| പ്രധാന വാര്‍ത്തകള്‍! part - VIII | |
|
+14vipinraj kaaat ROHITH NAMBIAR midhun unnikmp Binu gani sandeep ranjith Minnoos shamsheershah parutty Ammu Abhijit 18 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Sep 13, 2014 1:02 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Sep 13, 2014 1:04 pm | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Sep 13, 2014 1:08 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Sep 13, 2014 1:12 pm | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Sep 13, 2014 1:13 pm | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Sep 14, 2014 7:34 am | |
| ചൊവ്വാ ദൗത്യം: ലക്ഷ്യത്തിലേക്ക് ഇനി പത്തുനാള്‍
ബാംഗ്ലൂര്‍: പത്തുമാസത്തെ കാത്തിരിപ്പ് തീരാന്‍ ഇനി പത്തുദിവസം. 'മംഗള്‍യാന്‍' എന്ന് അനൗപചാരികമായി അറിയപ്പെടുന്ന, ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-എം.ഒ.എം.) നിശ്ചിത ലക്ഷ്യത്തിലെത്തേണ്ടത് ഈ മാസം 24-ന്.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുന്ന ഈ ഘട്ടമാണ് ദൗത്യത്തില്‍ ഏറ്റവും നിര്‍ണായകം. ഈ ഘട്ടം വിജയകരമായി പിന്നിടാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചാല്‍, ലോകത്ത് ചൊവ്വാദൗത്യം വിജയത്തിലെത്തിക്കുന്ന നാലാമത്തെ ശക്തിയാകും ഇന്ത്യ. യു.എസ്സിന്റെയും റഷ്യയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്.
യാത്രയുടെ 95 ശതമാനവും 'മംഗള്‍യാന്‍' പൂര്‍ത്തിയാക്കിയെന്നും പേടകത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തൃപ്തികരമാണെന്നും ഐ.എസ്.ആര്‍.ഒ. ശനിയാഴ്ച അറിയിച്ചു.
ഭൂമിയില്‍നിന്ന് 211 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് അതിപ്പോള്‍. ഇനി ഏതാണ്ട് നാലു ദശലക്ഷം കിലോമീറ്റര്‍ കൂടിയാണ് സഞ്ചരിക്കാനുള്ളത്.
കഴിഞ്ഞ നവംബര്‍ 30-നുശേഷം ഉപയോഗിച്ചിട്ടില്ലാത്ത ഒരു യന്ത്രം പ്രവര്‍ത്തിപ്പിച്ചുവേണം പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടത്തിവിടാന്‍. ഇതാണ് യഥാര്‍ഥ കടമ്പയെന്നും വിജയപ്രതീക്ഷയാണുള്ളതെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യദൗത്യമാണ് എം.ഒ.എം. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം ഇന്നേവരെ പൂര്‍ണവിജയം കൈവരിച്ചിട്ടില്ല. അക്കാരണത്താല്‍ത്തന്നെ, ഇന്ത്യയുടെ ആദ്യദൗത്യം വിജയത്തിലേക്ക് അടുക്കുന്നത് പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി 25 റോക്കറ്റ് 'മംഗള്‍യാ'നെ ഭൂമിക്കുചുറ്റുമുള്ള താത്കാലിക പഥത്തിലെത്തിച്ചത്. ഭ്രമണപഥം പടിപടിയായി വികസിപ്പിക്കുകയും കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഉപഗ്രഹത്തെ സൂര്യനുചുറ്റുമുള്ള പഥത്തിലേക്ക് മാറ്റുകയും ചെയ്തു.
ചൊവ്വാഗ്രഹവും ഇന്ത്യന്‍ പേടകവും സപ്തംബര്‍ 24-ന് പരസ്പരം അടുത്തെത്തും. അന്നു രാവിലെ 7.18-ന് പേടകത്തിലെ യന്ത്രം പ്രവര്‍ത്തിപ്പിക്കും. അങ്ങനെ അതിനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കുരുക്കി വലംവെപ്പിക്കുകയാണ് ലക്ഷ്യം. 450 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
| |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Sep 14, 2014 7:58 am | |
| ഡ്രൈവിങ് പിഴച്ചാല്‍ കനത്ത പിഴ; ഏഴുവര്‍ഷംവരെ തടവുമാകാം | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Sep 15, 2014 10:27 am | |
| India gears up to put Mars mission in orbit:
Sleepless Indian space scientists on Sunday began the process of 'waking up' the engine of the Mars Orbiter Mission (MOM) spacecraft for a four-second test on September 21. Three days later, it will be put to its ultimate test '" firing for 24 minutes to slow down the MOM and inject it into the Martial orbit. Should they pull it off, India will be the first country to do so on debut. The US, Russia and the European Space Agency had got it right after repeated attempts. | |
|
| |
Ammu Forum Boss
| |
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Sep 15, 2014 3:00 pm | |
| ഡീസല്‍ വില കുറയ്‌ക്കാന്‍ കളമൊരുങ്ങി; പെട്രോള്‍ വില ഒരു രൂപ കുറയ്‌ക്കാന്‍ ആലോചന | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Sep 15, 2014 3:05 pm | |
| മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് നഷ്‌ടമാകും ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിക്കുന്നവര്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് തന്നെ നഷ്‌ടമാകും. റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്‌ഥകളുമായി റോഡ് സുരക്ഷാ നിയമത്തിന്റെ കരട് തയാറായി. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടോ ടിവി കണ്ടുകൊണ്ടോ വാഹനം ഓടിക്കുന്നവര്‍ക്ക് 4,000 മുതല്‍ 15,000 രൂപ വരെ പിഴയാകും ആദ്യഘട്ടങ്ങളില്‍ ചുമത്തുക. തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് തന്നെ നഷ്‌ടപ്പെടും. ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുന്നതിനും ആംബുലന്‍സിനു തടസമുണ്ടാക്കുന്നതിനും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനും 5,000 രൂപ വരെ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15,000 രൂപ വരെയാകും. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ കൂട്ടാനും വ്യവസ്‌ഥയുണ്ട്. 15,000 രൂപ പിഴയും രണ്ടു വര്‍ഷം ജയില്‍വാസവും മദ്യപര്‍ക്കു ലഭിച്ചേക്കാം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ ഇതേ തെറ്റുചെയ്‌താല്‍ 50,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കും. | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 6:41 am | |
| വൈദ്യുതിമോഷണം:വിവരം നൽകുന്നവർക്ക് പാരിതോഷികമെന്ന് ഋഷിരാജ്സിംഗ്
| |
|
| |
Ammu Forum Boss
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 10:07 am | |
| കരഞ്ഞു കാലുപിടിച്ചിട്ടും കേട്ടില്ല;കുട്ടിയെ തല്ലുമെന്ന ഭീഷണിയും... കൊച്ചി: 'ആദ്യം വീട്ടില്‍ വച്ച്, പിന്നെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍, അതിനുശേഷം കച്ചേരിപ്പടി നിതാ സ്‌റ്റേഷനില്‍... കരഞ്ഞു കാലുപിടിച്ചു ഞാന്‍ പറഞ്ഞു, കുട്ടിയെ ഓര്‍ത്തെങ്കിലും... അവര്‍ അലറി, മര്യാദയ്ക്ക് പറഞ്ഞോ, ഇല്ലെങ്കില്‍ നിന്റെ കുട്ടിയെയും ഇതുപോലെ... 'നടുക്കുന്ന ആ ദിനങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തപ്പോള്‍ വാക്കുകള്‍ പാതി മുറിഞ്ഞു. തൊണ്ടയിടറി, കരഞ്ഞു കണ്ണീര്‍വറ്റിയ മിഴികളോടെ അടുത്തു വന്നിരുന്ന മകളെയും ചേര്‍ത്തുപിടിച്ച്്് അവര്‍ കിടന്നു. ദിവസങ്ങള്‍ക്കുമുമ്പേറ്റ ക്രൂര മര്‍ദന പരമ്പരയുടെ ക്ഷതങ്ങള്‍ അവരെ ഉലയ്ക്കുന്നുണ്ടായിരുന്നു. ചേരാനല്ലൂര്‍ ഇടയക്കുന്നം കപ്പേളയ്ക്ക് സമീപം തുണ്ടിപ്പറമ്പില്‍ രതീഷിന്റെ ഭാര്യ ലീബ(29) തനിക്ക് ഏറ്റ പോലീസ് മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പറഞ്ഞത് എല്ലുനുറുങ്ങുന്ന വേദന കടിച്ചമര്‍ത്തിയായിരുന്നു. ആഗസ്ത് 23, പതിവുപോലെ ഇടപ്പള്ളിയിലെ ഡോക്ടറുടെ വീട്ടില്‍ വേലയ്‌ക്കെത്തിയതാണ്. നിന്നെക്കാണാന്‍ രണ്ടുപേര്‍ വന്നിരിക്കുന്നുവെന്ന് പറഞ്ഞ്, എന്നെ ഡോക്ടറുടെ ഭാര്യ സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി. 27ന് ഡോക്ടറുടെ മകളുടെ വിവാഹം ആയതിനാല്‍ വീട്ടില്‍ പെയിന്റിങ് തൊഴിലാളികളും മറ്റുമുണ്ടായിരുന്നു. പോലീസുകാരനെന്നു പറഞ്ഞ് യൂണിഫോമിലല്ലാതെ വന്ന പുരുഷനും സ്ത്രീയും ചോദ്യം ചെയ്യല്‍ തുടങ്ങി. വീട്ടില്‍നിന്നു മാലയും വളയും മോഷ്ടിച്ചത് നീയല്ലേയെന്ന് ചോദിച്ച് അയാള്‍ മുടിക്ക് കുത്തിപ്പിടിച്ചു. ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ മുഖത്തടിച്ചു. ശേഷം ഡോക്ടറുടെ മകന്റെ കാറില്‍ എന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കൊടിയ പീഡനമായിരുന്നു സ്‌റ്റേഷനില്‍ എസ്.ഐ.യുടേയും മറ്റ് വനിതാ പോലീസുകാരുടേയും നേതൃത്വത്തില്‍ നടന്നത്. കണ്ണില്‍ മുളകുപൊടി തേച്ച്, വിലങ്ങുവച്ച് കസേരയില്‍ ഇരുത്തി. കാല്‍ മുട്ടിനുതാഴെയും കാല്‍പ്പാദങ്ങളിലും ലാത്തികൊണ്ടടിച്ചു. ഇരുകൈയിലെയും വിരലുകള്‍ക്കിടയില്‍ ലാത്തി ഇടിച്ചുകയറ്റി, പേനകൊണ്ട് കുത്തി, വയറിലും നടുവിലും ബൂട്ടുകൊണ്ട് ചവിട്ടി. ഈ സമയം സംഭവമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും കാരണമില്ലാതെ മര്‍ദ്ദിച്ചു. ഇവള്‍ മോഷ്ടിക്കുന്നത് മൊബൈലില്‍ തെളിവായുണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇത് കാണണമെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിനൊപ്പം വന്ന സഹോദരന്‍ ലിനീഷിനെയും അടിച്ചു. നാഭിക്ക് ചവിട്ടേറ്റ എന്റെ ബോധം മറഞ്ഞു. പിറ്റേന്നാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. പിന്നെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ശരീരം മുഴുവന്‍ നീരുവച്ച് വീര്‍ത്തിരുന്നു. ജയിലധികൃതര്‍ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കച്ചേരിപ്പടി വനിതാ സ്‌റ്റേഷനിലെത്തിച്ചു. അവിടെയും ക്രൂര മര്‍ദ്ദനമായിരുന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുട്ടിയെയും വീട്ടുകാരെയും തല്ലിച്ചതയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ചയാണ് കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിച്ചത്. നട്ടെല്ലിനും തലയ്ക്കും ക്ഷതമേറ്റതിനാല്‍ പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. ഒരു മാസം കൂടി ഇതേ രീതിയില്‍ ചികിത്സ തുടരണമെന്നും നടുവിന് പ്രത്യേകം ബെല്‍റ്റിട്ട് നടക്കാവുന്ന സ്ഥിതിയിലാക്കാമെന്നുമാണ് ആസ്പത്രിയിലെ ഓര്‍ത്തോ സര്‍ജന്‍ ഡോ.വിവേക് പറഞ്ഞിരിക്കുന്നതെന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് രതീഷ് പറഞ്ഞു. ഏഴുവര്‍ഷത്തിലേറെയായി സമീപത്തെ റിട്ട.ടീച്ചര്‍മാരുടേതടക്കം മൂന്ന് വീടുകളില്‍ പണിയെടുത്തിരുന്ന ലീബ നാലുമാസം മുമ്പാണ് ഡോക്ടറുടെ വീട്ടില്‍ രാവിലെ 8 മുതല്‍ 11 വരെ ജോലിക്ക് നിന്നത്. ഇതിനിടയില്‍ വീട്ടിലെ വളയും മാലയും മോഷ്ടിച്ച കുറ്റമാരോപിച്ചാണ് ഇവരെ അറസ്റ്റ്‌ചെയ്ത് മര്‍ദ്ദിച്ചത്. തൊണ്ടിമുതലോ വ്യക്തമായ തെളിവോ ലഭിക്കാതെയുള്ള ഈ നടപടിക്കെതിരെ ചേരാനല്ലൂര്‍ സമരസമിതിയും കുഡുംബി സമുദായ സഭയും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 3:50 pm | |
| മനോജ് വധം: പ്രതികള്‍ക്ക് രക്ഷയൊരുക്കിയത് സി.പി.എം. നേതാക്കള്‍
ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: കിഴക്കേ കതിരൂരിലെ ആര്‍.എസ്.എസ്. നേതാവ് എളന്താറ്റില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എമ്മിന്റെ പങ്ക് അന്വേഷണസംഘത്തിന് വ്യക്തമായി. ഒന്നാംപ്രതി വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ച പാര്‍ട്ടിയംഗത്തെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. സി.പി.എം. നിയന്ത്രണത്തിലുള്ള പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറും പാര്‍ട്ടിയുടെ കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ചിലെ അംഗവുമായ ചന്ദ്രോത്ത് പ്രകാശനെയാണ് അറസ്റ്റുചെയ്തത്. വിക്രമനും ഈ പാര്‍ട്ടി ബ്രാഞ്ചിലെ അംഗമാണ്. മനോജിനെ കൊലപ്പെടുത്തുന്നതിനിടയില്‍ പരിക്കേറ്റ വിക്രമന് ചികിത്സ നല്‍കിയത് സി.പി.എം. നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ രക്ഷപ്പെടുത്താന്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു ഡി.വൈ.എഫ്.ഐ. നേതാവിന്റെ സാനിധ്യത്തിലായിരുന്നു ഇത്. വിക്രമനെ പയ്യന്നൂരിലെത്തിച്ചത് പ്രകാശനായിരുന്നു. പാട്യം സര്‍വീസ് സൊസൈറ്റിയുടെ ആയുര്‍വേദ മരുന്ന് ഒരു വൈദ്യശാലയ്ക്ക് നല്‍കാനാണ് പ്രകാശന്‍ പയ്യന്നൂരിലെത്തിയതെന്ന് സ്ഥാപിക്കാനുള്ള ഗൂഢാലോചനയാണ് ഏരിയാക്കമ്മിറ്റി ഓഫീസില്‍ നടന്നത്. വൈദ്യശാലാ ഉടമയെ ഓഫീസില്‍ വിളിച്ചുവരുത്തി പ്രകാശന്‍ ഒന്നാംതീയതി അവിടെ വന്നതായി പറയണമെന്ന് ഡി.വൈ.എഫ്.ഐ. നേതാവും ഒരു ബ്രാഞ്ച് സെക്രട്ടറിയും നിര്‍ദേശം നല്‍കി.
വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് പ്രകാശനെതിരെയുള്ള പ്രധാന കുറ്റം. മനോജിനെ വെട്ടിക്കൊന്നതിനുശേഷം വിക്രമനെ രണ്ടുവണ്ടികളില്‍ മാറിമാറി കയറ്റി പയ്യന്നൂരിലെത്തിക്കാന്‍ പ്രകാശന്‍ സഹായിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് നിര്‍iqശവും സൗകര്യവും ഒരുക്കിയത് ഒരു ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടുതവണ ചോദ്യംചെയ്തപ്പോഴും ഇക്കാര്യം പ്രകാശന്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍? മനോജ് കൊല്ലപ്പെട്ട ദിവസം പയ്യന്നൂരില്‍ പോയിരുന്നുവെന്ന് സമ്മതിച്ചു. ഓഫീസ് ആവശ്യത്തിനാണെന്നായിരുന്നു വിശദീകരണം. മറ്റ് തെളിവുകളും മൊഴികളും ശേഖരിച്ചുള്ള മൂന്നാംഘട്ട ചോദ്യം ചെയ്യലില്‍ പ്രകാശന്‍ എല്ലാം സമ്മതിച്ചു.
പാട്യം സൊസൈറ്റിയുടെ ആയൂര്‍വേദ ഉത്പന്നം പയ്യന്നൂരിലെ ഒരു വൈദ്യരുടെ ആയുര്‍വേദശാലയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിനാണ് ഒന്നാം തീയതി പോയതെന്ന കഥയാണ് പ്രകാശന്‍ പോലീസിനോട് ആദ്യം പറഞ്ഞത്. സൊസൈറ്റിയുടെ മെഡിക്കല്‍ റെപ്രസന്റേറ്റീവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രെ യാത്ര. പ്രകാശന്റെ വാഹനത്തിലെ ഡ്രൈവര്‍, പയ്യന്നൂരിലെ വൈദ്യര്‍ എന്നിവരെയും ക്രൈംബ്രാഞ്ച് സംഘം മാറിമാറി ചോദ്യം ചെയ്തു. പ്രകാശന്റെ ഫോണ്‍രേഖകളും വിക്രമന്റെ മൊഴിയും അന്വേഷണസംഘം നിരത്തി. ഇതോടെയാണ് പ്രകാശന്‍ കുറ്റം സമ്മതിച്ചത്.
പയ്യന്നൂരിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി നേതാക്കള്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കളവുപറഞ്ഞതെന്ന് വൈദ്യരും അന്വേഷണസംഘത്തോട് പറഞ്ഞു. ഇതിനുശേഷമാണ് തിങ്കളാഴ്ച രാത്രിയോടെ പ്രകാശനെ അറസ്റ്റുചെയ്തത്.
| |
|
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 4:20 pm | |
| ബി.ജെ .പി എട്ടു നിലയിൽ പൊട്ടിയല്ലോ പലയിടത്തും. ..വെടി തീര്ന്നോ മോഡിയുടെ??...രാജസ്ഥാനിൽ ഒക്കെ തോറ്റു തുടങ്ങി, നന്നായി...ഇതൊരു തുടക്കം മാത്രം, മഹാരാഷ്ട്രയിൽ ശിവസേന കൂടി പാലം വലിച്ചാ തീരും മോഡി വേവ് | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 4:22 pm | |
| | |
|
| |
parutty Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Sep 16, 2014 4:22 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 11:36 am | |
| ഉമ്മന്‍ചാണ്ടി പരനാറി മുഖ്യമന്ത്രി: എം.വി ജയരാജന്‍
Ivaneyokke nadukadathanam-oru minimum nilavaaram polum illatha samskaara soonyan-ini oru masathekku madyamangalkku kolaayi...
കാസര്‍കോട്: കേരള ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയെ പോലെ പരനാറി മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. കരിങ്കാലി കരുണാകരന് പോലും ഉമ്മന്‍ ചാണ്ടിയേക്കാള്‍ മാന്യതയുണ്ടായിരുന്നു. പരനാറി പ്രയോഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയാറാണെന്നും ജയരാജന്‍ പറഞ്ഞു.
കാസര്‍കോട് ഉദുമയില്‍ എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയില്‍ സംസാരിക്കുമ്പോഴാണ് ജയരാജന്‍ അസഭ്യവര്‍ഷം നടത്തിയത്. ഈ നാട് ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിയെ നാറിയെന്ന് വിളിച്ചാല്‍ നിങ്ങള്‍ എന്നോട് ദേഷ്യപ്പെടും. പരനാറിയായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. അതിന്റെ പേരില്‍ എത്രനാള്‍ വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയാാണ്-ജയരാജന്‍ പറഞ്ഞു
| |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 11:39 am | |
| CPI M nte puka kande kannoor sakhakkanmar adangoo.... enthu cheyyam ? | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 2:23 pm | |
| ദിവസം കഴിച്ചുകൂട്ടാന്‍ രണ്ടു ഡോളര്‍ പോലുമില്ലാതെ ഒരുകോടി അമേരിക്കക്കാര്‍ വാഷിംഗ്ടണ്‍: ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വെ നടത്തിയത്. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികള്‍, ചാരിറ്റി സൊസൈറ്റികളുടെ സഹായം എന്നിവയൊക്കെ ആശ്രയിച്ചാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നത്. എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. ഈ കണക്കുകള്‍ ലോകശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് നാണക്കേടാണെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ മൂന്നിലൊരാള്‍ ദരിദ്രനാണെന്ന സത്യാവസ്ഥ മനസ്സിലാക്കി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇനി നാട്ടില് കല്ല് വെട്ടാനും തെങ്ങിന് തടം എടുക്കാനും റോഡ് പണിക്കും എല്ലാം അമേരിക്കക്കാരും വരുമായിരിക്കും | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 2:24 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 2:28 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Sep 17, 2014 2:35 pm | |
| | |
|
| |
Sponsored content
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII | |
| |
|
| |
| പ്രധാന വാര്‍ത്തകള്‍! part - VIII | |
|