Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+21binjo Paandyettan Usha Venugopal issac k.j ROHITH NAMBIAR mosesmoses shamsheershah vipinraj Mikku Minnoos balamuralee unnikmp Binu Ammu Mansoor midhun sandeep Abhijit Greeeeeshma parutty Neelu 25 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 9:43 am | |
| - Neelu wrote:
- kireedam thane best ...no doubt....ennal chenkolum ottum mosamalla enna enikku thonniye...
മകനെ എസ് ഐ ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും, അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 പ്രേക്ഷക മനസ്സില്‍ കുടിയേറിയിട്ട് കാല്‍ നൂറ്റാണ്ട് കഴിയുന്നു. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കിരീടത്തിന്റെ ചിത്രീകരണം. ചിത്രത്തില്‍ സേതുമാധവനായി വന്ന്, കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ലാല്‍ ചിത്രത്തിന് വേണ്ടി വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 25 ദിവസം കൊണ്ട് കിരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ആകെ ചെലവ്. നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന മോലാല്‍ ഉണ്ണിയോടുള്ള സൗഹൃദം മൂലം നാല് ലക്ഷത്തിനാണ് ചിത്രത്തില്‍ അഭിനയിച്ചത്. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു. തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കിരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 9:48 am | |
| അന്നൊന്നും ഇന്നത്തെപ്പോലെ താരത്തിനോട് കഥ പറഞ്ഞ് അവരെ സന്തോഷിപ്പിച്ച് അവര്‍ സമ്മതം തരണമെന്ന രീതി ഉണ്ടായിരുന്നില്ല. അന്ന് സംവിധായകനും തിരക്കഥാകൃത്തും നിശ്ചയിച്ചാല്‍ മതി. നായകന്റെ അറിവിനുവേണ്ടി കഥപറയുകയല്ലാതെ അവരുടെ പെര്‍മിഷനുവേണ്ടി കഥ പറയുന്ന രീതി അന്നില്ലായിരുന്നു. നായകനടന്മാരുടെ പെര്‍മിഷനുവേണ്ടി കഥ പറയുന്ന രീതി പുതുതായി ഉണ്ടായതാണ്. ഒരുതരത്തിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. noted | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 9:49 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 11:42 am | |
| Chenkol ne kurichu paranjathil karyamundu...
valare sankeernamaya sahcharyathilaanu aa padam thudangunnathu....
oru vallatha mood aanu aa padathinu...
kireedathil angingu light moments undu
athinte koode aa madhuram jeevamritha bindu koode aakumbozhekkum .... | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 11:46 am | |
| - Binu wrote:
- Chenkol ne kurichu paranjathil karyamundu...
valare sankeernamaya sahcharyathilaanu aa padam thudangunnathu....
oru vallatha mood aanu aa padathinu...
kireedathil angingu light moments undu
athinte koode aa madhuram jeevamritha bindu koode aakumbozhekkum .... enikkum chenkol anu kooduthal nannnayennu thonniyathu . pakshe padam kandirikkan vallatha budhimutta vallatha oru tension anu | |
| | | Paandyettan Forum Member
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:21 pm | |
| siby malayil nte mikka padangalum ee type tension padangal thanne ! | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:24 pm | |
| | |
| | | Paandyettan Forum Member
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:29 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:37 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 12:45 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 1:16 pm | |
| enikkettavum ishttam kireedam thannee......chenkol lag cheythathu poole thooniyirunnu enikk | |
| | | Neelu Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 1:34 pm | |
| - Neelu wrote:
sadayam njanum kandittilla.... മരണശിക്ഷയെക്കാൾ ദാരുണവും ക്രൂരവുമാണ് മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്” സിനിമയുടെ ഒരു ഘട്ടത്തിൽ ജയിൽപ്പുള്ളിയായ കണാരൻ എന്ന കഥാപാത്രം (ടി. ജി. രവി) പറയുന്ന ഡയലോഗാണിത്. എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ‘സദയം’ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഭീകരതയിലൂടെ സത്യനാഥനെയെന്നപോലെ (മോഹൻലാൽ) ഓരോ പ്രേക്ഷകനെയും കൊണ്ടുപോകുന്നുണ്ട്. നാല് കൊലപാതകങ്ങളുടെ പേരിൽ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്ന സത്യനാഥനെ കണ്ണൂർ സെൻട്രൽ ജയിലിലെ ‘കണ്ട’ത്തിലേയ്ക്ക് (Condemned Cell) 1989 ജൂണ് 1-ന് കൊണ്ടുവരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഏറ്റവും ഭീകരന്മാരായ കുറ്റവാളികളെ മാത്രം പാർപ്പിക്കുന്ന ജയിലിനകത്തുള്ള മറ്റൊരു ജയിലാണ് Condemned Cell. അതിനകത്ത് എത്തുമ്പോൾത്തന്നെ ഒരുമാതിരിപ്പെട്ട ആളുകളുടെയൊക്കെ പകുതിജീവൻ പോവും എന്ന് ഡോ നമ്പ്യാർ (തിലകൻ) പറയുന്നുണ്ട്. എന്നാൽ അതിന്റെ യാതൊരു ഭയവും കൂസലുമില്ലാതെയാണ് സത്യനാഥൻ ‘കണ്ട’ത്തിൽ കഴിയുന്നത്. “മരിക്കാൻ ഭയമില്ലച്ചോ, ഈ കാത്തിരിപ്പാണ് വിഷമം” എന്നാണ് സത്യനാഥൻ തന്നെക്കാണാൻ വരുന്ന ഫാദർ ഡൊമിനിക്കിനോട് (നെടുമുടി വേണു) പറയുന്നത്. ആർക്കും വേണ്ടാത്ത തന്റെയീ ജീവിതം എത്രയും പെട്ടെന്ന് തീർന്നുകിട്ടണമെന്ന ചിന്തയാണ് അയാളുടെ മനസ്സിൽ. ഈ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയായ അച്ചനോട് ഇനി തന്നെക്കാണാൻ വരരുതെന്ന് സത്യൻ പറയുന്നത് ഒരിക്കൽക്കൂടി തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള ഭയം ഒന്നുകൊണ്ടു മാത്രമാണ്. എന്താണ് സത്യനാഥന്റെ ഭൂതകാലം? രണ്ട് ചെറിയകുട്ടികളുടെയടക്കം നാല് കൊലപാതകങ്ങൾ ചെയ്യാൻ അയാൾക്കുണ്ടായ സാഹചര്യം എന്ത്? സത്യനാഥന്റെ ഓർമ്മകളിലൂടെയും ഫാ. ഡൊമിനിക്കിലൂടെയും ജയയിലൂടെയുമാണ് (മാതു) തിരക്കഥാകൃത്ത് ഇതിനുള്ള ഉത്തരം നമുക്ക് തരുന്നത്. ഒട്ടും ഓർക്കാനിഷ്ടപ്പെടാത്ത ഒരു കുട്ടിക്കാലമായിരുന്നു സത്യനാഥന്റേത്. വേശ്യാവൃത്തിയിലേർപ്പെട്ട അമ്മയും ‘തന്തയില്ലാത്തവൻ’ എന്ന നാട്ടുകാരുടെ വിളിയും ഇളം പ്രായത്തിലേ അവനെ ഒരു തെമ്മാടിയാക്കി. അങ്ങനെ തെരുവുതെണ്ടിയായി വളർന്നിരുന്ന സത്യനാഥൻ എന്ന പയ്യന്റെ കലാപരമായ കഴിവുകൾ മനസ്സിലാക്കി അവനെ സ്വന്തം മകനെപ്പോലെ വളർത്തിവലുതാക്കിയത് ഡൊമിനിക് അച്ചനായിരുന്നു. നല്ലൊരു ചിത്രകാരനായിരുന്ന സത്യനാഥൻ ബോർഡെഴുത്ത് ജോലിയുമായി ബന്ധപ്പെട്ട് കോഴിക്കോട് വീടെടുത്ത് താമസിക്കുന്നതോടെയാണ് അയാളുടെ ജീവിതം തന്നെ മാറിമറിയുന്നത്. അയൽപക്കത്തെ വീട്ടിലെ വേശ്യകളും അവരുടെ അന്തിനേരത്തെ കാർ സവാരിയുമെല്ലാം അയാളെ ഒരുപാട് അസ്വസ്ഥനാക്കുന്നുണ്ട്. അവിടുത്തെ പെൺകുട്ടിയായ ജയയെ സഹായിക്കുന്നതും കുട്ടികളായ മിനിക്കുട്ടിയെയും രാജിമോളെയും പഠിപ്പിക്കുന്നതും അവരെങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹം കൊണ്ടാണ്. പക്ഷേ, വിധി അയാൾക്കായി കരുതിവെച്ചത് മറ്റുചിലതൊക്കെയായിരുന്നു. മീഡിയ കൺസൾട്ടൻസി കമ്പനി നടത്തുന്ന സ്ഥലത്തെ ധനികനായ വിജയന്റെ (മഹേഷ്) ഓഫീസിൽ സത്യനാഥനും അയാളുടെ ശുപാർശ പ്രകാരം ജയയ്ക്കും ജോലി കിട്ടുന്നു. ജോലിയിലും ജീവിതത്തിലും പ്രലോഭനങ്ങൾ കാണിച്ച് വിജയൻ ജയയെ ചതിക്കുമ്പോൾ എല്ലാം നിസ്സഹായനായി നോക്കി നിൽക്കാനേ സത്യന് കഴിയുന്നുള്ളൂ. ജയയെ വിവാഹം കഴിക്കണം എന്നുവരെ മനസ്സിലുറപ്പിച്ചിരുന്ന സത്യന്റെ കണ്മുന്നിൽ വെച്ചു തന്നെ ജയ വ്യഭിചാരം എന്ന ചുഴിയിലകപ്പെടുന്നു. എല്ലാം കൂടി മനസ്സ് താളം തെറ്റി ഒരു പ്രത്യേകതരം പാരാനോയിയാക് (Paranoiac) അവസ്ഥയിലെത്തിനിൽക്കുമ്പോഴാണ് മിനിക്കുട്ടിയും രാജിമോളും കടന്നുവരുന്നതും അവരെ രക്ഷിക്കാൻ ഇനിയൊരു വഴിയും ഇല്ല എന്ന് മനസ്സിലാക്കി സത്യനാഥൻ രണ്ടു പേരെയും താൻ ചായം തേയ്ക്കുന്ന കത്തി കൊണ്ട് കൊല്ലുന്നതും. അവർക്കുപിന്നാലെ വീട്ടിലേയ്ക്ക് കയറിവരുന്ന വിജയനെയും അയാളുടെ സുഹൃത്തിനെയും അതേ കത്തി കൊണ്ടാണ് സത്യൻ കൊല്ലുന്നത്. എം. ടി. – മോഹൻലാൽ മാജിക് സത്യന്റെ ഭൂതകാലം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനിലെത്തിച്ച് സത്യന്റെ ജയിലിലെ കാത്തിരിപ്പിന്റെ ഭീകരത ഓരോ പ്രേക്ഷകനെയും അനുഭവിപ്പിച്ച് സത്യനോടൊപ്പം നമ്മെ കൊണ്ടുപോകുന്ന എം. ടി. യുടെ തിരക്കഥയെക്കുറിച്ച് – എം. ടി. യ്ക്ക് മാത്രം സാധ്യമാകുന്ന ഒന്ന് എന്നേ പറയാനാവൂ. എം. ടി. യുടെ മറ്റെല്ലാ തിരക്കഥകളെയും പോലെതന്നെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ‘സദയം’ എന്ന സിനിമയുടെയും ജീവൻ. തന്റെ മകന്റെ (വിജയൻ) ഘാതകനെ തൂക്കിക്കൊല്ലുന്നത് കാണാൻ വേണ്ടി മാത്രം ട്രാൻസ്ഫർ ചോദിച്ചുവാങ്ങി വരുന്ന ഡോ. നമ്പ്യാർ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ തിലകൻ, ഡൊമിനിക് അച്ചനായി നെടുമുടി വേണു, ജയയായി മാതു, മനസ്സിൽ ഒരുപാട് നന്മയുള്ള ജയിലർ മാധവനായി മുരളി, ജയിൽപ്പുള്ളികളായ കുഞ്ഞാലി (ശ്രീനിവാസൻ), കണാരൻ (ടി. ജി. രവി) – അങ്ങനെ എല്ലാ കഥാപാത്രങ്ങളും തലയെടുപ്പോടെ നിൽക്കുന്നത് ആ തിരക്കഥയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്. പക്ഷേ, സത്യനാഥൻ എന്ന കഥാപാത്രത്തിന്റെ മാനസികസംഘർഷങ്ങളും സങ്കീർണ്ണഭാവങ്ങളും അഭിനയിച്ച്, അല്ല ജീവിച്ച് ഫലിപ്പിക്കാൻ മോഹൻലാൽ എന്ന അതുല്യനടൻ ഇല്ലായിരുന്നെങ്കിൽ ഈ സിനിമയുടെ ജാതകം തന്നെ മറ്റൊന്നാകുമായിരുന്നു എന്നതിൽ സംശയമില്ല. മനുഷ്യനെ ഈ ലോകത്തോട് ചേർത്തുനിർത്തുന്നത് ബന്ധങ്ങളാണ്. ബന്ധങ്ങളില്ലാത്ത അല്ലെങ്കിൽ ബന്ധങ്ങളറ്റുപോയ ഒരാൾക്ക് മരണഭയം ഉണ്ടാവില്ല. അങ്ങനെയൊരാളായിട്ടാണ് സത്യനാഥൻ ജയിലിലെത്തുന്നത്. ഒടുവിൽ 1991 ഫെബ്രുവരി 23-ന് തൂക്കാനുള്ള ഓർഡർ വരുമ്പോഴും അയാൾക്ക് മരണഭയം തെല്ലുമുണ്ടാവുന്നില്ല. പെട്ടെന്നെല്ലാം തീർന്നുകിട്ടണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. മൃതദേഹം ഏറ്റുവാങ്ങാൻപോലും ആരുമില്ലെന്ന് അയാൾ പറയുന്നുണ്ട്. പക്ഷേ, വളരെ അപ്രതീക്ഷിതമായാണ് തൂക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സ്റ്റേ ഓർഡർ വരുന്നത്. സാങ്കേതിക തടസ്സം കാരണം തൂക്കുന്നത് നിർത്തിവെയ്ക്കാനുള്ള ഓർഡർ. ഇവിടെയാണ് എം. ടി. സമാനതകളില്ലാത്ത തിരക്കഥാകൃത്താവുന്നത്. ബന്ധങ്ങളറ്റുപോയ, മരണഭയം തെല്ലുമില്ലാത്ത സത്യനാഥന് പക്ഷേ പ്രതീക്ഷയുടെ ഒരു തരിമ്പ് മതി ജീവിക്കാൻ, അഥവാ ജീവിക്കണം എന്നാഗ്രഹിക്കാൻ. ഏതൊരു മനുഷ്യന്റെയും ബലഹീനതയാണത്. ഉള്ളിൽ അടക്കിപ്പിടിച്ച എല്ലാ വികാരങ്ങളും സത്യനാഥനിൽ നിന്ന് ഒരുമിച്ച് പുറത്തുവരുന്നത് അപ്പോഴാണ്. ഒരു പൊട്ടിക്കരച്ചിലിന്റെ രൂപത്തിൽ! കരഞ്ഞുകൊണ്ട് ഡൊമിനിക് അച്ചന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന സത്യനാഥന്റെ മുഖം ഈ സിനിമ കണ്ടിട്ടുള്ള ഒരാൾക്കും മറക്കാൻ കഴിയില്ല. സത്യനാഥന്റെ മരണവും കാത്ത് കിടന്നിരുന്ന ഡോ. നമ്പ്യാർ സത്യം മനസ്സിലാക്കിയ ശേഷം അയാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതും ദയാഹർജ്ജി അയയ്ക്കുന്നതും സ്റ്റേ ഓർഡർ വന്നതിനു ശേഷമാണ്. ഒടുവിൽ അനാഥമാകുമായിരുന്ന സത്യന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതും ഡോ. നമ്പ്യാർ തന്നെ. മകന്റെ ചെയ്തികൾക്കൊരു പരിഹാരമെന്നോണം ജയയെ സംരക്ഷിക്കുന്നുമുണ്ടയാൾ. ‘സദയം’ എന്ന ചിത്രം നമ്മുടെ നാട്ടിലെ കോടതികളുടെ നേരെയും ജുഡീഷ്യൽ സംവിധാനത്തിനു നേരെയും വിരൽചൂണ്ടുന്നുണ്ട്. “ഉവ്വ്, അല്ലെങ്കിൽ ഇല്ല. ഈ രണ്ടിലൊന്ന് പറയാനല്ലേ കോടതിയിൽ ചാൻസുള്ളൂ. സത്യം എപ്പോഴും ഈ രണ്ടിന്റെയും ഇടയ്ക്ക് എവിടെയെങ്കിലും ആവുമ്പോൾ എന്തുചെയ്യും?” എന്ന് സത്യനാഥൻ മാധവൻ ജയിലറോട് ചോദിക്കുന്ന ചോദ്യം കോടതികളിലെ വിധിപറച്ചിലിന്റെ പാകപ്പിഴകളെ തുറന്നുകാട്ടുന്നതാണ്. സത്യനാഥനെപ്പോലെ ഹതഭാഗ്യരായ എത്രയാളുകൾ അഴികൾക്കുള്ളിൽ കഴിയുന്നുണ്ടാവും എന്ന ദുഃഖസത്യം കൂടി ഇവിടെ തിരക്കഥാകൃത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. ‘ജോൺസം’ഗീതം ‘സദയം’ എന്ന സിനിമയുടെ ആസ്വാദനം പൂർണ്ണമാകണമെങ്കിൽ ജോൺസന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് പറഞ്ഞേ തീരൂ. സത്യനാഥന്റെ ദൈന്യതയും അയാളുടെ മരണത്തിനു വേണ്ടിയുള്ള കത്തിരിപ്പും ഇത്രയേറെ അനുഭവവേദ്യമാകുന്നത് ജോൺസന്റെ മാസ്മരികസംഗീതം ഉള്ളതുകൊണ്ടുകൂടിയാണ്. സത്യനാഥൻ നിശ്ശബ്ദമായി സംസാരിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. അയാളുടെ മനസ്സിന്റെ മുഴുവൻ വികാരങ്ങളും വിഹ്വലതകളും പ്രേക്ഷകനിൽ എത്തിക്കുന്നതിൽ ജോൺസന്റെ സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. അദ്ദേഹത്തെ തീർച്ചയായും മലയാളസിനിമ ഇന്ന് മിസ് ചെയ്യുന്നു. ആ വലിയ പ്രതിഭയ്ക്കു മുന്നിലെ എന്റെ വിനീത പ്രണാമം കൂടിയാണ് ഈ ആസ്വാദനം. ‘സ’ദയം സദയം എന്നാൽ ദയയോടുകൂടിയത് – with compassion എന്നർഥം. ദയ കാണിക്കാൻ ഒരുപാട് വഴികളുണ്ട്. സത്യനാഥൻ അത് കാണിച്ചത് പക്ഷേ കൊലപാതകത്തിലൂടെയാണെന്നു മാത്രം. സിനിമ കണ്ട ഏവരുടെയും മനസ്സിനെ പിടിച്ചുലച്ച ആ കൊലപാതകരംഗം ഒന്നോർക്കുക: സത്യനാഥൻ വരച്ചുമുഴുമിപ്പിക്കുന്ന പൈശാചികരൂപം, കത്തികൊണ്ട് കോറിയിടുന്നത് കടും ചുവപ്പ് ചായം, അതിന് ചോരയുടെ നിറം, ഗന്ധം. ചോരക്കറ പിടിച്ചപോലെയുള്ള അയാളുടെ മങ്ങിയ ചുവപ്പ് നിറത്തിലുള്ള ഷർട്ട്, പശ്ചാത്തലത്തിൽ ഇടയ്ക്കയുടെ നാദം – ഇവയെല്ലാമുണ്ടാക്കുന്ന ഒരു പ്രത്യേകതരം ഭയാനകാന്തരീക്ഷം. “പേടിക്കെന്താ നിറം? ചുവപ്പോ അതോ കറുപ്പോ? പേടിക്ക് കൃത്യം നിറമില്ല. നിറം മാറിക്കൊണ്ടിരിക്കും. പേടി കുറെ കഴിയുമ്പോൾ തമാശയാവും. തമാശ പിന്നെ പൊട്ടിച്ചിരി. പിന്നെ പാട്ട്. പിന്നെ കൂട്ടക്കരച്ചിൽ” എന്ന സത്യനാഥന്റെ ഡയലോഗ് ഓർക്കുക. സത്യനാഥൻ മിനിക്കുട്ടിയോട് സംസാരിക്കുമ്പോൾ പശ്ചാത്തലത്തിലുള്ള ചുവപ്പ് കലർന്ന വെളിച്ചം ഓർക്കുക. സത്യനാഥൻ വരച്ചിട്ട ജയയുടെ ചിത്രവും ആ കണ്ണുകളിലെ തീക്ഷ്ണതയും ഓർക്കുക. ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടനും കലാസംവിധായകനായ കൃഷ്ണൻകുട്ടിയും ഈ രംഗങ്ങളിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. പക്ഷേ 15 മിനിറ്റ് ദൈർഘ്യമുള്ള ആ ഹൃദയഭേദകമായ രംഗം മോഹൻലാൽ എന്ന പ്രതിഭയുടെ വൺമാൻഷോ ആയി നമുക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ദൈവത്തിന് നന്ദി പറയുക. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച നടന്മാരിലൊരാൾ നമ്മുടെ നാട്ടുകാരനാണെന്നതിൽ! മറക്കാനാവാത്ത മറ്റു ചില രംഗങ്ങൾ 1. ഡോ. നമ്പ്യാർ താൻ വിജയന്റെ അച്ഛനാണെന്ന് പറയുമ്പോൾ സത്യനാഥൻ ആദ്യമൊന്ന് ഞെട്ടി, പിന്നെ നിഗൂഢമായി ചിരിക്കുന്ന രംഗം. അയാളുടെ മനസ്സിലെ വികാരങ്ങൾ അപ്പോൾ വായിച്ചെടുക്കാൻ പ്രയാസം. 2. തൂക്കിലേറ്റുന്ന സ്ഥലം സന്ദർശിക്കുന്ന ഡോ. നമ്പ്യാർ. അവിടുത്തെ സംവിധാനങ്ങളെപ്പറ്റിയും ഉപയോഗിക്കുന്ന കയറിനെപ്പറ്റിയുമൊക്കെ അയാൾക്ക് ഉത്‌കണ്ഠയുണ്ട്. ഒരു തരത്തിലും സത്യനാഥൻ രക്ഷപ്പെട്ടുകൂടാ എന്ന ചിന്തയാണയാൾക്ക്. കയറിന്റെ ക്വാളിറ്റി പരിശോധിക്കാൻ സത്യനാഥനോളം ഭാരമുള്ള ചാക്ക് തൂക്കിനോക്കുന്നുണ്ട്. താഴെയുള്ള വാതിൽ തുറന്ന് ചാക്ക് തൂങ്ങി നിൽക്കുന്ന ശബ്ദം കേട്ട് സത്യനാഥൻ തിരിഞ്ഞുനോക്കുന്ന ആ മില്ല്യൻ ഡോളർ ഷോട്ട് ഒന്ന് മാത്രം മതി ഈ സിനിമയുടെ മികവറിയാൻ. 3. തന്റെ മകന്റെ ചെയ്തികളുടെ സത്യാവസ്ഥ ജയയിൽ നിന്നറിയുമ്പോൾ ഡോ. നമ്പ്യാരുടെ ഭാര്യ പൊട്ടിക്കരയുന്ന രംഗം. വളരെ അപ്രതീക്ഷിതമാണാ കരച്ചിൽ. ശരിക്കും എന്റെ കണ്ണു നനയിച്ച രംഗം. വിദൂരസാമ്യം ടി വി ചന്ദ്രൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘കഥാവശേഷനും’ ഏതാണ്ട് ഇതുപോലൊരു പ്രമേയമാണ് കൈകാര്യം ചെയ്തത്. ‘കഥാവശേഷനി’ൽ വിധിയോടും ലോകത്തോടും പോരാടി തോറ്റുപോകുന്ന ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിച്ച് പിൻവാങ്ങുന്ന കഥയാണ് പറയുന്നത്. ശക്തമായ തിരക്കഥയും ഒരുപറ്റം പ്രതിഭകളുടെ സാന്നിധ്യവുമാണ് ഇവിടെ ‘സദയം’ എന്ന സിനിമയെ വേറിട്ടതാക്കുന്നത്. അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ‘സദയം’ ഓർമ്മിക്കപ്പെടുന്നതും. പുരസ്ക്കാരങ്ങൾ 1. ദേശീയ അവാർഡ് (1992) – മികച്ച തിരക്കഥ – എം. ടി. വാസുദേവൻ നായർ 2. കേരള സംസ്ഥാന അവാർഡ് (1992) – മികച്ച പശ്ചാത്തലസംഗീതം – ജോൺസൺ പിൻകുറിപ്പ് എം. ടി. യുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഒരേയൊരു സിനിമ ഇതാണെന്ന കാര്യം ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. ഇവരെന്തുകൊണ്ട് ഒന്നിൽ നിർത്തിക്കളഞ്ഞു എന്ന്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. ഇങ്ങനെയൊരു സിനിമയ്ക്ക് തന്നെ ആസ്വാദനം എഴുതാൻ കഴിഞ്ഞല്ലോ. ഒരു ഫ്രെഷ് ബോർഡ് തന്ന് വരച്ചുതുടങ്ങാൻ അനുവദിച്ച മൂവിരാഗയ്ക്ക് ഒരായിരം നന്ദി! കുത്തിക്കുറിയ്ക്കലുകൾക്ക് ഇവിടെ സ്ഥാനമില്ല. ഒരു സെക്കൻഡ് കോട്ട് ഇടാനും ഇവിടെ അവസരമില്ല. ചിത്രം പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചിട്ടേയുള്ളൂ. പക്ഷേ, വരച്ചു തീർന്നപ്പോൾ ചിത്രത്തിന് ചോരയുടെ നിറം. ഗന്ധവും!! | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 1:39 pm | |
| padam gambheeramanennu kttittundu ...pakshe kanan manassu varunnilla... | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 2:00 pm | |
| - Ammu wrote:
- Neelu wrote:
sadayam njanum kandittilla....
മരണശിക്ഷയെക്കാൾ ദാരുണവും ക്രൂരവുമാണ് മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്” സിനിമയുടെ ഒരു ഘട്ടത്തിൽ ജയിൽപ്പുള്ളിയായ കണാരൻ എന്ന കഥാപാത്രം (ടി. ജി. രവി) പറയുന്ന ഡയലോഗാണിത്.
എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ‘സദയം’ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഭീകരതയിലൂടെ സത്യനാഥനെയെന്നപോലെ (മോഹൻലാൽ) ഓരോ പ്രേക്ഷകനെയും കൊണ്ടുപോകുന്നുണ്ട്.
നാല് കൊലപാതകങ്ങളുടെ പേരിൽ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്ന സത്യനാഥനെ കണ്ണൂർ സെൻട്രൽ ജയിലിലെ ‘കണ്ട’ത്തിലേയ്ക്ക് (Condemned Cell) 1989 ജൂണ് 1-ന് കൊണ്ടുവരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഏറ്റവും ഭീകരന്മാരായ കുറ്റവാളികളെ മാത്രം പാർപ്പിക്കുന്ന ജയിലിനകത്തുള്ള മറ്റൊരു ജയിലാണ് Condemned Cell. അതിനകത്ത് എത്തുമ്പോൾത്തന്നെ ഒരുമാതിരിപ്പെട്ട ആളുകളുടെയൊക്കെ പകുതിജീവൻ പോവും എന്ന് ഡോ നമ്പ്യാർ (തിലകൻ) പറയുന്നുണ്ട്. എന്നാൽ അതിന്റെ യാതൊരു ഭയവും കൂസലുമില്ലാതെയാണ് സത്യനാഥൻ ‘കണ്ട’ത്തിൽ കഴിയുന്നത്. “മരിക്കാൻ ഭയമില്ലച്ചോ, ഈ കാത്തിരിപ്പാണ് വിഷമം” എന്നാണ് സത്യനാഥൻ തന്നെക്കാണാൻ വരുന്ന ഫാദർ ഡൊമിനിക്കിനോട് (നെടുമുടി വേണു) പറയുന്നത്. ആർക്കും വേണ്ടാത്ത തന്റെയീ ജീവിതം എത്രയും പെട്ടെന്ന് തീർന്നുകിട്ടണമെന്ന ചിന്തയാണ് അയാളുടെ മനസ്സിൽ. ഈ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയായ അച്ചനോട് ഇനി തന്നെക്കാണാൻ വരരുതെന്ന് സത്യൻ പറയുന്നത് ഒരിക്കൽക്കൂടി തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള ഭയം ഒന്നുകൊണ്ടു മാത്രമാണ്.
എന്താണ് സത്യനാഥന്റെ ഭൂതകാലം? രണ്ട് ചെറിയകുട്ടികളുടെയടക്കം നാല് കൊലപാതകങ്ങൾ ചെയ്യാൻ അയാൾക്കുണ്ടായ സാഹചര്യം എന്ത്? സത്യനാഥന്റെ ഓർമ്മകളിലൂടെയും ഫാ. ഡൊമിനിക്കിലൂടെയും ജയയിലൂടെയുമാണ് (മാതു) തിരക്കഥാകൃത്ത് ഇതിനുള്ള ഉത്തരം നമുക്ക് തരുന്നത്.
ഒട്ടും ഓർക്കാനിഷ്ടപ്പെടാത്ത ഒരു കുട്ടിക്കാലമായിരുന്നു സത്യനാഥന്റേത്. വേശ്യാവൃത്തിയിലേർപ്പെട്ട അമ്മയും ‘തന്തയില്ലാത്തവൻ’ എന്ന നാട്ടുകാരുടെ വിളിയും ഇളം പ്രായത്തിലേ അവനെ ഒരു തെമ്മാടിയാക്കി. അങ്ങനെ തെരുവുതെണ്ടിയായി വളർന്നിരുന്ന സത്യനാഥൻ എന്ന പയ്യന്റെ കലാപരമായ കഴിവുകൾ മനസ്സിലാക്കി അവനെ സ്വന്തം മകനെപ്പോലെ വളർത്തിവലുതാക്കിയത് ഡൊമിനിക് അച്ചനായിരുന്നു. നല്ലൊരു ചിത്രകാരനായിരുന്ന സത്യനാഥൻ ബോർഡെഴുത്ത് ജോലിയുമായി ബന്ധപ്പെട്ട് കോഴിക്കോട് വീടെടുത്ത് താമസിക്കുന്നതോടെയാണ് അയാളുടെ ജീവിതം തന്നെ മാറിമറിയുന്നത്. അയൽപക്കത്തെ വീട്ടിലെ വേശ്യകളും അവരുടെ അന്തിനേരത്തെ കാർ സവാരിയുമെല്ലാം അയാളെ ഒരുപാട് അസ്വസ്ഥനാക്കുന്നുണ്ട്. അവിടുത്തെ പെൺകുട്ടിയായ ജയയെ സഹായിക്കുന്നതും കുട്ടികളായ മിനിക്കുട്ടിയെയും രാജിമോളെയും പഠിപ്പിക്കുന്നതും അവരെങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹം കൊണ്ടാണ്. പക്ഷേ, വിധി അയാൾക്കായി കരുതിവെച്ചത് മറ്റുചിലതൊക്കെയായിരുന്നു. മീഡിയ കൺസൾട്ടൻസി കമ്പനി നടത്തുന്ന സ്ഥലത്തെ ധനികനായ വിജയന്റെ (മഹേഷ്) ഓഫീസിൽ സത്യനാഥനും അയാളുടെ ശുപാർശ പ്രകാരം ജയയ്ക്കും ജോലി കിട്ടുന്നു. ജോലിയിലും ജീവിതത്തിലും പ്രലോഭനങ്ങൾ കാണിച്ച് വിജയൻ ജയയെ ചതിക്കുമ്പോൾ എല്ലാം നിസ്സഹായനായി നോക്കി നിൽക്കാനേ സത്യന് കഴിയുന്നുള്ളൂ. ജയയെ വിവാഹം കഴിക്കണം എന്നുവരെ മനസ്സിലുറപ്പിച്ചിരുന്ന സത്യന്റെ കണ്മുന്നിൽ വെച്ചു തന്നെ ജയ വ്യഭിചാരം എന്ന ചുഴിയിലകപ്പെടുന്നു. എല്ലാം കൂടി മനസ്സ് താളം തെറ്റി ഒരു പ്രത്യേകതരം പാരാനോയിയാക് (Paranoiac) അവസ്ഥയിലെത്തിനിൽക്കുമ്പോഴാണ് മിനിക്കുട്ടിയും രാജിമോളും കടന്നുവരുന്നതും അവരെ രക്ഷിക്കാൻ ഇനിയൊരു വഴിയും ഇല്ല എന്ന് മനസ്സിലാക്കി സത്യനാഥൻ രണ്ടു പേരെയും താൻ ചായം തേയ്ക്കുന്ന കത്തി കൊണ്ട് കൊല്ലുന്നതും. അവർക്കുപിന്നാലെ വീട്ടിലേയ്ക്ക് കയറിവരുന്ന വിജയനെയും അയാളുടെ സുഹൃത്തിനെയും അതേ കത്തി കൊണ്ടാണ് സത്യൻ കൊല്ലുന്നത്.
എം. ടി. – മോഹൻലാൽ മാജിക് സത്യന്റെ ഭൂതകാലം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനിലെത്തിച്ച് സത്യന്റെ ജയിലിലെ കാത്തിരിപ്പിന്റെ ഭീകരത ഓരോ പ്രേക്ഷകനെയും അനുഭവിപ്പിച്ച് സത്യനോടൊപ്പം നമ്മെ കൊണ്ടുപോകുന്ന എം. ടി. യുടെ തിരക്കഥയെക്കുറിച്ച് – എം. ടി. യ്ക്ക് മാത്രം സാധ്യമാകുന്ന ഒന്ന് എന്നേ പറയാനാവൂ. എം. ടി. യുടെ മറ്റെല്ലാ തിരക്കഥകളെയും പോലെതന്നെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ‘സദയം’ എന്ന സിനിമയുടെയും ജീവൻ. തന്റെ മകന്റെ (വിജയൻ) ഘാതകനെ തൂക്കിക്കൊല്ലുന്നത് കാണാൻ വേണ്ടി മാത്രം ട്രാൻസ്ഫർ ചോദിച്ചുവാങ്ങി വരുന്ന ഡോ. നമ്പ്യാർ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ തിലകൻ, ഡൊമിനിക് അച്ചനായി നെടുമുടി വേണു, ജയയായി മാതു, മനസ്സിൽ ഒരുപാട് നന്മയുള്ള ജയിലർ മാധവനായി മുരളി, ജയിൽപ്പുള്ളികളായ കുഞ്ഞാലി (ശ്രീനിവാസൻ), കണാരൻ (ടി. ജി. രവി) – അങ്ങനെ എല്ലാ കഥാപാത്രങ്ങളും തലയെടുപ്പോടെ നിൽക്കുന്നത് ആ തിരക്കഥയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്. പക്ഷേ, സത്യനാഥൻ എന്ന കഥാപാത്രത്തിന്റെ മാനസികസംഘർഷങ്ങളും സങ്കീർണ്ണഭാവങ്ങളും അഭിനയിച്ച്, അല്ല ജീവിച്ച് ഫലിപ്പിക്കാൻ മോഹൻലാൽ എന്ന അതുല്യനടൻ ഇല്ലായിരുന്നെങ്കിൽ ഈ സിനിമയുടെ ജാതകം തന്നെ മറ്റൊന്നാകുമായിരുന്നു എന്നതിൽ സംശയമില്ല.
മനുഷ്യനെ ഈ ലോകത്തോട് ചേർത്തുനിർത്തുന്നത് ബന്ധങ്ങളാണ്. ബന്ധങ്ങളില്ലാത്ത അല്ലെങ്കിൽ ബന്ധങ്ങളറ്റുപോയ ഒരാൾക്ക് മരണഭയം ഉണ്ടാവില്ല. അങ്ങനെയൊരാളായിട്ടാണ് സത്യനാഥൻ ജയിലിലെത്തുന്നത്. ഒടുവിൽ 1991 ഫെബ്രുവരി 23-ന് തൂക്കാനുള്ള ഓർഡർ വരുമ്പോഴും അയാൾക്ക് മരണഭയം തെല്ലുമുണ്ടാവുന്നില്ല. പെട്ടെന്നെല്ലാം തീർന്നുകിട്ടണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. മൃതദേഹം ഏറ്റുവാങ്ങാൻപോലും ആരുമില്ലെന്ന് അയാൾ പറയുന്നുണ്ട്. പക്ഷേ, വളരെ അപ്രതീക്ഷിതമായാണ് തൂക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സ്റ്റേ ഓർഡർ വരുന്നത്. സാങ്കേതിക തടസ്സം കാരണം തൂക്കുന്നത് നിർത്തിവെയ്ക്കാനുള്ള ഓർഡർ. ഇവിടെയാണ് എം. ടി. സമാനതകളില്ലാത്ത തിരക്കഥാകൃത്താവുന്നത്. ബന്ധങ്ങളറ്റുപോയ, മരണഭയം തെല്ലുമില്ലാത്ത സത്യനാഥന് പക്ഷേ പ്രതീക്ഷയുടെ ഒരു തരിമ്പ് മതി ജീവിക്കാൻ, അഥവാ ജീവിക്കണം എന്നാഗ്രഹിക്കാൻ. ഏതൊരു മനുഷ്യന്റെയും ബലഹീനതയാണത്. ഉള്ളിൽ അടക്കിപ്പിടിച്ച എല്ലാ വികാരങ്ങളും സത്യനാഥനിൽ നിന്ന് ഒരുമിച്ച് പുറത്തുവരുന്നത് അപ്പോഴാണ്. ഒരു പൊട്ടിക്കരച്ചിലിന്റെ രൂപത്തിൽ! കരഞ്ഞുകൊണ്ട് ഡൊമിനിക് അച്ചന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന സത്യനാഥന്റെ മുഖം ഈ സിനിമ കണ്ടിട്ടുള്ള ഒരാൾക്കും മറക്കാൻ കഴിയില്ല. സത്യനാഥന്റെ മരണവും കാത്ത് കിടന്നിരുന്ന ഡോ. നമ്പ്യാർ സത്യം മനസ്സിലാക്കിയ ശേഷം അയാൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതും ദയാഹർജ്ജി അയയ്ക്കുന്നതും സ്റ്റേ ഓർഡർ വന്നതിനു ശേഷമാണ്. ഒടുവിൽ അനാഥമാകുമായിരുന്ന സത്യന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതും ഡോ. നമ്പ്യാർ തന്നെ. മകന്റെ ചെയ്തികൾക്കൊരു പരിഹാരമെന്നോണം ജയയെ സംരക്ഷിക്കുന്നുമുണ്ടയാൾ.
‘സദയം’ എന്ന ചിത്രം നമ്മുടെ നാട്ടിലെ കോടതികളുടെ നേരെയും ജുഡീഷ്യൽ സംവിധാനത്തിനു നേരെയും വിരൽചൂണ്ടുന്നുണ്ട്. “ഉവ്വ്, അല്ലെങ്കിൽ ഇല്ല. ഈ രണ്ടിലൊന്ന് പറയാനല്ലേ കോടതിയിൽ ചാൻസുള്ളൂ. സത്യം എപ്പോഴും ഈ രണ്ടിന്റെയും ഇടയ്ക്ക് എവിടെയെങ്കിലും ആവുമ്പോൾ എന്തുചെയ്യും?” എന്ന് സത്യനാഥൻ മാധവൻ ജയിലറോട് ചോദിക്കുന്ന ചോദ്യം കോടതികളിലെ വിധിപറച്ചിലിന്റെ പാകപ്പിഴകളെ തുറന്നുകാട്ടുന്നതാണ്. സത്യനാഥനെപ്പോലെ ഹതഭാഗ്യരായ എത്രയാളുകൾ അഴികൾക്കുള്ളിൽ കഴിയുന്നുണ്ടാവും എന്ന ദുഃഖസത്യം കൂടി ഇവിടെ തിരക്കഥാകൃത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു.
‘ജോൺസം’ഗീതം ‘സദയം’ എന്ന സിനിമയുടെ ആസ്വാദനം പൂർണ്ണമാകണമെങ്കിൽ ജോൺസന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് പറഞ്ഞേ തീരൂ. സത്യനാഥന്റെ ദൈന്യതയും അയാളുടെ മരണത്തിനു വേണ്ടിയുള്ള കത്തിരിപ്പും ഇത്രയേറെ അനുഭവവേദ്യമാകുന്നത് ജോൺസന്റെ മാസ്മരികസംഗീതം ഉള്ളതുകൊണ്ടുകൂടിയാണ്. സത്യനാഥൻ നിശ്ശബ്ദമായി സംസാരിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. അയാളുടെ മനസ്സിന്റെ മുഴുവൻ വികാരങ്ങളും വിഹ്വലതകളും പ്രേക്ഷകനിൽ എത്തിക്കുന്നതിൽ ജോൺസന്റെ സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. അദ്ദേഹത്തെ തീർച്ചയായും മലയാളസിനിമ ഇന്ന് മിസ് ചെയ്യുന്നു. ആ വലിയ പ്രതിഭയ്ക്കു മുന്നിലെ എന്റെ വിനീത പ്രണാമം കൂടിയാണ് ഈ ആസ്വാദനം.
‘സ’ദയം സദയം എന്നാൽ ദയയോടുകൂടിയത് – with compassion എന്നർഥം. ദയ കാണിക്കാൻ ഒരുപാട് വഴികളുണ്ട്. സത്യനാഥൻ അത് കാണിച്ചത് പക്ഷേ കൊലപാതകത്തിലൂടെയാണെന്നു മാത്രം. സിനിമ കണ്ട ഏവരുടെയും മനസ്സിനെ പിടിച്ചുലച്ച ആ കൊലപാതകരംഗം ഒന്നോർക്കുക:
സത്യനാഥൻ വരച്ചുമുഴുമിപ്പിക്കുന്ന പൈശാചികരൂപം, കത്തികൊണ്ട് കോറിയിടുന്നത് കടും ചുവപ്പ് ചായം, അതിന് ചോരയുടെ നിറം, ഗന്ധം. ചോരക്കറ പിടിച്ചപോലെയുള്ള അയാളുടെ മങ്ങിയ ചുവപ്പ് നിറത്തിലുള്ള ഷർട്ട്, പശ്ചാത്തലത്തിൽ ഇടയ്ക്കയുടെ നാദം – ഇവയെല്ലാമുണ്ടാക്കുന്ന ഒരു പ്രത്യേകതരം ഭയാനകാന്തരീക്ഷം. “പേടിക്കെന്താ നിറം? ചുവപ്പോ അതോ കറുപ്പോ? പേടിക്ക് കൃത്യം നിറമില്ല. നിറം മാറിക്കൊണ്ടിരിക്കും. പേടി കുറെ കഴിയുമ്പോൾ തമാശയാവും. തമാശ പിന്നെ പൊട്ടിച്ചിരി. പിന്നെ പാട്ട്. പിന്നെ കൂട്ടക്കരച്ചിൽ” എന്ന സത്യനാഥന്റെ ഡയലോഗ് ഓർക്കുക. സത്യനാഥൻ മിനിക്കുട്ടിയോട് സംസാരിക്കുമ്പോൾ പശ്ചാത്തലത്തിലുള്ള ചുവപ്പ് കലർന്ന വെളിച്ചം ഓർക്കുക. സത്യനാഥൻ വരച്ചിട്ട ജയയുടെ ചിത്രവും ആ കണ്ണുകളിലെ തീക്ഷ്ണതയും ഓർക്കുക. ക്യാമറ കൈകാര്യം ചെയ്ത ആനന്ദക്കുട്ടനും കലാസംവിധായകനായ കൃഷ്ണൻകുട്ടിയും ഈ രംഗങ്ങളിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. പക്ഷേ 15 മിനിറ്റ് ദൈർഘ്യമുള്ള ആ ഹൃദയഭേദകമായ രംഗം മോഹൻലാൽ എന്ന പ്രതിഭയുടെ വൺമാൻഷോ ആയി നമുക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ദൈവത്തിന് നന്ദി പറയുക. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച നടന്മാരിലൊരാൾ നമ്മുടെ നാട്ടുകാരനാണെന്നതിൽ!
മറക്കാനാവാത്ത മറ്റു ചില രംഗങ്ങൾ 1. ഡോ. നമ്പ്യാർ താൻ വിജയന്റെ അച്ഛനാണെന്ന് പറയുമ്പോൾ സത്യനാഥൻ ആദ്യമൊന്ന് ഞെട്ടി, പിന്നെ നിഗൂഢമായി ചിരിക്കുന്ന രംഗം. അയാളുടെ മനസ്സിലെ വികാരങ്ങൾ അപ്പോൾ വായിച്ചെടുക്കാൻ പ്രയാസം.
2. തൂക്കിലേറ്റുന്ന സ്ഥലം സന്ദർശിക്കുന്ന ഡോ. നമ്പ്യാർ. അവിടുത്തെ സംവിധാനങ്ങളെപ്പറ്റിയും ഉപയോഗിക്കുന്ന കയറിനെപ്പറ്റിയുമൊക്കെ അയാൾക്ക് ഉത്‌കണ്ഠയുണ്ട്. ഒരു തരത്തിലും സത്യനാഥൻ രക്ഷപ്പെട്ടുകൂടാ എന്ന ചിന്തയാണയാൾക്ക്. കയറിന്റെ ക്വാളിറ്റി പരിശോധിക്കാൻ സത്യനാഥനോളം ഭാരമുള്ള ചാക്ക് തൂക്കിനോക്കുന്നുണ്ട്. താഴെയുള്ള വാതിൽ തുറന്ന് ചാക്ക് തൂങ്ങി നിൽക്കുന്ന ശബ്ദം കേട്ട് സത്യനാഥൻ തിരിഞ്ഞുനോക്കുന്ന ആ മില്ല്യൻ ഡോളർ ഷോട്ട് ഒന്ന് മാത്രം മതി ഈ സിനിമയുടെ മികവറിയാൻ.
3. തന്റെ മകന്റെ ചെയ്തികളുടെ സത്യാവസ്ഥ ജയയിൽ നിന്നറിയുമ്പോൾ ഡോ. നമ്പ്യാരുടെ ഭാര്യ പൊട്ടിക്കരയുന്ന രംഗം. വളരെ അപ്രതീക്ഷിതമാണാ കരച്ചിൽ. ശരിക്കും എന്റെ കണ്ണു നനയിച്ച രംഗം.
വിദൂരസാമ്യം ടി വി ചന്ദ്രൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘കഥാവശേഷനും’ ഏതാണ്ട് ഇതുപോലൊരു പ്രമേയമാണ് കൈകാര്യം ചെയ്തത്. ‘കഥാവശേഷനി’ൽ വിധിയോടും ലോകത്തോടും പോരാടി തോറ്റുപോകുന്ന ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിച്ച് പിൻവാങ്ങുന്ന കഥയാണ് പറയുന്നത്. ശക്തമായ തിരക്കഥയും ഒരുപറ്റം പ്രതിഭകളുടെ സാന്നിധ്യവുമാണ് ഇവിടെ ‘സദയം’ എന്ന സിനിമയെ വേറിട്ടതാക്കുന്നത്. അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ‘സദയം’ ഓർമ്മിക്കപ്പെടുന്നതും.
പുരസ്ക്കാരങ്ങൾ 1. ദേശീയ അവാർഡ് (1992) – മികച്ച തിരക്കഥ – എം. ടി. വാസുദേവൻ നായർ 2. കേരള സംസ്ഥാന അവാർഡ് (1992) – മികച്ച പശ്ചാത്തലസംഗീതം – ജോൺസൺ
പിൻകുറിപ്പ് എം. ടി. യുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഒരേയൊരു സിനിമ ഇതാണെന്ന കാര്യം ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. ഇവരെന്തുകൊണ്ട് ഒന്നിൽ നിർത്തിക്കളഞ്ഞു എന്ന്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. ഇങ്ങനെയൊരു സിനിമയ്ക്ക് തന്നെ ആസ്വാദനം എഴുതാൻ കഴിഞ്ഞല്ലോ.
ഒരു ഫ്രെഷ് ബോർഡ് തന്ന് വരച്ചുതുടങ്ങാൻ അനുവദിച്ച മൂവിരാഗയ്ക്ക് ഒരായിരം നന്ദി! കുത്തിക്കുറിയ്ക്കലുകൾക്ക് ഇവിടെ സ്ഥാനമില്ല. ഒരു സെക്കൻഡ് കോട്ട് ഇടാനും ഇവിടെ അവസരമില്ല. ചിത്രം പരമാവധി ഭംഗിയാക്കാൻ ശ്രമിച്ചിട്ടേയുള്ളൂ. പക്ഷേ, വരച്ചു തീർന്നപ്പോൾ ചിത്രത്തിന് ചോരയുടെ നിറം. ഗന്ധവും!! njanum ee padam eeyadutha kande | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 2:03 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 4:24 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 6:10 pm | |
| bharatham, his highness abdulla, kamaladalam okke oru style...music oriented kireedam,chenkol,sadayam veroru style...tragedy oriented
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Jun 08, 2015 6:45 pm | |
| - vipinraj wrote:
- bharatham, his highness abdulla, kamaladalam okke oru style...music oriented
kireedam,chenkol,sadayam veroru style...tragedy oriented
ee bharathathilum kamaladalathilum okke tragedy illee | |
| | | vipinraj Forum Boss
Location : Dubai
| | | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Jun 09, 2015 9:09 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Jun 09, 2015 9:19 am | |
| പ്രഭുസോളമന്റെ ചിത്രത്തില്‍ ധനുഷിന് നായിക; കീര്‍ത്തിക്ക് തമിഴില്‍ തിരക്ക് മലയാളത്തില്‍ ശ്രദ്ധേയയായി കഴിഞ്ഞാല്‍ പിന്നെ മറുനാട്ടിലേക്ക്. മലയാളത്തിന് നായികാദാരിദ്ര്യമെന്ന് ഉറക്കെവിളിച്ചു പറയുമ്പോഴും മലയാളത്തില്‍ നിന്നും മറ്റൊരു നടിക്ക് കൂടി തെന്നിന്ത്യന്‍ സിനിമാവേദിയില്‍ നക്ഷത്രം തെളിയുന്നു. തമിഴിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്ന കീര്‍ത്തിസുരേഷിനാണ് തിരക്കാകുന്നത്. തമിഴില്‍ നിന്ന് ഏറെ പെരുമയുള്ള സംവിധായകനായി മാറിയിട്ടുള്ള പ്രഭു സോളമന്റെ പുതിയചിത്രത്തില്‍ കീര്‍ത്തി നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ധനുഷായിരിക്കും നായകനെന്നും അടുത്തവര്‍ഷം ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് വിവരം. ശിവകാര്‍ത്തികേയന്‍റെ നായികയായി രജനി മുരുകന്‍ റിലീസിന് തയ്യാറെടുക്കുമ്പോഴാണ് കീര്‍ത്തി ധനുഷിന്റെ നായികയാകാനും തയ്യാറാകുന്നത്. വിക്രംപ്രഭുവിന്റെ ഇത് എന്ന മായം, പാന്‍പുസട്ടൈ എന്നീ ചിത്രങ്ങളിലെയും നായിക ഈ മലയാളി പെണ്‍കുട്ടിയാണ്. മോഹന്‍ലാല്‍, ഇഷാന്‍ എന്നിവര്‍ക്കൊപ്പം ഗീതാഞ്‌ജലിയിലൂടെ പ്രിയദര്‍ശന്‍ അവതരിപ്പിച്ച കീര്‍ത്തി ദിലീപ് നായകനായ റിംഗ് മാസ്‌റ്ററിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Jun 09, 2015 9:21 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |