Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Athumithum, FB PO | |
|
+10Usha Venugopal shamsheershah balamuralee Ammu Paandyettan midhun Minnoos Parthan sunder Binu 14 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Thu Aug 06, 2015 2:56 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Thu Aug 06, 2015 3:12 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Thu Aug 06, 2015 3:27 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Thu Aug 06, 2015 4:12 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Thu Aug 06, 2015 4:38 pm | |
| സ്വർഗത്തിന്റെ തെളിവുമായി ന്യൂറോ സർജൻ നൂറുകണക്കിന് മസ്തിഷ്കങ്ങൾ കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ അലക്സാണ്ടർ. ചിന്തകളും വികാരങ്ങളും ഭാവനകളുമൊക്കെ തലച്ചോറിന്റെ ഏതോ ഇടങ്ങളിൽ സംഭവിക്കുന്നുവെന്നു തൊട്ടുകാണിക്കാൻ തക്ക വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു ഈ ശാസ്ത്രജ്ഞൻ. അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ. മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ. പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്വീക്ക്' വാരികയുടെ 2012 ഒക്ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം! സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി? അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്വീക്ക് ലേഖനത്തിന്റെ തലവാചകം. ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം. ക്രിസ്ത്യാനികളെ വധിക്കാൻ യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്സാണ്ടർ! താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്! ഈ രാത്രി നിന്റെ ജീവൻ... 2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല. തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം. അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം. ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്സാണ്ടറുടെ ജീവിതം പാടെ മാറി . കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം. ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല. മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി. ''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.'' ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം. ഇളയ മകനെ സ്കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ. മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും. അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്. ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്. ശരീരം വെറും തൃണം മാത്രം... ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം . ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്. രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി. ''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്സാണ്ടറാണ്.'' വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ. പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ. ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ. മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെ... ''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ. ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം. ''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത. ''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.'' ''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു. ''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്സാണ്ടറുടെ വിവരണം. ''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്. ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്: ''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17). മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. .. തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ. തലച്ചോറിലെ കോർട്ടക്സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്. ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ- കോളി മെനെഞ്ചൈറ്റിസ്.' അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ. ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്സിറ്റി വിദ്യാർത്ഥി. അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു. സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ. നീതിപൂർവം ജീവിച്ച ഒരാളായിരുന്നു ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്സാണ്ടർ. ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും. അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. അഗാധത്തിൽനിന്നു ഞാൻ... ''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു. ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം. തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്സാണ്ടറുടെ ഓർമ. ''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.'' ''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത. എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്. ''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട് . എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...'' ''കാവൽ മാലാഖമാരേ...'' അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും. 'ഉപാധികളില്ലാത്ത സ്നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.' മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം. മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം. | |
| | | Paandyettan Forum Member
| Subject: Re: Athumithum, FB PO Thu Aug 06, 2015 4:54 pm | |
| wow!! Binu , heaven is for real enna oru movie kandirunnu. ithu vaayichappol kurachu koodi real aanennu thonnum! | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Thu Aug 06, 2015 5:20 pm | |
| - Paandyettan wrote:
- wow!! Binu , heaven is for real enna oru movie kandirunnu. ithu vaayichappol kurachu koodi real aanennu thonnum!
yes it is amazing...! | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Thu Aug 06, 2015 5:32 pm | |
| ശവഭോഗികളും ഗോവിന്ദചാമിമാരും-
ഐറിന്‍, തുര്‍ക്കിയിലെ ഒരു ഉള്‍നാടന്‍ പെണ്ണ്, അമ്മ മരിച്ചപ്പോള്‍ അവളും അച്ഛനും മാത്രമായി വീട്ടില്‍, ഹാഷിഷിന്റെ ഉന്മാദത്തില്‍, ജന്മം നല്കിയവന്‍ ആ പതിനാറുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കി, അയാള്‍ ജയിലിലായി. നിറപകിട്ടിന്‍റെ ലോകത്തേക്കു പറക്കുന്ന പ്രായത്തില്‍ താങ്ങാവുന്നതിലും അധികം ദുരന്തം പേറിയ ആ ശരീരവും മനസും പൊട്ടിതരിപ്പണമായി നില്‍ക്കെ അടുത്ത ഒരു ബന്ധു അവളെ സമീപിച്ചു, സൗജന്യമായി അബോര്‍ഷന്‍ ചെയ്യാന്‍ സഹായിക്കാന്‍ ഇസ്താംബൂളിലുള്ള അവരുടെ സുഹൃത്തിന്‍റെ അടുക്കലേക്കു അയച്ചു. രണ്ടുപേര്‍ ചേര്‍ന്നാണ് അവളെ സ്വീകരിച്ചത്, രണ്ടുപേരും അന്നുതന്നെ അവളെ മാറി മാറി ഭോഗിച്ചു, താന്‍ ഗര്‍ഭിണിയാണെന്നു കരഞ്ഞു പറഞ്ഞപ്പോള്‍, അതിലും കൂടുതലൊന്നും ഇനി സംഭവിക്കാനില്ല എന്നാണ് അവര്‍ തമാശ പറഞ്ഞത്. എപ്പോഴോ ആശുപത്രിയില്‍ കൊണ്ടുപോയി അബോര്‍ഷനും ചെയ്യിപ്പിച്ചു. ആശുപത്രി ചിലവിന്‍റെ തുകയ്ക്കുള്ള ബോണ്ടും എഴുതിമേടിച്ചു. മീനാക്ഷി, പാലക്കാടന്‍ അഗ്രഹാരത്തിലെ ദാവണിചുറ്റിയ തമിഴ്തുമ്പി. അമ്മാവുടെ മരണവും , ശേഷം വന്ന രണ്ടാനമ്മയുടെ ഭരണവും ചേര്‍ന്നു അവളുടെ ചിറകുകള്‍ നുള്ളിക്കളഞ്ഞു . കോയമ്പത്തൂരുള്ള അകന്ന ഒരു ബന്ധുവിനു സഹായിയായി അവളെ അയയ്ക്കാന്‍ രണ്ടാനമ്മ പറഞ്ഞപ്പോള്‍, അതവള്‍ക്കു ഒരു രക്ഷയായേക്കും എന്നേ അവളും അപ്പാവും കരുതിയുള്ളൂ.അവളെ കൊണ്ടുപോകുമ്പോള്‍ ആ ബന്ധു ഒരു പൊതിയില്‍ കുറച്ചു തുകയും രണ്ടാനമ്മയുടെ കൈയ്യില്‍ വച്ചു കൊടുത്തിരുന്നു. ഐറിനും മീനാക്ഷിയും വന്നു ചേര്‍ന്നത് ഒരേ സിറ്റിയിലാണ്. ആഡംബരത്തിന്‍റെയും ബിസിനസിന്‍റെയും പേരുകേട്ട ഒരു ഹബ്ബിലേക്ക്, സഞ്ചാരികള്‍ക്കും ബിസിനെസുകാര്‍ക്കും രമിക്കാന്‍, ലഹരിവ്യാപാരം കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന രതിവ്യാപാരികളുടെ കച്ചവട ചരക്കുകളായി.അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വില്‍ക്കപ്പെടുന്നു. 1997 എന്ന ഒരു വര്‍ഷം, റഷ്യയില്‍ നിന്നും മാത്രം "ഒരുലക്ഷത്തി-എഴുപത്തയ്യായിരം" പെണ്‍കുട്ടികളെയാണ് ലൈംഗിക അടിമകളായി UK-യിലും US-ലും കൂടി വില്‍ക്കപെട്ടത്. ലോകത്തു ആകമാനം എട്ടു ലക്ഷത്തിനു മുകളില്‍ പെണ്‍കുട്ടികളെ ഇന്നു ഓരോ വര്‍ഷവും കൈമാറ്റം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍, ഇതില്‍ നല്ലൊരു ശതമാനം പത്തു വയസ്സില്‍ താഴെയുള്ളവരും ഉണ്ട്. കുട്ടികളെ മാത്രം ലൈംഗികമായി ഉപയോഗിക്കുകയും അതിന്‍റെ വീഡിയോ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന ഒരു സെക്സ്റാക്കറ്റിനെ പറ്റിയുള്ള കുപ്രസിദ്ധമായ കേസിന്‍റെ അന്വേഷണം 2010 ല്‍ കാനഡയില്‍ തുടങ്ങി 2014 ല്‍ അവസാനിപ്പിക്കുമ്പോള്‍ അന്‍പതോളം രാജ്യങ്ങളില്‍ അതിന്‍റെ വേരുകള്‍ മുറിച്ചുമാറ്റാനാവാത്ത വിധം ആഴ്ന്നിറങ്ങിയിരുന്നു,അനേകം പേര്‍ അറസ്റ്റിലായി, നൂറു കണക്കിനു കുഞ്ഞുങ്ങളെ മോചിപ്പിച്ചു, ലക്ഷകണക്കിനു നീലചിത്ര ക്ലിപ്പുകള്‍ പിടിച്ചെടുത്തു. നേപ്പാളിലെ സമീപകാലത്തെ ഭൂകമ്പം, 12000 മുതല്‍ 15000 വരെ പെണ്‍കുട്ടികളെ മാംസവ്യാപാരികളുടെ പിടിയിലാക്കി എന്നാണ് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുമാനികുന്നത്. 2013ല്‍ 30146 പേരെയാണ് മാംസവ്യാപാരത്തിന്റെ ഇരകളായി UK മാത്രം രെജിസ്റെര്‍ ചെയ്യപ്പെട്ടത്. അതില്‍ ആയിരത്തിനു മുകളില്‍ കുട്ടികള്‍ ആയിരുന്നു.കടലിലെ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം പോലെ മാത്രമാണ് ഈ കണക്കുകള്‍ എന്നു യുഎന്‍ പോലും സമ്മതിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ക്രൂരം, തങ്ങളെ എന്താണ് ചെയ്യുന്നത് എന്നു ബഹുഭൂരിപക്ഷത്തിനും അറിയില്ല എന്നും, ബന്ധുക്കളാലും വീട്ടുകാരാലും മുന്‍പു ലൈംഗികചൂഷണത്തിനു ഇരയാക്കപ്പെട്ടവര്‍, അതിനാല്‍തന്നെ തങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്നത് തെറ്റാണെന്ന് പോലും മനസ്സിലാക്കുന്നില്ല എന്നുമാണ് ഇത്തരക്കാരെ കൗണ്‍സിലിംഗ് ചെയ്യുന്നവര്‍ പറയുന്നത്. കാരണങ്ങള്‍ പലതാണ്, ചതിയാണ് മുന്നില്‍, പട്ടിണി രണ്ടാമതും. ചൂഷണത്തിനു ഇരയാക്കപെട്ടവളെയാണ് ഏതു സമൂഹവും അതു ചെയ്തവനേക്കാള്‍ ദ്രോഹിക്കുന്നത്, അല്ലെങ്കില്‍ ദാരിദ്ര്യം, എങ്ങനെയും രക്ഷപെടണം എന്നു കരുതുന്ന ആ നിമിഷത്തില്‍ രക്ഷകവേഷത്തില്‍ വരുന്ന ഒരാള്‍, വ്യക്തമായ പ്ലാനിംഗ് കൂടി ഒരുക്കുന്ന തിരക്കഥയില്‍ വീഴ്ത്തും. തന്‍റെ കഴുത്തിലാണ് ചങ്ങല ഇട്ടതെന്ന് മനസിലാക്കുമ്പോഴേക്കും എല്ലാം കൂടുതല്‍ മുറുകിയിരികും. ക്രൂരമായ ശാരീരിക-മാനസീക പീഡനത്തിലൂടെയാണ് ഇരയെ വരുതിലാക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന പാടുകള്‍ ചീപ് മേകപ് സാമഗ്രികള്‍ കൊണ്ടു മൂടിയാണ് ആദ്യദിനങ്ങളില്‍ കസ്റ്റമേഴ്സിനു ആര്‍ത്തിയോടെ കടിച്ചു തുപ്പാന്‍ വിളമ്പുന്നത്. ആത്മഹത്യയിലോ, ഏതേലും ഒരു ഫോര്‍സ്ട് അബോര്‍ഷനിലെ കൈപ്പിഴയാലോ , ഭ്രാന്താശുപത്രിയിലോ ആണ് ഭൂരിഭാഗവും ഒടുങ്ങുന്നത്.ചിത്രത്തില്‍ കാണുന്ന പോലെ ബാര്‍കോഡുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യും എന്നു പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം വരില്ല എന്നറിയാം.ബോണ്ടു ചെയ്ത തുക, ഉടമസ്ഥന്റെയോ ഗ്യാങ്ങിന്റെയോ പേര് കോണ്ടാക്ടിംഗ് വിവരങ്ങള്‍ അങ്ങനെ പല അടയാളങ്ങളും തന്‍റെ "വസ്തുവിന്‍" മേല്‍ പതിക്കുന്നത് ചിലയിടങ്ങളില്‍ സാധാരണമാണ്. നീലചിത്രങ്ങളില്‍ കാണുന്നതില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ വാങ്ങപ്പെട്ട അടിമകളാണ്. പലരുടെയും കഴുത്തില്‍ അദൃശ്യമായ ചങ്ങലകള്‍ ചുറ്റിയിട്ടുണ്ട്.കുമളിയില്‍ നാലു വയസ്സുകാരിയെ ബലാസംഗം ചെയ്തു കൊന്ന പതിമൂന്നുകാരന്‍ മുതല്‍ ലോകത്തിനു മുന്നില്‍ ഭാരതം തലകുനിച്ച ദില്ലി ബസ്‌പീഡനത്തിലെ പ്രതികള്‍ വരെ നീലചിത്രങ്ങള്‍ക്ക് അടിമകള്‍ ആയിരുന്നു. നൈമിഷികമായ സുഖത്തിനുവേണ്ടി പ്രായഭേദമെന്നെ നീലച്ചിത്രം കാണുന്ന ഓരോരുത്തരും മനസിലാക്കുക അറിഞ്ഞും അറിയാതെയും തങ്ങള്‍ ഈ മാംസകച്ചവടം പ്രോല്സാഹിപ്പികുകയാണെന്ന്. അവരുടെ കണ്ണുകളില്‍ നിങ്ങള്‍ കാണുന്നത് കാമമല്ല.സര്‍ക്കസിലെ പരിശീലിപ്പിച്ച മൃഗങ്ങളുടെ കണ്ണില്‍ കാണുന്ന അതേ മരണഭയമാണ്. ട്രെയിനില്‍ നിന്നും വീണവള്‍ ഉപബോധമനസിന്‍റെ പ്രതിരോധത്താല്‍ ഞരങ്ങിയപ്പോള്‍ അടുത്തുകിടന്ന കരിങ്കല്ലു കൊണ്ട് തലചതച്ചു അനക്കം നിര്‍ത്തി, ചോരയില്‍ കുളിച്ച ജീവച്ശവത്തെയാണ് ഗോവിന്ദചാമി........... പക്ഷെ ചോരയും ചതവുകളും തുടച്ച, ചലനമുള്ള അത്തരം ശവങ്ങള്‍ തന്നെയാണ് നീലച്ചിത്രങ്ങളില്‍ ആസ്വാദകരെ ഉത്തേജിപ്പിക്കുനത്, ശവഭോഗികള്‍ തന്നെയാണ് ഇതു ആസ്വദിക്കുന്നവര്‍. ധൈര്യമില്ലാഞ്ഞിട്ടാണ് പലരും മനസില്‍ മാത്രം പലരും മനസുകൊണ്ടു മാത്രം ഗോവിന്ദചാമികളാവുന്നത്. അവനോടുള്ള നിങ്ങളുടെ ദേഷ്യം വ്യാജമാണ്. കഴിഞ്ഞ ദിവസത്തെ ബിബിസിയില്‍, ഇന്ത്യയില്‍ വന്‍പ്രതിഷേധത്തെ തുടര്‍ന്നു പോണ്‍സൈറ്റുകളുടെ നിരോധനം നീക്കിയെന്ന് കണ്ടു. സര്‍ക്കാരിന്റെ വളരെ ശ്ലാകനീയമായ ഒരു കാര്യം, വൃത്തികെട്ട രാഷ്ട്രീയപകയെന്ന ഒരേയൊരു കാരണത്താല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോ, മതനേതാക്കളോ സ്ത്രീസംരക്ഷകരോ, ശിശുസംരക്ഷകരോ ആരും പിന്താങ്ങിയില്ല. മറിച്ചു സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നമ്മള്‍ അതിനെ പരിഹരിഹസിച്ചു. നാളെ ഒരിക്കല്‍ നമ്മുടെ അമ്മയോ, പെങ്ങളോ, മകളോ,ഭാര്യയോ ഒക്കെ ചതിയിലൂടെ ഒരു "താര"മായേക്കാം, അപ്പോളും പ്രതികരിക്കരുത്, കാരണം നമ്മള്‍ ആസ്വദിക്കുന്ന ഓരോ നടികളും അങ്ങനെ ആരുടെയൊക്കെയോ ആരൊക്കെയോ ആണ്.അവരൊക്കെ ഇങ്ങനൊക്കെയാകുമെന്നു സ്വപ്നംപോലും കണ്ടവര്‍ ആയിരിക്കണമെന്നില്ല, നമ്മളെപോലെ........
shared from FB
Last edited by Minnoos on Thu Aug 06, 2015 5:33 pm; edited 1 time in total | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Athumithum, FB PO Thu Aug 06, 2015 5:33 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Athumithum, FB PO Thu Aug 06, 2015 5:38 pm | |
| - Minnoos wrote:
- ശവഭോഗികളും ഗോവിന്ദചാമിമാരും-
ഐറിന്‍, തുര്‍ക്കിയിലെ ഒരു ഉള്‍നാടന്‍ പെണ്ണ്, അമ്മ മരിച്ചപ്പോള്‍ അവളും അച്ഛനും മാത്രമായി വീട്ടില്‍, ഹാഷിഷിന്റെ ഉന്മാദത്തില്‍, ജന്മം നല്കിയവന്‍ ആ പതിനാറുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കി, അയാള്‍ ജയിലിലായി. നിറപകിട്ടിന്‍റെ ലോകത്തേക്കു പറക്കുന്ന പ്രായത്തില്‍ താങ്ങാവുന്നതിലും അധികം ദുരന്തം പേറിയ ആ ശരീരവും മനസും പൊട്ടിതരിപ്പണമായി നില്‍ക്കെ അടുത്ത ഒരു ബന്ധു അവളെ സമീപിച്ചു, സൗജന്യമായി അബോര്‍ഷന്‍ ചെയ്യാന്‍ സഹായിക്കാന്‍ ഇസ്താംബൂളിലുള്ള അവരുടെ സുഹൃത്തിന്‍റെ അടുക്കലേക്കു അയച്ചു. രണ്ടുപേര്‍ ചേര്‍ന്നാണ് അവളെ സ്വീകരിച്ചത്, രണ്ടുപേരും അന്നുതന്നെ അവളെ മാറി മാറി ഭോഗിച്ചു, താന്‍ ഗര്‍ഭിണിയാണെന്നു കരഞ്ഞു പറഞ്ഞപ്പോള്‍, അതിലും കൂടുതലൊന്നും ഇനി സംഭവിക്കാനില്ല എന്നാണ് അവര്‍ തമാശ പറഞ്ഞത്. എപ്പോഴോ ആശുപത്രിയില്‍ കൊണ്ടുപോയി അബോര്‍ഷനും ചെയ്യിപ്പിച്ചു. ആശുപത്രി ചിലവിന്‍റെ തുകയ്ക്കുള്ള ബോണ്ടും എഴുതിമേടിച്ചു. മീനാക്ഷി, പാലക്കാടന്‍ അഗ്രഹാരത്തിലെ ദാവണിചുറ്റിയ തമിഴ്തുമ്പി. അമ്മാവുടെ മരണവും , ശേഷം വന്ന രണ്ടാനമ്മയുടെ ഭരണവും ചേര്‍ന്നു അവളുടെ ചിറകുകള്‍ നുള്ളിക്കളഞ്ഞു . കോയമ്പത്തൂരുള്ള അകന്ന ഒരു ബന്ധുവിനു സഹായിയായി അവളെ അയയ്ക്കാന്‍ രണ്ടാനമ്മ പറഞ്ഞപ്പോള്‍, അതവള്‍ക്കു ഒരു രക്ഷയായേക്കും എന്നേ അവളും അപ്പാവും കരുതിയുള്ളൂ.അവളെ കൊണ്ടുപോകുമ്പോള്‍ ആ ബന്ധു ഒരു പൊതിയില്‍ കുറച്ചു തുകയും രണ്ടാനമ്മയുടെ കൈയ്യില്‍ വച്ചു കൊടുത്തിരുന്നു. ഐറിനും മീനാക്ഷിയും വന്നു ചേര്‍ന്നത് ഒരേ സിറ്റിയിലാണ്. ആഡംബരത്തിന്‍റെയും ബിസിനസിന്‍റെയും പേരുകേട്ട ഒരു ഹബ്ബിലേക്ക്, സഞ്ചാരികള്‍ക്കും ബിസിനെസുകാര്‍ക്കും രമിക്കാന്‍, ലഹരിവ്യാപാരം കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന രതിവ്യാപാരികളുടെ കച്ചവട ചരക്കുകളായി.അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വില്‍ക്കപ്പെടുന്നു. 1997 എന്ന ഒരു വര്‍ഷം, റഷ്യയില്‍ നിന്നും മാത്രം "ഒരുലക്ഷത്തി-എഴുപത്തയ്യായിരം" പെണ്‍കുട്ടികളെയാണ് ലൈംഗിക അടിമകളായി UK-യിലും US-ലും കൂടി വില്‍ക്കപെട്ടത്. ലോകത്തു ആകമാനം എട്ടു ലക്ഷത്തിനു മുകളില്‍ പെണ്‍കുട്ടികളെ ഇന്നു ഓരോ വര്‍ഷവും കൈമാറ്റം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍, ഇതില്‍ നല്ലൊരു ശതമാനം പത്തു വയസ്സില്‍ താഴെയുള്ളവരും ഉണ്ട്. കുട്ടികളെ മാത്രം ലൈംഗികമായി ഉപയോഗിക്കുകയും അതിന്‍റെ വീഡിയോ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന ഒരു സെക്സ്റാക്കറ്റിനെ പറ്റിയുള്ള കുപ്രസിദ്ധമായ കേസിന്‍റെ അന്വേഷണം 2010 ല്‍ കാനഡയില്‍ തുടങ്ങി 2014 ല്‍ അവസാനിപ്പിക്കുമ്പോള്‍ അന്‍പതോളം രാജ്യങ്ങളില്‍ അതിന്‍റെ വേരുകള്‍ മുറിച്ചുമാറ്റാനാവാത്ത വിധം ആഴ്ന്നിറങ്ങിയിരുന്നു,അനേകം പേര്‍ അറസ്റ്റിലായി, നൂറു കണക്കിനു കുഞ്ഞുങ്ങളെ മോചിപ്പിച്ചു, ലക്ഷകണക്കിനു നീലചിത്ര ക്ലിപ്പുകള്‍ പിടിച്ചെടുത്തു. നേപ്പാളിലെ സമീപകാലത്തെ ഭൂകമ്പം, 12000 മുതല്‍ 15000 വരെ പെണ്‍കുട്ടികളെ മാംസവ്യാപാരികളുടെ പിടിയിലാക്കി എന്നാണ് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുമാനികുന്നത്. 2013ല്‍ 30146 പേരെയാണ് മാംസവ്യാപാരത്തിന്റെ ഇരകളായി UK മാത്രം രെജിസ്റെര്‍ ചെയ്യപ്പെട്ടത്. അതില്‍ ആയിരത്തിനു മുകളില്‍ കുട്ടികള്‍ ആയിരുന്നു.കടലിലെ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം പോലെ മാത്രമാണ് ഈ കണക്കുകള്‍ എന്നു യുഎന്‍ പോലും സമ്മതിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ക്രൂരം, തങ്ങളെ എന്താണ് ചെയ്യുന്നത് എന്നു ബഹുഭൂരിപക്ഷത്തിനും അറിയില്ല എന്നും, ബന്ധുക്കളാലും വീട്ടുകാരാലും മുന്‍പു ലൈംഗികചൂഷണത്തിനു ഇരയാക്കപ്പെട്ടവര്‍, അതിനാല്‍തന്നെ തങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്നത് തെറ്റാണെന്ന് പോലും മനസ്സിലാക്കുന്നില്ല എന്നുമാണ് ഇത്തരക്കാരെ കൗണ്‍സിലിംഗ് ചെയ്യുന്നവര്‍ പറയുന്നത്. കാരണങ്ങള്‍ പലതാണ്, ചതിയാണ് മുന്നില്‍, പട്ടിണി രണ്ടാമതും. ചൂഷണത്തിനു ഇരയാക്കപെട്ടവളെയാണ് ഏതു സമൂഹവും അതു ചെയ്തവനേക്കാള്‍ ദ്രോഹിക്കുന്നത്, അല്ലെങ്കില്‍ ദാരിദ്ര്യം, എങ്ങനെയും രക്ഷപെടണം എന്നു കരുതുന്ന ആ നിമിഷത്തില്‍ രക്ഷകവേഷത്തില്‍ വരുന്ന ഒരാള്‍, വ്യക്തമായ പ്ലാനിംഗ് കൂടി ഒരുക്കുന്ന തിരക്കഥയില്‍ വീഴ്ത്തും. തന്‍റെ കഴുത്തിലാണ് ചങ്ങല ഇട്ടതെന്ന് മനസിലാക്കുമ്പോഴേക്കും എല്ലാം കൂടുതല്‍ മുറുകിയിരികും. ക്രൂരമായ ശാരീരിക-മാനസീക പീഡനത്തിലൂടെയാണ് ഇരയെ വരുതിലാക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന പാടുകള്‍ ചീപ് മേകപ് സാമഗ്രികള്‍ കൊണ്ടു മൂടിയാണ് ആദ്യദിനങ്ങളില്‍ കസ്റ്റമേഴ്സിനു ആര്‍ത്തിയോടെ കടിച്ചു തുപ്പാന്‍ വിളമ്പുന്നത്. ആത്മഹത്യയിലോ, ഏതേലും ഒരു ഫോര്‍സ്ട് അബോര്‍ഷനിലെ കൈപ്പിഴയാലോ , ഭ്രാന്താശുപത്രിയിലോ ആണ് ഭൂരിഭാഗവും ഒടുങ്ങുന്നത്.ചിത്രത്തില്‍ കാണുന്ന പോലെ ബാര്‍കോഡുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യും എന്നു പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം വരില്ല എന്നറിയാം.ബോണ്ടു ചെയ്ത തുക, ഉടമസ്ഥന്റെയോ ഗ്യാങ്ങിന്റെയോ പേര് കോണ്ടാക്ടിംഗ് വിവരങ്ങള്‍ അങ്ങനെ പല അടയാളങ്ങളും തന്‍റെ "വസ്തുവിന്‍" മേല്‍ പതിക്കുന്നത് ചിലയിടങ്ങളില്‍ സാധാരണമാണ്. നീലചിത്രങ്ങളില്‍ കാണുന്നതില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ വാങ്ങപ്പെട്ട അടിമകളാണ്. പലരുടെയും കഴുത്തില്‍ അദൃശ്യമായ ചങ്ങലകള്‍ ചുറ്റിയിട്ടുണ്ട്.കുമളിയില്‍ നാലു വയസ്സുകാരിയെ ബലാസംഗം ചെയ്തു കൊന്ന പതിമൂന്നുകാരന്‍ മുതല്‍ ലോകത്തിനു മുന്നില്‍ ഭാരതം തലകുനിച്ച ദില്ലി ബസ്‌പീഡനത്തിലെ പ്രതികള്‍ വരെ നീലചിത്രങ്ങള്‍ക്ക് അടിമകള്‍ ആയിരുന്നു. നൈമിഷികമായ സുഖത്തിനുവേണ്ടി പ്രായഭേദമെന്നെ നീലച്ചിത്രം കാണുന്ന ഓരോരുത്തരും മനസിലാക്കുക അറിഞ്ഞും അറിയാതെയും തങ്ങള്‍ ഈ മാംസകച്ചവടം പ്രോല്സാഹിപ്പികുകയാണെന്ന്. അവരുടെ കണ്ണുകളില്‍ നിങ്ങള്‍ കാണുന്നത് കാമമല്ല.സര്‍ക്കസിലെ പരിശീലിപ്പിച്ച മൃഗങ്ങളുടെ കണ്ണില്‍ കാണുന്ന അതേ മരണഭയമാണ്. ട്രെയിനില്‍ നിന്നും വീണവള്‍ ഉപബോധമനസിന്‍റെ പ്രതിരോധത്താല്‍ ഞരങ്ങിയപ്പോള്‍ അടുത്തുകിടന്ന കരിങ്കല്ലു കൊണ്ട് തലചതച്ചു അനക്കം നിര്‍ത്തി, ചോരയില്‍ കുളിച്ച ജീവച്ശവത്തെയാണ് ഗോവിന്ദചാമി........... പക്ഷെ ചോരയും ചതവുകളും തുടച്ച, ചലനമുള്ള അത്തരം ശവങ്ങള്‍ തന്നെയാണ് നീലച്ചിത്രങ്ങളില്‍ ആസ്വാദകരെ ഉത്തേജിപ്പിക്കുനത്, ശവഭോഗികള്‍ തന്നെയാണ് ഇതു ആസ്വദിക്കുന്നവര്‍. ധൈര്യമില്ലാഞ്ഞിട്ടാണ് പലരും മനസില്‍ മാത്രം പലരും മനസുകൊണ്ടു മാത്രം ഗോവിന്ദചാമികളാവുന്നത്. അവനോടുള്ള നിങ്ങളുടെ ദേഷ്യം വ്യാജമാണ്. കഴിഞ്ഞ ദിവസത്തെ ബിബിസിയില്‍, ഇന്ത്യയില്‍ വന്‍പ്രതിഷേധത്തെ തുടര്‍ന്നു പോണ്‍സൈറ്റുകളുടെ നിരോധനം നീക്കിയെന്ന് കണ്ടു. സര്‍ക്കാരിന്റെ വളരെ ശ്ലാകനീയമായ ഒരു കാര്യം, വൃത്തികെട്ട രാഷ്ട്രീയപകയെന്ന ഒരേയൊരു കാരണത്താല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോ, മതനേതാക്കളോ സ്ത്രീസംരക്ഷകരോ, ശിശുസംരക്ഷകരോ ആരും പിന്താങ്ങിയില്ല. മറിച്ചു സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നമ്മള്‍ അതിനെ പരിഹരിഹസിച്ചു. നാളെ ഒരിക്കല്‍ നമ്മുടെ അമ്മയോ, പെങ്ങളോ, മകളോ,ഭാര്യയോ ഒക്കെ ചതിയിലൂടെ ഒരു "താര"മായേക്കാം, അപ്പോളും പ്രതികരിക്കരുത്, കാരണം നമ്മള്‍ ആസ്വദിക്കുന്ന ഓരോ നടികളും അങ്ങനെ ആരുടെയൊക്കെയോ ആരൊക്കെയോ ആണ്.അവരൊക്കെ ഇങ്ങനൊക്കെയാകുമെന്നു സ്വപ്നംപോലും കണ്ടവര്‍ ആയിരിക്കണമെന്നില്ല, നമ്മളെപോലെ........
shared from FB | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Thu Aug 06, 2015 6:04 pm | |
| manjurukum kalam serial chila comments kanan idayi.. oru yuvathiyude comment It's my life...26 years I suffered ...each episode making my eyes wet... angane kure ennam.. ethoke nattil nadakunndallo | |
| | | midhun Forum Boss
Location : ktm
| Subject: Re: Athumithum, FB PO Thu Aug 06, 2015 6:18 pm | |
| - Binu wrote:
- സ്വർഗത്തിന്റെ തെളിവുമായി ന്യൂറോ സർജൻ നൂറുകണക്കിന് മസ്തിഷ്കങ്ങൾ കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ അലക്സാണ്ടർ. ചിന്തകളും വികാരങ്ങളും ഭാവനകളുമൊക്കെ തലച്ചോറിന്റെ ഏതോ ഇടങ്ങളിൽ സംഭവിക്കുന്നുവെന്നു തൊട്ടുകാണിക്കാൻ തക്ക വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു ഈ ശാസ്ത്രജ്ഞൻ. അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ. മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ. പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്വീക്ക്' വാരികയുടെ 2012 ഒക്ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം! സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി? അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്വീക്ക് ലേഖനത്തിന്റെ തലവാചകം. ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം. ക്രിസ്ത്യാനികളെ വധിക്കാൻ യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്സാണ്ടർ! താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്! ഈ രാത്രി നിന്റെ ജീവൻ... 2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല. തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം. അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം. ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്സാണ്ടറുടെ ജീവിതം പാടെ മാറി . കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം. ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല. മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി. ''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.'' ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം. ഇളയ മകനെ സ്കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ. മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും. അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്. ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്. ശരീരം വെറും തൃണം മാത്രം... ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം . ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്. രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി. ''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്സാണ്ടറാണ്.'' വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ. പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ. ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ. മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെ... ''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ. ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം. ''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത. ''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.'' ''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു. ''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്സാണ്ടറുടെ വിവരണം. ''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്. ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്: ''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17). മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. .. തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ. തലച്ചോറിലെ കോർട്ടക്സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്. ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ- കോളി മെനെഞ്ചൈറ്റിസ്.' അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ. ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്സിറ്റി വിദ്യാർത്ഥി. അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു. സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ. നീതിപൂർവം ജീവിച്ച ഒരാളായിരുന്നു ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്സാണ്ടർ. ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും. അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. അഗാധത്തിൽനിന്നു ഞാൻ... ''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു. ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം. തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്സാണ്ടറുടെ ഓർമ. ''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.'' ''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത. എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്. ''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട് . എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...'' ''കാവൽ മാലാഖമാരേ...'' അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും. 'ഉപാധികളില്ലാത്ത സ്നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.' മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം. മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം.
ethu sathyamanengl palliyil onnum pokenda swargathil pokan.. vishwasavum venda.. narakam illarkkum eni | |
| | | Ammu Forum Boss
| | | | Ammu Forum Boss
| Subject: Re: Athumithum, FB PO Fri Aug 07, 2015 9:26 am | |
| - Minnoos wrote:
- ശവഭോഗികളും ഗോവിന്ദചാമിമാരും-
ഐറിന്‍, തുര്‍ക്കിയിലെ ഒരു ഉള്‍നാടന്‍ പെണ്ണ്, അമ്മ മരിച്ചപ്പോള്‍ അവളും അച്ഛനും മാത്രമായി വീട്ടില്‍, ഹാഷിഷിന്റെ ഉന്മാദത്തില്‍, ജന്മം നല്കിയവന്‍ ആ പതിനാറുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കി, അയാള്‍ ജയിലിലായി. നിറപകിട്ടിന്‍റെ ലോകത്തേക്കു പറക്കുന്ന പ്രായത്തില്‍ താങ്ങാവുന്നതിലും അധികം ദുരന്തം പേറിയ ആ ശരീരവും മനസും പൊട്ടിതരിപ്പണമായി നില്‍ക്കെ അടുത്ത ഒരു ബന്ധു അവളെ സമീപിച്ചു, സൗജന്യമായി അബോര്‍ഷന്‍ ചെയ്യാന്‍ സഹായിക്കാന്‍ ഇസ്താംബൂളിലുള്ള അവരുടെ സുഹൃത്തിന്‍റെ അടുക്കലേക്കു അയച്ചു. രണ്ടുപേര്‍ ചേര്‍ന്നാണ് അവളെ സ്വീകരിച്ചത്, രണ്ടുപേരും അന്നുതന്നെ അവളെ മാറി മാറി ഭോഗിച്ചു, താന്‍ ഗര്‍ഭിണിയാണെന്നു കരഞ്ഞു പറഞ്ഞപ്പോള്‍, അതിലും കൂടുതലൊന്നും ഇനി സംഭവിക്കാനില്ല എന്നാണ് അവര്‍ തമാശ പറഞ്ഞത്. എപ്പോഴോ ആശുപത്രിയില്‍ കൊണ്ടുപോയി അബോര്‍ഷനും ചെയ്യിപ്പിച്ചു. ആശുപത്രി ചിലവിന്‍റെ തുകയ്ക്കുള്ള ബോണ്ടും എഴുതിമേടിച്ചു.
മീനാക്ഷി, പാലക്കാടന്‍ അഗ്രഹാരത്തിലെ ദാവണിചുറ്റിയ തമിഴ്തുമ്പി. അമ്മാവുടെ മരണവും , ശേഷം വന്ന രണ്ടാനമ്മയുടെ ഭരണവും ചേര്‍ന്നു അവളുടെ ചിറകുകള്‍ നുള്ളിക്കളഞ്ഞു . കോയമ്പത്തൂരുള്ള അകന്ന ഒരു ബന്ധുവിനു സഹായിയായി അവളെ അയയ്ക്കാന്‍ രണ്ടാനമ്മ പറഞ്ഞപ്പോള്‍, അതവള്‍ക്കു ഒരു രക്ഷയായേക്കും എന്നേ അവളും അപ്പാവും കരുതിയുള്ളൂ.അവളെ കൊണ്ടുപോകുമ്പോള്‍ ആ ബന്ധു ഒരു പൊതിയില്‍ കുറച്ചു തുകയും രണ്ടാനമ്മയുടെ കൈയ്യില്‍ വച്ചു കൊടുത്തിരുന്നു. ഐറിനും മീനാക്ഷിയും വന്നു ചേര്‍ന്നത് ഒരേ സിറ്റിയിലാണ്. ആഡംബരത്തിന്‍റെയും ബിസിനസിന്‍റെയും പേരുകേട്ട ഒരു ഹബ്ബിലേക്ക്, സഞ്ചാരികള്‍ക്കും ബിസിനെസുകാര്‍ക്കും രമിക്കാന്‍, ലഹരിവ്യാപാരം കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന രതിവ്യാപാരികളുടെ കച്ചവട ചരക്കുകളായി.അങ്ങനെ എത്രയോ പെണ്‍കുട്ടികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വില്‍ക്കപ്പെടുന്നു. 1997 എന്ന ഒരു വര്‍ഷം, റഷ്യയില്‍ നിന്നും മാത്രം "ഒരുലക്ഷത്തി-എഴുപത്തയ്യായിരം" പെണ്‍കുട്ടികളെയാണ് ലൈംഗിക അടിമകളായി UK-യിലും US-ലും കൂടി വില്‍ക്കപെട്ടത്. ലോകത്തു ആകമാനം എട്ടു ലക്ഷത്തിനു മുകളില്‍ പെണ്‍കുട്ടികളെ ഇന്നു ഓരോ വര്‍ഷവും കൈമാറ്റം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍, ഇതില്‍ നല്ലൊരു ശതമാനം പത്തു വയസ്സില്‍ താഴെയുള്ളവരും ഉണ്ട്. കുട്ടികളെ മാത്രം ലൈംഗികമായി ഉപയോഗിക്കുകയും അതിന്‍റെ വീഡിയോ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന ഒരു സെക്സ്റാക്കറ്റിനെ പറ്റിയുള്ള കുപ്രസിദ്ധമായ കേസിന്‍റെ അന്വേഷണം 2010 ല്‍ കാനഡയില്‍ തുടങ്ങി 2014 ല്‍ അവസാനിപ്പിക്കുമ്പോള്‍ അന്‍പതോളം രാജ്യങ്ങളില്‍ അതിന്‍റെ വേരുകള്‍ മുറിച്ചുമാറ്റാനാവാത്ത വിധം ആഴ്ന്നിറങ്ങിയിരുന്നു,അനേകം പേര്‍ അറസ്റ്റിലായി, നൂറു കണക്കിനു കുഞ്ഞുങ്ങളെ മോചിപ്പിച്ചു, ലക്ഷകണക്കിനു നീലചിത്ര ക്ലിപ്പുകള്‍ പിടിച്ചെടുത്തു. നേപ്പാളിലെ സമീപകാലത്തെ ഭൂകമ്പം, 12000 മുതല്‍ 15000 വരെ പെണ്‍കുട്ടികളെ മാംസവ്യാപാരികളുടെ പിടിയിലാക്കി എന്നാണ് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുമാനികുന്നത്. 2013ല്‍ 30146 പേരെയാണ് മാംസവ്യാപാരത്തിന്റെ ഇരകളായി UK മാത്രം രെജിസ്റെര്‍ ചെയ്യപ്പെട്ടത്. അതില്‍ ആയിരത്തിനു മുകളില്‍ കുട്ടികള്‍ ആയിരുന്നു.കടലിലെ മഞ്ഞുമലയുടെ ചെറിയൊരു ഭാഗം പോലെ മാത്രമാണ് ഈ കണക്കുകള്‍ എന്നു യുഎന്‍ പോലും സമ്മതിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ക്രൂരം, തങ്ങളെ എന്താണ് ചെയ്യുന്നത് എന്നു ബഹുഭൂരിപക്ഷത്തിനും അറിയില്ല എന്നും, ബന്ധുക്കളാലും വീട്ടുകാരാലും മുന്‍പു ലൈംഗികചൂഷണത്തിനു ഇരയാക്കപ്പെട്ടവര്‍, അതിനാല്‍തന്നെ തങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്നത് തെറ്റാണെന്ന് പോലും മനസ്സിലാക്കുന്നില്ല എന്നുമാണ് ഇത്തരക്കാരെ കൗണ്‍സിലിംഗ് ചെയ്യുന്നവര്‍ പറയുന്നത്. കാരണങ്ങള്‍ പലതാണ്, ചതിയാണ് മുന്നില്‍, പട്ടിണി രണ്ടാമതും. ചൂഷണത്തിനു ഇരയാക്കപെട്ടവളെയാണ് ഏതു സമൂഹവും അതു ചെയ്തവനേക്കാള്‍ ദ്രോഹിക്കുന്നത്, അല്ലെങ്കില്‍ ദാരിദ്ര്യം, എങ്ങനെയും രക്ഷപെടണം എന്നു കരുതുന്ന ആ നിമിഷത്തില്‍ രക്ഷകവേഷത്തില്‍ വരുന്ന ഒരാള്‍, വ്യക്തമായ പ്ലാനിംഗ് കൂടി ഒരുക്കുന്ന തിരക്കഥയില്‍ വീഴ്ത്തും. തന്‍റെ കഴുത്തിലാണ് ചങ്ങല ഇട്ടതെന്ന് മനസിലാക്കുമ്പോഴേക്കും എല്ലാം കൂടുതല്‍ മുറുകിയിരികും. ക്രൂരമായ ശാരീരിക-മാനസീക പീഡനത്തിലൂടെയാണ് ഇരയെ വരുതിലാക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന പാടുകള്‍ ചീപ് മേകപ് സാമഗ്രികള്‍ കൊണ്ടു മൂടിയാണ് ആദ്യദിനങ്ങളില്‍ കസ്റ്റമേഴ്സിനു ആര്‍ത്തിയോടെ കടിച്ചു തുപ്പാന്‍ വിളമ്പുന്നത്. ആത്മഹത്യയിലോ, ഏതേലും ഒരു ഫോര്‍സ്ട് അബോര്‍ഷനിലെ കൈപ്പിഴയാലോ , ഭ്രാന്താശുപത്രിയിലോ ആണ് ഭൂരിഭാഗവും ഒടുങ്ങുന്നത്.ചിത്രത്തില്‍ കാണുന്ന പോലെ ബാര്‍കോഡുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യും എന്നു പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം വരില്ല എന്നറിയാം.ബോണ്ടു ചെയ്ത തുക, ഉടമസ്ഥന്റെയോ ഗ്യാങ്ങിന്റെയോ പേര് കോണ്ടാക്ടിംഗ് വിവരങ്ങള്‍ അങ്ങനെ പല അടയാളങ്ങളും തന്‍റെ "വസ്തുവിന്‍" മേല്‍ പതിക്കുന്നത് ചിലയിടങ്ങളില്‍ സാധാരണമാണ്. നീലചിത്രങ്ങളില്‍ കാണുന്നതില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ വാങ്ങപ്പെട്ട അടിമകളാണ്. പലരുടെയും കഴുത്തില്‍ അദൃശ്യമായ ചങ്ങലകള്‍ ചുറ്റിയിട്ടുണ്ട്.കുമളിയില്‍ നാലു വയസ്സുകാരിയെ ബലാസംഗം ചെയ്തു കൊന്ന പതിമൂന്നുകാരന്‍ മുതല്‍ ലോകത്തിനു മുന്നില്‍ ഭാരതം തലകുനിച്ച ദില്ലി ബസ്‌പീഡനത്തിലെ പ്രതികള്‍ വരെ നീലചിത്രങ്ങള്‍ക്ക് അടിമകള്‍ ആയിരുന്നു. നൈമിഷികമായ സുഖത്തിനുവേണ്ടി പ്രായഭേദമെന്നെ നീലച്ചിത്രം കാണുന്ന ഓരോരുത്തരും മനസിലാക്കുക അറിഞ്ഞും അറിയാതെയും തങ്ങള്‍ ഈ മാംസകച്ചവടം പ്രോല്സാഹിപ്പികുകയാണെന്ന്. അവരുടെ കണ്ണുകളില്‍ നിങ്ങള്‍ കാണുന്നത് കാമമല്ല.സര്‍ക്കസിലെ പരിശീലിപ്പിച്ച മൃഗങ്ങളുടെ കണ്ണില്‍ കാണുന്ന അതേ മരണഭയമാണ്. ട്രെയിനില്‍ നിന്നും വീണവള്‍ ഉപബോധമനസിന്‍റെ പ്രതിരോധത്താല്‍ ഞരങ്ങിയപ്പോള്‍ അടുത്തുകിടന്ന കരിങ്കല്ലു കൊണ്ട് തലചതച്ചു അനക്കം നിര്‍ത്തി, ചോരയില്‍ കുളിച്ച ജീവച്ശവത്തെയാണ് ഗോവിന്ദചാമി........... പക്ഷെ ചോരയും ചതവുകളും തുടച്ച, ചലനമുള്ള അത്തരം ശവങ്ങള്‍ തന്നെയാണ് നീലച്ചിത്രങ്ങളില്‍ ആസ്വാദകരെ ഉത്തേജിപ്പിക്കുനത്, ശവഭോഗികള്‍ തന്നെയാണ് ഇതു ആസ്വദിക്കുന്നവര്‍. ധൈര്യമില്ലാഞ്ഞിട്ടാണ് പലരും മനസില്‍ മാത്രം പലരും മനസുകൊണ്ടു മാത്രം ഗോവിന്ദചാമികളാവുന്നത്. അവനോടുള്ള നിങ്ങളുടെ ദേഷ്യം വ്യാജമാണ്.
കഴിഞ്ഞ ദിവസത്തെ ബിബിസിയില്‍, ഇന്ത്യയില്‍ വന്‍പ്രതിഷേധത്തെ തുടര്‍ന്നു പോണ്‍സൈറ്റുകളുടെ നിരോധനം നീക്കിയെന്ന് കണ്ടു. സര്‍ക്കാരിന്റെ വളരെ ശ്ലാകനീയമായ ഒരു കാര്യം, വൃത്തികെട്ട രാഷ്ട്രീയപകയെന്ന ഒരേയൊരു കാരണത്താല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോ, മതനേതാക്കളോ സ്ത്രീസംരക്ഷകരോ, ശിശുസംരക്ഷകരോ ആരും പിന്താങ്ങിയില്ല. മറിച്ചു സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നമ്മള്‍ അതിനെ പരിഹരിഹസിച്ചു. നാളെ ഒരിക്കല്‍ നമ്മുടെ അമ്മയോ, പെങ്ങളോ, മകളോ,ഭാര്യയോ ഒക്കെ ചതിയിലൂടെ ഒരു "താര"മായേക്കാം, അപ്പോളും പ്രതികരിക്കരുത്, കാരണം നമ്മള്‍ ആസ്വദിക്കുന്ന ഓരോ നടികളും അങ്ങനെ ആരുടെയൊക്കെയോ ആരൊക്കെയോ ആണ്.അവരൊക്കെ ഇങ്ങനൊക്കെയാകുമെന്നു സ്വപ്നംപോലും കണ്ടവര്‍ ആയിരിക്കണമെന്നില്ല, നമ്മളെപോലെ........
shared from FB മിന്നൂ.. വളരെ നല്ല ലേഖനം ...വായിച്ചു ഒരു നിമിഷം എങ്കിലും എല്ലാവരും ചിന്തിക്കട്ടെ ... രണ്ടു ദിവസം മുന്‍പ് വായിച്ച മറ്റൊരു fb പോസ്റ്റ് ഇതിനു അടിക്കുറിപ്പ് ആയി ചേര്‍ക്കുന്നു .... വാട്‌സ്ആപ് നഗ്ന ചിത്രങ്ങളിലെ ഇര: വഴിപിഴച്ചിട്ടില്ലെന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു തിരുവനന്തപുരം: വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങളിലെ ഇര പരസ്യമായി രംഗത്ത്. താനാണ് ആ പെണ്‍കുട്ടിയെന്ന് സ്വയം പരിചയപ്പെടുത്തി, സ്വപ്നങ്ങള്‍ തകര്‍ന്ന തനിക്ക് ഇനി ആത്മഹത്യയാണ് പ്രതിവിധിയെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് നേഴ്‌സെന്ന് കരുതുന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്വകാര്യതയെ മാനിച്ച് പെണ്‍കുട്ടിയുടെപേര് ഒഴിവാക്കിയ ഫേസ്ബുക്ക് പോസ്റ്റിന്റെ വശദാംശങ്ങള്‍. ' എന്റെ പേരില്‍ വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പിലുടെ സെന്റ് ചെയ്യുന്നുണ്ടെന്നും..അത് പലരുടെ കയ്യിലും എത്തിയെന്നും ഞാന്‍ അറിഞ്ഞു..!! ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോള്‍!! ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമുള്ള പെണ്‍കുട്ടിയാണ് ഞാനും.!! അറിഞ്ഞുകൊണ്ട് ആരെയും ഞാന്‍ ദ്രോഹിച്ചിട്ടില്ല...ഞാന്‍ മരിച്ചാലും ഈ ലോകം അറിയണം ഞാനൊരു ചീത്ത പെണ്‍കുട്ടി അല്ലാരുന്നെന്ന്!!! എന്നോട് ഈ ചതി ചെയ്തയാളോട് ഞാന്‍ ക്ഷമിക്കുന്നു!!! കേസ് കൊടുത്താല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഈ കാലത്ത് കഴിയുമോന്നറിയില്ല. എങ്കിലും ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു!! ഇത് ചെയ്തത് ആരായാലും എന്റെ കണ്ണീരിന്റെ വില നിങ്ങള്‍ക്ക് കൊടുക്കേണ്ടിവരും!! എന്നെ മനസിലാക്കുന്ന ആരെങ്കിലുമുണ്ടേല്‍ ഇതൊന്ന് ഫോര്‍വേഡ് ചെയ്യൂ..പ്ലീസ്!! ഒരുപക്ഷേ ഇതെന്റെ അവസാന മെസേജ് ആയിരിക്കും. ഈ ലോകത്തോട് വിടപറയും മുന്‍പ് എന്നെ അറിയുന്ന ചിലരെങ്കിലും മനസിലാക്കണം ഞാന്‍ വഴി പിഴച്ച് പോയിട്ടില്ലെന്ന്..പ്ലീസ്.! | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Sat Aug 08, 2015 5:51 pm | |
| അമേരിക്കയിലെ ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി. "പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്, ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്. എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കുത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു. എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍. കത്തുകിട്ടിയ ഉടനെ മകന്‍ ഇങ്ങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍ ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്. കാരണം ഞാന്‍ അവിടെയാണ് എന്റെ എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്." പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞ്ഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞു. പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞില്ല. അവര്‍ തിരികെ പോയി. സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു. മകന്‍ ഇങ്ങനെ മറുപടിയെഴുതി. "ഇനി ഉരുളക്കിഴങ്ങ് നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ." ▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨▩▤▥▦ [You must be registered and logged in to see this link.]: ജയിലിലല്ല, ലോകത്ത് എവിടെയായിരുന്നാലും, ഹൃദയം കൊണ്ട് വിചാരിച്ചാൽ ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Sun Aug 09, 2015 11:15 pm | |
| ദൈവമുണ്ട്. അത് അവസാനം അന്നമമയും സമമതിച്ചു. ---------------------- പളളി വികാരിയുടെ മുറ്റത്തൊരു പേരമരമുണ്ട്.ഒരുദിവസം നോക്കുമ്പോഴുണ്ട് ഒരു പൂച്ചകുഞ്ഞ് അതിൻറെ ഒരു ശാഖയില് അളളിപ്പിടിച്ചിരിക്കുന്നു.കൈഎത്തുന്നതിലും ഉയരെയാണ് പൂച്ചേടെ ഇരുപ്പ്.മരത്തില് വലിഞ്ഞുകയറാമെന്നുവച്ചാല് അതിനുളള ടെക്നോളജിയൊട്ട് പഠിച്ചിട്ടൂല. അതുമല്ല മരം പേരയാണ്.പണികിട്ടും. പാല് ചാളത്തല ഇത്യാദികളെല്ലാം പരീക്ഷിച്ചു. നോ രക്ഷ. ആ ശാഖ ചായ്ക്കാതെ രക്ഷയില്ല. അയകെട്ടിയിരുന്ന കയർ അഴിച്ചെടുത്ത് പേരയുടെ ശിഖരത്തില് എറിഞ്ഞു പിടിച്ചു. ഒരറ്റം ശിഖരത്തിലും മറ്റെയറ്റം കാറിൻറെ പിറകുവശത്തെ ബമ്പറിലും കെട്ടി. വണ്ടി മുന്നോട്ടെടുക്കുമ്പോൾ പൂച്ചയിരിക്കുന്ന ശിഖരം താഴും.അപ്പോ പൂച്ചയെ എടുക്കാം. അദ്ദേഹംപതുക്കെ വണ്ടിയെടുത്തു.വണ്ടിമുന്നോട്ടെടുക്കുംതോറും ശിഖരം താഴേക്കു ചാഞ്ഞുകൊണ്ടിരുന്നു. വണ്ടി നിർത്തി മരത്തിനടുത്തേക്കു നീങ്ങിയ അദ്ദേഹത്തിനെ ഞെട്ടിച്ചുകൊണ്ട് ശിഖരത്തില് കെട്ടിയ ചരട് പൊട്ടി. ശിഖരത്തിലിരുന്ന പൂച്ച അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു. പൂച്ച പറന്നു. അവിടെയെല്ലാം അന്വേഷിച്ചെങ്കിലും പൂച്ചയെ കിട്ടീല. മനസിലൊരു നൊമ്പരത്തോടെ അച്ഛൻ തൻറെ മുറിയിലേക്കുപോയി.മനസുരുകി പ്രാർത്ഥിച്ചു, നാലുകാലേൽ തന്നെ വീഴണേന്ന്. ---------------- പതിവില്ലാതെ പളളിയേയും ദൈവത്തേയും വിശ്വാസമില്ലാതിരുന്ന അന്നമ്മ പളളിയിലേക്ക് വരുന്നകണ്ട് അച്ചൻ അത്ഭുതത്തോടെ കാര്യം തിരക്കി. എന്തുപറ്റി അന്നമ്മേ?ദൈവവും സഭയുമെല്ലാം പുഛമാരുന്നല്ലോ? അച്ചോ എനിക്ക് ദൈവവിശ്വാസം വരാൻ കാര്യംഎൻറെ കൊച്ചുമോളാ. അവളൊരു ദൈവവിശ്വാസിയാണ്. കുറേ ദിവസമായി അവൾക്കൊരു പൂച്ചക്കുട്ടി വേണമെന്നു പറയാൻതുടങ്ങിയിട്ട്. ഇന്നലെ ശല്യം കൂടിയപ്പോൾ അവളോട് പോയി ദൈവത്തിനോടു ചോദിക്കാൻ പറഞ്ഞു. അവളുടനെതന്നെ മുട്ടുകുത്തിനിന്ന് പൂച്ചയെ തരണേന്ന് പ്രാർത്ഥിച്ചു. അച്ഛോ പറഞ്ഞാല് വിശ്വസിക്കില്ല.പ്രാർത്ഥന കഴിഞ്ഞ അടുത്ത നിമിഷം ഒരു പൂച്ചക്കുഞ്ഞ് ആകാശത്തിലൂടെ പറന്ന് റൂമിലുവീണു.ഞാനും വിശ്വാസിയായി കടപ്പാട് :Satheesan Nair | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:13 pm | |
| | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:35 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:51 pm | |
| STATE AWARD HIGHLIGHTS അബ്ദുറബ്ബിന്റ്റെ കോമഡി തീരും മുന്പ് അടുത്ത കോമഡിയുമായി.....തിരുവഞ്ചൂരാൻ.... വാർത്ത അറിഞ്ഞ നിവിൻ പോളിയും നസ്രിയയും : ഇത് ഇപ്പോൾ ഞങ്ങൾക്ക് പ്രന്തയതാണോ അതോ ജൂറിക്ക് പ്രാന്തായതാണോ ഒരു കാലത്ത് മികച്ച നടനുളള അവാർഡ് കൊടുക്കുന്നത് വടക്കൻ വീരഗാഥയ്ക്കും അമരത്തിനും കിരീടവും പോലുളള ചിത്രങ്ങളിലെ അഭിനയ പ്രകടനങ്ങൾക്ക് ആയിരുന്നു..!! ഇന്ന് അത് ബാംഗ്ലൂർ ഡേയ്സിനും ഓം ശാന്തി ഓശാനയ്ക്കും ഒക്കെയാണ്.. പഞ്ജാബി ഹൌസും പറക്കും തളികയും ഒക്കെ ഇപ്പൊ ഇറങ്ങിയായിരുന്നു എങ്കിൽ ഹരിശ്രീ അശോകനും കിട്ടിയേനെ മികച്ച നടനുളള അവാർഡ്.. ജൂറികൾ തന്നെ പകച്ചു പോയി അവാർഡിന് ശേഷം!!! ഏഷ്യാനെറ്റ് അവാർഡിനേക്കാൾ ഭീകരമായി പോയി ഇത്... ശാരദയും ശോഭനയും മഞ്ജുവാര്യരും ഒക്കെ വാങ്ങിയ അവാർഡ് ഇപ്പോ ആർക്കും കൊടുക്കാമെന്നായി...feeling puchum | |
| | | Ammu Forum Boss
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:53 pm | |
| | |
| | | balamuralee Forum Owner
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:57 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Athumithum, FB PO Mon Aug 10, 2015 4:59 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Tue Aug 11, 2015 5:21 pm | |
| [You must be registered and logged in to see this image.]Name : Darshan Kumar. Age: 75 Occupation : Cab Driver. “I, along with my friend, got down at Sion station and started looking for black and yellow cabs to IMAX Wadala to watch Avengers. But none of the cabs were ready to go. And then came this old man who agreed to take us along. As soon as I got in, I noticed that he was very old, shaky hands, stammering voice. I was really surprised to see how this old Grandpa was driving this black and yellow cab and why was he driving it? I couldn't hold myself from getting in conversation with him. . . (He first took another unfamiliar road, so I immediately asked.) Me:" Ji, why are we going this way? Isn't Wadala the opposite way?" He:"Beta, mai toh chhota rasta le ja rah huun. Imandari ki kamai karke khata hun. Agar aapko udhar se sahi lage toh gadi modlu?"(I’m using a shortcut and if you think I should go by the other way, you can tell me.) Me:"Nahi ji, theek hai, aapko jaise sahi lage".(No, it’s okay.) (after a while...) Me: "Ji, how old are you?" He(Grandpa): "Beta, I am 75." . . Me: "Why are you driving at THIS age? Is it because of your passion or compulsion?" He: "Beta, I don't have any helping hands. My children are good for nothing. I have to earn my living BUT begging is beyond my attitude. So, you may call it a compulsion but I am doing it for myself." (I was like "RESPECT YOU SIR" from inside, mute for a moment.) Me: "How long have you been in this profession?" He:"Since last 50 years." Kunal(My friend): "So can you see clearly?" He:"You observe it yourself beta, I am driving smooth and like a gentleman." . . (All of us laughed at this.) He:"Thanks to good Lord that unlike many old people of my age, I am physically, mentally, emotionally and spiritually fit. I will continue with my service as long as I live. But I will never beg." Kunal:"Where are you originally from?" He:"I am from Punjab." Me:"We both did our engineering from Kurukshetra, so we are quite acquainted with Haryana and Punjab." . . He:"My eldest son, he is in Panipat, doing some business of motor part and earning in crores. But he doesn't want me. I have a daughter who is married to a rich guy in Delhi and they also have their own business. She doesn't want me either. My youngest son is an officer in some good bank. He kept me with him for about three months, used to give me Rs. 1500/- as monthly expenses. But the other two didn't like it and were constantly taunting him about this. I didn't feel good about it so left them with their lives and came to Mumbai to earn my living." . (We were speechless...) Me:"So where is your wife?" He:"She passed away." Me:"So you live alone here?" He:"Yes beta, I live nearby Parle in a rented room. I pay Rs. 2500 as rent, have my own kitchen and cook my own food. I go home and wash this cloth immediately and wear it tomorrow AGAIN. During day, I drive. That simply sums up my life here. But I am positive. I don't count days, I work to make each day fruitful." Me:"I really appreciate your enthusiasm. In this country where there are beggars turned to billionaires you are proudly struggling to earn your life. We are really inspired by your enthusiasm and we respect you for that." . . (He felt good about it and smiled back.) By then we had reached IMax Wadala and surprisingly the fare was approximately Rs. 10/- less than my usual routes. I gave him hundred rupees and said,” Sir, please keep the change. Consider it as a small token of respect from us for your honesty and positivity towards life." He really felt very happy and said "Thank you beta." I then asked him "Can I take a picture of you? I wish to share your thoughts and ideas on Internet. Your work can inspire many people out there. Also, after seeing you, if any Mumbaikar noticed you on internet and found you on road driving, they would ALWAYS choose your cab over others. He," Ha-ha, sure beta." . . I clicked his picture, shook hands with him and bid farewell. I really felt so glad to have met him. Darshan Kumar's story deserves a share, so please share this guy’s story and motivate the generation.” Submitted By :Dipesh Karki via The Analytical Indian | |
| | | Usha Venugopal Active Member
| Subject: Re: Athumithum, FB PO Wed Aug 12, 2015 12:33 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Athumithum, FB PO Sun Aug 16, 2015 1:55 pm | |
| ദ റിയല്‍ ഹീറോ............ മംഗളൂരു നഗരത്തിന്റെ തിരക്കേറിയ വഴികളിലും കവലകളിലും വള്ളിക്കുട്ടയില്‍ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാള്‍ എങ്ങനെയാണ് കര്‍ണാടകത്തില്‍ സര്‍വകലാശാലകളിലെ ബിരുദവിദ്യാര്‍ഥികള്‍ക്ക് പഠനവിഷയമാകുന്നത്? കുഗ്രാമത്തിലെ ദരിദ്രകുടുംബാംഗമായ അയാളെങ്ങനെയാണ് സി.എന്‍.എന്‍.ഐ.ബി.എന്നിന്റെ 'ദ റിയല്‍ ഹീറോ' അവാര്‍ഡ് ജേതാവാകുന്നത്? ആമിര്‍ഖാന്‍ അവതാരകനായ പ്രസ്തുതപരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ എങ്ങനെയാണ് അയാളുടെ ജീവിതകഥയ്ക്ക് ആമുഖം പറയാനെത്തിയത്? ഹരേക്കളയെന്ന സ്ഥലത്തെ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് നിരക്ഷരനായ ഇയാള്‍ എങ്ങനെയാണ് ദൈവതുല്യനായത് ? ഇതൊക്കെ അറിയണമെങ്കില്‍ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം. മംഗളൂരുവില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു നഗരം സമ്പന്നതയില്‍ തിളച്ചുമറിയുന്നു; പക്ഷേ ന്യൂപദപ്പില്‍ ഇപ്പോഴും ഒരു നല്ല റോഡോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല. എന്തിന്, ഒരു നല്ല വീടുപോലുമില്ല! എന്നാല്‍, പൊട്ടിപ്പിളര്‍ന്ന വഴികളിലൂടെ കുറച്ചുദൂരം നടന്നാല്‍ ഒരു മുസ്ലിം പള്ളിക്കടുത്ത് കന്നഡയില്‍ ഒരു ബോര്‍ഡ് കാണാം: 'ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂള്‍ ന്യൂപദപ്പ് '. ഒന്നര ഏക്കറോളം സ്ഥലത്ത് ഭേദപ്പെട്ട രണ്ടുകെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ സ്ഥാപകര്‍ ജില്ലാപഞ്ചായത്തോ നാട്ടിലെ ഏതെങ്കിലും സമ്പന്നനോ അല്ല. നാം നേരത്തേ പറഞ്ഞ ആ ഓറഞ്ചു കച്ചവടക്കാരനാണ് ഹരേക്കള ഹജ്ജബ്ബ. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യത്തില്‍നിന്ന് , ഉറുമ്പ് ആഹാരം ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച്, കുചേല സദൃശനായ ഈ മനുഷ്യന്‍ സ്ഥാപിച്ച സ്‌കൂള്‍. ഇപ്പോഴും വികസനത്തിന്റെയും വിദ്യയുടെയും വെട്ടംവീഴാത്ത ഈ കുഗ്രാമത്തില്‍ ഒരു ഓറഞ്ച് കച്ചവടക്കാരന്‍ കൊളുത്തിവെച്ച നിലവിളക്ക്. ആറാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ഇന്ന് നാന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു. കഥപറയുംപോലെ എളുപ്പമായിരുന്നില്ല ഈ സ്‌കൂളിന്റെ ജനനം. ഇതിലെ ഓരോതരി മണ്ണിലും കല്ലിലും ഈ പാവം തെരുവുകച്ചവടക്കാരന്റെ കണ്ണീരും വിയര്‍പ്പുമുണ്ട്. അതൊരു ത്യാഗത്തിന്റെ കഥയാണ്, ഓറഞ്ചിന്റെ മധുരം ഒട്ടുമില്ലാത്ത കഥ. മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയില്‍ നിങ്ങള്‍ ഈ മനുഷ്യനെ കണ്ടുമുട്ടിയേക്കാം. വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷര്‍ട്ടുമിട്ട്, വള്ളിക്കുട്ടയില്‍ നിറയെ ഓറഞ്ചുമായി വിയര്‍ത്തൊലിച്ച്, വിളിച്ചുചൊല്ലിപ്പോകുന്ന ഒരാള്‍. അത് ഹരേക്കള ഹജ്ജബ്ബയാണ്. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന ഒരു വലിയകുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാന്‍. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമാണ്ഹജ്ജബ്ബയുടെ ജീവിതം നിശ്ചയിക്കുന്നത്. കാലാവസ്ഥ ചതിച്ചാല്‍ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാല്‍ ഹജ്ജബ്ബയുടെ വരവും കുറയും. ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. മലയാളവുമായി അടുത്തബന്ധമുണ്ട് ബ്യാരിക്ക്. മലയാളപദങ്ങളുടെ ഉച്ചാരണങ്ങളുടെ ചെവിക്കുപിടിച്ച് അല്പം വലിച്ചുനീട്ടുകയോ തിരിക്കുകയോ ചെയ്താല്‍ ബ്യാരി ഉച്ചാരണമായി. നന്നായി ശ്രദ്ധിച്ചാല്‍ ഹജ്ജബ്ബ പറയുന്ന എണ്‍പത് ശതമാനം ബ്യാരിയും നമുക്ക് മനസ്സിലാവും. 1970 കാലഘട്ടം മുതല്‍ ഓറഞ്ചുകച്ചവടമാണ് ഇദ്ദേഹത്തിന് തൊഴില്‍. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണകന്നഡത്തില്‍ ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നുഭാഷകളും നന്നായി പറയും. പഠിപ്പിനും ജോലിക്കുമായി അമ്പതില്‍പ്പരം രാജ്യങ്ങളിലെ വിദേശികള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണിത്. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അല്പം 'എബിസിഡി'കൂടി അറിയണ്ടേ? ഈ പ്രശ്‌നം ഹജ്ജബ്ബയുടെ മനസ്സില്‍ ഒരു കരടായി കുറേക്കാലം കിടന്നു. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി: ഇത് തന്റെമാത്രം പ്രശ്‌നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്‌നമാണ്! ഒരു ഗ്രാമത്തിലെ വരുംതലമുറ മുഴുവന്‍ നിരക്ഷരതയുടെ ചെളിക്കുണ്ടില്‍വീണ് പുതയാന്‍പോകുന്നു! പലരാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണര്‍ന്നു. ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണര്‍ന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറി യൊഴുകുകയായിരുന്നു. തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍നിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി, ഗ്രാമത്തിലെ ആദ്യ സ്‌കൂള്‍! പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നില്ല. സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടേ? കളിച്ചുകുത്തിമറിഞ്ഞുനടക്കുന്ന ഒരെണ്ണത്തിനും സ്‌കൂളില്‍ വരാന്‍ താത്പര്യമില്ല. ഹജ്ജബ്ബ ക്ഷമയോടെ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടു. പക്ഷേ അവര്‍ക്ക് കുട്ടികളുടെ അത്രപോലും ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്നു. മക്കള്‍ അല്പം മുതിര്‍ന്നാല്‍ എന്തെങ്കിലും പണിക്കുവിടുന്നതാണ് അവരുടെ രീതി. എങ്കിലും കുറേക്കാലം അവര്‍ക്കു പിറകേ നടന്ന് 28 കുട്ടികളെ ഹജ്ജബ്ബ വലവീശിപ്പിടിച്ചു. അവരെ പഠിപ്പിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ശമ്പളം കൊടുത്ത് ഒരു അധ്യാപികയെയും നിയമിച്ചു. അങ്ങനെ പഠനം തുടങ്ങി. അടുത്ത കടമ്പ സ്‌കൂളിന്റെ അംഗീകാരമായിരുന്നു. ഇതിനും ഹജ്ജബ്ബതന്നെ ഒറ്റയാള്‍ പട്ടാളമായി ഇറങ്ങി. വിദ്യാഭ്യാസഓഫീസിലും മറ്റ് സര്‍ക്കാര്‍ഓഫീസുകളിലും കയറിയിറങ്ങിയപ്പോഴാണ് ഈ ഭൂതത്താന്‍കോട്ടയുടെ ഭയാനകത അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഒരു കടലാസിനായി പലദിവസം അലയണം. ഓറഞ്ചുകച്ചവടം പലപ്പോഴും മുടങ്ങി; വീട്ടിലെ പാചകംപോലും. ഗതികെട്ട് ഭാര്യയും മക്കളും ബീഡിപ്പണിക്ക് പോകാന്‍തുടങ്ങി. ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്‌കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അത് നിലനില്‍ക്കണമെങ്കില്‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി ഓട്ടം. ഓറഞ്ചുവില്പനക്കാരന്‍ ഹജ്ജബ്ബയ്ക്ക് പിരാന്തായോ എന്ന് നാട്ടുകാരില്‍ പലരും രഹസ്യമായും പിന്നെപ്പിന്നെ പരസ്യമായും ചോദിക്കാന്‍ തുടങ്ങി. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി.കുറേ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി. അതോടെ ഇത് കളിയോ പിരാന്തോ അല്ല കാര്യമാണെന്ന് നാട്ടുകാര്‍ക്കും ലോകത്തിനും ബോധ്യമായി. മെലിഞ്ഞുണങ്ങിയ ഈ 54കാരന്റെ മനസ്സ് ഒരു ഫീനിക്‌സ് പക്ഷിയുടേതാണെന്ന് വിദ്യാസമ്പന്നര്‍ പറഞ്ഞു. ഹജ്ജബ്ബയെ കാണുന്ന കണ്ണുകളില്‍ ആരാധനയുടെയും ആദരവിന്റെയും മിന്നലാട്ടം നിറഞ്ഞു. വൈകാതെ ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. 'കന്നഡപ്രഭ' എന്ന പത്രമാണ് ഇതിന് തുടക്കം കുറിച്ചത്. അവരുടെ ഒരു ലക്ഷം രൂപയുടെ 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആ വര്‍ഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. ഇതിനിടയിലാണ് സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനലിന്റെ 'ദ റിയല്‍ ഹീറോ' പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ക്കുറിച്ചറിയുന്നത്. 2007 ലെ 'ദ റിയല്‍ ഹീറോ' പുരസ്‌കാരം നല്‍കാന്‍ അവര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല. ബോളിവുഡിന്റെ സുന്ദരനായകന്‍ ആമിര്‍ഖാന്‍ അവതാരകനായ ഈ പരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ ഇംഗ്ലീഷില്‍ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞു. ഒരിക്കല്‍പോലും നേരിട്ടുകാണുകയോ സിനിമയിലെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ഇന്ന് ഹജ്ജബ്ബയുടെ പ്രിയതാരമാണ്. ദ റിയല്‍ ഹീറോ അവാര്‍ഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്‌കൂള്‍ ഫണ്ടിലേക്ക് നല്‍കി. അതേസമയം, ആ മഴക്കാലത്തും അദ്ദേഹത്തിന്റെ കൊച്ചുവീട്ചോര്‍ന്നൊലിക്കുകയായിരുന്നു. അവാര്‍ഡ് കഥയറിഞ്ഞ് അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കര്‍ണാടക സര്‍ക്കാറിന്റെ 'രാജ്യോത്സവ്' അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് കര്‍ണാടകത്തിലെ പ്രധാനപ്പെട്ട മംഗളൂരു, കുവെമ്പു, ദാവന്‍ഗെരെ സര്‍വകലാശാലകളില്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. 'നൂഡിവാണി' (മധുരാക്ഷരങ്ങള്‍) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൈമുതലായാല്‍ ഈ ലോകത്ത് ആര്‍ക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമായി ഇന്ന് ഹജ്ജബ്ബ വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്നു. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച ബിസിനസ്സായ ഇക്കാലത്ത് ഹജ്ജബ്ബ കച്ചവടക്കൂരിരുട്ടില്‍ ഒരു നക്ഷത്രമാവുന്നു. ഇന്ന് ഹജ്ജബ്ബയുടെ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഒന്നരയേക്കര്‍ സ്ഥലത്താണ്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികള്‍. സര്‍ക്കാര്‍ ഫണ്ടും കിട്ടി ത്തുടങ്ങിയിരിക്കുന്നു. മികച്ച സൗകര്യങ്ങളായതോടെ ഇവിടത്തെ കുട്ടികള്‍ നല്ല വിജയശതമാനം നേടാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികള്‍ക്ക്. ഡോ. രാധാകൃഷ്ണന്‍, കല്പന ചൗള, വിവേകാനന്ദന്‍...അങ്ങനെ പോകുന്നു ക്ലാസ്സുകളുടെ പേരുകള്‍. ഇതെല്ലാം നിരക്ഷരനായ ഒരു ഓറഞ്ചുകച്ചവടക്കാരന്റെ തലയില്‍നിന്നുവന്ന ആശയമാണെന്നറിയുമ്പോള്‍ ഈ മനുഷ്യന് മുന്നില്‍ തലകുനിക്കുകയല്ലാതെ മറ്റെന്ത്? വിദ്യാഭ്യാസമെന്നത് ഓറഞ്ചുപോലെ വിറ്റഴിക്കാന്‍പറ്റുന്ന ഒരിനമാണെന്ന് തെറ്റിദ്ധരിച്ച നമ്മള്‍ മലയാളികള്‍ക്കുമുന്നില്‍ വെറും ഓറഞ്ചു കച്ചവടക്കാരനായ ഹജ്ജബ്ബ തലയുയര്‍ത്തിനില്‍ക്കുന്നത് കാണുന്നില്ലേ? | |
| | | Sponsored content
| Subject: Re: Athumithum, FB PO | |
| |
| | | | Athumithum, FB PO | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |