| interesting readings-10 | |
|
+18vipinraj Michael Jacob Usha Venugopal issac k.j binjo Paandyettan Binu balamuralee Sheeja sandeep ranjith Neelu unnikmp Minnoos Abhijit ROHITH NAMBIAR shamsheershah parutty 22 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: interesting readings-10 Sun Dec 21, 2014 8:02 am | |
| ബ്‌ളാക്ക്‌മാന്‍ പത്തനംതിട്ടയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക്
പന്തളം: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭീതി പരത്തിയ കറുത്ത നിറമുള്ള മുഖം കറുത്ത തുണികൊണ്ടു മൂടിയ നില്‍ക്കുന്നിടത്തു നിന്നും നല്ല ഉയരത്തില്‍ ചാടാന്‍ കഴിയുന്ന ബ്‌ളാക്ക്‌മാന്‍ ആലപ്പുഴ ജില്ലയിലേക്ക്. പത്തനംതിട്ട,ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളായ ഉളവുകാവ്, മറ്റപ്പള്ളി, എരുമക്കുഴി, നൂറനാട് പ്രദേശങ്ങളില്‍ ബ്ലാക്ക്‌മാനെ കണ്ടതായാണ് അഭ്യൂഹങ്ങള്‍.
അമാനുഷികമായ കഴിവ് പ്രകടിപ്പിക്കുന്ന കറുത്ത മനുഷ്യനെ രാവില്‍ പലരും കണ്ടവരുണ്ടത്രേ. ഈ പ്രദേശത്ത് ഇതിന് മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.സ്‌ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകള്‍ക്ക് മുന്നിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. മതിലു ചാടിക്കടന്ന് എത്തുന്ന രൂപം ചിലപ്പോള്‍ ജനാലയിലൂടെ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കും. വീട്ടുകാര്‍ ബഹളം വച്ചാല്‍ ഉടന്‍ ഇരുളില്‍ മറയും.
സൂക്ഷിച്ചുനോക്കിയാല്‍ ഉയര്‍ന്ന മതിലുകള്‍ ചാടി ഓടുന്ന രൂപത്തെ കാണാം. സ്‌കൂളില്‍ നിന്നും ബ്ലാക്ക്‌മാന്റെ കഥകേട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ രാത്രിയില്‍ ഭയചകിതരായി മാറാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ഉറങ്ങും വരെ അമ്മമാര്‍ കാവലിരിക്കും. ചിലര്‍ ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് ഇതിനോടകം താമസം മാറിയെന്നും പറയുന്നു.ഒരുമാസം മുമ്പ് കുരമ്പാലയിലാണ് ബ്ലാക്ക് മാന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് നിഗമനം. കുരമ്പാലയിലെ ഭീതി ഇപ്പോഴും തുടരുകയാണ്.
കറുത്ത മനുഷ്യന്റെ ആക്രമണം പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട തുടങ്ങിയ സ്‌ഥലങ്ങളിലേക്കും അടുത്തിടെ വ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ഇപ്പോഴും രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ പുറത്തിറങ്ങാറില്ല. കഴിഞ്ഞ ദിവസം കുളനടയില്‍ സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ഓടിളക്കി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മോഷ്‌ടാവ് സ്‌ഥലം വിട്ടു. വീട്ടുകാരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി സ്‌ഥലം വളഞ്ഞെങ്കിലും ഞൊടിയിടയിലാണ് കള്ളന്‍ കടന്നത്.
അല്‍പ്പസമയത്തിനകം തുമ്പമണ്‍, കുളനട, തെക്കേക്കര എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ജനങ്ങളില്‍ ഭീതി സൃഷ്‌ടിച്ച് സംഘം ചേര്‍ന്ന് മോഷണം നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നു സംശയിക്കുന്നു. നാട്ടുകാരും പോലീസും ഉറക്കമിളച്ച് കാത്തിരുന്നിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പന്തളം പോലീസ് നാല് കള്ളന്മാരെ പിടിച്ചു എന്നതുമാത്രമാണ് ആശ്വാസം.
എന്നാല്‍ ഇവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണൊ എന്ന് ഇനിയും വ്യക്‌തമായിട്ടില്ല. കഴിഞ്ഞ ദിവസം പെരുമ്പുളിക്കലില്‍നിന്നും നാട്ടുകാര്‍ പടികൂടിയവര്‍ക്ക് കുരമ്പാലയിലെ ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഇതിലൊരാള്‍ക്ക് ഉണ്ടക്കണ്ണുണ്ട്. കുരമ്പാലയില്‍ ചിലര്‍ ഉണ്ടക്കണ്ണുള്ള രൂപത്തെ കണ്ടിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന സ്‌ഥലങ്ങളില്‍ ഇരുണ്ട വേഷം ധരിച്ച് പ്രത്യക്ഷപ്പെടുക, വീട്ടുകാരെ ഭയപ്പെടുത്തുക എന്നിവയാണ് ഇവരുടെ രീതി.
രഹസ്യാനേ്വഷണ വിഭാഗവും എസ്.പിയുടെ നിഴല്‍ പോലീസും ജനങ്ങളും ഇവരെ പിടികൂടാന്‍ ശ്രമം നടത്തി വരുകയാണ്. ഈ സാഹചര്യത്തിലാണു കൂരമ്പാലയില്‍നിന്നും മറ്റിടങ്ങളിലേക്ക് ഇവര്‍ ചേക്കേറിയതെന്നു കരുതുന്നു.
| |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: interesting readings-10 Sun Dec 21, 2014 9:39 am | |
| - parutty wrote:
- ബ്‌ളാക്ക്‌മാന്‍ പത്തനംതിട്ടയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക്
പന്തളം: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭീതി പരത്തിയ കറുത്ത നിറമുള്ള മുഖം കറുത്ത തുണികൊണ്ടു മൂടിയ നില്‍ക്കുന്നിടത്തു നിന്നും നല്ല ഉയരത്തില്‍ ചാടാന്‍ കഴിയുന്ന ബ്‌ളാക്ക്‌മാന്‍ ആലപ്പുഴ ജില്ലയിലേക്ക്. പത്തനംതിട്ട,ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളായ ഉളവുകാവ്, മറ്റപ്പള്ളി, എരുമക്കുഴി, നൂറനാട് പ്രദേശങ്ങളില്‍ ബ്ലാക്ക്‌മാനെ കണ്ടതായാണ് അഭ്യൂഹങ്ങള്‍.
അമാനുഷികമായ കഴിവ് പ്രകടിപ്പിക്കുന്ന കറുത്ത മനുഷ്യനെ രാവില്‍ പലരും കണ്ടവരുണ്ടത്രേ. ഈ പ്രദേശത്ത് ഇതിന് മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.സ്‌ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകള്‍ക്ക് മുന്നിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. മതിലു ചാടിക്കടന്ന് എത്തുന്ന രൂപം ചിലപ്പോള്‍ ജനാലയിലൂടെ വീടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കും. വീട്ടുകാര്‍ ബഹളം വച്ചാല്‍ ഉടന്‍ ഇരുളില്‍ മറയും.
സൂക്ഷിച്ചുനോക്കിയാല്‍ ഉയര്‍ന്ന മതിലുകള്‍ ചാടി ഓടുന്ന രൂപത്തെ കാണാം. സ്‌കൂളില്‍ നിന്നും ബ്ലാക്ക്‌മാന്റെ കഥകേട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ രാത്രിയില്‍ ഭയചകിതരായി മാറാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ഉറങ്ങും വരെ അമ്മമാര്‍ കാവലിരിക്കും. ചിലര്‍ ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലേക്ക് ഇതിനോടകം താമസം മാറിയെന്നും പറയുന്നു.ഒരുമാസം മുമ്പ് കുരമ്പാലയിലാണ് ബ്ലാക്ക് മാന്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് നിഗമനം. കുരമ്പാലയിലെ ഭീതി ഇപ്പോഴും തുടരുകയാണ്.
കറുത്ത മനുഷ്യന്റെ ആക്രമണം പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട തുടങ്ങിയ സ്‌ഥലങ്ങളിലേക്കും അടുത്തിടെ വ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ഇപ്പോഴും രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ പുറത്തിറങ്ങാറില്ല. കഴിഞ്ഞ ദിവസം കുളനടയില്‍ സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ഓടിളക്കി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മോഷ്‌ടാവ് സ്‌ഥലം വിട്ടു. വീട്ടുകാരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി സ്‌ഥലം വളഞ്ഞെങ്കിലും ഞൊടിയിടയിലാണ് കള്ളന്‍ കടന്നത്.
അല്‍പ്പസമയത്തിനകം തുമ്പമണ്‍, കുളനട, തെക്കേക്കര എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ജനങ്ങളില്‍ ഭീതി സൃഷ്‌ടിച്ച് സംഘം ചേര്‍ന്ന് മോഷണം നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നു സംശയിക്കുന്നു. നാട്ടുകാരും പോലീസും ഉറക്കമിളച്ച് കാത്തിരുന്നിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പന്തളം പോലീസ് നാല് കള്ളന്മാരെ പിടിച്ചു എന്നതുമാത്രമാണ് ആശ്വാസം.
എന്നാല്‍ ഇവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണൊ എന്ന് ഇനിയും വ്യക്‌തമായിട്ടില്ല. കഴിഞ്ഞ ദിവസം പെരുമ്പുളിക്കലില്‍നിന്നും നാട്ടുകാര്‍ പടികൂടിയവര്‍ക്ക് കുരമ്പാലയിലെ ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഇതിലൊരാള്‍ക്ക് ഉണ്ടക്കണ്ണുണ്ട്. കുരമ്പാലയില്‍ ചിലര്‍ ഉണ്ടക്കണ്ണുള്ള രൂപത്തെ കണ്ടിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന സ്‌ഥലങ്ങളില്‍ ഇരുണ്ട വേഷം ധരിച്ച് പ്രത്യക്ഷപ്പെടുക, വീട്ടുകാരെ ഭയപ്പെടുത്തുക എന്നിവയാണ് ഇവരുടെ രീതി.
രഹസ്യാനേ്വഷണ വിഭാഗവും എസ്.പിയുടെ നിഴല്‍ പോലീസും ജനങ്ങളും ഇവരെ പിടികൂടാന്‍ ശ്രമം നടത്തി വരുകയാണ്. ഈ സാഹചര്യത്തിലാണു കൂരമ്പാലയില്‍നിന്നും മറ്റിടങ്ങളിലേക്ക് ഇവര്‍ ചേക്കേറിയതെന്നു കരുതുന്നു.
oh ithu black manum white manum onnum allanne...samoohika virudhara mmade ivied manalkkadathukar sthiram idaarulla numbera,,ee black man | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Thu Dec 25, 2014 4:14 pm | |
| വീണ്ടും ദൂരദര്‍ശന്‍; 'കുരങ്ങന്‍മാര്‍ക്ക് തീറ്റകൊടുക്കുന്ന സാന്ത' എന്ന് മോഡിയുടെ ചിത്രത്തിന് ശീര്‍ഷകം!
ന്യൂഡല്‍ഹി:കെടുകാര്യസ്‌ഥതയുടെ മാതൃക തങ്ങളാണെന്ന് ദൂരദര്‍ശന്‍ വീണ്ടും തെളിയിക്കുന്നു. ഇത്തവണ ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അപമാനിക്കുന്ന രീതിയിലുളള പോസ്‌റ്റ് ഇട്ടാണ് ദൂരദര്‍ശന്‍ 'കഴിവ്' തെളിയിച്ചത്. ദൂരദര്‍ശന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോസ്‌റ്റ് ഇട്ടത്. ഇത് വൈറലായതോടെ തെറ്റ് മനസ്സിലാക്കി പിന്‍വലിച്ചുവെങ്കിലൂം ചാനലിനെതിരെയുളള പ്രതിഷേധം ശക്‌തമാണ്. 'ക്രിസ്‌മസിനു മുന്നോടിയായി സാന്തയുടെ വേഷം ധരിച്ച് ചൈനയിലെ ഒരു മൃഗശാലയിലെത്തിയ ആള്‍ കുരങ്ങന്‍മാര്‍ക്ക് തീറ്റ നല്‍കുന്നു' എന്ന കമന്റിനൊപ്പം ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. രാജ്‌നാഥ് സിംഗ്, അമിത്‌ഷാ, ജെയ്‌റ്റ്ലി സുഷമസ്വരാജ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇരിക്കുന്ന ചിത്രമാണ് പോസ്‌റ്റു ചെയ്‌തിരിക്കുന്നത്. പോസ്‌റ്റ് പിന്‍വലിച്ച ദൂരദര്‍ശന്‍ ശരിയായ ട്വീറ്റ് ഇടുകയും ചെയ്‌തു. സംഭവം ജൂനിയര്‍ കണ്ടന്റ് എക്‌സിക്യൂട്ടിവിന്റെ പിഴവാണെന്നും അവരുടെ സൂപ്പര്‍വൈസറാണ് ഇതിനു വിശദീകരണം നല്‍കേണ്ടതെന്നും ദൂരദര്‍ശന്‍ അഡീഷണല്‍ ഡിജി അക്ഷയ് റൗത്ത് പറഞ്ഞു. സെപ്‌തംബറില്‍ ഒരു വാര്‍ത്തയില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങിന്റെ പേര് 'ഇലവണ്‍ ' ജിന്‍പിങ് എന്ന് വായിച്ചത് വിവാദമായിരുന്നു. ജമ്മു കശ്‌മീര്‍ പ്രളയസമയത്ത് ഒരു ഡിഡി റിപ്പോര്‍ട്ടില്‍ ശങ്കരാചാര്യ കുന്നുകളെ 'സുലൈമാന്‍ കന്നുകള്‍' എന്ന് തെറ്റിപ്പറഞ്ഞതും വാര്‍ത്തയായിരുന്നു. | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Sat Dec 27, 2014 8:49 am | |
| ഇനി യന്ത്രം വഴി ഭക്ഷണവും പ്രിന്റ് ചെയ്യാം
വാഷിംങ്ടൺ: ഇനി മുതൽ പല നിറത്തിലും രുചിയിലുമുള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് തനിയെ പ്രിന്റ് ചെയ്ത് കഴിക്കാനാകും. ഫൂഡിനി എന്ന് പേരിട്ടിരിക്കുന്ന പുതിയ ത്രിഡി പ്രിന്ററിലൂടെയാണ് ഭക്ഷണത്തെ പ്രിന്റ് ചെയ്യാനാകുന്നത്.
നാച്ചുറൽ മെഡിസിൻസ് അവതരിപ്പിക്കുന്ന ബാർസിലോണ ആസ്ഥാനമായ സ്റ്റാർട്ട്അപ് കന്പനിയാണ് ഈ അത്ഭുത ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. ഒരു ത്രിഡി പ്രിന്ററിൽ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ഫൂഡിനിയിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങളെ വിവിധ രൂപങ്ങളിൽ പ്രിന്റ് ചെയ്യും.
1000 ഡോളറിനടുത്താണ് ഫുഡിനിയുടെ വില. ടച്ച് സ്ക്രീൻ സംവിധാനം ഉള്ള ഫുഡിനിയെ ഒരു റെസിപ്പി സൈറ്റിലേക്ക് കണക്ട് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈ യന്ത്രത്തെ നിയന്ത്രിക്കാനാകും. ഈ യന്ത്രവും അതിൽ തയ്യാറാക്കിയ ഭക്ഷണവും എല്ലാവർക്കും ഇഷ്ടമായെന്നാണ് അധികൃതർ പറയുന്നത്.
ആദ്യപടിയായി ഈ യന്ത്രം ഹോട്ടലുകളിലെ പാചക്കകാരെയായിരിക്കും ഉന്നം വയ്ക്കുക. പിന്നീട് വീടുകളിലെ ആവശ്യത്തിനുള്ള ഫുഡിനിയും ലഭ്യമാക്കും. 2015 മധ്യത്തോടെ ഈ യന്ത്രം വിപണിയിലെത്തും.
| |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Mon Dec 29, 2014 2:41 pm | |
| പ്രാവിനെ കണ്ടെത്തുന്നവർക്ക് 7.75 ലക്ഷം പ്രതിഫലം
ബെർലിൻ: കാണാതായ തന്റെ പ്രാവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് കൈ നിറയെ പ്രതിഫലം വാഗ്ദാനം ചെയ്ത് ഉടമസ്ഥൻ. പ്രാവിനെ കണ്ടെത്തി തിരിച്ചു കൊടുക്കുന്നവർക്ക് 7.75 ലക്ഷം രൂപ (10,000 യൂറോ)യാണ് ഉടമ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആറ് വയസ് പ്രായമുള്ള എ.എസ് 969 എന്ന് പേരുള്ള ആൺ പ്രാവിനെ ശനിയാഴ്ച രാത്രി മുതലാണ് നഗരത്തിലുള്ള പക്ഷിക്കൂട്ടിൽ നിന്നും കാണാതായത്. ഇളം ചാര നിറമുള്ള ഈ പ്രാവിനെ ഉടമ 1.16 കോടി രൂപയ്ക്കാണ് (150,000 യൂറോ) വാങ്ങിയത്.
സംഭവത്തിൽ ജർമ്മനി പൊലീസ് ഊർജ്ജിതമായ അന്വേഷണത്തിലാണ്. പക്ഷിയുടെ വിലയേപ്പറ്റി ബോധ്യമുള്ളവരാകാം പ്രാവിനെ മോഷ്ടിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Fri Jan 02, 2015 4:49 pm | |
| മൂക്ക് കൊണ്ട് ടൈപ്പ് ചെയ്ത് ഇന്ത്യക്കാരൻ ഗിന്നസിൽ കയറി
ലണ്ടൻ: വെറും നാൽപ്പത്തിയേഴ് സെക്കന്റ് കൊണ്ട് 103 വാക്കുകൾ സ്വന്തം മൂക്ക് കൊണ്ട് കന്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് ഇന്ത്യക്കാരൻ ഗിന്നസ് റെക്കാഡിട്ടു. ഹൈദരാബാദ് സ്വദേശിയായ മൊഹമ്മദ് ഖുർഷീദ് ഹുസൈൻ എന്ന ഇരുപത്തിമൂന്നുകാരനാണ് മൂക്ക് കൊണ്ട് കീബോർഡിൽ അത്ഭുതം കുറിച്ചത്.
കൈകൾ പിന്നിൽ കെട്ടിയ ശേഷം മൂക്ക് കൊണ്ടാണ് ഖുർഷീദ് ടൈപ്പ് ചെയ്തത്. "Guinness World Records has challenged me to type this sentence using my nose in the fastest time" എന്നാണ് ഖുർഷിദ് എഴുതിയത്.
താൻ ഒരു കണ്ണ് അടച്ച് വച്ചാണ് മൂക്ക് കൊണ്ട് ടൈപ്പ് ചെയ്തതെന്നും അല്ലെങ്കിൽ കീകൾ കാണാൻ ബുദ്ധിമുട്ടാണെന്നും ഖുർഷീദ് പറഞ്ഞു. മൂന്ന് വർഷം, പ്രതിദിനം ആറ് മണിക്കൂർ പരിശീലിച്ചാണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുർഷീദിന് ലഭിക്കുന്ന രണ്ടാമത്തെ റെക്കാഡാണ് ഇത്. ഇംഗ്ലീഷ് അക്ഷരമാല 3.43 സെക്കന്റുകളിൽ വിരലുകൾ കൊണ്ട് ടൈപ്പ് ചെയ്തതിനാണ് ആദ്യത്തെ റെക്കാഡ്.
സ്മാർട്ട് ഫോണിൽ ഏറ്റവും വേഗത്തിൽ ടൈപ്പ് ചെയ്തതിന്റെ റെക്കാഡ് ഗൗരവ് ശർമ്മ എന്ന പതിനഞ്ചുകാരനാണ്. വെറും 18.44 സെക്കന്റ് കൊണ്ട് ഗൗരവ് പൂർത്തിയാക്കിയത് ഈ ഖണ്ഡികയാണ്. "The razor-toothed piranhas of the genera Serrasalmus and Pygocentrus are the most ferocious freshwater fish in the world. In reality they seldom attack a human."
മൈക്രോസോഫ്റ്റ് എഞ്ചിനീയറായ മാർക്ക് എൻകാർനേസിയൻ ഇതേ ഖണ്ഡിക 25.90 സെക്കന്റുകൾ കൊണ്ട് കണ്ണുകൾ കെട്ടി ടൈപ്പ് ചെയ്തും റെക്കാർഡ് നേടിയിട്ടുണ്ട്.
| |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 11:35 am | |
| എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും നാലു മക്കള്‍ വേണമെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഹിന്ദു മതം നിലനില്‍ക്കണമെങ്കില്‍ എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു മക്കള്‍ വേണമെന്ന് ബി.ജെ.പി സാക്ഷി മഹാരാജ്.
നാലു ഭാര്യമാരും നാല്‍പത് മക്കളുമെന്ന സങ്കല്‍പം ഇപ്പോള്‍ സാധ്യമല്ല. അതു കൊണ്ട് എല്ലാ ഹിന്ദു സ്ത്രീകള്‍ക്കും കുറഞ്ഞത് നാലു മക്കളെങ്കിലുമുണ്ടായെങ്കിലെ ഹിന്ദു മതം നിലനില്‍ക്കുകയുള്ളു. അദ്ദേഹം പറഞ്ഞു. മീററ്റില്‍ സംഘടിപ്പിച്ച സാന്ത് സംഗമ മഹോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു സാക്ഷി മഹാരാജ്.
ഗാന്ധിജിയുടെ ഘാതകനായ നാതുറാം ഗോഡ്‌സെ തികഞ്ഞ ദേശീയവാദിയാണെന്ന് പ്രസംഗിച്ച് വിവാദത്തിലായ ആളാണ് സാക്ഷി മഹാരാജ്. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: interesting readings-10 Wed Jan 07, 2015 2:08 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 2:15 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 2:16 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 2:20 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: interesting readings-10 Wed Jan 07, 2015 3:17 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 3:23 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 3:25 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 3:28 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 3:28 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:00 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:06 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:12 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:17 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:18 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:22 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:23 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:25 pm | |
| | |
|
| |
parutty Forum Boss
| Subject: Re: interesting readings-10 Wed Jan 07, 2015 4:27 pm | |
| | |
|
| |
Sponsored content
| Subject: Re: interesting readings-10 | |
| |
|
| |
| interesting readings-10 | |
|