Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | പ്രധാന വാര്‍ത്തകള്‍! part - VIII | |
|
+16Greeeeeshma Paandyettan ROHITH NAMBIAR unnikmp Usha Venugopal balamuralee nettooraan Parthan sunder Binu Abhijit Minnoos midhun sandeep shamsheershah Ammu 20 posters | |
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jun 28, 2015 12:06 pm | |
| ഐ.പി.എല്‍ വാതുവെപ്പ് കേസ് : വിധി നാളെ ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസില്‍ നാളെ വിധി പറയും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഐ പി എല്‍ വാതുവെപ്പ് കേസ് പരിഗണിക്കുന്നത്. കേസില്‍ മക്കോക്ക നിയമം ചുമത്തിയത് ചോദ്യം ചെയ്ത് ശ്രീശാന്ത് ഉള്‍പെടെയുള്ള പ്രതികള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വാത്വെപ്പുകാരുമായി ബന്ധപെട്ടിട്ടില്ലെന്നും കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കില്ലെന്നുമാണ് ശ്രീശാന്തിന്റെ വാദം. മക്കോക്ക ചുമത്തിയ ഡല്‍ഹി പോലീസ് നടപടി കോടതി അംഗീകരിച്ചാല്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കും.ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചന്ദീലിയ,അങ്കിത് ചവാന് അധോലോക നായകന് ദാവൂദ് ഇബ്രാഹിം എന്നിവര്‍ ഉള്‍പെടെ ഇരുപത്തിയാറോളം പ്രതികളാണ് കേസില്‍ ഉള്ളത് | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jun 28, 2015 1:16 pm | |
| - sandeep wrote:
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശങ്ങളില്‍ തീക്കാറ്റ് വീശുന്നു; ആശങ്ക വ്യാപകം
കോഴിക്കോട്/ കണ്ണൂര്‍: തീരദേശമേഖലകളെ ആശങ്കയിലാക്കി തീക്കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും. കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ചൂട് കാറ്റില്‍ തീരപ്രദേശത്തെ മരങ്ങളും ചെടികളും വാടിക്കരിഞ്ഞു.എന്നാല്‍ മഴക്കാലത്തെ തീക്കാറ്റിന് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്കാന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ഇതുവരെ ആയിട്ടില്ല. എന്താണ് ഈ പ്രതിഭസമെന്നറിയാന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം. ഇടവിട്ട് പെയ്യുന്ന കനത്ത മഴ, ഒപ്പം വീശിയടിക്കുന്ന കാറ്റിന് തീച്ചൂട്.കാറ്റിന്റെ പ്രവാഹ ദിശയിലെ ചെടികളും മരങ്ങളും മണിക്കൂറുകള്‍ കൊണ്ട് കരിഞ്ഞ് ഉണങ്ങി.തീക്കാറ്റെന്ന് സംശയിക്കുന്ന അസാധാരണ പ്രതിഭാസം ഉണ്ടാക്കിയ അങ്കലാപ്പിലാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശവാസികള്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ആദ്യം ഇങ്ങനെ ഒരു പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തിക്കോടി,ഇരിങ്ങല്‍,കോട്ടക്കല്‍, ,കോയാവളപ്പ്, മാറാട് എന്നിവിടങ്ങളില്‍ തീക്കാറ്റ് അടിച്ചു. മൂന്ന് ദിവസമായി ഇടവിട്ട് പ്രതിഭാസം ആവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാറ്റുള്ള സമയത്ത് അസാധാരണമായ ചൂട് അനുഭവപ്പെടുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ പച്ചപ്പെല്ലാം ഇതുപോലെ കരിഞ്ഞുണങ്ങിയതായി കാണും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെട്ട ഈ അപൂര്‍വ്വ പ്രതിഭാസത്തിന് ശാസ്ത്രീയമായ വിശദീകരണം നല്കാന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ആയിട്ടില്ല. അതേ സമയം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. കോതി, നൈനാംവളപ്പ്, കോന്നാട് പ്രദേശങ്ങളില്‍ കടല്‍ മീറ്ററുകളോളം കരയിലേക്ക് കയറിയത് ജനജീവിതം ദുസ്സഹമാക്കി. ഉള്ള വീട് കടലെടുക്കും മുന്‍പ് പുനരധിവാസം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക്.
കണ്ണൂരില്‍ പയ്യാമ്പലം,ആദികടലായി,പള്ളിയാംമൂല,ഗസ്റ്റ്ഹൗസ്,മൈതാനപ്പള്ളി കടലോരങ്ങളിലെല്ലാം ഇത്തരത്തില്‍ ഉഷ്ണക്കാറ്റേറ്റ് ചെടികള്‍ കരിഞ്ഞിട്ടുണ്ട്. ഉഷ്ണക്കാറ്റ് വീശിയടിച്ചെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശനം നടത്തുകയും പ്രദേശത്തെ കരിഞ്ഞ ചെടികളുടേയും മരങ്ങളുടേയും ഫോട്ടോകളെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. .ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്ലെന്തെങ്കിലും പറയാനാകൂ എന്നാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം നല്കുന്ന വിശദീകരണം. enthokkeya sambhavikkunne | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jul 01, 2015 8:38 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jul 01, 2015 3:48 pm | |
| മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പ് ഗുരുതരമായ തെറ്റ്: സുപ്രീം കോടതി
ന്യൂഡല്‍ഹി: മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളി സുപ്രീം കോടതി. ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് നിര്‍ദേശിക്കുന്നത് 'സ്ത്രീകളുടെ അന്തസ്സിനെതിരായ നാടകീയമായ അബദ്ധം' എന്നാണ് പരമോന്നത കോടതി വിശേഷിപ്പിച്ചത്. ബലാത്സംഗ കേസുകളിലെ പ്രതികള്‍ ഇരകളുമായി ഒത്തുതീര്‍പ്പിലെത്തി രക്ഷപ്പെടുന്നത് വ്യാപകമാണ്. ഇത്തരം നടപടികള്‍ ഗുരുതരമായ തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഒരു കേസിലാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. തമിഴ്നാട്ടില്‍ മാനഭംഗ ഇരയുമായി ഒത്തുതീര്‍പ്പിനായി പ്രതിക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിധിയ്ക്കും ശക്തമായ തിരിച്ചടി നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം. കഴിഞ്ഞയാഴ്ചയാണ് നീതിന്യായ സംവിധാനത്തില്‍ കളങ്കം വീഴ്ത്തുന്ന വിധി മദ്രാസ് ഹൈക്കോടതിയില്‍ നടന്നത്. 2002ല്‍ 15 കാരിയെ മാനഭംഗ ചെയ്ത യുവാവിനെ മധ്യസ്ഥതയ്ക്കായി 15 ദിവസത്തേക്ക് വിട്ടയച്ച ജസ്റ്റീസ് ഡി.ദേവദാസ്, ഇരയെ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള പ്രതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിധിച്ചിരുന്നു. യുവാവുമായി ഒത്തുതീര്‍പ്പിലെത്താനും കോടതി പെണ്‍കുട്ടിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നായിരുന്നു പെണ്‍കുട്ടി തുറന്നുപറഞ്ഞതോടെ കോടതിയുടെ നീക്കം പാളിപ്പോയി. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jul 01, 2015 4:08 pm | |
| | |
| | | Abhijit Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Wed Jul 01, 2015 7:01 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jul 02, 2015 11:08 am | |
| നെഹ്റുവിന്റെ പിതാവിന്റെ പേര് വിക്കിയില്‍ തിരുത്തി: പിന്നില്‍ കേന്ദ്രമെന്ന് കോണ്‍ഗ്രസ്
ദില്ലി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പിതാവിന്റെയും വിക്കിപീഡിയ പേജുകള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കംപ്യൂട്ടറില്‍ നിന്ന് ജവര്‍ഹര്‍ലാല്‍ നെഹ്റുവിന്റെ മുത്തച്ഛന്റെ പേര് മുസ്ലിം ആക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ ക്യാംപയിന് തുടങ്ങിയ ദിവസമാണ് നെഹ്റുവിന്റെ മുത്തച്ഛന്റെ പേര് മാറ്റി എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. നെഹ്റുവിന്റെ മുത്തച്ഛന്റെ ഗംഗാധര്‍ നെഹ്റു മുസ്ലിം ആണെന്നാണ് പുതിയ വിക്കിപീഡിയ പേജില്‍ രേഖപ്പടുത്തിയത്. ഗംഗാദര്‍ നെഹ്റുവിന്റെ പേര് ഗിയാസുദ്ദീന്‍ ഗാസി എന്നാണെന്നും അലഹബാദില്‍ ജനിച്ച ഇയാള്‍ക്ക് മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നുമായിരുന്നു പേജില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററില്‍ ഐപി അഡ്രസില്‍ നിന്നാണ് പേജ് എഡിറ്റ് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിക്കി പീഡിയയുടെ അധികൃതര്‍ തന്നെ പേജിലെ തെറ്റായ വിവരങ്ങള്‍ മാറ്റി.കോണ്‍ഗ്രസ് നേതാക്കളുടെ പേജ് എഡിറ്റ് ചെയ്യപ്പെട്ടതെങ്ങനെ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിശദികരണം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിക്കിപേജുകളില് പേര് വെളിപ്പെടുത്താതെ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടുപിടിക്കുന്ന സോഫ്റ്റ്വെയറാണ് ഈ തിരുത്തലും കണ്ടെത്തിയത്. ഈ സോഫ്റ്റ്വവെയറിന്റെ സ്ഥാപകന്‍ പ്രകാശ് പേജിലെ തിരുത്തലിനെ പറ്റി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. എന്‍സിഐയുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യത കുറവാണെന്നും ഇത് ആരെങ്കിലും മനപൂര്‍വ്വം ചെയ്തതാകമെന്നുമാണ് പ്രകാശിന്റെ വിലയിരുത്തല്‍. | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jul 02, 2015 11:13 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jul 02, 2015 11:20 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Thu Jul 02, 2015 12:52 pm | |
| Himachal Pradesh judge suspended over sexual harassment complaint by colleague:
A judge in Himachal Pradesh has been suspended following a sexual harassment complaint by a woman judge. The judge has been accused by the woman of harassing her on June 8, during a trip to Manali hill town for a conference on drug abuse. The complainant says the judge tried to force her to go with him to a resort and teased and harassed her. Both are trial court judges. The state Chief Justice has suspended the judge pending a detailed inquiry, for which he has given two months. | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Jul 03, 2015 8:02 am | |
| സേവന ദാതാക്കളെ മാറ്റിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രാജ്യവ്യാപകമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എം.എന്‍.പി) ഇന്നു മുതല്‍ നിലവില്‍ വരും. വരിക്കാര്‍ തങ്ങളുടെ സംസ്ഥാനം വിട്ടുപോകുകയോ മൊബൈല്‍ സര്‍ക്കിള്‍ മാറുകയോ ചെയ്താലും നമ്പര്‍ നിലനിര്‍ത്താന്‍ കഴിയും. മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് , എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍. എന്നിവ എം.എന്‍.പി സംവിധാനത്തിലേക്കു മാറുമെന്ന് അറിയിച്ചിട്ടുണ്ട്. എം.എന്‍.പി. യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നു സേവനദാതാക്കളായ യുണിനോര്‍, വിഡിയോകോണ്‍ എന്നിവയും അറിയിച്ചു. | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Jul 03, 2015 11:06 am | |
| Hema Malini's driver arrested after mishap which killed a child: Actor and BJP MP Hema Malini's driver has been arrested after an accident last night in Rajasthan in which a child was killed. A first information report was registered against him. The BJP leader's Mercedes was speeding and hit a Maruti Alto leading to the death of four-year-old girl who was travelling with her parents, the police said. Hema Malini is not seriously hurt. The girl's parents and another young child who were in the Alto have been hospitalised. | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Jul 03, 2015 3:01 pm | |
| Just 4.6% of rural households pay income tax: Caste census: Just 4.6 per cent of all rural households in the country pay income tax while such households with salaried income are close to 10 per cent, the first Socio Economic and Caste Census released in eight decades said today. The percentage of SC households paying income tax was 3.49 per cent ST tax-paying rural households were mere 3.34 per cent, the Socio Economic and Caste Census 2011 said. Releasing the Census, Finance Minister Arun Jaitley said the data will help in better targeting of government policies. 73% of households live in rural India, earn below Rs 5000 pm: Caste census: Around 73 per cent of households in India are rural, according to the Socio Economic and Caste Census (SECC) data released by the government today. The Hindu reports that of these, 18.5 per cent are scheduled caste households and 11 per cent belong to the scheduled tribe category. The SECC, jointly released by Finance Minister Arun Jaitley and Rural Development, Panchayati Raj and Drinking Water Supply and Sanitation Minister Chaudhary Birendra Singh, also shows that the bulk of India's rural households subsist on very low incomes. According to the data, 74.5% of rural households have an income of the highest earning member below Rs. 5000 per month. Only 8.3% of rural households have an income of the highest earning member above Rs. 10,000 per month. Only the provisional data pertaining to rural India was released on Friday. The Census also provides data on households regarding various aspects of their socio-economic status-housing, land-holding/landlessness, educational status, status of women, the differently-abled, occupation, possession of assets, SC/ST households, incomes, etc. | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Fri Jul 03, 2015 3:25 pm | |
| Car in AP CM Chandrababu Naidu's convoy rams into house, 1 dead: : A car in Andhra Pradesh CM Chandrababu Naidu's convoy rammed into a building causing the death of one person, reports Times Now. Just last evening, a child was killed and four others, including veteran Bollywood actress and Mathura MP Hema Malini, were injured in a road accident on Thursday evening in Dausa district of Rajasthan. The accident took place when Hema Malini's Mercedes car collided with a Maruti Suzuki Alto | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jul 04, 2015 6:51 am | |
| എം.എല്‍.എമാരുടെ ചികിത്സക്ക് സര്‍ക്കാര്‍ ചെലവിട്ടത് മൂന്നു കോടി ഏറ്റവും കൂടുതല്‍ തുക നല്‍കിയത് തോമസ് ചാണ്ടി എം.എല്‍.എക്ക് തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തകള്‍ പോലും പാവപ്പെട്ട രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എം.എല്‍.എമാര്‍ ചികിത്സ തേടിയത് കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍. എം.എല്‍.എമാരുടെ ചികിത്സക്കായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും എം.എല്‍.എമാര്‍ക്കും കുടുംബത്തിനും സൗജന്യ ചികി ത്സ നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് പൊതുഖജനാവില്‍നിന്നുള്ള പണം ധൂര്‍ത്തടിക്കുന്നത്. കൊച്ചിയിലെ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവിന്‍െറ അപേക്ഷയില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 13ാം നിയമസഭയുടെ കാലത്ത് ചികിത്സാ ഇനത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് തോമസ് ചാണ്ടി എം.എല്‍.എക്കാണ്. രണ്ടു കോടിയോളം രൂപ (1,91,14,366 രൂപ). അമേരിക്കയില്‍ ചികിത്സ നടത്തിയതിന് മാത്രം 1,74,92,984 രൂപയായി. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് ചികിത്സായിനത്തില്‍ 55,11,629 രൂപയും യാത്രക്കായി 5,29,373 രൂപയും കൈപ്പറ്റി. മൊത്തം 65,98,552 രൂപ. ആകെ 3,05,57,528 രൂപയാണ് ചികിത്സാ ഇനത്തില്‍ എം.എല്‍.എമാര്‍ കൈപ്പറ്റിയത്. മന്ത്രിമാര്‍ കൈപ്പറ്റിയ തുക ഈ പട്ടികയില്‍ ചേര്‍ത്തിട്ടില്ല. നിയമസഭാംഗങ്ങള്‍ക്ക് പുറമെ പങ്കാളി, മക്കള്‍, മാതാവ്, പിതാവ് എന്നിവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് 1994ലെ കേരള ലെജിസ്ളേറ്റിവ് അസംബ്ളി (മെഡിക്കല്‍ ഫെസിലിറ്റി) ചട്ടം പറയുന്നത്. എം.എല്‍.എമാരായ സി. ദിവാകരന് (12,09,824 രൂപ), സി.എഫ്. തോമസ് (9,47,990), എം. ഹംസ (7,17,023), ഇ.പി. ജയരാജന് (6,87,821), തേറമ്പില്‍ രാമകൃഷ്ണന് (6,53,317 രൂപ), ഡോ. കെ.ടി. ജലീല്‍ (5,68,750) , ജമീല പ്രകാശം (5,65,869-ഇതില്‍ ദന്ത ചികിത്സക്കായി 10,807 രൂപയും ഉള്‍പ്പെടുന്നു ), എം.പി. അബ്ദുസ്സമദ് സമദാനി (5,57,848), ബി. സത്യന് (5,57,550) എന്നിവര്‍ ചികിത്സായിനത്തില്‍ തുക കൈപ്പറ്റിയെന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സി. ശശികുമാര്‍ നല്കിയ മറുപടിയില്‍ പറയുന്നു. | |
| | | Abhijit Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jul 04, 2015 9:56 am | |
| India abstains in UNHRC vote against Israel | |
| | | sunder Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jul 04, 2015 10:15 am | |
| - Ammu wrote:
- എം.എല്‍.എമാരുടെ ചികിത്സക്ക് സര്‍ക്കാര്‍ ചെലവിട്ടത് മൂന്നു കോടി
ഏറ്റവും കൂടുതല്‍ തുക നല്‍കിയത് തോമസ് ചാണ്ടി എം.എല്‍.എക്ക്
തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തകള്‍ പോലും പാവപ്പെട്ട രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എം.എല്‍.എമാര്‍ ചികിത്സ തേടിയത് കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍. എം.എല്‍.എമാരുടെ ചികിത്സക്കായി ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും എം.എല്‍.എമാര്‍ക്കും കുടുംബത്തിനും സൗജന്യ ചികി ത്സ നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് പൊതുഖജനാവില്‍നിന്നുള്ള പണം ധൂര്‍ത്തടിക്കുന്നത്.
കൊച്ചിയിലെ ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവിന്‍െറ അപേക്ഷയില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 13ാം നിയമസഭയുടെ കാലത്ത് ചികിത്സാ ഇനത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് തോമസ് ചാണ്ടി എം.എല്‍.എക്കാണ്. രണ്ടു കോടിയോളം രൂപ (1,91,14,366 രൂപ). അമേരിക്കയില്‍ ചികിത്സ നടത്തിയതിന് മാത്രം 1,74,92,984 രൂപയായി. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്ത്തികേയന് ചികിത്സായിനത്തില്‍ 55,11,629 രൂപയും യാത്രക്കായി 5,29,373 രൂപയും കൈപ്പറ്റി. മൊത്തം 65,98,552 രൂപ. ആകെ 3,05,57,528 രൂപയാണ് ചികിത്സാ ഇനത്തില്‍ എം.എല്‍.എമാര്‍ കൈപ്പറ്റിയത്.
മന്ത്രിമാര്‍ കൈപ്പറ്റിയ തുക ഈ പട്ടികയില്‍ ചേര്‍ത്തിട്ടില്ല. നിയമസഭാംഗങ്ങള്‍ക്ക് പുറമെ പങ്കാളി, മക്കള്‍, മാതാവ്, പിതാവ് എന്നിവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് 1994ലെ കേരള ലെജിസ്ളേറ്റിവ് അസംബ്ളി (മെഡിക്കല്‍ ഫെസിലിറ്റി) ചട്ടം പറയുന്നത്.
എം.എല്‍.എമാരായ സി. ദിവാകരന് (12,09,824 രൂപ), സി.എഫ്. തോമസ് (9,47,990), എം. ഹംസ (7,17,023), ഇ.പി. ജയരാജന് (6,87,821), തേറമ്പില്‍ രാമകൃഷ്ണന് (6,53,317 രൂപ), ഡോ. കെ.ടി. ജലീല്‍ (5,68,750) , ജമീല പ്രകാശം (5,65,869-ഇതില്‍ ദന്ത ചികിത്സക്കായി 10,807 രൂപയും ഉള്‍പ്പെടുന്നു ), എം.പി. അബ്ദുസ്സമദ് സമദാനി (5,57,848), ബി. സത്യന് (5,57,550) എന്നിവര്‍ ചികിത്സായിനത്തില്‍ തുക കൈപ്പറ്റിയെന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സി. ശശികുമാര്‍ നല്കിയ മറുപടിയില്‍ പറയുന്നു. khajanavil kasillennu parayum ithinokke evidunnano kasu ee chandiyekondokke valla nettom undo | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jul 04, 2015 11:09 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sat Jul 04, 2015 1:08 pm | |
| bijimol aareyaa thalliyathu? | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 11:20 am | |
| ഇരുകൈകള്‍ക്കും സ്വാധീനം കുറവുള്ള ഡല്‍ഹി സ്വദേശി ഇറ സിംഗാളിന് അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക്. രണ്ടാം റാങ്ക് മലയാളിയായ ചങ്ങനാശേരി സ്വദേശി നി ഡോ. രേണുരാജിന്. കസ്റ്റംസില്‍ അസിസ്റ്റന്റ് കമ്മിഷണറായ നിഥി ഗുപ്ത, വന്ദന റാവു എന്നിവര്‍ക്കാണു മൂന്നും നാലും റാങ്കുകള്‍. ആദ്യ നാലുറാങ്കുകള്‍ വനിതാരത്നങ്ങള്‍ കൈയടക്കിയപ്പോള്‍ സുഹര്‍ഷ ഭഗത്താണ് അഞ്ചാം റാങ്കുകാരന്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറാണ് ഡല്‍ഹി സ്വദേശി ഇറ സിംഗാള്‍. ഡല്‍ഹി സഫ്തര്‍ജംഗ് എന്‍ക്ലേവ് കൃഷ്ണനഗറില്‍ താമസിക്കുന്ന ഇറ സിംഗാളിനു ജന്മനാ ഇരുകൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച ഇറയ്ക്കു മറ്റുകുട്ടികളെ പോലെ ക്ലാസില്‍ ഇരിക്കാനും യാത്ര ചെയ്യാനും സാധിക്കുമായിരുന്നില്ല. എന്നാല്‍ മാതാപിതാക്കള്‍ ഇറയ്ക്കുവേണ്ട എല്ലാവിധ പഠന സൗകര്യങ്ങളും ചെറുപ്രായത്തില്‍തന്നെ ഒരുക്കികൊടുത്തു. പരിമിതികളെ അതിജീവിച്ച് ഒന്നാംറാങ്ക് തേടിയെത്തിയപ്പോള്‍, വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇറയുടെ പ്രതികരണം. അപ്രതീക്ഷിതമായി തേടിയെത്തിയ വിജയത്തില്‍ വളരെയേറെ സന്തോഷമുണ്ടെന്നും ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് ഈ സാധ്യത ഉപയോഗപ്പെടുത്തുമെന്നും ഇറ പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനുവേണ്ടി യാതൊരുവിധ തയാറെടുപ്പുകളും നടത്തിയിരുന്നില്ല. അതുകൊണ്ട് ഒന്നാംറാങ്ക് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഏതായാലും ഞാന്‍ വളരെയേറെ സന്തോഷവതിയാണ്.- ഇറ പറഞ്ഞു. റവന്യൂ സര്‍വീസിലെത്തും മുന്‍പു കൊക്കകോള, കാഡ്ബറി ഇന്ത്യ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട് ഇറ. ആദ്യ ശ്രമത്തിലാണു മലയാളിയായ ഡോ. രേണു അഭിമാനാര്‍ഹമായ നേട്ടം എത്തിപ്പിടിച്ചിരിക്കുന്നത്. കൊല്ലം കല്ലുവാതുക്കല്‍ ഇ.എസ്.ഐയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണു കൊട്ടാരക്കര പൂവറ്റൂര്‍ ലതാലയത്തില്‍ ഡോ. ഭഗത്തിന്റെ ഭാര്യയായ രേണു. ഭഗത്ത് മംഗലാപുരത്ത് ഫാ. മുള്ളേഴ്സ് ആശുപത്രിയില്‍ എല്ലുരോഗ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പഠനത്തിലാണ്. ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപം ശ്രീെശെലത്തില് എം.കെ. രാജശേഖരന് നായരുടെയും(റിട്ട. കെ.എസ്.ആര്.ടി.സി: എ.ടി.ഒ.) വി.എന്‍. ലതയുടെയും രണ്ടു പെണ്മക്കളില് മൂത്തയാളാണു രേണു. ഐ.എ.എസ്. പഠനത്തിനും ജോലിയുടെ സൗകര്യത്തിനുമായി രേണു തിരുവനന്തപുരം പി.എം.ജിയില്‍ പിതാവിനും മാതാവിനുമൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രേണുവിന്റെ ഇളയ സഹോദരി രമ്യ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ്. ആദ്യഅഞ്ചില്‍ ബാക്കി നാലുപേരും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കണ്ടവരാണ്. മറ്റു പിന്നാക്കവിഭാഗം ഉദ്യോഗാര്‍ഥികളില്‍ ഒന്നാമതാണു നാലാം സ്ഥാനത്തത്തെിയ വന്ദന റാവു. അഞ്ചാം സ്ഥാനക്കാരന് സുഹര്ഷയ്ക്ക് 2011ല്‍ ഇന്ത്യന്‍ അക്കൗണ്ട് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലും 2012ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലും 2013ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലും പ്രവേശനം ലഭിച്ചിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്) തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലേക്ക് 1,236 പേരെയാണു യു.പി.എസ്.സി. തെരഞ്ഞെടുത്തിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ 590 പേരും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് 354 പേരും പട്ടിക ജാതിയില്‍നിന്ന് 194 പേരും പട്ടിക വിഭാഗത്തില്‍നിന്ന് 98 പേരും പ്രവേശനം നേടി. ഒരു ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പ്രാഥമിക ഘട്ട പരീക്ഷയില്‍ നാലരലക്ഷം ഉദ്യോഗാര്‍ഥികളാണു പങ്കെടുത്തത്. - | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 11:26 am | |
| | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 11:34 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 2:43 pm | |
| | |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 3:15 pm | |
| ന്യൂഡല്‍ഹി: രാഷ്ട്രപതി ജീവനക്കാരനെതിരേ ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാനും വിവാദമായകനുമായ ലളിത് മോഡിക്കെതിരേ രാഷ്ട്രപതിഭവന് ഡല്‍ഹി പോലീസില്‍ പരാതി നല്കി. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരേ നടത്തിയ ട്വീറ്റിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ 23 ന് മോഡി നടത്തിയ ട്വീറ്റിന്റെ കോപ്പിയും പരാതിക്കൊപ്പം വെച്ചിട്ടുണ്ട്. ഹവാലാ ഇടപാടുകാരനായ വിവേക് നാഗ്പാല്‍ എന്നയാള്‍ ഒമിതാപോളിന്റെ അടുത്ത സുഹൃത്താണെന്നും അതുതന്നെയാണ് അയാള്‍ക്ക് തുണയായതെന്നും മോഡി നടത്തിയ ട്വീറ്റ് അപകീര്‍ത്തി പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ ഒപ്പിട്ടു നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നു. മോഡിയൂടെ ട്വീറ്റ് അടിസ്ഥാന രഹിതവും ദുരാരോപണവും അങ്ങേയറ്റം മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ട്വീറ്റിന് പിന്നാലെ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് രാഷ്ട്രപതിഭവന് ഉദ്യോഗസ്ഥരും പറഞ്ഞു. പരാതി കിട്ടിയതായി ഡല്‍ഹി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏത് പരിധിയില്‍ പെടുത്തി കേസ് ചാര്‍ജ്ജ് ചെയ്യാമെന്ന വിദഗ്ദ്ധ പരിശോധനയിലാണ് പോലീസ്. വിവരസാങ്കേതിക വകുപ്പിലോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ കേസ് റജിസ്റ്റര്‍ ചെയ്തേക്കും. എന്‍ഫോഴ്സ്മെന്റ് വിഭാഗം സമന്ന്സ് ഉള്‍പ്പെടെയുള്ള നടപടിയുമായി നീങ്ങുന്നതിടയിലാണ് രാഷ്ട്രപതി ഭവന്റെയും പരാതി കിട്ടിയിരിക്കുന്നത് ഇതോടെ മോഡിയുടെ കുരുക്ക് മുറുകും.
| |
| | | Ammu Forum Boss
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII Sun Jul 05, 2015 4:01 pm | |
| | |
| | | Sponsored content
| Subject: Re: പ്രധാന വാര്‍ത്തകള്‍! part - VIII | |
| |
| | | | പ്രധാന വാര്‍ത്തകള്‍! part - VIII | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |