Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
ROHITH NAMBIAR Forum Owner
Location : thrissur
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Oct 25, 2013 6:43 pm | |
| - ROHITH NAMBIAR wrote:
- Abhijit wrote:
appo bijuettanum samyukthayumo ;) athokke old gen | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Fri Oct 25, 2013 6:44 pm | |
| - Abhijit wrote:
- ROHITH NAMBIAR wrote:
appo bijuettanum samyukthayumo ;) athokke old gen appo manojettan,mukeshettan,saikumar ivaronnum old gen alle ;) | |
| | | Abhijit Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Fri Oct 25, 2013 6:48 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Oct 25, 2013 6:56 pm | |
| - Abhijit wrote:
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിനായി. ഭാര്യ അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേനയാണ് വേര്‍പെടുത്തിയത്.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്.
ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് കാണിച്ച് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജീവനാംശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കൊന്നും അവകാശമുന്നയിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഏപ്രില്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു.
ivarkku ellam ethu thanne joli kalyanam kazhikkukaya piriyuka | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Oct 25, 2013 6:57 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 6:32 am | |
| പരസ്‌പരം തിരിച്ചറിഞ്ഞു; ഒന്നിച്ചു :spinhug:
മത്തായിച്ചേട്ടാ... ഇവന്റെ കല്യാണം ശരിക്കുള്ള കല്യാണമാണോ എന്നെനിക്ക് സംശയമുണ്ട്. ആണെങ്കില്‍ ആ പെണ്ണിനെ അവിടെ തനിച്ചാക്കിയിട്ട് ഇവന്‍ ഇവിടെവന്ന് കിടക്കുന്നതെന്തിനാ... ബാലകൃഷ്ണന് സംശയം. ''ശരിയാണല്ലോ. നിനക്കവിടെപ്പോയി സുഖമായിട്ട് കിടന്നൂടേ ഗോപാലകൃഷ്ണാ....'' മത്തായിച്ചേട്ടനും വിട്ടില്ല. ''ആ സുഖം ഞാന്‍ വേണ്ടെന്നു വച്ചു. നിങ്ങളൊക്കെ ഇവിടെയിങ്ങനെ ദുഃഖിച്ചു കഴിയുമ്പോള്‍ ഞാന്‍ മാത്രം സുഖിക്കുന്നത് ശരിയല്ല....'' കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ''അങ്ങനെ നീ ഒരു ത്യാഗവും ചെയ്യേണ്ട. എഴുന്നേല്‍ക്കെടാ...'' ബാലകൃഷ്ണനും മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനെ കട്ടിലോടെ എടുത്ത് കെട്ടിയ പെണ്ണിന്റെ മുറിയിലെത്തിച്ചു.
മുകേഷ്, ഗോപാലകൃഷ്ണന്‍ എന്ന സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ സീനാണിത്. മുകേഷും നര്‍ത്തകി മേതില്‍ ദേവികയും ലളിതമായ ചടങ്ങുകളോടെ മരടിലെ മുകേഷിന്റെ വസതിയില്‍ വിവാഹിതരായി. കെട്ടിയ പെണ്ണിന്റെ മുറിയിലേക്ക് ഗോപാലകൃഷ്ണനെ തള്ളിവിടാന്‍ ഇവിടെ മത്തായിച്ചനും ബാലകൃഷ്ണനും ഇല്ല. വിവാഹ ശേഷം ദേവിക പാലക്കാട്ടേക്ക് പോയി...
മുകേഷ് പോയത് മാന്നാര്‍ മത്തായിയുടെ അടുത്തേക്കാണ്. മുകേഷും ഇന്നസെന്റും സായ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമായ മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി.
മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലത്താണ് ദേവികയെ പരിചയപ്പെടുന്നത്. അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു ദേവിക. ആ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. പരസ്പരം തിരിച്ചറിയുന്ന മനസ്സുകളുടെ സംഗമമായി അത് മാറി. മുകേഷ് അഭിനയത്തേയും നാടക രംഗത്തേയും സ്‌നേഹിച്ചപ്പോള്‍ ദേവിക നൃത്തത്തെ ഉപാസിച്ചു. മുകേഷ് കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ ദേവിക മൂവ്‌മെന്റ് തെറാപ്പിയിലൂടെ മാനസിക രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
പാലക്കാട് രാമനാഥപുരത്ത് രാകേന്ദുവില്‍ രാജഗോപാലന്‍നായരുടേയും രാജേശ്രീയുടേയും ഇളയ മകളാണ് മേതില്‍ ദേവിക. അച്ഛന്‍ കുവൈറ്റില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എഞ്ചിനീയറായിരുന്നതിനാല്‍ കുട്ടിക്കാലം വിദേശത്തായിരുന്നു. കലൈമാമണി എസ് നടരാജന്‍, സത്യപ്രിയ രമണ, വെമ്പിടി രവി, ഗിരിജാ ചന്ദ്രന്‍, വചസ്പതി കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലായിരുന്നു നൃത്തപഠനം. സത്യന്‍ അന്തിക്കാടിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലെ നായികാ വേഷം വേണ്ടെന്ന് വെച്ച് കല്‍ക്കത്തയിലെ രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
എം.എ. ഡാന്‍സിന് ഒന്നാം റാങ്ക് നേടി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ.യ്ക്കും ഒന്നാം റാങ്ക് നേടി. 2007ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ യുവ നൃത്ത പ്രതിഭകള്‍ക്കുള്ള ഉസ്താദ് ബിസ്മില്ലാഖാന്‍ പുരസ്‌കാരം, 2010ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഒറീസയിലെ ദേവദാസി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. കലാകാരിയായ മേതില്‍ ദേവിക, കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഒരു കലാകുടുംബത്തിലേക്ക് മരുമകളായി എത്തിയിരിക്കുകയാണ്. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 6:48 am | |
| - Ammu wrote:
- പരസ്‌പരം തിരിച്ചറിഞ്ഞു; ഒന്നിച്ചു :spinhug:
മത്തായിച്ചേട്ടാ... ഇവന്റെ കല്യാണം ശരിക്കുള്ള കല്യാണമാണോ എന്നെനിക്ക് സംശയമുണ്ട്. ആണെങ്കില്‍ ആ പെണ്ണിനെ അവിടെ തനിച്ചാക്കിയിട്ട് ഇവന്‍ ഇവിടെവന്ന് കിടക്കുന്നതെന്തിനാ... ബാലകൃഷ്ണന് സംശയം. ''ശരിയാണല്ലോ. നിനക്കവിടെപ്പോയി സുഖമായിട്ട് കിടന്നൂടേ ഗോപാലകൃഷ്ണാ....'' മത്തായിച്ചേട്ടനും വിട്ടില്ല. ''ആ സുഖം ഞാന്‍ വേണ്ടെന്നു വച്ചു. നിങ്ങളൊക്കെ ഇവിടെയിങ്ങനെ ദുഃഖിച്ചു കഴിയുമ്പോള്‍ ഞാന്‍ മാത്രം സുഖിക്കുന്നത് ശരിയല്ല....'' കട്ടിലില്‍ മലര്‍ന്ന് കിടന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ''അങ്ങനെ നീ ഒരു ത്യാഗവും ചെയ്യേണ്ട. എഴുന്നേല്‍ക്കെടാ...'' ബാലകൃഷ്ണനും മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനെ കട്ടിലോടെ എടുത്ത് കെട്ടിയ പെണ്ണിന്റെ മുറിയിലെത്തിച്ചു.
മുകേഷ്, ഗോപാലകൃഷ്ണന്‍ എന്ന സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ സീനാണിത്. മുകേഷും നര്‍ത്തകി മേതില്‍ ദേവികയും ലളിതമായ ചടങ്ങുകളോടെ മരടിലെ മുകേഷിന്റെ വസതിയില്‍ വിവാഹിതരായി. കെട്ടിയ പെണ്ണിന്റെ മുറിയിലേക്ക് ഗോപാലകൃഷ്ണനെ തള്ളിവിടാന്‍ ഇവിടെ മത്തായിച്ചനും ബാലകൃഷ്ണനും ഇല്ല. വിവാഹ ശേഷം ദേവിക പാലക്കാട്ടേക്ക് പോയി...
മുകേഷ് പോയത് മാന്നാര്‍ മത്തായിയുടെ അടുത്തേക്കാണ്. മുകേഷും ഇന്നസെന്റും സായ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമായ മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി.
മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലത്താണ് ദേവികയെ പരിചയപ്പെടുന്നത്. അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു ദേവിക. ആ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. പരസ്പരം തിരിച്ചറിയുന്ന മനസ്സുകളുടെ സംഗമമായി അത് മാറി. മുകേഷ് അഭിനയത്തേയും നാടക രംഗത്തേയും സ്‌നേഹിച്ചപ്പോള്‍ ദേവിക നൃത്തത്തെ ഉപാസിച്ചു. മുകേഷ് കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ ദേവിക മൂവ്‌മെന്റ് തെറാപ്പിയിലൂടെ മാനസിക രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
പാലക്കാട് രാമനാഥപുരത്ത് രാകേന്ദുവില്‍ രാജഗോപാലന്‍നായരുടേയും രാജേശ്രീയുടേയും ഇളയ മകളാണ് മേതില്‍ ദേവിക. അച്ഛന്‍ കുവൈറ്റില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗം എഞ്ചിനീയറായിരുന്നതിനാല്‍ കുട്ടിക്കാലം വിദേശത്തായിരുന്നു. കലൈമാമണി എസ് നടരാജന്‍, സത്യപ്രിയ രമണ, വെമ്പിടി രവി, ഗിരിജാ ചന്ദ്രന്‍, വചസ്പതി കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലായിരുന്നു നൃത്തപഠനം. സത്യന്‍ അന്തിക്കാടിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലെ നായികാ വേഷം വേണ്ടെന്ന് വെച്ച് കല്‍ക്കത്തയിലെ രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
എം.എ. ഡാന്‍സിന് ഒന്നാം റാങ്ക് നേടി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ.യ്ക്കും ഒന്നാം റാങ്ക് നേടി. 2007ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ യുവ നൃത്ത പ്രതിഭകള്‍ക്കുള്ള ഉസ്താദ് ബിസ്മില്ലാഖാന്‍ പുരസ്‌കാരം, 2010ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഒറീസയിലെ ദേവദാസി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. കലാകാരിയായ മേതില്‍ ദേവിക, കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഒരു കലാകുടുംബത്തിലേക്ക് മരുമകളായി എത്തിയിരിക്കുകയാണ്. | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 7:17 am | |
| പഞ്ചാരിമേളത്തിന്റെ പഞ്ചാമൃതം തീര്‍ത്ത് ജയറാം ശ്രീപൂര്‍ണത്രയീശന്റെ തിരുനടയിലെത്തിയ ഭക്‌തജനങ്ങള്‍ക്ക് മേള വിരുന്നൊരുക്കി. ശ്രീപൂര്‍ണത്രയീശന്റെ തുലാം 9 മഹോത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ രാവിലെ നടന്ന ശീവേലിക്ക് നടന്‍ ജയറാമിന്റെ പ്രമാണിത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറിയത്.
രാവിലെ എട്ടരക്ക് നടപ്പുരയില്‍ പതികാലത്തില്‍ കാലമിട്ടുതുടങ്ങിയ മേളം ആനപ്പന്തലില്‍ നിരന്നപ്പോള്‍ തക്കിട്ടയും പിന്നീട് കലാശവും കൊട്ടിക്കയറി. പതികാലത്തില്‍ തീറുകലാശങ്ങള്‍ കൊട്ടി ആനപന്തലില്‍ രണ്ടാംകാലവും കൊട്ടി തീര്‍ത്തു. മേളം തെക്കേ ഗോപുരത്തിന് മുന്നില്‍ മൂന്നാം കാലം കൊട്ടി. പടിഞ്ഞാറേ തട്ടുമാളികക്ക് മുമ്പില്‍ 4-ാം കാലം കൊട്ടി പ്രദക്ഷിണം വീണ്ടും നടപ്പുരയിലെത്തി അവിടെ 5-ാം കാലം കൊട്ടി പഞ്ചാരിയുടെ സമാപനത്തില്‍ പതികാലത്തില്‍ പതിനാറിരട്ടിവേഗത്തില്‍ ആറക്ഷര കാലത്തിലെ 5-ാംകാലം ജയറാം കൊട്ടിതീര്‍ത്തത് അനായസേനയാണ്. രണ്ടരമണിക്കൂര്‍ നീണ്ട പഞ്ചാരി മേളത്തില്‍ ജയറാമിന്റെ ഇടത്തുംവലത്തുമായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍, പാഴൂര്‍ രാജേഷ് എന്നീ മേളവിദ്വാന്‍മാര്‍ പിന്തുണയേകി.
120-ഓളം കലാകാരന്മാര്‍ പഞ്ചാരിയില്‍ അണിനിരന്നു. ആദ്യമായാണ് ശ്രീപൂര്‍ണത്രയീശന്റെ സന്നിധിയില്‍ ജയറാം മേളം കൊട്ടുന്നത്. രണ്ടുവര്‍ഷം മുമ്പ് വിജയദശമിയോടനുബന്ധിച്ച് ചോറ്റാനിക്കര ദേവിക്ഷേത്രത്തില്‍ ജയറാമിന്റെ നേതൃത്വത്തില്‍ മേളം അരങ്ങേറിയിരുന്നു.
| |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 10:31 am | |
| ചിറയിന്‍കീഴ്: സിനിമയിലെ അനശ്വര പ്രതിഭകളായിരുന്ന പ്രേംനസീര്‍, ഭരത് ഗോപി, ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരെല്ലാം ചിറയിന്‍കീഴിന്റെ സംഭാവനയാണ്. എന്നാല്‍ ഇവരുടെ നാട്ടില്‍ ഇനി സിനിമയില്ല. അവസാനത്തെ തിയേറ്ററും പൂട്ടി.
കഴിഞ്ഞദിവസം ഫസ്റ്റ്‌ഷോയോടെയാണ് അവസാന തിയേറ്ററായിരുന്ന 'സ്വാമിജി'യും പൂട്ടിയത്. 'ഖദീജ', 'സജ്‌ന', 'അംബിക', 'സ്വാമിജി' എന്നിവയായിരുന്നു ചിറയിന്‍കീഴിലെ തിയേറ്ററുകള്‍. പ്രേക്ഷകരും ആര്‍പ്പും ആരവവും നിറഞ്ഞകാലം. പ്രേംനസീര്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കായിരുന്നു എന്നും പ്രാമുഖ്യം.
അബ്ദുള്‍ഖാദറെന്ന ബാലന്‍ കഥപറഞ്ഞും കളിയോടെ കലഹിച്ചും നാട്ടുവഴിയില്‍ നാടകവുമായി നടന്ന് നസീറായി വെള്ളിത്തിര കീഴടക്കുന്നത് ഈ കൊട്ടകകളിലിരുന്ന് ചിറയിന്‍കീഴുകാര്‍ കണ്ടു. കോളാമ്പികള്‍ അവിടെ നിന്ന് പാട്ടുകളൊഴുക്കി. തമ്മില്‍തല്ലിയും വഴക്കിട്ടും ആദ്യം ടിക്കറ്റെടുത്ത് ഒന്നാമതെത്താന്‍ ആയിരങ്ങള്‍ ഉച്ചവെയിലിലും പാതിരാവിലും കാത്തുനിന്നു.
'കൊടിയേറ്റ'ത്തോടെ ഗോപിയും കൊടിയേറി. പഞ്ചവടിപ്പാലം, യവനിക എന്നീ ചിത്രങ്ങള്‍ ചിറയിന്‍കീഴില്‍ തകര്‍ത്തോടി. ശോഭനാ പരമേശ്വരന്‍ നായരുടെ ചിത്രങ്ങളും ഈ കൊട്ടകകളില്‍ നിറഞ്ഞുകളിച്ചു.
തിയേറ്ററുടമകളുമായി പ്രേംനസീറിന് ഉറ്റബന്ധമുണ്ടായിരുന്നുവെന്ന് സാഹിത്യകാരന്‍ ചിറയിന്‍കീഴ് സലാം പറയുന്നു. 'സ്വാമിജി' തിയേറ്റര്‍ ഉടമ ഡോ. ബി. സീരപാണിയുമായി അദ്ദേഹം അടുത്ത സൗഹൃദം സൂക്ഷിച്ചു. തിയേറ്റര്‍ ചിറയിന്‍കീഴ് വിടുന്നത് സാംസ്‌കാരിക നഷ്ടമാണെന്നും സലാം പറയുന്നു. സ്വാമിജിയുടെ ഒരുഭാഗം മുമ്പേതന്നെകല്യാണമണ്ഡപമായി മാറിയിരുന്നു.
'അംബിക'യുടെ പ്രവര്‍ത്തനമാണ് ആദ്യം നിര്‍ത്തിയത്. പിന്നീട് 'സജ്‌ന'യും 'ഖദീജ'യും പൂട്ടി. ശാര്‍ക്കര മീനഭരണിക്കാലത്ത് ഈ തിയേറ്ററുകള്‍ ഉറങ്ങാതെ ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. ജനം രാപ്പകല്‍ ഭേദമില്ലാതെ ഒഴുകുമായിരുന്നുവെന്ന് എഴുത്തുകാരനായ ചിറയിന്‍കീഴ് ബഷീര്‍ പറയുന്നു.
സിനിമയിലെ പ്രതിഭകളുടെ പേരില്‍ ലോകമറിയുന്ന മണ്ണിലെ അവസാനത്തെ സിനിമാതിയേറ്ററും അടയുന്നത് സങ്കടകരമാണെന്ന് കവി രാധാകൃഷ്ണന്‍ കുന്നുംപുറം, അഭിഭാഷകനായ അഡ്വ. ചിറയിന്‍കീഴ് ബാബു എന്നിവരും പറയുന്നു.
| |
| | | Neelu Forum Boss
Location : Dubai
| | | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 6:55 pm | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 7:05 pm | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 7:15 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| | | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 8:49 pm | |
| ganesh saritha vivaaham udan undaavumo | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Sat Oct 26, 2013 9:45 pm | |
| Innundaya oru sambhavam: Reporteril saritha mukeshinte interview kanda amma, ennodu: nee ithu kandaa...saritha dey mukeshinte kalyanathinethirey.... Ithu keta njan ammayaodu : jayililil kidakkunna saritha enthinaa mukeshinte karyathil idapedunnath... Amma: nee ithu vannu onnu kaanu. Njan: aa pennumpillaye njan kore kandathaa....enikkengum vayya... ( 5 min njnagal thammil vagwaadam). Mukesh ennu kelkkumbol engilum, saritha yethanennu enikku manasilaayi kaanum ennu amma karuthi... Solar saritha ente memory yilulla sakalamaana saritha yeyum maychu kalanju, ennu njanum manasilaakki.... | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 8:29 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 8:30 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 11:38 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 11:41 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 12:27 pm | |
| ലത: ജയന്റെ പ്രണയിനി
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.ഡേവിഡിന്റെ ഓര്‍മ്മ.
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഞ്ചമിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റേതാണ് രചന. നേരത്തേ നിശ്ചയിച്ചിരുന്ന കെ.പി.ഉമ്മറിന് എന്തുകൊണ്ടോ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. പകരം ഒരാളെ തിരയുകയാണ് സംവിധായകന്‍. മദിരാശിയിലെ സത്യാ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. പെട്ടെന്ന് ഷൂട്ടിംഗ് നടത്തണം. ജയഭാരതിയാണ് ഹരിഹരനോട് പറഞ്ഞത്, ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്. ആ കഥാപാത്രത്തിന് പറ്റുമോയെന്ന് നോക്കാന്‍. ജയഭാരതിയുടെ ഒരകന്ന ബന്ധുവാണ് അയാള്‍. നല്ല ബലിഷ്ഠമായ ശരീരം. സുന്ദരന്‍. പേര് കൃഷ്ണന്‍ നായര്‍. ആളെ ഹരിഹരന് ഇഷ്ടപ്പെട്ടു. മേക്കപ്പ്മാനോട് ആളെ ഒരുക്കാന്‍ പറഞ്ഞു. ആ നടന്‍ ജയനായിരുന്നു. പഞ്ചമിയുടെ ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു. അവിടെ വെച്ചാണ് ജയനെ ആദ്യമായി കാണുന്നത്.
പിന്നീട് ശരപഞ്ചരത്തില്‍ ജയനെ ഹരിഹരന്‍ നായകനാക്കി. അതിന്റേയും ഫോട്ടോഗ്രാഫറായിരുന്നൂ ഞാന്‍. മലയാറ്റൂര്‍ രാമകൃഷ്ണന്റേതായിരുന്നൂ ശരപഞ്ചരത്തിന്റേയും കഥ. കുതിരക്കാരന്റെ വേഷമായിരുന്നൂ ജയന്. ജയനെ ജനകീയനായകനാക്കിയ സിനിമയായ ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടിയിലും ഫോട്ടോഗ്രാഫറായി ഞാനുണ്ടായിരുന്നു. ജയനുമായി വലിയ അടുപ്പമൊന്നും എനിക്കുണ്ടായിരുന്നില്ല. പരസ്പരം കാണുമ്പോള്‍ കുശലന്വേഷണം നടത്തും. അത്രമാത്രം.
പല സിനിമാപ്രവര്‍ത്തകരെയും പോലെ സിനിമയുടെ ചീത്തവശങ്ങള്‍ ജയനെ ബാധിച്ചിരുന്നില്ല. ജയന്റെ ശരീരസൗന്ദര്യവും ആരോഗ്യവും കണ്ട് പല നടിമാരും മോഹിച്ചിരുന്നു അദ്ദേഹത്തെ. ജയനോടൊത്ത് ഒരേയൊരു സിനിമയില്‍ അഭിനയിച്ച മലയാളിയല്ലാത്ത ഒരു നടി ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ച സംഭവം കേട്ടിട്ടുണ്ട്. ജയന്‍ പറഞ്ഞത്രെ: മലയാളത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നടനാണ് ഞാന്‍. ഇത്തരം കാര്യങ്ങള്‍ക്ക് എന്നെ കിട്ടില്ല. സിനിമയിലുള്ളവരും അല്ലാത്തതുമായ ധാരാളം യുവതികള്‍ പ്രണയം അറിയിച്ചിരുന്നെങ്കിലും ഒരേയൊരു നടിക്ക് മാത്രമേ ജയന്റെ മനസ്സ് പിടിച്ചടക്കാന്‍ കഴിഞ്ഞുള്ളൂ: ലതയായിരുന്നൂ ആ നടി.
ബേബി സംവിധാനം ചെയ്ത ലൗ ഇന്‍ സിങ്കപ്പൂരിന്റെ ഷൂട്ടിങ്ങിനിടയിലാണ് അവര്‍ സ്‌നേഹത്തിലാകുന്നത്. ലതയേയും എംജിആറിനേയുംക്കുറിച്ച് ചില ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. എല്ലാ നായികമാരോടും അടുപ്പം വെക്കുന്ന ആളായിരുന്നൂ എം.ജി.ആര്‍ . മഞ്ജുളയ്ക്ക് ശേഷം ലതയുമായിട്ടായിരുന്നൂ അടുപ്പം. തന്റെ നായിക ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരുന്നു. അതിനാല്‍ പല നടിമാര്‍ക്കും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറേണ്ടി വന്നു. ഇടയ്ക്ക് ലത എംജിആറുമായി പിണങ്ങി. ആ സമയത്താണ് ജയനുമായി അടുത്തത്.
ജയനും ലതയും അടുപ്പത്തിലായതറിഞ്ഞ് എംജിആര്‍ ജയനെ അടിക്കാന്‍ ഗുണ്ടകളെ വിട്ടു. അവര്‍ പാംഗ്രോ ഹോട്ടലില്‍ വന്ന് ജയനെ ഭീഷണിപ്പെടുത്തി. ജയന്‍ പക്ഷേ, പേടിച്ചു പിന്‍വാങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല. അവരുടെ സ്‌നേഹം വളര്‍ന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനും ജയനെ ഉപദേശിച്ചു. ഈ വിവാഹം നടന്നാല്‍ ജയന് പിന്നെ മദ്രാസില്‍ കാലുകുത്താന്‍ കഴിയില്ല. എന്തുസംഭവിച്ചാലും ലതയ്ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നായിരുന്നൂ ജയന്റെ തീരുമാനം. പക്ഷേ, വിവാഹം നടന്നില്ല. അതിനുമുമ്പ് ജയന്റെ മരണം സംഭവിച്ചു.
എന്തുറിസ്‌കെടുക്കാനും തയ്യാറുള്ള ആളായിരുന്നൂ ജയന്‍ . പലപ്പോഴും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. പി.എന്‍ .സുന്ദരം സംവിധാനം ചെയ്ത കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നൂ അപകടം. ഷോളാവാരം എയര്‍സ്ട്രിപ്പിലായിരുന്നു ഷൂട്ടിംഗ്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍.കെ.നായര്‍, എം.എന്‍.നമ്പ്യാര്‍, കെ.ആര്‍.വിജയ തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ ലാന്റിങ്പാഡിലേക്ക് തൂങ്ങിക്കയറിയ ജയന്‍ വില്ലനായ ബാലന്‍.കെ.നായരെ നേരിടുന്നു. ആദ്യടേക്കില്‍ തന്നെ ഓക്കെയായ രംഗം രണ്ടാമത് ഷൂട്ട് ചെയ്യാന്‍ ജയന്‍ തന്നെയാണ് സംവിധായകനെ നിര്‍ബന്ധിച്ചത്. അതുമരണത്തിലേക്കുള്ള ടേക്കായി.
മദ്രാസിലെ ജനറല്‍ ഹോസ്പിറ്റിലിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിറ്റേന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് കൊല്ലത്തേക്ക്. ഹെലികോപ്റ്റര്‍ അപകടം നടന്ന ഷോളാവാരത്തെ എയര്‍സ്ട്രിപ്പിന്റെ ഫോട്ടോ ഞാന്‍ എടുത്തിരുന്നു. ജയന്റെ മൃതദേഹം കാണാന്‍ ഞാന്‍ കൊല്ലത്തെ വീട്ടിലെത്തി. ജയന്റെ മൃതദേഹത്തികലെ മാറിനിന്നുകരയുന്ന ലതയെ ഞാന്‍ കണ്ടു. നഷ്ടപ്പെട്ട സ്വപ്‌നങ്ങളുടെ ചോര പടര്‍ന്നിരുന്നു ആ കണ്ണീരില്‍. ഞാന്‍ പകര്‍ത്തിയ ഫോട്ടോയിലും ലതയുടെ കണ്ണീര് പടര്‍ന്നിരുന്നു.
തയ്യാറാക്കിയത് : പി.സക്കീര്‍ ഹുസൈന്‍
(ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഫ്രെയിമുകള്‍ക്കപ്പുറം എന്ന പുസ്തകത്തില്‍നിന്ന്) | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Oct 27, 2013 12:32 pm | |
| - Abhijit wrote:
- ലത: ജയന്റെ പ്രണയിനി
പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.ഡേവിഡിന്റെ ഓര്‍മ്മ.
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഞ്ചമിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റേതാണ് രചന. നേരത്തേ നിശ്ചയിച്ചിരുന്ന കെ.പി.ഉമ്മറിന് എന്തുകൊണ്ടോ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. പകരം ഒരാളെ തിരയുകയാണ് സംവിധായകന്‍. മദിരാശിയിലെ സത്യാ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ്. പെട്ടെന്ന് ഷൂട്ടിംഗ് നടത്തണം. ജയഭാരതിയാണ് ഹരിഹരനോട് പറഞ്ഞത്, ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട്. ആ കഥാപാത്രത്തിന് പറ്റുമോയെന്ന് നോക്കാന്‍. ജയഭാരതിയുടെ ഒരകന്ന ബന്ധുവാണ് അയാള്‍. നല്ല ബലിഷ്ഠമായ ശരീരം. സുന്ദരന്‍. പേര് കൃഷ്ണന്‍ നായര്‍. ആളെ ഹരിഹരന് ഇഷ്ടപ്പെട്ടു. മേക്കപ്പ്മാനോട് ആളെ ഒരുക്കാന്‍ പറഞ്ഞു. ആ നടന്‍ ജയനായിരുന്നു. പഞ്ചമിയുടെ ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു. അവിടെ വെച്ചാണ് ജയനെ ആദ്യമായി കാണുന്നത്.
പിന്നീട് ശരപഞ്ചരത്തില്‍ ജയനെ ഹരിഹരന്‍ നായകനാക്കി. അതിന്റേയും ഫോട്ടോഗ്രാഫറായിരുന്നൂ ഞാന്‍. മലയാറ്റൂര്‍ രാമകൃഷ്ണന്റേതായിരുന്നൂ ശരപഞ്ചരത്തിന്റേയും കഥ. കുതിരക്കാരന്റെ വേഷമായിരുന്നൂ ജയന്. ജയനെ ജനകീയനായകനാക്കിയ സിനിമയായ ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടിയിലും ഫോട്ടോഗ്രാഫറായി ഞാനുണ്ടായിരുന്നു. ജയനുമായി വലിയ അടുപ്പമൊന്നും എനിക്കുണ്ടായിരുന്നില്ല. പരസ്പരം കാണുമ്പോള്‍ കുശലന്വേഷണം നടത്തും. അത്രമാത്രം.
പല സിനിമാപ്രവര്‍ത്തകരെയും പോലെ സിനിമയുടെ ചീത്തവശങ്ങള്‍ ജയനെ ബാധിച്ചിരുന്നില്ല. ജയന്റെ ശരീരസൗന്ദര്യവും ആരോഗ്യവും കണ്ട് പല നടിമാരും മോഹിച്ചിരുന്നു അദ്ദേഹത്തെ. ജയനോടൊത്ത് ഒരേയൊരു സിനിമയില്‍ അഭിനയിച്ച മലയാളിയല്ലാത്ത ഒരു നടി ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ച സംഭവം കേട്ടിട്ടുണ്ട്. ജയന്‍ പറഞ്ഞത്രെ: മലയാളത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നടനാണ് ഞാന്‍. ഇത്തരം കാര്യങ്ങള്‍ക്ക് എന്നെ കിട്ടില്ല. സിനിമയിലുള്ളവരും അല്ലാത്തതുമായ ധാരാളം യുവതികള്‍ പ്രണയം അറിയിച്ചിരുന്നെങ്കിലും ഒരേയൊരു നടിക്ക് മാത്രമേ ജയന്റെ മനസ്സ് പിടിച്ചടക്കാന്‍ കഴിഞ്ഞുള്ളൂ: ലതയായിരുന്നൂ ആ നടി.
ബേബി സംവിധാനം ചെയ്ത ലൗ ഇന്‍ സിങ്കപ്പൂരിന്റെ ഷൂട്ടിങ്ങിനിടയിലാണ് അവര്‍ സ്‌നേഹത്തിലാകുന്നത്. ലതയേയും എംജിആറിനേയുംക്കുറിച്ച് ചില ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. എല്ലാ നായികമാരോടും അടുപ്പം വെക്കുന്ന ആളായിരുന്നൂ എം.ജി.ആര്‍ . മഞ്ജുളയ്ക്ക് ശേഷം ലതയുമായിട്ടായിരുന്നൂ അടുപ്പം. തന്റെ നായിക ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരുന്നു. അതിനാല്‍ പല നടിമാര്‍ക്കും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറേണ്ടി വന്നു. ഇടയ്ക്ക് ലത എംജിആറുമായി പിണങ്ങി. ആ സമയത്താണ് ജയനുമായി അടുത്തത്.
ജയനും ലതയും അടുപ്പത്തിലായതറിഞ്ഞ് എംജിആര്‍ ജയനെ അടിക്കാന്‍ ഗുണ്ടകളെ വിട്ടു. അവര്‍ പാംഗ്രോ ഹോട്ടലില്‍ വന്ന് ജയനെ ഭീഷണിപ്പെടുത്തി. ജയന്‍ പക്ഷേ, പേടിച്ചു പിന്‍വാങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല. അവരുടെ സ്‌നേഹം വളര്‍ന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനും ജയനെ ഉപദേശിച്ചു. ഈ വിവാഹം നടന്നാല്‍ ജയന് പിന്നെ മദ്രാസില്‍ കാലുകുത്താന്‍ കഴിയില്ല. എന്തുസംഭവിച്ചാലും ലതയ്ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നായിരുന്നൂ ജയന്റെ തീരുമാനം. പക്ഷേ, വിവാഹം നടന്നില്ല. അതിനുമുമ്പ് ജയന്റെ മരണം സംഭവിച്ചു.
എന്തുറിസ്‌കെടുക്കാനും തയ്യാറുള്ള ആളായിരുന്നൂ ജയന്‍ . പലപ്പോഴും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. പി.എന്‍ .സുന്ദരം സംവിധാനം ചെയ്ത കോളിളക്കത്തിന്റെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നൂ അപകടം. ഷോളാവാരം എയര്‍സ്ട്രിപ്പിലായിരുന്നു ഷൂട്ടിംഗ്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍.കെ.നായര്‍, എം.എന്‍.നമ്പ്യാര്‍, കെ.ആര്‍.വിജയ തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നു. ഹെലികോപ്റ്ററിന്റെ ലാന്റിങ്പാഡിലേക്ക് തൂങ്ങിക്കയറിയ ജയന്‍ വില്ലനായ ബാലന്‍.കെ.നായരെ നേരിടുന്നു. ആദ്യടേക്കില്‍ തന്നെ ഓക്കെയായ രംഗം രണ്ടാമത് ഷൂട്ട് ചെയ്യാന്‍ ജയന്‍ തന്നെയാണ് സംവിധായകനെ നിര്‍ബന്ധിച്ചത്. അതുമരണത്തിലേക്കുള്ള ടേക്കായി.
മദ്രാസിലെ ജനറല്‍ ഹോസ്പിറ്റിലിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിറ്റേന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് കൊല്ലത്തേക്ക്. ഹെലികോപ്റ്റര്‍ അപകടം നടന്ന ഷോളാവാരത്തെ എയര്‍സ്ട്രിപ്പിന്റെ ഫോട്ടോ ഞാന്‍ എടുത്തിരുന്നു. ജയന്റെ മൃതദേഹം കാണാന്‍ ഞാന്‍ കൊല്ലത്തെ വീട്ടിലെത്തി. ജയന്റെ മൃതദേഹത്തികലെ മാറിനിന്നുകരയുന്ന ലതയെ ഞാന്‍ കണ്ടു. നഷ്ടപ്പെട്ട സ്വപ്‌നങ്ങളുടെ ചോര പടര്‍ന്നിരുന്നു ആ കണ്ണീരില്‍. ഞാന്‍ പകര്‍ത്തിയ ഫോട്ടോയിലും ലതയുടെ കണ്ണീര് പടര്‍ന്നിരുന്നു.
തയ്യാറാക്കിയത് : പി.സക്കീര്‍ ഹുസൈന്‍
(ഡിസി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഫ്രെയിമുകള്‍ക്കപ്പുറം എന്ന പുസ്തകത്തില്‍നിന്ന്) | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |