Subject: Re: Sangamam Garage!! Sun Mar 13, 2016 6:56 pm
Enthokke paranjalum ippo maruthi irakkunna vandide design okke oru rakshem illa...super....hyundayide engineere avaru pokkiyonnu samsayam inde
Ammu Forum Boss
Subject: Re: Sangamam Garage!! Wed Mar 16, 2016 9:24 am
ROHITH NAMBIAR wrote:
Enthokke paranjalum ippo maruthi irakkunna vandide design okke oru rakshem illa...super....hyundayide engineere avaru pokkiyonnu samsayam inde
രോഹിതാ
Ammu Forum Boss
Subject: Re: Sangamam Garage!! Wed Mar 16, 2016 9:25 am
വാഹന മോഡലുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന നിര്‍മ്മാതാക്കള്‍ക്കിടയില്‍ വാഹന ഉല്‍പ്പാദനം നിര്‍ത്തി മൊത്തം വിപണിയെ ആശങ്കപ്പെടുത്തുന്നതാണ് ടൊയോട്ടയുടെ ചരിത്രം. കണ്ടും കയറിയും കൊതി തീരും മുമ്പ് ക്വാളിസിനെ പിന്‍വലിച്ചിട്ടുണ്ട് കമ്പനി. ഇനിയെന്തെന്ന ചോദ്യത്തിന് പോലും ഉത്തരം നല്‍കാതെ. ഇപ്പോഴിതാ ഇന്നോവയെന്ന വി.ഐ.പി മോഡലിനേയും കമ്പനി പിന്‍വലിക്കുന്നു. ടൊയോട്ടയുടെ കര്‍ണ്ണാടക പ്ളാന്റില്‍ നിന്നാണ് അവസാന ഇന്നോവ പുറത്തിറക്കിയത്. പക്ഷെ ഒരുകാര്യത്തില്‍ ആശ്വസിക്കാം. പകരമെന്തെന്ന് വ്യക്തമായി പറഞ്ഞിട്ടാണീ പിന്‍വലിക്കല്‍. ക്രിസ്റ്റയെന്ന കൂടുതല്‍ ആഢംബരതികവാര്ന്ന വാഹനം ഇറക്കിയിട്ടുണ്ട് കമ്പനി. രൂപത്തിലും ഭാവത്തിലുമൊന്നും ക്രിസ്റ്റയും ഇന്നോവയും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ക്രിസ്റ്റയില്‍ കൂടുതല്‍ ഫീച്ചറുകള്‍ വന്നു,വില കൂടി. വിടപറയുന്നത് ഇന്ത്യന്‍ മധ്യവര്‍ഗത്തെ ഏറെ മോഹിപ്പിച്ച വാഹനമാണ്. യാത്രാ സുഖത്തിന്‍െറ അവസാന വാക്കായാണ് പലരും ഇന്നോവയെ കണ്ടിരുന്നത്. അല്‍പ്പം സങ്കടത്തോടെയാണെങ്കിലും ഇന്നോവക്ക് വിട പറയുകയാണ് വാഹന ലോകം.
[You must be registered and logged in to see this image.] അവസാനത്തെ ഇന്നോവ പുറത്തിറക്കുന്നു
വാഹനങ്ങള്‍ക്ക് സംഗീതം സൃഷ്ടിക്കാനാവുമോ...? കാറുകളുടെ 118 ശബ്ദങ്ങള്‍ ചേര്‍ത്ത് ഒരു ഗാനം - വീഡിയോ
കാറുകള്‍ക്ക് സംഗീതം സൃഷ്ടിക്കാനാവുമോ..? ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ തയ്യാറാണ്. ഗായകനായ അര്‍ജിത് സിംഗ് നിരവധി മ്യൂസിക്കല്‍ വീഡിയോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ആര്‍ജിത് സിങിന്റെ പുതിയ വീഡിയോ. കാറുകള്‍ സൃഷ്ടിക്കുന്ന ശബ്ദങ്ങള്‍ക്കിടയില്‍ പാടുകയെന്നത് എത്രത്തോളം ക്ലേശകരമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഈ ഗായകന് തന്റെ ശബ്ദത്തെ കാറുകളുടെ ശബ്ദത്തോട് മനോഹരമായി കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. വൈപ്പറുകള്‍ ഗ്ലാസില്‍ ഉരയുന്നതിന്റെ ശബ്ദവും, ഹാന്‍ഡ് ബ്രേക്ക് ഇടുമ്പോഴുള്ള ശബ്ദവും സീറ്റ്ബെല്‍റ്റുകള്‍ ഇടാതിരിക്കുമ്പോള്‍ കേള്‍ക്കുന്ന മുന്നറിയിപ്പ് ശബ്ദവും എന്‍ജിന്റെ മുരള്‍ച്ചയുമെല്ലാം ചേര്‍ത്ത് ഒരു മനോഹരമായ ഗാനം തയ്യാറാക്കിയിരിക്കുകയാണ്. ഡ്രൈവ് മേന്‍ ജുനൂന് എന്നാണ് ഈ ഗാനത്തിന് പേരിട്ടിരിക്കുന്നത്. കാറില്‍ നിന്നും ഉണ്ടാകുന്ന 118 ശബ്ദങ്ങളോടൊപ്പം അര്‍ജിത് സിംഗിന്റെ ശബ്ദവും കൂടി ചേര്‍ത്താണ് ഈ മനോഹരമായ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. ഒരു സംഗീത ഉപകരണത്തിന്റെയും സഹായമില്ലാതെ പാട്ട് ഉണ്ടാക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്ന് അര്‍ജിത് സിംഗ് പറയുന്നു. പുതിയ എലൈറ്റ് ഐ 20 ക്ക് വേണ്ടിയാണ് മനോഹരമായ ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഹ്യൂണ്ടായ് ഇന്ത്യയുടെ പരസ്യത്തിനായാണ് ഈ ഗാനം സൃഷ്ടിച്ചതെന്ന് അര്‍ജിത് സിംഗ് പറയുന്നു. വീഡിയോയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ക്ലിന്റണ് സെരിജോയാണ്. മെക്കാനിക്കല്‍ ശബ്ദങ്ങളില്‍ നിന്ന് സംഗീതം ഉണ്ടാക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് ക്ലിന്റനും പറയുന്നു.
ഏറ്റവുമധികം ഉപയോക്താക്കളുണ്ടായിരുന്ന സ്കൂട്ടറായ വെസ്പയ്ക്ക് ഇന്ന് 70 ാം പിറന്നാള്‍. റോമന്‍ ഹോളിഡേയ് എന്ന 1953 ല്‍ ഇറങ്ങിയ സിനിമയാണ് വെസ്പയെ പ്രശസ്തനാക്കിയത്. ഫ്ളോറന്‍സിലാണ് വെസ്പയുടെ ജനനം. എറികോ പിയാജിയോ എന്നയാളാണ് 1946 ഏപ്രില്‍ 23 ന് ഈ ഇരുചക്രവാഹനത്തിനായി പേറ്റന്റ് എടുത്തത്. എഴുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 18 മില്ല്യണ്‍ മോഡലുകളാണ് വിറ്റുപോയിട്ടുള്ളത്. കുടുംബസ്വത്തായുണ്ടായിരുന്ന എയറോനോട്ടിക്കല്‍ കമ്പനിക്ക് ഒരു മാറ്റം വരുത്തുക എന്നതായിരുന്നു പിയാജിയോയുടെ ലക്ഷ്യം. ഇത് അദ്ദേഹം തന്റെ എന്‍ജിനിയര്‍മാരില്‍ ഒരാളോട് ചോദിച്ചു. ഒരു മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്. നിര്‍മ്മിക്കാനും എളുപ്പമായിരിക്കണം. കുറഞ്ഞ നിര്‍മ്മാണ ചെലവ് വരുന്നവയുമായിരിക്കണം. ഈ ചെറിയ ആശയത്തില്‍ നിന്ന് പിയാജിയോയുടെയും അദ്ദേഹത്തിന്റെ എന്‍ജിനിയറായ കൊറാഡിയാനോ ഡിഅസ്കാനിയോയും ഒരു മോഡല്‍ കണ്ടെത്തി ഓരോ പതിപ്പിലും മാറ്റങ്ങള്‍ വരുത്തി സ്കുട്ടര്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തു. അതൊരു വലിയ വളര്‍ച്ചയുടെ തുടക്കമായിരുന്നു. 1946 ല്‍ മാത്രം 2,284 യൂണിറ്റുകളാണ് വിറ്റുപോയത്. വാര്‍ഷിക നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ 20,000 ത്തിന് അടുത്തെത്തി. 1950 ല്‍ ഇത് 60,000 ത്തിലേക്കും ഉയര്‍ന്നു. അമ്പതുകളുടെ പകുതിയോടെ വില്‍പ്പന വളര്‍ന്ന് പതിമൂന്ന് രാജ്യങ്ങളിലേക്ക് ഉയര്‍ന്നു. ഒരു മോട്ടോര്‍ സൈക്കില്‍ എന്ന വളരെ പ്രത്യേകതകളായിരുന്നു വെസ്പയ്ക്ക് ഉണ്ടായിരുന്നത്. മുമ്പില്‍ നിന്ന് വളഞ്ഞു നില്ക്കുന്ന ബോഡി. ചെളിയും പൊടിയും മഴയുമെല്ലാം തടഞ്ഞു. ചെറിയ ടയറുകള്‍ മറ്റൊരു ടയര്‍ കൂടി കൂടെ കൊണ്ടുപോകാം എന്ന നിലയിലേക്ക് വളര്‍ത്തി. പഞ്ചറുകളോ മറ്റോ വന്നാല്‍ മാറ്റാന്‍ എളുപ്പത്തിലുള്ളതായി. കുറഞ്ഞ ശബ്ദവും കാണാനുള്ള ഭംഗിയും ആളുകളെ വെസ്പയിലേക്ക് അടുപ്പിച്ചു. വിലയും ആളുകളെ വെസ്പയുടെ ആരാധകരാക്കി മാറ്റി. 2004 ഓടെ ലോകവ്യാപകമായി വെസ്പയുടെ വില്‍പ്പന വര്‍ദ്ധിച്ചു. 58,000 യൂണിറ്റുകളാണ് 2004 ല്‍ ല്പാദനം നടന്നത്. ഇപ്പോള്‍ ഇറ്റലിയിലും വിയറ്റ്നാമിലും ഇന്ത്യയിലുമാണ് വെസ്പ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും ഉയര്‍ന്നവിലയിലാണ് വെസ്പയുടെ നില്‍പ്പ്. ഇപ്പോഴും വെസ്പ ഒരു ലെജന്റായി തന്നെ നില്ക്കുന്നു. ഇപ്പോഴത്തെ വെസ്പയുടെ ഡിസൈനറായ മാക്രോ ലാംബ്രിയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ ഏറ്റവും ഭംഗിയുള്ള ഇറ്റാലിയന്‍ ഡിസൈനും എന്‍ജിനിയറിങ്ങുമാണ് വെസ്പയുടേത്. വെസ്പ ഒരു വാഹനം മാത്രമല്ലെന്ന് മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഡേവിഡ് സനോലി പറയുന്നു. ഇത് ഇറ്റലിയുടെ ഐക്കണും സ്റ്റെലുമാണ്. -
Binu Forum Boss
Location : Kuwait
Subject: Re: Sangamam Garage!! Mon May 09, 2016 3:36 pm
ന്യൂഡല്‍ഹി: മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) പരാജയപ്പെട്ടു. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്‍െറ മൂന്ന് വേരിയന്റുകള്‍ എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.
മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ടെസ്റ്റില്‍ ഈ ഏഴ് കാറുകള്‍ക്കും ഒരു സ്റ്റാര്പോലും നേടാനായില്ല. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ കാര്‍ അസസ്മെന്റ് പ്രോഗ്രാം (എന്‍.സി.എ.പി) ആണ് ടെസ്റ്റ് നടത്തിയത്.ക്രാഷ് ടെസ്റ്റില്‍ ഏഴ് കാറുകളും തകര്‍ന്നുതരിപ്പണമായി. ഡ്രൈവര്‍ സീറ്റില്‍പോലും എയര്‍ബാഗ് ഇല്ലാതെ ക്വിഡിന്‍െറ ചില മോഡലുകള്‍ വിപണിയിലിറക്കിയത് അതിശയിപ്പിക്കുന്നതായി എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് അഭിപ്രായപ്പെട്ടു. ക്വിഡിന്‍െറ നാല് വേരിയന്റുകളാണ് എയര്ബാഗുപോലുമില്ലാതെ വിപണിയിലുള്ളത്. ആര്.എക്സ്.ടി (ഒ) എന്ന മോഡലില്‍ മാത്രമാണ് എയര്‍ബാഗുള്ളത്. ഇയോണിന്‍െറ ഒരു വേരിയന്റ് ഒഴികെ ഒന്നിലും എയര്‍ബാഗില്ല. ക്രാഷ് ടെസ്റ്റിന്‍െറ മിനിമം മാനദണ്ഡങ്ങളെങ്കിലുമില്ലാതെ കാറുകള്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും മുന്നിലെ രണ്ട് സീറ്റുകളിലും എയര്‍ബാഗും ആന്റി ലോക് ബ്രേക്കിങ് സിസ്റ്റവും എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കണമെന്നും ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുള്ള 16 വാഹനങ്ങള്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫോക്സ് വാഗണും ടൊയോട്ടയും മാത്രമാണ് നാല് സ്റ്റാര്‍ നേടി സുരക്ഷാപരീക്ഷ പാസായത്. കനംകുറഞ്ഞ ബോഡി നിര്‍മിച്ച് ഭാരം കുറച്ച് ഇന്ധനക്ഷമത കൂട്ടുന്നതും അതുവഴി വില്പനയില് മുന്നിലത്തൊനുമായി വാഹനനിര്‍മാതാക്കള്‍ നടത്തുന്ന മത്സരമാണ് സുരക്ഷ കുറഞ്ഞ വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Binu Forum Boss
Location : Kuwait
Subject: Re: Sangamam Garage!! Wed May 18, 2016 11:30 am
ന്യൂഡല്‍ഹി: മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) പരാജയപ്പെട്ടു. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്‍െറ മൂന്ന് വേരിയന്റുകള്‍ എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.
മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ടെസ്റ്റില്‍ ഈ ഏഴ് കാറുകള്‍ക്കും ഒരു സ്റ്റാര്പോലും നേടാനായില്ല. ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ കാര്‍ അസസ്മെന്റ് പ്രോഗ്രാം (എന്‍.സി.എ.പി) ആണ് ടെസ്റ്റ് നടത്തിയത്.ക്രാഷ് ടെസ്റ്റില്‍ ഏഴ് കാറുകളും തകര്‍ന്നുതരിപ്പണമായി. ഡ്രൈവര്‍ സീറ്റില്‍പോലും എയര്‍ബാഗ് ഇല്ലാതെ ക്വിഡിന്‍െറ ചില മോഡലുകള്‍ വിപണിയിലിറക്കിയത് അതിശയിപ്പിക്കുന്നതായി എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് അഭിപ്രായപ്പെട്ടു. ക്വിഡിന്‍െറ നാല് വേരിയന്റുകളാണ് എയര്ബാഗുപോലുമില്ലാതെ വിപണിയിലുള്ളത്. ആര്.എക്സ്.ടി (ഒ) എന്ന മോഡലില്‍ മാത്രമാണ് എയര്‍ബാഗുള്ളത്. ഇയോണിന്‍െറ ഒരു വേരിയന്റ് ഒഴികെ ഒന്നിലും എയര്‍ബാഗില്ല. ക്രാഷ് ടെസ്റ്റിന്‍െറ മിനിമം മാനദണ്ഡങ്ങളെങ്കിലുമില്ലാതെ കാറുകള്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും മുന്നിലെ രണ്ട് സീറ്റുകളിലും എയര്‍ബാഗും ആന്റി ലോക് ബ്രേക്കിങ് സിസ്റ്റവും എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കണമെന്നും ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുള്ള 16 വാഹനങ്ങള്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫോക്സ് വാഗണും ടൊയോട്ടയും മാത്രമാണ് നാല് സ്റ്റാര്‍ നേടി സുരക്ഷാപരീക്ഷ പാസായത്. കനംകുറഞ്ഞ ബോഡി നിര്‍മിച്ച് ഭാരം കുറച്ച് ഇന്ധനക്ഷമത കൂട്ടുന്നതും അതുവഴി വില്പനയില് മുന്നിലത്തൊനുമായി വാഹനനിര്‍മാതാക്കള്‍ നടത്തുന്ന മത്സരമാണ് സുരക്ഷ കുറഞ്ഞ വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
'Made in India' Hyundai Creta scores four stars in Latin NCAP crash test [You must be registered and logged in to see this image.]
റെനോ ക്വിഡ് , ഒരു ഫ്ലോപ്പ് ആയെന്നു കേട്ട് .....പ്രോഡക്ഷൻ നിർത്തി വെച്ചെന്ന് തോന്നുന്നു
Flop alla...pakshe engine sound variation karanam production nirthy vachu
Ammu Forum Boss
Subject: Re: Sangamam Garage!! Wed May 18, 2016 12:11 pm
Binu wrote:
Ammu wrote:
റെനോ ക്വിഡ് , ഒരു ഫ്ലോപ്പ് ആയെന്നു കേട്ട് .....പ്രോഡക്ഷൻ നിർത്തി വെച്ചെന്ന് തോന്നുന്നു
Flop alla...pakshe engine sound variation karanam production nirthy vachu
അതെയോ. ..ലുക്ക് കുറവാ.. ..(ങ്ഹാ...പിന്നെ ഈ വിലയ്ക്ക് ഇത്രേം ഒക്കെ അല്ലെ കിട്ടൂ ... ..രണ്ടു രൂപയുടെ ചായയിൽ പിന്നെ ഈച്ചയെ കൊണ്ട് നൃത്തം ചെയ്യിക്കാൻ പറ്റുമോ എന്ന് ആമിന താത്താ പണ്ട് ചോദിച്ചത് പോലെ )
Binu Forum Boss
Location : Kuwait
Subject: Re: Sangamam Garage!! Wed May 18, 2016 12:12 pm
Ammu wrote:
Binu wrote:
Flop alla...pakshe engine sound variation karanam production nirthy vachu
അതെയോ. ..ലുക്ക് കുറവാ.. ..(ങ്ഹാ...പിന്നെ ഈ വിലയ്ക്ക് ഇത്രേം ഒക്കെ അല്ലെ കിട്ടൂ ... ..രണ്ടു രൂപയുടെ ചായയിൽ പിന്നെ ഈച്ചയെ കൊണ്ട് നൃത്തം ചെയ്യിക്കാൻ പറ്റുമോ എന്ന് ആമിന താത്താ പണ്ട് ചോദിച്ചത് പോലെ )
Ammu Forum Boss
Subject: Re: Sangamam Garage!! Wed May 18, 2016 12:27 pm
സാന്‍ട്രോ മിടുക്കനായി തിരിച്ചുവരും
[You must be registered and logged in to see this image.] ചെന്നൈ: ഇന്ത്യന്‍ വിപണിയില്‍ മികച്ചപ്രകടനം കാഴ്ച്ചവെച്ച സാന്‍ട്രോ തിരികെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ സാന്‍ട്രോ സൗത്ത് കൊറിയയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ നല്ല പ്രതികരണങ്ങളെ തുടര്‍ന്നാണ് വാഹനം തിരികെ എത്തിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. സാന്ട്രോയെക്കുറിച്ച് ഉപയോക്താക്കള്‍ നിരന്തരം അന്വേഷിക്കുന്നതായി ഡീലര്‍മാര്‍ പറയുന്നു. 1998 സെപ്റ്റംബറിലാണ് ഹ്യൂണ്ടായ് ടോള്‍ബോയി കാറായ സാന്‍ട്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എം.പി.എഫ്.ഐ എന്‍ജിനുമായാണ് വാഹനം എത്തിയത്. 2014 കാലഘട്ടത്തില്‍ 2400 മുതല്‍ 2500 യൂണിറ്റ് വരെ വാഹനങ്ങള്‍ ഓരോ മാസവും വിറ്റിരുന്നു. ഐ. 10 ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ സാന്‍ട്രോയുടെ മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. പിന്നാലെ ഇയോണ്‍ കൂടി എത്തിയതോടെ ഇത് ഏകദേശം പൂര്‍ണ്ണമായി.
Ammu Forum Boss
Subject: Re: Sangamam Garage!! Wed May 18, 2016 12:29 pm
[You must be registered and logged in to see this image.] ഫോക്സ്വാഗണ് കോംപാക്റ്റ് സെഡാനായ അമീയോയുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനാണ് അമീയോയുടെ വരവ്. കോംപാക്റ്റ് സെഡാന് വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍ , ഹ്യൂണ്ടായ് എക്സെന്റ് ഹോണ്ടാ അമേയ്സ്, ഫോഡ് ഫിഗോ ആസ്പയര് എന്നിവയോടാണ് അമീയോയ്ക്ക് പ്രധാനമായും മത്സരിക്കേണ്ടി വരുക.അമീയോ ബുക്ക് ചെയ്യുന്നതിന് മുമ്പ് അറിണ്ടേ കാര്യങ്ങള്‍. - അമീയോ എന്നപേര് വന്നത് ലാറ്റിന്‍ വാക്കായ അമോയില്‍ നിന്നാണ്. ഐ. ലവ് എന്നാണ് ഈ വാക്കിന്റെ അത്ഥം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യന്‍ നിരത്തുകള്ക്കുവേണ്ടി പ്രത്യേകമായി നിര്‍മ്മിച്ചിരിക്കുന്ന വാഹനമാണ് അമീയോ. - പിക്യൂ 24 പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. പോളോയിലും വെന്റേയിലും ഇതേ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. - 1.2 ലിറ്റര്‍ എം.പി.ഐ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 74 ബി.എച്ച്.പിയില്‍ 110 എന്‍.എം ടോര്‍ക്ക് ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 88.7 ബി.എച്ച്.പിയില്‍ 230 എന്‍.എം ടോര്‍ക്ക് ലഭിക്കും. - റിയര്‍ എ.സി വെന്റുകള്‍, 2 ഡിന് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിങ്ങ്, ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍ സിസ്റ്റം, എന്നിവ പ്രത്യേകതകളാണ് - മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ടാ അമേയ്സ്, ഹ്യൂണ്ടായ് എക്സെന്റ, ഫോര്‍ഡ് ഫിഗോ ആസ്പയര്, എന്നിവയോടാണ് അമീയോയ്ക്ക് മത്സരിക്കേണ്ടി വരിക. 5 മുതല്‍ 8 ലക്ഷത്തിനിടയിലാവും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Ammu Forum Boss
Subject: Re: Sangamam Garage!! Tue Jul 19, 2016 11:44 am
India's 10 best selling cars in June
Maruti Alto, which sold 15,750 units in June, retained the title of the best selling model. [You must be registered and logged in to see this image.]
[size=36]Maruti Suzuki India continued its grip in the passenger vehicles market in India with five of its models in the top ten best selling models in June, although its successful model Swift has been displaced from the third position by rival Hyundai's Grand i10. According to data compiled by the Society of Indian Automobile Manufacturers Association (SIAM), MSI's Alto which sold 15,750 units in June retained the title of the best selling model although it sold 21,115 units in the same month last year. [You must be registered and logged in to see this image.]
The company's compact sedan Dzire also retained the second spot with 13,492 units in the month, but sold lesser number compared to 18,973 units in June last year. [You must be registered and logged in to see this image.]
Rival Hyundai Motor India Ltd's (HMIL) compact car Grand i10 was the third best selling model in June with 12,678 units. Last year in the same month the model was in sixth position with 8,970 units. [You must be registered and logged in to see this image.]
MSI's WagonR retained the fourth spot with 11,962 units in June this year as against 13,221 units in the year-ago month.
Renault's entry level car Kwid grabbed the fifth spot with 9,459 units. [You must be registered and logged in to see this image.]
MSI's Swift sold 9,033 units in June to be at sixth position as against 17,313 units in the same month last year when it was the third best selling model. [You must be registered and logged in to see this image.]
HMIL's Elite i20 was pushed to seventh spot with 8,990 units. [You must be registered and logged in to see this image.]
Toyota Kirloskar Motor's Innova was in the eighth spot selling 8,171 units followed by HMIL's SUV Creta in the ninth with 7,700 units. [You must be registered and logged in to see this image.]
The top ten best selling model was rounded up with MSI's premium hatchback Baleno which sold 6,969 units. [You must be registered and logged in to see this image.]
MSI's Celerio, Honda's City and Amaze sedans and Mahindra's Bolero, which featured among the top ten best selling models in June last year, failed to make it to the list this year. [/size]
കൊല്‍ക്കത്ത: 1941ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ച കാര്‍ ബന്ധുക്കള്‍ നിരത്തിലിറക്കാനൊരുങ്ങുന്നു. കൊല്‍ക്കത്തയിലുള്ള നേതാജിയുടെ തറവാട്ടു വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ജര്‍മനിയിലെ ഒൗഡി കമ്പനിയുടെ വാന്‍ഡറര്‍ കാര്‍ പുതുക്കാന്‍ നിര്‍മാതാക്കളെ തന്നെ ചുമതലപ്പെടുത്തിയതായി നേതാജി റിസര്‍ച് ബ്യൂറോ അധികൃതര്‍ അറിയിച്ചു. പഴയ ഭാഗങ്ങള്‍ മാറ്റി പുതിയ പെയിന്റ് അടിക്കുകയാണിപ്പോള്‍. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള കാറാണിതെന്നും 100-200 മീറ്റര്‍ വരെ ദൂരം ഓടിച്ചെടുക്കാനാണ് ശ്രമമെന്നും റിസര്‍ച് ബ്യൂറോ സെക്രട്ടറി കാര്‍ത്തിക് ചക്രവര്‍ത്തി പറഞ്ഞു. അടുത്ത ഡിസംബറോടെ അറ്റകുറ്റപണി പൂര്‍ത്തിയാകും. ബി.എല്‍.എ 7169 നമ്പര്‍ കാറില്‍ 1941 ജനുവരിയിലാണ് ബോസ് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് കൊല്‍ക്കത്തയില്‍നിന്ന് ഝാര്‍ഖണ്ഡിലെ ഗോമോഹിലേക്ക് പോയത്. മൂത്ത സഹോദരന് ശരച്ചന്ദ്രബോസിന്െറ മകന് സിസിര്‍ കുമാര്‍ ബോസാണ് കാറോടിച്ചത്. 1971ലാണ് കാര്‍ അവസാനമായി റോഡിലിറങ്ങിയത്. ഫിലിം ഡിവിഷന്‍െറ ഹ്രസ്വചിത്രത്തിന് അന്ന് കാറോടിച്ചത് സിസിര്‍ കുമാര്‍ തന്നെ. പൊതുജനങ്ങള്‍ക്ക് കാണാന്‍ സൂക്ഷിച്ച കാര്‍ പിന്നീട് പുറത്തിറക്കിയിട്ടില്ല. റിസര്‍ച് ബ്യൂറോ ജീവനക്കാരന് സുന്ദരം ആയിരുന്നു കാര്‍ ഓടിക്കാന്‍ പരിശീലിച്ചിരുന്നത്. അദ്ദേഹം ജീവിച്ചിരിപ്പില്ല. നേതാജി ഭവന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച് ബ്യൂറോക്ക് നേതൃത്വം നല്‍കുന്നത് കൃഷ്ണ ബോസും മകന് സുഗതയുമാണ്.