Subject: കലാഭവൻ മണി ..... Mon Mar 07, 2016 8:25 am
കലാഭവൻ മണി അന്തരിച്ചു കൊച്ചി: അഭിനയത്തിലൂടെയും പാട്ടിലൂടെയും ശബ്ദാനുകരണത്തിലൂടെയും കലാരംഗത്ത് നിറഞ്ഞുനിന്ന ചലചിത്ര പ്രതിഭ കലാഭവൻ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. കരൾ രോഗ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിൻെറ മരണം വൈകീട്ട് 7.15നാണ് സംഭവിച്ചത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗത്തിനും അദ്ദേഹം ചികിത്സ തേടിയിരുന്നു.[You must be registered and logged in to see this image.]
മണിയുടെ ശരീരത്തിൽ മീഥെയ്ൻ ആൽക്കഹോളിൻെറ അംശം കണ്ടെത്തി എന്ന് ശനിയാഴ്ച ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച മൊഴിയെടുക്കാൻ പൊലീസ് എത്തിയിയപ്പോഴേക്കും അദ്ദേഹത്തെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. തിങ്കളാഴ്ച തന്നെ സംസ്കാരം നടക്കുമെന്നാണ് അറിയുന്നത്. ബഹുമുഖപ്രതിഭയുള്ള കലാകാരനായിരുന്ന കലാഭവൻ മണി, മലയാള സിനിമയിലെ ജനകീയനായ താരമാണ്.
തൃശൂർ ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമൻെറയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായി 1971ലാണ് മണി ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്. തുടർന്ന് സിനിമയിൽ എത്തിയ അദ്ദേഹം തുടക്കത്തിൽ കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് വില്ലൻ വേഷങ്ങളിലും നായകവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ തൻെറ സാന്നിദ്ധ്യം അറിയിച്ചു. അഭിനയത്തിനും മിമിക്രിക്കും പുറമെ പാട്ടിലും അദ്ദേഹം തിളങ്ങി. നാടൻ പാട്ടുകളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മണി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് കലാഭവൻ മണി തൻെറ കലാവൈഭവം വളർത്തിയെടുത്തത്. ചെറുപ്പത്തിലുള്ള കഷ്ടപ്പാടുകൾ മണി തന്നെ പല വേദികളിലും പറയാറുണ്ടായിരുന്നു. ചാലക്കുടി സർക്കാർ ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മിമിക്രിയും അഭിനയവും അദ്ദേഹത്തിന് തലക്ക് പിടിച്ചിരുന്നു. മോണോ ആക്ടിലും മിമിക്രിയിലും സ്കൂൾ യുവജനോത്സവങ്ങളിൽ മത്സരിച്ചു. 1987ൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയത് മണിയുടെ കലാജീവിതത്തിൽ നിർണായകമായി.
സ്കൂൾ പഠനത്തിന് ശേഷം അദ്ദേഹം ഓട്ടോ ഓടിച്ചായിരുന്നു ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. ഓട്ടോ ഓടിക്കലിനൊപ്പം മിമിക്രിയും മുന്നോട്ടുകൊണ്ടുപോയി. പകൽ ഓട്ടോ ഡ്രൈവിങ്ങും രാത്രി മിമിക്രിയുമായിരുന്നു പതിവ്. പല ട്രൂപ്പിനൊപ്പവും ചേർന്ന് മണി പരിപാടികൾ അവതരിപ്പിച്ചു. മലയാള സിനിമാ രംഗത്ത് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കലാഭവനുമായി മണി പിന്നീട് ബന്ധം സ്ഥാപിച്ചു. ഇതിനിടക്ക് ഒരു ടി.വി പരമ്പരയിൽ അഭിനയിക്കാൻ പോയതോടെ കലാഭവനുമായുള്ള ബന്ധം വേർപെട്ടു. കലാഭവനിലെ അവസരം നഷ്ടമായതോടെ മണി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സുന്ദർദാസ്-ലോഹിതദാസ് കൂട്ടുകെട്ടിൻെറ 'സല്ലാപം' എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻെറ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.
രാക്ഷസരാജാവ്, വൺമാൻ ഷോ, സമ്മർ ഇൻ ബേത്ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി. ദി ഗാർഡ് എന്ന ചിത്രത്തിൽ മണി മാത്രമാണ് അഭിനേതാവ്. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം എന്നിവയാണ് തമിഴ് ചിത്രങ്ങൾ.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. ഇതിൽ ഒരു അന്ധൻെറ വേഷമായിരുന്നു മണി ചെയ്തത്. സംസ്ഥാന തലത്തിലും ഇതേ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ൽ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിൻെറ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരം ലഭിച്ചു.
നാടൻ പാട്ടുകളെ കെസറ്റുകളിലാക്കി ജനകീയമാക്കുന്നതിൽ മണി വഹിച്ച പങ്ക് മറക്കാൻ സാധിക്കില്ല. മികച്ച ഗായകനായിരുന്ന മണിയുടെ ശബ്ദത്തിൽ നിരവധി നാടൻ പാട്ടുകളാണ് പുറത്തിറങ്ങിയത്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കെസെറ്റുകൾ ഏറെ ശ്രദ്ധ നേടി. ഇതിന് പുറമെ സിനിമാ ഗാനങ്ങളുടെ പാരഡികളും മണിയുടെ ശബ്ദത്തിൽ ഇറങ്ങി.
ഗായകനെന്ന നിലക്ക് സിനിമകളിലും അദ്ദേഹം തിളങ്ങി. അഭിനയിക്കുന്ന പല ചിത്രങ്ങളിലും മണിയുടെ ഗാനങ്ങളുണ്ടാകുമായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ 'കാട്ടിലെ മാനിൻെറ തോലുകൊണ്ടുണ്ടാക്കി..', 'കരുമാടിക്കുട്ടനിലെ കൈകൊട്ടു പെണ്ണേ കൈകൊട്ടുപെണ്ണേ...', 'കബഡി കബഡി എന്ന ചിത്രത്തിലെ 'മിന്നാമിനുങ്ങെ മിന്നും മിനുങ്ങെ..' എന്നീ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുരിങ്ങൂർ മുല്ലപ്പളളി സുധാകരൻെറയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999 ഫെബ്രുവരി നാലിനാണ് മണി നിമ്മിയെ വിവാഹം ചെയ്തത്. വാസന്തിലക്ഷ്മിയെന്നാണ് ഏകമകളുടെ പേര്.
Last edited by Ammu on Mon Apr 18, 2016 7:06 pm; edited 1 time in total
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 8:26 am
തൃശൂര്‍: മഴയത്ത് നടക്കാനാണെനിക്ക് ഇഷ്ടം. കാരണം, എന്‍െറ കണ്ണുനീര് മറ്റുള്ളവര്‍ കാണില്ളെന്ന ചാപ്ളിന്‍െറ വരികളായിരുന്നു മണിയുടെ ജീവിതവും. മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നതില്‍ ഈ ചാലക്കുടിക്കാരന്‍ വിജയം കണ്ടു. അതും വ്യത്യസ്തമായ ഒരു ‘ചിരി ശൈലി’കൊണ്ട്. നാടന്‍പാട്ടിലും സിനിമയിലും മിമിക്രിയിലൂടെയുമെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഇടം നേടുമ്പോഴൊന്നും മണി തന്‍െറ ഭൂതകാലം മറന്നില്ല.
പട്ടിണി കാര്‍ന്നുതിന്ന ബാല്യവും അമ്മയുടെ പ്രയാസങ്ങളും എല്ലാം എന്നും മണിക്ക് മുന്നില്‍ ഓരോ അധ്യായമായുണ്ടായിരുന്നു. അതുകൊണ്ടാകാം മണിയെന്നും ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ ഇഷ്ടപ്പെട്ടത്. വഴിമുട്ടിയ ജീവിതത്തെ ചിരിയുടെ മാലപ്പടക്കംകൊണ്ട്തോല്പിച്ച കലാഭവന്‍ മണിക്ക് പക്ഷേ, വിധിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഏത് കഥാപാത്രത്തെയും തനതും വ്യത്യസ്തവുമായ ശൈലികൊണ്ട് വേറിട്ടതാക്കിയ മണിക്ക് ജീവിതത്തില്‍ എവിടെയോ പിഴച്ചു. മലയാളത്തില്‍ മാത്രമല്ല. അന്യഭാഷ ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മണിയുടെ മടക്കം. തമിഴിലെ എല്ലാ പ്രമുഖ നടന്മാര്ക്കൊപ്പവും അദ്ദേഹം വെള്ളിത്തിരയില്‍ വിരാജിച്ചു. തമിഴിലും തെലുങ്കിലും അദ്ദേഹം കഴിവ് തെളിയിച്ചു.
മിമിക്രിയിലൂടെയാണ് മണി സിനിമയിലത്തെുന്നത്. അതുവരെ മിമിക്രി കലാകാരന്മാരും അവതരിപ്പിച്ചിരുന്നതില്നിന്നും വ്യത്യസ്തമായി കുരങ്ങനും സ്ഥലങ്ങളുടെ പേരുകള്‍ തുടര്‍ച്ചയായി ചേര്‍ത്തുള്ള പ്രത്യേക ശൈലിയുമായി മണി വ്യത്യസ്തനായി. കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്ക്കാലത്ത് നായകനായി വളര്‍ന്നു. ദേശീയ പുരസ്കാരം വരെ ലഭിച്ചു. നാടന്‍പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദേഹം നിരവധി നാടന്‍പാട്ട് കാസറ്റുകള്‍ പുറത്തിറക്കി.
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന് വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. ‘അക്ഷരം’ എന്ന സിനിമയിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തത്തെിയെങ്കിലും സുന്ദര്‍ദാസ് -ലോഹിതദാസ് കൂട്ടുകെട്ടിന്‍െറ ‘സല്ലാപ’ത്തിലെ ചത്തെുകാരന് രാജപ്പന്‍െറ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധനേടിയ ശേഷം പിന്നീട് നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്’ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.
2000ല്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമക്ക് പ്രത്യേക ജൂറി പുരസ്കാരം നേടി. ‘ജെമിനി’ എന്ന തമിഴ് വിക്രം ചിത്രത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ‘ഛോട്ടാമുംബൈ’ എന്ന ചിത്രത്തിലൂടെ വില്ലനുള്ള അവാര്‍ഡുമൊക്കെ മണി കരസ്ഥമാക്കി. ഹാസ്യനടന് എന്ന നിലയില്‍ സിനിമാരംഗത്ത് എത്തിയ മണി പക്ഷേ, സ്വഭാവനടന്‍, വില്ലന്‍ എന്നീ നിലകളില്‍ തന്‍െറ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. ‘ചിന്താമണി കൊലക്കേസ്’, ‘സമ്മര്‍ ഇന്‍ ബത്ലഹേം’, ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’ തുടങ്ങി നിരവധി സിനിമകളില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
2009ലെ നെഹ്റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍െറ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി. ‘ഓടേണ്ട ഓടേണ്ട’, ‘ചാലക്കുടി ചന്തക്ക്’, ‘വരാന്നു പറഞ്ഞിട്ട്’ തുടങ്ങി നിരവധി നാടന്പാട്ടുകളിലൂടെയും മലയാളികളുടെ മനസ്സില്‍ മണി ഇടം നേടി. സ്റ്റേജ് പരിപാടികളില്‍ കാണികളുമായി ഇഴുകിച്ചേര്‍ന്ന വ്യത്യസ്തമായ അവതരണശൈലിയും കൊണ്ടുവന്നത് മണി തന്നെയാണ്.
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 8:28 am
നാട്ടിടവഴിയില്നിന്നും ആര്ക്ലൈറ്റിന്െറ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറിയതുപോലെയാണ് മണി മലയാള സിനിമയിലേക്ക് വന്നത്. തനി നാട്ടിന്‍പുറത്തുകാരന്‍െറ വേഷങ്ങള്‍ പകര്‍ന്നാടിയും നാടന്‍പാട്ടുകളിലൂടെ പോയകാല കേരളീയ ഗ്രാമജീവിതത്തിന്െറ ഗൃഹാതുരസ്മരണകളുണര്ത്തിയും മണി പ്രേക്ഷകന്‍െറ സ്നേഹവും ആദരവും പിടിച്ചുപറ്റി. സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു. താരപ്പകിട്ടില്‍ തിളങ്ങിനില്‍ക്കുമ്പോഴും അദ്ദേഹം അതൊന്നും മറച്ചുവെച്ചിരുന്നില്ല. തനി സാധാരണക്കാരന്‍െറ ദരിദ്രമായ ജീവിതപശ്ചാത്തലത്തിന്െറ യാതനാഭരിതമായ ഓര്‍മകള്‍ പലപ്പോഴും അദ്ദേഹം ഒരാഘോഷംപോലെ ജനസമക്ഷം അയവിറക്കി. പണവും ജാതിയും കുടുംബമഹിമയും ആധിപത്യം പുലര്‍ത്തുന്ന മലയാള സിനിമയുടെ പൂമുഖത്ത് കസേര വലിച്ചിട്ടിരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് കഴിവും കഠിനാധ്വാനവുമാണെന്ന് മണി പലവട്ടം തെളിയിച്ചു. ചാലക്കുടിയിലെ ഓട്ടോഡ്രൈവറില്‍നിന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലെ നായകനും വില്ലനുമൊക്കെയായി വളര്‍ന്ന് 200 ഓളം കഥാപാത്രങ്ങളുമായി മൂന്നു പതിറ്റാണ്ടോളം തിളങ്ങിനില്ക്കാന് മണിയെ സഹായിച്ച മൂലധനം കലയോടുള്ള ആത്മസമര്‍പ്പണം തന്നെയായിരുന്നു. കൊച്ചിന് കലാഭവനില്‍നിന്നു കിട്ടിയ ശിക്ഷണവും അരങ്ങറിവുകളും അതിന് മണിയെ ഏറെ തുണച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് മണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ ഉത്സവപ്പറമ്പുകളിലെ സ്റ്റേജ് ഷോകളിലും മിമിക്രി പ്രകടനങ്ങളിലുംനിന്ന് പ്രേക്ഷകനെ ചിരിപ്പിക്കുന്നതിന്െറ രസതന്ത്രം മണി നേരത്തേതന്നെ സ്വായത്തമാക്കിയിരുന്നു. മിമിക്രി മലയാള സിനിമയെ വിഴുങ്ങിയ ആ ദശകം മണിയെപ്പോലുള്ള കലാകാരന്മാര്ക്ക് സിനിമയിലേക്കുള്ള പ്രവേശം സുഗമമാക്കി. അഭിനയവും മിമിക്രിയും നാടന്‍പാട്ടുമൊക്കെയായി സിനിമക്ക് അകത്തുംപുറത്തും ജനങ്ങളെ രസിപ്പിക്കുന്ന കലാകാരനായി മാറാന്‍ മണിക്ക് അധികനാള്‍ വേണ്ടിവന്നില്ല. ‘അക്ഷരം’ എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവര്‍ ആയി അരങ്ങേറ്റം കുറിച്ച മണിയെ മലയാള സിനിമ ശ്രദ്ധിച്ചുതുടങ്ങുന്നത് ലോഹിതദാസിന്‍െറ ഒരു കഥാപാത്രത്തിന് ജീവന് നല്‍കിയപ്പോഴാണ്. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചത്തെുകാരന്െറ വേഷം അത്രയും തന്മയത്വം നിറഞ്ഞതായിരുന്നു.
ആദ്യകാലങ്ങളില്‍ ദിലീപിന്‍െറയും ജയറാമിന്െറയും കൂടെ സഹനടനായി പ്രത്യക്ഷപ്പെട്ട മണി താമസിയാതെ നായകവേഷങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി. വിപണിമൂല്യവും ജനപ്രിയതയുമുള്ള താരസ്വരൂപം മണിയില്‍ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് സംവിധായകന് വിനയനായിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടന്’ (2001) എന്നീ ചിത്രങ്ങളിലൂടെ മണി നിസ്സഹായനും നിരാലംബനുമായ സാധാരണക്കാരനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടി. ഇതേ അച്ചില്‍ വാര്‍ത്തെടുത്ത അമിതാഭിനയത്തിന്െറയും മെലോഡ്രാമയുടെയും സ്വഭാവമുള്ള കഥാപാത്രങ്ങളെ ‘വാല്‍ക്കണ്ണാടി’, ‘ആകാശത്തിലെ പറവകള്‍’ തുടങ്ങി നിരവധി സിനിമകളില്‍ മണിക്ക് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ രാമു എന്ന അന്ധഗായകനെ അവതരിപ്പിച്ചതിന് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിധിനിര്‍ണയ സമിതികളുടെ പ്രത്യേകപരാമര്‍ശം ലഭിച്ചിരുന്നു.
വില്ലന്‍വേഷങ്ങളിലേക്കു ചുവടുമാറിയതോടെയാണ് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും കലാഭവന്‍ മണിക്ക് ഇടം ലഭിച്ചത്. ‘വല്യേട്ടന്’, ‘രാക്ഷസരാജാവ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രതിയോഗി വേഷങ്ങള്‍ മറുഭാഷാ സിനിമക്കാര്‍ക്കിടയിലും മണിയെ ശ്രദ്ധേയനാക്കിയിരുന്നു. വിക്രം നായകനായ ‘ജെമിനി’ എന്ന തമിഴ് സിനിമയില്‍ തേജ എന്ന അധോലോക രാജാവിനെ അവതരിപ്പിച്ചുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമയില്‍ കാലുറപ്പിച്ച മണി തമിഴിലും തെലുങ്കിലുമായി മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘ദൃശ്യം’ എന്ന മലയാളം സൂപ്പര്ഹിറ്റിന്െറ തമിഴ്പതിപ്പായ ‘പാപനാസ’ത്തില്‍ കോണ്‍സ്റ്റബ്ള്‍ പെരുമാളിനെ അവതരിപ്പിച്ചുകൊണ്ട് കമല്‍ഹാസനൊപ്പം തിരശ്ശീല പങ്കിട്ടു. രജനീകാന്തിന്‍െറ ‘യെന്തിരനി’ലെ പച്ചെമുത്തു എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഗായകന് എന്ന നിലയിലും മണി മലയാളിയുടെ കേള്‍വിപ്പുറങ്ങളില്‍ എന്നും നിറഞ്ഞുനില്ക്കും. നാടന്‍പാട്ട് എന്ന കീഴാളപക്ഷകലയെ ജനകീയമാക്കിയതില്‍ മണിക്കുള്ള പങ്ക് ചെറുതല്ല.
നാട്ടിന്പുറത്തെളിമയാര്ന്ന നാടന്‍പാട്ടുകളിലൂടെ കാര്ഷികകേരളത്തിന്െറ സമ്പന്നഭൂതകാലത്തെ മണി ഓര്‍മയിലേക്കു കൊണ്ടുവന്നു. അന്യംനിന്നുപോയ നാടന്‍പാട്ടുകള്‍ക്ക് സിനിമകളിലും സ്റ്റേജ്ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും കാസെറ്റുകളിലും സീഡികളിലുമായി ശബ്ദം പകര്‍ന്ന് പുതുതലമുറയെക്കൂടി നാടന്ശീലുകളുടെ ആസ്വാദകരാക്കി. അറുമുഖന് വെങ്കിടങ്ങ് എഴുതിയ നാടന്‍പാട്ടുകള്‍ തനി നാടന്‍ശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ‘കബഡി കബഡി’ എന്ന ചിത്രത്തിലെ ‘മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ’ എന്ന ഗാനം കലാഭവന്‍ മണിയിലെ മികച്ച പിന്നണിഗായകനെയും നമുക്ക് കാട്ടിത്തന്നു. 25 ഓളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകരുകയും ചെയ്തു.
മലയാള സിനിമയിലെ സവര്‍ണാധിപത്യത്തെ തകിടംമറിച്ച കറുത്ത താരശരീരമായിരുന്നു കലാഭവന്‍ മണിയുടേത്. മലയാള സിനിമയുടെ ദ്രാവിഡമുഖം. ഈ താരത്തെയും നടനെയും ആഴത്തില്‍ വിലയിരുത്തുന്ന ‘ഒരു കറുത്ത ഉടലിന്‍െറ താരസഞ്ചാരങ്ങള്’ എന്ന ലേഖനത്തില്‍ പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന് മണിയെക്കുറിച്ച് ഇങ്ങനെ എഴുതി: ‘നമ്മളില്‍ ഒരാള്‍ എന്ന പ്രതീതി മണി എന്ന താരസ്വരൂപത്തിന്െറ ജനപ്രിയത വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും കൂലിപ്പണിക്കാരനുമൊക്കെയായി കഷ്ടപ്പെട്ട് താഴെ നിന്നും ഉയര്‍ന്നുവന്ന താരം എന്നത് മണി എന്ന സാധാരണക്കാരനായ ചാലക്കുടിക്കാരനെ നമ്മുടെതന്നെ സാധ്യതയോ സ്വപ്നസാക്ഷാത്കാരമോ ആക്കിത്തീര്ക്കുകയുംചെയ്തു.
മറ്റു നടന്മാര് ജനങ്ങളുമായി പുലര്‍ത്തിയ അകല്‍ച്ചയും അപ്രാപ്യതയുംകൊണ്ട് താരങ്ങളായി വിളങ്ങിയപ്പോള്‍ മണി ജനങ്ങളുമായുള്ള തന്‍െറ പ്രാപ്യതയെയും അടുപ്പത്തെയും ആഘോഷിച്ചു. തന്േറടത്തോടെ ഒരു നാടനായി നിലകൊള്ളുന്നുവെന്നത് പ്രേക്ഷകരും മണിയും തമ്മിലുള്ള നൈരന്തര്യത്തെ എപ്പോഴും സജീവമാക്കി നിലനിര്‍ത്തി. ഇത് എവിടെയുമുള്ള ഒരു ഗ്രാമീണയുവാവിന്െറ സ്വപ്നമോ സാധ്യതയോ ആക്കി മണിയെ മാറ്റി. ഈ പരിചിതത്വവും സമ്മതിയുമാണ് മണിയെ നായകബദല് ആക്കി നിലനിര്‍ത്തിയതും.’ ജനപ്രിയകലയുടെ വരേണ്യതയെ പൊളിച്ചെഴുതിയ കീഴാളനായി മണി മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കും.
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 8:32 am
കൊച്ചി/തൃശൂര്‍: ശരീരത്തില്‍ വിഷാംശം കണ്ടത്തെിയെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കലാഭവന്‍ മണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും. ഇതിന് ഞായറാഴ്ച രാത്രിതന്നെ മണിയുടെ മൃതദേഹം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം. അസ്വാഭാവികമരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയുടെ വീടിന്‍െറ ഒൗട്ട് ഹൗസില്‍ പൊലീസ് പരിശോധന നടത്തി.
മരണമന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതമായി മെഥനോളിന്‍െറ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെതന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിച്ചിരുന്നു. എറണാകുളം നോര്‍ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലത്തെി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ചാലക്കുടി സി.ഐയും സംഘവും സ്ഥലത്തത്തെി. മരണം സംഭവിച്ച ശേഷം ഡോക്ടറുമായി പൊലീസ് കൂടിക്കാഴ്ച നടത്തിയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തത്. മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാണ് മണി അവശനിലയിലായതെന്നാണ് നിഗമനം.
ആദ്യം ചാലക്കുടിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെനിന്നാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കരള്‍ രോഗിയായിരുന്നെങ്കിലും അതുമായി ബന്ധമില്ലാത്ത രോഗങ്ങളും കണ്ടത്തെിയിരുന്നു. ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനകള്‍ക്കുശേഷമാണ് സ്ഥിരീകരിച്ചത്. ഉച്ചയോടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലുമാക്കി. രാത്രി 9.45ഓടെയാണ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചാലക്കുടി പൊലീസിന് വിട്ടുകൊടുത്തത്. അതുവരെ സിനിമ, സാമൂഹിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ ആശുപത്രിയില്‍ എത്തിക്കൊണ്ടിരുന്നു.
സംവിധായകരായ സിദ്ദീഖ്, ലാല്‍ ജോസ്, വിനയന്, നാദിര്‍ഷ, നടന്മാരായ ദിലീപ്, സലിംകുമാര്‍, ഹരിശ്രീ അശോകന്, ഇടവേള ബാബു, കോട്ടയം നസീര്‍, നടി മഞ്ജു വാര്യര്‍, ഹൈബി ഈഡന് എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ‘മാധ്യമം’ എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം തുടങ്ങിയവര്‍ മരണവിവരമറിഞ്ഞ് ആശുപത്രിയിലത്തെി ആദരാഞ്ജലി അര്‍പ്പിച്ചു. ചേരാനല്ലൂര്‍ പൊലീസും ചാലക്കുടി പൊലീസിനൊപ്പം തൃശൂര്‍ വരെ മൃതദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച രാവിലെതന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് സര്ജനുള്പ്പെടെയുള്ളവരെയും മറ്റുസംവിധാനങ്ങളും ഒരുക്കിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനും പൊതുദര്‍ശനത്തിനും ശേഷമാകും സംസ്കാരം.
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 8:36 am
കഴിഞ്ഞയാഴ്ചയാണ് പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തില്‍ കലാഭവന്‍ മണി സ്റ്റേജ്ഷോയ്ക്ക് വന്നത്. അത്യാവേശത്തില്‍ മണിയുടെ നാടന്‍പാട്ടുകേട്ട് തുള്ളിത്തിമിര്‍ക്കാനിരുന്നവര്‍ക്ക് ആദ്യത്തെ രണ്ടുഗാനം കഴിഞ്ഞപ്പോള്‍ നിരാശയായി. പാട്ടുപാടി വല്ലാതെ കിതച്ച മണിക്ക് പിന്നീട് പാടാന്‍ വയ്യാതായി. രോഗത്തിന്‍െറ മൂര്‍ധന്യാവസ്ഥയിലാണ് ഈ ജനപ്രിയ ഗായകന് ആയിരക്കണക്കിന് ജനങ്ങളെ നിരാശപ്പെടുത്താതെ പാടാനെത്തിയത്. എന്നാല്‍ അത് ഇത്ര രൂക്ഷമായിരിക്കുമെന്ന് അദ്ദേഹത്തിന്‍െറ ആരാധകര്‍ ഒരിക്കലും കരുതിയിരുന്നില്ല.
പാട്ടില്‍ ജന്മസിദ്ധമായി കിട്ടിയ കരുത്തും ഒഴുക്കുമാണ് കലാഭവന്‍ മണിയെ നടനോപ്പെം തന്നെ ജനങ്ങളുടെ പ്രിയപ്പെട്ട ഗായകനുമാക്കിയത്. പ്രിയപ്പെട്ട ഗായകന് എന്നുമാത്രം പറഞ്ഞാല്‍ മതിയാവില്ല, ഒരുസമയത്ത് മ്യൂസിക് ഇന്‍ഡസ്ട്രിയുടെ നെടുംതൂണായ ഗായകന്. മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രത്തില്‍ എക്കാലത്തും സൂപ്പര്‍ സ്റ്റാര്‍ യേശുദാസ് തന്നെ. കാസെറ്റുകള്‍ ചൂടപ്പംപോലെ വിറ്റിരുന്ന കാലത്ത് ലക്ഷക്കണക്കിന് കാസെറ്റുകള്‍ വിറ്റഴഞ്ഞിരുന്നത് യേശുദാസ് പാടുന്ന പാട്ടുകളായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലും രണ്ടായിരത്തിന്‍െറ തുടക്കത്തിലും അദ്ദേഹത്തിന്‍െറ റെക്കോഡുകള്‍ മറികടക്കാന്‍ കഴിഞ്ഞ ഗായകന് കലാഭവന്‍ മണിയായിരുന്നു. അക്കാലത്ത് മണിയുടെ നാടന്‍ പാട്ടുകള്‍ ഇവിടത്തേക്കാളേറെ വിറ്റഴിഞ്ഞിരുന്നത് ഗള്‍ഫിലായിരുന്നു.
അതിനാല്‍ അദ്ദേഹം റേറ്റ് കൂട്ടി. അന്ന് ഒരു പാട്ടിന് അന്‍പതിനായിരം രൂപയായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്. ഒന്നോര്‍ക്കണം, അന്ന് യേശുദാസിന്‍െറ റേറ്റ് 40,000 മാത്രമായിരുന്നു. പാട്ടില്‍ മാത്രമായിരുന്നില്ല പാട്ടുവ്യവസായത്തിലും മണികിലുക്കമുണ്ടാക്കി കലാഭവന്‍ മണി.
നാടന്‍പാട്ടില്‍ നിന്ന് നേരെ സിനിമയിലെ ഗാനങ്ങളിലേക്ക് കടന്നപ്പോഴും അതേ ജനപ്രിയത നിലനിര്‍ത്താന്‍ മണിക്ക് കഴിഞ്ഞു. ‘മലമലലൂയാ’ എന്ന ഗാനം ‘അനന്ദഭദ്ര’ത്തിനുവേണ്ടി പാടിയപ്പോള്‍ സംഗീതസംവിധായകന് എം.ജി. രാധാകൃഷ്ണന് താന്‍ ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്. കാരണം മണിയെ അതുവരെ ഒരു നാടന്‍ പാട്ടുകാരന് എന്നു കണ്ടിരുന്ന അദ്ദേഹം മണിയുടെ പാട്ടിലെ പെര്ഫക്ഷന് കണ്ടാണത്രെ ഞെട്ടിയത്. മണിയെക്കൊണ്ട് സിനിമയില്‍ പാടിച്ചിട്ടുള്ളവരെല്ലാം ഇതുപോലെയുള്ള അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. നാടന്‍ പാട്ടുപാടി സ്റ്റേജിലൂടെയും ആല്‍ബങ്ങളിലൂടെയും മണി ജനപ്രിയനായതുപോലെ സിനിമാ ഗാനങ്ങളിലും തന്‍െറ ജനപ്രിയത അദ്ദേഹം ഒന്നര പതിറ്റാണ്ട് നിലനിര്‍ത്തി. ഇക്കാലയളവില്‍ 25 ലേറെ സിനിമകളിലാണ് ഈ ഗായകന് പാടിയത്. പലതിലും ഒന്നിലേറെ ഗാനങ്ങള്‍. ‘ദി ഗാര്‍ഡ്’ എന്ന ചിത്രത്തിനുവേണ്ടി ശ്യാംധര്‍മന്‍െറ സംഗീതത്തില്‍ 7 ഗാനങ്ങളാണ് മണി പാടിയത്. ഇതിലെ ‘നാടോടിക്കാറ്റില്‍.. ’ എന്ന ശോകാര്‍ദ്രമായ നാടന്‍പാട്ടില്‍ മണിയുടെ ആലാപനം ശ്രദ്ധേയമാണ്.
അയ്യപ്പ ഭക്തിഗാനങ്ങള്‍ യേശുദാസിന്‍െറ പോലും കാര്യമായി വിറ്റുപോകാത്ത ഇക്കാലത്തും കലാഭവന്‍ മണിയുടെ ആല്‍ബങ്ങള്‍ക്ക് വന്‍ ജനപ്രീതിയാണ്. ഇന്നും വീഡിയോ ആല്‍ബങ്ങളില്‍ ഏറ്റവും ജനപ്രിയം മണിയുടെ പാട്ടുകള്‍ തന്നെ. പാട്ടില്‍ പുലര്‍ത്തുന്ന ലാളിത്യവും അയത്നലളിതമായ ആലാപനവും ആത്മാര്‍ത്ഥതയുമാണ് മണിയെ വ്യത്യസ്തനാക്കുന്നത്. ‘ചാലക്കുടി ചന്തക്ക് പോകുമ്പം..’,‘തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ’, ‘കുട്ടനാടന്‍ കായലിലെ..’ തുടങ്ങിയ ഗാനങ്ങള്‍ മണി ജനഹൃദയങ്ങളിലേക്ക് പകര്‍ത്തിയത് നാടന്‍പാട്ടുരീതിയുടെ തനിമ ഒട്ടും ചോര്‍ന്നുപോകാതെയാണ്. പാടിത്തീരും മുമ്പേ പോയ ഈ ഗായകന്‍െറ സംഗീതം എന്നും നോവു സമ്മാനിക്കുന്ന ഓര്‍മ്മയാകും ജനങ്ങള്‍ക്കുണ്ടാക്കുക.
Neelu Forum Boss
Location : Dubai
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 9:08 am
Really Shocking and sad....Aadaranjalikal...
shamsheershah Forum Boss
Location : Thrissur
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 9:50 am
അരിക് വൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നും സ്വന്തം പ്രതിഭ കൊണ്ട് മാത്രം ഉയർന്ന് പടർന്ന അഭിനയ കരുത്തായിരുന്നു കലാഭവൻ മണി. നാടൻ പാട്ടിൻറെ തോഴൻ ...നമുക്ക് പ്രിയപ്പെട്ട ഒരാൾ കൂടി .....! ആദരാഞ്ജലികൾ !
2016 ന്റെ നഷ്ടങ്ങൾ തുടരുകയാണല്ലോ ...!
Greeeeeshma Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 10:37 am
Ethentha engane......continues maranam.......
shocking news manichetta
RIP
Anoop Mukundan Forum Member
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 10:42 am
Suicide aano nnu samsayam parayunnund... Pullikk cancer starting aayirunnu ennokke.. Not sure... Paavamm
brother Junior Member
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 11:36 am
Ssho..atheeva dughakaram thanne..RIP dear Mani..
brother Junior Member
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 11:40 am
Anoop Mukundan wrote:
Suicide aano nnu samsayam parayunnund... Pullikk cancer starting aayirunnu ennokke.. Not sure... Paavamm
May be Anoop..There is high a chance of cirrhosis can lead to Hepatocellular Carcinoma which is even worse..
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 11:51 am
brother wrote:
Anoop Mukundan wrote:
Suicide aano nnu samsayam parayunnund... Pullikk cancer starting aayirunnu ennokke.. Not sure... Paavamm
May be Anoop..There is high a chance of cirrhosis can lead to Hepatocellular Carcinoma which is even worse..
BRO ഒരു DR. ആണോന്നു സംശയം
Minnoos Forum Boss
Location : Dubai
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 2:10 pm
RIP mani ..
Paandyettan Forum Member
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 2:16 pm
RIP
Minnoos Forum Boss
Location : Dubai
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 2:17 pm
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 3:42 pm
അന്തരിച്ച നടന് കലാഭവന്‍ മണിയെ നാട്ടുകാരനും നടനുമായ ഇന്നസെന്റ് എം.പി അനുസ്മരിക്കുന്നു
എന്നെ എപ്പോഴും ആശ്വസിപ്പിക്കാറുള്ള മണിയെയാണ് നഷ്ടപ്പെട്ടത്. രോഗാവസ്ഥയില്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. ‘ചേട്ടന് വിഷമിക്കരുത്, ഞങ്ങളൊക്കെയില്ളേ കൂടെ?’ എന്ന് വന്നു കാണുമ്പോഴൊക്കെ പറയാറുണ്ട്. അങ്ങേയറ്റം അടുത്ത ബന്ധമാണ് അവനോട്. അവന്‍െറ മരണത്തില്‍ വലിയ വിഷമമുണ്ട്. മലയാള സിനിമയുടെ വലിയ നഷ്ടത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ളോ. എന്‍െറ വ്യക്തിപരമായ നഷ്ടത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍, നാട്ടുകാരോട് വോട്ടു ചോദിക്കാന്‍ കൂടെ നേരിട്ടുവന്ന് സഹായിച്ചതിനെക്കാള്‍, ഞാനറിയാതെ എനിക്കുവേണ്ടി കഷ്ടപ്പെട്ടുനടന്നവനാണ് മണി. എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ അറിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ബോധിപ്പിക്കേണ്ട കാര്യമില്ളെന്നാണ് കരുതിപ്പോന്നത്. എങ്കിലും അതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്നോട് ഒരു ആവശ്യം പറഞ്ഞു: അച്ഛനെപ്പോലെ, പ്രായംചെന്നവര്‍ക്ക് സമയം ചെലവിടാന്‍ ഒരു വിശ്രമകേന്ദ്രം ചേട്ടന് മുന്‍കൈയെടുത്ത് ചാലക്കുടിയില്‍ നിര്‍മിക്കണം. അത് തന്‍െറ ഒരാഗ്രഹമാണ്. അങ്ങനെ 17 ലക്ഷം ചെലവിട്ട് ചാലക്കുടിയില്‍ മണിയുടെ വീടിനടുത്ത് ഒരു കെട്ടിടം പണിതു. അന്നേരം അവന് എന്നോട് കാര്യമായ നന്ദി പറഞ്ഞു. അവന്‍െറ ഒരാഗ്രഹം സാധിക്കാന്‍ കഴിഞ്ഞല്ളോ എന്നാണ് ഇപ്പോള്‍ എന്‍െറ ചിന്ത. തെരഞ്ഞെടുപ്പു കാലത്ത് വളരെക്കുറച്ച് വേദികളില്‍ മാത്രമാണ് എനിക്കൊപ്പം വന്നത്. വലിയ ജനസമൂഹത്തിനു മുന്നിലേക്ക് കൈപിടിച്ചു വലിച്ചുനിര്‍ത്തി കൂടുതലൊന്നും പറഞ്ഞില്ല. ‘എന്‍െറ ജ്യേഷ്ഠനാണ്. ഞങ്ങളുടെ രാഷ്ട്രീയം എന്താണെന്നും മനസ്സിലായല്ളോ. എനിക്ക് വളരെ വേണ്ടപ്പെട്ട ഈ ചേട്ടനുവേണ്ടി വോട്ടു ചെയ്യണം’ എന്നിങ്ങനെയായിരുന്നു രാത്രി വൈകി ഓടിയത്തെി പങ്കെടുത്ത ഒരു യോഗത്തില്‍ പറഞ്ഞത്. ആവശ്യമുള്ള നേരത്ത് ഓടിയൊളിക്കുന്ന ആളുകളുണ്ട്. അക്കൂട്ടത്തിലായിരുന്നില്ല മണി. ഞാനറിയാതെ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുക മാത്രമല്ല മണി ചെയ്തത്. സാമ്പത്തികമായി സഹായിക്കാനും തയാറായിരുന്നു. സുന്ദര്‍ദാസിന്‍െറ ‘സല്ലാപം’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി ഹാസ്യനടനും സ്വഭാവനടനും നായകനടനുമായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങി. തമിഴ്നാട്ടില്‍ ഏറെ പോപ്പുലറായി. ദേശീയതലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് കിട്ടി. മലയാള സിനിമക്കും പ്രേക്ഷകര്‍ക്കുമൊപ്പം, എന്‍െറ സഹപ്രവര്‍ത്തകനെ, അനുജനെ, കൈത്താങ്ങായി നിന്നവനെയാണ് നഷ്ടമായത്.
നഷ്ടമാകുന്നത് സഹോദരനെ– സിദ്ദീഖ് മനസ്സ് നിറയെ നന്മമാത്രം നിറച്ച മഹാനായ കലാകാരനായിരുന്നു മണി. വന്ന പാത മറക്കാതെ ഇടക്കിടെ അത് ഓര്‍ത്തും ഓര്‍മിപ്പിച്ചും ജീവിച്ച അപൂര്‍വം ചിലരില്‍ ഒരാള്‍. താനുമായി വളരെ അടുത്ത ബന്ധമാണ് മണി പുലര്‍ത്തിയിരുന്നത്. എനിക്ക് ഒരു സഹോദരനെപോലെയായിരുന്നു. മണിയും ഞാനുമുള്‍പ്പെടുന്ന കലാഭവന്‍ എന്ന വലിയ പ്രസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന ഞങ്ങളെല്ലാവരും പ്രത്യേകബന്ധം പുലര്‍ത്തിയിരുന്നു. അടുത്തിടെ അവശ മിമിക്രി കലാകാരന്മാര്ക്കുള്ള ധനശേഖരണാര്‍ഥം നടത്തിയ ടി.വി ഷോയിലാണ് ഞങ്ങള്‍ ഒരുമിച്ച് കണ്ടുമുട്ടിയതും പരിപാടികള്‍ അവതരിപ്പിച്ചതും. അപ്പോഴൊക്കെ ഏറെ സംസാരിച്ചിരുന്നു.
സിനിമയില്‍ എത്ര വളര്‍ന്നിട്ടും എന്നും മിമിക്രി കലാകാരന്മാര്ക്കുവേണ്ടി നല്ലത് ചെയ്യുകയും കൂടുതല്‍ ചെയ്യണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരില്‍ ഒരാളായിരുന്നു മണി. അവസാനം കാണുമ്പോള്‍ ആരോഗ്യം അത്ര മോശാവസ്ഥയിലായിരുന്നില്ല. വലിയ കഴിവുകളുള്ള കലാകാരനായിരുന്നു മണി. സുഹൃദ്ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തി. പൊലീസും ഫോറസ്റ്റ് ഓഫിസര്മാരുമൊക്കെയായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ചെറിയ കേസുകളിലും കുടുങ്ങി. അതിലെല്ലാം, ഏറെ ദു$ഖിതനായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളെല്ലാം താനുമായി പലപ്പോഴും പങ്കുവെച്ചിട്ടുമുണ്ട്. മണി കേസുകളില്‍ കുടുങ്ങിയതുപോലും സുഹൃത്തുക്കള്‍ക്കുവേണ്ടിയായിരുന്നു. സ്വന്തം കാര്യത്തിനുവേണ്ടി ആരുമായും കയര്‍ക്കുന്ന പ്രകൃതം മണിക്കില്ല. മണിയെ കാണുമ്പോഴെല്ലാം ആരോഗ്യം സംരക്ഷിക്കണമെന്ന് ഞാന്‍ പറയുമായിരുന്നു. മണി മണിയുടെ മാത്രം സ്വത്തല്ളെന്നും പൊതുസമൂഹത്തിന്‍െറ സ്വത്താണെന്നും പറയുമായിരുന്നു. മണിയുടെ മരണത്തിലൂടെ എനിക്ക് ഇല്ലാതാകുന്നത് ഒരു സഹോദരനെയാണ്.
അഭിനയകലയുടെ വലിയ പര്‍വതം –വിനയന് കലാഭവന്‍ മണിയെന്ന വലിയ കലാകാരനെ ഓര്‍ക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്ന സിനിമയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. അത്യുഗ്ര അഭിനയരംഗങ്ങളിലൂടെ പ്രേക്ഷകമനസ്സിന്െറ അവാര്‍ഡ് ലഭിച്ചിട്ടും അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയസമിതിയുടെ അംഗീകാരം പ്രത്യേക ജൂറി അവാര്ഡിലൊതുങ്ങി. അവാര്‍ഡ് ലഭിക്കാതായപ്പോള്‍ തലചുറ്റി വീണ മണി എത്രത്തോളം നിഷ്കളങ്കനാണെന്ന് അതില്‍നിന്നുതന്നെ വ്യക്തമാണ്. ഇതേ സംഭവത്തെ പിന്നീട് മണിതന്നെ ഹാസ്യരൂപമായി അവതരിപ്പിക്കുകയും ചെയ്തു. പ ലതും ചെയ്യാന്‍ അസാധ്യകഴിവുകളുള്ള മണിയെ മലയാള സിനിമലോകം വേണ്ടവിധം ഉപയോഗിച്ചില്ളെന്നതാണ് സത്യം. അഭിനയകലയുടെ വലിയൊരു പര്വതമായിരുന്നു മണി. ആ പര്‍വതത്തെ പൂര്‍ണതോതില്‍ സംസ്കരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി. ‘കല്യാണസൗഗന്ധികം’ മുതല്‍ ‘ഇന്‍ഡിപെന്‍ഡന്‍സ്’ വരെയുള്ള എന്‍െറ സിനിമകളില്‍ ഹാസ്യതാരമായി പ്രത്യേക ചിരിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ മണിയില്‍ ഗൗരവമുള്ള വലിയ കഥാപാത്രങ്ങളുടെ സാധ്യത ഞാന്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനി’ലും ‘കരുമാടിക്കുട്ടനി’ലും ഉള്‍പ്പെടെ മണിയെ നായകനാക്കിയത്.
Ammu Forum Boss
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 3:44 pm
കോഴിക്കോട്: ഞായറാഴ്ച അന്തരിച്ച തെന്നിന്ത്യൻ നടൻ കലാഭവൻ മണിയെ മമ്മൂട്ടി അനുസ്മരിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് സഹപ്രവർത്തകനൊപ്പമുള്ള ഒാർമകൾ പങ്കുവെച്ചത്. മണിയുടേത് അളക്കാനാകാത്ത സ്നേഹമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘‘കാറിന്റെ ഡിക്കിയിൽ മാങ്കോസ്റ്റീൻ തൈകളും കൂടയിൽ നിറയെ മാങ്കോസ്റ്റീൻ പഴങ്ങളുമായി മമ്മൂക്കാ.... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയിൽ മണി അന്തരിച്ചു എന്നെഴുതിക്കാണിക്കുമ്പോൾ ഇവിടെ ബംഗളൂരുവിൽ ഞാനൊരു ഷൂട്ടിങ് തിരക്കിൽ നിൽക്കുകയാണ്. ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികിൽനിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താൽ അരികിൽവന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്ന് കരുതിയിരുന്ന ഒരാൾ.
മണി എന്നെ കണ്ടതു ജേഷ്ഠനായാണ്. സിഗരറ്റ് വലിക്കുമ്പോൾ പോലും ഞാൻ വരുന്നതു കണ്ടാൽ ഒരുനിമിഷം അതു മറച്ചുപിടിക്കാൻ നോക്കും. അത് അറിയാതെ ചെയ്തു പോകുന്നതാണ്. കലർപ്പില്ലാതെയാണു മണി സ്നേഹിച്ചത്. ‘മറുമലർച്ചി’ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവണ്ണാമലയിൽ നടന്നുകൊണ്ടിരിക്കെ അഭിനയിക്കാമെന്നേറ്റ ഹാസ്യനടൻ പെട്ടെന്നു വരില്ലെന്നറിയിച്ചു. അതോടെ ആളില്ലാതായി. ...
ഞാൻ പറഞ്ഞു മലയാളത്തിൽ കലാഭവൻ മണിയെന്നൊരു നല്ല നടനുണ്ട്. അദ്ദേഹത്തെ വിളിക്കാമെന്ന്. അന്നു ഞാൻ പറഞ്ഞത്... വിളിച്ചാൽ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു തരണമെന്നാണ്. കാരണം അത്രയും നല്ലൊരു നടനെ തിരിച്ചയച്ചാൽ അതൊരു വേദനയാകും. അവർ മണിയെ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു നൽകി. അവർ വിളിച്ചപ്പോൾ തമിഴ് അറിയില്ലെന്ന് പറഞ്ഞു മുങ്ങി. അവസാനം ഞാൻ വിളിച്ച് ഇതു നല്ല അവസരമാണെന്നു പറഞ്ഞു. കുറച്ചു ദേഷ്യത്തിൽ പറഞ്ഞു എന്നാണ് ഓർമ. ഉടൻ പറഞ്ഞു, നാളെ രാവിലെ ഞാനവിടെ എത്തുമെന്ന്. അതായിരുന്നു തമിഴിലെ തുടക്കം. പിന്നീട് മണി തമിഴിൽ വലിയ നടനായി.
ചാലക്കുടിയിലോ തിരക്കില്ലാത്ത ലൊക്കേഷനിലോ ആണ് ഷൂട്ട് എങ്കിൽ കോഴിയും ആടുമെല്ലാമായി മണിയും സംഘവും വരും. കൂടെയൊരു പാചകക്കാരനും കാണും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകി മണി ഊട്ടിക്കും. ഭക്ഷണം കഴിച്ചു മതി വരുന്നതു മണിക്കു കാണണമായിരുന്നു. മണിയുടെ ഭക്ഷണത്തിലുണ്ടായിരുന്നതു സ്നേഹമാണ്. അളക്കാനാവാത്ത സ്നേഹം. മണി എന്തെങ്കിലും വേണ്ടാത്തതു കാണിച്ചുവെന്നു കേട്ടാൽ ഞാൻ വിളിക്കുമായിരുന്നു. ‘ഇനി ഉണ്ടാകില്ല’ എന്നു പറഞ്ഞു ഫോണിന്റെ മറുവശത്തു മൂളിക്കൊണ്ടു മിണ്ടാതിരിക്കും പിന്നെ കണ്ടാൽ കുറ്റബോധത്തോടെ അടുത്തുവരും. കുറെ നേരം ഇരിക്കാതെ അടുത്തു നിൽക്കും
വാഹനത്തിൽ നിറയെ കൂട്ടുകാരുമായി സെറ്റിലെത്തി അവരെയെല്ലാം പരിചയപ്പെടുത്തി കൂടെനിന്നു പടമെടുത്തു വിടും. എല്ലാ തലത്തിലുമുള്ളവരുടെ വലിയ സംഘം മണിക്കുണ്ടായിരുന്നു. എന്നെ ഒരിക്കൽ ചാലക്കുടിയിലെ ഒരു ഉത്സവ പറമ്പിൽ കൊണ്ടുപോയി. ജനത്തിരക്ക് കാരണം വേദിയുടെ തൊട്ടടുത്തുവരെ ജനം നിറഞ്ഞു തുളുമ്പി. പുറത്തുപോകുന്ന കാര്യം ആലോചിക്കാനെ വയ്യ. മണി നേരെ മുന്നിലേക്കിറങ്ങി ‘എല്ലാവരും സ്നേഹപൂർവം മാറണം, മമ്മൂക്കയ്ക്ക് പോകണം’ എന്നു കനത്ത ശബ്ദത്തിൽ പറഞ്ഞതും ജനം ഇരുവശത്തേക്കും മാറി. മുന്നിൽ ഒരാനയെപ്പോലെ എനിക്കു വഴിയൊരുക്കിക്കൊണ്ടു മണി നടന്നു. മണി ഒരു ശക്തിയായിരുന്നു. ആദ്യ കാലത്ത് ഞങ്ങൾ കാൾ ലൂയിസ് എന്നാണു മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും മനോഹരമായ ശരീരമായിരുന്നു
മണിയെന്ന കലാകാരനും വ്യക്തിയും നടനോളം തന്നെ വലുതായിരുന്നു. അമ്മയുടെ യോഗത്തിൽ ഒരിക്കൽ ബാബുരാജും മണിയും തമ്മിൽ വലിയ വഴക്കായി. അടി വീഴുമെന്നുവരെ തോന്നിച്ചു. യോഗം അവസാനിക്കുമ്പോൾ മണി ബാബുരാജിന്റെ തോളിൽ കൈയ്യിട്ടു പുറത്തേക്കു കൊണ്ടുപോകുന്നതു കണ്ടു....
മലയാള സിനിമയിലും ഗാനശാഖയിലും നാടൻ പാട്ടെന്ന ശാഖ തിരിച്ചു കൊണ്ടുവന്നതു മണിയാണ്. നൂറുകണക്കിനു പാട്ടുകൾ മണി തേടിപ്പിടിച്ചു. അതറിയാവുന്നവരെ കൊണ്ട് എഴുതിച്ചു. മണിയുടേതായ ഗായകസംഘമുണ്ടായി. മണിയുടെ പാട്ട് മണിയുടേത് മാത്രമായിരുന്നു. സത്യത്തിൽ മണിയുടെ വലിയൊരു ബാൻഡ് രൂപപ്പെടേണ്ടതായിരുന്നു ആയിരക്കണക്കിന് ആളുകൾ ഗൾഫിൽപ്പോലും മണിയുടെ പാട്ടിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതു ഞാൻ കണ്ടിട്ടുണ്ട്. മലയാളം അറിയാത്തവരുടെ വലിയ സംഘങ്ങൾ പോലും അതിലുണ്ടായിരുന്നു. മണിയുടെ ശരീരഭാഷയും താളവും അവതരണവും ഭാഷയ്ക്കും അപ്പുറത്തേക്കു സംഗീതത്തെ കൊണ്ടുപോയി.’’
shamsheershah Forum Boss
Location : Thrissur
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 4:36 pm
Itrayum Nalla Mimcry kalakaaran keralathil; vere illa..Athu pole Naadan paattinde usthaadu... Naattil aanengil sadharanakkaril sadhaaranakkaranaaya paavam Mani...Kadhapatrathinu vendi jeevan kodukunna churukkam kalaakaaranmaaril oral...nashttam valare valuthaanu...!
brother Junior Member
Subject: Re: കലാഭവൻ മണി ..... Mon Mar 07, 2016 5:59 pm
Funeral time -il Kairali People itta tribute song..
brother Junior Member
Subject: Re: കലാഭവൻ മണി ..... Tue Mar 08, 2016 12:48 am