Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | ഒരു ഗാനം, എത്ര കഥകള്‍ | |
|
+19ROHITH NAMBIAR Laila N midhun Sheeja Usha Venugopal nettooraan sandeep shamsheershah Greeeeeshma balamuralee Binu Abhijit Chandran TPR Minnoos Michael Jacob issac k.j parutty Ammu anizham 23 posters | |
Author | Message |
---|
Anoop Mukundan Forum Member
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon Oct 26, 2015 1:01 pm | |
| - Binu wrote:
- Jerry Amaldev nte songs enikku valare ishtamaa...
Lalithamaya melody kal aanu kooduthal...
ennal Devadundhubheee sandralayam adhehathinte masterpiece alle? Aa song Dasettan paadumbo thudakkathilokke sandralayathinte "Sa" almost silent aanu... Shredhicho? | |
| | | Binu Forum Boss
Location : Kuwait
| | | | Anoop Mukundan Forum Member
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon Oct 26, 2015 1:19 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon Oct 26, 2015 2:47 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon Oct 26, 2015 2:48 pm | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Tue Nov 10, 2015 9:07 am | |
| പുറത്തിറങ്ങാതെപോയ ആനന്ദ്മഹല്‍ എന്ന ബസുഭട്ടാചാര്യചിത്രത്തിനു വേണ്ടി നേരത്തേ സലില്‍ ചൗധരിയുടെ ഈണത്തില്‍ യേശുദാസ് പാടി റെക്കോഡ് ചെയ്ത ചില ശ്ലോകങ്ങള്‍ യാദൃച്ഛികമായി കേള്‍ക്കാനിടവരുന്നു ജെയ്ന്‍. ''ആദ്യകേള്‍വിയില്‍ത്തന്നെ എന്റെ മനസ്സില്‍ തങ്ങിയത് ആ ശബ്ദത്തിലെ ഭാവമാധുര്യമാണ്'' പിന്നീട് ജെയ്ന്‍ പറഞ്ഞു. ''ദൈവികത്വമുള്ളപോലെ തോന്നി ആ ശബ്ദത്തില്‍.'' ചിത്‌ചോറിന്റെ നിര്‍മാതാവായ താരാചന്ദ് ബര്‍ജാത്യയുടെ മകന്‍ രാജ്കുമാറിനോട് ഗായകനായി യേശുദാസിന്റെ പേരു നിര്‍ദേശിച്ചതും ജെയ്ന്‍ തന്നെ. എല്ലാം താങ്കളുടെ ഇഷ്ടംപോലെ എന്നായിരുന്നു ജെയ്‌നു ലഭിച്ച മറുപടി.
യേശുദാസിനെന്നപോലെ രവീന്ദ്ര ജെയ്‌നും സിനിമാജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയി ചിത്‌ചോര്‍ മാറിയത് പില്‍ക്കാലചരിത്രം. ഓ ഗൊരിയാരെ(നൈയാ), ഖുശിയാ ഹേ ഖുശിയാ(ദുല്‍ഹന്‍ വഹി ജോ മന്‍ ഭായെ), ഷഡജ്‌നേ പായാ(താന്‍സന്‍)... ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച സുന്ദരഗാനങ്ങളുടെ നിര ഇനിയും നീളും. ഒടുവില്‍പ്പറഞ്ഞ ഗാനത്തോട് വിവരിക്കാനാവാത്ത ആത്മബന്ധമുണ്ട് ജെയ്‌നും യേശുദാസിനും. പുറത്തിറങ്ങാതെപോയ താന്‍സനുവേണ്ടി 1979ല്‍ റെക്കോഡ് ചെയ്ത പാട്ട്. 13 മിനിട്ടോളം ദൈര്‍ഘ്യമുള്ള ആ അര്‍ധശാസ്ത്രീയഗാനമാണ് ആലാപനത്തില്‍ തനിക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ചലച്ചിത്രഗാനം എന്നു പറഞ്ഞിട്ടുണ്ട് ദാസ്. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി) മന്ദ്രമധ്യതാര സ്ഥായികള്‍ തഴുകിയൊഴുകിപ്പോകുന്ന ഗാനം റെക്കോഡ് ചെയ്തത് മൂന്നുദിവസമെടുത്താണ്; 59 ടേക്കുകളും. മെഹബൂബ് സ്റ്റുഡിയോയില്‍ നടന്ന ആ പാട്ടിന്റെ റെക്കോഡിങ് സ്മരണകള്‍ ജെയ്ന്‍ ആവേശത്തോടെ പങ്കുവെച്ചതോര്‍ക്കുന്നു. ഹരിപ്രസാദ് ചൗരസ്യയും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയും വീണാ പാര്‍ഥസാരഥിയുമുള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള വാദ്യകലാകാരന്മാര്‍ ആ ഗാനത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളായി. ''ആയുസ്സില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന അദ്ഭുതമായിരുന്നു ആ ഗാനം. അതുള്‍പ്പെട്ട സിനിമ പുറത്തുവന്നില്ലെന്നത് എന്റെ ഏറ്റവും വലിയ സ്വകാര്യദുഃഖം. വന്നിരുന്നെങ്കില്‍ യേശുദാസ് ഇന്ത്യയുടെ മുഴുവന്‍ ശബ്ദമായി മാറിയേനെ'' ജെയ്‌നിന്റെ വാക്കുകള്‍. എന്നെങ്കിലും കാഴ്ചശക്തി തിരിച്ചുകിട്ടുകയാണെങ്കില്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം പ്രിയപ്പെട്ട 'യേശു'വിന്റെതാണെന്നു പറഞ്ഞിട്ടുണ്ട് രവീന്ദ്ര ജെയ്ന്‍. | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Jan 27, 2016 1:55 pm | |
| മലയാള സിനിമയിലെയും സാഹിത്യത്തിലെയും മഹാപ്രതിഭകളിലൊരാളായ പി.പത്മരാജന്‍ അകാലത്തില്‍ പൊലിഞ്ഞുപോയതുകൊണ്ടു മത്രമല്ല അദ്ദേഹത്തിന്‍െറ അവസാന ചിത്രമായ ‘ഞാന്‍ ഗന്ധര്‍വ്വന്‍‘ ഓര്‍മ്മിക്കപ്പെടുന്നത്, മറിച്ച് ഒരു കാവ്യശില്‍പം പോലെ മനോഹരമായ ചലച്ചിത്രവും ഗാനങ്ങളും നമുക്ക് സമ്മാനിച്ചതിനാലാണ്. തന്നെയുമല്ല തന്‍െറ ഓരോ സൃഷ്ടിയിലും സ്വന്തം കൈമുദ്ര പതിപ്പിച്ച ഇത്രയും പ്രതിഭാധനനായ സിനിമാസംവിധായകനും തിരക്കഥാകൃത്തും നമുക്ക് വേറെ പറയാന്‍ ഒന്നോ രണ്ടോ പേരല്ലാതെ ഉണ്ടാകില്ല. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ടവനായ പത്മരാജന്‍ സിനിമയുടെ നിറവസന്തകാലത്ത് അപ്രതീക്ഷിതമായി വിടപറഞ്ഞിട്ട് 25 വര്‍ഷം കഴിഞ്ഞു. തന്‍െറ സിനിമകളില്‍ പാട്ടിന് അദ്ദേഹം അതീവ പ്രാധാന്യം നല്‍കി. എന്നാല്‍ ചില ചിത്രങ്ങളില്‍ പാട്ടുകള്‍ ഒഴിവാക്കി. പാട്ടുകളെ ഇങ്ങനെ തിരിച്ചറിഞ്ഞ സംവിധായകര്‍ അധികമുണ്ടാകില്ല. പാട്ടിന്‍െറ ചിത്രീകരണത്തിലും മലയാളത്തില്‍ മാറ്റം കൊണ്ടുവന്നത് ഭരതനും പത്മരാജനുമാണ്. പാട്ടിന്‍െറ ആത്മാവറിഞ്ഞ ആ സംവിധായകന്‍െറ സിനിമയിലെ ഗാനങ്ങളിലൂടെ... പത്മരാജന്‍െറ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്‍െറ സംവിധാനത്തിലൂടെയായിരുന്നു; ‘പ്രയാണം’. അതിലെ ഗാനങ്ങള്‍ വയലാറും എം.ബി ശ്രീനിവാസനും ചേര്‍ന്നൊരുക്കി. എന്നാല്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നില്ല അവ. തുടര്‍ന്ന് ‘ഇതാ ഇവിടെവരെ’, ‘നക്ഷത്രങ്ങളെ കാവല്‍’, ‘രതിനിര്‍വേദം’ , ‘വാടകക്കൊരു ഹൃദയം’ തുടങ്ങിയ സിനിമകള്‍ക്കുശേഷം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത് ‘പെരുവഴിയമ്പലം’ ആയിരുന്നു. കാവാലം നാരായണപണിക്കര്‍ രചനയും ദേവരാജന്‍ മാഷ് സംഗീതസംവിധാനവും നിര്‍വഹിച്ച ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തില്‍ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ എന്ന മനോഹരമായ ഗാനം പിറന്നു. എന്നാല്‍ അദ്ദേഹം സംവിധാനരംഗത്തത്തെിയ ആദ്യ മൂന്ന് പ്രധാന സിനിമകളിലും പാട്ടുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മൂന്നും സീരിയസായി എടുത്ത ചിത്രങ്ങള്‍; പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍. പത്മരാജന്‍െറ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘തകര’യില്‍ സംഗീതം നിര്‍വഹിച്ചത് എം.ജി രാധാകൃഷ്ണനായിരുന്നു. അതിലെ ‘മൗനമേ..’ എന്ന ഗാനം വന്‍ ഹിറ്റായി. ഈ അടുപ്പത്തില്‍ നിന്നാവണം നവംബറിന്‍െറ നഷ്ടത്തില്‍ എം.ജി രാധാകൃഷ്ണന്‍ സംഗീതസംവിധായകനായത്. ഇതിലെ ‘ഏകാന്തതേ നിന്‍െറ ദ്വീപില്‍’ എന്ന ഗാനവും നോവിന്‍െറ മധുരമുള്ള ഗാനമാണ്. പിന്നീട് തീര്‍ത്തും കൊമേഴ്സ്യലും അതേസമയം കലാമേന്‍മ നിലനിര്‍ത്തിയതുമായ ചിത്രമാണ് ‘കൂടെവിടെ’. അന്നുമുതലാണ് ജോണ്‍സണ്‍ എന്ന സംഗീത സംവിധായകന്‍ അദ്ദേഹത്തിന്‍െറ മനസ്സില്‍ ഇടം നേടുന്നത്. പത്മരാജന്‍ ചിത്രങ്ങളെ അഭ്രകാവ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതുപോലെ ഭാവമധുരമായ ഗാനങ്ങളാണ് ജോണ്‍സണ്‍ ഒരുക്കിയത്. കൂടെവിടെയിലെ ‘ആടിവാ കാറ്റേ’, ‘പൊന്നുരുകും പൂക്കാലം’ എന്നീ ഗാനങ്ങള്‍ മനസ്സില്‍ നേര്‍ത്ത കാറ്റലയുടെ സുഖം തീര്‍ക്കുന്നവയാണ്. പിന്നീടദ്ദേഹം സംവിധാനം ചെയ്ത ‘പറന്നു പറന്ന് പറന്ന്’ എന്ന ചിത്രത്തിന്‍െറ സംഗീതവും ജോണ്‍സണായിരുന്നു. ഇതിലുമുണ്ട് മനോഹരമായൊരു ഗാനം; ‘കരിമിഴി കുരുവികള്‍ കവിതമൂളിയോ’. തിങ്കളാഴ്ച നല്ലദിവസം എന്ന ചിത്രത്തില്‍ ഒരു പാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാം അയിരുന്നു സംഗീതം. പിന്നീട് ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം, ഐ.വി ശശിയുടെ കരിമ്പിന്‍പൂവിനക്കരെ എന്നീ തിരക്കഥകള്‍ക്കുശേഷം പത്മരാജന്‍ സംവിധാനം ചെയ്ത ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ മലയാളിക്ക് മറ്റൊരു ഗാനവസന്തം തന്നെയാണ് സമ്മാനിച്ചത്. ഒ.എന്‍.വി എഴുതി ജോണ്‍സണ്‍ ഈണമിട്ട ‘ആകാശമാകെ..’, ‘പവിഴം പോല്‍’ എന്നീ ഗാനങ്ങള്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളാണ്. എന്നാല്‍ തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ‘അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍’, ‘കരിയിലക്കാറ്റുപോലെ’ എന്നീ ചിത്രങ്ങള്‍ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ളവയായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുവന്ന ‘ദേശാടനക്കിളി കരയാറില്ല’ ഗൗരവമാര്‍ന്ന സിനിമയായിരുന്നെങ്കിലും മനോഹരഗാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു. രവീന്ദ്രന്‍ ആദ്യമായി പത്മരാജന്‍ ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചു എന്നതും പ്രത്യേകതയായിരുന്നു. സംവിധായകനര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ വളരെ വ്യത്യസ്തമായ ഗാനങ്ങളായിരുന്നു ഈ ചിത്രത്തില്‍. ‘വാനമ്പാടീ ഏതോ തീരങ്ങള്‍ തേടും..’ എന്ന ഗാനം രവീന്ദ്രന്‍െറ സ്ഥിരം ശൈലിയില്‍തന്നെയായിരുന്നെങ്കിലും ‘പൂവേണോ പൂവേണോ..’ എന്ന ഗാനം വളരെ വ്യത്യസ്തമായ കംപോസിഷനായിരുന്നു. തുടര്‍ന്ന് ‘മൂന്നാംപക്ക’ത്തില്‍ ഇളയരാജയെയാണ് പത്മരാജന്‍ തെരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളാണ് ഈ ചിത്രത്തിലൂടെ പിറന്നത്. ‘ഉണരുമീ ഗാനം’ ജി. വേണുഗോപാലിന്‍െറ സംഗീതജീവിതത്തിലെ അപൂര്‍വ സൗഭാഗ്യമായി. അതിന് ഇളയരാജയോട് ശുപാര്‍ശ ചെയ്തതും പത്മരാജനായിരുന്നു. ‘ഇന്നലെ’ എന്ന ചിത്രത്തിലൂടെ ആകാശവാണിയില്‍ വച്ച് പത്മരാജന് പരിചയമുണ്ടായിരുന്ന പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന് അദ്ദേഹം അവസരം നല്‍കി. കൈതപ്രത്തിനും ആദ്യമായി തന്‍െറ സിനിമയില്‍ അവസരം നല്‍കി. അതിലെ ഗാനങ്ങളും ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. തൊട്ടടുത്ത വര്‍ഷം അവസാന നാളുകളില്‍ പുറത്തിറങ്ങിയ പത്മരാജന്‍െറ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ‘ഞാന്‍ ഗന്ധര്‍വന്‍’ ഒരു മ്യൂസിക്കല്‍ ചലച്ചിത്രം തന്നെയായിരുന്നു എന്നും പറയാം. വളരെ വ്യത്യസ്തമായ ഗാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തന്‍്റെ പ്രിയപെട്ട സംഗീതസംവിധായകന്‍ ജോണ്‍സണെ സമീപിച്ചത്. ഹിന്ദുസ്ഥാനി രാഗങ്ങളില്‍ തനിക്ക് പാട്ടുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച ജോണ്‍സണെ നിര്‍ബന്ധിച്ച് ധൈര്യം പകര്‍ന്നതും പത്മരാജനായിരുന്നു. അങ്ങനെ പിറന്ന ആ ഗാനങ്ങളെ മലയാളത്തിലെ അനശ്വര ഗാനങ്ങളുടെ പട്ടികയിലേ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഒരു ഗന്ധര്‍വസംഗീത സൃഷ്ടി നമുക്ക് സമ്മാനിച്ച ഇരുവരും വിടചൊല്ലിയെങ്കിലും ഇവരുടെ അനശ്വരസൃഷടികളില്‍ ‘ഞാന്‍ ഗന്ധര്‍വന്‍’ തീര്‍ച്ചയായും ഇടംപിടിച്ചിട്ടുണ്ട്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Jan 27, 2016 2:12 pm | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Feb 18, 2016 2:09 pm | |
| സംഗീതസംവിധാന രംഗത്തത്തെി മൂന്നു വര്‍ഷത്തിനിടെ നാല് സിനിമകള്‍ മാത്രം ലഭിച്ച സമയത്താണ് രാജാമണിക്ക് ‘സ്വാഗതം’ എന്ന വേണുനാഗവള്ളി ചിത്രത്തിലേക്ക് ക്ഷണം കിട്ടുന്നത്. അതിലെ ഗാനങ്ങള്‍ മനോഹരങ്ങളായിരുന്നു. ‘മഞ്ഞിന്‍ചിറകുള്ള വെള്ളരിപ്രാവേ..’ എന്ന ബിച്ചു തിരുമല എഴുതിയ ഗാനം പാടാന്‍ നിശ്ചയിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസിനെ. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. രാവിലെ വന്ന് യേശുദാസ് പാട്ട് പാടിത്തീര്‍ത്തു. ആ സമയം സംവിധായകന്‍ വേണുനാഗവള്ളിയും രാജാമണിയും അവിടെയുണ്ട്. റെക്കോഡിംഗ് കഴിഞ്ഞ് യേശുദാസ് മുകളിലത്തെ മുറിയിലേക്ക് പോയി. രാജാമണിയും വേണുവും പരസ്പരം നോക്കി. രണ്ടുപേരുടെയും മുഖത്ത് ഒട്ടും തൃപ്തിയില്ല. ദാസേട്ടന്‍ എന്തിനോ അസ്വസ്ഥനായ അവസ്ഥയിലായിരുന്നു. അത് അദ്ദേഹത്തിന്‍െറ പാട്ടിലും പ്രതിഫലിച്ചു. പാട്ട് രണ്ടുപേര്‍ക്കും തൃപ്തിയായില്ല. എന്തുചെയ്യും! മാറ്റിപ്പാടിക്കാം എന്ന് തീരുമാനിച്ചു. വേണുനാഗവള്ളി മുകളിലത്തെി ദാസേട്ടനോട് ഒതുക്കത്തില്‍ കാര്യം പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. മാറ്റിപ്പാടാന്‍ പറ്റില്ളെന്ന് പറഞ്ഞു. വേണു താഴെവന്ന് രാജാമണിയോടാലോചിച്ചു. യേശുദാസ് മാറ്റിപ്പാടിയില്ളെങ്കില്‍ മറ്റാരെങ്കിലും പാടണം എന്ന നിലപാടിലായിരുന്നു രാജാമണി. അങ്ങനെ ആ ഗാനം പിന്നീട് ജി.വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ തീരുമാനിക്കുയായിരുന്നു. യേശുദാസ് പാടി റെക്കോഡ് ചെയ്ത ഗാനം ഒരു ജൂനിയര്‍ ഗായകന്‍ മാറ്റിപ്പാടുന്ന അപൂര്‍വ സംഭവം. യേശുദാസിന്‍െറ സംഗീതജീവിതത്തില്‍ അങ്ങനെയൊരു സംഭവം വേറെ കേട്ടിട്ടില്ല. ഇങ്ങനെയൊരു ചങ്കൂറ്റം പ്രകടിപ്പിച്ച സംഗീതസംവിധായകനായിരുന്നു രാജാമണി. യേശുദാസിനെ പിണക്കാനോ ഇഷ്ടമല്ലാത്തതെന്തെങ്കിലും പറയാനോ ഒരു സംഗീതസംവിധായകനും ധൈര്യപ്പെടാത്ത കാലം. അതിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. അങ്ങനെയൊരു സമയത്താണ് രാജാമണി ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാന്‍ ധൈര്യം കാട്ടിയത്. ‘നുള്ളിനോവിക്കാതെ’ എന്ന ചിത്രമാണ് രാജാമണി ആദ്യം ചെയ്യുന്നതെങ്കിലും രണ്ടാമത്തെ ചിത്രമായ ‘താളവട്ട’ത്തിലെ ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന’ എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ്. പിന്നീടുള്ള ഹിറ്റായിരുന്നു സ്വാഗതത്തിലെ പാട്ടുകള്‍. മഞ്ഞുകൂട്ടികള്‍, സ്വയംമറന്നുവോ (വെല്‍കം ടു കൊടൈക്കനാല്‍), നന്ദകിശോരാ (ഏകലവ്യന്‍) തുടങ്ങിയ ഹിറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത് പശ്ചാത്തല സംഗീതമായിരുന്നു. 1948ലാണ് രാജാമണിയുടെ പിതാവ് ബി.എ ചിദംബരനാഥ് ‘വെള്ളിനക്ഷത്രം’ എന്ന തന്‍െറ ആദ്യ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മലയാളസിനിമയില്‍ അക്കാലത്ത് നമ്മുടേതായ സംഗീതം വളരെ കുറവാണ്. എല്ലാം ഹിന്ദി ഗാനങ്ങളുടെ റീമേക്ക്. ഗ്രാമഫോണ്‍ റെക്കോഡുമായി തന്നെ സമീപിച്ച നിര്‍മ്മാതാവിനെ പറഞ്ഞയച്ചിട്ടാണ് അദ്ദേഹം ആദ്യചിത്രത്തില്‍ സ്വന്തം സംഗീതമുണ്ടാക്കിയത്. അതേ ആര്‍ജവത്വമാണ് സംഗീതസംവിധാനത്തില്‍ രാജാമണിയും പിന്തുടര്‍ന്നത്. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Feb 18, 2016 2:57 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Feb 18, 2016 3:13 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Feb 18, 2016 3:15 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Feb 18, 2016 4:44 pm | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Tue Mar 29, 2016 5:41 pm | |
| ഒരു പാട്ടിലൂടെ സുരേഷിന്റെ ജീവിതം തന്നെ മാറി. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനേതാവും ഗായകനുമായി മാറിയ സുരേഷ് തമ്പാനൂരിന്റെ വിശേഷങ്ങളിലേക്ക്... പോലീസ് സ്‌റ്റേഷനിലെ മേശയില്‍ താളമിട്ട് എസ്. ഐ. ബിജു പലോസിനു മുമ്പില്‍ പാട്ടുപാടിയ കുടിയനായ പ്രതിയെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും മറക്കില്ല. സ്വന്തമായി എഴുതി ട്യൂണ്‍ ചെയ്‌ത പാട്ട് സിനിമയില്‍ ഹിറ്റായതോടെ സുരേഷുമൊരു സ്‌റ്റാറായി. മോണ കാട്ടിയുള്ള നിഷ്‌കളങ്കമായ ചിരിയും സുരേഷിന്റെ പാട്ടും ഒരുപോലെ തിളങ്ങി. വാദ്യോപകരണങ്ങളൊന്നും ഉപയോഗിക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ മേശയില്‍ താളമിട്ട് പാടി അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ, സന്തോഷത്തിലാണ് സുരേഷ്. പാട്ടുകളുടെ തോഴന്‍ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശി അരിസ്‌റ്റോ സുരേഷ് എന്ന സുരേഷിന് പാട്ടൊരു ഹരമായിരുന്നു. സ്വന്തമായി പാട്ടെഴുതി താളമിട്ടവതരിപ്പക്കുന്ന സുരേഷ് അഞ്ഞൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സിനിമയോടും പാട്ടുകളോടുമുള്ള ഇഷ്‌ടം കൂടി സുരേഷ് എട്ടാംക്ലാസില്‍ പഠനമുപേക്ഷിച്ചു. "എന്റെ പാട്ടുകള്‍ കാസറ്റാക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ കൂട്ടുകാരുടെ സഹായത്തോടെ മൂന്നു പാട്ടുകളുടെ ട്രാക്ക് പാടി റെക്കോര്‍ഡ് ചെയ്‌തു. മറ്റേതെങ്കിലും ഗായകരെക്കൊണ്ട് പാടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികം വിലങ്ങുതടിയായി. "കൂട്ടുകാര്‍ക്ക് അവരുടെ ശബ്‌ദത്തില്‍ തന്നെ പാട്ടു പുറത്തുവരണമെന്നായിരുന്നു ആഗ്രഹം. ഞാന്‍ തന്നെ പാടിയാല്‍ മതിയെന്ന് ചിലര്‍ പറഞ്ഞു. ഇന്നെനിക്ക് തോന്നുന്നത് ആ പാട്ടുകളൊക്കെ എനിക്കു തന്നെ പാടാം എന്നാണ്. " ആദ്യ സിനിമാഗാനം നല്‍കിയ ആത്മവിശ്വാസത്തില്‍ സുരേഷ് പറഞ്ഞു. സുരേഷിന്റെ പാട്ടുകള്‍ മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വരുന്നേ വരുന്നേ അയ്യപ്പന്‍ വരുന്നേ എന്ന കാസറ്റിലെ ആറു പാട്ടില്‍ നാലിന്റെയും രചയിതാവ് സുരേഷാണ്. കഴിവുണ്ടെങ്കിലും അവസരങ്ങള്‍ തേടി മറ്റുള്ളവരുടെ മുമ്പില്‍ പോകാന്‍ സുരേഷ് ശ്രമിച്ചില്ല. കഴിവുള്ളവരെ തേടി അവസരങ്ങള്‍ എെന്നങ്കിലും എത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുരേഷ്. സൗഹൃദങ്ങള്‍ സിനിമയിലെത്തിച്ചു പത്തുവര്‍ഷം മുമ്പെഴുതിയ "മൂത്തേ പൊന്നേ പിണങ്ങല്ലേ" എന്ന പാട്ടും സുരേഷും സിനിമയിലെത്താന്‍ കാരണമായത് സുഹൃത്തായ ശ്രീജിത്താണ്. ബംഗ്ലൂരുവിലുള്ള ശ്രീജിത്തിന്റെ ചേട്ടന്റെ സുഹൃത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയുടെ അച്‌ഛന്റെ വേഷം ചെയ്‌ത ബോബി മോഹന്‍. നാട്ടിലെത്തിയ ശ്രീജിത്തിനെ കാണാന്‍ പോയപ്പോള്‍ കൂട്ടുകാര്‍ക്കായി മേശയില്‍ താളംപിടിച്ച് സുരേഷ് പാടിയ പാട്ടുകള്‍ ശ്രീജിത്ത് ലാപ്‌ടോപ്പില്‍ റെക്കോര്‍ഡ് ചെയ്‌ത് ബോബിമോഹനെ കേ ള്‍പ്പിച്ചു. ബോബിയാണത് എബ്രിഡ് ഷൈനിനെ കാണിക്കുന്നത്. "പാട്ട് എബ്രിഡ് ഷൈന്‍ സാറിന് ഇഷ്‌ടമായി. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ബോബി മോഹന്‍സാറിനൊപ്പമാണ് കാണാന്‍ പോയത്. ഞാന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷൈന്‍ സാറിനാണ്." ഞാനുമൊരു നടനായി 'മുത്തേ പൊന്നേ" എന്ന് പാട്ട് ഷൈന്‍ സാറിന് മുമ്പില്‍ പാടിക്കഴിഞ്ഞപ്പോള്‍ തന്നെ സാറിനത് ഇഷ്‌ടമായി. പിന്നെ ചോദിച്ചത് "അഭിനയിക്കുന്നോ?" എന്നാണ്. സാര്‍ അഭിനയിച്ച് കാണിച്ചതുപോലെ ചെയ്‌തു കാണിച്ചപ്പോള്‍ ഷൈന്‍ സാര്‍ എന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. "അങ്ങനെ സുരേഷുമൊരു നടനായി" എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. - | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Mar 30, 2016 9:16 am | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Sun May 01, 2016 5:06 pm | |
| ആകാശമേടയ്ക്കു വാതിലുണ്ടോ.. താഴുണ്ടോ തഴുതുണ്ടോ പാറാവുണ്ടോ..’ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും ഒ.എന്‍.വിയുടെ ഈ ഗാനം. മനസ്സിന്‍െറ വാതായനങ്ങള്‍ മലര്‍ക്കത്തെുറക്കുന്ന കൗമാരകാലത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ‘വേനല്‍കിനാവുകള്‍’ എന്ന എം.ടിയുടെ ശ്രദ്ധേയമായ ചലച്ചിത്രം ഓര്‍ക്കുന്നവര്‍ക്ക് ഈ വരികള്‍ മറക്കാന്‍ കഴിയില്ല. ഒരു മധ്യവേനലവധിക്കാലത്ത് കൗമാരത്തിന്‍െറ കടിഞ്ഞാണില്ലാത്ത പ്രയാണം ഏതാനും കൗമാരക്കാരുടെ ജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ തന്മയത്വത്തോടെ ചിത്രീകരിച്ച ചിത്രമായിരുന്നു ‘വേനല്‍ക്കിനാവുകള്‍’. കെ.എസ്.സേതുമാധവന്‍ എന്ന വിഖ്യാത സംവിധായകന്‍ വലിയ ഇടവേളക്കുശേഷം എടുത്ത ചിത്രം എന്നതിനേക്കാളുപരി ഒട്ടേറെ പ്രാധാന്യമുള്ള ഈ ചിത്രം മലയാളികളുടെ മനസ്സിനെ സ്വാധീനിച്ചിട്ട് 25 വര്‍ഷമാകുന്നു. 1991 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഒ.എന്‍.വിയുടെ അതിലെ ഗാനങ്ങള്‍ ഇറങ്ങിയിട്ടും കാല്‍ നൂറ്റാണ്ടാകുന്നു. ഒരു മധ്യവേനലവധിയുടെ കാലത്ത് മനോഹരങ്ങളായ ഈ സിനിമയിലെ ഗാനങ്ങള്‍ ഓര്‍ക്കുന്നതില്‍ കൗതുകമുണ്ട്. അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ ഒ.എന്‍.വിയും വിഖ്യാത സംഗീതജ്ഞനായ എല്‍.വൈദ്യനാഥനും ചേര്‍ന്നൊരുക്കിയതാണ് ഇതിലെ ഗാനങ്ങള്‍. കേരളത്തിന്‍െറ സാംസ്കാരിക ചരിത്രത്തെ സംക്ഷിപ്തമായി ഒരു ഗാനത്തിലൊതുക്കിയ ‘പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ പേരറിയാക്കരയില്‍ നിന്നൊരു പൂത്തുമ്പി... എന്ന ഗാനമാണ് ഇതില്‍ ഏറ്റവും പ്രശസ്തം. തിരുമൂര്‍ത്തികള്‍ വാഴും കാവുകള്‍, തിരുവാതിര ഞാറ്റുവേലപ്പുകിലുകള്‍, തെയ്യം-തിറ, കാവടിയാട്ടം, നിരനിരയായാനച്ചന്തം, കിളിപാടും തണലുകള്‍, നിളയുടെ നൃത്തം എന്നു തുടങ്ങി കേരളത്തിന്‍െറ വൈിധ്യം കുറിച്ചിടുന്നതിനൊപ്പം വിദേശികള്‍ സൂര്യസ്നാനത്തിനത്തെുന്ന കടല്‍ത്തീരവര്‍ണന ‘ഒരു വര്‍ണക്കുടയുടെ കീഴിലിരുന്നു തിരപാടും പാട്ടുകേട്ടൊരു കിനാവു കണ്ടു..’ എന്നാണ് ഒ.എന്‍.വി കുറിക്കുന്നത്. ഇതിലെ മറ്റൊരു ശ്രദ്ധേയ ഗാനമാണ് സെമി ക്ളാസിക്കലായി വൈദ്യനാഥനൊരുക്കിയ ‘ഗൗരീ മനോഹരീ മാരവൈരീ മാനസ നളിനിയില്‍ രാഗസൗരഭമുതിരും മലരായുണരും...’ എന്ന ഗാനം. ഭക്തിയോടെ പ്രാര്‍ഥിക്കുന്നതിനിടെ ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ് കവി ഈ ഗാനത്തില്‍ നടത്തുന്നത്. കൗമാരമനസ്സിന്‍െറ ചാഞ്ചല്യവും ഗാനത്തില്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. ‘കുളിര്‍ നിടിലത്തില്‍ കുങ്കുമ തിലകം തളിര്‍ വിരലുകളില്‍ താമരമുകുളം മറ്റൊരു വിണ്‍നദി പോലെ മാറിലെ മുക്താഹാരം സുരുചിരമിളകി സുലളിതപദയായ് നര്‍ത്തനമാടുക ഭുവനമനോഹരി..’ തുടങ്ങിയ വരികള്‍ വളരെ കാവ്യാത്മകവുമാണ്. വെസ്റ്റേണ്‍ പശ്ചാത്തലത്തിലുള്ളതാണ് മറ്റ് രണ്ടുഗാനങ്ങളും. ഇതില്‍ ‘പോരൂ പോരൂ ആദി വിജനതയില്‍.. ആദി മലര്‍വനിയില്‍..’ എന്ന ഗാനവും അതിന്‍െറ വരികള്‍കൊണ്ടും സംഗീതം കൊണ്ടും ശ്രദ്ധേയമാണ്. കൗമാരമനസ്സിന്‍െറ അതിരുകള്‍ ഭേദിക്കുടന്ന പ്രയാണമാണ് ‘ആകാശമേടയ്ക്കു വാതിലുണ്ടോ..’ എന്ന ഗാനത്തിന്‍െറ പ്രമേയം. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon May 02, 2016 11:08 am | |
| Ente ishtaganangalilonnu.... Akashamedakku vaathilundo? ente oru friend pandu padarullathu ingane... Thazhundo thazhuthundo Tharavundo?? | |
| | | Paandyettan Forum Member
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon May 02, 2016 6:44 pm | |
| Aakashamedakku vaathilundo!! annokke ee pattu kaanunnathu Yadhu krishnan odikkunna hero ranger or herculese MTB kaanan vendi aayirunnu | |
| | | nettooraan Super Member
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Mon May 02, 2016 8:18 pm | |
| ‘ആകാശമേടയ്ക്കു വാതിലുണ്ടോ..’"Thazhundo thazhuthundo Tharavundo??" "ee pattu kaanunnathu Yadhu krishnan odikkunna hero ranger or herculese MTB kaanan vendi aayirunnu" "കൗമാരമനസ്സിന്‍െറ അതിരുകള്‍ ഭേദിക്കുടന്ന പ്രയാണമാണ് ‘ആകാശമേടയ്ക്കു വാതിലുണ്ടോ..’ എന്ന ഗാനത്തിന്‍െറ പ്രമേയം." | |
| | | Neelu Forum Boss
Location : Dubai
| | | | Binu Forum Boss
Location : Kuwait
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Tue May 03, 2016 11:09 am | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Jun 23, 2016 8:57 am | |
| മുറുകുന്നോ ബന്ധം അഴിയുന്നോ...
ടി.പി.ശാസ്തമംഗലം 22:50 PM 19/06/2016
പ്രശസ്ത നോവലിസ്റ്റ് എം.ടി.വാസുദേവന്‍ നായര്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമെന്ന നിലക്ക് ഖ്യാതിനേടിയ ചിത്രമാണ് ‘മുറപ്പെണ്ണ്’. അര നൂറ്റാണ്ടിനു മുന്‍പ് എ.വിന്‍സന്‍റ് സംവിധാനം ചെയ്ത് പുറത്തുവന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളികളെ കോള്‍മയിര്‍കൊള്ളിച്ചുകൊണ്ടേയിരിക്കുന്നു. പി.ഭാസ്കരന്‍ എഴുതി ബി.എ.ചിദംബരനാഥ് സംഗീതം നല്കിയ പാട്ടുകള്‍ പ്രസ്തുത ചിത്രത്തിന് വലിയ അനുഗ്രഹമായി മാറി. ഈ ചിത്രത്തിലെ എന്നല്ല മലയാളത്തില്‍ തന്നെ ഇന്നോളം പിറന്നവയില്‍ ഏറ്റവും മികച്ചത് എന്നു നിസ്സംശയം പറയാവുന്നതാണ്, ‘കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍ കരയുന്നോ പുഴ ചിരിക്കുന്നോ’ എന്ന ഗാനം. തന്‍്റേതാകുമെന്നു കരുതിയ കാമുകി (സ്വന്തം മുറപ്പെണ്ണ്) മറ്റൊരാളുടെ (സ്വന്തം സഹോദരന്‍്റെ ) ഭാര്യയായി മാറിയപ്പോള്‍ തകര്‍ന്നടിഞ്ഞ ഹൃദയത്തോടെ നായകന്‍ (പ്രേം നസീര്‍ അവതരിപ്പിച്ച ബാലന്‍ എന്ന കഥാപാത്രം ) ഭാരതപ്പുഴയുടെ തീരത്തു ചെന്നിരുന്ന് പാടുന്നതാണ് സന്ദര്‍ഭം. പുഴയെയും ജീവിതത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് പ്രതിഭാശാലിയായ പി.ഭാസ്കരന്‍ ഇതിന്‍്റെ വരികള്‍ കുറിച്ചിരിക്കുന്നത്. ഈ പുഴ തന്‍്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് കരയുകയാണോ? അതോ കേവലം ഒരു പെണ്ണിന്‍്റെ പിറകെ നടന്ന വിഡ്ഢി എന്നു പറഞ്ഞ് ചിരിക്കുകയാണോ? രണ്ടായാലും കണ്ണീരു വരുമല്ളോ. മാത്രമല്ല, അവരുടെ ജീവിതം പോലെതന്നെ പുഴയും കൈവഴി പിരിയുകയാണ്. എത്ര അര്‍ഥവത്തായ ഗാനം എന്നു നോക്കുക. ഈ ഗാനത്തിലെ എല്ലാ വരികളും എടുത്തു പറയത്തക്കതാണെങ്കിലും ഈ ഈരടി പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ. ‘ഒരുമിച്ചുചേര്‍ന്നുള്ള കരളുകള്‍ വേര്‍പെടുമ്പോള്‍ മുറുകുന്നോ ബന്ധം അഴിയുന്നോ?’ ഇന്നലെ വരെ ഒരുമിച്ചു ചേര്‍ന്നതായിരുന്നു അവരുടെ കരളുകള്‍. ഇന്നിതാ അവ വെര്‍പെട്ടിരിക്കുന്നു.അപ്പോള്‍ ബന്ധം മുറുകുകയാണോ അതോ അഴിയുകയാണോ? പി.ഭാസ്കരന്‍ ഇങ്ങനെ ചോദിക്കാന്‍ തക്ക കാരണമുണ്ട്. സ്വന്തം കാമുകി ഇപ്പോള്‍ തന്‍്റെ സഹോദരന്‍്റെ ഭാര്യയായി മാറിയിരിക്കുന്നു. ഭാരതീയ സംസ്കാരമനുസരിച്ച് സഹോദരന്‍്റെ ഭാര്യ സ്വന്തം സഹോദരിയാണ്. അപ്പോള്‍ ബന്ധം മുറുകുകയാണ്. അതേസമയം കാമുകീകാമുക സങ്കല്പം ഇല്ലാതായിരിക്കുന്നു. അപ്പോള്‍ ബന്ധം അഴിയുകയാണ്. പുഴ കടലിലോ കായലിലോ ചെന്നു ചേരുംവരെ പുഴയുണ്ട്. ചേര്‍ന്നുകഴിഞ്ഞാല്‍ പുഴയുണ്ടോ? അപ്പോള്‍ ബന്ധം മുറുകുകയാണോ അഴിയുകയാണോ? കേവലം ഒരു ഗാനത്തില്‍ എത്ര ലളിതമായും എന്നാല്‍ അതിഗഹനമായും ആശയം കൊണ്ടുവരാമെന്ന് തെളിയിച്ചിരിക്കുകയാണ് പി.ഭാസ്കരന്‍. ഇത്രയും ലക്ഷണമൊത്ത ഒരു പ്രണയഭംഗഗാനം മലയാളത്തില്‍ വേറെയുണ്ടോ എന്നു നാം സംശയിച്ചു പോകും.യേശുദാസിന്‍്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ പാട്ടിനു കൈവന്ന വികാരം പറഞ്ഞറിയിക്കുക പ്രയാസം. ‘കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്‍്റെ കവിളത്ത് മഴവില്ലിന്‍ നിഴലാട്ടം’ എന്ന അടുത്ത പാട്ടില്‍ (എസ്.ജാനകി, ശാന്ത പി. നായര്‍ എന്നിവര്‍ പാടിയത്) പി.ഭാസ്കരന്‍ നര്‍മ്മത്തിനും ഒപ്പം കേരളത്തിലെ നാട്ടിന്‍പുറത്തെ ‘എട്ടും പൊട്ടും തിരിയാത്ത’ നായികയുടെ അവസ്ഥക്കും ആണ് പ്രാധാന്യം നല്കിയിരിക്കുന്നത്. ‘കളിത്തോഴിമാരെന്നെ കളിയാക്കി എന്‍്റെ കളിത്തോഴിമാരെന്നെ കളിയാക്കി ഇടത്തു കണ്ണിടയ്ക്കിടെയിന്നലത്തെുടിച്ചപ്പോള്‍ കളിയാക്കി എന്നെ കളിയാക്കിഎന്‍്റെ കളിത്തോഴിമാരെന്നെ കളിയാക്കി’ (ആലാപനംഎസ്. ജാനകി) എന്ന ഗാനത്തില്‍ നായികയുടെ സ്നേഹം നിറഞ്ഞ പരിഭവം നമുക്ക് വായിച്ചെടുക്കാം. കഥാപാത്രങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള രചനാരീതി ഭാസ്കരനെ വേറിട്ട് നിറുത്തുന്നു. ‘കണ്ണാരം പൊത്തിപ്പൊത്തി കടയ്ക്കാടം കടന്നു കടന്ന്’ (ബി.എ.ചിദംബരനാഥ്, ലത രാജു ), ‘ഒന്നാനാം മരുമലയ്ക്ക് ഒരായിരം കന്യമാര്’ (ശാന്ത പി. നായരും സംഘവും) തുടങ്ങിയ ഗാനങ്ങളും ആ ചിത്രത്തിന് മാറ്റ് കൂട്ടി. ബി.എ.ചിദംബരനാഥ് അധികം ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ ഒരുക്കിയിട്ടില്ല. എന്നാല്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പലതും ജനപ്രിയമായി. ‘മുറപ്പെണ്ണ്’ എന്ന ചിത്രം പ്രദര്‍ശനത്തിനു വന്നിട്ട് അന്‍പത് ആണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിലെ ഗാനങ്ങളാണ് നിത്യഹരിതമായി നിലകൊള്ളുന്നതെന്ന് കാണാം. അത് ചെറിയ കാര്യമല്ലല്ളോ! | |
| | | Sponsored content
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ | |
| |
| | | | ഒരു ഗാനം, എത്ര കഥകള്‍ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |