| പ്രധാന വാര്‍ത്തകള്‍! part - VIII | |
|
+16Greeeeeshma Paandyettan ROHITH NAMBIAR unnikmp Usha Venugopal balamuralee nettooraan Parthan sunder Binu Abhijit Minnoos midhun sandeep shamsheershah Ammu 20 posters |
|
Author | Message |
---|
Ammu Forum Boss
| Subject: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jun 20, 2015 12:58 pm | |
| AICC to announce Sonia's departure for US later today: Congress president Sonia Gandhi and her son, party vice president Rahul Gandhi, left for the United States of America early this morning, according to a party general secretary. The All India Congress Committee is expected to issue an official press release later in the day to dispel speculation about Sonia Gandhi's health, the party official said. Other AICC office-bearers, however, were not willing to confirm the news as yet. | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jun 21, 2015 8:12 am | |
| മൂര്‍ഖന്റെ കടിയേറ്റു; വാവ സുരേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് മുര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കാന്‍ ചെന്നപ്പോഴാണ് പാമ്പ് കടിച്ചത്. വാവാ സുരേഷിന്റെ ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഇപ്പോള്‍ ഐസിയുവിലാണ്. എന്നാല്‍, സന്ദര്‍ശകരുടെ തിരക്കു കാരണമാണ് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jun 21, 2015 11:30 pm | |
| | |
|
| |
Ammu Forum Boss
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Mon Jun 22, 2015 2:36 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 10:22 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 11:35 am | |
| സിസ്റ്റര്‍ നിര്‍മല അന്തരിച്ചു കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയും 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന സന്യാസ സംഘടനയുടെ സുപ്പീരിയര്‍ ജനറലും ആയിരുന്ന സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് കൊല്‍ക്കത്തിയില്‍ നടക്കും. 1997 ലാണ് 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ മേധാവിയായത്. 2009-ല്‍ പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു. 2009 ല്‍ അവര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃസ്ഥാനം ഒഴിയുകയും വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. റാഞ്ചിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1934 ലാണ് അവര്‍ ജനിച്ചത്. മാതാപിതാക്കള്‍ നേപ്പാളില്‍ നിന്നുള്ളവരായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തബിരുദവും പിന്നീട് നിയമപരിശീലനവും നേടിയ അവര്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി മിഷനറീസ് ഓഫ് ചാരിറ്റിയില്‍ അംഗമാവുകയായിരുന്നു. വാഷിംഗ്ടണിലും, പനാമയിലും മിഷന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ഒരു നേപ്പാളി ഓഫീസറുടെ മകളായി ജനിച്ച നിര്‍മല 1956ലാണ് ഹിന്ദുമതം മാറി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നത്. പതുക്കെപ്പതുക്കെയായിരുന്നു നിര്‍മലയുടെ ഉയര്‍ച്ച. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധ്യാനപരിപാടികളുടെ ചുമതല വഹിക്കുന്ന വിഭാഗം വര്‍ഷങ്ങളോളം നിര്‍മലയുടെ നേതൃത്വത്തിന്‍ കീഴിലാണ് പ്രവര്‍ത്തിച്ചത്. 1979ല്‍ ദരിദ്രരുടെ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന പ്രത്യേക വിഭാഗം തുടങ്ങിയപ്പോള്‍ നിര്‍മലയെ അതിന്റെ സുപ്പീരിയര്‍ ജനറലാക്കി. വാഷിംഗ്ടണ്‍, കാഠ്മണ്ഡു എന്നിവിടങ്ങളിലും ഇന്ത്യയുടെ പലഭാഗങ്ങളിലും ഈ സമൂഹത്തിന്റെ ശാഖകള്‍ തുടങ്ങി. എട്ടുസഹോദരിമാരും രണ്ടു സഹോദരന്മാരുമാണ് നിര്‍മലയ്ക്കുള്ളത് | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 11:38 am | |
| | |
|
| |
Ammu Forum Boss
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 1:20 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 1:20 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Tue Jun 23, 2015 7:30 pm | |
| മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമല അന്തരിച്ചു | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jun 24, 2015 8:00 am | |
| ദേശീയ ഗെയിംസ്: അഴിമതി ആരോപണത്തില്‍ തെളിവില്ലെന്ന് സി.ബി.ഐ.
കൊച്ചി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണത്തില്‍ ഇവരുടെ പങ്ക് സംബന്ധിച്ച തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ. വ്യക്തമാക്കി. വി. ശിവന്‍കുട്ടി എം.എല്‍.എ. നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ.യുടെ റിപ്പോര്‍ട്ട്്. ദേശീയ ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടന്നെന്നാണ് എം.എല്‍.എ.യുടെ പരാതി.
എന്നാല്‍ അഴിമതിയാരോപണത്തില്‍ കേസ്സെടുക്കുന്നതിനുള്ള തെളിവുകളൊന്നുമില്ലെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നടന്ന 35-ാമത് ദേശീയ ഗെയിംസിനായി 121 കോടി രൂപയുടെ കേന്ദ്ര സഹായമാണ് ലഭിച്ചത്. ജര്‍മനിയില്‍ നിന്ന് കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണം ശരിയല്ല. സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനായി ഈ കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് കരാറുകള്‍ നല്‍കിയിരിക്കുന്നത്. 6.23 കോടി രൂപയുടേതാണ് കരാര്‍. 32.56 കോടി രൂപ വില വരുന്ന സ്‌പോര്‍ട്‌സ് സാമഗ്രികള്‍ 46 ടെന്‍ഡറുകള്‍ വഴിയാണ് സമാഹരിച്ചത്.
ഗെയിംസിന്റെ ഭക്ഷണത്തിന്റെ ടെന്‍ഡറിലും അപാകം കണ്ടെത്താനായിട്ടില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടില്ല. വെളിച്ച സംവിധാനങ്ങളുടെ ടെന്‍ഡറിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിന് 260 കോടി രൂപ ഉപയോഗിച്ചതായാണ് വ്യക്തമാകുന്നത്. ഇതിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി കണ്ടെത്താനായിട്ടില്ല. 20 മിനിറ്റിന്റെ വെടിക്കെട്ടിനായി 1.25 കോടി രൂപ ചെലവഴിച്ചതിന്റെ കരാറും ടെന്‍ഡറിലൂടെയാണ് നല്‍കിയത്. വളണ്ടിയര്‍മാര്‍ക്ക് ടീ ഷര്‍ട്ടും പാന്റ്‌സും നല്‍കിയതില്‍ അഴിമതി ഇല്ലെന്നും സി.ബി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jun 24, 2015 2:28 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jun 24, 2015 2:36 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jun 24, 2015 2:37 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jun 24, 2015 2:47 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jun 25, 2015 8:14 am | |
| ഉന്നതരുടെ പട്ടികയുമായി ലളിത് മോദിയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ന്യൂഡല്‍ഹി: കോടികളുടെ അഴിമതിമണമുള്ള ഐ.പി.എല്‍. ഇടപാടിന്റെ അസ്ഥികൂടങ്ങള്‍ ഒന്നൊന്നായി വലിച്ചുപുറത്തിടുകയാണ് വിവാദനായകന്‍ ലളിത് മോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതിയുടെ ഓഫീസിനെയും വിവാദത്തിലേക്ക് വലിച്ചിട്ടുകൊണ്ടുള്ള ലളിത് മോദിയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ പുറത്തുവന്നു. കൂടാതെ, കോണ്‍ഗ്രസ് നേതാക്കളായ രാജീവ് ശുക്ല, ശശി തരൂര്‍, ബി.സി.സി.ഐ. മുന്‍ മേധാവി എന്‍. ശ്രീനിവാസന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരെല്ലാം വിവാദത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നും തന്നെ ഏതെങ്കിലും കോടതിയോ ഏജന്‍സിയോ ഇതുവരെ കുറ്റക്കാരനെന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും 'ട്വീറ്റി'ല്‍ ലളിത് മോദി വ്യക്തമാക്കി. ഹവാല ഇടപാടുകാരന്‍ വിവേക് നാക്പാല്‍ രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിന്റെ പിരിവുകാരനാണെന്ന് ലളിത് മോദി തുറന്നടിക്കുന്നു.
2009-ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അന്നത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച തരപ്പെടുത്തിയത് താനാണെന്നും ലളിത് മോദി പറയുന്നുണ്ട്. 2010-ല്‍ ഐ.പി.എല്‍. നാലാംസീസണിലേക്ക് പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസം അമിത് ഷായുമായി മൂന്നുമിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണം താന്‍ നടത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പത്രപ്രവര്‍ത്തകനില്‍നിന്ന് കോടീശ്വരനായതിനെക്കുറിച്ചുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും മോദി, 'ട്വിറ്ററി'ല്‍ പറയുന്നു. രാജീവ് ശുക്ല, അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി. നേതാവ് അനുരാഗ് താക്കൂര്‍, ജഗ്മോഹന്‍ ഡാല്‍മിയ, എന്‍. ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ്് കൂട്ടുകെട്ടിനെ 'അഞ്ചംഗ ഗാങ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസ് ഏജന്റാണെന്നും ഒട്ടനവധി തെളിവുകളുണ്ടായിരുന്നിട്ടും ജെയ്റ്റ്‌ലി, ശ്രീനിവാസനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മോദിയുടെ മറ്റൊരു 'ട്വീറ്റി'ലുണ്ട്. ധനമന്ത്രി തന്റെ ഫോണ്‍സംഭാഷണങ്ങള്‍ പുറത്തുവിടണമെന്നും മോദി വെല്ലുവിളിക്കുന്നു.
ലളിത് മോദി കേസില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറാന്‍ കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേകസംഘം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരോടാവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി മോദി രംഗത്തുവരുന്നതെന്ന് കരുതുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ മകനും എം.പി.യുമായ ദുഷ്യന്ത് സിങ്ങിന്റെ സ്ഥാപനത്തിന് ലളിത് മോദി 11.6 കോടി വഴിവിട്ടു നല്‍കിയതിനുപിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാവുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ചെയ്യാതെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാവില്ലെന്നതാണ് അധികൃതരുടെ നിലപാട്. ഇത് സാമ്പത്തിക ഇടപാട് മാത്രമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കുകയും പിന്നീട് ഈ നിലപാട് തിരുത്തുകയും ചെയ്തിരുന്നു.
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jun 25, 2015 8:37 am | |
| കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശങ്ങളില്‍ തീക്കാറ്റ് വീശുന്നു; ആശങ്ക വ്യാപകം
കോഴിക്കോട്/ കണ്ണൂര്‍: തീരദേശമേഖലകളെ ആശങ്കയിലാക്കി തീക്കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും. കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച ചൂട് കാറ്റില്‍ തീരപ്രദേശത്തെ മരങ്ങളും ചെടികളും വാടിക്കരിഞ്ഞു.എന്നാല്‍ മഴക്കാലത്തെ തീക്കാറ്റിന് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഇതുവരെ ആയിട്ടില്ല. എന്താണ് ഈ പ്രതിഭസമെന്നറിയാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം. ഇടവിട്ട് പെയ്യുന്ന കനത്ത മഴ, ഒപ്പം വീശിയടിക്കുന്ന കാറ്റിന് തീച്ചൂട്.കാറ്റിന്റെ പ്രവാഹ ദിശയിലെ ചെടികളും മരങ്ങളും മണിക്കൂറുകള്‍ കൊണ്ട് കരിഞ്ഞ് ഉണങ്ങി.തീക്കാറ്റെന്ന് സംശയിക്കുന്ന അസാധാരണ പ്രതിഭാസം ഉണ്ടാക്കിയ അങ്കലാപ്പിലാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശവാസികള്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ആദ്യം ഇങ്ങനെ ഒരു പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തിക്കോടി,ഇരിങ്ങല്‍,കോട്ടക്കല്‍, ,കോയാവളപ്പ്, മാറാട് എന്നിവിടങ്ങളില്‍ തീക്കാറ്റ് അടിച്ചു. മൂന്ന് ദിവസമായി ഇടവിട്ട് പ്രതിഭാസം ആവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാറ്റുള്ള സമയത്ത് അസാധാരണമായ ചൂട് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ പച്ചപ്പെല്ലാം ഇതുപോലെ കരിഞ്ഞുണങ്ങിയതായി കാണും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ട ഈ അപൂര്‍വ്വ പ്രതിഭാസത്തിന് ശാസ്ത്രീയമായ വിശദീകരണം നല്കാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ആയിട്ടില്ല. അതേ സമയം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. കോതി, നൈനാംവളപ്പ്, കോന്നാട് പ്രദേശങ്ങളില്‍ കടല്‍ മീറ്ററുകളോളം കരയിലേക്ക് കയറിയത് ജനജീവിതം ദുസ്സഹമാക്കി. ഉള്ള വീട് കടലെടുക്കും മുന്പ് പുനരധിവാസം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക്.
കണ്ണൂരില്‍ പയ്യാമ്പലം,ആദികടലായി,പള്ളിയാംമൂല,ഗസ്റ്റ്ഹൗസ്,മൈതാനപ്പള്ളി കടലോരങ്ങളിലെല്ലാം ഇത്തരത്തില്‍ ഉഷ്ണക്കാറ്റേറ്റ് ചെടികള്‍ കരിഞ്ഞിട്ടുണ്ട്. ഉഷ്ണക്കാറ്റ് വീശിയടിച്ചെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശനം നടത്തുകയും പ്രദേശത്തെ കരിഞ്ഞ ചെടികളുടേയും മരങ്ങളുടേയും ഫോട്ടോകളെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. .ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്ലെന്തെങ്കിലും പറയാനാകൂ എന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. | |
|
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jun 25, 2015 12:29 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Jun 26, 2015 5:50 pm | |
| Kuwait mosque suicide attack: IS claims responsibility; 13 dead, 25 hospitalised
| |
|
| |
sandeep Forum Boss
Location : Dubai
| |
| |
Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jun 27, 2015 1:51 pm | |
| 1 child dead, 6 hospitalised after polio vaccination in Bihar: A child died and six others fell ill in Bihar's Vaishali district after allegedly being administered polio drops. Vaishal civil surgeon Ramashish Kumar has ordered a probe into the incident. "I have asked the concerned officials to ascertain whether incident is connected to the polio vaccine or not," he said. "Some children fell ill after being administered polio vaccine and one died Saturday morning," said Mukesh Singh, a close relative of one of the six children admitted to Sadar hospital for treatment. Singh said that children developed fever and suffered from vomiting and diarrhoea after being given the polio vaccine. | |
|
| |
Sponsored content
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII | |
| |
|
| |
| പ്രധാന വാര്‍ത്തകള്‍! part - VIII | |
|