Subject: Re: FILM News, Discussion...6 Tue Jul 30, 2013 5:24 am
അശ്‌ളീലം: അക്ഷയ് കുമാറിനെയും ഭാര്യയേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതി Story Dated: Monday, July 29, 2013 11:59
മുംബൈ: ഫാഷന്‍ ഷോയില്‍ അശ്ലീലം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിള്‍ ഖന്നയ്‌ക്കുമെതിരേ കേസ് തുടരാന്‍ ബോംബെ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. 2009 ല്‍ ലാക്‌മെ ഫാഷന്‍ ഷോയിലാണ് സംഭവം അരങ്ങേറിയത്.
ഫാഷന്‍ ഷോയുടെ സംവിധായകനെതിരേയും കേസ് എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫാഷന്‍ഷോയ്‌ക്കിടെ വേദിയില്‍വച്ച് ട്വിങ്കിള്‍ഖന്ന, അക്ഷയ്‌കുമാറിന്റെ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചതാണ് വിവാദമായത്. യുവാക്കളുടെ ഹരമായ ഒരു ജീന്‍സ് കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഈ കടും കൈ കാണിച്ചത്.
സൂപ്പര്‍താരം മമ്മുട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെതിരെ പോലീസ് പെറ്റി കേസ് എടുത്തു. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഹെല്‍മറ്റ് വയിക്കാതെ കൊച്ചി നഗരത്തിലൂടെ ബുള്ളറ്റ് ഓടിച്ചത് വിവാദയാതിനെ തുടര്‍ന്നാണ് കേസ്. ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം കൊച്ചി നഗരത്തില്‍ 130ഓളം ബുള്ളറ്റുകള്‍ പട നിരന്നത്. വൈകിട്ട് അഞ്ചോടെ ചടങ്ങില്‍ എത്തിയ ദുല്‍ഖറിന്റെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നും ചിത്രത്തിന്റെ ലോഞ്ചിംഗ് നടക്കുന്ന ഐഎംഎ ഹാളിലേക്ക് ബുള്ളറ്റ് പട പോയി. ബുള്ളറ്റ് ഓടിച്ചിരുന്ന സമയത്ത് ദുല്‍ഖര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ദുല്‍ഖറിനൊപ്പം മൂന്നു പേരും ബുള്ളറ്റില്‍ ഉണ്ടായിരുന്നു. മാതൃകയാവേണ്ട താരങ്ങള്‍ ഇങ്ങനെ തുടങ്ങരുതെന്നാണ് പൊലീസിന്റെ പക്ഷം. സംഭവം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
There were reports in Tamil media that yesteryear actress Kanaka passed away in Kerala, today, (July 30). It was reported that she was suffering from cancer from past seven months and she was under palliative care in Alappuzha, Kerala. Now, it has been confirmed by our source that she is alive.
Really sorry for the wrong post.......!!
Last edited by kaaat on Tue Jul 30, 2013 5:50 pm; edited 1 time in total
There were reports in Tamil media that yesteryear actress Kanaka passed away in Kerala, today, (July 30). It was reported that she was suffering from cancer from past seven months and she was under palliative care in Alappuzha, Kerala. Now, it has been confirmed by our source that she is alive.
സോളാര്‍ കേസ് സിനിമയാക്കാന്‍ ആലോചനയില്ലെന്ന് രണ്‍ജി പണിക്കര്‍
കൊച്ചി: രണ്ടുമാസത്തോളമായി കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന സോളാര്‍ കേസ് സിനിമയാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കേരള ഓണ്‍ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങള്‍ സിനിമയാക്കി വിജയം കൊയ്ത രണ്‍ജി പണിക്കര്‍ വിവാദമായ സോളാര്‍ കേസ് സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. സിനിമയില്‍ കേസ് അന്വേഷിക്കുന്ന ഹേമചന്ദ്രനായി സുരേഷ് ഗോപി എത്തുമെന്നായിരുന്നു വിവരം.
എന്നാല്‍ ഇക്കാര്യം നിലവില്‍ ആലോചിച്ചിട്ടെന്ന് രണ്‍ജി പണിക്കര്‍ വ്യക്തമാക്കി. നിലവില്‍ വേറെ ചില പ്രൊജക്റ്റുകള്‍ ഉണ്ട്. അവ പൂര്‍ത്തിയായാല്‍ മാത്രമേ പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
[You must be registered and logged in to see this image.] വ്യാജ മരണവാര്‍ത്ത; കനക വാര്‍ത്താസമ്മേളനം വിളിച്ചു
Kanaka_mainമരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സിനിമാതാരം കനക മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. ചെന്നൈയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കനക മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
കാന്‍സര്‍ബാധിതയായ കനക മരിച്ചതായി നേരത്തെ വ്യാജ വാര്‍ത്തകള്‍പ്രചരിച്ചിരുന്നു. ആലപ്പുഴയിലെ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ കനക ചികിത്സക്കെത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അമ്പലപ്പുഴ പറവൂരിനടുത്തുള്ള അസീസി കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തിലായിരുന്നു ആദ്യം കനകയെ ചികിത്സിച്ചിരുന്നത്. പിന്നീട് രണ്ടുമാസത്തിന് ഇവരുടെ തന്നെ അരൂര്‍ പള്ളിത്തോട്ടത്തിലുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കാന്‍സര്‍ രോഗികളെ സൌജന്യമായി ശുശ്രൂഷിക്കുന്ന സ്ഥാപനമാണിത്.
തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പറഞ്ഞിരുന്നു.
പ്രസവരംഗമുള്ള ‘കളിമണ്ണ്’ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഫിലിം ചേംബര്‍
കൊച്ചി: നടി ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ബ്ലെസിയുടെ ‘കളിമണ്ണ്’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും മുന്‍പ് പ്രിവ്യൂ നടത്തണമെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീറിനെതിരെ ഫിലിം ചേംബര്‍ രംഗത്ത്.
ബഷീറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വിലക്കാനുള്ള അധികാരം അദ്ദേഹത്തിനില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ മറ്റാര്‍ക്കു മുന്നിലും പ്രിവ്യൂ നടത്തേണ്ടതില്ലെന്നും പ്രദര്‍ശനത്തെ തടയുന്ന നീക്കം കള്‍ച്ചറല്‍ ഫാസിസമാണെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. ലിബര്‍ട്ടി ബഷീറിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനയുടേതല്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം സി ബോബിയും പറഞ്ഞു. സംഘടന ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല, ഇദ്ദേഹത്തില്‍നിന്നുണ്ടായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് ആഗസ്ത് ഒന്നിനു ചേരുന്ന ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുമെന്നും ബോബി വ്യക്തമാക്കി.
കനകയെന്ന് കേള്‍ക്കുമ്പോഴേ വാര്‍ത്ത കൊടുത്തതിലും ഇന്നും ഞാന്‍ ചൂടു വാര്‍ത്തയായതിലും സന്തോഷമുണ്ടെന്ന് തെന്നിന്ത്യന്‍ താരം കനക. മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനക. ചെന്നൈയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കനക മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
എല്ലാ മനുഷ്യനും ജനനവും മരണവും സമമാണ്. അമ്മയുടെ വയറ്റില്‍ നിന്നു വന്നു. ഏത് രോഗം ബാധിച്ചും അല്ലാതെയും മരണപ്പെടാം. അതിന് എന്തിനാണ് ഭയപ്പെടുന്നത്? ആലപ്പുഴയില്‍ കൂട്ടുകാരിയെ കാണാനാണ് പോയത്. ആരെങ്കിലും പറയുന്നത് നിങ്ങള്‍ വാര്‍ത്തയാക്കിയാല്‍ ഞാന്‍ എന്തുചെയ്യും? എന്നും കനക ചോദിച്ചു.
തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പറഞ്ഞിരുന്നു.
മാധ്യമങ്ങള്‍ 'കൊന്ന' കനക ജീവനോടെ ക്യാമറയ്‌ക്ക് മുന്നില്‍
ചെന്നൈഃ ജീവിച്ചിരിക്കുന്നവരെ കൊല്ലാനും മരിച്ചവരെ ജീവിപ്പിക്കാനുമൊക്കെ കഴിയുന്ന ഒരു കൂട്ടരുണ്ട്. അവരാണ് മാധ്യമപ്രവര്‍ത്തര്‍ . കഴിഞ്ഞ ദിവസം അവര്‍ കൊന്നത് പ്രമുഖ തെന്നിന്ത്യന്‍ നടി കനകയെയായിരുന്നു. ചൊവ്വാഴ്‌ച തമിഴ് മാധ്യമങ്ങളില്‍ ചിലതും മറ്റ് ചില ഓണ്‍ലൈന്‍ മീഡിയകളും പുറത്തുവിട്ട കനകയുടെ മരണവാര്‍ത്ത ഏപ്രില്‍ ഫുള്‍ പോലെ മനോഹരമായ ഒരു തട്ടിപ്പ് വാര്‍ത്തയായി എങ്ങും പ്രചരിച്ചു. ആരൊക്കെയോ കൂടി തന്നെ കൊല്ലുന്നതായി മനസ്സിലാക്കിയ കനക തന്നെ ഒടുവില്‍ തന്നെ കൊല്ലരുതേ എന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്ത് എത്തിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരൊക്കെ ഇളിഭ്യരായി. കാന്‍സര്‍ ബാധിതയായി കനക കേരളത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെന്നും മരിച്ചെന്നും അഭ്യൂഹം ഉയരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. മലയാളത്തിലെ ചില ചാനലുകള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ബ്രേക്കിംഗ് ന്യൂസ് നല്‍കാനും മടിച്ചില്ല. അഭ്യൂഹം എന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഏറെക്കുറെ വാര്‍ത്ത ഉറപ്പിച്ച മട്ടിലായിരുന്നു വാര്‍ത്താ അവതാരക പെരുമാറിയതും. കനകയുടെ ജീവിതത്തിലൂടെയുള്ള ഒരു വിശകലനവും പെട്ടെന്ന് തയ്യാറാക്കി അവതരിപ്പിക്കാനും മറന്നില്ല. ഏറ്റവും വലിയ വിവര സ്രോതസ്സായ വിക്കിപീഡിയയിലും തെറ്റ് കടന്നുകൂടി. നടി മരിച്ചതായി കനകയുമായി ബന്ധപ്പെട്ട വിവരത്തില്‍ ചേര്‍ത്തു. എന്നാല്‍ മിനിറ്റുകള്‍ അങ്ങിനെ കിടന്ന വിക്കി അബദ്ധം തിരിച്ചറിഞ്ഞതോടെ അതേ വേഗതയില്‍ തന്നെ എഡിറ്റ് ചെയ്‌ത് പഴയ പടിയാക്കി. വാര്‍ത്ത ഇവിടെ നിന്നില്ല. ചാനലും വെബ്‌സൈറ്റുകളും കടന്ന് ഏറ്റവും വലിയ പ്രചരണ വേദിയായ ഫേസ്‌ബുക്കിലേക്കും നീണ്ടു. കനകയ്‌ക്ക് വിട, ആദരാഞ്‌ജലികള്‍ അങ്ങിനെ പോയി താരത്തിന്റെ ചിത്രത്തോടൊപ്പം നല്‍കിയ പോസ്‌റ്റ്. വിചാരിച്ച പോലെ തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചൂടപ്പമായി മാറുകയും ചെയ്‌തു. എന്നാല്‍ ഇതിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ താന്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് താരം ചെന്നെയിലെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. അസുഖം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ആലപ്പുഴയില്‍ എത്തിയത് ഒരു സുഹൃത്തിനെ കാണാനാണെന്നും താരം പറഞ്ഞു. അതേസമയം ഇത്തരം അബദ്ധങ്ങള്‍ ഇതിന് മുമ്പും പ്രചരിച്ചിട്ടുണ്ട്. നേരത്തേ തമിഴ് ഹാസ്യതാരം കൗണ്ടമണി മരിച്ചതായി വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ പിന്നീട് അതു തിരുത്തുകയുണ്ടായി. സൂപ്പര്‍താരം രജനികാന്ത് ആന്തരീകാവയവ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോള്‍ അദ്ദേഹത്തിന്റെ പേരിലും ഇതുപോലെ വാര്‍ത്തയായി.
മാധ്യമങ്ങള്‍ 'കൊന്ന' കനക ജീവനോടെ ക്യാമറയ്‌ക്ക് മുന്നില്‍
ചെന്നൈഃ ജീവിച്ചിരിക്കുന്നവരെ കൊല്ലാനും മരിച്ചവരെ ജീവിപ്പിക്കാനുമൊക്കെ കഴിയുന്ന ഒരു കൂട്ടരുണ്ട്. അവരാണ് മാധ്യമപ്രവര്‍ത്തര്‍ . കഴിഞ്ഞ ദിവസം അവര്‍ കൊന്നത് പ്രമുഖ തെന്നിന്ത്യന്‍ നടി കനകയെയായിരുന്നു. ചൊവ്വാഴ്‌ച തമിഴ് മാധ്യമങ്ങളില്‍ ചിലതും മറ്റ് ചില ഓണ്‍ലൈന്‍ മീഡിയകളും പുറത്തുവിട്ട കനകയുടെ മരണവാര്‍ത്ത ഏപ്രില്‍ ഫുള്‍ പോലെ മനോഹരമായ ഒരു തട്ടിപ്പ് വാര്‍ത്തയായി എങ്ങും പ്രചരിച്ചു. ആരൊക്കെയോ കൂടി തന്നെ കൊല്ലുന്നതായി മനസ്സിലാക്കിയ കനക തന്നെ ഒടുവില്‍ തന്നെ കൊല്ലരുതേ എന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്ത് എത്തിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരൊക്കെ ഇളിഭ്യരായി. കാന്‍സര്‍ ബാധിതയായി കനക കേരളത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നെന്നും മരിച്ചെന്നും അഭ്യൂഹം ഉയരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. മലയാളത്തിലെ ചില ചാനലുകള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി ബ്രേക്കിംഗ് ന്യൂസ് നല്‍കാനും മടിച്ചില്ല. അഭ്യൂഹം എന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഏറെക്കുറെ വാര്‍ത്ത ഉറപ്പിച്ച മട്ടിലായിരുന്നു വാര്‍ത്താ അവതാരക പെരുമാറിയതും. കനകയുടെ ജീവിതത്തിലൂടെയുള്ള ഒരു വിശകലനവും പെട്ടെന്ന് തയ്യാറാക്കി അവതരിപ്പിക്കാനും മറന്നില്ല. ഏറ്റവും വലിയ വിവര സ്രോതസ്സായ വിക്കിപീഡിയയിലും തെറ്റ് കടന്നുകൂടി. നടി മരിച്ചതായി കനകയുമായി ബന്ധപ്പെട്ട വിവരത്തില്‍ ചേര്‍ത്തു. എന്നാല്‍ മിനിറ്റുകള്‍ അങ്ങിനെ കിടന്ന വിക്കി അബദ്ധം തിരിച്ചറിഞ്ഞതോടെ അതേ വേഗതയില്‍ തന്നെ എഡിറ്റ് ചെയ്‌ത് പഴയ പടിയാക്കി. വാര്‍ത്ത ഇവിടെ നിന്നില്ല. ചാനലും വെബ്‌സൈറ്റുകളും കടന്ന് ഏറ്റവും വലിയ പ്രചരണ വേദിയായ ഫേസ്‌ബുക്കിലേക്കും നീണ്ടു. കനകയ്‌ക്ക് വിട, ആദരാഞ്‌ജലികള്‍ അങ്ങിനെ പോയി താരത്തിന്റെ ചിത്രത്തോടൊപ്പം നല്‍കിയ പോസ്‌റ്റ്. വിചാരിച്ച പോലെ തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചൂടപ്പമായി മാറുകയും ചെയ്‌തു. എന്നാല്‍ ഇതിന് പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ താന്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് താരം ചെന്നെയിലെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. അസുഖം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ആലപ്പുഴയില്‍ എത്തിയത് ഒരു സുഹൃത്തിനെ കാണാനാണെന്നും താരം പറഞ്ഞു. അതേസമയം ഇത്തരം അബദ്ധങ്ങള്‍ ഇതിന് മുമ്പും പ്രചരിച്ചിട്ടുണ്ട്. നേരത്തേ തമിഴ് ഹാസ്യതാരം കൗണ്ടമണി മരിച്ചതായി വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ പിന്നീട് അതു തിരുത്തുകയുണ്ടായി. സൂപ്പര്‍താരം രജനികാന്ത് ആന്തരീകാവയവ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോള്‍ അദ്ദേഹത്തിന്റെ പേരിലും ഇതുപോലെ വാര്‍ത്തയായി.
അമ്പലപ്പുഴ: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന സിനിമാതാരം കനക ആലപ്പുഴയിലെ ഒരു പ്രമുഖ പാലിയേറ്റീവ് കെയറിൽ പരിചരണത്തിൽ. സന്ദർശകർ വേണ്ടെന്ന താരത്തിന്റെ അഭിപ്രായം മാനിച്ച് ആരെയും കാണാൻ അനുവദിക്കുന്നില്ല. കാൻസർ രോഗം ബാധിച്ച് പരിചരിക്കാൻ ആരും ഇല്ലാത്തവരെ ശുശ്രൂഷിക്കുന്ന ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനമാണിത്. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞിരുന്ന നടിയെ പിന്നീട് ആലപ്പുഴയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന.
ആറ് മാസം മുന്പാണ് മറ്റൊരാശുപത്രിയിൽ കഴിഞ്ഞിരുന്ന നടിയെ പരിചരിക്കാൻ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പലരും കാണാനെത്തിയതോടെ നടി വിലക്കി. ഇതോടെ അന്വേഷിച്ചെത്തുന്നവരോട് ഇങ്ങനെ ഒരാളെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പാലിയേറ്റീവ് അധികൃതരുടെ മറുപടി. തമിഴ് നടിയായ കനക 1989 ൽ കരകാട്ടുകാരനിലൂടെയാണ് സിനിമയിലെത്തിയത്. സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദറിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ തുടക്കം. തുടർന്ന് സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിലും അഭിനയിച്ചു. ഷാജി കൈലാസിന്റെ നരസിംഹത്തിൽ മോഹൻ ലാലിനൊപ്പവും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്തയിൽ മമ്മൂട്ടിക്കൊപ്പവും പ്രധാനവേഷമിട്ടു. ഇതിന് ശേഷം കുസൃതിക്കാറ്റ്, പിൻഗാമി, വാർദ്ധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയായ കിളിപ്പേച്ച് കേൾക്കവാ എന്നിവയിലും അഭിനയിച്ചു.
തമിഴ് സനിമാതാരം ദേവികയുടെയും ദേവദാസിന്റെയും മകളാണ് കനക. കനകയ്ക്ക് 13 വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ച് പോയി. മാതാവിനോടൊപ്പമായിരുന്നു താമസം. മാതാവിന്റെ മരണശേഷം 2008 ലാണ് ദേവദാസ് കനകയെ കാണുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള മകളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ 2007ഏപ്രിലിൽ തന്റെ വിവാഹം മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഭർത്താവിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും ആരോ തട്ടിക്കൊണ്ട് പോയെന്നുമാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ രേഖകളൊന്നും കനകയുടെ പക്കലില്ല. നരസിംഹമാണ് കനകയുടെ അവസാന ചിത്രം.
അമ്പലപ്പുഴ: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന സിനിമാതാരം കനക ആലപ്പുഴയിലെ ഒരു പ്രമുഖ പാലിയേറ്റീവ് കെയറിൽ പരിചരണത്തിൽ. സന്ദർശകർ വേണ്ടെന്ന താരത്തിന്റെ അഭിപ്രായം മാനിച്ച് ആരെയും കാണാൻ അനുവദിക്കുന്നില്ല. കാൻസർ രോഗം ബാധിച്ച് പരിചരിക്കാൻ ആരും ഇല്ലാത്തവരെ ശുശ്രൂഷിക്കുന്ന ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനമാണിത്. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞിരുന്ന നടിയെ പിന്നീട് ആലപ്പുഴയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന.
ആറ് മാസം മുന്പാണ് മറ്റൊരാശുപത്രിയിൽ കഴിഞ്ഞിരുന്ന നടിയെ പരിചരിക്കാൻ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പലരും കാണാനെത്തിയതോടെ നടി വിലക്കി. ഇതോടെ അന്വേഷിച്ചെത്തുന്നവരോട് ഇങ്ങനെ ഒരാളെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പാലിയേറ്റീവ് അധികൃതരുടെ മറുപടി. തമിഴ് നടിയായ കനക 1989 ൽ കരകാട്ടുകാരനിലൂടെയാണ് സിനിമയിലെത്തിയത്. സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദറിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ തുടക്കം. തുടർന്ന് സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിലും അഭിനയിച്ചു. ഷാജി കൈലാസിന്റെ നരസിംഹത്തിൽ മോഹൻ ലാലിനൊപ്പവും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്തയിൽ മമ്മൂട്ടിക്കൊപ്പവും പ്രധാനവേഷമിട്ടു. ഇതിന് ശേഷം കുസൃതിക്കാറ്റ്, പിൻഗാമി, വാർദ്ധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയായ കിളിപ്പേച്ച് കേൾക്കവാ എന്നിവയിലും അഭിനയിച്ചു.
തമിഴ് സനിമാതാരം ദേവികയുടെയും ദേവദാസിന്റെയും മകളാണ് കനക. കനകയ്ക്ക് 13 വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ച് പോയി. മാതാവിനോടൊപ്പമായിരുന്നു താമസം. മാതാവിന്റെ മരണശേഷം 2008 ലാണ് ദേവദാസ് കനകയെ കാണുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള മകളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ 2007ഏപ്രിലിൽ തന്റെ വിവാഹം മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഭർത്താവിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും ആരോ തട്ടിക്കൊണ്ട് പോയെന്നുമാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ രേഖകളൊന്നും കനകയുടെ പക്കലില്ല. നരസിംഹമാണ് കനകയുടെ അവസാന ചിത്രം.
ithippo 'sukrutham' cinema-yil mammotty swantham charamakkurippu kandathu pole aayi........kashtam!!!!
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Jul 31, 2013 9:32 am
Abhijit wrote:
കനകയെന്ന് കേള്‍ക്കുമ്പോഴേ വാര്‍ത്ത കൊടുത്തതിലും ഇന്നും ഞാന്‍ ചൂടു വാര്‍ത്തയായതിലും സന്തോഷമുണ്ടെന്ന് തെന്നിന്ത്യന്‍ താരം കനക. മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനക. ചെന്നൈയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കനക മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
എല്ലാ മനുഷ്യനും ജനനവും മരണവും സമമാണ്. അമ്മയുടെ വയറ്റില്‍ നിന്നു വന്നു. ഏത് രോഗം ബാധിച്ചും അല്ലാതെയും മരണപ്പെടാം. അതിന് എന്തിനാണ് ഭയപ്പെടുന്നത്? ആലപ്പുഴയില്‍ കൂട്ടുകാരിയെ കാണാനാണ് പോയത്. ആരെങ്കിലും പറയുന്നത് നിങ്ങള്‍ വാര്‍ത്തയാക്കിയാല്‍ ഞാന്‍ എന്തുചെയ്യും? എന്നും കനക ചോദിച്ചു.
തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പറഞ്ഞിരുന്നു.
parutty Forum Boss
Subject: Re: FILM News, Discussion...6 Wed Jul 31, 2013 9:33 am
മഞ്ജു വാര്യരുടെ പരസ്യത്തിന് ഇന്ന് യൂട്യൂബ് റിലീസ്
കൊച്ചി: മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസും പുതുമയാര്‍ന്ന രീതിയില്‍. ബുധനാഴ്ച വൈകീട്ട് ആറിന് യൂട്യൂബിലാണ് പരസ്യം ആദ്യം പ്രത്യക്ഷപ്പെടുക. ഒപ്പം മഞ്ജു വാര്യരുടെയും അമിതാഭ് ബച്ചന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിലും ഇത് കാണാം. ഒരു മണിക്കൂറിനകം ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പരസ്യം യൂടൂബിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തു തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പരസ്യം എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.
പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് കല്യാണ്‍ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യം കല്യാണിന്റെ 'വിശ്വാസം' ശ്രേണിയില്‍ അഞ്ചാമത്തേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്. രണ്ടു കോടിയിലധികമാണ് ഈ രണ്ടു മിനിട്ട് പരസ്യത്തിന്റെ നിര്‍മാണച്ചെലവ്. മുംബൈ ദാദാ സാഹേബ് ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.
മഞ്ജു വാര്യരുടെ പരസ്യത്തിന് ഇന്ന് യൂട്യൂബ് റിലീസ്
കൊച്ചി: മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസും പുതുമയാര്‍ന്ന രീതിയില്‍. ബുധനാഴ്ച വൈകീട്ട് ആറിന് യൂട്യൂബിലാണ് പരസ്യം ആദ്യം പ്രത്യക്ഷപ്പെടുക. ഒപ്പം മഞ്ജു വാര്യരുടെയും അമിതാഭ് ബച്ചന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിലും ഇത് കാണാം. ഒരു മണിക്കൂറിനകം ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പരസ്യം യൂടൂബിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തു തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പരസ്യം എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.
പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് കല്യാണ്‍ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യം കല്യാണിന്റെ 'വിശ്വാസം' ശ്രേണിയില്‍ അഞ്ചാമത്തേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്. രണ്ടു കോടിയിലധികമാണ് ഈ രണ്ടു മിനിട്ട് പരസ്യത്തിന്റെ നിര്‍മാണച്ചെലവ്. മുംബൈ ദാദാ സാഹേബ് ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.
മഞ്ജു വാര്യരുടെ പരസ്യത്തിന് ഇന്ന് യൂട്യൂബ് റിലീസ്
കൊച്ചി: മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒരുമിക്കുന്ന കല്യാണ്‍ ജുവലേഴ്‌സ് പരസ്യത്തിന്റെ റിലീസും പുതുമയാര്‍ന്ന രീതിയില്‍. ബുധനാഴ്ച വൈകീട്ട് ആറിന് യൂട്യൂബിലാണ് പരസ്യം ആദ്യം പ്രത്യക്ഷപ്പെടുക. ഒപ്പം മഞ്ജു വാര്യരുടെയും അമിതാഭ് ബച്ചന്റെയും ഔദ്യോഗിക വെബ് സൈറ്റുകളിലും ഇത് കാണാം. ഒരു മണിക്കൂറിനകം ടി.വി. ചാനലുകളും സംപ്രേഷണം ചെയ്തു തുടങ്ങും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു പരസ്യം യൂടൂബിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തു തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പരസ്യം എന്ന് പുറത്തുവരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.
പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് കല്യാണ്‍ പരസ്യത്തെ ശ്രദ്ധേയമാക്കുന്നത്. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യം കല്യാണിന്റെ 'വിശ്വാസം' ശ്രേണിയില്‍ അഞ്ചാമത്തേതാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം പുറത്തിറക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളായ പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് അന്യ ഭാഷകളില്‍ മഞ്ജുവിന്റെ നായകന്മാരാകുന്നത്. രണ്ടു കോടിയിലധികമാണ് ഈ രണ്ടു മിനിട്ട് പരസ്യത്തിന്റെ നിര്‍മാണച്ചെലവ്. മുംബൈ ദാദാ സാഹേബ് ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.