Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(9) | |
|
+14Paandyettan Neelu Kannan Parthan nettooraan Minnoos unnikmp Abhijit Greeeeeshma Ammu shamsheershah midhun sandeep Binu 18 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 22, 2015 10:26 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Mon Jun 22, 2015 12:37 pm | |
| BJP returns favour, Modi suit buyer to get back land: The BJP government in Gujarat has planned to return the 'favour' diamond tycoon Laljibhai Patel had done by purchasing PM Narendra Modi's monogrammed suit for Rs 4.31 crore in February. All arrangements have been made through the BJP-controlled Surat MC to "return' 12,000 sq m on the outer ring road of the Surat city to a Patel-owned sports club for the construction of an "international standard sports complex". The disputed land, priced around Rs 54 crore, was earlier marked by the civic body as "reserved for social infrastructure', which could have included construction of roads, hospitals or any other public utility service. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum(9) Mon Jun 22, 2015 12:48 pm | |
| | |
| | | Ammu Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Mon Jun 22, 2015 5:43 pm | |
| - Ammu wrote:
- midhun wrote:
- International Yoga Day what a celebration modiji
Yes. യോഗ ... ആ വാക്കിന്റെ അര്‍ത്ഥമെന്താന്നറിയോ നിങ്ങള്ക്ക്?. അതറിയണമെങ്കില്‍ ആദ്യം യോഗ എന്താണെന്നു അറിയണം. ഫോട്ടോഷോപ്പുകള്‍ നിരത്തി വെച്ച മുഖപുസ്തകത്താളില്‍ നിന്നും നമ്മള്‍ പഠിച്ച യോഗ അല്ല, അനുഭവങ്ങളുടെ യോഗ . ആയുര്‍വേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് യോഗ .. . ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാന-മനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.. ഇന്നലെ നമോ , ത്രിവര്‍ണ്ണ പതാകപതിച്ച ഷോളുമായി വന്നു കാട്ടിക്കൊട്ടിയതല്ല യഥാര്‍ത്ഥ യോഗ ..അതിനു ചില ചിട്ടവട്ടങ്ങള്‍ ഒക്കെ ഉണ്ട് .യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്..
നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ട പ്രാർത്ഥനയും ചൊല്ലുക.
യോഗ എന്ന ആരോഗ്യപരിപാലനത്തിന്റെ സോള്‍ ആത്മാവ്, ഫോട്ടോഷോപ്പ് അക്കാഡമിയില്‍ മാസാമാസം അടവെച്ച് വിരിയിച്ചെടുക്കുന്ന പുത്തന്‍ വികസന മുഖങ്ങള്‍ അവകാശപ്പെടുന്നവര്‍ക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സ് ഉണ്ടാവണം സെന്സിബിളിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. യോഗാ എന്നാല്‍ വെറും ഒരു മാസ് ഡ്രില്‍ ആയാണോ ധരിച്ചു വെച്ചിരിക്കുന്നത് ഇന്നലെ കാട്ടിയ ചടങ്ങുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു... congressukariyude deena rodhanam congress has to pay heavy price for this international yoga day lokam muzhuvan ennale aacharichu.. enthoru assoya | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 11:43 am | |
| ലജ്ജിപ്പിക്കേണ്ട കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്കും ഇന്ത്യയിലെ സര്‍ക്കാറിനുമുള്ള ഗൗരവത്തിലുള്ള ഓര്‍മപ്പെടുത്തലാണ്. രാജ്യത്ത് വര്‍ഗീയ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഒപ്പം അക്രമികള്‍ നീതിന്യായ നടപടികളില്‍നിന്ന് മുക്തരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പ് യു.എന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നും അവസ്ഥ അതുതന്നെ. കുറ്റവാളികള്‍ക്ക് നിയമനടപടികളില്‍നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന കുറ്റമുക്തി (ഇംപ്യൂണിറ്റി) നീതിനിഷേധവും മനുഷ്യാവകാശ നിഷേധവും മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് കടുത്ത നാണക്കേടുമാണ്. 2013ലെ യു.എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ നിയമബാഹ്യമായ ഏറ്റുമുട്ടല്‍ കൊലകളെയും അമിതാധികാര പ്രയോഗങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ‘അഫ്സ്പ’ പോലുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അതിനെ പുച്ഛിച്ച് തള്ളാനാണ് മുതിര്‍ന്നത്. ഇപ്പോളിതാ, ആ റിപ്പോര്‍ട്ടിന്‍െറ തുടര്‍ച്ചയായി വന്ന റിപ്പോര്‍ട്ടില്‍ യു.എന്‍ പ്രത്യേകാന്വേഷകന്‍ പ്രശ്നങ്ങള്‍ പിന്നെയും വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു നടപടിയുമുണ്ടായില്ളെന്ന് മാത്രമല്ല, തെറ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികാരികളെ മോദി സര്‍ക്കാര്‍ സംരക്ഷിക്കുകകൂടി ചെയ്യുന്നുവെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. 2010ലെ മച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കുത്തരവാദികളായ അഞ്ച് സുരക്ഷാഭടന്മാരെ നിയമനടപടിക്ക് വിധേയരാക്കിയത് മാത്രമാണ് സ്വാഗതാര്‍ഹമായ സംഭവം. അതേസമയം, മറ്റനേകം സംഭവങ്ങളില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമടക്കം നല്‍കിക്കൊണ്ടിരിക്കുന്നു. ഇശ്റത്ത് ജഹാന്‍-സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പ്രോസിക്യൂഷന്‍ നേരിടുന്ന ഉന്നതോദ്യോഗസ്ഥരെ ജോലിയില്‍ തിരിച്ചെടുത്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസം. ഇത് കുറ്റവാളികളായ പൊലീസുകാരെ പ്രോത്സാഹിപ്പിക്കലാണ്. അഫ്സ്പയും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വേണമെന്ന അന്യായ നിയമം തുടരുന്നു. പീഡിതരായ ജനവിഭാഗങ്ങളും സമുദായങ്ങളും നീതിലഭിക്കാതെ കഷ്ടപ്പെടുന്നു. തട്ടിക്കൊണ്ടുപോകപ്പെടുന്നവരുടെ സംരക്ഷണത്തിനായുള്ള യു.എന്‍ ഉടമ്പടിയും മര്‍ദനത്തിനെതിരായ യു.എന്‍ ഉടമ്പടിയും അംഗീകരിക്കാന്‍ ഇനിയും ഇന്ത്യ തയാറായിട്ടില്ല. ഇന്ത്യയില്‍ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ വര്‍ധിതമായ തോതില്‍ അക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടുമാസം മുമ്പാണ്. ആംനസ്റ്റി ഇന്‍റര്‍നാഷനലും ഇന്ത്യയിലെ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. വിഭാഗീയതയും വിവേചനവും അതിന്‍െറ ഇരകളെ മാത്രമല്ല ബാധിക്കുന്നത്. രാജ്യത്തെ മൊത്തം അത് ബാധിക്കും. ആസ്ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് എന്ന സംഘടന ഇറക്കിയ ‘2014ലെ ആഗോള സമാധാന സൂചിക’ അതാണ് തെളിയിക്കുന്നത്. സമാധാന നിലയില്‍ 162 രാജ്യങ്ങളില്‍ 143ാമതാണത്രെ ഇന്ത്യ. ജാതി-മത-വര്‍ഗാടിസ്ഥാനത്തിലുള്ള അക്രമങ്ങളുടെ പേരില്‍ നമുക്ക് വന്‍തോതില്‍ ദേശീയ സമ്പത്ത് നഷ്ടമായി. 2014ല്‍ മാത്രം അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും 34,170 കോടി ഡോളര്‍ (21.73 ലക്ഷം കോടി രൂപ) പാഴായി: ഓരോ ഇന്ത്യക്കാരനും 15,077 രൂപ വീതം. നടപ്പുവര്‍ഷം കേന്ദ്രബജറ്റിലെ വന്‍പദ്ധതി നീക്കിയിരിപ്പുകളെക്കാള്‍ കൂടുതലാണിത് -തൊഴിലുറപ്പ് പദ്ധതി (34,699 കോടി രൂപ), ആരോഗ്യമേഖല (33,150 കോടി രൂപ), വിദ്യാഭ്യാസവും ഉച്ചഭക്ഷണവും (68,960 കോടി രൂപ) തുടങ്ങിയവയെക്കാള്‍ കൂടുതല്‍. പ്രതിരോധ ബജറ്റ് പോലും (2,46,000 കോടി രൂപ) ആഭ്യന്തര അക്രമങ്ങള്‍ക്ക് ചെലവാകുന്നതിന്‍െറ അഞ്ചിലൊന്നേ വരൂ. ഇത്രവലിയ നഷ്ടത്തിന് ആരാണ് ഉത്തരവാദി എന്നതിനുള്ള ഉത്തരമാണ് ‘മോദി സര്‍ക്കാറിന്‍െറ 365 ദിവസം’ വിലയിരുത്തുന്ന മറ്റൊരു ഡല്‍ഹി റിപ്പോര്‍ട്ട്. 2014 മേയ് 26 മുതല്‍ 2015 ജൂണ്‍ തുടക്കം വരെ ഇന്ത്യയില്‍ വര്‍ഗീയ അക്രമങ്ങളില്‍ ചുരുങ്ങിയത് 43 പേര്‍ കൊല്ലപ്പെട്ടു. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ 212, മുസ്ലിംകള്‍ക്കെതിരെ 175 എന്നിവക്ക് പുറമെ വര്‍ഗീയ പ്രസ്താവനകള്‍ 234 എണ്ണം ഉണ്ടായെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. അസമിലെ ബോഡോ ആക്രമണത്തില്‍ കൊല്ലപ്പെട്ട 108 മുസ്ലിംകള്‍ ഇതിനുപുറമെയാണ്. അഭയാര്‍ഥികളായത് ലക്ഷങ്ങളാണ്. ഇതെല്ലാം വരുത്തിവെക്കുന്ന ദേശീയനഷ്ടം അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍ പ്രതികരിക്കുകയും തിരുത്തല്‍ നടപടികളെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനുണ്ട്. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 11:49 am | |
| പ്രകൃതിയെ വേട്ടയാടാം; സര്‍ക്കാറുണ്ട് കൂട്ടിന്
ഓറിഗണ്‍കാരി സാദീ കൊളുത്തിയ തീയില്‍ വാം സ്പ്രിങ്സ് ഇന്ത്യന്‍ റിസര്‍വേഷനില്‍ കത്തിനശിച്ചത് 51,000 ഏക്കര്‍ വനം. തീയണക്കാന്‍ വേണ്ടിവന്നത് 48 കോടി രൂപ. ഇതൊന്നും പോരാഞ്ഞ് ‘എന്‍െറ തീ ഇഷ്ടപ്പെട്ടോ’ എന്ന് ഫേസ്ബുക്കില്‍ അവരുടെ ആഹ്ളാദ പോസ്റ്റ്... കാമുകന്‍െറ സാമീപ്യമില്ലാതെ ബോറടിച്ച 23കാരി യുവതി വിരസതയകറ്റാനാണത്രേ കാടിന് തീവെച്ചത്. കൊടുമ്പിരിക്കൊണ്ട വിരഹവും പിരിമുറുക്കവും വരുത്തിവെച്ച വിന. കാറില്‍നിന്ന് ഒരു ചെറുപടക്കം കൊളുത്തി റോഡരികിലെ കുറ്റിക്കാട്ടിലിടുകയാണ് സാദീ ചെയ്തത്. അമേരിക്കയിലെ ഓറിഗണില്‍ നടന്ന അതിവിചിത്രമായ ഈ സംഭവം പുറത്തുവന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. യുവതിക്കെതിരെ യു.എസ് കോടതിയില്‍ കേസ് നടക്കുകയാണിപ്പോള്‍. ഇപ്പോഴിതാ, കോര്‍പറേറ്റുകള്‍ക്കായി അരയും തലയും മുറുക്കിക്കഴിഞ്ഞ ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ സമീപനവും ഏതാണ്ട് ഇതിന് സമാനം. ഇവിടെ ബോറടിച്ചിട്ടല്ല; പ്രത്യുപകാരമെന്നോണം കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് ‘ആസ്തി വര്‍ധിപ്പിച്ചുകൊടുക്കല്‍’ ഉടമ്പടിയുടെ ഭാഗമായാണ് ഇവിടെ പ്രകൃതിയുടെ കടക്കല്‍ കത്തിവെക്കുന്ന ക്രൂരതയെന്നുമാത്രം. ‘മേക് ഇന്‍ ഇന്ത്യ’ക്ക് മറവില്‍ യഥേഷ്ടം മരം മുറിക്കാനാണ് മോദിസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി വനനിയമംതന്നെ പൊളിച്ചെഴുതുകയാണ്. വന്‍കിട പദ്ധതികളുടെ പേരില്‍ വനം വെട്ടിവീഴ്ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍കൂടി ലക്ഷ്യമിടുന്ന പുതുക്കിയ വനനിര്‍വചനം ഉടന്‍ പുറത്തിറങ്ങും. സ്വകാര്യ ഭൂമിയിലെ മരങ്ങളെയും പ്ളാന്‍േറഷനുകളെയും വനനിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയും വനഭൂമി വ്യവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതികൂടാതെ വെട്ടിമാറ്റാന്‍ അനുവദിച്ചുമാണ് നിയമ ഭേദഗതി വരുന്നത്. കൂടുതല്‍ വനമേഖലയുള്ള സംസ്ഥാനങ്ങള്‍ക്ക് വികസനപ്രവൃത്തികള്‍ നടത്തുന്നതിന് അനുമതിയും ഇതോടെ എളുപ്പമാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന ടി.ആര്‍.എസ്. സുബ്രഹ്മണ്യന്‍ സമിതിയുടെ ശിപാര്‍ശ പ്രകാരം വനം-പരിസ്ഥിതി-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റനിയമമാക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ നിര്‍വചനം തയാറായിട്ടുള്ളത്. 35 ശതമാനം വൃക്ഷമേലാപ്പുള്ള പ്രദേശം വനനിയമ പരിധിക്ക് പുറത്താകും. വന്‍കിട സംരംഭങ്ങള്‍ക്കുപോലും പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമില്ളെന്നും ഇക്കാര്യത്തില്‍ സംരംഭകന്‍െറ സ്വയം സത്യവാങ്മൂലം വിശ്വാസത്തിലെടുക്കണമെന്നുമാണ് പ്രകൃതിയുടെ നൊമ്പരം തീര്‍ത്തും കണക്കിലെടുക്കാത്ത മറ്റൊരു നിര്‍ദേശം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ നാമമാത്ര നിബന്ധനകള്‍ ബാധകമാക്കാം. എന്നാല്‍, ഇത് ഒരിക്കലും നിക്ഷേപക താല്‍പര്യത്തിന് തീര്‍ത്തും വിരുദ്ധമായിക്കൂടാ. പാരിസ്ഥിതികാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിര്‍ദേശിക്കുന്നു, പുത്തന്‍ നിയമം. ജൈവവൈവിധ്യത്തിന്‍െറ അത്യപൂര്‍വ ഇടമായ പശ്ചിമഘട്ടത്തിനു പിന്നാലെ പൂര്‍വഘട്ടവും എന്തിനേറെ എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന ഹിമാലയന്‍ പ്രാന്തങ്ങള്‍പോലും കൊള്ളയടിക്കാന്‍ നിയമപരമായും രാഷ്ട്രീയമായും പിന്തുണയൊരുക്കുകയാണ് ഭരണം കൈയാളുന്നവര്‍. വനനശീകരണവും മറ്റും മൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ എവറസ്റ്റിലെ മഞ്ഞുപാളികളുടെ 70 ശതമാനത്തിലേറെയും 85 വര്‍ഷംകൊണ്ട് ഉരുകിത്തീരുമെന്നും ഇത് പ്രളയമുള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ക്കിടയാക്കുമെന്നും പഠനം പറയുമ്പോഴാണ് കാടിളക്കി പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നത്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വിഭവങ്ങളുടെ അമിത ചൂഷണവും സമുദ്ര ആവാസവ്യവസ്ഥ പാടെ തകിടം മറിക്കുന്നെന്ന് പഠനത്തില്‍ കണ്ടത്തെിയത് അടുത്തനാളിലാണ്. ലോകത്താകെ മത്സ്യവിഭവശേഷിയുടെ മൂന്നില്‍ രണ്ടിനടുത്ത് ചൂഷണം ചെയ്യപ്പെട്ടുകഴിഞ്ഞതായാണ് ലോക വന്യജീവി സംരക്ഷണ നിധി മുന്‍കൈയെടുത്ത് നടത്തിയ സര്‍വേയിലും അവലോകനത്തിലും വ്യക്തമായത്. വന്യജീവി സംരക്ഷണ നിധിയുടെ നിര്‍ദേശപ്രകാരം ഓസ്ട്രിയയിലെ ഗ്ളോബല്‍ ചെയ്ഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പും സംയുക്തമായാണ് പഠനം നടത്തിയത്. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും അമിത ചൂഷണവും സമുദ്ര സമ്പദ്വ്യവസ്ഥ പാടെ തകര്‍ക്കുകയാണെന്ന കണ്ടത്തെലുമുണ്ട്. 1970 മുതലുള്ള സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം സമുദ്ര ഊഷ്മാവ് ക്രമാതീതമായി ഉയരുകയും അമ്ളത വര്‍ധിക്കുകയും ചെയ്തു. ഇക്കാലയളവില്‍ സമുദ്ര ജൈവവൈവിധ്യം 39 ശതമാനമാണ് കുറഞ്ഞത്. പവിഴപ്പുറ്റുകളുടെ എണ്ണത്തില്‍ പകുതിയും മൂന്നിലൊന്ന് കടല്‍ പുല്ലുകളും അപ്രത്യക്ഷമായി. മലിനീകരണംമൂലം സമുദ്ര ആവാസവ്യവസ്ഥയില്‍ തന്നെ കാര്യമായ വ്യതിയാനമുണ്ടായി. അതിനിടെ, വനാവകാശ നിയമത്തിലും വെള്ളം ചേര്‍ത്താണ് കോര്‍പറേറ്റ് വനം കൊള്ളക്ക് രാജ്യത്ത് അരങ്ങൊരുക്കുന്നത്. പദ്ധതികള്‍ക്കായി വനഭൂമി മാറ്റുമ്പോള്‍ തദ്ദേശവാസികളുടെയും ആദിവാസികളുടെയും സമ്മതം വേണമെന്ന വനാവകാശ നിയമത്തിലെ നിര്‍ദേശത്തിലും മാറ്റങ്ങള്‍ വരുത്താന്‍ പരിസ്ഥിതി മന്ത്രാലയം സമ്മതം അറിയിച്ചുകഴിഞ്ഞു. 2006ലെ നിയമപ്രകാരം തദ്ദേശവാസികളുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിച്ചുമാത്രമേ പദ്ധതികള്‍ക്കായി വനഭൂമി മാറ്റാനാകൂ. എന്നാല്‍, ഇത് നിര്‍ബന്ധമല്ളെന്ന് ഏപ്രില്‍ 29ന് സുപ്രീംകോടതിയില്‍ പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം നല്‍കി. ഈ നടപടിയെ എതിര്‍ത്ത് രംഗത്തത്തെിയ കേന്ദ്ര ആദിവാസിക്ഷേമ മന്ത്രാലയം, വനാവകാശ നിയമത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കും സംരക്ഷണത്തിനും ലക്ഷ്യത്തിനും വിരുദ്ധമാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മാര്‍ഗരേഖകളെന്നും വ്യക്തമാക്കുന്നു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ തദ്ദേശവാസികളുടെയോ ഗ്രാമസഭയുടെയോ പഞ്ചായത്തിന്‍െറയോ അനുമതി ആവശ്യമുള്ളൂവെന്നാണ് ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയം പറയുന്നത്. പാരിസ്ഥിതിക പ്രത്യാഘാതം തടസ്സമാകാതെ പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കുകയെന്നതാണ് ഇതിനെല്ലാം പിന്നിലെ ലക്ഷ്യം. കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയ മേഖലകളില്‍ വ്യാജമായ സമ്മതപത്രങ്ങള്‍ കോര്‍പറേറ്റുകള്‍ ഉണ്ടാക്കുന്നെന്ന് ആരോപിക്കുന്ന പരിസ്ഥിതി സംഘടനകളുടെ വായടപ്പിക്കുന്ന തന്ത്രവും അധികൃതര്‍ കൈക്കൊള്ളുന്നു. വ്യവസായവത്കരണത്തിന്‍െറ പേരില്‍ മരം മുറിക്കാം, സംസ്ഥാനങ്ങള്‍ക്കും പ്രാദേശികമായി വനനിര്‍വചനം ഉണ്ടാക്കാം, വനമുള്ള സ്വകാര്യഭൂമി കൈവശക്കാരന് എപ്പോള്‍ വേണമെങ്കിലും വെട്ടിവെളുപ്പിക്കാം എന്നിങ്ങനെ പ്രകൃതിയെ വെല്ലുവിളിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം വരുന്നത്. ദേശീയതലത്തില്‍ ഏകീകൃത ഒറ്റ നിര്‍വചനത്തിന് പകരം പ്രാദേശിക ഭൂപ്രകൃതിയുടെയും സസ്യസമ്പത്തിന്‍െറയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍വചനം കൊണ്ടുവരാനും പുതിയ നിയമം സ്വാതന്ത്ര്യം നല്‍കുന്നു. ഇനിയങ്ങോട്ട് വനങ്ങളുടെ നിലനില്‍പ് രാഷ്ട്രീയ താല്‍പര്യം നോക്കിയായിരിക്കുമെന്ന് ഇത് ഉറപ്പിക്കുന്നു. സ്വകാര്യഭൂമിയിലോ കൃഷിയോഗ്യമല്ലാത്ത ഭൂമിയിലോ കോര്‍പറേറ്റ് അധീനതയിലുള്ള ഭൂമിയിലോ നടത്തുന്ന വനവത്കരണ സംരംഭങ്ങള്‍ വനം എന്ന നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കും. ഇവക്കായി വൃക്ഷഭൂമി (ട്രീ ലാന്‍ഡ്) എന്ന പുതിയ വിഭജനം കൊണ്ടുവരും. നിലവിലെ നിര്‍വചനങ്ങളുടെ പരിമിതി കാരണം സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വനവത്കരണം തടസ്സപ്പെടുന്നുണ്ട്. വന്‍തോതില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച ഭൂമി വനമായി പരിഗണിക്കപ്പെടുകയും പിന്നീട് ഉടമകള്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തടസ്സം നേരിടുകയും ചെയ്യുന്നു. ഇത് ഒഴിവാക്കി സ്വകാര്യമേഖലയിലെ വനവത്കരണം പ്രോത്സാഹിപ്പിക്കുകയാണത്രെ ലക്ഷ്യം. 70 ശതമാനമോ അധിലധികമോ വൃക്ഷമേലാപ്പുള്ള വനങ്ങള്‍ ‘നോ ഗോ സോണ്‍’ (മനുഷ്യരുടെ പ്രവേശം നിരോധിക്കുന്ന മേഖല ) ആക്കണമെന്ന ശിപാര്‍ശ മാത്രമാണ് പുതു നിയമത്തില്‍ ആശാവഹം. എന്നാല്‍, ശേഷിച്ച വനം കൈയേറില്ളെന്ന് ഉറപ്പില്ലാത്തതും വനമേഖലയില്‍ 30 ശതമാനം തീര്‍ത്തും വെട്ടിവെളുപ്പിക്കാന്‍ വഴിയൊരുക്കുന്നതുമായ നീക്കങ്ങള്‍ ആശങ്കയുടെ ഗ്രാഫ് ഉയര്‍ത്തുന്നു. എല്ലാം മിനുക്കി കോണ്‍ക്രീറ്റ് സൗധങ്ങള്‍ തീര്‍ക്കുന്നതും വലിയ വ്യവസായ സംരംഭങ്ങളുമാണ് വികസനമെന്ന ചിന്തയാണ് പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ കോടാലി വീഴ്ത്തുന്നത്. വികസനമെന്നാല്‍ കൃഷിയും പച്ചപ്പും നല്ല വെള്ളവും ശുദ്ധമായ വായുവുമാണ് എന്ന തിരിച്ചറിവ് നാട് വാഴുന്നോര്‍ക്കുണ്ടാകാതെ തരമില്ല. അന്തരീക്ഷത്തിലെ കാര്‍ബണിന്‍െറ തോത് കുറച്ചുകൊണ്ടുവന്ന് ഓക്സിജന്‍െറ അളവ് വര്‍ധിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും യത്നിക്കണമെന്ന യു.എന്‍ നിര്‍ദേശത്തിന് കടകവിരുദ്ധമാണ് ഹരിതാഭയെയാകെയും പുറമെ കടലും കൊള്ളചെയ്ത് ഓക്സിജന്‍ ഇല്ലാതാക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂട നിലപാടെന്ന് വ്യക്തം. രാജ്യത്തിന്‍െറ ശ്വാസകോശമായ പശ്ചിമഘട്ടത്തിന്‍െറ നിലനില്‍പ് ഇന്ത്യയുടെ മൊത്തം ആവാസവ്യവസ്ഥക്ക് അനിവാര്യമാണെന്ന ബോധ്യങ്ങള്‍ക്കുശേഷവും അമിത പ്രകൃതിചൂഷണത്തിന് ഭരണകൂടങ്ങള്‍ തന്നെ മുന്നില്‍നില്‍ക്കുന്ന വിരോധാഭാസമാണ് സംജാതമായിരിക്കുന്നത്. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 12:30 pm | |
| - Ammu wrote:
- midhun wrote:
- International Yoga Day what a celebration modiji
Yes. യോഗ ... ആ വാക്കിന്റെ അര്‍ത്ഥമെന്താന്നറിയോ നിങ്ങള്ക്ക്?. അതറിയണമെങ്കില്‍ ആദ്യം യോഗ എന്താണെന്നു അറിയണം. ഫോട്ടോഷോപ്പുകള്‍ നിരത്തി വെച്ച മുഖപുസ്തകത്താളില്‍ നിന്നും നമ്മള്‍ പഠിച്ച യോഗ അല്ല, അനുഭവങ്ങളുടെ യോഗ . ആയുര്‍വേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് യോഗ .. . ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാന-മനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.. ഇന്നലെ നമോ , ത്രിവര്‍ണ്ണ പതാകപതിച്ച ഷോളുമായി വന്നു കാട്ടിക്കൊട്ടിയതല്ല യഥാര്‍ത്ഥ യോഗ ..അതിനു ചില ചിട്ടവട്ടങ്ങള്‍ ഒക്കെ ഉണ്ട് .യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്..
നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ട പ്രാർത്ഥനയും ചൊല്ലുക.
യോഗ എന്ന ആരോഗ്യപരിപാലനത്തിന്റെ സോള്‍ ആത്മാവ്, ഫോട്ടോഷോപ്പ് അക്കാഡമിയില്‍ മാസാമാസം അടവെച്ച് വിരിയിച്ചെടുക്കുന്ന പുത്തന്‍ വികസന മുഖങ്ങള്‍ അവകാശപ്പെടുന്നവര്‍ക്ക് ഈ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സ് ഉണ്ടാവണം സെന്സിബിളിറ്റി ഉണ്ടാവണം, സെന്‍സിറ്റിവിറ്റി ഉണ്ടാവണം. യോഗാ എന്നാല്‍ വെറും ഒരു മാസ് ഡ്രില്‍ ആയാണോ ധരിച്ചു വെച്ചിരിക്കുന്നത് ഇന്നലെ കാട്ടിയ ചടങ്ങുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു... | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 1:42 pm | |
| Complaint against Modi for insulting national flag : A Dalit activist lodged a complaint with the Puducherry police against Prime Minister Narendra Modi for insulting the national flag during the International Yoga Day celebrations on Sunday. Police said Dalit Sena state general secretary Sundar lodged a complaint with the Oreleanpet police stating that he received photographs in his WhatsApp account showing Modi insulting the national flag by hanging the tricolour on his neck and using it to wipe his sweat while performing yoga in New Delhi. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 7:53 pm | |
| - Ammu wrote:
- Complaint against Modi for insulting national flag :
A Dalit activist lodged a complaint with the Puducherry police against Prime Minister Narendra Modi for insulting the national flag during the International Yoga Day celebrations on Sunday.
Police said Dalit Sena state general secretary Sundar lodged a complaint with the Oreleanpet police stating that he received photographs in his WhatsApp account showing Modi insulting the national flag by hanging the tricolour on his neck and using it to wipe his sweat while performing yoga in New Delhi. oru comment നിങ്ങൾക്കൊക്കെ ബുദ്ധി കുറവായിട്ടോ മനസ്സിലവഞ്ഞിട്ടോ അല്ല. ഒന്നും സഹിക്കുന്നില്ല. ലോകം മുഴുവൻ ഇന്നലെ ഭാരതത്തിന്റെ സംഭാവനയായ യോഗ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു, നമ്മുടെ പ്രധാന മന്ത്രിയുടെ നിവേദനത്തിന്റെ പ്രാധാന്യം കൊണ്ട്, അദ്ധേഹത്തിന്റെ പ്രയത്നം കൊണ്ട്, 192 രാജ്യങ്ങളും 20 കോടി ജനങ്ങളുമാണ് ഭാഗഭാക്കായത്, യുവാക്കളെ മുന്നിൽ നിർത്തി കൂടെ നിന്ന് യോഗ ചെയ്തു മാതൃക കാണിച്ചു.. വിയർത്തപ്പോൾ സ്വന്തം കഴുത്തിൽ ഷോൾ എടുത്തു തുടച്ചു.. നടന്ന വഴിയിൽ കണ്ട കുപ്പി കുനിഞ്ഞെടുത്തു മാറ്റിയിട്ടു.. ഇതൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതല്ല.. ദേശീയബോധത്തിൽ വളർന്നു ദേശഭക്തി ഊട്ടിയുറപ്പിച്ചു ലോകമാതൃകയാവാൻ എല്ലാവര്ക്കും ആവില്ല. വിരളമായി നേതാക്കന്മാർ സംഘടനയുടെ അച്ചടക്കത്തിൽ കൂടി വളർന്നു സംഘടനക്കും ഉയരത്തിൽ എത്തും. അതാണ് മോദി.. അസൂയപെട്ടിട്ടു കാര്യമില്ല. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.. വന്ദേ മാതരം | |
| | | gauri Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 7:57 pm | |
| Kazhuthil chuttiya thorthengane desheeya pathaaka aakum.. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 8:00 pm | |
| - gauri wrote:
- Kazhuthil chuttiya thorthengane desheeya pathaaka aakum..
pinnallathe.. non issue | |
| | | gauri Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 8:04 pm | |
| - midhun wrote:
- gauri wrote:
- Kazhuthil chuttiya thorthengane desheeya pathaaka aakum..
pinnallathe.. non issue yes.. ithoru issue onnumalla.. Petrol or diesel Vila koodi ennu paranju aakramichal sammathikkaam | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 8:05 pm | |
| - gauri wrote:
- midhun wrote:
pinnallathe.. non issue yes.. ithoru issue onnumalla.. Petrol or diesel Vila koodi ennu paranju aakramichal sammathikkaam diesel vila 3 roopa kurachu last week. | |
| | | gauri Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 8:09 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(9) Tue Jun 23, 2015 8:11 pm | |
| - midhun wrote:
- gauri wrote:
yes.. ithoru issue onnumalla.. Petrol or diesel Vila koodi ennu paranju aakramichal sammathikkaam diesel vila 3 roopa kurachu last week. petrolinu vela koottiyaarnnu | |
| | | Binu Forum Boss
Location : Kuwait
| | | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 9:26 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 9:29 am | |
| എം.പിമാര്‍ക്ക് 'പോക്കറ്റ് സുരക്ഷ'; പാര്‍ലമെന്റ് കാന്റീനുകളില്‍ കോടികളുടെ ഇളവ് ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണം സാധാരണക്കാരന്റെ കീശ ചോര്‍ത്തുന്ന കാലത്തും ജനപ്രതിനിധികളുടെ ഭക്ഷണത്തിനായി പാര്‍ലമെന്റ് കാന്റീനുകളില്‍ സബ്‌സിഡിയിനത്തില്‍ ചെലവിടുന്നത് കോടികള്‍. എം.പിമാരെ തീറ്റിപ്പോറ്റാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷംമാത്രം കാന്റീനുകള്‍ക്കായി അനുവദിച്ചത് 60.7 കോടിരൂപയുടെ സബ്‌സിഡി! ജനങ്ങള്‍ക്കു സ്വപ്‌നം കാണാന്‍മാത്രം കഴിയുന്ന വിലക്കുറവിലാണ് പാര്‍ലമെന്റ് കാന്റീനുകളില്‍ ഭക്ഷണവിതരണം പൊടിപൊടിക്കുന്നത്. വേതനത്തിനു പുറമേ പ്രതിവര്‍ഷം 1.4 ലക്ഷം രൂപയോളം പോക്കറ്റിലാക്കുന്നവര്‍ക്കാണ് ഈ സൗജന്യം. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഇക്കാര്യം വക്‌തമായത്. ഹോട്ടലുകളില്‍ തീവിലയുള്ള മിക്ക ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വെജ്-നോണ്‍ വെജ് വ്യത്യാസമില്ലാതെ അമ്പരപ്പിക്കുന്ന വിലക്കുറവാണ് എം.പിമാര്‍ക്കായുള്ള കാന്റീനുകളില്‍. ജനപ്രിയ ഭക്ഷണമായ മസാല ദോശയ്‌ക്ക് വെറും ആറു രൂപയാണ് എം.പിമാരില്‍നിന്ന് ഈടാക്കുന്നത്; സബ്‌സിഡി 75 ശതമാനം! പൂരി സബ്‌ജിയിലേക്കെത്തുമ്പോള്‍ സബ്‌സിഡി നിരക്ക് 88 ശതമാനത്തിലെത്തും. 18 രൂപ മുടക്കിയാല്‍ എം.പിമാര്‍ക്ക് ഒന്നാന്തരം മട്ടന്‍ കട്‌ലറ്റിന്റെ രുചി ആസ്വദിക്കാം. മട്ടണ്‍ കറി 20 രൂപയ്‌ക്കു ലഭിക്കുമ്പോള്‍ ഫിഷ് ഫ്രൈഡ് വിത്ത് ചിപ്‌സിനാകട്ടെ 25 രൂപയും. രുചികരമായ ഭക്ഷണം മികച്ച ഗുണനിലവാരത്തില്‍ തയാറാക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വന്‍തുക ചെലവാകുമെങ്കിലും അവ തീന്‍മേശയിലെത്തുമ്പോള്‍ എം.പിമാര്‍ നല്‍കേണ്ടത് നാമമാത്ര തുകമാത്രം. ഉദാഹരണത്തിന് വെജിറ്റബിള്‍ സ്‌റ്റൂവിനുള്ള സാധനസാമഗ്രികള്‍ വാങ്ങാന്‍ ശരാശരി 41.25 രൂപ വേണ്ടിവരും. എന്നാല്‍ എം.പിമാര്‍ക്ക് ഇവ ലഭിക്കുന്നത് 90 ശതമാനം സബ്‌സിഡിയില്‍ വെറും നാലു രൂപയ്‌ക്ക്! മാംസ ഭക്ഷണം തയാറാക്കാന്‍ 99.05 രൂപ വേണ്ടിവരുമെങ്കിലും 66 ശതമാനം ഇളവില്‍ 33 രൂപയ്‌ക്ക് എം.പിമാര്‍ക്ക് ഇഷ്‌ടഭോജ്യം മുന്നിലെത്തും. അല്‍പമെങ്കിലും "ലാഭം" റോട്ടി വില്‍പനയിലൂടെയാണ്. ഇതു തയാറാക്കാന്‍ 77 പൈസയേ ചെലവാകുന്നുള്ളൂവെങ്കിലും വില്‍ക്കുന്നത് ഒരു രൂപയ്‌ക്കാണ്. രുചിയൂറുന്ന 76 ഇനങ്ങളാണത്രേ കാന്റീനുകളില്‍ ജനപ്രതിനിധികള്‍ക്കായി ഓരോദിവസവും തയാറാക്കുന്നത്. സാദാ മുട്ട പുഴുങ്ങിയതുമുതല്‍ വിവിധ മട്ടണ്‍, ചിക്കന്‍ വിഭവങ്ങളുടെവരെ രുചി നുണയാം; പോക്കറ്റ് കാലിയാകുമെന്ന ആധിയില്ലാതെതന്നെ. - | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 9:35 am | |
| - midhun wrote:
- Ammu wrote:
- Complaint against Modi for insulting national flag :
. oru comment നിങ്ങൾക്കൊക്കെ ബുദ്ധി കുറവായിട്ടോ മനസ്സിലവഞ്ഞിട്ടോ അല്ല. ഒന്നും സഹിക്കുന്നില്ല. ലോകം മുഴുവൻ ഇന്നലെ ഭാരതത്തിന്റെ സംഭാവനയായ യോഗ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു, നമ്മുടെ പ്രധാന മന്ത്രിയുടെ നിവേദനത്തിന്റെ പ്രാധാന്യം കൊണ്ട്, അദ്ധേഹത്തിന്റെ പ്രയത്നം കൊണ്ട്, 192 രാജ്യങ്ങളും 20 കോടി ജനങ്ങളുമാണ് ഭാഗഭാക്കായത്, യുവാക്കളെ മുന്നിൽ നിർത്തി കൂടെ നിന്ന് യോഗ ചെയ്തു മാതൃക കാണിച്ചു.. വിയർത്തപ്പോൾ സ്വന്തം കഴുത്തിൽ ഷോൾ എടുത്തു തുടച്ചു.. നടന്ന വഴിയിൽ കണ്ട കുപ്പി കുനിഞ്ഞെടുത്തു മാറ്റിയിട്ടു.. ഇതൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതല്ല.. ദേശീയബോധത്തിൽ വളർന്നു ദേശഭക്തി ഊട്ടിയുറപ്പിച്ചു ലോകമാതൃകയാവാൻ എല്ലാവര്ക്കും ആവില്ല. വിരളമായി നേതാക്കന്മാർ സംഘടനയുടെ അച്ചടക്കത്തിൽ കൂടി വളർന്നു സംഘടനക്കും ഉയരത്തിൽ എത്തും. അതാണ് മോദി.. അസൂയപെട്ടിട്ടു കാര്യമില്ല. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.. വന്ദേ മാതരം മോഡിക്കെതിരേ പൊട്ടിത്തെറി [You must be registered and logged in to see this link.]ന്യൂഡല്‍ഹി: എതിര്‍ശബ്‌ദമില്ലാതെ പാര്‍ട്ടിക്കുള്ളില്‍ കരുത്തനായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ഒടുവില്‍ പ്രതിഷേധം. ഫ്‌ളക്‌സ് ബോര്‍ഡുകളുമായി മുതിര്‍ന്ന നേതാവിന്റെ അനുയായികള്‍ രംഗത്തുവന്നതു നേതൃത്വത്തെ ഞെട്ടിച്ചു. നരേന്ദ്രമോഡിയുടെ അപ്രീതിക്കു പാത്രമായി ബി.ജെ.പിക്കു പുറത്തായ മുന്‍ ജനറല്‍ സെക്രട്ടറി സഞ്‌ജയ് ജോഷിയുടെ അനുയായികളാണ് ഡല്‍ഹിയില്‍ വ്യാപകമായി മോഡിക്കെതിരേ വിമര്‍ശന ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. അതേസമയം, ലളിത് മോഡി വിവാദത്തില്‍ കുടുങ്ങിയ സുഷമാ സ്വരാജിനെയും വസുന്ധരരാജെ സിന്ധ്യയെയും സംരക്ഷിക്കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരേ ബി.ജെ.പി. എം.പി. പരസ്യമായി രംഗത്തു വന്നതും നേതൃത്വത്തിനു പ്രഹരമായി. മുന്‍ ആഭ്യന്തര സെക്രട്ടറികൂടിയായ ആര്‍.കെ. സിങ്ങാണ് ലളിത് മോഡി വിഷയത്തില്‍ നേതൃത്വത്തിന്റെ നിലപാട് ധാര്‍മികമല്ലെന്ന് തുറന്നടിച്ചത്. ഡല്‍ഹിയിലെ പ്രധാനസ്‌ഥലങ്ങളില്‍തന്നെയാണ് സഞ്‌ജയ് ജോഷിയുടെ അനുയായികള്‍ മോഡിക്കെതിരായ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്. അശോക റോഡിലെ ബി.ജെ.പി. ആസ്‌ഥാനത്തിനും ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷായുടെ വീടിനു മുന്നിലും കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഉയര്‍ന്നത്. മോഡിയുമായി ഇടഞ്ഞുനില്‍ക്കുന്ന അദ്വാനിയുടെ വീടിനു മുമ്പിലും ബോര്‍ഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. മധ്യഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമാനമായ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. . മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ് വസുന്ധര രാജെ തുടങ്ങിയവരുമായി അകലം പാലിക്കുന്ന നേതാവാണ് പാകിസ്‌താനെയും ബംഗ്ലാദേശിനെയും സ്‌നേഹിക്കുന്നതെന്ന് ഫ്‌ളക്‌സില്‍ പരിഹസിക്കുന്നു. മോഡിയുടേയും അമിത്‌ഷായുടേയും ചിത്രങ്ങള്‍ ഫ്‌ളക്‌സുകളില്‍ ഉണ്ടെങ്കിലും ഇരുവരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ സഞ്‌ജയ് ജോഷിയുടെ ചിത്രത്തിന് താഴെ മുന്‍ ജനറല്‍ സെക്രട്ടറിയെന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. നേരത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആര്‍.എസ്.എസ്. നിയോഗിച്ച ജനറല്‍ സെക്രട്ടറിയായിരുന്നു സഞ്‌ജയ് ജോഷി. നിലവില്‍ ജോഷിക്ക് പാര്‍ട്ടിയിലോ ആര്‍.എസ്.എസിലോ ചുമതലകളില്ല. എന്നാല്‍, സംഘപരിവാറില്‍ ജോഷിക്ക് അനുയായികളുണ്ട്. 60 ബി.ജെ.പി. എം.പിമാരുടെ പിന്തുണയും ജോഷിക്കുണ്ടെന്നാണു കരുതുന്നത്. ജോഷിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും ഇതേപോലെ ഡല്‍ഹിയില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നരേന്ദ്രമോഡിയുമായി വ്യക്‌തിപരമായ അകലം പാലിച്ചിരുന്ന സഞ്‌ജയ് ജോഷിയെ മോഡി തന്നെയാണു പാര്‍ട്ടിയില്‍നിന്നു പുകച്ചുചാടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജോഷിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലൈംഗിക ആരോപണം മോഡി അനുകൂലികള്‍ ഇതിനായി ഉപയോഗപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സി.ഡി. ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ സി.ഡി. വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജോഷിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും പദവികള്‍ നല്‍കിയില്ല.സ്‌ഥിതി വഷളാകാതിരിക്കാന്‍ പാര്‍ട്ടിക്ക് ദോഷം വരുത്തിവയ്‌ക്കുന്ന ഒന്നും ചെയ്യരുതെന്ന് അനുയായികളോട് ജോഷി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് വകവയ്‌ക്കാതെയാണ് വീണ്ടും ജോഷിയുടെ പേരില്‍ വിമര്‍ശന ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ലളിത് മോഡി വിഷയത്തില്‍ മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, വസുന്ധരയ്‌ക്കും സുഷമയ്‌ക്കും സംരക്ഷണം നല്‍കുന്ന സാഹചര്യത്തില്‍, ലളിത് മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയ മുംബൈ പോലീസ് കമ്മിഷണറേയും സംരക്ഷിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ലളിത് മോഡി വിഷയത്തില്‍ പ്രതിപക്ഷവിമര്‍ശനം തണുത്തപ്പോള്‍ പാര്‍ട്ടി എം.പിയുടെ ഭാഗത്തു നിന്നുള്ള എതിര്‍നീക്കം നേതൃത്വത്തെ വെട്ടിലാക്കി. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 2:24 pm | |
| Court accepts plea to examine Smriti Irani's 'fake' degrees: Trouble looms for union minister Smriti Irani.
A Delhi court has said that the complaint or plea against the Union HRD Minister for allegedly giving "false" information about her educational qualification in affidavits filed with the Election Commission, is 'maintainable'. The court will hear the case on August 28. Metropolitan Magistrate Akash Jain had on June 1 reserved the order on the plea after hearing arguments on the aspect of limitation and whether cognisance can be taken or not. The complaint was filed by freelance writer Ahmer Khan, who alleged that Irani in her three affidavits before the EC while filing nominations for her candidature for Lok Sabha as well as Rajya Sabha polls had purportedly given different details about her educational qualification. Senior advocate K K Manan, appearing for Khan, had told the court that in her affidavit for April 2004 Lok Sabha polls Irani had said that she completed her BA in 1996 from Delhi University (school of correspondence) whereas in another affidavit of July 11, 2011 for contesting Rajya Sabha election from Gujarat she said her highest educational qualification was B.Com part I from the School of Correspondence, DU. | |
| | | shamsheershah Forum Boss
Location : Thrissur
| | | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 2:35 pm | |
| - shamsheershah wrote:
- Ammu wrote:
- Complaint against Modi for insulting national flag :
A Dalit activist lodged a complaint with the Puducherry police against Prime Minister Narendra Modi for insulting the national flag during the International Yoga Day celebrations on Sunday.
Police said Dalit Sena state general secretary Sundar lodged a complaint with the Oreleanpet police stating that he received photographs in his WhatsApp account showing Modi insulting the national flag by hanging the tricolour on his neck and using it to wipe his sweat while performing yoga in New Delhi.
Ithile satyavastha enthaanu? ദേശീയപതാകയ്ക്കുള്ള ബഹുമാനം ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു. പ ക്ഷെ ഇവിടെ മോഡി ഷോള്‍ ആയി ഉപയോഗിച്ചത്....ദേശീയ പതാക അല്ല.... പതാകയുടെ അതെ ത്രിവര്‍ണ്ണ നിറത്തില്‍ ഉള്ള ഷോള്‍ ആണ്....അതില്‍ അശോകചക്രം ഇല്ലായിരുന്നു എന്നാ തോന്നുക....അതിനാല്‍ തന്നെ ഈ വാദം നിലനില്‍ക്കാന്‍ സാധ്യത കുറവാ എന്നാ തോന്നുന്നത് ഭായീ | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(9) Wed Jun 24, 2015 2:40 pm | |
| | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(9) | |
| |
| | | | Modiyum Velluvilikalum(9) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |