Subject: Re: interesting readings-10 Wed Mar 02, 2016 11:37 am
കാണ്‍പൂര്‍: വരന്റെ മാനസികനില ശരിയല്ലെന്ന് മനസിലാക്കിയ വധു അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറി. കണ്‍പൂരിലെ കലയന്പൂരില് ഇന്നലെയാണ് സംഭവമുണ്ടായത്. ബിരു ദാന്തരന്തര ബിരുദമുള്ള പെണ്‍കുട്ടിയും പ്രദേശത്തുള്ള കമല്‍ എന്ന യുവാവുമായി വിവാഹം നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്ചയാണ് വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ചടങ്ങില്‍ വച്ച് കമലിന്റെ പെരുമാറ്റം ശരിയല്ലെന്ന് വധുവിന്റെ സുഹൃത്താണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം സുഹൃത്ത് വധുവിനെ അറിയിച്ചു. തുടര്‍ന്ന് വധുവിനും കാര്യം മനസിലായി. ഇതോടെ വിവാദഹ ചടങ്ങിനിടെ വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും സ്വന്തം തീരുമാനത്തില്‍ യുവതി ഉറച്ച് നിന്നു. ഇതോടെ വിവാഹം മുടങ്ങി.
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Wed Mar 02, 2016 3:55 pm
Ammu Forum Boss
Subject: Re: interesting readings-10 Thu Mar 10, 2016 8:10 am
ബംഗളൂരു: ഉയരങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെ താഴേയ്ക്കു പതിച്ച കഥയാണ് വിജയ് മല്യ എന്ന ശതകോടീശ്വരന്റേത്. 1983 ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് 28-ാം വയസില്‍ യു.ബി. ഗ്രൂപ്പിന്റെ ചെയര്മാന് ആയതോടെയാണ് മല്യ വ്യവസായ ലോകത്ത് തന്റെ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ ആസ്തികള്‍ യുണൈറ്റഡ് ബ്രുവറീസില്‍ 33 ശതമാനം ഓഹരി. മൂല്യം 7,000 കോടി രൂപ. എന്നാല്‍ ഇതില്‍ പകുതിയും പണയത്തിലാണ്. മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സില്‍ 22 ശതമാനം ഓഹരി. മൂല്യം 140 കോടി രൂപ. ഇതിന്റെ മൂന്നിലൊന്നും പണയത്തില്‍. ബംഗളൂരുവിലും മറ്റു സ്ഥലങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള യു.ബി. ഹോള്‍ഡിങ്സില്‍ 52 ശതമാനം ഓഹരി. ഇതില്‍നിന്നുള്ള വാടകയും നേരത്തെ തന്നെ പണയത്തില്‍. വളര്‍ച്ച 1983 ല്‍ യു.ബി. ഗ്രൂപ്പിന്റെ ചെയര്‍മാനായി. 1999 ല്‍ കിങ്ഫിഷര്‍ സ്ട്രോങ് അവതരിപ്പിച്ചതോടെ രാജ്യത്ത് ബിയര്‍ ഉപയോഗം കുതിച്ചുയര്‍ന്നു. ഇപ്പോഴും ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ബിയര്‍ ബ്രാന്‍ഡ് കിങ്ഫിഷര്‍ സ്ട്രോങ്ങാണ്. 2002 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു 2005 ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് (കെ.എഫ്.എ.) സ്ഥാപിച്ചു. ഷാവാലസ് വാങ്ങിയതോടെ റോയല്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള വിസ്കി ബ്രാന്‍ഡുകള്‍ കൈയിലായി. 2006 ല്‍ ബാഗ്പൈപ്പര്‍ വിസ്കിയുടെയും റൊമാനോവ് വോഡ്കയുടെയും നിര്‍മാതാക്കളായ ഹെര്ബെര്ട്സണ്സ് കമ്പനി വാങ്ങി. 2007 ല്‍ ഫോര്‍മുല വണ്‍ ടീമായ സ്പൈക്കര്‍ വാങ്ങി ഫോഴ്സ് ഇന്ത്യ എന്നു പേരുമാറ്റി. 2008 ല്‍ ഐ.പി.എല്‍. ടീം റോയല്‍ ചലഞ്ചേഴ്സ് വാങ്ങി തകര്‍ച്ച മല്യ ഗ്രൂപ്പിനുള്ളിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയത് കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരുടെ സമരത്തോടെയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ 2012 ല്‍ സമരം നടത്തി. ആദായനികുതി വകുപ്പ് കെ.എഫ്.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഒക്ടോബറില്‍ സര്‍ക്കാര്‍ കെ.എഫ്.എയുടെ ലൈസന്‍സ് റദ്ദാക്കി. യുണൈറ്റഡ് സ്പിരിറ്റിലെ ഭൂരിഭാഗം ഓഹരികളും വാങ്ങാമെന്നു ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ സമ്മതിച്ചു. 2014 ല്‍ യുണൈറ്റഡ് ബാങ്ക് യുണൈറ്റഡ് ബുവറീസ് ഹോള്‍ഡിങ്സിനെ ബോധപൂര്‍വം കടം തിരിച്ചടയ്ക്കാത്ത കമ്പനിയായി പ്രഖ്യാപിച്ചു. 2015 ല്‍ ഡിയാജിയോ യുണൈറ്റഡ് സ്പിരിറ്റിന്റെ ചെയര്മാന് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. 2016 ല്‍ ബാങ്കുകള്‍ കടം തിരിച്ചുകിട്ടാനുള്ള നടപടികള്‍ക്കായി ട്രിബ്യൂണലിനെ സമീപിച്ചു. കമ്പനിയിലെ 1,500 ല്‍ അധികം ജീവനക്കാര്‍ക്കു വന്‍ തുക ശമ്പളക്കുടിശിക നല്‍കാനുണ്ട്. തങ്ങള്‍ക്ക് അവകാശപ്പെട്ട തുക ലഭിക്കാനായി ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹായവും തേടിയിട്ടുണ്ട്. (വിവിധ ബാങ്കുകള്‍ക്ക് മല്യ തിരിച്ചടയ്ക്കാനുള്ള വായ്പ) എസ്.ബി.ഐക്ക് കിട്ടാനുള്ളത് 1,600 കോടി രൂപ (തുക രൂപയില്‍) എസ്.ബി.ഐ.: 1,600 കോടി രൂപ പി.എന്‍.ബി: 800 കോടി ഐ.ഡി.ബി.ഐ: 800 കോടി ബാങ്ക് ഓഫ് ഇന്ത്യ: 650 കോടി ബാങ്ക് ഓഫ് ബറോഡ: 550 കോടി യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ: 430 കോടി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ: 410 കോടി യൂക്കോ ബാങ്ക്: 320 കോടി കോര്പറേഷന് ബാങ്ക: 310 കോടി സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍: 150 കോടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 140 കോടി ഫെഡറല്‍ ബാങ്ക്: 90 കോടി പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്: 60 കോടി ആക്സിസ് ബാങ്ക്: 50 കോടി
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Thu Mar 10, 2016 1:42 pm
Binu Forum Boss
Location : Kuwait
Subject: Re: interesting readings-10 Sun Mar 13, 2016 11:40 am
Ente pazhaya company aaya nas nu ekadesham 50-60L kadamundu. athu kittakadamayi NAS ezhuthy thalli..
Kingfisher Airline Indiayil groundhandling service kodutha vakayilaa.....
paavam oru malayali Mathew chacko undayirunnu njangalude company yil ayalude joli therichathu micham
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Mon Mar 14, 2016 12:29 pm
Binu wrote:
Ente pazhaya company aaya nas nu ekadesham 50-60L kadamundu. athu kittakadamayi NAS ezhuthy thalli..
Kingfisher Airline Indiayil groundhandling service kodutha vakayilaa.....
paavam oru malayali Mathew chacko undayirunnu njangalude company yil ayalude joli therichathu micham
Ammu Forum Boss
Subject: Re: interesting readings-10 Thu Mar 17, 2016 11:27 am
ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധ പരിവേഷം ലഭിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് വിശുദ്ധപദവി ലഭിക്കുകയാണ്. അഗതികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി സ്വജീവിതം സമര്‍പ്പിച്ച മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും. പാവങ്ങളെയും രോഗികളെയും ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ മനുഷ്യനായി മാത്രം കണ്ടുള്ള നിസ്തുലമായ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഉദാത്തരൂപമായിരുന്നു മദര്‍ തെരേസ. മദറിന്റെ മധ്യസ്ഥതയില്‍ സംഭവിച്ച് രണ്ടാമത്തെ അത്ഭുതവും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് അവരെ വിശുദ്ധപദവിയിലേക്ക് അടുപ്പിച്ചത്. കത്തോലിക്ക സഭ കരുണയുടെ വിശുദ്ധവര്‍ഷമായി ആചരിക്കുന്ന വേളയില്‍ത്തന്നെ കാരുണ്യത്തിന്റെ പ്രതീകമായിരുന്ന മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതെന്നത് യാദൃച്ഛികമായി. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ ദിവംഗതയായത്. 2003-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു മദറിനെ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഉയര്‍ത്തിയിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവുകൂടിയായ മദറിനെ വാഴ്ത്തപ്പെട്ടവളാക്കിയ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ അന്ന് തടിച്ചുകൂടിയത് മൂന്നു ലക്ഷത്തോളം വിശ്വാസികളായിരുന്നു. ലോകത്തിന്റെ ഏതൊരു കോണിലും ഏതൊരു വ്യക്തിയുടെയും മനസിലും മദര്‍ തെരേസയെന്ന നാമത്തിന് കരുണയെന്നും സ്നേഹമെന്നും തന്നെയാണ് അര്‍ഥം. ലോകം മദറിനു നല്കിയ ആദരവും സ്നേഹവും ഇന്നും നിലനില്ക്കുന്നു. അവര്‍ പകര്‍ന്നു നല്കിയ ജീവിതവെളിച്ചം ഇന്നും ദീപ്തം. സമൂഹം അറപ്പോടെ കണ്ട് അകറ്റിനിര്‍ത്തിയ കുഷ്ഠരോഗികളെയും അനാഥരെയും അവര്‍ ശുശ്രൂഷിച്ചു. അഗതികളില്‍ മദര്‍ തെരേസ കണ്ടത് ദൈവത്തെ തന്നെയായിരുന്നു. മനുഷ്യസ്നേഹത്തിന്റെ പകരംവയ്ക്കാനാകാത്ത മാതൃക കൂടിയായിരുന്നു ആ മഹദ്ജീവിതം. മാസിഡോണിയയിലെ സ്കോപെ്യയില് ജനിച്ച ആഗ്നസ് ഗോണ്‍ജ ബൊയാജിയാണ് ലൊറേറ്റ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്ന് സിസ്റ്റര്‍ തെരേസയും പിന്നീട് മദര്‍ തെരേസയുമായത്. കൊല്‍ക്കത്തയായിരുന്നു മദറിന്റെ പ്രവര്‍ത്തനമണ്ഡലം. ഡാര്‍ജിലിങിലെ സന്യാസിനി ആശ്രമത്തില്‍ അധ്യാപികയായി എത്തിയ അവര്‍ ജീവിതം അധ്യാപനത്തില്‍ മാത്രം തളച്ചിട്ടില്ല. ചുറ്റുമുള്ള വേദന നിറഞ്ഞ ഇരുണ്ട ജീവിതങ്ങളിലേക്കു കാരുണ്യത്തിന്റെ പ്രകാശമായി അവര്‍ നിയോഗം പോലെ ഇറങ്ങിച്ചെല്ലുകയായിരുന്നു. 1950-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി ആരംഭിച്ചതോടെ അഗതികള്‍ക്കായുള്ള പ്രവര്‍ത്തനം കൂടുതല്‍ ആഴവും പരപ്പുമുള്ളതായി. കൊല്‍ക്കത്തയിലെ തെരുവില്‍ മരണവുമായി മല്ലിട്ടുകഴിഞ്ഞ രോഗികളെ മദര്‍ തെരേസ തന്റെ ശുശ്രൂഷാകേന്ദ്രമായ നിര്‍മല്‍ ഹൃദയില് എത്തിച്ചു പരിചരിച്ചു. പലരും മരണത്തിനു തന്നെ കീഴടങ്ങി. അതിലേറെപ്പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവര്‍ക്കൊക്കെ മദര്‍ തെരേസ ദൈവമായി. അവരങ്ങനെ മറ്റുള്ളവര്‍ക്കു മുന്നില്‍ മനുഷ്യരൂപം ധരിച്ചെത്തിയ ദൈവദൂതയായി മാറി. കൊല്‍ക്കത്തയുടെ തെരുവുകളെ മാറ്റിമറിച്ച അഗതികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 1979-ല്‍ നൊബേല്‍ സമ്മാനം നല്കി ലോകം മദറിനെ ആദരിച്ചു. മദര്‍ തെരേസ വിശുദ്ധയാക്കപ്പെടുമ്പോള്‍ അവര്‍ ജന്മദേശത്തേക്കാളേറെ സ്നേഹിച്ച ഇന്ത്യക്ക് അത് അഭിമാനനിമിഷമാണ്. ലോകസമക്ഷം സ്നേഹത്തിന്റെയും കരുണയുടെയും ആള്‍രൂപമായിരുന്നു മദര്‍. ലോകമെങ്ങും ഇന്ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളികളെ നേരിടുമ്പോള്‍ മദര്‍ കൊളുത്തിവച്ച യഥാര്‍ഥ മനുഷ്യസ്നേഹത്തിന്റെ ദീപമാണ് അതിനെ മറികടക്കാന്‍ അവര്‍ക്കൊക്കെ തുണയാകുന്നത്.
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Thu Mar 17, 2016 2:22 pm
Ammu Forum Boss
Subject: Re: interesting readings-10 Thu Apr 07, 2016 10:57 am
കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ തുക സൈബര്‍ പൊലീസിന്‍െറ ഇടപെടലില്‍ തിരികെ ലഭിച്ചു. കൊല്ലത്തെ തപാല്‍ ജീവനക്കാരന്‍െറ 39000 രൂപയാണ് ഓണ്‍ലൈന്‍ ക്രയവിക്രയത്തിലൂടെ തട്ടിയെടുത്തത്. ഫ്രീഡം റിവാര്‍ഡ്സ് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി സ്ത്രീയാണ് തപാല്‍ ജീവനക്കാരനെ ഫോണില്‍ വിളിച്ചത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ ബോണസ് പോയന്റ് കിട്ടുന്നതിനെക്കുറിച്ചായിരുന്നു വിശദീകരണം. ഇതിലൂടെ ഫോണ്‍ റീചാര്‍ജ് ഉള്‍പ്പെടെ സാധ്യമാകുമെന്നും ബോധ്യപ്പെടുത്തി. തുടര്‍ന്ന് എ.ടി.എം കാര്‍ഡിലെ മുന്‍വശത്തെ നമ്പറും പിന്‍വശത്തുള്ള സി.വി.വി (കാര്‍ഡ് വെരിഫിക്കേഷന് വാല്യു) നമ്പറും ചോദിച്ച് മനസ്സിലാക്കി. നമ്പറുകള്‍ സ്ഥിരീകരിക്കുന്ന വണ്‍ടൈം പാസ്വേഡ് മൊബൈല്‍ ഫോണില്‍ സന്ദേശമായത്തെിയെന്നും അത് പറയാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് നമ്പര്‍ നല്കി ഫോണ്‍ കട്ടായപ്പോള്‍ 39000 രൂപ ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിന് ഈടാക്കിയതായി മൊബൈലില്‍ സന്ദേശമത്തെി. ഇ-ബൈ ഓണ്‍ലൈനില്‍ നിന്നാണ് പര്‍ച്ചേസിങ്ങിലൂടെ പണം നഷ്ടമായതെന്ന് സന്ദേശത്തില്‍ വ്യക്തമായതിനെതുടര്‍ന്ന് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. ഇ-ബൈ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിയുടെ എഫ്.ഐ.ആര് വേണമെന്ന് ബാങ്ക് അധികൃതരെ അറിയിച്ചു. എഫ്.ഐ.ആര് നടപടി വൈകുമെന്നതിനാല്‍ സിറ്റി പൊലീസ് കമീഷണര്‍ ഇ-മെയില്‍ വഴി ഇ-ബൈ അധികൃതര്‍ക്ക് വിവരം നല്കി. തട്ടിപ്പ് ബോധ്യമായ കമ്പനി ഇടപാട് മരവിപ്പിച്ച് തപാല്‍ ജീവനക്കാരന്‍െറ അക്കൗണ്ടിലേക്ക് പണം തിരികെ നിക്ഷേപിച്ചു. ഓണ്‍ലൈന്‍ പര്‍ച്ചേസിങ് തട്ടിപ്പ് ഓരോദിവസവും തുടരുകയാണ്. ബുധനാഴ്ച കടപ്പാക്കടയിലെ വീട്ടമ്മയുടെ മൊബൈലില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് വെരിഫിക്കേഷന്‍െറ ഭാഗമായി കാര്‍ഡിലെ നമ്പറുകള്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ വീട്ടമ്മ നമ്പര്‍ നല്‍കിയില്ല. എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിക്കുകയോ സന്ദേശം നല്‍കുകയോ ചെയ്യില്ളെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പിന്‍െറ ഉറവിടം ബിഹാറും ഝാര്‍ഖണ്ഡും
കൊല്ലം: ഫോണ്‍ മുഖാന്തരം ബാങ്ക് അധികൃതരെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ പര്‍ച്ചേസിങ് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്. ഒരേസമയം, ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഫോണാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിന് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡിലെ മുന്‍വശത്തെ നമ്പറും പിന്‍വശത്തുള്ള നമ്പറുമാണ് ആദ്യം നല്‍കേണ്ടത്.ഇത് ശരിയാകുമ്പോള്‍ പണം പിന്‍വലിക്കാനുള്ള വണ്‍ടൈം പാസ്വേഡ് ഉപഭോക്താവിന്‍െറ മൊബൈല്‍ നമ്പറില്‍ എത്തും. ഓണ്‍ലൈന്‍ സൈറ്റിലേക്ക് ഈ നമ്പര്‍ നല്‍കുമ്പോഴാണ് പണം പിന്‍വലിക്കപ്പെടുക. ഈ തന്ത്രമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. എതെങ്കിലും ഓണ്ലൈന്വിപണനസൈറ്റില് കയറിയ ശേഷമായിരിക്കും ഇവര്‍ തട്ടിപ്പിനായി ഓരോരുത്തരെ വിളിക്കുന്നത്. ബാങ്ക് അധികൃതരെന്ന് പരിചയപ്പെടുത്തി വിശ്വാസ്യത നേടിയശേഷം വെരിഫിക്കേഷന് എന്ന നിലയില്‍ കാര്‍ഡിലെ മുന്നിലെയും പിന്നിലെയും നമ്പറുകള്‍ ആവശ്യപ്പെടും. സംസാരത്തിനിടയില്‍ തന്നെ മൊബൈല്‍ ഫോണില്‍ സന്ദേശമത്തെുകയും ചെയ്യും. ബാങ്കില്‍ നിന്ന് സന്ദേശമയച്ചെന്ന് കരുതി തട്ടിപ്പുകാരോട് വണ്‍ടൈം പാസ്വേഡ് പറയുന്നതോടെ പണം പിന്‍വലിക്കപ്പെടും. ഇത്തരത്തില്‍ ദിവസവും നിരവധി പേരാണ് തട്ടിപ്പിനിരയാകുന്നത്. ഓണ്‍ലൈന്‍ പര്‍ച്ചേസ് ആയതിനാല്‍ ഉടന്‍ സൈബര്‍ സെല്ലില്‍ അറിയിച്ചാലേ പരിഹാരം ലഭ്യമാകൂ. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ വ്യാജ അഡ്രസ് ഉപയോഗിച്ച് എടുത്തതിനാല്‍ കണ്ടത്തെുക പ്രയാസമാണ്. ഓണ്‍ലൈന്‍ വിപണനസൈറ്റുകളില് നിന്ന് ആരാണ് പര്‍ച്ചേസ് ചെയ്തതെന്ന് കണ്ടത്തൊന്‍ കഴിയും. എന്നാല്‍, പണം തിരികെ ലഭിക്കുന്നവര്‍ക്ക് പിന്നീട് പരാതിയില്ലാത്തതും ഓണ്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിലാസം കിട്ടാനുള്ള കാലതാമസവും മൂലം തുടര്‍നടപടി ഉണ്ടാകുന്നില്ല. പരാതിക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തട്ടിപ്പുകാരെ പിടികൂടാനാവുമെന്ന് പൊലീസ്
Ammu Forum Boss
Subject: Re: interesting readings-10 Wed Apr 13, 2016 9:47 am
Appearance in misleading ads could land celebs in jail:
Endorsement income for celebrities is going to get choked if the Parliamentary Committee's report is accepted by the Centre. The committee has recommended strict action against celebrities who endorse a brand that runs a misleading advertisement.
The brand endorser can go to jail for five years and be fined Rs 50 lakh, if the claim made in an ad proves to be false. This report comes as a blessing to the flat owners of Noida housing project Amrapali Saphhire that has Indian cricket team captain MS Dhoni as its brand ambassador.
The flat owners have been protesting against the developer Amrapali Group over incompletion of work.
Appearance in misleading ads could land celebs in jail:
Endorsement income for celebrities is going to get choked if the Parliamentary Committee's report is accepted by the Centre. The committee has recommended strict action against celebrities who endorse a brand that runs a misleading advertisement.
The brand endorser can go to jail for five years and be fined Rs 50 lakh, if the claim made in an ad proves to be false. This report comes as a blessing to the flat owners of Noida housing project Amrapali Saphhire that has Indian cricket team captain MS Dhoni as its brand ambassador.
The flat owners have been protesting against the developer Amrapali Group over incompletion of work.
Ammu Forum Boss
Subject: Re: interesting readings-10 Fri Apr 15, 2016 10:30 am
മകന്‍െറ ജന്മദിന സമ്മാനം; 102 വയസ്സുകാരിക്ക് ആകാശ യാത്ര മുംബൈ: മക്കള്‍ അമ്മക്ക് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നല്കുമ്പോള് താണെയിലെ ബിസിനസുകാരനായ ഷറാദ് തന്‍െറ 102 വയസ്സുകാരിയായ അമ്മക്ക് നല്‍കിയത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ ആകാശയാത്ര.[You must be registered and logged in to see this image.]
താണെ സ്വദേശി വിതഭായ് പട്ടേലാണ് മുംബൈക്ക് മുകളിലൂടെ ഹെലികോപ്ടറില്‍ പറന്ന് ചരിത്രംകുറിച്ചത്. ആകാശയാത്ര നടത്താനുള്ള ഇവരുടെ വളരെക്കാലത്തെ ആഗ്രഹമാണ് ശനിയാഴ്ച സാക്ഷാത്കരിച്ചത്. ഇപ്പോഴും കര്‍മനിരതയായ അവര്‍ ദിവസവും വീട്ടിനടുത്തുള്ള അമ്പലത്തില്‍ പോകുകയും തനിക്കുള്ള ഭക്ഷണം സ്വയം പാകംചെയ്യുകയും ചെയ്യുന്നുണ്ട്. മൂന്ന് നിലകളുള്ള വീട്ടിലെ കോണിപ്പടികള്‍ സ്വയം കയറുന്നു. ആകാശത്തിലൂടെ പറന്ന അനുഭവം അദ്ഭുതകരമാണെന്ന് വിതഭായ് പ്രതികരിച്ചു. ഇടക്ക് ഹെലികോപ്ടര്‍ ഒന്ന് ചരിഞ്ഞപ്പോള്‍ പേടിച്ചെങ്കിലും മുകളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കാണുന്ന കാഴ്ച ഞാന്‍ നല്ലവണ്ണം ആസ്വദിച്ചതായി അവര്‍ പറഞ്ഞു. മരുമകളായ ശോഭ പാട്ടീലും അവരുടെ അമ്മ ഷീതാഭായ് പാട്ടീലുമാണ് ഹെലികോപ്ടറില്‍ കൂടെയുണ്ടായിരുന്നത്. മുത്തശ്ശിക്കുള്ള അടുത്ത സമ്മാനം മുംബൈയില്‍നിന്ന് ലോനാവാലയിലേക്ക് ഒരു കടല്യാത്രയാണെന്ന് പേരക്കുട്ടി അമോല്‍ പറഞ്ഞു. മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍െറ ഹെലി ടൂറിസം സംരംഭത്തിന്‍െറ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഓഫറിന്‍െറ ഭാഗമായാണ് വിതഭായിക്ക് ഈ യാത്രക്കുള്ള ടിക്കറ്റ് കിട്ടിയത്.
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Thu Apr 21, 2016 11:43 am
Ammu Forum Boss
Subject: Re: interesting readings-10 Tue May 03, 2016 10:02 am
ബെംഗളൂരു: ബെംഗളൂരു സ്വപ്ന നഗരമായി മനസ്സില്‍ കാണുന്നവര്‍ നിരവധിയാണ്. ബൊംഗ്ലൂര്‍ ജീവിതം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ സിലിക്കണ്വാലിയെന്ന് അറിയപ്പെടുന്ന ബെംഗളൂരു അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വാസയോഗ്യമല്ലാതായി തീരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ബെംഗളൂരു അഞ്ചു വര്‍ഷത്തിനുള്ളില്‍ വാസയോഗ്യമല്ലാതായി തീരുമെന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാല്പത് വര്‍ഷത്തിനുള്ളില്‍ മരങ്ങള്‍ വെട്ടിമുറിച്ച് നിരവധി കെട്ടിടങ്ങളാണ് ഇവിടെ പണിത് ഉയര്‍ത്തിയത്. 525 ശതമാനം ഇവിടെ അടുത്തിടെയായി ഉണ്ടായ വളര്‍ച്ച. അതേസമയം ഗ്രീന്‍സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ബെംഗളൂരുവില്‍ 78 ശതമാനമാണ് പച്ചപ്പില്‍ കുറവ് വന്നിരിക്കുന്നത്. നഗരത്തിന്റെ ജലാശയങ്ങളുടെ കാര്യത്തിലും വന്‍ കുറവാണ് വന്നിരിക്കുന്നത്. 79 ശതമാനത്തോളം ജലാശയങ്ങളാണ് നഷ്ടമായിരിക്കുന്നത്. ഐ.ഐ.എസ്.സി സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് വിഭാഗം പ്രഫസര്‍ ടി.വി രാമചന്ദ്രയുടെ വാക്കുകള്‍ പ്രകാരം നഗരം യുക്തിരഹിതമായി വളരെ വേഗമാണ് വളരുന്നതെന്നും ഇതിന്റെ വിനാശകരമായ ഫലം സമീപകാത്ത് തന്നെ വ്യക്തമാകുമെന്നും വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബെംഗളൂരു ജീവിക്കാനാവാത്ത വിധമുള്ള നഗരമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. -
Ammu Forum Boss
Subject: Re: interesting readings-10 Tue May 10, 2016 3:23 pm
ഒടുവില്‍ ഈ ദമ്പതികളുടെ ആഗ്രഹം സഫലമായി; 70 ാം വയസ്സില്‍ ഒരു കുഞ്ഞിക്കാല് കണ്ടു
[You must be registered and logged in to see this image.] എഴുപത് കഴിഞ്ഞ ദമ്പതികളായ ദാല്ജിന്ദര് കൗറും മോഹിന്ദര്‍ സിങ് ഗില്ലും സന്തോഷത്തിലാണ്. ദാല്ജിന്ദര് കൗറിന് 72 കഴിഞ്ഞിരിക്കുന്നു ഭര്‍ത്താവായ മോഹിന്ദര്‍ സിങ് ഗില്ല് 79 ല്‍ എത്തി. തങ്ങളുടെ ജീവിതാഭിലാഷം സഫലമായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഒരു കുഞ്ഞിക്കാല് കാണുക എന്ന ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തില്‍. വിവാഹം കഴിഞ്ഞ് 42 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞ് ഉണ്ടാകത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍. ഒടുവില്‍ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ടെസ്റ്റ്ട്യൂബ് സാങ്കേതിക വിദ്യയിലൂടെ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന് അര്മാന് ഖാന് എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ലാണ് ഒരു കുഞ്ഞിനായി ദല്‍ജിന്ദര്‍ കീര്‍ തന്നെ കാണാന്‍ വന്നതെന്ന് ഡോ. അനുരാഗ് ബിഷ്ണോയി പറയുന്നത്. പത്രത്തില്‍ വായിച്ച് അറിഞ്ഞായിരുന്നു അവര്‍ ആശുപത്രിയില്‍ എത്തിയത്. രണ്ടു തവണ ടെസ്റ്റ് ട്യൂബ് ചികിത്സ പരാജയമായിരുന്നു. അവസാനം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചികിത്സ ഫലം കണ്ടത്. ദല്‍ജിന്ദര്‍ കൗറിന് കാഴ്ച്ചശേഷി കുറവായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനുള്ള ആരോഗ്യമുണ്ടോ എന്നതായിരുന്നു ആദ്യ സംശയമെന്നും എന്നാല്‍ പരിശോധനയില്‍ ആരോഗ്യവതിയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. 2013 ലാണ് ചികിത്സയുടെ ആദ്യ ഭാഗങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ ശ്രമം പരാജയമായിരുന്നു. ആറുമാസങ്ങള്‍ക്ക് ശേഷം നടത്തിയ രണ്ടാം ശ്രമവും പരാജയമായിരുന്നു. എന്നാല്‍ മൂന്നാം ശ്രമം വിജയമായി. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ക്ക് ഐ.വി.എഫ് ചികിത്സ നടത്തി വിജയത്തിലെത്തിക്കുന്നത് ഇത് രണ്ടാം തവണയാണെന്ന് നാഷ്ണല്‍ ഫെര്‍ട്ടിലിറ്റി ആന്റ് ടെസ്റ്റ് ട്യൂബ് ബേബി സെന്ററിലെ ഡോക്ടര്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തേത് 2006 ല്‍ ആയിരുന്നു. എഴുപത് വയസ്സ് പ്രായമുള്ള രാജോ ദേവി ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. 2008 ല്‍ 66 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്ക് മൂന്ന് കുട്ടികളുണ്ടായി. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. -
Ammu Forum Boss
Subject: Re: interesting readings-10 Tue May 24, 2016 11:48 am
12-ാം വയസില്‍ മൂന്നു ബിരുദം; ഡോക്ടര്‍ ലക്ഷ്യവുമായി മലയാളി ബാലന്
[You must be registered and logged in to see this image.] ലോസാഞ്ചലസ്: പന്ത്രണ്ടാം വയസില്‍ മൂന്നു ബിരുദങ്ങള്‍, അമേരിക്കയില്‍ താമസമുറപ്പിച്ച മലയാളി ബാലന്റെ ഇനിയുള്ള ലക്ഷ്യം 18-ാം വയസില്‍ ഡോക്ടര്‍ ബിരുദം. കേരളത്തില്‍നിന്ന് അമേരിക്കയിലെ സാക്രാമെന്റോയിലേക്കു കുടിയേറിയ ബിജോ ഏബ്രഹാമിന്റെയും താജിയുടെയും മകനായ തനിഷ്ക് ഏബ്രഹാമാണു അത്ഭുതബാലനായി ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഏഴാം വയസില്‍ കമ്യൂണിറ്റി കോളജിലാണ് തനിഷ്ക് പഠനം ആരംഭിച്ചത്. ഇതിനകം മൂന്നു ബിരുദങ്ങള്‍ സ്വന്തമാക്കി. 18-ാം വയസില്‍ ഡോക്ടറാകണമെന്നതാണു തനിഷ്കിന്റെ ലക്ഷ്യം. ഡേവിസ് സര്‍വകലാശാലയിലും സാന്റാക്രൂസ് സര്‍വകലാശാലയിലും മെഡിസിന് ബിരുദപഠനത്തിനായി തനിഷ്കിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഏതു സര്‍വകലാശാലയില്‍ ചേരണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു തനിഷ്ക് പറയുന്നു. 18-ാം വയസില്‍ തനിക്കു ഡോക്ടറാകാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിഷ്ക് പറഞ്ഞു. കണക്ക്, ശാരീരിക ശാസ്ത്രം, വിദേശ ഭാഷാ പഠനം തുടങ്ങിയ വിഷയങ്ങളിലാണു തനിഷ്ക് ബിരുദം നേടിയത്. സാക്രാമെന്റോ അമേരിക്കന്‍ റിവര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ തനിഷ്കിന് അമേരിക്കന്‍ പ്രസിഡന്റാകണമെന്നാണ് ആഗ്രഹം. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ബിരുദം നേടിയ ഏറ്റവും പ്രായംകുറഞ്ഞയാളെന്ന റെക്കോഡും തനിഷ്കിനു സ്വന്തം. എന്തായാലും, ചെറുപ്രായത്തിനിടെ വലിയ നേട്ടം കൈവരിച്ച തനിഷ്കിനെത്തേടി കഴിഞ്ഞദിവസം പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിനന്ദനവുമെത്തി.
Minnoos Forum Boss
Location : Dubai
Subject: Re: interesting readings-10 Tue May 24, 2016 1:30 pm
Ammu Forum Boss
Subject: Re: interesting readings-10 Thu Jun 09, 2016 12:01 pm
ഇവള് കടലിലെ സ്ഫടിക സുന്ദരി: കോവളത്തുനിന്നു ലഭിച്ചത് അത്ഭുതമത്സ്യം [You must be registered and logged in to see this image.] തിരുവനന്തപുരം: കാഴ്ച്ചയ്ക്കു ഒരു കണ്ണാടിച്ചില്ലുപോലെ...ചെകിളപ്പുക്കളിലൂടെ പടര്‍ന്ന ഇളം നീല നിറം. കോവളത്തുനിന്നു ലഭിച്ച മത്സ്യം കൗതുകമാകുന്നു. കൈവെള്ളയില്‍ എടുത്താല്‍ എല്ലുകളും ചിറകുകളും എല്ലാം സുതാര്യമായി കാണാന്‍ കഴിയും. എന്നാല്‍ മറ്റു ആന്തരീകവയവങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല. കോവളം ബീച്ചിലെ ലൈഫ്ഗാര്‍ഡ് ഇബ്രാഹിമിനാണ് ഈ അത്ഭുതമത്സ്യത്തെ കിട്ടിയത്. ലൈഫ് ഗാര്‍ഡിന്റെ ഡ്യൂട്ടി ഇല്ലാത്ത സമയം കടലില്‍ ചിപ്പിയെടുക്കാന് പോകാറുള്ള ഇബ്രാഹിമിന് ഇടക്കല്ല് പാറക്കൂട്ടത്തിന്റെ പിന്‍ഭാഗത്തു നിന്നാണു മത്സ്യത്തെ കിട്ടിയത്. ഒരു കൂട്ടം അലങ്കാരമത്സ്യങ്ങള്‍ കടന്നുപോയതിന്റെ ഇടയില്‍നിന്നു ശ്രമകരമായാണ് ഇബ്രാഹിം സ്ഫടിക മത്സ്യത്തെ പിടികൂടിയത്്.
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Thu Jun 09, 2016 1:25 pm
ethu pollution kondu asugham vanna meen aakum..
midhun Forum Boss
Location : ktm
Subject: Re: interesting readings-10 Thu Jun 09, 2016 1:27 pm
Priyanka Chopra in Ponkunnam, Kerala for grand mother funeral
Ammu Forum Boss
Subject: Re: interesting readings-10 Thu Jun 09, 2016 4:16 pm
midhun wrote:
ethu pollution kondu asugham vanna meen aakum..
ഹേ, അസുഖം ബാധിച്ച മീനിനെ കണ്ടാൽ അറിയാം...കണ്ണൊക്കെ ജീവൻ ഇല്ലാത്ത പോലെയും, നീന്താൻ വയ്യാതെ കരയോട് ചേർന്നും വന്നു നിൽക്കും...ദേഹത്ത് വൃണവും കാണും. ....ഈ മീനിനെ കണ്ടിട്ട് നല്ല ആരോഗ്യം തോന്നുന്നു
Ammu Forum Boss
Subject: Re: interesting readings-10 Thu Jul 21, 2016 10:02 am
നാലാമത്തെ കുട്ടിക്കും എം.ബി.ബി.എസ്; ഈ പ്രവാസജീവിതം സഫലം
എല്ലാവരും പ്രവേശം നേടിയത് മെറിറ്റില്‍
ദോഹ: 30 വര്‍ഷമാകാന്‍ പോകുന്നു കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൂട്ടിയുടെ ഖത്തറിലെ പ്രവാസജീവിതത്തിന്. ഇതുവരെ എന്തുനേടിയെന്ന് ചിലരെങ്കിലും കളിയായെങ്കിലും ഇദ്ദേഹത്തോട് പലതവണ ചോദിച്ചിട്ടുണ്ട്. അഞ്ചാറ് വര്‍ഷം മുമ്പുവരെ കാര്യമായൊന്നും നേടിയില്ല എന്ന് പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇപ്പോള്‍ ചോദിക്കാതെതന്നെ ബാപ്പൂട്ടി പറയും; പ്രവാസജീവിതംകൊണ്ട് ഗുണമുണ്ടായി. ‘പിതാവിന്‍െറ സ്വപ്നം എന്നെ ഡോക്ടറാക്കണം എന്നായിരുന്നു. താന്‍ സ്കൂള്‍ ഫസ്റ്റായിരുന്നിട്ടും അത് നിറവേറ്റപ്പെട്ടില്ളെങ്കിലും ആ സ്വപ്നം തന്‍െറ മക്കളിലൂടെ നിറവേറ്റപ്പെടുകയാണ്. ദൈവാനുഗ്രഹം തുണയാകുകയാണെങ്കില് അത് വരുംനാളുകളിലൂടെ യാഥാര്‍ഥ്യമാകും.’ മലപ്പുറം തിരൂരിനടുത്തുള്ള ബാപ്പൂട്ടിയുടെ നാല് മക്കളും എം.ബി.ബി.എസ് പഠനത്തിലാണ്.[You must be registered and logged in to see this image.]
അതില്‍ മൂത്തമകള്‍ മുര്‍ഷിദ ആലപ്പുഴ ഗവ. കോളജില്‍ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. രണ്ടാമത്തെ മകള്‍ സുമാനത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. മൂന്നാമത്തെ മകള്‍ നസ് ല ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ് സ്റ്റഡിലീവിലാണ്. ഇളയ മകന് മുഹമ്മദ് മുസ്തഫ സാഗര്‍ കേരള എന്ട്രന്സില് 529ാം റാങ്ക് നേടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈമാസം 12ന് പ്രവേശം നേടി. ഇവരെല്ലാം പഠിക്കുന്നത് മെറിറ്റ് സീറ്റുകളിലാണെന്നതും സന്തോഷത്തിന്‍െറ തിളക്കം വര്‍ധിപ്പിക്കുന്നു. തിരൂര്‍ പോളിടെക്നിക്കിലെ 1981-84 ബാച്ച് വിദ്യാര്‍ഥിയായി വിജയിച്ച ബാപ്പൂട്ടി ആദ്യ ഒരു വര്‍ഷം സൂപ്പര്‍മാര്‍ക്കറ്റിലും പിന്നീട് എട്ടുവര്‍ഷം സെയില്‍സ് എക്സിക്യൂട്ടിവായും ജോലി ചെയ്തു. ആദ്യത്തെ അഞ്ചുവര്‍ഷം ജോലിയുടെ ഒഴിവുസമയങ്ങളില്‍ ബേക്കറി വിതരണക്കാരനായും ജോലി നോക്കി. പിന്നീടാണ് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.