| interesting readings-10 | |
|
+17issac k.j balamuralee shamsheershah Binu gani sandeep sunder vipinraj jaykvjay ROHITH NAMBIAR Ammu midhun Michael Jacob unnikmp Abhijit parutty Minnoos 21 posters |
|
Author | Message |
---|
Minnoos Forum Boss
Location : Dubai
| Subject: Re: interesting readings-10 Wed Apr 23, 2014 5:16 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:17 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:19 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:23 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:23 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:24 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 5:29 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 6:21 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 6:22 pm | |
| | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: interesting readings-10 Wed Apr 23, 2014 6:26 pm | |
| സെല്‍ഫോണ്‍ ഒാഫ് ആക്കാതെ ഇനി വിമാനയാത്ര
ന്യൂഡല്‍ഹി• മൊബൈല്‍ ഫോണ്‍ ഒാഫാക്കാതെ ഫ്‌ളൈറ്റ് മോഡിലാക്കി ഇനി വിമാനത്തില്‍ യാത്ര ചെയ്‌യാം. ഇതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ സെല്‍ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കാം. എന്നാല്‍ വിഡിയോ ഗെയിം കളിക്കുന്നതിനും പാട്ട് കേള്‍ക്കുന്നതിനും സിനിമ കാണുന്നതിനും ഇ മെയിലുകള്‍ തയ്‌യാറാക്കുന്നതിനുമാണ് അനുമതി ഉണ്ടായിരിക്കുക. ഫോണ്‍ വിളിക്കുന്നതിനോ, ഇ മെയില്‍ അയയ്ക്കുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല.
വിമാനത്തിനുള്ളില്‍ സെല്‍ഫോണും ലാപ്‌ടോപും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന വിമാന കന്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇൗ നടപടി.
അമേരിക്കയടക്കം ചില രാജ്യങ്ങള്‍ വിമാനത്തിനുള്ളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ബ്രിട്ടീഷ് എയര്‍വേയ്സ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ യാത്രക്കാരെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.
| |
|
| |
parutty Forum Boss
| |
| |
midhun Forum Boss
Location : ktm
| Subject: Re: interesting readings-10 Wed Apr 23, 2014 6:46 pm | |
| - Michael Jacob wrote:
- സെല്‍ഫോണ്‍ ഒാഫ് ആക്കാതെ ഇനി വിമാനയാത്ര
ന്യൂഡല്‍ഹി• മൊബൈല്‍ ഫോണ്‍ ഒാഫാക്കാതെ ഫ്‌ളൈറ്റ് മോഡിലാക്കി ഇനി വിമാനത്തില്‍ യാത്ര ചെയ്‌യാം. ഇതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ സെല്‍ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ ഉപയോഗിക്കാം. എന്നാല്‍ വിഡിയോ ഗെയിം കളിക്കുന്നതിനും പാട്ട് കേള്‍ക്കുന്നതിനും സിനിമ കാണുന്നതിനും ഇ മെയിലുകള്‍ തയ്‌യാറാക്കുന്നതിനുമാണ് അനുമതി ഉണ്ടായിരിക്കുക. ഫോണ്‍ വിളിക്കുന്നതിനോ, ഇ മെയില്‍ അയയ്ക്കുന്നതിനോ അനുമതി ഉണ്ടായിരിക്കില്ല.
വിമാനത്തിനുള്ളില്‍ സെല്‍ഫോണും ലാപ്‌ടോപും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന വിമാന കന്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇൗ നടപടി.
അമേരിക്കയടക്കം ചില രാജ്യങ്ങള്‍ വിമാനത്തിനുള്ളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ബ്രിട്ടീഷ് എയര്‍വേയ്സ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ യാത്രക്കാരെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.
athinu aarengilum off cheyarundo | |
|
| |
midhun Forum Boss
Location : ktm
| Subject: Re: interesting readings-10 Wed Apr 23, 2014 6:48 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: interesting readings-10 Wed Apr 23, 2014 7:01 pm | |
| കൊല്ലപ്പെട്ടു എന്ന ധാരണയില്‍ യുവാവിനെ കുഴിച്ചുമൂടി; പിറ്റേന്ന് രാവിലെ ജീവനോടെ തിരിച്ചുവന്നു
ഗുമല: ഝാര്‍ഖണ്ഡിലെ ഗുമലയില്‍ മരിച്ചെന്ന് കരുതി കുഴിച്ച്മൂടിയ യുവാവ് ജീവനോടെ തിരിച്ചുവന്നു. 25കാരനായ സുരേന്ദ്ര ഉറാന്‍വ് എന്ന യുവാവിനെയാണ് ശനിയാഴ്ച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചത്. മര്‍ദനത്തില്‍ ബോധരഹിതനായ സുരേന്ദ്ര മരിച്ചെന്ന ധാരണയില്‍ മര്‍ദ്ദിച്ചവര്‍ ചേര്‍ന്ന് നദീതീരത്ത് കുഴിച്ചിടുകയായിരുന്നു.
എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രക്ക് ഞായറാഴ്ച്ച രാവിലെയാണ് ബോധം തിരിച്ചു കിട്ടിയത്. കുഴിയിലെ മണ്ണ് നീക്കിയ ശേഷം ഗ്രാമത്തിലെത്തിയ ഇയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതിനു ശേഷം നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സുരേന്ദ്രയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സുഹൃത്തുക്കള്‍ സുരേന്ദ്രമനെ ആക്രമിക്കുവാന്‍ കാരണമായത്. എന്തായാലും ഇവര്‍ ഇപ്പോള്‍ ഒളിവിലാണ് ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ് - | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 7:04 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: interesting readings-10 Wed Apr 23, 2014 7:07 pm | |
| എഴുപതുകാരിയെ മാനഭംഗപ്പെടുത്തി എറണാകുളം: പുത്തന്‍കുരിശില്‍ എഴുപതുകാരിയെ മാനഭംഗപ്പെടുത്തിയ 24 വയസുകാരന്‍ പ്രതി അറസ്റ്റില്‍. പുത്തന്‍കുരിശ് വടവുകോട് സ്വദേശി ജിമ്മി വിജയന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 15 നാണ് മുഖംമൂടി ധരിച്ചെത്തിയ ജിമ്മി സമീപവാസിയായ എഴുപതുകാരിയായ വിധവയെ മാനഭംഗപ്പെടുത്തി വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ന്നത്. പണമെടുക്കുന്നതിനിടെ മുഖംമൂടി മാറ്റിയപ്പോഴാണ് ഇവര്‍ ജിമ്മിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനു ശേഷം ഒളിവിലായ പ്രതിയെ പൂച്ചാക്കല്‍ പൊലിസ് അരൂക്കുറ്റിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അരൂക്കുറ്റിയിലുള്ള അഗതിമന്ദിരത്തില്‍ ഭാര്യയേയും മകളേയും പാര്‍പ്പിച്ചിരുന്ന പ്രതിയെ ഭാര്യ വഴി തന്ത്രപൂര്‍വം വിളിച്ചുവരിത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് പുത്തന്‍കുരിശ് പോലീസിന് കൈമാറി. മുന്‍പ് മാനഭംഗപ്പെടുത്തിയ വയോധികയെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. [You must be registered and logged in to see this link.] | |
|
| |
Abhijit Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 9:13 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Wed Apr 23, 2014 10:29 pm | |
| ബോബി ചെമ്മണൂരിന്‍െറ മാരത്തണ്‍ സമാപിച്ചു തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ബ്ളഡ് ബാങ്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നയിച്ച മാരത്തണ്‍ തിരുവനന്തപുരത്ത് സമാപിച്ചു. മാര്‍ച്ച് 12ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത് പി. കരുണാകരന്‍ എം.പി ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം 812 കിലോമീറ്ററോളം പിന്നിട്ടാണ് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എ. സമ്പത്ത് എം.പി, സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പത്മിനി തോമസ്, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് റവ. ഡോ. സൂസൈപാക്യം, തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം തുടങ്ങി രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ളഡ് ബാങ്കും കുറഞ്ഞ ചെലവില്‍ മരുന്ന് ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പും ദിവസവും ഒരുനേരം ആഹാരം നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ഓരോ ജില്ലയിലും ആരംഭിച്ചു. ദിവസവും ശരാശരി 50 കിലോമീറ്റര്‍ വീതമാണ് ബോബി ഓടിയത്. ഗിന്നസ് ബുക് ഓഫ് റെക്കോഡ്സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച നൈക്ക് കമ്പനിയുടെ ഷൂസ് ധരിച്ചായിരുന്നു ഓട്ടം. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ രേഖപ്പെടുത്തും. അമേരിക്കയില്‍ നിന്നാണ് ഷൂസ് എത്തിച്ചത്. ഒന്നരമാസമായി തുടരുന്ന ഓട്ടത്തില്‍ പിന്നിട്ട 600ഓളം സ്ഥലങ്ങളില്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ള നിരവധി പേര്‍ പങ്കാളികളായി. രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ധനസഹായവും നല്‍കിയാണ് മാരത്തണ്‍ കടന്നുപോന്നത്. ഇവിടങ്ങളില്‍ ആംബുലന്‍സ്, വീല്‍ചെയര്‍, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ വിതരണം ചെയ്തു. രക്തദാനത്തിന് സന്നദ്ധത അറിയിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത 812 പേര്‍ക്ക് സമാപന യോഗത്തില്‍ സ്വര്‍ണനാണയം വിതരണം ചെയ്യും. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: interesting readings-10 Wed Apr 23, 2014 11:39 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Thu Apr 24, 2014 6:19 am | |
| തേങ്ങയിടാന്‍ കയറിയ വീട്ടമ്മ അതേ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്നു
വിഴിഞ്ഞം: തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് തേങ്ങയിട്ടതിനുശേഷം താഴേയ്ക്ക് ഇറങ്ങവെ അതേ യന്ത്രത്തില്‍ കാല്‍ കുടുങ്ങി വീട്ടമ്മ തലകീഴായി തൂങ്ങികിടന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയെത്തി അവരെ താഴെയെത്തിച്ചു. ബാലരാമപുരം മംഗലത്തു കോണം കട്ടച്ചല്‍കുഴി സ്വദേശി മിനി (35) ആണ് യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറവേ യന്ത്രത്തില്‍ കുടുങ്ങിയത്.
രാവിലെ 11.30നാണ് സംഭവം. തെങ്ങുകയറ്റ പരിശീലനം പഠിച്ച മിനി ബുധനാഴ്ച രാവിലെ യന്ത്രസഹായത്തോടെ തെങ്ങില്‍ കയറി തേങ്ങയിട്ടതിനുശേഷം താഴേയ്ക്ക് ഇറങ്ങവെയാണ് കാല്‍ തെങ്ങില്‍ കുടുങ്ങിയത്. കാല്‍ വലിച്ചിളക്കാന്‍ തുടങ്ങിയനേരത്ത് ഇവര്‍ തെങ്ങില്‍ നിന്നും പിടിവിട്ട് തലകീഴായി തൂങ്ങിനിന്നു. 75 അടി ഉയരമുള്ള തെങ്ങില്‍ തൂങ്ങിക്കിടന്ന ഇവരെ വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമനസേന ജീവനക്കാര്‍ വലിയ ഏണി ഉപയോഗിച്ച് കയറി രക്ഷപ്പെടുത്താന്‍ നോക്കി.
എന്നാല്‍ അതിനെക്കാള്‍ ഉയരത്തിലാണ് മിനി കുടുങ്ങി ക്കിടന്നത്. തുടര്‍ന്ന് സമീപവാസിയായ മരംവെട്ടുകാരനെ വിളിച്ചുവരുത്തി തെങ്ങില്‍ കയറ്റി ഇവരെ വലയ്ക്കുള്ളിലാക്കി താഴേയ്ക്ക് ഇറക്കി. ഒരുമണിക്കൂറിന്റെ ശ്രമഫലമായാണ് ഇവരെ തെങ്ങില്‍നിന്നും താഴെയിറക്കിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സത്യവല്‍സലന്‍, ഡ്രൈവര്‍ രാജന്‍, ഫയര്‍മാന്‍ വി.വി.ലിജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Thu Apr 24, 2014 6:21 am | |
| ഇന്റര്‍നെറ്റ് ആരുടെയും കുത്തകയല്ല: ബ്രസീല്‍ പ്രസിഡന്റ് സാവോപോളോ: ഇന്റര്‍നെറ്റ് ആരുടെയും കുത്തകയല്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ഡില്‍മ റൌസഫ്. ഇന്‍ര്‍നെറ്റുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇന്റര്‍നെറ്റിലൂടെ കൈമാറിയ പല രഹസ്യ സ്വഭാവമുള്ള ബ്രസീലിന്റെ വിവരങ്ങളും അമേരിക്ക ചോര്‍ത്തിയെടുത്തുവെന്ന എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് അമേരിക്കയെ ലക്ഷ്യം വച്ചുള്ള ബ്രസീലിയന്‍ പ്രസിഡന്റിന്റെ പ്രതികരണം. സ്നോഡന്റെ വെളിപ്പെടുത്തലിനു ശേഷം ബ്രസീലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നുവരികയാണ്. സ്വകാര്യതയിലേക്കു മറ്റുള്ളവര്‍ കടന്നുകയറുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതു ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിലെ ഡോമൈന്‍ നെയിം നല്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ സ്വാധീനം അനുവദിക്കരുതെന്നും, എല്ലാ രാജ്യങ്ങളും കൂടിയിരുന്നു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനെന്നും അവര്‍ പറഞ്ഞു. | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Thu Apr 24, 2014 7:12 pm | |
| മോദിയുടെ ഭാര്യയെ ഒളിപ്പിച്ചിരിക്കുന്നത് ബാബാ രാംദേവിന്റെ ആശ്രമത്തില്‍?
അഹമ്മദാബാദ്: വഡോദാരയില്‍ നാമനിര്‍ദേശ പത്രികയില്‍ ഭാര്യയുടെ പേര് യശോദാബെന്‍ എന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി കുറിച്ചതു മുതല്‍ മാധ്യമങ്ങള്‍ അവരെ തേടി അലയുകയാണ്. യശോദാബെന്നിന്റെ കുടുംബത്തിലേക്കും സഹോദരങ്ങളുടെ വീട്ടിലേക്കും മറ്റും ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ടിവന്നത് നിരാശയായി. ഇതോടെ യശോദാബെന്നിനെ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുകയും ചെയ്തു | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Fri Apr 25, 2014 4:05 pm | |
| ചരിത്രവിധി അറിയാന്‍ സുന്ദരരാജന്‍ ഇല്ല ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ ക്ഷേത്ര ഭരണപാരമ്പര്യത്തിന് ഭംഗംവരുത്തിയ സുപ്രീംകോടതി വിധി അനശ്വരമാക്കിയത് ചരിത്രനിയോഗം ഏറ്റെടുത്ത അന്തരിച്ച അഡ്വ. സുന്ദരരാജന്‍െറ പോരാട്ടം. ശ്രീ പത്മനാഭനിലുള്ള വിശ്വാസം മാത്രം കൈമുതലാക്കിയാണ് ജനാധിപത്യ ഭരണകൂടത്തിന് മുകളിലും അപ്രമാദിത്തം നേടിയ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ അവരുടെ തന്നെ പഴയ ബാരിസ്റ്ററായ സുന്ദരരാജന്‍ നിയമയുദ്ധത്തിനിറങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെ അമ്പലവാസിയായി കഴിഞ്ഞ അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഒരു പരാതിയോടെയാണ് ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള നിലവറകള്‍ക്കുള്ളില്‍ നടന്ന പലതും പുറംലോകമറിഞ്ഞത്. കേരളത്തില്‍ ഹൈകോടതിയുടെ സഹായത്തോടെ നിലവറ മുദ്രവെക്കും മുമ്പ് 2.7 ടണ്‍ സ്വര്‍ണമെങ്കിലും കാണാതായെന്ന് മരിക്കുംമുമ്പ് സുന്ദരരാജന്‍ പറഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍ കേഡറിലെ മുന്‍ ഐ.പി.എസ് ഓഫിസറായിരുന്ന സുന്ദരരാജന്‍ ഇന്‍റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്‍റ് ഡയറക്ടറും മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു. എന്നാല്‍, രാഷ്ട്രീയ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ച സുന്ദരരാജന്‍ ഐ.പി.എസ് രാജിവെച്ച് സുപ്രീംകോടതി അഭിഭാഷകനായി. 80 കളില്‍ അതും അവസാനിപ്പിച്ച് തിരുവനന്തപുരത്തത്തെിയത് പിതാവിനെ പത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിക്കാനായിരുന്നു. 1991ല്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ അന്തരിച്ച് സഹോദരന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ പിന്തുടര്‍ച്ചാവകാശവുമായി വരുന്നതുവരെ രാജകുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സുന്ദരരാജന്. ദിവസവും മൂന്നുനേരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥനക്ക് പോയ ഈ വിശ്വാസിയെ നടുക്കിയത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ഒരു സന്ദേശമായിരുന്നു. ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളും നിധിശേഖരവും സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ പരിശോധന നടത്തണമെന്ന ആഗ്രഹവും അറിയിച്ചു. ക്ഷേത്രത്തിനു മേല്‍ രാജകുടുംബത്തിനുള്ള പരമാധികാരം ചോദ്യം ചെയ്യുന്ന റിട്ട് ഹരജിയിലാണ് സന്ദേശം കലാശിച്ചത്. രാജകുടുംബത്തിന്‍െറ ക്ഷേത്രഭരണത്തിന് അറുതിവരുത്തി പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2009ല്‍ സുന്ദരരാജന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. ഹരജി തീര്‍പ്പാക്കിയ ജസ്റ്റിസുമാരായ എ.കെ. പട്നായകും ആര്‍. രവീന്ദ്രനും അടങ്ങുന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് രാജകുടുംബത്തിന്‍െറ ഭരണം അവസാനിപ്പിച്ച് ക്ഷേത്രഭരണം ഒരു അതോറിറ്റിയുണ്ടാക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിധിച്ചു. ആ വിധി ചോദ്യം ചെയ്ത് രാജകുടുംബം സമര്‍പ്പിച്ച അപ്പീലിലാണ് രാജകുടുംബത്തിനുംഅവരെ കണ്ണടച്ച് പിന്തുണച്ച സര്‍ക്കാറിനും തിരിച്ചടിയായ സുപ്രീംകോടതി വിധി. അന്നത്തെ ഹെകോടതി ജഡ്ജി പട്നായകാണ് ജസ്റ്റിസ് ആര്‍.ലോധക്കൊപ്പം വ്യാഴാഴ്ച വിധി പറഞ്ഞത്. സുപ്രീംകോടതിയിലെ നിയമ യുദ്ധത്തിനിടയില്‍ 2011ലായിരുന്നു സുന്ദരരാജന്‍െറ മരണം. അതോടെ, നിയമയുദ്ധം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു, സുന്ദരരാജന്‍ കേസിന്‍െറ ചുമതല ഏല്‍പിച്ച കുടുംബ സുഹൃത്ത് കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വിപിന്‍ നായര്‍. വി.എസ്. അച്യുതാനന്ദന്‍ രാജകുടുംബത്തിനെതിരെ പരസ്യനിലപാടെടുക്കും മുമ്പ് അനുകൂലിക്കാന്‍ ആരുമില്ലാതെ കേസ് നടത്തിപ്പില്‍ ഒറ്റപ്പെട്ടുപോയ നാളുകള്‍ മറക്കാനാവില്ളെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വിപിന്‍ നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസില്‍ നിന്ന് പിന്മാറാന്‍ നിരന്തരം പ്രലോഭനങ്ങളായിരുന്നു. ഭൂരിഭാഗം മാധ്യമങ്ങളും അന്ന് രാജകുടുംബത്തോടൊപ്പമായിരുന്നു. പത്മനാഭ ഭക്തിയില്‍ നയാപൈസ പ്രതിഫലം വാങ്ങാതെ സുന്ദരരാജന്‍െറ അനന്തരവന്‍ അനന്തപത്മനാഭന്‍െറ സഹായത്തിലാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകനായ അഡ്വ. പി.വി. സുരേഷും കേസ് നടത്തിപ്പില്‍ സുന്ദരരാജനോടൊപ്പം കക്ഷികളായി ചേര്‍ന്ന ചന്ദ്രന്‍കുട്ടിയടക്കം ഭക്തരും ഉറച്ചുനിന്നുവെന്ന് വിപിന്‍ പറഞ്ഞു. | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Sat Apr 26, 2014 6:34 am | |
| 29 കൊല്ലം മുമ്പ് ഗുരുവായൂരിൽ കാണാതായ തിരുവാഭരണം മണിക്കിണറിൽ
രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം കരുണാകരനെയും മേൽശാന്തി ദാമോദരൻ നമ്പൂതിരിയെയും കള്ളരാക്കി ക്ഷേത്ര വൃത്തികളിൽ നിന്ന് വിലക്കിയ നമ്പൂതിരി കേസ് നിലവിലിരിക്കെ മരിച്ചു
ഗുരുവായൂർ: 29 വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് കാണാതായ മൂന്ന് തിരുവാഭരണങ്ങളിൽ ഒന്ന് മണിക്കിണറിൽ നിന്ന് ലഭിച്ചു. നാലമ്പലത്തിനകത്തെ പരിപാവനമായ മണിക്കിണറിലെ തീർത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെ തുടർന്ന് കിണർ വറ്റിച്ച് വൃത്തിയാക്കുന്നതിനിടെയായിരുന്നു ആഭരണം കണ്ടെത്തിയത്. 1985 ഏപ്രിൽ ഒന്നിന് മേൽശാന്തി മാറ്റ സമയത്താണ് തിരുവാഭരണം നഷ്ടപ്പെട്ടത്. വലിയ നീലക്കല്ലും 30 ചെറിയ കല്ലും പതിച്ച 96 ഗ്രാമിന്റെ മാലയും, വലിയ ചുവന്ന കല്ലോടു കൂടിയ 60 ഗ്രാമിന്റെ നാഗപട താലിയും, 45 ഗ്രാമിന്റെ മഹാലക്ഷ്മി മാലയുമാണ് നഷ്ടപ്പെട്ടിരുന്നത്. ഇതിൽ നാഗപടത്താലിയാണ് മണിക്കിണറിൽ നിന്ന് കണ്ടെടുത്തത്. വലിയ തിരുവാഭരണത്തിന്റെ സ്വർണത്തിൽ കെട്ടിയ ഏഴ്ഗ്രാം തൂക്കം വരുന്ന പതിനഞ്ച് കല്ലുകളും കിട്ടി.
രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രനടയും തുടർന്ന് ഭക്തരെ പുറത്താക്കി ഗോപുരനടയും അടച്ചശേഷമാണ് കിണർ വൃത്തിയാക്കൽ ആരംഭിച്ചത്. ഉച്ചപൂജ രാവിലെ ഒമ്പതിന് മുമ്പായി നിർവഹിച്ചിരുന്നു. പതിനൊന്ന് മണിയോടെ വെള്ളം പൂർണമായി വറ്റിച്ചു. കിണറ്റിലുണ്ടായിരുന്ന സാളഗ്രാമങ്ങളും ചെറു വിഗ്രഹങ്ങളും പുറത്തെടുത്ത് ചെളി കോരാൻ ആരംഭിച്ചു. നാലമ്പലത്തിനകത്ത് കോരിയിട്ട ചെളി അരിച്ചെടുക്കുന്നതിനിടെ പതിനൊന്നേകാലോടെയാണ് തിരുവാഭരണം ലഭിക്കുന്നത്. ദേവസ്വം അധികൃതർ സ്വർണപ്പണിക്കാരനെ കൊണ്ടുവന്ന്, ആഭരണം സ്വർണമാണെന്ന് ഉറപ്പാക്കുകയും 60 ഗ്രാമുണ്ടെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മേൽശാന്തിയായിരുന്ന കക്കാട് ദാമോദരൻ നമ്പൂതിരിയിൽ നിന്ന് 85 ഏപ്രിൽ ഒന്നിന് തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ചുമതലയേൽക്കുന്ന സമയത്ത് ക്ഷേത്ര സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോഴാണ് മൂന്ന് തിരുവാഭരണങ്ങൾ കുറവ് കണ്ടത്.
സംഭവം കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയും മേൽശാന്തി ദാമോദരൻ നമ്പൂതിരിയെയും കള്ളരാക്കുകവരെ ചയ്തു. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. യാതൊരു തുമ്പും ലഭിക്കാത്തതിനെ തുടർന്ന് 96 ൽ കേസ് തള്ളി. സംഭവത്തെ തുടർന്ന് കേസിലെ ഒന്നാം പ്രതിയായ ദാമോദരൻ നമ്പൂതിരിയെയും, മകൻ ദേവദാസ് നമ്പൂതിരിയെയും ക്ഷേത്ര പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് വിലക്കി. ദേവസ്വം 50000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിന്നീട് ഹൈക്കോടതി വിലക്ക് നീക്കി. അതിനു മുൻപേ ദാമോദരൻ നമ്പൂതിരി മരണമടഞ്ഞു.
തിരുവാഭരണം നഷ്ടപ്പെട്ട സമയത്തു തന്നെ ഇവ മണിക്കിണറിലുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് മണിക്കിണറിൽ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ മണിക്കിണർ വറ്റിച്ച് വൃത്തിയാക്കിയിരുന്നെങ്കിലും മോട്ടോർ കേടായതിനെ തുടർന്ന് ചെളി മുഴുവൻ നീക്കം ചെയ്യാൻ കഴിഞ്ഞില്ല. മണിക്കിണറിലെ തീർത്ഥത്തിന് നിറവ്യത്യാസം കണ്ടതിനാൽ വൃത്തിയാക്കാൻ തന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
| |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Mon Apr 28, 2014 6:31 am | |
| ഇന്ത്യയിലെ ഏക ഗൊറില്ല വിടപറഞ്ഞു
മൈസൂര്‍: ഇന്ത്യയിലെ ഏക ഗൊറില്ലയായിരുന്ന പോളോ ജീവിതത്തോടു വിടപറഞ്ഞു. 29 വര്‍ഷമായി മൈസൂര്‍ മൃഗശാലയില്‍ കഴിഞ്ഞു വരികയായിരുന്ന പോളോ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പോളോയെ മൃഗശാലയിലെ ആസ്പത്രിയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ആഹാരം കഴിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അവശനിലയിലാവുകയും ശനിയാഴ്ച രാത്രി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോളോയെ ഞായറാഴ്ച മൃഗശാല വളപ്പില്‍ സംസ്‌കരിച്ചു. മൃഗശാലയിലെത്തുന്നവരെ ഏറെ രസിപ്പിച്ചിരുന്ന പോളോയുടെ വിയോഗം മൃഗശാല അധികൃതരെയും സന്ദര്‍ശകരെയും ഒരേപോലെ ദുഖത്തിലാഴ്ത്തി. ഗൊറില്ലയോടുള്ള സ്‌നേഹസൂചകമായി ഞായറാഴ്ച മൃഗശാലയില്‍ ഒരു മിനിട്ട് മൗനാചരണം നടത്തി.
1971-ല്‍ ജനിച്ച പോളോ അയര്‍ലന്‍ഡിലെ ദുബ്ലിന്‍ മൃഗശാലയില്‍ നിന്ന് 1995-ലാണ് മൈസൂരിലെത്തിയത്. വന്ന നാള്‍ മുതല്‍ തന്നെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഇവരോട് സൗഹൃദപരമായി പെരുമാറാന്‍ പോളോ ഏറെ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്ക് സുമതിയെന്ന മറ്റൊരു ഗൊറില്ലയെ പോളോക്ക് ഇണയായി ലഭിച്ചെങ്കിലും 2000-ല്‍ സുമതിയും മരിച്ചു. പിന്നീട് ഒറ്റയ്ക്കായ പോളോ പലപ്പോഴും അസ്വസ്ഥനായാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് ഗൊറില്ലയ്ക്ക് മറ്റൊരിണയെ നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. | |
|
| |
Sponsored content
| Subject: Re: interesting readings-10 | |
| |
|
| |
| interesting readings-10 | |
|