Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | ഒരു ഗാനം, എത്ര കഥകള്‍ | |
|
+19ROHITH NAMBIAR Laila N midhun Sheeja Usha Venugopal nettooraan sandeep shamsheershah Greeeeeshma balamuralee Binu Abhijit Chandran TPR Minnoos Michael Jacob issac k.j parutty Ammu anizham 23 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Aug 27, 2014 4:13 pm | |
| വേണുഗോപാലിന്റെ ചില ഗാനങ്ങളുടെ പിന്നിലുള്ള കഥകള്‍ അദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ : രാരീരാരീരം രാരോ...ആ ഗാനം ഒരു സാന്ത്വനമായിരുന്നു... ആ പാട്ടു വരുന്നതിനുമുമ്പുള്ള കാലം നിരാശയുടേതായിരുന്നു. പല പാട്ടുകള്‍ പാടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ആദ്യമായി പാടിയതുതന്നെ നാലുവരിയേ പുറത്തുവന്നിട്ടുള്ളൂ. അതൊക്കെ ജീവിതത്തില്‍ വലിയ നിരാശയുണ്ടാക്കി. അതിനിടയിലാണ് നിറക്കൂട്ട് എന്ന സിനിമയില്‍ പാടുന്നത്. കാസറ്റ് റിലീസാവുന്നതുവരെ അക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. ഇനി അഥവാ പുറത്തുവന്നില്ലെങ്കിലോ. അങ്ങനെത്തന്നെ സംഭവിച്ചു. കാസറ്റ് റിലീസായിട്ട് അത് ഫിലിമില്‍നിന്ന് മാറ്റി. അതെനിക്ക് വല്ലാത്തൊരു തിരിച്ചടിയായിരുന്നു. മാനസികമായി തകര്‍ന്നുപോയി. പിന്നെയാണ് മനസ്സിലായത്,അതുപോലും നല്ലതിനായിരുന്നു. കാരണം നവോദയയുടെ സിനിമയാണ് പിന്നാലെ വന്നത്. 'ഒന്നുമുതല്‍ പൂജ്യം വരെ'. അതിന് ഒരുപാട് പബ്ലിസിറ്റി കിട്ടി. രാരീരാരീരം രാരോ വലിയൊരു വഴിത്തിരിവായി. പിന്നെയും കുറെ ഗാനങ്ങള്‍. 'ചന്ദനമണി വാതില്‍ പാതി ചാരി'യെന്ന ഗാനത്തില്‍ വല്ലാത്തൊരു ദു:ഖത്തിന്റെ നിഴലുണ്ട്... 'ഒന്നാം രാഗം' പാടുന്ന സമയത്താണ് ഞാന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്റെ നമ്പറൊക്കെ വാങ്ങിവെച്ചു. അടുത്ത റെക്കോഡിങ്ങിന് വിളിക്കുകയും ചെയ്തു. അരിസ്‌റ്റോ ജങ്ഷനിലെ ചെറിയൊരു ലോഡ്ജില്‍ വെച്ചായിരുന്നു കമ്പോസിങ്ങ്. പാട്ടുപഠിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍. ഇടയ്‌ക്കൊരു ചായ ബ്രേക്കിന് വെളിയിലിറങ്ങി. അപ്പോള്‍ ലോഡ്ജിന്റെ അറ്റത്തെ റൂമിലൊരു ആള്‍ക്കൂട്ടം. കുറെ പോലീസുകാര്‍ വെളിയില്‍ നില്‍ക്കുന്നുണ്ട്. അടുത്തേക്ക് എത്തുമ്പോള്‍ തന്നെ വല്ലാത്ത മണം വരുന്നു. മദ്യത്തിന്റെയും എന്തോ ചീഞ്ഞതിന്റെയും ഗന്ധം. ഒരു മൃതദേഹമായിരുന്നു റൂമിനകത്ത്. രണ്ടുദിവസമെങ്ങാന്‍ പഴക്കമുണ്ടെന്ന് കേട്ടു. ആ മൃതശരീരം ഇറക്കി അവര്‍ താഴെ കിടത്തിയിരിക്കുകയാണ്. വിഷം മദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നൊക്കെ അവിടെ കൂടിനിന്നവര്‍ സംസാരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരുമരണം ഞാന്‍ നേരിട്ടു കാണുന്നത്. അതിന്റെയൊരു അസ്വസ്ഥത മനസ്സില്‍ കയറിക്കൂടി. എന്റെ കൂടെയുള്ളവരാവട്ടെ ഇതൊന്നും അറിയുന്നുപോലുമില്ല. അവര്‍ സിഗരറ്റ് വലിച്ചു, ചായ കുടിച്ചു. രവിയേട്ടനാവട്ടെ ഹിന്ദോളത്തില്‍ മുഴുകിയിരിക്കുകയാണ്. എന്റെ മനസ്സിലെ കാലുഷ്യങ്ങള്‍ സ്വരത്തെ ബാധിക്കരുതല്ലോ. അങ്ങനെ മനസ്സിനെ പിടിച്ചുനിര്‍ത്തിയാണ് ആ പാട്ട് പാടിയത്. ആ പാട്ട് സിനിമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു. ഓര്‍ക്കസ്ട്രയൊക്കെ കട്ട് ചെയ്തിട്ട്,ഒരു അശരീരിപോലെയാക്കിയിരിക്കുന്നു. 'ഒന്നാം രാഗം പാടി'...അതോടെ പത്മരാജന്റെ ഇഷ്ടഗായകനാവുകയാണ് താങ്കള്‍... 'തൂവാനത്തുമ്പികളി'ല്‍ ആദ്യം പാട്ട് എഴുതിയിട്ട് ട്യൂണിടുകയായിരുന്നു. ഒ.എന്‍.വി. സാര്‍ ഇങ്ങനെയാണ് എഴുതിയത്..'ഇനി നിന്‍ മനസ്സിന്റെ കൂട് തുറന്നതില്‍ ഒരു മിന്നാമിനുങ്ങിയെ കൊണ്ടുവെയ്ക്കാം' സിനിമയുടെ റഷസ് എടുത്തുകഴിഞ്ഞപ്പോഴാണ് പാട്ടില്‍ കുറച്ച്കൂടി എനര്‍ജി വേണമെന്ന് പത്മരാജന്‍ സാറിന് തോന്നിയത്. പുതിയ ട്യൂണ്‍ കേള്‍പ്പിച്ചപ്പോള്‍ ഒ.എന്‍.വി. സാറിന് ഇഷ്ടപ്പെട്ടില്ല. ട്യൂണിന് അനുസരിച്ച് എഴുതില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. അങ്ങനെയാണ് അതുവരെ രംഗത്തില്ലായിരുന്ന ശ്രീകുമാരന്‍ തമ്പിസാറിനെ എഴുതാന്‍ വിളിക്കുന്നത്. വലിയൊരു ഇടവേളയ്ക്കുശേഷം തമ്പിസാര്‍ വീണ്ടും പാട്ടെഴുതി തുടങ്ങുകയാണ്. അതാണ് 'മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി...' | |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Aug 27, 2014 4:48 pm | |
| | |
| | | balamuralee Forum Owner
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Sat Aug 30, 2014 6:12 pm | |
| സിനിമാപാട്ടുകളോടോപ്പമോ അതിനപ്പുറമോ പ്രശസ്തമായിട്ടുണ്ട് പല പരസ്യഗാനങ്ങളും എന്നാല്‍ അതിന്റെ പിന്നണിയില്‍ പ്രവര്ത്തിനച്ചവര്‍ ആരൊക്കെയാണെന്ന് അധികം ആര്ക്കും അറിയില്ല അതിലേക്കു ഒരെത്തി നോട്ടം
രാധാസ് സോപ്പിന്റെോ പ്രശസ്തമായ പരസ്യഗാനം “ രാമച്ചവിശറി പനിനീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പാണോ ‘’ വരികള്‍ എസ് രമേശന്‍ നായരുടെയും സംഗീതം ദര്ശ ന്‍ രാമന്റെതയുമാണ് . പാടിയിരിക്കുന്നത് ബാലഗോപാലന്‍ തമ്പിയും പി സുശീലാദേവിയും ചേര്ന്നാ ണ്
‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ വെള്ളയുടുപ്പിനുജാല തന്നെ’ എന്ന ഗാനത്തിന്റെ രചന തൃശൂര്‍ കാരനായ കുട്ടിശങ്കരമേനോനും സംഗീതം ചെയ്തത് സുകുമാരവാര്യരും വേറൊരു പ്രത്യേകത കൂടി ഈ ഗാനതിനുണ്ട് . സോപാന സംഗീത കുലപതിയായ ഞരളത്ത് രാമപ്പൊതുവാളാണ പശ്ചാത്തലത്തിലെ ഇടയ്ക്ക വായിച്ചിരിക്കുന്നത് . അപെക്സ് അള്ട്ടി മയുടെ കഥാപ്രസംഗരൂപത്തിലുള്ള ഗാനം ‘ വര്ണ്മനോഹരമാണീ മാളിക വര്ണ്ണം വിതറി വിളങ്ങി നിന്നു’ പാടിയത് പ്രദീപ് പള്ളുരുത്തിയും സംഗീതം ശ്രീനിവാസും . അപെക്സിന്റെക തന്നെ ‘പച്ചപായലിന്‍ പലവിധ ശല്യം ‘ എന്ന തുള്ളല്‍ രൂപത്തിലുള്ള ഗാനം പാടിയതും സംഗീതം ചെയ്തതും ശ്രീനിവാസ് തന്നെയാണ്
ഭീമാ ജ്യുവലറിയുടെ ‘പെണ്ണായാല്‍ പോന്നു വേണം’ എന്നാ ഗാനം സൃഷ്ടിച്ചത് ആര്‍ കെ ദാമോദരനും ബേണി ഇഗ്നേഷ്യസും ചേര്ന്നാ ണ് . ഉണ്ണി മേനോന്റെ ശബ്ദത്തില്‍ ആണ് ആദ്യം റെക്കോര്ഡ്ം ചെയ്തത് പ. ഇപ്പോള്‍ കേള്ക്കു ന്ന വെര്ഷ്ന്‍ പാടിയിര്കുന്നത് കാര്ത്തി ക് ആണ്
ഇമ്മാനുവല്‍ സില്ക്സി ന്റെ മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാനുവല്‍ എന്ന്ന ഗാനത്തിന്റെ രചന ദീപു നമ്പൂതിരി സംഗീതം ദീപക് ദേവ് പാടിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായിക സുജാതയാണ് . ഇതേ ടീമിന്റെ മറ്റൊരു ഗാനമാണ് ‘പെണ്ണെ നിന്നെ സുന്ദരിയാക്കിയതാര്’ എന്നാ ആലൂക്കാസിന്റെ പരസ്യഗാനം
പ്രഭാതത്തിലെ പൊന്‍ കിരണമായി എന്ന മാതൃഭൂമി പരസ്യഗാനത്തിനു ശബ്ദം നല്കിരയിരിക്കുന്നത് മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനാണ് രചന ദീപ്തി സംഗീതം ജോര്ജ്ം പീറ്റര്‍ പരസ്യഗാനത്തിലെ എക്കാലത്തെയും ഹിറ്റ് എന്ന് പറയാവുന്ന ജയലക്ഷ്മി സില്ക്സി്ന്റെ 'മധുരസ്വപ്നങ്ങള്‍ ഏകും ജയലക്ഷ്മി’ .ഭഗവന്‍ദാസ് എഴുതിയ വരികള്ക്ക്ക ശങ്കര്‍ മഹാദേവന്‍ ഈണം പകര്ന്നു് വിജയലക്ഷ്മി എന്നാ ഗായികയാണ് ഈ ഗാനം ആദ്യം ആലപിച്ചത് . പിന്നീട് ചിന്മയി ഉള്പ്പെ ടെ പല ഗായകര്‍ ഈ ഗാനം ആലപിച്ചിട്ടുണ്ട്.(പരസ്യഗാനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും ഇത് തന്നെയാണ് . ചിത്രീകരണവും മികച്ചതായിരുന്നു )
വിവരങ്ങള്ക്ക് കടപ്പാട് : രവിമേനോന്‍ . പാട്ടെഴുത്ത് ബ്ലോഗ് | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Sun Aug 31, 2014 10:48 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Sun Aug 31, 2014 11:06 am | |
| Thank u so much…..njan edaku orkum eee parasya ganangal ara padiyirikunney ennu..ethoru nalla information aanu.thank u all
Rmacha vishari – beautiful song..Susheela devi yude voice aano..nalla young voice..beautiful.
Pennayal ponnu venam –hit parasya song- Karthik aano…….good
| |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Sun Aug 31, 2014 11:41 am | |
| - balamuralee wrote:
- സിനിമാപാട്ടുകളോടോപ്പമോ അതിനപ്പുറമോ പ്രശസ്തമായിട്ടുണ്ട് പല പരസ്യഗാനങ്ങളും എന്നാല്‍ അതിന്റെ പിന്നണിയില്‍ പ്രവര്ത്തിനച്ചവര്‍ ആരൊക്കെയാണെന്ന് അധികം ആര്ക്കും അറിയില്ല അതിലേക്കു ഒരെത്തി നോട്ടം
രാധാസ് സോപ്പിന്റെോ പ്രശസ്തമായ പരസ്യഗാനം “ രാമച്ചവിശറി പനിനീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പാണോ ‘’ വരികള്‍ എസ് രമേശന്‍ നായരുടെയും സംഗീതം ദര്ശ ന്‍ രാമന്റെതയുമാണ് . പാടിയിരിക്കുന്നത് ബാലഗോപാലന്‍ തമ്പിയും പി സുശീലാദേവിയും ചേര്ന്നാ ണ്
‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ വെള്ളയുടുപ്പിനുജാല തന്നെ’ എന്ന ഗാനത്തിന്റെ രചന തൃശൂര്‍ കാരനായ കുട്ടിശങ്കരമേനോനും സംഗീതം ചെയ്തത് സുകുമാരവാര്യരും വേറൊരു പ്രത്യേകത കൂടി ഈ ഗാനതിനുണ്ട് . സോപാന സംഗീത കുലപതിയായ ഞരളത്ത് രാമപ്പൊതുവാളാണ പശ്ചാത്തലത്തിലെ ഇടയ്ക്ക വായിച്ചിരിക്കുന്നത് . അപെക്സ് അള്ട്ടി മയുടെ കഥാപ്രസംഗരൂപത്തിലുള്ള ഗാനം ‘ വര്ണ്മനോഹരമാണീ മാളിക വര്ണ്ണം വിതറി വിളങ്ങി നിന്നു’ പാടിയത് പ്രദീപ് പള്ളുരുത്തിയും സംഗീതം ശ്രീനിവാസും . അപെക്സിന്റെക തന്നെ ‘പച്ചപായലിന്‍ പലവിധ ശല്യം ‘ എന്ന തുള്ളല്‍ രൂപത്തിലുള്ള ഗാനം പാടിയതും സംഗീതം ചെയ്തതും ശ്രീനിവാസ് തന്നെയാണ്
ഭീമാ ജ്യുവലറിയുടെ ‘പെണ്ണായാല്‍ പോന്നു വേണം’ എന്നാ ഗാനം സൃഷ്ടിച്ചത് ആര്‍ കെ ദാമോദരനും ബേണി ഇഗ്നേഷ്യസും ചേര്ന്നാ ണ് . ഉണ്ണി മേനോന്റെ ശബ്ദത്തില്‍ ആണ് ആദ്യം റെക്കോര്ഡ്ം ചെയ്തത് പ. ഇപ്പോള്‍ കേള്ക്കു ന്ന വെര്ഷ്ന്‍ പാടിയിര്കുന്നത് കാര്ത്തി ക് ആണ്
ഇമ്മാനുവല്‍ സില്ക്സി ന്റെ മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാനുവല്‍ എന്ന്ന ഗാനത്തിന്റെ രചന ദീപു നമ്പൂതിരി സംഗീതം ദീപക് ദേവ് പാടിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ ഗായിക സുജാതയാണ് . ഇതേ ടീമിന്റെ മറ്റൊരു ഗാനമാണ് ‘പെണ്ണെ നിന്നെ സുന്ദരിയാക്കിയതാര്’ എന്നാ ആലൂക്കാസിന്റെ പരസ്യഗാനം
പ്രഭാതത്തിലെ പൊന്‍ കിരണമായി എന്ന മാതൃഭൂമി പരസ്യഗാനത്തിനു ശബ്ദം നല്കിരയിരിക്കുന്നത് മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനാണ് രചന ദീപ്തി സംഗീതം ജോര്ജ്ം പീറ്റര്‍ പരസ്യഗാനത്തിലെ എക്കാലത്തെയും ഹിറ്റ് എന്ന് പറയാവുന്ന ജയലക്ഷ്മി സില്ക്സി്ന്റെ 'മധുരസ്വപ്നങ്ങള്‍ ഏകും ജയലക്ഷ്മി’ .ഭഗവന്‍ദാസ് എഴുതിയ വരികള്ക്ക്ക ശങ്കര്‍ മഹാദേവന്‍ ഈണം പകര്ന്നു് വിജയലക്ഷ്മി എന്നാ ഗായികയാണ് ഈ ഗാനം ആദ്യം ആലപിച്ചത് . പിന്നീട് ചിന്മയി ഉള്പ്പെ ടെ പല ഗായകര്‍ ഈ ഗാനം ആലപിച്ചിട്ടുണ്ട്.(പരസ്യഗാനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും ഇത് തന്നെയാണ് . ചിത്രീകരണവും മികച്ചതായിരുന്നു )
വിവരങ്ങള്ക്ക് കടപ്പാട് : രവിമേനോന്‍ . പാട്ടെഴുത്ത് ബ്ലോഗ് barlee | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 10:33 am | |
| ദക്ഷിണാമൂർത്തിയുടെ പ്രസിദ്ധഗാനമായ “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”അദ്ദേഹം ഏറ്റവും വേഗം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളിലൊന്നാണ്.ഒന്നര മണിക്കൂർ കൊണ്ട്.
തിശ്ര-ചതുരശ്ര-മിശ്ര-ഖണ്ഡ-താളഗതികളെല്ലാം വന്നുപോകുന്ന അപൂർവ്വമായ ഗാനമാണ് രവീന്ദ്രന്റെ ആറാം തമ്പുരാനിലെ “പാടീ..പുഴയിലേതോ”എന്ന ഗാനം.അത്തരത്തിലൊന്നു ചെയ്യാമോ എന്ന യേശുദാസിന്റെ അഭിപ്രായത്തിൽ നിന്നാണ് രവീന്ദ്രൻ മാഷ് പ്രസ്തുതഗാനം നിർമ്മിച്ചത്.
“വികാരനൌകയുമായ്”എന്ന അമരത്തിലെ യേശുദാസിന്റെ അവാർഡ്ഗാനം പാടാൻ ആദ്യം ഭരതനും രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു.ബാലമുരളീകൃഷ്ണ തന്നെയാണ്, “ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്”എന്നു പറഞ്ഞ് തിരിച്ചയച്ചത്.
എം.ജി.ശ്രീകുമാറിന്റെ വീട്ടിൽ വെച്ച്,ഓഡിയോ കാസറ്റിന്റെ ദൈർഘ്യം നിറയ്ക്കാനായി പാടി റൊക്കോഡ് ചെയ്ത പാട്ടാണ് ചിത്രത്തിലെ “സ്വാമിനാഥപരിപാലയാശുമാം”എന്ന എന്ന കീർത്തനം.അത് പിന്നീട് ക്ലൈമാക്സിൽ ഉപയോഗിക്കാൻ തീരുമാനിക്കപ്പെടുകയായിരുന്നു.
രണ്ടു വരിയ്ക്കു മാത്രം ഈണം നൽകപ്പെട്ട,അതേ ഈണം എല്ലാവരികൾക്കും ആവർത്തിക്കുന്ന അപൂർവ്വഗാനമാണ് കൈതപ്രത്തിന്റെ “എങ്ങനെ ഞാൻ ഉറക്കേണ്ടൂ”എന്ന ഗാനം. | |
| | | balamuralee Forum Owner
| | | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 10:54 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 11:06 am | |
| 1. അരവിന്ദന്‍ തന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..! 2.തീസ്രീ മന്‍സില്‍ എന്ന ചിത്രത്തിലെ "ഓ മേരെ സോനാരേ സോനാരേ" എന്ന ആശാ ഭോസ്ലെ ഗാനത്തിലൂടെയാണത്രെ ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ആര്‍ ഡീ ബ്ബര്‍മ്മന്‍ ഇലക്റ്റ്രോണിക് ഓര്‍ഗന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത് 3.ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ "കായലരികത്ത്" "എല്ലാരും ചൊല്ലണ്", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.
******************************************************************************
1.“പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. രണ്ടു “ദു” അടുത്തടുത്തു വരുന്ന അരോചകത മാറ്റണമെന്ന നിർദ്ദേശം വന്നതിനാൽ “ദുഃഖഭാരം ചുമക്കുന്ന” എന്നാക്കി മാറ്റി. 2.കാട്ടുതുളസിയിലെ “ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു.....(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോൾ കുഞ്ചാക്കോ (പ്രൊഡ്യൂസർ)യ്ക്കും മറ്റും സംശയമായി. നായകൻ കൽക്കട്ടയിൽ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിർബ്ബന്ധം പിടിച്ചു. 3.ഇടയ്ക്കയും മൃദംഗവും മാത്രം മാറിമാറി ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണ് “ചെത്തി മന്ദാരം തുളസി”. വോക്കൽ സപ്പോർട്ടിന് മൃദംഗം. ചരണങ്ങൾക്കിടയ്ക്ക് ഇടയ്ക്ക.തബല വിട്ട് ദേവരാജൻ ചെയ്ത ആദ്യ ഉദ്യമം.
മദന്‍ മോഹന്‍ കോഹ്ലിയുടെ ഗാനങ്ങളില്‍ സിതാര്‍ വായിച്ചിരിക്കുന്നത് ഉസ്താദ് റൈസ് ഖാന്‍ ആണ് (ഉസ്താദ് വിലായത്ത് ഖാന്റെ സഹോദരന്‍).ഒരിക്കല്‍ അവര്‍ തമ്മില്‍ പിണങ്ങി.പിന്നീട് മദന്‍ മോഹന്റെ പാട്ടില്‍ സിതാര്‍ ഉപയോഗിച്ചിട്ടേ ഇല്ല.!
“വെണ്ണതോൽക്കുമുടലില്‍ സുഗന്ധിയാം എണ്ണതേച്ചരയിലൊറ്റമുണ്ടുമായ് തിണ്ണമേലമരുമാ നതാംഗി മുക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം“ മഹാകവി വള്ളത്തോളിന്റെ ഈ പാര്‍വ്വതീ വര്‍ണ്ണനയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് രണ്ടു മലയാളഗാനങ്ങളുടെ പല്ലവികള്‍ ഉണ്ടായി “വെണ്ണതോല്ക്കുമുടലോടെ... അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ “
1.ദക്ഷിണാമൂർത്തിയുടെ പ്രസിദ്ധഗാനമായ “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”അദ്ദേഹം ഏറ്റവും വേഗം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളിലൊന്നാണ്.ഒന്നര മണിക്കൂർ കൊണ്ട്. 2.തിശ്ര-ചതുരശ്ര-മിശ്ര-ഖണ്ഡ-താളഗതികളെല്ലാം വന്നുപോകുന്ന അപൂർവ്വമായ ഗാനമാണ് രവീന്ദ്രന്റെ ആറാം തമ്പുരാനിലെ “പാടീ..പുഴയിലേതോ”എന്ന ഗാനം.അത്തരത്തിലൊന്നു ചെയ്യാമോ എന്ന യേശുദാസിന്റെ അഭിപ്രായത്തിൽ നിന്നാണ് രവീന്ദ്രൻ മാഷ് പ്രസ്തുതഗാനം നിർമ്മിച്ചത്. 3.“വികാരനൌകയുമായ്”എന്ന അമരത്തിലെ യേശുദാസിന്റെ അവാർഡ്ഗാനം പാടാൻ ആദ്യം ഭരതനും രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു.ബാലമുരളീകൃഷ്ണ തന്നെയാണ്, “ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്”എന്നു പറഞ്ഞ് തിരിച്ചയച്ചത്. 4.എം.ജി.ശ്രീകുമാറിന്റെ വീട്ടിൽ വെച്ച്,ഓഡിയോ കാസറ്റിന്റെ ദൈർഘ്യം നിറയ്ക്കാനായി പാടി റൊക്കോഡ് ചെയ്ത പാട്ടാണ് ചിത്രത്തിലെ “സ്വാമിനാഥപരിപാലയാശുമാം”എന്ന എന്ന കീർത്തനം.അത് പിന്നീട് ക്ലൈമാക്സിൽ ഉപയോഗിക്കാൻ തീരുമാനിക്കപ്പെടുകയായിരുന്നു. 5.രണ്ടു വരിയ്ക്കു മാത്രം ഈണം നൽകപ്പെട്ട,അതേ ഈണം എല്ലാവരികൾക്കും ആവർത്തിക്കുന്ന അപൂർവ്വഗാനമാണ് കൈതപ്രത്തിന്റെ “എങ്ങനെ ഞാൻ ഉറക്കേണ്ടൂ”എന്ന ഗാനം. 6.തഹ്സീന്റെ നുറുങ്ങിനോട് ചേർക്കാൻ: മദൻ മോഹന് ആവേശമായിരുന്നു അലി അക്ബർ ഖാന്റെ സരോദ്.റൈസ് ഖാനോടുള്ള പിണക്കത്തിനു ശേഷം,പലവട്ടം അലി അക്ബർ ഖാനെ മദൻ മോഹൻ സമീപിച്ചെങ്കിലും ഒരിക്കലും അലി അക്ബർ ഖാൻ വഴങ്ങിയില്ല.അത് മദൻ മോഹന്റെ വലിയൊരു നിരാശയായിരുന്നു. 7.“താമസമെന്തേ വരുവാൻ എന്ന പാട്ട് എത്ര തവണ പാടിയിട്ടും ദാസിന് ശരിയായില്ല.അവസാനം കേട്ടുകൊണ്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ അരയിലുള്ള കത്തിയെടുത്ത് “മര്യാദയ്ക്ക് പാടെടാ,അല്ലെങ്കിൽ തട്ടിക്കളയും”എന്നു ഭീഷണിപ്പെടുത്തി.പിന്നെയാണ് ദാസ് നന്നായിട്ടു പാടിയത്”എന്നൊരു നുണക്കഥ(അല്ല,ഭാവന:),ഇറക്കിയ മഹാൻ സാക്ഷാൽ തിക്കുറിശ്ശിയാണ്.അതു സത്യമാണെന്ന് പിന്നീട് പല പാട്ടെഴുത്തുകാർ പോലും വിശ്വസിച്ചു. 8.മധ്യമാവതി മധ്യമശ്രുതിയിലുള്ള “കദളീവനങ്ങൾക്കരികിലല്ലോ”എന്ന ദേവരാജൻ ഗാനമാണ്,കഥകളിസംഗീതത്തിലെ വിസ്മയഗായകൻ കലാ.ഹൈദരാലിയെ നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളന്റെ കഥകളിപ്പദം മധ്യമാവതി മധ്യമശ്രുതിയിലേയ്ക്കു മാറ്റാൻ പ്രേരിപ്പിച്ചത്.പ്രത്യക്ഷത്തിൽ തന്നെ കാണാനാവും വിധം ഒരു പാരമ്പര്യകലയിൽ സിനിമാഗാനം സ്വാധീനമായത് ചരിത്രത്തിലാദ്യമാകണം. 9.അവസാനമായി ഒരു നിലചക്രം കൂടി കത്തിക്കട്ടെ-കതിരവന്റെ ശാന്താ.പി.നായരെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതിയ “എത്ര മനോഹരമാണവിടത്തെ”എന്ന ഗാനം ജി.ശങ്കരക്കുറുപ്പിന്റെ ഗീതാജ്ഞലീവിവർത്തനത്തിലേതാണ്.പക്ഷേ,അദ്ദേഹം “ഞാനറിവീലാ ഭവാന്റെ മോഹനഗാനാലാപനശൈലി”എന്നാണെഴുതിയിരിക്കുന്നത്.ആരാണ് അർത്ഥം അമ്പേ മാറിപ്പോകും വിധം മഹാകവിയുടെ ഗാനത്തെ പൊളിച്ചെഴുതിയത് എന്നത് ഇന്നും ചുരുളഴിയാരഹസ്യമാണ്.
“ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....” എന്ന ബാബുരാജ് ഗാനത്തിന്റെ പല്ലവിയുടെ അവസാനത്തെ വരികള്‍
“ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍”
ഇങ്ങനെയാണ്. എത്രപേര്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ട് ? | |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 11:15 am | |
| shmayetta | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 11:35 am | |
| | |
| | | balamuralee Forum Owner
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Wed Sep 03, 2014 11:37 am | |
| വെണ്ണതോല്ക്കുമുടലോടെ ethra manaohrama varikal | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 05, 2014 1:24 pm | |
| ഒരു വട്ടംകൂടി എന്ന ഗാനത്തെ എം.ബി.എസ്സിന്റെ മാസ്റ്റര്‍പീസായി കരുതുന്നവര്‍ ഏറെയുണ്ട്. ഗൃഹാതുരത്വത്തിന്റെ മധുരവും നൊമ്പരവും ഇത്രയും തീവ്രവും ഭാവാര്‍ദ്രവുമായി ആവിഷ്‌കരിക്കപ്പെട്ട ഗാനങ്ങള്‍ നമ്മുടെ ചലച്ചിത്രസംഗീതചരിത്രത്തില്‍ത്തന്നെ അപൂര്‍വം. ഒ.എന്‍.വി.യുടെ വരികളെ സംഗീതംകൊണ്ട് വെറുതെ തലോടുക മാത്രമേ ചെയ്തിട്ടുള്ളൂ എം.ബി.എസ്. മറ്റൊരു സന്ദര്‍ഭത്തിനുവേണ്ടി ഒ.എന്‍.വി. കുറിച്ച ആ വരികള്‍ക്ക് അനശ്വരതയേകാന്‍, ആ മാന്ത്രികസ്പര്‍ശം ധാരാളമായിരുന്നു. ഒരു വട്ടംകൂടി സത്യത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതല്ല ഒ.എന്‍.വി. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ 'മാമ്പഴം' എന്ന ബാലമാസികയുടെ പ്രഥമലക്കത്തിലാണ് ആ കവിത ആദ്യം പ്രസിദ്ധീകരിച്ചുവരുന്നത്. പിന്നീട് ഒ.എന്‍.വി.യുടെ ഒരു ബാലസാഹിത്യകൃതിയിലും അത് ഇടംനേടി. എന്നെങ്കിലും അതു സിനിമയില്‍ വരുമെന്നോ സൂപ്പര്‍ ഹിറ്റായി മാറുമെന്നോ സങ്കല്പിച്ചിട്ടുപോലുമുണ്ടാവില്ല കവി. 1982-ല്‍ 'യവനിക'യിലെ ഗാനങ്ങള്‍ എഴുതാന്‍ ചെന്നൈയില്‍ തങ്ങിയ നാളുകളില്‍, ഒ.എന്‍.വി.യെ തേടി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ എത്തുന്നു. തന്റെ പുതിയ ചിത്രത്തിലേക്ക് രണ്ടുമൂന്നു കവിതകള്‍ എഴുതിത്തരണം-അതായിരുന്നു ലെനിന്റെ ആവശ്യം. കഥാപശ്ചാത്തലം വിവരിച്ചുകേട്ടപ്പോള്‍ ഒ.എന്‍.വി.ക്ക് പെട്ടെന്നോര്‍മവന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് താനെഴുതിയ കവിതയാണ്. പിറ്റേന്നു വൈകുന്നേരം മരീനാ ബീച്ചില്‍ പതിവുപോലെ ഒ.എന്‍.വി. യും എം.ബി.എസ്സും സമ്മേളിക്കുന്നു. 'മറക്കാനാവാത്ത സായാഹ്നമായിരുന്നു അത്. കടപ്പുറത്തെ ഒഴിഞ്ഞ ഒരു കോണിലിരുന്ന് ഞാന്‍ ഒരുവട്ടംകൂടി ഓര്‍മയില്‍നിന്ന് അദ്ദേഹത്തിനു ചൊല്ലിക്കൊടുക്കുന്നു. ശ്രദ്ധിച്ചു കേള്‍ക്കുക മാത്രമല്ല, തമിഴ്‌ലിപിയില്‍ അവ കുറിച്ചെടുത്ത് ഏറ്റുപാടുകയും ചെയ്തു അദ്ദേഹം. ഓരോ ഈരടിയും കേള്‍ക്കുമ്പോള്‍, ആവേശത്തോടെ, ആഹ്ലാദത്തോടെ പരിസരം മറന്നുള്ള പ്രതികരണം എം.ബി.എസ്സിന്റെ മാത്രം പ്രത്യേകതയായിരുന്നു. വെറുതെ മോഹിക്കുവാന്‍ മോഹം എന്ന ഭാഗമെത്തിയപ്പോള്‍ എഴുന്നേറ്റുനിന്ന് ബാവുല്‍ ഗായകന്‍ പാട്ടിന്റെ അന്ത്യത്തിലെന്നപോലെ ആനന്ദലഹരിപൂണ്ടൊരു വട്ടംചുറ്റല്‍... 'ഈ വരികള്‍ നാളെത്തന്നെ ഞാന്‍ ഈണമിട്ടു കേള്‍പ്പിക്കും' തിരിച്ചുപോകുംവഴി എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. പറഞ്ഞപോലെ പ്രവര്‍ത്തിച്ചു, എം.ബി.എസ്. പിറ്റേന്നു കാലത്ത് അദ്ദേഹം ഒ.എന്‍.വി.യെ കാണാനെത്തിയത് ഉറക്കമിളച്ചു സൃഷ്ടിച്ച ഈണവുമായാണ്. യേശുദാസിന്റെയും ജാനകിയുടെയും സ്വരങ്ങളില്‍ അന്നുതന്നെ ആ ഗാനം റെക്കോഡ് ചെയ്യപ്പെടുന്നു- 'ചില്ല്' എന്ന ചിത്രത്തിനുവേണ്ടി. | |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 05, 2014 1:27 pm | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 05, 2014 7:29 pm | |
| Bhai, Balu, Ammu | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 19, 2014 9:33 am | |
| ദീര്‍ഘകാലത്തെ സിനിമാപരിചയമുള്ള അടൂര്‍ പദ്മകുമാറിന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു ദേവദാസി. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ. സംഗീതപ്രധാനമായ ഒരു ചിത്രം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ത്തന്നെ പദ്മകുമാറിന്റെ മനസ്സില്‍ കടന്നുവന്നത് രണ്ടു പേരുകളാണ്- ഒ.എന്‍.വി. കുറുപ്പ്, സലില്‍ ചൗധരി. തൊട്ടതെല്ലാം പൊന്നാക്കിയ സഖ്യം. സലില്‍ദായുമൊത്തുള്ള സംഗീതസൃഷ്ടിയുടെ അനുഭവങ്ങള്‍ എന്നും മനസ്സില്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഒ.എന്‍.വിക്ക് ആ ക്ഷണം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 'ഇന്ന് എസ്.യു.ടി. ആസ്പത്രി നില്ക്കുന്ന സ്ഥലത്ത് തിരുവനന്തപുരത്ത് പണ്ട് ഒരു ലക്ഷ്വറി ഹോട്ടല്‍ ഉണ്ടായിരുന്നു -താര ഹോട്ടല്‍. അവിടെവെച്ച് ആരംഭിച്ച ഞങ്ങളുടെ ഗാനസൃഷ്ടി പിന്നീടു കോവളത്തേക്കും മദ്രാസിലെ സവേര ഹോട്ടലിലേക്കും നീണ്ടു. അതുവരെ ചെയ്ത പാട്ടുകളില്‍നിന്ന് വളരെ വ്യത്യസ്തമായ ഗാനങ്ങള്‍ ഉണ്ടാക്കണമെന്നു ഞങ്ങള്‍ക്കിരുവര്‍ക്കും വാശിയുണ്ടായിരുന്നു. ആ വാശിയില്‍നിന്നാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ദേവദാസിയിലെ പാട്ടുകള്‍ ജനിച്ചത്.' ആറു പാട്ടുകള്‍ ഉണ്ടായിരുന്നു പടത്തില്‍. ആറും വൈവിധ്യമാര്‍ന്ന സംഗീതാനുഭവങ്ങള്‍. പദരേണു തേടിയലഞ്ഞു, ഒരു നാള്‍ വിശന്നേറെ (യേശുദാസ്), പൊന്നലയില്‍ അമ്മാനമാടി (യേശുദാസ്, വാണി ജയറാം), നാദിര്‍ ധിര്‍ തോം, വരൂ വരൂ (ജാനകി), ഇനി വരൂ തേന്‍നിലാവേ (സബിത ചൗധരി). മലയാളത്തില്‍ പൂര്‍വമാതൃകകള്‍ അപൂര്‍വമായ ഗാനമാണ് ഒരു നാള്‍ വിശന്നേറെ. 'വര്‍ത്തമാനം പറയുന്ന മട്ടില്‍ ഏറക്കുറെ ഗദ്യരൂപത്തില്‍ എഴുതിയ പാട്ടാണത്. ടാഗോര്‍കഥകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തുകൊണ്ടുള്ള അത്തരം ബംഗാളി ഗാനങ്ങള്‍ സലില്‍ദാ എനിക്കു കേള്‍പ്പിച്ചുതന്നിരുന്നു. എത്ര ലളിതമനോഹരമായാണ് അദ്ദേഹം ആ വരികള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ളതെന്ന് ഓര്‍ത്ത് അദ്ഭുതം തോന്നിയിട്ടുണ്ട്...' ഗാനലേഖനത്തിനപ്പുറത്തേക്കു നീണ്ടില്ല ദേവദാസി. പടം നിര്‍മാണത്തെക്കുറിച്ച് പിന്നീടാരും പറഞ്ഞുകേട്ടുമില്ല. എന്തായാലും ദേവദാസിയുടെ റെക്കോഡുകള്‍ സുലഭമായി വിറ്റഴിഞ്ഞു. മലയാള സിനിമാചരിത്രത്തില്‍ത്തന്നെ ഏറ്റവും വിറ്റുപോയ ആല്‍ബങ്ങളില്‍ ഒന്നായി അത്. 'ഒരു ഹിറ്റ് ആല്‍ബം പുറത്തിറക്കുക എന്നതിനപ്പുറം, പടം നിര്‍മാണം അവര്‍ ഗൗരവമായി കണ്ടിരുന്നോ എന്നു സംശയം.' ഒ.എന്‍.വി. പറയുന്നു. | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 19, 2014 9:36 am | |
| . ജയകുമാറും രവീന്ദ്രനും ചേര്‍ന്നൊരുക്കിയ നീലക്കടമ്പിലെ ഏതു ഗാനമാണ് നമുക്കു മറക്കാനാകുക? കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരീ (യേശുദാസ്, ചിത്ര), നീലക്കടമ്പുകളില്‍ (യേശുദാസ്), നീലക്കുറിഞ്ഞികള്‍ (ചിത്ര), ദീപം കൈയില്‍ സന്ധ്യാ ദീപം (യേശുദാസ്, ചിത്ര). മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ രവീന്ദ്രനോടൊപ്പം ഇരുന്ന് ആ പാട്ടുകള്‍ സൃഷ്ടിച്ച നിമിഷങ്ങള്‍ ഗൃഹാതുരസ്മരണകളുടെ ഭാഗമാണ് കവിയും ഗാനരചയിതാവുമായ ജയകുമാറിന്. 'മൂകാംബികാഭക്തനായ നിര്‍മാതാവിന്റെ ആഗ്രഹമായിരുന്നു കുടജാദ്രിയില്‍ എന്ന ഗാനം. ആ പാട്ട് സ്ത്രീശബ്ദത്തില്‍ റെക്കോഡ് ചെയ്യാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ, ചിത്ര പാടിക്കേട്ടപ്പോള്‍ ദാസേട്ടനും ഒരു മോഹം അത് തനിക്കും പാടണം എന്ന്.' ജയകുമാര്‍ ഓര്‍ക്കുന്നു. ഔദ്യോഗിക തിരക്കുകള്‍മൂലം റെക്കോഡിങ്ങിനെത്താന്‍ കഴിയാതെപോയതിന്റെ ദുഃഖം ഇന്നുമുണ്ട് ജയകുമാറിന്. ചെന്നിരുന്നെങ്കില്‍ പാട്ടില്‍ വന്നുപെട്ട ഒരു പിശക് ഒഴിവാക്കാമായിരുന്നു. 'കുടജാദ്രിയുടെ ചരണത്തിലെ ഞാനെഴുതിയ അവസാന വരി ഇതാണ്: ഒരു ദുഃഖസിന്ധുവായ് മാറുന്ന ജീവിതം കരുണാമയമാക്കൂ, ഹൃദയം സൗപര്‍ണികയാക്കൂ...' ചിത്ര പാടിയത് ദുഃഖബിന്ദു എന്ന്. ദാസേട്ടന്‍ ബിന്ധു എന്നും. രണ്ടും രചയിതാവിന് ദുഃഖമുണ്ടാകുന്ന സംഗതികള്‍ തന്നെ. എങ്കിലും പാട്ടിന്റെ ജനപ്രീതിയെ അതു ബാധിച്ചതായി തോന്നിയിട്ടില്ല.' നീലക്കടമ്പ് പുറത്തുവന്നില്ലെങ്കിലും ആ പടത്തിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തി ഗാനരചയിതാവായ ജയകുമാറിന്റെ സംഭാവനകള്‍ വിലയിരുത്തുക അസാധ്യം. കേവലം ഒരു സിനിമാഗാനത്തിന്റെ പരിവേഷത്തിനപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു കുടജാദ്രിയില്‍. 'ഞാന്‍പോലും അറിയാതെ എങ്ങുനിന്നോ എന്റെ മനസ്സില്‍ വന്നുപിറന്ന ഈണമാണ് ആ പാട്ടിന്റേത്'. രവീന്ദ്രന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു, 'എന്റെ ആത്മാവുണ്ട് ആ ഗാനത്തില്‍.' | |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 19, 2014 10:03 am | |
| | |
| | | balamuralee Forum Owner
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 19, 2014 11:24 am | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Fri Sep 19, 2014 11:27 am | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Oct 09, 2014 8:50 am | |
| തിരക്കഥ വായിച്ച് സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കു മുന്‍പേ ആ ഗന്ധര്‍വസംഗീതം ജോണ്‍സണ്‍ ഹാര്‍മോണിയം മീട്ടിപ്പാടി. പാലപ്പൂവും ദേവാങ്കണങ്ങളുമൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നുവീണവയാണെന്ന് പുത്തന്‍ തലമുറക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ കഴിയുമോ.
ഏതു രാഗമെടുത്താലും അതില്‍ അദ്ദേഹം ഒരു സര്‍വകലാശാലയായിരുന്നു. ഏതു രീതിയില്‍ ചെയ്താലും ആവര്‍ത്തനം എവിടെയെങ്കിലും ആരോപിക്കാന്‍ കഴിയുന്ന ഒരു രാഗമാണ് ഹിന്ദോളം. സംവിധാകന്‍ ഭരതന്‍ ഹിന്ദോളത്തിന്റെ കടുത്ത ഒരു ആരാധകനും. ചമയം എന്ന ചിത്രത്തില്‍ ഹിന്ദോളത്തില്‍ ആരും ചെയ്തിട്ടില്ലാത്ത ഒരു പാട്ടുവേണമെന്ന് ഭരതന് നിര്‍ബന്ധം. ജോണ്‍സണ്‍ കുറെ നേരം ഒന്നും മിണ്ടിയില്ല. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാട്ടുകേള്‍ക്കാന്‍ ഭരതനെ വിളിച്ചു. ‘രാജഹംസമേ മിഴിനീര്‍….’ മാഷ് കണ്ണടച്ചിരുന്നു പാടുകയാണ്.. ഭരതന്റെ കണ്ണില്‍നിന്നും നിന്നും കണ്ണീര്‍ ധാരയായി ഒഴുകുന്നുണ്ട്. പല്ലവി തീര്‍ന്നപ്പോള്‍ ഭരതന്‍ പറഞ്ഞു. ഹിന്ദോളം വേണ്ട.. ഇതുമതി.. ജോണ്‍സണ്‍ മാഷ് പറഞ്ഞു. ‘ഇതു ഹിന്ദോളം തന്നെ’.. ഭരതന്‍ അമ്പരന്നുപോയി. എവിടെയുമില്ല ആവര്‍ത്തനം. പാശ്്ചാത്യസംഗീതത്തില്‍ അവഗാഹമുള്ള ജോണ്‍സണ്‍മാഷ് സ്‌കെയില്‍ സംവിധാനം ഉപയോഗിച്ചാണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്് | |
| | | nettooraan Super Member
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Oct 09, 2014 9:20 am | |
| - Ammu wrote:
- പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.
ഇത് നമുക്ക് ഗ്രാസ്സാ... ശ്രുതിയും ശബ്ദവും വേറെയാണെങ്കിലും ഒറ്റ ശ്വാസത്തിൽ ഞാൻ ഈ 'ഗംഗേ ഏ..ഏ..ഏ..ഏ..ഏ..' തൊണ്ണൂറ്റിയാറു സെക്കണ്ട് ഒറ്റ ശ്വാസത്തിൽ 'പാടി'യിട്ടുണ്ട്. പിന്നെ ഒന്നും ഓര്മ്മയില്ല... | |
| | | parutty Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Oct 09, 2014 9:22 am | |
| | |
| | | Ammu Forum Boss
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ Thu Oct 09, 2014 9:27 am | |
| | |
| | | Sponsored content
| Subject: Re: ഒരു ഗാനം, എത്ര കഥകള്‍ | |
| |
| | | | ഒരു ഗാനം, എത്ര കഥകള്‍ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |