Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+22rakshassan sunder jenny ranjith Michael Jacob issac k.j Binu vipinraj Abhijit Usha Venugopal midhun Mansoor Ammu shamsheershah Greeeeeshma Minnoos parutty balamuralee unnikmp Paandyettan sandeep Neelu 26 posters | |
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 10, 2015 5:23 pm | |
| | |
| | | Paandyettan Forum Member
| Subject: Re: FILM News, Discussion(6) Tue Mar 10, 2015 5:41 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 10, 2015 5:44 pm | |
| | |
| | | Ammu Forum Boss
| | | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Wed Mar 11, 2015 10:48 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Wed Mar 11, 2015 4:09 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Wed Mar 11, 2015 4:21 pm | |
| Oh epol kalyanam okey kazhichu jeevikunath atra trendy alla Living together aanu celebrates prefer cheyyunath
May be evarum angane avanam matheeto
| |
| | | Ammu Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Sat Mar 14, 2015 5:15 pm | |
| Shakkela illa Pandict undu | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Sun Mar 15, 2015 11:47 am | |
| ദക്ഷിണാഫ്രിക്കയിലെ ബോഡ്‌സ്വാനയിലാണ് ടി.ജി. രവി താമസിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും കേരളത്തിലെത്തും.
നാലുവര്‍ഷം മുമ്പാണ് ടി.ജി. രവിയും ഭാര്യ ഡോ. സുഭദ്രയും മൂത്ത മകന്‍ രഞ്‌ജിത്ത് ജോലി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. എഞ്ചിനീയറായ ടി.ജി. രവിയുടെ മകന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ ഭാഗമായി മാറിയപ്പോള്‍ ഡോ. സുഭദ്ര ബോഡ്‌സ്വാനയിലെ പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ ജോയിന്‍ ചെയ്‌തു.
എന്നാല്‍ ഭാര്യയുടെ വേര്‍പാട് ടി.ജി. രവിയെ ശരിക്കും തളര്‍ത്തിയിരുന്നു. മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിയുന്ന ടി.ജി. രവി ഭാര്യയുടെ ഓര്‍മ്മയില്‍ ജീവിക്കുകയാണ്.
അവസരങ്ങള്‍ ലഭിക്കുമ്പോള്‍ സിനിമാഭിനയത്തിലും തന്റേതായ സാന്നിധ്യം തെളിയിക്കുന്ന ടി.ജി. രവി സമീപകാലത്തിറങ്ങിയ 'വര്‍ഷ'മെന്ന ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയമാണ് കാഴ്‌ചവച്ചത്.
പാലക്കാട്ടെ വടക്കഞ്ചേരിയില്‍ ചിത്രീകരണം നടന്ന 'നൂല്‍പ്പാലം' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ടി.ജി. രവിയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ടി.ജി. രവി സംസാരിക്കുന്നു. ? നൂല്‍പ്പാലത്തിലെ താങ്കളുടെ കഥാപാത്രം...
ഠ ജോസൂട്ടി മാഷ്. ഒരുപാട് അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമാണ് ജോസൂട്ടി മാഷ്. ? ഇപ്പോഴും ദക്ഷിണാഫ്രിക്കയിലാണോ താമസിക്കുന്നത്.
ഠ കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ബോഡ്‌സ്വാനയിലാണ്. എന്റെ മൂത്ത മകന്‍ രഞ്‌ജിത്ത് അവിടെ ഒല്ലൂര്‍ സ്വദേശിയായ രാമചന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ചോപ്പീസ് ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ്. ഞാനും എന്റെ ഭാര്യയും ഒന്നിച്ചാണ് നാലുവര്‍ഷം മുമ്പ് മകന്റെ അടുത്തെത്തിയത്.
ഞാന്‍ ടയര്‍ ഇന്‍ഡസ്‌ട്രി നിര്‍ത്തിയ സമയമായിരുന്നു. കമ്പനിക്കു വേണ്ടി എന്തെങ്കിലുമൊരു പ്രോജക്‌ട് ചെയ്‌തുകൂടേയെന്ന് മകന്‍ ചോദിച്ചപ്പോള്‍ ഭാര്യയുടെ പ്രോത്സാഹനത്തില്‍ പുതിയൊരു പ്രോജക്‌ട് ചെയ്യാന്‍ ഞാന്‍ സന്നദ്ധനാവുകയായിരുന്നു.
എന്റെ ഭാര്യ ഡോ. സുഭദ്ര ബോഡ്‌സ്വാനയിലെ മറീന ആശുപത്രിയില്‍ ജോയിന്‍ ചെയ്‌തു. ടിഷ്യൂ പേപ്പര്‍ അടിസ്‌ഥാനമാക്കിയുള്ള പേപ്പര്‍ റീസൈക്ലിംഗ് ഇന്‍ഡസ്‌ട്രിയില്‍ ഞാന്‍ ടെക്‌നിക്കല്‍ പ്രോജക്‌ട് ചെയ്‌തുകൊടുത്തു. ഇപ്പോഴും ആ പ്രോജക്‌ടുമായി മുന്നോട്ടുപോകുന്നു. ? താങ്കളുടെ ഭാര്യ ഡോ. സുഭദ്രയുടെ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി അനുവാദം നല്‍കാതിരുന്നതും തുടര്‍ന്ന് ഭാര്യ മരണപ്പെടുകയും ചെയ്‌തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നല്ലോ...
ഠ എന്റെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബോഡ്‌സ്വാനയില്‍ നിന്നും കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കാണ് ഭാര്യയെ കൊച്ചിയിലെ അമൃത ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ് ചെയ്‌തത്. ഡോണറുടെ കരള്‍ ഓക്കെയാണെന്ന് അമൃതയിലെ ഡോക്‌ടര്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോള്‍ അവര്‍ ഉടക്കിട്ടു. പുറത്തുനിന്നുള്ള ഡോണറുടെ ലിവര്‍ ശരിയാവില്ലെന്ന് അവര്‍ വിലയിരുത്തി. ഞാന്‍ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തി. എങ്ങനെയെങ്കിലും എന്റെ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സമ്മതിച്ചില്ല.
ഞാന്‍ മുറിക്കു പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ വന്നു. അവര്‍ സമ്മതിച്ചില്ലെന്നു പറഞ്ഞപ്പോള്‍ കമ്മിറ്റിയിലുള്ള ഒരു ഡോക്‌ടര്‍ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നുവെന്നാണ് ഭാര്യ പറഞ്ഞത്. കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായവര്‍ ഇരുപതുവര്‍ഷം വരെ ജീവിച്ച ചരിത്രമുണ്ടെന്ന് അറിഞ്ഞതോടെ എന്റെ ഭാര്യക്ക് ജീവിക്കാനുള്ള മോഹം കൂടുകയായിരുന്നു.
ഞാന്‍ ഭാര്യയുടെ അടുത്തെത്തിയപ്പോള്‍ എന്നെ കണ്ടതും അവര്‍ ഉറക്കെ കരയുകയായിരുന്നു. എന്റെ പതിനേഴാമത്തെ വയസു മുതല്‍ ജീവിതാവസാനം വരെ എന്റെ ഭാര്യയെ എനിക്കറിയാം. ഒരിക്കലും ഇങ്ങനെ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല.
എന്റെ മകന്‍ ശ്രീജിത്ത് 'വേട്ടൈ' എന്ന സിനിമയുടെ സെറ്റിലായിരുന്നു. ലീഗല്‍ ഫോര്‍മലിറ്റീസിന്റെ ഭാഗമായി കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കായി വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ സ്‌ഥാപനങ്ങളില്‍നിന്നായി നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ എന്റെ മകന്‍ ശ്രീജിത്ത് ശരിയാക്കിയിരുന്നു.
ശസ്‌ത്രക്രിയ നടത്താന്‍ അനുമതിക്കായി ഞാന്‍ പലരെയും സമീപിച്ചു. ഒന്നും നടന്നില്ല. ഓരോദിവസം കഴിയുന്തോറും എന്റെ വൈഫ് ഭയങ്കര ഡെസ്‌പെയര്‍ ആവുകയായിരുന്നു.
കൊച്ചി അമൃത ഹോസ്‌പിറ്റലില്‍ 2011 സെപ്‌റ്റംബര്‍ ആറിന് വൈഫിന്റെ കണ്ടീഷന്‍ വളരെ മോശമായി വരുകയായിരുന്നു. ഒമ്പതാം തീയതി പനി കൂടുതലായി. പത്താംതീയതി ഐ.സി.യു.വിലായി. പതിനൊന്നാം തീയതി രാവിലെ പതിനൊന്നുമണിക്ക് എന്റെ ഭാര്യ മരിച്ചു. ? നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് താങ്കളുടെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതേയെന്നാണ് പ്രാര്‍ത്ഥന...
ഠ തീര്‍ച്ചയായും. നിയമത്തിന്റെ ഊരാക്കുടുക്കുകളേക്കാള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. ജീവിക്കാനുള്ള ഒരാളുടെ ആഗ്രഹമാണ് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിയുടെ പിടിവാശി മൂലം ഇല്ലാതായത്. എന്റെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. ? ഭാര്യയുടെ വിയോഗം സൃഷ്‌ടിച്ച ശൂന്യത മനസിന് തീരാവേദനയാവുന്നില്ലേ...
ഠ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയെന്നത് പറഞ്ഞറിയിക്കാനാവില്ല. സുഭദ്ര എന്റെ ജ്യേഷ്‌ഠന്റെ ഭാര്യയുടെ അനിയത്തിയാണ്. പതിനേഴു വയസുള്ള ഞാന്‍ കാണുമ്പോള്‍ സുഭദ്രയ്‌ക്ക് പതിമൂന്ന് വയസായിരുന്നു. സ്വഭാവികമായും പ്രണയത്തിലേക്ക് വഴിമാറിയ നിമിഷങ്ങള്‍.
പിന്നെ പന്ത്രണ്ടുവര്‍ഷം നീണ്ടുനിന്ന പ്രണയം. എസ്.എസ്.എല്‍.സി. റാങ്കോടെയാണ് സുഭദ്ര പാസായത്. ഞാന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി. കുറച്ചു കഴിയുമ്പോഴേയ്‌ക്കും സുഭദ്ര മെഡിസിന കംപ്ലീറ്റ് ചെയ്‌തപ്പോള്‍ തന്നെ വീട്ടുകാര്‍ ഞങ്ങളുടെ കല്യാണം നിശ്‌ചയിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത്.
ഒരുകാര്യം സത്യമാണ്. ഭാര്യ മരിച്ചിട്ട് ഭര്‍ത്താവിന്റെ ജീവിതം സങ്കീര്‍ണമാണ്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാര്‍ക്ക് മക്കളും മരുമക്കളും പേരമക്കളുമായി ജീവിക്കാം. പക്ഷേ മക്കളും മരുമക്കളും പേരമക്കളും സാമ്പത്തിക സൗകര്യങ്ങളും എല്ലാമുണ്ടെങ്കിലും ഭാര്യയുടെ സാന്നിധ്യമില്ലാത്ത ജീവിതമെന്നത് വേദനാജനകമാണ്. ഭര്‍ത്താവിന് ഭാര്യയുടെ ശുശ്രൂഷ തന്നെയാണ് പ്രധാനം. ? ആദ്യകാലത്ത് സിനിമകളില്‍ ക്രൂരതയുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഡോക്‌ടറായ ഭാര്യയുടെ പ്രതികരണം...
ഠ സത്യമാണ്. ആദ്യകാലത്ത് ഞാന്‍ ചെയ്‌ത വില്ലന്‍ വേഷങ്ങള്‍ ആളുകള്‍ക്ക് വെറുപ്പും ദേഷ്യവും ഉണ്ടാകുന്ന തരത്തിലായിരുന്നു. ഇയാളോടൊപ്പം ഡോക്‌ടര്‍ എങ്ങനെ സഹിച്ച് ജീവിക്കുന്നുവെന്ന് ഞങ്ങളെ അടുത്തറിയാത്തവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രണയിക്കുമ്പോഴും ജീവിതം തുടങ്ങിയ കാലംമുതല്‍ എന്റെ സര്‍വ്വശക്‌തിയും എന്റെ ഭാര്യയാണ്. സിനിമയില്‍ എനിക്കെന്നും പ്രോത്സാഹനം നല്‍കിയിരുന്നു. ? വില്ലന്‍ വേഷങ്ങളില്‍നിന്നുംമാറി നല്ല നന്മയുള്ള കഥാപാത്രങ്ങളിലേക്ക് താങ്കള്‍ വഴിമാറുമ്പോള്‍ ഭാര്യ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ടോ...
ഠ തീര്‍ച്ചയായും. നന്മയുള്ള കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ജീവന്‍ നല്‍കുമ്പോള്‍ എന്റെ ഭാര്യയുടെ സാന്നിധ്യവും പ്രോത്സാഹനവും ഞാന്‍ മാനസികമായി അനുഭവിച്ചറിയുന്നുണ്ട്. ഭാര്യയുടെ ഓര്‍മ്മകളാണ് എന്റെ കരുത്ത്.
? ഭാര്യ കവിതയെഴുതാറുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ...
ഠ അതെ. നേരത്തെതന്നെ കവിതകള്‍ എഴുതുമായിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ കവിതയെഴുതിയിരുന്നു. മരണത്തിനു ശേഷമാണ് 'വേരുകള്‍' എന്ന പേരില്‍ എഴുതിയ കവിത കാണാനിടയായത്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചിന്തകളായിരുന്നു കവിതയുടെ ഇതിവൃത്തം.
കവിതയിലെ വരികള്‍ എന്റെ മനസിനെ വല്ലാതെ സ്‌പര്‍ശിച്ചു. എന്റെ ഭാര്യ എഴുതിയ വരികള്‍ ജീവിതാവസാനം വരെ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഇഷ്‌ടപ്പെടുന്ന ഗായകര്‍ ദാസേട്ടനും കെ.എസ്. ചിത്രയുമാണ്. വേരുകളിലെ വരികള്‍ ചിത്രയുടെ ശബ്‌ദത്തില്‍ കേള്‍ക്കണമെന്നുണ്ടായിരുന്നു.
ഒരിക്കല്‍ ചിത്രയോട് എന്റെ ആഗ്രഹം പറഞ്ഞു. ഞാന്‍ പാടാം. പക്ഷേ ചേട്ടന്‍ പത്തുപൈസ പോലും എനിക്ക് പ്രതിഫലമായി തരാന്‍ പാടില്ലെന്നായിരുന്നു ചിത്രയുടെ മറുപടി. അങ്ങനെ സണ്ണി മാഷ് ഈണമിട്ട് ചിത്ര എന്റെ ഭാര്യയുടെ കവിത പാടി.
വൈഫിന്റെ ഓര്‍മ്മയുടെ രണ്ടാംവര്‍ഷത്തില്‍ ചിത്ര പാടിയ കവിതയുടെ ആയിരം സി.ഡികള്‍ പുറത്തിറക്കി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സി.ഡി.കള്‍ വിതരണം ചെയ്‌തു. മലയാളസിനിമയില്‍ എനിക്കുള്ള കടപ്പാട് ഗായിക കെ.എസ്. ചിത്രയോടു മാത്രമാണ്. ? പുതിയ ചെറുപ്പക്കാരുടെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍...
ഠ ഒരുപാട് കഴിവുള്ള ചെറുപ്പക്കാര്‍ സിനിമയിലുണ്ട്. അവരുടെ സിനിമകളില്‍ അഭിനയിക്കുന്നത് ഒരുതരം എനര്‍ജി തന്നെയാണ്. ? നല്ല സിനിമയുടെ ഭാഗമാകാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുകയാണല്ലോ.
ഠ മലയാളസിനിമയില്‍ ഒരുകാലത്ത് നിര്‍മ്മാതാക്കള്‍ക്ക് വിലയുണ്ടായിരുന്നു. സത്യന്‍ മാഷും നസീര്‍ സാറുമൊക്കെ നിര്‍മ്മാതാക്കളെ ഒരുപാട് ബഹുമാനിച്ചിരുന്നു.
അക്കാലത്ത് നസീര്‍ സാറ് നായകനായ ഒരു സിനിമ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അടുത്ത സിനിമയുടെ ഡേറ്റ് നല്‍കാനുള്ള മഹാമനസ്‌കത കാണിച്ചിരുന്ന നടനാണ് നസീര്‍ സാറ്. ? ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള തിരിച്ചുവരവ്...
ഠ സിനിമയില്‍ നല്ല അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നാണ് അഭിനയിക്കുന്നത്. ഇത്തരത്തില്‍ ആരോഗ്യം അനുവദിക്കുന്നതുവരെ ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Sun Mar 15, 2015 3:16 pm | |
| താങ്കളുടെ ഭാര്യ ഡോ. സുഭദ്രയുടെ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി അനുവാദം നല്‍കാതിരുന്നതും തുടര്‍ന്ന് ഭാര്യ മരണപ്പെടുകയും ചെയ്‌തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നല്ലോ... ഠ എന്റെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബോഡ്‌സ്വാനയില്‍ നിന്നും കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കാണ് ഭാര്യയെ കൊച്ചിയിലെ അമൃത ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ് ചെയ്‌തത്. ഡോണറുടെ കരള്‍ ഓക്കെയാണെന്ന് അമൃതയിലെ ഡോക്‌ടര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോള്‍ അവര്‍ ഉടക്കിട്ടു. പുറത്തുനിന്നുള്ള ഡോണറുടെ ലിവര്‍ ശരിയാവില്ലെന്ന് അവര്‍ വിലയിരുത്തി. ഞാന്‍ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തി. എങ്ങനെയെങ്കിലും എന്റെ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഞാന്‍ മുറിക്കു പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ വന്നു. അവര്‍ സമ്മതിച്ചില്ലെന്നു പറഞ്ഞപ്പോള്‍ കമ്മിറ്റിയിലുള്ള ഒരു ഡോക്‌ടര്‍ സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നുവെന്നാണ് ഭാര്യ പറഞ്ഞത്. കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമായവര്‍ ഇരുപതുവര്‍ഷം വരെ ജീവിച്ച ചരിത്രമുണ്ടെന്ന് അറിഞ്ഞതോടെ എന്റെ ഭാര്യക്ക് ജീവിക്കാനുള്ള മോഹം കൂടുകയായിരുന്നു. ഞാന്‍ ഭാര്യയുടെ അടുത്തെത്തിയപ്പോള്‍ എന്നെ കണ്ടതും അവര്‍ ഉറക്കെ കരയുകയായിരുന്നു. എന്റെ പതിനേഴാമത്തെ വയസു മുതല്‍ ജീവിതാവസാനം വരെ എന്റെ ഭാര്യയെ എനിക്കറിയാം. ഒരിക്കലും ഇങ്ങനെ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ മകന്‍ ശ്രീജിത്ത് 'വേട്ടൈ' എന്ന സിനിമയുടെ സെറ്റിലായിരുന്നു. ലീഗല്‍ ഫോര്‍മലിറ്റീസിന്റെ ഭാഗമായി കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്കായി വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ സ്‌ഥാപനങ്ങളില്‍നിന്നായി നൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ എന്റെ മകന്‍ ശ്രീജിത്ത് ശരിയാക്കിയിരുന്നു. ശസ്‌ത്രക്രിയ നടത്താന്‍ അനുമതിക്കായി ഞാന്‍ പലരെയും സമീപിച്ചു. ഒന്നും നടന്നില്ല. ഓരോദിവസം കഴിയുന്തോറും എന്റെ വൈഫ് ഭയങ്കര ഡെസ്‌പെയര്‍ ആവുകയായിരുന്നു. കൊച്ചി അമൃത ഹോസ്‌പിറ്റലില്‍ 2011 സെപ്‌റ്റംബര്‍ ആറിന് വൈഫിന്റെ കണ്ടീഷന്‍ വളരെ മോശമായി വരുകയായിരുന്നു. ഒമ്പതാം തീയതി പനി കൂടുതലായി. പത്താംതീയതി ഐ.സി.യു.വിലായി. പതിനൊന്നാം തീയതി രാവിലെ പതിനൊന്നുമണിക്ക് എന്റെ ഭാര്യ മരിച്ചു. ? നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് താങ്കളുടെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതേയെന്നാണ് പ്രാര്‍ത്ഥന... ഠ തീര്‍ച്ചയായും. നിയമത്തിന്റെ ഊരാക്കുടുക്കുകളേക്കാള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. ജീവിക്കാനുള്ള ഒരാളുടെ ആഗ്രഹമാണ് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിയുടെ പിടിവാശി മൂലം ഇല്ലാതായത്. എന്റെ ഭാര്യക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നു തന്നെയാണ് എന്റെ പ്രാര്‍ത്ഥന. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Sun Mar 15, 2015 4:41 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Mon Mar 16, 2015 3:02 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Mar 16, 2015 3:12 pm | |
| 27th nu alle | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Mar 16, 2015 3:14 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Mon Mar 16, 2015 4:50 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 7:12 am | |
| 'ദൃശ്യം' കോപ്പിയടിച്ചതല്ലെന്ന് കോടതി, പരാതി തള്ളി
കൊച്ചി : 'ദൃശ്യം" എന്ന സിനിമ തന്റെ നോവൽ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. സതീഷ് പോൾ നൽകിയ ഹർജി എറണാകുളം അഡീഷണൽ ജില്ലാ കോടതി തള്ളി. ജിത്തു ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ദൃശ്യം 'ഒരു മഴക്കാലത്ത്" എന്ന തന്റെ നോവലിൽനിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സിനിമയുടെ തിരക്കഥയും നോവലും വിശദമായി പരിശോധിച്ച് രണ്ടും തമ്മിൽ സമാനതകളില്ലെന്ന് കണ്ടെത്തിയാണ് ജഡ്ജി പി.ജി. അജിത് കുമാർ പരാതി തള്ളിയത്. ഈ ചിത്രം തന്റെ നോവലിൽനിന്ന് രൂപപ്പെടുത്തിയതാണെന്നും അത് പകർപ്പാവകാശ നിയമത്തിന്റെ ലംഘനമാണെന്നും മെക്കാനിക്കൽ എൻജിനീയറിംഗ് അദ്ധ്യാപകൻ കൂടിയായ സതീഷ് പോൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 1:15 pm | |
| | |
| | | issac k.j Active Member
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 1:24 pm | |
| - Greeeeeshma wrote:
- [You must be registered and logged in to see this image.]
asifinta "u too brootus" enna oru cinema erangunnundallo? | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 1:27 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 2:23 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 5:15 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 5:16 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 6:04 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Tue Mar 17, 2015 6:15 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |