Subject: Re: interesting readings-10 Thu Nov 06, 2014 5:14 pm
Abhijit wrote:
Australian man googled 'how can I kill my ex-wife' before murdering their two children
enthanu nammal google cheythennu engana police manasilakunnathu
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: interesting readings-10 Thu Nov 06, 2014 5:19 pm
midhun wrote:
Abhijit wrote:
Australian man googled 'how can I kill my ex-wife' before murdering their two children
enthanu nammal google cheythennu engana police manasilakunnathu
history tappiyal mathi
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Thu Nov 06, 2014 5:30 pm
ROHITH NAMBIAR wrote:
midhun wrote:
enthanu nammal google cheythennu engana police manasilakunnathu
history tappiyal mathi
chumma police vannu google history thappumo
Ammu Forum Boss
Subject: Re: interesting readings-10 Thu Nov 06, 2014 5:33 pm
midhun wrote:
Abhijit wrote:
Australian man googled 'how can I kill my ex-wife' before murdering their two children
enthanu nammal google cheythennu engana police manasilakunnathu
Kottayam man googled one million times, "life history of modi" before Loksabha election
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Thu Nov 06, 2014 5:37 pm
Ammu wrote:
midhun wrote:
enthanu nammal google cheythennu engana police manasilakunnathu
Kottayam man googled one million times, "life history of modi" before Loksabha election
modiyude karyam enthina google cheyunne.. namo channel undu. namo fan page undu.. namo varthakal kondu channels veerpumuttunnu
parutty Forum Boss
Subject: Re: interesting readings-10 Fri Nov 07, 2014 7:18 am
midhun wrote:
modiyude karyam enthina google cheyunne.. namo channel undu. namo fan page undu.. namo varthakal kondu channels veerpumuttunnu
parutty Forum Boss
Subject: Re: interesting readings-10 Fri Nov 07, 2014 7:48 am
പാക് മുന്‍മന്ത്രി 'അറിയാതെ'ഇന്ത്യയിലെത്തി
ഇസ്ലാമാബാദ്: പാകിസ്‌താന്‍ മുന്‍ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷി "അറിയാതെ" അതിര്‍ത്തി കടന്നു. വാഗാ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെയാണു പി.ടി.ഐ. വൈസ് ചെയര്‍മാന്‍കൂടിയായ ഖുറേഷിക്കു അബദ്ധം പറ്റിയത്. കഴിഞ്ഞ ആഴ്‌ചയില്‍ ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ 61 പേരാണു കൊല്ലപ്പെട്ടത്. പാക് സൈനികരുമായി ചര്‍ച്ച നടത്തി മുന്നേറിയ അദ്ദേഹം ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്‌ഥലത്ത് എത്തുകയായിരുന്നു. മുന്നില്‍കണ്ട ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ക്ക് അദ്ദേഹം ഹസ്‌തദാനം നല്‍കുകയും ചെയ്‌തു. ഇതുകണ്ട് ഓടിയെത്തിയ പാക് റേഞ്ചേഴ്‌സ് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
parutty Forum Boss
Subject: Re: interesting readings-10 Sat Nov 08, 2014 9:04 am
ദുബായ് സര്‍ക്കാരിനു വിഎസിന്റെ കത്ത്: അനൌചിത്യം; ദുരൂഹം
സ്മാര്‍ട് സിറ്റി പദ്ധതിക്കു മാന്ദ്യമുണ്ടെന്ന് ആരോപിച്ചു ദുബായ് സര്‍ക്കാരിനു പ്രതിപക്ഷനേതാവ് കത്ത് എഴുതിയതിനെ ഓവര്‍ സ്മാര്‍ട്നെസ് എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഒരു വിദേശ സര്‍ക്കാരുമായി പ്രതിപക്ഷനേതാവ് കത്തിടപാടു നടത്തുന്നു എന്നത് തികഞ്ഞ അനൌചിത്യമാണ്. അതില്‍ ദുരൂഹതയും ആരോപിക്കാതിരിക്കാന്‍ കഴിയില്ല.
സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ദുബായ് സര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യമാണു വിഎസ് ഉന്നയിച്ചിരിക്കുന്നത്. ദുബായ് സര്‍ക്കാരിന്റെ സാമ്പത്തികസമിതിയുടെ അധ്യക്ഷനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമിനാണ് ഇക്കാര്യം പറഞ്ഞുള്ള വിഎസിന്റെ കത്ത്. ഇങ്ങനെ ചെയ്യാന്‍ വിഎസിനെ ആരാണ് ഉപദേശിച്ചത് എന്നറിയാന്‍ താല്‍പര്യമുണ്ട്. ആരുടെയെങ്കിലും ഉപദേശമാണെങ്കില്‍ അത് അതേപടി പ്രാവര്‍ത്തികമാക്കാന്‍ തുനിഞ്ഞ വിഎസിന്റെ നടപടിയില്‍ അദ്ഭുതവുമുണ്ട്.
ദുബായ് ഹോള്‍ഡിങ്ങിന്റെ കീഴിലുള്ള സ്വകാര്യ കമ്പനിയായ ടീകോമും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്തസംരംഭമാണു സ്മാര്‍ട് സിറ്റി. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വൈകല്യം വിഎസിനു തോന്നുന്നു എങ്കില്‍ അദ്ദേഹത്തിനു മുഖ്യമന്ത്രിയെയോ വ്യവസായ മന്ത്രിയെയോ ബന്ധപ്പെടാം. ഏതു വിദേശ സര്‍ക്കാരുമായും ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ ബന്ധപ്പെടുന്നതു കേന്ദ്രസര്‍ക്കാര്‍ മുഖേനയാണ്. എന്നിരിക്കേ മുന്‍മുഖ്യമന്ത്രിയായ ഒരു നേതാവ് ഈ കീഴ്വഴക്കമെല്ലാം മറന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാതെയും വിദേശസര്‍ക്കാര്‍ പ്രതിനിധിക്കു കത്തെഴുതിയതിന്റെ ചേതോവികാരം എന്തായിരിക്കും?
സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിഎസിന്റെ നിലപാടുകളും നീക്കങ്ങളും മുന്‍പും അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായ് സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട അതേ വിഎസാണ് 2005ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ സംരംഭത്തിനു തുടക്കമിട്ടപ്പോള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി എന്നു വിളിച്ച് ആക്ഷേപിച്ചത്. ശേഷം മുഖ്യമന്ത്രിയായിരിക്കേ ടീകോം സാമ്പത്തികമായി പൊളിഞ്ഞിരിക്കുകയാണ് എന്ന ആക്ഷേപം നിയമസഭയില്‍ ഉന്നയിച്ചു. കേരള സര്‍ക്കാര്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ച ഒരു കമ്പനിക്കെതിരെയായിരുന്നു ഈ വിമര്‍ശനം.
തീര്‍ന്നില്ല, ഇവരുടെ പ്രതിനിധികള്‍ കേരളത്തില്‍ വരുന്നതു മദിച്ചുനടക്കാനാണ് എന്ന കടുത്ത ആരോപണവും അഴിച്ചുവിട്ടു. എന്നാല്‍, വൈകാതെ ഇതെല്ലാം മറന്നു ക്ളിഫ് ഹൌസിലേക്കു ചുവപ്പുപരവതാനി വിരിച്ച് ഇതേ കമ്പനിയുടെ പ്രതിനിധികളെ സ്വീകരിച്ചു ചര്‍ച്ച നടത്തി. അങ്ങനെ അവസാനകാലത്തു കരാറൊപ്പിട്ടു എന്നതൊഴിച്ചാല്‍ ആ അഞ്ചുവര്‍ഷവും സ്മാര്‍ട് സിറ്റി അനങ്ങിയില്ല. അവിടെ ഒരു കല്ലുവയ്ക്കാന്‍ സാധിക്കാത്ത വിഎസാണ് ഇപ്പോള്‍ പണി മുന്നോട്ടുനീങ്ങുന്നില്ല എന്ന വിമര്‍ശനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രശസ്തമായ ഒരു ഐടി സ്ഥാപനവും ഇങ്ങോട്ടുവരില്ല എന്നുവരെ അദ്ദേഹം തന്റെ കത്തില്‍ പരാതിപ്പെടുന്നു. സ്മാര്‍ട് സിറ്റിയെ ഏതു വിധേനയും നശിപ്പിക്കണം എന്ന ആഗ്രഹമായിരിക്കില്ലേ ഇതിലൂടെ തെളിയുന്നത്?
പദ്ധതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടല്‍ അല്ല ഇതെന്ന് ഉറപ്പാണ്. സംസ്ഥാന സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്തിക്കാണിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ് ഇതിലും വിഎസ് കളിക്കുന്നത്. വികസനപദ്ധതികളില്‍ ഈ സമീപനം ദൌര്‍ഭാഗ്യകരമാണ്. അനൌചിത്യവും എടുത്തുചാട്ടവും ദുരൂഹതയും നിറഞ്ഞ ഒരു നീക്കത്തിനാണു കേരളത്തിന്റെ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് തുനിഞ്ഞത് എന്നു പറയാതെ വയ്യ.
parutty Forum Boss
Subject: Re: interesting readings-10 Mon Nov 10, 2014 7:13 am
ആലപ്പുഴ: ഹെലിക്കോപ്ടറില്‍ പറന്നിറങ്ങിയ വരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. വിവാഹശേഷം വധുവും വരനും ഹെലിക്കോപ്ടറില്‍ മടങ്ങി. ആകാശക്കാഴ്ചകളില്‍ മനസ്സുനിറച്ച് പുതുജീവിതത്തിന്റെ തുടക്കം. ആലപ്പുഴ പാതിരപ്പള്ളിയിലെ വിജയകാമിലറ്റ് കണ്‍െവന്‍ഷന്‍ സെന്ററിലാണ് ഞായറാഴ്ച പുതുതലമുറ വിവാഹം നടന്നത്.
ആലപ്പുഴ ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ഹൃദയാരോഗ്യ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. വി. ജയറാമിന്റെയും ഗീതയുടെയും മകള്‍ ലക്ഷ്മിയും കൊല്ലത്തെ പ്രമുഖ വ്യവസായി പ്രദീപ് ഗോപാലിന്റെയും സീനയുടെയും മകന്‍ പ്രദീഷും തമ്മിലായിരുന്നു വിവാഹം. കൊല്ലം ആശ്രാമം മൈതാനത്തുനിന്നും ഇരുപത് മിനിറ്റുകൊണ്ട് ഹെലിക്കോപ്ടര്‍ കണ്‍െവന്‍ഷന്‍ സെന്ററിലെ ഹെലിപ്പാഡില്‍ പറന്നിറങ്ങി. വിവാഹശേഷം ഇരുവരും കൊല്ലത്തേക്ക് ഇതേ ഹെലിക്കോപ്ടറില്‍ മടങ്ങി. റോഡിലെ ഗതാഗതകുരുക്കിന്റെ ബുദ്ധിമുട്ടുകളില്ലാത്ത സുഖയാത്ര. ഹെലി ടൂര്‍സ് ഇന്ത്യയാണ് യാത്ര ഏര്‍പ്പാടാക്കിയത്.
Greeeeeshma Forum Boss
Subject: Re: interesting readings-10 Mon Nov 10, 2014 12:25 pm
Subject: Re: interesting readings-10 Tue Nov 11, 2014 10:50 am
US: McDonald's recalls Happy Meal toy for choking risk:
McDonald's is recalling a Hello Kitty-themed whistle given to children in Happy Meals, citing a chance they could choke on some of its parts.
The US Consumer Product Safety Commission said on Monday that two children have reportedly coughed out pieces of the whistle that they had sucked into their mouths, including one child who received medical attention.
The safety agency said that parts of the three-inch-tall "Hello Kitty Birthday Lollipop" whistle can detach and be inhaled, posing a risk to small children.
McDonald's said about 2.5 million whistles were manufactured but the majority were not sent to restaurants.
The toys that were handed out in the US and Canada in October and November were in Happy Meals and Mighty Kids Meals.
The fast-food chain said it has recovered about 1.6 million whistles. Consumers should return the whistle to any McDonald's for a free replacement toy.
parutty Forum Boss
Subject: Re: interesting readings-10 Wed Nov 12, 2014 10:09 am
99 ഐ ഫോണുകൾ കൊണ്ട് 'ഹൃദയം' ഒരുക്കി വിവാഹഭ്യർത്ഥന, പിന്നെയോ...
ബീജിങ്: അവളോട് അടങ്ങാത്ത പ്രേമമായിരുന്നു അവന്. അതിനാൽ തന്നെ അവളോട് വിവാഹഭ്യർത്ഥന നടത്തുന്പോൾ ഒരു വ്യത്യസ്തത വേണമെന്ന് അവൻ ആഗ്രഹിച്ചു. അതിനായി യുവാവ് കണ്ടെത്തിയ വഴി ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആപ്പിളിന്റെ ഐ ഫോൺ 6s, 99 എണ്ണം വാങ്ങി അതുകൊണ്ട് ഹൃദയത്തിന്റെ ചിഹ്നമുണ്ടാക്കി. അതിനു ശേഷം താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ അതിനുള്ളിൽ കൊണ്ടുവന്നു നിർത്തി. അവനും അതിനുള്ളിലേക്ക് കയറി. ആ ഹൃദയത്തിന് ചുറ്റും അവന്റേയും അവളുടെയും സുഹൃത്തുക്കളും തടിച്ചു കൂടി. പിന്നെ ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു. എന്തായിരിക്കും പെൺകുട്ടിയുടെ മറുപടി എന്നറിയാനുള്ള ആകാംക്ഷ എങ്ങും മുറ്റിനിന്നു.
ജീൻസും വെള്ളയിൽ കള്ളികളുള്ള ഷർട്ടും ധരിച്ച് പ്രണയാർദ്രനായ യുവാവ് നിന്നു. അവന്റെ കൈയിൽ പൂവുകൾ നിറച്ച പാത്രവും. മുട്ടുവരെ മാത്രം ഇറക്കമുള്ള നീല സ്‌കർട്ടും കറുത്ത ജാക്കറ്റും അണിഞ്ഞ് അവളും നിന്നു. കൈയിലിരുന്ന പൂപ്പാത്രം അവൻ അവൾക്ക് കൈമാറി. അവൾ അത് വാങ്ങി. യുവാവിന്റെ മുഖത്ത് നേരിയ ആശ്വാസം. താൻ പകുതി വിജയിച്ചു എന്നൊരു തോന്നൽ അവനിൽ മിന്നിമറഞ്ഞു. പക്ഷേ ഒരു നിമിഷത്തിന്റെ പത്തിലൊരംശം സമയത്തിനുള്ളിൽ അവളുടെ മറുപടി എത്തി, ഇല്ല എന്ന ആ മറുപടി അവന്റെ ഹൃദയം തകർക്കുന്നതായിരുന്നു. ഒരു നിമിഷം സ്തബ്‌ധനായ അവൻ താനൊരുക്കിയ ഐ ഫോൺ ഹൃദയത്തെ നിർവികാരമായി നോക്കി, പ്രണയത്തിന് ഇത്രയും ഐ ഫോണിന്റെ വിലയില്ല എന്ന് അവൻ തിരിച്ചറിഞ്ഞു.
ചൈനയിലെ ഗാങ്ഷൂ പ്രവിശ്യയിലാണ് ഈ അപൂർവങ്ങളിൽ അപൂർവമായ ഈ വിവാഹഭ്യയർത്ഥന നടന്നത്. യുവാവിന്റേയോ യുവതിയുടേയോ പേര് ലഭ്യമായിട്ടില്ല. ഏതാണ്ട് 53 ലക്ഷം രൂപയാണ് യുവാവ് ഇത്രയും ഫോണുകൾക്കായി ചെലവാക്കിയത്. സാധാരണ ശന്പളമുള്ള ഒരു ജോലിക്കാരൻ 17 വർഷം ജോലി ചെയ്താൽ മാത്രമെ ഇത്രയും ഐ ഫോണുകൾ വാങ്ങുന്നതിന് കഴിയുകയുള്ളൂ.
സംഭവം ഇതൊക്കെയാണെങ്കിലും വിവാഹഭ്യർത്ഥനയുടെ വീഡിയോയും ചിത്രങ്ങളും ഓൺലൈൻ സൈറ്റുകളിൽ കാട്ടുതീ പോലെ പടരുകയാണ്.
സുഹൃത്തുക്കളിൽ ചിലരുടെ മുഖം വലിഞ്ഞു മുറുകി. മറ്റു ചിലർ ശുഭപ്രതീക്ഷയോടെ നിന്നു. ചിലർ പെൺകുട്ടിയുടെ മറുപടി എന്തായിരിക്കുമെന്ന് നാണയത്തുട്ടുക്കൊണ്ട് അളന്നു നോക്കി. മറ്റു ചിലർ കൈയിലെ നഖങ്ങൾ കടിച്ചുവലിച്ചു.
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Thu Nov 13, 2014 6:09 pm
Watch: 1 baby elephant vs 14 lions – Who won?
Zambia: It's hard to believe, but here it is. A baby elephant with its courageous effort survived an attack by 14 lions in the South Luangwa National Park, Zambia.
The three-minute startling video has gone viral on the web.
The video shows a herd of lions viciously attacking the baby elephant, which got separated from its herd.
The lions pounced on the adolescent elephant and tried to pierce their sharp claws and teeth into the flesh of the mammal.
The brave elephant fought the lions ferociously. The video shows the elephant moving its head back and forth to keep the lions away from its body.
However, as the baby elephant entered the waters nearby, the whole fight scene changed. The lions almost stopped at the banks, while the 8-year-old after taking a few seconds rest charged at the lions.
At the end of the video it is seen that the elephant chases one of the lionesses off.
Ammu Forum Boss
Subject: Re: interesting readings-10 Mon Nov 17, 2014 7:55 am
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്‍റെ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭിക്കാനിടയില്ല. േരഖകള്‍ പുറത്തുവിടണമെന്ന കേന്ദ്രവിവരാവകാശ കമ്മീഷന്റെ (സി.ഐ.സി.) ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു.
അലിഗഢ് സ്വദേശിയായ പരശ് നാഥ് സിങ്ങിന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് ഇക്കാര്യമറിയിച്ചുള്ള രേഖ ലഭിച്ചു. ഇദ്ദേഹം വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഗുരുവിന്റെ തൂക്കിക്കൊലയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സി.ഐ.സി. ഉത്തരവിട്ടത്. 2013 ഫിബ്രവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നത്. ഇതിന്റെ േരഖകള്‍ പരസ്യപ്പെടുത്തണമെന്ന് ഈ വര്‍ഷം സപ്തംബര്‍ 28-ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു ഉത്തരവിട്ടിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ മരണവാറന്റും അദ്ദേഹത്തെ തൂക്കിക്കൊല്ലുന്ന ദിവസം അറിയിച്ച് വീട്ടുകാര്‍ക്കയച്ച കത്തിന്റെ പകര്‍പ്പുകളും പുറത്തുവിടണമെന്നായിരുന്നു ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ 10 ദിവസമാണ് നല്‍കിയത്. ഇതിനെതിരെയാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്.
കോടതിയില്‍ നിന്ന് സ്റ്റേ നേടിയാലേ സി.ഐ.സിയുടെ ഉത്തരവ് മറികടക്കാന്‍ ജയില്‍ അധികൃതര്‍ക്കാവൂ.
ദേശസുരക്ഷ അപകടത്തിലാകുമെന്ന ന്യായം പറഞ്ഞാണ് തിഹാര്‍ അധികൃതര്‍ വിവരം നല്‍കാത്തത്. ദേശസുരക്ഷയെ അപകടപ്പെടുത്തുന്നവിവരങ്ങള്‍ കൈമറേണ്ടതില്ലെന്ന് വിവരാവകാശനിയമത്തിന്റെ എട്ടാം അനുച്ഛേദത്തില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഗുരുവിന്റെ തൂക്കിക്കൊലയുടെ രേഖകള്‍ നിഷേധിക്കരുതെന്ന് വിവരാവകാശ കമ്മീഷണര്‍ ഉത്തരവില്‍ പ്രത്യേകം പറഞ്ഞിരുന്നു.
parutty Forum Boss
Subject: Re: interesting readings-10 Mon Nov 17, 2014 1:13 pm
ജോലി ഭിക്ഷയെടുപ്പ്, സഞ്ചാരം ബെൻസ് കാറിൽ
കാലിഫോർണിയ: ഭിക്ഷക്കാരിയായ യുവതി മകനും കൂട്ടുകാരനുമൊപ്പം ബെൻസ് കാർ ഓടിച്ചുപോകുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ആയിക്കണക്കിന് പേരാണ് ഇതിനകം വീഡിയോ കണ്ടത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മെലിഡ സ്മിത്ത് എന്നയാളാണ് ഇത് പകർത്തിയത്.
ഷോപ്പിംഗ് സെന്ററിനടുത്ത് ആഴ്ചയവസാനം ഭിക്ഷ യാചിക്കാൻ എത്തുന്ന ഗർഭിണിയാണ് ഇതിലെ നായിക. ഇവർക്കൊപ്പം മകനുമുണ്ട്. എന്നെ സഹായിക്കുക എന്നെഴുതിയ പോസ്റ്ററും പിടിച്ചാണ് നിൽപ്പ്. യുവതിയുടെ അവസ്ഥ കണ്ട് അവിടെയെത്തുന്നവർ കൈ അയച്ച് സഹായിക്കുകയും ചെയ്യും. ഈ ആഴ്ച ആദ്യമാണ് ഇവർ ബെൻസ് കാറിൽ പോകുന്ന ദൃശ്യം മെലിഡ കണ്ടത്. മെലിഡക്ക് നേരത്തേ യുവതിയെ കണ്ടുപരിചയമുണ്ട്. തന്റെ കാറിന് പെട്രോളടിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു മെലിഡ യുവതി കാറിൽപോകുന്നത് കണ്ടത്.
35000 ഡോളർ വരെ വിലയുള്ള പഴയ ബെൻസ് കാറിലായിരുന്നു യുവതിയുടെ യാത്ര. കാറിലിരുന്ന് മൂവരും ചേർന്ന് പണം എണ്ണി തിട്ടപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവർ കാറിൽ പോകുന്നത് കണ്ടതോടെ മെലിഡ കാറുമെടുത്ത് പിന്നാലെ പാഞ്ഞ് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തിയതോടെ യുവതിയുടെ മുഖത്ത് പുഞ്ചിരി വിരിയുന്നുണ്ട്. കാർ നേരെ പോയത് അടുത്തുള്ള ഷോപ്പിംഗ് സെന്ററിലാണ്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കാറിൽ നിന്നിറങ്ങിയ യുവതി യാചനാ ബേർഡുമായി ഷോപ്പിംഗ് സെന്ററിനുമുന്നിൽ നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. അവിടെയും യുവതിക്ക് നല്ല കോളായിരുന്നു. കൈനിറയെ പണം കിട്ടി. ഇതിനിടെ മെലിഡ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടു. അതോടെ അവരുടെ വായിലിരുന്ന ചീത്ത മുഴുവൻ മെലിഡ കേൾക്കേണ്ടി വന്നു.
മെലിഡ ദൃശ്യങ്ങൾ ഒരു ചാനലിന് നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് രസകരങ്ങളായ കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടത്. കാറിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ 2500 ഡോളർ മാസവാടകയുള്ള വീട്ടിൽ കഴിയുന്ന ഒരു സ്ത്രീയുടേതാണ് ഇതെന്ന് തെളിഞ്ഞു. എന്നാൽ ഇത് ആരാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
parutty Forum Boss
Subject: Re: interesting readings-10 Mon Nov 17, 2014 3:17 pm
നെപ്പോളിയന്റെ തൊപ്പിക്കു പതിമൂന്നര കോടി രൂപ
പാരിസ്: ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ പ്രൌഢിയുടെ പ്രതീകമായ തൊപ്പി പതിമൂന്നര കോടി രൂപയ്ക്കു ലേലത്തില്‍ വിറ്റു. പാരിസില്‍ നടന്ന ലേലത്തില്‍ ദക്ഷിണ കൊറിയന്‍ സ്വദേശിയാണ് തൊപ്പി ലേലത്തില്‍ സ്വന്തമാക്കിയത്. കൊറിയയിലെ ഫുഡ് വ്യവസായ ഭീമന്‍ ഹരീമിനു വേണ്ടിയാണ് തൊപ്പി ലേലത്തില്‍ പിടിച്ചത്. മൊണാക്കോയിലെ ഗ്രിമാല്‍ഡി കുടുംബമാണ് തൊപ്പി ലേലത്തിനു വച്ചത്. ബീവറിന്റെ രോമം ഉപയോഗിച്ചാണ് തൊപ്പി നിര്‍മിച്ചിരിക്കുന്നത്. നെപ്പോളിയന്റെ പ്രൌഢി പൂര്‍ണമായും വെളിപ്പെടുത്തും വിധമാണ് ഇതു മെനഞ്ഞിരിക്കുന്നത്. തൊപ്പിയുടെ കൂര്‍ത്ത ഭാഗങ്ങള്‍ ഇരുവശത്തേക്കും വരും വിധമാണ് തൊപ്പി ധരിക്കുന്നത്. ഫ്രഞ്ച് കമ്പനി പോപാര്‍ഡാണ് തൊപ്പി നിര്‍മിച്ചത്. 1804 മുതല്‍ 1814 വരെയും പിന്നീട് 1815 ലും ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിരുന്നു നെപ്പോളിയന്‍. ഏകദേശം 120 തൊപ്പികള്‍ അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഇതില്‍ കേവലം 20 തോളം തൊപ്പികളാണ് ഇപ്പോള്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മ്യൂസിയങ്ങളിലാണ്. ശേഷിക്കുന്ന മൂന്നോ നാലോ തൊപ്പികള്‍ മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത്.
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Mon Nov 17, 2014 6:53 pm
Death Threats for This Hindu-Muslim Couple in Kerala
KOZHIKODE: Kerala is known for its high literacy rate. But an inter-faith marriage in Kozhikode is making it look rather hollow.
24-year-old Gautam, who goes only by his first name, is an engineer. Anshida, 21, is studying to be a dentist. But for one month - ever since they got married - the couple has not been able to step out of their house.
They now plan to reach out formally to Chief Minister Oommen Chandy for help, so they can continue with their studies and work in a safe environment.
The two had eloped after Anshida's parents were getting her married elsewhere, and got married under police protection. But now, even though the house is still protected by the police, the threats are increasing by the day.
The social media is flooded with messages against them, questioning their life and calling their marriage a blasphemy. All day, gangs drive past their homes, shouting threatening slogans and sometimes throwing stones at their windows. The windowpanes are still broken.
"India is a secular nation. I chose not to follow a religion. She is a practicing Muslim even now. I bought her a Quran," Gautam said. "I don't know what these people are doing by bringing religion in this or blaming us as part of a religion."
Local Circle Inspector Joshi Jose said the couple have been given protection and they are making efforts to maintain peace. "No organisation has taken responsibility for the threats and neither is it political," he said.
With Gautam unsure of when he can start working again, the two are being supported by his parents. "We just can't step out of the house. We live in fear," he said.
"It is very worrying to see what those against this marriage are resorting to. These two had to hide their relationship for nine months," said Gautam's father Sudhakaran. "Now, my first aim is to help Anshida start her studies again. I need everyone's help,"
Anshida can't go back to her college in Kasargode. The threats have completely vitiated the atmosphere there, she said. Now, she studies on her own and hopes she would be able to sit for her second year exam.
Ajitha, an activist, who is married to a man from a different religion, said the atmosphere in Kerala is "becoming vicious, polarized and the space for secular and democratic values is decreasing by the day"
Subject: Re: interesting readings-10 Tue Nov 18, 2014 10:05 am
parutty Forum Boss
Subject: Re: interesting readings-10 Tue Nov 18, 2014 12:32 pm
ഹിപ്‌നോനോടൈസ് ചെയ്യാന്‍ കഴിയുന്ന നായ!
പ്രിന്‍സസ് എന്ന പേരുളള ജര്‍മ്മന്‍ സ്‌പിറ്റ്‌സ് വര്‍ഗത്തിലുളള ഈ നായക്ക് ഒരു പ്രത്യേക കഴിവുണ്ട് - മനുഷ്യരെ ഹിപ്‌നോടൈസ് ചെയ്യാനുളള കഴിവ്! യുകെയിലുളള ക്രിസ്‌റ്റി ലെനന്‍ എന്ന ഹിപ്‌നോട്ടിസ്‌റ്റിന്റെ ഓമനയാണ് പ്രിന്‍സസ്.
നാല് വയസ്സുകാരിയായ പ്രിന്‍സസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കഴിവ് പ്രദര്‍ശിപ്പിക്കുന്നണ്ടത്രെ. ഇവള്‍ മനുഷ്യരുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിയിരുന്നാല്‍ മാത്രം മതിയാവും അവര്‍ നിദ്രയിലേക്ക് വഴുതിവീഴാന്‍! ഇത് ഇരകളെ മോഹനിദ്രയിലാക്കാനുളള നായകളുടെ കഴിവിന്റെ പ്രദര്‍ശനം മാത്രമാണ്. എന്നാല്‍, ഇത് മനുഷ്യരില്‍ പ്രയോഗിച്ച് വിജയംവരിക്കുന്ന ആദ്യ നായ തന്റേതായിരിക്കുമെന്നും ലെനന്‍ പറയുന്നു.
എന്നാല്‍ ഇതെ കുറിച്ച് കേള്‍ക്കുന്നവരെല്ലാം പ്രിന്‍സസിന്റെ കഴിവുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ചില വിദഗ്‌ധര്‍ ലെനന്റെ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ടും രംഗത്തുവന്നു. എന്നാല്‍, ഇതിനൊന്നും ചെവികൊടുക്കാതെ പ്രിന്‍സസിന്റെ കഴിവു തെളിയിക്കാന്‍ യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രദര്‍ശനം നടത്തുകയാണിവര്‍. അടുത്ത വര്‍ഷം ദുബായിലും ഓസ്‌ട്രേലിയയിലും സന്ദര്‍ശനം നടത്താനും പദ്ധതിയിടുന്നുണ്ട്.
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Tue Nov 18, 2014 12:42 pm
parutty wrote:
ഹിപ്‌നോനോടൈസ് ചെയ്യാന്‍ കഴിയുന്ന നായ!
പ്രിന്‍സസ് എന്ന പേരുളള ജര്‍മ്മന്‍ സ്‌പിറ്റ്‌സ് വര്‍ഗത്തിലുളള ഈ നായക്ക് ഒരു പ്രത്യേക കഴിവുണ്ട് - മനുഷ്യരെ ഹിപ്‌നോടൈസ് ചെയ്യാനുളള കഴിവ്! യുകെയിലുളള ക്രിസ്‌റ്റി ലെനന്‍ എന്ന ഹിപ്‌നോട്ടിസ്‌റ്റിന്റെ ഓമനയാണ് പ്രിന്‍സസ്.
നാല് വയസ്സുകാരിയായ പ്രിന്‍സസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കഴിവ് പ്രദര്‍ശിപ്പിക്കുന്നണ്ടത്രെ. ഇവള്‍ മനുഷ്യരുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിയിരുന്നാല്‍ മാത്രം മതിയാവും അവര്‍ നിദ്രയിലേക്ക് വഴുതിവീഴാന്‍! ഇത് ഇരകളെ മോഹനിദ്രയിലാക്കാനുളള നായകളുടെ കഴിവിന്റെ പ്രദര്‍ശനം മാത്രമാണ്. എന്നാല്‍, ഇത് മനുഷ്യരില്‍ പ്രയോഗിച്ച് വിജയംവരിക്കുന്ന ആദ്യ നായ തന്റേതായിരിക്കുമെന്നും ലെനന്‍ പറയുന്നു.
എന്നാല്‍ ഇതെ കുറിച്ച് കേള്‍ക്കുന്നവരെല്ലാം പ്രിന്‍സസിന്റെ കഴിവുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ചില വിദഗ്‌ധര്‍ ലെനന്റെ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ടും രംഗത്തുവന്നു. എന്നാല്‍, ഇതിനൊന്നും ചെവികൊടുക്കാതെ പ്രിന്‍സസിന്റെ കഴിവു തെളിയിക്കാന്‍ യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രദര്‍ശനം നടത്തുകയാണിവര്‍. അടുത്ത വര്‍ഷം ദുബായിലും ഓസ്‌ട്രേലിയയിലും സന്ദര്‍ശനം നടത്താനും പദ്ധതിയിടുന്നുണ്ട്.
parutty Forum Boss
Subject: Re: interesting readings-10 Tue Nov 18, 2014 12:44 pm
Minnoos wrote:
parutty wrote:
ഹിപ്‌നോനോടൈസ് ചെയ്യാന്‍ കഴിയുന്ന നായ!
പ്രിന്‍സസ് എന്ന പേരുളള ജര്‍മ്മന്‍ സ്‌പിറ്റ്‌സ് വര്‍ഗത്തിലുളള ഈ നായക്ക് ഒരു പ്രത്യേക കഴിവുണ്ട് - മനുഷ്യരെ ഹിപ്‌നോടൈസ് ചെയ്യാനുളള കഴിവ്! യുകെയിലുളള ക്രിസ്‌റ്റി ലെനന്‍ എന്ന ഹിപ്‌നോട്ടിസ്‌റ്റിന്റെ ഓമനയാണ് പ്രിന്‍സസ്.
നാല് വയസ്സുകാരിയായ പ്രിന്‍സസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കഴിവ് പ്രദര്‍ശിപ്പിക്കുന്നണ്ടത്രെ. ഇവള്‍ മനുഷ്യരുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിയിരുന്നാല്‍ മാത്രം മതിയാവും അവര്‍ നിദ്രയിലേക്ക് വഴുതിവീഴാന്‍! ഇത് ഇരകളെ മോഹനിദ്രയിലാക്കാനുളള നായകളുടെ കഴിവിന്റെ പ്രദര്‍ശനം മാത്രമാണ്. എന്നാല്‍, ഇത് മനുഷ്യരില്‍ പ്രയോഗിച്ച് വിജയംവരിക്കുന്ന ആദ്യ നായ തന്റേതായിരിക്കുമെന്നും ലെനന്‍ പറയുന്നു.
എന്നാല്‍ ഇതെ കുറിച്ച് കേള്‍ക്കുന്നവരെല്ലാം പ്രിന്‍സസിന്റെ കഴിവുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ചില വിദഗ്‌ധര്‍ ലെനന്റെ അവകാശവാദത്തെ ഖണ്ഡിച്ചുകൊണ്ടും രംഗത്തുവന്നു. എന്നാല്‍, ഇതിനൊന്നും ചെവികൊടുക്കാതെ പ്രിന്‍സസിന്റെ കഴിവു തെളിയിക്കാന്‍ യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രദര്‍ശനം നടത്തുകയാണിവര്‍. അടുത്ത വര്‍ഷം ദുബായിലും ഓസ്‌ട്രേലിയയിലും സന്ദര്‍ശനം നടത്താനും പദ്ധതിയിടുന്നുണ്ട്.
chechiye thirakku ellam kuranja
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Tue Nov 18, 2014 12:49 pm