Subject: Re: FILM News, Discussion(6) Wed Jun 03, 2015 9:59 am
Neelu wrote:
Ammu wrote:
ഡോ. വിദ്യാ ബാലന്‍
ഇന്ത്യന്‍ സിനിമയ്‌ക്കു നല്‍കിയ സംഭാവനകള്‍ക്കു മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന് ഡോക്‌ടറേറ്റ്. അഹമ്മദാബദിലെ റായ് സര്‍വകലാശാലയാണ് ആര്‍ട്‌സില്‍ ഡോക്‌ടറേറ്റ് നല്‍കി വിദ്യാ ബാലനെ ആദരിച്ചത്. വെള്ളിത്തിരയില്‍ സ്‌ത്രീപക്ഷത്തെ ശക്‌തമായി ആവിഷ്‌കരിച്ചതിനു കൂടിയാണ് വിദ്യാബാലന് ഹോണററി പുരസ്‌കാരം നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. പത്തുവര്‍ഷം സിനിമയില്‍ പൂര്‍ത്തിയാക്കിയ തനിക്ക് നല്‍കിയ ബഹുമതി അങ്ങേയറ്റം വിനയാന്വിതയാക്കുന്നുവെന്നും വളരെയെധികം സന്തോഷം തോന്നുന്നുവെന്നും വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് വിദ്യാബാലന്‍ പറഞ്ഞു. ഇന്നലെ സര്‍വകലാശാലയില്‍ നടന്ന പ്രത്യേക ബിരുദദാനച്ചടങ്ങില്‍ വിദ്യാബാലന് ഡോക്‌ടറേറ്റ് ബിരുദം സമ്മാനിച്ചു.
സൈനീക ബഹുമതികളും സിവിലിയൻ ബഹുമതികളും തമ്മിൽ അജഗജാന്തരം ഉണ്ട് ചേച്ചി...കലാരംഗത്ത് മികവു കാട്ടുന്നവര്ക്ക് സർവ്വകലാശാലകൾ ബഹുമതിയായി ഡോക്ടറേറ്റ് നല്കുന്നത് സര്വ്വസാധാരണമാണ്...എന്നാൽ ടെറിട്ടോറിയൽ ആര്മിയിൽ കേണൽ പദവി കൊടുക്കുന്നത് കുറഞ്ഞത് കായികരംഗത്ത് പേരുകേട്ടവര്ക്ക് മാത്രമായിരിക്കണം...ധോനിക്ക് കേണൽ പദവി കൊടുത്തത് തികച്ചും ന്യായമാണ്...എന്നാൽ ലാലേട്ടന് എന്ത് വകുപ്പിലാ അത് കൊടുത്തത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല...ആര്മി സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണെങ്കിൽ മമ്മൂക്കായ്ക്കും ഗോപിയെട്ടനും എന്തിനു ലാലു അലക്സിനു വരെ കൊടുക്കണം കേണൽ പദവി...ലാലേട്ടന് ഏതെങ്കിലും സര്വകലാശാല ഹോണററി ഡോക്ടറേറ്റ് കൊടുത്താൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും ഞാൻ
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Wed Jun 03, 2015 10:46 am
സൈനീക ബഹുമതികളും സിവിലിയൻ ബഹുമതികളും തമ്മിൽ അജഗജാന്തരം ഉണ്ട് ചേച്ചി...കലാരംഗത്ത് മികവു കാട്ടുന്നവര്ക്ക് സർവ്വകലാശാലകൾ ബഹുമതിയായി ഡോക്ടറേറ്റ് നല്കുന്നത് സര്വ്വസാധാരണമാണ്...എന്നാൽ ടെറിട്ടോറിയൽ ആര്മിയിൽ കേണൽ പദവി കൊടുക്കുന്നത് കുറഞ്ഞത് കായികരംഗത്ത് പേരുകേട്ടവര്ക്ക് മാത്രമായിരിക്കണം...ധോനിക്ക് കേണൽ പദവി കൊടുത്തത് തികച്ചും ന്യായമാണ്...എന്നാൽ ലാലേട്ടന് എന്ത് വകുപ്പിലാ അത് കൊടുത്തത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല...ആര്മി സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണെങ്കിൽ മമ്മൂക്കായ്ക്കും ഗോപിയെട്ടനും എന്തിനു ലാലു അലക്സിനു വരെ കൊടുക്കണം കേണൽ പദവി...ലാലേട്ടന് ഏതെങ്കിലും സര്വകലാശാല ഹോണററി ഡോക്ടറേറ്റ് കൊടുത്താൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും ഞാൻ
+1
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Wed Jun 03, 2015 3:56 pm
സൈനീക ബഹുമതികളും സിവിലിയൻ ബഹുമതികളും തമ്മിൽ അജഗജാന്തരം ഉണ്ട് ചേച്ചി...കലാരംഗത്ത് മികവു കാട്ടുന്നവര്ക്ക് സർവ്വകലാശാലകൾ ബഹുമതിയായി ഡോക്ടറേറ്റ് നല്കുന്നത് സര്വ്വസാധാരണമാണ്...എന്നാൽ ടെറിട്ടോറിയൽ ആര്മിയിൽ കേണൽ പദവി കൊടുക്കുന്നത് കുറഞ്ഞത് കായികരംഗത്ത് പേരുകേട്ടവര്ക്ക് മാത്രമായിരിക്കണം...ധോനിക്ക് കേണൽ പദവി കൊടുത്തത് തികച്ചും ന്യായമാണ്...എന്നാൽ ലാലേട്ടന് എന്ത് വകുപ്പിലാ അത് കൊടുത്തത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല...ആര്മി സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണെങ്കിൽ മമ്മൂക്കായ്ക്കും ഗോപിയെട്ടനും എന്തിനു ലാലു അലക്സിനു വരെ കൊടുക്കണം കേണൽ പദവി...ലാലേട്ടന് ഏതെങ്കിലും സര്വകലാശാല ഹോണററി ഡോക്ടറേറ്റ് കൊടുത്താൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും ഞാൻ
sankaracharya university koduthittundallo...
unnikmp Forum Boss
Subject: Re: FILM News, Discussion(6) Wed Jun 03, 2015 4:00 pm
സൈനീക ബഹുമതികളും സിവിലിയൻ ബഹുമതികളും തമ്മിൽ അജഗജാന്തരം ഉണ്ട് ചേച്ചി...കലാരംഗത്ത് മികവു കാട്ടുന്നവര്ക്ക് സർവ്വകലാശാലകൾ ബഹുമതിയായി ഡോക്ടറേറ്റ് നല്കുന്നത് സര്വ്വസാധാരണമാണ്...എന്നാൽ ടെറിട്ടോറിയൽ ആര്മിയിൽ കേണൽ പദവി കൊടുക്കുന്നത് കുറഞ്ഞത് കായികരംഗത്ത് പേരുകേട്ടവര്ക്ക് മാത്രമായിരിക്കണം...ധോനിക്ക് കേണൽ പദവി കൊടുത്തത് തികച്ചും ന്യായമാണ്...എന്നാൽ ലാലേട്ടന് എന്ത് വകുപ്പിലാ അത് കൊടുത്തത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല...ആര്മി സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണെങ്കിൽ മമ്മൂക്കായ്ക്കും ഗോപിയെട്ടനും എന്തിനു ലാലു അലക്സിനു വരെ കൊടുക്കണം കേണൽ പദവി...ലാലേട്ടന് ഏതെങ്കിലും സര്വകലാശാല ഹോണററി ഡോക്ടറേറ്റ് കൊടുത്താൽ എഴുന്നേറ്റു നിന്ന് കയ്യടിക്കും ഞാൻ
sankaracharya university koduthittundallo...
അത് ചെലപ്പോ ചീന ടൌണ്‍ കണ്ട സന്തോഷത്തിൽ കൊടുത്തതാവും
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Wed Jun 03, 2015 5:44 pm
Nirnayakam coming soon
Ammu Forum Boss
Subject: Re: FILM News, Discussion(6) Thu Jun 04, 2015 11:32 am
ആനക്കൊമ്പില്‍ കുരുങ്ങിയ 'ഫഹദിന്റെ ധൈര്യം'
ആനക്കൊമ്പില്‍ തൂങ്ങി ആളാകാന്‍ ശ്രമിച്ച യുവ നടന്‍ ഫഹദ് ഫാസിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഫഹദ് നായകനായ 'ഇയോബിന്റെ പുസ്‌തകം' എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലെടുത്തത് എന്നു കരുതുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം വിവാദത്തിലായത്. ചിത്രത്തിന്റെ ഭാഗമാക്കാന്‍ സെറ്റിലെത്തിച്ച ആനയാണ് വിവാദങ്ങളിലെ മറ്റൊരു കഥാപാത്രം. ആനയെക്കണ്ട് ആകര്‍ഷണം തോന്നിയ ഫഹദ് രണ്ട് കൈകളും ഉപയോഗിച്ച് ആനക്കൊമ്പില്‍ തൂങ്ങുന്നതാണ് ദൃശ്യം. ഫഹദിനെ സഹായിക്കുന്നതിന് ആനയുടെ പാപ്പാനും സമീപത്തു നില്‍ക്കുന്നുണ്ട്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരാളെയും കാണാം. 'ഫഹദിന്റെ ധൈര്യം' എന്നപേരില്‍ യൂട്യൂബില്‍ ഇന്നലെയാണ് ഈ ദൃശ്യം സ്‌ഥാനം പിടിച്ചത്. സിനിമയുടെ ഭാഗമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നും വാദമുയരുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഫഹദോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ തയ്യാറായിട്ടില്ല. സംസ്‌ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എല്‍ ജയചന്ദ്രനാണ് താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സുപ്രീം കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയതെന്നാണ് ജയചന്ദ്രന്റെ വാദം. ഈ സാഹചര്യത്തില്‍ ഫഹദിനെ അറസ്‌റ്റ് ചെയ്യണമെന്നും അദ്ദേഹം പറയുന്നു. സംഭവം വിവാദമായതോടെ താരത്തിന്റെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. 1960ലെ നിയമപ്രകാരം ഫഹദിന്റെ പ്രകടനം ശിക്ഷ അര്‍ഹിക്കുന്നതാണെന്ന് തൃശൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലവും പ്രതികരിച്ചു. പക്ഷേ വിവാദങ്ങള്‍ കൊഴുത്തെങ്കിലും ഫഹദിന് കൂട്ടായി ആരാധകര്‍ ഇപ്പോഴും കൂട്ടിനുണ്ട്. വിമര്‍ശിക്കുകയല്ല പകരം ഫഹദിന്റെ ധൈര്യം അംഗീകരിക്കുകയാണ് വേണ്ടതെന്നാണ് ആരാധകരുടെ വാദം. -
Ammu Forum Boss
Subject: Re: FILM News, Discussion(6) Thu Jun 04, 2015 11:35 am
നായകന്‍ ലാല്‍; സംവിധാനം ലാല്‍
തുടര്‍ പരാജയങ്ങള്‍ മടുപ്പിച്ചതാണോ എന്നറിയില്ല വിശ്വസ്‌തരായ സംവിധായകരെ മാത്രം ഉപയോഗിക്കുന്ന പതിവ് അടുത്ത കാലത്തായി സൂപ്പര്‍താരം മോഹന്‍ലാല്‍ ഒന്നുമാറിയിട്ടുണ്ട്. നവാഗതര്‍ക്കും മലയാളസിനിമയിലെ ഇളം തലമുറയില്‍ പെട്ടവരേയും പരിഗണിക്കാന്‍ തുടങ്ങിയതോടെ വന്‍ വിജയങ്ങള്‍ താരത്തെ തേടി വരുന്നുമുണ്ട്. എന്തായാലും ഏറ്റവും പുതിയതായി താരത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ രണ്ടു ലാല്‍ മാരുടെ ചിത്രങ്ങളില്‍ ലാല്‍ നായകനാകുന്നു എന്നാതാണ്.
ഇവരില്‍ ഒരു ലാല്‍ മുന്‍ വിഖ്യാത സംവിധായക ഇരട്ടകള്‍ സിദ്ധിഖ് ലാലിലെ നിര്‍മ്മാതാവും സംവിധായകനും നടനുമായ സാക്ഷാല്‍ ലാലാണ്. ലാല്‍ പുതിയതായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. മോഹന്‍ലാല്‍ കാമറയ്‌ക്കു മുന്‍പില്‍ വരുമ്പോള്‍ ലാല്‍ പിന്നില്‍ നില്‍ക്കും. ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ അഭിനയിക്കുന്നില്ല. മമ്മൂട്ടിയെ നായകനാക്കി കോബ്ര ഒരുക്കിയ ലാലിന് മോഹന്‍ലാലിനെ നായകനായി കിട്ടുന്നത് ഇതാദ്യമാണ്. നേരത്തേ വിയറ്റ്‌നാം കോളനിയില്‍ ലാല്‍ മോഹന്‍ലാലിനെ ഡയറക്‌ട് ചെയ്‌തിട്ടുണ്ടെങ്കിലും അന്ന് സിദ്ധിഖ്-ലാല്‍ എന്ന പേരിലായിരുന്നു. എന്നാല്‍ ലാല്‍ തനിച്ച് ഇതാദ്യമാണ്. ആശിര്‍വാദ് ഫിലിംസ് ആണു നിര്‍മാണം. കഥയും തിരക്കഥയും ലാല്‍ തന്നെ നിര്‍വഹിക്കും.
പതിവ് ട്രാക്കായ കോമഡി ആക്ഷനായിരിക്കും ഈ ചിത്രത്തിന്റെയും പ്‌ളോട്ട്. അടുത്തവര്‍ഷം ചിത്രം തുടങ്ങും. നടന്‍ എന്ന നിലയില്‍ ലാല്‍ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മോഹന്‍ലാലിന് വില്ലനായ വ്യക്‌തിയാണ്. കന്മദത്തില്‍ മോഹന്‍ലാലിനൊപ്പം കേന്ദ്രകഥാപാത്രം ചെയ്യാന്‍ ലാലിന് കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം മോഹന്‍ലാലിന്റെ ഓണചിത്രമായിരിക്കും ലാല്‍ ചിത്രം. മോഹന്‍ലാലിനെ നായകനാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മറ്റൊരു ലാല്‍ സൂപ്പര്‍ഹിറ്റ് സംവിധായകനായ സാക്ഷാല്‍ ലാല്‍ജോസാണ്. മമ്മൂട്ടിയേയും സുരേഷ്‌ഗോപിയേയും ദിലീപിനേയും നായകനാക്കിയിട്ടുള്ള ലാല്‍ജോസ് തന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കുന്നെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തു വന്നത്. ലാല്‍ജോസിന്റെ പുതിയചിത്രം നീന വന്‍ഹിറ്റായി മുന്നേറുകയാണ്.
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Thu Jun 04, 2015 11:55 am
unnikmp wrote:
Neelu wrote:
sankaracharya university koduthittundallo...
അത് ചെലപ്പോ ചീന ടൌണ്‍ കണ്ട സന്തോഷത്തിൽ കൊടുത്തതാവും
ഒരിക്കലും അങ്ങനെ കരുതുന്നില്ല. ബ്രഹ്‌മാണ്ഡചിത്രമെന്നൊക്കെ അതിനെ വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയകളാണ്. അരുണ്‍ വൈദ്യനാഥന്‍ എന്ന പുതിയ സംവിധായകന്റെ മനോഹരമായ സ്‌ക്രിപ്‌റ്റാണത്. 'പെരുച്ചാഴി'യിലേത് യഥാര്‍ഥത്തില്‍ സംഭവിക്കുന്ന കഥയല്ല. കേരള രാഷ്‌ട്രീയത്തില്‍ കാണുന്ന ചില വൃത്തികേടുകള്‍ ആ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്‌ക്രിപ്‌റ്റ് കണ്ടപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത്, എങ്ങനെ ഇതുപോലൊരു കഥയുണ്ടാക്കി എന്നാണ്. അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടാന്‍ ഒരിക്കലും ഒരു മലയാളിക്ക് കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. അമേരിക്കയില്‍ ബോംബ് പൊട്ടിക്കാനൊക്കെ കഴിയുമോ എന്ന് ചിലരൊക്കെ എന്നോടു ചോദിച്ചിട്ടുണ്ട്. അതിനെ കോമിക്കായാണ് എടുക്കേണ്ടത്. പക്ഷേ ലാലേട്ടന്‍ നായകനായി വന്നപ്പോള്‍ ജനം അതിനെ യഥാര്‍ഥ സംഭവമായി വിശ്വസിച്ചു. അത് സംവിധായകന്റെ വീഴ്‌ചയാണ്. എല്ലാം ഒരു പരീക്ഷണമായി കണ്ടാല്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല.
'പെരുച്ചാഴി' സാമ്പത്തികമായി വന്‍ നഷ്‌ടം വരുത്തി എന്നുള്ള പ്രചാരണവും കള്ളമാണ്. ഒരേ സമയം ലോകത്തെമ്പാടുമുള്ള 500 തിയറ്ററുകളിലാണ് പടം റിലീസ് ചെയ്‌തത്. മാത്രമല്ല, വളരെ ചെലവു കുറച്ചാണ് പടം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പ്പത് ദിവസമായിരുന്നു അമേരിക്കയിലെ ചിത്രീകരണം. അഞ്ച് ആര്‍ട്ടിസ്‌റ്റുകള്‍ മാത്രം. ലാലേട്ടനും അജുവും മുകേഷും നായികയായ രാഗിണിയും ഞാനും. പത്തുകോടി രൂപയാണ് ചെലവായത്. മറ്റൊരാളാണ് പെരുച്ചാഴി നിര്‍മ്മിച്ചതെങ്കില്‍ ഇരുപത്തഞ്ചുകോടിയെങ്കിലും ആയേനെ. ആ സിനിമ ചെയ്യുന്നതിന് മുമ്പ് കൃത്യമായ പ്ലാനിംഗുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കത് നഷ്‌ടം വരുത്തിയിട്ടില്ല.
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Thu Jun 04, 2015 12:26 pm
pavam kuthupaala eduthappo piri ilaki ennu thonunnu...enthokkeyo parayunnu അമേരിക്കയില്‍ ബോംബ് പൊട്ടിക്കാനൊക്കെ കഴിയുമോ എന്ന് ചിലരൊക്കെ എന്നോടു ചോദിച്ചിട്ടുണ്ട്. അതിനെ കോമിക്കായാണ് എടുക്കേണ്ടത്. പക്ഷേ ലാലേട്ടന്‍ നായകനായി വന്നപ്പോള്‍ ജനം അതിനെ യഥാര്‍ഥ സംഭവമായി വിശ്വസിച്ചു. അത് സംവിധായകന്റെ വീഴ്‌ചയാണ്. എല്ലാം ഒരു പരീക്ഷണമായി കണ്ടാല്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. nammal kaashum koduth kaanumbo ithoru pareekshanam chithramaaye kanan paadullu ennu parayunnundo
balamuralee Forum Owner
Subject: Re: FILM News, Discussion(6) Thu Jun 04, 2015 12:38 pm
vipinraj wrote:
unnikmp wrote:
അത് ചെലപ്പോ ചീന ടൌണ്‍ കണ്ട സന്തോഷത്തിൽ കൊടുത്തതാവും
Subject: Re: FILM News, Discussion(6) Thu Jun 04, 2015 1:29 pm
njan polum kandilla peruchazhi....
Ammu Forum Boss
Subject: Re: FILM News, Discussion(6) Thu Jun 04, 2015 1:36 pm
Neelu wrote:
njan polum kandilla peruchazhi....
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Thu Jun 04, 2015 3:49 pm
ഞങ്ങള്‍ പ്രതികരിക്കുന്നത് സിനിമകളിലൂടെ - ബോബിയും സഞ്ജയ്‌യും മനോരമ ഓണ്‍ലൈനിനോട്
സമീപകാലത്തുണ്ടായ കോടതി വിധികള്‍ കേട്ടു ഞെട്ടി ആശ്ചര്യത്തോടെ ഈ കോടതിയുടെ പോക്കെവിടേക്കെന്നു മുഖത്തു വിരല്‍ വച്ചു നില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കോടതിക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമ ജൂണ്‍ 5 ന് റിലീസ് ആവുന്നു. ബോബി-സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ സംവിധായകന്‍ വി കെ പ്രകാശ് ഒരുക്കുന്ന ' നിര്‍ണായകം" എന്ന ഈ സിനിമയ്ക്കു ഏറ്റവും അധികം പ്രധാന്യവും ഇക്കാലത്തു തന്നെ. സിനിമയെക്കുറിച്ച് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും മനോരമ ഓണ്‍ലൈനിനോട്: ഹൗ ഓള്‍ഡ് ആര്‍ യുവിനു ശേഷം കോടതി. എന്താണിതില്‍ നിര്‍ണായകം?
കോടതിതന്നെയാണ് ഈ സിനിമയില്‍ നിര്‍ണായകമായ ഘടകം. ഇന്നത്തെ സാധാരണക്കാരായ ഓരോരുത്തരും ചില കോടതി വിധികള്‍ കേട്ടു ആശ്ചര്യഭരിതരാകുന്നു. എന്നാല്‍ എക്കാലവും സാധാരണക്കാരന്‍റെ പരമോന്നതമായ അഭയ സ്ഥാനം കോടതി തന്നെ. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയുന്ന ഒരു വിഷയവും അതാണ്.
മറ്റു സിനിമകളില്‍ കോടതി രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയല്ല നിര്‍ണായകത്തില്‍. ഒരു അഡ്വക്കേറ്റിനോടു ചോദിച്ചും ഒരു പാടു റിസേര്‍ച്ചുകള്‍ നടത്തിയുമാണ് ഈ സിനിമ ചെയ്തത്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണു ഈ സിനിമ പുറത്തു വരുന്നത്. ഇത്രയും സമയം എടുത്ത് വിശദമായി തന്നെയാണ് ഇതു ഞങ്ങള്‍ ചെയ്തത്.
കോടതി മാത്രമല്ല, നാഷണല്‍ ഡിഫന്‍സ് അക്കാദമിയും സിനിമയില്‍ വരുന്നുണ്ട്. എന്‍ഡിഎയില്‍ പോയി സീനിയര്‍ ആര്‍മി ഉദ്യോഗസ്ഥരോടു സംസാരിച്ചാണ് ഞങ്ങള്‍ രംഗങ്ങള്‍ എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കോടതിയുടേയും എന്‍ഡിഎയുടേയുമെല്ലാം സീനുകള്‍ റിയലിസ്റ്റിക് ആണ്.
കോടതിയിലെ ജഡ്ജ് ആയി സുധീര്‍ കരമന ചെയ്യുന്ന റോളിനെക്കുറിച്ച്?
അതിശയിപ്പിക്കുന്ന അഭിനയമാണ് സുധീര്‍ കരമന ജഡ്ജിന്‍റെ വേഷത്തില്‍ കാഴ്ച വച്ചത്. ഞങ്ങളുടെ എല്ലാ സിനിമകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നു തോന്നിപ്പോയി ആ രംഗങ്ങള്‍ കണ്ടപ്പോള്‍. സുധീര്‍ കരമന മാത്രമല്ല ആസിഫ് അലി, നെടുമുടി വേണു, റിസബാവ, മാളവിക... തുടങ്ങി എല്ലാവരും നല്ല അഭിനയം തന്നെ കാഴ്ച വച്ചു.
ആസിഫ് അലിയെപ്പോലൊരു നടന്‍ എങ്ങനെ ഈ സിനിമയെ വിജയിപ്പിക്കും?
ഞങ്ങളുടെ എക്കാലത്തെയും വിശ്വാസം ഒരു സിനിമയെ വിജയിപ്പിക്കുന്നത് കഥയും തിരക്കഥയും ആണെന്നാണ്. നടനോ നടിയോ അല്ല. 'തട്ടത്തില്‍ മറയത്ത്" സിനിമ ആയപ്പോള്‍ നിവിന്‍ പോളി വിജയങ്ങള്‍ നേടിയ ഒരു താരം ആയിരുന്നില്ല.
നിങ്ങളുടെ പിതാവ് പ്രേം പ്രകാശും വളരെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നുണ്ടല്ലോ?
ഇതിനു മുന്‍പ് ഞങ്ങള്‍ രചിച്ച'അവിചാരിതം" എന്ന സീരിയലില്‍ അച്ഛന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയിരുന്നു. അന്നേ അദ്ദേഹത്തില്‍ ഒരു നല്ല നടനുണ്ടെന്നും അദ്ദേഹത്തെ വച്ച് ഒരു പടം ചെയ്യണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിനൊത്ത് അദ്ദേഹം തന്‍റെ റോള്‍ ഭംഗിയാക്കിയിട്ടുമുണ്ട്.
യുവാക്കളും ഈ സിനിമയുടെ ഒരു ഘടകമാണ്?
തീര്‍ച്ചയായും. എന്‍ഡിഎയില്‍ ചേരുവാന്‍ ആഗ്രഹിച്ചു ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന യുവാവാണ് ആസിഫ് അലിയുടെ കഥാപാത്രം. യുവാക്കളെ എപ്പോഴും സിനിമയുടെ ഒരു പ്രധാന ഘടകമായാണ് ഞങ്ങള്‍ കരുതിയിരിക്കുന്നത്. 'ഇവന്‍ പയ്യനാണ്, ഇവനെന്തു പറയാന്‍" എന്ന രീതിയില്‍ മുതിര്‍ന്നവര്‍ ചെറുപ്പക്കാരെ ട്രീറ്റ് ചെയ്യുന്നു. എന്നാല്‍ യുവാവായ ഓരോരുത്തര്‍ക്കും അവരവരുടേതായിട്ടുള്ള അസ്തിത്വം ഉണ്ട്.
ഓരോ യുവാവും ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നട്ടെല്ല് എന്തിനാണ്?
വീണ്ടും കോടതിയിലേക്ക് വരാം. കാശില്ലാത്ത സാധാരണക്കാരനല്ലേ കോടതി 'നിര്‍ണായകം" ആകുന്നത്?
കാശുള്ള കുറച്ച് പേര്‍ക്ക് അനുകൂലമായ കോടതി വിധികളുണ്ടായിട്ടുണ്ടെങ്കിലും അത് എണ്ണത്തില്‍ കുറവാണ്. സാധാരണക്കാരാണ് എന്നും ഒരു അഭയസ്ഥാനം കോടതി തന്നെയാണ് എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എഴുത്തിലൂടെ പ്രതികരിക്കുന്നത് പോലെ ഞങ്ങള്‍ പ്രതികരിക്കുന്നത് ഞങ്ങളുടെ സിനിമകളിലൂടെയാണ്. ഞങ്ങളുടെ ഓരോ സിനിമയും നോക്കിയാലറിയാം വെറും വിനോദം മാത്രമല്ല അവ നല്‍കിയിട്ടുള്ളത്. ഞങ്ങള്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ഞങ്ങളെ സ്വാധീനിച്ചതുമായ അനുഭവങ്ങളാണ് ഞങ്ങളുടെ ഓരോ സിനിമയും. നിര്‍ണായകവും ഒരു അനുഭവത്തില്‍ നിന്നുമുണ്ടായ സിനിമയാണ്.
ഹൗ ഓള്‍ഡ് ആര്‍ യു? വിലെ ജൈവകൃഷി എന്ന ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂണ്‍ 5 ന് റിലീസ് ആകുന്ന 'നിര്‍ണായകം" കാണുന്നവരും ഈ സിനിമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷയുണ്ട്.
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion(6) Thu Jun 04, 2015 6:12 pm
കോഴിക്കോട്: പ്രദര്‍ശനശാലകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന പ്രേമം സിനിമയുടെ ഷോ മുടങ്ങിയതിന്റെ നൈരാശ്യം തീര്‍ക്കാന്‍ അക്രമം കാണിച്ചവര്‍ അഴിക്കുള്ളിലേക്ക്. പ്രേമം സിനിമ പ്രദര്‍ശിപ്പിക്കുന്ന കോഴിക്കോട് അപ്‌സര തിയേറ്റര്‍ അടിച്ചു തകര്‍ക്കുകയും പോലീസുകാരെ മര്‍ദിക്കുകയും ചെയ്‌ത കാണികള്‍ക്കെതിരേയാണു ടൗണ്‍ പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ പിടിയിലായി. പന്നിയങ്കര ആലിങ്കല്‍ സ്വദേശി ജംഷീര്‍, പയ്ാനയക്കല്‍ സ്വദേശി മഹേഷ്, പുതിയറ സ്വദേശി ഫജാസ് എന്നിവരെയാണു പോലീസ് പിടികൂടിയത്. അതേസമയം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തിയറ്ററിലെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമം നടത്തിയവരെ പിടികൂടുമെന്നു ടൗണ്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സെക്കന്‍ഡ് ഷോയ്‌ക്കിടെയാണ് അനിഷ്‌ടസംഭവങ്ങളുണ്ടായത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇടവേളയ്‌ക്കു ശേഷം സിനിമ പ്രദര്‍ശനം മുടങ്ങി. സാങ്കേതിക തകരാറുണ്ടെന്ന് കാണികളെ അറിയിച്ചുമില്ല. സിനിമ തുടങ്ങാന്‍ താമസം നേരിട്ടതോടെ പ്രേക്ഷകര്‍ ക്ഷുഭിതരായി. ഒന്നര ലക്ഷം രൂപ വില വരുന്ന സ്‌ക്രീന്‍, കസേരകള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചതായി തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു. അക്രമി കളെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശിയതോടെ പുറത്തേക്ക് ഓടിയവര്‍ സംഘടിച്ചെത്തി കല്ലേറ് നടത്തുകയും ചെയ്‌തിരുന്നു. അക്രമത്തിനിടയില്‍നിന്നു സ്‌ത്രീകളേയും കുട്ടികളേയും പോലീസാണു പുറത്തെത്തിച്ചത്. പോലീസിന്റെ അടിയേറ്റു നിരവധി പേര്‍ക്കു പരുക്കേറ്റു. ജനക്കൂട്ടം ഏറെനേരം റോഡില്‍ നിലയുറപ്പിച്ചതോടെ പ്രദേശം സംഘര്‍ഷാവസ്‌ഥയിലായിരുന്നു. ഇന്നലെ രാവിലെ 11 മണിക്കുള്ള രണ്ടാമത്തെ ഷോയ്‌ക്കു മുന്‍പുതന്നെ പുതിയ സ്‌ക്രീന്‍ ഒരുക്കി തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം തുടര്‍ന്നു. -
Ammu Forum Boss
Subject: Re: FILM News, Discussion(6) Fri Jun 05, 2015 3:34 pm
മീരാനന്ദന്‍ പുതിയ വേഷത്തില്‍ ; ദുബായില്‍ റേഡിയോ ജോക്കി
മൈലാഞ്ചി മൊഞ്ചുള്ള വീടായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അതും രക്ഷപ്പെടാതെ പോയതോടെ സിനിമയില്‍ നിന്നുള്ള ശ്രദ്ധ താല്‍ക്കാലികമായി വിട്ട മീരാനന്ദന്‍ പുതിയ റോളില്‍ പ്രവേശിച്ചിരിക്കുകയാണ്. മികച്ച അഭിനേത്രിയായിട്ടും മലയാളം പ്രേക്ഷകര്‍ തഴഞ്ഞതോടെ രാജ്യം തന്നെ വിട്ട മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്. പാട്ട് ഇഷ്‌ടപ്പെടുന്ന മികച്ച ഗായിക കൂടിയായ മീര ദുബായിലെ ഒരു പ്രമുഖ റേഡിയോ സ്‌റ്റേഷനിലെ പുതിയ ജോലി നന്നായി ആസ്വദിക്കുന്നു. ആര്‍ ജെ വേഷം താന്‍ ഏറെ ആസ്വദിക്കുന്നതായും ഒരിക്കല്‍ ആര്‍ ജെ ആയിക്കഴിഞ്ഞാല്‍ പിന്നെ സമ്മര്‍ദ്ദമില്ലാത്ത ഈ ജോലി കൂടുതല്‍ ആസ്വദിക്കുകയാണെന്നാണ് താരത്തിന്റെ പക്ഷം. ദുബായിലെ റേഡിയോവ്യവസായം വിശാലവും ഏറെ മത്സരം നിറഞ്ഞതുമാണെന്നും ജോക്കികള്‍ പറയുന്നത് എന്താണെന്ന് ജനം ശ്രദ്ധയോടെ കേള്‍ക്കും എന്നതാണ് ഇതിലെ ഏറ്റവും ദുരിതം നിറഞ്ഞ വശമെന്നും താരം പറയുന്നു. ഒരുപാട് സംസാരിക്കുന്നത് ഏറെ ഇഷ്‌ടപ്പെടുന്ന തന്റെ ഈ സ്വഭാവം പുതിയ തൊഴിലിന് ഏറെ ഗുണകരമാകുന്നുണ്ടെന്നും താരം പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്ന പെണ്‍കുട്ടി എന്ന നിലയില്‍ ദുബായിലെ ആദ്യ സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ സ്വതന്ത്രയായി ജീവിക്കുമ്പോഴത്തെ ഉത്തരവാദിത്വങ്ങളും ബുദ്ധിമുട്ടുകളും താന്‍ ഇപ്പോള്‍ ഏറെ ആസ്വദിക്കുകയാണെന്നും മീരാനന്ദന്‍ പറയുന്നു. പുതിയ സാഹചര്യത്തില്‍ പുതിയ ജോലിയുമായി തിരക്കിലായതിനാല്‍ സിനിമയ്‌ക്ക് തല്‍ക്കാലം അവധി നല്‍കിയിരിക്കുകയാണെങ്കിലൂം മികച്ച വേഷങ്ങള്‍ തേടിവന്നാല്‍ ജോലിയെ ബാധിക്കാത്ത രീതിയില്‍ ചെയ്യാനാണ് തീരുമാനം. ശാന്തമരുതം എന്ന തമിഴ്‌സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് മീര ദുബായിലേക്ക് പോയത്.
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Fri Jun 05, 2015 4:29 pm