ജനിച്ചെന്നു കരുതുന്ന സ്‌ഥലത്തിനു തൊട്ടടുത്താണു കബര്‍. കോസെ ഗോത്രത്തിന്റെ ആചാര പ്രകാരം ജനിച്ച സ്‌ഥലത്തുവേണം സംസ്‌കാരം. ഇവിടേക്കു പട്ടാളത്തിന്റെ പ്രത്യേക വാഹനത്തിലായിരുന്നു മൃതദേഹം എത്തിച്ചത്. ശവപേടകത്തില്‍ പുതപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ പതാക മണ്ടേലയുടെ ഭാര്യ ഗ്രേഷ്യയെ ഏല്‍പ്പിച്ചുകൊണ്ടാണു ചടങ്ങു തുടങ്ങിയത്. പ്രാര്‍ഥനയോടെ സൈന്യത്തിന്റെ ചാപ്ലെയിന്‍ മൃതദേഹം കോസെ ഗോത്രത്തിനു കൈമാറി. തുടര്‍ന്നു പരലോകത്തേക്കു മാഡിബയ്‌ക്കു കൂട്ടുപോകാനായി കോസെ ഗോത്രത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്നു കന്നുകാലിയെ ബലി അര്‍പ്പിച്ചു. ഇതിന്റെ രക്‌തം കുടിക്കാനായി വിശിഷ്‌ടാതിഥികള്‍ക്കു നല്‍കി. എന്നാല്‍ ചാള്‍സ് രാജകുമാരന്‍ അടക്കമുള്ള വിദേശികള്‍ ബലിയര്‍പ്പിച്ച കന്നുകാലിയുടെ മാംസമാണു സ്വീകരിച്ചതെന്നാണു റിപ്പോര്‍ട്ട്. പുള്ളിപ്പുലിയുടെ തോല്‍ ആചാരത്തിന്റെ ഭാഗമായി അദ്ദേഹത്തെ ധരിപ്പിച്ചതായി അടുത്ത ബന്ധുക്കള്‍ അറിയിച്ചു. തോല്‍വസ്‌ത്രം ധരിച്ചാണു ഗോത്രക്കാരും എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിനൊപ്പം പരലോകത്തുപോകാന്‍ ഇനിയും കന്നുകാലികളെ ബലി അര്‍പ്പിക്കും. എന്നാല്‍ ഗോത്രാചാരങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആഫ്രിക്കന്‍ സംസ്‌കാരത്തെക്കുറിച്ചു ഗവേഷണം നടത്തിയ പ്രഫ. സിബെലേ തുംമെനേ ബി.ബി.സിയോടു പറഞ്ഞു. ഏറ്റവും ഒടുവില്‍ ക്രിസ്‌തീയ ആചാര പ്രകാരമുള്ള പ്രാര്‍ഥനയ്‌ക്കു ബിഷപ് ഡി. ദാബുല നേതൃത്വം നല്‍കി. സംസ്‌കാരച്ചടങ്ങുകള്‍ 105 മിനിറ്റ് നീണ്ടു. | |
|
| |
unnikmp Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 12:24 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 1:34 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 3:59 pm | |
| ഒറ്റ പ്രസവത്തിൽ കുഞ്ഞുങ്ങൾ പത്ത്, പക്ഷേ... ഭോപ്പാൽ: ഒറ്റ പ്രസവത്തിൽ യുവതിക്ക് പിറന്നത് പത്തു കുഞ്ഞുങ്ങൾ. നിർഭാഗ്യവശാൽ ജനിക്കുന്നതിന് മുന്പു തന്നെ പത്തു കുഞ്ഞുങ്ങളും മരണപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കോട്ടി സ്വദേശിയായ അഞ്ജു കുശ്വഹ (28) എന്ന യുവതിയാണ് വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ചു കൊണ്ട് പത്തു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി വൈകിയാണ് പ്രസവവേദനയെ തുടർന്ന് അഞ്ജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഒന്പതു കുഞ്ഞുങ്ങൾക്ക് യുവതി ജന്മം നൽകി. ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു പത്താമത്തെ കുഞ്ഞിന്റെ ജനനം. എന്നാൽ പത്തു കുഞ്ഞുങ്ങളും മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഒന്പതു കുഞ്ഞുങ്ങളെയും ഭർത്താവ് തുണിയിൽ പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞതോടെ ആശുപത്രിയിലെ പ്രസവവാർഡിലുണ്ടായിരുന്ന മറ്റുള്ള സ്ത്രീകൾ അഞ്ജുവിനെയും കുഞ്ഞുങ്ങളെയും കാണാൻ തടിച്ചുകൂടി. അഞ്ജുവിന്റെ കേസ് പ്രത്യേകമായി പഠിക്കുന്നതിനായി ഡോക്ടർമാർ തീരുമാനിച്ചു. 1971ൽ റോമിൽ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീ 15 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി മെഡിക്കൽ ജേർണലുകളിൽ പറയുന്നതായി ഡോക്ടർമാർ അറിയിച്ചു. 1999ൽ മലേഷ്യയിൽ ഒന്പതു കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 4:01 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 4:32 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 5:27 pm | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 5:58 pm | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Dec 16, 2013 5:59 pm | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 6:38 am | |
| ചെടിക്ക് ദാഹിക്കുന്നുവോ? അറിയാന്‍ വഴിയുണ്ട്
ദുബായ്: പൂന്തോട്ടത്തിലോ വീട്ടിനകത്തോ ഉള്ള ചെടി നനയ്ക്കാന്‍ മറന്നുപോയോ? പച്ചക്കറിത്തോട്ടത്തില്‍ വളമിട്ടത് പോരാ എന്നുണ്ടോ? കഠിനമായ വെയില്‍ ചെടിക്ക് ക്ഷീണമുണ്ടാക്കുന്നുവോ?- എല്ലാ സംശയത്തിനും ഇനി ഉത്തരം നല്‍കാന്‍ പുതിയ ഇലക്‌ട്രോണിക് സംവിധാനം തയ്യാറായിക്കഴിഞ്ഞു.
ഫ്രാന്‍സ് ആസ്ഥാനമായുള്ള പാരറ്റ് കമ്പനിയുടെ ഫ്ലവര്‍ പവര്‍ എന്ന സ്മാര്‍ട്ട് വയര്‍ലസ് സെന്‍സര്‍ സംവിധാനം ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയിക്കും. ചെടിക്ക് അരികില്‍ കുഴിച്ചിടുന്ന സെന്‍സര്‍ വഴിയാണ് ഇത് ലഭ്യമാക്കുന്നത്. വെള്ളം, വെളിച്ചം, വളം, ഊഷ്മാവ് എന്നിങ്ങനെ ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാനപരമായ കാര്യങ്ങളാണ് സെന്‍സര്‍ കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ ഐഫോണ്‍-നാല് മുതലുള്ള സ്മാര്‍ട്ട് ഫോണുകളിലൂടെയാണ് വിവരം ലഭ്യമാക്കുന്നത്. പാരറ്റ് ആവിഷ്‌കരിച്ച ആപ്ലിക്കേഷന്‍ വഴിയാണ് ഇത് ലഭിക്കുക. ചെടിച്ചട്ടിയില്‍ കുഴിച്ചിടുന്ന സെന്‍സര്‍ ഇത്തരം വിവരങ്ങള്‍ ആപ്ലിക്കേഷന്‍ വഴി മൊബൈല്‍ ഫോണില്‍ ദൃശ്യമാക്കും. ആവശ്യമെങ്കില്‍ അത് കംപ്യൂട്ടറിലും കാണാം.
ഏഴായിരത്തിലേറെ ചെടികള്‍ക്ക് ആവശ്യമായ വിവരങ്ങളാണ് ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ചെടികളുടെ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി പാരറ്റ് അധികൃതര്‍ അറിയിച്ചു. മറ്റ് സ്മാര്‍ട്ട് ഫോണുകളിലും താമസിയാതെ ഈ സംവിധാനം നിലവില്‍ വരും.
ലളിതമാണ് സെന്‍സറിന്റെ പ്രവര്‍ത്തന രീതി. ചെടിക്കരികില്‍ അല്‍പ്പം ആഴത്തില്‍ കുഴിച്ചിടുന്ന മരച്ചില്ല പോലുള്ള സെന്‍സര്‍ കഴിഞ്ഞുപോയ 24 മണിക്കൂര്‍ വരെയുള്ള ചെടിയുടെ ആരോഗ്യാവസ്ഥ രേഖപ്പെടുത്തും. ഓരോ ഇനം ചെടിക്കും ആവശ്യമായ വെള്ളം, വെളിച്ചം, താപനില, വളം എന്നിവയുടെ കണക്ക് പാരറ്റ് ഫ്ലവര്‍ പവര്‍ എന്ന ആപ്ലിക്കേഷനില്‍ നേരത്തേ ത്തന്നെ ഉണ്ടായിരിക്കും. നിങ്ങളുടെ ചെടി ഏതിനത്തില്‍ പ്പെട്ടതാണെന്ന് ആപ്ലിക്കേഷനില്‍ നിന്ന് തെരഞ്ഞെടുക്കാം. സെന്‍സറും മൊബൈല്‍ ആപ്ലിക്കേഷനും കൂടി യോജിപ്പിക്കുന്നതോടെ ആ നിലവാരത്തില്‍ നിന്നുള്ള വ്യതിയാനം രേഖപ്പെടുത്തുന്ന സെന്‍സര്‍ ചെടിക്ക് എന്താണ് ആവശ്യമെന്നും കൃത്യമായി പറയും. ഒരു സെന്‍സര്‍ പത്ത് മുതല്‍ 15 സെന്റിമീറ്റര്‍ വരെ ചുറ്റളവിലുള്ള ഓരോ ചെടിയുടെ കാര്യവും അതില്‍ രേഖപ്പെടുത്തും.
പച്ചക്കറിത്തോട്ടങ്ങളിലാകട്ടെ ഒരേയിനം കൃഷിക്ക് ഒരേ വരിയിലാണെങ്കില്‍ ഒരു സെന്‍സര്‍ കൊണ്ടുതന്നെ കാര്യങ്ങള്‍ ഗ്രഹിക്കാനാവും. ഇതനുസരിച്ച് നനക്കാനും വളമിടാനും കര്‍ഷകന് കഴിയും. മുറിക്കകത്ത് വളര്‍ത്തുന്ന ചെടികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. വീട്ടുകാര്‍ ദൂരെ പോയാലും മൊബൈല്‍ഫോണില്‍ ചെടികളുടെ വിവരങ്ങള്‍ തിരയാം. ആവശ്യമെങ്കില്‍ സഹായികള്‍ക്ക് വിവരം നല്‍കി ചെടികളെ ശുശ്രൂഷിക്കുകയും ആവാം. യൂറോപ്യന്‍ നാടുകളില്‍ പ്രചാരത്തിലുള്ള ഫ്ലവര്‍ പവര്‍ യു.എ.ഇ. വിപണിയിലെത്തി. ഒരു സെന്‍സറിന് 289 ദിര്‍ഹമാണ് വില. (ഏകദേശം 4,855 രൂപ) ഒരു വര്‍ഷത്തെ വാറണ്ടിയുമുണ്ട്. ഇന്ത്യയിലും ഉപകരണം എത്തിത്തുടങ്ങി. പച്ച, ബ്രൗണ്‍, നീല നിറങ്ങളില്‍ സെന്‍സറുകള്‍ ലഭ്യമാണ്. ചെടികളുടെയും പൂവുകളുടെയും നിറത്തിനനുസരിച്ച് ഇത് ഉപയോഗിക്കാം.
| |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 6:46 am | |
| സാന്‍വിച് കിട്ടാതെ വിമാനം പറപ്പിക്കില്ലെന്നു വാശി സാന്‍വിച് തര്‍ക്കം പാക്കിസ്ഥാന്റെ ന്യൂയോര്‍ക്കിലേക്കുള്ള രാജ്യാന്തരവിമാനം രണ്ടര മണിക്കൂര്‍ വൈകിച്ചു. രാവിലെ 6.45. പ്രഭാതഭക്ഷണത്തിനു സാന്‍വിച് കിട്ടാതെ വിമാനം പറപ്പിക്കില്ലെന്നു ക്യാപ്റ്റന്‍ നൌഷാദ് വാശിപിടിച്ചു. അധികൃതര്‍ അംഗീകരിച്ച ഭക്ഷണ പട്ടികയില്‍ സാന്‍വിച് ഉണ്ടായിരുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സാന്‍വിച്ചിന് ഓര്‍ഡര്‍ നല്‍കി വരുത്തണമെങ്കില്‍ രണ്ടു മണിക്കൂറിലേറെ വേണമെന്ന വിശദീകരണമൊന്നും ക്യാപ്റ്റനെ പിന്തിരിപ്പിച്ചില്ല. കേറ്ററിങ് വിഭാഗം കറാച്ചിയില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ മുഖ്യഒാഫിസിനെ പ്രതിസന്ധി അറിയിച്ചു. അത്ഭുതം! ക്യാപ്റ്റന്റെ ആവശ്യം സാധിച്ചുകൊടുക്കാനായിരുന്നു നിര്‍ദേശം. ഒടുവില്‍ സാന്‍വിച് എത്തിച്ചശേഷം വിമാനം പറന്നുയര്‍ന്നപ്പോള്‍ സമയം 9.15. | |
|
| |
Abhijit Forum Boss
| |
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:08 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:09 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:10 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:11 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:12 am | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:12 am | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:13 am | |
| | |
|
| |
parutty Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:14 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Dec 17, 2013 7:14 am | |
| | |
|
| |
Sponsored content
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL | |
| |
|
| |
| KOUTHUKA VARTHAKAL/CHITHRANGAL | |
|