- sandeep wrote:
Watched PULIMURUGAN. It's a Mass Entertainment movie.
&
The complete actor Movie
പുലിമുരുകൻ » A RETROSPECT
✦"മോഹൻലാൽ മീശപിരിക്കുന്നു.." ഇത്തരത്തിലൊരു വാർത്ത കേൾക്കുവാനാഗ്രഹിക്കുന്ന വലിയൊരു വിഭാഗം മലയാളി പ്രേക്ഷകരുണ്ട്. ദേവാസുരം, സ്ഫടികം, നരസിംഹം, ആറാം തമ്പുരാൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലെല്ലാമുള്ള 'മീശപിരിച്ച മോഹൻലാലിന്റെ' സാന്നിധ്യം, അതാതുകാലഘട്ടങ്ങളിൽ തിയെറ്ററുകളെ ഇളക്കിമറിക്കുവാൻ പര്യാപ്തമായിരുന്നു.
■രണ്ടര വർഷങ്ങൾക്കു മുൻപേ, ആരാധകരുൾപ്പെടുന്ന പ്രേക്ഷകരെ ആവേശഭരിതരാക്കിയ വാർത്തയായിരുന്നു 'പുലിമുരുകൻ' എന്ന ബിഗ്‌ബഡ്ജറ്റ് പ്രോജക്ട്. 25 കോടി എന്ന, മലയാളത്തിന്റെ ഏറ്റവും വലിയ മുതൽമുടക്ക് എന്ന ഖ്യാതിയോടെയിറങ്ങിയ പുലിമുരുകന്റെ ചിത്രീകരണവേളയിൽ തുടങ്ങി, പരസ്യപ്രചാരണങ്ങളിൽ വര ഒരു രഹസ്യസ്വഭാവം പ്രകടമായിരുന്നു. 2015 ക്രിസ്തുമസ് ദിനം, 2016 വിഷുദിനം, ഓണദിവസം എന്നിങ്ങനെ, പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന അളവോളം റിലീസ് പ്രഖ്യാപനങ്ങൾ മാറിക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട്, ചിത്രം ഇന്നേദിവസം പ്രദർശനത്തിനെത്തി.
■ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമിലെ ഉദയ് കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താവുന്ന മലയാളത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം, 'കളർഫുൾ' ചിത്രങ്ങളുടെ ഉപജ്ഞാതാവായ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്നോളം കണ്ടിട്ടുള്ള മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അഡ്വഞ്ചർ ത്രില്ലറായിരിക്കും ചിത്രമെന്ന് വൈശാഖിന്റെ ഇന്റർവ്യൂ സൂചിപ്പിച്ചിരുന്നതിനാൽ അത്യന്തം ആവേശത്തോടുകൂടിത്തന്നെ ഞാൻ ചിത്രത്തിനുകയറി.
■161മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ജോണി ആന്റണിക്കും, മമ്മൂട്ടിക്കും, മമ്മൂട്ടി ഫാൻസിനും നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്.
»SYNOPSIS
■കാടിനോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് പുലിയൂർ. സ്ഥിരമായി നരഭോജിയായ കടുവയിറങ്ങുന്ന ഈ ഗ്രാമത്തിന്റെ രക്ഷകനാണ് മുരുകൻ. കടുവകളോട് വൈകാരികമായ പ്രതികാരമനോഭാവമുള്ള മുരുകന്, തന്റെ അനുജൻ ഉൾപ്പെട്ട ഒരു ബിസിനസിൽ ഇടപെടേണ്ടതായി വരുന്നു.
�CAST & PERFORMANCES
■പുലിമുരുകൻ എന്നുവിളിക്കപ്പെടുന്ന നായക വേഷം മോഹൻലാൽ അവതരിച്ചു. കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന, എന്നാൽ നാട്ടുകാരുടെ രക്ഷകനായ കഥാപാത്രമായി ഊർജ്ജസ്വലമായ പ്രകടനങ്ങളായിരുന്നു. (പറക്കാനുള്ള കഴിവുമുണ്ട്.) പുലിമുരുകന്റെ ഭാര്യാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബംഗാളി നടി കമാലിനി മുഖർജി. അസഹനീയമായ പ്രകടനങ്ങളായിരുന്നു.
■മുരുകന്റെ അനുജൻ കഥാപാത്രമായ മണിക്കുട്ടനെ വിനു മോഹനും, ബലരാമൻ എന്ന അമ്മാവൻ കഥാപാത്രത്തെ ലാലും അവതരിപ്പിച്ചു. മികച്ച അഭിനേതാക്കളായ സുധീർ കരമന, ഹരീഷ് പെരടി എന്നിവരുടെ കാസർഗോട് ഭാഷയിലുള്ള സംഭാഷണരംഗങ്ങൾ രസകരമായിരുന്നു.
■ഓരോ അഞ്ചുമിനിറ്റിലും നായകനെ വാഴ്ത്തുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു ആദിവാസി മൂപ്പന്റെ വേഷം അവതരിപ്പിച്ച എം.ആർ ഗോപകുമാറിന്. ഗ്രാമീണതയിലേക്ക് ശരീരപ്രദർശനവുമായി നമിത വന്നെത്തി. (എന്തിനോ വേണ്ടി.) മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന് എടുത്താൽ പൊങ്ങാത്ത ഹീറോയിസം ചാർത്തിക്കൊടുത്ത് തുടക്കം മുതലേ ചിത്രം വെറുപ്പിച്ചു.
■അഞ്‌ജലി അനീഷ് ഉപാസന, സന്തോഷ് കീഴാറ്റൂർ, ഫ്ലവേഴ്സ് ചാനലിൽ സന്തോഷ് പണ്ഡിറ്റിനു പാടാനറിയില്ലെന്നുപറഞ്ഞു സ്വയം പാടിയ മഹാൻ, ഇടവേളബാബു, ജഗപതി ബാബു, നോബി, ആന്റണി പെരുമ്പാവൂർ, ബാല, ചെമ്പിൽ അശോകൻ, ശശി കലിംഗ, നന്ദു, സേതുലക്ഷ്മിയമ്മ, സിദ്ധീഖ്, സുധീർ കരമന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
�CINEMATOGRAPHY
■വൈശാഖിന്റെ മുൻ ചിത്രങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന ഷാജി കുമാറാണ് ഛായാഗ്രഹണനിർവ്വാഹകൻ. ഉൾവനം, വെള്ളച്ചാട്ടം തുടങ്ങിയവയുടെ ദൃശ്യങ്ങൾ മനോഹരമായിത്തന്നെ ഒപ്പിയെടുക്കപ്പെട്ടു.
��MUSIC & ORIGINAL SCORES
■ഗോപി സുന്ദർ ഈണം നൽകിയ പാട്ടുകളാണ് ചിത്രത്തിലുള്ളത്. 'മാനത്തേ മാരിക്കുറുമ്പേ' എന്നാരംഭിക്കുന്ന ടൈറ്റിൽ (താരാട്ട്) ഗാനം നന്നായിരുന്നു. മുരുകാ മുരുകാ എന്ന, പുലിമുരുകന്റെ ഇൻട്രൊഡക്ഷൻ ഗാനം വളരെ മോശം. 'കാടണയും കാൽച്ചിലമ്പേ..' എന്നുതുടങ്ങുന്ന രണ്ടാം ഗാനം ശരാശരി. പശ്ചാത്തലസംഗീതം മിക്കപ്പോഴും അരോചകായിരുന്നു.
»OVERALL VIEW
(തുടർന്നങ്ങോട്ട് മോഹൻലാൽ ഫാൻസ് വിഭാഗം വായിക്കാതിരിക്കുക.)
■ഒരുപാടുപേരുടെ കഠിനാധ്വാനവും പരിശ്രമവുമാണ് ഒരു സിനിമ എന്ന പൂർണ്ണബോധ്യത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ, ഒരു മികച്ച ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച പ്രേക്ഷകന്റെ തലയിൽ മീൻ കഴുകിയ വെള്ളമൊഴിക്കുകയായിരുന്നു സംവിധായകൻ ചെയ്തത്. ആശയദാരിദ്ര്യവും താരഭക്തിയും ഒന്നുചേർന്നെഴുതപ്പെട്ട തട്ടിക്കൂട്ട് തിരക്കഥയുടെ അറുബോറൻ ആവിഷ്കാരം.
■നായകന് വൻ ബിൽഡപ് കൊടുക്കുവാനും ആരാധകരെ തൃപ്തിപ്പെടുത്തുവാനും വേണ്ടി മാത്രമായി വലിച്ചുനീട്ടി, വിലകുറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തി വികൃതമാക്കിയ ആദ്യഭാഗങ്ങളിലേക്ക്, കുടുംബം, സഹോദരസ്നേഹം, ഭാര്യയുടെ പിണക്കം തുടങ്ങിയവ കുത്തിനിറച്ച് അസഹ്യമായ വിധത്തിൽ ആദ്യപകുതി ഒപ്പിച്ചുവച്ചു. മയക്കുമരുന്നു ബിസിനസ് തുടങ്ങിയ പഴക്കം ചെന്ന വിഷയങ്ങളെ പശ്ചാത്തലമാക്കി മുൻപോട്ടുപോയ രണ്ടാം പകുതിയും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്.
■കോമഡിക്കുവേണ്ടി മാത്രം സൃഷ്ടിച്ച ചില രംഗങ്ങൾ ചിത്രത്തിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. ദ്വയാർത്ഥ സംഭാഷണങ്ങളും ഇടയ്ക്കിടെ ചേർത്തിട്ടുണ്ട്. കാടിന്റെ നന്മകളും, പുറത്തുള്ള മനുഷ്യനിലെ തിന്മകളും ചിത്രത്തിൽ ഉയർത്തിക്കാണിക്കുമ്പോൾ, കാടിനോട് ചേർന്നുതാമസിക്കുന്ന ഒരുവിഭാഗമാളുകളുടെ നിഷ്കളങ്കത, അറിവില്ലായ്മ, കഠിനാധ്വാനം തുടങ്ങിയ വിഷയങ്ങളെ ആക്ഷേപിച്ചിട്ടുണ്ട്. വന/നിയമപാലകരുടെ കാടത്ത സ്വഭാവങ്ങളും ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്.
■"കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം." ഫാൻസുകാർക്കുവേണ്ടി മാത്രം പടച്ചുവിട്ട ഈ ചിത്രത്തിൽ, നായകന്റെ ചുറ്റും വലം വെയ്ക്കുന്ന ഏതാണ്ടെല്ലാവരും തന്നെ നായകന്റെ സ്തുതിപാടകരാണ്. നായകനെ പുകഴ്ത്തുന്ന രംഗങ്ങൾ വെട്ടിമാറ്റിയാൽത്തന്നെ ചിത്രത്തിന്റെ ദൈർഘ്യത്തിൽ വൻ വ്യത്യാസം വരുമായിരുന്നു.
■പീറ്റർ ഹെയിന്റെ സംഘട്ടനരംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് കേട്ടിരുന്നു. മോഹൻലാൽ തന്റെ ഭാഗം പരമാവധി നന്നാക്കാൻ ശ്രമിച്ചു. എന്നാൽ വിദേശതാരങ്ങളുടെ fighting പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
■ഒരു മലയാള ചിത്രമെന്ന നിലയിൽ വി എഫ് എക്സ് വർക്കുകൾ മികച്ചുനിന്നെങ്കിലും ഇരുപത്തിയഞ്ചുകോടി മുടക്കിയ ഒരു ചിത്രത്തെ സംബന്ധിച്ചിടത്തോളം ശരാശരി മാത്രം. ആക്ഷൻ ചിത്രമെന്ന നിലയിൽ സമീപിച്ചാലും, ഏതാനും സംഘട്ടനരംഗങ്ങളല്ലാതെ പ്രേക്ഷകനെ ആസ്വാദ്യതയോടുകൂടി പിടിച്ചിരുത്തത്തക്കതായി യാതൊന്നും ചിത്രത്തിലില്ല.
■സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലായിരിക്കും ചിത്രം പൂർത്തീകരിക്കുക എന്ന് കേട്ടിരുന്നെങ്കിലും, അതൊന്നും ദൃശ്യമായിരുന്നില്ല. (കൂത്താട്ടുകുളത്തെങ്ങാണ്ടായിരുന്നെന്ന് തോന്നുന്നു കൂടുതലും ചിത്രീകരണം) ആകെക്കൂടിയുണ്ടായ സംശയം "ഈ 25 കോടി രൂപ എവിടെ..?" എന്നത് മാത്രമായിരുന്നു.
■തികച്ചും ശോചനീയമായതും, പുതുമയില്ലാത്തതുമായ ആഖ്യാനം, പുലിമുരുകനെ ഒരു മോശം അനുഭവമാക്കിത്തീർത്തു. അഞ്ചിൽ ഒന്ന് മാത്രമാണ് ചിത്രത്തിനു ഞാൻ നൽകുന്ന റേറ്റിംഗ്. പ്രതീക്ഷയോടുകൂടി സമീപിച്ചാലും അല്ലെങ്കിലും, ചിത്രം നൽകുന്നത് മോശം സിനിമാനുഭവം.
■പുലിമുരുകൻ' എന്ന പേർ ചിത്രത്തിന് അനുയോജ്യമായിരുന്നോ? ഒരിക്കലുമല്ല. സിനിമ സമ്മാനിച്ച തൃപ്തിയുമായി തുലനം ചെയ്തുനോക്കിയാൽ 'പുലി' എന്നു തന്നെ മതിയായിരുന്നു പേര്.
*click here: goo.gl/gNoQ4O _JOMON THIRU_*
➟വാൽക്കഷണം:
■കഴിഞ്ഞ വർഷം 'പുലി' എന്ന പേരിലും, 'പായും പുലി' എന്ന പേരിലും ചിത്രങ്ങളിറക്കി തമിഴ്‌നാട്ടുകാർ പുലികളെ അപമാനിച്ചു. ഇപ്പോഴിതാ ഒരു ബിഗ്ബഡ്ജറ്റ് പുലി വീണ്ടും പുലികൾക്ക് പുറത്തിറങ്ങി നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയാക്കിവച്ചിരിക്കുന്നു. (വീണ്ടും വീണ്ടും അപമാനിതനാകുവാൻ പുലിയുടെ ജീവിതം ഇനിയും ബാക്കി.) ആയതിനാൽ വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംവിധായകൻ വൈശാഖിനെതിരെ കേസെടുക്കണമെന്ന് കോടതിമുമ്പാകെ താഴ്മയായി അഭ്യർത്ഥിക്കുന്നു.പുലിമുരുകൻ » A RETROSPECT
✦"മോഹൻലാൽ മീശപിരിക്കുന്നു.." ഇത്തരത്തിലൊരു വാർത്ത കേൾക്കുവാനാഗ്രഹിക്കുന്ന വലിയൊരു വിഭാഗം മലയാളി പ്രേക്ഷകരുണ്ട്. ദേവാസുരം, സ്ഫടികം, നരസിംഹം, ആറാം തമ്പുരാൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലെല്ലാമുള്ള 'മീശപിരിച്ച മോഹൻലാലിന്റെ' സാന്നിധ്യം, അതാതുകാലഘട്ടങ്ങളിൽ തിയെറ്ററുകളെ ഇളക്കിമറിക്കുവാൻ പര്യാപ്തമായിരുന്നു.
■രണ്ടര വർഷങ്ങൾക്കു മുൻപേ, ആരാധകരുൾപ്പെടുന്ന പ്രേക്ഷകരെ ആവേശഭരിതരാക്കിയ വാർത്തയായിരുന്നു 'പുലിമുരുകൻ' എന്ന ബിഗ്‌ബഡ്ജറ്റ് പ്രോജക്ട്. 25 കോടി എന്ന, മലയാളത്തിന്റെ ഏറ്റവും വലിയ മുതൽമുടക്ക് എന്ന ഖ്യാതിയോടെയിറങ്ങിയ പുലിമുരുകന്റെ ചിത്രീകരണവേളയിൽ തുടങ്ങി, പരസ്യപ്രചാരണങ്ങളിൽ വര ഒരു രഹസ്യസ്വഭാവം പ്രകടമായിരുന്നു. 2015 ക്രിസ്തുമസ് ദിനം, 2016 വിഷുദിനം, ഓണദിവസം എന്നിങ്ങനെ, പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന അളവോളം റിലീസ് പ്രഖ്യാപനങ്ങൾ മാറിക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട്, ചിത്രം ഇന്നേദിവസം പ്രദർശനത്തിനെത്തി.
■ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമിലെ ഉദയ് കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താവുന്ന മലയാളത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം, 'കളർഫുൾ' ചിത്രങ്ങളുടെ ഉപജ്ഞാതാവായ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്നോളം കണ്ടിട്ടുള്ള മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അഡ്വഞ്ചർ ത്രില്ലറായിരിക്കും ചിത്രമെന്ന് വൈശാഖിന്റെ ഇന്റർവ്യൂ സൂചിപ്പിച്ചിരുന്നതിനാൽ അത്യന്തം ആവേശത്തോടുകൂടിത്തന്നെ ഞാൻ ചിത്രത്തിനുകയറി.
■161മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ജോണി ആന്റണിക്കും, മമ്മൂട്ടിക്കും, മമ്മൂട്ടി ഫാൻസിനും നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്.
»SYNOPSIS
■കാടിനോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് പുലിയൂർ. സ്ഥിരമായി നരഭോജിയായ കടുവയിറങ്ങുന്ന ഈ ഗ്രാമത്തിന്റെ രക്ഷകനാണ് മുരുകൻ. കടുവകളോട് വൈകാരികമായ പ്രതികാരമനോഭാവമുള്ള മുരുകന്, തന്റെ അനുജൻ ഉൾപ്പെട്ട ഒരു ബിസിനസിൽ ഇടപെടേണ്ടതായി വരുന്നു.
�CAST & PERFORMANCES
■പുലിമുരുകൻ എന്നുവിളിക്കപ്പെടുന്ന നായക വേഷം മോഹൻലാൽ അവതരിച്ചു. കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്ന, എന്നാൽ നാട്ടുകാരുടെ രക്ഷകനായ കഥാപാത്രമായി ഊർജ്ജസ്വലമായ പ്രകടനങ്ങളായിരുന്നു. (പറക്കാനുള്ള കഴിവുമുണ്ട്.) പുലിമുരുകന്റെ ഭാര്യാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബംഗാളി നടി കമാലിനി മുഖർജി. അസഹനീയമായ പ്രകടനങ്ങളായിരുന്നു.
■മുരുകന്റെ അനുജൻ കഥാപാത്രമായ മണിക്കുട്ടനെ വിനു മോഹനും, ബലരാമൻ എന്ന അമ്മാവൻ കഥാപാത്രത്തെ ലാലും അവതരിപ്പിച്ചു. മികച്ച അഭിനേതാക്കളായ സുധീർ കരമന, ഹരീഷ് പെരടി എന്നിവരുടെ കാസർഗോട് ഭാഷയിലുള്ള സംഭാഷണരംഗങ്ങൾ രസകരമായിരുന്നു.
■ഓരോ അഞ്ചുമിനിറ്റിലും നായകനെ വാഴ്ത്തുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു ആദിവാസി മൂപ്പന്റെ വേഷം അവതരിപ്പിച്ച എം.ആർ ഗോപകുമാറിന്. ഗ്രാമീണതയിലേക്ക് ശരീരപ്രദർശനവുമായി നമിത വന്നെത്തി. (എന്തിനോ വേണ്ടി.) മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന് എടുത്താൽ പൊങ്ങാത്ത ഹീറോയിസം ചാർത്തിക്കൊടുത്ത് തുടക്കം മുതലേ ചിത്രം വെറുപ്പിച്ചു.
■അഞ്‌ജലി അനീഷ് ഉപാസന, സന്തോഷ് കീഴാറ്റൂർ, ഫ്ലവേഴ്സ് ചാനലിൽ സന്തോഷ് പണ്ഡിറ്റിനു പാടാനറിയില്ലെന്നുപറഞ്ഞു സ്വയം പാടിയ മഹാൻ, ഇടവേളബാബു, ജഗപതി ബാബു, നോബി, ആന്റണി പെരുമ്പാവൂർ, ബാല, ചെമ്പിൽ അശോകൻ, ശശി കലിംഗ, നന്ദു, സേതുലക്ഷ്മിയമ്മ, സിദ്ധീഖ്, സുധീർ കരമന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
�CINEMATOGRAPHY
■വൈശാഖിന്റെ മുൻ ചിത്രങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന ഷാജി കുമാറാണ് ഛായാഗ്രഹണനിർവ്വാഹകൻ. ഉൾവനം, വെള്ളച്ചാട്ടം തുടങ്ങിയവയുടെ ദൃശ്യങ്ങൾ മനോഹരമായിത്തന്നെ ഒപ്പിയെടുക്കപ്പെട്ടു.
��MUSIC & ORIGINAL SCORES
■ഗോപി സുന്ദർ ഈണം നൽകിയ പാട്ടുകളാണ് ചിത്രത്തിലുള്ളത്. 'മാനത്തേ മാരിക്കുറുമ്പേ' എന്നാരംഭിക്കുന്ന ടൈറ്റിൽ (താരാട്ട്) ഗാനം നന്നായിരുന്നു. മുരുകാ മുരുകാ എന്ന, പുലിമുരുകന്റെ ഇൻട്രൊഡക്ഷൻ ഗാനം വളരെ മോശം. 'കാടണയും കാൽച്ചിലമ്പേ..' എന്നുതുടങ്ങുന്ന രണ്ടാം ഗാനം ശരാശരി. പശ്ചാത്തലസംഗീതം മിക്കപ്പോഴും അരോചകായിരുന്നു.
»OVERALL VIEW
(തുടർന്നങ്ങോട്ട് മോഹൻലാൽ ഫാൻസ് വിഭാഗം വായിക്കാതിരിക്കുക.)
■ഒരുപാടുപേരുടെ കഠിനാധ്വാനവും പരിശ്രമവുമാണ് ഒരു സിനിമ എന്ന പൂർണ്ണബോധ്യത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ, ഒരു മികച്ച ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച പ്രേക്ഷകന്റെ തലയിൽ മീൻ കഴുകിയ വെള്ളമൊഴിക്കുകയായിരുന്നു സംവിധായകൻ ചെയ്തത്. ആശയദാരിദ്ര്യവും താരഭക്തിയും ഒന്നുചേർന്നെഴുതപ്പെട്ട തട്ടിക്കൂട്ട് തിരക്കഥയുടെ അറുബോറൻ ആവിഷ്കാരം.
■നായകന് വൻ ബിൽഡപ് കൊടുക്കുവാനും ആരാധകരെ തൃപ്തിപ്പെടുത്തുവാനും വേണ്ടി മാത്രമായി വലിച്ചുനീട്ടി, വിലകുറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തി വികൃതമാക്കിയ ആദ്യഭാഗങ്ങളിലേക്ക്, കുടുംബം, സഹോദരസ്നേഹം, ഭാര്യയുടെ പിണക്കം തുടങ്ങിയവ കുത്തിനിറച്ച് അസഹ്യമായ വിധത്തിൽ ആദ്യപകുതി ഒപ്പിച്ചുവച്ചു. മയക്കുമരുന്നു ബിസിനസ് തുടങ്ങിയ പഴക്കം ചെന്ന വിഷയങ്ങളെ പശ്ചാത്തലമാക്കി മുൻപോട്ടുപോയ രണ്ടാം പകുതിയും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്.
■കോമഡിക്കുവേണ്ടി മാത്രം സൃഷ്ടിച്ച ചില രംഗങ്ങൾ ചിത്രത്തിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. ദ്വയാർത്ഥ സംഭാഷണങ്ങളും ഇടയ്ക്കിടെ ചേർത്തിട്ടുണ്ട്. കാടിന്റെ നന്മകളും, പുറത്തുള്ള മനുഷ്യനിലെ തിന്മകളും ചിത്രത്തിൽ ഉയർത്തിക്കാണിക്കുമ്പോൾ, കാടിനോട് ചേർന്നുതാമസിക്കുന്ന ഒരുവിഭാഗമാളുകളുടെ നിഷ്കളങ്കത, അറിവില്ലായ്മ, കഠിനാധ്വാനം തുടങ്ങിയ വിഷയങ്ങളെ ആക്ഷേപിച്ചിട്ടുണ്ട്. വന/നിയമപാലകരുടെ കാടത്ത സ്വഭാവങ്ങളും ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്.
■"കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം." ഫാൻസുകാർക്കുവേണ്ടി മാത്രം പടച്ചുവിട്ട ഈ ചിത്രത്തിൽ, നായകന്റെ ചുറ്റും വലം വെയ്ക്കുന്ന ഏതാണ്ടെല്ലാവരും തന്നെ നായകന്റെ സ്തുതിപാടകരാണ്. നായകനെ പുകഴ്ത്തുന്ന രംഗങ്ങൾ വെട്ടിമാറ്റിയാൽത്തന്നെ ചിത്രത്തിന്റെ ദൈർഘ്യത്തിൽ വൻ വ്യത്യാസം വരുമായിരുന്നു.
■പീറ്റർ ഹെയിന്റെ സംഘട്ടനരംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് കേട്ടിരുന്നു. മോഹൻലാൽ തന്റെ ഭാഗം പരമാവധി നന്നാക്കാൻ ശ്രമിച്ചു. എന്നാൽ വിദേശതാരങ്ങളുടെ fighting പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
■ഒരു മലയാള ചിത്രമെന്ന നിലയിൽ വി എഫ് എക്സ് വർക്കുകൾ മികച്ചുനിന്നെങ്കിലും ഇരുപത്തിയഞ്ചുകോടി മുടക്കിയ ഒരു ചിത്രത്തെ സംബന്ധിച്ചിടത്തോളം ശരാശരി മാത്രം. ആക്ഷൻ ചിത്രമെന്ന നിലയിൽ സമീപിച്ചാലും, ഏതാനും സംഘട്ടനരംഗങ്ങളല്ലാതെ പ്രേക്ഷകനെ ആസ്വാദ്യതയോടുകൂടി പിടിച്ചിരുത്തത്തക്കതായി യാതൊന്നും ചിത്രത്തിലില്ല.
■സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവിടങ്ങളിലായിരിക്കും ചിത്രം പൂർത്തീകരിക്കുക എന്ന് കേട്ടിരുന്നെങ്കിലും, അതൊന്നും ദൃശ്യമായിരുന്നില്ല. (കൂത്താട്ടുകുളത്തെങ്ങാണ്ടായിരുന്നെന്ന് തോന്നുന്നു കൂടുതലും ചിത്രീകരണം) ആകെക്കൂടിയുണ്ടായ സംശയം "ഈ 25 കോടി രൂപ എവിടെ..?" എന്നത് മാത്രമായിരുന്നു.
■തികച്ചും ശോചനീയമായതും, പുതുമയില്ലാത്തതുമായ ആഖ്യാനം, പുലിമുരുകനെ ഒരു മോശം അനുഭവമാക്കിത്തീർത്തു. അഞ്ചിൽ ഒന്ന് മാത്രമാണ് ചിത്രത്തിനു ഞാൻ നൽകുന്ന റേറ്റിംഗ്. പ്രതീക്ഷയോടുകൂടി സമീപിച്ചാലും അല്ലെങ്കിലും, ചിത്രം നൽകുന്നത് മോശം സിനിമാനുഭവം.■പുലിമുരുകൻ' എന്ന പേർ ചിത്രത്തിന് അനുയോജ്യമായിരുന്നോ? ഒരിക്കലുമല്ല. സിനിമ സമ്മാനിച്ച തൃപ്തിയുമായി തുലനം ചെയ്തുനോക്കിയാൽ 'പുലി' എന്നു തന്നെ മതിയായിരുന്നു പേര്.
*click here: goo.gl/gNoQ4O _JOMON THIRU_*
➟വാൽക്കഷണം:
■കഴിഞ്ഞ വർഷം 'പുലി' എന്ന പേരിലും, 'പായും പുലി' എന്ന പേരിലും ചിത്രങ്ങളിറക്കി തമിഴ്‌നാട്ടുകാർ പുലികളെ അപമാനിച്ചു. ഇപ്പോഴിതാ ഒരു ബിഗ്ബഡ്ജറ്റ് പുലി വീണ്ടും പുലികൾക്ക് പുറത്തിറങ്ങി നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയാക്കിവച്ചിരിക്കുന്നു. (വീണ്ടും വീണ്ടും അപമാനിതനാകുവാൻ പുലിയുടെ ജീവിതം ഇനിയും ബാക്കി.) ആയതിനാൽ വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംവിധായകൻ വൈശാഖിനെതിരെ കേസെടുക്കണമെന്ന് കോടതിമുമ്പാകെ താഴ്മയായി അഭ്യർത്ഥിക്കുന്നു.