Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+19ROHITH NAMBIAR ashiqPK Mansoor balamuralee Neelu karshakan unnikmp kaaat Binu sunder shamsheershah Greeeeeshma Minnoos Ammu umbidivava midhun ranjith parutty Abhijit 23 posters | |
Author | Message |
---|
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Nov 11, 2013 6:16 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:44 am | |
| മൂകനെങ്കിലും 'കുമാര'നാണു ജ്യേഷ്‌ഠന്‍, 'ബാലന്‍' അനുജനാണെന്നു മറക്കരുത് പൂവപ്പള്ളി രാമചന്ദ്രന്‍നായര്‍ 1913 മേയ് മൂന്നിനു പ്രദര്‍ശനമാരംഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെയുടെ രാജാഹരിശ്‌ചന്ദ്രയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികാഘോഷമാമാങ്കം ചെന്നൈയില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ ആദ്യവാരം മുന്‍കാലനടിയും എം.ജി.ആറിന്റെ നായികയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊണ്ടാടിയത്. മലയാളസിനിമയേയും മലയാളികളെയും അവര്‍ മറന്നില്ല. ഇപ്പോഴിതാ കേരളസര്‍ക്കാര്‍ മലയാളസിനിമയുടെ 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 1938-ല്‍ റിലീസായ എസ്. നെട്ടോണിയയുടെ ബാലന്റെ ജനനം കണക്കാക്കിയാണു മലയാളസിനിമയ്‌ക്ക് 75 വയസെന്നു തിട്ടപ്പെടുത്തിയത്. 1928 നവംബര്‍ ഏഴിനു റിലീസായ, ജെ.സി. ഡാനിയലിന്റെ വിഗതകുമാരന്‍മൂകചിത്രമാണെന്ന മുടന്തന്‍ന്യായം പറഞ്ഞ്, ഡാനിയലിനെ ഒഴിവാക്കാനുള്ള വ്യഗ്രതയാണെവിടെയും. അപ്പോള്‍ രാജാഹരിശ്‌ചന്ദ്രയോ? അതു ശബ്‌ദചിത്രമാണോ? 18 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ സിനിമ ആലം അര(1931 മാര്‍ച്ച് 14)യിലൂടെ സംസാരിച്ചു തുടങ്ങിയത്. അങ്ങനെയെങ്കില്‍ 100 തികയ്‌ക്കാന്‍ ഇനിയും 18 വര്‍ഷം വേണം. കാര്യമതല്ല, മലയാളികളില്‍ ചിലരുടെ മനസിലിരിപ്പാണു പ്രധാനം. കമലിന്റെ സെല്ലുലോയ്‌ഡ് അത്തരക്കാരുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കിയില്ലെന്നതാണു നേര്. കേരളസര്‍ക്കാരിന്റെ പരസ്യവിഭാഗ പ്രസിദ്ധീകരണത്തിന്റെ പട്ടികയില്‍ 1928-ലെ വിഗതകുമാരനും 1931-ലെ വി.പി. റാവുവിന്റെ മാര്‍ത്താണ്ഡവര്‍മയും കഴിഞ്ഞുള്ള സ്‌ഥാനമാണ് 1938-ലെ ടി.ആര്‍. സുന്ദരത്തിന്റെ ബാലനു നല്‍കിയിട്ടുള്ളത്. ഒട്ടെല്ലാ ലേഖനങ്ങളും സ്‌ഥിതിവിവരക്കണക്കുകളും പറയുന്നത് ഇതുതന്നെ. മലയാളസിനിമയുടെ പ്രായം 75 അല്ല, എണ്‍പത്തഞ്ചാണെന്ന സത്യം ഇനിയെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. 1988-ല്‍ ഒന്നാം രാജ്യാന്തര ചലച്ചിത്രോത്സവം തിരുവനന്തപുരത്തു നടന്നു. അതോടനുബന്ധിച്ച് മലയാളസിനിമയുടെ സുവര്‍ണജൂബിലി സര്‍ക്കാര്‍ കൊണ്ടാടി. കണക്കുകൂട്ടിയത് 1938 മുതല്‍. അന്നു മുഖ്യമന്ത്രി ഇ.കെ. നായനാര്‍. മേളയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച മലയാളസിനിമയുടെ കഥയില്‍ ജനനം 1928 നവംബര്‍ ഏഴിനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഫെസ്‌റ്റിവല്‍ ന്യൂസില്‍ മലയാളസിനിമയുടെ അറുപതാണ്ട് എന്ന ലേഖനവും പ്രസക്‌തം. തുടര്‍ന്ന് ജോസഫ് ചെല്ലയ്യ ഡാനിയലിന്റെ വിഗതകുമാരന്‍ കേരളസര്‍ക്കാര്‍ അംഗീകരിച്ച്, 1992-ല്‍ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരമേര്‍പ്പെടുത്തി. അന്നു മുഖ്യമന്ത്രി കെ. കരുണാകരന്‍, സാംസ്‌കാരികമന്ത്രി ടി.എം. ജേക്കബ്. 1988-ല്‍ 50-ാം വാര്‍ഷികമാഘോഷിച്ച കേരളസര്‍ക്കാര്‍തന്നെ 2003-ല്‍ 75-ാം വാര്‍ഷികമാഘോഷിച്ചത് സര്‍ക്കാര്‍രേഖകളിലും പത്രങ്ങളുടെ മുന്‍പേജ് വാര്‍ത്തകളിലുമുണ്ട്. ഡോ. ജെ.സി. ഡാനിയല്‍ ജീവിച്ചിരുന്നില്ലെന്ന് ആരും പറയുന്നില്ല. അഗസ്‌തീശ്വരവും നെയ്യാറ്റിന്‍കരയും ആലപ്പുഴയുമെല്ലാം ആ ചലച്ചിത്രസാഹസികന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. 1974 ജനുവരി 16-ന് ഭാര്യ ജാനറ്റ്, ചേലങ്ങാട് ഗോപാലകൃഷ്‌ണന് എഴുതിയ കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനപ്പുറം ഒരു തെളിവ് ആവശ്യമില്ല. ആദ്യസിനിമയുടെ പിതാവിനു കമല്‍ നല്‍കിയ ബലിതര്‍പ്പണമായ സെല്ലുലോയ്‌ഡിനെ മാനിച്ചെങ്കിലും 1928-ല്‍ ജനിച്ച വിഗതകുമാരനെയും സൃഷ്‌ടാവ് ജെ.സി. ഡാനിയലിനെയും ഇനിയും ക്രൂശിക്കരുത്. 75-ാം വാര്‍ഷികം 2003-ല്‍ ആഘോഷിച്ച സ്‌ഥിതിക്ക് 75 എന്നത് 85 ആക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. ഇന്ത്യന്‍ സിനിമയുടെ നൂറിനൊപ്പം നമ്മുടെ 85 ആയാല്‍ മതി. അതാണു ശരി. അതുമാത്രമാണു സത്യം. ഇതില്‍ വലിപ്പച്ചെറുപ്പമില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു തോവാള, അഗസ്‌തീശ്വരം, കലക്കുളം, വിളവിന്‍കോട് എന്നീ നാലു താലൂക്കുകള്‍. 1956-ല്‍ തമിഴ്‌നാട്ടിലായതിനാല്‍ അഗസ്‌തീശ്വരക്കാരനായ ഡോ. ജോസഫ് ചെല്ലയ്യ ഡാനിയല്‍ കേരളപുത്രനല്ലാതാകുന്നില്ല. സത്യനേശന്‍ നാടാരെ സത്യനാക്കി നെഞ്ചിലേറ്റി എന്നെന്നും ഓമനിക്കുന്ന മലയാളസിനിമ, സിനിമയെടുത്ത് എല്ലാം നഷ്‌ടപ്പെട്ട ഡാനിയലിനെയും മാനിക്കണം, ഓമനിക്കണം, മറക്കാതിരിക്കണം. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 9:09 am | |
| - Ammu wrote:
- മൂകനെങ്കിലും 'കുമാര'നാണു ജ്യേഷ്‌ഠന്‍, 'ബാലന്‍' അനുജനാണെന്നു മറക്കരുത്
പൂവപ്പള്ളി രാമചന്ദ്രന്‍നായര്‍
1913 മേയ് മൂന്നിനു പ്രദര്‍ശനമാരംഭിച്ച ദാദാ സാഹിബ് ഫാല്‍ക്കെയുടെ രാജാഹരിശ്‌ചന്ദ്രയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികാഘോഷമാമാങ്കം ചെന്നൈയില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ ആദ്യവാരം മുന്‍കാലനടിയും എം.ജി.ആറിന്റെ നായികയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊണ്ടാടിയത്. മലയാളസിനിമയേയും മലയാളികളെയും അവര്‍ മറന്നില്ല. ഇപ്പോഴിതാ കേരളസര്‍ക്കാര്‍ മലയാളസിനിമയുടെ 75-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 1938-ല്‍ റിലീസായ എസ്. നെട്ടോണിയയുടെ ബാലന്റെ ജനനം കണക്കാക്കിയാണു മലയാളസിനിമയ്‌ക്ക് 75 വയസെന്നു തിട്ടപ്പെടുത്തിയത്.
1928 നവംബര്‍ ഏഴിനു റിലീസായ, ജെ.സി. ഡാനിയലിന്റെ വിഗതകുമാരന്‍മൂകചിത്രമാണെന്ന മുടന്തന്‍ന്യായം പറഞ്ഞ്, ഡാനിയലിനെ ഒഴിവാക്കാനുള്ള വ്യഗ്രതയാണെവിടെയും. അപ്പോള്‍ രാജാഹരിശ്‌ചന്ദ്രയോ? അതു ശബ്‌ദചിത്രമാണോ? 18 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ സിനിമ ആലം അര(1931 മാര്‍ച്ച് 14)യിലൂടെ സംസാരിച്ചു തുടങ്ങിയത്. അങ്ങനെയെങ്കില്‍ 100 തികയ്‌ക്കാന്‍ ഇനിയും 18 വര്‍ഷം വേണം.
കാര്യമതല്ല, മലയാളികളില്‍ ചിലരുടെ മനസിലിരിപ്പാണു പ്രധാനം. കമലിന്റെ സെല്ലുലോയ്‌ഡ് അത്തരക്കാരുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കിയില്ലെന്നതാണു നേര്. കേരളസര്‍ക്കാരിന്റെ പരസ്യവിഭാഗ പ്രസിദ്ധീകരണത്തിന്റെ പട്ടികയില്‍ 1928-ലെ വിഗതകുമാരനും 1931-ലെ വി.പി. റാവുവിന്റെ മാര്‍ത്താണ്ഡവര്‍മയും കഴിഞ്ഞുള്ള സ്‌ഥാനമാണ് 1938-ലെ ടി.ആര്‍. സുന്ദരത്തിന്റെ ബാലനു നല്‍കിയിട്ടുള്ളത്. ഒട്ടെല്ലാ ലേഖനങ്ങളും സ്‌ഥിതിവിവരക്കണക്കുകളും പറയുന്നത് ഇതുതന്നെ. മലയാളസിനിമയുടെ പ്രായം 75 അല്ല, എണ്‍പത്തഞ്ചാണെന്ന സത്യം ഇനിയെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം.
1988-ല്‍ ഒന്നാം രാജ്യാന്തര ചലച്ചിത്രോത്സവം തിരുവനന്തപുരത്തു നടന്നു. അതോടനുബന്ധിച്ച് മലയാളസിനിമയുടെ സുവര്‍ണജൂബിലി സര്‍ക്കാര്‍ കൊണ്ടാടി. കണക്കുകൂട്ടിയത് 1938 മുതല്‍. അന്നു മുഖ്യമന്ത്രി ഇ.കെ. നായനാര്‍. മേളയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച മലയാളസിനിമയുടെ കഥയില്‍ ജനനം 1928 നവംബര്‍ ഏഴിനാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഫെസ്‌റ്റിവല്‍ ന്യൂസില്‍ മലയാളസിനിമയുടെ അറുപതാണ്ട് എന്ന ലേഖനവും പ്രസക്‌തം. തുടര്‍ന്ന് ജോസഫ് ചെല്ലയ്യ ഡാനിയലിന്റെ വിഗതകുമാരന്‍ കേരളസര്‍ക്കാര്‍ അംഗീകരിച്ച്, 1992-ല്‍ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരമേര്‍പ്പെടുത്തി. അന്നു മുഖ്യമന്ത്രി കെ. കരുണാകരന്‍, സാംസ്‌കാരികമന്ത്രി ടി.എം. ജേക്കബ്. 1988-ല്‍ 50-ാം വാര്‍ഷികമാഘോഷിച്ച കേരളസര്‍ക്കാര്‍തന്നെ 2003-ല്‍ 75-ാം വാര്‍ഷികമാഘോഷിച്ചത് സര്‍ക്കാര്‍രേഖകളിലും പത്രങ്ങളുടെ മുന്‍പേജ് വാര്‍ത്തകളിലുമുണ്ട്.
ഡോ. ജെ.സി. ഡാനിയല്‍ ജീവിച്ചിരുന്നില്ലെന്ന് ആരും പറയുന്നില്ല. അഗസ്‌തീശ്വരവും നെയ്യാറ്റിന്‍കരയും ആലപ്പുഴയുമെല്ലാം ആ ചലച്ചിത്രസാഹസികന്റെ പ്രവര്‍ത്തനമേഖലകളായിരുന്നു. 1974 ജനുവരി 16-ന് ഭാര്യ ജാനറ്റ്, ചേലങ്ങാട് ഗോപാലകൃഷ്‌ണന് എഴുതിയ കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനപ്പുറം ഒരു തെളിവ് ആവശ്യമില്ല. ആദ്യസിനിമയുടെ പിതാവിനു കമല്‍ നല്‍കിയ ബലിതര്‍പ്പണമായ സെല്ലുലോയ്‌ഡിനെ മാനിച്ചെങ്കിലും 1928-ല്‍ ജനിച്ച വിഗതകുമാരനെയും സൃഷ്‌ടാവ് ജെ.സി. ഡാനിയലിനെയും ഇനിയും ക്രൂശിക്കരുത്. 75-ാം വാര്‍ഷികം 2003-ല്‍ ആഘോഷിച്ച സ്‌ഥിതിക്ക് 75 എന്നത് 85 ആക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. ഇന്ത്യന്‍ സിനിമയുടെ നൂറിനൊപ്പം നമ്മുടെ 85 ആയാല്‍ മതി. അതാണു ശരി. അതുമാത്രമാണു സത്യം. ഇതില്‍ വലിപ്പച്ചെറുപ്പമില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു തോവാള, അഗസ്‌തീശ്വരം, കലക്കുളം, വിളവിന്‍കോട് എന്നീ നാലു താലൂക്കുകള്‍.
1956-ല്‍ തമിഴ്‌നാട്ടിലായതിനാല്‍ അഗസ്‌തീശ്വരക്കാരനായ ഡോ. ജോസഫ് ചെല്ലയ്യ ഡാനിയല്‍ കേരളപുത്രനല്ലാതാകുന്നില്ല. സത്യനേശന്‍ നാടാരെ സത്യനാക്കി നെഞ്ചിലേറ്റി എന്നെന്നും ഓമനിക്കുന്ന മലയാളസിനിമ, സിനിമയെടുത്ത് എല്ലാം നഷ്‌ടപ്പെട്ട ഡാനിയലിനെയും മാനിക്കണം, ഓമനിക്കണം, മറക്കാതിരിക്കണം.
| |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 11:57 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 12:47 pm | |
| [You must be registered and logged in to see this image.]ammem ganeshaa kollanda pedippichu vittaa mathi | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 12:50 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
ammem ganeshaa kollanda pedippichu vittaa mathi പി.സി.യുടെ സിനിമാഭിനയത്തിന് ഗണേശന്‍ ഇടപെട്ടതുകൊണ്ട് അമ്മ സംഘടന വിലക്കിയിരുന്നു? - അമ്മയുടെ വിലക്കൊന്നും എനിക്ക് പ്രശ്‌നമല്ല. 'അമ്മ' യുടെ ചിലവിലാണോ ഞാന്‍ കഴിയുന്നത്. സിനിമയിലഭിനയിക്കണമെന്ന് ഏത് പ്രൊഡ്യൂസര്‍ പറഞ്ഞാലും എനിക്ക് സൗകര്യമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കും. എന്നെയാരും പേടിപ്പിക്കേണ്ട. സംഘടന ശക്തമായി വിലക്കിയാലോ.....? - 'പോടാ' എന്നു പറയും. അഭിനയിക്കണോ, വേണ്ടയോ, എന്ന് ഞാനാണു തീരുമാനിക്കുന്നത്.അല്ലാതെ 'അമ്മ'ക്കതില്‍ കാര്യമില്ല. 'അമ്മ' അമ്മയുടെ കാര്യം നോക്കട്ടെ. ഞാനെന്റെ കാര്യം നോക്കിക്കൊള്ളാം. ഞാന്‍ മുന്‍പ് അഭിനയിച്ച സിനിമ കെ.കെ. റോഡ് റിലീസ് ചെയ്തു. ഒരു പടത്തിലുംകൂടി അഭിനയിച്ചു. നമുക്കെന്നാ നഷ്ടം. ഈയിടെ ഒരു ഓഫര്‍ വന്നു എനിക്കിഷ്ടമായില്ല. പറ്റില്ലെന്നു പറഞ്ഞു. വേറൊരെണ്ണം കൂടി വന്നു. അവര്‍ നിര്‍ബന്ധിച്ചതുകൊണ്ട് കുറച്ചഭിനയിച്ചു. ഇനി മൂന്നു ദിവസംകൂടി ഡേറ്റ് വേണമെന്നു പറയുന്നു. ഞാന്‍ കൊടുക്കും. രാഷ്ട്രീയം പോലെയാണോ സിനിമാഭിനയം? എനിക്കിതൊന്നും പ്രശ്‌നമായി തോന്നിയില്ല. ഞാന്‍ ആദ്യം അഭിനയിച്ച സിനിമയില്‍ പ്രതിപക്ഷനേതാവിന്റെ വേഷമാണ്. പ്രൊഡ്യൂസറും, ഡയറക്ടറും എന്നോടു പറഞ്ഞു. ഡബ്ബിംഗ് ഭയങ്കര ബുദ്ധിമുട്ടേറിയ ജോലിയാണ്. കുറഞ്ഞത് മൂന്നുദിവസം വേണമെന്ന്. ഞാനവിടെ ചെന്നപ്പോള്‍ ഡബ്ബിംഗ് വലിയ ആനക്കാര്യമൊന്നുമല്ല. രണ്ടുമണിക്കൂറുകൊണ്ട് ഡബ്ബ് ചെയ്തു കൈയില്‍ കൊടുത്തു. [You must be registered and logged in to see this link.] | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 12:51 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 12:52 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 12:53 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:02 pm | |
| swarnnakadathu kesile nabeelinte cinema nirmmaanathil pankundennu samshayikkunnu...anveshanam amma bhaarvahikalude pankine kurichu anveshikkunnu ammakku oru muttan paniyaayi ...george peethambaraa | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:21 pm | |
| ചൂടു പിടിച്ച രാഷ്ടീയ ചര്‍ച്ചകളില്‍ നിന്നും വിടുതല്‍ നേടി അല്‍പനേരം സിനിമാഭിനയത്തില്‍ മുഴുകിയിരിക്കുകയാണ് സി.പി.ഐ.സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ചീഫ് വിപ്പ് പി.സി.ജോര്‍ജും.
അഡ്വ.സംഗീത് ലൂയിസ് സംവിധാനം ചെയ്യുന്ന വികൃതിക്കൂട്ടം എന്ന സിനിമയിലാണ് രാഷ്ടീയത്തിലെ സുപ്രധാന താരങ്ങള്‍ കൊമ്പു കോര്‍ക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ കോളേജ് പ്രിന്‍സിപ്പാളായും പി.സി.ജോര്‍ജ് സംസ്ഥാന മുഖ്യമന്ത്രിയുമായാണ് അഭിനയിക്കുന്നത്.ഇവരെക്കൂടാതെ ,മഞ്ഞളാംകുഴി അലി,കെ.പി.മോഹനന്‍ എന്നീ രാഷ്ട്ട്രീയ പ്രമുഖരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
പന്ന്യന്‍ രവീന്ദ്രന്റെ രണ്ടാം സിനിമയാണിത്.ആദ്യ സിനിമയില്‍ ഒരു ആദിവാസി മൂപ്പന്റെ വേഷം ചെയ്‌തെങ്കിലും സിനിമ പക്ഷെ ഇതുവരെ പുറത്തു വന്നിട്ടില്ല.
രാഷ്ട്ട്രീയവും കാംപസ് പ്രണയവും സിനിമയുടെ വിഷയമാകുന്നു. കന്നഡ നടന്‍ രോഹന്‍ ഗൌഡ നായകനാകുന്ന സിനിമയില്‍ ത്രിരക്ഷയാണ് നായികാ വേഷത്തില്‍ .മധു, ക്യാപ്റ്റന്‍ രാജു, മനോജ് കെ.ജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്വേതാ മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:31 pm | |
| ellavarum undello - Abhijit wrote:
- ചൂടു പിടിച്ച രാഷ്ടീയ ചര്‍ച്ചകളില്‍ നിന്നും വിടുതല്‍ നേടി അല്‍പനേരം സിനിമാഭിനയത്തില്‍ മുഴുകിയിരിക്കുകയാണ് സി.പി.ഐ.സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ചീഫ് വിപ്പ് പി.സി.ജോര്‍ജും.
അഡ്വ.സംഗീത് ലൂയിസ് സംവിധാനം ചെയ്യുന്ന വികൃതിക്കൂട്ടം എന്ന സിനിമയിലാണ് രാഷ്ടീയത്തിലെ സുപ്രധാന താരങ്ങള്‍ കൊമ്പു കോര്‍ക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ കോളേജ് പ്രിന്‍സിപ്പാളായും പി.സി.ജോര്‍ജ് സംസ്ഥാന മുഖ്യമന്ത്രിയുമായാണ് അഭിനയിക്കുന്നത്.ഇവരെക്കൂടാതെ ,മഞ്ഞളാംകുഴി അലി,കെ.പി.മോഹനന്‍ എന്നീ രാഷ്ട്ട്രീയ പ്രമുഖരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
പന്ന്യന്‍ രവീന്ദ്രന്റെ രണ്ടാം സിനിമയാണിത്.ആദ്യ സിനിമയില്‍ ഒരു ആദിവാസി മൂപ്പന്റെ വേഷം ചെയ്‌തെങ്കിലും സിനിമ പക്ഷെ ഇതുവരെ പുറത്തു വന്നിട്ടില്ല.
രാഷ്ട്ട്രീയവും കാംപസ് പ്രണയവും സിനിമയുടെ വിഷയമാകുന്നു. കന്നഡ നടന്‍ രോഹന്‍ ഗൌഡ നായകനാകുന്ന സിനിമയില്‍ ത്രിരക്ഷയാണ് നായികാ വേഷത്തില്‍ .മധു, ക്യാപ്റ്റന്‍ രാജു, മനോജ് കെ.ജയന്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്വേതാ മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:34 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:36 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:46 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:49 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:53 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:55 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Tue Nov 12, 2013 6:58 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 6:47 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 6:47 am | |
| കളിമണ്ണ് തമിഴിലേയ്ക്ക്; ശ്വേതയും ബ്‌ളസിയുടെ വിവാദചിത്രം കളിമണ്ണ് 'ഉയിരിന്‍ ഓസയ്' എന്നപേരില്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്താനൊരുങ്ങുന്നു. ശ്വേതാ മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ എല്ലാ വിവാദങ്ങളും കെട്ടടങ്ങി. മലയാളത്തില്‍ വിജയമായ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിലും ശ്വേത മേനോന്‍ തന്നെയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 7:03 am | |
| തിരിച്ചെത്തുന്നു ആ തിര ! back Shobhana സിനിമയില്‍ നടന്‍മാര്‍kക്കു മാത്രമല്ലേ എന്നും നായകന്‍മാരാകാന്‍ പറ്റൂ.. നടിമാര്‍ക്ക് പിന്നെ വയസാകില്ലേ?! എന്ന് സിനിമാനാട്ടുനടപ്പുകള്‍ക്കെതിരെ അടുത്തിടെ പരിഹാസശരം തൊടുത്തുവിട്ടിരുന്നു ശോഭന.. അതു കുറിക്കു കൊണ്ടു. തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ പ്രാധാന്യമുള്ള വേഷത്തില്‍ അവര്‍ തിരിച്ചെത്തുകയാണ്. അതിനവരെങ്ങും പോയിരുന്നില്ല എന്നുള്ളതും സത്യമാണ്. വിടമാട്ടേന്‍ ഡയലോഗുമായി മലയാളികളെന്നും ഈ നീണ്ടു കൊലുന്നനെയുള്ള പെണ്ണിന്റെ പുറകെയുണ്ടായിരുന്നു, അവരെങ്ങും പോകാതിരിക്കാന്‍. സിനിമാമാസികകളിലേക്ക് കത്തയക്കുന്ന കൊച്ചുപിള്ളേര് പോലും 'നായികാദാരിദ്യ്രം നായികാദാരിദ്യ്രം..! എന്ന് വിലപിക്കുന്നതിന് ഏറെ മുന്‍പേ വന്നയാളാണ് ശോഭന. 1985ല്‍ ഏപ്രില്‍ പതിനെട്ടിലൂടെ തന്റെ പതിനാലാം വയസില്‍. മംഗളനായകി എന്ന തമിഴ് ചിത്രത്തില്‍ ബാലനടിയായി അഭിനയിച്ചെങ്കിലും കൊച്ചു ശോഭന അതൊക്കെ മറന്ന് ഡാന്‍സില്‍ മാത്രം ശ്രദ്ധിച്ചു കഴിയവേയാണ് കുക്കുമാ എന്ന് അവര്‍ വിളിച്ചിരുന്ന ബന്ധുവായ നടി സുകുമാരി ഏപ്രില്‍ 18ലേക്ക് പുതുമുഖത്തെ അന്വേഷിക്കുന്ന കാര്യം പറഞ്ഞത്. എനിക്കീ കെട്ടിപ്പിടിക്കലും തൊടലുമൊന്നും പറ്റില്ല എന്ന് നിശിതമായി പറഞ്ഞു കൊണ്ട് പാതിമനസോടെ സിനിമയിലേക്കെത്തിയ ശോഭന ബാലചന്ദ്രമേനോന്റെ സെറ്റിലെ കൊച്ചുറൌഡിയായിരുന്നു. പറയുന്നതൊന്നും കേള്‍ക്കില്ല, വെറുതേയിരുന്ന് കാലാട്ടും, തമിഴ്ചുവയില്‍ തര്‍ക്കുത്തരം പറയും..ആകെയൊരു ബ്രേക്കില്ലാപെണ്ണ്. നായികയെ മാറ്റണമെന്ന് അരിശംപൂണ്ട് പറഞ്ഞ നിര്‍മാതാവിനെ മേനോന്‍ പണിപ്പെട്ട് പറഞ്ഞുസമ്മതിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്നലെയിലെ മായയും മണിച്ചിത്രത്താഴിലെ നാഗവല്ലിയും നാടോടിക്കാറ്റിലെ രാധയും തേന്‍മാവിന്‍കൊമ്പത്തിലെ കാര്‍ത്തുമ്പിയും പക്ഷേയിലെ നന്ദിനിയും അഗ്നിസാക്ഷിയിലെ അന്തര്‍ജനവും ഹിറ്റ്ലറിലെ ഗൌരിയും സസ്നേഹത്തിലെ സരസ്വതി ടീച്ചറും കാണാമറയത്തിലെ ഷേര്‍ലിയുമൊക്കെ മിഴിവില്ലാതെ വെറും നിറമില്ലാനിഴല്‍രൂപങ്ങളായി മലയാളിമനസില്‍ തൊടാതെ എങ്ങോ മാഞ്ഞു പോകുമായിരുന്നു. നാഗവല്ലിയായി മട്ട് മാറുന്ന ഗംഗയുടെ വേഷം അഭിനയിച്ചുഫലിപ്പിച്ച ശോഭനയുടെ അഭിനയമികവിനെപ്പറ്റി അധികമൊന്നും വിസ്തരിക്കേണ്ടല്ലോ - അത് മലയാളവുമായി പുലബന്ധമില്ലാത്ത പ്രേക്ഷകരെപ്പോലും അമ്പരപ്പിച്ച സിദ്ധി... എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളി യുവത്വത്തിന് കെട്ടാന്‍ പോകുന്ന പെണ്ണിനെക്കുറിച്ചുള്ള സങ്കല്‍പം പേപോലും ശോഭനയായിരുന്നു. നീണ്ടിടംപെട്ട മിഴിയാണോ കൊലുന്നനെയുള്ള ശരീരപ്രകൃതിയാണോ അല്‍പം തവിട്ടു നിറമുള്ള നീണ്ട മുടിയാണോ എന്നറിയില്ല, ശാലീനതയുടെ മറുവാക്കായിരുന്നു അവര്‍ക്കെന്നും ശോഭന. ആ സൌന്ദര്യത്തിന് ഉദാഹരണം വേണമെങ്കില്‍ യൂട്യൂബില്‍ പോയി 'വൈശാഖസന്ധ്യേ ഗാനമൊന്ന് കണ്ടുനോക്കൂ വീണ്ടും. ആഹ്! മോഹന്‍ലാലിന്റെ കയ്യില്‍ നിന്ന് കാപ്പിയും പഴംപൊരിയും ഒരല്‍പം നാണത്തോടെ വാങ്ങി കടിക്കുന്ന രാധയെന്ന സ്റ്റെനോയെ കാണാം. വിണ്ണില്‍ നിന്ന് പാറി വന്ന ലാവണ്യമേ എന്ന വരികളെത്രയോ സത്യം.! നൃത്തപ്രധാനമായ വേഷങ്ങള്‍ സംവിധായകര്‍ക്ക് വിശ്വസിച്ച് ഏല്‍പിക്കാന്‍ മറ്റൊരാളുണ്ടായിരുന്നില്ല. യുമുനാതീരേ.. ഹൊയ്യരാ ഹൊയ്യേ എന്ന ശീലും പാടി യാത്രയിലെ തുളസിയായി വന്ന അവരുടെ മുഖത്ത് നിഷ്ക്കളങ്കഭാവമായിരുന്നെങ്കില്‍ , എന്റെ മനസിലൊരു നാണം എന്നു പാടി തുള്ളിക്കളിച്ച തെരുവുനര്‍ത്തകി സാമര്‍ഥ്യക്കാരിയായിരുന്നു. ഭാവമുള്‍ക്കൊണ്ട് നൃത്തത്തിന്റെ ആത്മാവറിഞ്ഞായിരുന്നു അവരെന്നും നടനമാടിയത്. കഥാപാത്രത്തെക്കുറിച്ചുള്ള ആഖ്യാനവും അഭിനേതാവും തമ്മില്‍ പൊരുത്തമുണ്ടാകാറില്ല പലപ്പോഴും നമ്മുടെ സിനിമകളില്‍. പക്ഷേ ശോഭന വെള്ളം പോലെയാണ് -ഏതു (കഥാ)പാത്രത്തിലൊഴിച്ചു വച്ചാലും ആ പാത്രത്തിന്റെ രൂപം സ്വീകരിക്കും. കാമുകിയോടൊപ്പം ജീന്‍സും ടീഷര്‍ട്ടുമിട്ട് കോളജ് രംഗത്തില്‍ ആടിത്തിമിര്‍ക്കുന്ന നായകന് കോളജിലെ എച്ച്ഒഡിയുടെ മുഖഛായയായിരുന്നാലും'കൂട്ടുപ്രതി ശോഭനയാണെങ്കില്‍ ആ ദൃശ്യത്തിന് എന്നുമൊരു യുവത്വമുണ്ട്. സ്റ്റൈലന്‍ മിഡിയും ടോപ്പുമണിഞ്ഞ് ഭംഗിയുള്ള കാലില്‍ ഹാഫ്ഷൂവും മുടിയില്‍ ഫ്രഞ്ച് ബ്രെയ്ഡുമായി ശോഭനയെത്തിയാല്‍ കൌമാരചാരുത നിറയും സ്ക്രീനില്‍. നാഗവല്ലിയുടെ ഛായാചിത്രത്തില്‍ വിരലോടിച്ച് ഡോ. സണ്ണി എന്തൊരു സ്ട്രക്ച്ചറെന്റമ്മച്ചീ! എന്ന് വെള്ളമിറക്കുന്നതില്‍ ആര്‍ക്കും തോന്നില്ല പരിഹാസം. അത് ശോഭനയുടെ പടമല്ലേ ..( മലയാളത്തില്‍ വേറെയാരെയും അവിടെ സങ്കല്‍പിക്കാന്‍ പോലും പറ്റില്ലായിരുന്നു അന്ന്.) 'പക്ഷേയിലെ കവയിത്രിയായ നന്ദിനിക്ക് ഒരേസമയം പക്വതയുണ്ട്, ബുദ്ധിജീവി ഭാവമുണ്ട്, അതേസമയം ആ കണ്ണുകളില്‍ വേഴാമ്പലിന്റെ ഭാവമാണ്. എന്നോ പിരിഞ്ഞുപോയ ബാലേട്ടന്‍ എന്നെത്തേടി വരും എന്നെങ്കിലും എന്ന കാത്തിരിപ്പിന്റെ ഭാവം. സസ്നേഹത്തിലെ പട്ടത്തി സരസ്വതിടീച്ചറായി മൂക്കുത്തിയും കസവുസാരിയുമിട്ടെത്താന്‍ ശോഭനയല്ലാതെ ആരുടെ മുഖത്ത് ചായം തേച്ചാലും ശരിയാവില്ലെന്ന് നൂറുതരം. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ വേലക്കാരിക്ക് സൌന്ദര്യവും വേണം, വേലക്കാരിയുടെ ഒതുക്കവും തമിഴത്തിയുടെ 'റൂറല്‍ ലുക്കും വേണം- സംശയമെന്ത് ആ കഥാപാത്രം ശോഭനയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടത്. ഇതേ റൂറല്‍ ലുക്കുള്ള ശോഭന തന്നെയാണ് മാനത്തെ വെള്ളിത്തേരില്‍ പോപ്പ് താരം മെര്‍ലിന്‍ ആയി പോഷ് ലുക്കില്‍ അവതരിച്ചത് എന്നോര്‍ക്കണം. ആ പോഷ് ലുക്ക് മലയാളത്തില്‍ ഒരുകാലത്തും അധികം നടിമാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. സിനിമയിലെ ഫാഷന്‍ മലയാളികള്‍ക്ക് അനുകരിക്കാമെന്ന് തോന്നിയത് ശോഭനയെ കണ്ടിട്ടാണ്. മിന്നാരത്തിലെ ഫ്രോക്കുകള്‍, മണിച്ചിത്രത്താഴിലെ സല്‍വാറുകളും അതിമനോഹരമായ ഡിസൈനര്‍ സാരികളും, ഇന്നലെയിലെയും ഉള്ളടക്കത്തിലെയും പപ്പയുടെ സ്വന്തം അപ്പൂസിലെയും മിഡികള്‍....! ഹോ കൊതിയാകും അതുപോലൊക്കെ അണിയാന്‍. അപൂര്‍വ ചാരുതയുള്ള അവരുടെ ഫിഗറാണ് അത്രയും ഭംഗി ആ വസ്ത്രങ്ങള്‍ക്ക് കൊടുക്കുന്നത് എന്നറിയാഞ്ഞിട്ടല്ല, അന്നുവരെ വിപണിയില്‍ കണ്ടിട്ടില്ലാത്ത തരം മോഡലുകളായിരുന്നു അവയൊക്കെയും. നാഗവല്ലിയും ഗംഗയും അണിഞ്ഞ സാരികളും ആഭരണങ്ങളും ശോഭനയെ കൊണ്ടാണ് സെലക്ട് ചെയ്യിച്ചതെന്ന് ഫാസില്‍ എപ്പോഴും കൃതജ്ഞതാപൂര്‍വം ഓര്‍ക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് ഒരുപാടൊന്നും പ്രധാന്യമില്ലാത്ത അടയാളം , കളിക്കളം , മാമ്പഴക്കാലം, ധ്വനി പോലുള്ള ചിത്രങ്ങളിലും ശോഭനയുടെ വസ്ത്രാലങ്കാരമൊന്നു വേറെ. മുണ്ടും നേരിയതും പോലുള്ള അതിസാധാരണ വസ്ത്രങ്ങളും തികഞ്ഞ ഇണക്കമാണ് ശോഭനയ്ക്ക്. അതു പോലും വ്യത്യസ്തമായി അണിയാനറിയാം ശോഭനയ്ക്ക്. സംശയമുള്ളവര്‍ അവര്‍ പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്ന ചിത്രം കണ്ടുനോക്കൂ. ഒരേ നിറത്തിലെ ബ്ളൌസും മുണ്ടും കോണ്‍ട്രാസ്റ്റ് ആകുന്നതെങ്ങനെയെന്ന് പഠിക്കാം. 'ഔട്ട് ഓഫ് സൈറ്റ് ഈസ് ഔട്ട് ഓഫ് മൈന്‍ഡ് എന്നാരാണ് പറഞ്ഞത്? കാണാതിരുന്നപ്പോഴും മലയാളികള്‍ക്ക് ശോഭനയെക്കുറിച്ച് പല ആശങ്കകളും ആവലാതികളും ഉണ്ടായിക്കൊണ്ടിരുന്നു. '' ഇവെരെന്താണ് വിവാഹം കഴിക്കാത്തത് ? മുഖത്തെന്താണ് വെളുത്ത പാടുകള്‍? ശോഭനയെ ഇപ്പോള്‍ കാണാറേയില്ലല്ലോ.., ഈ ചാനലുകള്‍ക്ക് ശോഭനയുമായി അഭിമുഖം വച്ചൂടേ? ... ഡബിള്‍ഹോഴ്സിന്റെയും എംആര്‍എഫ് വുഡ്കോട്ടിന്റെയും പരസ്യങ്ങളില്‍ പൂര്‍വാധികം സുന്ദരിയായി അവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വീണ്ടുമവര്‍ ഗൃഹസദസുകളിലെ ചര്‍ച്ചയായി. കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുകയൊക്കെയല്ലേ, ഇനിയിപ്പോ നൃത്തവേദിയില്‍ മാത്രമായിരിക്കും പെര്‍ഫോമന്‍സ് എന്ന നെടുവീര്‍പ്പുകള്‍ക്ക് പക്ഷേ അധികമായുസുണ്ടായില്ല. ഇതാ 14ന് ഒരു തിര വന്ന് ആ ആശങ്കളൊക്കെയും മായ്ച്ചുകളയാന്‍ പോകുന്നു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Nov 13, 2013 8:43 am | |
| സ്വര്‍ണ്ണ കടത്തു കേസില്‍ സിനിമാ സംഘടനാ ഭാരവാഹിയെ ചോദ്യം ചെയ്യും കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയത് സിനിമാ നിര്‍മാണത്തിന്റെ മറവിലാണെന്ന് സൂചന. സ്വര്‍ണ്ണ കടത്ത് കേസിലെ പ്രധാന പ്രതി നബീലിന്റെ ഫ്‌ളാറ്റില്‍ തുടര്‍ച്ചയായി വന്നു പോയിരുന്ന സിനിമാ സംഘടനാ ഭാരവാഹിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. അതിനിടെ നബീലിന്റെ ഉടമസ്‌ഥതയിലുള്ള കൊച്ചിയിലെ ഫ്‌ളാറ്റ് പൂട്ടി സീല്‍ വച്ചു. | |
| | | Abhijit Forum Boss
| | | | ROHITH NAMBIAR Forum Owner
Location : thrissur
| | | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |