Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Sep 15, 2013 1:50 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Sep 15, 2013 2:33 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Sep 15, 2013 4:27 pm | |
| | |
| | | kaaat Forum Owner
| Subject: Re: FILM News, Discussion...6 Sun Sep 15, 2013 4:35 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Sep 15, 2013 7:42 pm | |
| തൃക്കാക്കര പുഷ്പമംഗലം അപ്പാര്‍ട്ട്മെന്റിലെ നിവേദ്യത്തില്‍ എത്തുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ഓമനത്തം തുളുമ്പുന്ന മുഖമാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ. കന്നടയിലും തമിഴിലും തിരക്കേറുന്ന താരമായ ഭാമ കന്നടയുടെ സ്വന്തം ഷൈലുവാണ്. അവിടത്തെ ഷൂട്ടിംഗ് തിരക്കുകള്‍ക്കൊപ്പം പല സ്ഥലങ്ങള്‍ കാണാനും യാത്ര ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് ഭാമ അന്യഭാഷയില്‍ തകര്‍ത്തുടയ്ക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിക്കുന്നതിനൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കു വയ്ക്കുന്നു... ഠ ഭാമയും കൂടുതല്‍ മോഡേണായി അതിരുവിടുന്നു എന്ന പരാതിയുണ്ടല്ലോ?
ഏതു വേഷമാണെങ്കിലും അത് ഇടുമ്പോള്‍ ചേര്‍ച്ചയുണ്ടാവണം. അല്ലാത്തവ ഇടുമ്പോള്‍ വൃത്തികേടായിരിക്കും. എന്റെ ശരീരപ്രകൃതിക്കനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല. 'ഓട്ടോ രാജ' എന്ന കന്നട സിനിമയിലാണ് പതിവിനു വിപരീതമായി മോഡേണായി അഭിനയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെല്ലാം അതിന്റെ പേരില്‍ എന്നെ തേജോവധം ചെയ്തു കൊണ്ടിരിക്കുന്നു. ആ സിനിമയില്‍ ഒരു ഫാസ്റ്റ് സോംഗില്‍ ഷോര്‍ട്ട് ഫ്രോക്ക് ഉപയോഗിച്ചു. നടിയെന്ന നിലയില്‍ എന്റേതായ സ്ഥാനം കന്നട സിനിമയില്‍ ലഭിച്ചേക്കാവുന്ന സിനിമയാണിത്. ഏറെ പ്രത്യേകതയുള്ള കഥാപാത്രം. എഴുപത്തഞ്ചു ശതമാനത്തോളം മുല്ലപ്പൂചൂടി, ദാവണിയുടുത്ത് മൂക്കുത്തിയൊക്കെ അണിഞ്ഞുവരുന്ന നാടന്‍ പെണ്‍കുട്ടിയാണ്. ഒരുപാട്ടു സീനില്‍ ഷോര്‍ട്‌സ് ഇട്ടു എന്നു മാത്രം. ഇതില്‍ ഷോര്‍ട്ട്‌സ് ഇടുന്നതുകൊണ്ട് അടുത്ത സിനിമയില്‍ അത് ഉപയോഗിക്കണമെന്നില്ല. ഓഫറുകള്‍ ധാരാളം വരാം. പക്ഷേ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ? ഠ മലയാളികള്‍ക്ക് അന്യമാകുകയാണല്ലോ ഈ മുഖം?
സിനിമയില്‍ എത്തിയിട്ട് ആറാമത്തെ വര്‍ഷമാകുന്നു. പ്രതീക്ഷിക്കാതെ എത്തിച്ചേര്‍ന്ന പ്രൊഫഷനില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. 2011- ആയപ്പോഴാണ് മറ്റു ഭാഷകളിലും സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നിയത്. കടുത്ത മത്സരമുള്ള ഈ രംഗത്ത് മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്നത് വലിയൊരു നേട്ടമല്ലേ. ഇന്ന് ആ തീരുമാനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം. ഠ കന്നടയിലാണല്ലോ കൂടുതല്‍ ശ്രദ്ധേയയായത്?
'മുതലസല' എന്ന കന്നട സിനിമയാണ് ആദ്യം ചെയ്യുന്നത്. വിനയപ്രസാദാണ് കന്നടയിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ചേച്ചിയുമായി നല്ല അടുപ്പവും വളരെ നാളുകളുമായുള്ള പരിചയവും ഉണ്ട്. 'മുതലസല' വിജയിച്ചെങ്കിലും മൈന എന്ന തമിഴ്‌സിനിമയുടെ കന്നട പതിപ്പായ 'ഷൈലു' എന്ന സിനിമയിലൂടെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പട്ടത്. പിന്നീട് ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷോപ്പിംഗിനായി പുറത്തേക്ക് പോകുമ്പോള്‍ 'ഏയ് ഷൈലു' എന്നു വിളിച്ച് ആളുകള്‍ അടുത്ത് വരും. എന്റെ ഫ്‌ളക്‌സില്‍ പൂമാല ഇട്ട് കാണുന്നത് അവിടെവച്ചാണ്. ഒരു സിനിമ ഹിറ്റായാല്‍ അതിലെ നായികയെ ദേവതയെപ്പോലെയാണ് അവര്‍ കാണുന്നത്. ഏതു ഭാഷയില്‍ നിന്നാണെങ്കിലും അവരെ സ്‌നേഹിക്കും, അംഗീകരിക്കും. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഠ ഭാഷ പ്രശ്‌നമായോ?
കന്നടയിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ഭാഷയും പഠിച്ചു. പുതിയ സിനിമകളില്‍ ഞാനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. കന്നടയിലെ 'ഓട്ടോ രാജ'യും തമിഴിലെ 'രാമാനുജന്‍' എന്ന സിനിമയും ഏറെ പ്രതീക്ഷയുള്ള പടങ്ങളാണ്. ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. അതല്‍ രാമാനുജന്റെ ഭാര്യയാണ് എന്റെ കഥാപാത്രം. സുഹാസിനിയും ഇതില്‍ അഭിനയിക്കുന്നു. 'രാമാനുജന്‍' ഒരേസമയം ഇംഗ്ളീഷിലും തമിഴിലും ചിത്രീകരിക്കുന്നു. ഇംഗ്ളീഷ് സിനിമകള്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു 'എന്നാണ് ഞാന്‍ ഇതു പോലെ ഇംഗ്ളീഷ് ഡയലോഗുകള്‍ പറയുന്നതെന്ന്'. ആ ആഗ്രഹം സഫലമാകുകയാണ് ഈ സിനിമയിലൂടെ. ഠ സുഹാസിനിയോടൊപ്പം?
ഇത്രയും സീനീയറായിട്ടും എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ഞാനൊരു പുതിയ കുട്ടി, എന്നെ അറിയുമോ, ചേച്ചി എങ്ങനെ ഇടപഴകും എന്നു ചിന്തിച്ചാണ് അടുത്തേക്ക് ചെന്നത്. കണ്ടപ്പോള്‍ 'ഭാമയല്ലേ 'എന്നു ചോദിച്ച് ഇങ്ങോട്ട് അടുപ്പം കാണിച്ചു. ചേച്ചിയോടൊപ്പമുള്ള നിമിഷങ്ങളൊന്നും മറക്കാന്‍ കഴിയില്ല. പഴയ കാര്യങ്ങളെല്ലാം ചേച്ചി പറയും. ആ കാലഘട്ടത്തിലെ നായികാ നായകന്മാരുടെ സൗഹൃദ കൂട്ടായ്മയെക്കുറിച്ചും മറ്റും. എവര്‍ഗ്രീന്‍ടീമിന്റെ ക്യാപ്റ്റന്‍ ചേച്ചിയാണ്. ഠ ഭാമ സെലക്ടീവായല്ലോ?
ലോഹിസാറിന്റെ സ്‌കൂളില്‍നിന്ന് വന്നതുകൊണ്ട് ആദ്യമൊക്കെ സിനിമ തെരഞ്ഞെടുക്കുന്നതില്‍ സാറിന്റെ ഉപദേശം തേടുമായിരുന്നു. സാറിന്റെ മരണശേഷം മിക്ക സിനിമയിലും കൊണ്ടുചെന്ന് തലവച്ചുകൊടുക്കും. ആ സമയത്ത് പണവും ഒരു അത്യാവശ്യ ഘടകമായിരുന്നു. 2010-ല്‍ ചെയ്ത ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നിയിട്ടുണ്ട്. 2011 മുതലാണ് സെലക്ടീവാകാമെന്ന് തോന്നിയത്. കന്നട സിനിമയിലെ ഷൂട്ടിംഗ് തിരക്കുകള്‍കൊണ്ട് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ കുറച്ച് ഗ്യാപ്പ് വന്നിരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ മലയാള സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ്. 101 ഡിഗ്രിസെല്‍ഷ്യസ്, കഥവീട്, ഡികമ്പനി...തുടങ്ങി കുറെ ചിത്രങ്ങള്‍. ചാക്കോച്ചന്‍നായകനായ കഥവീടില്‍ ലിവിംഗ് ടുഗതറാണ് പ്രമേയം. ഠ 'ലിവിംഗ് ടുഗെതര്‍' എന്ന ആശയത്തോട് താത്പര്യമാണോ?
വിവാഹമോചനം ഇത്രയധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലിവിംഗ് ടുഗെതര്‍ എന്ന ആശയം കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ പോലും ഡൈവോഴ്‌സാകുന്നു. ഒന്നിച്ചു ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കാനും സ്‌നേഹത്തോടെ മുമ്പോട്ടു പോകാനും കഴിയുമെങ്കില്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊണ്ട് വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയായതിനാല്‍ എന്നെ സംബന്ധിച്ച് ലിവിംഗ് ടുഗെതര്‍ ഒരിക്കലും നടക്കില്ല. ഠ 'മണര്‍കാടി'ല്‍നിന്നും എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍?
ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്തിനടുത്തുള്ള മണര്‍കാടാണ്. സിനിമയില്‍ തിരക്കായപ്പോള്‍ സൗകര്യപ്രദമായി എറണാകുളത്തേക്ക് മാറിയതാണ്. മനസ്സുകൊണ്ടിഷ്ടം വീടാണെങ്കിലും ഫ്‌ളാറ്റാണ് സുരക്ഷിതം എന്നു തോന്നി. കൊച്ചിയുടെ ബഹളങ്ങളില്ലാത്ത സ്ഥത്തായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. അധികം തിരക്കും ബഹളവും ഇല്ലാത്ത ഫ്‌ളാറ്റാണ്. അതും തൃക്കാക്കരയപ്പന്റെയടുത്ത് താമസിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലേ. സമയം കിട്ടുമ്പോള്‍ പോയി തൊഴാറുണ്ട്. ഈ ഫ്‌ളാറ്റ് ഇരിക്കുന്ന പ്രദേശം എനിക്ക് ഒരു പാടിഷ്ടമായി. കൊച്ചിയുടെ തിരക്കും ബഹളവും ഇല്ലാത്ത സ്ഥലം. എന്റെ ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ തന്ന ഫ്‌ളാറ്റാണിത്. ഇവിടെ താമസിക്കാന്‍ സമയം കിട്ടിയിട്ടില്ല എപ്പോഴും തിരക്കാണ്. മൂന്നു വര്‍ഷം ആകുന്നു ഇവിടെ എത്തിയിട്ട്. അമ്മൂമ്മ മണര്‍കാടുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം നാട്ടില്‍ പോകാറുണ്ട്. കുടുംബക്ഷേത്രവും അവിടെയാണ്.
അമ്മൂമ്മയ്ക്ക് ഞാനിപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. അവിടെ എത്തുമ്പോള്‍ സിനിമാനടിയെന്ന കാര്യം ഞാനും മറക്കും. ഒരു ദിവസം നാട്ടില്‍ച്ചെന്ന സമയത്ത് അമ്മൂമ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ പോയി. കത്തിക്കാനായി മെഴുകുതിരി വാങ്ങിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ''നീ ആ കടയില്‍ ചെന്ന് തിരി മേടിച്ചുകൊണ്ടു വാ'' എന്ന് എന്നോടു പറഞ്ഞു. എനിക്ക് അങ്ങനെ ചെന്നു മേടിക്കാന്‍ പറ്റുമോ. ഞാന്‍ സിനിമ നടിയെന്ന ചിന്തയേ അമ്മൂമ്മയ്ക്കില്ല. എന്നെ വളര്‍ത്തിയതും നോക്കിയതുമെല്ലാം അമ്മൂമ്മയാണ്. ഠ ഈശ്വരവിശ്വാസിയാണ്?
സമയം കിട്ടുമ്പോഴെല്ലാം അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. അതിരാവിലെ ഉണര്‍ന്ന് അമ്പലത്തില്‍ പോയി തൊഴുന്നതാണിഷ്ടം. തീര്‍ച്ചയായും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയില്‍ വിശ്വസിക്കുന്നു. കൊച്ചിയിലുള്ളപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞ് വല്ലാര്‍പാടം പള്ളിയില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കും. ഏഴുമണി കഴിയുമ്പോള്‍ അവിടുത്തെ തിരക്കൊക്കെ കുറഞ്ഞ് ശാന്തമായ അന്തരീക്ഷമാകും. ഹൊ ആ സമയത്ത് അവിടെ ഇരിക്കണം എന്തു രസമാണെന്നോ.. മനസ്സും ശാന്തമാകും. ഠ തനിച്ച് യാത്ര ചെയ്യുന്നതിഷ്ടമാണോ?
അതിരാവിലെയും വൈകിട്ടും തനിച്ച് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. വെട്ടം വീണാല്‍ യാത്രയുടെ രസം പോകും. ഇരുട്ടിന്റെ നിഴലില്‍ വേണം യാത്രചെയ്യാന്‍. ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് . ഠ യാത്രാ വിശേഷങ്ങള്‍?
സിനിമയില്‍ വന്നശേഷമാണ് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം യാത്രകളുടെ ആഘോഷമായിരുന്നു. മൂന്നുമാസം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂര്‍, പഞ്ചാബ്, അമൃത്‌സര്‍, ഡാര്‍ജിലിംഗ്, ഷിംല, ചൈന, ടിബറ്റ്, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങി കാണാനാഗ്രിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാന്‍ സാധിച്ചു. യാത്രചെയ്ത് മടുക്കും എന്ന അവസ്ഥയായിരുന്നു. പഞ്ചാബില്‍ ചെന്നപ്പോള്‍ മാത്രമാണ് പെട്ടെന്നു തിരിച്ചുവരണമെന്നാഗ്രഹിച്ചത്. റോഡിലിറങ്ങിയാല്‍ ഹോണടികളുടെ ബഹളവും നിറയെ പൊടിയുമാണ്. ശരിക്കും നരകത്തില്‍ അകപ്പെട്ടപോലുള്ള അവസ്ഥയായിരുന്നു. റൂമിനുവെളിയില്‍ ഇറങ്ങാന്‍ തോന്നില്ല. വായും മൂക്കും തുണി ചുറ്റിക്കെട്ടിയാണ് പുറത്തിറങ്ങിയിരുന്നത്.
ടിബറ്റിന്റെ ബോര്‍ഡറിലേക്കുള്ള യാത്രയാണ് ഒരുപാടിഷ്ടമായത്. മഞ്ഞുപെയ്യുന്ന മലകള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലം. ആദ്യമായാണ് ഇത്രയും തണുപ്പുള്ള സ്ഥലത്ത് പോകുന്നത്. കന്നട സിനിമയുടെ ഷൂട്ടിംഗിനുവേണ്ടിയാണ് പോയത്. കാറില്‍ യാത്രചെയ്യുന്ന സമയത്ത് കൗതുകമുള്ള കാഴ്ചകളായിരുന്ന ഇരുവശത്തും. കാറിന്റെ ാസൊക്കെ താഴ്ത്തിയിട്ട് മഞ്ഞുപിടിക്കാന്‍ നോക്കും. നല്ല രസമായിരുന്നു. അവിടെച്ചെന്ന് ഷൂട്ടിംഗിനുവേണ്ടി കാറിനു പുറത്തിറങ്ങി, വലിയ മഞ്ഞുകട്ടയാണ് ദേഹത്തു വന്ന് വീഴുന്നത്. ഹീറോയ്ക്ക് ജാക്കറ്റ് ഇട്ട് അഭിനയിക്കാം. നായികയ്ക്ക് അതു പറ്റില്ലല്ലോ. ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ? ഠ ഷൂട്ടിംഗിന് പോകുന്നത് തനിച്ചാണോ?
ഇടയ്ക്ക് അമ്മ വരും. അമ്മയില്ലെങ്കില്‍ ഒരു സ്ത്രീയുണ്ട് ഒപ്പം. മാത്രമല്ല മേയ്ക്കപ്പ്മാന്‍, ഹെയര്‍ ഡ്രസ്സര്‍, ഒരു അസിസ്റ്റന്റ് തുടങ്ങി മൂന്നു സ്റ്റാഫുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ. അതുകൊണ്ട് മിക്കവാറും ഞാനും സ്റ്റാഫുകളും ആയിരിക്കും ഷൂട്ടിംഗിന് പോകുന്നത്. ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
'പെങ്ങളാണെങ്കില്‍ നീ അങ്ങനെയാണോടാ ചെയ്യുന്നത്' എന്നു ചോദിച്ച് ഞാന്‍ ബഹളം വച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി. ഡയറക്ടറും ക്യാമറാമാനും എന്റെ സ്റ്റാഫും എല്ലാവരും കൂടി നഅവനെ ന്നായി കൈകാര്യം ചെയ്തു. എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്. ഠ ബോള്‍ഡായിട്ടുണ്ടല്ലോ?
2007-ല്‍ സിനിമയില്‍ വന്ന എനിക്ക് ഇത്രയും വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി മാറ്റമുണ്ടാകും. നേരത്തെ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍പോലും. അതിനാല്‍ ഇഷ്ടമില്ലാത്ത സിനിമകള്‍പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. കോടികളുടെ കണക്കില്ലെങ്കിലും സാമാന്യം നന്നായി ജീവിക്കാന്‍ ആവശ്യമുള്ള പണം ഞാന്‍ ഉണ്ടാക്കിയെന്നാണ് വിശ്വാസം. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള സിനിമ മാത്രമേ ചെയ്യുന്നുള്ളൂ. താല്പര്യമുണ്ടെങ്കിലേ ഒരു പാര്‍ട്ടിക്കുപോലും പോകാറുള്ളൂ. മനസിന്റെ സംതൃപ്തിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നു. ഠ കാഴ്ചയിലും മാറ്റം പ്രകടമാണ്?
ഡയറ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഡയറ്റീഷന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തിന്റെ അളവ് ക്രമീകരിച്ചു. സൗന്ദര്യസംരക്ഷണത്തിനായി ഫേഷ്യല്‍ ചെയ്യില്ല. ത്രഡിംഗും ഹെയര്‍ വാഷിംഗും ചെയ്യും. ധാരാളം വെള്ളം കുടിക്കും. ഠ സ്വന്തമാക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്?
വിപണിയില്‍ ഇറങ്ങുന്ന പുതിയ ഫോണുകള്‍ സ്വന്തമാക്കും. വല്ലാത്ത ക്രേസാണതിനോട്. ആഭരണങ്ങളില്‍ ഇഷ്ടം മോതിരങ്ങളാണ്. സ്വര്‍ണ്ണത്തോട് വലിയ താല്പര്യമില്ല. മെറ്റലിന്റേതും കല്ലു വച്ചതുമായ മോതിരമാണ് കൂടുതലിഷ്ടം. ഠ സൗഹൃദങ്ങള്‍?
സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങളുണ്ട്. ഞാന്‍ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ല. റിസര്‍വേഡ് ക്യാരക്ടറാണ്. പ്ലസ് ടു കാലഘട്ടം വരെ ചിന്തിക്കുമായിരുന്നു എന്തിനാ സൗഹൃദങ്ങളെന്ന്. ഇപ്പോള്‍ സങ്കടങ്ങളിലും സന്തോഷത്തിലും സുഹൃത്തുക്കള്‍ ഒപ്പം നിന്നപ്പോള്‍ സൗഹൃദത്തിന്റെ വില മനസ്സിലായി. സിനിമയില്‍ മീരാനന്ദന്‍, ഭാവന, രമ്യാനമ്പീശന്‍, ഞങ്ങളെല്ലാം ഒരു ഗ്യാങ്ങാണ്. ഈഗോയൊന്നും ഞങ്ങളുടെ ഇടയിലില്ല. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കും. ഠ കുടുംബകാര്യങ്ങള്‍ പറഞ്ഞില്ല?
രണ്ടു ചേച്ചിമാരാണെനിക്ക്. മൂത്ത ചേച്ചി രഞ്ജിതയുടെ വിവാഹം കഴിഞ്ഞു മസ്‌ക്കറ്റില്‍ സെറ്റില്‍ഡാണ്. രണ്ടാമത്തെ ചേച്ചിയുടെ വിവാഹമാണ്. ദുബായിലാണ് ചേട്ടന് ജോലി. കല്ല്യാണം കഴിഞ്ഞ് അവര് അങ്ങോട്ടുപോകും. പിന്നെ ഞാനും അമ്മയും മാത്രമാകും. ഇനിയൊരു രണ്ടുവര്‍ഷം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ. ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
അച്ഛന്റെ തറവാട് തിരുവല്ലയിലാണ്. ചക്കുളത്തുകാവില്‍ തൊഴാന്‍ പോകുമ്പോഴെല്ലാം അച്ഛന്റെ കുടുംബക്ഷേത്രത്തിലും പോയി തൊഴാറുണ്ട്. കുട്ടിക്കാലത്ത് അച്ഛനുണ്ടായിരുന്നപ്പോള്‍ രണ്ടുമാസം വേനല്‍ അവധി കിട്ടുന്ന സമയത്ത് തിരുവല്ലയില്‍ പോയി താമസിക്കുമായിരുന്നു. ചിലങ്ക തീയറ്ററില്‍ സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടി പോയത് ഇന്നും മായാത്ത ഓര്‍മ്മയാണ്.
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 7:06 am | |
| വേല ഏറ്റില്ല, ശൃംഗാരവും ' 'വിശ്വാസം, അതൊക്കെയല്ലേ എല്ലാം.'' ''അതിലുള്ള എല്ലാ വിശ്വാസവും പോയി. വിശ്വാസമൊക്കെ മാന്യമായ പ്രവര്‍ത്തിയിലൂടെയല്ലേ.''.... . 'ശൃംഗാരവേലന്‍' എന്ന പുതിയ ചിത്രത്തില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ദിലീപ്, കലാഭവന്‍ ഷാജോണിനോടുപറയുന്നതാണ്. പിണങ്ങിപ്പോയി എന്നു പറയപ്പെടുന്ന ഭാര്യ മഞ്ജുവാര്യരോടാണോ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയ ജൂവലറിക്കാരനോടാണോ 'ജനപ്രിയ നായകന്റെ' മറുപടി എന്നു മാത്രമാണു സംശയം. ഏതായാലും യാതൊരു ആവശ്യവുമില്ലാത്ത സീനായിരുന്നു അതു സിനിമയില്‍. (ഈ സിനിമയേ അനാവശ്യമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഒരുപാടുണ്ടാകാം) ചുരുങ്ങിയപക്ഷം ഇത്തരം സീനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ 2.40 മിനിട്ട് ഉള്ള ഈ ചിത്രവധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തുന്ന ആളുകളോടുള്ള വധം എന്ന ക്രിമിനല്‍ കുറ്റം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പറഞ്ഞുവരുന്നതെന്തിനാണെന്നുവച്ചാല്‍ ഇടവേളയ്ക്കു ശേഷമെത്തുന്ന ദിലീപിന്റെ ജോസ് തോമസ് ചിത്രം കാണാന്‍ പോകുന്നവര്‍ നല്ല സഹനശക്തിയുള്ളവരായിരിക്കണം എന്ന മുന്നറിയിപ്പുനല്‍കാനാണ്. 'മായാമോഹിനി' ടീം തങ്ങളുടെ 'വിശ്വാസ്യത' കാത്തിട്ടുണ്ട്. അശ്‌ളീലവും ദ്വയാര്‍ഥവും കുത്തിനിറച്ച പതിവുപാക്കേജ് ആണ് ഈ ഓണക്കാലത്തും ഇറക്കിയിട്ടുള്ളത്. ഈ പാറ്റേണ്‍ സിനിമകളുടെ സ്ഥിരം കാഴ്ചക്കാര്‍ക്കു വേണ്ടതെല്ലാം ശൃംഗാരവേലനില്‍ ഉണ്ട്. സിബി കെ. തോമസ്-ഉദയ്കൃഷ്ണ തിരക്കഥാജോഡികളുടെ സിനിമ കാണാന്‍ പോകുമ്പോള്‍ ബുദ്ധി തിയറ്ററില്‍ ടിക്കറ്റു കീറാന്‍ നില്‍ക്കുന്നവരുടെ കൈയില്‍കൊടുക്കുയാണു നല്ലത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാംമറന്നു ചിരിക്കാനും രണ്ടരമണിക്കൂര്‍ ആഘോഷിക്കാനുമാണ് ആള്‍ക്കൂട്ടം ലക്ഷ്യമിടുന്നതും. പക്ഷേ ചാണകക്കുഴിയില്‍ ചാടിവീഴുന്നതും മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്നവനെ നായ നോക്കിപ്പേടിപ്പിക്കുമ്പോള്‍ പറയുന്ന സ്ഥിരം ദ്വയാര്‍ഥകോമഡിക്കും അപ്പുറമുള്ള ചിരിയൊന്നും പ്രതീക്ഷിക്കരുത്. ദിലീപിന്റെ അസാമാന്യമായ കോമഡി ടൈമിംഗ്, സി.ഐ.ഡി. മൂസ പോലൊരു മൂഡ് ചിത്രത്തിനൊരുക്കുന്നുണ്ട്. പക്ഷേ ഒരു എത്തും കുത്തുമില്ലാത്ത പ്ലോട്ട് പഴയകഥകളുടെ ബോറടിപ്പിക്കുന്ന ആവര്‍ത്തനം മാത്രമാണ്. നെയ്ത്തുകാരനായ അപ്പുവാശാന്റെ(ബാബു മ്പൂതിരി) മകനാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടും പണിയെടുക്കാതെ നടക്കുന്ന കണ്ണന്‍(ദിലീപ്). കണ്ണന്റെ ലക്ഷ്യം എങ്ങനേയും പണക്കാരനാകുക എന്നതാണ്. അതിനായി കാശുള്ള പെണ്‍പിള്ളേരെ വളയ്ക്കാന്‍ നടക്കുന്നതിനിടയ്ക്ക് ഒരു വലിയ കോവിലകത്തെ തമ്പുരാട്ടിക്കു ധരിക്കാന്‍ തന്റെ അച്ഛന്‍ നെയ്തുകൊടുക്കുന്ന പട്ടുപുടവയുമായി കണ്ണന്‍ എത്തുന്നു. കോവിലകത്തെ തമ്പുരാട്ടി(വേദിക)ക്കുട്ടിക്കു വൈധവ്യദോഷം മാറാനുളള പുടവകൊടുക്കല്‍ ചടങ്ങും പൂജയുമൊക്കെ നടക്കുകയാണ്. എന്തു സംഭവിക്കുമെന്നു പറയണ്ടല്ലോ..? വളരെ ആക്‌സിഡന്റലായി പുടവ നമ്മുടെ കണ്ണന്‍ നേരിട്ടുകൊടുക്കുന്നു. അതോടെ ആകെ പ്രശ്‌നമായി. പിന്നെ പരിഹാരകര്‍മങ്ങള്‍ക്കു കണ്ണന്‍ കൊട്ടാരത്തില്‍ താമസിക്കുന്നു. (ഇതേ ടീമിന്റെ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ മണക്കുന്നുണ്ടല്ലേ..എതാണ്ട് അതേ സെറ്റപ്പ് ആണ്) അതിനിടയില്‍ തമ്പുരാട്ടിക്കുട്ടി രാധുവിന്റെ വിവാഹനിശ്ചയത്തിന് കോവിലകത്തുള്ള പെണ്ണുങ്ങളു മുഴുവന്‍ ശ്രമിച്ചിട്ടും സാരി ഭംഗിയായി ഉടുപ്പിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നായകന്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ച ആളായതുകൊണ്ടു ചുമ്മാ ഒരു ലുങ്കിയുടുക്കുന്നതുപോലെ നായികയെ സാരി ഉടുപ്പിക്കുന്നു. (അല്ല, ഈ ഫാഷന്‍ ടെക്‌നോളജി എന്നുവച്ചാല്‍ സാരിയുടെ ഞൊറികുത്തിക്കൊടുപ്പിക്കുന്ന പരിപാടിയാണോ? എന്റെ സാരിച്ചേച്ചിമാരേ നിങ്ങളീ വിവരദോഷികളോടു ക്ഷമിക്കണേ....) ആ ഒറ്റ ഉടുപ്പിക്കലില്‍ തമ്പുരാട്ടിക്ക് കണ്ണനോട് അനുരാഗം ഞൊറിയിടുന്നു. പക്ഷേ രാധുവിന്റെ അച്ഛന്‍ ഡി.ജി.പി.(ജോയ് മാത്യൂ, ഡി.ജി.പി. എന്നതു പേരാണ്) ആളു ഭയങ്കരഅധോലോകനാണ്. എന്നു വച്ചാല്‍ മുംബൈ ഡോണ്‍. ഡി.ജി.പി. കേറി ചറപറാ ഹിന്ദിയും ഇംഗ്‌ളീഷും പിന്നെ ഇടയ്ക്കു മല്‍യാളവും പറയുന്നയോടെ കഥ പിന്നെ അതിഭീകര ആക്ഷനിലേക്കും വെടിവയ്പിലേക്കുമൊക്കെ കടക്കുകയാണ്. ബാക്കി കഥ ഈ വണ്ടിക്കു തലവയ്ക്കുന്നവര്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. 'തങ്ങള്‍' എന്ന 'തൂവാനത്തുമ്പികള്‍' കഥാപാത്രത്തെ നമ്മുടെ അനൂപ് മേനോന്‍, 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ കയറ്റിയപോലൊരു കടുംകൈ ജോസ് തോമസും കൂട്ടരും ശൃംഗാരവേലനില്‍ കാട്ടിയിട്ടുണ്ട്. 'നേരം' എന്ന സിനിമയിലെ 'ഊക്കന്‍ ടിന്റു' എന്ന ഷമ്മി തിലകന്‍ പോലീസുകാരന്‍ അതേരൂപത്തില്‍ ഇതിലും എത്തുന്നു. അത്യാവശ്യം ചിരി വിതറാനും ഊക്കന്‍ ടിന്റുവിനാവുന്നുണ്ട്. ലാലിന്റെ യേശുദാസ് എന്ന ക്വട്ടേഷന്‍ കോമഡി ക്യാരക്ടര്‍ പലപ്പോഴും അസഹനീയമാകുന്നുണ്ട്. ബെസ്റ്റ് ആക്ടറില്‍ ലാല്‍ ഗംഭീരമാക്കിയ റോളിന്റെ കാര്‍ട്ടൂണ്‍ പതിപ്പാണു ശൃംഗാലവേലനിലെ യേശു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സൃഷ്ടിച്ച ഒരു ദുരന്തമാണോ ഈ ബാബുരാജ് എന്ന പുതിയ കോമഡി സ്റ്റാര്‍ എന്നത് ഈ കോമഡി സ്‌ക്രിപ്റ്റുകാര്‍ മനസിരുത്തി ആലോചിച്ചാല്‍ കൊള്ളാം. ദിലീപും കലാഭവന്‍ ഷാജോണുമുള്ള സീനുകള്‍ കോമഡി ടൈമിംഗ് കൊണ്ടു മികച്ചുനില്‍ക്കുന്നു. കന്നട, തമിഴ്, തെലുങ്കു സിനിമകളില്‍ ശ്രദ്ധേയയായ വേദിക ആദ്യമായി മലയാളത്തിലെത്തിയ തമ്പുരാട്ടിയുടെ റോളില്‍ 'ക്യൂട്ട്'ആയിതന്നെ നില്‍ക്കുന്നു. നെടുമുടി വേണുവും ജോയ് മാത്യുവും തങ്ങളുടെ റോളുകളില്‍ മികവുകാട്ടിയിട്ടുണ്ട്. ജോയ് മാത്യൂ കൊള്ളാവുന്ന വില്ലനാണെന്നു തെളിയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടിലെപ്പോലെ ആദ്യമൊക്കെ ഭയങ്കര ഭീരുവാണ് ദിലീപിന്റെ ക്യാരക്ടററെങ്കിലും അവസാനം അധോലോകന്‍സിനെയൊക്കെ പപ്പടം പൊടിക്കുന്നതുപോലെ പൊടിക്കുന്നുണ്ട്. ഇതിനിടയില്‍ ധൈര്യം എവിടെനിന്നു വന്നു എന്നൊന്നും ചോദിക്കരുത്. സിബി-ഉദയ് കഥകളില്‍ ചോദ്യമില്ല; ഉത്തരവും. എന്നിരുന്നാലും, ആരൊക്കെ എത്രകണ്ടു വിമര്‍ശിച്ചാലും സിബി-ഉദയ് ജോഡികളുടെ നോ-സെന്‍സ്, നോ-ബ്രെയിന്‍ തട്ടിക്കൂട്ടുകള്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയം കൊയ്യുന്നത് പതിവാണ്. ജനപ്രിയം എന്ന ഫോര്‍മുല കൃത്യമായി പിന്തുടരുന്ന ഇവര്‍ അതില്‍ ശരിക്കും മാജിക്ക് തന്നെയാണു കാട്ടുന്നതും. പക്ഷേ ടെലിവിഷനിലെ റിയാലിറ്റി കോമഡിഷോകളുടെ നിലവാരംപോലുമില്ലാത്ത ശൃംഗാരവേലന്‍ ഈ ഓണക്കാലത്ത് എന്തു മാജിക്കാണു കാട്ടുക എന്നു കാത്തിരുന്നു കാണാം. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 12:36 pm | |
| - Ammu wrote:
- വേല ഏറ്റില്ല, ശൃംഗാരവും
''വിശ്വാസം, അതൊക്കെയല്ലേ എല്ലാം.'' ''അതിലുള്ള എല്ലാ വിശ്വാസവും പോയി. വിശ്വാസമൊക്കെ മാന്യമായ പ്രവര്‍ത്തിയിലൂടെയല്ലേ.''.... . 'ശൃംഗാരവേലന്‍' എന്ന പുതിയ ചിത്രത്തില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ദിലീപ്, കലാഭവന്‍ ഷാജോണിനോടുപറയുന്നതാണ്. പിണങ്ങിപ്പോയി എന്നു പറയപ്പെടുന്ന ഭാര്യ മഞ്ജുവാര്യരോടാണോ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയ ജൂവലറിക്കാരനോടാണോ 'ജനപ്രിയ നായകന്റെ' മറുപടി എന്നു മാത്രമാണു സംശയം. ഏതായാലും യാതൊരു ആവശ്യവുമില്ലാത്ത സീനായിരുന്നു അതു സിനിമയില്‍. (ഈ സിനിമയേ അനാവശ്യമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഒരുപാടുണ്ടാകാം) ചുരുങ്ങിയപക്ഷം ഇത്തരം സീനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ 2.40 മിനിട്ട് ഉള്ള ഈ ചിത്രവധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തുന്ന ആളുകളോടുള്ള വധം എന്ന ക്രിമിനല്‍ കുറ്റം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പറഞ്ഞുവരുന്നതെന്തിനാണെന്നുവച്ചാല്‍ ഇടവേളയ്ക്കു ശേഷമെത്തുന്ന ദിലീപിന്റെ ജോസ് തോമസ് ചിത്രം കാണാന്‍ പോകുന്നവര്‍ നല്ല സഹനശക്തിയുള്ളവരായിരിക്കണം എന്ന മുന്നറിയിപ്പുനല്‍കാനാണ്. 'മായാമോഹിനി' ടീം തങ്ങളുടെ 'വിശ്വാസ്യത' കാത്തിട്ടുണ്ട്. അശ്‌ളീലവും ദ്വയാര്‍ഥവും കുത്തിനിറച്ച പതിവുപാക്കേജ് ആണ് ഈ ഓണക്കാലത്തും ഇറക്കിയിട്ടുള്ളത്. ഈ പാറ്റേണ്‍ സിനിമകളുടെ സ്ഥിരം കാഴ്ചക്കാര്‍ക്കു വേണ്ടതെല്ലാം ശൃംഗാരവേലനില്‍ ഉണ്ട്. സിബി കെ. തോമസ്-ഉദയ്കൃഷ്ണ തിരക്കഥാജോഡികളുടെ സിനിമ കാണാന്‍ പോകുമ്പോള്‍ ബുദ്ധി തിയറ്ററില്‍ ടിക്കറ്റു കീറാന്‍ നില്‍ക്കുന്നവരുടെ കൈയില്‍കൊടുക്കുയാണു നല്ലത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാംമറന്നു ചിരിക്കാനും രണ്ടരമണിക്കൂര്‍ ആഘോഷിക്കാനുമാണ് ആള്‍ക്കൂട്ടം ലക്ഷ്യമിടുന്നതും. പക്ഷേ ചാണകക്കുഴിയില്‍ ചാടിവീഴുന്നതും മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്നവനെ നായ നോക്കിപ്പേടിപ്പിക്കുമ്പോള്‍ പറയുന്ന സ്ഥിരം ദ്വയാര്‍ഥകോമഡിക്കും അപ്പുറമുള്ള ചിരിയൊന്നും പ്രതീക്ഷിക്കരുത്. ദിലീപിന്റെ അസാമാന്യമായ കോമഡി ടൈമിംഗ്, സി.ഐ.ഡി. മൂസ പോലൊരു മൂഡ് ചിത്രത്തിനൊരുക്കുന്നുണ്ട്. പക്ഷേ ഒരു എത്തും കുത്തുമില്ലാത്ത പ്ലോട്ട് പഴയകഥകളുടെ ബോറടിപ്പിക്കുന്ന ആവര്‍ത്തനം മാത്രമാണ്. നെയ്ത്തുകാരനായ അപ്പുവാശാന്റെ(ബാബു മ്പൂതിരി) മകനാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടും പണിയെടുക്കാതെ നടക്കുന്ന കണ്ണന്‍(ദിലീപ്). കണ്ണന്റെ ലക്ഷ്യം എങ്ങനേയും പണക്കാരനാകുക എന്നതാണ്. അതിനായി കാശുള്ള പെണ്‍പിള്ളേരെ വളയ്ക്കാന്‍ നടക്കുന്നതിനിടയ്ക്ക് ഒരു വലിയ കോവിലകത്തെ തമ്പുരാട്ടിക്കു ധരിക്കാന്‍ തന്റെ അച്ഛന്‍ നെയ്തുകൊടുക്കുന്ന പട്ടുപുടവയുമായി കണ്ണന്‍ എത്തുന്നു. കോവിലകത്തെ തമ്പുരാട്ടി(വേദിക)ക്കുട്ടിക്കു വൈധവ്യദോഷം മാറാനുളള പുടവകൊടുക്കല്‍ ചടങ്ങും പൂജയുമൊക്കെ നടക്കുകയാണ്. എന്തു സംഭവിക്കുമെന്നു പറയണ്ടല്ലോ..? വളരെ ആക്‌സിഡന്റലായി പുടവ നമ്മുടെ കണ്ണന്‍ നേരിട്ടുകൊടുക്കുന്നു. അതോടെ ആകെ പ്രശ്‌നമായി. പിന്നെ പരിഹാരകര്‍മങ്ങള്‍ക്കു കണ്ണന്‍ കൊട്ടാരത്തില്‍ താമസിക്കുന്നു. (ഇതേ ടീമിന്റെ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ മണക്കുന്നുണ്ടല്ലേ..എതാണ്ട് അതേ സെറ്റപ്പ് ആണ്) അതിനിടയില്‍ തമ്പുരാട്ടിക്കുട്ടി രാധുവിന്റെ വിവാഹനിശ്ചയത്തിന് കോവിലകത്തുള്ള പെണ്ണുങ്ങളു മുഴുവന്‍ ശ്രമിച്ചിട്ടും സാരി ഭംഗിയായി ഉടുപ്പിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നായകന്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ച ആളായതുകൊണ്ടു ചുമ്മാ ഒരു ലുങ്കിയുടുക്കുന്നതുപോലെ നായികയെ സാരി ഉടുപ്പിക്കുന്നു. (അല്ല, ഈ ഫാഷന്‍ ടെക്‌നോളജി എന്നുവച്ചാല്‍ സാരിയുടെ ഞൊറികുത്തിക്കൊടുപ്പിക്കുന്ന പരിപാടിയാണോ? എന്റെ സാരിച്ചേച്ചിമാരേ നിങ്ങളീ വിവരദോഷികളോടു ക്ഷമിക്കണേ....) ആ ഒറ്റ ഉടുപ്പിക്കലില്‍ തമ്പുരാട്ടിക്ക് കണ്ണനോട് അനുരാഗം ഞൊറിയിടുന്നു. പക്ഷേ രാധുവിന്റെ അച്ഛന്‍ ഡി.ജി.പി.(ജോയ് മാത്യൂ, ഡി.ജി.പി. എന്നതു പേരാണ്) ആളു ഭയങ്കരഅധോലോകനാണ്. എന്നു വച്ചാല്‍ മുംബൈ ഡോണ്‍. ഡി.ജി.പി. കേറി ചറപറാ ഹിന്ദിയും ഇംഗ്‌ളീഷും പിന്നെ ഇടയ്ക്കു മല്‍യാളവും പറയുന്നയോടെ കഥ പിന്നെ അതിഭീകര ആക്ഷനിലേക്കും വെടിവയ്പിലേക്കുമൊക്കെ കടക്കുകയാണ്. ബാക്കി കഥ ഈ വണ്ടിക്കു തലവയ്ക്കുന്നവര്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. 'തങ്ങള്‍' എന്ന 'തൂവാനത്തുമ്പികള്‍' കഥാപാത്രത്തെ നമ്മുടെ അനൂപ് മേനോന്‍, 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ കയറ്റിയപോലൊരു കടുംകൈ ജോസ് തോമസും കൂട്ടരും ശൃംഗാരവേലനില്‍ കാട്ടിയിട്ടുണ്ട്. 'നേരം' എന്ന സിനിമയിലെ 'ഊക്കന്‍ ടിന്റു' എന്ന ഷമ്മി തിലകന്‍ പോലീസുകാരന്‍ അതേരൂപത്തില്‍ ഇതിലും എത്തുന്നു. അത്യാവശ്യം ചിരി വിതറാനും ഊക്കന്‍ ടിന്റുവിനാവുന്നുണ്ട്. ലാലിന്റെ യേശുദാസ് എന്ന ക്വട്ടേഷന്‍ കോമഡി ക്യാരക്ടര്‍ പലപ്പോഴും അസഹനീയമാകുന്നുണ്ട്. ബെസ്റ്റ് ആക്ടറില്‍ ലാല്‍ ഗംഭീരമാക്കിയ റോളിന്റെ കാര്‍ട്ടൂണ്‍ പതിപ്പാണു ശൃംഗാലവേലനിലെ യേശു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സൃഷ്ടിച്ച ഒരു ദുരന്തമാണോ ഈ ബാബുരാജ് എന്ന പുതിയ കോമഡി സ്റ്റാര്‍ എന്നത് ഈ കോമഡി സ്‌ക്രിപ്റ്റുകാര്‍ മനസിരുത്തി ആലോചിച്ചാല്‍ കൊള്ളാം. ദിലീപും കലാഭവന്‍ ഷാജോണുമുള്ള സീനുകള്‍ കോമഡി ടൈമിംഗ് കൊണ്ടു മികച്ചുനില്‍ക്കുന്നു. കന്നട, തമിഴ്, തെലുങ്കു സിനിമകളില്‍ ശ്രദ്ധേയയായ വേദിക ആദ്യമായി മലയാളത്തിലെത്തിയ തമ്പുരാട്ടിയുടെ റോളില്‍ 'ക്യൂട്ട്'ആയിതന്നെ നില്‍ക്കുന്നു. നെടുമുടി വേണുവും ജോയ് മാത്യുവും തങ്ങളുടെ റോളുകളില്‍ മികവുകാട്ടിയിട്ടുണ്ട്. ജോയ് മാത്യൂ കൊള്ളാവുന്ന വില്ലനാണെന്നു തെളിയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടിലെപ്പോലെ ആദ്യമൊക്കെ ഭയങ്കര ഭീരുവാണ് ദിലീപിന്റെ ക്യാരക്ടററെങ്കിലും അവസാനം അധോലോകന്‍സിനെയൊക്കെ പപ്പടം പൊടിക്കുന്നതുപോലെ പൊടിക്കുന്നുണ്ട്. ഇതിനിടയില്‍ ധൈര്യം എവിടെനിന്നു വന്നു എന്നൊന്നും ചോദിക്കരുത്. സിബി-ഉദയ് കഥകളില്‍ ചോദ്യമില്ല; ഉത്തരവും. എന്നിരുന്നാലും, ആരൊക്കെ എത്രകണ്ടു വിമര്‍ശിച്ചാലും സിബി-ഉദയ് ജോഡികളുടെ നോ-സെന്‍സ്, നോ-ബ്രെയിന്‍ തട്ടിക്കൂട്ടുകള്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയം കൊയ്യുന്നത് പതിവാണ്. ജനപ്രിയം എന്ന ഫോര്‍മുല കൃത്യമായി പിന്തുടരുന്ന ഇവര്‍ അതില്‍ ശരിക്കും മാജിക്ക് തന്നെയാണു കാട്ടുന്നതും. പക്ഷേ ടെലിവിഷനിലെ റിയാലിറ്റി കോമഡിഷോകളുടെ നിലവാരംപോലുമില്ലാത്ത ശൃംഗാരവേലന്‍ ഈ ഓണക്കാലത്ത് എന്തു മാജിക്കാണു കാട്ടുക എന്നു കാത്തിരുന്നു കാണാം.
aarokke endhokke internetiloodeyo allenkil mattu mediasiloodeyo ezhuti pracharipichaalum familiesinte 1st choice Dileepinte film aanu...avar adhu super hit aakukayum cheyyum ennulladhu 100% urappanu....eg: Sound Thoma, Mr.Marumakan, Mayamohini etc....ithil sound thoma & Mr. Marumakanekaalum better aanu sringaravelan ennanu report.... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 12:59 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 3:05 pm | |
| നല്ല സിനിമയുടെ ദൂതുമായി വീണ്ടും രാജഹംസം മലയാളികള്‍ക്കു നല്ല സിനിമയെന്ന ദൂതുമായി മലയാള ചലച്ചിത്രവിഹായസിലൂടെ ഇടയ്‌ക്കിടെ പറന്നെത്തുന്ന രാജഹംസമാണ് ഹരിഹരന്‍. മലയാള സിനിമയുമായുള്ള ഹരിഹരന്റെ സര്‍ഗപരമായ പരിണയം നാലുപതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. പഞ്ചാഗ്നിയില്‍ കടഞ്ഞെടുത്ത പരിണയമുദ്ര പോലെ... ആരണ്യകങ്ങളിലെ അമൃതംഗമയ പോലെ... മലയാളസിനിമയിലെ പെരുന്തച്ചനായ എം.ടി. വാസുദേവന്‍ നായര്‍ക്കൊപ്പം ഹരിഹരന്‍ കൂട്ടുചേര്‍ന്നപ്പോഴൊക്കെ കാലം മായ്‌ക്കാത്ത വീരഗാഥകളാണ് മലയാള സിനിമയുടെ അങ്കത്തട്ടില്‍ പിറന്നുവീണത്. 2009ല്‍ പുറത്തിറങ്ങിയതും മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നുമായ കേരളവര്‍മ്മ പഴശ്ശിരാജ ഏറ്റവും പുതിയ വിജയഗാഥ. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച(1979), വളര്‍ത്തുമൃഗങ്ങള്‍(1980), വെള്ളം(1985), നഖക്ഷതങ്ങള്‍(1986), പഞ്ചാഗ്നി(1986), അമൃതംഗമയ(1987), ആരണ്യകം(1988), ഒരു വടക്കന്‍ വീരഗാഥ(1989), പരിണയം(1994), എന്ന് സ്വന്തം ജാനകിക്കുട്ടി(1998) എന്നിവയാണ് പഴശ്ശിരാജയ്‌ക്കു മുമ്പ് ഹരിഹരന്‍-എം.ടി കൂട്ടുകെട്ടില്‍ പിറന്ന ചലച്ചിത്രകാവ്യങ്ങള്‍. കരുത്തും ക്രിയാത്മകവുമാര്‍ന്ന ഈ സര്‍ഗദ്വയത്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു സൃഷ്‌ടി കൂടി ഇന്ന് പിറന്നുവീഴുകയാണ്. ഏഴാമത്തെ വരവ്. ഹരിഹരന്‍-എം.ടി. ടീമിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. ? എം.ടിയുമൊത്തുള്ള സര്‍ഗപരമായ കൂട്ടുകെട്ടിനെക്കുറിച്ച് ഞാനും എം.ടിയും ഒരു ഡസനിലധികം ചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം തികച്ചും വ്യത്യസ്‌ത പ്രമേയങ്ങളാണ് കൈകാര്യം ചെയ്‌തത്. 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. അത് ഒരു തികഞ്ഞ കുടുംബകഥയായിരുന്നു. ഭാര്യാഭര്‍ത്തൃ ബന്ധത്തിലെ പാളിച്ചകളായിരുന്നു ഇതിലൂടെ ചിത്രീകരിച്ചത്. പിന്നെ, സര്‍ക്കസ് കൂടാരത്തിന്റെ പശ്‌ചാത്തലത്തിലുള്ള 'വളര്‍ത്തുമൃഗങ്ങള്‍', വിപ്ലവനായികയുടെ കഥ പറഞ്ഞ 'പഞ്ചാഗ്നി', കൗമാരപ്രണയം കോറിയിട്ട 'നഖക്ഷതങ്ങള്‍', 'ആരണ്യകം', 'പരിണയം'... തുടങ്ങി ഒന്നിനൊന്നു വേറിട്ട വിഷയങ്ങളായിരുന്നു ഞങ്ങള്‍ ആവിഷ്‌കരിച്ചത്. അതുപോലെ വളരെ വ്യത്യസ്‌തമായിട്ടുള്ളതും സമകാലികപ്രസക്‌തിയുള്ളതും ഗൗരവമുള്ളതുമായ ചിത്രമാണ് ഏഴാമത്തെ വരവും. എം.ടിയുടെ തികച്ചും വ്യത്യസ്‌തമായ ഒരു ഡൈനാമിക് സ്‌ക്രീന്‍പ്ലേയാണിത്. ഉദ്വേഗം നിറഞ്ഞതും പ്രണയാര്‍ദ്രവുമായ കഥാസന്ദര്‍ഭങ്ങളെ എം.ടി. കാവ്യാത്മകമായി ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു. ഇതിലെ കഥാപശ്‌ചാത്തലവും കഥാപാത്രങ്ങളും തികച്ചും വേറിട്ടുനില്‍ക്കുന്നു. ? പുതിയ ചലച്ചിത്രം ഇറക്കുമ്പോള്‍ ശില്‍പികളെല്ലാം വ്യത്യസ്‌തത അവകാശപ്പെടാറുണ്ട്. ഏഴാമത്തെ വരവ് ഇവയില്‍നിന്നെല്ലാം എത്രമാത്രം വ്യത്യസ്‌തമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണിത്. ഭൂമിയില്‍ മനുഷ്യവംശം ഉടലെടുത്തതുമുതല്‍ ഈ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. വിശ്വപ്രകൃതിയെ കീഴടക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു. അതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം പ്രകൃതി പ്രതികരിക്കുന്നു. ഇത് എപ്പോഴും എവിടെയും സംഭവിക്കുന്ന പ്രതിഭാസമാണ്. അതാണ് ഈ ചലച്ചിത്രത്തിന്റെ അന്തര്‍ധാര. അതായത് മനുഷ്യരുടെ കടന്നുകയറ്റം അധികരിക്കുമ്പോള്‍ കൊടുങ്കാറ്റ്, പേമാരി, സുനാമി, ഭൂകമ്പം, തുടങ്ങിയ പ്രതിഭാസങ്ങളിലൂടെ പ്രകൃതി തന്റെ പ്രതികരണമറിയിക്കുന്നു.കാലാകാലങ്ങളിലായി ലോകമെമ്പാടുമായി പ്രകൃതിയുടെ ഇത്തരം പ്രതികരണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ അനിവാര്യഘടകങ്ങളായ പക്ഷിമൃഗാദികളെ മനുഷ്യര്‍ സ്വാര്‍ഥതാല്‍പര്യാര്‍ഥം വേട്ടയാടുന്നു. അതിനോടും പ്രകൃതി പലതരത്തില്‍ പ്രതികരിക്കുന്നു. മനുഷ്യന്‍ വന്യജീവികളുടെ ആവാസവ്യവസ്‌ഥയിലേക്ക് അനിയന്ത്രിതമായി കടന്നുകയറുമ്പോള്‍ വന്യജീവികള്‍ അതിജീവനാര്‍ഥം ജനപഥങ്ങളിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. അത് മനുഷ്യജീവിതത്തിനു പ്രയാസങ്ങളുണ്ടാക്കുന്നു. സമീപകാലത്ത് വയനാട് പോലുള്ള പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായത് എല്ലാവര്‍ക്കുമറിയാമല്ലോ. അതിനാല്‍ 'ഏഴാമത്തെ വരവി'ന് സമകാലിക പ്രസക്‌തിയേറെയാണ്. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമുള്ള ഭൂമിയുടെ ഏതു കോണിലും സംഭവിക്കാവുന്ന കഥയാണിത്. അക്കാരണത്താല്‍ തികച്ചും സാര്‍വലൗകികമായ പ്രമേയം കൈകാര്യം ചെയ്ുന്ന ചയലച്ചിത്രം കൂടിയാണിത്. ? പ്രകൃതിക്കു പ്രാധാന്യം നല്‍കുന്ന ഏഴാമത്തെ വരവിലെ മനുഷ്യജീവിതം മനുഷ്യന്‍ കൂടി ഉള്‍പ്പെട്ടതാണല്ലോ പ്രകൃതി. ചിത്രത്തിന്റെ പശ്‌ചാത്തലമായി പ്രകൃതി വര്‍ത്തിക്കുമ്പോഴും തീവ്രമായ മനുഷ്യബന്ധങ്ങളുടെ കഥയാണ് 'ഏഴാമത്തെ വരവി'ലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. തീവ്രമായ പ്രണയവും പ്രതികാരവും കുടുംബബന്ധങ്ങളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു. കൂടാതെ, നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്‌ഥാനങ്ങളായ മിത്തുകളും വിശ്വാസങ്ങളും ചിത്രത്തില്‍ കാവ്യാത്മകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയുടെ ശക്‌തമായ പ്രതിനിധിയായെത്തുന്ന പുലി ചിത്രത്തിലെ ഒരു പ്രധാന ഘടകമാണ്. കാടിന്റെ പശ്‌ചാത്തലത്തിലുള്ള ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ ചിത്രത്തിനു മാറ്റുകൂട്ടുന്നു. സിനിമയുടെ എല്ലാ അംശങ്ങളും സമന്വയിപ്പിച്ച് തികച്ചും നാടകീയമായ നിമിഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എം.ടിയുടെയും എന്റെയും സമന്വയത്തിലൂടെ ആവിഷ്‌കരിക്കപ്പെട്ട മുന്‍കാല സിനിമകള്‍ പോലെ 'ഏഴാമത്തെ വരവും' പ്രേക്ഷകര്‍ക്ക് ഒരു പുതിയ ദൃശ്യാനുഭവമേകുമെന്നുറപ്പാണ്. ? പുതിയ ദൃശ്യാനുഭവം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് നാം ഒരു ചലച്ചിത്രം കണ്ടുകഴിയുമ്പോള്‍ മനസില്‍ കാത്തുസൂക്ഷിക്കാന്‍ എന്തെങ്കിലും നീക്കിയിരിപ്പുകള്‍ അവശേഷിക്കണം. ഉദാഹരണം പരിണയം. ഈ ചിത്രം കാണുന്നവരുടെ മനസിന്റെ തിരശീലയില്‍ ആ കാലഘട്ടം പുനസൃഷ്‌ടിക്കപ്പെടും. അക്കാലത്തെ ബ്രാഹ്‌മണകുടുംബങ്ങളിലെ സ്‌ത്രീകളുടെ ദുരന്തം നമ്മെ അലോസരപ്പെടുത്തും. അതുപോലെതന്നെ ആര്‍ക്കോവേണ്ടി നേര്‍ച്ചക്കോഴികളെപ്പോലെ പൊരുതി മരിക്കുന്ന 'വടക്കന്‍ വീരഗാഥ'യിലെ ചേകവന്‍മാരുടെ ജീവിതവും ആരുടെയും ഉള്ളുലയ്‌ക്കും. പിറന്നനാടിനു വേണ്ടി അവസാനശ്വാസം വരെ പൊരുതിയ പഴശ്ശിയുടെ ജീവിതവും ഹൃദയഭേദകമാണ്.ഇവയെപ്പോലെതന്നെ പ്രേക്ഷകര്‍ക്ക് എന്നെന്നും മനസില്‍ കാത്തുസൂക്ഷിക്കാന്‍ പര്യാപ്‌തമായ ഒരു നിത്യഹരിതസിനിമയായിരിക്കും ഏഴാമത്തെ വരവും. ഞാനും എം.ടിയും കൂടി ഒരു ചിത്രം ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്താറുണ്ട്. വര്‍ഷങ്ങളുടെ ആത്മാര്‍പണത്തിലൂടെയാണ് ഞങ്ങള്‍ ആ വിശ്വാസം നേടിയെടുത്തത്. ഈ സിനിമയും ആ വിശ്വാസത്തെ കാത്തുസൂക്ഷിക്കുമെന്നാണ് എന്റെ വിശ്വാസം. ? ഏഴാമത്തെ വരവിന്റെ ഹൈലൈറ്റുകള്‍ ഈ സിനിമയിലെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എടുത്തു പറയേണ്ട ഘടകമാണ്. നടീനടന്മാര്‍ കഥാപാത്രങ്ങളായി മാറുന്നത് പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാവും. അഭിനേതാക്കള്‍ക്ക് ഇത്തരത്തില്‍ വേഷപ്പകര്‍ച്ച ഉണ്ടാകുമ്പോഴാണ് ആ കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ എന്നെന്നും തങ്ങിനില്‍ക്കുകയുള്ളൂ. മറിച്ച് അവര്‍ താരങ്ങളുടെ പരിവേഷത്തില്‍ തളച്ചിടപ്പെടുകയാണെങ്കില്‍ കാണികളില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. എന്നാല്‍, ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഭാവന, വിനീത്, മാമുക്കോയ തുടങ്ങിയവര്‍ക്കെല്ലാം തീര്‍ത്തും കഥാപാത്രങ്ങളായി മാറാന്‍ സാധിച്ചു. അവരുടെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായിരിക്കും ഏഴാമത്തെ വരവ്. വിനോദസിനിമകളില്‍ മാത്രമഭിനയിച്ച ഇന്ദ്രജിത്തിന്റെയും ഭാവനയുടെയും വ്യത്യസ്‌തമായ ഒരു ഇമേജാണ് 'ഏഴാമത്തെ വരവി'ലൂടെ അനാവൃതമാവുന്നത്. ? നായകന്റെയും നായികയുടെയും പ്രധാന കഥാപാത്രമായ വിനീതിന്റെയും വേഷപ്പകര്‍ച്ചകള്‍ വയനാട്ടിലെ ധനികനായ ഒരു വേട്ടക്കാരനായ ഗോപിമുതലാളിയെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. കാടുവെട്ടിത്തെളിച്ച് മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്ന ക്രൂരനായ വേട്ടക്കാരനാണിയാള്‍. ഇവിടേക്കു ഗവേഷണത്തിനെത്തുന്ന ചരിത്രകാരനായ പ്രസാദിനാണ് വിനീതിനു ജീവനേകുന്നത്. അയാളുടെ കാഴ്‌ചപ്പാടിലൂടെയാണ് ചിത്രത്തിന്റെ കഥ ചുരുളഴിയുന്നത്. ചേരസാമ്രാജ്യത്തിന്റെ തലസ്‌ഥാനം വയനാട്ടിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ കിട്ടിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നു പുരാവസ്‌തുവകുപ്പ് പ്രസാദിനെ വയനാട്ടിലേക്കയയ്‌ക്കുകയായിരുന്നു. ഇയാള്‍ എത്തിച്ചേരുന്നത് ഗോപിമുതലാളിയുടെ താവളത്തിലാണ്. ഗവേഷണത്തിനു വേണ്ട സൗകര്യങ്ങളെല്ലാം ഗോപിമുതലാളി പ്രസാദിനു ചെയ്‌തുകൊടുക്കുന്നു. പ്രസാദ് കാട്ടില്‍ ഗവേഷണം നടത്തുന്നതിനിടെ പുലിയിറങ്ങുന്നു. പുലിയുമായി ബന്ധപ്പെട്ട് ചില മിത്തുകളും വിശ്വാസങ്ങളുമെല്ലാം അവിടെ പ്രചാരത്തിലുണ്ട്. സിനിമയുടെ സസ്‌പെന്‍സ് കളയാതിരിക്കാന്‍ അതിവിടെ വെളിപ്പെടുത്തുന്നില്ല. ആ കാട്ടില്‍ ഗോത്രവര്‍ഗക്കാരുമുണ്ട്. പുലിയെ വേട്ടയാടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍, അനുമതി കിട്ടുന്നില്ല. അവസാനം വേട്ടയ്‌ക്കെത്തുന്നത് ഗോപിമുതലാളിയാണ്. 'ആരണ്യക'ത്തിലെ അമ്മിണി, 'പഞ്ചാഗ്നി'യിലെ ഇന്ദിര, 'പരിണയ'ത്തിലെ ഉണ്ണിമായ, ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ യോഗ്യതയുള്ള ശക്‌തമായ കഥാപാത്രമാണ് ഇതിലെ ഭാവനയുടെ ഭാനുമതിയും. ഗോപിമുതലാളിയുടെ ഭാര്യയാണവര്‍. ? താങ്കള്‍ തന്നെ ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചുവെന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതേക്കുറിച്ച് പെട്ടെന്നൊരാള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഇവ നിര്‍വഹിക്കാനാവില്ല. എന്റെ ചിത്രങ്ങളില്‍ സംഗീതത്തിനു പ്രാധാന്യം കൊടുക്കാറുണ്ട്. അതിനാല്‍ ഗാനങ്ങളൊരുക്കുമ്പോള്‍ ഞാന്‍ മുമ്പും ക്രിയാത്മകമായ സംഭാവനകളേകിയിട്ടുണ്ട്. 'മയൂഖ'ത്തില്‍ ഞാന്‍ ഗാനരചന നിര്‍വഹിച്ചിരുന്നുവെന്നതറിയാമല്ലോ. ബോംബെ രവിയായിരുന്നു 'ഏഴാമത്തെ വരവി'ന് സംഗീതം പകരേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞാന്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ കഥാസന്ദര്‍ഭത്തിനാവശ്യമായ നാലു പാട്ടുകളുണ്ട്. ഗാനരചനയും സംഗീതസംവിധാനവും ഒരുമിച്ചു ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്. പാട്ടെഴുതുമ്പോള്‍ത്തന്നെ അതിനു യോജിച്ച ട്യൂണ്‍ മനസില്‍ വന്നിരിക്കും. പിന്നെ അതിനെ ഒന്നു മോള്‍ഡ് ചെയ്യുകയേ വേണ്ടൂ. അതായത് വരികളെഴുതുമ്പോള്‍ ഒരു റിഥം വരും. സംഗീതം അറിയുന്നതു കൊണ്ടാണിത് സംഭവിക്കുന്നത്. ഞാന്‍ ഒരു വലിയ സംഗീതജ്‌ഞനാണെന്നോ തുടര്‍ന്നും സംഗീതം ചെയ്യുമെന്നോ ഇതിന് അര്‍ഥമില്ല. ? വളരെ നൂതനമായ സാങ്കേതികത്തികവോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു പഴശ്ശിരാജാ. ഏഴാമത്തെ വരവിന്റെ സാങ്കേതികവിഭാഗം എങ്ങനെ പഴശ്ശിരാജാ പോലെ എഫക്‌ട്സിനു വളരെയേറെ പ്രാധാന്യമുള്ള ചിത്രമാണിത്. കാടിന്റെ സംഗീതം വളരെ സ്വാഭാവികമായി ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇതില്‍ വിനീതിന്റെ കഥാപാത്രം കാടിന്റെ സംഗീതത്തെക്കുറിച്ച് പറയുന്നുണ്ട്. ചീവീടുകള്‍, പുള്ളുകള്‍, കാറ്റിന്റെ ശബ്‌ദം, ഇലയുടെ സ്വരം. എല്ലാം കൂടിച്ചേരുന്ന ഒരു സിംഫണി. ഇത്തരത്തില്‍ പ്രകൃതിയുടെ സംഗീതം യഥാതഥമായി സൃഷ്‌ടിക്കാന്‍ തപസ് നായിക്കിന് കഴിഞ്ഞിട്ടുണ്ട്. 'പരിണയ'ത്തിലൂടെ ഛായാഗ്രഹണത്തിനു ദേശീയ അവാര്‍ഡ് നേടിയ എസ്.കുമാറാണ് ഛായാഗ്രാഹകന്‍. പഴശ്ശിരാജായുടെ കോഎഡിറ്ററായ ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും ദീപക്‌ദേവ് റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗായത്രി സിനിമ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ഞാന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. ? ഇനി പൊതുവായ ഒരു ചോദ്യം. ന്യൂ ജനറേഷന്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എന്ത് അഭിപ്രായം പറയാനാണ്? മാധ്യമങ്ങള്‍ പാടിപ്പുകഴ്‌ത്തുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നൊരു വിഭാഗം മലയാളത്തിലില്ല. വായില്‍ത്തോന്നുന്ന അസഭ്യവാക്കുകള്‍ ഡയലോഗുകളാക്കി സിനിമയുടെ ദൃശ്യപരമായ യാതൊരു വ്യാകരണവും പാലിക്കാതെ തോന്നുംപടി ചിത്രീകരിച്ചാല്‍ അത് ന്യൂ ജനറേഷനായി എന്നത് തികച്ചും മിഥ്യാധാരണയാണ്. ചിത്രകല, ശില്‍പം, സാഹിത്യം, ചലച്ചിത്രം ഇവയിലേതുമാകട്ടെ അത് സൃഷ്‌ടിക്കുന്നയാളുടെ സംസ്‌കാരം അതില്‍ പ്രതിഫലിച്ചിരിക്കും. ന്യൂ ജനറേഷന്‍ സിനിമകളെന്ന പേരില്‍ പുറത്തിറങ്ങുന്നവയിലും അതാണു നിഴലിക്കുന്നത്. മലയാളസിനിമയുടെ മഹത്തായ സംസ്‌കാരത്തെ കളങ്കപ്പെടുത്തുകയാണ് ഇത്തരക്കാര്‍ ഈ വികലസൃഷ്‌ടികളിലൂടെ ചെയ്യുന്നത്. പുതിയ ജനറേഷന്റെ യഥാര്‍ഥജീവിതവുമായി പുലബന്ധം പോലുമില്ലാത്തവയാണ് ഈ സിനിമകള്‍. യുവാക്കളെ ഞരമ്പുരോഗികളായി ചിത്രീകരിക്കുകയാണ് ന്യൂ ജനറേഷന്‍കാര്‍. സമൂഹത്തില്‍ ശക്‌തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വിഷ്വല്‍മീഡിയയെ ദുരുപയോഗിച്ച് മൂല്യച്യുതി ഉണ്ടാക്കുകയാണിവര്‍. സമീപകാലത്ത് പീഡനങ്ങളും കൊലപാതകങ്ങളും പെരുകാനുള്ള പ്രധാനകാരണവും ഇതുതന്നെയാണ്. 2009 ല്‍ പുറത്തിറങ്ങിയ എന്റെ പഴശ്ശിരാജാ ഒരു വയസുമുതല്‍ നൂറുവയസുവരെയുള്ളവര്‍ ജനറേഷന്‍ ഗ്യാപ്പില്ലാതെ കണ്ടു വിജയിപ്പിച്ച സിനിമയാണ്. ഈ ചിത്രം കാണാന്‍വേണ്ടി മാത്രം വര്‍ഷങ്ങള്‍ക്കു ശേഷം തീയേറ്ററിലെത്തിയ എത്രയോ വയോജനങ്ങളുണ്ട്. ന്യൂ ജനറേഷന്റെ പേരുപറഞ്ഞ് തട്ടിക്കൂട്ടുന്ന എത്ര പടങ്ങള്‍ക്ക് മുടക്കുമുതല്‍ തിരിച്ചു കിട്ടുന്നുണ്ട്? പ്രേക്ഷകരിലേക്ക്... നാലു പതിറ്റാണ്ടിലധികമായി മൗലികമായ ചലച്ചിത്രങ്ങളിലൂടെ ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ പ്രേക്ഷകരോടു വിജയകരമായി സംവദിച്ചുകൊണ്ടിരിക്കുന്ന സര്‍ഗധനനായ സംവിധായകന്‍ ഇത്രയും പറഞ്ഞുനിര്‍ത്തി എഴുന്നേറ്റു. തനിക്കു മുമ്പും ശേഷവും രംഗത്തുവന്ന ചലച്ചിത്രകാരന്മാരില്‍ പലരും നിഷ്‌പ്രഭരായെങ്കിലും സര്‍ഗപരത ഒന്നുകൊണ്ടു മാത്രം മലയാളസിനിമയുടെ അമരത്തിരിക്കുന്ന സംവിധായകന്‍. പുതിയ സിനിമയുമായി വീണ്ടും പ്രിയപ്രേക്ഷകരിലേക്ക് | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 3:15 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 3:33 pm | |
|
Lalettanu Onam ellatre.......chicken pox aayi hospitalised aanennu
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:07 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:08 pm | |
| സലീംകുമാർ കള്ളുകുടി നിറുത്തി, ഭയങ്കര ബുദ്ധിയാ... തിരുവനന്തപുരം: തിരുവോണത്തിന് രാവിലെ തുടങ്ങും. അതൊരു ശീലമായിരുന്നു സലീംകുമാറിന്. കുപ്പിയുടെ അടപ്പ് പൊട്ടിച്ച് 'അടി' തുടങ്ങിയാൽ പിന്നെ രാത്രി ഉറങ്ങുന്നതുവരെ അടിയോടടി!! " ഉറക്കത്തിൽ അടിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ടാണ് ഉറക്കത്തോടെ മദ്യസേവ അവസാനിപ്പിക്കുന്നതെന്ന് സലീംകുമാർ പറയും. എന്നാൽ ഈ ഓണക്കാലത്ത് സലീംകുമാറിന് മദ്യം ഇല്ല. 'ഒരു തുള്ളി കഴിക്കില്ല'. സലിംകുമാർ വ്രതം തുടങ്ങിയത് കഴിഞ്ഞ ഓണത്തിനു ശേഷമാണ്. "ഇനി അധികം കഴിച്ചാൽ പിന്നെ കഴിക്കേണ്ടി വരില്ല. അതുകൊണ്ടങ്ങ് നിറുത്തി" - അത് കേട്ടപ്പോൾ അടുത്ത നിന്ന ഭാര്യ സുനിതയ്‌ക്ക് പെരുത്ത് സന്തോഷം. " ഇപ്പോൾ സമാധാനമുണ്ട്, ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ആൾ വീട്ടിൽ എത്തും. മുന്പ് അതല്ലായിരുന്നു അവസ്ഥ. ചേട്ടൻ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ കൂട്ടുകാരുടെ വിളികൾ എത്തും. പിന്നെത്ത കാര്യം പറയണ്ടല്ലോ. ഇപ്പോൾ ആരും വിളിക്കാറില്ല." "ഞാൻ മദ്യപാനം നിറുത്തിയെന്നറിഞ്ഞപ്പോൾ എന്നോടുള്ള ചങ്ങാത്തം നിറുത്തിയവരുണ്ട്. രണ്ടെണ്ണം അടിച്ചാലേ ചങ്ങാത്തത്തിന് ഒരു ഊഷ്മളത വരൂ എന്ന വിശ്വാസമായിരുന്നു എനിക്കും. എന്നുവച്ച് എനിക്ക് വിഷമം ഒന്നുമില്ല. രണ്ടെണ്ണം വീശുന്നവരോട് ദേഷ്യവും ഇല്ല"- സലീംകുമാർ പറഞ്ഞു. ഒരിക്കൽ കരൾ രോഗം വന്നതാണ്. മഞ്ഞപിത്തം കരളിനെ വല്ലാതെ പിടിച്ചപ്പോൾ കുറെ നാൾ കിടപ്പിലായി. പിന്നെ കണ്ടത് ക്ഷീണിച്ച സലീംകുമാറിനെയായിരുന്നു. മദ്യം കുറയ്‌ക്കണമെന്ന് അന്നേ ഡോക്ടർമാർ പറഞ്ഞു. പക്ഷെ പിന്നെയും സലിംകുമാർ പതിവ് 'അടി' തുടർന്നു. അപ്പോൾ ടെൻഷൻ അടിച്ചത് ഭാര്യയായിരുന്നു. കഴിഞ്ഞ ഓണത്തിനും അടിച്ചു ഫിറ്റായി. ചതയദിനമായപ്പോൾ ഒരു ഉൾവിളി- ഇനി വേണ്ട പണി കിട്ടും! ചിന്തകൾ നാലുവഴിക്ക് പാഞ്ഞപ്പോൾ അന്തമില്ല. അങ്ങനെ നിറുത്തി. അത് മഹത്തായ ഒരു വർഷം താണ്ടുമെന്ന് വിചാരിച്ചതല്ല. മദ്യപാനി മദ്യം ഉപേക്ഷിച്ചാൽ വിറയലുണ്ടാകുമെന്ന ധാരണയൊക്കെ സലീംകുമാറിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ വിറച്ചതേയില്ല. 18 വയസ്സു മുതൽ മദ്യപിച്ചു തുടങ്ങിയ ആളാണ് സഡൻ ബ്രേക്കിട്ടിരിക്കുന്നത്. പിന്നെ ഒരു കാര്യം കൂടി. ഇപ്പോഴും സലിംകുമാറിന്റെ വടക്കൻ പറവൂരിലെ വീട്ടിൽ പല ടൈപ്പിലുള്ള മദ്യം നിറച്ച കുപ്പികൾ ഉണ്ട്. മുന്നിൽ മാടിവിളിക്കുന്ന ആ പ്രലോഭനത്തിൽ സലീംകുമാർ വീഴുന്നില്ല. ഇപ്പോഴൊരു സുഖമുണ്ട്. ഒരു പ്രത്യേക ഉന്മേഷം. ഇത്തവണത്തെ ഓണവെയിലും നിലാവുമെല്ലാം അതിന്റെ പരിശുദ്ധിയോടെ കാണണം- സലീംകുമാർ പറഞ്ഞു. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:12 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:24 pm | |
| PRANAAH Boutique Store, 4th Cross, Panampilly Nagar, Cochin[You must be registered and logged in to see this image.] | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:27 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:29 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:36 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:38 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:40 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:43 pm | |
| kazhinja divasam manorama newsil 'dileep thiricharinja mukhangal' enna programme undayirunnu.. athil bharyayekalum vishwasam friendsil aanennu paryunnundu - Ammu wrote:
- വേല ഏറ്റില്ല, ശൃംഗാരവും
''വിശ്വാസം, അതൊക്കെയല്ലേ എല്ലാം.'' ''അതിലുള്ള എല്ലാ വിശ്വാസവും പോയി. വിശ്വാസമൊക്കെ മാന്യമായ പ്രവര്‍ത്തിയിലൂടെയല്ലേ.''.... . 'ശൃംഗാരവേലന്‍' എന്ന പുതിയ ചിത്രത്തില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ദിലീപ്, കലാഭവന്‍ ഷാജോണിനോടുപറയുന്നതാണ്. പിണങ്ങിപ്പോയി എന്നു പറയപ്പെടുന്ന ഭാര്യ മഞ്ജുവാര്യരോടാണോ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയ ജൂവലറിക്കാരനോടാണോ 'ജനപ്രിയ നായകന്റെ' മറുപടി എന്നു മാത്രമാണു സംശയം. ഏതായാലും യാതൊരു ആവശ്യവുമില്ലാത്ത സീനായിരുന്നു അതു സിനിമയില്‍. (ഈ സിനിമയേ അനാവശ്യമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഒരുപാടുണ്ടാകാം) ചുരുങ്ങിയപക്ഷം ഇത്തരം സീനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ 2.40 മിനിട്ട് ഉള്ള ഈ ചിത്രവധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തുന്ന ആളുകളോടുള്ള വധം എന്ന ക്രിമിനല്‍ കുറ്റം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പറഞ്ഞുവരുന്നതെന്തിനാണെന്നുവച്ചാല്‍ ഇടവേളയ്ക്കു ശേഷമെത്തുന്ന ദിലീപിന്റെ ജോസ് തോമസ് ചിത്രം കാണാന്‍ പോകുന്നവര്‍ നല്ല സഹനശക്തിയുള്ളവരായിരിക്കണം എന്ന മുന്നറിയിപ്പുനല്‍കാനാണ്. 'മായാമോഹിനി' ടീം തങ്ങളുടെ 'വിശ്വാസ്യത' കാത്തിട്ടുണ്ട്. അശ്‌ളീലവും ദ്വയാര്‍ഥവും കുത്തിനിറച്ച പതിവുപാക്കേജ് ആണ് ഈ ഓണക്കാലത്തും ഇറക്കിയിട്ടുള്ളത്. ഈ പാറ്റേണ്‍ സിനിമകളുടെ സ്ഥിരം കാഴ്ചക്കാര്‍ക്കു വേണ്ടതെല്ലാം ശൃംഗാരവേലനില്‍ ഉണ്ട്. സിബി കെ. തോമസ്-ഉദയ്കൃഷ്ണ തിരക്കഥാജോഡികളുടെ സിനിമ കാണാന്‍ പോകുമ്പോള്‍ ബുദ്ധി തിയറ്ററില്‍ ടിക്കറ്റു കീറാന്‍ നില്‍ക്കുന്നവരുടെ കൈയില്‍കൊടുക്കുയാണു നല്ലത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാംമറന്നു ചിരിക്കാനും രണ്ടരമണിക്കൂര്‍ ആഘോഷിക്കാനുമാണ് ആള്‍ക്കൂട്ടം ലക്ഷ്യമിടുന്നതും. പക്ഷേ ചാണകക്കുഴിയില്‍ ചാടിവീഴുന്നതും മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്നവനെ നായ നോക്കിപ്പേടിപ്പിക്കുമ്പോള്‍ പറയുന്ന സ്ഥിരം ദ്വയാര്‍ഥകോമഡിക്കും അപ്പുറമുള്ള ചിരിയൊന്നും പ്രതീക്ഷിക്കരുത്. ദിലീപിന്റെ അസാമാന്യമായ കോമഡി ടൈമിംഗ്, സി.ഐ.ഡി. മൂസ പോലൊരു മൂഡ് ചിത്രത്തിനൊരുക്കുന്നുണ്ട്. പക്ഷേ ഒരു എത്തും കുത്തുമില്ലാത്ത പ്ലോട്ട് പഴയകഥകളുടെ ബോറടിപ്പിക്കുന്ന ആവര്‍ത്തനം മാത്രമാണ്. നെയ്ത്തുകാരനായ അപ്പുവാശാന്റെ(ബാബു മ്പൂതിരി) മകനാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടും പണിയെടുക്കാതെ നടക്കുന്ന കണ്ണന്‍(ദിലീപ്). കണ്ണന്റെ ലക്ഷ്യം എങ്ങനേയും പണക്കാരനാകുക എന്നതാണ്. അതിനായി കാശുള്ള പെണ്‍പിള്ളേരെ വളയ്ക്കാന്‍ നടക്കുന്നതിനിടയ്ക്ക് ഒരു വലിയ കോവിലകത്തെ തമ്പുരാട്ടിക്കു ധരിക്കാന്‍ തന്റെ അച്ഛന്‍ നെയ്തുകൊടുക്കുന്ന പട്ടുപുടവയുമായി കണ്ണന്‍ എത്തുന്നു. കോവിലകത്തെ തമ്പുരാട്ടി(വേദിക)ക്കുട്ടിക്കു വൈധവ്യദോഷം മാറാനുളള പുടവകൊടുക്കല്‍ ചടങ്ങും പൂജയുമൊക്കെ നടക്കുകയാണ്. എന്തു സംഭവിക്കുമെന്നു പറയണ്ടല്ലോ..? വളരെ ആക്‌സിഡന്റലായി പുടവ നമ്മുടെ കണ്ണന്‍ നേരിട്ടുകൊടുക്കുന്നു. അതോടെ ആകെ പ്രശ്‌നമായി. പിന്നെ പരിഹാരകര്‍മങ്ങള്‍ക്കു കണ്ണന്‍ കൊട്ടാരത്തില്‍ താമസിക്കുന്നു. (ഇതേ ടീമിന്റെ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ മണക്കുന്നുണ്ടല്ലേ..എതാണ്ട് അതേ സെറ്റപ്പ് ആണ്) അതിനിടയില്‍ തമ്പുരാട്ടിക്കുട്ടി രാധുവിന്റെ വിവാഹനിശ്ചയത്തിന് കോവിലകത്തുള്ള പെണ്ണുങ്ങളു മുഴുവന്‍ ശ്രമിച്ചിട്ടും സാരി ഭംഗിയായി ഉടുപ്പിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നായകന്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ച ആളായതുകൊണ്ടു ചുമ്മാ ഒരു ലുങ്കിയുടുക്കുന്നതുപോലെ നായികയെ സാരി ഉടുപ്പിക്കുന്നു. (അല്ല, ഈ ഫാഷന്‍ ടെക്‌നോളജി എന്നുവച്ചാല്‍ സാരിയുടെ ഞൊറികുത്തിക്കൊടുപ്പിക്കുന്ന പരിപാടിയാണോ? എന്റെ സാരിച്ചേച്ചിമാരേ നിങ്ങളീ വിവരദോഷികളോടു ക്ഷമിക്കണേ....) ആ ഒറ്റ ഉടുപ്പിക്കലില്‍ തമ്പുരാട്ടിക്ക് കണ്ണനോട് അനുരാഗം ഞൊറിയിടുന്നു. പക്ഷേ രാധുവിന്റെ അച്ഛന്‍ ഡി.ജി.പി.(ജോയ് മാത്യൂ, ഡി.ജി.പി. എന്നതു പേരാണ്) ആളു ഭയങ്കരഅധോലോകനാണ്. എന്നു വച്ചാല്‍ മുംബൈ ഡോണ്‍. ഡി.ജി.പി. കേറി ചറപറാ ഹിന്ദിയും ഇംഗ്‌ളീഷും പിന്നെ ഇടയ്ക്കു മല്‍യാളവും പറയുന്നയോടെ കഥ പിന്നെ അതിഭീകര ആക്ഷനിലേക്കും വെടിവയ്പിലേക്കുമൊക്കെ കടക്കുകയാണ്. ബാക്കി കഥ ഈ വണ്ടിക്കു തലവയ്ക്കുന്നവര്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. 'തങ്ങള്‍' എന്ന 'തൂവാനത്തുമ്പികള്‍' കഥാപാത്രത്തെ നമ്മുടെ അനൂപ് മേനോന്‍, 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ കയറ്റിയപോലൊരു കടുംകൈ ജോസ് തോമസും കൂട്ടരും ശൃംഗാരവേലനില്‍ കാട്ടിയിട്ടുണ്ട്. 'നേരം' എന്ന സിനിമയിലെ 'ഊക്കന്‍ ടിന്റു' എന്ന ഷമ്മി തിലകന്‍ പോലീസുകാരന്‍ അതേരൂപത്തില്‍ ഇതിലും എത്തുന്നു. അത്യാവശ്യം ചിരി വിതറാനും ഊക്കന്‍ ടിന്റുവിനാവുന്നുണ്ട്. ലാലിന്റെ യേശുദാസ് എന്ന ക്വട്ടേഷന്‍ കോമഡി ക്യാരക്ടര്‍ പലപ്പോഴും അസഹനീയമാകുന്നുണ്ട്. ബെസ്റ്റ് ആക്ടറില്‍ ലാല്‍ ഗംഭീരമാക്കിയ റോളിന്റെ കാര്‍ട്ടൂണ്‍ പതിപ്പാണു ശൃംഗാലവേലനിലെ യേശു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സൃഷ്ടിച്ച ഒരു ദുരന്തമാണോ ഈ ബാബുരാജ് എന്ന പുതിയ കോമഡി സ്റ്റാര്‍ എന്നത് ഈ കോമഡി സ്‌ക്രിപ്റ്റുകാര്‍ മനസിരുത്തി ആലോചിച്ചാല്‍ കൊള്ളാം. ദിലീപും കലാഭവന്‍ ഷാജോണുമുള്ള സീനുകള്‍ കോമഡി ടൈമിംഗ് കൊണ്ടു മികച്ചുനില്‍ക്കുന്നു. കന്നട, തമിഴ്, തെലുങ്കു സിനിമകളില്‍ ശ്രദ്ധേയയായ വേദിക ആദ്യമായി മലയാളത്തിലെത്തിയ തമ്പുരാട്ടിയുടെ റോളില്‍ 'ക്യൂട്ട്'ആയിതന്നെ നില്‍ക്കുന്നു. നെടുമുടി വേണുവും ജോയ് മാത്യുവും തങ്ങളുടെ റോളുകളില്‍ മികവുകാട്ടിയിട്ടുണ്ട്. ജോയ് മാത്യൂ കൊള്ളാവുന്ന വില്ലനാണെന്നു തെളിയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടിലെപ്പോലെ ആദ്യമൊക്കെ ഭയങ്കര ഭീരുവാണ് ദിലീപിന്റെ ക്യാരക്ടററെങ്കിലും അവസാനം അധോലോകന്‍സിനെയൊക്കെ പപ്പടം പൊടിക്കുന്നതുപോലെ പൊടിക്കുന്നുണ്ട്. ഇതിനിടയില്‍ ധൈര്യം എവിടെനിന്നു വന്നു എന്നൊന്നും ചോദിക്കരുത്. സിബി-ഉദയ് കഥകളില്‍ ചോദ്യമില്ല; ഉത്തരവും. എന്നിരുന്നാലും, ആരൊക്കെ എത്രകണ്ടു വിമര്‍ശിച്ചാലും സിബി-ഉദയ് ജോഡികളുടെ നോ-സെന്‍സ്, നോ-ബ്രെയിന്‍ തട്ടിക്കൂട്ടുകള്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയം കൊയ്യുന്നത് പതിവാണ്. ജനപ്രിയം എന്ന ഫോര്‍മുല കൃത്യമായി പിന്തുടരുന്ന ഇവര്‍ അതില്‍ ശരിക്കും മാജിക്ക് തന്നെയാണു കാട്ടുന്നതും. പക്ഷേ ടെലിവിഷനിലെ റിയാലിറ്റി കോമഡിഷോകളുടെ നിലവാരംപോലുമില്ലാത്ത ശൃംഗാരവേലന്‍ ഈ ഓണക്കാലത്ത് എന്തു മാജിക്കാണു കാട്ടുക എന്നു കാത്തിരുന്നു കാണാം.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 4:53 pm | |
| - midhun wrote:
- kazhinja divasam manorama newsil 'dileep thiricharinja mukhangal' enna programme undayirunnu.. athil bharyayekalum vishwasam friendsil aanennu paryunnundu
- Ammu wrote:
- വേല ഏറ്റില്ല, ശൃംഗാരവും
''വിശ്വാസം, അതൊക്കെയല്ലേ എല്ലാം.'' ''അതിലുള്ള എല്ലാ വിശ്വാസവും പോയി. വിശ്വാസമൊക്കെ മാന്യമായ പ്രവര്‍ത്തിയിലൂടെയല്ലേ.''.... . 'ശൃംഗാരവേലന്‍' എന്ന പുതിയ ചിത്രത്തില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ദിലീപ്, കലാഭവന്‍ ഷാജോണിനോടുപറയുന്നതാണ്. പിണങ്ങിപ്പോയി എന്നു പറയപ്പെടുന്ന ഭാര്യ മഞ്ജുവാര്യരോടാണോ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയ ജൂവലറിക്കാരനോടാണോ 'ജനപ്രിയ നായകന്റെ' മറുപടി എന്നു മാത്രമാണു സംശയം. ഏതായാലും യാതൊരു ആവശ്യവുമില്ലാത്ത സീനായിരുന്നു അതു സിനിമയില്‍. (ഈ സിനിമയേ അനാവശ്യമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഒരുപാടുണ്ടാകാം) ചുരുങ്ങിയപക്ഷം ഇത്തരം സീനുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ 2.40 മിനിട്ട് ഉള്ള ഈ ചിത്രവധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ഓണക്കാലത്ത് തിയറ്ററുകളില്‍ എത്തുന്ന ആളുകളോടുള്ള വധം എന്ന ക്രിമിനല്‍ കുറ്റം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. പറഞ്ഞുവരുന്നതെന്തിനാണെന്നുവച്ചാല്‍ ഇടവേളയ്ക്കു ശേഷമെത്തുന്ന ദിലീപിന്റെ ജോസ് തോമസ് ചിത്രം കാണാന്‍ പോകുന്നവര്‍ നല്ല സഹനശക്തിയുള്ളവരായിരിക്കണം എന്ന മുന്നറിയിപ്പുനല്‍കാനാണ്. 'മായാമോഹിനി' ടീം തങ്ങളുടെ 'വിശ്വാസ്യത' കാത്തിട്ടുണ്ട്. അശ്‌ളീലവും ദ്വയാര്‍ഥവും കുത്തിനിറച്ച പതിവുപാക്കേജ് ആണ് ഈ ഓണക്കാലത്തും ഇറക്കിയിട്ടുള്ളത്. ഈ പാറ്റേണ്‍ സിനിമകളുടെ സ്ഥിരം കാഴ്ചക്കാര്‍ക്കു വേണ്ടതെല്ലാം ശൃംഗാരവേലനില്‍ ഉണ്ട്. സിബി കെ. തോമസ്-ഉദയ്കൃഷ്ണ തിരക്കഥാജോഡികളുടെ സിനിമ കാണാന്‍ പോകുമ്പോള്‍ ബുദ്ധി തിയറ്ററില്‍ ടിക്കറ്റു കീറാന്‍ നില്‍ക്കുന്നവരുടെ കൈയില്‍കൊടുക്കുയാണു നല്ലത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാംമറന്നു ചിരിക്കാനും രണ്ടരമണിക്കൂര്‍ ആഘോഷിക്കാനുമാണ് ആള്‍ക്കൂട്ടം ലക്ഷ്യമിടുന്നതും. പക്ഷേ ചാണകക്കുഴിയില്‍ ചാടിവീഴുന്നതും മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്നവനെ നായ നോക്കിപ്പേടിപ്പിക്കുമ്പോള്‍ പറയുന്ന സ്ഥിരം ദ്വയാര്‍ഥകോമഡിക്കും അപ്പുറമുള്ള ചിരിയൊന്നും പ്രതീക്ഷിക്കരുത്. ദിലീപിന്റെ അസാമാന്യമായ കോമഡി ടൈമിംഗ്, സി.ഐ.ഡി. മൂസ പോലൊരു മൂഡ് ചിത്രത്തിനൊരുക്കുന്നുണ്ട്. പക്ഷേ ഒരു എത്തും കുത്തുമില്ലാത്ത പ്ലോട്ട് പഴയകഥകളുടെ ബോറടിപ്പിക്കുന്ന ആവര്‍ത്തനം മാത്രമാണ്. നെയ്ത്തുകാരനായ അപ്പുവാശാന്റെ(ബാബു മ്പൂതിരി) മകനാണ് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടും പണിയെടുക്കാതെ നടക്കുന്ന കണ്ണന്‍(ദിലീപ്). കണ്ണന്റെ ലക്ഷ്യം എങ്ങനേയും പണക്കാരനാകുക എന്നതാണ്. അതിനായി കാശുള്ള പെണ്‍പിള്ളേരെ വളയ്ക്കാന്‍ നടക്കുന്നതിനിടയ്ക്ക് ഒരു വലിയ കോവിലകത്തെ തമ്പുരാട്ടിക്കു ധരിക്കാന്‍ തന്റെ അച്ഛന്‍ നെയ്തുകൊടുക്കുന്ന പട്ടുപുടവയുമായി കണ്ണന്‍ എത്തുന്നു. കോവിലകത്തെ തമ്പുരാട്ടി(വേദിക)ക്കുട്ടിക്കു വൈധവ്യദോഷം മാറാനുളള പുടവകൊടുക്കല്‍ ചടങ്ങും പൂജയുമൊക്കെ നടക്കുകയാണ്. എന്തു സംഭവിക്കുമെന്നു പറയണ്ടല്ലോ..? വളരെ ആക്‌സിഡന്റലായി പുടവ നമ്മുടെ കണ്ണന്‍ നേരിട്ടുകൊടുക്കുന്നു. അതോടെ ആകെ പ്രശ്‌നമായി. പിന്നെ പരിഹാരകര്‍മങ്ങള്‍ക്കു കണ്ണന്‍ കൊട്ടാരത്തില്‍ താമസിക്കുന്നു. (ഇതേ ടീമിന്റെ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമ മണക്കുന്നുണ്ടല്ലേ..എതാണ്ട് അതേ സെറ്റപ്പ് ആണ്) അതിനിടയില്‍ തമ്പുരാട്ടിക്കുട്ടി രാധുവിന്റെ വിവാഹനിശ്ചയത്തിന് കോവിലകത്തുള്ള പെണ്ണുങ്ങളു മുഴുവന്‍ ശ്രമിച്ചിട്ടും സാരി ഭംഗിയായി ഉടുപ്പിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നായകന്‍ ഫാഷന്‍ ടെക്‌നോളജി പഠിച്ച ആളായതുകൊണ്ടു ചുമ്മാ ഒരു ലുങ്കിയുടുക്കുന്നതുപോലെ നായികയെ സാരി ഉടുപ്പിക്കുന്നു. (അല്ല, ഈ ഫാഷന്‍ ടെക്‌നോളജി എന്നുവച്ചാല്‍ സാരിയുടെ ഞൊറികുത്തിക്കൊടുപ്പിക്കുന്ന പരിപാടിയാണോ? എന്റെ സാരിച്ചേച്ചിമാരേ നിങ്ങളീ വിവരദോഷികളോടു ക്ഷമിക്കണേ....) ആ ഒറ്റ ഉടുപ്പിക്കലില്‍ തമ്പുരാട്ടിക്ക് കണ്ണനോട് അനുരാഗം ഞൊറിയിടുന്നു. പക്ഷേ രാധുവിന്റെ അച്ഛന്‍ ഡി.ജി.പി.(ജോയ് മാത്യൂ, ഡി.ജി.പി. എന്നതു പേരാണ്) ആളു ഭയങ്കരഅധോലോകനാണ്. എന്നു വച്ചാല്‍ മുംബൈ ഡോണ്‍. ഡി.ജി.പി. കേറി ചറപറാ ഹിന്ദിയും ഇംഗ്‌ളീഷും പിന്നെ ഇടയ്ക്കു മല്‍യാളവും പറയുന്നയോടെ കഥ പിന്നെ അതിഭീകര ആക്ഷനിലേക്കും വെടിവയ്പിലേക്കുമൊക്കെ കടക്കുകയാണ്. ബാക്കി കഥ ഈ വണ്ടിക്കു തലവയ്ക്കുന്നവര്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. 'തങ്ങള്‍' എന്ന 'തൂവാനത്തുമ്പികള്‍' കഥാപാത്രത്തെ നമ്മുടെ അനൂപ് മേനോന്‍, 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ കയറ്റിയപോലൊരു കടുംകൈ ജോസ് തോമസും കൂട്ടരും ശൃംഗാരവേലനില്‍ കാട്ടിയിട്ടുണ്ട്. 'നേരം' എന്ന സിനിമയിലെ 'ഊക്കന്‍ ടിന്റു' എന്ന ഷമ്മി തിലകന്‍ പോലീസുകാരന്‍ അതേരൂപത്തില്‍ ഇതിലും എത്തുന്നു. അത്യാവശ്യം ചിരി വിതറാനും ഊക്കന്‍ ടിന്റുവിനാവുന്നുണ്ട്. ലാലിന്റെ യേശുദാസ് എന്ന ക്വട്ടേഷന്‍ കോമഡി ക്യാരക്ടര്‍ പലപ്പോഴും അസഹനീയമാകുന്നുണ്ട്. ബെസ്റ്റ് ആക്ടറില്‍ ലാല്‍ ഗംഭീരമാക്കിയ റോളിന്റെ കാര്‍ട്ടൂണ്‍ പതിപ്പാണു ശൃംഗാലവേലനിലെ യേശു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സൃഷ്ടിച്ച ഒരു ദുരന്തമാണോ ഈ ബാബുരാജ് എന്ന പുതിയ കോമഡി സ്റ്റാര്‍ എന്നത് ഈ കോമഡി സ്‌ക്രിപ്റ്റുകാര്‍ മനസിരുത്തി ആലോചിച്ചാല്‍ കൊള്ളാം. ദിലീപും കലാഭവന്‍ ഷാജോണുമുള്ള സീനുകള്‍ കോമഡി ടൈമിംഗ് കൊണ്ടു മികച്ചുനില്‍ക്കുന്നു. കന്നട, തമിഴ്, തെലുങ്കു സിനിമകളില്‍ ശ്രദ്ധേയയായ വേദിക ആദ്യമായി മലയാളത്തിലെത്തിയ തമ്പുരാട്ടിയുടെ റോളില്‍ 'ക്യൂട്ട്'ആയിതന്നെ നില്‍ക്കുന്നു. നെടുമുടി വേണുവും ജോയ് മാത്യുവും തങ്ങളുടെ റോളുകളില്‍ മികവുകാട്ടിയിട്ടുണ്ട്. ജോയ് മാത്യൂ കൊള്ളാവുന്ന വില്ലനാണെന്നു തെളിയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടിലെപ്പോലെ ആദ്യമൊക്കെ ഭയങ്കര ഭീരുവാണ് ദിലീപിന്റെ ക്യാരക്ടററെങ്കിലും അവസാനം അധോലോകന്‍സിനെയൊക്കെ പപ്പടം പൊടിക്കുന്നതുപോലെ പൊടിക്കുന്നുണ്ട്. ഇതിനിടയില്‍ ധൈര്യം എവിടെനിന്നു വന്നു എന്നൊന്നും ചോദിക്കരുത്. സിബി-ഉദയ് കഥകളില്‍ ചോദ്യമില്ല; ഉത്തരവും. എന്നിരുന്നാലും, ആരൊക്കെ എത്രകണ്ടു വിമര്‍ശിച്ചാലും സിബി-ഉദയ് ജോഡികളുടെ നോ-സെന്‍സ്, നോ-ബ്രെയിന്‍ തട്ടിക്കൂട്ടുകള്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയം കൊയ്യുന്നത് പതിവാണ്. ജനപ്രിയം എന്ന ഫോര്‍മുല കൃത്യമായി പിന്തുടരുന്ന ഇവര്‍ അതില്‍ ശരിക്കും മാജിക്ക് തന്നെയാണു കാട്ടുന്നതും. പക്ഷേ ടെലിവിഷനിലെ റിയാലിറ്റി കോമഡിഷോകളുടെ നിലവാരംപോലുമില്ലാത്ത ശൃംഗാരവേലന്‍ ഈ ഓണക്കാലത്ത് എന്തു മാജിക്കാണു കാട്ടുക എന്നു കാത്തിരുന്നു കാണാം.
ineeppo anganalle parayan pattoo | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 5:15 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 7:56 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 16, 2013 7:57 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |